Thursday, January 5, 2017

കൺകുളിർമയേകി കാനറികൾ ;
ഹൊറിസോണ്ടയിൽ അർജന്റീന കരഞ്ഞു.

(Review - Brazil Vs Argentina , World cup qualifying Round 11, 11/11/2016)
Danish Fenomeno
11/11/2016


സാവോ പോളോയുടെ അയൽ സംസ്ഥാനമായ മിനെയ്റോയിലെ ബെലോ ഹൊറിസോണ്ടയിൽ രണ്ട് വർഷം മുമ്പത്തെ ദുരന്ത സ്മരണകളുടെ ഓർമ്മകളിൽ പതറാതെ കായിക ലോകത്തെ "ക്ലാസിക്" യുദ്ധത്തിനിറങ്ങുമ്പോൾ ടിറ്റെയുടെ കുട്ടികളിൽ തെല്ലും പരിഭ്രാന്തിയോ വേവലാതിയോ പ്രകടമായിരിന്നില്ല.എന്നാൽ മറുവശത്ത് അങ്ങനെയായിരിന്നില്ല.പര്വാഗെയോട് സ്വന്തം നാട്ടിൽ നാണം കെട്ട് യോഗ്യതാ റൗണ്ടിൽ ആറാം സ്ഥാനത്തായ അർജന്റീനൻ സംഘത്തിന് സമ്മർദ്ദമേറെയായിരുന്നു.
പ്രതീക്ഷിച്ച പോലെ തന്നെ പ്ലെയിംഗ് ഇലവനുമായാണ് ടിറ്റെ ഇറങ്ങിയത്.
ലെഫ്റ്റ് ബാക്കിൽ ലൂയിസിന് പകരം മാർസെലോ തിരിച്ചെത്തിയതായിരുന്നു ആകെയുള്ള മാറ്റം.നെയ്മർ -ജീസസ് - കോട്ടീന്യോ ത്രയങ്ങളെ മുൻനിർത്തി തന്നെയായിരുന്നു ആക്രമണ തന്ത്രങ്ങൾ.വെനെസ്വെലെക്കെതിരെ സസ്‌പെൻഷൻ മൂലം കളിക്കാതിരുന്ന നെയ്മർ തിരികെയെത്തിയതായിരുന്നു മിനെയ്റാവോയിലെ 53000 ലധികം വരുന്ന ആരാധകരെ ആവേശത്തിലേറ്റിയത്.
വളരെ കരുതലോടെയാണ് ബ്രസീൽ തുടക്കം മുതൽ കളിച്ചു തുടങ്ങിയത്.മുൻ മാച്ചുകളിൽ നിന്ന് വ്യത്യസ്തമായി ബോൾ പൊസഷൻ സംരക്ഷിച്ച് നിർത്തി ആക്രമിക്കുക എന്ന ടീറ്റെയുടെ സ്വഭാവിക തന്ത്രം വെടിഞ്ഞ് എതിരാളികള്ക്ക് കളിക്കാനുള്ള അവസരം കൊടുത്ത് ഫലപ്രദമായി തുടക്കത്തിലേ പഴുതടച്ച് പ്രതിരോധിക്കുകയെന്ന വ്യക്തമായ ഗെയിം പ്ലാൻ ആണ് ടിറ്റെ മധ്യനിരയിലും പ്രതിരോധത്തിലും നടപ്പിലാക്കിയത്.ഇതേ ഗെയിം പ്ലാൻ തന്നെ ഇക്വഡോറിനെതിരെ ആദ്യ 20 മിനിറ്റുകളിൽ ടിറ്റെ പ്രയോഗിച്ചിരുന്നു.അത് വൻ വിജയമാവുകയും ചെയ്തു.ഇങ്ങനെയൊരു പ്ലാൻ ആസൂത്രണം ചെയ്താലുള്ള ലാഭം എന്താണെന്ന് വച്ചു കഴിഞ്ഞാൽ എതിർ കളിക്കാരുടെ ക്ഷമയെയും ശാരീരിക ക്ഷമതയും തളർത്താൻ കഴിയും.ഒരു പക്ഷേ കാസെമിറോ എന്ന "ഡിസ്ട്രോയർ" മധ്യനിരയിലുണ്ടായിരുന്നേൽ അർജന്റീനൻ മുന്നേറ്റനിരയും മധ്യനിരയും വളരെ പെട്ടെന്ന് തന്നെ അക്ഷമരാവുകയും കൂടുതലായും പെട്ടെന്നുള്ള കൂട്ടത്തോടെയുള്ള ആക്രമണത്തിന് മുതിർന്ന് ആത്മഹത്യപരവും അപകടകരവും പരിതാപകരവുമായൊരു അവസ്ഥയിലേക്ക് അർജന്റീന കൂപ്പുകുത്തിയേനെ.
മധ്യനിരയിലെ പൊസഷൻ മേധാവിത്വം അർജന്റീനൻ മുന്നേറ്റനിരക്ക് യാതൊരു ഉപകാരവും നൽകിയില്ലെന്നാണ് സത്യം.ആദ്യ പകുതിയിലെ 30 മിനിറ്റുകളിൽ അർജന്റീന പൊസഷനിൽ മുന്നിട്ട് നിന്നെങ്കിലും നല്ലൊരും നീക്കം പോലും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞില്ല.മധ്യനിരയിൽ ഫെർണാണ്ടീന്യോ-പൗളീഞ്ഞോ-റെനാറ്റോ സഖ്യത്തിൽ അർജന്റീനയുടെ പൊസഷൻ മേധാവിത്വം തട്ടി തകർന്നു.മൽസ്സരത്തിന്റെ തുടക്കത്തിൽ തന്നെ ഫെർണാണ്ടീന്യോ മെസ്സിയെ കൈമുട്ട് കൊണ്ട് ഇടിച്ചതിന് മഞ്ഞ കാർഡ് വാങ്ങിയത് തെല്ലൊന്ന് ആശങ്കയുളവാക്കി.കാരണം പരുക്കനടവുകളിലൂടെ കളിക്കുന്ന സിറ്റി താരത്തിന് ഇനിയൊരു യെല്ലോ കാർഡിനുള്ള സാധ്യത ഏറെയായിരുന്നു.ഇത് കണ്ടാണ് ടിറ്റെ പോളീഞ്ഞോയെ കൂടുതൽ ഡീപിലോട്ട് ഇറക്കി കളിപ്പിച്ചതോടെ പ്രതിരോധത്തിന് കൂടുതൽ കെട്ടുറപ്പ് കൈവന്നു.ഇതിനിടയിൽ ലുകാസ് ബിജിലിയയുടെ കരുത്തുറ്റൊരു വോളി മാരകമായൊരു സേവിലൂടെ അലിസൺ രക്ഷിച്ചെടുത്തു.
മൽസ്സരം ഫസ്റ്റ് ഹാഫിന്റെ പകുതി ഭാഗം പിന്നിട്ടപ്പോഴും മധ്യനിരയിൽ ഇരു ടീമുകൾക്കും താളമില്ലായിരുന്നു.മികച്ച ക്രിയേറ്റീവ് നീക്കങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിനേക്കാളും ശ്രദ്ധ ഗോൾ വഴങ്ങാതിരിക്കുന്നതിലായിരുന്നു.
നെയ്മർ ജീസസിനെയും ഫൗൾ ചെയ്യുന്നതിൽ മഷറാനോ ബിജിലിയയോ അടങ്ങുന്ന അർജന്റൈൻ പ്രതിരോധം യാതൊരു മടിയും കാട്ടിയിട്ടില്ല.
കഴിഞ്ഞ മൂന്ന് മൽസ്സരങ്ങളിലും ആദ്യ പതിനഞ്ച് മിനിറ്റുകളിൽ ഗോൾ നേടി എതിരാളികളെ സമ്മർദ്ദത്തിന്റെ പടുകുഴിലേക്ക് തള്ളിയിട്ട ടിറ്റയുടെ കാനറിപ്പടക്ക് ഇത്തവണ ഗോളടിക്കാൻ 25 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരം കൗട്ടീന്യോയുടെ വ്യക്തിഗത മികവിൽ പിറന്ന അതി മനോഹര ഗോൾ...!
ഇടതു വിംഗിൽ നിന്ന് നെയ്മർ - കോട്ടീന്യോ കോമ്പിനേഷൻ സാംബാ നൃത്തു ചുവടുകളാൽ വിസ്മയിപ്പിച്ച, മൽസ്സരത്തിലാദ്യമായി ആരാധകരെ കോരിത്തരിപ്പിച്ച നീക്കം.നെയ്മറുടെ പാസിൽ കോട്ടീന്യോയുടെ സ്റ്റെപ്പ് ഓവറുകളിൽ മൂന്ന് അർജന്റൈൻ പ്രതിരോധക്കാരെ കബളിപ്പിച്ച് ബോക്സിന് പുറത്ത് നിന്ന് തന്റെ സ്വത.സിദ്ധ ശൈലിയിലൂടെ വലതു കാലു കൊണ്ട് തൊടുത്ത ബുള്ളറ്റ് കിക്ക് റോമെറോയുടെ സ്പൈനൽ കോഡിൽ നിന്നും ഇംപൾസ് വരുന്നതിന് മുമ്പ് ബോൾ വലയിൽ തുളച്ചു കയറി കഴിഞ്ഞിരുന്നു.
തുടക്കം മുതൽ ഗെയിം പ്ലാനോടെ മികച്ച സംഘാടനത്തോടെ കളിച്ച ബ്രസീൽ ഗോളടിച്ചു തുടങ്ങിയതോടെ എതിരാളികളുടെ പൊസഷനു മേൽ വ്യകതമായ മുൻതൂക്കം നേടി ഇതോടെ താളം തെറ്റിയ അർജന്റൈൻ ഡിഫൻസ് പരുക്കനടവുകളിലേക്ക് നീങ്ങി.പ്രത്യേകിച്ചും ഒട്ടാമെൻഡിയും മഷെറാനോയും.മധ്യനിരയിൽ അർജന്റീനക്ക് ബോൾ ലഭിച്ചാൽ മെസ്സിക്ക് പാസ് ചെയ്ത് ആ നീക്കം ബോക്സിന് പുറത്ത് വെച്ച് പോളീന്യോയും മിറാൻഡയും നിർജീവമാക്കുന്നത് മൽസരത്തിലെ പതിവു കാഴ്ചയായിരുന്നു.ഇതിനിടയിൽ നെയ്മറുടെ ചാരുതയാർന്നൊരു കുതിപ്പിൽ വലതു വിഗിലൂടെ മഷറാനെയെ കബളിപ്പിച്ച് പ്രയാസകരമായൊരു ആംഗിളിലൂടെ തൊടുത്ത ഷോട്ട് പോസ്റ്റിൽ ഇടിച്ചു മടങ്ങി.
ഇതിന് മധുര പ്രതികാരമെന്നോണ മായിരുന്നു ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ഇടതു വിംഗിലൂടെ ഓടിയ നെയ്മറിന് ബോക്സിന് പുറത്ത് നിന്ന് നാല് പ്രതിരോധനിരക്കാരെ കബളിപ്പിച്ച് പൽമിറാസ് വണ്ടർ ബോയ് കൊടുത്ത കിടിലൻ അസിസ്റ്റിൽ നെയ്മറുടെ കൃത്യതയാർന്ന വലംകാലൻ ഷോട്ടിന് റോമെറോക്ക് മറുപടിയുണ്ടായിരുന്നില്ല.
രണ്ടാം പകുതിയിലായിരുന്നു ടിറ്റെ ഫസ്റ്റ് ഹാഫിൽ പ്രയോഗിച്ച പദ്ധതികളുടെ പ്രതിഫലനം വിജയകരമായത്.തളർന്ന ശരീരവും ക്ഷമ തെല്ലുമില്ലാതെ ഓടി തളർന്ന അർജന്റീനൻ മധ്യനിരയും ഡിഫൻസും തുടർച്ചയായി നെയ്മറിന്റെ കോട്ടീന്യോയുടെയും ജീസസിന്റെയും നീക്കങ്ങളാൽ പരീക്ഷിക്കപ്പെട്ടു.പലപ്പോഴും ഭാഗ്യമായിരുന്നു അർജന്റീനയുടെ രക്ഷക്കെത്തിയത്.ഫുനസ് മോറിയും ഒട്ടാമെൻഡി തുടർച്ചയായി പരീക്ഷിക്കപ്പെട്ടതോടെ പ്രതിസന്ധി യിലായതിന്റെ പ്രതിഫലനമായിരുന്നു.പോളീഞ്ഞോക്ക് ലഭിച്ച സുവർണ്ണാവസം ഒഴിഞ്ഞ ഗോൾ പോസ്റ്റിലേക്ക് ശക്തി കൂട്ടാതെയടിച്ച ബോൾ മഷെറാനോയുട ഗോൾലൈൻ സേവിൽ രക്ഷപ്പെടുകയായിരുന്നു.
എന്നാൽ തൊട്ടടുത്ത നിമിഷം റെനാറ്റോയിലൂടെ പിറന്നൊരു നീക്കം അതി സുന്ദരമായൊരു ഫിനിഷിംഗീലൂടെ പോളീഞ്ഞോ വലയ്ക്കുള്ളിലാക്കി.വിമർശകരുടെ വായിലേക്കായിരുന്നു പോളീഞ്ഞോ ആ ഗോളടിച്ചത്.ചൈനീസ് ലീഗിൽ നിന്നുള്ള ടിറ്റെയുടെ രണ്ട് താരങ്ങളും റെനാറ്റോയും പോളീന്യോ ടീമിലെ നിർണായക ഘടകമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വിമർശകർ മനസ്സിലാക്കുക.
ബ്രസീൽ ഒരു 7-1 ഗോൾ സ്കോറിംഗിലേക്കാണ് പോവുന്നതെന്ന പ്രതീതി സൃഷ്ടിച്ച തോടെ മൽസ്സരം കൂടുതൽ ആവേശകരമായി മാറി.സുന്ദരമായ ബ്രസീലിയൻ ഫുട്‌ബോൾ ശൈലിയിലൂടെ നിറഞ്ഞാടുകയായിരുന്നു ബ്രസീൽ രണ്ടാം പകുതിയിൽ.നെയ്മറെരും ജീസസിനെയും തുടർച്ചയായ ഫൗൾ ചെയ്തതീന് മോറിയും ഒട്ടാമണ്ടിയും മഞ്ഞകാർഡ് വാങ്ങി കൂട്ടി.
നെയ്മറെ പൂട്ടാൻ നിയോഗിച്ച സബലേറ്റയും ഒട്ടാമൻഡിയും മോറിയും അക്ഷരാർതത്തിൽ കോമഡി ആകുന്ന കാഴ്ച്ചകളാണ് മൽസ്സരത്തിലുടനീളം കണ്ടത്.ഗോളി മാത്രം മുന്നിൽ നിൽക്കെ നെയ്മറും സുവർണ്ണാവസരം തുലച്ചു.അതേ സമയം ബ്രസീൽ ഡിഫൻസിൽ പഴുതുകളില്ലാതെ പ്രതിരോധിക്കാൻ മിറാൻഡ-മാർക്വിഞോസ് സഖ്യത്തിന് കഴിഞ്ഞു.ഫെർണാണ്ടീന്യോ-പൗളിഞ്ഞോ സഖ്യം മെസ്സി പെരസ് നെയും വരച്ച വരയൽ നിർത്തി.
നെയ്മറിന്റെ ചില മാരക ട്രിക്കുകളും സ്റ്റെപ്പ് ഓവറുകളും ഫ്ലിക് ഓവറുകളും മിനെയ്റോവോയെ കോരിതരിപ്പിച്ചു.
പോളീഞ്ഞോ മധ്യനിരയിൽ അസാധാരണ മികവു പുലർത്തി.അതിന് ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ഡിഫൻസിനെ കീ്‌റിമുറിച്ച് നെയ്മറിനു കൊടുത്ത കിടിലൻ പാസ് പക്ഷേ ഗോളീ റോമെറോയുടെ ഇടപെടൽ മൂലം നെയാമറിനു സുവർണ്ണാവസം മുതലാക്കാനായില്ല.ജീസസിനും കോട്ടീന്യോക്കും മിറാൻഡക്കും പകരക്കാരായി യഥാക്രമം ഫിർമീന്യോയും കോസ്റ്റയും സിൽവയും ഇറങ്ങി.ഫിർമീന്യോ വന്നതോടെ ബ്രസീലിയൻ ഫുട്‌ബോളിന്റെ സുന്ദരമായ ഒഴുക്കിന് കൂടുതൽ വേഗം വന്നു.എന്നാൽ റെനാറ്റോ ഒരുക്കി കൊടുത്ത കൃത്യമായ ഒരു ക്രോസ് ഒഴിഞ്ഞ ഗോൾ പോസ്റ്റിലേക്ക് തട്ടിയിടാൻ ഫിർമീന്യോക്ക് കഴിയാതെ പോയത് ഈ ദിനം ബ്രസീലിനു നിർഭാഗ്യമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു.
എത്ര സുവർണ്ണാവസരങ്ങളാണ് കാനറികൾ കളഞ്ഞുകുളിച്ചത്.കിട്ടിയ അവസരങ്ങളിൽ നാലെണ്ണമെങ്കിലും ടീമിന് നിർഭാഗ്യം കൊണ്ട് മാത്രമാണ് ലക്ഷ്യത്തിലെത്താതെ പോയത്.ഒരു 6-0 or 7-0 മാർജിനിലോ വളരെ ഈസിയായൊരു വമ്പൻ ജയം ആണ് സെലസാവോ നഷ്ടപ്പെടുത്തിയത്.
മാൻ ഓഫ് ദ മാച്ച് പ്രകടനത്തിന് പ്രതീക്ഷിച്ച പോലെ അൻപതാം ഗോളും മുപ്പതാം അസിസ്റ്റും സ്വന്തമാക്കിയ കാനറിപ്പടയുടെ സുൽത്താൻ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരം നെയ്മറിന് തന്നെ അർഹതപ്പെട്ടതാണെങ്കിലും കൂടി.എന്നെ ഏറെ ആകർഷിച്ച രണ്ടു പ്രകടനങ്ങൾ കാഴ്ചവെച്ചത് പോളീന്യോയും കോട്ടീന്യോയും തന്നെയായിരുന്നു.ടിറ്റെ പോളീഞ്ഞോയെ ടീമിലുൾപ്പെടുത്തിയതിന് വിമർശകർ ഏറെയായിരുന്നു.എന്നാൽ പഴയ കൊറിന്ത്യൻസിലെ തന്റെ ശിഷ്യനെ അതേ പടിയായി തിരിച്ചോ തന്നിരിക്കുകയാണ് ടിറ്റെ.മെസ്സിയെ വിജയകരമായി മാർക്ക് ചെയ്ത പോളീന്യോ അറ്റാക്കിൽ നെയ്മറിനെയും സംഘത്തെയും സഹായിക്കുകയും ഗോളടിക്കുകയും ചെയ്തു.പോളീന്യോയുടെ ആൾ-റൗണ്ട് പ്രകടനം മധ്യനിരയിലെ നിർണായക ഘടകമായി മാറി.
അലിസൺ -
ഉറച്ച ഗോൾ സേവ് ചെയ്തു.കോർണറുകളിലും ഹൈബോളുകളിലും നിർണായക ഇടപെടലുകൾ - 7.5
ആൽവെസ് -പൊസഷനിൽ ഇടർച്ച, പക്ഷേ നായകനു ചേർന്ന പ്രകടനം, ഉത്തരവാദിത്വ ബോധം - 7
മിറാൻഡ - സ്ഥിരതയില്ലായ്മ , ബോൾ അനാവശ്യമായി ഹോൾഡ് ചെയുന്നു പ്രെസ്സിംഗ്.- 6.5
മാർക്വിഞ്ഞോസ് - നല്ല വേഗത ,പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവ്,ലീഡർഷിപ്പ് ക്വാളിറ്റി,ഹൈ ബോളിൽ മെച്ചപ്പെടേണ്ടതുണ്ട്- 7
മാർസലോ - അധികം പരീക്ഷിക്കപ്പെട്ടില്ല.പെട്ടന്നുള്ള ക്ലിയറൻസുകൾ , പൊസിഷനിംഗ് ഇനിയും മെച്ചെപ്പെടേണ്ടതുണ്ട് - 7
ഫെർണാണ്ടീന്യോ - ടാക്ലിംഗുകൾ പലപ്പോഴും അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നു.പ്രസ്സിംഗിൽ മികവു കാണിച്ചു.മഞ്ഞ കാർഡ് കണ്ടു - 7
പോളീന്യോ - സർപ്രൈസ് പെർഫോമൻസ് ,മധ്യ നിരയിൽ ആൾ റൗണ്ട് പ്രകടനം , നിരവധി ഗോൾ സ്കോറിംഗ് ചാൻസസ് സൃഷ്ടിച്ചു.സുന്ദരമായൊരു ഷോട്ടിലൂടെ ഗോളടിച്ചു - 7.5
റെനാറ്റോ - മധ്യനിരയിൽ കുറച്ചു കൂടി ജാഗ്രത കാണിക്കണം.ഉറച്ച ഗോളവസരങ്ങൾ സൃഷ്ടിച്ചു.ഗോൾ അസിസ്റ്റ് - 6.5
കോട്ടീന്യോ - കിടിലൻ ലോംഗ് റേഞ്ചർ, ബ്രേക്ക് ത്രൂ നൽകി.നെയ്മറോമൊത്ത് മികച്ച ധാരണ - 8
ജീസസ് - സൂപ്പർ ഗോൾ അസിസ്റ്റ് , സ്ട്രൈക്കിംഗിൽ മികവു പുലർത്തേണ്ടതുണ്ട്. - 7
നെയ്മർ - മാൻ ഓഫ് ദ മാച്ച് - 9
ഫിർമീന്യോ ( 10mts)
ഒരു ഉറച്ച ഗോൾ നഷ്ടപ്പെടുത്തി ,വന്നയുടെനെ എതിർ ബോക്സിൽ പരിഭ്രാന്തി സൃഷ്ടിച്ചു - 4
കഴിഞ്ഞ അഞ്ച് കോംപറ്റേറ്റീവ് മൽസ്സരങ്ങളിലും ബ്രസീൽ അർജന്റീനേയെ തകർത്തെറിഞ്ഞിരുന്നു.
ഇത് ആറാം വിജയം ..ഹൊറിസോണ്ടയിലെ ശാപം കാനറികൾ ഒരു പരിധി വരെ ചിരവൈരികളെ തകർത്ത് ശമനം വരുത്തിയിരിക്കുന്നു.24 പോയിന്റുമായി ഒന്നാം സ്ഥാനത്തിന് വെല്ലുവിളികളില്ലാതെ കാനറികൾ കുതിച്ചുയരുന്നു.
ഇനി വരും മൽസ്സരം പെറുവിനെതിരെ അവരുടെ നാട്ടിൽ, എവേ മാച്ചുകളിൽ കൂടുതൽ കരുതലോടെ ഗെയിം പ്ലാൻ തയ്യാറാക്കുന്ന ടിറ്റെയുടെ തന്ത്രങ്ങളാൽ തുടർച്ചയായ ആറാം വിജയം പ്രതീക്ഷിക്കാം
Olé olé olé Tite Tite ....

No comments:

Post a Comment