Friday, November 23, 2018

When Football God and Football Angel Played Together 



ഫുട്‌ബോളിന്റെ സ്വർഗഭൂമിയായ ബ്രസീലിൽ ദൈവം കാൽപ്പന്ത് കൊണ്ട് മാത്രം നിർമിച്ച രണ്ട് നഗരങ്ങളുണ്ട് റിയോ ഡി ജനീറോയും സാവപൗളോയും ഈ നാഗരികതകൾ തമ്മിലുള്ള പോരാട്ടം 4 × 4 ഫുട്‌ബോൾ ക്ലബുകൾ തമ്മിലാണ്.( റിയോ - ഫ്ലംമെംഗോ,ബൊട്ടഫോഗോ, ഫ്ലുമിനെൻസ്,വാസ്കോ.. സാവോപോളോ-സാന്റോസ് ,സാവോപൗളോ എഫ്സി, കൊറിന്ത്യൻസ്, പൽമിറാസ്)
1950 - 70 കളിൽ കളിൽ സാവോപൗളോ സ്റ്റേറ്റിലെ ഒന്നുമല്ലാതിരുന്ന സാന്റോസിനെ ലോകത്തിലെ ഏറ്റവും മികച്ച ക്ലബാക്കി മാറ്റിയ ഫുട്‌ബോൾ ദൈവം പെലെ, റിയോയിലെ തീരദേശ ക്ലബായ ബൊട്ടഫോഗോയെ ലോകമറിയച്ച ഫുട്‌ബോൾ മാലാഖ ഗരിഞ്ചയും , ചിരിവൈരികളായ രണ്ട് സ്റ്റേറ്ററ്റുകളുടെ മുഖങ്ങൾ പരസ്പരം പോരാടി തങ്ങളുടെ ക്ലബുകൾക്ക് കിരീടം നേടികൊടുക്കുമ്പോഴും മഞ്ഞപ്പടയിൽ  ഇരുവരും ചരിത്രം സൃഷ്ടിക്കുകയായിരുന്നു.
തുടരെ രണ്ട് ലോകകപ്പുകൾ സെലസാവോക്ക് നേടികൊടുത്ത ഇരുവരും ഒരുമിച്ച് കളിച്ച ഒരു കളി പോലും കാനറികൾ തോറ്റിട്ടില്ല..! 

പെലെ - ഗരിഞ്ച 

40 മൽസരങ്ങൾ 
36 വിജയം 
നാല് സമനില ...! 

ഒരുമിച്ച് കളിച്ചപ്പോൾ 
ഇരുവരും മൊത്തം അടിച്ച ഗോളുകൾ - 44

പെലെ അടിച്ചത് - 36 ഗോൾസ്
ഗരിഞ്ച അടിച്ചത് - എട്ട് ഗോൾ

1958 ൽ ബൾഗേറിയക്കെതിരെ അരങ്ങേറിയ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച അനശ്വര കൂട്ട്കെട്ട് അവസാനിച്ചത് 1966 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ബൾഗേറിയക്കെതിരെ തന്നെയുള്ള മൽസരത്തിലായിരുന്നു.അവസാന മൽസരത്തിലും പെലെയും ഗരിഞ്ചയും ഗോളടിച് വിജയിപ്പിച്ചാണ് പിരിഞ്ഞത്.ആ രണ്ട് ഗോളുകളും മാസ്മരികമായ ഫ്രീകിക്ക് ഗോളുകളായിരുന്നുവെന്നതും യാദൃശ്ചികമാണ്.അതിൽ ഗരിഞ്ച അടിച്ച ഫ്രീകിക്ക്ഗോൾ  ലോക ഫുട്‌ബോൾ താളുകളിലെ തന്നെ എക്കാലവും സ്മരിക്കപ്പെടുന്ന ഫ്രീകിക്കുകളിലൊന്നും.

The #Eternal_Joy_ever 
#Football_God & #Angel😍

Wednesday, November 21, 2018

രക്ഷകനായി റിച്ചാർലിസൺ 🇧🇷
ബ്രസീലിന് തുടരെ ആറാം ജയം🇧🇷




By - Danish Javed Fenomeno

കാമറൂൺ ഗോളിയുടെ അപാരമായ റിഫ്ലക്സ് സേവുകളും ഫിനിഷിംഗിലെ പോരായ്മയും വിനയായപ്പോൾ സുവർണാസരങ്ങൾ കളഞ്ഞുകുളിക്കുന്നതിൽ മൽസരിച്ച കാനറികളുടെ രക്ഷകനായി പകരക്കാരനായി കളത്തിലിറങിയ റിച്ചാർലിസണിന്റെ ബുള്ളറ്റ് ഹെഡ്ഡർ 
ഏക ഗോൾ വിജയം നേടിത്തന്നെങ്കിലും ആശ്വസകരമായ റിസൽറ്റ് ആയിരുന്നില്ല ലണ്ടനിലെ എംകെ സ്റ്റേഡിയത്തിൽ കണ്ടത്.

ഈ വർഷത്ത സെലസാവോയുടെ അവസാന മൽസരമായത് കൊണ്ട് തന്നെ നിരവധി മാറ്റങ്ങളോടെ ആണ് ടിറ്റെ ടീമിനെ വിന്യസിച്ചിരുന്നത്.വലയ്ക്ക് കീഴിൽ അലിസണ് പകരം എഡേഴ്സണും ഇടതുവിംഗ് ബാക്ക് റോളിൽ ഫിലിപ്പ് ലൂയിസിനെ കരക്കിരുത്തി അലക്‌സ് സാൻഡ്രോയെയും പരിചയസമ്പന്നായ മിറാൻഡക്ക് വിശ്രമം നൽകി പോർട്ടോയുടെ യുവ സെന്റർ ബാക്ക് പാബ്ലോക്കും കോച്ച് ആദ്യ ഇലവനിൽ അവസരം നൽകി.

തന്റെ സിസ്റ്റത്തിൽ മധ്യനിരയുടെ കെട്ടുറപ്പിന് എന്നും പ്രാധാന്യം നൽകിയുട്ടുള്ള ടിറ്റെ കഴിഞ്ഞ മൽസരങ്ങളിൽ നിന്നും വിഭിന്നമായി ആരാധകർ പ്രതീക്ഷിച്ച പോലെ തന്നെ അലൻ - ആർതർ സഖ്യത്തെ മിഡ്ഫീൽഡിൽ വിന്യസിച്ചു.പതിവിന് വിപരീതമായി കാസെമീറോയുടെ ഡിഫൻസീവ് മിഡ്ഫീൽഡ് ഡൂട്ടീയിൽ ആണ് ആർതറെ നിയോഗിച്ചത്.ലോകകപ്പിന് ശേഷം തിരിച്ചെത്തീയ പൗളിന്യോയെയും അലനെയും സെൻട്രൽ മധ്യനിരക്കാരായി ഉപയോഗിച്ച ടിറ്റെക്ക് പിഴച്ചത് അഞ്ചാം മിനിറ്റിൽ തന്നെ നെയ്മർക്ക് പറ്റിയ പരിക്കായിരുന്നു.ക്യാപ്റ്റൻ കയറിയതോടെ ബ്രസീലിയൻ ആക്രമണങ്ങളുടെ താളാത്മകയും ഒഴുക്കും നിലച്ചിരുന്നു.ആദ്യ മിനിറ്റുകളിൽ തന്നെ നെയ്മർ സുന്ദരമായ ടേണോടെ അലന് സെറ്റ് അപ്പ് ചെയ്തു കൊടുത്ത ബോൾ നാപ്പോളി താരം ഷോട്ട് ഉതിർത്തെങ്കിലും കാമറൂൺ ഗോളി രക്ഷപടുത്തിയിരുന്നു.ശേഷമായിരുന്നു സ്റ്റേഡിയത്തിൽ നെയ്മറുടെ കളി കാണാനെത്തിയ ആരാധകരെ നിരാശയിലാഴ്ത്തി നായകൻ പരിക്ക് പറ്റി കയറിയത്.

നെയ്മറുടെ അഭാവത്തിൽ ഫിർമീന്യോ നമ്പർ 9 റോളിൽ തുടർച്ചയായി struggle ചെയ്തപ്പോൾ ടീമിലേക്ക് തിരികെ എത്തിയ വില്ല്യന് ടീമിന്റെ ആക്രമണങ്ങളെ സങ്കുചിതമായ പ്രചോദിപ്പിക്കാൻ കഴിയാതെ പോയതും ആദ്യ പകുതിയിൽ ഗായകനില്ലാത്ത ബാന്റ് പോലെയായിരുന്നു ബ്രസീൽ.നെയ്മറുടെ അഭാവം ബ്രസീലിന്റെ ക്രിയേറ്റീവ് അറ്റാക്കിംഗ് നീക്കങ്ങളിൽ നന്നായി നിഴലിച്ചപ്പോൾ കളി മധ്യനിരയിൽ ഒതുങ്ങി നിന്നു.മികച്ച ബിൽഡ് അപ്പ് പ്ലേ മധ്യനിരയിൽ ആർതർ -അലൻ സഖ്യം നിർമിച്ചെടുക്കുന്നുണ്ടെങ്കിലും മധ്യനിരയ്ക്കും മുന്നേറ്റനിരയക്കുമിടയിൽ കണ്ടക്റ്ററുടെ അഭാവം കാനറികളെ നന്നായി ബാധിച്ചു.പൊതുവേ ഫാൾസ് 9 റോളിലേക്ക് പരിവർത്തനം ചെയ്തു നീക്കങ്ങൾ ക്രിയേറ്റ് ചെയ്തു കളിക്കുന്ന ഫിർമീന്യോ നീക്കങ്ങൾ സൃഷ്ടിച്ചെടുക്കാൻ താൽപര്യം കാണിക്കാതെ പോയത് അൽഭുതപ്പെടുത്തി. വില്ല്യൻ ഇരു വിംഗുകളിലും ഇന്റർചയ്ഞ്ച് ചെയ്തു കളിച്ചെങ്കിലും തെല്ലും ഇഫകറ്റീവ് ആയിരുന്നില്ല.

മധ്യനിരയിൽ നിന്നും എതിർ ഡിഫൻസിനെ ബ്രേക്ക് ചെയ്തു കളിക്കുന്ന സർപ്രൈസ് അറ്റാക്കിംഗ് റോൾ ലോകകപ്പ് യോഗ്യതാ റൗണ്ടുകളിൽ ഭംഗിയായി നിർവഹിച്ച പൗളീന്യോ ഇന്നലെ അക്ഷരാർത്ഥത്തിൽ കാര്യമായീ ഒന്നും ചെയ്തില്ല.എന്നാൽ അലൻ ഈ റോൾ ഏറ്റെടുത്തതിന് ഫലമായിട്ടായിരുന്നു നാപ്പോളി മിഡ്ഫീൽഡറുടെ മിക്ക മുന്നേറ്റങ്ങളിലും പ്രകടമായത്.താരത്തിന്റെ ഗോളെന്നുറച്ച രണ്ട് ക്ലോസ് റേഞ്ച് ഷോട്ടുകളാണ് ഗോളി തടുത്തിട്ടത്.വില്ല്യന്റെ കോർണറിൽ കൃത്യമായ പ്രസിഷനോടെ എവർട്ടൺ സ്ട്രൈകർ റിച്ചാർലിസണിന്റെ ബുള്ളറ്റ് ഹെഡ്ഡർ ഗോൾ കാനറികളുടെ ആത്മവിശ്വാസം വർധിപ്പിച്ചെങ്കിലും കൃത്യമായ ആസൂത്രണത്തോടെയുള്ള നീക്കങ്ങൾ ഒഴിഞ്ഞുനിന്നു.ഗോളി ഒൺടോവയുടെ അവിശ്വസനീയ സേവുകൾ തുടർന്നപ്പോൾ ജീസസിന്റെ ഗോൾ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചതും ആർതറിന്റെ 25 വാരയകലെ നിന്നും ബോക്സിന് പുറത്ത് നിന്നും തൊടുത്ത കനത്ത ഷോട്ട് ബാറിൽ തട്ടി പോയതും ഇന്നലെ ബ്രസീലിന്റെ ദിനമല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു.തുടർച്ചയായ രണ്ടാം മൽസരത്തിലാണ് ആർതറിന്റെ ലോംഗ് റേഞ്ചർ ബാറിലിടിച്ച് മടങ്ങുന്നത്.

ആർതർ - അലൻ സഖ്യം മധ്യനിരയിൽ നീക്കങ്ങൾ ബിൽഡ് അപ്പ് ചെയ്തെടുത്തു മുന്നേറ്റക്കാരായ ഫിർമീന്യോ റിച്ചാർലിസൺ ജീസസ് വില്ല്യൻ തുടങ്ങിയവർക്ക് ആക്രമിക്കാനുള്ള പ്ലാറ്റ്ഫോം ഒരുക്കി കൊടുക്കുന്നുണ്ടെങ്കിലും  നെയ്മറെ പോലെയോ കൗട്ടീന്യോയെ പോലെയോ ഒരു ക്രിയേറ്റീവ് കണ്ടക്ടറുടെ ജോലി ഏറ്റെടുക്കാൻ നാല് മുന്നേറ്റക്കാരും മടിച്ചതോടെ രണ്ടാം പകുതിയിൽ കളിയെ കൂടുതൽ വിരസമാക്കി.ഇത് മുന്നിൽ കണ്ട ടിറ്റെ ഡഗ്ലസ് കോസ്റ്റയെ അവസാന ഇരുപത് മിനിറ്റ് ബാക്കി നിൽക്കേ ഇറക്കിയതോടെ പ്ലെയിംഗ് ടെമ്പോയിൽ കാതലായ മാറ്റങ്ങൾ വന്നു.കോസ്റ്റയുടെ പ്രസൻസ് മുന്നേറ്റത്തിന് ജീവൻ വച്ചു.യുവൻറസ് വിംഗറുടെ മാരകമായ പേസ്സോടെയുള്ള ഡ്രിബ്ലിംഗ് റണ്ണുകൾ കാമറൂൺ ഡിഫൻസിനെ പല തവണ താളം തെറ്റിച്ചു.പക്ഷേ വീണ്ടും ഒൺടോവ ആഫ്രിക്കൻ സിംഹങ്ങളുടെ രക്ഷക്കെത്തി.കോസ്റ്റയുടെ നീക്കത്തിൽ ജീസസിന്റെ ക്ലോസ് റേഞ്ച് ഷോട്ടും റീബൗണ്ടിൽ വന്ന റിച്ചാർലിസണിന്റെ ഷോട്ടും ഒൺടോവ തട്ടിയകറ്റിയത് അവിശ്വസനീയം എന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ.
മറുഭാഗത്ത് കാമറൂണിന്റെ കൗണ്ടർ അറ്റാക്കുകളെ നിർവീര്യമാക്കുന്നതിൽ ഡാനിലോയൂടെ ഇടപെടൽ എടുത്തു പറയേണ്ടതാണ്.അവസാന നിമിഷത്തിൽ മാർകിനോസിന്റെ ബോക്സിന് മുന്നിൽ വച്ചുള്ള ബോൾ ക്ലിയറൻസും ബ്രസീലിനെ രക്ഷപ്പെടുത്തുകയായിരുന്നു.അലൻ റിച്ചാർലിസൺ ജീസസ് ഫിർമീന്യോ എന്നിവരുടെ ഓപ്പൺ ഷോട്ടുകൾ തടുത്തിട്ട ഗോളി ഒൺടോവയായിരുന്നു ഇന്നലെത്തെ ഹീറോ.

2018 കലണ്ടർ വർഷത്തിൽ ബ്രസീൽ പതിനഞ്ച് മൽസരങ്ങൾ കളിച്ചതിൽ മൊത്തം 29 ഗോളടിച്ചപ്പോൾ മൂന്നെണ്ണമാണ് വഴങ്ങിയത്.അത് മൂന്നും ലോകകപ്പിൽ ആയിരുന്നു എന്നത് ദുഖകരമായ വസ്തുതയാണ്.ഈ വർഷത്തിൽ പതിമൂന്ന് വിജയങ്ങൾ നേടാൻ ടിറ്റക്ക് സാധിച്ചു.എങ്കിലും ഏക പരാജയം ഹൃദയഭേദകമായിരുന്നു ലോകകപ്പ് ക്വാർട്ടറിൽ ബെൽജിയതിനെതിരെ.
ലോകകപ്പിന് ശേഷമുള്ള ടീം റെക്കോർഡ് എടുത്തു നോക്കിയാൽ കളിച്ച ആറ് കളികളിലും ആറും ജയിച്ചപ്പോൾ ഒരു ഗോൾ പോലും വഴങ്ങാതെ പന്ത്രണ്ട് ഗോൾ സ്കോർ ചെയ്തു.പക്ഷേ അമേരിക്കക്കെതിരെയും സാൽവഡോറിനെതിരെയും തരക്കേടില്ലാതെ പ്രകടനം കാഴ്ചവെച്ചെങ്കിലും അതിനു ശേഷമുള്ള മൂന്ന് മൽസരങ്ങളിലെയും സെലസാവോയുടെ പ്രകടനങ്ങൾ ഇംപ്രസീവ് അല്ലായിരുന്നു.ഈ മൽസരങ്ങളെല്ലാം വെറും ഏക ഗോളിനായിരുന്നു ജയിച്ചതെന്നത് സെന്റർ ഫോർവേഡ് പൊസിഷനിൽ ഇപ്പോഴും സ്ഥിരതയാർന്ന ക്രിയേറ്റീവ് സ്ട്രൈകറെ നമുക്ക് ലഭിച്ചിട്ടില്ല എന്നതാണ് അർത്ഥമാക്കുന്നത്.

ലോകകപ്പിൽ നിരാശജനകമായ ജീസസിന്റെ പ്രകടനത്തിന് ശേഷം സ്ട്രൈകർ റോളിൽ ഫിർമീന്യോയെ  ഉപയോഗിച്ച ടിറ്റയുടെ തന്ത്രങ്ങൾ ഫലവത്തായില്ല.അടിസ്ഥാനപരമായി സ്ട്രൈകർക്ക് പിറകിലായി സെക്കന്ററി ഫോർവേഡ് റോളിൽ തിളങ്ങുന്ന ഫിർമീന്യോ മധ്യനിരയിലേക്ക് ഇറങ്ങി കോമ്പിനേഷനൽ നീക്കങ്ങൾ സൃഷ്ടിച്ചെടുത്ത് കളിക്കുന്ന താരമാണ് അതുകൊണ്ട് ഈ മൽസരങ്ങളിലെല്ലാം തന്നെ ബ്രസീലിന്റെ നീക്കങ്ങളിൽ പെനാൽറ്റി ഏരിയാ പ്രസൻസ് തെല്ലും ഇല്ലായിരുന്നു.ഗോൾ സ്കോറിംഗിൽ പരാജയപ്പെട്ട ഫിർമീന്യോക്ക് വേണ്ടി മാത്രം അറ്റാക്കിംഗ് പാറ്റേൺ മാറ്റാനും ടിറ്റ തയ്യാറായിരുന്നില്ല.എന്നാൽ റിച്ചാർലിസണിന്റെ അരങ്ങേറ്റത്തോടെ സ്ട്രൈകർ പൊസിഷൻ വീണ്ടും സജീവമായ പ്രതീക്ഷകൾ ആരാധകർക്ക് നൽകുന്നു.തന്റെ മെയിൻ പൊസിഷൻ വൈഡ് ഫോർവേഡ് ആണെങ്കിലും റിച്ചാർലിസണിന്റെ കളി വാറ്റ്ഫോഡിൽ കളിക്കുന്ന കാലത്തേ കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യമാണ് അദ്ദേഹത്തിന്റെ പ്ലെയിംഗ് സ്റ്റൈലും ഗോളിലേക്ക് ഉള്ള കണ്ണും പൊസിഷനിംഗും ഒരു വൈഡ് ഫോർവേഡ് താരത്തിന്റെയും  സ്ട്രൈകറുടെയും മിശ്രിതമായ ശൈലിയാണ് റിച്ചാർലിസൺ അവലംബിക്കുന്നതെന്ന്.എവർട്ടണിൽ താരത്തിന്റെ കളി ഫോളോ ചെയ്തു കാണുന്നവർക്ക് മനസ്സിലാവുമത്.തന്റെ പേസ്സും ആക്കവും കരുത്തും ഉപയോഗിച്ച് ഡയറക്റ്റ് പ്ലേയിലൂടെ ഗോൾ നേടാൻ ശ്രമിക്കുന്ന സ്ട്രൈകറായ എവർട്ടൺ താരത്തെ നെയ്മറുടെ കൂടെ ഫൈനൽ തേഡിൽ കളിപ്പിച്ചാൽ കൂടുതൽ സ്പേസ് ലഭിക്കുന്ന വൈഡ് റോളിലേക്ക് താരം ഇറങ്ങുകയും ഇത് നെയ്മറുടെ നീക്കങ്ങൾക്ക് സഹായമാവുകയും ചെയ്യുമെന്നതാണ് നെയ്മർ റിച്ചാർലിസൺ ഒരുമിച്ച് കളിച്ച ചില മൽസരങ്ങൾ തെളിയിക്കുന്നത്.
മാത്രമല്ല റിച്ചാ പകരക്കാരനായി ഇറങ്ങുമ്പോൾ ബ്രസീലിന്റെ അറ്റാക്കിംഗ് ടെമ്പോയിൽ ഇംപാക്ട് വരുത്താൻ സാധിക്കുന്നുണ്ട്.ഇതിനുദാഹരണമാണ് ഇന്നലത്തെ ബുള്ളറ്റ് ഹെഡ്ഡർ ഗോൾ.
എന്നാൽ യൂറോപ്യൻ ജയന്റുകളുമായുള്ള പോരാട്ടങ്ങളിൽ റിച്ചാർലിസണെ കളിപ്പിച്ചാലേ  #9 റോളിൽ സ്ഥിരതയൂണ്ടോയെന്ന് യഥാർത്ഥത്തിൽ വിലയിരുത്താൻ കഴിയൂ.

അതുകൊണ്ട് തന്നെ ആർക്കായിരിക്കും കോപ്പാ അമേരിക്കയിലടക്കം ടിറ്റയുട ഭാവി നമ്പർ 9 റോൾ എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല.ഫിർമീന്യോ , റിച്ചാർലിസൺ, ജീസസ് മൂവരിൽ ആർക്ക് വേണമെങ്കിലും ലഭിച്ചേക്കാം.കോപ്പാ അമേരിക സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം പിടിക്കാൻ നിലവിലെ യൂറോപ്യൻ ക്ലബ് സീസൺ പ്രകടനം മൂവർ സംഘത്തിന് അതിനിർണായകമാണെന്ന് വ്യക്തം.
ഹോഫൻഹൈം സ്ട്രൈകർ ജോയിലിന്റൺ ഫ്ലുമിനെൻസിന്റെ പെഡ്രോ തുടങ്ങിയ മൽസരാർത്ഥികൾ പുറത്തുണ്ടെന്ന് ഓർക്കുക.മധ്യനിരയിൽ അലൻ - ആർതർ കൂട്ട്കെട്ടിനൊപ്പം കാസെമീറോ-കൗട്ടീന്യോ കൂടി ചേരുമ്പോൾ നമ്മൾ ഉദ്ദേശിച്ച ലെവലിലേക്ക് ബ്രസീലിയൻ മിഡ്ഫീൽഡ് എത്തുമോയെന്നത് മാർച്ചിലെ സൗഹൃദ മൽസരങ്ങളിൽ നോക്കാം.മാർച്ചിലാണ് അടുത്ത സൗഹൃദ മൽസരങ്ങൾ നടക്കുക.

Danish Javed Fenomeno
Vai Brazil🇧🇷💋

Saturday, November 17, 2018

ലണ്ടനിൽ "നെയ്മർ ചിരി" 


എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ Highly defensive ശൈലിയോട് കൂടി കളിയെ സമീപിച്ച ഉറുഗ്വെയെ പൊസഷൻ ബേസ്ഡ് പ്ലെയിംഗ് ശൈലി കൊണ്ട് മറികടക്കുകയായിരുന്നു ബ്രസീൽ.
മധ്യനിരയിൽ കാനറികളുടെ ആണിക്കല്ലായ കാസെമീറോ - കൗട്ടീന്യോ സഖ്യത്തിന്റെ അഭാവത്തിൽ ഇറങ്ങിയ ടീമിൽ ആർതറിനൊപ്പം വലാസിനെയും അഗുസ്റ്റോയെയുമാണ് ടിറ്റെ വിന്യസിച്ചത്.ലോകകപ്പിന് ശേഷം പുറത്തിരുന്ന കോസ്റ്റ വലതു വിംഗിലും തിരിച്ചെത്തിയത് മഞ്ഞപ്പടയെ സംബന്ധിച്ച് ആശ്വാസമായി.

ഒരു ദശകമായി ബ്രസീലിന് അലട്ടിയിരുന്ന പ്രശ്നമായിരുന്ന ഡീപ് ലെയിംഗ് പ്ലേമേക്കർ റോളിലേക്ക് വളർന്നു കൊണ്ടിരിക്കുന്ന ആർതറിന്റെ പാസ്സിംഗ് ശൈലി സെലസാവോയുടെ പൊസഷൻ നിലനിർത്താൻ സഹായകരമായി.എന്നാൽ തുടക്കം മുതലെ ആക്രമിച്ചു കളിച്ച നായകൻ നെയ്മർ തന്നെയായിരുന്നു ബ്രസീൽ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത്.ആറാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിലൂടെ ഉറുഗ്വെ ഗോളിയെ പരീക്ഷീച്ച താരത്തിന്റെ തുടർന്നുള്ള രണ്ട് സ്ക്രീമറുകൾ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്ത് പോയത്.

ഉറുഗ്വെയെ ഡിഫൻസിനെ തലവേദനയായത് നെയ്മറുടെ മാസ്സീവ് ഡ്രിബ്ലിംഗ് റണ്ണുകളായിരുന്നു.ഇതുകൊണ്ട് തന്നെ പരുക്കനടവുകളിലൂടെ നായകനെ പ്രതിരോധിക്കേണ്ടി വന്ന ടബരസിന്റെ ഡിഫൻസീന് നിരവധി മഞ്ഞകാർഡുകളും കാണേണ്ടി വന്നത് മൽസരത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തി.നെയ്മറുമായി ഫിർമീന്യോ ആദ്യ പകുതിയിൽ കോമ്പോ ഉണ്ടാക്കിയെടുക്കാൻ ബുദ്ധിമുട്ടിയതും ബ്രസീലിന്റെ ഗോൾ സ്കോറിംഗിനെ കാര്യമായി ബാധിച്ചു.എന്നാൽ മറുഭാഗത്ത് കവാനിയുടെ ക്ലോസ് റേഞ്ച് ഷോട്ട് അലിസൺ തട്ടിയകറ്റിയത് അവിശ്വസനീയമായിരുന്നു.മാത്രമല്ല ബോക്സിന് വെളിയിൽ നിന്നും സുവാറസിന്റെ ഫ്രീകിക്ക് ലിവർപൂൾ ഗോളി ഡൈവ് ചെയ്തു കുത്തിയകറ്റിയതും കാനറികൾക്ക് ദീർഘനിശ്വാസം നൽകി.മൽസരത്തിലുടനീളം നാലോളം മികവുറ്റ സേവുകൾ നടത്തിയ അലിസണിന്റെ പ്രകടനം മൽസരത്തിലുടനീളം മഞ്ഞപ്പടയുടെ രക്ഷക്കെത്തുകയായിരുന്നു.കരിയറിൽ 34 മൽസരങ്ങളിൽ നിന്നും തന്റെ 23 ആം ക്ലീൻ ഷീറ്റാണ് അലിസൺ ഇന്നലെ ഉറുഗ്വെയ്ക്കെതിരെ സ്വന്തമാക്കിയത്.മുൻ ഗോൾകീപ്പർ എമേഴ്സൺ ലിയാവോ മാത്രമാണ് മുമ്പ് 34 രാജ്യന്തര മൽസരങ്ങളിൽ നിന്നും 24 ക്ലീൻഷീറ്റ് സ്വന്തമാക്കി അലിസണ് മുമ്പിലുള്ളത്.
ലോകകപ്പ് ജേതാക്കളും ഗോൾകീപ്പിംഗ് ഇതിഹാസങ്ങളുമായ  ടഫറേലും ദിദയും ഗിൽമറുമെല്ലാം അലിസണ് പിറകിലാണ്.

രണ്ടാം പകുതിയിൽ മോശം ഫോമിൽ കളിച്ച കോസ്റ്റയും അഗുസ്റ്റോയെയും മാറ്റി റിച്ചാർലിസണെയും അലനെയും ഇറക്കിയതോടെ ആക്രമണനിര കൂടുതൽ താളാത്മകമായി കാണപ്പെട്ടു.പ്രത്യേകിച്ചും ഗോളിലേക്ക് എല്ലായ്പ്പോഴും ഉന്നം വെക്കുന്ന റിച്ചാർലിസണിന്റെ പേസ്സും ഫിസിക്കൽ പ്രസ്സൻസും വലതു വിംഗിന് ജീവൻ നൽകി.
ഇരുവരുടെയും വരവോടെ ഫിർമീന്യോയും ആർതറും നീക്കങ്ങളിൽ കൂടുതൽ ഇഫ്ക്ടീവായി.
സുവാറസിന്റെ നീക്കങ്ങൾക്ക് കടിഞ്ഞാണിട്ട വലാസിന്റെ ഫിസിക്കൽ എബിലിറ്റി കാസെമീറോയുടെ അഭാവം ഒരു പരിധി വരെ നികത്തി.പെനാൽറ്റി ബോക്സിൽ ബോൾ ലഭിച്ച അലനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി വളരെ കൂളായി ഉറുഗ്വെ ഗോളി കമ്പാനയെ കബളിപ്പിച്ച് വലയിൽ എത്തിച്ച നെയ്മർ ബ്രസീൽ ജെഴ്സിയിൽ തന്റെ അറുപതാം ഗോൾ സ്വന്തമാക്കി റൊണോയുടെ റെക്കോർഡിനോട് ഒരുപടി കൂടി അടുത്തു.
95 മൽസരങ്ങളിൽ നിന്നും അറുപത് ഗോളും 41 അസിസ്റ്റുകളുമടക്കം ബ്രസീൽ നായകന് 101 ഗോൾ പങ്കാളിത്തമാണ് സ്വന്തം പേരിലുള്ളത്.

നെയ്മറിനൊപ്പം ഫിർമീന്യോയുടെ സാന്നിധ്യവും എടുത്തുപറയേണ്ടതാണ്.
ബ്രസീൽ ആക്രമണങ്ങളെ നയിച്ചത് നെയ്മർ ഫിർമീ ജോഡിയായിരുന്നു.
കോസ്റ്റ ആകെ നിരാശപ്പെടുത്തിയപ്പോൾ റിച്ചാർലിസൺ തുടക്കം മുതലേ പ്ലെയിംഗ് ഇലവനിൽ കോസ്റ്റക്കും പകരമുണ്ടായിരുന്നു എങ്കിൽ എന്ന് ചിന്തിച്ചു പോയി.നെയ്മർ -ഫിർമീന്യോ- റിച്ചാർലിസൺ ത്രയമാണ് അറ്റാക്കിംഗിൽ കൂടുതൽ killer instict കൊണ്ടുവന്നതായി അനുഭവപ്പെടുന്നത്.
വരുന്ന കാമറുണിനെതിരായ മൽസരത്തിൽ ഇ ത്രയത്തെ ആക്രമണനിരയിൽ പ്ലെയിംഗ് ഇലവനിൽ വിന്യസിക്കണമെന്നാണ് അഭിപ്രായം.തന്റെ പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുക്കാൻ ആർതർക്ക് കഴിയാതെ പോയതും തീർത്തും നിരാശപ്പെടുത്തിയ അഗുസ്റ്റോക്ക് പകരം അലനെ പോലെയൊരു മധ്യനിരക്കാരനെ തുടക്കം മുതൽ കളിപ്പിക്കാതെ പോയതിനാലാണ്.
ആർതർ - അലൻ കൂട്ട്കെട്ടാണ് മധ്യനിരയിൽ അടുത്ത മൽസരത്തിൽ ടിറ്റെ വിന്യസിക്കേണ്ടത്.മിറാൻഡ- മാർകിനോസ് ഡിഫൻസിന്റെ പക്വതയാർന്ന പ്രകടനവും അലിസണിനെ പോലെ തന്നെ അഭിനന്ദനമർഹിക്കുന്നു.


Saturday, November 10, 2018

റൊമാരിയോ 1994 - ലോകം വിസ്മരിച്ച ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച വ്യക്തിഗത പ്രകടനം.



റൊമാരിയോ വായുവിൽ തന്റെ മാജികൽ ഫൂട്ട് കൊണ്ട് കാണിക്കുന്ന പ്യൂവർ ബോൾ സ്കിൽസ് & ഡ്രിബ്ലിംഗ് ടെക്നിക്സ് പെലെയെല്ലാതെ അത്ര പെർഫെക്ഷനോടെ മറ്റൊരു താരത്തിനും കാണിക്കാൻ സാധ്യമല്ല.ബാഴ്സയിലെയും പിഎസ്വിയിലെയും അദ്ദേഹത്തിന്റെ കരിയർ മൽസരങ്ങളുടെ വീഡിയോകൾ പരിശോധിച്ചാൽ മനസിലാകും.ഹാറ്റ് സ്കിൽസിൽ റൊമാരിയോയെ വെല്ലാൻ മറ്റൊരു പ്ലെയർ ചരിത്രത്തിലില്ല.ഫെയിന്റ് കട്ടിംഗിലൂടെ ഷോൾഡർ ഫെയിന്റ് ഡ്രോപിലൂടെ ചോപ്പ് മൂവ്സിലൂടെ ഹാറ്റ് ടെക്നിക്സിലൂടെ റോണോയെ പോലതന്നെ ഗോളിയെ മറികടന്ന് ഗോളടിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ റൊമാരിയോ ആയിരം ഗോളടിച്ച മില്ലേനിയം ഗോൾ സ്കോറർ ശരിക്കും ഒരു ലോകകപ്പ് മാത്രമാണ് അദ്ദേഹം കരിയറിൽ കളിച്ചതെന്നോർക്കുമ്പോൾ ഒരു ബ്രസീൽ ആരാധകനെന്ന നിലയിൽ ചെറുപ്പം മുതലേ ദുഖം വിട്ടൊഴിഞ്ഞിരുന്നില്ല.98 ൽ ഭ്രാന്തനായ ഈ റിയോ രാജകുമാരൻ ഉണ്ടായിരുന്നേൽ ഫൈനലിൽ റൊണോക്ക് ഹിസ്റ്റീരിയ സംഭവിക്കില്ലായിരുന്നു. ഫുൾ ഡൊമിനേഷനിൽ ഫൈനലിൽ ഫ്രാൻസിനെ തകർത്തേനെ എന്ന് വിശ്വസിക്കുന്നു ഇന്നും.1994 ലോകകപ്പിലെ റൊമാരിയോയുടെ പ്രകടനത്തെ ഫുട്‌ബോൾ ലോകവും മാധ്യമങ്ങളും underestimate ചെയ്തു. കൈ കൊണ്ട് ഗോളടിച്ച കപ്പടിച്ച മറഡോണയെ തള്ളി തള്ളി ഒരു ലെവലിൽ എത്തിച്ച ലോക മാധ്യമങ്ങൾ റൊമാരിയോയുടെ 94 ലോകകപ്പ് പ്രകടനത്തെ വിസ്മരിച്ചു.അറ്റാക്കിംഗിൽ ഒറ്റയാൾ പോരാട്ടമായിരുന്നു റൊമാരിയോ നടത്തിയിരുന്നത്.സഹ ഫോർവേഡായി ബെബറ്റോ കൂട്ടുണ്ടായിരുന്നെങ്കിലും റൊമാരിയോ അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചത് ഒരു ലോകോത്തര ക്ലാസ് മിഡ്ഫീൽഡറുടെ സഹായം പോലുമില്ലാതെയാണ്.

ഹെൻറൈ പിൽക്കാലത്ത് പറഞ്ഞത് നോക്കുക, ഫോർവേഡ് പൊസിഷനിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നത് റൊമാരിയോ -റോണോ ഇതിഹാസങ്ങളാണ്.മധ്യനിരയിൽ നിന്നും ഇറങ്ങിചെന്ന്  ബോളെടുത്ത് കുതിച്ചു ഡ്രിബ്ലിംഗ് സ്കിൽസിലൂടെ ട്രികി സോളോ മാസ്സീവ് റണ്ണിംഗിലൂടെ ഗോളടിക്കുന്ന റൊ-റോ താരജോഡികളായിരുന്ന ഫോർവേഡ് പൊസിഷന്റെ നിർവചനങ്ങളെ തന്നെ മാറ്റിമറിച്ചത്.മറഡോണക്ക് ടിപ്പിക്കൽ സാവി ടൈപ്പ് മധ്യനിരക്കാരനായ ബുറുഷാഗ കൂട്ട് ഉണ്ടായിരുന്നു. മുന്നേറ്റത്തിൽ റിയൽ ഫോർവേഡ് വാൽഡാനോയും.ഇ രണ്ടു പേരുകളും ലോക മാധ്യമങ്ങൾ വിസ്മരിച്ചു മറഡോണയെ പുക്ഴത്താൻ വേണ്ടി.94ൽ റായ് പരിക്കു കാരണം മിക്ക കളികളിലും ഫോമിലില്ലാതെ ഉഴറിയതോടെ റായിയെ മാറ്റി ഡിഫൻസിന് പ്രാമുഖ്യം നൽകിയ ആൽബർട്ടോ പെരെരയുടെ ശൈലിയിൽ ഡിഫൻസീവ് മിഡ്ഫീൽഡ് സഖ്യമായ മൗറോ സിൽവക്കും ദുംഗക്കും പുറമെ പക്കാ ഡിഫൻസീവ് മിഡ്ഫീൽഡർ മാസീന്യോയെ കൂടി എക്സ്ട്രാ ഡിഫൻസീവ് മിഡ്ഫീൽഡറായി ടൂർണമെന്റിൽ ഉപയോഗിച്ചു.മുന്നേറ്റങ്ങളിൽ റൊമാരിയോക്ക് ലഭിച്ച ആകെ സപ്പോർട്ട് സ്ട്രൈകർ ബെബറ്റോയും ഇരു വിംഗുകളിലെ ബ്രാങ്കോയും ജോർജീന്യോയുമായിരുന്നു.പിന്നെ ഒരു മിന്നലാട്ടം പോലെ ചിലപ്പോൾ സെൻട്രൽ മിഡ്ഫീൽഡറായിരുന്ന സീന്യോയിൽ നിന്നും.
ഒരു ക്ലാസ് അറ്റാക്കിംഗ്  മിഡ്ഫീൽഡർ പ്ലയിംഗ് ഇലവനിൽ ഇല്ലാത്തതുകൊണ്ടാകാം പതിനേഴുകാരനായ റൊണാൾഡോ എന്ന അൽഭുത പ്രതിഭാസത്തെ എനിക്ക് പിറകിൽ കളിപ്പിക്കൂ ഞാൻ മിനിമം പത്ത് ഗോളടിച്ചു ലോകകപ്പ് ബ്രസീലിന് നേടികൊടുക്കാം എന്ന് പെരേരയോട് റൊമാരിയോ ആവശ്യപ്പെട്ടത്.പക്ഷേ പെരേര തന്റെ ഡിഫൻസീവ് സിസ്റ്റം മാറ്റാൻ തയ്യാറായിരുന്നില്ല.ബ്രസീലിയൻ ഫുട്‌ബോൾ ചരിത്രത്തിലെ വൈൽ ഓർഗനൈസ്ഡ് ഡിഫൻസീവ് സിസ്റ്റമായിരുന്നു ആൽബർട്ടോ പെരേര അന്ന് യുഎസ് ലോകകപ്പിൽ അവതരീപ്പിച്ചത്.ഒരു പഴുതു പോലും നൽകാതെ സെന്റർ ബാക്കുകളായി കരുത്തരായ അൽദയറും മാർസിയോ സാന്റോസും വിംഗുകളിൽ ഡിഫൻസീവ് മൈന്റഡ് ഫുൾ ബാക്കുകളായ ജോർജീന്യോയും ബ്രാങ്കോയും.ലിബറോ റോളിൽ മൗറോ സിൽവയും ഡിഫൻസീവ് മിഡ്ഫീൽഡിൽ നായകൻ ദുംഗയും മാസീന്യോയും സെൻട്രെൽ മിഡ്ഫീൽഡിൽ സീന്യോയും.ഇത്രയും സിസ്റ്റമാറ്റിക് ആയ ഒരു ഡിഫൻസീവ് ഫുട്‌ബോൾ ശൈലി ബ്രസീലിന്റെ ചരിത്രത്തിൽ എങ്ങും കണ്ടെത്താൻ കഴിയില്ല.

അഞ്ചു ഗോളുകൾ മൂന്ന് അസിസ്റ്റുകൾ  റഷ്യക്കെതിരെ റായ് അടിച്ച പെനാൽറ്റി സൃഷ്ടിച്ചതടക്കം റൊമാരിയോ അക്ഷരാർത്ഥത്തിൽ ഇരുപതിനാല് വർഷങ്ങൾക്ക് ശേഷം ബ്രസീലിന് നാലാം ലോകകിരീടം നേടികൊടുക്കുകയായിരുന്നു.
ഫുട്‌ബോൾ ലോകം വിസ്മരിച്ചു പോയ ലോകകപ്പിലെ എക്കാലത്തെയും മികച്ച വ്യക്തിഗത പ്രകടനങ്ങളിലൊന്ന് അത് റൊമാരിയോയുടെതാണ്.

..സഗാലോ താങ്കൾ കോച്ചായിരിക്കേ അച്ചടക്ക ലംഘനത്തിന്റെ പേരിലും ഗുരതരമല്ലാത്ത ഒരു ചെറിയ പരിക്കിന്റെ പേരും പറഞ്ഞു ആക്ഷേപിച്ചു മുൻ ബാഴ്സലോണ ഇതിഹാസത്തെ 98 ലോകകപ്പിൽ എടുക്കാതെ പോയപ്പോൾ താങ്കൾ ചെയ്തു പോയ ആ തെറ്റിന്റെ വില അനുഭവിച്ചത് ഞങ്ങൾ ബ്രസീൽ ആരാധകരാണ് .അന്ന് 98ൽ 23 ആം നമ്പർ ജെഴ്സി എങ്കിലും കൊടുത്ത് ബെഞ്ചിൽ എങ്കിലും ഇരുത്തികൂടായിരുന്നോ ഈ ഭ്രാന്തനായ ജീനിയസിനെ😒 
എങ്കിൽ ഇന്ന് ആറ് ലോകകിരീടങ്ങൾ ഇരുന്നു മിന്നിതിളങ്ങുന്നുണ്ടായേനെ റിയോയിലെ മ്യൂസിയത്തിൽ.

ലോകം കണ്ട എക്കാലത്തെയും മികച്ച Greatest Legendary face 2005 ൽ വിരമിക്കുമ്പോൾ കണ്ണീരിൽ കുതിർന്നു മുഖവുമായാണ് കളിക്കാനിറങ്ങിയത്.അവസാന മൽസരത്തിലും ഫുട്‌ബോൾ രാജാക്കൻമാരെ നയിച്ചു ഗോളടിച്ചു വിടപറഞ റൊമാരിയോയുടെ മനസ്സിൽ ഒരു നീറ്റൽ ആയി അവശേഷിച്ചിരുന്നു ഒരു ലോകകപ്പ് മാത്രമേ കളിക്കാനുള്ള അവസരം ലഭിച്ചൂ എന്നുള്ള ദുഖം.പക്ഷേ ആ കളിച്ച ഏക ലോകകപ്പിൽ തന്നെ മരണമാസ്സ് പ്രകടനത്തോടെ ലോകകപ്പ് കിരീടവും ഗോൾഡൻ ബോളും നേടി കൊടുത്ത് കാനറികളുടെ പുത്തൻ തലമുറയ്ക്ക് ഉണർവേകിയതിന് ഞങ്ങൾ കടപ്പെട്ടിരിക്കുന്നത് ആരെയും കൂസാത്ത തന്റെ ഫുട്‌ബോൾ കിംഗ്മേക്കർ റോൾ പോലെ തന്നെ  റിയോ പൊളിറ്റിക്കൽ കിംഗ്മേക്കറായ നിലവിൽ റിയോ സെനറ്ററായ താങ്കളോട് ആണ് റൊമാരിയോ.