Tuesday, November 19, 2019

അണ്ടർ -17 താരങ്ങളിൽ ആരാധകർ വെച്ചു പുലർത്തുന്ന അമിത പ്രതീക്ഷ 
അപകടമോ?



ഫുട്‌ബോൾ ഏതും  ആയിക്കൊള്ളട്ടെ ഒരു ലോക കിരീടം നേടുകയെന്നത് ബ്രസീലിന് എന്നും ആവേശമാണ്.കോപ്പ അമേരിക്ക കിരീട വിജയത്തിന് ശേഷം തുടർച്ചയായി അഞ്ച് മൽസരങ്ങളിൽ സെലസാവോ നിരാശജനകമായ പ്രകടനം പുറത്തടുത്ത ടൈമിലുള്ള അണ്ടർ -17 ലോകകപ്പ് വീജയം ബ്രസീലിയൻ ജനതക്കും  ബ്രസീൽ ആരാധകർക്കും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
മെക്സിക്കോയെ തോൽപ്പിച്ച് നാലാം ലോകകപ്പ് സ്വന്തമാക്കി കൗമാരക്കാർ തിളങ്ങുമ്പോൾ അവരുടെ താരോദയം അമിത പ്രതീക്ഷയോടെ സ്വപ്നം കാണുകയാണ് മഞ്ഞപ്പടയുടെ ആരാധകർ.
ടൂർണമെന്റിലുടനീളം സ്ഥായിയായ ഫോം നിലനിർത്തിയവരായ അറ്റാക്കിംഗ് റൈറ്റ് ബാക്ക് യാൻ കൂട്ടോ , ടൂർണമെന്റ് ബെസ്റ്റ് പ്ലെയർ ആയി മാറിയ പറക്കും വിംഗർ ഗബ്രിയേൽ വെറോൺ.ഫൈനലിൽ ഗോളടിച്ച ടോപ് സ്കോറിംഗ് സ്ട്രൈകർ കായോ ജോർജെ , അറ്റാക്കിംഗ് മിഡ്ഫീൽഡർ പെഡ്രോ സെമിയിലും ഫൈനലിലും വിജയ ഗോളടിച്ച സൂപ്പർ സബ്  ലസാറോ...അങ്ങനെ പോകുന്ന ഒരു താരനിര തന്നെയുണ്ട് അണ്ടർ 17ടീമിൽ.

ഇവരെല്ലാം പ്രതിഭകളാണ് , എന്നാൽ ഇവരുടെയെല്ലം കരിയർ പ്രവചനം നടത്തുന്നതിലോ ഇപ്പോഴത്തെ അവരുടെ പൊട്ടൻഷ്യൽ വെച്ച് കൊണ്ട് മേൽപറഞ്ഞവരെല്ലാം സൂപ്പർ സ്റ്റാർസ് ആകുമെന്നൊരു നിഗമനത്തിൽ എത്തിച്ചേരാനോ ഉള്ള സമയമായിട്ടില്ല.
ഇപ്പോൾ തന്നെ യാൻ കൂട്ടോയെ ഭാവിയിലെ ഡാനി ആൽവസായും ഗബ്രിയേൽ വെറോണിനെ അടുത്ത നെയ്മറായും ആരാധകർ സ്വപ്നം കണ്ടു തുടങ്ങിയിരുക്കുന്നു.
ഒരു ഫുട്‌ബോളർ തന്റെ ലോംഗ് ടേം കരിയറിന് തുടക്കം കുറിക്കുന്ന കാലഘട്ടമാണ് അണ്ടർ 17. ഈ സമയത്ത് തന്നെ ഫൂച്യർ സൂപ്പർ താര ലേബൽ അവർക്ക് ചാർത്തി നൽകിയാൽ സമ്മർദ്ദത്തിന് അടിമപ്പെട്ട് കരിയർ ഡ്രോപ്പ് ഔട്ട് ആവുകയോ ചെയ്യുന്ന പ്രതിഭകൾ അനേകമനേകം ഉണ്ട് ബ്രസീലിന്റെ ചരിത്രത്തിൽ.അണ്ടർ 17 ലോകകപ്പ് സ്റ്റേജുകളിൽ തിളങ്ങിയവർ ഭൂരിപക്ഷം പേരും സീനിയർ ലെവലിൽ എത്തുമ്പോൾ കരിയർ പിന്നോക്കം പോയവരാണ്.ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് 2003 u17 world cup ജേതാക്കളായ ബ്രസീലിന്റെ അണ്ടർ 17ടീം.2003 അണ്ടർ 17 ലോകകപ്പ് കിരീടം നേടിയ ടീമിലെ ഒരു താരം പോലും സെലസാവോ ജെഴ്സിയിൽ  കളിച്ചിട്ടില്ല .അന്നത്ത ടീമിൽ അഞ്ച് ഗോളടിച്ച സ്ട്രൈകർമാരായിരുന്ന അബൂദ , എവാഡ്രോ തുടങ്ങിയവർ പോലും ബ്രസീൽ ടീമിൽ കളിച്ചിട്ടില്ല എന്നോർക്കുമ്പോഴാണ് ബ്രസീലിന്റെ ടാലന്റ് ഫാക്ടറിയുടെ ആഴം മനസ്സിലാവുക.മറ്റൊരു വസ്തുത എന്തെന്നാൽ ഫിഫ അണ്ടർ 17 ലോകകപ്പും ഫിഫ ലോകകപ്പും നേടിയ ഒരേയൊരു കളിക്കാരനേയുള്ളൂ അത് മഹാ മാന്ത്രികൻ സാക്ഷാൽ റൊണാൾഡീന്യോ മാത്രം.
സീനിയർ ലെവലിൽ അറിയപ്പെടുന്ന പ്രതിഭകളേക്കാൾ പതിൻമടങ്ങ് ഇരട്ടി അറിയപ്പെടാതെ പോയ പ്രതിഭകളാണ് ഫുട്‌ബോളിന്റെ സ്വർഗഭൂമിയിൽ ഉള്ളതെന്ന് ചരിത്രം വ്യക്തമാക്കി തരുന്നുണ്ട്.

ബ്രസീൽ അണ്ടർ 17 ടീമിൻെ അത്യുജ്ജലമായ പ്രകടനത്തെയും ഏത് പ്രതിസന്ധി ഘട്ടങ്ങളിലും തിരിച്ചു വരാനുള്ള ത്വരയെയും അഭിനന്ദിച്ചു കൊണ്ട് തന്നെ പറയട്ടേ സെലസാവോയുടെ സ്റ്റോപ്പർ ബാക്കുകളുടെ കേളീ ശൈലിയിൽ നിന്നും വിഭിന്നമാണ് അണ്ടർ 17 ടീമിന്റെത്.കൂടുതൽ സമയവും പെനാൽറ്റി ബോക്സിന് ചുറ്റിപ്പറ്റിയാണ് അണ്ടർ 17സെന്റർബാക്ക്സ് കളിക്കുന്നത്.പക്ഷേ സെമിയിലും ഫൈനലിലും ഗോൾ വഴങ്ങി പിറകിലായതിനാൽ അതിമനോഹരമായ ആക്രമണ ഫുട്‌ബോൾ തന്നെയാണവർ കെട്ടഴിചു വിട്ടത്.
പൊതുവേ ബ്രസീലിനെ പോലെ പരമ്പരാഗതമായി കലക്ടീവ് ഫുട്‌ബോൾ കളിക്കുന്ന ടീമുകൾ ടീമിന്റെ നീക്കങ്ങൾക്ക് അനുസൃതമായി സെന്റർ ബാക്ക്സ് ഹൈ ലൈൻ ഡിഫൻസിലാണ് സ്ഥിതി കൊള്ളാറ്.തിയാഗോ സിൽവ മാർകിനോസ് സഖ്യത്തിന്റെ നീക്കങ്ങൾ പരിശോധിച്ചാൽ തന്നെയത് മനസ്സിലാകും.ടീമീന് കൂടുതൽ 
Collective and combination നൽകാൻ കൂടുതൽ കോംപാക്ട് ആയാണ് പൊസിഷൻ ചെയ്യാറ്.എന്നാൽ ബ്രസീലിയൻ ലീഗുകളിൽ ഫ്ലെമെംഗോ ഗ്രെമിയോ തുടങ്ങിയ ടീമുകൾ ഒഴിച്ചു നിർത്തിയാൽ പല ടീമുകളും ഹൈ ലൈൻ ഡിഫൻസ് കളിക്കാറില്ല.എതിരാളികളുടെ കൗണ്ടറുകളിൽ ഇത് അപകടം ചെയ്യുമെന്ന  റിസ്ക് ഒഴിവാക്കാനാണ് പൊതുവേ ഹൈ ലൈൻ ഡിഫൻസ് കളിക്കാത്തത്.അണ്ടർ 17 ടീമും ഇത് തന്നെയാണ് പലപ്പോഴും ഫോളോ ചെയ്തിരുന്നത്.ഡിഫൻസീവ് മിഡ്ഫീൽഡർ ഡാനിയേൽ ഒലിവേരയുടെ പ്രസൻസും ഡിഫൻസിന് തുണയായി.എന്നാൽ മിഡ്ഫീൽഡിലെ ക്രിയേറ്റീവ് നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് പെഡ്രോയായിരുന്നു.വെറോണിന്റെ പേസും സ്കില്ലും വീംഗിൽ യാൻ കൂട്ടോയുടെ ക്രോസുകളും ഓവർലാപ്പിംഗുകളൊടൊപ്പം കായോ ജോർജെയുടെയും ലസാറോയുടെയും ഫിനിഷിങ് മികവും കൂടിയായതോടെ ബ്രസീലിന് വിജയം ഏത് സമ്മർദ്ദ ഘട്ടത്തിലും പിടിച്ചെടുക്കാൻ കഴിയുമെന്ന് ആരാധകർക്ക് തോന്നിപ്പിക്കും വിധമുള്ള സുന്ദരമായ കേളീ ശൈലിയാണ് മോശം ഫോമിലുള്ള നിലവിലുള്ള ടിറ്റയുടെ സെലസാവോയും പിൻപ്പറ്റേണ്ടത്.

By - Danish Javed Fenomeno

Vai Brazil 🇧🇷

Monday, November 18, 2019

അണ്ടർ 17 ലോകകപ്പിൽ ബ്രസീലിന് നാലാം ലോകകിരീടം ഗബ്രിയേൽ വെറോൺ ടൂർണമെന്റ് ബെസ്റ്റ് പ്ലെയർ



സെമിഫൈനലിൽ ഫ്രാൻസിനെതിരെ രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം കാനറികൾ മൂന്ന് ഗോളടിച്ചു തിരിച്ചു വന്ന മൽസരത്തിന്റെ തനിയാവർത്തനമായിരുന്നു ഫൈനലിൽ മെക്സിക്കോക്കതിരെയും ബ്രസീലിന്റെ കൗമാര പ്രതിഭകൾ കാഴ്ച്ചവെച്ചത്.ഇരു പകുതിയിലും സുവർണ അവസരങ്ങൾ സൃഷ്ടിച്ചു മെക്സിക്കോക്ക് മേൽ വ്യക്തമായ മേധാവിത്വം പുറത്തെടുത്ത ബ്രസീലിന്റെ ഫിനിഷിംഗിലെ കൃത്യതയില്ലായ്മ ആയിരുന്നു ഏക പോരായ്മ. ടൂർണമെന്റ് മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടിയ ഗബ്രിയേൽ വെറോണും സ്ട്രൈകർ  കായോ ജോർജെയും ജാവോ പെഗ്ലോയും റൈറ്റ് ബാക്ക് യാൻ കൂട്ടോയും നെയ്തെടുത്ത അവസരങ്ങൾക്ക് കണക്കില്ലായിരുന്നു.രണ്ടാം പകുതിയിൽ ഒരു ഗോളിന് പിറകിലായ ബ്രസീൽ വെറോണെ വീഴ്ത്തിയതിൽ കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു കായോ ജോർജെ ടൂർണമെന്റിൽ തന്റെ അഞ്ചാമത്തെ ഗോളോടെ സമനില നേടിയപ്പോൾ ഇഞ്ചുറി ടൈമിൽ ആയിരുന്നു വിജയ ഗോൾ പിറന്നത്.സെമിയിൽ ഫ്രാൻസിനെതിരെ അവസാന മിനിറ്റുകളിൽ വിജയ ഗോളടിച്ച ഫ്ലെമെംഗോ സ്ട്രൈകർ ലസാറോ മാർക്കേസ് തന്നെയായിരുന്നു ഫൈനലിലും മഞ്ഞപ്പടയുടെ വിജയഗോൾ നേടിയത്‌.

ബ്രസീലിന് ഒരു പിടി കൗമാര പ്രതിഭകളെ സമ്മാനിച്ച അണ്ടർ 17 ലോകകപ്പ് ആയിരുന്നു ഇത്.അതിൽ ഏറ്റവും പ്രധാനി ടൂർണമെന്റ് താരമായി മാറിയ വിംഗർ ഗബ്രിയേൽ വെറോൺ തന്നെ.മൂന്ന് ഗോളടിച്ച താരത്തിന്റെ സ്പീഡ് ആക്സിലറേഷൻ ഡ്രിബ്ലിംഗ് മികവ് ഭാവിയിലേക്ക് പ്രതീക്ഷ നൽകുന്നു.മറ്റൊരു പ്രതിഭ സെമിയിലും ഫൈനലിലും വിജയ ഗോളടിച്ചു പകരക്കാരൻ സ്ട്രൈകർ ലസാറോ മാർകേസ് ആണ്.അഞ്ച് ഗോളടിച്ചു ടൂർണമെന്റ് ബ്രോൺസ് ബൂട്ട് നേടിയ നമ്പർ 9 മെയിൻ സ്ട്രൈകർ കായോ ജോർജെ ,കൃത്യതയാർന്ന ക്രോസുകൾക്കുടമയായ റൈറ്റ് വിംഗ് ബാക്ക് യാൻ കൂട്ടോ ,പത്താം നമ്പറുകാരനായ  ലെഫ്റ്റ് വിംഗർ ജാവോ പെഗ്ലോ ,സ്റ്റോപ്പർ ബാക്ക് ലുവാൻ പാട്രിക് , മിഡ്ഫീൽഡർ ഡീഗോ റോസ , ലെഫ്റ്റ് ബാക്ക് പാട്രിക് , സെൻട്രൽ മിഡ്ഫീൽഡർ ഡാനിയേൽ ഒലിവേര , പെഡ്രോ etc..തുടങ്ങിയവർ ഭാവിയിലേക്കുള്ള താരോദയങ്ങളാണ്...
കൗമാരക്കാരുടെ ലോകകപ്പിൽ അഞ്ച് ലോകകപ്പുമായി നൈജീരിയ  മാത്രമാണ് 
ബ്രസീലിന് മുന്നിലുള്ളത്.

Vai Brazil
ചെകിന് യൂറോ യോഗ്യതാ , ബൾഗേറിയ ടു പ്ലേഓഫ്



ബാൾക്കൻ മേഖലയിലെ  ഫുട്‌ബോൾ പവർഹൗസുകളായിരുന്ന ബൾഗേറിയയും കിഴക്കൻ യുറോപ്പിലെ പഴയ ചെക്കോസ്ലോവാക്യൻ പാരമ്പര്യം പേറുന്ന ചെക്റിപ്പബ്ലികും തമ്മിലുള്ള ഇപ്പോ കഴിഞ്ഞ  യൂറോ യോഗ്യതാ മൽസരം കണ്ടപ്പോഴാണ്  1990കളിലും 2000ങളിലും നിരവധി ഫുട്‌ബോൾ പ്രതിഭകളാൽ സമ്പന്നമായിരുന്ന ഇരു ടീമുകളുടെയും പ്രതിഭാ ദാരിദ്ര്യം  മനസ്സിലായത്.

1994 ലോകകപ്പ് നാലാം സ്ഥാനക്കാരായി ആരാധക മനസ്സുകളിൽ ഇടം നേടിയ ഹ്രിസ്റ്റോ സ്റ്റോയികോവിന്റെ ബൾഗേറിയ , 1996 യൂറോ കപ്പിന്റെ ഫൈനലിസ്റ്റുകളായ നെദ്വദ് പെബോർസ്കി മാരുടെ ചെക് റിപ്പബ്ലികും സൂപ്പർ താരങ്ങളാൽ ഒരു കാലത്ത് സമ്പന്നമായിരുന്നു.94 ലോകകപ്പ് ടോപ് സ്കോററും ബൾഗേറിയൻ ഇതിഹാസ താരമായ സ്റ്റോയിക്കോവിന് പുറമേ സ്ട്രൈകർമാരായ കോസ്റ്റാഡിനോവ് , സിർകോവ് ,  98 ലോകകപ്പ് നായകൻ ട്രിഫൺ ഇവാനോവ് , ഇവർക്ക് ശേഷം വന്ന മാഞ്ചസ്റ്റർ ഫോർവേഡിയിരുന്ന ദിമിത്രി ബർബറ്റോവ് ,സിറ്റി  വിംഗർ ആയിരുന്ന മാർട്ടിൻ പെട്രോവ് , സ്റ്റിലിയൻ പെട്രോവ് എന്നിങ്ങനെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലും സൂപ്പർ കളിക്കാരുടെ ഒരു നീണ്ട നിര തന്നെ സ്വന്തമായി ഉണ്ടായിരുന്നു ബൾഗേറിയക്ക്.

1995-2005 ചെക്ക് റിപ്പബ്ലിക് ടീമിന്റെ സുവർണ കാലമായിരുന്നു.യൂറോപ്പിൽ വമ്പൻമാർക്കൊപ്പം ആയിരുന്നു ചെക്കിന്റെ സ്ഥാനം. സ്വർണം തലമുടിയിൽ പൊടുന്നനെ നീക്കങ്ങൾ സൃഷ്ടിച്ചിരുന്ന ഇതിഹാസ നായകനായിരുന്ന പാവെൽ നെദ്വദ് എന്ന വിഖ്യാത പ്ലേമേക്കറെ അറിയാത്തവർ ഉണ്ടാകില്ല. നെദ്വദിന് ഒപ്പം ഒരു താരനിര തന്നെയുണ്ടായിരുന്നു അണ്ടർറേറ്റഡ് മിഡ്ഫീൽഡ് ജനറൽ ആയിരുന്ന പെബോർസ്കി , രണ്ട് മീറ്ററിൽ കൂടുതൽ ഉയരമുള്ള സ്ട്രൈകർ യാൻ കോളർ , വിംഗുകളിൽ കുതിച്ചു പായുന്ന യാൻകൂലോവ്സികി , ആഴ്സനലിന്റ താരോദയമായി പിൻകാലത്ത് മാറിയ പ്ലേമേക്കർ റോസ്സികി , ലിവർപൂൾ സൂപ്പർ താരം സ്മൈസർ , യൂറോ 2004 ഗോൾഡൻ ബൂട്ട് വിന്നർ മിലൻ ബാരോസ് , മിഡ്ഫീൽഡർ യാരിസ്ളാവ് പ്ലാസിൽ , ഫോർവേഡിയിരുന്ന മാരെക് ഹെയിൻസ് , ലിവർപൂൾ മിഡ്ഫീൽഡർ ആയിരുന്ന പാട്രിക് ബർജർ , ഡിഫന്റർ ഉയ്ഫലൂസി ,ചെൽസി ഇതിഹാസം പീറ്റർ ചെക് , etc.. 90s - 2000ങളിലും യൂറോപ്യൻ ടോപ് ലീഗുകളിൽ പ്രധാനമായും ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീരീ എ ലാ ലീഗാ എന്നീ ലീഗുകളിൽ കളിക്കുന്ന താര പ്രതിഭകൾ അനേകമുണ്ടായിരുന്ന ചെക് റിപ്പബ്ലികും ഇന്ന് ബൾഗേറിയ പോലെ തന്നെ പ്രതിഭാ ദാരിദ്ര്യം നേരിടുന്നുണ്ടെങ്കിലും ടീമെന്ന നിലയിൽ ഒത്തിണങ്ങിയ ഒരു സംഘമാണ് ഇന്നത്തെ ചെക്. അത് അവരുടെ കേളീശൈലിയിൽ നിന്നും വ്യക്തമാണ്.

നിലവിൽ യൂറോ യോഗ്യതക്കായുള്ള പോരാട്ടത്തിൽ ഗ്രൂപ്പിൽ ഇംഗ്ലണ്ടിന് തൊട്ടു പിറകെയാണ് ചെക്കിന്റെ സ്ഥാനം.രണ്ടാം സ്ഥാനക്കാരായി യൂറോ യോഗ്യത നേടാൻ ചെകിന് കഴിഞ്ഞു. ബൾഗേറിയയുടെ സ്ട്രൈറ്റ് യുറോ പ്രതീക്ഷകൾ അസ്തമിച്ചെങ്കിലും ഇപ്പോൾ കഴിഞ്ഞ  മൽസരത്തിൽ ഡിഫന്റർ ബോയിക്കോവിന്റെ ഗോളിൽ ചെക്കിനെ ഡിഫന്റ് ചെയ്തു തോൽപ്പിച്ച് പ്ലേ ഓഫ് സാധ്യത നിലനിർത്തിയിട്ടുണ്ട്. ബൾഗേറിയ 90s ലെ തങ്ങളുടെ പ്രതാപ  കാലത്തേക്ക് ഈയടുത്ത് ഒന്നും തിരിച്ചു വരുമെന്ന് തോന്നുന്നില്ല.

Friday, November 15, 2019

" അറേബ്യൻ സൂപ്പർക്ലാസികോ" ടിറ്റക്ക് നിർണായകം..




കോപ്പാ കിരീട നേട്ടത്തിന് ശേഷം
നടന്ന കഴിഞ്ഞ നാല് സൗഹൃദ മൽസരങ്ങളും ടിറ്റക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല.കൊളംബിയ സെനഗൽ നൈജീരിയ എന്നിവരുമായി സമനില പിണഞ്ഞപ്പോൾ പെറുവിനോട് അപ്രതീക്ഷിതമായി തോൽക്കുകയും ചെയ്തു.അതിനാൽ തന്നെ ഇന്ന് അർജന്റീനയുമായി നടക്കുന്ന മൽസരം ടിറ്റക്ക് ജീവൻമരണ പോരാട്ടമാണ്. മറ്റു നാഷണൽ ഫുട്‌ബോൾ ടീമുകളുടെ കോച്ച് പോലെയല്ല ബ്രസീലിന്റെ കോച്ച് എന്ന പൊസിഷൻ. ഒരു മാനേജർക്ക് ഏറ്റവുമധികം വെല്ലുവിളി നിറഞ്ഞ ജോലിയാണ് ബ്രസീൽ മാനേജർ ആയി ലോംഗ് ടേം തുടരുകയെന്നത്. തുടർച്ചയായ നിരാശജനകമായ റിസൽറ്റുകൾ , അത് മൂന്നോ നാലോ കളിയിൽ ആണെങ്കിൽ പോലും ബ്രസീലിലെ ജനങ്ങൾ സഹിക്കില്ല.ബ്രസീൽ ടീമിന്റെ പരിശീലകരായവരെല്ലാം തന്നെ ചരിത്രപരമായ സമ്മർദ്ദത്തിലേറിയതും ഇക്കാരണത്താൽ ആയിരുന്നു.അത് തന്നെയാണ് ടിറ്റെയും നേരിടുന്ന പ്രധാന വെല്ലുവിളി.

2016ൽ ടിറ്റെ സ്ഥാനമേറ്റ ശേഷം വെറും ആറ് മാസം കൊണ്ട് ഫുട്‌ബോൾ രാജാക്കൻമാരെ ലോക ഒന്നാം റമ്പർ റാങ്കിലേക്ക് ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തി കൊണ്ടുവന്നപ്പോൾ ബ്രസീലിന്റെ പ്രതിരോധം , മിഡ്ഫീൽഡ് , അറ്റാക്കിംഗും എല്ലാം ഒരു പരിധി വരെ സെറ്റായിരുന്നു.അതിനൊരു കാരണമുണ്ടായിരുന്നു ഫ്ലക്സിബിൾ ആയ സന്തുലമായ ഒത്തിണക്കമുള്ള സ്ട്രെക്ചറുള്ള മിഡ്ഫീൽഡ് ആയിരുന്നു കാനറികളുടേത്.
കാസെമീറോ അഗുസ്റ്റോ പൗളീന്യോ എന്നീ ത്രയം 2016 , 2017 വർഷങ്ങളിൽ നെയ്മറുടെ നേതൃത്വത്തിൽ ബ്രസീൽ നടത്തിയ വിജയഗാഥക്ക് അടിത്തറ പാകിയത് മൂവരുമടങ്ങിയ മിഡ്ഫീൽഡായിരുന്നു.
എന്നാൽ 2018 തുടക്കത്തിൽ അഗുസ്റ്റോക്ക് കണങ്കാലിന് ഇഞ്ചുറി പറ്റി പോയതോടെ ഇവർ തമ്മിലുള്ള കണക്ഷനും ഒത്തൊരുമയും നഷ്ടപ്പെട്ടു.അതിന്റെ പ്രതിഫലനം ആയിരുന്നു ലോകകപ്പിൽ നിരാശജനകമായ തോൽവിയിൽ കലാശിച്ചത്.കാസെമീറോ സസ്പെൻഷൻ പൗളീന്യോ ഫോം ഔട്ട് അഗുസ്റ്റോ പരിക്കിന്റേ പിടിയിലും അകപ്പെട്ടതോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ( 2016,2017വർഷങ്ങളിൽ) സൗത്ത് അമേരിക്കൻ എതിരാളികൾക്കെതിരെ ആണെങ്കിൽൽ പോലും സെലസാവോകൾ ഓരോ മൽസരത്തിലും പുറത്തെടുത്തിരൂന്ന വ്യക്തമായ ഡൊമിനന്റ് ഡിസ്പ്ലേ ലോകകപ്പിൽ പുറത്തെടുക്കാൻ സാധ്യമാവാതെ വന്നതും ഇക്കാരണത്താലായിരുന്നു.ലോകകപ്പിന് ശേഷവും തുടർച്ചയായ വിജയങ്ങളും 2019 കോപ്പ അമേരിക്കയിൽ കിരീട നേട്ടവും ചൂടിയെങ്കിലും ലോകകപ്പ് യോഗ്യതാ മൽസരങ്ങളിലെ മികവോ മേധാവിത്വമോ ഉണ്ടായിരുന്നില്ല. അതായത് ടിറ്റക്ക് കീഴിലെ ഏറ്റവും മികച്ച ബ്രസീൽ സൈഡ് 2016-2017 വർഷങ്ങളിലെ ടീമായിരുന്നുവെന്ന് വേണം അനുമാനിക്കാൻ.

ലോകകപ്പിൽ ടിറ്റെക്ക് തെറ്റുകൾ പറ്റിയത് രണ്ട് കാര്യങ്ങളിൽ ആയിരുന്നു. ഫുൾബാക്കുകളെ എങ്ങനെ ഡിഫൻസീവ് മൈൻന്റഡ് ആയി യൂസ് ചെയ്യണമെന്ന കാര്യം , പിന്നെ മിഡ്ഫീൽഡിലെ ത്രയങ്ങൾക്ക് പകരക്കാരെ ഡെവലപ്പ് ചെയ്തെടുത്തില്ലയെന്നതും.ഈ രണ്ട് കാര്യങ്ങളും പ്രതികൂലമായതോടെ ആയിരുന്നു ബെൽജിയത്തോട് തോറ്റത്.
ഇത് രണ്ടും പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ആണ് ടിറ്റെ ലോകകപ്പിന് ശേഷം ഒരുങ്ങിയത്.വിംഗ് ബാക്കുകളെ ഓരോ വിംഗിലും സെക്കന്ററി വിംഗർ ആയി ഉപയോഗിക്കുന്ന പരമ്പരാഗത ബ്രസീലിയൻ രീതിയിൽ നിന്നും മാറ്റി വിംഗുകളിൽ ഹോൾഡ് ചെയ്തു നീക്കങ്ങൾ സൃഷ്ടിക്കുന്ന
" കൺസ്ട്രക്റ്റർ " അഥവാ " പ്ലേമേക്കർ "മാരായി നിയോഗിച്ചതോടെ ഈ പ്രോബ്ലം പരിഹരിക്കപ്പെട്ടു.അതിൻെ ഫലവും കോപ്പ അമേരിക്കയിൽ ലഭിച്ചു.ടീം നായകൻ ഡാനി ആൽവസ് കോപ്പയിലെ ബെസ്റ്റ് താരത്തിനുള്ള ഗോൾഡൻ ബോൾ നേടി സുവർണ താരമായി മാറിയത് ടിറ്റെയൂടെ ഈ ടാക്റ്റീസിന്റെ അനന്തരഫലം കൊണ്ടായിരുന്നു.മാത്രമല്ല ഫിലിപ്പ് ലൂയിസിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്.

അടുത്ത പ്രോബ്ലം മിഡ്ഫീൽഡ് ആണ്.
അൺ ഓർഗനൈസ്ഡ് ആയിപ്പോയ പഴയ മിഡ്ഫീൽഡ് ത്രയങ്ങളെ കളഞ്ഞെങ്കിലും, പുതിയ മിഡ്ഫീൽഡ് ത്രയത്തെ  രൂപപ്പെടുത്തിയെടുക്കുന്നതിൽ ടിറ്റെ വിജയിച്ചിട്ടില്ല.പലപ്പോഴും കാസെമീറോ എന്ന ഒറ്റകൊമ്പനിൽ ചുരുങ്ങിയ മധ്യനിരയിൽ ലോംഗ് ടേം ടാലന്റഡ് മിഡ്ഫീൽഡ് ജെം ആയ ആർതർ വന്നെങ്കിലും ബാഴ്സ താരത്തിനൊരു സപ്പോർട്ട് നൽകാൻ ഒരു സെൻട്രൽ ക്രിയേറ്റീവ് മിഡ്ഫീൽഡറെ രൂപപ്പെടുത്താൻ ടിറ്റക്ക് കഴിഞ്ഞിട്ടില്ല.ആർതർ ഒരു ഹോൾഡർ കം പാസ്സിംഗ് സപ്ലെയർ ആണ് , ക്രിയേറ്റീവ് അറ്റാക്കിംഗ് പ്ലേയിൽ ആർതർ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. മിഡ്ഫീൽഡിലൂടെ ക്രിയാത്മകമായ നീക്കങ്ങൾ മുന്നേറ്റത്തിലേക്ക് എത്തിക്കാൻ പ്രാപ്തമായ മിഡ്ഫീൽഡർ കാനറികൾക്ക് ഇപ്പോൾ അന്യമാണ്.ഈ ജോലി കൂടി നെയ്മർ ആയിരുന്നു ഇത്രയും നാൾ ടീമിൽ ചെയ്തത്. കൗട്ടീന്യോയുടെ ഫോമില്ലായ്മയും ഒരു കാരണമായി വിലയിരുത്താം. ഫിർമീന്യോ ഡീപ്പിലോട്ട് ഇറങ്ങി കളിക്കുമെന്നിരിക്കെ കൗട്ടീന്യോയുടെ ഫോം ഇന്ന് നിർണായകമാണ്.

നിലവിൽ അർജന്റീനക്കെതിരെ അപാര ഫോമിലുള്ള ഫാബീന്യോയെ മിഡ്ഫീൽഡിൽ കാസെമീറോക്കൊപ്പം അണിനിരത്തിയാൽ കൂടുതൽ ഡിഫൻസീവ് മൈന്റഡ് ആകുമെങ്കിലും ടീം  ഘടന കരുത്തുറ്റതാക്കാൻ ഈ സഖ്യത്തിന് കഴിയും. കൂടുതൽ സുരക്ഷിതമായ ഒരു റിസൽറ്റ് ഉണ്ടാക്കാൻ ഇങ്ങനെയൊരു നീക്കത്താൽ സാധിച്ചേക്കും. കാസെമീറോ - ഫാബീന്യോ സഖ്യത്തെ മിഡ്ഫീൽഡിൽ ഇറക്കിയാൽ ബ്രസീലിന്റെ സ്ട്രെക്ചറിന് ഡിഫൻസീവ്- മിഡ്ഫീൽഡ് സോളിഡിറ്റി നൽകുമെന്ന കാര്യത്തിൽ തർക്കമില്ല.പക്ഷേ അങ്ങനെയൊരു ഫോർമേഷന് ടിറ്റെ തുനിഞ്ഞേക്കില്ല എന്ന് തോന്നുന്നു.നെയ്മറുടെ പൊസിഷനിൽ റിച്ചാർലിസണെ ഇറക്കി കൗട്ടീന്യോയെ മിഡ്ഫീൽഡിൽ തന്നെ ഇറക്കാനാണ് സാധ്യത.ജീസസ് - ഫിർമീന്യോ സഖ്യത്തിൽ തന്നെയാണ് സ്കോറിംഗ് പ്രതീക്ഷകൾ.കോപ്പ സെമി ഫൈനലിൽ നെയ്മറുടെ അസാന്നിധ്യത്തിൽ  അർജന്റീനയെ തകർത്തതിന്റെ ആത്മവിശ്വാസത്തിലിറങ്ങുന്ന ബ്രസീലിന് പരിക്കേറ്റ സൂപ്പർ താരം നെയ്മർ , കോപ്പ അമേരിക്ക ബെസ്റ്റ് പ്ലെയറായ നായകൻ ആൽവസ് കോപ്പ അമേരിക്ക താരോദയം എവർട്ടൺ എന്നീ മെയിൻ താരങ്ങളുടെ അഭാവത്തിലാണ് ഒരുപാട് ചരിത്ര പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച അറേബ്യൻ മണ്ണിൽ പോരാട്ടത്തിനിറങ്ങുന്നത്.പെലെയും റൊണോയും ചിരവൈരികളായ അർജന്റീനക്കെതിരെയാണ് വിഖ്യാതമായ ബ്രസീലിയൻ ജെഴ്സിയിൽ അരങ്ങേറ്റം കുറിച്ചത് , കൗമാര പ്രതിഭ റോഡ്രിഗോ രണ്ടാം പകുതിയിൽ പകരക്കാരനായ് തന്റേ മുൻഗാമികളായ ഫുട്‌ബോൾ ദൈവത്തിന്റെയും പ്രതിഭാസത്തിന്റെയും പാത പിന്തുടർന്ന് അരങ്ങേറ്റം കുറിക്കുമോ എന്നത് ആകാംക്ഷയോടെ റിയാദിലേക്ക്  ഉറ്റുനോക്കുകയാണ് ബ്രസീൽ ആരാധകർ.

By - Danish Javed Fenomeno

Vai Brazil 🇧🇷💋💋