Tuesday, July 6, 2021

തുടരെ രണ്ടാം കോപ്പ ഫൈനലിൽ ബ്രസീൽ

 





ട്രെയിനിംഗ് സെഷനിൽ കളിക്കുന്ന ലാഘവത്തോടെ ഒരു സെമി ഫൈനൽ പോലെയുള്ള ഹൈ പ്രഷർ മൽസരത്തിൽ അമിതമായ റിസ്ക്‌ എടുക്കാതെയാണ് സെലസാവോ പെറുവിനെതിരെ പന്ത് തട്ടിയിരുന്നത്.ആദ്യ പകുതിയിൽ ഓപ്പൺ നെറ്റ് അടക്കം തുറന്നു കിട്ടിയ സുവർണ അവസരങ്ങൾ വലയിൽ എത്തച്ചിരുന്നെങ്കിൽ നാല് ഗോളിൽ എങ്കിലും ജയിക്കേണ്ട മൽസരത്തിൽ നട്ട്മെഗിലൂടെ മൂന്ന് പെറൂവിയൻ ഡിഫന്റർമാരെ ഡ്രിബ്ൾ ചെയ്തു മറിടകടന്ന് നെയ്മർ പാക്വെറ്റേക്ക് നൽകിയ അസിസ്റ്റിൽ പാക്വെറ്റേ നേടിയ നിർണായക ഗോൾ പിറന്നതോടെ ബ്രസീൽ ലീഡ് സുരക്ഷിതമായി നിർത്തി മൽസരം മുഴുമിപ്പിക്കുക എന്ന ഗെയിം പ്ലാൻ മുൻനിർത്തിയാണ് തുടർന്ന് കളിച്ചത്.ഇഞ്ചുറി സംഭവിക്കാൻ ഹൈ റിസ്ക് ഉള്ള തന്റെ തനതായ ഡ്രിബ്ൾ റണ്ണിംഗുകൾ ഗോൾ നേടിയ ശേഷം നെയ്മർ എടുക്കാൻ ശ്രമിക്കാത്തതും താരം എനർജി സേവ് ചെയ്യുന്നത് പോലെ തോന്നി.ഒന്നാം പകുതിയിൽ ചിത്രത്തിൽ ഇല്ലാതിരുന്ന പെറു രണ്ടാം പകുതിയിൽ ഡിഫൻസീവ് മൂഡിലേക്ക് പോയ സെലസാവോക്കെതിരെ മിഡ്ഫീൽഡിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത പെറുവിനെ മൽസരത്തിൽ തൽസമയം നിലനിർത്താൻ കാരണമായി തീർന്നത് ആദ്യ പകുതിയിൽ ബ്രസീലിന്റെ ഉറച്ച ഗോൾ ഷോട്ടുകൾ തടുത്ത പെറു ഗോൾകീപ്പർ ഗല്ലസ്സിന്റെ ഉജ്വലമായ സേവുകൾ തന്നെയാണ്.


മിഡ്ഫീൽഡിലെ പാക്വെറ്റേ നെയ്മർ കോമ്പോയാണ് എടുത്തുപറയേണ്ട മെയിൻ ഫാക്റ്റർ.പാക്വെറ്റേയുടെ പ്രകടനം  ബ്രസീലിന്റെ ആദ്യ പകുതിയിലെ മികച്ച പ്രകടനത്തിന് ഊർജ്ജം നൽകിയപ്പോൾ ടിറ്റയുടെ ബ്രസീലിന്റെ സുവർണ കാലഘട്ടമായ 2016-17 കാലത്തിലെ ബ്രസീലിന്റെ കേളീ മികവിനെ ഓർമിപ്പിച്ചു.അന്ന് ടിറ്റയുടെ ടീമിലെ മധ്യനിരയിലെ ഓർഗനൈസർ ആയിരുന്ന റെനാറ്റോ അഗുസ്തോയുടെ റോളിലേക്ക് പാക്വെറ്റേയെ വളർത്തി എടുക്കാൻ ടിറ്റെ നല്ലവണ്ണം ശ്രമിക്കുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ രണ്ട് മൽസരങ്ങളിൽ പാക്വെറ്റേയുടെ പ്രകടനം.അനുഭവസമ്പത്തിന്റെ കുറവ് നല്ലവണ്ണം പ്രതിഫലിക്കുന്നുണ്ടെങ്കിലും മിഡ്ഫീൽഡിലും മുന്നേറ്റനിരയിലുമായി ഫിസിക്കൽ ഇംപോസിംഗ് ഗെയിം കളിക്കാൻ തക്ക ശരീരഭാഷയുള്ള താരമാണ് പാക്വെറ്റേ.നെയ്മറുമായുള്ള പാക്വെറ്റേയുടെ കൂട്ടുക്കെട്ട് തന്നെയാണ് ഈ കോപ്പയിലെ നോക്കൗട്ട് റൗണ്ടുകളിലെ ബ്രസീലിന്റെ വിജയത്തിന് ആധാരം.മൽസരത്തിലുടനീളം നെയ്മർ പാക്വെറ്റേ പാസ്സിംഗ് സർക്യൂട്ട് പെറൂ താരങ്ങൾ തടസ്സപ്പെടുത്തി പൊളിക്കാൻ മാക്സിമം ശ്രമിച്ചത് അതിന് തെളിവാണ്.പാക്വെറ്റേയിൽ നിന്നും നെയ്മറിലേക്കും നെയ്മറിൽ നിന്നും പാക്വെറ്റേയിലെക്കും അതി സുന്ദരമായ ഹീൽ ,ഫ്ലിക്ക് ,സ്ലൈഡ് വൺ ടച്ച് പാസ്സിംഗിലൂടെ  ബോൾ ഒഴുകുന്നത് ജോഗാ ബോണിറ്റോയുടെ വശ്യ മനോഹാരിത വെളിവാക്കുന്ന മൽസരത്തിലെ നിമിഷങ്ങളായിരുന്നു.ലോകകപ്പ് ക്വാളിഫികേഷനിലും കോപ്പയിലുമായി പാക്വെറ്റേ സ്കോർ ചെയ്ത മൂന്ന് ഗോളുകൾക്കും അസിസ്റ്റ് ചെയ്തതു നെയ്മറാണ്.


പെറുവിന്റെ സ്ട്രൈക്കർ ലപാഡുലയുടെ കൃത്യമായ ബോക്സിൽ നിന്നും ഉള്ള ഷോട്ടുകൾ തടുത്തു എഡെഴ്സൺ മികവ് കാണിച്ചെങ്കിലും ലപാഡുലയെ ബോക്സിൽ ഷോട്ടടിക്കാൻ അനുവദിച്ചത് സിൽവയുടെ പിഴവായിരുന്നു.എന്നാൽ പെറുവിന്റെ മറ്റൊരു മുന്നേറ്റത്തിലെ മറ്റൊരവസരത്തിലെ ഷോട്ടിൽ എഡേഴ്സന്റെ സേവിംഗിലെ റീബൗണ്ട് ബോൾ കൃത്യമായ ക്ലിയറൻസും നടത്തിയ സിൽവ പ്രതീക്ഷക്കൊത്തുയർന്നു.

ഇക്കാരണത്താൽ തന്നെ സിൽവയെ മാറ്റി മിലിറ്റാവോയെ ഫൈനലിൽ ഇറക്കാൻ ടിറ്റെ നിർബന്ധിതമാവുമോ എന്നതും കണ്ടറിയേണ്ടതാണ്.കാരണം മാർകിനോസ്-മിലിറ്റാവോ സഖ്യം ടിറ്റയുടെ ഖത്തർ ലോകകപ്പ് ഫസ്റ്റ് ഇലവൻ പദ്ധതിയുടെ സുപ്രധാന ഘടകമായിട്ടാണ് കോച്ച് കാണുന്നത്.സമീപകാലത്തായി മാർകിനോസ് -മിലിറ്റാവോ സഖ്യം കളിക്കുമ്പോൾ ബ്രസീൽ ഹൈ പ്രസ്സിംഗ് കളിക്കാൻ ധൈര്യപ്പെടാറുണ്ട്.പെറുവിനെ എതിരെ സെമിയിൽ ഇന്ന് അത്തരം ഹൈ പ്രസ്സിംഗ് ഗെയിം കണ്ടിരുന്നില്ല.കൗണ്ടർ വന്നാൽ ഡിഫൻസ് പിഴവുകൾ ഉണ്ടാകാൻ പാടില്ലയെന്ന മുൻകരുതൽ എടുത്തത് കൊണ്ടാലാകാം.എന്നാൽ ഫൈനൽ പോലെയൊരു ഗെയിമിൽ മിലിറ്റാവോയേക്കാൾ സിൽവയെന്ന അതികായകന്റെ പരിചയസമ്പന്നതയിൽ തന്നെയാകും ടിറ്റ വിശ്വാസമർപ്പികുക എന്ന് കരുതുന്നു.സെമി പ്രകടനത്തോടെ മാൻ ഓഫ് ദ മാച്ച് സ്വന്തമാക്കിയ നെയ്മർ കരിയറിൽ 50ആം അസിസ്റ്റും പൂർത്തിയാക്കി.


#danish_javed_fenomeno

സെമിയിലേക്ക് കുതിച്ച് ഡാനിഷ് പട

 





2004 യൂറോ ക്വാർട്ടറിൽ സ്റ്റാർ സ്ട്രൈക്കർ ജോൺ ദാൽ.തൊമാസൺ വിംഗർ ഡെനിസ് റൊമദാൽ ഗോളി തോമസ് സോറൻസൺ മിഡ്ഫീൽഡർ ഗ്രേവ്സൺ തുടങ്ങീയവരടങ്ങിയ ഡാനിഷ് സംഘത്തെ കൊളറുടെയും ബാരോസിന്റെയും ഇരട്ടഗോളടക്കം തങ്ങളെ മൂന്ന് ഗോളിന് തോൽപ്പിച്ച ചെക്ക് റിപ്പബ്ലികിനോട് നീണ്ട 16 വർഷങ്ങൾക്ക് ഇപ്പുറം മധുരമായി പകരം വീട്ടി സെമിയിലേക്ക് കുതിച്ചു കയറി ലോഡ്രപ്പിന്റെ പിൻമുറക്കാർ.


ഈ യൂറോയുടെ താരങ്ങളായി മാറിയ ഡൊംസ്ഗാഡിന്റെയും ഡോൾബർഗിന്റെയും കൈയ്യിൽ ഡാനിഷ് ഫുട്‌ബോളിന്റെ ഭാവി ഭദ്രമാണെന്ന് വിളിച്ചു പറയുന്നതാണ് അവരുടെ ടൂർണമെന്റിലുടനീളമുള്ള പ്രകടനം.


എൺപതുകളിൽ അൽഭുതം തീർത്ത മൈക്കിൾ ലോഡ്രപ്പും സിവബെയ്ക്കും ഓൾസണും മോൾബിയും ലർബിയും അടങ്ങുന്ന ഡാനിഷ് സുവർണ തലമുറ,


തെണ്ണൂറുകളിൽ ഡാനിഷ് ഇതിഹാസം മൈക്കിൾ ലോഡ്രപ്പ് ഇല്ലാതെ യൂറോ കപ്പ് നേടിയ  ലാർസണും ബ്രയാൻ ലോഡ്രപ്പും പീറ്റർ ഷ്മൈക്കലും  ജെൻസണും വിൽഫോർട്ടുമടങ്ങുന്ന കറുത്ത കുതിരകളായെത്തി സ്വപ്ന കുതിപ്പ് നടത്തി യൂറോ സ്വന്തമാക്കിയ സുവർണ സംഘം


ലോഡ്രപ്പു സഹോദരൻമാരും ജോർജൻസണും എബ്ബെസാന്റും ജോൺ ദാൽ തൊമാസണും അടങ്ങുന്ന  98 ലോകകപ്പ് ക്വാർട്ടറിൽ എത്തി ബ്രസീലിനോട് പോരാടി തോറ്റ ഡാനിഷ് സംഘം


രണ്ടായിരങ്ങളിലെ തോമാസണും ഗ്രേവ്സണും സോറൺസണും റൊമദാലുമടങ്ങുന്ന  തലമുറയ്ക്ക് ശേഷം ഇടക്കാലത്തായി ഡാനിഷ് ഫുട്‌ബോളിലെ തലമുറ കൈമാറ്റം നടക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ പിന്നോക്കം പോയ ഡാനിഷ് ഫുട്ബോളിന്റെ അപ്രവചനീയതയുടെ സൗന്ദര്യാത്മക ഫുട്‌ബോൾ ജോക്കിം മെയിലെയിലൂടെ ഡൊംസ്ഗാഡിലൂടെ ഡെലെയ്നിലൂടെ ഡോൾബർഗിലൂടെ കെയറിലൂടെ ഹോയ് ബർഗിലൂടെ കേസ്പർ ഷ്മൈക്കലിലൂടെ തിരിച്ചു വന്നിരിക്കുന്നു...! 


സെമിയിൽ റിസൽട്ട് തോൽവിയോ ജയമോ ആകട്ടെ ഈ യൂറോയുടെ സൗന്ദര്യം ഭാവിയിൽ ഓർമിക്കപ്പെടുക തങ്ങളുടെ ബെസ്റ്റ് പ്ലെയറെ നഷ്ടമായിട്ടും ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റു പറന്ന ഉൾമാന്റെ ഡാനിഷ് സംഘത്തിന്റെ അസാമാന്യ പോരാട്ടവീര്യ ചരിത്രത്തെ കുറിച്ചായിരിക്കും..!

Tuesday, June 29, 2021

സ്ലാവൻ ഫുട്‌ബോൾ പ്രതിരോധ പിഴവുകൾ തുടരുന്നു

 



യൂഗോസ്ലാവൻ ഫുട്‌ബോളിന് ഒരു പ്രത്യേക പരമ്പരാഗത സ്വഭാവമുണ്ട്.കുറിയ പാസുകളിലൂടെ സുന്ദരമായി പന്തു തട്ടുകയും കൃത്യമായി ഗോൾ സ്കോറിംഗ് ചെയ്യുകയും ചെയ്യുന്നയവർ ; എന്നാൽ തങ്ങളടിച്ച ഗോളുകളേക്കാൾ വഴങ്ങുകയും ചെയ്യും.

ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ പിറന്ന  ഇഞ്ചോടിഞ്ച് പോരാടിയ മൽസരങ്ങൾ എടുത്തു പരിശോധിച്ചാൽ ഒരു ഭാഗത്ത് എപ്പോഴും യൂഗോസ്ലാവിയയോ അവരുടെ ബാക്കി പത്രമായ ക്രൊയേഷ്യയോ ആയിരിക്കും.യൂറോ കപ്പ് ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ പിറന്ന മൽസരം പ്രഥമ യൂറോ സെമി ഫൈനലിൽ ഫ്രാൻസിന്റെ നാല് ഗോളിനെതിരെ  യൂഗോസ്ലാവിയയുടെ 5 ഗോൾ വിജയമായിരുന്നു. രണ്ടായിരം യൂറോയിൽ തൽസമയം കണ്ട മൽസരമായിരുന്നു സ്പെയിൻ യൂഗോസ്ലാവിയ ഗ്രൂപ്പ് മൽസരം.യൂഗോസ്ലാവിയ 3 ഗോളടിച്ചിട്ടും സ്ലാവൻ പ്രതിരോധപിഴവുകൾ മുതലെടുത്ത് അൽഫോൺസോയും മുനിറ്റസും നേടിയ ഗോളുകളിൽ മിലോസേവിച്ചിന്റെയും മിഹ്ലോവിച്ചിന്റെയും യൂഗോസ്ലാവിയ തോറ്റിരുന്നു.അതേ ഗ്രൂപ്പ് ഘട്ടത്തിലെ മറ്റൊരു മൽസരത്തിൽ സഹാവിച്ചീന്റേ  സ്ലോവേനിയോട് 3-3 സമനില വഴങ്ങിയിരുന്നു യൂഗോസ്ലാവിയ.2000 യൂറോ ക്വാർട്ടറിൽ നെതർലാന്റസ് സുവർണ സംഘത്തോട് ആറിനെതിരെ ഒരു ഗോളിന് തോറ്റിരുന്നു യൂഗോസ്ലാവിയ.

യൂഗോസ്ലാവിയക്ക് ശേഷം അവരുടെ ബാക്കി കഷ്ണങ്ങളിലൊന്നായ ക്രൊയേഷ്യയും അതേ പാരമ്പര്യമാണ് പിന്തുടരുന്നത്.2004 യൂറോയിൽ ഇംഗ്ലീഷ് ടീമിനോട് നാലിനെതിരെ മൂന്ന് ഗോളിനായിരുന്നു തോറ്റത് , എന്തിനേറെ ചരിത്രം പറയുന്നു ഇകഴിഞ്ഞ ലോകകപ്പ് ഫൈനൽ തന്നെ അതിനുദാഹരണമാണ്.

ഫ്രാൻസിനോട് നാലിനെതിരെ രണ്ടു ഗോളിനാണ് തോറ്റത്.ഇന്ന് യൂറോയിൽ സ്പയിനെതിരെ മറ്റൊരു ഗോൾ സ്കോറിംഗ് ചരിത്രം കൂടി യൂഗോസ്ലാവിയൻ പിൻമുറക്കാൻ തീർത്തിരിക്കുന്നു.കൂടുതൽ ഗോൾ പിറന്ന യൂറോ ചരിത്രത്തിലെ രണ്ടാം മൽസരം.യുറോ ചരിത്രത്തിൽ കൂടുതൽ ഗോൾ പിറന്ന മൽസരങ്ങളിൽ ആദ്യ അഞ്ച് മൽസരങ്ങളിലും ഒരു വശത്ത് യൂഗോസ്ലാവിയയോ അതിന്റെ ബാക്കിപത്രമായ ക്രൊയേഷ്യയോ ആണ്.


എത്ര മനോഹരമായി പന്തു തട്ടിയിട്ടും ഗോളടിച്ചിട്ടും കാര്യമില്ല പരമ്പരാഗതമായ ഡിഫൻസീവ് ദൗർബല്യം മാറ്റാതെ സ്ലാവൻ ഫുട്‌ബോൾ രാഷ്ട്രങ്ങൾക്ക്  ലോക ഫുട്‌ബോളിൽ ഒരു കിരീടമെന്ന സ്വപ്നം കിട്ടക്കനിയായി  തന്നെ തുടരും.


സാവിസെവിച്ച് സുസിച്ച് മിലോസേവിച്ച് മിയടോവിച്ച് സിനിസ മിഹ്ലോവിച്ച് ഡേവേർ സുകർ വോണിമർ ബോബൻ പ്രൊസിനിക്കി ഡ്രുലോവിച്ച്  സാലിഹമീദിച്ച് സ്റ്റാൻകോവിച്ച് etc എന്നീ സ്ലാവൻ ഫുട്‌ബോൾ ഇതിഹാസങ്ങളെ പോലെ തന്നെ ഒരു കിരീടമില്ലാതെ മോഡ്രിച്ച് യുറോയീൽ നിന്നും പടിയിറങ്ങുകയാണ്.

ഓറഞ്ചിന് ഹോളിട്ട് ചെക്..!

 




വിജയ ഗോളും ഷീക്കിന്റെ ഗോളിന് അസിസ്റ്റും നൽകി ചെക്ക് റിപ്പബ്ലികിനെ ക്വാർട്ടർ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരം തോമസ് ഹോളിസ്..!


2004 ഗ്രൂപ്പ് ഘട്ടത്തിൽ ഹോളണ്ടുമായുള്ള മൽസരത്തിൽ രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം കോളറും ബാരോസും സ്മൈസറും ഗോളടിച്ചു മൂന്ന് ഗോളിന് ചെക്ക് തിരിച്ചു വന്ന വിജയിച്ച മൽസരത്തിനോട് നല്ല സാമ്യമുണ്ട് ഇന്നത്തെ മൽസരത്തിന്.കാരണം ചെക് രണ്ടു ഗോളടിച്ച തിരിച്ചു വന്ന ശേഷം

സമനിലയിൽ നീങ്ങി കൊണ്ടിരിക്കുന്ന 2004 ലെ ചെക് നെതർലാന്റസ് പോരാട്ടത്തിൽ  ഹെയ്റ്റിംഗെ നെദ്വദിനെ ഫൗൾ ചെയ്തതിനായിരുന്നു റെഡ് കാർഡ് വാങ്ങി പുറത്ത് പോയത്‌ അതിന് ശേഷമായിരുന്നു നെദ്വദിന്റെ തകർപ്പൻ ലോംഗ് റേഞ്ചർ പ്രതിരോധിച്ച വാൻഡേർസാറിൽ നിന്നും  ലഭിച്ച റീബൗണ്ട് പെബോർസ്കി സ്മൈചറിന് കൈമാറി സ്മൈചർ വിജയ ഗൊളടിച്ചത്. 

ഇതേ സ്വിറ്റേഷൻ തന്നെ ആയിരുന്നു ഇന്നത്തെ ചെക് നെതർലാന്റസ് മൽസരത്തിലും ഡിലിറ്റിന് റെഡ് കാർഡ് ലഭിച്ചതോടെ ചെക്കിന്റെ കനത്ത ആക്രമണങ്ങളിൽ നിന്നും വഴങ്ങിയ രണ്ടു ഗോളുകൾ ചെക് റിപ്പബ്ലിക് വീണ്ടും ഡച്ചുകാരുടെ തടസ്സമായി മാറി. .!


അന്ന് ബാരോസ് കോളറിന്റെ ഗോളിന് നൽകിയ അസിസ്റ്റിന് സമാനമാണ് ഇന്ന് ഹോളിസ് ഷീക്കിന്റെ ഗോളിന് നൽകിയ അസിസ്റ്റ്..!


അന്ന് ബാരോസ് ഗോളും അസിസ്റ്റുമായി ചെക് വിജയത്തിന് നിർണായക പങ്കു വഹിചപ്പോൾ ഇന്ന് ഹോളിസ് ഗോളും അസിസ്റ്റുമായി ചെക് ക്വാർട്ടർ പ്രവേശനം  ഉറപ്പിച്ചു.


ചെക് റിപ്പബ്ലികിന്റെ നെദ്വദും പെബോർസ്കിയും നേതൃത്വം കൊടുത്ത ഗോൾഡൻ തലമുറയ്ക്ക് രണ്ടു തവണ തലനാരിഴയ്ക്ക് വഴുതി പോയ യൂറോ കപ്പ് യാഥാർത്ഥ്യമാക്കാൻ ഷീക്കിനും സംഘത്തിനും കഴിയുമോ..??

Saturday, June 26, 2021

യൂറോയിൽ ഡാനിഷ് വസന്തം..!

 




1992 യൂറോ കപ്പിൽ യൂഗോസ്ലാവിയ ആഭ്യന്തര യുദ്ധവും വിഭജനവും കാരണം യൂറോയിൽ നിന്നും അയോഗ്യരാക്കപ്പെട്ടപ്പോൾ പകരക്കാരായി യോഗ്യത നേടിയവരായിരുന്നു പീറ്റർ ഷ്മൈക്കലിന്റെയും ബ്രയാൻ ലോഡ്രപ്പിന്റെയും ഡാനിഷ് സംഘം.കന്റോണയുടെയും ദെഷേംപ്സിന്റെയും ജീൻ പാപിന്റെ ഫ്രഞ്ച് പടയെയും സെമിയിൽ ഷൂട്ടൗട്ടിൽ വാൻ ബാസ്റ്റന്റെ പെനാൽറ്റി തടുത്തിട്ട പറക്കും ഡെയ്ൻ ഷ്മൈക്കലിന്റെ മികവിൽ ഗുള്ളിറ്റ് റൈകാർഡ് എന്നിവരടങ്ങുന്ന നെതർലാന്റ്സിന്റെ ഗോൾഡൻ ജനറേഷനെയും ഫൈനലിൽ ലോകചാംപ്യൻമാരായ  ക്ലിൻസ്മാനും ബ്രെഹ്മയും സാമ്മറും അടങ്ങുന്നജർമൻ നിരയെയും തകർത്തു അപരാജിത കുതിപ്പ് നടത്തി യുറോ ചരിത്രത്തിലെ എക്കാലത്തെയും വലിയ അട്ടിമറി നടത്തി യൂറോ കപ്പ് സ്വന്തമാക്കി മനോഹരമായ സ്കാൻഡിനേവിയൻ ഫുട്‌ബോൾ പൈതൃകത്തിന്റെ അപ്രവചനീയ കാൽപ്പന്ത്കളിയുടെ സൗന്ദര്യം ലോക ഫുട്‌ബോളിന് കാണിച്ചു കൊടുത്ത അതേ ദിവസമാണ് 2020 യൂറോയിൽ ഇന്ന് വെയിൽസിനെ തകർത്തു "സൂപ്പർ ഡെയ്ൻസ്" വീണ്ടും അവതരിക്കുന്നതിന് ഈ യൂറോ സാക്ഷ്യം വഹിക്കുന്നത്.


ആദ്യ ഗ്രൂപ്പ് മൽസരത്തിൽ ഗ്രൗണ്ടിൽ കുഴഞ്ഞു വീണു തങ്ങളുടെ മികച്ച താരത്തെ(എറിക്സണെ) നഷ്ടപ്പെടുന്നു.

തുടർച്ചയായ രണ്ട് ഗ്രൂപ്പ് മൽസരങ്ങൾ  തോൽക്കുന്നു.

പുറത്താവുന്നതിന്റെ വക്കിൽ നിന്നും റഷ്യയെ നാല് ഗോളുകൾക്ക്  തകർത്തു കൊണ്ട്  പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടുന്നു.


ഇന്ന് പ്രീക്വാർട്ടറിൽ വെയിൽസിനെ ഒരു തരത്തിലും നിലയുറപ്പിച്ചു കളിക്കാൻ സമ്മതിക്കാതെ കൃത്യമായ പാസുകളോടെ ഡാനിഷ് മധ്യനിരയും മുന്നേറ്റനിരയും കോമ്പിനേഷനൽ ഫുട്‌ബോളിലൂടെ നാല് ഗോളുകൾക്ക് തകർത്ത് കൊണ്ട് ക്വാർട്ടറിൽ കടന്നിരിക്കുകയാണ് ഡാനിഷ് പട.2004 ന് ശേഷം ആദ്യമായി ക്വാർട്ടറിൽ.ഡിഫൻസിൽ പിഴവുകൾ ഇല്ലാത്തെ ക്രിസ്ത്യൻസണിന്റെ ക്ലാസ് പ്രകടനം , മിഡ്ഫീൽഡ് നിയന്ത്രണം ഏറ്റെടുത്ത ഹോയ്ബർഗ് ഡെലെയ്നി കോമ്പിനേഷൻ , മൽസരത്തിൽ ഇരട്ടഗോളടിച്ച തിളങ്ങിയ സ്ട്രൈക്കർ കാസ്പെർ ഡോൾബർഗും ഡോൾബർഗിന് നിരന്തരം പന്തുകൾ എത്തിച്ച അറ്റാക്കിംഗ് മിഡ്ഫീൽഡറും ഡാനിഷ് ഫുട്‌ബോളിന്റെ ഭാവിവാഗ്ദാനമായ ഡൊംസ്ഗാർഡ് , കൗണ്ടർ അറ്റാക്കിംഗിൽ കുതിച്ചു പായുന്ന ബ്രൈത്വൈറ്റ് ഇവരെല്ലാം ഡാനിഷ് വിജയത്തിന് നിർണായക സംഭാവന നൽകിയെങ്കിലും മൽസരത്തിൽ എന്നെ ആകർഷിച്ചത് ലെഫ്റ്റ് വിംഗിലൂടെ ഡാനിഷ് ആക്രമണങ്ങൾ വേറിട്ട തലത്തിലേക്ക് ഉയർത്തിയ ജോക്വിം മെയിലെ ആയിരുന്നു.

ഓവർലാപ്പിംഗ് റണ്ണിലെ അപാര വേഗവും ഫിസികൽ സ്ട്രേംഗ്തും കൃത്യമായ ക്രോസുകളും ബോക്സിലേക്ക് ഉള്ള കടന്നു കയറ്റവും മെയിലെയെ ഡാനിഷ് ടീമിന്റെ സുപ്രധാന താരമാക്കി മാറ്റുന്നു.കൗണ്ടറുകളിൽ അപകടകാരിയായ മെയിലെ അടിച്ച ഗോൾ തന്നെ അതിനുദാഹരണമാണ്.റഷ്യക്കെതിരെയും ഗോളടിച്ച അറ്റ്ലാന്റ സൂപ്പർ ലെഫ്റ്റ് ബാക്ക് ഇരട്ട ഗോളടിച്ചു ഈ യൂറോയുടെ സൂപ്പർ താരങ്ങളിലൊരാളായി കഴിഞ്ഞു.


ക്വാർട്ടറിൽ 2004ൽ തങ്ങളെ തോൽപ്പിച്ച ചെക് റിപ്പബ്ലികോ അല്ലെങ്കിൽ 1992 സെമിയിൽ തങ്ങളോട് തോറ്റ നെതർലാന്റ്സോ ആയിരിക്കും ഡെൻമാർക്കിന്റെ എതിരാളികൾ.


1992 ലെ യൂറോ കപ്പിൽ നിന്നും തങ്ങളുടെ ബെസ്റ്റ് പ്ലയറും പ്ലേമേക്കറുമായ പിൽക്കാലത്ത് വൺ ഓഫ് ഗ്രൈറ്റ് ഫുട്‌ബോൾ ഇതിഹാസമായി മാറിയ മൈക്കിൽ ലോഡ്രപ്പ് ഇല്ലാതെ ആയിരുന്നു ഷ്മൈക്കലിന്റെ ഡാനിഷ് സംഘം അപ്രവചനീയ കുതിപ്പ് നടത്തി യുറോ ചാമ്പ്യൻസ് ആയതെങ്കിൽ ഇത്തവണ തങ്ങളുടെ ബെസ്റ്റ് പ്ലെയറായ എറിക്സൺ ഇല്ലാതെ ആണ് സൈമൻ കെയറിന്റെ സംഘത്തിന്റെ കുതിപ്പ്; 


ചരിത്രം ആവർത്തിക്കുമോ...???

Tuesday, June 22, 2021

ക്രിയാത്മകമായ മിഡ്ഫീൽഡ് ടിറ്റക്ക് മുന്നിലെ വലിയ വെല്ലുവിളി..?

 



By - Danish Javed Fenomeno



2018 ലോകകപ്പിൽ ബെൽജിയത്തിനെതിരെ ബ്രസീൽ പുറത്താവാനുള്ള കാരണം മൽസരത്തിന്റെ തുടക്കത്തിലെ സംഭവിച്ച മധ്യനിരയിലെയും പ്രതിരോധത്തിലെയും പാളിച്ചകളായിരുന്നു.ഇടതു വിംഗിൽ ഫിലിപ്പ് ലൂയിസിനെ മാറ്റി ടിറ്റെ മാർസെലോയെയും മിഡ്ഫീൽഡിൽ സസ്പെൻഷനിലായ കാസെമിറോക്ക് പകരം ഇറങ്ങിയ ഫെർണാണ്ടീന്യോയും റൈറ്റ് വിംഗിൽ ഇറങ്ങിയ ഫാഗ്നറും വരുത്തി വച്ച മിസ്റ്റേക്കുകൾ മുതലെടുത്ത് ആയിരുന്നു ലുകാകു- ഡിബ്രൂണ സഖ്യം ഗോളടിച്ചത്.
2022 ലോകകപ്പ് ലക്ഷ്യം വെച്ച് തന്നെ ഈയൊരു പോരായ്മ പരിഹരിക്കാൻ 2019 കോപ്പ അമേരിക്കയിൽ തന്നെ ടിറ്റ ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞിരുന്നു.കോപ്പയിൽ ഇരും വിംഗിലും ആൽവസും ഫിലിപ്പെ ലൂയിസും അമിതമായി കയറി കളിക്കാതെ മിഡ്ഫീൽഡിനൊപ്പം ബോൾ ഹോൾഡ് ചെയ്തു കളിച്ചതോടേ ബ്രസീൽ വിംഗിലെ ഡിഫൻസീവ് പാളിച്ചകൾ ഒരു പരിധി വരെ പരിഹരിക്കാൻ കഴിഞ്ഞിരുന്നു.നെയ്മറുടെ അഭാവത്തിൽ 2019 കോപ്പയിൽ ബ്രസീലിന്റെ പ്ലേമേക്കർ ആയിരുന്ന നായകൻ ആൽവസിന്റെ ഈയൊരു സ്റ്റൈൽ ഓഫ് പ്ലേ കാരണമാണ് ടൂർണമെന്റ് മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം താരം നേടിയത്.

വിംഗിലൂടെയുള്ള ബ്രസീലീയൻ വിംഗ് ബാക്കുകളുടെ കടന്നു കയറ്റം സുന്ദരമായ ബ്രസീലിയൻ ഫുട്‌ബോളിന്റെ ട്രഡീഷന്റെ ഭാഗമാണ്.ഇത്  പരിമിതപ്പെടുത്തി കൊണ്ട് ഉള്ള ആക്രമണ ശൈലി ലോകകപ്പ് പോലെയുള്ള വലിയ സ്റ്റേജുകളിൽ ഗോൾ സ്കോറിംഗിനെ ഭാവിയിൽ ബാധിക്കും. ഓവർലാപ്പിംഗ് റണ്ണുകൾ പിഴവുകൾ ഒന്നും ഇല്ലാതെ കളത്തിൽ പ്രാവർത്തികമാക്കാൻ ആദ്യം ചെയ്യേണ്ടത് മിഡ്ഫീൽഡ് കരുത്തുറ്റതാക്കുക എന്നത് മാത്രമാണ് ഏക പോംവഴി എന്ന് തിരിച്ചറിഞ്ഞ ടിറ്റെ സ്ഥായിയായ സന്തുലിതമായ മധ്യനിരയെ സൃഷ്ടിച്ചു എടുക്കാനുള്ള പദ്ധതികൾ തുടങ്ങിയിരുന്നു.ഒരു കാസെമീറോയെ ഒഴിച്ചു നിർത്തിയാൽ ലോകോത്തര മിഡ്ഫീൽഡർമാരിൽ മുൻപന്തിയിൽ(ആദ്യ പത്തിൽ) നിൽക്കുന്ന ബ്രസീൽ മധ്യനിരക്കാർ ഇന്ന് ഇല്ല എന്ന് തന്നെ നിശ്ശേഷം പറയാവുന്നതാണ്.
ബെൽജിയത്തിനെതിരായ തോൽവി യാഥാർത്ഥത്തിൽ ടിറ്റയെ നല്ലവണ്ണം വേട്ടയാടിയിരുന്നു എന്നാണ് കഴിഞ്ഞ കോപ്പാ അമേരിക്കൻ വിജയത്തിൽ പോലും അദ്ദേഹം അമിതമായ ആഹ്ളാദിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ഒന്നും തന്നെ തന്റെ ടീമിനെ കുറിച്ച് നടത്തിയിരുന്നില്ല എന്നത് സൂചിപ്പിക്കുന്നത്.അതൊരു പരീക്ഷണ ടൂർണമെന്റ് ആയിട്ടായിരുന്നു ബ്രസീൽ കോച്ച് കണ്ടിരുന്നത്.

2019 കോപ്പയോടെ തന്നെ മികച ഓർഗനൈസേഷൻ ഉള്ള മിഡ്ഫീൽഡ് ആക്കി മാറ്റാനുള്ള പരിശ്രമം ടിറ്റെ ആരംഭിച്ചിരുന്നു.
കൗട്ടീന്യോ ആർതർ ഫാബീന്യോ ഡഗ്ലസ് ലൂയിസ് എവർട്ടൺ റിബെയ്റോ ഫ്രെഡ് ലുകാസ് പക്വെറ്റേ തുടങ്ങിയവരേ കഴിഞ്ഞ രണ്ടു വർഷമായി മധ്യനിരയിൽ മാറി മാറി ഉപയോഗിച്ചിട്ടും ഇതുവരെ സ്ഥായിയായ ഒരു ഫസ്റ്റ് ഇലവൻ മിഡ്ഫീൽഡ് കോമ്പിനേഷനെ കണ്ടെത്താൻ കോച്ചിന് സാധിച്ചിട്ടില്ല.
സന്തുലിതമായ മധ്യനിരയാണ് ഏതൊരു ഫുട്‌ബോൾ ടീമിന്റെയും നട്ടെല്ല്.അത് കണ്ടെത്തിയാൽ മാത്രമേ ടിറ്റക്ക് മുന്നിലെ ഏറ്റവും വലിയ തലവേദനയായ ലോകകപ്പ് പോലുള്ള വേദികളിൽ യൂറോപ്യൻ വമ്പൻമാർക്ക് മുന്നിൽ സെലസാവോ സമീപകാലത്ത് ആയി സ്ഥിരം കാലിടറുന്നു വീഴുന്നു എന്ന ദൗർബല്യം മറികടക്കാൻ സാധിക്കൂ.ഒരു ക്രിയാത്മകമായ മധ്യനിരയെ കെട്ടിപ്പടുക്കുകയെന്നത് അത്ര എളുപ്പമല്ല ജോലിയല്ല, അതിനു ക്വാളിറ്റി ഉള്ള യൂറോപ്യൻ ഫുട്‌ബോളിൽ ഹൈ ലെവലിൽ കളിക്കുന്ന ക്രിയാത്മക ശേഷിയുള്ള മിഡ്ഫീൽഡർമാർ വേണം.ബ്രസീൽ ഒരു പതിറ്റാണ്ടോളമായി ഒരു ലോകോത്തര ക്രിയേറ്റീവ് മധ്യനിരക്കാരനെ Lack ചെയ്യുന്നുണ്ട്.ഈ റോളിൽ അവസാനമായി വന്ന ലോകോത്തര താരം കക ആണ്.കക ഒഴിച്ചിട്ടു പോയ റോൾ ഇന്നും വേക്കന്റ് ആയി കിടക്കുന്നതിന് കാരണം ബ്രസീലിയൻ ആഭ്യന്തര ലീഗിന്റെ ക്ലബുകളുടെ കേളീ ശൈലിയിൽ  വന്ന മാറ്റങ്ങളാണ്.രണ്ടായിരങ്ങൾ വരെ ഏറ്റവുമധികം ക്രിയേറ്റീവ് മധ്യനിരക്കാരെ ഉൽപ്പാദിപ്പിച്ചിരുന്ന രാഷ്ട്രമായ ബ്രസീലിന്റെ ആഭ്യന്തര ഫുട്‌ബോൾ സിസ്റ്റത്തിൽ 2010 ന് ശേഷം മിഡ്ഫീൽഡ് ഫ്ലൂയിഡിറ്റി ഗെയിമിന് വലിയ പ്രാധാന്യം ഇല്ലായിരുന്നു.ഏറ്റവും എളുപ്പത്തിൽ ആക്രമണം നടത്താൻ സാധിക്കുന്ന വിംഗിലൂടെ കേന്ദ്രീകരിച്ച് ഉള്ള ശൈലി ബ്രസീൽ ക്ലബുകൾ സ്വീകരിച്ചതോടെ വിംഗർമാരും വൈഡ് മുന്നേറ്റക്കാരുടെയും അതിപ്രസരമായി മാറി കാൽപ്പന്ത്കളിയുടെ ഏറ്റവും വലിയ ടാലന്റ് ഫാക്റ്ററി ആയ ബ്രസീലിയൻ ഫുട്‌ബോൾ.യൂറോപ്യൻ ക്ലബുകൾക്ക് ബ്രസീലിയൻ ഫുട്‌ബോൾ മാർക്കറ്റിൽ ഏറ്റവുമധികം ഡിമാന്റ് ഉള്ള പൊസിഷൻ ആണ് വിംഗർമാരും വൈഡ് ഫോർവേഡുമാരും വിംഗ്ബാക്കുകളും  ഇന്ന്.ചാകര കണക്കിന് വൈഡ് ഫോർവേഡ്സുകളെ ആണ് ബ്രസീൽ 2010കൾക്ക് ശേഷം ഉൽപ്പാദിപ്പിച്ചു കൊണ്ടിരിക്കുന്നത്.കകക്ക് ശേഷം ബ്രസീലിന്റെ മിഡ്ഫീൽഡ് നയിക്കുമെന്ന് Heir ചെയ്യപ്പെട്ട താരങ്ങളായിരുന്നു ഡീഗോ റിബാസ് , ഗാൺസോ, ഓസ്കാർ, കൗട്ടീന്യോ തുടങ്ങിയവർ.എന്നാൽ ഇവർ ആരും തന്നെ ഹൈ ലെവൽ യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ ലോകോത്തര ലെവലിലേക്ക് വളരാതെ പോയി.കുറച്ചെങ്കിലും കാലം യൂറോപ്യൻ ക്ലബ് ഫുട്‌ബോളീൽ ഉയർന്ന നിലവാരത്തിൽ കളിച്ച കൗട്ടീന്യോ ആകട്ടെ ക്ലബ് മാറി കരിയർ ഫോം ഔട്ടായി പിറകോട്ട് പോയി.ടിറ്റെ പരിശീലകനായി സ്ഥാനമേറ്റെടുത്തത് മുതൽ ത്രീ മാൻ മിഡ്ഫീൽഡ് ആയിരുന്നു ഉപയോഗിച്ചിരുന്നത്.2016 to 2018 ലോകകപ്പ് വരെ കാസെമീറോ പൗളീന്യോ അഗുസ്തോയെയും തുടർന്ന് കാസെമീറോ ആർതർ കൗട്ടീന്യോ ത്രയങ്ങളെയുമാണ് ടിറ്റെ പരീക്ഷിച്ചു കൊണ്ടിരുന്നത്.ലോകകപ്പ് വരെ ഓർഗനൈസർ റോളിൽ കളിച്ചിരുന്ന അഗുസ്തോ പരിക്കേറ്റു ഫോം ഔട്ടായതോടെ കൗട്ടീന്യോയെ ഓർഗനൈസർ റോളിൽ കളിപ്പിച്ചെങ്കിലും തിളങ്ങാതെ പോയത് ബ്രസീലിന്റെ ലോകകപ്പ് മൽസരങ്ങളെ നല്ലവണ്ണം ബാധിച്ചിരുന്നു.

2019 കോപ്പക്ക് ശേഷം മികച്ചൊരു മധ്യനിരയെ കെട്ടിപ്പടുക്കാൻ റൊട്ടേഷൻ പോളിസിയിൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി ഒരുപിടി താരങ്ങളെ മാറ്റി മാറ്റി ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ് ടിറ്റെ.കോവിഡ് കാരണം നീണ്ട ഇടവേളയ്ക്ക് ശേഷം ആദ്യമായി
ഈ ജൂണിൽ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഇക്വഡോറിനെതിരായ മൽസരത്തിലും വെനെസ്വലക്ക് എതിരായ കോപ്പയിലെ പ്രഥമ മൽസരത്തിലും  4-3 -3 സിസ്റ്റത്തിൽ ത്രീ മാൻ മിഡ്ഫീൽഡ് ആയിരുന്നു ടിറ്റെ ഫസ്റ്റ് ഇലവനിൽ കളിപ്പിച്ചത്.കാസെമീറോ ഫ്രെഡ് പാക്വെറ്റെ എന്നിവരെ വച്ചുള്ള 4 3 3 ഫോർമേഷനായിരുന്നു കടലാസിൽ എങ്കിലും , കളിക്കുന്ന നേരങ്ങളിൽ ബാർബോസ  ലോൺലി ഫോർവേഡായാണ് ആക്ട് ചെയ്തത്.അതായത് പ്രാക്ടിക്കലി ടിറ്റയുടെ സാധാരണ ശൈലിയായ 4 -1- 4-1 സിസ്റ്റമായിരുന്നു കളത്തിൽ പ്രകടമായത്.ക്രിയേറ്റീവ് ഓർഗനൈസറുടെ റോളിൽ ടിറ്റെ കണ്ടുവച്ച പാക്വെറ്റേ വൻ പരാജയമായിരുന്നു(പാരാഗ്വെയ്ക്കെതിരെ താരതമ്യേന ഭേദം എന്ന് പറയാം).
ലോകകപ്പ് യോഗ്യതയിലെ രണ്ടാം മൽസരമായ പരാഗ്വെയ്ക്കെതിരെ നാല് അറ്റാകർമാരെ വച്ച് മിഡ്ഫീൽഡിന് വലിയ പ്രാധാന്യം നൽകാതെ 4-2-2-2 എന്ന ആക്രമണ ശൈലിയിൽ ആയിരുന്നു ടിറ്റെ ടീമിനെ വിന്യസിച്ചത്.ഇത് ഫലം  കാണുകയും ചെയ്തിരുന്നു.കഴിഞ്ഞ മൽസരത്തിലും പെറുനെതിരെ ടിറ്റ പരാഗ്വെയ്ക്കെതിരെ പ്രയോഗിച്ച 4-4-2 ശൈലിയിൽ ആയിരുന്നു വിന്യസിച്ചത്. ഈ സിസ്റ്റത്തിൽ മിഡ്ഫീൽഡ് ദുർബലമായ പ്രകടനം ആയിരുന്നു ആദ്യ പകുതിയിൽ നടത്തിയിരുന്നത്.

ഇടത് വിംഗിൽ തനിക്ക് മുന്നിൽ ഒരു സ്പെഷ്യലിസ്റ്റ് വിംഗറായ എവർട്ടൺ ഉണ്ടായിട്ടും അലക്സ് സാൻഡ്രോ പെനാൽറ്റി ബോക്സിൽ കയറി ജീസസിന്റെ പാസിൽ ഗോളടിച്ചത് സെലസാവോയുടെ പരമ്പരാഗത സ്കിൽസായ ഗോളടിക്കും വിംഗ്ബാക്ക് സംസ്കാരത്തിന് ഒട്ടും മാറ്റ് കുറഞ്ഞിട്ടില്ല എന്ന് തെളിയിക്കുന്നുണ്ട്.എന്നാൽ രണ്ടാം പകുതിയിൽ എവർട്ടൺ റിബെയ്റോയും റിച്ചാർലിസണും ഇറങ്ങിയതോടെ ആയിരുന്നു മൽസരത്തിന്റെ സ്വഭാവം തന്ന മാറി.അതിനു പിന്നിലെ യാഥാർത്ഥ്യം മറ്റൊരു കാരണമായിരുന്നു .അതായത് റിച്ചാർലിസണിന്റെ വരവോടെ റിബെയ്റോയുടെ പിന്തുണയിൽ നെയ്മർ ക്രിയേറ്റീവ് അറ്റാക്കിംഗ് മിഡ്ഫീൽഡറുടെ റോളും കൂടി ഏറ്റെടുത്തതോടെ മിഡ്ഫീൽഡിന് ജീവൻ കൈവന്നു. ഇതോടെ കഴിഞ്ഞ മൽസരങ്ങളിൽ മോശം പ്രകടനം കാഴ്ചവെച്ച ഫ്രെഡും താളം വീണ്ടെടുത്തു.ബ്രസീൽ 4-4-2 ൽ നിന്നും 4-4-2 ന്റെ ആക്രമണ വകഭേദമായ 4-2-4 ലേക്ക്(ഫുള്ളി അറ്റാക്കിംഗ് ത്രീറ്റിലേക്ക്) ശൈലി മാറ്റിയതോടെ നെയ്മറുടെ നേതൃത്വത്തിൽ താളാത്മകമായി ആക്രമണം പുറത്തടുത്തിരുന്നു സെലസാവോ രണ്ടാം പകുതിയിൽ. ഇതിന്റെ റിസൽട്ട് ആയിരുന്നു രണ്ടാം പകുതിയിൽ പിറന്ന മൂന്ന് ഗോളുകളും.ആ മൂന്ന് ഗോളുകൾക്കും പിറകിൽ നെയ്മറായിരുന്നു.  ബോക്സിന് വെളിയിൽ വെട്ടി തിരിഞ്ഞു ഗ്രൗണ്ടറിലൂടെ ഗോൾ സ്കോർ ചെയ്ത നെയ്മർ ബാക്കി രണ്ട് ഗോളിനും മധ്യനിരയിൽ നിന്നും ചരട് വലിച്ചപ്പോൾ നെയ്മർ സ്വതസിദ്ധമായ മികവുറ്റ പ്രകടനം ആണ് പുറത്തെടുത്തത്.
കഴിഞ്ഞ ബ്രസീലിന്റെ നാല് മൽസരങ്ങളിൽ നിന്നും വ്യക്തമായ ഒരു കാര്യം എന്തെന്ന് വച്ചാൽ പൊതുവേ ഇടതിൽ നിന്നും മുന്നേറി സെന്ററിലേക്ക് കട്ട ചെയ്തു കയറുന്ന നെയ്മറുടെ തനതു പൊസിഷനേക്കാൾ കൂടുതൽ ഇഫക്റ്റീവ്
4 4 2 ലെ ക്രിയേറ്റീവ് മിഡ്ഫീൽഡറുടെ റോൾ ആണ്.4-4-2ൽ നെയ്മർ കൂടുതൽ സ്വതന്ത്രമായി കാണപ്പെടുന്നുണ്ട് കൂടാതെ ബ്രസീലിന്റെ മധ്യനിര ക്രിയേറ്റീവ് റിതം വീണ്ടെടുക്കുന്നതും നെയ്മർ 4 4 2ൽ കളിക്കുമ്പോഴാണ്.എതിർ ഡിഫന്റേഴ്സിനും മിഡ്ഫീൽഡിനും ഇടയിലായി നെയ്മർ പൊസിഷൻ ചെയ്തു നിൽക്കുമ്പോൾ (ഷൂട്ടിംഗ് പൊസിഷൻ ലഭിക്കുന്നതിലും മുന്നേറ്റനിരക്ക് കൃത്യമായി അവസരങ്ങൾ സെറ്റപ്പ് ചെയ്യുന്നതിലും ഫ്രികിക്ക് വിൻ ചെയ്യുന്നതിലും) കൂടുതൽ അപകടകരമായി അദ്ദേഹം മാറുന്നു എന്നാണ് കഴിഞ്ഞ പെറുവിനെതിരായ മൽസരത്തിലും അതിനു മുമ്പത്തെ പരാഗ്വെയ്ക്കെതിരായ ലോകകപ്പ് യോഗ്യത മൽസരവും തെളിയിക്കുന്നത് ( ആ രണ്ടു മൽസരങ്ങളിൽ നെയ്മറുടെ ക്രിയേറ്റീവിറ്റിയിൽ പരാഗ്വെയ്ക്കെതിരെ പിറന്ന പാക്വെറ്റേയുടെ ഗോളും പെറുവിനെതിരെ പിറന്ന റിച്ചാർലിസന്റെയും റിബെയ്റോയുടെയും ഗോളുകളും അത് കൃത്യമായി കാണിച്ചു തരുന്നുണ്ട്) എന്നാൽ ലാറ്റിനമേരിക്കൻ എതിരാളികളോടേ   ഇതെല്ലാം കൃത്യമായി കളത്തിൽ നടപ്പീലാവൂ എന്ന വ്യക്തമായ ധാരണ ടിറ്റക്കുണ്ട്.യൂറോപ്യൻ വമ്പൻമാരോട് എതിരിടുമ്പോൾ 4-4-2 ലെ നെയ്മർ എത്രത്തോളം വിജയകരമാവും എന്നത് ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുന്നു..?

അതുകൊണ്ട് ക്രിയാത്മകമായ സുന്ദരമായ താളത്തിൽ പന്തു തട്ടുന്ന ഒരു ലോകോത്തര ക്രിയേറ്റീവ് മിഡ്ഫീൽഡ് സഖ്യത്തെ ലോകകപ്പിന് മുമ്പ് കണ്ടെത്താനായാലേ ലോകകപ്പ് വിജയം ലക്ഷ്യത്തിലെത്തൂ എന്ന് ടിറ്റെക്ക് നന്നായി അറിയാം.2021 കോപ്പ അമേരിക്ക ടൂർണമെന്റ് സീരിയസ് ആയി ടിറ്റെ കാണുന്നില്ല അടുത്ത ലോകകപ്പിലേക്ക് ഉള്ള ടീമിനെ ബീൽഡ് ചെയ്തെടുക്കുന്നതിന്റെ പരീക്ഷണശാലയായിട്ടണ് ടിറ്റെ ടൂർണമെന്റിനെ  സമീപിക്കുന്നത്.

Friday, June 18, 2021

യൂറോ 2020ന്റെ കണ്ടെത്തൽ ..?




 തൊമസ് ബ്രോലിൻ ,കെന്നത്ത് ആൻഡേഴ്സൺ, മാർട്ടിൻ ഡാലിൻ, ഹെൻറിക് ലാർസൺ, ഫ്രെഡറിക് ല്യൂംങ്ബർഗ് ,സ്ലാട്ടൻ ഇബ്രാഹീമോവിച്ച് , ....അപ്രവചനീയമാർന്ന സ്കാൻഡിനേവിയൻ ഫുട്‌ബോൾ പൈതൃകത്തിന്റെ സ്വീഡിഷ് വസന്തം തീർത്തവർ...


ഇവർക്ക് പിൻഗാമിയായി വളരാൻ സാധ്യതയുള്ള പതിനൊന്നാം നമ്പർ സ്വീഡിഷ് താരം ; സ്പെയിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച് ലോകശ്രദ്ധ നേടിയ താരം; ഇന്ന് സ്ലോവാക്യൻ കോർട്ടിന്റെ മധ്യത്തിൽ നിന്നും  തുടങ്ങിയ മാരകമായ പേസിലൂടെയുള്ള സോളോ റണ്ണിലൂടെ സ്ലോവാക്യൻ ഡിഫൻസിനെ കബളിപ്പിച്ച ശേഷം തൊടുത്ത ഷോട്ട് സ്ലോവാക്യൻ ഗോളി തടുത്തില്ലായിരുന്നുവെങ്കിൽ ഈ യൂറോ കപ്പിലെ ഏറ്റവും മികച്ച ഗോൾ പിറന്നേനെ..!


അലക്സാണ്ടർ ഇസാക് .ദ നെക്സ്റ്റ് ബിഗ് തിംഗ് ഓഫ് സ്വീഡിഷ് ഫുട്‌ബോൾ..!


യൂറോ 2020ന്റെ കണ്ടെത്തൽ..!


ഫോർസ്ബർഗിന്റെ പെനാൽറ്റി ഗോളിൽ സ്ലോവാകിനെതിരെ വിജയത്തോടെ നാല് പോയിന്റമായി സ്വീഡൻ പ്രീക്വാർട്ടർ ഏതാണ്ട് ഉറപ്പിച്ചു.

നെയ്മർ @68

 



Another outstanding game from Neymar..!


സുന്ദരമായ വെട്ടിതിരിഞ്ഞ് ബോക്സിന് വെളിയിൽ നിന്നും തൊടുത്ത ഗ്രൗണ്ടറിലൂടെ സെലസാവോ ജെഴ്സിയിൽ നേടിയ 68 ആം ഗോൾ..!


ക്രിയേറ്റീവ് മിഡ്ഫീൽഡറെ lack ചെയ്യുന്ന ബ്രസീൽ നിരയിൽ ക്രിയേറ്റീവ് മിഡ്ഫീൽഡറുടെ റോൾ ഏറ്റെടുത്തു കൊണ്ട് റിബെയ്റോയുടെയും റിച്ചാർലിസണിന്റെയും ഗോളുകൾക്ക് പിന്നിലെ ബുദ്ധികേന്ദ്രം..!


ഫ്രീകിക് ഗോൾ പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്ത് പോയി..!


പെറൂ താരങ്ങളെ തന്റെ സ്കിൽസ് കൊണ്ടും ഡ്രിബ്ളിംഗ്സ് കൊണ്ടും ടെക്നിക്സ് കൊണ്ടും ടോട്ടലി ഡൊമിനേറ്റ് ചെയ്ത രണ്ടാം പകുതിയിലെ തനതായ സ്വതസിദ്ധമായ നെയ്മറെ ആണ് ഞങ്ങൾ ബ്രസീൽ ഫാൻസിന് ആവശ്യം..!

Thursday, June 17, 2021

ഷെവയുടെ കീഴിൽ ഉക്രൈൻ കുതിക്കുമോ.?








റൊസാരിയോ തെരുവിലെ മുത്തശ്ശിക്ക് മാത്രമല്ല ; കീവിലെ തെരുവിലെ മുത്തശ്ശിമാർക്കും രണ്ട് പേരുടെ കഥ പറയാനുണ്ടാകും.ഒന്ന് സോവിയറ്റ് യൂണിയന് വേണ്ടി കളിച്ചു ബാലോൺ ഡി ഓർ നേടിയ ഡൈനാമോ കീവിന്റെ ഇതിഹാസം ഒലേഗ് ബ്ലോകിൻ, രണ്ടമത്തേത് സാൻസീറോയുടെ നടുമുറ്റത്ത് വിസ്മയങ്ങൾ തീർത്ത് ബലോൺ ഡി ഓർ സ്വന്തമാക്കിയ ലെജൻഡറി ആന്ത്രെ ഷെവ്ചെങ്കോയുടെതും.


സോവിയറ്റ് യൂണിയനിൽ നിന്നും 1992 ൽ സ്വതന്ത്രരായതിന് ശേഷം ഉക്രൈൻ ഫുട്‌ബോളിന്റെ സുവർണ കാലഘട്ടമായിരുന്നു ഷെവ്ചെങ്കോ യുറോപ്യൻ ഫുട്‌ബോളിൽ റുൾ ചെയ്ത രണ്ടായിരാമാണ്ട്.ഷെവയുടെ മികവിൽ അവർ ചരിത്രത്തിൽ ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയതും 2006ൽ ആയിരുന്നു. തങ്ങളുടെ പ്രഥമ ലോകകപ്പിൽ തന്നെ ഷെവയുടെ നേതൃത്വത്തിൽ ക്വാർട്ടറിൽ കളിക്കാൻ ഉക്രൈന് കഴിഞ്ഞിരുന്നു.അന്ന് ലോക ചാമ്പ്യൻസ് ആയ ഇറ്റലിയോട് ആയിരുന്നു ഉക്രൈൻ ക്വാർട്ടറിൽ തോറ്റത്.2012 ലും ആതിഥേയ രാഷ്ട്രമെന്ന നിലയിൽ പ്രഥമ യൂറോ കപ്പ് കളിച്ച ഉക്രൈൻ ആദ്യ റൗണ്ടിൽ തോറ്റു പുറത്തായിരുന്നു. 2012 ൽ ഷെവയുടെ വിരമിക്കലോടെ പിന്നോക്കം പോയ ഉക്രൈനിയൻ ഫുട്‌ബോളിനെ കൈപിടിച്ച് ഉയർത്താൻ ശ്രമിക്കുകയാണ് അവരുടെ നാഷണൽ ഹീറോ ആയ ഷെവചെങ്കോ. നാല് വർഷമായി ഷെവ്ചെങ്കോ ഉക്രൈനിയൻ പരിശീലകനായിട്ട് ; വലിയ യൂറോപ്യൻ സൂപ്പർ താരങ്ങളെ പേരുകൾ ഒന്നുമില്ല എങ്കിലും പരിമിതമായ വിഭവങ്ങൾ വച്ച് ഷെവ താരതമ്യേന മികച്ചൊരു സ്ക്വാഡ് തന്നെ ഈ കാലയളവിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.ഡച്ച് പടക്ക് എതിരെ അപാരമായ പോരാട്ടവീര്യത്തോടെ രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം രണ്ടു ഗോൾ തിരിച്ചടിച്ചു മൽസരത്തിലേക്ക് തിരിച്ചുവന്നതും പ്രതിരോധത്തിലെ പിഴവ് കാരണം മൽസരം തോറ്റതും നമ്മൾ കണ്ടതാണ്.ഇന്ന് നോർത്ത് മാസിഡോണിയക്കെതിരെയും മികച്ച അറ്റാക്കിംഗ് ഫുട്‌ബോൾ കെട്ടഴിച്ച ഷെവയുടെ ടീം ഫിനിഷിങിലെ പോരായ്മ കൊണ്ട് മാത്രമാണ് രണ്ട് ഗോളിൽ വിജയം ഒതുങ്ങി പോയത്.പെനാൽറ്റി മിസ്സ് അടക്കം നാല് ഗോളിൽ എങ്കിലും ജയിക്കേണ്ട മൽസരം അവർ കളഞ്ഞു കുളിക്കുകയായിരുന്നു.വെസ്റ്റ് ഹാം സ്ട്രൈക്കർ യരംലങ്കോയും യുവ താരം റോമൻ യരംചുക്കും നേടിയ ഗോളുകൾ ഉക്രൈന് വിലപ്പെട്ട മൂന്ന് പോയിന്റ് ആണ് നേടികൊടുത്തത്.


സുന്ദരമായി കുറിയ പാസുകളിലൂടെ പന്തു തട്ടിയിരുന്ന രണ്ട് ഫുട്‌ബോൾ പവർഹൗസ് നാഷൻസ് ആയിരുന്ന പഴയ സോവിയറ്റ് യൂണിയൻ ഫുട്‌ബോളിന്റെയും യൂഗോസ്ലാവിയൻ ഫുട്‌ബോളിന്റെയും ഏറ്റവും വലിയ പോരായ്മ അവരുടെ ഡിഫൻസീവ് ദൗർബല്യം ആയിരുന്നു.അതുകൊണ്ട് തന്നെ മനോഹരമായ ആക്രമണ ഫുട്‌ബോൾ കെട്ടഴിച്ച പല നിർണായക കളികളിലും ഗോളടിച്ചിട്ടും ഡിഫന്റ് ചെയ്യാനാകാതെ അവർ തോറ്റിട്ടുണ്ട്. ഈ പാരമ്പര്യം  അതേപടി നിലനിർത്തി പോരുകയാണ് സോവിയറ്റ് യൂണിയന്റെ കാൽപ്പന്ത് പാരമ്പര്യത്തിന്റെ നിലവിലെ ബാക്കിപത്രങ്ങളായ ഉക്രൈനും റഷ്യയും കൂടാതെ യൂഗോസ്ലാവിയൻ ഫുട്‌ബോൾ പാരമ്പര്യത്തിന്റെ ബാക്കിപത്രങ്ങളായ ക്രൊയേഷ്യയും സെർബിയയും ബോസ്നിയയും എല്ലാം.കാൽപ്പന്ത് കളിയിലെ സോവിയറ്റ് രാഷ്ട്രങ്ങൾ ആയാലും സ്ലാവൻ രാഷ്ട്രങ്ങൾ ആയാലും ഡിഫൻസ് മെച്ചപ്പെടുത്തിയാൽ മികച്ച റിസൽറ്റുകൾ ഉണ്ടാക്കാൻ ഇവർക്ക് കഴിയും.

സ്ലാവൻ രാഷ്ട്രമായ ക്രൊയേഷ്യ അതിനൊരു ഉദാഹരണമാണ്.കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ തോൽക്കാൻ കാരണവും അവരുടെ ദുർബലമായ ഡിഫൻസ് ആയിരുന്നു.ഷെവയുടെ ഉക്രൈൻ ഈ യൂറോയിൽ നേരിടുന്നതും ഡിഫൻസീവ് ദൗർബല്യം തന്നെയാണ്.


ഏറ്റവും ഇഷ്ടപ്പെട്ട യൂറോപ്യൻ താരമായിരുന്ന  പ്രിയപ്പെട്ട ഷെവയുടെ കീഴിൽ ടൂർണമെന്റിൽ മികച്ച വിജയങ്ങളോടെ ഉക്രൈൻ കുതിക്കട്ടെ എന്നാഗ്രഹിക്കുന്നു..!


Danish Javed Fenomeno 


Andriy Shevchenko  😘😘😘

Wednesday, June 16, 2021

പരമ്പരാഗത ഇറ്റലിയിൽ നിന്നും വിഭിന്നമായി മാൻസീനിയുടെ ഇറ്റലി ..?









യൂറോ കപ്പിലെ ഏറ്റവും സംഘടിതമായ ടാക്റ്റിക്കലി കെട്ടുറപ്പുള്ള ടീമാണ് മാൻസീനിയുടെ ഇറ്റലി.ഇറ്റാലിയൻ ഫുട്‌ബോളിനെ കുറിച്ച് ഓർക്കുമ്പോൾ ഏവർക്കും ഓർമ്മ വരിക മഹത്തായ ഇറ്റാലിയൻ ഡീഫൻസ് തന്നെയാണ്.മറ്റു ഫുട്‌ബോൾ ടീമുകളുടെ പരിശീലകർക്ക്  പോലും തങ്ങളുടെ ഡിഫൻസീവ് ടാക്റ്റീസിലേക്ക് പലതും പഠിച്ചെടുക്കാൻ ഉള്ള  തന്ത്രപ്രധാനമായ ചരിത്ര റഫറൻസ് തന്നെയാണ് ഇറ്റാലിയൻ ഫുട്‌ബോളിന്റെ ഡിഫൻസീവ് ശൈലി കറ്റാനാചിയോ.അവർ ചരിത്രത്തിൽ നാല് ലോക കപ്പ് കിരീട നേട്ടങ്ങൾ നേടിയതും ഈ ഡിഫൻസീവ് ശൈലി ഉപയോഗിച്ച് കൊണ്ടാണ്.എന്നാൽ 2006 ന് ശേഷമുള്ള ഇതിഹാസ താരങ്ങളുടെ കൊഴിഞ്ഞു പോക്ക് (തലമുറ കൈമാറ്റം) ഏറ്റവുമധികം ബാധിച്ച ടീമാണ് ഇറ്റലി.അതുകൊണ്ട് തന്ന സമീപകാലങ്ങളിൽ തങ്ങളുടെ മുൻഗാമികൾ സൃഷ്ടിച്ചു വച്ച ലെഗസിക്കൊത്ത് കളിക്കുവാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.എന്നാൽ ഇത്തവണ യൂറോ കപ്പിൽ  തകർപ്പൻ വിജയത്തോടെ അസുറികൾ പ്രീക്വാർട്ടറിൽ കടന്നിരിക്കുന്നു.പക്ഷേ അതവരുടെ പരമ്പരാഗത ഡിഫൻസീവ് ശൈലിയുടെ ഫലമായിട്ടല്ല.കൃത്യമായി കളത്തിൽ ഫുൾ ടൈം 90 മീനിറ്റും ആക്രമണ ഫുട്‌ബോൾ കെട്ടഴിച്ചു കൊണ്ടാണ് മാൻസീനിയുടെ ഇറ്റലി ഇക്കഴിഞ്ഞ രണ്ട് മൽസരങ്ങളിലും എതിരാളികളായ തുർകിയെയും സ്വിസിനെയും outperform ചെയ്തത്. അതിനു കാരണമായി തീർന്നത് മാൻസീനിയുടെ 4 3 3 അറ്റാക്കിംഗ് ശൈലിയിലെ നട്ടെല്ലായ കരുത്തുറ്റ മധ്യനിരയാണ്. ഇറ്റാലിയൻ മധ്യനിരയുടെ ഭാവി വാഗ്ദാനങ്ങളായ ലൊകാടെല്ലി ബാരെല്ല എന്നിവർക്ക് ഒപ്പം ജോർജീന്യോയും ഒരേ സമയം എതിർ കൊർട്ട് കൈവശപ്പെടുത്തി കളിച്ചു ഒരേ താളത്തിൽ ആക്രമിക്കുകയും അതുപോലെ തന്നെ ഇറങ്ങി പ്രതിരോധിക്കുകയും ചെയ്യുന്നത് ഈ യുറോ കപ്പിലെ സുന്ദരമായ കാഴ്ചകളിലൊന്നാണ്.ഇതിനൊരു മറുതന്ത്രം ആവിഷ്കരിച്ച നടപ്പിലാക്കാൻ കഴിയാതെ കഴിഞ്ഞ കളിയിൽ തുർക്കിയും ഇന്ന് സ്വിസ്സു ബുദ്ധിമുട്ടുന്നത് നമ്മൾ കണ്ടതാണ്.വിംഗറുടെ റോളിൽ കുതിച്ചു പായുന്ന സിപ്നസോളയും ഇൻസിഗ്നെയുടെയും കുട്ടുകെട്ട് ഇറ്റലിയുടെ ഇടതു വിംഗിന അപകടകാരിയാക്കുമ്പോൾ എണ്ണം പറഞ്ഞ ഇരട്ട ഗോളുകൾ ഗോളടിച്ചു മൽസരത്തലെ മാൻ ഓഫ് ദ മാച്ച് ആയി മാറിയത് ലൊകാടെല്ലി ആണെങ്കിൽ കൂടി

 വലതു വിംഗിൽ വിംഗർ ബെറാർഡിയുടെ കൃത്യമായ ഇടപെടലുകളും ടച്ചുകളും ക്രോസും ഇന്നത്തെ മൽസരത്തിൽ ഏറെ നിർണായകമായത്.ഇമ്മൊബിലെയും തന്റെ രണ്ടാം ഗോൾ നേടി മികവ് കാണിച്ചു.മാൻസീനിയുടെ ഇറ്റലി പരമ്പരാഗത ഇറ്റലി പോലെ തോന്നുന്നില്ല, ഇനി നോക്കൗട്ട് റൗണ്ടുകളിൽ വമ്പൻ എതിരാളികൾ വരുമ്പോൾ എതിരാളികൾക്കൊത്ത് തന്ത്രങ്ങളിൽ മാറ്റം വരുത്തുമോ മാൻസീനി എന്നും കണ്ടറിയാം.

Friday, June 11, 2021

യൂറോ കപ്പ് മെമ്മറീസ്

 


തൽസമയം കണ്ട ഓരോ യുറോ കപ്പിലും സപ്പോർട്ട് ചെയ്ത ടീമുകളും..

കപ്പ് നേടുമെന്നും ഞാൻ പ്രവചിച്ച ടീമുകളും





2000 യൂറോ കപ്പ് -

ഫേവറൈറ്റ് ടീംസ് - ഇറ്റലി&തുർക്കി

കപ്പ് പ്രവചിച്ചത് - ഇറ്റലി 

നേടിയത് - ഫ്രാൻസ്


മില്ലേനിയം യുറോയിൽ യൂറോപ്പിൽ എന്റെ ഇഷ്ട്ടപ്പെട്ട രണ്ട് ടീമായ ഇറ്റലിയും തുർക്കിയും  ഒരേ ഗ്രൂപ്പിൽ. .ഇറ്റലി × തുർക്കി ക്ലാസിക്കൽ മാച്ച് ഇന്നും ഓർമയിൽ തങ്ങി  നിൽക്കുന്നു.കോണ്ടെയുടെ ബൈസിക്കിൾ കിക്ക് ഗോളിൽ മുന്നിൽ കടന്നെങ്കിലും പത്താം നമ്പർ യാൽസിനിന്റെ ഫ്രീകിക്കിൽ തലവെച്ച് ബുറൂക്ക് തുർക്കിക്ക് സമനില നൽകി.ശേഷം നായകൻ ഒഗുനിന്റെ എൽബോ ഇൻസാഗിക്ക് പെനാൽറ്റി സമ്മാനിച്ചു പെനാൽറ്റി ഗോളാക്കി ജയിച്ചു കയറുകയായിരുന്നു അസുറികൾ. തുർക്കിയെ മറികടന്ന്

ഗ്രൂപ്പ് ചാമ്പ്യൻസ് ആയി ഇറ്റലിയും രണ്ടാം സ്ഥാനക്കാരായി തുർക്കിയും ക്വാർട്ടറിൽ കടന്നു. യാൽസീനും ഒഗുനും ബുറൂക്കും ഉമിട് ഡവാളയും ഹകൻ സുകുറുമടങ്ങുന്ന ടർകിഷ് പോരാട്ടവീര്യം  ഫിഗോയുടെ  പോർച്ചുഗലിന്റെ സുവർണ സംഘത്തിന് മുന്നിൽ പൊരുതി തോറ്റ് ക്വാർട്ടറിൽ പുറത്തായി.

ക്വാർട്ടറിൽ ഇറ്റലി ഹാജിയുടെ റൊമാനിയെയും സെമിയിൽ ബെർകാംപ് ക്ലൈവർട്ടുമിരുടെ നെതർലാന്റിസിനെ ഷൂട്ടൗട്ടിലും തോൽപ്പിച്ച ഫൈനലിൽ.

ഫൈനലിൽ തുല്ല്യശക്തികളുടെ ക്ലാസിക് പോരാട്ടം.അന്നത്തെ യുവ താരമായിരുന്ന ടോട്ടീയുടെ കരിയർ ബെസ്റ്റ് പ്രകടനം കണ്ട മൽസരത്തിൽ ടോട്ടിയുടെ ബാക്ക് ഹീൽ പാസിൽ ടെസോട്ടയുടെ ക്രോസിൽ കാൽ വെച്ച് ഡെൽവെച്ചിയോ ഗോളിൽ മുന്നിലെത്തിയ ഇറ്റലിയെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ബർത്തേസിന്റെ നെടുനീളൻ ഗോൾ കിക്ക് ട്രെസഗ്വെയുടെ ഹെഡർ ഇറ്റാലിയൻ ബോക്സിലേക്ക് സിൽവിയൻ വിൽറ്റോഡിലേക്ക് , വിൽറ്റോഡിന്റെ ഗ്രൗണ്ടറിന് ഫ്രാൻസിസ്കോ ടോൾഡോക്ക് മറുപടി ഉണ്ടായിരുന്നു ഇല്ല.എക്സ്ട്രാ ടൈമിൽ റോബർട്ട് പിറസിന്റെ സോളോ മുന്നേറ്റത്തിൽ ട്രെസഗ്വെയുടെ ഗോൾഡൻ ഗോളും പിറന്നതോടെ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കപ്പ് നേടാമെന്ന മാൾഡീനീയുടെ നേതൃത്വത്തിൽ പിൽക്കാലത്ത് ഇതിഹാസങ്ങളായി തീർന്നവരുടെ സ്വപ്ന സംഘമായിരുന്ന അസൂറിപ്പടയുടെ മോഹം യാഥാർത്ഥ്യം ആയില്ല.


2004 യൂറോ കപ്പ് - 

ഫേവറൈറ്റ് ടീംസ് - ചെക് റിപ്പബ്ലിക് & ഇറ്റലി

കപ്പ് പ്രവചിച്ചത് - പോർച്ചുഗൽ

നേടിയത് - ഗ്രീസ് 


ഇഷ്ട ടീമായ തുർക്കിക്ക് യോഗ്യത ലഭിച്ചിരുന്നില്ല.

വിയേരി തിരിച്ചു ടീമിൽ എത്തിയെങ്കിലും ഇറ്റലിയുടെ നീരാശജനകമായ എഡിഷൻ ആയിരുന്നു 2004 യൂറോ.ആദ്യ റൗണ്ടിൽ തോറ്റ് പുറത്താകാനായിരുന്നു വിധി.  1996 യൂറോയിൽ അസാമാന്യ കുതിപ്പ് നടത്തി ഫൈനലിൽ ജർമനിയെ ഞെട്ടിച്ച് പൊരുതി കീഴടങ്ങിയ ചെക് റിപ്പബ്ലികിന്റെ ഫുട്‌ബോൾ ചരിത്രത്തിലെ സുവർണ തലമുറയുടെ(1996 - 2004) അവസാന യൂറോ കപ്പായിരുന്നു അത്. സ്റ്റാർ പ്ലേമേക്കർ നെദ്വെദിന്റെ നേതൃത്വത്തിലുള്ള സുവർണ സംഘം കാരെൾ പെബോർസ്കി ,യാൻ കോളർ, യാൻകുലോവ്സ്കി ,സ്മൈസർ, ഗലസെക്ക്, ഉയ്ഫലുസി, ഹെയിൻസ് ,പീറ്റർ ചെക്, ബാരോസ് ,റോസിസ്ക്കി തുടങ്ങിയവരടങ്ങിയ ചെകിന്റെ ഗോൾഡൻ ജനറേഷന് ശക്തരായ റൂയിയുടെ നെതർലാന്റ്സിനെ ബലാക്കിന്റെ ജർമനിയെ തോമാസണിന്റെ ഡെൻമാർക്കിനെയും തകർത്തു സെമിയിലെത്തി എങ്കിലും എക്സ്ട്രാ ടൈമിലെ സിൽവർ ഗോളിൽ അട്ടിമറി വീരമൻമാരായ ഗ്രീസിന്റെ സ്വപ്ന കൂതീപ്പിൽ അപ്രതീക്ഷിതമായി വീഴുകയായിരുന്നു.


2008 യൂറോ കപ്പ് - 

ഫേവറൈറ്റ് ടീംസ് -തുർക്കി,ഇറ്റലി  

കപ്പ് പ്രവചിച്ചത് - സ്പെയിൻ

നേടിയത് - സ്പെയിൻ


യൂറോയിലെ ഇഷ്ട ടീമായ തുർക്കിയുടെ അവിസ്മരണീയമായ കുതിപ്പ് കണ്ട യൂറോ കപ്പായിരുന്നു 2008 യുറോ.അവസാന മിനിറ്റുകളിൽ ഗോളടിച്ചു ജയിച്ചത് ശീലമാക്കിയ തുർകിഷ് പടക്ക് ലാസ്റ്റ് മിനിറ്റ് കില്ലർ ടീം എന്നൊരു പേരും ഉണ്ടായിരുന്നു 2008 യൂറോയിൽ.നിഹാദ് കവേസിയുടെ നായകത്വത്തിൽ ഹാമിദ് ആൾടിൻടോപ് അർഡ ടുറാൻ മെഹമദ് ഓറെലീയോ എംറെ ബെലോസോഗ്ലൂ , സെമീഹ് സെൻതുർക് , ടുൻകേ സാലി എന്നിവരടങ്ങിയ മികച നിര ഉണ്ടായിരുന്നു തുർക്കിക്ക്.സെൻതുർക് കവേസി തുറാൻ തുടങ്ങിയവരുടെ അവസാന മിനിറ്റ് ഗോളുകളിൽ ആയിരുന്നു ഗ്രൂപ്പ് ഘട്ടത്തിൽ ഹകൻ യാകിൻ അലക്സാണ്ടർ ഫ്രേയ് മാരുടെ സ്വിസ്സ് പടയെയും പീറ്റ ചെകിന്റെ ചെക് റിപ്പബ്ലികിനെയും തകർത്തത്.ക്വാർട്ടറിൽ  നികോ കോവാക്കിന്റെയും സർനയുടെയും ക്രൊയാട്ട്സുകള്ക്കെതിരെ ആവേശകരമായ പോരാട്ടം സമനിലയിൽ എക്സ്ട്രാ ടൈമിന്റെ ഇഞ്ചുറി സമയത്തും തുടർന്നപ്പോൾ ക്ലാസ്നിച്ച് നേടിയ ഗോളിൽ ക്രൊയാട്ട്സ് മുന്നിൽ എത്തിങ്കിലും മുപ്പത് സെക്കന്റിന് ശേഷം സെൻതുർക് നേടിയ ലാസ്റ്റ് സെക്കന്റ് ഗോളിൽ ടർക്കിഷ് വീണ്ടും സമനില പിടിച്ചു ഷൂട്ടൗട്ടിൽ വ്യക്തമായ ലീഡിൽ വിജയിച്ചു.സെമിയിൽ ജർമനിയെ തോൽപ്പിച്ച് ഫൈനലിൽ കടക്കും എന്നുറപ്പിച്ച അവസാന മിനിറ്റുകൾ സ്വന്തമായിരുന്നു തുർക്കികൾക്ക്.2-1 ന് ജർമനി മുന്നിട്ടു നിൽക്കെ സെമീഹ് സെൻതുർക് വീണ്ടും 90 ആം മിനിറ്റിൽ ടൂർണമെന്റിലെ തന്റെ മൂന്നാം ഗോൾ നേടിയപ്പോൾ തുർക്കി സമനില പിടിച്ചതായിരുന്നു.എന്നാൽ തൊട്ടടുത്ത മിനിറ്റിലെ ലാമിന്റെ ഗോൾ ജർമനിയെ ഫൈനലിൽ എത്തിച്ചു.ഇഞ്ചുറി ടൈമുകളിൽ ഗോളടിച്ചു ജയിപ്പിച്ചിരുന്ന തുർക്കി സ്ട്രൈക്കർമാരായ സെമീഹ് സെൻതുർക് - കവേസി സഖ്യം തുർക്കിയെ യുറോ കിരീടം അണിയിക്കുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു അന്ന്. മരണഗ്രൂപ്പിൽ ആയിരുന്നു ഇറ്റലി, നെതർലാന്റ്സിനെതിരെ തോറ്റെങ്കിലും റൊമാനിയയെ സമനിലയിൽ പിടിച്ചു ഫ്രാൻസിനെ തോൽപ്പിച്ച ക്വാർട്ടറിൽ കടന്നു കൂടി.സ്പാനിഷ് പടയോട് ഷൂട്ടൗട്ടിൽ തോൽകുകയായിരുന്നു.

2008 ൽ ഞാൻ കപ്പ് പ്രവചിച്ച ടീം ആയിരുന്നു സ്പെയിൻ.2006 മുതലേ പരിശീലകൻ ലൂയിസ് അരിഗോണസ് ഡേവിഡ് വിയ ടോറസ് എന്നി സ്ട്രൈക്കർമാരെ മുൻനിർത്തി ബ്രസീൽ വംശജനായ മാർകോസ് സെന്ന, സാബി അലോൻസോ ,സാവി, ഇനിയെസ്റ്റ എന്നീ കരുത്തുറ്റ സിസ്റ്റമാറ്റിക് മധ്യനിരയുടെ സപ്പോർട്ടോടെ അതിശക്തമായ ടീമിനെ തന്നെ വളർത്തി എടുത്തിരുന്നു.അതുകൊണ്ട് തന്നെ 2008 യുറോ കപ്പ് നിസംശയം സ്പെയിൻ എടുക്കുമെന്ന് ഉറപ്പിച്ചിരുന്നു.


2012 യൂറോ കപ്പ് 

ഫൈവറേറ്റ് ടീംസ് - ഇറ്റലി, സ്വീഡൻ

കപ്പ് പ്രവചിച്ചത് - സ്പെയിൻ 

നേടിയത് - സ്പെയിൻ


ഇഷ്ട ടീമായ തുർക്കി യോഗ്യത നേടിയിരുന്നു ഇല്ല.കെന്നത്ത് ആന്റേഴ്സണും ലാർസനും ല്യൂംങ്ബർഗിന്റെയും ചരിത്ര പാരമ്പര്യമുള്ള സ്വീഡൻ എന്നും യുറോപ്പിലെ താൽപ്പര്യം ഉള്ള ടീമായിരുന്നു.2012 ൽ ഇബ്രയുടെ സ്വീഡിഷ് നിരയായിരുന്നു ഇറ്റലിക്ക് ഒപ്പം ഇഷ്ട ടീം.എന്നാൽ ആദ്യ റൗണ്ടിൽ തോറ്റ് പുറത്ത്. ഇറ്റലി സെമിയിൽ ബലോടെല്ലി ഗോളുകളിൽ ജർമനിയെ തകർത്തത് മാത്രം ടൂർണമെന്റിൽ എടുത്തു പറയേണ്ട ഇറ്റാലിയൻ പ്രകടനം ഉണ്ടായത്.ഫൈനലിൽ വെൽ ഓർഗനൈസ്ഡ് ടീമായ ലോക ചാമ്പ്യൻസ് സ്പെയിനോട് പോരാടാനുള്ള ശേഷി പോലും ഇറ്റലിക്ക് ഉണ്ടായിരുന്നില്ല.പ്രതീക്ഷിച്ച പോലെ സ്പെയിൻ വീണ്ടും ചാമ്പ്യൻസ്.


2016 യൂറോ കപ്പ് - 

ഫേവറൈറ്റ്ടീം- തുർക്കി,ഇറ്റലി,ക്രൊയേഷ്യ

കപ്പ് പ്രവചിച്ചത് - ജർമനി

നേടിയത് - പോർച്ചുഗൽ


തുർക്കി ആദ്യ റൗണ്ടിൽ പുറത്തേക്ക്.

ഇറ്റലി ക്വാർട്ടറിൽ ജർമനിയോട് ഷൂട്ടൗട്ടിൽ തോറ്റു.ക്രൊയേഷ്യ പ്രീക്വാർട്ടറിലും വീണു.


2021 യൂറോ കപ്പ് -

ഫൈവറേറ്റ് ടീംസ് - തുർക്കി&ഇറ്റലി

കപ്പ് പ്രവചിക്കുന്നത് - ഇറ്റലി

 

2 പതിറ്റാണ്ട്കൾക്ക് ശേഷം വീണ്ടും ഇറ്റലിയും തുർക്കിയും യൂറോയിൽ ഇന്ന്  ഏറ്റുമുട്ടുമ്പോൾ എഡ്ജ് അസൂറികൾക്ക് തന്നെയാണ്. പക്ഷ കറുത്ത കുതിരകളാവുമെന്ന് കരുതപ്പെടുന്ന ടർക്കിഷ് പോരാട്ടവീര്യത്തിൽ ഒരു സുകുറോ ഹസൻ സാസോ ബാസ്തുർക്കോ മാൻസിസോ സെൻതുർക്കോ ; യസീസിയിലൂടെയോ ചൽഹനൊഗ്ലുവിലൂടെയോ യിൽമാസിലൂടെയോ ഉന്തറിലൂടെയോ വീണ്ടും അവതരിച്ചാൽ അൽഭുതപ്പെടാനില്ല.

എന്നിരുന്നാലും അട്ടിമറി പ്രതീക്ഷിക്കുന്നില്ല.അസൂറികൾ ഒരു ഗോളിൽ  വിജയിച്ചേക്കും


By - Danish Javed Fenomeno

യൂറോയിൽ തിരിച്ചു വരുമോ ഇറ്റാലിയൻ ഫുട്‌ബോൾ പൈതൃകം..?

 





യൂറോ കപ്പുകളിൽ എന്നുമെന്നുമെന്റെ പ്രിയപ്പെട്ട ടീമുകളാണ് ഇറ്റലിയും പിന്നെ മറ്റൊന്ന് തുർക്കിയും.

രണ്ടായിരം യൂറോ ഫൈനലിലെ ഇറ്റലിയുടെ ഞെട്ടിപ്പിക്കുന്ന പരാജയം എന്ന സംബന്ധിച്ച് ഏറെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു. വിജയത്തിലേക്ക് കുതിക്കുകയായിരുന്ന അസൂറികളുടെ ലെജൻഡറി ഡിഫൻസിന്റെ ഇഞ്ചുറി ടൈമിലെ അവസാന നിമിഷത്തിലെ പാകപ്പിഴവ് വിൽറ്റോഡ് മുതലാക്കും വരെ ഞാൻ മാൾഡീനി കപ്പുയർത്തുന്നതും സ്വപ്നം കണ്ടിരുന്ന മൽസരം ആ നിമിഷത്തിൽ ഫ്രഞ്ച് പട സ്വന്തമാക്കിയിരുന്നു.


മാൾഡീനി നെസ്റ്റ പെസോട്ടോ ടോൾഡോ കന്നവാരോ ടോട്ടി ആൽബർട്ടിനി ഇൻസാഗി ലുയി ബാജിയോ തുടങ്ങിയ സൂപ്പർ താരങ്ങളടങ്ങിയ ഇതിഹാസ നായകനായ പരിശീലകൻ ദിനോ സോഫിന്റെ സ്വപ്ന സംഘത്തിൽ പരിക്ക് കാരണം പ്രിയപ്പെട്ട വിയേരിയും മോശം ഫോം കാരണം പ്രിയങ്കരനായ ബാജിയോയും ഇല്ല എന്നൊരു സങ്കടം മാത്രം ബാക്കിയായിരുന്നു.ക്വാർട്ടറിൽ ഇറ്റലി ഹാജിയുടെ റൊമാനിയോയും സെമിയിൽ ബെർകാംപ് ക്ലൈവർട്ടുമാരുടെ നെതർലാന്റിസിനെ ഷൂട്ടൗട്ടിലും തോൽപ്പിച്ചു കൊണ്ട് ഫൈനലിൽ.ഫൈനലിൽ ലോക ചാമ്പ്യൻസുമായി തുല്ല്യശക്തികളുടെ ക്ലാസിക് പോരാട്ടം.അന്നത്തെ ഇറ്റാലിയൻ ബെസ്റ്റ് ടാലന്റഡ് യുവ താരമായിരുന്ന ടോട്ടീയുടെ കരിയർ ബെസ്റ്റ് പ്രകടനം കണ്ട ഫൈനൽ മൽസരത്തിൽ ടോട്ടിയുടെ ബാക്ക് ഹീൽ പാസിൽ ടെസോട്ടയുടെ ക്രോസിൽ കാൽ വെച്ച് ഡെൽവെച്ചിയോ ഗോളിൽ മുന്നിലെത്തിയ ഇറ്റലിയെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ബർത്തേസിന്റെ നെടുനീളൻ ഗോൾ കിക്കിൽ തല വച് ട്രെസഗ്വെയുടെ ഹെഡർ ഇറ്റാലിയൻ ബോക്സിലേക്ക് സിൽവിയൻ വിൽറ്റോഡിന്റെ കാലുകളിൽ , ബോക്സിൽ സ്വതന്ത്രനായി നിന്ന വിൽറ്റോഡിന്റെ ഗ്രൗണ്ടറിന് ഫ്രാൻസിസ്കോ ടോൾഡോക്ക് മറുപടി ഉണ്ടായിരുന്നു ഇല്ല.അവസാന നിമിഷ നേരത്തിലെ അശ്രദ്ധ മാൾഡീനിക്കും കൂട്ടർക്കും നൽകേണ്ടി വന്ന വില  മുപ്പത് വർഷങ്ങൾക്ക് ശേഷം തങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന യൂറോ കപ്പായിരുന്നു എക്സ്ട്രാ ടൈമിൽ റോബർട്ട് പിറസിന്റെ സോളോ മുന്നേറ്റത്തിൽ ട്രെസഗ്വെയുടെ ഗോൾഡൻ ഗോളും പിറന്നതോടെ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കപ്പ് നേടാമെന്ന മാൾഡീനീയുടെ അസൂറിപ്പടയുടെ മോഹം വിഫലമായത്.തുടർന്ന് വന്ന യൂറോ കപ്പുകളിൽ 2012 ലെ പ്രകടനം ഒഴിച്ചു നിർത്തിയാൽ നീരാശജനകമായ പ്രകടനം ആയിരുന്നു ബ്രസീലു കഴിഞ്ഞാൽ സമ്പന്നമായ ഫുട്‌ബോൾ പാരമ്പര്യം ഉള്ള രണ്ടാമത്തെ രാജ്യമായ അസൂറികൾ നടത്തിയത്.ഇതിഹാസ താരങ്ങളുടെ കൊഴിഞ്ഞു പോക്ക് ബ്രസീലിനെ പോലെ തന്നെ ഏറ്റവുമധികം ബാധിച്ച ടീമാണ് ഇറ്റലി.


ബ്രസീലിയൻ ഫുട്‌ബോൾ ചരിത്രത്തിലെ മോശം പതിറ്റാണ്ട് ആയ 2010s ഡെകാഡെയിൽ 2013 ഫിഫ കോൺഫെഡറേഷൻ കപ്പ് , 2019.കോപ്പ അമേരിക്ക എന്നീ കിരീടങ്ങൾ ബ്രസീൽ സ്വന്തമാക്കിയിട്ടുണ്ട് എങ്കിലും ബ്രസീലിന്റെ 2010ന് ശേഷമുള്ള അതേ അവസ്ഥ തന്നെയാണ് ഇറ്റാലിയൻ ഫുട്‌ബോളിന് 2006ന് ശേഷവും.പിർലോ ബുഫൺ എന്നിവരുടെ  നീണ്ട ലെഗസി കരിയർ ഇറ്റലിക്ക് 2006ന് ശേഷവും ലഭിച്ചത് കൊണ്ട് ആണ് അവർ 2010 കളിൽ പിടിച്ച് നിന്നത്.ഇവർക്ക് ശേഷം വന്ന 2004-2006 തലമുറയിൽ പെട്ടവരാണ് ജിലാർഡീനോ,പെറോട്ട ഡിറോസി ചെല്ലീനി ബർസാഗിലി മർച്ചീസിയോ  etc തുടങ്ങിയവർ.ഇവർക്കും ശേഷം വന്ന 2010കളിലെ ഇറ്റാലിയൻ തലമുറ വളരെ വളരെ ദുർബലമായിരുന്നു.അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുർബലമായ തലമുറയാണ് ഇക്കഴിഞ്ഞ പതിറ്റാണ്ടിൽ നമ്മൾ കണ്ടത്.


1980 കളോടെ മുൻകാലങ്ങളിൽ നിന്നും വിപരീതമായി കൃത്യമായ ഇടവേളകളിൽ പിൽക്കാലത്ത് ഇതിഹാസങ്ങളായി തീർന്ന മികവുറ്റ അറ്റാകിംഗ് സ്കിൽസ് ഉള്ള പ്രതിഭാധ്നൻമാരായ താരങ്ങളെ ഉൽപ്പാദിപ്പിച്ചിരുന്നു അസൂറികൾ.പൗളോ റോസി,ബ്രൂണോ കോണ്ടി, റോബർട്ടോ ഡൊണഡോണി,ജിയാൻലൂക വിയാളി, സാൽവദോർ ഷില്ലാച്ചി, റോബർട്ടോ ബാജിയോ, വിയേരി, ഡെൽപീറോ, ടോട്ടി, ഇൻസാഗി, ... വരെ അത് തുടർന്ന് പോന്നു.എന്നാൽ പിന്നീട് അങ്ങോട്ട് 2010കളിൽ ബ്രസീലിയൻ ഫുട്‌ബോളിന് സംഭവിച്ച പോലെ ജനറേഷനൽ ട്രാൻസിഷൻ നടത്താൻ മികവുറ്റ അറ്റാക്കിംഗ് താരങ്ളെ പ്രൊഡൂസ് ചെയ്യാൻ ഇറ്റാലിയൻ ഫുട്‌ബോളിന് കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം.ലുക ടോണി ജിലാർഡീനോ വിൻസെന്റോ ഇയാക്കിന്റെ ഒക്കെ ശരാശരിയിൽ ഒതുങ്ങി പോയതും അവരെ തളർത്തി.

അസൂറികളുടെ വാഴ്ത്തപ്പെട്ട ഡിഫൻസീവ് ലെഗസിയിലെ  ഇതിഹാസങ്ങളുടെ തലമുറ 2006 ഓടെ  കൊഴിഞ്ഞു പോയിരുന്നൂങ്കിലും ;  2010s പതിറ്റാണ്ടിലും മറ്റു ലോകോത്തര ഫുട്‌ബോൾ പവർഹൗസുകളേക്കാൾ ഭേദപ്പെട്ട ഡിഫൻസീവ് സ്ട്രെക്ചർ ഉണ്ടായിരുന്നു എങ്കിലും (ചെല്ലിനി ബൊനൂച്ചി ബർസാഗിലി) അത് കോംപറ്റേറ്റീവ് ടൂർണമെന്റുകളിൽ മുതലെടൂക്കാൻ അവർക്ക് കഴിഞ്ഞിരുന്നു ഇല്ല.അതിനു കാരണം അവരുടെ മധ്യനിരയും ആക്രമണ നിരയും അമ്പേ പരാജയവും ശരാശരിക്കാരുമായിരുന്നു.


ലോക ഫുട്‌ബോളിലെ മഹാമേരുക്കളായി ലോകം വാഴ്ന്ന റോബർട്ടോ ബാജിയോയും ഫ്രാൻസിസ്കോ ടോട്ടിയും കൈകാര്യം ചെയ്തിരുന്ന റോളിൽ ഇന്നുള്ളത് ലോറൻസോ ഇൻസിഗ്നെ ആണ്.ഡെൽപീറോ കൈകാര്യം ചെയ്തിരുന്ന റോളിൽ ഇന്നുള്ളത് ചിയാസയും ബെർണാഡ്ഷിയും ആണ്.ക്രിസ്ത്യൻ വിയേരിയും ഫീലിപ്പോ ഇൻസാഗിയുടെയും കൈകാര്യം ചെയ്തിരുന്ന റോളിൽ ഇന്നു കൈകാര്യം ചെയ്യുന്നത് ഇമ്മൊബിലെയും ബെലോട്ടിയും ആണ്.

ആൽബർട്ടിനിയും പിർലോയും ഗട്ടൂസോയും കൈകാര്യം ചെയ്തിരുന്ന റോളിൽ ഇന്നുള്ളത് വെറാറ്റിയും ജോർജീന്യോയും ആണ്.ഈ താരതമ്യം വരച്ചു കാണിച്ചു തരുന്നുണ്ട് ഇറ്റാലിയൻ ഫുട്‌ബോളിലെ വർത്തമാന പതിറ്റാണ്ടിലേ താര മൂല്ല്യ ശോഷണത്തെ കുറിച്ച്.ബ്രസീലിയൻ ഫുട്‌ബോളിന് സംഭവിച്ച പോയ ജനറേഷനൽ ട്രാൻസിഷനിലെ മൂല്ല്യ തകർച്ച അതിനേക്കാൾ ഇരട്ടി കനത്തിൽ സംഭവിച്ചു പോയ ടീമാണ് അസൂറിപ്പട.എന്തൊക്കെ തകർച്ചയും വിമർശനങ്ങളും ഉണ്ടായാലും ശരി, ടൂർണമെന്റ് തൂടങ്ങിയാൽ പുലികൾ ആയി മാറുന്ന സ്വഭാവം ഉണ്ടായിരുന്നു ആ പഴയ ഇറ്റാലിയൻ ഫുട്‌ബോളിന്റെ സൗന്ദര്യം ഈ യൂറോയിൽ എങ്കിലും തിരിച്ചു വരുമോ..?


തിരിച്ചു വരട്ടെ എന്നാശംസിക്കുന്നു,

 

കാരണം 1968 ന് ശേഷം 53 വർഷമായി കിട്ടാക്കനിയായ യൂറോ കപ്പ് അർഹിക്കുന്നുണ്ട് കാൽപ്പന്ത് ലോകത്തെ സമ്പന്നമായ അസൂറി പാരമ്പര്യം.


By - Danish Javed Fenomeno

പാക്വെറ്റെ അഗുസ്തോ റോളിലേക്കോ..?

 





സെലസാവോയുടെ ഇക്കഴിഞ്ഞ ലോകകപ്പ് യോഗ്യത  മൽസരങ്ങളിൽ, മുൻകാല മോശം പ്രകടനങ്ങളിൽ നിന്നും വ്യത്യസ്തമായി കുറച്ചെങ്കിലും മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്ത താരമാണ് ലുകാസ് പാക്വെറ്റെ.അടിസ്ഥാനപരമായി സെൻട്രൽ അറ്റാക്കിംഗ് മിഡ്ഫീൽഡറായ പാക്വെറ്റെ ഇക്കഴിഞ്ഞ രണ്ട് മൽസരങ്ങളിലും മിഡ്ഫീൽഡിൽ വെർസെറ്റൈൽ മിഡ്ഫീൽഡറായി മാറാൻ ശ്രമിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരിക്കുന്നു.

ഇക്വഡോറിനെതിരെ സെൻട്രൽ അറ്റാക്കിംഗ് മിഡ്ഫീൽഡറായാണ് ടിറ്റെ താരത്തെ കളിപ്പിച്ചതെങ്കിലും സമ്പൂർണ പരാജയമായിരുന്നു. മൽസരം പുരോഗമിക്കുന്തോറും റൈറ്റ് വിംഗിലേക്ക് പൊസിഷൻ ചെയ്ഞ്ച് ചെയ്ത പാക്വെറ്റെക്ക് ആ പൊസിഷനിലും തിളങ്ങാൻ സാധിച്ചിരുന്നില്ല. കാരണം നല്ല സ്പീഡും പേസും വേണ്ട റൈറ്റ് വിംഗറുടെ പൊസിഷനിൽ മെല്ലെപ്പോക്ക് ശൈലിയിൽ കളിക്കുന്ന പാക്വെറ്റക്ക് അഡാപ്റ്റ് ചെയ്യാൻ ഒരിക്കലും സാധിച്ചിരുന്നില്ല.ഇതീനേ തുടർന്ന് ആണ് കാർഡ് കണ്ട ഫ്രെഡിനെ കയറ്റി ജീസസിനെ ടിറ്റെ റൈറ്റ് വിംഗറായി ഇറക്കിയത്.തുടർന്ന് പാക്വെറ്റെ ഫ്രെഡിന്റെ  പൊസിഷനിലേക്ക് മാറി കളിച്ചപ്പോഴുള്ള പാസിംഗ് മികവ്  ഉപയോഗപ്രദമായിരുന്നു ബ്രസീലിന്റെ മധ്യനിരക്ക്.നല്ല ഡിഫൻസീവ് സ്കിൽസും പാസിംഗ് മികവും വേണ്ട സെൻട്രൽ ഡീപ് ലെയിംഗ് മധ്യനിരക്കാരന്റെ റോളിൽ ഒരു സ്പെഷ്യലിസ്റ്റ് പ്ലെയർ ടിറ്റെക്ക് ഇന്നും അന്യമാണ്.ഇന്നലെ പരാഗ്വയെക്ക് എതിരെ വീണ്ടും കാർഡ് കണ്ട ഫ്രെഡിന് പകരക്കാരനായി രണ്ടാം പകുതിയിൽ  ഡീപ് ലെയിംഗ് മിഡ്ഫീൽഡ് ഓർഗനൈസറുടെ റോളിൽ പരീക്ഷണാർത്ഥം പാക്വെറ്റയെ ടിറ്റെ ഇറക്കുകയായിരുന്നു.അബദ്ധങ്ങൾ താരം ചെയ്തുവെങ്കിലും പ്രതീക്ഷച്ച ഇഫക്ടോ പെർഫോമൻസോ താരത്തിൽ നിന്നും ലഭിച്ചില്ല എങ്കിൽ കൂടി നെയ്മറുടെ പാസിൽ രണ്ടാം ഗോളടിച്ചത് തീർച്ചയായും പാക്വെറ്റയുടെ ആത്മവിശ്വാസം കൂട്ടിയിരിക്കണം.2018.ലോകകപ്പ് യോഗ്യത റൗണ്ടിലെ മൽസരങ്ങളിൽ ബ്രസീലിന്റെ മിഡ്ഫീൽഡിലെ നിർണായക റോൾ ആയിരുന്നു സെൻട്രൽ മിഡ്ഫീൽഡ് ഓർഗനൈസറായി താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച റെനാറ്റോ അഗുസ്തോയുടേത്.എന്നാൽ ലോകകപ്പ് യോഗ്യത റൗണ്ടിന്റെ അവസാന ഘട്ടത്തിൽ 2017ൽ പരിക്കേറ്റു താരം മോശം ഫോമിലേക്ക് പോയത്‌ ലോകകപ്പിൽ ബ്രസീലിന്റെ മധ്യനിരയുടെ കെട്ടുറപ്പിനെ കാര്യമായി  ബാധിച്ചിരുന്നു.ഒരു കാര്യമുറപ്പാണ് പാക്വെറ്റയെ ഒരു അഗുസ്തോ ആക്കി മാറ്റുകയാണ് ടിറ്റയുടെ ലക്ഷ്യങ്ങളിൽ ഒന്ന് എന്ന സൂചന നൽകുന്നുണ്ട് ഇക്കഴിഞ്ഞ രണ്ട് മൽസരങ്ങളും.

അജ്ജയ്യരായി കാനറീസ്




ഇക്വഡോറിനെതിരെ മൽസരത്തിൽ മൽസരഗതിയെ മാറ്റിമറിച്ചത് രണ്ടാം പകുതിയിലെ ജീസസിന്റ വരവോടെ ആയിരുന്നു എങ്കിൽ ഇത്തവണ പരാഗ്വേക്ക് എതിരെ ഫസ്റ്റ് ഇലവനിൽ ജീസസിനെ കളിപ്പിച്ചതോടെ നാലാം മിനിറ്റിൽ തന്നെ റിസൽട്ട് വന്നു.ജീസസിന്റെ മുന്നേറ്റത്തിൽ പിറന്ന ക്രോസ് റിച്ചാർലിസൺ ഫ്ലിക് ചെയ്തു നെയ്മർക്ക് കൈമാറി. നെയ്മർ സുഗമമായി തന്റെ 66 ആം ഗോൾ സ്കോർ ചെയ്തു.കളിയുടെ തുടക്കം മുതലേ മികച്ച പ്രസിംഗോടെയും പാസ്സിംഗ് മികവോടെയും ബ്രസീൽ ആദ്യ പകുതിയിൽ മേൽക്കോയ്മ നേടിയിരുന്നു.രണ്ടാം പകുതിയിൽ ആ മേധാവിത്വം നിലനിർത്താൻ കഴിഞ്ഞില്ല.മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ഫിനിഷിങ് പോരായ്മ വീനയായി.പരമ്പരാഗതമായി പരുക്കൻ ഫുട്‌ബോൾ ശൈലിയിൽ പന്തു തട്ടുന്ന പരാഗ്വേൻ താരങ്ങളുടെ കനത്ത ഫൗളുകളും ടാക്ളിംഗുകളും സെലസാവോയുടെ മുന്നേറ്റത്തിന് മാറ്റ് കുറച്ചു.തുടർച്ചയായി രണ്ടാം.മൽസരത്തിലും അനാവശ്യമായി മഞ്ഞകാർഡ് കണ്ട ഫ്രെഡിന് പകരം രണ്ടാം പകുതിയിൽ പാക്വെറ്റയെ ഇറക്കിയ ടിറ്റയുടെ തന്ത്രം ഫലം കണ്ടു.തെണ്ണൂറാം മിനിറ്റിൽ നെയ്മറുടെ മുന്നേറ്റത്തിൽ പിറന്ന അസിസ്റ്റിൽ ലക്ഷ്യം കണ്ട പാക്വെറ്റ തുടർച്ചയായ ആറാം വിജയം സമ്മാനിച്ചു.നെയ്മറുടെ കരിയറിലെ 46 ആം അസിസ്റ്റു കൂടി ആയിരുന്നത്.പരാഗ്വേ തലസ്ഥാനമായ അസുൻസിയോണിൽ മൂന്ന് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് പരാഗ്വേക്ക് എതിരെ സെലസാവോ വിജയം കാണുന്നത്.അന്ന് സീകോയും കാസഗ്രാൻഡെയും നേടിയ ഗോളുകളിലാണ് ബ്രസീൽ പരാഗ്വയെ തോൽപ്പിച്ചിരുന്നത്.1970 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ആണ് തുടർച്ചയായി ഒരു ടീം സൗത്ത് അമേരിക്കയിൽ ആദ്യ ആറ് മൽസരങ്ങളും വിജയിക്കുന്നത്.അന്ന് പരിശീലകൻ ജോവോ സൽഡാനക്ക് കീഴിൽ പെലെയും സംഘയും കരസ്ഥമാക്കിയ റെക്കോർഡിന് ഒപ്പമെത്താനും നെയ്മറിനും സംഘത്തിനും കഴിഞ്ഞു.ആറ് മൽസരങ്ങളിൽ നിന്നും ആറ് വിജയവുമായി പതിനെട്ട് പോയന്റ് സ്വന്തമാക്കി രണ്ടാം സ്ഥാനത്തുള്ള അർജന്റീനയേക്കാൾ ആറ് പോയിന്റിന് ബഹുദൂരം മുന്നിലാണ് കാനറികൾ.


നെയ്മർ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇതുവരെ 11ഗോൾ നേടി റൊമാരിയോ സീകോ എന്നിവരുടെ റെക്കോർഡിനൊപ്പമത്തി.

18 മൽസരങ്ങളിൽ നിന്നും 13 അസിസ്റ്റുകളും 11 ഗോളുമായി 24 ഗോൾ പങ്കാളിത്തമാണ് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇതുവരെ നെയ്മർക്ക് ഉള്ളത്.


2022 ഖത്തർ ലോകകപ്പ് യോഗ്യത റൗണ്ടിൽ നാല് മൽസരങ്ങളിൽ നിന്നും നാല് മാൻ ഓഫ് ദ മാച്ച് പട്ടവും അഞ്ച് ഗോളുകളും നാല് അസിസ്റ്റുമായി ടോപ് സ്കോറർ കൂടിയാണ് നെയ്മർ.


ഗ്രേഡ്‌ 

എഡേഴ്സൺ - 8

ഡാനിലോ-6

അലക്സ് സാൻഡ്രോ -6.5

മാർക്വിനോസ്-7

മിലിറ്റാവോ-7

കാസെമീറോ-7

ഫ്രെഡ് - 6

നെയ്മർ - 8.5

ജീസസ് - 7.5

ഫിർമീന്യോ -6

റിച്ചാർലിസൺ-6.5

പാക്വെറ്റെ - 6.5


അലക്‌സ് സാൻഡ്രോയേ മാറ്റി റെനാൻ ലോഡിക്കും ഫ്രെഡിനെ മാറ്റി ഡഗ്ലസ് ലൂയിസിനും ഫസ്റ്റ് ഇലവനിൽ അവസരം നൽകാമായിരുന്നു.

മൽസരഗതി മാറ്റിമറിച്ച് ജീസസ്


 



ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യത മൽസരം വിജയ വഴിയിലേക്ക് തിരിച്ചു വിട്ടത് ജീസസ് ആയിരുന്നു.ജീവനില്ലാതെ കളിച്ച സെലസാവോക്ക് ജീവൻ നൽകിയത് മുൻ പാൽമിറാസ് ഫോർവേഡാണ്.ഒരു പ്രോപ്പർ സെൻട്രൽ ഫോർവേഡ് എന്ന റോളിൽ ടിറ്റെ റഷ്യൻ ലോകകപ്പിൽ കളിപ്പിച്ച് ഒരു ഗോൾ പോലും ലോകകപ്പിൽ നേടാതെ പരാജിതനായി ; ഇതിഹാസങ്ങൾ ഏറെ കളിച്ച  വിഖ്യാതമായ ബ്രസീലിന്റെ സ്ട്രൈക്കർ റോളിൽ ലോകകപ്പ് ചരിത്രത്തിൽ ഒരു ഗോൾ പോലും നേടാനാകാത്ത ഏക സ്ട്രൈക്കർ എന്ന വിമർശനങ്ങൾ ഏറെ നേരിടേണ്ടി വന്ന ജീസസിനെ തൊട്ടടുത്ത വർഷം 2019ൽ നടന്ന കോപ്പ അമേരിക്കയിൽ റൈറ്റ് വിംഗറുടെ റോൾ നൽകിയപ്പോൾ ജീസസ് നെയ്മറിന്റെ അഭാവത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ കുന്തമുന ആയി മാറിയിരുന്നു.കോപ്പ സെമിയിൽ അർജന്റീനെയെ തകർത്ത ഗോളും എഴുപത് യാർഡോളം ഓടി അർജന്റീന ഡിഫൻസിനെ കബളിപ്പിച്ച് ഫിർമീന്യോക്ക് നൽകിയ അസിസ്റ്റും സ്വന്തമാക്കി ഫൈനലിൽ പെറുവിനെതിരെ ഗോളും അസിസ്റ്റും സ്വന്തമാക്കിയെങ്കിലും ഫൈനലിൽ പെറുവിനെതിരെ ലഭിച്ച റെഡ് കാർഡ് ആയിരുന്നു കോപ്പ അമേരിക്കയിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം താരത്തിൽ നിന്നും അകറ്റിയത്.

പാൽമിറാസിൽ ജീസസിന്റെ യഥാർത്ഥ റോൾ റൈറ്റ് സൈഡ് ഫോർവേഡായിരുന്നു.എന്നാൽ ടിറ്റെ ആയിരുന്നു ഒരു സെൻട്രൽ സ്ട്രൈക്കർ ഇല്ലാതെ കാലങ്ങളായി വിഷമിക്കുന്ന ബ്രസീൽ ടീമിലേക്ക് താരത്തെ സെൻട്രൽ സ്ട്രൈക്കർ റോളിലേക്ക് പോസ്റ്റ് ചെയ്തത്.

ഗബ്രിയേൽ ജീസസിന്റെ eye for the goal സ്കിൽസിനേക്കാൾ ടീമിന് ഉപകാരപ്പെടുക ജീസസിന്റെ മൊബിലിറ്റിയും അറ്റാക്കിംഗ് ഫ്ലൂയിഡിറ്റിയും ക്രിയേറ്റിവിറ്റിയുമാണെന്ന് തിരിച്ചറിഞ്ഞ ടിറ്റെ തന്നയാണ് തനിക്ക് സംഭവിച്ച തെറ്റ് തിരുത്തിയതും.

മാൻ.സിറ്റിയിലും ഗാർഡിയോള ജീസസിനെ സെൻട്രൽ ഫോർവേഡ് പൊസിഷനിൽ ആണ് ഉപയോഗിക്കുന്നത്.അത് ജീസസിന് സമ്മർദ്ദത്തിൽ ആക്കുകയും അത് കാരണം മികച്ച പ്രകടനം ക്ലബ് തലത്തിൽ പുറത്തെടുക്കാൻ കഴിയാതെ പോകുന്നു.


ഇക്വഡോറിനെതിരെ മിസ്പാസുകളും ഫൗളുകളും ആയി ടോട്ടൽ വേസ്റ്റായ പ്രകടനം കാഴ്ചവെച്ച മധ്യനിരക്കാരൻ ഫ്രെഡിനെ റീപ്ലേസ് ചെയ്തു ജീസസിനെ ഇറക്കാനുള്ള തീരുമാനം ആയിരുന്നു  മൽസരഗതി മാറ്റി മറിച്ചത്. ജീസസ് വന്നതോടെ പാക്വെറ്റ മധ്യനിരയിലോട്ട് ഇറങ്ങി കളിക്കാനും നിർബന്ധിതനായി.നെയ്മർ റിചാർലിസൺ ജീസസ് കൂട്ടുകെട്ട് നല്ല രീതിയിൽ ഒത്തിണക്കത്തോടെ കളിക്കുകയും ചെയ്തു. പരാഗ്വെയ്ക്കെതീരായ അടുത്ത മൽസരത്തിൽ ഇക്വഡോറിനെതിരെ മോശം പ്രകടനം കാഴ്ചവെച്ച ഫ്രെഡ് , ഗബ്രിയേൽ ബാർബോസ ,അലക്‌സ് സാൻഡ്രോ എന്നിവരെ മാറ്റി ഡഗ്ലസ് ലൂയിസ്, ജീസസ്,റെനാൻ ലോഡി എന്നിവരെയും റൈറ്റ് ബാക്കിൽ ഡാനിലോയെ മാറ്റി എമേഴ്സണും ഒരവസരം നൽകേണ്ടത് ആണ്.

Wednesday, April 28, 2021

ഫ്രാൻസ് ഫുട്‌ബോളിന്റെ വലിയ നഷ്ടം - കരീം ബെൻസേമ

 



കുടിയേറ്റ വംശജരായ ഫുട്‌ബോളർമാരെ ഏറ്റവുമധികം സെലിബ്രേറ്റ് ചെയ്ത രാജ്യമാണ് ഫ്രാൻസ്.1998 ലോകകപ്പ് ,2000 യുറോ കപ്പ് , 2018 ലോകകപ്പ് കീരീട വിജയങ്ങളിൽ എല്ലാം ഫ്രാൻസിന് കപ്പ് സമ്മാനിച്ച നിർണായക താരങ്ങൾ എല്ലാം കുടിയേറ്റ വംശജരായ ഫ്രഞ്ചുകാരാണ്.അതായത് ലോക ഫുട്‌ബോൾ ചരിത്രത്തിൽ ഫ്രാൻസിന്റെ പേര് റെക്കോർഡ് ബുക്കുകളിൽ എഴുതിച്ചേർത്തത് കുടിയേറ്റ വംശജരായ ഫ്രഞ്ചുകാരാണ് എന്നർത്ഥം..!!


തെണ്ണൂറകളിൽ നോക്കിയാൽ ഫ്രഞ്ച് ഇതിഹാസ താരങ്ങളായ അൾജീരിയൻ വംശജനായ സിനദിൻ സിദാൻ , ഗ്വാദലപ് ദ്വീപ് വംശജരായ തിയറി ഹെൻറിയും ലിലിയൻ തുറാമും സെനഗലീസ് വംശജനായ പാട്രിക് വിയേര , ഘാന വംശജനായ മാർസെൽ ദെസെയ്ലി ,കോംഗോം വംശജനായ ക്ലോഡ് മക്ലേല , കരീബിയൻ വംശജനായ സിൽവിയൻ വിൽറ്റോഡ്, അർജന്റീന വംശജനായ ഡേവിഡ് ട്രെസഗ്വെ, പോർച്ചുഗീസ് വംശജനായ റോബർട്ട് പിറസ് etc... !! 


2018 ലെ ലോകകപ്പ്  ഫ്രാൻസ് ടീം നോക്കുകയാണേൽ പോഗ്ബ ഗ്രീസ്മാൻ കാന്റെ മറ്റ്യൂഡി ഫെകിർ തുടങ്ങി എംബാപ്പ വരെയുള്ള ഫ്രഞ്ച് 23 അംഗ ടീമിലെ 90ശതമാനം ടീമംഗങ്ങളും കുടിയേറ്റ വംശജരാണ്...!!


എന്നാൽ ഫ്രഞ്ച് ഫുട്‌ബോൾ സെലിബ്രേറ്റ് ചെയ്യാതെ പോയ യൂട്ടിലൈസ് ചെയ്യാതെ പോയ കുടിയേറ്റ വംശജനാണ് അൾജീരിയൻ വംശജനായ കരീം മൊസ്തഫാ ബെൻസേമ.ഫ്രാൻസ് ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും വലിയ നഷ്ടം..!


റിയൽ മാഡ്രിഡിനൊപ്പം കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി profilic സീരിയൽ ഗോൾ സ്കോററും ക്രിയേറ്റീവ് ഫോർവേഡുമായി ലോക ഫുട്‌ബോളിലെ സൂപ്പർ താര ലേബലിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി തിളങ്ങുന്ന ബെൻസേമയെ തന്റെ 26ആം വയസ്സിൽ സെക്സ് ടാപ് ബ്ലാക്ക്മെയിൽ അച്ചടക്ക ലംഘനത്തിന്റെ പേരിൽ ആയിരുന്നു ഫ്രാൻസ് ഫുട്‌ബോൾ വിലക്കിയത്.വിലക്ക് ഇല്ലായിരുന്നു എങ്കിൽ 2015ൽ അവസാനമായി ഫ്രാൻസിന് കളിക്കുമ്പോൾ 81 കളികളിൽ നിന്നും 27 ഗോളുകളടിച്ച ബെൻസേമയുടെ സ്റ്റാറ്റസ് ഇന്ന് ഡബിൾ ആയി ഉയർന്ന് തിയറി ഹെൻറിയുടെ ഫ്രഞ്ച് ഗോൾ.റെക്കോർഡും മറികടന്ന് ബെൻസി നീലപ്പടയിൽ കുതിച്ചേനെ ഇന്ന്...!!


ഫ്രാൻസ് ഫുട്‌ബോൾ ഫെഡറേഷൻ കരീം ബെൻസേമയെന്ന ടാലന്റിനെ തിരിച്ചറിഞ്ഞില്ലെങ്കിലും റിയൽ മാഡ്രിഡ് ലിയോണിന്റെ കൗമാര പ്രതിഭയെ തിരിച്ചറിഞ്ഞിരുന്നു. റൊണാൾഡോയെ കുട്ടിക്കാലം മുതലേ തന്റെ റോൾ മോഡലാക്കിയ ബെൻസി ഓരോ മൽസരത്തിന് മുമ്പും റൊണാൾഡോ പ്രതിഭാസത്തിന്റെ ഡ്രിബ്ളിംഗ് വീഡിയോ ഫൂട്ടേജും ഗോൾ.സ്കോറിംഗ് ഫൂട്ടേജും കണ്ട് ആണത്രേ മൽസരത്തിനറങ്ങുന്നത്..! 


കഴിഞ്ഞ പന്ത്രണ്ട് വർഷമായി റിയലിന്റെ വെള്ള കുപ്പായത്തിൽ പന്ത് തട്ടുന്ന ബെൻസി ഇന്നലെ ചെൽസിക്ക് എതിരായ യുസിഎൽ സെമി ഫൈനലിൽ അർധാവസരം മുതലെടുത്ത് റിയൽ മാഡ്രിഡിന് സമനില നേടിക്കൊടുത്ത ഗോൾ മാത്രം മതി ബെൻസേമയുടെ ഫിനിഷിങ് ക്വാളിറ്റി അറിയാൻ.എന്നാലോ താൻ കരിയറിൽ സ്കോർ ചെയ്ത മനോഹരമായ നിർണായക ഗോളുകളേക്കാൾ, അസിസ്റ്റുകളേക്കാളും താൻ നഷ്ടപ്പെടുത്തിയ സുവർണ ഗോൾ അവസരങ്ങളെ കുറിച്ച് മാത്രം ഓർത്ത് തന്നെ പഴിക്കുന്ന ഫാൻസ് ഉള്ള ഫുട്‌ബോൾ ലോകത്തെ ഏക താരം ആണ് കരീം ബെൻസേമ.!


ചെൽസിക്കെതിരെ അടിച്ച ഗോളോടെ റൗളിന്റെ 71 ഗോളെന്ന ചാമ്പ്യൻസ് ലീഗ് ഗോൾ റെക്കോർഡിന് ഒപ്പമെത്തിയിരിക്കുകയാണ് ബെൻസി.യുവേഫ ചാമ്പ്യൻസ് ലീഗിൽ ഒരൊറ്റ പെനാൽറ്റി പോലും അടിക്കാതെ ഫീൽഡ് ഗോൾ മാത്രം അടിച്ചു 71 ഗോളിന് മേൽ സ്കോർ ചെയ്ത ഒരേയൊരു താരമാണ് ബെൻസേമ..!


വംശീയതയുടെയും ഇസ്ലാമോഫോബിയയുടെയും ഇരയായി തകർന്നു പോയ ഘട്ടത്തിൽ ബെൻസേമക്ക് പിന്തുണ നൽകി കൈപിടിച്ച് ഉയർത്തിയത് സിദാനും പെരസും റിയൽ മാഡ്രിഡുമായിരുന്നു.ആ കൂറ് ക്ലബിനോടും സിദാനോടും എന്നും വച്ചുപുലർത്തുന്ന താരമാണ് ഇന്ന് ബെൻസെമ.സീസണിൽ 40 കളികളിൽ നിന്നും 28 ഗോളുകളും 7 അസിസ്റ്റുകളുമായി ഈ 33 ആം വയസ്സിലും റിയലിന്റെ മുന്നണിപ്പോരാളിയാണിന്ന് ബെൻസേമ.റിയലിനൊപ്പം ബെർണേബൂവിൽ തന്നെ വിരമിച്ച് കരിയർ അവസാനിപ്പിക്കാനുള്ള ഭാഗ്യവും ബെൻസിക്ക് ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു.


Danish Javed Fenomeno


Karim Benzema❤️❤️

#Benzema

സ്വർഗത്തിലെ 23 അംഗ ഫുട്‌ബോൾ ടീമിലേക്ക് നടന്നു കയറി ഡീഗോ..

 






ഫുട്‌ബോൾ ലോകത്ത് തനിക്ക് മുമ്പേ കളിച്ചവരുടെയും തനിക്ക് ഒപ്പം കളിച്ചവരുടെയും തനിക്ക് ശേഷം കളിച്ചവരുടെയും വിടവാങ്ങലുകൾ ഏറ്റവുമധികം അനുഭവിക്കേണ്ടി വന്ന മനുഷ്യൻ..! എഡിസൺ അരാന്തസ് ഡൂ നാസിമെന്റോ പെലെ..!!


പെലെയുടെ റോൾ മോഡലുകളായ സീസീന്യോ,ലിയോണിഡാസ് മുതൽ ഉറ്റസുഹൃത്തുക്കളായ  ഗരിഞ്ച ദിദി കാർലോസ് ആൽബർട്ടോയുടെയും മറ്റു ഇതിഹാസതാരങ്ങളായ ജിയൂസപ്പെ മെസ്സെ ജുലീന്യോ പുസ്കാസ് യാഷിൻ നിൽട്ടൺ സാന്റോസ് ജോർജ്ജ് ബെസ്റ്റ് ഞാൽമ സാന്റോസ് സോക്രട്ടീസ് ഫ്രിറ്റ്സ് വാൾട്ടർ സീറ്റോ ഡിസ്റ്റെഫാനോ ഫാച്ചെറ്റി യൂസേബിയോ ഗെയ്റ്റാനോ സ്ക്റിയ ബോബി മൂർ യൊഹാൻ ക്രൈഫ് ഗോർഡൻ ബാങ്ക്സ് .... തുടങ്ങിയവരുടെ വേർപാടുകൾ അനുഭവിച്ച് ഇപ്പോൾ ദേ തന്നേക്കാൾ 20 വയസ്സ് ഇളയവനായ ഡീഗോ അർമാന്റോ മറഡോണയുടേ വിടവാങ്ങലും പെലയെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടാകാം..!


സ്വർഗത്തിലെ 23 അംഗ ഫുട്‌ബോൾ ടീമിലേക്ക് നടന്നു കയറുകയാണ് ഡീഗോ..


ഗോൾ കീപ്പർ - ലെവ് യാഷിൻ, ഗോർഡൻ ബാങ്ക്സ്


ഡിഫൻസ് - ഫാച്ചെറ്റി,നിൽട്ടൺ സാന്റോസ്, ഞാൽമ സാന്റോസ്,ബോബി മൂർ, ഗയ്റ്റാനോ സ്ക്റിയ,കാർലോസ് ആൽബർട്ടോ ടോറസ്.


മിഡ്ഫീൽഡ് - സീസീന്യോ ദിദി ജോർജ്ജ് ബെസ്റ്റ് സീറ്റോ മറഡോണ ഗരിഞ്ച ജുലീന്യോ സോക്രട്ടീസ്


ഫോർവേഡ്സ് - ലിയോണിഡാസ് യൊഹാൻ ക്രൈഫ് യൂസേബിയോ പുസ്കാസ് ഡിസ്റ്റെഫാനോ ജിയൂസപ്പെ മെസ്സ ഫ്രിറ്റ്സ് വാൾട്ടർ.


മാനേജർ - ടെലി സന്റാന ...!


ഗ്രേസ്യസ് ഡീഗോ..! 

you will never be forgotten ❤️

" ഏയ് റോൺ " ആ വിളി ഇനി ഇല്ല , വിട മറഡോണ

 





"ഏയ് റോൺ " , " ഏയ് ഡീഗോ " അങ്ങനെയാണ്  മറഡോണയും റൊണാൾഡോയും പരസ്പരം വിളിക്കാറ്.രണ്ടു പേരും ഗ്രൈറ്റസ്റ്റ് ഓഫ് ആൾ ടൈം , ടു ഓഫ് ദ മോസ്റ്റ് ഇൻഫ്ലുവെഷ്യൽ ഐഡിൽ ഓഫ് മെനി ഫുട്‌ബോൾ ജെനറേഷൻസ്, രണ്ടു തലമുറകളുടെ രാജാക്കന്മാർ.

കാൽപ്പന്തുകളിയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ ഡിഫൻസീവ് കാലഘട്ടങ്ങളായി വിശേഷിക്കപ്പെടുന്ന രണ്ട് കാലഘട്ടങ്ങൾ ആണ് 80s ഉം 90s ഉം ...80s ഫുട്‌ബോൾ റൂൾ ചെയ്തത് മറഡോണ ആണെങ്കിൽ 90s റൂൾ ചെയ്തത് റൊണാൾഡോയും.ഫുട്‌ബോളിൽ ശത്രു രാജ്യങ്ങൾ ആണെങ്കിലും ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ഡീഗോയും റൊണോയും.ഇരുവരും തമ്മിൽ ജീവിതശൈലിയിൽ സാമ്യതകൾ ഏറെയാണ്.ലാറ്റിനമേരിക്കൻ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും  ഫുട്‌ബോളിലൂടെ യൂറോപ്യൻ പണകൊഴുപ്പിന്റെ  ലോകത്തക്ക് വളരുന്ന ഒരു ഫുട്‌ബോളറുടെ ജീവിതം കളത്തിന് ഉള്ളിൽ റെക്കോർഡുകളും ഗോൾസ്റ്റാറ്റസുകളും ക്രിയേറ്റ് ചെയ്യുക എന്നതിലുപരി കളിയാസ്വാദകരെ ആനന്ദിപ്പിക്കാനും സന്തോഷിപ്പിക്കാനും ആഘോഷിപ്പിക്കാനും കളത്തിനു പുറത്ത് സ്വയം ആനന്ദിക്കാനും ആർമാദിക്കാനും ആഘോഷിക്കാനും ഉള്ളതാണ് എന്ന് തെളിയിച്ചവർ.കരിയറിൽ അച്ചടക്കമോ അർപ്പണബോധമോ ഡിറ്റർമിനേഷനോ കൃത്യനിഷ്ഠതയോ തുടങ്ങി ഒരു പ്രൊഫഷണൽ ഫുട്‌ബോളർക്ക് വേണ്ട ഗുണങ്ങളോ ചിട്ടയായ പരിശീലനമോ ഇല്ലാതെ ഒരു പരിശീലകന്റെയും ടാക്റ്റീസുകളും കണക്കിലെടുക്കാതെ സ്വതസിദ്ധമായ ശൈലി രൂപീകരിച്ചു തന്നിഷ്ട പ്രകാരം സുന്ദരമായ ഇൻഡിവിഡ്യൽ ബ്രില്ല്യൻസ് കളിയിലുടെ പന്തു തട്ടി ലോകത്തെ ആനന്ദിപ്പിച്ച ജീനിയസുകൾ ആണ് ഇരുവരും .ഇങ്ങനെയുള്ള ജനുസ് വളരെ വളരെ കുറവാണ് ഫുട്‌ബോൾ ലോകത്ത്.ഗരിഞ്ച സോക്രട്ടീസ് ജോർജ് ബെസ്റ്റ് മറഡോണ റൊണാൾഡോ റൊമാരിയോ റൊണാൾഡീന്യോ തുടങ്ങിയവരെ ഈ ജനുസിൽ പെടുത്തുമ്പോൾ മറഡോണ ഗരിഞ്ചയുടെ വഴിയെ സോക്രട്ടീസിന്റെ വഴിയേ ബെസ്റ്റിന്റെ വഴിയേ വിടവാങ്ങുകയാണ്.റൊണാൾഡോക്ക് കാൽമുട്ടിനേറ്റ പരിക്കുകൾ പറ്റിയില്ലായിരുന്നുവെങ്കിൽ ഫുട്‌ബോൾ ലോകം തന്റെ പേരോ പെലെയുടെ പേരോ ഒരിക്കലും കേൾക്കില്ലായിരുന്നു എന്ന് തന്റെ പ്രിയപ്പെട്ട " റോൺ " നെ കുറിച്ച് പറഞ്ഞ ഡീഗോയെ ഏയ് ഡീഗോ എന്ന് വിളിക്കാൻ ഇനി റോൺ ന് സാധിക്കില്ല..തന്നെ 50 മീറ്റർ അകലെ വച്ച് കണ്ടാൽ പോലും  " ഏയ് റോൺ " എന്ന് ഉറക്കെ വിളിക്കുന്ന ഡീഗോയുടെ വിളി തീർച്ചയായും റോണോയുടെ കാതുകളിൽ വിതമ്പലായി മുഴങ്ങുന്നുണ്ടാകും...! 


#RIP #diegoarmandomaradona #legend

വിട പാപ ബൂബ ദിയോപ്

 




ലിസറാസുവിനെ മറികടന്ന് എൽഹാജി ദിയൂഫിന്റെ കുതിപ്പ് , ദിയൂഫിനെ തടയാൻ സാക്ഷാൽ മാർസെൽ ദെസെയ്ലിയുടെ വിഫല ശ്രമം.പക്ഷേ ദിയൂഫ് ബോക്സിലേക്ക് വലക്ക് കീഴിലെ കരുത്തനായ ബാർത്തേസിന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിൽ ആ ഉയരക്കാരൻ മധ്യനിരതാരത്തിന് കിറുകൃത്യമായി ക്രോസ് നൽകുന്നു, ദിയൂഫിനെ സമാന്തരമായി മിഡ്ഫീൽഡിൽ നിന്നും ഓടിയെത്തിയ  ആറടി അഞ്ച് ഇഞ്ച് ഉയരക്കാരനായ പത്തൊൻപതാം നമ്പർ താരം ദിയൂഫിന്റെ ക്രോസ് ദ്യോർക്കേഫിനെയും ഇമ്മാനുവൽ പെറ്റിയെയും മറികടന്ന് വലയിലേക്ക് കണക്റ്റ് ചെയ്യുന്നു.എന്നാൽ മൈക്രോ സെക്കന്റുകൾക്കുള്ളിലെ ബാർത്തേസിന്റെ കൃത്യമായ റിഫ്ലക്സ് സേവ് ബോൾ തടുത്തെങ്കിലും വീണ്ടും റീബൗണ്ടിൽ വീണുകിടക്കുന്ന ആ പത്തൊമ്പതാം നമ്പറുകാരന്റെ കാലിൽ തന്നെ ബോൾ കിട്ടുന്നു. നിലത്ത് കിടന്ന് കൊണ്ട് ഞൊടിയിടയിൽ തൊടുത്ത ഷോട്ട് വലയിൽ ചുംബിക്കുമ്പോൾ അതൊരു ചരിത്രമായിരുന്നു..! സെനഗൽ എന്ന രാഷ്ട്രത്തിനെ ഫുട്‌ബോൾ ഭൂപടത്തിൽ അടയാളപ്പെടുത്തിയ ചരിത്രം..! ആ ചരിത്രത്തിന് തുടക്കം കുറിച്ച പത്തൊമ്പതാം നമ്പറുകാരാനാകട്ടെ പാപാ ബൂബ ദിയോപ് ഇന്ന് വിടപറഞ്ഞിരിക്കുന്നു..! 18 വർഷം കഴിഞ്ഞുവെങ്കിലും ഇന്നലെ കണ്ട് കഴിഞ്ഞ പോലെ തോന്നുന്ന ആ ചരിത്ര മൽസരത്തിന്റെ വിജയശിൽപ്പിയായ ദിയോപ്..! ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് ഉദ്ഘാടന ഗോളിന്റെ ഉടമയായ ദിയോപ്...! 2002 ലോകകപ്പിൽ ലോകചാമ്പ്യൻസ് ആയി വന്ന ഫ്രാൻസിനെ അട്ടിമറിച്ച് ആദ്യ റൗണ്ടിൽ പുറത്താക്കിയ ഗോളിന്റെ ഉടമയായ പ്രിയപ്പെട്ട ബൂബ ദിയോപ് മോട്ടോർ നൂറോൺ രോഗത്തിന് കീഴടങ്ങി വിടവാങ്ങി..! 


Rest in peace Legend 

Gud by #Diop

You will never be forgotten 

You Lives in our Memories forever❤️

നെയ്മർ -എംബാപ്പ Divine duo

 




തെണ്ണൂറകളുടെ അവസാനത്തിലും രണ്ടായിരങ്ങളിലും യുവൻറസിൽ ഒരു പതിറ്റാണ്ടോളം അറ്റാക്കിംഗ് ഇരട്ടകളായി വാഴ്ന്ന അലസാന്ദ്രോ ഡെൽപീറോ - ഡേവിഡ് ട്രെസെഗ്വെ കൂട്ടുക്കെട്ട് പോലെ , ആഴ്സനലിന്റെ ചരിത്രമെഴുതിയ ഗോൾഡൻ ഇരട്ടകളായ തിയറി ഹെൻറി - ഡെനിസ് ബെർകാമ്പ് സഖ്യം പോലെ , ലിവർപൂളിനെ ഉന്നതങ്ങളിലേക്ക് നയിച്ച എഴുപതുകളിലെ കെന്നി ഡാൽഗ്ലിഷ് - ഇയാൻ റഷ് സ്ട്രൈക്കിംഗ് ദ്വയങ്ങളെ പോലെ ,  ബാഴ്സലോണ ക്ലബിന് മേൽവിലാസം ഉണ്ടാക്കി കൊടുത്ത മഹാമാന്ത്രികൻ റൊണാൾഡീന്യോ - സാമുവൽ എറ്റൂ ജോഡി പോലെ , റിയൽ മാഡ്രിഡിന്റെ ഹിസ്റ്ററി തീർത്ത പുസ്കാസ് - ഡിസ്റ്റെഫാനോ പോലെ

ഡച്ചിലും മിലാനിലും സുവർണ കാലം എഴുതി ചേർത്ത ഗുള്ളിറ്റ് - വാൻ ബാസ്റ്റൻ സഖ്യം പോലെ ,  കഴിഞ്ഞ മൂന്നു വർഷമായി യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ ചരിത്രം സൃഷ്ടിക്കാൻ  മറ്റൊരു അതുല്ല്യമായ അറ്റാക്കിംഗ് ജോഡി കൂടി വളർന്നു കൊണ്ടിരിക്കുകയാണ് പാരീസിൽ, കൃത്യമായ ഒരേ മൈന്റ്സെറ്റോടെ അപാരമായ ഒത്തിണക്കത്തോടെ നിസ്വാർത്ഥതയുടെ പ്രതിരൂപങ്ങളായി കളിക്കുന്ന നെയ്മർ - എംബാപ്പെ അറ്റാക്കിംഗ് സഖ്യത്തിന്  ചരിത്രം തെല്ലുമില്ലാത്ത പാരീസ് സൈന്റ് ജർമന്റെ ചരിത്രം മാറ്റി കുറിച് പുതുചരിത്രം സൃഷ്ടിച്ചു നൽകാൻ കഴിഞ്ഞാൽ മുകളിൽ പ്രതിപാദിച്ച അറ്റാക്കിംഗ് ജോഡികളുടെ ഇടയിലേക്ക് ഈ പാരീസ് ജോഡിയും  ഉയർത്തപ്പെടും എന്നത് തീർച്ച.


ഇന്നലെ യുസിഎൽ രാത്രിയിൽ വലിച്ചു നീട്ടിയ നട്ട്മെഗിലൂടെ ഇസ്താംബൂൾ താരത്തെ കബളിപ്പിച്ചു മുന്നേറി ട്രേഡ്മാർക്ക് കർവി ഷോട്ടിലൂടെ ആദ്യ ഗോളടിച്ച നെയ്മർ സുന്ദരമായ ഫിനിഷിങോടെ നെയ്മർ തന്റെ ഇരട്ടഗോൾ നേട്ടം സ്വന്തമാക്കിയ ശേഷം നെയ്മറെ തന്നെ ഇസ്താംബൂൾ ഗോൾകീപ്പർ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി സ്കോർ ചെയ്തു ഹാട്രിക് അടിക്കാൻ ഉള്ള സുവർണ അവസരം ഉണ്ടായിട്ടും ആ പെനാൽറ്റി നിസ്വാർത്ഥതയോടെ തന്റെ പ്രിയ സുഹൃത്തായ എംബാപ്പെക്ക് നൽകുകയായിരുന്നു നെയ്മർ.പിന്നീട് രണ്ടാം പകുതിയിൽ ഹാട്രിക് തികച്ച് നെയ്മറും ഇരട്ടഗോൾ നേട്ടത്തോടെ എംബാപ്പയും മിന്നി തിളങ്ങിയപ്പോൾ പിഎസ്ജി വൻ ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യൻസായി പ്രീക്വാർട്ടറിൽ ഇടംപിടിച്ചു.ഇവിടെയാണ് നെയ്മർ-എംബാപ്പെ സഖ്യത്തിന്റെ  നിസ്വാർത്ഥതയും ഒത്തിണക്കവും വ്യക്തമാവുക.


യുസിഎല്ലിൽ ബഹിഷ്‌കരിച്ച പിഎസ്ജി ഇസ്താംബൂൾ ആദ്യ മൽസരത്തിനിടെ റഫറി ഒഫീഷ്യൽ വംശീയമായി അധിക്ഷേപിച്ച രണ്ടായിരങ്ങളിലെ കാമറൂൺ സ്ട്രൈക്കറും ഇസ്താംബൂൾ ക്ലബിന്റെ അസിസ്റ്റന്റ് കോച്ചുമായ പിയറി വെബോക്ക് ശക്തമായ പിന്തുണ നൽകാനും മെയിൻ റഫറിയോട് ഇക്കാര്യം ചോദ്യം ചെയ്യാനും മുന്നിൽ നിന്ന് തങ്ങൾ മാച്ച് ബഹിഷ്‌കരിക്കുകയാണെന്നും ഉറക്കെ പറഞ്ഞു കളി നിർത്തി കയറിപ്പോയി ഫുട്‌ബോൾ ലോകത്തിന്റെ കൈയ്യടി നേടിയ നെയ്മർ - എംബാപ്പെ സഖ്യം കളത്തിൽ മാത്രമല്ല ഒരേ മൈന്റ്സെറ്റോടെ കളിക്കുന്നത് ഫുട്‌ബോളിന്  പുറത്തും ഒരേ മൈന്റ്സെറ്റ് ആണ് ഇരുവർക്കും എന്ന് മെനിയാന്നത്തെ സംഭവം തെളിയിക്കുന്നു.


തങ്ങളുടെ കരാറുകൾ പുതുക്കി പാരീസ് സൈൻ് ജർമന് യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ ഹിസ്റ്ററിയിൽ ഒരു സ്ഥാനം സൃഷ്ടിച്ചു നൽകാൻ ഇരുവർക്കും കഴിയട്ടെ എന്നാഗ്രഹിക്കുന്നു..


Danish Javed Fenomeno