Friday, June 29, 2018

ആത്മവിശ്വാസം വീണ്ടെടുത്ത് സെലസാവോ



Match Review 
Brazil vs Serbia
Group - E 
Fifa world cup Russia
By - Danish Javed Fenomeno

സെർബിയക്കെതിരെ നിർണായകമായ ഗ്രൂപ്പിലെ അവസാന മൽസരത്തിൽ ടിറ്റെ കഴിഞ്ഞ രണ്ട് മൽസരങ്ങളിലും  പോലെ 4-3-3 ഫോർമേഷനിയീരുന്ന ഉപയോഗിച്ചത്.
എന്നാൽ  പ്രയോഗിച്ച പ്ലെയിംഗ് ശൈലിയിലെ അറ്റാക്കിംഗ് ടെമ്പോയിൽ കാതലായ വ്യത്യാസം വരുത്തിയിരുന്നു.ലോകകപ്പിലുട നീളം പൗളീന്യോയെ അറ്റാക്കിംഗ് ചെയ്യാൻ പ്രേരിപ്പിക്കുന്ന നീക്കം ആദ്യ രണ്ട് മൽസരങ്ങളിലും പരാജയമായെങ്കിലും സെർബിയക്കെതിരെ നിർണായകമാവുകയായിരുന്നു ഈ നീക്കം.

നെയ്മർ-കൗട്ടീന്യോ - പൗളീന്യോ സഖ്യം മധ്യനിരയിൽ കൂടുതൽ പാസ്സിംഗ് ഹോൾഡ് ചെയ്ത കളിക്കാതെയുള്ള ആക്രമണ ഗെയിം വിജയിക്കുന്നതാണ് ആദ്യ പകുതിയിൽ പ്രകടമായത്.കോസ്റ്ററിക്കകെതിരെയും സ്വിസിനെതിരെയും വിനയായത് സെലസാവോയുടെ അമിതമായ ഹോൾഡ് അപ്പ് പ്ലേ ആയിരുന്നു.തുടക്കം മുതൽ ആക്രമിക്കുക എന്ന ബ്രസീലിയൻ തത്വം നടപ്പിലാക്കിയ ടിറ്റെയുടെ തന്ത്രങ്ങൾക്ക് പലപ്പോഴും വിനയായത് നെയ്മർ ജീസസുമാർ ഫിനിഷിങിൽ കൃത്യത കാണിക്കാതെ പോയതാണ്.പക്ഷേ മധ്യനിരയിൽ കൗട്ടീന്യോ തുടർച്ചയായി മൂന്നാം മൽസരത്തിലും കളം നിറഞ്ഞതോടെ ക്രിയേറ്റീവ് നീക്കങ്ങൾ യഥേഷ്‌ടം ഉടലെടുത്തു.ഇത്തരമൊരു നീക്കത്തിൽ നിന്നായിരുന്നു പൗളിയുടെ ആദ്യ ഗോൾ.കാസെമീറോയിൽ നിന്നും ബോൾ സ്വീകരിച്ച കൗട്ടീന്യോയുടെ മധനിരയിലെ ചടുലമായ റണ്ണിംഗിനിടെ സെർബിയ മധ്യനിരയെയും പ്രതിരോധത്തെയും കീറിമുറിച്ചു കൗട്ടീന്യോ നൽകിയ ത്രൂ ബോൾ പൗളീന്യോ അനായാസതയാർന്ന ഒരു ഫ്ലിക്കിലൂടെ ഗോളടിച്ചപ്പോൾ സെലസാവോ ദീർഘനിശ്വാസം വിടുകയായിരുന്നു

ബ്രസീലിയൻ ഫുട്‌ബോളിന്റെ തനതായ സൗന്ദര്യമായ നാലോ അഞ്ചോ പേർ പങ്കാളികളാവുന്ന വൺ ടച്ച് കോമ്പിനേഷണൽ പാസ്സിംഗ് ഫുട്‌ബോളിന്റെ മാസ്മരിക നീക്കങ്ങളിലൂടെ കൗട്ടീന്യോ നെയ്മർ ഫിലിപ്പ് ലൂയിസ് ത്രയങ്ങൾ ഇടതു വിംഗിനെ ചടുലമാക്കിയതോടെ അവസരങ്ങൾ യഥേഷ്‌ടം തുറന്നെടുത്തപ്പോൾ നെയ്മറും ജീസസും ചാൻസ് നഷ്ടപ്പെടുത്തുന്നതിൽ മൽസരിക്കുകയായിലുന്നു.തുറന്ന നാലോളം അവസരങ്ങളാണ് നെയ്മർ നഷ്ടപ്പെടുത്തിയത്.ചില ഫ്ലാഷി മൂവ്മെന്റുകൾ ഒഴിച്ചു നിർത്തിയാൽ ജീസസ് തന്റെ റോൾ നിർവഹിക്കുന്നതിൽ സമ്പൂർണ്ണ പരാജയമായി.ആദ്യ പകുതിയിൽ വലതു വിംഗിൽ പൗളീന്യോയിൽ നിന്നോ ഫാഗ്നറിൽ നിന്നോ കാര്യമായ പിന്തുണ ലഭികാതെ ഉഴറിയ വില്യൻ രണ്ടാം പകുതിയിൽ വിംഗുകളെ മാത്രം ആശ്രയിക്കാതെ മധനിരയിലോട്ട് ഇറങ്ങി കളിച്ചതോടെ ബ്രസീലിയൻ മിഡ്ഫീൽഡിനെ കൂടുതൽ ഫ്ലൂയിഡിറ്റി കൈവന്നു.നെയ്മറുടെ കോർണറിൽ സിൽവ നേടിയ ഗോൾ അതീവ സമ്മർദ്ദത്തെ അതി ജീവിച്ചായിരുന്നു.തിയാഗോ സീൽവയുടെ പ്രകടനത്തോടാണ് ബ്രസീൽ ആരാധകർ ഇന്നലെ കടപ്പെട്ടിരിക്കുന്നത്..തുടർന്ന് കൗട്ടീന്യോയൂടെ സുന്ദരമായ കർവി പാസ്സ് തളികയിലെന്നവണ്ണം നെയ്മർക്ക് ലഭിച്ചെങ്കിലും സൂപ്പർ താരത്തിന് മുതലേക്കാനാകാതെ പോയത് നിരാശയേറ്റി.

മധ്യനിരയിൽ കാര്യമായ പൊസിഷണൽ ഗെയിമിന് ശ്രമിക്കാതിരുന്ന ടീം പൗളീന്യോയെ പിൻവലിച്ച ശേഷം ഫെർണാണ്ടീന്യോയെ കളത്തിലിറക്കി കൂടുതൽ നേരം പന്തു കൈവശം വച്ച് പൊസഷൻ ഡൊമിനേറ്റ് ചെയ്തു കളിച്ചത്  
ബ്രസീലിയൻ അറ്റാക്കിംഗിനു കൂടുതൽ സുരക്ഷാ കവചമൊരുക്കി.
ഫെർണാണ്ടീന്യോയെ അവസരോചിതമായി ഉപയോഗിച്ച ടിറ്റയുടെ തന്ത്രപരമായ തീരുമാനമായിരുന്നു ഇവിടെ ജയിച്ചത്.വില്ല്യന്റെ നീക്കങ്ങളിൽ അവസാന മിനിറ്റുകളിൽ ലഭിച്ച ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച തുറന്ന അവസരവും നെയ്മർ നഷ്ടപ്പെടുത്തി.

My Grades /10

അലിസൺ ബെക്കർ - 7

കഴിഞ്ഞ രണ്ട് മൽസരങ്ങളിൽ നിന്നും വിപരീതമായി കുറച്ചു കൂടുതൽ പരീക്ഷക്കപ്പെട്ടു.
ഓപ്പൺ പ്ലേകളിൽ ബോക്സിലേക്ക് വരുന്ന ബോളുകൾ എല്ലാം കുത്തിയകറ്റി ഏരിയൽ സ്കിൽസിൽ മികവു കാണിച്ചു.
അപകടകരമായ ഒരൂ ക്രോസ് തട്ടിയകറ്റിയെങ്കിലും മിട്രോവിച്ചിന്റെ ഹെഡ്ഡർ സിൽവ ഗോൾ ലൈൻ സേവ് നടത്തിയപ്പോൾ തട്ടിതെറിച്ച ബോൾ കൂടുതൽ അപകരമില്ലാതെ കൈപ്പിടിയിലൊതുക്കി.സെർബിയൻ താരത്തിന്റെ ഫ്രീ ക്ലോസ് റേഞ്ച് ഹെഡ്ഡറും അനായാസം അലിസൺ കൈപ്പിടിയിൽ ഒതുക്കിയത് കാനറികളെ രക്ഷിച്ചു.

ഫാഗ്നർ - 6.5

ബ്രസീൽ ബോക്സിലേക്ക് കയറിയ സെർബിയൻ ആക്രമണങ്ങളിൽ അധികവും കടന്നു വന്നത് ഫാഗ്നറുടെ പൊസിഷനിലൂടെ ആയിരുന്നു.ടിറ്റെ കണക്കിൽ എടുക്കേണ്ട ഏറ്റവും പ്രാധാന്യമുള്ള സംഗതിയാണിത്.
ഏരിയൽ എബിലിറ്റിയിൽ വളരെ ദുർബലമാണ് ഫാഗ്നർ.ആക്രമണങ്ങളിൽ എതിരാളികളുടെ ഡിഫൻസിൽ മുന്നേറ്റനിരക്ക് സ്പേസ് ഒരുക്കി നൽകുന്നതിൽ മികവ് പുലർത്തി എന്നതൊഴിച്ചാൽ  ഡിഫൻസീവ് സ്റ്റബിലിറ്റി സ്ഥിരത പുലർത്തുമോ എന്ന് പറയാൻ വയ്യ.കൗണ്ടർ അറ്റാക്കിംഗ് ടീമുകൾക്കെതിരെ ഫാഗ്നർ ഒരു ചോദ്യ ചിഹ്നമാകും.പ്രത്യേകിച്ചും സമ്മർദ്ദമേറിയ നോകൗട്ട് റൗണ്ടുകളിൽ.

തിയാഗോ സിൽവ - 8.5

ബ്രസീൽ ഡിഫൻസിന്റെ സംരക്ഷകൻ മാത്രമായിരുന്നില്ല സിൽവ.ടീമിന് മൊത്തം സംരക്ഷണം നൽകുകയായിരുന്നു മുൻ നായകൻ.നെയ്മറിന്റെ കോർണറിൽ ബുള്ളറ്റ് ഹെഡ്ഡറുതിർത്ത്
നിർണായക സമയത്ത് ഗോൾ നേടി ടീമിനെ മുന്നിൽ നിന്നും നയിച്ചു.മിറാണ്ട ആയിരുന്നു ആം ബാന്റ് അണിഞ്ഞതെങ്കിലും യഥാർത്ഥ നായക പരിവേഷം കളത്തിൽ പ്രകടമാക്കിയത് സിൽവ മാത്രമായിരുന്നു.മിട്രോവിച്ചിന്റെ ഹെഡ്ഡർ ഗോൾ ലൈൻ സേവ് , അപകടകരമായ ടാക്കിളുകൾ പെട്ടെന്ന് തീരുമാനം എടുക്കാനുള്ള കഴിവ് കൂടാതെ മുന്നേറ്റത്തിൽ ടീമിന്റെ പാസ്സിംഗിലും പൊസഷനിംഗിനിംഗിലും കാര്യമായ ഇടപെടലുകൾ നടത്തുന്നു.മിറാണ്ടയുമായി ചേർന്ന് ഒത്തിണക്കമുള്ള കൂട്ട്കെട്ട്.സെർബിയക്കെതിരെ മാൻ ഓഫ് ദ മാച്ച് പൗളീന്യോ ആണെങ്കിലും ഞാൻ മാൻ ഓഫ് ദ മാച്ച് പട്ടം നൽകുന്നത് സിൽവക്കാണ്.

മിറാണ്ട - 7.5

സിൽവയെ പോലെ തന്നെ പിഴവുകൾ വരുത്താതെയുള്ള പ്രകടനം. ഷോട്ടുകൾ ബ്ലോക്ക് ചെയ്യുന്നതിലും ഏരിയൽ എബിലിറ്റിയിലും മികവ് കാണിച്ചു.ബ്രസീൽ ബോക്സിലേക്ക് വന്ന മിക്ക ഷോട്ടുകളും ക്രോസുകളും അലിസൺ കൈപ്പിടിയിൽ ഒതുക്കും മുന്നേ തന്നെ വഴി തിരിച്ചി വിട്ടത് മിറാണ്ടയായിരുന്നു.
കോസ്റ്ററികക്കെതിരെയും സ്വിസിനെതിരും അധികം പരീക്ഷക്കപ്പെടാത്ത സിൽവ-മിറാണ്ട സഖ്യത്തിന് നോക്കൗട്ട് മൽസരങ്ങൾ തുടങ്ങുന്നതിന് മുമ്പ് സെർബിയക്കെതിരായ മൽസരം ആത്മവിശ്വാസം നൽകിയേക്കും എന്ന് വിശ്വസിക്കുന്നു.highly counter attacking ടീമുകൾക്കെതിരെ ലോകകപ്പിൽ സെലസാവോ ഇതുവരെ കളിച്ചിട്ടില്ല എന്നതും ഡിഫൻസിനെ ബാധിക്കോ എന്ന് കണ്ടറിയണം.പക്ഷേ ഇതുവരെ ഉള്ള ഇരുവരുടെയും പ്രകടനം തൃപ്കരമാണ്.സ്വിസിനെതിരെ സെറ്റ്പീസിൽ നിന്നും ഗോൾ വഴങ്ങിയത് ഒഴിച്ചു നിർത്തിയാൽ.വമ്പൻ മൽസരങ്ങൾ വരാനിരിക്കുന്നതിനാൽ ഇ പ്രകടനമൊന്നും പോരാതെ വരും.

ഫിലിപെ ലൂയിസ് - 7

ബ്രസീലിയൻ ആക്രമണത്തിന്റെ മർമ്മം ഇടതു വിംഗാണ്.നെയ്മറും കൗട്ടീന്യോ സഖ്യത്തിൽ പിറക്കുന്ന നീക്കങ്ങൾക്ക് പിറകിൽ സപ്പോർട്ടുമായി മാർസെലോ ഒരു നിർണായക കണ്ണിയായിരിക്കും.പക്ഷേ മാർസെലോ പരിക്കേറ്റ് തുടക്കത്തിൽ തന്നെ പുറത്തായതോടേ ഇറങ്ങിയ ലൂയിസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.നെയ്മർക്കും കൗട്ടീന്യോക്കും നല്ല പിന്തുണ നൽകിയ താരത്തിന്റെ ഓവർലാപ്പ് റണ്ണുകൾ നെയ്മറുമായി പെട്ടെന്ന് ഇഴകി ചേർന്നതും ബ്രസീലിയൻ ആക്രമണത്തിന് കരുത്തേകി.പ്രത്യേകിച്ചും സ്പീഡി വൺ ടച്ച് ബിൽഡ് അപ്പ് പ്ലേയിൽ ലൂയിസ് മാർസെലോയേക്കാൾ അപകടകരമാണെന്ന് തോന്നിച്ചു.നെയ്മർ ഫിലിപ്പ് ലൂയിസ്  കൗട്ടീന്യോ ജീസസ് കൂട്ട്കെട്ടുകളുടെ നീക്കങ്ങളായിരുന്നു തനതു ബ്രസീലിയൻ ജോഗാ ബോണിറ്റോ പ്രകടമാക്കിയത്.ഡിഫൻസീവ് മിസ്റ്റേക്കുകൾ വരുത്താതിരുക്കന്നതിലും അത്ലാന്റികോ വിംഗ് ബാക്ക് ശ്രദ്ധിച്ചു.

കാസെമീറോ - 7.5 

കഴിഞ്ഞ രണ്ട് മൽസരങ്ങളിലും നിറം മങ്ങിയ കാസെമീറോയുടെ തിരിച്ചു വരവായിരുന്നു മധ്യനിരയിലെ സെർബിയൻ ബോൾ ഒഴുക്കിനെ തടഞ്ഞു നിർത്താൻ കാരണമായത്.ഒരു മഞ്ഞകാർഡ് കോസ്റ്ററിക്കക്കെതിരെ ലഭിച്ചിട്ടും ഇനിയൊരു കാർഡ് ലഭിച്ചാൽ സസ്പെൻഷന് വിധേയമായേകാം എന്ന ബോധ്യം കാസെമീറോക്ക് നന്നായി ഉണ്ടായിരുന്നു.വളരെ ശ്രദ്ധയോടെ ടാക്ളികൾക്കും പ്രസ്സിംഗുകൾക്കും ശ്രമിച്ച റിയൽ താരം ബ്രസീലിയൻ ആക്രമണങ്ങളുടെ നങ്കൂരമായി മിഡ്ഫീൽഡിൽ കൃത്യമായ പാസ്സിംഗ് മികവിലൂടെ പൊസഷനോടെയും പൊസിഷനിംഗ് തെറ്റാതെയും നിലയുറച്ചു.ലൂയിസും ഫാഗ്നറും കയറി പോവുമ്പോൾ ഇരു വിംഗുകളും പലപ്പോഴും കവർ ചെയ്യുതതും കാസെമീറോയുടെ ഇടപെടലുകളായിരുന്നു.പൗളിയിൽ നിന്നും കാര്യമായ പിന്തുണ കാസെമീറോക്ക് ലഭിക്കാതെ പോയത് സെർബിയൻ അറ്റാക്കിംഗ് ബ്രസിൽ ബോക്സിൽ തുടരെ കയറാനിടയായി.

പൗളീന്യോ - 7.5

പോളി ബ്രസീലിയൻ മധ്യനിരയിൽ ഒഴിച്ചു കുടാനാത്ത താരമാണെന്ന് മുമ്പ് പല റിവ്യൂകളിലും പ്രതിപാദികച്ചിരുന്നു.ആക്രമണത്തെയും മധ്യനിരയെ കോർത്തിണക്കുന്ന ബോക്സ് ടു ബോക്സ് മധ്യനിരക്കാരനായ പൗളി പക്ഷേ ഒരു അറ്റാക്കിംഗ് മിഡ്ഫീൽഡറുടെ ക്വാളിറ്റികളുള്ള താരമാണ്.കൗട്ടീന്യോ - പൗളീന്യോ സഖ്യമാണ് സെലസാവോ മധ്യനിരയുടെ നട്ടെല്ല്. ഇരുവരുടെ നീക്കമാണ് സെർബ്കൾക്കെതിരെ ഗോളിൽ കലാശിച്ചത്.കൗട്ടീയുടെ ത്രൂ ബോൾ ഒറ്റ ഫ്ലിക്കിലൂടെ അതി സുന്ദരമായ ഫിനിഷിങിലുടെ വലയിലെത്തിച്ച പൗളീന്യോ തന്റെ പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കി കൊടുക്കുകയായിരുന്നു വീമർശകർക്ക്.കഴിഞ്ഞ രണ്ട് കളിയിലും നഷ്ടപ്പെട്ട ഫോം സെർബിയക്കെതിരെ തിരിച്ചു പിടിക്കുകയായിരുന്നു പൗളി.പക്ഷേ പൗളീന്യോയുടെ യോഗ്യതാ റൗണ്ടുകളിലെ പ്രകടനം മധ്യനിരയിൽ ഇന്നലെ കണ്ടോ? ഇല്ല , ബോൾ റീക്കവർ ചെയ്തു പൊസഷൻ നിലനിർത്താൻ നിരന്തരം കാസെമീറോയുടെ പങ്കാളിയായിരുന്ന പൗളിയെ ആയിരുന്നില്ല ലോകകപ്പിലുടനീളം കണ്ടത്.മാത്രമല്ല വലതു വിംഗിൽ വില്ല്യന്റെ നീക്കങ്ങൾക്ക് പഴയതു പോലെ സപ്പോർട്ട് നൽകാനും പൗളി ശ്രമിക്കാതെ പോയതും വില്ല്യന്റെ വലതു വിംഗിലെ റൈഡുകളേ ബാധിച്ചിരുന്നു. കൂടുതൽ അറ്റാക്കിംഗ് മൈന്റായാണ് പൗളീന്യോ ലോകകപ്പിലുടനീളം കളിക്കാൻ ശ്രമിക്കുന്നത്.അതുകൊണ്ട് തന്നെ ഡിഫൻസിൽ സെർബിയക്ക് ഒരുപാട് തവണ ബോക്സിൽ കയറാൻ അവസരം കിട്ടിയിരുന്നു.ഇത് സെലസാവോ മധ്യനിരയെ സംബന്ധിച്ച് അത്ര ഗുണകരമായ കാര്യമല്ല.

ഫെർണാണ്ടീന്യോ - 7

ഫെർണാണ്ടീന്യോയുടെ മിഡ്ഫീൽഡിലേക്കുള്ള വരവ് ടീമിന്റെ അതുവരെയുള്ള ആക്രമണ ഗെയിം കുറച്ചു കൂടി സുരക്ഷിതമായി മധ്യനിരയിൽ നിലനിർത്താൻ മാൻ.സിറ്റി താരത്തിന് കഴിഞ്ഞു. ബ്രസീൽ കൂടുതൽ പൊസഷൻ കൈവരിച്ചത് ഫെർണാണ്ടീന്യോയുടെ വരവോടെ ആയിരുന്നു. മികച്ച പ്രസ്സിംഗ് മാർക്കിംഗിലൂടെയും സെർബിയൻ മധ്യനിരയെ താളം തെറ്റിക്കാനും മുൻ ഷക്തർ  ഡിഫൻസീവ് മധ്യനിരക്കാരന് കഴിഞ്ഞു പൗളീന്യോക്ക് കഴിയാതെ പോയത് ഫെർണാണ്ടീന്യോ കളത്തിൽ പ്രകടമാക്കിയത് കാസെമീറോക്ക് കൂടുതൽ സ്വതന്ത്രമായി കളിക്കാൻ അവസരമൊരുക്കി.

കൗട്ടീന്യോ - 8.5 

ബ്രസീലിന് ലോകകപ്പിൽ പുതുജീവൻ നൽകുന്നത് ടീം പ്ലേമേക്കർ ലിറ്റിൽ മജീഷ്യൻ ആണ്.ആദ്യ രണ്ട് മൽസരങ്ങളിലും നിർണായക ഗോളുകളിലൂടെ സെലസാവോയെ രക്ഷിച്ച കൗട്ടീന്യോ സെർബിയക്കെതിരെയും തന്റെ ക്രിയേറ്റീവ് പ്ലേമേക്കിംഗിലൂടെ കാനറികളെ വിജയതീരത്ത് എത്തിച്ചു.സെർബിയൻ മധനിരയെയും ഡിഫൻസിനെ ഒന്നടങ്കം നെടുകെ പിളർത്തി പൗളീന്യോക്ക് നൽകിയ സുന്ദരമായ ത്രൂ ബോൾ അസിസ്റ്റ് റൊണാൾഡീന്യോയുടെ ത്രൂ ബോൾ ക്രോസുകളെ ഓർമിപ്പിക്കുന്നതായിരുന്നു.ഒരു ഓർഗനൈസറുടെ റോൾ കൃത്യമായി നിർവഹിക്കാൻ കൗട്ടീന്യോ ശ്രമിക്കുന്നുണ്ടെങ്കിലും മധ്യനിരയിൽ പൗളീന്യോയിൽ നിന്നും പാസ്സുകൾ വരാതെ പോയത് ദുഖഖരമാണ്.നെയ്മറുമായുള്ള കൗട്ടീന്യോ കോമ്പിനേഷൻ ആണ് മൽസരത്തിലുടനീളം എടുത്തു പറയേണ്ട ഘടകം.ഇരുവരുടെ അറ്റാക്കിംഗ് നീക്കങ്ങൾ 
എതിർ ബോക്സിൽ പ്രകമ്പനം സൃഷ്ടിച്ചെങ്കിലും നെയ്മറുടെ ഫിനിഷിങില്ലായ്മ വിനയായി. 

വില്ല്യൻ - 7

ആദ്യ പകുതിയിൽ നിരാശപ്പെടുത്തി.
വലതു വിംഗിൽ പിന്തുണ ലഭിക്കാതെ പോയത് വില്യന്റെ പ്ലെയിംഗ് ടെമ്പോയിൽ കാര്യമായ ഇടിവ് വരുത്തി.പക്ഷേ രണ്ടാം പകുതിയിൽ മധ്യനിയിലൊട്ട് ഇറങ്ങി കളിച്ചു കൂടുതൽ നീക്കങ്ങളിൽ നെയ്മർക്കൊപ്പം പങ്കാളിയാകാൻ താരത്തിന് കഴിഞ്ഞു.

നെയ്മർ - 8

ലോകകപ്പിൽ ആദ്യമായി നെയ്മർ തന്റെ തനതായ ഫോമിലേക്കുയർന്ന മൽസരം പക്ഷേ ഫിനിഷിങിൽ കൃത്യതയില്ലാതെ പോയതോടെ ഒരു ഹാട്രിക് എങ്കിലും നെയ്മർ നഷ്ടപ്പെടുത്തി എന്ന് പറയാം.കൗട്ടീന്യോ - നെയ്മർ നീക്കങ്ങളിൽ പിറന്ന നിരവധി തുറന്ന അവസരങ്ങൾ നെയ്മർ നഷ്ടപ്പെടുത്തിയത് സങ്കടകരമാണ്.മികച്ച ഡ്രിബ്ലിംഗിലൂടെയും ട്രിക്കി ഫ്ലാഷി റണ്ണിംഗിലൂടെയുമുള്ള നെയ്മറുടെ മുന്നേറ്റം എതിർ ഹാഫിനെ സമ്മർദ്ദത്തിലാക്കി.സിൽവക്ക് ഹെഡ്ഡറുതിർക്കാൻ പാകത്തിൽ  കോർണറിലൂടെ നൽകിയ ക്രോസിലൂടെ ഒരു അസിസ്റ്റ് സ്വന്തമാക്കി.പക്ഷേ ഫിനിഷിങിൽ കൃത്യത പുലർത്തിയില്ലേൽ ബ്രസീലിന്റെ തുടർന്നുള്ള മുന്നേറ്റങ്ങളെ ബാധിക്കുമെന്നുറപ്പ് കാരണം ഫിനിഷിങിൽ എന്നെല്ലാം ബ്രസീൽ മുന്നേറ്റനിരക്കാർ പരാജയപ്പെട്ടോ അന്നെല്ലാം കാനറികൾ ലോകകപ്പിൽ പരാജയപ്പെട്ടിട്ടുണ്ട്.

ജീസസ് - 6.5

തന്റെ ദൗത്യം എന്തെന്ന് മനസ്സിലാക്കാതെ മധ്യനിരയിൽ അനാവശ്യമായി ഇറങ്ങി കളിക്കുന്ന ജീസസ് .നെയ്മറുടെ മുന്നേറ്റങ്ങളിൽ സമാന്തരമായി പാസ്സ് സ്വീകരിക്കാൻ കണക്ഷന് ഓടിയെത്തുന്നില്ല.പൊസിഷൻ തെറ്റിയുള്ള ജീസസിന്റെ പ്ലേ അപകടകരമാണ്.യോഗ്യതാ റൗണ്ടിൽ ആറ് ഗോളുകടിച്ച യുവതാരം ഫോമിലില്ലാതെ പതറുന്നത് വേദനാജനകമാണ്.ബ്രസീൽ രണ്ട് ഗോളുകൾക്ക് മുന്നിലെത്തിയിട്ട് സമ്മർദ്ദത്തെ മറികടന്നിട്ടും തുടർന്നുള്ള മുപ്പതോളം മിനിറ്റുകൾ വെറുതെ കളഞ്ഞു കുളിച്ചതിന് കാരണക്കാർ നെയ്മറും ജീസസും മാത്രമാണ്.

ലോകകപ്പ് ഗ്രൂപ്പ് ഘട്ടം പിന്നിടുമ്പോൾ യോഗ്യതാ റൗണ്ടിലെ ഫോം വെച്ച് അളക്കുമ്പോൾ കാനറികളുടെ നിലവാരം പോര എന്നാൽ ഓരൊ മൽസരം കഴിയുന്തോറും ക്രമാതീതമായി സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിഞ്ഞു എന്നത് പോസിറ്റീവാണ്.വരാനിരിക്കുന്ന ഹൈ പ്രഷർ ഗെയിമുകളിൽ സമ്മർദ്ദത്തെ എത്രത്തോളം മറികടക്കുന്നതിനനുസരിച്ചാകും മൽസര ഫലം അനുകൂലമാവുക.ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജിലെ താരം കൗട്ടീന്യോ തന്നെയാണ്. രണ്ട് മാൻ ഓഫ് ദ മാച്ച് പ്രകടനവും രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി മികച്ച ഫോമിലുള്ള ലിറ്റിൽ മജീഷ്യനോട് ആണ്  നമ്മൾ ആരാധകർ കടപ്പെട്ടിരിക്കുന്നത്.
ബ്രസീൽ ലോക ജേതാക്കളായ സന്ദർഭങ്ങളിലെല്ലാം തന്നെ ഫിനിഷിങിൽ കൃത്യത പുലർത്തിയിരുന്നു.വരും മൽസരങ്ങളിൽ അവസരം മുതലാക്കാൻ നെയ്മറിനും ജീസസിനും കഴിഞ്ഞില്ലെങ്കിൽ 
അധിക ദൂരം മുന്നോട്ട് പോകില്ലെന്നുറപ്പ്.മെക്സികോക്കെതിരെ റോബർട്ടോ ഫിർമീന്യോയെ ആദ്യ ഇലവനിൽ പരീക്ഷിക്കുയോ അല്ലെങ്കിൽ രണ്ടാം പകുതിയിൽ കുറച്ച് നേരത്തെ പകരക്കാരനായി ഇറക്കുന്നതോ നന്നായിരിക്കും.

Danish Javed Fenomeno
Vai brazil

Monday, June 25, 2018

കരീം അൻസാരിഫാർദ് - ന്യൂ അലി ദായി😍



ഫുട്‌ബോൾ ലോകം കണ്ട എക്കാലത്തെയും ഉയർന്ന ഗോൾ സ്കോറർ അലി ദായിയുടെ പിൻഗാമി എന്ന ലേബലിൽ ആയിരുന്നു ഇറാൻ ഫോർവേഡായ കരീം അൻസാരിഫാർദിന്റെ ഫുട്‌ബോളിലേക്കുള്ള വരവ്.പോർച്ചുഗലിനെതിരെ ഇഞ്ചുറി ടൈമിൽ മൂന്നാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഇദ്ദേഹം ലക്ഷ്യത്തിലെത്തിക്കുമ്പോൾ വൈകി പോയിരുന്നു.ജർമൻ ബുണ്ടസ് ലീഗായിൽ ബയേൻ മ്യൂണിക്കിന് വേണ്ടിയും ഹെർത്താ ബെർലിന് മൊൻചെൻഗ്ലാഡ്ബാഹിനു വേണ്ടിയും ലാ ലീഗയിലും എല്ലാം തകർത്തു കളിച്ച ഇറാൻ ഇതിഹാസങ്ങളായ അലി ദായിക്കോ അലി കരീമിക്കോ കരീം ബെഗേരിക്കോ മെഹ്ദാവികയക്കോ സാധിക്കാതെ പോയ പ്രീ ക്വാർട്ടർ സ്വപ്നം സാധിക്കുകയാണോ ഈ Handsome പത്താം നമ്പർ മുന്നേറ്റനിരക്കാരൻ എന്ന് തോന്നി പോയിരുന്നു. പക്ഷേ അവസാന മിനിറ്റിലെ ലഭിച്ച സുവർണാവസരം ഗോളി പാട്രിഷിയോ മാത്രം മുന്നിൽ നിൽക്കെ സെന്റീമീറ്റർ വ്യത്യാസത്തിൽ പുറത്ത് പോയപ്പോൾ ഇറാന്റെ രണ്ടാം റൗണ്ട് സ്വപ്നം പൊലിയുകയായിലുന്നു.

ഏഷ്യൻ ഫുട്‌ബോളിന്റെ അസൂറിപ്പടയാണ് ഇറാൻ.ഗ്ലാമർ താരങ്ങൾ കൊണ്ടും ഡിഫൻസീവ് കെട്ടുറപ്പു കൊണ്ടും അവർക്ക് ഏഷ്യൻ അസൂറിപ്പടയെന്ന വിശേഷണം ചാർത്തി നൽകാം.പ്രതിരോധാത്മക ഫുട്‌ബോൾ കളിച്ച ഇറാന് ഇന്നത്ത മാച്ചിൽ ഫിനിഷിങിൽ ദേയിയോ മധ്യനിരയിൽ കളി മെനയാൻ കരീമിയോ ഉണ്ടായിരുന്നു എങ്കിൽ എന്ന് പലപ്പോഴും അനുഭവപ്പെട്ടിരുന്നു.ഇറാനിയൻ ഫുട്ബോളിലെ അമൂല്യ യുവ പ്രതിഭയായ
സർദാർ അസ്മൗ മെഹ്ദി തരീമിക്കൊപ്പം കരീം അൻസാഫാർദിനെ തുടക്കം മുതൽ കളിപ്പിച്ചിരുന്നേൽ ഇറാന് മികച മുന്നേറ്റങ്ങൾ നടത്താൻ സാധിക്കുമായിരുന്നു.പക്ഷേ അമീതമായ ഡിഫൻസീവ് ഫുട്‌ബോൾ ഫോളോ ചെയ്യുന്ന പേർഷ്യക്കാരെ ഏക സ്ട്രൈകർ സങ്കല്പം വെച്ചാണ് ക്വീറോസ് അണിനിരത്തിയത്.ജയിച്ചാൽ മാത്രം ചരിത്രം രചിക്കാമെന്ന സ്ഥിതിയിൽ ഒളിമ്പാക്കോസ് സ്ട്രൈകർ ആയ അൻസാരിഫാർദിനെ ആദ്യ പകുതിക്ക് ശേഷമെങ്കിലും പരീക്ഷിക്കണമായിരുന്നു.അലിറാസയുടെ പെനാൽറ്റി സേവ് ഈ ലോകകപ്പിലെ സുന്ദര നിമിഷങ്ങളിലൊന്നായി മാറി.ഒന്നുമില്ലയ്മയിൽ നിന്നാണ് അലിറാസ ലോകകപ്പ് ഹീറോയായി മടങ്ങുന്നത്.ജപ്പാനൊഴികെ ഉള്ള ഏഷ്യൻ രാജ്യങ്ങളെല്ലാം പതറിപ്പോയ ഈ ലോകകപ്പിൽ പൊരുതി തോറ്റ് പുറത്തായെങ്കിലും നാല് പോയിന്റോടെ ഫുട്‌ബോൾ പ്രേമികളുടെ മനസ്സിൽ നിങ്ങൾ പ്രീ ക്വാർട്ടറിൽ ഇടം നേടിയിട്ടുണ്ട് ഇറാൻ.
മരണഗ്രൂപ്പിൽ നിന്നാണ് ഇറാൻ ഈ പോരാട്ടവീര്യം പ്രകടമാക്കിയത് പ്രശംസനീയമാണ്. 

Iran , You're wins our heart
The assuries of Asia..💗😍😘

Saturday, June 23, 2018

" കോസ്റ്റാ ചെയ്ഞ്ചസ് ദ ഗെയിം, ലിറ്റിൽ മജീഷ്യൻ സ്ട്രൈക്ക് ഇറ്റ് ദ വിന്നർ "

ബ്രസീൽ വിജയം ലാസ്റ്റ് 6 മിനിറ്റിൽ




By - Danish Javed Fenomeno
Brazil vs Costarica 
Match review
Fifa world cup Group E 
Russia
22 june 2018


തെണ്ണൂറ് മിനിറ്റ് മുഴുനേരവും അറ്റാക്ക് ചെയ്തിട്ടും ഗോളടിക്കാനാകാതെ പോയത് മുന്നേറ്റത്തിന്റെ മാത്രം പിഴവുകളായിരുന്നു.
ആദ്യ പകുതിയിൽ തനതായ സ്വതസിദ്ധമായ ബ്രസീലിയൻ ആക്രമണ ഫുട്‌ബോളിലൂടെ കോസ്റ്ററിക്കൻ ഡിഫൻസിനെ ബ്രേക്ക് ചെയ്യാൻ വിഷമിച്ച ബ്രസീലിന് നിർണായകമായത് ടിറ്റയുടെ ബുദ്ധിപരമായ സബ്സ്റ്റ്യൂക്ഷനായിരുന്നു. രണ്ടാം പകുതിയിൽ വില്ല്യനെ കയറ്റി കോസ്റ്റയെ ഇറക്കാനുള്ള നീക്കം ബ്രസീലിന്റെ പൊസഷൻ കീപ് ചെയ്തു കൊണ്ടുള്ള അറ്റാക്കിംഗ് മൂവ്മെന്റുകൾക്ക് ജീവൻ ലഭിച്ചു.കോസ്റ്റയുടെ പവറും പേസ്സും സെലസാവോയുടെ പ്ലെയിംഗ് ടെമ്പോയിൽ കാതലായ മാറ്റങ്ങൾ വരുത്തി.അതുവരെ കീഴടങ്ങാത്ത കോസ്റ്ററിക്കൻ ഡിഫൻസ് പലതവണയായി ബ്രേക്ക് ചെയ്യ്ത്  നിരന്തരം വിള്ളലുകൾ വീഴ്ത്താൻ ബ്രസീലിയൻ ആക്രമണ നിരക്ക് സാധിച്ചപ്പോഴും റിയൽ മാഡ്രിഡിന്റെ ഗോൾ കീപ്പർ കെയ്ലാർ നവാസ് കാനറികൾക്ക് കീഴടങ്ങാൻ കൂട്ടാക്കിയിരുന്നില്ല.ജീസസിന്റെയും നെയ്മറിന്റെയും കൗട്ടീന്യോയുടെയും ഉറച്ച ഗോളവസരങ്ങൾ നവാസിന്റെ മുന്നിൽ തട്ടിതകർന്നത് സ്ഥിരം കാഴ്ച്ചയായതോടെ സമ്മർദ്ദത്തിലായ ടിറ്റെ പൗളീന്യോയെ പിൻവലിച്ചു ഫിർമീന്യോയെ കൂടി ഇറക്കി ആക്രമണം കനപ്പിക്കുന്നു.കോസ്റ്റയുടെ പേസ് കോസ്റ്ററിക്കൻ ഡിഫൻസിനെ ആശയക്കുഴപ്പത്തിലാക്കിയെങ്കിലും മൽസരം ഗോൾ രഹിത സമനിലയിലേക്ക് നീങ്ങവേ അവസാന 6 മിനിറ്റ് ബ്രസീലിയൻ മാജികിൽ രക്ഷപ്പെടുകയായിരുന്ന കാനറികൾ.വില്ല്യനൊഴികെ ബ്രസീലിന് കിട്ടാവുന്ന എല്ലാ ആക്രമണ വിഭവങ്ങളും ഒരുമിച്ച് കളിക്കാനിറക്കിയ ടിറ്റയുടെ ടാക്റ്റീസ് വീജയം കണ്ടതോടെ കീഴടങ്ങാൻ കൂട്ടാക്കാതിരുന്ന നവാസിനും ഗോൾ വഴങ്ങേണ്ടി വന്നു.മാർസെലോയുടെ ബോക്സിലേക്കുള്ള ഹൈ ബോൾ ഉയർന്നു ചാടി ഫിർമീന്യോ ഹെഡ്ഡ് ചെയ്തു ജീസസിന് മറിച്ചു നൽകുമ്പോൾ ബോക്സിലേക്ക് ഓടി വരുന്ന കൗട്ടീന്യോക്ക് ഷോട്ടുതിർക്കാൻ പാകത്തിൽ ബോൾ ജീസസ് സെറ്റ് അപ്പ് ചെയ്യുന്നു.കൗട്ടീന്യോയുടെ ഷോട്ടിൽ നവാസിന്റെ കൈ ചോർന്നപ്പോൾ ബ്രസീൽ പുതുജീവൻ കൈവരിച്ചു.തുടർന്ന് കോസ്റ്റയുടെ മിന്നൽ വേഗത്തിലുള്ള നീക്കത്തിൽ നെയ്മറിന് തളികയിലെന്നവണ്ണം ബോൾ നൽകുമ്പോൾ നവാസില്ലാത്ത പോസ്റ്റിൽ ഒന്നു ഫ്ലിക് ചെയ്യേണ്ട കാര്യമേ സൂപ്പർ താരത്തിനുണ്ടായിരുന്നുള്ളൂ.

മൽസരത്തിലുടനീളം അവസരങ്ങൾ ഏറെ നഷ്ടപ്പെടുത്തിയ നെയ്മർക്ക് ആശ്വാസകരമായിരുന്നു കോസ്റ്ററികക്കെതിരെയുള്ള രണ്ടാം ഗോൾ.ഇതോടെ റൊമാരിയോയുടെ ഗോൾ റെക്കോർഡ് മറികടന്ന് ബ്രസീൽ ആൾടൈം ടോപ് സ്കോറർ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തേക്ക് ഒറ്റയ്ക്ക് മുന്നേറാൻ നെയ്മർക്കു കഴിഞ്ഞു.മൽസരത്തിലെ താരം ഫിലിപ്പ്‌ കൗട്ടീന്യോ ആയിരുന്നെങ്കിലും മൽസരഗതിയെ മാറ്റി മറിച്ചത് ബ്രസീലിയൻ ഡൈനാമിറ്റ് കോസ്റ്റയാണ്.കോസ്റ്റയുടെ മിന്നൽവേഗത്തലുള്ള നീക്കങ്ങളാണ് സെലസാവോക്ക് ജീവൻ നൽകിയത്.മുമ്പ് ഞാൻ പ്രതീക്ഷിച്ച ഒരു മാറ്റമായിരുന്ന ഫിർമീന്യോ ജീസസും ഒരുമിച്ച് ഫ്രന്റീൽ കളിക്കുകയെന്നത് ഇന്നലെ കൗട്ടീന്യോ നേടിയ ഗോളിന് കാരണമായി തീർന്നതും ഇരുവരുടെയും സ്പർശങ്ങളായിരുന്നു.

ഈ വിജയം ടിറ്റക്കും നമ്മുടെ ടീമിനും നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. ലോകകപ്പിൽ മുന്നോട്ടുള്ള പ്രയാണത്തിന് നിർണായകമായ ജയമാണ് കോസ്റ്ററിക്കകെതിരെ സെലസാവോകൾ സ്വന്തമാക്കിയത്.പക്ഷേ ആശാവഹമായ പ്രകടനമായിരുന്നോ കാനറികളുടേത്?

വളരെ എളുപ്പത്തിൽ ജയിക്കേണ്ട മൽസരം തെണ്ണൂറ് മിനിറ്റ് വരെ 0-0 സ്കോറിൽ നിർത്തിയത് ബ്രസീലിനെ സംബന്ധിച്ചിടത്തോളം നല്ല കാര്യമല്ല.ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ബ്രസീൽ ഒരു മൽസരം ഇഞ്ചുറി ടൈമിൽ വിജയിക്കുന്നത്.ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ടിറ്റക്ക് കീഴിൽ മാത്രം 30തിലധികം ഗോളുകൾ അടിച്ചു കൂട്ടി ഒരു കളിയിൽ മിനിമം മൂന്ന് ഗോൾ എന്ന ശരാശരിയിൽ തോൽവിയറിയാതെ കുതിച്ച ടിറ്റയുടെ ബ്രസീൽ തങ്ങളുടെ നിലവാരത്തിലേക്കുയരാതെ ലോകകപ്പിൽ പതറുന്ന കാഴ്ചയാണ് ഇക്കഴിഞ്ഞ രണ്ട് ഗ്രൂപ്പ് ഗെയിമുകളിലും കണ്ടത്.സ്വിസിനെതിരെ ആദ്യ ഇരുപത് - മുപ്പത് മിനിറ്റുകളിലും കോസ്റ്റാറിക്കക്കെതിരെയുള്ള മൽസരത്തിൽ അവസാനത്തെ ആറ് മിനിറ്റ് മാജികിലുമാണ് ടിറ്റയുടെ യഥാർത്ഥ ബ്രസീലിന്റെ ആക്രമണ മനോഹാരിത കണ്ടതായിട്ടാണ് എനിക്ക് അനുഭവപ്പട്ടത്.എന്നാൽ പൊസഷൻ കീപ് ചെയ്തു ബിൽഡ് അപ്പ്  പ്ലേകൾ  ഉണ്ടാക്കിയെടുക്കുന്നതിൽ ടീം മുൻപുള്ളതിനേക്കാൾ കൂടുതൽ മികവു പ്രകടമാക്കുന്നുണ്ടെങ്കിലും മധ്യനിരയിൽ ഇപ്പോഴും ഒരു ക്രിയേറ്റീവ് ഓർഗനൈസറുടെ അഭാവം പ്രകടമാകുന്നുണ്ട്.പൗളീന്യോ കാസെമീറോ സഖ്യം ഇന്നലെയും നിരാശപ്പെടുത്തിയപ്പോൾ കൗട്ടീന്യോയുടെ സാന്നിദ്ധ്യമാണ് മധ്യനിരയിക്ക് ജീവൻ നൽകിയത്.

മധ്യനിരയിൽ സ്വീകാര്യമായ മാറ്റങ്ങളായിരുന്നു ടിറ്റെ യോഗ്യതാ റൗണ്ട് അവസാനിച്ച ശേഷമുള്ള സൗഹൃദ മൽസരങ്ങളിലും നടത്തിയിരുന്നത്.ഫോം നഷ്ടപ്പെട്ട അഗുസ്റ്റോക്ക് പകരം ഫെർണാണ്ടീന്യോയെ ഉപയോഗിച്ച് മധ്യനിരയെ ഡിഫൻസീവ് കെട്ടുറപ്പുള്ളതാക്കിയപ്പോൾ ക്രിയേറ്റീവിറ്റി നഷ്ടപ്പെടുകയായിരുന്നു.അതോടെ കൗട്ടീന്യോയെ സെൻട്രൽ മധ്യനിരയിൽ ഓർഗനൈസർ റോളിൽ പരീക്ഷിക്കാനും  ടിറ്റെ തയ്യാറയതോടെയാണ് പിന്നീടുള്ള സൗഹൃദ മൽസരങ്ങളിൽ ബ്രസീലിന്റെ സുന്ദരമായ ഫ്ലംബോയന്റ് അറ്റാക്കിംഗ് ഗെയിം പ്രകടമായത്.പക്ഷേ മിഡ്ഫീൽഡിൽ അഗുസ്റ്റോ ഒഴിച്ചിട്ടു പോയ റോൾ ഇന്നും അന്യമാണ്. യോഗ്യതാ റൗണ്ടുകളിൽ തകർപ്പൻ ഫോമിൽ കളിച്ച അഗുസ്റ്റോ പിന്നീട് ഫോമിലില്ലാതെ ഉഴപ്പുകയും ചെയ്തതോടെയാണ് ടിറ്റയുടെ മിഡ്ഫീൽഡ് പൊസഷണൽ ഗെയിം തന്ത്രങ്ങൾക്ക് വിനയായത്.എന്നാൽ ലിറ്റിൽ മജീഷ്യനെ ഉപയോഗിച്ച് ഒരു പരിധി വരെ ആ ഒരു കുറവ് നികത്താൻ മുൻ കൊറിന്ത്യൻസ് പരിശിലകന് സാധിച്ചു.പക്ഷേ പൗളീന്യോയുടെ ആൾ റൗണ്ട് മികവ് കഴിഞ്ഞ രണ്ടു കളികളിലും പുറത്തെടുക്കാൻ താരത്തിന് സാധിക്കാതെ പോയതും മുന്നേറ്റനിരയുടെ നങ്കൂരമാകാറുള്ള കാസെമീറോ തന്റെ തനതു ഫോം വീണ്ടെടുക്കാനാകാതെ പോയതും നിരാശയേകിയപ്പോൾ ഈ ലോകകപ്പിൽ ബ്രസീൽ മധ്യനിരയിൽ സംഘാടന മികവ് മുമ്പുള്ളയത്ര പ്രകടമായിരുന്നില്ല.
മിഡ്ഫീൽഡിന് തൻെറ ഫ്ലക്സിബിൾ നീക്കങ്ങളാൽ താളം നൽകുന്ന ഫ്രെഡിന്റെ പരിക്ക് ഭേദമായെങ്കിൽ മധ്യനിരയിൽ താരത്തെ സെർബിയക്കെതിരായ നിർണായക മൽസരത്തിൽ പരീക്ഷിച്ചു നോക്കാവുന്നതാണ്. 

ഇനിയൊരു സുപ്രധാന മാറ്റം മാർകിനോസായിരുന്നു.യോഗ്യതാ റൗണ്ടുകളിൽ മികച്ച ഫോമിൽ കളിച്ച പിഎസ്ജി സ്റ്റോപ്പർ ബാക്കിനെ ഒഴിവാക്കി തിയാഗോ സിൽവക്ക് അവസരം നൽകുകയായിരുന്നു.മിറാണ്ട - മാർകിനോസ് സഖ്യം ഡിഫൻസിൽ മികച്ച കെട്ടുറപ്പാണ് ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടുകളിലുടനീളം പുറത്തെടുത്തത്.മൂന്ന് ഗോളുകളാണ് ഇരുവരും വഴങ്ങിയതും.മാർക്വിനോസിനെ ഒഴിവാക്കി സിൽവയെ ആദ്യ ഇലവനിലേക്ക് കൊണ്ടു വരാൻ ടിറ്റക്ക് രണ്ട് കാരണങ്ങളുണ്ടായീരുന്നു.
ഒന്ന് സിൽവയുടെ ബോൾ പ്ലെയിംഗ് പാസ്സുകൾ കളിക്കാനുള്ള കഴിവും പരിചയ സമ്പന്നതയുമാണ്.ലോകകപ്പ് പോലെയൊരു ടൂർണമെന്റീൽ മാർകിനോസിന്റെ യുവത്വത്തിന്റെ പ്രസരിപ്പിനേക്കാൾ സിൽവയുടെ അനുഭവസമ്പത്ത് ഗുണകരമാവുമെന്ന് ടിറ്റെ കരുതി കാണും.രണ്ടാമത്തേത് സിൽവയുടെ ശരീരഭാഷ തന്നെ.ഉയരവും സ്ട്രെംങ്തും സമന്വയിപ്പിച്ച സിൽവയുടെ ശരീരഭാഷ കരുത്തരായ എതിരാളികൾക്കെതിരെ ഫലപ്രദമാവേക്കാമെന്നും കോച്ച് കണക്കുകൂട്ടിയേക്കാം.മാർകിനോസിന്റെ ശരീരഭാഷ ഒരു സ്റ്റോപ്പർബാക്കിന് അനുയോജ്യമല്ലെങ്കിൽ കൂടി മാർകിനോസിന്റെ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും വേഗതയും സെലസാവോ ഡിഫൻസിന് കൂടുതൽ കോംപാക്ട് നൽകുന്നു.അടുത്ത പ്രധാന കാര്യമെന്തെന്നാൽ മാർകിനോസി ന്റെ വേഗത അദ്ദേഹത്തിന്റെ പാസ്സിംഗിലും ക്ലിയറൻസിലും ടാക്ലിംഗുകളിലും പ്രസ്സിംഗിലും നമുക്കു കാണാം.ഇത് കാസെമീറോയെ പോലെയൊരു ഡിഫൻസീവ് മധ്യനിരക്കാരന് മുതൽകൂട്ടാകും.മാത്രമല്ല ഡിഫൻസിനും മധ്യനിരക്കുമിടയിൽ ഫ്ലൂയിഡിറ്റി കൈവരിക്കാനും സാധിച്ചേക്കാം. കൗണ്ടർ അറ്റാക്കുകളിൽ വെറ്ററൻമാരായ സിൽവ മിറാണ്ട പതറാനും സാധ്യതയേറെയാണ്.ഇവിടെയാണ് മാർകിനോസിന്റെ അനിവാര്യത സെലസാവോകൾക്ക് ആവശ്യമായ സാഹചര്യം വരിക.പക്ഷേ കഴിഞ്ഞ രണ്ട് കളികളിലും ബ്രസീലിനെതിരെ കളിച്ചത് കൗണ്ടർ അറ്റാക്കിംഗ് ടീമുകളായിരുന്നില്ല.അതുകൊണ്ട് തന്നെ സിൽവ-മിറാണ്ട സഖ്യത്തിന് അമിത പരീക്ഷണങ്ങൾ നേരിടേണ്ടിയും വന്നിട്ടില്ലായിരുന്നു.സെർബിയക്കെതിരെ മാർകിനോസിനെ പരീക്ഷിക്കുന്നത് നല്ലതായിരുക്കുമെന്നാണ് എനിക്ക് അനുഭവപ്പെടുന്നത്.

യോഗ്യതാ റൗണ്ടിലെ ലാറ്റിനമേരിക്കൻ എതിരാളില്ല ലോകകപ്പിൽ ബ്രസീലിന്റെ എതിരെ കളിക്കുന്നത്, ലോക ഫുട്‌ബോളിൽ തന്നെ ഏറ്റവും കെട്ടുറപ്പുള്ള ഡിഫൻസീവ് സ്ട്രക്ചർ ഉള്ള ടീമായ സ്വീസിനെ പോലെയുള്ള ടീമുകളാണ്.പൊതുവേ റഷ്യൻ ലോകകപ്പിൽ ലാറ്റിനമേരിക്കൻ ശക്തികൾ പതറുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.അർജന്റീനയും കൊളംബിയയും പെറുവുമെല്ലാം തന്നെ   എല്ലാ കളികളും തോറ്റിരിക്കുന്നു.ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടുകളിൽ ബ്രസീലിന് ഇവരൊന്നും കടുത്ത എതിരാളികളായ തോന്നിയിട്ടുമുണ്ടാകില്ല.സൗത്ത് അമേരിക്കയിൽ ആകെ യൂറോപ്യൻമാരുടേതിന് സമാനമായ ശൈലിയിൽ ഡിഫൻസീവ് സ്ട്രക്ചർ ശക്തമായ ഒരേയൊരു ടീം ഉറുഗ്വായ് മാത്രമാണ്.ലോകകപ്പിൽ യൂറോപ്യൻമാരെ നേരിടുമ്പോൾ സ്വാഭാവികമായും അവരെ നേരിട്ട് പരിചയസമ്പത്തില്ലാത്ത ടിറ്റയുടെ ടീം പതറാൻ സാധ്യതകളുണ്ടെന്ന ആശങ്കയുണ്ടായിരുന്നു.സ്വിസിനെതിരെ അത് പ്രകടമാവുകയും ചെയ്തു.യൂറോപ്യൻമാർക്കെതിരെ കളിക്കുമ്പോൾ ഗോൾ വഴങ്ങിയ ശേഷമുള്ള പ്രഷർ ആണ് ബ്രസീലിന് തുടർന്നുള്ള മൽസരങ്ങളിൽ മുഖ്യ വില്ലനാവുക.യോഗ്യതാ റൗണ്ടിലെ ടീമിന്റെ മെന്റൽ സ്ട്രെംങ്ത്തല്ല ലോകകപ്പിൽ കണ്ടത്.

ഉദാഹരണത്തിന് ഇന്നലെ നെയ്മറുടെ കാര്യം തന്നെ എടുക്കുക.ഉയർന്ന പ്രഷറോടെയാണ് അദ്ദേഹം കളിച്ചിരുന്നത്.അത് നെയ്മറുടെ ഫിനിഷിങിനെ നന്നായി ബാധിച്ചു.എത്ര സുവർണ അവസരങ്ങളാണ് നെയ്മർ കളഞ്ഞു കുളിച്ചത്.ഗോളി നവാസ് മാത്രം മുന്നിൽ നിൽക്കെ നെയ്മറുടെ ഒരു curly ഷോട്ട് പുറത്ത് പോയത് അവിശ്വസനീയതോടെയാണ് ഞാൻ നെടുവീർപ്പിട്ടത്.ഒരു പക്ഷേ ഇതുപോലെയൊരു ഗോൾ നെയ്മർ കൊളംബിയക്കെതിരെ യോഗ്യതാ റൗണ്ടിൽ വളെരെ കൂളായി നേടിയിരുന്നു.
അപ്പോ എവിടെയാണ് പ്രശ്നം? 

ഉയർന്ന സമ്മർദ്ദത്തെ മറികടക്കാൻ കഴിയുന്നില്ല എന്നതാണ് നെയ്മറും ബ്രസീൽ ടീമും നേരിടുന്ന പ്രധാന വെല്ലുവിളി.അത് പരിഹരിക്കുകയെന്നതാണ് ടിറ്റയുടെ ഇനിയുള്ള വലിയ കടമ്പ.നെയ്മർ ഇന്നലെ മൽസരശേഷം ആനന്ദകണ്ണീർ പൊഴിച്ചതും അദ്ദേഹം നേരിട്ട ഉയർന്ന സമ്മർദ്ദത്തെയും
പരിക്കിനെയും മറികടന്ന് ഗോൾ സ്കോർ ചെയ്യാനും നിർണായക വിജയം കൈവരിക്കാൻ സാധിച്ചതിലും ആയിരിക്കണം.എന്നാൽ ഇനി വരാനിരിക്കുന്നത് വമ്പൻ സമ്മർദ്ദമേറിയ മൽസരങ്ങളാണ് അതുകൊണ്ട് താരം കുറച്ചു കൂടി maturity പ്രകടമാക്കണമെന്ന് തോന്നിപ്പോകുന്നു.ഹൈ പ്രഷർ സ്വിറ്റേഷനുകൾ വളരെ കൂളായി മറികടന്നവരാണ് തന്റെ മുൻഗാമികളായ ഇതിഹാസങ്ങളെല്ലാം തന്നെയെന്ന് നെയ്മർ മനസ്സിലാക്കണം, അവരുടെ പാത പിന്തുടരാൻ താരത്തിന് സാധിക്കട്ടെ.

താരതമ്യേന കൗട്ടീന്യോയും കോസ്റ്റയും ഇന്നലെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരുന്നു.ഇരുവരും വളരെ അനായാസതയോടെ പ്രഷറിന് അടിമപ്പെടാതെ മൽസരത്തിലുടനീളം കളിച്ചപ്പോൾ അവസാന ആറ് മിനിറ്റുകളിൽ വിജയവും കൈവരിച്ചു.ഇരുവർക്കും അവകാശപ്പെട്ടതാണ് കോസ്റ്ററിക്കക്കെതിരെയുള്ള വിജയം.

തുടർച്ചയായി രണ്ടാം മൽസരത്തിലും മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം ചൂടിയ ലിറ്റിൽ മജീഷ്യൻ ലോകകപ്പിൽ മികച്ച ഫോമിൽ സമ്മർദ്ദത്തിനടിമപ്പെടാതെ വളരെ സ്വത സിദ്ധമായി ശൈലിയിൽ കളിക്കുന്നത് ഓരോ സെലസാവോ ആരാധകർക്കും കണ്ണിന് കുളിർമയേകുന്ന കാഴ്ച്ചയാണ്.
കോസ്റ്റയുടെ പവറും പേസ്സും തുടക്കം മുതൽ തന്നേ ബ്രസീൽ ആക്രമണനിരക്ക് അനിവാര്യമാണ്. കോസ്റ്റയും ഫിർമീന്യോയും സെർബിയക്കെതിരെ ആദ്യ ഇലവനിൽ സ്ഥാനം അർഹിക്കുന്നു.

സെർബിയെക്കെതിരായ മൽസരം ജീവൻമരണ പോരാട്ടമാണ്, സമനില നേടിയാൽ രണ്ടാം റൗണ്ടിൽ കടക്കാം.പക്ഷേ സ്വിസിനെതിരെ സെർബിയ തോറ്റത് സെർബിയക്ക് വിജയം അനിവാര്യമാക്കിയിരിക്കുന്നു.സെർബ് രണ്ടും കൽപ്പിച്ച് പോരാടും എന്നുറപ്പുള്ളതിനാൽ ഒരു കാലത്ത് യൂറോപ്പിലെ ബ്രസീൽ എന്നറിയപ്പെട്ടിരുന്ന യൂറോപ്യൻ ഫുട്‌ബോൾ ശക്തികളായിരുന്ന യൂഗോസ്ലാവിയയുടെ  ബാക്കിപത്രമായ സെർബിയോട് ആയിരിക്കും ഡിഫൻസും ഗോളി അലിസ്സണും കൂടുതൽ പരീക്ഷിക്കപ്പെടാൻ പോവുന്നത്.
അതുകൊണ്ട് വിജയത്തിന് വേണ്ടി തന്നെ പോരാടുക.

Danish_javed_fenomeno
Viva Brazil

Monday, June 18, 2018

സമനില കുരുക്കിൽ സമ്മർദ്ദത്തിനടിമപ്പെട്ട് കാനറികൾ




By - Danish Javed Fenomeno
Russian World cup Group E 
Brazil vs Switzerland 
17 june 2018


സ്വിറ്റ്സർലാണ്ടിനെതിരെ " മാൻ ഓഫ് ദ മാച്ച് " ആയ കൗട്ടീന്യോയുടെ ട്രേഡ്മാർക്കായ മനോഹരമായ Curly Screamer പിറക്കുന്നത് വരെ മൽസരത്തിൽ വ്യക്തമായ മേധാവിത്വം പുലർത്തിയിരുന്നത് കാനറികളായിരുന്നു.
പക്ഷേ ഗോൾ സ്കോർ ചെയ്തു മുന്നിൽ എത്തിയതോടെ മൽസരം എതിരാളികളുടെ കൈയിലേക്ക് വെച്ചു കൊടുക്കുകയായിരുന്നു ബ്രസീൽ.
2010 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നെതർലാന്റ്സിനെതിരെ ഞെട്ടിപ്പിക്കുന്ന തോൽവി പിണയാൻ കാരണമായത് ഇതുപോലെയൊരു സ്ഥിതി വിശേഷമാണ്.
ഒരു ഗോളടിച്ചതോടെ തങ്ങൾ കംഫർട്ടബിൾ സോണിലാണെന്ന ചിന്തയാണ് ബ്രസീലിന് വിനയായത്.ടിറ്റെക്ക് കീഴിൽ നടന്ന യോഗ്യതാ മൽസരങ്ങളിലെല്ലാം തന്നെ ഗോൾ സ്കോർ ചെയ്ത ശേഷം മൽസര നിയന്ത്രണം കൈവിട്ടു കൊടുത്തിരുന്നില്ല ടീം.

മൽസരത്തിൽ മുന്നിലെത്തിയതോടെ മധ്യനിര പൂർണമായും ഡിഫൻസിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് പൗളീന്യോ കൗട്ടീന്യോ സഖ്യത്തിന്റെ കളി ഒഴുക്കിനെ ബാധിച്ചതോടെ മുന്നേറ്റത്തിലെ ഫ്ലൂയിഡിറ്റിയും നിലച്ചു.ടിറ്റെ നാല് അറ്റാക്കർമാരെ ഇത് രണ്ടാം തവണയാണ് ആദ്യ ഇലവനിൽ ഉപയോഗിക്കുന്നത്.
കൗട്ടീന്യോയടക്കം നാല് പേർ ആക്രമണത്തിലുള്ളപ്പോൾ മിഡ്ഫീൽഡ് സുരക്ഷിതമായി നിലനിർത്താൻ പിറകിലോട്ട് ഇറങ്ങി ബോൾ ഹോൾഡ് ചെയ്തു കളിക്കുകയെന്ന ടീം തന്ത്രം പാളിയപ്പോഴായിരുന്നു സ്വിസ് ആക്രമണ നീക്കങ്ങൾക്ക് മുതിർന്നതും സെറ്റ്പീസിൽ നിന്നും ഹെഡ്ഡറിലൂടെ ഗോൾ സ്കോർ ചെയ്തു സമനില പിടിച്ചതും.ബോൾ പൊസിഷനിൽ മേധാവിത്വം പുലർത്തി അവസരം കിട്ടുമ്പോൾ മാത്രം അമിതമായി കൗണ്ടർ അറ്റാക്കിംഗുകളിൽ കേന്ദ്രീകരിച്ചു മൽസരഫലം അനുകൂലമാക്കി നിർത്തുകയെന്ന ബ്രസീലിയൻ തന്ത്രത്തെ ഗോൾ വഴങ്ങിയതോടെ ഹൈ പ്രസ്സിംഗ് ഫുട്‌ബോളിലൂടെ കീഴടക്കുകയായിരുന്നു സ്വിസ്. ഇതിനായി അവർ നെയ്മറെ ടാർഗറ്റ് ചെയ്തു ക്രൂരമായി ഫൗൾ ചെയ്തതും ബ്രസീലിന്റെ ക്രീയേറ്റീവ് നീക്കങ്ങളെ സാരമായി ബാധിച്ചു.പരുക്കനടവുകളിലൂടെ മൽസരത്തിലുടനീളം നെയ്മറെ പ്രതിരോധിച്ച സ്വിസ് താരങ്ങൾ മൂന്ന് തവണയാണ് മഞ്ഞകാർഡ് കണ്ടത്.കോർണറിൽ നിന്നും മിറാണ്ടയെ പുഷ് ചെയ്തു മാറ്റിയാണ് സ്വിസ് ഫോർവേഡ് സൂബർ ഹെഡ്ഡറിലൂടെ ബോൾ വലയിലെത്തിക്കുന്നത് വ്യക്തമായി കാണാമായിരുന്നു എങ്കിലും റഫറി ഫൗൾ കിക്ക് വിളിക്കാതെ പോയത് മഞ്ഞപ്പടയെ സംബന്ധിച്ചിടത്തോളം ദൗർഭാഗ്യകരമായി.

കഴിഞ്ഞ സൗഹൃദ മൽസരത്തിൽ ഓസ്ട്രിയക്കെതിരെ പ്രയോഗിച്ച അതേ ഫോർമേഷനിലാണ് ബ്രസീൽ കളിച്ചത്.കാസെമീറോക്ക് മുന്നിൽ ഇടതു ഭാഗത്തായി കൗട്ടീന്യോയെ സ്വതന്ത്ര റോളിൽ ക്രീയേറ്റീവ് മിഡ്ഫീൽഡറായി വിന്യസിപ്പിച്ചപ്പോൾ മറുഭാഗത്ത് പൗളീന്യോയും തൊട്ടുമുന്നിലായീ നെയ്മറും ആദ്യ ഇരുപത് മിനിറ്റുകളിൽ ബ്രസീലിയൻ താളാത്മക നീക്കങ്ങളിലൂടെ മൽസരത്തിൽ വ്യക്തമായ ഡൊമിനേഷൻ സ്വിസ് ഹാഫിൽ നടത്തുന്ന കാഴ്ച കണ്ണിന് ഇമ്പമേറിയതായിരുന്നു. നെയ്മറുടെ 
ട്രിക്കി ഡ്രിബ്ലിംഗ് സ്കിൽസിലൂടെയും ടെക്നിക്സിലൂടെയുമുള്ള എതിർ ബോക്സിലേക്കുള്ള മുന്നേറ്റങ്ങൾ സ്വിസ് പ്രതിരോധം ജെഴ്സി വലിച്ചിട്ടും കൈമുട്ട് കൊണ്ട് ഇടിച്ചിട്ടും പരുക്കനടവുകളിലൂടെ പ്രതിരോധിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ ബാഴ്സലോണ പ്ലേമേക്കർക്കായിരുന്നു  സ്പേസ് തുറന്നത്. ബോക്സിന് പുറത്ത് നിന്നും ബോൾ ലിറ്റിൽ മജീഷ്യന്റെ കാലിൽ ലഭിച്ചാലുള്ള സ്ഥിതി വിശേഷം പിന്നെ പറയേണ്ടല്ലോ.ഈ ലോകകപ്പിൽ ഇതുവരെ പിറന്നതിൽ വെച്ച് ഏറ്റവും സുന്ദരമായ കൗട്ടീന്യോ ട്രേഡ്മാർക് ഗോൾ അവിടെ പിറക്കുകയായി..

ഗോളടിച്ചതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞതും ബോൾ ലഭിക്കുമ്പോൾ അമിതമായ ബോൾ ഹോൾഡ് ചെയ്തു മുന്നേറി കളിക്കാൻ ശ്രമിക്കുന്ന നെയ്മറുടെ തനതു കേളീ ശൈലിയെ സ്വിസ് താരങ്ങൾ ശാരീരിക മികവു കൊണ്ട് തടഞ്ഞു നിർത്തിയപ്പോൾ സ്വിസ് പതീയെ ബോളിൻമേൽ മേധാവിത്വം കരസ്ഥമാക്കിയിരുന്നു.ഇതിനാൽ തന്നെ കാസെമീറോ പൗളീന്യോ കൗട്ടീന്യോ മിഡ്ഫീൽഡ് ട്രിയോ ഡീപ് റോളിലേക്ക് ഇറങ്ങേണ്ടി വന്നതും സ്വിസ് താരങ്ങളുടെ പ്രസ്സിംഗ് ന്യൂട്രലൈസ് ചെയ്യാനാവാതെ ബോക്സ് ടു ബോക്സ് റോളിൽ കളിക്കുന്ന പൗളീന്യോക്ക് മധ്യനിരയിൽ കഴിയാതെ പോയതും കാസെമീറോയുടെ ജോലി അധികമാക്കി.

ബ്രസീലിന്റെ ബ്യൂട്ടിഫുൾ ഫ്രീലി ഫ്ലോയിംഗ് അറ്റാക്കിംഗ് ഗെയിമിൽ പൗളീന്യോ ഒരു നിർണായക ഘടകമാണ്. എതിർ ഹാഫിൽ ഹൈ പ്രസ്സ് ചെയ്തു ബ്രസീൽ ക്രിയേറ്റീവ് നീക്കങ്ങളാൽ ഡൊമിനേഷൻ ചെയ്തു കളിക്കുന്ന അവസരങ്ങളിലാണ് പൗളീന്യോ ഒരു സർപ്രൈസ് ആയി വന്ന് ഗോളടിക്കുന്നത് നമ്മൾ യോഗ്യതാ റൗണ്ടിലടക്കം കണ്ടിട്ടുള്ളത്.പക്ഷേ ഇന്നലെ പൗളീന്യോ നിരാശപ്പെടുത്തിയതിന് പ്രധാന കാരണമായതും എതിർ ഹാഫിൽ കാനറികൾക്ക് മേധാവിത്വം സ്ഥാപിക്കാൻ ആവശ്യമായ സ്പേസ് ലഭിക്കാത്തത് കൊണ്ടായിരുന്നു.മധ്യനിരയിൽ വെച്ച് തന്നെ സ്വിസിന്റെ ആക്രമണ നീക്കങ്ങളെ തകർത്തു കളയുന്നതിൽ പറ്റിയ അപാകത ഇന്നലെ ബ്രസീൽ ടീമിന് പറ്റിയ വലിയ പിഴവാണ്.സ്വാഭാവികമായും സ്പീഡി ഫുട്‌ബോൾ കളിക്കാത്ത സ്വിറ്റ്സർലണ്ടിനെ മധ്യനിരയിൽ വച്ച് തന്നെ വരിഞ്ഞു മുറുക്കി തളച്ചിടാൻ എളുപ്പമിയിരുന്നിട്ടും രണ്ടാം പകുതിയിൽ ബ്രസീലിന് ഇത് കഴിയാതെ പോയത് മധ്യനിരയിലെ ഡിഫൻസീവ് കെട്ടുറപ്പും സന്തുലിതാവസ്ഥയും ടീമിനില്ലാത്തതിലാനായിരുന്നു.ഇത് തിരിച്ചറിഞ്ഞിട്ടും ടിറ്റെ മഞ്ഞകാർഡ് ലഭിച്ച കാസെമീറോയെ കയറ്റിയത് വീണ്ടുമൊരു മഞ്ഞകാർഡ് ഭയന്നിട്ടാകാം.

സ്വിസിനെതിരെ ആദ്യ പകുതിയിൽ തന്നെ ഈയൊരു അപകടം മണത്തറിഞ്ഞിട്ടും ക്രിയേറ്റീവ് ആയൊരു സബ്സ്റ്റ്യൂക്ഷൻ നടത്താൻ ടിറ്റെ തയ്യാറാകാഞ്ഞത് അൽഭുതപ്പെടുത്തുന്നു.പൗളീന്യോയെ കയറ്റി ഫോമിലില്ലായ്മയും പരിക്കും അലട്ടുന്ന അഗുസ്റ്റോയെ ഇറക്കിയത് കൊണ്ട് പ്രത്യേകിച്ചൊരു ഇഫ്ക്ടീവായ നേട്ടം മധ്യനിരയിലോ അറ്റാക്കിംഗിലോ ലഭിക്കില്ലായിരുന്നു. ഷക്തർ താരം ഫ്രെഡ് ഇത്തരം സ്ഥിതിയിൽ യോജിച്ച പകരക്കാരനാണ് പക്ഷേ താരം പരിക്കിന്റെ പിടിയിലാത് നിർഭാഗ്യമായിപോയി.
ഈ സമയങ്ങളിൽ ലഭിച്ച കൗണ്ടർ അറ്റാക്കിംഗുകളിലെല്ലാം തന്നെ നെയ്മർ ബോൾ ഹോൾഡ് ചെയ്തു ക്രിയേറ്റീവ് ബിൽഡ് അപ്പ് നീക്കംങ്ങൾക്കും സോളോ കടന്നുകയറ്റങ്ങൾക്ക് ശ്രമിച്ചതും വിനയായി.മധ്യനിരയിലുടെയുള്ള ഇത്തരം നീക്കങ്ങൾ ഫലപ്രദമാകില്ലെന്ന് മനസിലാകിയ ടിറ്റെ വില്ല്യനെ പിൻവലിച്ചു കോസ്റ്റയെ പോലെയൊരു സ്പീഡി വിംഗറെ ആയിരുന്നു പരീക്ഷിക്കേണ്ടിയിരുന്നു ,കൂടെ കുറച്ചു നേരത്തെ തന്നെ ഫിർമീന്യോയെയും കൂടി ഉപയോഗിച്ചിരുന്നേൽ അവസാന പത്തിരുപത് മിനിറ്റുകളിൽ കൗണ്ടറുകളിൽ വിംഗുകളിലൂടെയുള്ള  കുതിച്ചു കയറ്റങ്ങൾ സാധ്യമാവുമായിരുന്നു.ഇതുവഴി കൂടുതൽ ഗോളവസരങ്ങളും ലഭിച്ചേനെ.

ബ്രസീലിയൻ പരിശീലകനായ ശേഷം ടിറ്റെ നേരിട്ട ഏറ്റവും വലിയ പരീക്ഷണമാണ് ലോകകപ്പിലെ പ്രഥമ മാച്ച്.കരുത്തുറ്റ ഒരു സ്ഥിര നായകന്റെ അഭാവം ബ്രസീൽ ടീമിൽ ശരിക്കും പ്രകടമാകുന്നുണ്ടെന്നാണ് എനിക്ക് യോഗ്യതാ റൗണ്ട് മുതലേ പലപ്പോഴായി അനുഭവപ്പെട്ടിട്ടുണ്ട്, അതുകൊണ്ട് തന്നെ യോഗ്യതാ റൗണ്ടുകളിലും സൗഹൃദമൽസരങ്ങളിലും വിജയകരമായി നടപ്പിലാക്കിയ ക്യാപ്റ്റൻ റൊട്ടേഷൻ പോളിസി ലോകകപ്പ് പോലുള്ള ഹൈ പ്രഷർ കോംപറ്റേറ്റീവ് ടൂർണമെന്റിൽ വിനയാകുമോ? ഓരോ മൽസരങ്ങളിലും ഓരോ നായകൻ എന്ന ടിറ്റെ സങ്കല്പം താരങ്ങൾക്ക് തങ്ങളുടെ ഉത്തരവാദിത്വം ബോധ്യപ്പെടുകയും സമ്മർദ്ദം കുറക്കുകയും ചെയ്യുമെങ്കിലും കോംപിറ്റൻസി അതിന്റെ ടോപ് ലെവലിൽ പ്രകടമാവുന്ന ലോകകപ്പിൽ ഡിസൈസീവ് ലീഡർഷിപ്പ് ക്വാളിറ്റികളുള്ള ഒരു ഫിക്സഡ് നായകന് കീഴിൽ അണിനിരന്നാൽ ടീമിന് സോളിഡ് സ്ട്രക്ചർ കുറച്ചു കൂടി കൈവരിക്കാൻ സാധ്യാമായേക്കും ഇങ്ങനയൊരു മാറ്റമല്ലേ കൂടുതൽ ഗുണകരമാവുക? 
യോഗ്യതാ മൽസങ്ങളിൽ സ്ഥിരമായി കളിപ്പിപ്പിച്ച മാർകിനോസിനെ ടിറ്റെ തിരികെ ആദ്യ ഇലവനിലേക്ക് കൊണ്ടുവന്നാൽ ഡിഫൻസിന് വേഗത കൈവരിക്കാൻ സാധിക്കും.വെറ്ററൻമാരായ മിറാണ്ടയും സിൽവയും പരിചയ സമ്പന്നരാണെങ്കിലും പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നതിൽ മടി കാണിക്കുന്നു.പ്രത്യേകിച്ചും സെറ്റ് പീസുകളിൽ ഗോൾ വഴങ്ങുന്നത് ഒരു ശീലമായി മാറിയിരിക്കുന്നു ബ്രസീലിന്.അതുകൊണ്ട് വരും മൽസരങ്ങളിൽ മാർകിനോസിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. 
സ്വിസിനെതിരെ തന്നെ പത്ത് തവണ ക്രൂരമായി ഫൗൾ ചെയ്യപ്പെട്ട 
നെയ്മറെ വലും മൽസരങ്ങളിൽ അതി ക്രൂരമായി വേട്ടയാടപ്പെടുമന്നുറപ്പുള്ളതിനാൽ  അമിതമായ നെയ്മർ ഡിപ്പന്റസി അപകടണമാണെന്നിരിക്കെ കൂടുതൽ എക്സ്പ്രസ്സീവ് ആയി തനതു ജോഗാ ബോണിറ്റോ ശൈലിയിൽ ഒഴുക്കും താളവുമൊത്ത കൃത്യമായി കോമ്പിനേഷണൽ പാസ്സിംഗ് ഗെയിമാണ് ടീമിന് ആവശ്യം.

ബ്രസീലിയൻ ഫുട്‌ബോളിൽ 2010 ന് ശേഷമുള്ള ന്യൂ ജെനറേഷൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ആശങ്കകൾക്കും സമ്മർദ്ദങ്ങൾക്കും സ്ഥിരമായി അടിമപ്പെടുന്നത്.
യോഗ്യതാ മൽസരങ്ങളിലെയും സൗഹൃദ മൽസരങ്ങളിലെയും സമ്മർദ്ദ ഘട്ടങ്ങൾ തരണം ചെയ്യുന്നത് പോലെ എളുപ്പമല്ല ലോകകപ്പിലെ പ്രഷർ സ്വിറ്റേഷൻ കൈകാര്യം ചെയ്യാൻ.ഒരു ഗോൾ വഴങ്ങുമ്പോഴേക്കും ആശങ്കകൾക്കടിമപ്പെടുന്ന ബ്രസീലിനെയാണ് നമ്മൾ സ്വിസിനെതിരെ കണ്ടത്.ഇത് മാറ്റിയെടുക്കുക ഏന്നതാണ് ടിറ്റക്ക് മുന്നിലെ വലിയ കടമ്പ ഇ പ്രശ്നം പരിഹരിക്കാനായേലേ ഏത് വലിയ പ്രതിസന്ധിയിൽ പോലും കൂളായി കളിക്കുന്ന പഴയ ആ ബ്രസീൽ ആവുകയുള്ളൂ.
അടുത്ത ഗ്രൂപ്പ് മൽസരത്തിൽ സെർബിയയോട് തോൽവി വഴങ്ങി രണ്ടും കൽപ്പിച്ച് വരുന്ന  കോസ്റ്റാറികയെ നേരിടുമ്പോൾ മുകളിൽ പ്രതിപാദിച്ച എന്തോക്കെ മാറ്റങ്ങളാണ് ടിറ്റെ നടപ്പിലാക്കാൻ പോവുന്നതെന്ന് കാത്തിരുന്നു കാണുകയല്ലാതെ വേറെ നിവൃത്തിയില്ല.

ഏതൊരു ലോകകപ്പിലെയും ആദ്യ മൽസരത്തിൽ പ്രകടമായേക്കാവുന്ന പ്രതിസന്ധിയാണ് നെയ്മറും സംഘവും ഫിഫ റാങ്കിംഗിൽ ആറാം സ്ഥാനക്കാരായ  സ്വിസിനെതിരെയും നേരിട്ടത് , അത് സ്വഭാവികമാണ്.അഞ്ച് തവണ ചാമ്പ്യൻമാരായപ്പോൾ ബ്രസീലിന്റെ ലോകകപ്പ് വിജയങ്ങളെല്ലാം തന്നെ വിജയങ്ങളോടെ ആയിരുന്നു തുടക്കമിട്ടതെന്നും  ഇവിടെ ചൂണ്ടികാണിക്കപ്പെടേണ്ടതാണ്.അതിനാൽ ചരിത്രം മാറ്റി കുറിക്കാൻ ടിറ്റക്ക് സാധിക്കട്ടെ എന്ന് വിശ്വസിക്കാം..

Dansih_Javed_Fenomeno
Viva brazil

Saturday, June 16, 2018

റഷ്യയിൽ ഓരോ ദിനത്തിലും ബ്രസീൽ സാന്നിദ്ധ്യം...!!



"If we don't take care about the invaders from Brazil Then at the next World Cups... we will have 16 [teams] full of Brazilian players. It's a danger, a real, real danger."

( "ബ്രസീലിൽ നിന്നും മറ്റു ഇന്റർനാഷണൽ ഫുട്‌ബോൾ ടീമുകളിലേക്കുള്ള കൂടുമാറ്റങ്ങളെ അവസാനിപ്പിച്ചില്ലെങ്കിൽ ഭാവിയിലെ ലോകകപ്പുകളിൽ മുഴുവനും ബ്രസീൽ ബോൺ താരങ്ങളുമായി കുറഞ്ഞത് പതിനാറ് രാജ്യങ്ങളെങ്കിലും ലോകകപ്പിൽ കളിക്കുന്നത് കാണേണ്ടി വരും.ഇത് അപകടകരമായ സ്വിറ്റേഷൻ ആണ്" ).

2010 ലോകകപ്പിന് മുമ്പായി മുൻ ഫീഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ പറഞ്ഞ വാചകങ്ങളാണിത്.

റഷ്യൻ ലോകകപ്പിലെ ആദ്യ രണ്ടു ദിനങ്ങൾ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു , രണ്ട് ദിവസങ്ങളിലായി നാല് മൽസരങ്ങളും.ബ്രസീൽ റഷ്യൻ ലോകകപ്പിൽ ഇതുവരെ ഇറങ്ങിയിട്ടില്ലെങ്കിലും ആദ്യ രണ്ട് ദിനത്തിലും ബ്രസീൽ ടച്ച് നിങ്ങൾക്ക് കാണാമായിരുന്നു.അഞ്ച് ബ്രസീൽ ബോൺ താരങ്ങളാണ് ലോകകപ്പിലെ ആദ്യ രണ്ട് ദിവസങ്ങളിലുമായി മറ്റു രാജ്യങ്ങൾക്ക് വേണ്ടി കളത്തിൽ ഇറങ്ങിയത്.അരങ്ങേറ്റ മൽസരമായ റഷ്യ-സൗദി മൽസരത്തിൽ റഷ്യൻ വിംഗുകളിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ച മരിയോ ഫെർണാണ്ടസ് ആണ് ഉദ്ഘാടന മൽസരത്തിലെ ബ്രസീൽ ബോൺ.

തുടർന്ന് രണ്ടാം ദിനമായ ഇന്നലെ മാത്രം സ്പെയിൻ -പോർച്ചുഗൽ മൽസരത്തിൽ കളത്തിൽ  മൂന്ന് ബ്രസീൽ ബോൺ താരങ്ങൾ ഉണ്ടായിരുന്നു മൽസരത്തിൽ സ്പെയിന് വേണ്ടി ഇരട്ട ഗോളടിച്ച ഡീഗോ കോസ്റ്റ, മധ്യനിരക്കാരൻ തിയാഗോ, പോർച്ചുഗലിന്റെ പ്രതിരോധം കാത്ത പെപെ തുടങ്ങിയവർ.ഇന്നലെ കളിച്ചില്ലേലും സ്പെയിനിന്റെ പകരക്കാരൻ സ്ട്രൈകറായ റോഡ്രിഗോയും പോളണ്ടിന്റെ സെന്റർ ബാക്കായ തിയാഗോയും കൂടി ചേരുന്നതോടെ എന്റെ അറിവിൽ മൊത്തം ആറ് ബ്രസീൽ ബോൺ താരങ്ങളാണ് മറ്റ് വിവിധ രാജ്യങ്ങൾക്കായി റഷ്യയിൽ ബൂട്ട് കെട്ടുന്നത്.

സെപ് ബ്ലാറ്റർ ആശങ്കപ്പെട്ടത് വെറുതെ ആയിരുന്നില്ല, ലോകകപ്പ് ഏതുമാകട്ടെ  മറ്റു ടീമുകളിൽ എല്ലാം തന്നെ ഫുട്‌ബോളിന്റെ സ്വർഗഭൂമിയിൽ നിന്നുമുള്ള താര സാന്നിദ്ധ്യം കാണാം നിങ്ങൾക്ക്, അതാണ് ചരിത്രം. അത് തുടർന്ന് കൊണ്ടേയിരിക്കുന്നു... 

The talent factory ..ബ്രസീൽ..!
ഫുട്‌ബോളിന്റെ അക്ഷയഖനി അത് മറ്റു രാജ്യങ്ങളും അനുഭവിക്കട്ടെ..!

Danish Javed Fenomeno

Monday, June 11, 2018

ഉദിച്ചുയർന്ന് ടിറ്റെയുടെ " മാജിക് ക്വാർറ്റെറ്റ് " 





By - Danish Javed Fenomeno
Match review 
Austria vs Brazil , Vienna
10 June 2018



ആൽപ്സിന്റെ മടിത്തട്ടായ വിയന്നയിൽ ആതിഥേയരായ ഓസ്ട്രിയയെ നേരിടുമ്പോൾ ടിറ്റെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ബ്രസീലിയൻ ആരാധകർക്ക് രണ്ട് സന്തോഷ വാർത്തകളോടെ ആയിട്ടായിരുന്നു ടീം സ്റ്റാർട്ടിംഗ് ലൈൻ അപ്പ് പ്രസിദ്ധീകരിച്ചത്.

ഒന്ന് പരിക്കിൽ നിന്നും മുക്തനായ വന്ന് കഴിഞ്ഞ കളിയിൽ ബാൾക്കൻ കരുത്തരായ ക്രൊയേഷ്യക്കെതിരെ ഒന്നാന്തരമൊരു സോളോ ഗോളിലൂടെ മാസ്മരിക പ്രകടനം  കാഴ്ചവെച്ച നെയ്മർ നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആദ്യമായി ആദ്യ ഇലവനിൽ ഇറങ്ങുന്നു. രണ്ടാമത്തേത് തീർത്തും സർപ്രൈസായിരുന്നു വർഷങ്ങളായി ബ്രസീൽ ഫാൻസ് കാത്തിരിക്കുന്ന ബ്രസീലിയൻ "മാജിക് ക്വാർറ്റെറ്റ് " പിറവിയെടുക്കുന്ന കാഴ്ച. 

" നെയ്മർ - ജീസസ് - കൗട്ടീന്യോ -  വില്ല്യൻ "

 എന്നിവരടങ്ങുന്ന  മാജിക് ക്വാർറ്റെറ്റിന്റെ ഉദ്ഘാടന മൽസരമായിരുന്നു  ഓസ്ട്രിയക്കെതിരെ നടന്നത്. ടിറ്റെ
മാജിക് ക്വാർഡെറ്റിന്റെ ഉദ്ഘാടനം നടത്തിയ മൽസരത്തിൽ തന്നെ വില്ല്യനൊഴികെ മറ്റു മൂവരും ഗോളുകളടിച്ചു സ്കോറിംഗ് മികവു പ്രകടമാക്കി.മൽസരത്തിൽ എടുത്തു പറയേണ്ട ഗോൾ നെയ്മറുടെ ത്രസിപ്പിച്ച ഫെയിൻ് കട്ട് സ്കിൽസിൽ പിറന്ന സോളോ ഗോൾ തന്നെ.വില്ല്യനിൽ നിന്നും ബോൾ സ്വീകരിച്ചു ബോകസിൽ  ഓസ്ട്രിയൻ ഡിഫന്ററെ ഫെയന്റ് കട്ടിനാൽ നിലത്ത് ഇരുത്തിപ്പിച്ച ശേഷം നെയ്മർ ഗോൾ കീപ്പറേയും കബളിപ്പിച്ച് ജോഗാ ബോണിറ്റോയുടെ ചാതുര്യം പ്രകടമാക്കിയ ഗോൾ സ്വന്തമാക്കുമ്പോൾ ഇതിഹാസം റൊമാരിയോയുടെ അൻപത്തിയഞ്ചെന്ന ഗോൾ റെക്കോർഡിനൊപ്പമെത്തുകയായിരുന്നു. ഡിഫൻസിനെ കബളിപ്പ് നെയ്മറിന് നൽകിയ ഡയഗണൽ ത്രൂ ബോൾ അസിസ്റ്റടക്കം ചടുലമായ വേഗതേറിയ നീക്കങ്ങൾ സൃഷ്ടിച്ച വില്ല്യനും കളിയുലുടനീളം തന്റെ റോൾ മനോഹരമാക്കിയിരുന്നു.

യോഗ്യതാ റൗണ്ടുകളിൽ കൗട്ടീന്യോയെയോ വില്ല്യനെയോ ഒരുമിച്ച് ഇറക്കാതെ വലതു വിംഗിൽ ഒരാൾക്ക് മാത്രം അവസരം നൽകിയ ടിറ്റ ഓസ്ട്രിയക്കെതിരെ കൗട്ടീന്യോയെ ഓർഗനൈസർ റോളിലും വില്ല്യനെ റൈറ്റ് അറ്റാക്കിംഗ് മിഡിലും വിന്യസിക്കുകയായിരുന്നു.
ടിറ്റെയുടെ ടീം സിസ്റ്റത്തിൽ നടത്തിയ വിപ്ലവകരമായ ഈ മാറ്റം ടീമിന്റെ കളി ഒഴുക്കുകളിൽ കാര്യമായ സ്വാധീനം ചെലുത്തി.വിംഗുകളെ അമിതമായി ആശ്രയിക്കാതെ മിഡ്ഫീൽഡിൽ നിന്നും തന്നെ കൗട്ടീന്യോയും വില്ല്യനും നെയ്മറും പൗളീന്യോയും സംഘടിതമായ കോമ്പിനേഷണൽ പാസ്സിംഗ് നീക്കങ്ങളിലൂടെ സ്വത സിദ്ധമായ ജോഗാ ബോണിറ്റോയുടെ സൗന്ദര്യം മുഴുവനും പ്രദർശിപ്പിച്ചപ്പോൾ ആൽപ്സും കീഴടങ്ങുകയായിരുന്നു കാനറിപക്ഷികളുടെ ചിറകടിയിൽ.ഇത്തരം നീക്കങ്ങൾക്ക് ഉത്തമ ഉദാഹരണങ്ങളായിരുന്നല്ലോ പൗളീന്യോയും ഫിർമീന്യോയും നഷ്പ്പെടുത്തിയ സുവർണാസരങ്ങൾക്ക് പിറകിൽ ഒരു ചിത്രകാരൻ തന്റെ സൃഷ്ടി പൂർണതയിലെത്തിക്കുന്നത് പോലെ മധ്യനിരയിൽ നിന്നും ചിത്രം വരച്ചുകൊണ്ട് സമ്പൂർണ്ണമായ പാസ്സിംഗ് മേധാവിത്വത്താൽ ജോഗാ ബോണിറ്റോയുടെ സകല വിഭവങ്ങളും ആസ്വാദകർ നുകർന്ന  നീക്കങ്ങൾ.

ഏതാണ്ട് രണ്ടു വർഷത്തോളമായി ടിറ്റെ ബ്രസീലിന്റെ പരിശീലകനായി സ്ഥാനമേറ്റിട്ട്.
യോഗ്യതാ റൗണ്ടുകളിൽ മുപ്പതിലധികം ഗോളുകളടിച്ചു കൂട്ടി ഒരു തോൽവി പോലുമറിയാതെ പത്ത് വിജയവും രണ്ടു സമനിലയുമായി കാനറികളെ ഒരു വർഷം മുന്നേ തന്നെ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമാക്കി മാറ്റാൻ മുൻ കൊറിന്ത്യൻസ് കോച്ചിന് കഴിഞ്ഞിരുന്നു.
എന്നാൽ ക്വാളിഫികേഷനിൽ വിജയങ്ങളുടെ പരമ്പര തന്നെ സൗത്ത് അമേരിക്കൻ എതിരാളികൾക്കെതിരെ തീർത്തെങ്കിലും പൂർണമായും നെയ്മറിലെ അമിതമായ ആശ്രയത്തിൽ നിന്നും കരകയറാൻ ടിറ്റയുടെ ബ്രസീലിന് കഴിഞിരുന്നില്ല.നെയ്മറടങ്ങുന്ന മുന്നേറ്റനിരയുടെ ഇൻഡിവിഡ്യൽ ബ്രില്ല്യൻസ് പ്രകടിപ്പിച്ചു കൊണ്ടുള്ള നീക്കങ്ങളായിരൂന്നു അന്ന് സംഘടിതമായ നീക്കങ്ങളേക്കാൾ ഫലപ്രദമായതും ലക്ഷ്യം കണ്ടതും.കാസെമീറോയോ പൗളീന്യോയോ എതിരാളികളിൽ നിന്നും ബോൾ വീണ്ടെടുക്കുന്നു, ഇരു വിംഗുകളിലും മാർസെലോയും ഡാനിയും മുന്നോട്ട് റണ്ണിംഗ് ആരംഭിക്കുന്നു, കാസെമീറോ ബോൾ റെനാറ്റോക്ക് നൽകുന്നു അഗുസ്റ്റോയത് മധ്യനിരയിൽ നിന്നും മുന്നേറ്റത്തിലേക്ക് കുതിക്കുന്ന പൗളീന്യോക്കോ മാർസെലോക്കോ നൽകും തുടർന്ന് മുന്നേറ്റത്തിലെ ട്രയോയിൽ ബോൾ എത്തുന്നതോടെ നെയ്മറുടെ മാന്ത്രിക നൃത്ത ചുവടകളോ കൗട്ടീന്യോയുടെ ലോംഗ് റേഞ്ചിലോ ജീസസിന്റെ വൺ ഓൺ വൺ ബോക്സ് ഫിനിഷിങോ തുടങ്ങിയ ഇൻഡിവിഡ്യൽ പെർഫോമൻസിനെ അമിതമായ ഡിപ്പന്റ് ചെയ്യേണ്ട അവസ്ഥ വരുന്നു.ചുരുക്കി പറഞ്ഞാൽ യൊഗ്യതാ റൗണ്ടിൽ ഇതായിരുന്നു ടിറ്റെയുടെ അറ്റാക്കിംഗ് നീക്കങ്ങളും വിന്നിംഗ് സമവാക്യങ്ങളും.

എന്നാൽ ഈ തന്ത്രങ്ങളെല്ലാം സെന്റ് പെർസെന്റേജ് വിജയമായിരുന്നു എങ്കിൽ കൂടി  ലോകകപ്പ് പോലെയൊരു ടൂർണമെന്റിൽ യൂറോപ്യൻ വമ്പൻമാരെ എതിരിടാനിരിക്കെ മുന്നേറ്റത്തിലെ താരങ്ങൾ അമിത സമ്മർദ്ദം നേരീടാൻ സാധ്യതയുള്ളതാനാൽ മുന്നേറ്റത്തിലും മധ്യനിരയിലും ഒരു സംഘടിതമായ സ്ട്രെക്ചറൽ മാറ്റം വേണമെന്ന് ടിറ്റെക്ക് അനിവാര്യമായിരുന്നു.അതിന് അഗുസ്റ്റോയെ മാറ്റുകയെന്ന വഴിയല്ലാതെ ടിറ്റക്ക് മുന്നിലുണ്ടായിരുന്നില്ല.യൂറോ ടീമുകൾക്കെതിരെ 
ഫോമിലില്ലാത്ത അഗുസ്റ്റോയെ ഓർഗനൈസർ റോളിൽ കളിപ്പിചപ്പോൾ എതിരാളികളുടെ ഹാഫിൽ ഹൈ പ്രസ്സിംഗ് പൊസഷൻ ഗെയിം കളിക്കുന്ന യൂറോപ്യൻ എതിരാളികൾക്കെതിരെ പരാജയമാവുകയും ചെയ്തു ചൈനീസ് ലീഗ് താരം.മാത്രമല്ല അറ്റാക്കിംഗ് വിംഗ് ബാക്കുകൾ ഒഴിച്ചിട്ടു പോകുന്ന സ്പേസുകൾ ആണ് ബ്രസീൽ യൂറോപ്യൻ വമ്പൻമാരിൽ നിന്നും സമീപ കാലത്ത് നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് മനസ്സിലാക്കിയ ടിറ്റെ  മധ്യനിരക്ക് കെട്ടുറപ്പ് പ്രദാനം ചെയ്യാൻ മാൻ.സിറ്റിയിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന സിറ്റിയുടെ മിഡ്ഫീൽഡിന് സന്തുലിതാവസ്ഥ നൽകുന്ന ഫെർണാണ്ടീന്യോയെ കളിപ്പിക്കാൻ നിർബന്ധിതനാവേണ്ടി വന്നു.

കാസെമീറോ പൗളീന്യോ ഫെർണാണ്ടീന്യോ ത്രയം ടിറ്റെ പ്രതീക്ഷിച്ച പോലെ തന്നെ ഡിഫൻസിന് സംരക്ഷണം നൽകുന്നതിൽ വിജയിക്കുന്നത് ജർമനിക്കെതിരായ മൽസരത്തിൽ നമ്മൾ കണ്ടതാണ്.
ക്രൊയേഷ്യക്കെതിരെയും ഈ ത്രയത്തെ  പരീക്ഷിച്ച ടിറ്റേ പക്ഷേ ഡിഫൻസിന് കെട്ടുറപ്പേകിയെങ്കിലും ടീമിന്റെ ആക്രമണത്തിൽ സംഘടിതമായി കാര്യമായ പുരോഗതി കൈവരിക്കാൻ സാധിക്കാതെ വന്നു. ക്രൊയേഷ്യക്കാർ ആദ്യ പകുതിയിൽ ഫെർണാണ്ടീന്യോ കാസെമീറോ പൗളീന്യോ ത്രയത്തിൽ ബോൾ എത്തിക്കാത്ത വിധം കണക്ഷൻസ് എല്ലാം ബ്രേക്ക് ചെയ്തു ഹൈ പ്രസ്സിംഗ് ടാക്ളുകൾ നടത്തിയപ്പോൾ ബ്രസീൽ മുന്നേറ്റം നിശ്ചലമായിരുന്നു ആദ്യ പകുതിയിൽ. എന്നാൽ രണ്ടാം പകുതിയിൽ ഫെർണാണ്ടീന്യോയെ പിൻവലിച്ച് നെയ്മർ ഇറങ്ങിയതോടെ കാനറികൾ എല്ലാ മേഖലയിലും മേധാവിത്വം പുലർത്തുകയും വില്ല്യൻ കൗട്ടീന്യോ നെയ്മർ ജീസസ് അടങ്ങിയ മാജിക് ക്വാർഡെറ്റ് കളത്തിൽ ഒരുമിച്ചതോടെ ടീം കൂടുതൽ സംഘാടന മികവും സ്വതസിദ്ധമായ ബ്രസീലിയൻ ഫ്ലോയും റിതവും ടീമിലെ എല്ലാ താരങ്ങളും ഒന്നടങ്കം  കൈവരിച്ചത് കാണാമായിരുന്നു. തുടർന്ന് ഗോളുകൾ സ്കോർ ചെയ്തു വിജയം കാണുകയും ചെയ്തതോടെ ടിറ്റെ സധൈര്യത്തോടെ തന്റെ "മാജിക് ഫോർ" കളിയുടെ തുടക്കം മുതൽ ഇന്നലെ ഓസ്ട്രിയകെതിരെയും  ഉപയോഗിക്കുകയായിരുന്നു.

ഡിഫൻസിന് സംരക്ഷണകവചമേകാൻ ഒരുക്കിയ എക്സ്ട്രാ മിഡ്ഫീൽഡറായ ഫെർണാണ്ടീന്യോയെ ഒഴിവാക്കി ഓസ്ട്രിയക്കെതിരെ കൗട്ടീന്യോയെ ഓർഗനൈസർ റോളിലും കളിപ്പിക്കാൻ തീരുമാനിച്ചതോടെ അറ്റാക്കിംഗിൽ കാനറികളുടെ ഒഴുക്കും താളവുമൊത്ത നീക്കങ്ങൾ തങ്ങളുടെ തനതു പരമ്പരാഗത ശൈലിയിൽ കോർട്ടിൽ പൊസഷനിലും അറ്റാക്കിംഗിലും മേധാവിത്വം പുലർത്തി.മറ്റൊരു നിർണായക മാറ്റമെന്തെന്നാൽ ബ്രസീലിയൻ ആക്രമണങ്ങളിലെ സുപ്രധാന കണ്ണികളായ വിംഗ് ബാക്കുകളുടെ ഓവർ ലാപ്പിംഗുകൾക്ക്  നിയന്ത്രണം വരുത്താൻ കോച്ച് നിർബന്ധിതനായിരുന്നു.ഇന്നലത്തെ മൽസരത്തിൽ ടിറ്റെ പ്രയോഗിച്ച ഏറ്റവുമധികം ഇഫ്ക്ടീവായ തന്ത്രമായിരുന്നു ഇത്.പക്ഷേ പല അവസരത്തിലും ഡാനിലോയും മാർസെലോയും ബാക്ക് ലൈനിൽ അപകടകരമായ സ്വിറ്റേഷനിൽ ബോൾ നഷ്ടപ്പെടുത്തുന്നത് തീർച്ചയായും നിരാശപ്പെടുത്തി.

ജീസസ് അവസരത്തിനൊത്തുയർന്നതാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം.ക്രൊയേഷ്യക്കെതിരെ ഫിർമീന്യോ പകരക്കാരനായി ഇറങ്ങി ഗോളടിച്ചപ്പോൾ തന്നെ മുൻ പാൽമിറാസ് സ്ട്രൈകർ വ്യക്തമാക്കിയതാണ് താനും ഫിർമീന്യോയും ടീമിന്റെ മെയിൻ സ്ട്രൈകറുടെ റോളിലേക്ക് കടുത്ത മൽസരത്തിലാണെന്നത്.മാജിക് ഫോറിനൊപ്പം പൗളീന്യോയും ക്രിയേറ്റ് ചെയ്തെടുത്ത തനതായ ഒരു ബ്രസീലിയൻ ഫ്ലംബോയന്റ് അറ്റാക്കിംഗ് നീക്കത്തിൽ നിന്നും ബോൾ വാങ്ങി കുതിച്ച നെയ്മെറെ ബോക്സിൽ ഫൗൾ വെച്ച് തള്ളിയിട്ട ഓസ്ട്രിയൻ ഡിഫൻസിനെ കബളിപ്പിച്ച് പൗളീന്യോ തൊടുത്ത ഷോട്ട് ഗോളി മുഴുനീളെ ഡൈവ് ചെയ്തു തട്ടിയകറ്റിയെങ്കിലും തുടർന്ന് ലഭിച്ച കോർണറിൽ നിന്നും സ്ഥാനം തെറ്റി നിന്ന ജിസസ് കൃത്യതയാർന്ന റൈറ്റ് ഫൂട്ട് ഷോട്ടോടെ ബോൾ വലയിലെത്തിക്കുകയായിരുന്നു.
പൗളീന്യോയുടെ നീക്കങ്ങളും മധ്യനിരയിൽ നിന്നുമുള്ള റണ്ണിംഗുകളും ടീമിന്റെ അറ്റാക്കിംഗിൽ ഒഴുക്കും ഗതിവേഗവും നൽകി.

രണ്ടാം പകുതിയിൽ പൂർണ്ണമായും ബ്രസീൽ ഡൊമിനേഷൻ നടത്തിയപ്പോൾ കഴിഞ്ഞ കളിയിൽ ജർമനിയെ തോൽപ്പിച്ച ഓസ്ട്രിയൻ പോരാട്ടവീര്യം പുറത്തെടുക്കാനേകാതെയവർ വിഷമിച്ചു.
പൗളീന്യോ വില്ല്യൻ സഖ്യത്തിൽ പിറന്ന സുന്ദര നീക്കങ്ങളും ഫിർമീന്യോ കൗട്ടീന്യോ കോമ്പോയിൽ പിറന്ന കൗട്ടീന്യോയുടെ കണ്ണഞ്ചിപ്പിക്കുന്ന ഷൂട്ടിലൂടെയുള്ള മൂന്നാം ഗോളും ഗാലറിയെ അക്ഷരാർത്ഥത്തിൽ കോരിതരിപ്പിച്ചു.
വില്ല്യന്റെ മുന്നേറ്റത്തിൽ നെയ്മറെ ലക്ഷ്യം വെച്ച് കൊടുത്ത ഡയഗണൽ പാസ് സ്വീകരിക്കുന്ന നെയ്മർ നെയ്മറത് സുന്ദരമായ ബാക്ക് ഹീൽ പാസ് ടൈസണിലേക്ക് ടൈസൺ ഫിർമീന്യോക്ക് മറിച്ച് നൽകുന്നു ഗോളി മാത്രം മുന്നിൽ ക്ലോസ് റേഞ്ച് ഡിസ്റ്റൻസിൽ വെച്ച് ലിവർപൂൾ താരം തൊടുത്ത ഷോട്ട് ഓസ്ട്രിയൻ ഗോളി അൽഭുതകരമാം വിധം രക്ഷപ്പെടുത്തുന്നത് നെടുവീർപ്പിട്ടാണ് കാണികൾ ആശ്വാസം കൊണ്ടത്.
കൗട്ടീന്യോ തന്റെ ട്രേഡ്മാർക്കായ ലോംഗ് റേഞ്ചർ ഉതിർത്തെങ്കിലും ബാറിൽ തട്ടി മടങ്ങിയത് ബ്രസീൽ കൂടുതൽ ഗോളുകൾ നേടുന്നതിൽ തടസ്സമായി.

ഓസ്ട്രിയക്കെതിരെ  വിചാരിച്ച പോലേ തന്റെ വ്യക്തമായ ഗെയിം പ്ലാൻ കളത്തിൽ പ്രാവർത്തികമാക്കുന്നതിൽ ടിറ്റെ  വിജയിച്ചെങ്കിലും അടുത്ത ആഴ്ച സ്വിറ്റ്സർലൻഡിനെതിരെ ലോകകപ്പിൽ അരങ്ങേറുന്ന ബ്രസീൽ ഈ ടീമിനെ തന്നെ നിലനിർത്തുമോ? ടിറ്റെ ഓസ്ട്രിയക്കെതിരെ അവതരിപ്പിച്ച " മാജികൽ ക്വാർറ്റെറ്റിനെ " ആദ്യ ഇലവനിൽ അണിനിരത്തുമോ ലോകകപ്പ് പോലെയൊരു ഹൈ പ്രഷർ ടൂർണമെന്റിൽ?

ഓസ്ട്രിയക്കെതിരെ മൽസരത്തിലെ മാൻ ഓഫ് ദ മാച്ചായ കൗട്ടീന്യോയെന്ന മധ്യനിരക്കാരന്റെ സവിശേഷതകളിലാണ് ഇതിനെല്ലാം ഉത്തരങ്ങൾ ഒളിഞ്ഞു കിടക്കുന്നത്.അറ്റാക്കിംഗ് റോളുകൾ മാത്രം കൈകാര്യം ചെയ്തിട്ടുള്ള കൗട്ടീന്യോയുടെ വീക്ക് ഡിഫൻസീവ് എബിലിറ്റിയാണ് താരത്തിന്റെ ദൗർബല്യം. തീർച്ചയായും അത് തന്നെയാണ് ടിറ്റയെ ചിന്തിപ്പിക്കുന്ന ഘടകവും.ഹൈ പ്രസ്സിംഗ് പൊസഷണൽ ഗെയിം കളിക്കുന്ന ജർമനി സ്പെയിൻ പോലുള്ള യൂറോപ്യൻ ടീമുകൾക്കെതിരെ മധ്യനിരയിൽ ഫെർണാണ്ടീന്യോയെ പോലെയൊരു മിഡ്ഫീൽഡറെ വിന്യസിപ്പിച്ചാൽ കൂടുതൽ ഡിഫൻസീവ് കെട്ടുറപ്പ് വരുമെന്നതും അതേ സമയം കൗട്ടീന്യോയെ ഓർഗനൈസർ റോളിൽ കളിപ്പിച്ചാൽ അറ്റാക്കിംഗ് ബാലൻസ് നിലനിർത്താനും ഒരുപാട് സംഘടിതമായ നീക്കങ്ങൾ കളിക്കാൻ പറ്റുമെന്നതും ടിറ്റയെ ആശയക്കുഴപ്പത്തിലാക്കിയേക്കാം.ഇതിൽ ഏത് തെരഞ്ഞെടുക്കണമെന്നത് ടിറ്റയുടെ മാത്രം ഉത്തരവാദിത്തമാണ്.
കൗട്ടീന്യോ ഓസ്ട്രിയക്കെതിരെ ഡീപിലോട്ട് ഇറങ്ങി കളിച്ചതും ചീല ഡിഫൻസീവ് ഡൂട്ടീകളിൽ പങ്കാളിയായതും  ടിറ്റയെ സന്തോഷിപ്പിച്ചേകാം, പക്ഷേ മിഡ്ഫീൽഡിൽ പൗളീന്യോക്കൊപ്പവും കാസെമീറോക്കൊപ്പവും കോമ്പിനേഷൻ രൂപീകരിച്ചടുക്കണമെങ്കിൽ ഗ്രൗണ്ടിൽ എല്ലാ ഭാഗത്തും ഏറിയ പങ്കും ആക്ടീവായിരിക്കണമെന്നതും കൗട്ടീന്യോയെ സംബന്ധിച്ച് നിർണായകമായ വസ്തുതയാണ്.

യൂറോപ്പിൽ ലോക കിരീടം നേടിയ ഏക നോൺ യൂറോപ്യൻ ആയ ബ്രസീലിന് യൂറോപ്യൻ മണ്ണിൽ വീണ്ടും കിരീട നേട്ടം ആവർത്തിക്കണമെങ്കിൽ ബ്രസീലിയൻ ഫുട്‌ബോളിന്റെ തത്വശാസ്ത്രമായ ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധം എന്ന തത്വമാണ് ടിറ്റെ നടപ്പിലാക്കേണ്ടത്.ഇത് പ്രായോഗികമായാൽ കൗട്ടീന്യോയെ സ്വിസിനെതിരെ ഓർഗനൈസർ റോളിൽ കാണാം .ടിറ്റെ വിപുലീകരിച്ചെടുത്ത പുതിയ "മാജിക് ക്വാർറ്റെറ്റ്" വേൾഡ് കപ്പിൽ സാംബാ നൃത്തച്ചുവടകളാൽ ജോഗാ ബോണിറ്റോയുട ചിറകിലേറി പറന്നുയരട്ടെ.

#Danish_Javed_Fenomeno

Tuesday, June 5, 2018

സൗദി അറേബ്യ- അറബ് വസന്തം തീർക്കാൻ ഒവൈറാന്റെ പിൻമുറക്കാർ " ഗ്രീൻ ഫാൽക്കൺസ് "



 Danish Javed Fenomeno

ലോകകപ്പിൽ തുടരെ നാല് തവണ യോഗ്യത നേടി ചരിത്രം കുറിച്ച രണ്ടാമത്തെ ഏഷ്യൻ ടീമാണ് സൗദി അറേബ്യ.ഏഷ്യൻ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും ഒന്നാം നമ്പർ ടീം.മൂന്ന് തവണ ഏഷ്യൻ ചാമ്പ്യൻമാരായിട്ടുണ്ട് സ്സൗദി.രാജ്യത്തെ നിത്യഹരിത നായകനും അറേബ്യയുടെ ഇതിഹാസ ഗോൾ സ്കോററുമായ മജീദ് അബ്ദുള്ള, ഒരു കാലത്ത് പ്രവാസികളുടെയും മലയാളികളുടെയും സൂപ്പർ ഹീറോ ആയിരുന്ന ലോകകപ്പ് ചരിത്രത്തിൽ തന്നെ എക്കാലത്തെയും മികച്ച സോളോ ഗോളിനുടമയായ സഈദ് ഒവൈറാൻ തുടർചയായ നാല് ലോകകപ്പുകളിൽ ഗോളടിച്ച ആദ്യ ഏഷ്യക്കാരനായി തെണ്ണൂറുകളിൽ വിസ്മയിപ്പിച്ച സമി അൽ ജബർ മധ്യനിരയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ഫുവാദ് അമീൻ , അൽ ജബറിന് ശേഷം വന്ന ഗോൾ മെഷീൻ യാസിർ അൽ ഖത്താനി തുടങ്ങീയ ഒരുപാട് ഏഷ്യൻ ഫുട്‌ബോളിലെ ഇതിഹാസതുല്ല്യരായ കളിക്കാരെ സംഭാവന ചെയ്തിട്ടുണ്ടെങ്കിലും ഇവരുടെ കാലശേഷം ക്രമേണയായി ലോക ഫുട്‌ബോളിൽ നിന്നും പിന്നോക്കം പോയ സൗദി ,2006 ലെ ജർമൻ ലോകകപ്പിന് ശേഷം തുടരെ രണ്ട് ലോക ചാമ്പ്യൻഷിപ്പുകളിൽ യോഗ്യതാ ലഭിക്കാതെ പോവുകയായിരുന്നു.1994 ലെ കന്നി ലോകകപ്പിൽ കരുത്തുറ്റ ബെൽജിയൻ നിരയെ അട്ടിമറിച്ച ഒവൈറാന്റെ മാന്ത്രിക ഗോളിൽ പ്രീ ക്വാർട്ടറിൽ കടന്നതാണ് അറേബ്യൻ ഫുട്ബോളിന്റെ ലോകകപ്പിലെ സുവർണ നേട്ടം.എന്നാൽ ഇത്തവണ റഷ്യയിൽ ഇറാന് ശേഷം യോഗ്യത നേരത്തെ ഉറപ്പിച്ചായിരുന്നു "ഗ്രീൻ ഫാൽക്കൺസ്" ന്റെ വരവ്.

റഷ്യയിൽ യോഗ്യത നേടിയ 32 ടീമുകളിൽ ഏറ്റവും ലോവസ്റ്റ് ഫിഫ റാങ്കുള്ള ടീമാണ് സൗദി.റാങ്കിംഗിൽ എഴുപതാം സ്ഥാനത്താണ്.പക്ഷേ മികച്ചൊരു കാമ്പയിൻ ലക്ഷ്യമിട്ടാണ് മുൻ ബാഴ്സാ താരവും സൗദി പരിശീലകനുമായ യുവാൻ അന്റോണിയോ പിസി റഷ്യയിലെത്തുന്നത്.ചിലിക്ക് കോപ്പാ അമേരിക്ക നേടികൊടുത്ത പരിശീലകനായ പിസ്സി ലോകകപ്പിന് യോഗ്യത നേടികൊടുത്ത വാൻ മാർവിക് രാജിവെച്ച ഒഴിവിലാണ് സൗദി പരിശീലകനായി ചുമതലയേറ്റത്.തുടർന്നു ഗ്രീസടക്കമുള്ള വമ്പൻമാരെ തോൽപ്പിക്കാനും സൗദിക്ക് കഴിഞ്ഞിരുന്നു.ഇക്കഴിഞ്ഞ വർഷത്തിൽ ടീമിന്റെ കരുത്ത് വർധിപ്പിക്കാനും തങ്ങളുടെ താരങ്ങൾക്ക് യൂറോപ്യൻ ഫുട്‌ബോളിൽ അനുഭവസമ്പത്തുള്ളവരാക്കി മാറ്റുവാനും വേണ്ടി സൗദി ഫെഡറേഷൻ ഒൻപത് പ്ലെയേഴ്സിനെ ലാ ലീഗയിലെ ഒൻപത് ക്ലബുകളിലേക്ക് ലോണടിസ്ഥാനത്തിൽ അയച്ചെങ്കിലും ലാ ലീഗയിൽ കളിക്കാൻ വേണ്ടത്ര അവസരങ്ങൾ ആർക്കും ലഭിച്ചില്ല.എന്നാൽ ഒൻപത് പേരിൽ ലെവാന്റയുടെ ഫഹദ് അൽ മുഅല്ലാദ് ,വിയ്യാറിയലിന്റെ സലീം അൽ ദസരി, ലെഗനീസിന്റെ യഹിയ അൽ ഷെഹ്രി തുടങ്ങിയ മൂന്ന് സൂപ്പർ താരങ്ങളുടെ സാന്നിദ്ധ്യമാണ് ഹരിതപ്പടയുടെ കരുത്ത്.

പരമ്പരാഗതമായി ഡിഫൻസീവ് ഫുട്‌ബോൾ പിന്തുടരുന്നവരായിരുന്നു ഏഷ്യൻ ഫുട്‌ബോളിലെ വമ്പൻ ശക്തികളായ ഇറാനൂം സൗദിയും കൊറിയയുമെല്ലാം.
എന്നാൽ തെണ്ണൂറകളിൽ  കൊറിയൊടൊപ്പം മാറ്റത്തിന്റെ അലയൊലികൾ സൃഷ്ടിച്ച് പാസ്സിംഗ് ഗെയിമിലേക്ക് ശൈലി മാറ്റി പുതു പുത്തൻ ശക്തിയായി ജപ്പാൻ കടന്നു വന്നപ്പോഴും സൗദിയടക്കമുള്ള അറബ് രാജ്യങ്ങൾ പ്രതിരോധാത്മക ശൈലി കൈവിട്ടിരുന്നില്ല.
അതുകൊണ്ട് തന്നെ ഡിഫൻസീന് മാക്സിമം പ്രാധാന്യം നൽകി തരം കിട്ടുമ്പോൾ ആക്രമിച്ചു കളിക്കുകയെന്ന പഴയ ശൈലിയാണ് അറേബ്യക്കാർ ഇന്നും ഫോളോ ചെയ്യുന്നത്. കടുത്ത പ്രതിരോധാത്മക ശൈലി ഫോളോ ചെയ്യൂന്ന കോച്ചു കൂടിയായ അന്റോണിയോ പിസിയും ഊന്നൽ നൽകുന്നത് 4-2-3-1 എന്ന ഡിഫൻസീവ് ഫോർമേഷനിലാണ്.
പിസ്സിയുടെ തന്ത്രങ്ങളുടെ ബുദ്ധി കേന്ദ്രവും ഫോകൽ പോയിന്റും അറ്റാക്കിംഗ് മധ്യനിരക്കാരനായ അൽ ഷെഹ്റി തന്നെയാണ്. മുൻ അൽ നാസർ പ്ലേമേക്കറും പത്താം നമ്പർ താരവുമായ ഷെഹ്റിയാണ് സൗദി നിരയിലെ ഏറ്റവും പ്രതിഭാധ്നായ കളിക്കാരനും.

ഗോൾ കീപ്പർ അൽ മൊസൈലിന് മുന്നിലായി ടീം നായകനും 2006 മുതൽ ടീമിലെ നിറ സാന്നിധ്യവും ടീമിലെ ഏറ്റവും പരിചയസമ്പന്നനുമായ ഒസാമ ഹസാവിയും, സ്റ്റോപ്പർ ബാക്കായ ഒസാമക്കൊപ്പം ഒമർ ഹസാവിയും കൂടെ അൽ ഹിലാലിന്റെ യാസർ അൽ ഷെഹ്റാനിയും അൽ അഹ്ലിയുടെ മൻസൂർ അൽ അറബിയും ഉൾപ്പെടെ ഫോർ മാൻ ഡിഫൻസ് ആണ് പിസ്സിയുടെ ഹരിതകോട്ട കാക്കുന്നത്.
ഡിഫൻസീവ് മധ്യനിരക്കാരായി അൽ ഹിലാന്റെ അബ്ദുള്ള ഉദൈഫും 2004 മുതൽ സൗദിക്ക് വേണ്ടി കളി തുടരുന്ന അൽ അഹ്ലിയുടെ അനുഭവസമ്പത്ത് വേണ്ടൂവോളമുള്ള തഹ്സീർ അൽ ജാസിമും മധ്യനിരയിൽ എതിരാളികളുടെ ഗതിവേഗ ആക്രമണങൾ തടയിടാനുണ്ടാകും.തുടർന്ന് ഇരു വിംഗുകളിലും 
റൈറ്റ് അറ്റാക്കിംഗ് വിംഗറായ ടീമിലെ സ്പീഡി പ്ലെയറായ ലെവാന്റെയുടെ മുഅല്ലാദും ലെഫ്റ്റ് അറ്റാക്കിംഗ് മിഡ്ഫിൽഡിൽ ഡിഫൻസീവ് ദ്വയങ്ങളെ സഹായിക്കും വീധത്തിൽ കുറച്ചു കൂടി ഡീപ് റോളിൽ വിയ്യാറിയലിന്റെ ദസരിയും കളിക്കും. ഇവർക്ക് മുന്നിലായാണ് പ്ലേമേക്കറും സെക്കൻഡറി സ്ട്രൈകറും കൂടിയായ അൽ ഷെഹ്റി ആക്രമണ തന്ത്രങ്ങൾ മെനയുക.ഏക സ്ട്രൈകർ സങ്കല്പം തന്നെയാണ് പിസി തന്റെ ഫോർമേഷനിൽ ഉപയോഗിച്ചിരിക്കുന്നത്.അൽ നാസറിന്റെ പരിചയ സമ്പന്നനും ടീമിന്റെ മുതിർന്ന താരവുമായ മുഹമ്മദ് അൽ സലാവിയായിരിക്കും സ്ട്രൈകർ റോളിൽ.ഏഷ്യൻ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ടോപ് സ്കോറർ ആണ് സലാവി.14മൽസരങ്ങളിൽ നിന്നായി 16 ഗോളുകളടിച്ചു കൂട്ടിയിട്ടുണ്ട് സൂപ്പർ സ്ട്രൈകർ.

പിസിയുടെ ടാക്റ്റീസ് ടീം സ്ട്രക്ചർ എടുത്തു നോക്കിയാൽ തന്നെ മനസിലാകും ടീമിന്റെ മർമ്മം പ്രതിരോധമാണെന്ന്.യൂറോപ്യൻമാരെയും ലാറ്റിനമേരിക്കൻസിനെയും അതിജീവിക്കാനുള്ള ഫിസിക്കൽ സ്ട്രെങ്തോ ടെക്നിക്കൽ എബിലിറ്റിയോ ഒന്നും താരതമ്യേന ഇല്ലാത്തവരാണ് ഇന്നത്തെ സൗദി താരങ്ങൾ.മികച ടെക്നിക്കൽ സ്കിൽസും ഫിനിഷിങ് മികവുമുള്ള സൂപ്പർ പ്രതിഭകളായിരുന്ന ഒവൈറാനിനും അൽ ജബറിനുമൊന്നും പകരക്കാരെ കണ്ടെത്താൻ സൗദിക്കിത് വരെ കഴിഞ്ഞിട്ടില്ല.  ലോകകപ്പ് പോലുള്ള ഹൈ ലെവൽ ഫുട്‌ബോൾ പ്രഷർ സ്വിറ്റേഷനിൽ പോരാടാൻ ഇത്തരം ക്വാളിറ്റികളുള്ള താരങ്ങൾ വേണമെന്നിരിക്കെ ഉള്ള വിഭവങ്ങൾ വെച്ച് ഈജിപ്തും റഷ്യയും ഉറുഗ്വെയുമടങ്ങുന്ന ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ എത്രത്തോളം മുന്നേറുമെന്ന് കണ്ടറിയണം.പ്രതിരോത്മക ഫുട്‌ബോളിലൂടെ ബോൾ പൊസഷനിംഗിന് പ്രാധാന്യം നൽകി കളിയിൽ മേൽക്കോയ്മ കൈവരിക്കുന്ന യുവാൻ അന്റോണിയോ പിസി തന്റെ ശൈലി എങ്ങനെ ഫലപ്രദമായി ഗ്രീൻ ഫാൽക്കൺസിൽ നടപ്പിലാക്കും എന്നതിനനുസരിച്ചാകും സൗദിയുടെ പ്രതീക്ഷകൾ.

ടീം സൂപ്പർ താരം - യഹിയ അൽ ഷെഹ്റി 

2009 മുതൽ പച്ചപ്പടയിലെ നിറഞ്ഞ സാന്നിധ്യമാണ് അൽ ഷെഹ്റി.
അടിസ്ഥാനപരമായി ഫോർവേഡ് ആണെങ്കിലും താരത്തിന്റെ ക്രിയേറ്റീവ് നീക്കങ്ങൾ സൃഷ്ടിച്ചെടുക്കാനുള്ള കഴിവ് തിരിച്ചറിഞ്ഞ അന്റോണിയോ പിസ്സി മിഡ്ഫീൽഡിനും സ്ട്രൈക്കർക്കും മധ്യത്തിൽ പ്ലേമേക്കർ റോളിലും വിംഗർ റോളിലും  വിന്യസിക്കുകയായിരുന്നു.താരതമ്യേന മറ്റു സൗദി താരങ്ങളെ അപേക്ഷിച്ച് മികവുറ്റ ഡ്രിബ്ലിംഗ് സ്ക്ൽസിലൂടെ ഡിഫൻസിന് മറികടക്കാനും സാങ്കേതികത്തികവുമുള്ള 
അൽ ഷെഹ്റി തന്നെയാണ് റഷ്യൻ മണ്ണിൽ അറേബ്യയുടെ തുരുപ്പുചീട്ട്.ദമാം സ്വദേശിയായ അൽ ഷെഹ്റി 56 മൽസരങ്ങളിൽ നിന്നും 8 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.

യുവതാരം - ഫഹദ് അൽ മുഅല്ലാദ്

സൗദിയെ റഷ്യൻ മണ്ണിലെത്തിച്ച ഗോൾ സ്കോർ ചെയ്തത് യുവതാരമായ മുഎല്ലാദായിരുന്നു.തന്റെ ക്ലബായ അൽ ഇത്തിഹാദിനെയും ക്രൗൺ പ്രിൻസ് കപ്പിൽ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കൂ വഹിച്ചു. ലെവാന്റെയുമായി ലോണടിസ്ഥാനത്തിൽ കാരാറിൽ ഏർപ്പെട്ട ഉയരക്കുറവുള്ള താരം സ്പീഡി വിംഗറാണ്.ഇക്കഴിഞ്ഞ സൗഹൃദ മൽസരത്തിൽ ഉക്രൈനെതിരെ ഗോൾ നേടാനും മുഅല്ലാദിന് കഴിഞ്ഞു.
ജിദ്ദാ സ്വദേശിയായ താരം സൗദിക്കായി 44 മൽസരങ്ങളിൽ നിന്നും പത്ത് ഗോളുകൾ നേടിയിട്ടുണ്ട്.

സർപ്രൈസ് പ്ലെയർ - 
മുഹമ്മദ് അൽ സലാവി

നിലവിൽ ഏഷ്യൻ ഫുട്‌ബോളിലെ ഏറ്റവും മികച്ച ഫോർവേഡുകളിലൊന്നാണ് ഹൊഫൂഫ് സ്വദേശിയായ സലാവി.
സൗദി അറേബ്യൻ ഫുട്‌ബോൾ ചരിത്രത്തിലെ ടോപ് ഗോൾ സ്കോറർ ലിസ്റ്റിൽ മുന്നിൽ നിൽക്കുന്ന ഇതിഹാസ താരങ്ങളായ മജീദ് അബ്ദുള്ളക്കും സമി അൽ ജബറിനും അൽ ഖത്താനിക്കും പിന്നിൽ 28 ഗോളുകളോടെ ആറാം സ്ഥാനത്താണ് അൽ നാസർ സ്ട്രൈകർ.ഓർക്കുക സൗദി ഇതിഹാസം ആയ സയിദ് ഒവൈറാൻ പോലും സലാവിക്ക് പിറകിലാണ് ഗോളടിയുടെ കാര്യത്തിൽ.2009 മുതൽ അൽ നാസറിലും സൗദി മുന്നേറ്റത്തിലും നിത്യ സാന്നിധ്യമാണ് സലാവി.39 മൽസരങ്ങളിൽ നിന്നാണ് താരം 28  ഗോളുകൾ സ്കോർ ചെയ്തത്.അൽ ഖത്താനിക്ക് ശേഷം മികച്ചൊരു സ്ട്രൈക്കറെ കണ്ടെത്താനാകാതെ പോയ അറേബ്യൻ ഫുട്‌ബോളിന് ലഭിച്ച മുന്നേറ്റനിരയിലെ സൂപ്പർ താരമാണ്‌ സലാവി.ഈ സീസണിൽ മൂന്നാഴ്ചയോളം മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുമായി ട്രെയിനിംഗ് സെഷൻ പങ്കിടാനും താരത്തിന് അവസരം ലഭിച്ചിരുന്നു.

കരുത്തരായ ഉറുഗായും റഷ്യയും ഈജിപ്തുമടങ്ങുന്ന ഗ്രൂപ്പിൽ നിന്നും രണ്ടാം റൗണ്ടിലെത്തൂകയെന്നത് സൗദിയെ സംബന്ധിച്ച് അസാധ്യമെന്നൊന്നും പറഞ്ഞുകൂടാ.കാരണം 1994 ലോകകപ്പിൽ ലോകകപ്പ് ഫേവറൈറ്റുകളായ നെതർലാന്റ്സിനെ വിറപ്പിക്കുകയും ബെൽജിയത്തെ തോൽപ്പിക്കുകയും ചെയ്താണ് സൗദി മരണഗ്രൂപ്പിൽ നിന്നും ഒവൈറാന്റെ മികവിൽ പ്രീ ക്വാർട്ടറിൽ കടന്ന് ചരിത്രം രചിച്ചത്.
ഇത്തവണ ഒരു സമനിലയും ഒരു ജയവും ആയിരിക്കാം അന്റോണിയോ പിസി ഗ്രൂപ്പിൽ നിന്നും സ്വപ്നം കാണുന്നത്.ആദ്യ റൗണ്ടിനപ്പുറത്തേക്ക് ഈ ടീമിനെ കടത്താനായാൽ കോച്ച് പിസ്സിയുടെ ടാക്റ്റീസിന്റേ വിജയം തന്നെയാകുമത്.

#Danish_Javed_Fenomeno

Sunday, June 3, 2018

നെയ്മറിന്റെ മാസ്മരിക തിരിച്ചു വരവിൽ ഫുട്‌ബോൾ രാജാക്കന്മാർ തുടങ്ങി..

Match review of Brazil vs Croatia 
 June 3 , 2018
By - Danish Javed Fenomeno

കഴിഞ്ഞ ലോകകപ്പിലെ സന്നാഹ മൽസരത്തിൽ ബ്രസീലിന്റെ എതിരാളികൾ സെർബിയ ആയിരുന്നു.  സാവോപോളോയിലെ വിഖ്യാതമായ മൊറുംബി സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ഫ്രെഡിന്റെ ഏക ഗോളിനായിരുന്നു കാനറികളുടെ വിജയം.
തുടർന്ന് നെയ്മറുടെ ഇരട്ട ഗോൾ മികവിൽ ലോകകപ്പിലേ കന്നി മൽസരത്തിൽ ക്രൊയേഷ്യയെ മൂന്ന് ഗോളുകൾക്ക് തകർത്തായിരുന്നു ലോകകപ്പിന് തുടക്കം കുറിച്ചത്.സെലസാവോ നാല് വർഷം മുമ്പ് നേരിട്ട  അതേ എതിരാളികളെ തന്നെയാണ് ഇ ലോകകപ്പിന് മുമ്പ് സന്നാഹ മൽസരത്തിൽ നേരിടാൻ ലഭിച്ചതും ഇനി ലോകകപ്പിലെ ഗ്രൂപ്പ് സ്റ്റേജിൽ നേരിടാനുള്ളതും.ക്രൊയേഷ്യയും സെർബിയയും പഴയ യൂഗോസ്ലാവിയൻ ഫുട്‌ബോളിന്റെ ബാക്കി പത്രങ്ങളാണ്.പണ്ട് യൂറോപ്പിന്റെ ബ്രസീൽ എന്നറിയപ്പെട്ട ടീമായിരുന്ന യൂഗോസ്ലാവിയ.

സമ്പന്നമായ യൂഗോസ്ലാവിയൻ ഫുട്ബോൾ പാരമ്പര്യത്തിൽ നിന്നും ഭൂരിഭാഗം ഓഹരിയും പകുത്ത് കിട്ടിയ നാടാണ് ക്രൊയേഷ്യ.ആധുനിക ഫുട്ബോൾ ലോകത്തെ കരുത്തുറ്റ ടീമുകളിൽ ഒന്ന്‌.അങ്ങിനെയൊരു ടീമിനെതിരെ ആദ്യ പകുതിയിൽ കൂടുതൽ കോമ്പിനേഷണൽ ഫുട്‌ബോൾ നീക്കങ്ങൾക്ക് ശ്രമിക്കാതെ കരുതലോടെയാണ് ടിറ്റെയുടെ ബ്രസീൽ തുടങ്ങിയത്.എന്നാൽ രണ്ടാം പകുതിയിൽ നെയ്മറുടെ വരവ് കളിയുടെ സ്വഭാവത്തെയും ടിറ്റയുടെ ടാക്റ്റീസിന്റെ ഒഴുക്കിനെയും മാറ്റി മറിക്കുകയായിരുന്നു.
നെയ്മറെ ഡിഫന്റ് ചെയ്യാൻ കഴിയാതെ ക്രൊയേഷ്യൻ ഡിഫൻസ് വിഷമിച്ചപ്പോൾ വിജയ ഗോൾ പിറന്നു.ബോക്സിൽ വെച്ച് ക്രോട്ട് ഡിഫൻസിനെ കബളിപ്പിച്ച് മൂന്ന് പ്രതിരോധനിരക്കാരെ വെട്ടിയൊഴിഞ്ഞ് ലോക ഫുട്‌ബോളിലെ അമൂല്ല്യമായ ആ ഗോൾഡൻ റൈറ്റ് ഫൂട്ട് കൊണ്ട് ഉതിർത്ത ഷോട്ടിന് ഗോളിക്ക് മറുപടിയുണ്ടായിരുന്നില്ല.അവസാന മിനിറ്റിൽ കാസെമീറോയുടെ ഹൈബോൾ പിടിച്ചെടുത്തു ക്ലിനിക്കൽ ഫിനിഷിങീലൂടെ ക്രോട്ട്സ് വല ചലിപ്പിച്ച ആൻഫീൽഡിന്റെ രാജകുമാരൻ ഫിർമീന്യോ തന്റെ  സ്കോറിംഗ് പാടവം ടിറ്റെക്ക് മുന്നിൽ വച്ച് തന്നെ തെളിയിക്കുകയായിരുന്നു സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ച്.

ക്രൊയേഷ്യക്കെതിരെയുള്ള രണ്ട് ഗോൾ വിജയം ആശ്വാസകരമാണെങ്കിലും നെയ്മറുടെ അഭാവത്തിൽ ആദ്യ പകുതിയിൽ ടീമിനെ ഒരുക്കിയ ടിറ്റെ പരീക്ഷണങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കാതെ മൽസരഫലങ്ങൾക്കായിരുന്നു പ്രാധാന്യം കൽപിച്ചത്.പക്ഷേ മൽസരഫലത്തെ നിർണയിക്കാൻ അവസാനം മൂന്ന് മാസത്തെ ഗുരുതരമായ പരിക്കിൽ നിന്നും മോചിതനായി തിരികെ എത്തിയ നെയ്മറെ ഉപയോഗിക്കേണ്ടി വന്നു എന്നത് ടിറ്റയെ സംബന്ധിച്ച് അത്ര സുഖമുള്ള കാര്യമല്ല.
ക്രൊയേഷ്യ തുടക്കം മുതൽ ഹൈ പ്രസ്സിംഗ് ഗെയിമായിരുന്നു ബ്രസീലിനെതിരെ കളിച്ചത്.മാത്രമല്ല അവർ ഡിഫൻസിലും മികവ് പുലർത്തി.എന്നാൽ മികച്ച നീക്കങ്ങൾ നടത്തി ബ്രസീലിയൻ ഗോൾമുഖത്തേക്ക് കടന്നാക്രമിക്കാൻ അവർ ശ്രമിച്ചിരുന്നില്ല.തങ്ങളുടെ ഹാഫിൽ അപകടകരങ്ങൾ വരുത്താതെ ഹൈ പ്രസ്സ് ചെയ്തു ബ്രസീലിന്റെ നീക്കങ്ങളെ തുടക്കത്തിൽ തന്നെ ന്യട്രലൈസ് ചെയ്യുകയെന്ന ദൗത്യം ക്രൊയേഷ്യ വിജയകരമായി നടപ്പിലാക്കി.ബ്രസീലിനെതിരെ ഏതൊരു ടീമും നടത്തുന്ന തന്ത്രം തന്നെയാണ് ആദ്യ പകുതിയിൽ ക്രൊയേഷ്യ പ്രയോഗിച്ചത്.പക്ഷേ ക്രോട്ടുകളെ സംബന്ധിച്ചിടത്തോളം തെണ്ണൂറു മിനിറ്റുകളും പ്രസ്സ് ചെയ്തു പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ട് ആണെന്നിരിക്കെ രണ്ടാം പകുതിയിൽ ക്രോട്ട് തളരുമെന്ന് മുന്നിൽ കണ്ട ടിറ്റെ തന്റെ സബ്സ്റ്റ്യൂക്ഷനുകളാൽ കളിയുടെ ഗതി മാറ്റി മറിക്കുകയായിരുന്നു.

ടിറ്റയുടെ ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്താൻ വിഷമിച്ചിരുന്ന തിയാഗോ സിൽവയെ സമീപകാലത്ത് സൗഹൃദ മൽസരങ്ങളിൽ സ്ഥിരമായി  ഉപയോഗിച്ചിരുന്നു.യോഗ്യതാ റൗണ്ടുകളിൽ ബ്രസീലിന്റെ വിജയകരമായ സെന്റർ ബാക്ക് ജോഡിയായ മാർകിനോസ് - മിറാണ്ട സഖ്യത്തെ മാറ്റിയായിരുന്നു ഈ പരീക്ഷണം.പരിചയസമ്പന്നരായ സിൽവ മിറാണ്ട സഖ്യത്തെയാണ് കഴിഞ്ഞ സൗഹൃദ മൽസരങ്ങളിലും കോച്ച് കളത്തിലറക്കിയത്.സിൽവ മികച്ച പാസ്സിംഗ് സ്കിൽസിനാൽ സമ്പന്നമായ ടീമിന്റെ നീക്കങ്ങൾ ബാക്കിൽ നിന്നും ബിൽഡ് ചെയ്യാൻ കഴിവുള്ള നിർണായക ഇടപെടലുകൾ നടത്തുന്ന കൺസ്ട്രക്റ്റീവ് സെന്റർ ബാക്ക് ആണ്.മിറാണ്ട ഏരിയൽ ബോൾ ഡിഫൻസിലും മാൻ മാർക്കിംഗിലും ഇപ്പോഴും തരക്കേടില്ലാത്ത പ്രകടനമുണ്ട്, എന്നാൽ രണ്ട് വെറ്ററൻമാരെ ഒരുമിച്ച് ഇറക്കുമ്പോൾ പ്രതിരോധം വേഗത കൈവരിക്കുന്നില്ലയെന്ന പ്രശ്നം ക്രോട്ട്സിനെതിരെ ആദ്യ പകുതിയിൽ കണ്ടതാണ്.ക്രൊയേഷ്യൻ താരങ്ങളുടെ ഹൈ പ്രസ്സിംഗിൽ സിൽവയും മിറാണ്ടയും അമിതമായ സമ്മർദ്ദത്തിനപ്പെട്ടപ്പോൾ രക്ഷക്കെത്തിയത് അലിസണായാരുന്നു പലപ്പോഴും.പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞു കളിക്കുമ്പോൾ നിരവധി തവണ ക്രൊയേഷ്യൻസിന് സ്പേസുകളും നൽകിയിരുന്നു ഇരുവരും.ഇവിടെയാണ് വേഗക്കാരനും എതിരാളികളുടെ നീക്കങ്ങളെ പെട്ടെന്ന് ടാകിൾ ചെയ്തു മുനയൊടിച്ചിടുകയും ചെയ്യുന്ന മാർകിനോസിന്റെ പ്രസക്തി.രണ്ടാം പകുതിയിൽ മാർകിനോസിന്റെ വരവ് പ്രതിരോധത്തിന് പുത്തന് ഉണർവ്വേകി.മാർസെലോയും ഡാനിലോയും ഇരും വിംഗിലും അമിതമായി കയറാതെ കളിച്ചു.

മധ്യനിരയിൽ ഇന്നലെ പ്രതീക്ഷിച്ച പോലെ കാസെമീറോ പൗളീന്യോ ഫെർണാണ്ടുന്യോ ത്രയമായിരുന്നു.ഫെർണാണ്ടീന്യോയുടെ സാന്നിധ്യം മധ്യനിരക്ക് കൂടുതൽ ഡിഫൻസീവ് കെട്ടുറപ്പും ബാക് ഫോർ മാൻ ഡിഫൻസിന് സുരക്ഷിത കവചവും നൽകുമ്പോൾ നഷ്ടപ്പെട്ടു പോവുന്നത് ക്രിയേറ്റിവിറ്റിയാണ്.കാസെമീറോയുടെ ബാക്ക് അപ്പായാണ് ഫെർണാണ്ടീന്യോയെ ടിറ്റെ യോഗ്യതാ റൗണ്ടുകളിൽ ഉപയോഗിച്ചിരുന്നത്.എന്നാൽ മധ്യനിരയിലെ റിതം മേക്കറായി ടിറ്റെ ഉപയോഗിച്ചിരുന്ന അഗുസ്റ്റോയുടെ ഫോം നഷ്ടമായതോടെ തുടർന്ന് മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർക് ആദ്യ ഇലവനിൽ ഇടം നൽകുകയായീരുന്നൂ.ഫെർണ്ണാണ്ടീന്യോ ടീമിലുണ്ടെങ്കിൽ കാസെമീറോ കൂടുതൽ ഫ്രീയായി കളിക്കുന്നത് കാണാം.പൗളീന്യോ കൂടുതൽ അറ്റാക്കിംഗ് മിഡ്ഫീൽഡറെ ആയി മാറുന്നതും മധ്യനിരയിലെ ഏറ്റവും സുന്ദരമായ കാഴ്ചയാണ്.
ലാറ്റിനമേരിക്കൻ ടീമുകൾക്കെതിരെ അഗുസ്റ്റോയേ ഫലപ്രദമായി ഉപയോഗിച്ച ടിറ്റെ യൂറോപ്യൻമാർക്കെതിരെ അഗുസ്റ്റോക് ഫോം കണ്ടെത്താനാകാതെ പോയപ്പോൾ താരത്തെ മാറ്റി സിറ്റി താരത്തിന് അവസരങ്ങൾ നൽകുകയായിരുന്നു. ഓർഗനൈസർ റോളിൽ കളിക്കാൻ ഒരു മധ്യനിരക്കാരൻ ക്രൊയേഷ്യക്കെതിരെ ഇല്ലായിരുന്നു എന്നതാണ് സത്യം.

അഗുസ്റ്റോക്കേറ്റ പരിക്ക് എത്രമാത്രം ഗുരുതമാണെന്നറിയില്ല മാത്രമല്ല ഫോമിലില്ലാത്ത അഗുസ്റ്റോ ആ പരിക്കിൽ നിന്നും റിക്കവർ ചെയ്തു വരുമ്പോഴേക്കും സമയമെടുക്കും എന്നിരിക്കെ പൊസഷനിൽ മേൽക്കോയ്മ കൈവരിച് താളാത്മകമായ നീക്കങ്ങളാൽ മധ്യനിര സമ്പന്നമാക്കാൻ ഒരു Rhythm maker ടീമിൽ അത്യന്താപേക്ഷിതമാണെന്ന് വ്യക്തം.ഡിഫൻസീവ് മധ്യനിരക്കാരനായ ഫെർണാണ്ടീന്യോക്ക് മധനിരയിൽ Rhythm flow ക്രിയേറ്റർ ആയി വർത്തിക്കാൻ കഴിയില്ലെങ്കിലും ഡിഫൻസിന് കൂടുതൽ സംരക്ഷണം നൽകാൻ കഴിയുന്നു.ഷക്തർ മിഡ്ഫീൽഡറായ ഫ്രെഡ് ഈയൊരു റോളിൽ കൂടുതൽ ഫ്ലക്സെബിലിറ്റിയും റിതവും പൊസഷനും ടീമിനെ നൽകാൻ കഴിവുള്ള മധ്യനിരക്കാരനാണ്.പക്ഷേ ടിറ്റ അവസരം നൽകുമോ എന്ന് കണ്ടറിയണം.
ഡിഫൻസീവ് എബിലിറ്റിയിൽ വീക്കായ കൗട്ടീന്യോയെയും ഓർഗനൈസർ റോളിൽ കളിപ്പിക്കാൻ സാധ്യതയില്ല.
നെയ്മർക്ക് ഫെർണാണ്ടീന്യോ വഴി മാറികൊടുത്തതോടെ ആയിരുന്നു ടീം വ്യക്തമായ ആക്രമണ പദ്ധതികൾ മെനഞ്ഞെതും മിഡ്ഫീൽഡിലോട്ട് ഇറങ്ങുന്ന നെയ്മറുടെ സാന്നിധ്യം മധ്യനിര താളാത്മകത കൈവരിക്കുന്നതും കാണാമായിരുന്നു.

ആദ്യ പകുതിയിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് വില്ല്യനായിരുന്നു.
കൗട്ടീന്യോയെ വലതു വിംഗിൽ ഉപയോഗിക്കേണ്ടി വരുമ്പോൾ പലപ്പോഴും അവസരങ്ങൾ കുറഞ്ഞ പോയ ചെൽസി വിംഗർ നെയ്മറുടെ അസാന്നിധ്യത്തിൽ സഹതാരങ്ങളുമായി മികച്ച ഒത്തിണക്കത്തോടെയാണ് കളിയിലുടനീളം കളിച്ചത്.നെയ്മറുടെ സോളോ ഗോളിന് വഴിയൊരിക്കയത് വില്ല്യന്റെ ബുദ്ധിപരമായ റണ്ണിംഗും ക്രോസ് ഫീൽഡ് പാസ്സുമായിരുന്നു.

നെയമർ ആദ്യ ഇലവനിൽ തിരികെയെത്തിയാൽ വില്ല്യന് തന്റെ റൈറ്റ് വിംഗ് പൊസിഷൻ നിലനിർത്താൻ കഴിയുമോ?ഉത്തരം തരേണ്ടത് ടിറ്റയാണ്, ആദ്യ പകുതിയിൽ നെയ്മറുടെ പൊസിഷനിൽ ലെഫ്റ്റ് വിംഗിൽ സ്വത സിദ്ധമായ കളി പുറത്തെടുക്കാൻ ലിറ്റിൽ മജീഷ്യന് കഴിഞ്ഞിട്ടില്ല.പക്ഷേ നെയ്മറുടെ സാന്നിധ്യത്തിൽ കുറച്ചു കൂടി സെൻട്രൽ റോളിലേക്ക് മാറിയ കൗട്ടീന്യോ ആദ്യ പകുതിയിലെ തന്റെ കളിയേക്കാൾ ഭേദമായിരുന്നു.നെയ്മറുടെ സാന്നിദ്ധ്യം ഉണ്ടാകുമ്പോൾ മാത്രമേ കൗട്ടീന്യോ കൂടുതൽ ഇഫകടീവായി കളിക്കുന്നുള്ളൂ എന്നത് ഇവിടെ പ്രസക്തമാണ്.അറ്റാക്കിംഗ് മിഡ്ഫീൽഢർ റോളിലോ ഓർഗനൈസറായോ അതോ സപ്പോർട്ടിംഗ് ഫോർവേഡായോ ഏത് പൊസിഷനിൽ ആണ് ടിറ്റെ കൗട്ടീന്യോയെ കളിപ്പിക്കും എന്നതിനുസരിച്ചിരിക്കും വില്ല്യന്റെ വലതു വിംഗിലെ ഫസ്റ്റ് ഇലവൻ സ്ഥാനം.കൗട്ടീന്യോയെ കളിപ്പിച്ചില്ലേൽ വില്ല്യന് ഉറപ്പായും തന്റെ സ്ഥാനം ഉറപ്പിക്കാം.സ്ട്രൈകർ റോളിൽ ഫിർമീന്യോ  പകരക്കാരനായെത്തി ആൻഫീൽഡിൽ 
ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോൾ ജീസസ് നിരാശപ്പെടുത്തി.

ഓസ്ട്രിയക്കെതിരെയുള്ള മൽസരം കൂടി കഴിഞ്ഞാലേ ലോകകപ്പിലേക്കുള്ള ടിറ്റയുടെ സ്റ്റാർട്ടിംഗ് ലൈൻ അപ്പ് വ്യക്തമാകൂ.

#Danish_Javed_Fenomeno