Tuesday, May 30, 2017

Happy Birthday to King of Anfeild




ഏഷ്യൻ-യൂറോപ്യൻ സംസ്കാരങ്ങളുടെ സംഗമ സ്ഥലവും സ്വപ്ന നഗരമായ ഇസ്താംബൂളിനെ ചുവപ്പിച്ച അൽഭുത രാത്രി ഫുട്‌ബോൾ ലോകത്തിന് സമ്മാനിച്ച എന്റെ എക്കാലത്തെയും ഫേവറൈറ്റ് യൂറോപ്യൻ പ്ലേയർ സ്റ്റീവ് ജി ക്കിന്ന് പിറന്നാൾ...🎂🎂🎂

മധ്യനിരയിൽ ഏതൊരു റോളും ഏറ്റെടുക്കാൻ കാണിക്കുന്ന ധൈര്യമായിരുന്നു ജെറാർഡിനെ തന്റെ സമകാലികരായ മധ്യനിരക്കാരിൽ നിന്നും വ്യത്യസ്തനാക്കിയിരുന്നത്.അദ്ദേഹം പിർലോയെ പോലെയോ സാവിയെ പോലെയോ ഇനിയെസ്റ്റയെപോലെയോ നിരന്തരമൊയ പാസ്സിംഗിലൂടെ കളി മെനെഞ്ഞെടുക്കുന്നവനല്ല , സിദാനെപ്പോലെയോ കകായെപോലെയോ നിരന്തരം ക്രിയാത്മകമായ പാസ്സുകളിലൂടെ ഗോളവസരങ്ങൾ സൃഷ്ടച്ചെടുക്കുന്നവനായിരുന്നില്ല.മാർഗത്തേക്കാൾ ലക്ഷ്യത്തിന് പ്രാധാന്യം കൽപ്പിക്കുന്ന താരം.ഡിഫൻസിൽ നിന്നും മുന്നേറ്റനിരയിലേക്ക് ഹൈ ബോൾ പാസ്സുകൾ വിതരണം ചെയ്യാൾ കഴിയുന്നതിൽ പ്രത്യേക കഴിവ്.ബോക്സിനുള്ളിൽ കയറി ഗോളടിക്കുന്നതിനേക്കാളും അനായാസത ബോക്സിന് പുറത്ത് നിന്നുള്ള മാരക ലോംഗ് റേഞ്ചറുകൾക്കാണെന്ന് തെളിയിച്ചവൻ.നെടു നീളൻ ക്രോസുകൾ നൽകുന്നതിലെ കൃത്യത പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ വേറൊരു താരത്തിനമില്ല.കരിയറിലധികവും ബോക്സ് ടു ബോക്സ് റോളിലും ഡീപ് ലെയിംഗ് പ്ലേമേക്കറുടെ റോളിൽ കളിച്ച ജെറാർഡ് മികച്ചൊരു ബോൾ വിന്നർ കൂടിയാണ്.അദ്ദേഹത്തിന്റെ ക്ലിയറൻസുകളും ടാക്ളിംഗുകളും കാരണം ഡിസ്ട്രോയർ എന്ന പൊസിഷനിൽ കൂടി കളിക്കാനുള്ള വെല്ലുവിളി പോലും സധൈര്യം ഏറ്റെടുത്തിരുന്നു താരം.ലിവർ പൂളിൽ ഡിഫ.മധ്യനിരക്കാരനായ ബ്രസീലിയൻ ലുകാസ് ലീവയോടൊപ്പം ഡിസ്ട്രോയർ റോളിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ ആൻഫീൽഡിന്റെ രാജകുമാരന് കഴിഞ്ഞിട്ടുണ്ട്.

പക്ഷേ 2015 ലെ പ്രീമിയർ ലീഗ് കിരീടം നഷ്ടമായതും ഡിസ്ട്രോയർ റോളിൽ കളിച്ച ജെറാർഡിന്റെ പിഴവായിരുന്നു.പ്രീമിയർ ലീഗിൽ അവസാന കളിവരെ മുന്നിട്ടു നിന്ന ലിവറിന് തങ്ങളുടെ കരളിൻ കഷ്ണമായ പ്രിയ നായകന്റെ പിഴവ് കാരണം അടിയറ വെക്കേണ്ടി വന്നത് 25 വർഷത്തെ പ്രീമിയർ ലീഗ് സ്വപ്നങ്ങളായിരുന്നു.
പക്ഷേ തങ്ങളുടെ ആൻഫീൽഡിന്റെ പ്രിയ പുത്രനെ ശപിക്കാനോ ഒന്നു കുറ്റപ്പെടുത്തുവാൻ പോലും അവർക്കാവുമായിരുന്നില്ല.കാരണം സ്റ്റീവ് ജി ഇല്ലായിരുന്നേൽ മിറാക്കിൾ ഓഫ് ഇസ്താംബൂൾ തങ്ങൾക്ക് ലഭിക്കില്ലായിരുന്നുവെന്നു.റിയലീൽ നിന്നും ചെൽസിയിൽ നിന്നും വൻ ഓഫർ വന്നിട്ടു പോലും ലിവർപൂളിനെ കൈവെടിയാത്ത ജെറാർഡിനെ ഒരിക്കൽ പോലും തള്ളിപറയാൻ ആരാധകർ തയ്യാറല്ലായിരുന്നു.ലീഗ് കപ്പ് , എഫ്.എ കപ്പ്  മുതൽ ചാമ്പ്യൻസ് ലീഗ് വരെ ശരാശരി ടീമിനെ മുന്നിൽ നിന്നും നയിച്ചും ഫൈനലുകളിലെല്ലാം നിർണായക ഘട്ടങ്ങളിൽ ഗോളടിച്ചും ഗോളടിപ്പിച്ചും നേടിയപ്പോഴും തന്നിൽ നിന്നകന്ന് പോയി കൊണ്ടിരുന്ന പ്രീമിയർ ലീഗ് ഒരിക്കലെങ്കിലും ആൻഫീൽഡിലെത്തിക്കുമുള്ള വിശ്വാസവും നിശ്ചയദാർഢ്യവും ക്യാപ്റ്റനുണ്ടായിരുന്നു. പക്ഷേ വേദനയോടെ ക്ലബ് വിടാനായിരുന്നു വിധി.




മൈക്കൽ ഓവനും റോബി ഫോളറും കളിക്കുന്ന കാലത്ത് തന്നെ പ്രീമിയർ ലീഗിലെ എനിക്ക് താൽപര്യം ഉള്ള ക്ലബായിരുന്നു ലിവർപൂൾ.യുണൈറ്റഡ് വാഴുന്ന തെണ്ണൂറുകളുടെ അവസാനത്തിൽ ആൻഫീൽഡിൽ അരങ്ങേറിയ ആ യുവതാരം ക്ലബ് ഐകണിന്റെ റോൾ അതിവേഗം ഓവനിൽ നിന്നും കവർന്നെടുക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.എന്നാൽ കെന്നി ഡാഗ്ലിഷിനെയും ഇയാൻ റഷിനെയും
കീഗനെയും മറികടന്ന് ലിവർപൂളിന്റെ ആൾ ടൈം നമ്പർ വൺ ഗ്രേറ്റസ്റ്റായാണ് ജെറാർഡ് ക്ലബ് വിട്ടത്.

ഇംഗ്ലീഷ് ജെഴ്സിയിൽ കുറച്ചു നേരത്തേ തന്നെ നായക സ്ഥാനം ജെറാർഡിന് നൽകാമായിരുന്നു.
കരിയറിന്റെ അന്ത്യഘട്ടത്തിലാണ് ആം ബാന്റ് ഇംഗ്ലണ്ടിൽ നായകനാകാൻ ഏറ്റവും അർഹതയുള്ള താരത്തിൽ കൈവന്നു ചേർന്നെത്.ലിവർപൂളിലെ ജെറാർഡിന്റെ പീക്ക് കാലഘട്ടത്തിൽ അതായത് 2004-2008 കാലയളവിൽ ഇംഗ്ലീഷ് നായകനായി ജെറാർഡിനെ നിയോഗിച്ചിരുന്നെങ്കിൽ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ കുറച്ചു കൂടി മെച്ചപ്പെട്ട റിസൽറ്റ് ഇംഗ്ലീഷുകാർക്ക് ലഭിക്കുമായിരുന്നു.




2004 എഫ്.എ കപ്പ് ഫൈനലിൽ വെസ്റ്റ് ഹാമിനെതിരെ നേടിയ ലോംഗ് റേഞ്ചർ, 2005 ലെ
ഇസ്താംബൂളിലെ മാരക പ്രകടനം 2004 ൽ റിവാൾഡോയുടെ ഒളിമ്പാക്കോസിനെതിരെ നേടിയ അവസാന മിനിറ്റ് ഗോൾ..തുടങ്ങിയ ജെറാർഡിന്റെ ഗോളുകൾ ഇന്നും ഞാനോർക്കുന്നു..

ഒരു ബ്രസീലിയൻ കട്ട ആരാധകനെന്ന ലേബലിൽ തന്നെ പറയട്ടെ ഇംഗ്ലീഷ് ഫുട്‌ബോളിൽ ബെക്കാമിനേക്കാളും ലാംപാർഡിനേക്കാളും സ്കോൾഷിനേക്കാളും മുകളിലാണ് ഞാൻ ജെറാർഡിനെ പ്രതിഷ്ഠിക്കുന്നത്..

By -Danish Javed Fenomeno

ഞാൻ കളി തൽസമയം കണ്ടിട്ടുള്ളതിൽ വെച്ച് എന്റെ എക്കാലത്തെയും ഫേവറൈറ്റ് നോൺ ബ്രസീലിയൻ - യൂറോപ്യൻ ടോപ് ടെൻ പ്ലെയേഴ്സ്...

ക്രിസ്ത്യൻ വിയേരി അലസാന്ദ്രോ നെസ്റ്റ മൈക്കൽ ലാഡ്രപ്പ് , പോളോ മാൾഡീനി,  സ്റ്റീവൻ ജെറാർഡ്  , ഇബ്രാഹിമോവിച്ച് , ജോർജ് ഹാജി , ബാജിയോ , സ്റ്റോയിക്കോവ് , ദെസൈലി ...

Happy Birthday Steve G 💜
#SG8
Dream Big Its Gabriel Wonder Jesus




2014 ലോകകപ്പ് കാലത്ത് സാവോ പോളോയുടെ പ്രാന്ത പ്രദേശമായ ജർജിം പേരിയുടെ തെരുവോരങ്ങളിൽ പെയിന്റ് ചെയ്യുന്ന ഗബ്രിയേൽ വണ്ടർ ജീസസ്..

1950 ലെ മറകാനാസോ ദുരന്തത്തിന് ശേഷം ബൗരിയിലെ തെരുവിലിലുള്ള എട്ട് വയസ്സുകാരൻ നരന്തു ചെക്കൻ " ഞാൻ ബ്രസീലിനുവേണ്ടി ലോകകപ്പ് നേടും" നിറകണ്ണുകളോടെ പൊട്ടികരഞ്ഞ തന്റെ പിതാവിനോട് പറഞ്ഞ വാക്കുകൾ..എട്ട് വർഷത്തിന് ശേഷം 17 ആം വയസ്സിൽ ലോകകപ്പ് സ്വന്തമാക്കുമ്പോൾ പത്താം നമ്പറിൽ ടീമിന്റ ആണിക്കല്ലായി മാറിയ ഫുട്‌ബോൾ ദൈവം..

 1958 ലോകകപ്പിൽ ഫുട്‌ബോൾ ദൈവം തന്നെ അനശ്വരമാക്കിയ പത്താം നമ്പർ ധരിച്ചാണ് പെലെ ചരിത്രം സൃഷ്ടിച്ചതെങ്കിൽ , ഇന്ന് ജീസസ് തന്റെ 20ആം വയസ്സിൽ റൊണാൾഡോ വിഖ്യാതമാക്കിയ ഒൻപതാം നമ്പർ ജെഴ്സിയണിഞ്ഞ് അടുത്ത വർഷം റഷ്യൻ മണ്ണിൽ കളിക്കാനിറങ്ങുന്നു..

ബൗരിയിലെ തെരുവുകളിൽ നിന്നും നാല് വർഷത്തിനപ്പുറം പങ്കെടുത്ത ആദ്യ ലോകകപ്പ് നേടിയ പെലെ

പാവോ ഗ്രാന്റ്ലെ തെരുവുകളിൽ നിന്നും നാല് വർഷത്തിനപ്പുറം പങ്കെടുത്ത ആദ്യ ലോകകപ്പ് നേടിയ ഗാരിഞ്ച

ബെന്റോ റിബെയ്റോയിലെ തെരുവിൽ നിന്നും നാല് വർഷത്തിനപ്പുറം പങ്കെടുത്ത ആദ്യ ലോകകപ്പ് നേടിയ റൊണാൾഡോ

കന്നി ലോകകപ്പിൽ പങ്കെടുക്കാൻ ജീസസ് റഷ്യയിലേക്ക് പറക്കാനൊരുങ്ങുമ്പോൾ  മുൻഗാമികളായ ഈ മൂന്ന് ഇതിഹാസങ്ങളുടെയും കൗമാര കാലത്തെ ചരിത്രമാണ് ജീസസിന് ആവർത്തിക്കാനുള്ളത്.

2014 ലെ ജർജിം പേരിയുടെ തെരുവുകളിൽ നിന്നും നാല് വർഷത്തിനിപ്പുറം ഞങ്ങളുടെയും ജീസസിന്റെയും സ്വപ്നം ഒന്നാണ്... WORLD CUP

ഇതാണ് ബ്രസീൽ , തെരുവുകളിൽ നിന്നും ലോകകപ്പ് സ്വന്തമാക്കിയവർ , ആ തെരുവുകളെ കാൽപ്പന്തുകളിയുടെ സ്വർഗ്ഗമാക്കിയവർ...

#DJ


" ലോസ് ബ്ലാങ്കോസിലെ കാനറി പക്ഷി "

【 dazzling ! dribbling ! dynamo !】




By - Danish Javed Fenomeno
(www.danishfenomeno.blogspot.com)

(വായിക്കുക ഷെയർ ചെയ്യുക)

ബൊട്ടഫോഗോയിലെ കടൽത്തീരം ,

ഗാരിഞ്ചയെന്ന കാൽപ്പന്തുകളിയുടെ മാലാഖ ലിയർനാഡോ ഡാവിഞ്ചിയെ പോലെ പാബ്ലോ പിക്കാസോയെ പോലെ വാൻ ഗോഗിനെ പോലെ അനശ്വരമായ ചിത്രങ്ങൾ വികലാംഗത്വമുള്ള തന്റെ കാൽ കൊണ്ട് തുകൽ പന്തു ഉപയോഗിച്ച് വരച്ച ബൊട്ടഫോഗോ തീരത്തെ മണൽ തരികളിൽ ഒരു കൂട്ടം പിള്ളേർ പന്ത് കളിക്കാനിറങ്ങുന്നു.ഇവർ ഇരു ടീമുകളായി പിരിഞ്ഞ് കളിക്കുന്നതിന് മുമ്പ് തങ്ങൾ ഭാവിയിൽ ആരായിരിക്കുമെന്ന് പറയാൻ തീരുമാനമെടുക്കുന്നു.കൂട്ടത്തിൽ പക്വതയുള്ള ഒരു പയ്യൻ പറഞ്ഞു " ഞാൻ പെലെയാകും ". വേറെ ചില പിള്ളേർ പറഞ്ഞു "ഞാൻ സീകോയാകും" "റിവാൾഡോയാകും" "റിവലീന്യോയാകും" "റൊമാരിയോയാകും"...
"ഞാൻ ദിദയാകും" ഗോൾ കീപ്പറായി നിൽക്കുന്ന പയ്യൻ ഉറക്കെ വിളിച്ചു പറഞ്ഞു.എന്തിനധികം പറയുന്നു ഫുട്‌ബോൾ കണ്ട എക്കാലത്തെയും മികച്ച ഡിഫ:മധ്യനിരക്കാരിലൊരാളായ ദുംഗയെ റോൾ മോഡലാക്കിയവർ പോലും അക്കൂട്ടത്തിലുണ്ടായിരുന്നു.
പക്ഷേ റൊണാൾഡോക്കും ഗാരിഞ്ചക്കുമായിരുന്നു ആവശ്യക്കാർ ഏറെയും.ഫുട്‌ബോൾ പ്രതിഭാസത്തിനും ഫുട്‌ബോൾ മാലാഖക്കും വേണ്ടി പിള്ളേർ കടിപിടി കൂടവേ "ഞാൻ റോബർട്ടോ കാർലോസാകും". കളത്തിന് പുറത്ത് നിന്നും ഒട്ടിയ വയറും ഈർക്കിൾ പോലെ ശരീരവുമുള്ള ഒരു കുഞ്ഞ് പയ്യൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.ഇത് കണ്ട് കച്ചറ കൂടുന്നവരും മറ്റുള്ളവരും പൊട്ടിചിരിച്ചുകൊണ്ട് അവനെ കണക്കിന് കളിയാക്കി.തന്നെ പരിഹസിച്ചവരുടെ കൂട്ടത്തിൽ തന്റെ സഹോദരനും ഉറ്റ ചങ്ങാതിമാരും ഉണ്ടായിരുന്നത് അവനെ വേദനിപ്പിച്ചിരുന്നു.തലയും താഴ്ത്തി ആ പയ്യൻ നടന്നകന്നു..

ഞാൻ റോബർട്ടോ കാർലോസാകും എന്ന ജീവിത ലക്ഷ്യത്തോടെ ഫുട്ബോളിന്റെ സ്വർഗഭൂമിയായ റിയോയിലെ തെരുവുകളിലൂടെ പന്തു തട്ടി വളർന്ന മെലിഞ്ഞ ഒട്ടിയ ആ പയ്യൻ യഥാർത്ഥത്തിൽ ആരായിരുന്നു??

2006 വർഷം , ബ്രസീൽ ആരാധകർക്കും മാഡ്രിഡ് ആരാധകർക്കും തീർത്തും ദുഖകരമായ സമയം...
കാരണം ഫുട്‌ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച ലെഫ്റ്റ് ബാക്ക് , ഒരു വ്യാഴവട്ടകാലത്തോളം മാഡ്രിഡിന്റെ നട്ടെല്ലായിരുന്ന "ബുള്ളറ്റ്മാൻ" സെലസാവോയിൽ നിന്നും വിരമിച്ച ശേഷം ലോസ് ബ്ലാങ്കോസിനോട് സീസൺ അവസാനത്തോടെ വിട പറയുമെന്ന വേദനാജനകമായ വാർത്ത അവരെ തളർത്തിയിരുന്നു.ക്ലബിൽ തൃപ്ത്തനല്ലാതിരുന്ന റൊണാൾഡോ പ്രതിഭാസത്തെ കൊത്തികൊണ്ട് പോകാൻ മിലാൻ സഹോദരൻമാർ കണ്ണും നട്ട് കാത്തിരിക്കുന്നു..ഒരു ഹെഡ്ഡ് കിക്കിന്റെ നാണക്കേടോടെ സിനദിൻ സിദാൻ വിരമിച്ചിരിക്കുന്നു..ലൂയി ഫിഗോ ഇന്റർമിലാനിലേക്ക് ചേക്കേറിയിരിക്കുന്നു.
ബെക്കാം വരും സീസണിൽ ലോസ് ആജ്ഞലസ് ഗാലക്സിയിലേക്ക് കൂടുമാറിയേക്കുമെന്ന വാർത്തകൾ പ്രചരിക്കുന്നു..ഇങ്ങനെ "ഗാലക്റ്റികോ" ഇതിഹാസങ്ങളുടെ കാലഘട്ടം പല വഴിയിലേക്കായി ചിതറി പോകുന്ന സമയത്തായിരുന്നു ഗാലക്റ്റിക്കോയുടെ ആണിക്കല്ലായിരുന്ന കാർലോസും ക്ലബ് വിടാനുള്ള തീരുമാനമെടുത്തത്.

അങ്ങനെയിരിക്കെ 2006 നവംബർ പതിനാലാം തീയ്യതി , സാന്റിയാഗോ ബെർണേബുവിലെ ഒരു സായാഹ്നം
റിയാൽ മാഡ്രിഡ് പ്രസിഡന്റ് റമോൺ കാൽഡറോൺ ഒരു പതിനേഴുകാരൻ കൗമാര പയ്യനെ സ്റ്റേഡിയത്തിൽ അവതരിപ്പിക്കുന്നു. (ഒറ്റ നോട്ടത്തിൽ കണ്ടാൽ തന്നെ പറയും ആ പയ്യനൊരു ബ്രസീലിയൻ ആണെന്ന്.മാഡ്രിഡിന്റെ അന്നത്തെ ബ്രസീലിയൻ വണ്ടർ ബോയ് ആയിരുന്ന റോബിന്യോയുടെ അതേ ഉയരം ,അതേ ശരീര ഭാഷ , ഏതാണ്ട് അതേ ഫേസ്കട്ട്. ദൂരേ നിന്നും നോക്കിയാൽ റോബീന്യോ ആണെന്നേ പറയൂ)

"റോബർട്ടോ കാർലോസിന്റെ പകരക്കാരൻ ഇതാ" കാൽഡറോൺ അവനെ ആരാധകർക്ക് പരിചയപ്പെടുത്തി. എന്നിട്ട് തുടർന്നു "ഈ സീസൺ അവസാനത്തോടെ കാർലോസ് നമ്മോട് വിട പറയും.എല്ലാം അദ്ദേഹത്തിന്റെ താൽപര്യ പ്രകാരം മാത്രമാണ്.ഒരു ദശകത്തിലേറെ കാർലോസ് റിയലിനെ സേവിച്ചു.നിരവധി ചരിത്ര നേട്ടങ്ങൾ കൊയ്തു.അതുകൊണ്ട് തന്നെ അദ്ദേഹത്തിനൊരു പകരക്കാരനെ ഞങ്ങൾ കണ്ടെത്തി.ഈ പതിനേഴ്കാരന് ഇഷ്ടമുള്ളടത്തോളം കാലം റിയൽ മാഡ്രിഡിൽ തുടരാം" .. കാൽഡറോൺ ആരാധകരോട് പറഞ്ഞു.

റോബർട്ടോ കാർലോസിന്റെ പകരക്കാരനാണെന്ന് പറഞ്ഞ് റമോൺ കാൽഡറോൺ തന്നെ അവതരിപ്പിച്ചപ്പോൾ ആ താരം തന്റെ കുട്ടിക്കാലം ഓർത്തു കാണും.കുട്ടികാലത്ത് ഞാൻ റോബർട്ടോ കാർലോസാകും എന്നു പറഞ്ഞപ്പോൾ കളിയാക്കിയ , പരിഹസിച്ച , പുച്ചിച്ചു തള്ളിയ തന്റെ കൂട്ടുകാർക്കും നാട്ടുകാർക്കുള്ള മറുപടിയായിരുന്നത്.അത് പറഞ്ഞതാകട്ടെ ക്ലബ് ഫുട്‌ബോളിലെ രാജാക്കൻമാരുടെ തട്ടകത്തിൽ നിന്നു കൊണ്ട് അവരുടെ പ്രസിഡന്റ് റമോൺ കാൽഡറോണും.

ആരായിരുന്നു റിയാൽ മാഡ്രിഡ് കാർലോസിന് പകരം കണ്ടെത്തിയ ആ കൗമാര പ്രതിഭ?

2014 മെയ് മാസം , പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിൽ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ നടക്കുന്നു.
ബദ്ധവൈരികളായ റിയാൽ മാഡ്രിഡും അത്ലറ്റികോ മാഡ്രിഡും കലാശക്കളിയിൽ കൊമ്പു കോർക്കുന്നു.അത്ലറ്റികോയുടെ ഉറുഗ്വെയൻ സ്റ്റോപ്പർ ബാക്ക് ഡീഗോ ഗോഡിന്റെ ഹെഡ്ഡർ ഗോളിൽ അത്ലറ്റി ആദ്യ പകുതിയിൽ തന്നെ ലീഡ് സ്വന്തമാക്കുന്നു.മൽസരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ റാമോസ് നേടിയ ഹെഡ്ഡർ ഗോളിൽ റിയാൽ എക്സ്ട്രാ ടൈമിലേക്ക് പോരാട്ടം നയിക്കുന്നു.
ബെയ്ലിന്റെ ഗോളിൽ ലീഡ് ചെയ്ത മാഡ്രിഡ് വിജയത്തിലേക്ക് നീങ്ങവേ , ഇടതു വിംഗിൽ നിന്നും ആഫ്രിക്കൻ ഗോത്രവർഗക്കാരേതിന് സമാനമായ ഹെയർ സ്റ്റൈലുള്ള ഒരു കുറിയ മനുഷ്യൻ മികച്ച പന്തടക്കത്തോടെ പെനാൽറ്റി ബോക്സിലേക്ക് കുതിച്ചു കയറുന്നു.തന്റെ ഇടം കാൽ കൊണ്ട് ബോക്സിന്റെ ഓരത്ത് നിന്നും തൊടുത്ത കരുത്തുറ്റ ഷോട്ട് ഗോളി കുർട്ടോയ്സിനെ നിഷ്പ്രഭമാക്കി വലയിൽ വിശ്രമിച്ചപ്പോൾ പന്ത്രണ്ടാം നമ്പർ ജെഴ്സിക്കാരന്റെ കരിയറിലെ സ്വപ്ന സാഫല്ല്യ
മുഹൂർത്തമായിരുന്നത്.റിയൽ മാഡ്രിഡിന്റെ ലാ ഡെസിമ നേട്ടത്തിൽ തന്റെ മാസ്മരിക ഗോളോടെ പങ്കാളിയാകാൻ സാധിച്ചതിൽ അദ്ദേഹം ലിസ്ബണിലെ ലാ ക്രൂസ് സ്റ്റേഡിയത്തിൽ ആനന്ദ കണ്ണീർ പൊഴിച്ചു.

ആഫ്രിക്കൻ ഗോത്ര വർഗക്കാരെ പോലെ വന്യമായ അഴകാർന്ന കാർകൂന്തലുള്ള പന്ത്രണ്ടാം നമ്പർ വെള്ള ജെഴ്സിയണിഞ്ഞ  നൈസർഗാത്മകമായ പന്തടക്ക വൈഭവും മാരക ഡ്രിബ്ലിംഗ് റണ്ണുകളും സ്വായത്തമാക്കിയ കുറിയ മനുഷ്യനാര്?

കാൽപ്പന്തുകളിയുടെ സ്വപ്ന സ്വർഗ്ഗ നഗരമായ റിയോ ഡി ജനീറോയിൽ നിന്നും ഐബീരിയൻ ഉപഭൂഖണ്ഡത്തിന്റെ നടുത്തട്ടായ മാഡ്രിഡ് നഗരത്തിലേക്ക് കൗമാരം തികയും മുമ്പ് അത്ലാന്റിക് മഹാ സമുദ്രത്തിന്റെ നിഗൂഢമായ ജല പ്രവാഹങ്ങളെയും വിഛേദിച്ച് പറന്നു ഉയർന്നു വന്നൊരു കാനറി പക്ഷിയായിരുന്നത്.

മാർസലോ വിയേര ഡാ സിൽവ ജൂനിയർ..

റിയോ ഡി ജനീറോയിലെ കുട്ടിക്കാലത്ത് ബൊട്ടഫോഗോ ബീച്ചിൽ കളിക്കാനിറങ്ങുമ്പോൾ " ഞാൻ റോബർട്ടോ കാർലോസാകും" എന്ന് പറഞ്ഞു പ്രതിജ്ഞയെടുത്ത അതേ മാർസലോ..!

ഇത് കേട്ട് കൂട്ടുകാരും നാട്ടുകാരും കളിയാക്കി പരിഹസിച്ചപ്പോൾ കണ്ണീരനഞ്ഞ അതേ മാർസലോ..!

എന്നാൽ കളിയാക്കിയവരോടും പുച്ചിച്ചവരോടും പരിഹസിച്ചവരോടും തന്റെ ജീവിത അഭിലാഷമായ ആ പ്രതിജ്ഞ റമോൺ കാൽഡറോൺന്റെ വാക്കുകളാൽ സഫലമാക്കി ചുട്ട മറുപടി കൊടുത്ത അതേ മാർസലോ.!

അതെ , ജൻമം കൊണ്ട് റിയോക്കാരനാണെങ്കിലും കർമ്മം കൊണ്ട് മാഡ്രിഡുകാരനായ മാർസലോ..

ലോസ് ബ്ലാങ്കോസിന് വേണ്ടി ചരിത്ര നേട്ടമായ ലാ ഡെസിമ സ്വന്തമാക്കിയപ്പോഴും കാനറിപ്പടക്ക് വേണ്ടി വൻകരകളുടെ ചാമ്പ്യൻഷിപ്പായ കോൺഫെഡറേഷൻ കപ്പ് നേടിയപ്പോഴും ആനന്ദം കൊണ്ട് സന്തോഷാശ്രുക്കൾ പൊഴിച്ച് സാംബാ നൃത്തമാടിയ മാർസലോ , 2014 ലോകകപ്പിലെ പ്രഥമ മാച്ചിൽ ക്രൊയേഷ്യക്കെതിരെ ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തിലാദ്യമായൊരു ബ്രസീലിയൻ കളിക്കാരൻ സെൽഫ് ഗോളടിച്ചതിന്റെ നാണം കെട്ട റെക്കോർഡ് തന്റെ പേരിലായപ്പോൾ വിങ്ങിപ്പൊട്ടിയ താരം ലോകകപ്പ് സെമിയിലെ തോൽവിയിലും  ദുരന്തനായകന്റെ വേഷമണിഞ്ഞ താരം.!

നെയ്മറിന്റെയും സിൽവയുടെയും അഭാവത്തിൽ ആകെ തളർന്നു പോയ കാനറിപ്പടയിൽ ഇടതു വിംഗിൽ സ്കോളരിയുടെ പഴഞ്ചൻ തന്ത്രങ്ങൾ പ്രകാരം അറ്റാക്ക് ചെയ്യാൻ കയറി കളിച്ച മാർസലോ വിംഗ് ഒഴിച്ചിട്ടു മുന്നേറ്റത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കളിച്ചപ്പോൾ ജർമൻകാർ ഇടതു വിംഗിലെ പ്രതിരോധ പാളിച്ചകൾ ഓരോ തവണയുമായി  മുതലെടുത്ത് ലക്ഷ്യം കണ്ടു.ഹൊറിസോണ്ടയിലെ ദുരന്തത്തിന് വിമർശകരുടെയും ഞാനടക്കമുള്ള ആരാധകരുടെയും  വിമർശകയസ്ത്രങ്ങൾ ഡേവിഡ് ലൂയിസിനൊപ്പം ഏറ്റവുമധികം ഏറ്റുവാങ്ങിയത് മാർസലോ ആയിരുന്നു.ഹൃദയഭേദകമായിരുന്നു ആ കാഴ്ച, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആരാധകരോട് ക്ഷമ ചോദിച്ചും മാപ്പപേക്ഷിച്ചും ഹൊറിസോണ്ടയിൽ നിന്നും വിടപറഞ്ഞ മാർസലോയുടെ മോശം പ്രകടനത്തിൽ ലോകമറിയാതെ  പോയൊരു മറ്റൊരു വശം കൂടിയുണ്ടായിരുന്നു.

വേദനാജനകമായൊരു സംഭവം  സെമി ഫൈനൽ മൽസരത്തിന് രണ്ടു ദിവസം മുമ്പ് അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്നിരുന്നു. മാതാപിതാക്കളേക്കാൾ മാർസലോ സ്നേഹിച്ചിരുന്ന തനിക്ക് ഏറ്റവും പ്രിയങ്കരനായ ഗ്രാന്റ് ഫാദർ സാൻ പെഡ്രോയുടെ മരണം തന്നെയായിരുന്നത്.മാർസലോയെ അതിയായ വിഷമത്തിനിടയാക്കിയ സംഭവം.

മറ്റു ബ്രസീൽ ലെഫ്റ്റ് ബാക്കുകളായ ഫിലിപെ ലൂയിസ് അലക്സാൻഡ്രോ തുടങ്ങിയവരെ അപേക്ഷിച്ച് നോക്കുമ്പോൾ പ്രതിരോധത്തിൽ താരതമ്യേന ഇരുവരുടെയത്ര മികവില്ലെങ്കിലും ആക്രമണത്തിൽ ലോകത്തെ മറ്റെല്ലാ വിംഗ്ബാക്കുകളേക്കാൾ മികച്ച് നിൽക്കുന്നവനും വർത്തമാന ഫുട്ബോളിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് വിംഗ്ബാക്കുമായ മാർസെലോയുടെ ലോകകപ്പ് സെമിയിലെ ദയനീയമായ മോശം പ്രകടനത്തിന് മറ്റൊരു കാരണമായി തീർന്നതും തന്റെ മുത്തശ്ശന്റെ മരണമായിരുന്നു.നെയ്മറിന്റെയും സിൽവയുടെയും അഭാവത്തിൽ പകരമൊരു ടീമിനെ വാർത്തെടുക്കുകയെന്ന ദുഷ്കരമായ അവസ്ഥ മുന്നിൽ കണ്ട സ്കോളാരിയുടെ തിരക്ക് പിടിച്ച ട്രെയിനിംഗ് പിരീഡിനിടെ മുത്തശ്ശനെ  കാണാൻ പോവാതെയവൻ പൊട്ടിക്കരഞ്ഞു.

ലോകകപ്പിന് ശേഷം പരുക്കനും തന്നിഷ്ടക്കാരനുമായ ദുംഗ കോച്ചായതോടെ സ്ഥാനം നഷ്ടപ്പെട്ട് രണ്ടു വർഷത്തോളം സെലസാവോയിൽ നിന്നും പുറത്ത് പോയ മാർസെലോ ടിറ്റെയുടെ വരവോടെ വീണ്ടും ഇന്ന് കാനറിപ്പടിയിലെ സ്ഥിര സാന്നിദ്ധ്യമായിരിക്കുന്നു.

ഫുട്‌ബോൾ നഗരമായ റിയോയിൽ ജനിച്ച മാർസെലോ ഏതൊരു ബ്രസീൽ ഇതിഹാസത്തെയും പോലെ തെരുവ് ഫുട്‌ബോളും ഫൂട്സാലും കളിച്ചായിരുന്നു  കാൽപ്പന്തുകളിയുടെ ലോകത്തേക്ക് പിച്ചവെച്ചു തുടങ്ങിയത്.കടുത്ത ദാരിദ്ര്യം നേരിട്ട കുട്ടികാലത്തും കൗമാരത്തിലും മാർസെലോയുടെ താങ്ങും തണലും മുത്തശ്ശനായ സാൻ പെഡ്രോയായിരുന്നു.റിയോയിലെ തെരുവുകൾ അവന്റെ അക്കാദമിയായപ്പോൾ തന്റെ കാലിലൊട്ടി പിടിച്ച് കിടക്കുന്ന ബോൾ അവന്റെ കളികൂട്ടുകാരനായി മാറി.

റിയോയിലെ അറിയപ്പെടുന്ന ഫൂട്സാൽ താരമായി വളർന്ന താരം പതിമൂന്നാം വയസ്സിൽ റിയോ വമ്പൻമായായ ഫ്ലുമിനെൻസിന്റെ ശ്രദ്ധയിൽ പതിയാനിടയായി.
തുടർന്ന് ഫ്ലുമിനെൻസ് അക്കാദമിയിലെത്തിയെങ്കിലും ദാരിദ്ര്യം അവനെയും കുടുംബത്തെയും വേട്ടയാടി കൊണ്ടിരുന്നു.ഫുട്‌ബോൾ എന്നന്നേക്കുമായി ഉപേക്ഷിക്കാൻ പോലും ആ പതിമൂന്ന് വയസ്സുകാരൻ തീരുമാനിച്ചു.എന്നാൽ മുത്തശ്ശനായ സാൻ പെഡ്രൊ ആ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ചു.കുട്ടികാലം തൊട്ട് തന്നെ മാർസെലോയെന്ന ഫുട്‌ബോളറെ വളർത്തി വലുതാക്കിയെടുക്കുന്നതിൽ സാൻ പെഡ്രൊ വഹിച്ച പങ്ക് ചെറുതൊന്നുമല്ല.കൊച്ചു മാർസെലോയിലെ ഫുട്ബോളർക്ക് വേണ്ട ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും നൽകി അവനെ പ്രോൽസാഹിപ്പിച്ചതും മാത്രവുമല്ല അവന്റെ സാമ്പത്തികാശ്രയവും സ്നേഹനിധിയായിരുന്ന മുത്തശ്ശനായിരുന്നു.

പിൽക്കാലത്ത് മാർസെലോ തന്നെ പറഞ്ഞിട്ടുണ്ട്.തന്റെ മുത്തശ്ശൻ ഇല്ലായിരുന്നുവെങ്കിൽ താൻ ഒരിക്കലും ഫുട്‌ബോൾ താരമായി വളരുകയില്ലായിരുന്നെന്ന്.അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും കടപ്പാടും കരുണയും കാരുണ്യവും കൊണ്ട് തന്നെയാകാം മാർസെലോയുടെ കൈകളിൽ മുത്തശ്ശൻ സാൻ പെഡ്രൊയുടെ ടാറ്റൂ പച്ച കുത്തിയിട്ടുണ്ട്. കരിയറിൽ നേടുന്ന ഓരോ ഗോളും  മാർസെലോ സാൻ പെഡ്രൊക്ക് സമർപ്പിച്ചായിരിക്കും ഗോളാഘോഷം നടത്തുക.മാഡ്രിഡിലെ പന്ത്രണ്ടാം നമ്പർ വെള്ള ജെഴ്സിക്കാരനെയും സെലസാവോയിലെ ആറാം നമ്പർ മഞ്ഞ ജെഴ്സിക്കാരനെയും സമ്മാനിച്ചതിൽ നമ്മൾ കടപ്പെട്ടിരിക്കുന്നത് സാൻ പെഡ്രോയോടാണ്.

ഫ്ലുമിനെൻസിൽ മധ്യനിരക്കാരനായി കരിയർ ആരംഭിച്ച മാർസെലോയുടെ വേഗതയാർന്ന ദ്രുതഗതിയിലുള്ള ലാവണ്യമാർന്ന ചലനങ്ങളും തരക്കേടില്ലാത്ത ഡിഫൻസീവ് മികവും പ്രകടിപ്പിക്കുന്നത് ഫ്ലുമിനെൻസ് പരിശീലകന്റെ ശ്രദ്ധയിൽപ്പെടുകയും മധ്യനിരക്കാരനേക്കാൾ മാർസെലോയുടെ പ്രതിഭ പൂർണ്ണമായും വിനിയോഗിക്കാൻ കഴിയുക വിംഗർ പൊസിഷനിലാണെന്ന് മനസ്സിലാക്കിയ കോച്ച് മാർസെലോയെ ഇടതു വിംഗ് ബാക്കിൽ സ്ഥിര റോളിൽ കളിപ്പിച്ചതോടെ താരം അതിവേഗം വളർന്നു പ്രശ്സതനായി.ഫ്ലുസാവോ ക്ലബ് അധികൃതറുടെ സാമ്പത്തിക പിന്തുണ കൂടിയായപ്പോൾ മാർസെലോ ദാരിദ്ര്യമെന്ന കടുത്ത പ്രതിസന്ധിയെ അതിജീവിച്ചു കുതിച്ചു പറക്കുകയായിരുന്നു അത്ലാന്റിക് സമുദ്രവും കടന്ന് യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലെ പരമോന്നത ക്ലബായ റിയൽ മാഡ്രിഡിലേക്ക്.തന്റെ റോൾ മോഡലുകളായ ബുള്ളറ്റ് മാൻ റോബർട്ടോ കാർലോസും റൊണാൾഡോ പ്രതിഭാസവും വിസ്മയ ചരിത്രം തീർത്ത ക്ലബിലെ ബ്രസീലിയൻ ഫുട്‌ബോൾ ചൈതന്യത്തിന്റെ പിന്തുടർച്ചവകാശിയാകാനും കരുത്തുറ്റ സാന്നിദ്ധ്യമാവാനും മാർസെലോ തയ്യാറെടുത്തു കഴിഞ്ഞിര

ഇതിനിടയിൽ താരത്തിന്റെ കുട്ടിക്കാലത്തെ ഏറ്റവും വലിയ സ്വപനവും സാക്ഷാൽക്കാരമായി. സെലസാവോയിൽ അരങ്ങേറ്റം കുറിക്കുകയെന്ന ലോകത്ത് ഏതൊരും ആരാധകനും കൊതിച്ചു പോവുന്ന മഞ്ഞ ജെഴ്സിയണിഞ്ഞ് ഇതിഹാസങ്ങളോടപ്പം കളിക്കുകയെന്ന സ്വപ്നം.
പതിനെട്ടാം വയസ്സിൽ വൈറ്റ് ഹാർട്ട് ലൈനിൽ വെയിൽസിനെതിരെയായിരുന്നു അരങ്ങേറ്റം.അരങ്ങേറ്റത്തിൽ തന്നെ  മഹാ മാന്ത്രികൻ ഡീന്യോയെയും കാകയെയും ഗിൽബർട്ടോ സിൽവയെയും റോബീന്യോയെയും തുടങ്ങിയ ഇതിഹാസതാരങ്ങളെ സാക്ഷിയാക്കി ബോക്സിന് വെളിയിൽ നിന്നും തൊടുത്ത നെടുനീളൻ ഷോട്ട് ഗോളിയെ കബളിപ്പിച്ച് വലയിൽ ചുംബിക്കുകയായിരുന്നു.പരമ്പരാഗത ബ്രസീലിയൻ ജോഗാ ബോണിറ്റോ ശൈലിയിലുള്ള ഇതിഹാസതാരങ്ങളായ ഫുൾ ബാക്കുകളെ ഓർമിപ്പിക്കും വിധമുള്ള മഹത്തരമായ ഉദാഹരണമായിരുന്നു നയനസുഭഗമായ മാർസെലോയുടെ ആ ഗോൾ.

ഫ്ലുമിനെൻസിൽ നിന്നും കാർലോസിന്റെ പകരക്കാരനായി വെറും ഏഴ് മില്ല്യൺ യൂറോക്ക് ആറു വർഷത്തെ കരാറിൽ റിയൽ മാഡ്രിഡിലെത്തിയ മാർസെലോ റിയലിന്റെ സുവർണ താരങ്ങൾക്കിടയിലെ മരതകമായി വളരുകയായിരുന്നു പിൽക്കാലത്ത്. മാഡ്രിഡിൽ റോബർട്ടോ കാർലോസിനോടപ്പം ഹാഫ് സീസൺ പങ്കിടാനയത് മാർസെലോയെ സംബന്ധിച്ച് വലിയ നേട്ടമായി. ബ്രസീലിലും മാഡ്രിഡിലും എന്റെ പിന്തുടർച്ചാവകാശിയെന്നായിരുന്നു കാർലോസ് മാർസെലോയെകുറിച്ച് അഭിപ്രായപ്പെട്ടത്.എന്നാൽ ഇതൊന്നും ചെവി കൊള്ളാൻ ദുംഗക്ക് നേരമുണ്ടായിരുന്നില്ല. ആദ്യ കോച്ചിംഗ് സ്പെല്ലിൽ മാർസെലോയെ പരിപൂർണ്ണമായി അവഗണിക്കുകയായിരുന്നു ദുഗ.അതിലൊട്ടും അൽഭുതപ്പെടേണ്ട കാര്യവുമില്ല.റൊണാൾഡോ ഡീന്യോ അഡ്രിയാനോ തുടങ്ങിയ ഇതിഹാസങ്ങളെ തഴഞ്ഞ കോച്ച് മാർസെലോയെന്ന യുവ പ്രതിഭയെ ടീമിലെടുക്കാത്തതിൽ ഒട്ടും അതിശയമില്ല.വെറ്ററൻ ഗിൽബർട്ടോ മെലോ,ക്ലബർ,ആന്ദ്രെ സാന്റോസ്,മിഷേൽ ബാസ്റ്റോസ് തുടങ്ങിയ ലെഫ്റ്റ് ബാക്കുകളെ വച്ച് ദുംഗ 2010 ലോകകപ്പ് വരെ പരീക്ഷണം തുടർന്നപ്പോൾ ,ഓരോ പൊസിഷനിലും ലോകത്തെ മികച്ച താരങ്ങളുണ്ടായിരുന്ന സെലസാവോ നിരയിലെ ഏറ്റവും ദുർബല കണ്ണിയായി ലെഫ്റ്റ്ബാക്ക് മാറി.2010 ലോകകപ്പിൽ ക്വാർട്ടറിൽ ബ്രസീൽ പുറത്താവാൻ തന്നെ കാരണം മിഷേൽ ബാസ്റ്റോസിന്റെ ലെഫ്റ്റ് വിംഗുകളിലെ പിഴവുകളായിരുന്നു.

എന്നാൽ നേരെ മറിച്ചായിരുന്നു റിയലിലെ മാർസെലോയെ റിയൽ കോച്ചുമാരായ മുൻ ജർമൻ താരം ഷുസ്റ്ററും മാനുവൽ പെല്ലിഗ്രിനിയും പരിചരിച്ചിരുന്നത്.ഇറ്റാലിയൻ പരിശീലകനായ കാപ്പെല്ലോക്ക് കീഴിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം.

കാർലോസെന്ന മഹാമേരുവിന്റെ ചരിത്ര സാന്നിദ്ധ്യത്താൽ ഒരു വ്യാഴവട്ട കാലത്തോളം സമ്പന്നമായിരുന്ന  വെള്ളകുപ്പായക്കാരുടെ ഇടതു വിംഗിലെ തലമുറ കൈമാറ്റം നടക്കുകയായിരുന്നു പിന്നീട്.ഫെനർബാഷെയിലേക്ക് ചേക്കേറിയ കാർലോസ് തന്റെ പൊസിഷൻ തന്റെയത്ര വല്ലഭത്വമുള്ളവനായിരുന്നില്ലേലും സാങ്കേതികത്തികവും സർഗാത്മകയും വേണ്ടുവോളമുണ്ടായിരുന്ന മാർസെലോയുടെ കാലുകളിൽ വിശ്വസത്വതയോടെ ഏൽപ്പിച്ച് ശേഷമായിരുന്നു ഐതിഹാസിക ക്ലബിൽ നിന്നും  എക്കാലത്തെയും മികച്ച ലെഫ്റ്റ് ബാക്ക് ഇതിഹാസം വിട പറഞ്ഞത്.

കാപ്പെല്ലോക്ക് ശേഷം റിയാൽ പരിശീലകനായെത്തിയ മുൻ ജർമൻ വിംഗർ ഷൂസ്റ്ററിന് കീഴിൽ മാർസെലോ വളർന്നു.ആദ്യ ഇലവനിലെ സ്ഥിര സാന്നിദ്ധ്യമായിട്ട് തന്നെ.യുവതാരം തന്റെ മാരകമായ സ്പീഡി ഡ്രിബ്ലിംഗ് റണ്ണുകളും സ്റ്റെപ്പ് ഓവറുകളും എതിർ ഡിഫൻസിനെ ഭീതിയിലാഴ്ത്തുന്ന നിരന്തരമായി കൃത്യതയാർന്ന ക്രോസുകളും പാസ്സുകളും ബോക്സിലെക്ക് പമ്പ് ചെയ്തു കൊണ്ടേയിരുന്നു. കളത്തിൽ 90 മിനിറ്റും പൂർണമായും ഊർജ്ജസ്വലനായ താരത്തിന്റെ ഇത്തരത്തിലുള്ള മാന്ത്രിക ടച്ചുള്ള ട്രിക്കുകളും സ്കില്ലുകളും  മുൻ ഫ്ലുസാവോ താരത്തെ ലോസ് ബ്ലാങ്കോസിന് ഒഴിച്ചു കൂടാനാവാത്ത വിലപ്പിടിപ്പുള്ള താരമാക്കി മാറ്റി.മാത്രവുമല്ല ബെർണേബുവിൽ നിരവധി ആരാധക പിന്തുണ ലഭിക്കുവാനും കാരണമായി തീർന്നത് മാർസെലോയുടെ തനതു കേളീ ശൈലിയിലുള്ള കാൽപ്പനിക ഫുട്‌ബോളിന്റെ ബ്രസീലിയൻ മനോഹാരിത കൊണ്ടായിരുന്നു.
ലാ ലീഗാ നേട്ടത്തോടെ സീസൺ അവസാനിപ്പിച്ച മാർസെലോയ്ക്ക് ലെഫ്റ്റ് ബാക്ക് റോളിൽ അത്ര ഗുണകരമല്ലായിരുന്നു അടുത്ത സീസൺ.

ആൽവെസ്  ഫാബിയാനോ കനൗട്ടു തുടങ്ങി താരങ്ങളെ വെച്ച് സെവ്വിയയെ രണ്ടു തവണ യുവേഫ കപ്പ് ചാമ്പ്യൻമാരാക്കിയ യുവാണ്ട റാമോസ് റിയലിൽ പുതിയ പരിശീലകനായി സ്ഥാനമേറ്റതോടെ  മാർസെലോ സൈഡ് ബെഞ്ചിലേക്ക് തഴയപ്പെട്ടു.പ്രതിരോധാത്മക ഫുട്‌ബോളിന് പ്രാധാന്യമുള്ള യുവാണ്ട റാമോസിന്റെ കേളീ ശൈലിയിൽ പരിചയസമ്പന്നനും പക്കാ ഡിഫൻസീവ് മൈന്റഡ് ലെഫ്റ്റ് ബാക്കായ ഹെയിൻസെ സ്ഥിര പ്രതിഷ്ഠ നേടിയപ്പോൾ മാർസെലോ മിക്കപ്പോഴും പകരക്കാരന്റെ റോളിലവതരിച്ചു.പക്ഷേ താരത്തെ സൈഡ് ബെഞ്ചിലിരുത്തി നശിപ്പിക്കാനൊന്നും റാമോസ് ഒരുക്കമായിരുന്നില്ല.ഒരു പുതിയ പൊസിഷൻ തന്നെ റാമോസ് മാർസെലോക്ക് വേണ്ടി കണ്ടെത്തി. അങ്ങനെ ലെഫ്റ്റ് വിംഗറുടെ റോളിൽ മാർസെലോ വീണ്ടും ഫസ്റ്റ് ഇലവനിലെ പരിചിത മുഖമായി മാറി.

യഥാർത്ഥ ത്തിൽ ഇടതു വിംഗറുടെ റോളായിരുന്നു മാർസെലോക്ക് ഏറ്റവും അനുയോജ്യമായ പൊസിഷൻ.റാമോസിന്റെ പരീക്ഷണം വൻ വിജയമായി മാർസെലോയുടെ കരിയറിൽ.ഗിയോണെതിരെ ക്ലബിന് വേണ്ടി തന്റെ ആദ്യ ഗോളും നേടിയതോടെ റാമോസടക്കമുള്ളവർ താരത്തിന്റെ കരിയർ വളർച്ചയ്ക്ക് നല്ലത് ലെഫ്റ്റ് വിംഗറാവുകയാണെന്ന് അഭിപ്രായപ്പെട്ടു.നാല് ഗോളുകൾ നേടിയ നേടിയ മാർസെലോ റിയലിൽ വിംഗ് ബാക്കായും ലെഫ്റ്റ് മിഡ്ഫീൽഡറായും ലെഫ്റ്റ് വിംഗറായും കളിച്ച് വൈവിധ്യങ്ങളേറെയുള്ള താരമായി വളർന്നു.

പെല്ലിഗ്രിനിക്ക് കീഴിലും ഇടതു വിംഗറായി വിജയ ഗാഥ തുടർന്ന മാർസെലോ സീസണിലെ ടോപ് അസിസ്റ്ററായി മാറി.റെക്കോർഡ് തുകയ്ക്ക് മിലാനിൽ നിന്നും മാഞ്ചസ്റ്ററിൽ നിന്നും യഥാക്രമം ടീമിലേക്ക് ലോക ഫുട്‌ബോളർമാരായ കകയും ക്രിസ്ത്യാനോയും എത്തിയതോടെ റിയലിന്റെ പുതിയൊരു ഗാലക്റ്റികോ തലമുറയ്ക്ക് നാന്ദി കുറിച്ചു.മധ്യനിരയിൽ മാർസെലോ-കകാ സഖ്യത്തിന്റെ ഇമ്പമേറിയ നീക്കങ്ങളും മാർസെലോ-ക്രിസത്യാനോ സഖ്യത്തിൽ പിറന്ന ഗോളുകളും റിയൽ ആരാധകരിൽ ആവേശമുണർത്തി.

പുതിയ കോച്ച് മൗറീന്യോ യുടെ വരവോടെ എല്ലാം താളം തെറ്റുകയായിരുന്നു.
കകയെ ബെഞ്ചിലിരുത്തി ആരാധകരുടെ ക്ഷമയെ പരീക്ഷിച്ച മൗറീന്യോയുടെ മൂന്ന് സീസണുകൾ കൊണ്ട് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർക്ക് നഷ്ടമായത് ആ അതുല്ല്യ ത്രയ കൂട്ട്കെട്ട് തന്നെയായിരുന്നു.ഏറെ പ്രതീക്ഷകൾ നൽകിയിരുന്ന മാർസെലോ-കക-ക്രിസ്ത്യാനോ ത്രിമൂർത്തികളുടെ ആക്രമണ ഫുട്‌ബോൾ വിരുന്നുകാരെപ്പോലെയായി.കാരണം കകയെ ഇടക്കിടെ മാത്രമായിരുന്നു മൗറീന്യോ പരീക്ഷിച്ചിരുന്നത്.
പക്ഷേ മാർസെലോ-ക്രിസ്ത്യാനോ കൂട്ട്കെട്ടിന് തുടക്കം കറിച്ചത് മൗറീന്യോയുടെ കാലഘട്ടത്തിലായിരുന്നു.ക്രിസ്ത്യാനോ നേടുന്ന ഓരോ ഗോളിലും ഈ റിയോക്കാരന്റെ വിയർപ്പുഗന്ധമുണ്ടായിരുന്നു.തന്റെ സഹതാരങ്ങൾക്ക് വേണ്ടി നിസ്വാർത്ഥതയോടെ ആത്മാർഥമായി അധ്വാനിച്ചു കളിക്കുന്ന മാർസെലോയെപ്പോലെ വേറെ താരങ്ങൾ അധികം ഉണ്ടായിരുന്നില്ല.

മൗറീന്യോക്ക് കീഴിൽ ലെഫ്റ്റ് ബാക്ക് റോളിലേക്ക് സ്ഥിര സാന്നിദ്ധ്യമായി തിരിച്ചെത്തിയ മാർസെലോ ലിഗിൽ മികച്ച പ്രകടനങ്ങൾ തുടർന്നു കൊണ്ടേയിരുന്നു.ചാമ്പ്യൻസ് ലീഗിൽ താരത്തിന്റെ ലിയോണിനെതിരെയുള്ള പ്രകടനം ലോക ശ്രദ്ധയാകർഷിച്ചു.തന്റെ കരിയറിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ നേടുകയും ബെൻസെമയുടെ ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത് റിയലിനെ സെമി വരെയെത്തിച്ചു.യുസിഎല്ലിലെ മികച്ച പ്രകടനം യുവേഫയുടെ ടീം ഓഫ് ദ ഇയറിലേക്ക് സ്ഥാനം നേടി കൊടുത്തു.മൗറീന്യോക്ക് കീഴിൽ ലാ ലീഗയും കോപ്പ ഡെൽ റേയും നേടിയ താരം ഫിഫ് പ്രൊ വേൾഡ് ഇലവനുകളിൽ സ്ഥാനം നേടിയിരുന്നു.

 കാർലോ ആൻചലോട്ടി റിയൽ പരിശീലകനായതോടെ റിയലിന്റെ സുവർണ കാലം തുടങ്ങുകയായിരുന്നു.ഇതിനിടയിൽ റിയലിന്റെ നായകനാവാനുള്ള ഭാഗ്യവും മാർസെലോയെ തേടിയെത്തി.കാർലോയുടെ ടീമിലെ നിർണായക താരമായി മാറിയ മാർസെലോ ഫൈനലിലെ സൂപ്പർ ഗോളോടെ ചാമ്പ്യൻസ് ലീഗും സൂപ്പർ കപ്പും ഫിഫ ക്ലബ് വേൾഡ് കപ്പും സ്വന്തമാക്കി.ഫിഫ് പ്രൊ വേൾഡ് ഇലവനുകളിലെ സ്ഥിരം പ്രതിനിധിയായി.സിനദിൻ സിദാന് കീഴിൽ വിശ്വസ്ത സേവകനാണിന്ന് മാർസെലോ.

വീണ്ടുമൊരു ചാമ്പ്യൻസ് ലീഗ് നേട്ടത്തിൽ അതായത് അൺ ഡെസിമ നേട്ടത്തിൽ നിർണായക പങ്കാളിയായി മാറിയ മാർസലോ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ഗലാറ്റ്സെറക്കെതിരെ ഇടതു വിംഗിൽ നിന്നും ബോക്സിലെക്ക് കയറി മൂന്ന് പ്രതിരോധനിരക്കാരെ മികച്ച ക്ലോസ് കൺട്രോളോടെ ഡ്രിബ്ൾ ചെയ്ത ശേഷം ഗോളിയെയും കബളിപ്പിച്ച് തന്റെ സ്വത സിദ്ധമായ തനതു ജോഗാ ബോണിറ്റോയുടെ സുഗന്ധം പകർന്നു നേടിയ ആ ഗോൾ മാത്രം മതി മാർസെലോയുടെ മാന്ത്രികമായ ഡ്രീബ്ലിംഗ്  മികവറിയാൻ.

പ്രതിരോധത്തിൽ നിന്നും കുതിച്ച് പെനാൽറ്റി ബോക്സിലേക്ക് ഓടികയറുന്ന മാർസെലോ , കുതിപ്പിനിടയിൽ മൂന്ന് പൊസിഷൻ കൈകാര്യം ചെയ്തിട്ടുണ്ടാകും ഇടതു വിംഗ് ബാക്കിൽ നിന്നും വിംഗറുടെ റോളിലക്ക് പിന്നെ ബോക്സിലെത്തിയാലുടൻ ലെഫ്റ്റ് ഫോർവേഡായും താരം മാറിയിട്ടുണ്ടാകും. ഗോളവസരങ്ങൾ സൃഷ്ടിച് സ്വയം ഗോളടിക്കുന്നതിലുപരി സഹതാരങ്ങൾക്ക് അസിസ്റ്റുകൾ യഥേഷ്ടം ചെയ്യുന്നതിലായിരിക്കും മാർസെലോ ആനന്ദം കണ്ടെത്തുക.അത് തന്നെയാണ് ഈ പന്ത്രണ്ടാം നമ്പർ വെള്ള ജെഴ്സിക്കാരനെ മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

നിലവിലെ ചാമ്പ്യൻസ് ലീഗ് സീസണിൽ കിരീടത്തിലേക്ക് കുതിക്കുന്ന റിയലിന്റെ രക്ഷകനാണിന്ന് താരം.ക്വാർട്ടറിൽ ബയേണിനെതിരെ പുറത്തെടുത്ത അൽഭുത പ്രകടനമാണ് റിയലിനെ സെമിയിലെത്തിച്ചത്.പത്തിൽ പത്ത് മാർക്ക് നൽകിയാലും മതിയാകാത്ത മാരക പെർഫോമൻസിൽ എത്ര സുവർണ്ണാവസരങ്ങളാണ് ഈ റിയോക്കാരൻ സൃഷ്ടിച്ചത്? എത്രയെത്ര സോളോ റണ്ണുകൾ? ക്രോസുകൾ ,ഇന്റർസെപ്ഷൻസ് , ടാക്കിളുകൾ , ബയേണിന്റെ ഉറച്ച ഒരു ഗോൾ ഗോൾ ലൈൻ സേവിലൂടെ തടഞ്ഞ് റിയലിന്റെ രക്ഷകനായി മാറിയ താരത്തിന്റെ മാരകമായ അസിസ്റ്റുകളാണ് റിയലിന് പുതുജീവൻ പകർന്നത്. മധ്യനിരയിൽ നിന്നും ബവേറിയൻ പ്രതിരോധത്തെ നെടുകെ പിളർത്തി നാലഞ്ച് ബയേൺ താരങ്ങളെ വെട്ടിച്ച് മുന്നേറി ഗോളി മാത്രം മുന്നിൽ നിൽക്കെ ക്രിസ്ത്യാനോക്ക് നൽകിയ ആ അസിസ്റ്റ്..! സമീപ കാലത്തൊന്നും ഇങ്ങനെയൊരു അസിസ്റ്റ് ഫുട്‌ബോൾ പ്രേമികൾ കണ്ടിട്ടുണ്ടാവില്ല..
കാത്തിരിക്കാം നമുക്ക് അദ്ദേഹത്തിന്റെ മൂന്നാം ചാമ്പ്യൻസ് ലീഗ് നേട്ടത്തിനായി.തന്റെ മാതൃകാ പുരുഷനായ കാർലോസിനെ പോലെ ഹാട്രിക് ചാമ്പ്യൻസ് ലീഗെന്ന നേട്ടം സ്വന്തമാക്കാൻ മാർസലോക്കും കഴിയട്ടെ...കാർഡിഫിൽ സിദാൻെ വജ്രായുധമായിരിക്കും മാർസലോ

2010 ഓടെ ബ്രസീലിയൻ സുവർണ തലമുറയ്ക്ക് അന്ത്യം കുറിച്ചതോടെ കോച്ച് ദുംഗയെ പുറത്താക്കി നെയ്മറെന്ന അൽഭുത പ്രതിഭയെ മുൻ നിർത്തി പുതുയുഗത്തിന് തുടക്കം കുറിച്ച കാനറിപ്പടയിൽ മാനോ മെനിസസിന് കീഴിലെ വിശ്വസ്തനായി മാർസെലോ മാറി.നെയ്മറുമായി ലെഫ്റ്റ് വിംഗിൽ അവിസ്മരണീയ കൂട്ട്കെട്ട് സൃഷ്ടിച്ച താരം 2012 ലണ്ടൻ ഒളിംപിക്സിൽ വെള്ളി നേട്ടവും സ്കോളരിക്ക് കീഴിൽ കോൺഫെഡറേഷൻ കപ്പ് നേട്ടത്തീലെ മാസ്മരിക പ്രകടനങ്ങൾ കൂടിയായപ്പോൾ തന്റെ കടുത്ത എതിരാളിയായിരുന്ന ഫിലിപെ ലൂയിസിനെ മറികടന്ന് സെലസാവോയിലെ സ്ഥിര സാന്നിദ്ധ്യമായി തുടർന്നങ്ങോട്ട്.ലോകകപ്പ് സെമിയോടെ മഞ്ഞ ജെഴ്സിയിൽ നിന്ന് മറഞ്ഞ് പോയ താരം ദുംഗയുടെ രണ്ടാം വരവിലും പുറത്തിരിക്കാനായിരുന്നു യോഗം.ടിറ്റെ എന്ന മാന്ത്രിക പരിശീലകൻ അവതരിച്ചതോടെ മാർസലോ വീണ്ടും സെലസാലോ ജെഴ്സിയണിഞ്ഞു.
പ്രതിരോധത്തിൽ  ആശങ്കകളുണ്ടാക്കിയെങ്കിലും ടിറ്റെയുടെ സഹായത്തോടെ മാർസെലോ വീണ്ടും സാംബാ ചുവടുകളുമായി കുതിക്കുകയാണ് മഞ്ഞ ജെഴ്സിയിൽ.ആ കുതിപ്പ് 2018 ലോകകപ്പ് വിജയം വരെ തുടരട്ടെയെന്ന് നമ്മൾ ആരാധകർക്ക് പ്രാർത്ഥിക്കാം..സെലസാവോയിൽ വെല്ലുവിളികൾ ഏറെയാണ് മാർസലോക്ക് ഡിഫൻസീവ് ഡ്യൂട്ടികളിൽ താരത്തേക്കാളും മികച്ചു നിൽക്കുന്ന ഫിലിപെ ലൂയിസും അലക്സ് സാൻഡ്രോയും കയറിപ്പറ്റാനുള്ള സാധ്യത ഏറെയാണ്.പക്ഷേ നിലവിൽ ടിറ്റെയുടെ പൂർണ പിന്തുണ റിയോക്കാരനായ തനിക്കാണെന്നതിൽ മാർസലോക്ക് ആശ്വസിക്കാം..

ലോക ഫുട്‌ബോളിലെ അതികായകരുടെ പ്രശംസകളിൽ ചിലത് ,

ലാ ലിഗയിലെ മൂന്നാമത്തെ മികച്ച താരമെന്നായിരുന്നു മറഡോണ മാർസെലോയെകുറിച്ച് പറഞ്ഞത്.

വർത്തമാന ഫുട്ബോളിലെ ഏറ്റവും ആക്രമണകാരിയായ പ്രതിരോധനിരക്കാരൻ എന്നായിരുന്നു മാർസെലോയെ കുറിച്ച് ഇറ്റാലിയൻ വൻമതിലായ പൗളോ മാൾഡീനി അഭിപ്രായപ്പെട്ടത്.

" നിലവിൽ ഏറ്റവും മികച്ച വിംഗ് ബാക്കാണ് അവൻ.ബോൾ സ്കിൽസിൽ എന്നേക്കാളും കഴിവുറ്റവൻ" മാർസെലോയെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത് മറ്റാരുമായിരുന്നില്ല. ബുള്ളറ്റ് മാൻ റൊബർട്ടോ കാർലോസ് ആയിരുന്നു.

ബുള്ളറ്റ്മാനെ പോലെ തന്നെ Left back, left midfielder, left forward, എന്നീ മൂന്നു പൊസിഷനുകളിലും ഒരേ മികവോടെ അനായാസതയോടെ കളിക്കുന്ന മാർസലോ ബോൾ സ്കിൽസിലും ഡ്രിബ്ലിംഗിലും തന്നേക്കാൾ മികച്ചവനാണെന്ന് കാർലോസ് പറഞ്ഞപ്പോഴും അത് സമ്മതിക്കാതെ കാർലോസാണ് എക്കാലത്തെയും മികച്ചവനെന്ന് ഇങ്ങനെ പറഞ്ഞു വിനീതനാവുകയായിരുന്നു മാർസെലോ

"It’d be impossible to surpass Roberto Carlos, as he’s the best ever"

കാർലോസിനെ അത്രമാത്രം ആരാധിക്കുന്നുണ്ട് താരം..

ലോസ് ബ്ലാങ്കോസിന് വേണ്ടി നാന്നൂറോളം കളികളിൽ നിന്നായി 27 ഗോളുകൾ ഫ്ലുമീനെൻസിന് വേണ്ടി മുപ്പതോളം കളികളിൽ നിന്നായി ആറ് ഗോളുകൾ സെലസാവോ ജെഴ്സിയിൽ 45 മൽസരങ്ങളിൽ നാല് ഗോളുകൾ.മൊത്തം 480 ലധികം മൽസ്സരങ്ങളിൽ നിന്നായി മുപ്പത്തിയഞ്ചിലധികം ഗോളുകൾ.
ലാ ലീഗയിൽ ഏറ്റവും കൂടുതൽ മൽസരങ്ങൾ കളിച്ച കാർലോസിന്റെ റെക്കോർഡും താരം മറികടന്നു കഴിഞ്ഞു.

ബൊട്ടഫോഗോ കടൽതീരത്ത് റോബർട്ടോ കാർലോസാകണമെന്ന ദൃഡ്ഢ നിശ്ചയത്തോടെ ബോൾ കൊണ്ട് അഭ്യാസം കാണിച്ചു നടന്ന ആ പയ്യൻ ഇന്ന് വർത്തമാന ഫുട്‌ബോളിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കായി മാറിയിരിക്കുന്നു.തന്റെ തലമുറയിൽ തന്റെ പൊസിഷനിൽ ഏറ്റവും മികച്ചവൻ എന്ന ഖ്യാതി മാർസെലോക്ക് സ്വന്തം.ലോകകപ്പ് എന്ന പരമോന്നത കിരീടം നേടുകയെന്ന ലക്ഷ്യം കൂടി സഫലീകരിക്കാനായാൽ വിരലിലെണ്ണാവുന്ന എക്കാലത്തെയും മികച്ച ലെഫ്റ്റ് ബാക്ക് ഇതിഹാസങ്ങളുടെ ഗണത്തിലേക്ക് മാർസെലോ വിയേരയെന്ന അതുല്ല്യ ഡ്രിബ്ളറെയും പരിഗണിക്കപ്പെടും.
അതിനു വേണ്ട ശുപാഭ്തി വിശ്വാസവും അജ്ജയ്യതയും അപാരമായ വ്യക്തിഗത യുണീക്ക് ടാലന്റും ബ്രില്ല്യൻസും എന്നും റിയൽ മാഡ്രിഡിന്റെ രക്ഷകനായിട്ടുള്ള റിയോക്കാരന്റെ ബ്രസീലിയൻ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ട്.

Article By - #Danish_Javed_Fenomeno

ഇരുപത്തി ഒൻപതാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് ഒരു ദശകം കൂടി ലോസ് ബ്ലാങ്കോസിന്റെ കാനറി പറവയായി ചരിത്രം സൃഷ്ടിച്ച് മഞ്ഞ തൂവലിനാൽ പറന്നു ഉയരാനുള്ള ബാല്ല്യം കൂടി ബാക്കിയുണ്ട് ഈ അഞ്ചടി അഞ്ചിഞ്ചുകാരന്.

Marcelo -The【dazzling; dribbling; dynamo..!!】

(visit - www.danishfenomeno.blogspot.com)

പിറന്നാൾ ആശംസകൾ മാർസെലോ

Feliz cumpleaños marcelo😍

Happy 29th Birthday to the #Real_Madird #Playmaker #Saviour #M12

വായിക്കുക ഷെയർ ചെയ്യുക..
" ദ മോസ്റ്റ് കംപ്ലീറ്റ് റൈറ്റ് ബാക്ക് "




By - Danish Javed Fenomeno
(www.danishfenomeno.blogspot.com)

2007 കോപ്പാ അമേരിക്ക ഫൈനൽ വെനെസ്വെലയിൽ നടക്കുന്നു.തികച്ചും യുവതാരങ്ങളടങ്ങിയ രണ്ടാം നിര ടീമുമായി വന്ന ബ്രസീൽ താരസമ്പന്നമാർന്ന ഫുൾ ടീമുമായി ഇറങ്ങിയ അർജന്റീനയോട് ഏറ്റുമുട്ടുന്നു.തുടക്കത്തിൽ തന്നെ എലാനോയുടെ പാസ്സിൽ ബോക്സിന്റെ വലതു മൂലയിൽ നിന്നും ജൂലിയോ ബാപ്റ്റിസ്റ്റയുടെ വെടിയുണ്ട കണക്കെ തൊടുത്ത ഷോട്ട് ഗോൾ കീപ്പർ അബാൻഡസീരിയെ നിഷ്പ്രഭമാക്കി വലയിൽ മുത്തമിടുന്നു.എന്നത്തെയും പോലെ മുലകുടി മാറാത്ത യുവരക്തങ്ങളായ കാനറി പയ്യൻമാരുടെ വേട്ടമൃഗമാവാനായിരുന്നു റിക്കൽമിയും അയാളയും വെറോണും സനേട്ടിയും ഹെയിൻസെയും ടെവസും മഷറാനോയും കാമ്പിയാസോയും മെസ്സിയും അടങ്ങുന്ന വമ്പൻ താരനിരയുമായെത്തിയ അർജന്റീനയുടെ വിധി.കാനറി കുഞ്ഞുങ്ങൾ മൽസരത്തിൽ വൻ മേധാവിത്വം പുലർത്തവേ കാനറിപ്പടയുടെ പ്ലേമേക്കറായ യുവതാരം എലാനോ പരിക്കേറ്റ് പുറത്തേക്ക് , പകരം ആര് ഇറങ്ങും? ബ്രസീൽ ആരാധകരിൽ ആശങ്ക പടരുന്നു...

വെർഡൻ ബ്രമന്റെ യുവ പ്ലേമേക്കറായിരുന്ന ഡീഗോ റിബാസിലേക്കായിരുന്നു ഞാനടക്കമുള്ള സെലസാവോ ആരാധകരുടെ കണ്ണ് പോയത്.പക്ഷേ ഡിഫൻസീവ് ചിന്താഗതിക്കാരനും പരുക്കനുമായ ദുംഗ ചിന്തിച്ചത് നേരെ വിപരീതമായിട്ടായിരുന്നു.
സെവിയ്യക്ക് തുടർച്ചയായി രണ്ടു തവണ യുവേഫ കപ്പ് നേടികൊടുത്ത് യൂറോപ്പിൽ സെവിയ്യക്കൊരു മേൽവിലാസമുണ്ടാക്കി കൊടുത്ത ഒരു അൽഭുത യുവ പ്രതിഭയെ ആയിരുന്നു ദുംഗ എലാനോക്ക് പകരക്കാരനായി ഇറക്കിയിരുന്നത്. പ്ലേമേക്കറായും മധ്യനിരക്കാരനായും വിംഗറായും വിംഗ് ബാക്കായും തുടങ്ങി ഏതു പൊസിഷനുകളിലും കളിക്കുന്ന ആൾ റൗണ്ടറായ ഡാനിയൽ ആൽവെസ് എന്ന മാന്ത്രിക പ്രതിഭയെ.ആൽവെസിനെ ഏറെയിഷ്ടപ്പെടുന്ന ഞാൻ ആ സബ്സ്റ്റിറ്റൂഷനിൽ ഏറെ ആഹ്ളാദിച്ചിരുന്നു.

അത് വെറുതെയായിരുന്നില്ല , ഇറങ്ങി പത്ത് മിനിറ്റ് കഴിഞ്ഞയുടനെ അർജന്റീനൻ ബോക്സിലേക്ക് ആൽവെസിന്റെ അതി മനോഹരമായ ക്രോസ് ഊർന്നിറങ്ങുന്നു , അർജന്റീന നായകൻ അയാളയുടെ ബോൾ ക്ലിയർ ചെയ്യാനുള്ള വിഫല ശ്രമം സെൽഫ് ഗോളിൽ അവസാനിക്കുന്നു.ഇതോടെ മൽസരത്തിൽ നിന്നും അർജന്റീന പിന്നോക്കം പോകുന്നു.ആദ്യ പകുതി കഴിഞ്ഞു.അർജന്റീനൻ ആക്രമണങ്ങൾ മൈകോണിലും ഗിൽബർട്ടോയിലും യുവാനിലും ജോഷ്വായിലും തട്ടി തകരുന്നു.നിനച്ചിരിക്കെ വീണു കിട്ടിയ ഒരു കൗണ്ടർ അറ്റാക്കിൽ ബോൾ ലഭിച സ്ട്രൈകർ വാഗ്നർ ലോവ് വലതു പാർശ്വത്തിലൂടെ കുതിച്ചു കയറി വരുന്ന ആൽവെസിലേക്ക് മറിച്ചു നൽകുന്നു.അപാരമായ പേസ്സോടെ കേളികെട്ട  അർജന്റൈൻ ഡിഫൻസായ അയാള-സനേട്ടി-ഹെയിൻസെ സഖ്യത്തെ മറികടന്ന് തൊടുത്ത കരുത്തുറ്റ ഷോട്ട് അബാൻഡസീരിയെ മറികടന്ന് വലയിലേക്ക്.എന്നത്തെയും പോലെ ബ്രസീലിൽ നിന്നും കണക്കിന് വാങ്ങി കൂട്ടുന്ന അർജന്റീനക്ക് ഇത്തവണയും പിഴച്ചില്ല.മൂന്ന് ഗോളിന്റെ കനത്ത തോൽവി അതും കാനറികളുടെ രണ്ടാം നിരക്കാരായ യുവതാരങ്ങളോട്.ഫൈനൽ വിജയം ടീം വർക്കിന്റെ വിജയമായിരുന്നെങ്കിലും ഡാനി ആൽവെസിന്റെ പ്രകടനമായിരുന്നു ജയത്തിൽ മുഖ്യപങ്കു വഹിച്ചത്.അവിടെ തുടങ്ങി ഡാനി ആൽവെസെന്ന ഇതിഹാസതാരത്തിന്റെ ജനനം..

സെവിയ്യയിൽ കളിക്കുമ്പോൾ തന്നെ കഫുവിന്റെ പിൻഗാമിയായി ഞാൻ മനസ്സിൽ കണ്ടത് ആൽവെസിനെയായിരുന്നു.പക്ഷേ ആൽബർട്ടോ പരേര പകരക്കാരനായി എടുത്തത് അന്ന് തകർപ്പൻ ഫോമിലുണ്ടായിരുന്ന സീസീന്യോയെയിരുന്നു.പക്ഷേ ഫോമിലില്ലായ്മയും പരിക്കും കാരണം സീസീന്യോ തന്റെ കരിയർ പാഴാക്കി.
തുടർന്നായിരുന്നു മൈകോൺ-ആൽവെസ് റൈവറീ വരുന്നത്.ഒരെ പൊസിഷനിൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾ ഉണ്ടായിരുന്നത് ദുംഗയെ ആശയകുഴപ്പത്തിലാക്കി.പക്ഷേ ആൾറൗണ്ടറായ ഡാനിയെ വലതു വിംഗറുടെ പൊസിഷനിൽ കളിപ്പിച്ചാണ് ദുംഗ ഈ പ്രശ്നം പരിഹരിച്ചത്.

2009 കോൺഫെഡറേഷൻ കപ്പിലും ആൽവെസായിരുന്നു ടീമിനെ സെമിയിൽ രക്ഷിച്ചത്.സൗത്ത് ആഫ്രിക്കക്കെതിരെ ഗോൾ രഹിത സമനിലയിൽ നിൽക്കവേ അവസാന മിനിറ്റുകളിൽ പകരക്കാരനായി ഇറങ്ങിയ ആൽവെസിന്റെ കിടിലൻ ഫ്രി കിക്ക് ഗോളാണ് ബ്രസീലിനെ ഫൈനലിൽ എത്തിച്ചത്.2010 ലോകകപ്പിന് ശേഷം മൈകോൺ ഫോമില്ലായതോടെ ആൽവെസ് മെയിൻ റൈറ്റ്ബാക്കിലെ സ്ഥിര സാന്നിധ്യമായി മാറി.2013 കോൺഫെഡറേഷൻ കപ്പ് വിജയത്തിലും മികച്ച പ്രകടനവുമായി സെലസാവോയിലെ ഒഴിച്ചു കൂടാനാവാത്ത നിറ സാന്നിധ്യമായി ആൽവെസ്.2014 ലോകകപ്പ് സെമിയിൽ ഡാനിയെ മാറ്റി വെറ്ററനായ മൈകോണിനെ സെമിയിൽ എന്തിനു ഇറക്കിയെന്നത് ഇതുവരെ പിടിക്കിട്ടാത്ത സംഗതിയാണ്..

100 മൽസരങ്ങൾ പൂർത്തിയാക്കുന്ന നാലാമത്തെ ബ്രസീൽ ഇതിഹാസമായി മാറിയ ആൽവെസ് കഫുവിനെ പോലെ തന്നെ വയസ്സ് കൂടുന്തോറും വീര്യം കൂടി വരുന്ന മഹാ പ്രതിഭയാണ്.

ഇതിഹാസ നായകൻ കഫുവിന് ശേഷം റൈറ്റ് ബാക്ക് പൊസിഷൻ ആരാധകർക്ക് നിർവചിച്ച കൊടുത്ത താരമാണ് ഡാനി ആൽവെസ്.ബാഹിയയിലെ ജുവാസൈറോയെന്ന ഗ്രാമത്തിലായിരുന്നു ആൽവെസ് ജനിക്കുന്നത്.കർഷകനായ പിതാവിനെ സഹായിക്കുകയായിരുന്നു ഡാനിയുടെ പ്രധാന ജോലി.ഇതിനിടയിൽ ഫുട്‌ബോൾ അവന്റെ രക്തത്തിലലിഞ്ഞു ചേർന്നിരുന്നു.ജുവാസെയിറോയിലൂം സമീപപ്രദേശങ്ങളിലും ഫുട്‌ബോൾ കളിച്ചും ടൂർണമെന്റുകളിലൂടെയും അവൻ വളർന്നു.സപ്പോർട്ടിംഗ് സ്ട്രൈകറായിരുന്നു ഡാനിയുടെ മെയിൻ പൊസിഷൻ.

തെരുവു ഫുട്‌ബോൾ ആയിരുന്നു ആൽവെസിലെ സാങ്കേതിക മികവിനെയും സർഗാത്മകമായ കഴിവും വളർത്തിയിരുന്നത്.പിൽക്കാലത്ത് താൻ സ്വായത്തമാക്കിയ സ്കില്ലും ടെക്നികസും ട്രിക്സും കൃത്യതയാർന്ന ക്രോസുകളും പാസ്സുകളും വികസിപ്പിച്ചെടുത്തതും തെരുവ് ഫുട്‌ബോളിലൂടെയും ഫൂട്സാലിലൂടെയുമായിരുന്നു.തന്റെ കൗമാരത്തിൽ ബാഹിയ ക്ലബിൽ ചേർന്നതോടെ ഡാനി സ്വയം റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കാൻ തീരുമാനിക്കുകയായിരുന്നു.ബാഹിയയിലൂടെ വളർന്ന താരം  2003 ൽ നടന്ന ലോക യൂത്ത് ചാമ്പ്യൻഷിപ്പോടെയാണ് ലോക ശ്രദ്ധയാകർഷിക്കുന്നത്.ബ്രസീൽ ചാമ്പ്യൻമാരായതിൽ നിർണായക പങ്കു വഹിച്ചത് ഡാനിയായിരുന്നു.ഈ ടൂർണമെന്റിലെ മികവോടെ സെവിയ്യ ഡാനിയുമായി കരാറിലൊപ്പിട്ടു.

സെവിയ്യൻ ക്ലബിനെ ലോകോത്തര ക്ലബാക്കി മാറ്റിയത് ആൽവസായിരുന്നു.ഏത് പൊസിഷനും വളരെ ഈസിയോടെ കളിക്കുന്ന ആൽവെസിനെ കോച്ച് യുവാണ്ട റാമോസ് പരമാവധി ഉപയോഗിച്ചു.ആൽവെസിന് കൂട്ടായി നിരവധി ബ്രസീൽ താരങ്ങളും അന്ന് സെവിയ്യയ്യിൽ ഉണ്ടായിരുന്നു. ഫാബിയാനോ റെനാറ്റോ അഡ്രിയാനോ കൊറിയ തുടങ്ങിയവർ.രണ്ട് തവണ യുവേഫ കപ്പ് ഒന്നുമല്ലാതിരുന്ന സെവിയ്യക്ക് നേടികൊടുത്തത് ഡാനിയാണ്.ഈ സീസണുകൾക്കിടയിൽ നിരവധി ഓഫറുകളാണ് ഡാനിക്ക് യൂറോപ്പിലെ വമ്പൻ ക്ലബുകളിൽ നിന്നും വന്നത് ചെൽസി ആഴ്സനൽ ലിവർപൂൾ തുടങ്ങിയ ടീമുകൾ വട്ടമിട്ടു സെവിയ്യക്ക് ചുറ്റും പറന്നപ്പോൾ സെവിയ്യൻ അധികൃതർ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു തങ്ങളുടെ വജ്രായുധത്തെ.

2008 ൽ ബാഴ്സ നൽകിയ 30മില്ല്യൻ കരാർ സെവിയ്യക്ക് നിർവഹിക്കാതെ തരമില്ലായിരുന്നു.ചരിത്രത്തിലെ ഒരു ഡിഫൻഡറുടെ എക്കാലത്തെയും വില കൂടിയ കൈമാറ്റങ്ങളിലൊന്നായിരുന്നത്.
സെവിയ്യയിലെ അഞ്ചു വർഷത്തെ മാസ്മരിക പ്രകടനം ആൽവെസ് ബാഴ്സയിലും തുടർന്നു.പെപ് ഗാർഡിയോളക്ക് കീഴിൽ നിർണായക സാന്നിധ്യമായി ഡാനി വളർന്നു.മെസ്സിക്ക് ഉരുട്ടി നൽകുന്നതിൽ പ്രത്യേക കഴിവുണ്ടായിരുന്ന ആൽവസായിരുന്നു പെപിന്റെ ബാഴ്സ ടീമിലെ മെയിൻ എഞ്ചിൻ.ലാ ലീഗാ മുതൽ ചാമ്പ്യൻസ് ലീഗുകൾ വാരികൂട്ടിയ ഡാനി ഫിഫ് പ്രോ വേൾഡ് ഇലവനിലെ സ്ഥിരാംഗമായിരുന്നു 2008 മുതൽ.ഏറ്റവുമധികം കിരീടങ്ങൾ നേടിയ താരമെന്ന റെക്കോർഡും ആൽവെസിന്റെ പേരിലാണ് ഫുട്‌ബോൾ ദൈവം പെലെയാണ് ഡാനി ഇക്കാര്യത്തിൽ മറികടന്നത്.ക്ലബ് ഫുട്‌ബോളിൽ നേടാവുന്നതെല്ലാം നേടിയ ആൽവെസ് ഇന്റർനാഷനൽ ലെവലിൽ കോപ്പാ അമേരിക്കയും രണ്ട് തവണ കോൺഫഡറേഷൻ കപ്പും സ്വന്തമാക്കിയിട്ടുണ്ട്.ഒരു ലോകകപ്പ് മാത്രമാണ് ആൽവെസിന് കിട്ടാക്കനിയായി ഉള്ളത്.കഴിഞ്ഞ വർഷം ആൽവസുമായുള്ള കരാർ പുതുക്കാൻ വിസമ്മതിച്ച ബാഴ്സ മാനേജ്മെന്റിനെ കാത്തിരിക്കാതെ ഡാനി യുവൻറസിലെക്ക് ചേക്കേറി.

നെയ്മർ ബാഴ്സയിലെത്തിയ ശേഷം 2014 ൽ ലോക ജനതയക്ക് ആൽവസ് തമാശയിലൂടെ വംശീയതെക്കെതിരെ സന്ദേശം നൽകി.വിയ്യാറയലിലെ മൽസരത്തിനിടെ ഒരു വിയ്യാറയൽ ആരാധകൻ കോർണർ കിക്കാനൊരുങ്ങി നിൽക്കുന്ന ആൽവസിന്റെ മുമ്പിലേക്ക് ബനാന വലിച്ചെറിഞ്ഞു.ബനാന കണ്ട ഡാനി എടുത്തു കഴിച്ച ശേഷം കോർണർ കിക്കെടുത്തു.ഈ സംഭവം ലോക മാധ്യമങ്ങളും സോഷ്യൽ മീഡിയയിലും വൻ ഹിറ്റായതോടെ ഫിഫ വിയ്യാറയൽ ആരാധകനെതിരെ ആക്ഷനെടുത്തു.ആൽവസിന്റെ പ്രവൃത്തിയെ ലോകമെമ്പാടുമുള്ള രാഷ്ട്രീയ സംസ്കാരിക നായകൻമാരും കായിക ലോകത്തെ ഉന്നത വ്യക്തികളും മുൻ താരങ്ങളും അനുമോദിച്ചു.
വംശീയതക്കതിരെ ഒരു കാമ്പയിൻ തന്നെ ആ സംഭവത്തോടെ മാധ്യമങ്ങളിൽ നടന്നു.

മനുഷത്വത്തിന്റെ പ്രതീകമായ ഡാനി ആൽവസിന്റെ കരിയറിലെ മറ്റൊരു സംഭവമായിരുന്നു ബാഴ്സയിൽ തന്റെ സഹ താരമായിരുന്ന അബിദാലിന് ലിവർ ക്യാൻസർ പിടിപെട്ടപ്പോൾ ലിവർ ശസ്ത്രക്രിയ നിർബന്ധമാണെന്ന് ഡോക്ടർ മാർ വിധിച്ചു.
ഏവരെയും അമ്പരപ്പിച്ചു കൊണ്ട് ആൽവസ് പറഞ്ഞു തന്റെ കൂട്ടുകാരന് തന്റെ കരൾ പകുത്തു നൽകാമെന്ന് , തന്റെ സുഹൃത്തിന് വേണ്ടി ജീവൻ പോലും വെടിയാൻ സന്തോഷത്തോടെ ആത്മാഥമായി പറഞ്ഞ ഡാനിയുടെ ആ മനസ്സ് ഫുട്‌ബോൾ ലോകത്തോ കായിക ലോകത്തോ മറ്റാർക്കും കാണില്ല.

ഒരു ദശകത്തിലേറെ കാലമായി ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച റൈറ്റ് ബാക്കായ ആൽവസിന്റെയത്ര ലോംങ്ങ്വിറ്റി കരിയർ ഇന്ന് വേറൊരു താരത്തിനുമില്ല.പതിനഞ്ച് വർഷത്തോളമായി ആൽവസ് ഒരേ മികവോടെ പന്തു തട്ടുന്നു.ഇന്ന് മുപ്പത്തി മൂന്നാം പിറന്നാൾ ആഘോഷിക്കുന്ന ആൽവെസിന് ഇനിയും ഒരുപാട് കാലം അങ്കത്തിന് ബാല്ല്യം ബാക്കിയുണ്ടെന്ന് സമീപകാല പ്രകടനങ്ങൽ തെളിയിക്കുന്നു.

അതുകൊണ്ട് തന്നെയാകാം ടിറ്റെ ഇന്നും കാനറി ടീമിലെ തന്റെ വിശ്വസ്ത വലതു വിംഗ് ബാക്കായി ഡാനിയെ തന്നെ ഉപയോഗിക്കുന്നത്.അപാരമായ പേസ്സും ശാരീരിക ക്ഷമതയും കളത്തിൽ ഏത് പൊസിഷനുകളിൽ കളിക്കാനുള്ള മികവും 
ഒരേ സമയം റൈറ്റ് വിംഗ് കവർ ചെയ്യാനും ഡിഫൻസിൽ ഇന്റർസെപ്ഷൻസ് ചെയ്യാനും ബോൾ റിക്കവർ ചെയ്യുന്നതിലെ കണിശതയും ടാക്ലിംഗുകളും മാർക്കിംഗുകളിലെ മികവും താരത്തെ മറ്റു വിംഗ് ബാക്കുകളിൽ നിന്നും വേറിട്ടു നിർത്തുന്നു. ഓവർലാപ്പിംഗ് റണ്ണുകളുടെ രാജാവാണ് ആൽവസ്.മികച്ച ഡ്രിബ്ലിംഗ് സ്കിൽസും ടെക്നിക്സും വളരെ ചെറുപ്പത്തിലേ രക്തത്തിൽ ലയിച്ചു ചേർന്ന ആൽവ്സിന്റെ കിറു കൃത്യമായ ക്രോസുകൾ ഞാൻ കഫുവിലല്ലാതെ വേറൊരു താരത്തിലും കണ്ടിട്ടില്ല.ഏതൊരു ആംഗിളിൽ നിന്നും പക്കാ ക്രോസുകൾ ബോക്സിലേക്ക് തുടർച്ചയായി പമ്പു ചെയ്യാൻ ആൽവസിനോളം മികവുള്ള ഒരു താരവും ഇന്ന് ലോക ഫുട്‌ബോളിൽ ജനിച്ചിട്ടില്ലെന്ന് ഉറപ്പാണ്.ആൽവസിനെ പോലെ ബ്രസീലിയൻ വിംഗ് ബാക്കുകൾ പൊതുവേ ടീം പ്ലേമേക്കർമാരായിരിക്കും.നിർണായക ഘട്ടങ്ങളിൽ അപ്രവചനീയത പുറത്തടുക്കുന്നവർ.
മികച്ച ഷൂട്ടിംഗ് സ്കിൽസുള്ള താരം കൂടിയാണ് ആൽവെസ്.ഫ്രീ കിക്ക് സ്പെഷ്യലിസ്റ്റാണെങ്കിലും ബാഴ്സയിൽ ആൽവസിന് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല സെറ്റ് പീസുകളിൽ.ലോംഗ് ഡിസ്റ്റൻസ് ഫ്രീകിക്കിൽ പ്രത്യേക കഴിവു തന്നെയുണ്ട് ആൽവസിന്.

നിലവിലെ ഫോം പരിഗണിച്ച് നോക്കുമ്പോൾ 2018 ലോകകപ്പിൽ ആൽവസ് ഉണ്ടാകുമെന്നുറപ്പാണ്.ഒരു ലോകകപ്പ് കൂടിയേ ആവശ്യമുള്ളൂ മഹത്തരമായ ഡാനി കരിയർ അനശ്വരമാവാൻ.
കാത്തിരിക്കാം നമുക്ക് ഡാനിയുടെ ലോകകപ്പ് വിജയത്തിനായ്...

യുവൻറസിൽ രണ്ട് വർഷത്തെ കരാർ മാത്രമുള്ള ഡാനി അത് ദീർഘിപ്പിക്കുമോ എന്നറിയില്ല.യൂറോപ്പിൽ കരിയർ അവസാനിപ്പിക്കില്ലെന്ന് താരം അഭിപ്രായപ്പെട്ടാട്ടുണ്ട്.താൻ കളിച്ചു വളർന്ന ക്ലബായ ബാഹിയയിൽ തന്നെ കരിയർ അവസാനിപ്പിക്കാനാണ് ആൽവസ് ആഗ്രഹിക്കുന്നത്.

2003-04 മുതൽ സെവിയ്യയിൽ കളിക്കുന്ന കാലം തൊട്ടെ താങ്കളുടെ കടുത്ത ആരാധകനായ ഈ എളിയ സെലസാവോ ഭകതൻ
മുപ്പത്തിമൂന്നാം പിറന്നാൾ ആശംസകൾ നേരുന്നു...പഴകുന്തോറും വീഞ്ഞിന്റെ വീര്യം കൂടുന്നപ്പോലെ ആൽവസിന്റെ വീര്യവും കൂടട്ടെ...

By - #Danish_Javed_Fenomeno

Happy bday #Dani_Alves #Legend

Read n Share
#Marcelo vs #Dani @ UCL 2017




ലോക ഫുട്‌ബോൾ ചരിത്രം പരിശോധിക്കുകയാണേൽ വിംഗ് ബാക്ക് ഇതിഹാസങ്ങളുടെ ചാകരയാണ് ബ്രസീലിയൻ ഫുട്‌ബോൾ..നിൽട്ടൺ സാന്റോസിൽ തുടങ്ങി ഇങ്ങ് മാർസലോ വരെയെത്തി നിൽക്കുന്ന ചാകര.അതായത് ഓരോ ദശകങ്ങളിലും ഇരു വിംഗുകളിലും  ഒന്നിലധികം വിംഗുബാക്കുകളെ ഇതിഹാസതാരങ്ങളാക്കി മാറ്റിയിട്ടുണ്ടാകും കാനറിപ്പട.ചുരുക്കം ചില ഇതിഹാസ പ്രതിഭകളുടെ പേരുകൾ മാത്രം സൂചിപ്പിക്കാം...ചരിത്രത്തിലെ എക്കാലത്തെയും മികച്ച ലെഫ്റ്റ് ബാക്ക് നിൽട്ടൻ സാന്റോസ് എക്കാലത്തെയും മികച്ച റൈറ്റ് ബാക്ക് ഡാൽമ സാന്റോസ് , എക്കാലത്തെയും മികച്ച നായകൻ കാർലോസ് ആൽബർട്ടോ ടോറസ് , എവറാൾഡോ ,നെലീന്യോ,ലിയൻഡ്രോ,ജോസിമർ , ജൂനിയർ ,ബ്രാങ്കോ ,ജോർജീന്യോ ,കഫു , കാർലോസ്,......തുടങ്ങീ ഇതിഹാസങ്ങളിലൂടെ മൈകോണും ആൽവസും മാക്സ്വെല്ലും ഫിലിപെ ലൂയിസും മാർസലോയിലും എത്തി നിൽക്കുന്നു.

ഏതാണ്ട് ഒരു ദശകത്തിലേറെയായി ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച റൈറ്റ് ബാക്ക് എന്ന സ്ഥാനം ആർക്കും വിട്ടു കൊടുക്കാത്ത ഡാനി ആൽവെസ് മുപ്പത്കൾ പിന്നിടുമ്പോഴും കരുത്ത് കൂടി വരുന്ന കാഴ്ച്ചയാണ് ചാമ്പ്യൻസ് ലീഗിൽ കാണുവാൻ കഴിയുന്നത്.ഈയടുത്ത കാലത്ത് ഇത്രയധികം ലോംങ്വിറ്റിയുള്ള ഒരു വിംഗ് ബാക്ക് ഉണ്ടേൽ അത് കഫു മാത്രമായിരിക്കും.ഇത്തവണ യുസിഎല്ലിലെ ഡാനിയുടെ സ്റ്റാറ്റസ് നോക്കുക.
ഒരു പ്ലേമേക്കറുടെ സ്റ്റാറ്റസ് പോലെയാണ്.
ഇന്നലെ മൊണാക്കോക്കെതിരെ രണ്ട് അസിസ്റ്റുകളോടെ ടീമിന്റെ വിജയശിൽപ്പിയും ഡാനി തന്നെ.

യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലെ ഒരു ദശകത്തോളമായി ഏറ്റവും മികച്ച അറ്റാക്കിംഗ് ലെഫ്റ്റ് ബാക്കാണ് മാർസലോ.ഡിഫൻസിൽ പൊതുവേ പാളിച്ചകൾ സ്വാഭാവികമാണെങ്കിലും ഇത്തവണ ചാമ്പ്യൻസ് ലീഗിൽ മാർസലോ എല്ലാ പഴുതുകളും അടച്ചാണ് കളിക്കുന്നത്.അറ്റാക്കിംഗിൽ താരത്തെ വെല്ലാൻ മറ്റൊരു താരവുമില്ല.റിയലിന്റെ വിജയങ്ങളിൽ നിർണായക ഘട്ടങ്ങളിൽ മാർസലോയുടെ ഇടപെടലുകളാണ് ടീമിന്റെ രക്ഷക്കെത്തുന്നത്.റിയലിന്റെ രക്ഷകനാണ് മാർസെലോ..ഇക്കഴിഞ്ഞ ബയേണെതിരെയുള്ള മൽസരത്തിൽ നമ്മൾ കണ്ടതാണ്.എങ്ങനെ വിവരിക്കണം ബയേണിനെതിരെയുള്ള മാർസലോയുടെ പ്രകടനത്തെ.എത്ര സോളോ റണ്ണുകൾ ? ക്രോസുകൾ , ബ്ലോക്കുകൾ , ഇന്റർസെപ്ഷൻസ് , ഗോൾ ലൈൻ സേവ് , അസിസ്റ്റുകൾ , ബയേണിനെ കീറിമുറിച്ച നാലഞ്ചു താരങ്ങളെ മറികടന്ന് ഗോളി മാത്രം മുന്നിൽ നിൽക്കെ ക്രിസ്ത്യാനോക്ക് നൽകിയ അസിസ്റ്റ്..!!
ഇത്ര നിസ്വാർത്ഥനായ വേറൊരു താരമുണ്ടോ ഇന്ന് ലോക ഫുട്‌ബോളിൽ ?? ഉണ്ടേങ്കിൽ അത് ആൽവെസായിരിക്കും...

വേറേതൊരു ടീമിനാണ് അനുഗ്രഹീതമായ ഇങ്ങനെ രണ്ടു വിംഗ് ബാക്കുകൾ ഉള്ളത്.കരിയറിലുടനീളം സഹതാരങ്ങൾക്ക് വേണ്ടി വിയർപ്പൊഴിക്കാൻ വിധിക്കപ്പെട്ടവർ.പക്ഷേ ഇവരുടെ കളിമികവിനെ ആരും കാണാതെ പോകുന്നു.ഇരുവരും കരിയറിൽ മെസ്സി സിയാറിനും തളികയിലെന്നവണ്ണം നിരന്തരം ഉരുട്ടി കൊടുക്കുന്നു , യഥേഷ്ടം ക്രോസുകൾ നൽകുന്നു , പെനാൽറ്റികളും ഫ്രീകിക്കുകളും ഉണ്ടാക്കി കൊടുക്കുന്നു.അവസാനം കറിവേപ്പില പോലെ എടുത്തു കളയും ക്ലബ്.ആൽവെസിനെ എടുത്ത് കളഞ്ഞപോലെ.

ഈ രണ്ടു താരങ്ങളും ഇന്ന് അവരുടെ ക്ലബുകളുടെ പ്ലേമേക്കർമാരാണ് യഥാർത്ഥത്തിൽ.1% Chance 99% faith എന്ന നെയ്മറുടെ മാന്ത്രിക പ്രകടനമാണ് ഈ ക്ലബ്  സീസണിലെ ഏറ്റവും മികച്ച ഇൻഡിവിഡ്വൽ പ്രകടനമായി ഞാൻ വിലയിരുത്തുന്നത്.എന്നാൽ രണ്ടാമത്തേ മികച്ച വ്യക്തിഗത പ്രകടനം മാർസലോയുടെ ബയേണിനെതിരെയുള്ള പെർഫോമൻസാണ്.പത്തിൽ പത്ത് മാർക്ക് നൽകിയാലും മതിയാകാത്ത പ്രകടനം.😍
മൂന്നാമത്തേത് ആൽവെസിന്റെ ഇന്നലെത്തെ പ്രകടനവും..#DJ