Saturday, October 24, 2020

Greatest Solo goal ever

 





1962ൽ മെക്സിക്കോക്കെതിരെ ആറ് മെക്സിക്കോ താരങ്ങളെ വെറും 15 യാർഡിനുള്ളിൽ വച്ച് അസാമാന്യ ഡ്രിബ്ളിംഗ് ചെയ്തു മറികടന്ന്  പെലെ അടിച്ച ഗോളുണ്ട്.(അതാണ് പെലെയുടെ ഏറ്റവും മികച്ച ലോകകപ്പ് ഗോളായി പണ്ഡിറ്റ്കൾ പറയുന്നത് എങ്കിലും പെലെ തന്റെ കരിയറിലെ ഏറ്റവും മികച്ച ലോകകപ്പ് ഗോളായി പറയുന്നത് 1958 ഫൈനലിൽ സ്വീഡനെ എതിരെ നേടിയ ബോക്സിൽ വച്ച് ഹാറ്റ് സ്കിൽസിലൂടെ നേടിയ അൽഭുത ഗോളാണ്).ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളും ഒരുപക്ഷെ മെക്സിക്കോക്ക് എതിരെ പെലെ നേടിയ ഗോൾ ആയിരിക്കും. ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവുമധികം അണ്ടർറേറ്റ് ചെയ്യപ്പെട്ട സോളോ  ഗോളായി പെലെയുടെ ഈ ഗോൾ വിലയിരുത്തപ്പെടുന്നു.അക്കാലത്ത് ടെലിവിഷൻ ലൈവ് ടെലികാസ്റ്റ് ലോകമെമ്പാടും പ്രാബല്ല്യത്തിൽ അല്ലാത്തതും കൊണ്ടും പെലെയുടെ ആറ് പേരെ മറികടന്ന് അടിച്ച ഈ അവിസ്മരണീയമായ സോളോ ഗോൾ ചരിത്രത്തിൻെ റെകോർഡ് താളുകളിൽ വിസ്മരിക്കപ്പെട്ടു.


1962 ൽ തൊട്ടടുത്ത സ്കോട്ലാന്റിനെതിരായ മാച്ചിൽ അതിക്രൂരമായി ഫൗളുകൾക്കും ടാക്ളുകൾക്കും വിധേയമായി പരിക്കേറ്റു പെലെ കയറുകയായിരുന്നു.അതായത് പെലെ തന്റെ കരിയറിലെ പീക്ക് ഫോമിൽ ആയിരുന്നു അന്ന് പക്ഷേ റെഡോ യെല്ലോ കാർഡോ ഇല്ലാതിരുന്ന അക്കാലത്ത് എതിരാളികൾ ഒരു ദാക്ഷണ്യവും കൂടാതെ അതി ക്രൂരമായി പെലെയെ ചവിട്ടിക്കൂട്ടിയതോടെ കാൽമുട്ടിനേറ്റ പരിക്ക് വില്ലനായി.the same incident happened in 1966 wc also..


ഈ രണ്ട് ലോകകപ്പ് സമയങ്ങൾ അതായത് പെലെയുടെ 22 , 26 വയസ്സിൽ ആയിരുന്നു. ചുരുക്കി പറഞ്ഞാൽ പെലെയുടെ കരിയറിലെ പീക്ക് വർഷങ്ങൾ ആയിരുന്നു 1961 to 1968 കരിയർ പിരീഡ്. ഈ പിരീഡിൽ നടന്ന രണ്ട് ലോകകപ്പുകളും പെലെക്ക് നഷ്ട്ടപ്പെട്ടു.1962 ൽ ഒന്നര മൽസരത്തിൽ നിന്നും ഒരു ഗോളും രണ്ട് അസിസ്റ്റും 1966 ലോകകപ്പിലും ഒന്നര മൽസരത്തിൽ നിന്നും ഒരു ഗോളും ഒരു അസിസ്റ്റ് മായി 

ആകെ ഈ രണ്ടു ലോകകപ്പിലുമായി പെലെ കളിച്ചത് രണ്ട് മൽസരങ്ങൾ മാത്രമാണ്..(4 മൽസരങ്ങൾ കളിച്ചുവെങ്കിലും രണ്ട് ലോകകപ്പിലെയും രണ്ട് മൽസരങ്ങളുടെ തുടക്കത്തിൽ പരിക്കേറ്റു പോയിരുന്നു) അതിൽ നിന്നായി പെലെ രണ്ട് ഗോളും മൂന്ന് അസിസ്റ്റ് സ്വന്തം പേരിൽ കുറിച്ചത്.


ഇനിയൊന്ന് ചിന്തിച്ചു നോക്കുക ഒരു കളിക്കാരന്റെ കരിയറിലെ പീക്ക് പിരീഡിലെ രണ്ട് ലോകകപ്പുകൾ  അദ്ദേഹത്തിന് നഷ്ട്ടമായിട്ടും ആ അതുല്ല്യ പ്രതിഭ ഫുട്‌ബോൾ ചരിത്രത്തിലെ ഒരേയൊരു ഫുട്‌ബോൾ ദൈവം , ഒരേയൊരു ഫുട്‌ബോൾ മിത്ത് ആയി , കായിക ലോകം കണ്ട എക്കാലത്തെയും മികച്ച അത്ലറ്റായി അദ്ദേഹം മാറി.1962 ലോകകപ്പ് ബ്രസീൽ ഗരിഞ്ച യുടെ മികവിൽ നേടിയെങ്കിലും പെലെക്ക് രണ്ടാം മൽസരത്തിൽ പരിക്കേറ്റു ഇല്ലായിരുന്നു എങ്കിൽ ആ ലോകകപ്പ് പെലെയുടെത് മാത്രം ആയിരുന്നു.ആ ലോകകപ്പ് മികച്ച താരവും ഗോൾസ്കോറർ അവാർഡും പെലെ നേടിയേനെ. അതുപോലെ 1966ലും പെലെ പരിക്കേറ്റു പുറത്ത് പോയില്ലായിരുന്നെങ്കിൽ ഈസിയായി പെലെ 1966 ലോകകപ്പ് റൂൾ ചെയ്തേനെ..ആ ലോകകപ്പിലും പെലെ മികച്ച താരമായും ടോപ് ഗോൾസ്കോറർ ആയും മാറിയേനെ. ബ്രസീലിന് തുടർച്ചയായി മൂന്നാം കിരീടവും നേടിയെനെ..അതാണ് പെലെ💖💖 യോഹാൻ ക്രൈഫ് പറഞ്ഞതിന്റെ അർത്ഥം ഇവിടെ ആണ് മനസിലാകുക.പെലെ ഈസ്ദ ഓൺളി പ്ലെയർ വു സർപാസഡ് ദ ബൗണ്ടറീസ് ഓഫ് ലോജിക്..🔥


പെലെ മെക്സിക്കോക്ക് എതിരെ നേടിയ സോളോ ഗോളിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.


https://www.facebook.com/681248348580318/videos/320576218695302/


Happy 80th bday to one n only one football god

Friday, October 23, 2020

മെസൂത് ഓസിൽ - മർദ്ദിതർക്ക് വേണ്ടി ശബ്ദമുയർത്തിയതിന് വേട്ടയാടപ്പെട്ടവൻ

 


ചൈനയിലെ ഒരു മില്ല്യണോളം ഉയ്ഗൂർ മുസ്ലിംങ്ങളെ  ഡിറ്റൻഷൻ സെന്ററിൽ ഇട്ട് ചൈനീസ് ഗവൺമെന്റ് ക്രൂരമായി പീഡിപ്പിക്കുന്ന വാർത്തകൾ കഴിഞ്ഞ ഡിസംബറിൽ പുറത്ത് വന്നപ്പോൾ മെസൂത് ഓസിൽ തന്റെ ട്വിറ്റർ അക്കൗണ്ടിൽ രൂക്ഷമായി ചൈനീസ് ഗവൺമെന്റിനെതിരെ രംഗത്ത് വന്നിരുന്നു.മാത്രമല്ല ചൈനീസ് ഗെയിം പെസ് താൻ ഡിലീറ്റ് ചെയ്യുന്നു എന്നും പ്രഖ്യാപിച്ചിരുന്നു. ചൈനീസ് ഗവൺമെന്റിനെതിരുള്ള ഓസിലിന്റെ വിമർശനം സോഷ്യൽ മീഡിയയിൽ വൈറലായതോടെ  താരത്തെ ആഴ്സനൽ മാനേജ്‌മെന്റ് മനപ്പൂർവ്വം ടീമിൽ നിന്നും അകറ്റുകയായിരുന്നു.ആഴ്സനലിന്റെ മെയിൻ വിപണിയായ ചൈനക്കെതിരെ പ്രതികരിച കാരണത്താൽ ആഴ്സനൽ കഴിഞ്ഞ ആറ് മാസമായി ഓസിലിന കളിപ്പിച്ചിട്ടില്ല. ഓസിൽ മാർച്ചിന് ശേഷം ഒരു സിംഗിൾ മിനിറ്റ് പോലും ആഴ്സനലിനെ വേണ്ടി ബൂട്ടണിഞ്ഞിട്ടില്ല..ഇ സീസണിലെ പ്രീമിയർ ലീഗ് 25 അംഗ സ്ക്വാഡിൽ പോലും കോച്ച് ആർട്ടെറ്റ ജർമൻ താരത്തെ  ഉൾപ്പെടുത്തിയിട്ടില്ല.


 പതിറ്റാണ്ടുകളായി ചൈനീസ് ഉയ്ഗൂർ മുസ്ലിംങ്ങൾ കടുത്ത പീഡനങ്ങൾക്ക് ചൈനയിൽ ഇരയാവുമ്പോൾ ലോകം മൗനവ്രതത്തിലായിരുന്നു. അന്നേരമായിരുന്നു സോഷ്യൽ മീഡിയയിലെ ഓസിലിന്റെ ഒറ്റപ്പെട്ട പ്രതിഷേധം അന്ന് തരംഗമായി മാറിയിരുന്നു.ചൈന ഈസ് ടെററിസ്റ്റ് , ബോയ്കോട്ട് ചൈനീസ് ഗുഡ്സ് , വീആർ വിത് യൂ ഓസിൽ എന്നീ  ഹാഷ്ടാഗുകൾ അന്ന് യൂറോപിലും മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും ഏഷ്യയിലും വൈറലായിരുന്നു അന്ന്. ഓസിൽ രംഗത്ത് വന്നത് രാഷ്ട്രീയ മുതലെടുപ്പിനോ പബ്ലിസിറ്റിക്കോ വേണ്ടിയായിരുന്നു ഇല്ല. മനുഷ്യത്വത്തിന് വേണ്ടി മാത്രമായിരുന്നു.ഉയ്ഗൂർ മുസ്ലിങ്ങൾക്ക് വേണ്ടി  ശബ്ദിച്ചതിനാണ് ഓസിൽ ഇന്ന് ആഴ്സനൽ ടീമിൽ നിന്നും തഴയപ്പെടുന്നത്. അടിച്ചമർത്തപ്പെട്ട ഒരു ജനതക്ക് വേണ്ടി സംസാരിച്ചതിന് 32 കാരനായ ഓസിൽ ക്ലബിൽ നിന്നും  അവഗണനയാണ് നേരിടുന്നത്.


ഇതാദ്യമായല്ല ഓസിൽ കരിയറിൽ അവഗണന നേരിടുന്നത്.രണ്ടു വർഷം മുമ്പ് ഓസിൽ തുർക്കി പ്രസിഡന്റ് എർദോഗാന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത ഒറ്റ കാരണത്താൽ സ്വന്തം രാജ്യത്തെ ജനങ്ങളിൽ നിന്നും ജർമൻ ഫുട്‌ബോൾ ഫെഡറേഷനിൽ നിന്നും കടുത്ത വംശീയ  അവഗണനയാണ് ഓസിലിന് നേരിടേണ്ടി വന്നത്.അതിക്രൂരമായ വംശീയ അധിക്ഷേപങ്ങൾക്ക് പോലും ഓസിൽ കളത്തിലും കളത്തിന് പുറത്തും ഇരയായിരുന്നു.


" കളി ജയിക്കുമ്പോൾ ഞാൻ നിങ്ങൾക്ക് ജർമൻ , കളി തോറ്റാൽ ഞാൻ നിങ്ങൾക്ക് രാജ്യസ്നേഹം ഇല്ലാത്തവനും വലിഞ്ഞു കേറി വന്ന അഭയാർത്ഥിയും " 


വേദനാജനകമായ ഈ വാക്കുകൾ പറഞ്ഞായിരുന്നു ഓസിൽ തന്റെ 30 ആം വയസ്സിൽ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നും വിരമിച്ചത്.


എന്നാൽ തന്നോട് ജർമൻ ഫുട്‌ബോൾ ഫെഡറേഷൻ ചെയ്ത അവഗണനക്ക് ഫെഡറേഷന്റെ കുറ്റം ഏറ്റുപറച്ചിൽ അഥവാ മാപ്പു പറച്ചിലിന്റെ സന്ദേശം ജർമൻ ഫുട്‌ബോൾ ഫെഡറേഷനിൽ നിന്നും മൂന്ന് ആഴ്ചകൾക്ക് മുമ്പ് വന്നിരിക്കുകയാണ് ഓസിലിന് , 


അതിപ്രകാരമാണ്  " വീ ആർ അപ്പോളജൈസിഡ് ഫോർ ദ ട്രീറ്റ്‌മെന്റ് ഓഫ് യു മെസൂത് ഓസിൽ" . 

സത്യം മറച്ചുവെക്കാം വളച്ചൊടിക്കാം പക്ഷേ ഒരു നാൾ അത് ഇരുളിന്റെ മറനീക്കി പുറത്ത് വരും എന്നതിന്റെ തെളിവാണ് ജർമൻ ഫുട്‌ബോൾ ഫെഡറേഷന്റെ ഓസിലിനോടുള്ള Appology.ഉയ്ഗൂർ ജനതക്ക് വേണ്ടി ശബ്ദമുയർത്തിയതിന് ഓസിലിനെ അവഗണിച്ച ആഴ്സനലിനോടും ഇത് തന്നെ പറയാനുള്ളത്..സത്യം മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും..


#WeAreWithYouOzil 💖💖😍

#BoycottChineseGoods 💪

#StandWithUighur💪

#standwithmesutozil 💪💪

Sunday, October 18, 2020

റിച്ചാർലിസൺ പ്രതീക്ഷക്കൊത്ത് ഉയരുമോ അതോ വീഴുമോ..???

 



➡️ പേസ്, സ്കിൽസ് , ഫിസിക്ക്, സ്ട്രെംഗ്ത്ത് , ഉയരമുള്ള ശരീരഭാഷ, ഏരിയൽ എബിലിറ്റി , വർക്ക് റേറ്റ് ,  Eye for goal. തുടങ്ങി ഒരു സെൻട്രൽ ഫോർവേഡിന് വേണ്ട ഘടകങ്ങൾ അത്യാവശ്യം ഉണ്ടെങ്കിൽ കൂടി റിച്ചാർലിസണിൽ തന്റെ പ്രതിഭ പൂർണതോതിൽ എക്സ്പ്ലോർ ആവുന്നില്ല.


➡️എവർട്ടണിൽ ആൻസെലോട്ടിക്ക് കീഴിലെ നിലവിലെ സീസണിൽ സ്ട്രൈക്കിംഗ് ടാലിസ്മാൻ റിച്ചാർലിസണാവുമെന്ന് കരുതിയിരുന്നെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് താരം എത്തിയില്ല.മാത്രമല്ല താരത്തെ വൈഡ് ഫോർവേഡ് റോളിൽ ആണ് കാർലോ കളിപ്പിക്കുന്നത്.അതുകൊണ്ട് തന്നെ കാൾവർട്ടിന് പിറകിൽ ആണ് താരത്തിന്റെ സ്ഥാനം.


➡️സെൻട്രൽ ഫോർവേഡ് പൊസിഷൻ ആണ് തന്റെ മെയിൻ പൊസിഷൻ എന്നും ആ പൊസിഷൻ കളിക്കാനാണ് തനിക്ക് താൽപ്പര്യം എന്നും ഈയിടെ ഫിഫക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുള്ള റിച്ചാർലിസൺ നിലവിലെ സീസണിൽ എവർട്ടണിൽ സെക്കൻഡറി ഫോർവേഡ് എന്ന റോളിൽ തന്നെ കളിച്ചു മികച്ച ഗോൾ സ്കോറർ ആയി മാറി വരും സീസണിൽ വമ്പൻ ക്ലബുകളിലേക്ക് കൂടുമാറിയാൽ സ്ഥിരതയിൽ കുറച്ചു കൂടി സ്റ്റേബിൾ കൈവരിച്ചേക്കാം.


➡️ബ്രസീലിൽ നെയ്മറുടെ തലമുറ  നാലോ അഞ്ചോ വർഷങ്ങൾ കൊണ്ട് അവസാനിക്കാനിരിക്കെ യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ സ്ഥായിയായ ഗോൾ സ്കോറർ ആയി മാറിയാൽ റിച്ചാർലിസണ് ബ്രസിലിന്റെ ഫസ്റ്റ് ഇലവൻ ടീമിൽ ഭാവിയിൽ നല്ല സാധ്യതകൾ ആണുള്ളത്.18 കാരനായ റോഡ്രിഗോ 20 കാരനായ വിനീസ്യസ് ഇരുവരും വൈഡ് ഫോർവേഡ് റോളിൽ കളിക്കുന്ന താരങ്ങൾ ആണെന്നിരിക്കെ റിച്ചാർലിസണ് സെൻട്രൽ ഫോർവേഡ് പൊസിഷനിൽ സമകാലികരിൽ നിന്ന് ഭീഷണിയുണ്ടാവുക ജീസസിൽ നിന്ന് മാത്രമായിരിക്കും.അല്ലെങ്കിൽ മത്യാസ് കൂന്യയെ പോലെയുള്ള അണ്ടർ 20 സെൻട്രൽ ഫോർവേഡ് താരങ്ങൾ യൂറോപ്പിൽ അതിവേഗം ഉയർന്നു വരണം അത് അത്ര എളുപ്പമല്ല (2022 ലോകകപ്പിന് മുമ്പ്)


➡️ബ്രസീൽ കഴിഞ്ഞ എട്ട് വർഷമായി സ്ട്രൈകിംഗ് പൊസിഷനിൽ ദാരിദ്ര്യം നേരിട്ട് കൊണ്ടിരിക്കുമ്പോൾ, പാസ് ചെയ്യുന്നതിലെ അലസത, ഷൂട്ടിംഗിലെ കൃത്യതയില്ലായ്മ, തുടങ്ങിയ ഒരു സെൻട്രൽ ഫോർവേഡിനെ ദുർബലപ്പെടുത്തുന്ന സ്വഭാവങ്ങൾ റിച്ചാർലിസണിൽ ഒരുപാട് ഉണ്ടെങ്കിൽ കൂടി ഉയർന്ന ഫിസിക്കൽ സ്ട്രെംഗ്ത്തും ബോഡീ ലാംഗ്വേജും ഏരിയൽ മികവും ഉള്ള റിച്ചാർലിസണെ പോലെയൊരു സ്ട്രൈകറെ ഹൈ ഫിസിക്കും സ്ട്രെംഗ്ത്തും ഉള്ള  യൂറോപ്യൻ ശൈലികളോട് പോരാടുമ്പോൾ  ബ്രസീൽ ടീമിന് ആവശ്യമാണ്.

പ്രത്യേകിച്ച് ബ്രസീലിന്റെ 2010 ന് മുമ്പുള്ള ഗോൾഡൻ തലമുറകളെ അപേക്ഷിച്ച് ഫിസിക്കലി ഉയർന്ന ബോഡീ ലാംഗ്വേജും സ്ട്രെംഗ്ത്തും തീരെ ഇല്ലാത്ത ഒരു തലമുറയാണ് നെയ്മർ - കൗട്ടീന്യോ നേതൃത്വം കൊടുക്കുന്ന നിലവിലുള്ള ബ്രസീൽ ജനറേഷൻ.


➡️2022.ലോകകപ്പിന് മുമ്പായി ബ്രസീലിന് ലോകകപ്പ് യോഗ്യതാ മൽസരങ്ങളിൽ ഇനിയും 16 എണ്ണം ബാക്കിയുണ്ട് അതുപോലെ 2021ൽ  കോപ്പ അമേരിക്കയും വരുന്നുണ്ട്. പിന്നെ കുറച്ചു സൗഹൃദ മൽസരങ്ങളും കാണും.പരിക്കോ ഫോം ഔട്ടോ വിനയായില്ലെങ്കിൽ വരുന്ന രണ്ട് വർഷത്തിനുള്ളിൽ കുറഞ്ഞത് 25 മൽസരങ്ങൾ എങ്കിലും റിച്ചാർലിസണ് സെലസാവോക്കൊപ്പം കളിക്കാനാവും.അതിനാൽ തന്നെ കളത്തിലെ അലസ മനോഭാവം വെടിഞ്ഞ് യോഗ്യതാ മൽസരങ്ങളിലും വരും കോപ്പയിലും സ്കോറിംഗിൽ കൃത്യതയും സ്ഥിരതയും പൂലർത്തിയാൽ റിച്ചാർലിസൺ ഖത്തർ ലോകകപ്പിലെ പ്രതീക്ഷകളിലൊന്നാണ്.

#Danish Javed Fenomeno

Saturday, October 17, 2020

Iranian Beckenbover Karim Bagheri ; കരീം ബെഗേരി - ദ ഇറാനിയൻ ബെക്കൻബൊവർ

 





By - Danish Javed Fenomeno 



യൂറോപ്പിൽ എങ്ങാനും ജനിച്ചിരുന്നെൽ വൺ ഓഫ് ദ ഗ്രൈറ്റസ്റ്റ് മിഡ്ഫീൽഡ് താരം ആകേണ്ടിയിരുന്ന പ്രതിഭ.സിദാന്റെ ഇറാൻ വേർഷൻ അല്ലെങ്കിൽ ബെക്കൻബൊവറുടെ ഇറാനിയൻ വേർഷൻ എങ്ങനെ വേണമെങ്കിലും കരീം ബെഗേരിയെ വിശേഷിപ്പിക്കാവുന്നതാണ്.
ബെഗേരിയെ വിശേഷിപ്പിക്കാൻ കൂടുതൽ അഭികാമ്യം ഇറാനിയൻ ബെക്കൻബൊവർ എന്നതാണ്.
90s ലെ ഗ്രൈറ്റസ്റ്റ് ഇറാനിയൻ തലമുറയുടെ ആണിക്കല്ല് ആയിരുന്നു ബഗേരി.ഡിഫൻസിലെ സ്റ്റോപ്പർ ബാക്കുകളുടെ തൊട്ടു മുന്നിൽ ഫ്രീ റോളിൽ കളിക്കുന്ന സ്വീപ്പറുടെ റോൾ മുതൽ ആക്രമണത്തിലെ അറ്റാക്കിംഗ് മിഡ്ഫീൽഡ് അല്ലെങ്കിൽ ഫാൾസ് നയൺ റോൾ വരെ അനായാസേനെ വഴങ്ങുന്ന വൈവിധ്യമാർന്ന യൂട്ടിലിറ്റി താരം.

എക്കാലത്തെയും ഇന്റർനാഷണൽ ഗോൾസ്കോറർ അലിദായ് കൊറിയക്കാരെ പോലത്തെ മോന്തയുള്ള പെനാൽറ്റി ബോക്സിലെ അപകടകാരിയ സ്പീഡി സ്ട്രൈകർ ഖൊദാദ് അസീസി, വിംഗിലെ ഇറാനിയൻ കാർലോസ് മെഹ്താവികിയ , മിഡ്ഫീൽഡിലെ ഇറാനിയൻ നെദ്വെദ് അലി കരീമി , ഡിഫൻസീവ് മിഡ്ഫീൽഡിലെ ജാവേദ് നെകാനൂം പിന്നീട് രണ്ടായിരങ്ങളിൽ വന്ന സ്ട്രൈകർ വാഹിദ് ഹാഷ്മിയാൻ അന്നത്ത ഇറാനിയൻ ഫുട്‌ബോൾ തലമുറ ഏഷ്യൻ ഫുട്‌ബോളിന്റെ അസൂറിപ്പടയായിരുന്നു. പ്രതിരോധാത്മക കേളീ ശൈലി കൊണ്ടും പൊടുന്നനെയുള്ള കൗണ്ടർ അറ്റാക്കിംഗ് കൊണ്ടും അസൂറികളെ പോലെ കരുത്തുറ്റ ഉയരുള്ള ശരീരഭാഷയുള്ള താരങ്ങളെ കൊണ്ടും  സമ്പന്നമായ ഇറാന് ദൗർഭാഗ്യവശാൽ മാത്രമാണ് 98 ൽ പ്രീക്വാർട്ടർ നഷ്ട്ടമായത്.
എജ്ജാതി ടീമായിരുന്നു അത്..ഒസ്ട്രേലിയയെ പ്ലേ ഓഫിൽ പൊട്ടിച്ചു യോഗ്യത നേടിയ മാച്ചിലെ താരം ഇരട്ടഗോളടിച്ച ബെഗേരി ആയിരുന്നു.നകാതയുടെ ജപ്പാൻ ഉണ്ടെങ്കിൽ കൂടി ഇറാൻ 98 പോലെ ഇത്രയേറെ ആവേശം കൊള്ളിച്ച മറ്റൊരു ഏഷ്യൻ ടീം ഞാൻ ലോകകപ്പിൽ വേറെ കണ്ടിട്ടില്ല.ദായിയുടെയും അസീസിയുടെയും ഗോളിൽ അമേരിക്കയെ തകർത്ത ഇറാന് യൂഗോസ്ലാവിയയെ തോൽപ്പിക്കും എന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. നിരവധി സുവർണ അവസരങ്ങളാണ് അന്ന് ദായിയും അസീസിയും മെഹ്താവികിയയിലൂടെ ഇറാൻ നഷ്ട്ടപ്പെടുത്തിയത്.
അവസാനം  സിനിസയുടെ ട്രേഡ്മാർക്ക് ഇടംകാലൻ ഫ്രീകിക്ക് ഗോളിൽ കരുത്തരായ സ്ലാവൻമാർ കടന്നകയറുകയായിരുന്നു.എന്നിൽ ഏറെ ആവേശം ജനിപ്പിച മാച്ച് ആയിരുന്നു അന്നത്തെ ഇറാൻ- യൂഗോസ്ലാവിയ മൽസരം.ഇറാന് വാട്ടം പിടിച്ചു കണ്ട മൽസരം.അതുപോലെ തന്നെ ഇറാൻ അമേരികയെ തകർത്തതും ഓർമയിൽ നിന്നും മായുന്നില്ല.നഷ്ടപ്പെട്ട ഓരു ലോകകപ്പ് പ്രീക്വാർട്ടർ ആയിരുന്നു ഇറാനത്.

ബെഗേരി ഏഴ് ഗോളുകൾ മാലിദ്വീപിനെതിരെയും ആറ് ഗോളുകൾ  മലേഷ്യക്കെതിരെയും സ്കോർ ചെയ്തു റെകോർഡു സ്ഥാപിച്ചിട്ടുണ്ട്.ഇന്റർനാഷണൽ ഫുട്‌ബോളിൽ ബെഗേരിയെ പോലെ അൻപതോളം ഗോൾ നേടിയ മറ്റൊരു യൂട്ടിലിറ്റി മിഡ്ഫീൽഡ് താരത്തെ ലോക ഫുട്‌ബോളിൽ നിങ്ങൾക്ക് കാണിച്ചു തരാൻ പ്രയാസമായിരിക്കും.
യൂറോപ്യൻ ഫുട്‌ബോൾ ലീഗുകളിലെ സുവർണ കരിയർ സ്വന്തമാക്കിയ നിരവധി താരങ്ങളാൽ സമ്പന്നമായിരുന്ന ഇറാനിന്റെ മധ്യനിര രണ്ടയിരങ്ങളിൽ ലോകോത്തരമായിരുന്നു്‌ കരീം ബെഗേരി അലി കരീമി ജാവേദ് നെകാനൂം രണ്ടയിരങ്ങളുടെ ആദ്യ പകുതിയിലെ ഇറാനിന്റെ വിജയകരമായ മിഡ്ഫീൽഡ് താരങ്ങൾ. 

അലിറാസ ജഹാൻബാഷ് , കരീം അൻസാരിഫാർദ് , മെഹ്ദി തരീമി , സർദാർ അസ്മൗൻ, അഷ്കൻ ദെയാവ് തുടങ്ങിയ യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന യുവ താരങ്ങൾ നിലവിലെ ഇറാൻ ടീമിൽ ഉണ്ടെങ്കിൽ കൂടി 90s 2000s കാലഘട്ടങ്ങളിലേത് പോലെ ഇതിഹാസങ്ങൾ നിറഞ്ഞ മഹത്തരമായ മറ്റൊരു ഇറാൻ ടീം ജനറേഷൻ ഇനി വരുമെന്ന് തോന്നുന്നില്ല..

#Kareem_Bagheri😍😍❤️

Wednesday, October 14, 2020

നെയ്മർ ഗോൾ റെക്കോർഡിൽ കാനറികൾ കുതിക്കുന്നു ഖത്തറിലേക്ക്

 


ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തുടർച്ചയായ രണ്ടാം തകർപ്പൻ വിജയത്തോടെ നെയ്മറുടെ മികവിൽ പെറുവിനെ അവരുടെ നാട്ടിൽ തകർത്ത് കാനറികൾ ലാറ്റിനമേരിക്കൻ യോഗ്യത മേഖലയിൽ ഒന്നാം സ്ഥാനം ഭദ്രമാക്കി.രണ്ട് മൽസരങ്ങൾ കഴിഞ്ഞപ്പോൾ ബ്രസീൽ ഒൻപത് ഗോളുകളടിക്കുകയും രണ്ട് ഗോളുകൾ വഴങ്ങുകയും ചെയ്തു.നെയ്മറുടെ നേതൃത്വത്തിൽ മുന്നേറ്റനിര അവസരത്തിനൊത്തുയർന്നെങ്കിലും പെറുവിനെതിരെ മുഴുനേരം മാർകിനോസിന്റെ  അഭാവം ഡിഫൻസിനെ ബാധിച്ചു എന്ന് വേണം പറയാൻ.പെറുവിനെതിരെ രണ്ട് ഗോൾ വഴങ്ങേണ്ടി വന്നത് ഡിഫൻസീവ് ദുർബലതയും വെവർട്ടണിന്റെ അലസതയും വ്യക്തമാക്കുന്നു.പരിക്കേറ്റ അലിസൺ തിരിച്ചു വരുന്നതോടെ ഈ പോരായ്മ നികത്താൻ സാധിച്ചേക്കും.മധ്യനിരയിൽ ടിറ്റെ ഏറ്റവും നന്നായി ഉപയോഗിച്ചത് ഭാവി എട്ടാം നമ്പറുകാരനായി  വാഴ്ത്തപ്പെടുന്ന ഡഗ്ലസ് ലൂയിസിനെ തന്നെയാണ്.കാസെമീറോക്കൊപ്പമുള്ള ലൂയിസിന്റെ മിഡ്ഫീൽഡ് കൂട്ട്ക്കെട്ട് ബ്രസീലിന് നല്ല ഡിഫൻസീവ് സ്റ്റബിലിറ്റിയും അതേസമയം മുന്നേറ്റത്തിലേക്ക് ബോൾ ഒഴുക്കും നൽകുന്നുണ്ട്.ആർതറിനെ പോലെ പാസ്സിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നങ്കൂരമിട്ട് കളിക്കാൻ ഒട്ടും താൽപര്യം ഇല്ലാതെ ടീമിന്റെ ഗതിവേഗവും ബ്രസീലിയൻ ട്രെഡീഷണൽ ബ്യൂട്ടിഫുൾ ഫ്ലോ ഗെയിം റിതവും നഷ്ട്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത മികച്ച പാസിംഗ് റേഞ്ചും ഫ്ലക്സിബിലിറ്റിയും വിഷനുമുള്ള ബ്രസീലിയൻ ഫ്ലയർ ഉള്ള സെൻട്രൽ മിഡ്ഫീൽഡറായ ഡഗ്ലസ് ലൂയിസിന്റെ എടുത്തു പറയേണ്ട മികവ് കൃത്യമായ അളന്നുമുറിച്ച ഡയഗണൽ പാസുകളാണ്.മധ്യനിരയിൽ നിന്നും യഥേഷ്ടം ഇടതു വലതു വിംഗുകളിലേക്ക് ലോഡിക്കും ഡാനിലോക്കും എവർട്ടണും ബോളുകളെത്തിക്കുന്നതിൽ നിരന്തരമായ ജാഗ്രതയും സൂക്ഷമതയും പാലിക്കുന്നുണ്ട് ലൂയിസ്.അതുപോലെ ടീമിന്റെ മുന്നേറ്റ നീക്കങ്ങളിൽ ലോഡിയുമായും  നെയ്മറുമായും റിച്ചാർലിസണുമായും നല്ല ഒത്തിണക്കം കാണിക്കുന്ന ഡഗ്ലസ് ലൂയിസ് അതിവേഗം എല്ലാ താരങ്ങളുടെ ശൈലിയുമായി അഡാപ്റ്റ് ചെയ്യുന്നതും കഴിഞ്ഞ രണ്ട് മൽസരങ്ങളിലും കാണാൻ സാധിക്കും.


റിച്ചാർലിസണെ പെറുവിനെതിരെ ആദ്യ ഇലവനിൽ വലതു വിംഗിൽ കളിപ്പിച്ചതും എവർട്ടൺ സോറസിനെ സൂപ്പർ സബ് ആയി ഉപയോഗിച്ചതും ടിറ്റയുടെ നല്ല തീരുമാനമായി തോന്നി.എവർട്ടൺ റിബെയ്റോയെ ഉചിതമായ ഉപയോഗിക്കാൻ ടിറ്റക്ക് കഴിഞ്ഞു എന്നതാണ് പെറുവിനെതിരെയുള്ള മൽസരഫലം തെളിയിക്കുന്നത്.സമനിലയിൽ നിൽക്കുകയായിരുന്ന മൽസരത്തെ ബ്രസീലിന് അനുകൂലമാക്കി മാറ്റിയത് എവർട്ടൺ റിബെയ്റോയുടെ വരവായിരുന്നു.നെയ്മർ അടിച്ച അവസാന രണ്ട് ഗോളുകളുടെയും സൂത്രധാരൻ റിബെയ്റോ ആയിരുന്നു.ഫിർമീന്യോ കൗട്ടീന്യോ സഖ്യം ബൊളീവിയക്കെതിരെ ഇഫക്ടീവ് ആയിരുന്നുവെങ്കിലും പെറുവിനെതിരെ ഇഫക്ടീവ് ആയിരുന്നില്ല.

 


ഹാട്രികോടെ റൊണാൾഡോ പ്രതിഭാസത്തിന്റെ ഗോൾ റെക്കോർഡ് മറികടന്ന നെയ്മർ ഫുട്‌ബോൾ ദൈവം പെലെയുമായുള്ള ഗോൾ വ്യത്യാസം പതിമൂന്ന് ഗോളുകളായി ചുരുക്കി.എന്നാൽ അടുത്ത ലോകകപ്പിന് മുമ്പായി നെയ്മർ പെലെയുടെ റെക്കോർഡ് തകർക്കുമോ എന്നത് ചോദ്യചിഹ്നമായി നിലനിൽക്കുന്നു.

തന്റെ പതിനെട്ടാം വയസ്സിൽ 2010 ൽ ഇന്റർനാഷണൽ ഫുട്‌ബോളിൽ അരങ്ങേറ്റം കുറിച്ച നെയ്മറുടെ കരിയറിലെ ആദ്യ നാല് വർഷങ്ങളിൽ അതായത് 22 ആം വയസ്സ് വരെ ബ്രസീൽ ജെഴ്സിയിൽ നെയ്മർ അടിച്ച ഗോളുകളുടെ എണ്ണം 42 ആണ്..!

ഈ 42 ഗോളുകൾ സ്കോർ ചെയ്തത് വെറും 60 മൽസരങ്ങളിൽ നിന്നു മാത്രമായിരുന്നു എന്നോർക്കണം..! അതായത് ഗോൾസ്കോറിംഗ് ശരാശരി 0.70.

എന്നാൽ 2014 ന് ശേഷമുള്ള ആറ് വർഷങ്ങളിൽ നെയ്മറുടെ ഗോൾസ്കോറിംഗ് ഗ്രാഫ് കുത്തനെ ഇടിഞ്ഞതായി അനുഭവപ്പെടും.പിന്നീട് ഉള്ള ആറ് വർഷങ്ങളിൽ ഇന്നത്തെ ഹാട്രികും കൂടി കൂട്ടിയാൽ 43 മൽസരങ്ങളിൽ നിന്നും 

22 ഗോളുകളാണ് നെയ്മർ നേടിയത്.ഗോൾസ്കോറിംഗ് ശരാശരി 0.51 അതായത് പ്രായം കൂടുമ്പോൾ ഗോൾസ്കോറിംഗ് ശരാശരി കുറയുന്നതായി കാണാം. 2014 ൽ നെയ്മറുടെ ഗോൾ സ്കോറിംഗ് ശരാശരി 0.70 ആണെങ്കിൽ ഇന്ന് 2020ൽ അത് 0.62 ആയി കുറഞ്ഞത് കാണാം.നിലവിലുള്ള ഗോൾസ്കോറിംഗ് ശരാശരി ആണ് നെയ്മർ നിലനിർത്തി പോകുന്നതെങ്കിൽ പെലെയുടെ ഗോൾ റെക്കോർഡ് തകർക്കാൻ നെയ്മർക്ക് മൂന്ന് വർഷമെങ്കിലും വേണ്ടി വരുമെന്ന് സാരം.

അതല്ല ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അസാധാരണ മികവിൽ ഗോളുകടിച്ച് കൂട്ടിയാൽ നെയ്മർക്ക് 2022 ലോകകപ്പിന് മുമ്പേ തന്നെ പെലെയുടെ ഗോൾ റെകോർഡ് തകർക്കാം.


ടിറ്റക്ക് മുമ്പിൽ വലിയ വെല്ലുവിളികളാണുള്ളത്.യൂറോപ്യൻ വമ്പൻമാരോട് ഏറ്റുമുട്ടുമ്പോൾ ഈ മികവ് പുറത്തടുക്കാൻ കഴിയുന്നില്ല എന്ന വിമർശനവും പോരായ്മയുമാണ് മറികടക്കാൻ ശ്രമിക്കേണ്ടത്.ലാറ്റിനമേരിക്കൻ എതിരാളികൾക്കെതിരെ ഗോളടിച്ച് കൂട്ടി നിരന്തരം  തോൽപ്പിച്ചത് കൊണ്ട് ലോകകപ്പ് യോഗ്യതയിൽ ഒന്നാം സ്ഥാനം ലഭിക്കും എന്നതിനപ്പുറം യൂറോപ്യൻ വമ്പൻമാരുമായി നിരന്തരം സൗഹൃദ മൽസരങ്ങൾക്ക് വേദിയൊരുക്കാൻ സിബിഎഫ് തയ്യാറായാലേ ലോകകപ്പ് പോലെയുള്ള ഹൈം കോംപറ്റേറ്റീവായ ടൂർണമെന്റിൽ മിസ്റ്റേക്കുകൾ പറ്റാതെ അജയ്യരായി കുതിക്കാൻ കഴിയുകയുള്ളൂ.

കാരണം കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ ക്വാർട്ടറിൽ ബെൽജിയത്തനെതിരെ മികച്ച കളി കെട്ടഴിച്ചിട്ടും ബ്രസീലിനെ ടൂർണമെന്റിൽ നിന്നും പുറത്താക്കിയത് തുടക്കത്തിലേ ഫെർണാണ്ടീന്യോയുടെ ഒരൊറ്റ മിസ്റ്റേക്ക് ആണെന്നോർക്കണം.അതുകൊണ്ട് തന്നെ യൂറോപ്യൻ വമ്പൻമാർക്കെതിരെ സൗഹൃദ മൽസരങ്ങൾ കളിച്ചു തെളിഞ്ഞാലേ ഖത്തറിൽ സാധ്യത ഉള്ളൂ.


By - #Danish_Javed_Fenomeno


Vai Brazil 💖 🇧🇷🇧🇷💪 

Neymar Jr. ❤️

Sunday, October 11, 2020

സ്പാനിഷ അർമേഡക്ക് വൈവിധ്യം നൽകാൻ അഡാമ









By - Danish Javed Fenomeno


ലോക ഫുട്‌ബോളിൽ ബ്രസീൽ ഇറ്റലി ജർമനി ഇംഗ്ലണ്ട് ഫ്രാൻസ് നെതർലാന്റസ് അർജന്റീന സ്പെയിൻ ബെൽജിയം ഉറുഗ്വെ തുടങ്ങിയ ഫുട്‌ബോൾ ചരിത്രത്തിലെ ടോപ് എലൈറ്റ് ഫുട്‌ബോൾ പവർഹൗസ് ടീമുകളിൽ പരമ്പരാഗതമായി കരുത്തുറ്റ ശരീരഭാഷയും ഉയർന്ന ഫിസിക്കൽ സ്ട്രെംഗ്ത്തും പവറും സ്പീഡും ചവിട്ടിമെതിച് കുതിക്കുന്ന പേസും സമന്വയിപ്പിച്ച ബീസ്റ്റ് ടൈപ്പ് താരങ്ങളെ പ്രൊഡൂസ് ചെയ്യാത്ത ഏക ഫുട്‌ബോൾ ടീമാണ് സ്പെയിൻ. സ്പെയിൻ ടീമിന്റെ കളികൾ തെണ്ണൂറുകളിൽ തൊട്ടെ വീക്ഷിക്കുന്ന ഒരു ഫുട്‌ബോൾ ആരാധകൻ എന്ന നിലയിൽ പറയട്ടെ ഒരു അൾട്ടിമേറ്റ് ബീസ്റ്റ് എന്ന് വിശേഷിപ്പിക്കാൻ പറ്റാവുന്ന ഒരു താരം സ്പാനിഷ് ഫുട്‌ബോൾ ചരിത്രത്തിന് അന്യമാണ്.

ജീവിതത്തിൽ കണ്ടിട്ടുള്ള മൂന്ന് പതിറ്റാണ്ടുകളിലെ സ്പാനിഷ് തലമുറയെടുത്താൽ ,
ഹെൻറികെ, കാനിസാറസ് , റൗൾ, മിഗ്വേൽ നദാൽ ,ഹിയറോ ,ഫെറർ, ഗാർഡിയോള ,ബകേറോ ,സെർജീ, റൂബൻ ബരാഹ ,അന്റോണിയോ പിസി ,സുബിസരേറ്റ, സെലാഡസ് , മോറിയന്റസ്, സൽഗാഡോ ,ഹെൽഗേര, വാലെറോൺ, മെൻഡിയേക, തുടങ്ങിയ 90s തലമുറയിലും ജോക്വിൻ കാസിയാസ് പുയോൾ സാവി അന്റോണിയോ റെയ്സ് സാബി അലോൺസോ ഡേവിഡ് വിയ മാർകോസ് സെന്ന ഇനിയെസ്റ്റ ഫെർണാണ്ടോ ടോറസ് റെയ്ന ഗാർസ്യ തുടങ്ങിയ രണ്ടായിരങ്ങളിലെ സ്പാനിഷ് തലമുറയിലും റാമോസ് ഡേവിഡ് സിൽവ ഫാബ്രിഗാസ് പിക്വെ ആൽബ ആർബിയോള മർച്ചേന നവാസ് കസോർള പെഡ്രോ ആൽബിയോൾ കൊകേ ഡീഗോ കോസ്റ്റ ഇസ്കോ ബുസ്കെറ്റ്സ് തിയാഗോ ഡീഹെയ കർവഹാൾ തുടങ്ങിയ 2010s സ്പാനിഷ് തലമുറയിലും അസാമാന്യ ഫിസിക്കും സ്ട്രെംഗ്ത്തും സ്പീഡും ഡ്രിബ്ളിംഗും ഒരേ സമയം സമന്വയിപ്പിച്ച  ഒരു ബീസ്റ്റ് മോഡൽ താരത്തെ പൊതുവേ കാണാൻ സാധിക്കില്ല.

എന്നാൽ കഴിഞ്ഞ ഒന്ന് രണ്ടു സീസണുകളിലായി പ്രീമിയർ ലീഗിൽ വോൾവ്സിന്റെ സൂപ്പർ താരമായ അഡാമ ട്രെയോറെ ദിയാറ എന്ന മാലിയൻ വംശജനായ സ്പാനിഷ് വിംഗർ ഫുട്‌ബോൾ ലോകത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സ്പാനിഷ് ഫുട്‌ബോളിൽ സമീപകാലത്ത് വന്നവരിൽ ടോറസ് ഡീഗോ കോസ്റ്റ എന്നിവർ മികച്ച പേസും സ്ട്രെംഗ്ത്തും ഡ്രിബ്ളിംഗ് മികവുമുള്ള ടെക്നിക്കലി ഗിഫ്റ്റഡ് താരങ്ങൾ ആണെങ്കിൽ കൂടി ട്രെയൊറയെ പോലെ എതിരാളികളെ ചവിട്ടിമെതിക്കുന്ന അസാധ്യ ഫിസിക്കും കരുത്തുള്ള ബീസ്റ്റ് ടൈപ്പ് ശരീരഭാഷയോ ഉണ്ടെന്ന് പറയാനാകില്ല.വളരെ ശാന്തമായ ഒട്ടും അഗ്രസീവ് അല്ലാത്ത ഫുട്‌ബോൾ ശൈലിയിലൂടെ പരമ്പരാഗതമായി പന്തു തട്ടുന്ന സ്പാനിഷ് ഫുട്‌ബോളിന്റെ സംസ്കാരത്തിനോ സ്വഭാവത്തിനോ യോജിച്ച ഒരു താരമേ അല്ല അഡാമ ട്രെയോറെ എന്നത് നിസംശയം അനുമാനിക്കാവുന്നതാണ്.റൗൾ മോറിയന്റസ് ടോറസ് വീയയെ പോലെയുള്ള മികച്ച പേസും കൃത്യതയും ടെക്നികൽ എബിലിറ്റിയും സ്വായത്തമാക്കിയ ക്ലിനിക്കൽ ഫിനിഷർമാരും റൂബൻ ബരാഹ, ഇനിയെസ്റ്റയെ പോലെ അകാദമികളിൽ നിന്നും രാഗി മിനുക്കി എടുത്ത ക്രിയേറ്റീവ് ഡ്രിബ്ളിംഗ് ടെക്നിക്സുള്ള താരങ്ങളും സാവി സാബി  സിൽവമാരെ പോലെ പാസ്സിംഗ് അകൂറസിയുമുള്ള ടെക്നകലി ഗിഫ്റ്റഡ് മിഡ്ഫീൽഡർമാരും വാഴ്ന്നു പോന്ന സ്പാനിഷ് ഫുട്‌ബോൾ ചരിത്രത്തിന് ഭാവിയിലേക്ക് പുതിയ അഭിരുചിയും അഗ്രസീവ് എനർജിയും നൽകാൻ സാധിക്കുന്നതാണ് അദാമ ട്രെയോറയുടെ സാന്നിദ്ധ്യം.പക്ഷേ ഇഞ്ചുറി സ്വഭാവമുള്ള വിംഗറായ ട്രെയോറെ പരിക്കുകൾക്ക് അടിമപ്പെടാതെ തന്റെ പൊട്ടൻഷ്യലിനൊത്ത് ഉയരുമോ എന്നതും ചോദ്യ ചിഹ്നമായി നിലനിൽക്കുന്നു.

അഡാമയുടെ കേളീ ശൈലിയുടെ ഏറ്റവും വലിയ അഡ്വാന്റേജ് അദ്ദേഹത്തിന്റെ റണ്ണിംഗുകളിലെ പവർഫുൾ ഫിസിക്കും മാസ്മരിക പേസും ബോൾ കൺട്രോളും ഒരുപോലെ ബാലൻസ് ചെയ്തു നിലനിർത്തുന്നതിലാണ്.ബോൾ നഷ്ടപ്പെടുമെന്ന പ്രതീതി ഉണ്ടായാലും അത് തിരിച്ചു പിടിക്കാൻ ശേഷിയുള്ള റണ്ണിംഗ് ബോഡി ബാലൻസും സ്ട്രെംഗ്ത്തും ഉള്ള താരമാണ് ട്രെയോറെ.ഇന്നലെ സ്വിസിനെതിരെ നേഷൻസ് ലീഗ് മൽസരത്തിൽ നാല് സ്വിസ് താരങ്ങളെ അപാരമായ ബോൾ കൺട്രോളോടെ ആക്സലറേഷനോടെ തന്റെ ബോഡീ ബാലൻസിംഗ് ഒട്ടും നഷ്ടപ്പെടുത്താതെ മിഡ്ഫീൽഡിൽ നിന്നുള്ള ട്രെയോറയുടെ മാസ്സീവ് സോളോ റണ്ണുകൾ അഡാമയെ മറ്റു സ്പാനിഷ് താരങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്നു.അതുകൊണ്ട് തന്നെ അഡാമ സ്പാനിഷ് ടീമിന്റെ ഭാവിയിലേക്കുള്ള വാഗ്ദാനമായി യൂറോപ്യൻ മീഡികൾ ചൂണ്ടികാണിക്കുന്നു.കുറിയ പാസുകളോടെ ബോൾ പൊസഷന് പ്രാധാന്യം നൽകി മെല്ലെപ്പോക്ക് ശൈലിയിൽ  കളിക്കുന്ന സ്പെയിൻ ടീമിൽ ട്രെയോറെയെ പോലെ നിരന്തരം ആക്രമിച്ചു കളിക്കാൻ ടെൻഡൻസിയുള്ള, പൊടുന്നനെ മുന്നേറ്റ നിരക്കാർക്ക് ചാൻസ് ക്രിയേറ്റ് ചെയ്യുന്ന ഒരു സ്പീഡി - പേസ്ഫുൾ ഡ്രിബ്ളിംഗ് വിംഗറെ എങ്ങനെ പരിശീലകർ ഉപയോഗിക്കും എന്നതിനനുസരിച്ചിരിക്കും മാലിയൻ വംശജന്റെ ഇന്റനാഷണൽ ഫുട്‌ബോളിലെ ഭാവി.അച്ചടക്കമില്ലായ്മയും പരിക്കും അഡാമയുടെ പ്രതിഭക്ക് എന്നും ഭീഷണിയായേക്കാം എന്നതാണ് താരത്തിന്റെ ഏറ്റവും വലിയ പോരായ്മ.സ്പെയിനിലേക്ക് കൂടിയേറിയ മാലി ദമ്പതികളുടെ രണ്ടാമത്തെ മകനായ അഡാമയുടെ സഹോദരൻ മുഹമ്മദ് ട്രെയോറെ ദിയാറെയും സ്പാനിഷ് ലീഗിൽ ഫുട്‌ബോൾ താരമാണ്.

യൂറോപ്യൻ അന്താരാഷ്ട്ര ഫുട്‌ബോൾ ടീമുകളിലെ ആഫ്രിക്കൻ വംശജർ വംശീയ അധിക്ഷേപങ്ങൾക്ക് അതിക്രൂരമാം വിധം ചരിത്രത്തിൽ ഇരയായിട്ടുണ്ടെങ്കിലും ഫ്രഞ്ച്  ഇംഗ്ലീഷ് ജർമൻ ഇറ്റാലിയൻ ബെൽജിയം ഫുട്‌ബോൾ ടീമുകളിൽ ആഫ്രിക്കൻ വംശജർ  ചെലുത്തിയ സ്വാധീനം നിർണായകമാണ്.ഉദാഹരണത്തിന് രണ്ട് ലോകകപ്പുകൾ നേടികൊടുത്ത് ഫ്രഞ്ച് ഫുട്‌ബോൾ ടീമിന്റെ ചരിത്രം തന്നെ മാറ്റികുറിച്ച് വംശീയ അധിക്ഷേപം നടത്തിയവരെ കൊണ്ട് കൈയ്യടിപ്പിച്ചവരാണ് ആഫ്രിക്കൻ വംശജരായ ഫ്രഞ്ച് താരങ്ങൾ.ജർമൻ കാണികളിൽ നിന്നും ഒരുപാട് തവണ വംശീയ അധിക്ഷേപങ്ങൾക്ക് ഇരയായെങ്കിലും രണ്ടായിരങ്ങളിൽ ജെറാൾഡ് അസമാവോയിലൂടെ തുടങ്ങി ബോട്ടെംഗിലൂടെ റൂഡിഗറിൽ എത്തി നിൽക്കുന്നു ജർമൻ ടീമിലെ ആഫ്രിക്കൻ വംശജരുടെ നിർണായക സ്വാധീനം.ആഫ്രിക്കൻ വംശജരെ ഒരിക്കൽ പോലും അടുപ്പിക്കാതിരുന്ന ഇറ്റലിക്ക് മരിയോ ബലോട്ടെല്ലിക്ക് മുന്നിൽ തലകുനിക്കേണ്ടി വന്നതും ഫുട്‌ബോൾ ലോകം കണ്ടതാണ്.ബെൽജിയം ഫിഫ ലോക ഒന്നാം നമ്പർ പദവി സ്വന്തമാക്കിയതും ആഫ്രിക്കൻ വംശജരായ താരങ്ങളുടെ മികവിലാണ്.ഇപ്പോഴിതാ സ്പെയിൻ ടീമിലും തങ്ങളുടെ ഫുട്‌ബോൾ പാരമ്പര്യം വളർത്തുകയാണ് ആഫ്രിക്കൻ വംശജർ.സ്പാനിഷ് ഫുട്‌ബോളിന്റെ ഭാവിയിൽ സുപ്രധാന പങ്ക് വഹിക്കാൻ കഴിയും എന്ന് ഫുട്‌ബോൾ പണ്ഡിറ്റുകൾ വിലയിരുത്തുന്ന രണ്ട് ആഫ്രിക്കൻ വംശജരാണ് ബാഴ്സലോണയുടെ അൻസു ഫാറ്റിയും വോൾവ്സിന്റെ അദാമ ട്രെയോറെ ദിയാറെയും.

എൺപതുകൾ വരെ ഫുട്‌ബോൾ ലോകത്ത് അടിച്ചമർത്തപ്പെട്ട ഇരുണ്ട ഭൂഖണ്ഡത്തിന്റെ ഫുട്‌ബോൾ പാരമ്പര്യത്തിന്റെ തെണ്ണൂറുകൾക്ക് ശേഷമുള്ള വളർച്ച സ്വപ്ന തുല്ല്യമാണ്.
വളരട്ടെ ആഫ്രിക്കൻ ഫുട്‌ബോൾ ..!
അവർ കുതിക്കട്ടെ യൂറോപ്പിലൂടെ..!


By - Danish Javed Fenomeno

Tuesday, September 15, 2020

ടൂറിനിലെ രാജകുമാരൻ " Il Principino"





 " എന്റെ തലച്ചോർ പറയുന്നതിടത്തേക്ക് എന്റെ ശരീരത്തിന് എത്തിച്ചേരാൻ കഴിയുന്നില്ല.."


ആന്ദ്രേ പിർലോക്ക് ശേഷം  അസൂറിപ്പടക്ക് ലഭിച്ച സ്വതസിദ്ധമായ ശൈലിയിൽ അനായാസമായി കളിക്കുന്ന സെൻട്രൽ മിഡ്ഫീൽഡറായ ക്ലോഡിയോ മർച്ചീസിയോ തന്റെ വിരമിക്കൽ പ്രഖ്യാപന സമയത്ത് പറഞ്ഞ വാചകങ്ങളാണിത്.കരിയറിൽ ഒരു വീഴ്ചയും ഉണ്ടാകാതെ നിരന്തരമായി തന്റെ കൺസ്റ്റിൻസി കീപ് ചെയ്തു ഒരു പതിറ്റാണ്ടോളം കളിച്ച താരം ദൗർഭാഗ്യവശാൽ പരിക്കുകൾ നിരന്തരം വേട്ടയാടിയപ്പോൾ മർച്ചീസിയോ തന്റെ ഫുട്‌ബോൾ കരിയർ മുഴുമിപ്പിക്കാതെ 33ആം വയസ്സിൽ വിട പറയുകയായിരുന്നു.


യോഹാൻ ക്രൈഫ് ഒരിക്കൽ പറഞ്ഞിട്ടുണ്ട് ഫുട്‌ബോൾ കളിക്കാൻ സിംപിൾ ആണ്.എന്നാൽ  സിംപിൾ ഫുട്‌ബോൾ കളിക്കാനാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമെന്ന്.ക്രൈഫിന്റെ ഈ വാചകങ്ങൾ അനർത്ഥമാക്കിയ ഫുട്‌ബോൾ ചരിത്രത്തിലെ ഒരുപിടി താരങ്ങളിൽ ഒരാളായിരുന്നു മർച്ചീസീയോ.പിർലോയെ പോലെ അനായാസമായി തനതായ  ശൈലിയിൽ പന്തു തട്ടിയ പ്രതിഭ.മധ്യനിരയിലെ ഏതൊരു പൊസിഷനും കൈകാര്യം ചെയ്യാൻ വൈദഗ്ധ്യമുള്ള മിഡ്ഫീൽഡർ. ഡിഫൻസിവ് മിഡ്ഫീൽഡ് സെൻട്രൽ മിഡ്ഫീൽഡ് ബോക്സ് ടു ബോക്‌സ് റോൾ തുടങ്ങീ ഏതൊരു പൊസിഷനിലും അനായാസേനെ സ്യൂട്ട് ആയിരുന്ന മർച്ചീസിയോ , അടിസ്ഥാനപരമായി അഡ്വാൻസ് സെൻട്രൽ മിഡ്ഫീൽഡർ ആണ്.ഇറ്റാലിയൻ ഭാഷയിൽ ഇ റോളിനേ മെസല എന്നാണ് വിശേഷിപ്പിക്കുക.

ഡിഫൻസീവ് ഡ്യൂട്ടി വളരെ കുറവും മുന്നേറ്റ നിരയെ ആക്രമണത്തിന് സഹായിക്കുകയും ചെയ്യുകയാണ് ഫുട്‌ബോളിൽ ഒരു  മെസലയുടെ റോൾ. എന്നാലോ ആവശ്യ ഘട്ടങ്ങളിൽ ഡിഫൻസീവ് എബിലിറ്റിയും പുറത്തെടുക്കുകയും ചെയ്യണം.അതായത് സെൻട്രൽ മിഡ്ഫീൽഡർക്കും അറ്റാക്കിംഗ് മിഡ്ഫീൽഡർക്കും ഇടയിലുള്ള റോളിനേ ആണ് മെസല എന്ന് അസൂറികൾ വിളിക്കുന്നത്.


2010 കളിൽ ഒരു കംപ്ലീറ്റ് മെസല ക്ക് ഏറ്റവും മികച്ച  ഉദാഹരണമായിരുന്നു ക്ലൗഡിയോ മർച്ചീസിയോ.

മുമ്പ് രണ്ടായിരങ്ങളിൽ നോക്കുകയാണേൽ സീഡോർഫ് ഇനിയെസ്റ്റ ജെറാർഡ് സീ റോബർട്ടോ etc തുടങ്ങിയവരും നിലവിൽ ലോക ഫുട്‌ബോളിൽ പോഗ്ബ വൈനാൾഡം കെയ്റ്റ പ്യാനിച്ച് റാക്റ്റിച്ച് തുടങ്ങിയവരും മെസല റോളിന് മികച്ച ഉദാഹരണങ്ങളാണ്.4 മാൻ മിഡ്ഫീൽഡും 3 മാൻ മിഡ്ഫീൽഡിലും അനായാസമായി അഡാപ്റ്റ് ചെയ്തു കളിക്കാൻ മെസല ടൈപ്പ് മിഡ്ഫീൽഡർക്ക് സാധിക്കും.2010 പതിറ്റാണ്ടിൽ "മെസല " ടൈപ്പ് മധ്യനിരക്കാർ കൂടുതൽ ഉള്ള ടീമുകൾ കൂടുതൽ മിഡ്ഫീൽഡ് സ്റ്റബിലിറ്റി  കാണിക്കുന്നത് കാണാൻ സാധിക്കും.  ഇനിയെസ്റ്റയും റാക്റ്റിച്ച് ഉള്ള ബാഴ്സ , വൈനാൾഡവും കെയ്റ്റയും ഉള്ള  ലിവർപൂൾ , മർചീസിയോയുടെ യുവൻറസ്..

 

യുവൻറസ് 2010 കളുടെ തുടക്കത്തിൽ 4 മാൻ മിഡ്ഫീൽഡ് ആയിരുന്നു അധികവും പ്രയോഗിച്ചിരുന്നത്.ഫിലിപ്പ് മെലോക്കൊപ്പം അന്ന്  സെൻട്രൽ മിഡ്ഫീൽഡ് ഡ്യൂട്ടി ആയിരുന്നു മർച്ചീസിയോക്ക്.എന്നാൽ പിർലോയുടെയും വിദാലിന്റെയും വരവോടെ 3 മാൻ മിഡ്ഫീൽഡിലേക്ക് സ്വിച്ച് ചെയ്ത യുവൻറസിൽ അഡ്യാൻസ് സെൻട്രൽ മിഡ്ഫീൽഡറുടെ റോളിലായിരുന്നു മർച്ചീസിയോ തുടർന്ന് കരിയറിലുടനീളം കളിച്ചിരുന്നത്.2011 മുതൽ 2015 വരെ കോണ്ടെയുടെ യുവൻറസിന്റെ തുടർച്ചയായ സീരീ എ കിരീട വിജയത്തിന് പിന്നിലെ ചാലകശക്തി ആയി വർത്തിച്ചിരുന്നത് പിർലോ- മർചീസിയോ മിഡ്ഫീൽഡ് കൂട്ടുകെട്ട് ആയിരുന്നു.ഡീപ് ലെയിംഗ് ക്രിയേറ്റീവ് പ്ലേമേക്കർ റോളിൽ പിർലോയും മെസല റോളിൽ മർചീസിയോയുടെയും വെർസെറ്റൈൽ മികവ് ആയിരുന്നു യുവൻറസിന്റെ കംപ്ലീറ്റ് സീരീ എ ഡൊമിനേഷനിൽ പിറകിലെ യഥാർത്ഥ എഞ്ചിനുകൾ.

യുവൻറസിലെ അതേ റോൾ തന്നെ ആയിരുന്നു അസൂറിപ്പടയിലും മർചീസിയുടേത്. പിർലോക്കും ഡാനിയേല ഡിറോസിക്കും മുന്നിലായി കളിച്ച മർചീസിയോ ടീമിനെ ഡിഫൻസീവ് മൈന്റിൽ നിന്നും പെട്ടെന്ന് അറ്റാക്കിംഗ് മൈന്റിലേക്ക് സ്വാപ് ചെയ്യാൻ തക്ക ക്വാളിറ്റി ഉള്ള പ്രതിഭയായിരുന്നു.അക്കാലത്ത് ( 2010 to 2016) ഇറ്റലിയുടെ ഏറ്റവും വലിയ അറ്റാക്കിംഗ് അഡ്വാന്റേജും മർചീസിയോയുടെ നിനച്ചിരിക്കാതെ നേരത്തുള്ള നീക്കങ്ങളായിരുന്നു.ടീമിന്റെ പ്ലെയിംഗ് റിതം അനുസരിച്ച് ഹാഫിനു മുന്നിലായി നിലയുറപ്പിക്കുന്ന മർചീസിയോ എതിർ ടീമിന്റെ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്ന നേരത്ത് കൃത്യമായ അവസരത്തിനൊത്ത് നടത്തുന്ന വിജയകരമായ ടാക്ളിംഗുകൾ ചെയ്തു പമ്പ് ചെയ്യുന്ന പാസുകൾ ടീമിന്റെ മുന്നേറ്റങ്ങളെ കാര്യമായി സ്വാധീനിച്ചിരുന്നു.പെനാൽറ്റി ബോക്സിന് പുറത്ത് നിന്നും കനത്ത ലോംഗ് റേഞ്ചർ ഉതിർക്കാൻ കഴിവുള്ള മർചീസിയോ രണ്ട് ഫൂട്ടും ഒരു പോലെ ഉപയോഗിച്ച താരങ്ങളിലൊരാൾ , തന്റെ ക്ലബിനോടും കളിയോടും പ്രതിബദ്ധതയുള്ള നൂറു ശതമാനം അർപ്പണമനോഭാവമുള്ള സ്വഭാവക്കാരനായിരുന്നു ഈ എട്ടാം നമ്പറുകാരൻ.


എൺപതുകളിൽ യുവെയുടെയും അസൂറികളുടെയും മിഡ്ഫീൽഡിലെ സുപ്രധാന താരമായിരുന്ന , 1982 ലോകകപ്പ് ഫൈനലിൽ ജർമനിക്കെതിരെ ഗോളടിച്ച് കിരീട നേട്ടത്തിൽ നിർണായക പങ്കാളി ആയിരുന്ന , ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മിഡ്ഫീൽഡർമാരിലൊരാളായ മാർകോ ടർഡേലിയെന്ന കരുത്തനായ ഇതിഹാസത്തിന്റെ പിൻഗാമി ആയി വാഴ്ത്തപ്പെട്ട മർചീസിയോ സ്റ്റീവൻ ജെറാർഡിന്റെ കടുത്ത ആരാധകൻ കൂടി ആയിരുന്നു. തന്നിലെ അനായാസമായ ഫുട്‌ബോൾ ശൈലി ക്രിയേറ്റ് ചെയ്തെടുക്കുന്നതിൽ ജെറാർഡിന്റെ കേളീ ശൈലി ഒരുപാട് ഇൻഫ്ലൂവൻസ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ യുവൻറസ് താരത്തിന്റെ സീബ്ര കൂപ്പായത്തോടുള്ള അഗാതമായ പ്രണയം കൊണ്ട് തന്നെ ആധുനിക ഫുട്‌ബോൾ ലോകത്തെ അണ്ടർറേറ്റ് ചെയ്യപ്പെട്ടു പോയ ലോയൽറ്റി ലെജൻഡ് തന്നെ ആയിരുന്നു അദ്ദേഹം.മർചീസിയോ ജോർജിയോ ചെല്ലീനി ആന്ദ്രെ ബർസാഗിലി ലിയോനാർഡോ ബൊനൂച്ചീ  ഇറ്റലിയിലും യുവൻറസിലും ഒരു പതിറ്റാണ്ടിലേറെ ഒരുമിച്ച് കളിച്ച സമകാലികരായ നാൽവർ സംഘത്തിൽ ചെല്ലിനിയും ബൊനൂച്ചിയും മാത്രം ബാക്കി.


ഏഴാം വയസ്സ് മുതൽ 33 വയസ്സ് വരെ യുവൻറസ് ക്ലബിൽ പന്തു തട്ടിയ ക്ലാസിക് എട്ടാം നമ്പർ പ്രതിഭ പക്ഷേ പരിക്കുകൾ വേട്ടയാടിയപ്പോൾ തന്റെ കരിയറിൽ ഒരു തിരിച്ചു വരവിന് ശ്രമിക്കാതെ വിട ചൊല്ലിയ മർച്ചീസിയോ ഇപ്പോഴും അസൂറിയൻ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നക്ഷത്രം തന്നെയാണ്.ടൂറിനിൽ സീബ്രെ ജേഴ്‌സി സ്വപ്നം കണ്ട് വളരുന്ന ഓരോ ബാല്ല്യങ്ങളുടെയും മാതൃക താരമായിരിക്കും ക്ലൗഡിയോ മർച്ചീസിയോ എന്നതിൽ തർക്കമില്ല. ഗട്ടൂസോ പിർലോ ഡിറോസി മർച്ചീസിയോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ലെജണ്ടറി ഇറ്റാലിയൻ മിഡ്ഫീൽഡ് തലമുറ മർചീസിയോയുടെ കഴിഞ്ഞ വർഷത്തെ വിടവാങ്ങലോടെ അവസാനിച്ചിരിക്കുന്നു...


#Il_Principino 💔 😍


By - Danish Javed Fenomeno

Friday, September 11, 2020

ദ എംപറർ - മുഴുവനാക്കാത്ത കഥയിലെ ഫുട്‌ബോൾ കാവ്യം

 



ചിത്രത്തിൽ മിലാൻ ഡെർബിയിൽ "ദ എംപറർ" ഒരു പാറ്റൺ ടാങ്കിന്റെ വിസ്ഫോടനാത്മകമായ പ്രഹരശേഷിയോടെ എതിരാളികളെ തച്ചുതകർത്ത് മുന്നേറുന്നത് കണ്ടില്ലേ...! ഇരകൾ സാക്ഷാൽ പൗളോ മാൾഡീനിയും ജിയാൻലൂക്ക സംബ്രോട്ടയും..!


ഇരുപത്തി ഒന്നാം നൂറ്റാണ്ട് ദർശിച്ച ഏറ്റവും മികച്ച ഫുട്‌ബോൾ ടാലന്റ് , തനതായ ബ്രസീലിയൻ ടെക്നിക്കൽ എബിലിറ്റിയും എരിയൽ സ്കിൽസും ഡ്രിബ്ളിംഗ് റണ്ണുകൾക്കൊപ്പം അപ്പർ ബോഡീ കരുത്തും  കേളീശൈലിയിലേക്ക് ആവാഹിച്ചു ഫിക്ഷണൽ ക്യാരക്ടർ ഇൻക്രേഡിബിൾ ഹൾക്കിനെ അനുസ്മരിപ്പിക്കുന്ന സ്ട്രെക്ചറും ഉയരമുള്ള ശരീരഭാഷ കൊണ്ടും മാരകമായ പ്രഹരശേഷി ഉള്ള ഏത് ആംഗിളിൽ നിന്നും കൃത്യതയാർന്ന ബുള്ളറ്റ് ഷോട്ട് ഗോളുകൾ കൊണ്ടും പവർ ഹൗസായ പവർഫുൾ മാജികൽ ഇടംകാൽ കൊണ്ടും  അൽഭുതം തീർത്തവൻ , 2002 മുതൽ 2006 വരെ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടുകളിലും ബ്രസീലിന്റെ സൗഹൃദ മൽസരങ്ങളിലും ഗോളടിച്ച് കൂട്ടിയ അഡ്രിയാനോ റൊണാൾഡോ പ്രതിഭാസത്തിനൊപ്പം വിസ്മയം തീർത്തപ്പോൾ  അക്കാലത്തെ അന്താരാഷ്ട്ര ഫുട്‌ബോളിലെ ഏറ്റവും മികച്ച എക്സ്പ്ലോസീവ് അറ്റാക്കിംഗ് ട്വിൻസ് ആയിരുന്നു റൊണാൾഡോ-അഡ്രിയാനോ കൂട്ട്ക്കെട്ട്   , ബ്രസീൽ രണ്ടാം നിരയെ പരീക്ഷിച്ച 2004 കോപ്പാ അമേരിക്കയിലും  , 2005 ഫിഫ കോൺഫെഡറേഷൻ കപ്പിലെയും ഇരു ഫൈനലുകളിലും അർജ്ജന്റീനെയെ തച്ചു തകർത്തു തരിപ്പണമാക്കിയവൻ ,

ബ്രസീൽ കിരീടം ചൂടിയ പ്രസ്തുത രണ്ട് ടൂർണമെന്റിലും മികച്ച താരത്തിനുള്ള ഗോൾഡൻ ബോളുകളും ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടുകളും സ്വന്തമാക്കി തന്റെ റോൾ മോഡലായ റൊണാൾഡോ പ്രതിഭാസത്തിന്റെ കരിയർ അനുകരിച്ച് ഇന്റർമിലാനിലൂടെ യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ അവതരിച്ച ഫുട്‌ബോൾ ലോകത്തെ ഏറ്റവും വിനാശകാരിയായ വിസ്ഫോടനാത്മകമായ സ്ട്രൈകറുടെ കരിയർ പിച്ചവെക്കുമ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം നടക്കാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ.

ദ എംപറർ എന്ന പേരിൽ വിഖ്യാതനായ അഡ്രിയാനോയെ കാൽപ്പന്ത് ലോകത്തിന് സമ്മാനിച്ച അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പിതാവിന്റെ വിയോഗമായിരുന്നു ആ ദുരന്തം.


റിയോ തെരുവുകളിലെ ഗുണ്ടാവിളയാട്ടത്തിനിരയാണ് അഡ്രിയാനോയും അഡ്രിയാനോയുടെ ഫാദറും.അഡ്രിയാനോയെ  ഫുട്‌ബോൾ താരമാക്കാൻ തന്റെ ജീവൻ തന്നെ ബലി നൽകുകയായിരുന്നു ആ പിതാവ്.പന്ത്രണ്ട് വയസുകാരൻ അഡ്രിയാനോയെ അക്കാദമിയിലെ ഫുട്‌ബോൾ ക്യാംപിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു ഗുണ്ടകൾ തെരുവിൽ വിളയാടിയത്.തുരുതുരാ വെടിയുതിർത്ത മയക്കുമരുന്ന് സംഘം വച്ച വെടിയിൽ ഒന്ന് അഡ്രിയാനോയുടെ പ്രിയപ്പെട്ട പിതാവിന്റെ കഴുത്തിന്റെ  പിറകിൽ തറച്ചു.ആ വെടിയുണ്ടയുമായാണ് അഡ്രിയാനോയുടെ പിതാവ് ശേഷിച്ച കാലം 2005ൽ മരിക്കും വരെ കിടക്കയിൽ കഴിച്ചു കൂട്ടിയത്.അത് ഓപ്പറേഷൻ ചെയ്തെടുത്താൽ രക്ഷപ്പെടില്ല എന്നുറപ്പുള്ളത് കൊണ്ട് അതെടുത്തിരുന്നില്ല. പിതാവ് പകർന്നു നൽകിയ മനക്കരുത്തും ദൃഢനിശ്ചയവുമാണ് അഡ്രിയാനോ ഫുട്‌ബോൾ ലോകത്തെ ഏറ്റവും വിനാശകാരിയായ വിസ്ഫോടനാത്മകമായ സ്ട്രൈകർ ആയി മാറാൻ കാരണമായി തീർന്നത്.തന്റെ കരിയറിലെ പീക്ക് വർഷങ്ങളിലേക്ക് അഡ്രിയാനോ കുതിച്ചു ഉയർന്ന് കൊണ്ടിരിക്കെ ആയിരുന്നു ആ ദുര്യോഗം നടന്നത്. പിതാവിന്റെ സാന്നിദ്ധ്യം 2005ൽ അഡ്രിയാനോക്ക് നഷ്ട്ടപ്പെട്ടു.


2006 ലോകകപ്പിന് മുമ്പ് ലോകകപ്പിലെ താരം ആരായിരിക്കുമെന്നുള്ള യൂറോപ്യൻ മാധ്യമങ്ങൾ നടത്തിയ സർവേകളിൽ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടും ഒരുമിച്ച് നേടി  2006 ലോകകപ്പിലെ താരമായി മാറും എന്ന് പ്രവചിക്കപ്പെട്ടത് അഡ്രിയാനോ ആയിരുന്നു. ഓർക്കുക അന്ന് ഫുട്‌ബോൾ ലോകത്തെ ഏറ്റവും മികച്ച താരമായിരുന്ന ലോകഫുട്ബോളർ റൊണാൾഡീന്യോയെ പോലും അഡ്രിയാനോ മറികടക്കും എന്നായിരുന്നു ഫുട്‌ബോൾ പണ്ഡിറ്റുകൾ പ്രവചിച്ചിരുന്നത്. 23 ആം വയസ്സിൽ തന്റെ കരിയറിലെ ആദ്യ ലോകകപ്പായ 2006 ലോകകപ്പിൽ അഡ്രിയാനോയുടെ നിരാശജനകമായ പ്രകടനത്തിന് കാരണമായത് തന്റെ പിതാവിന്റെ വിയോഗം ആയിരുന്നു എന്നും അതുമൂലമായി  അഡ്രിയാനോയെന്ന മഹാപ്രതിഭയെ കാർന്നു തിന്നു കൊണ്ടിരുന്ന വിഷാദം എന്ന മഹാ രോഗം ആയിരുന്നു എന്നും ഫൂട്ബോൾ ലോകം അറിഞ്ഞത് തന്നെ ഈയടുത്ത കാലത്താണ്. തന്നെ ലോകോത്തര ഫുട്‌ബോൾ താരമാക്കി വളർത്തിയ പിതാവിന്റെ വേർപാടോടെ  ദ എംപറർ എന്ന് യൂറോപ്യൻ മാധ്യമങ്ങൾ വിളിപേരിട്ട് വിളിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അവതരിക്കപ്പെട്ട ഏറ്റവും മികച്ച ഫുട്‌ബോൾ പ്രതിഭ വിഷാദ രോഗത്തിന് അടിമപ്പെട്ട് ലഹരിയും ആൽക്കഹോളുമായി തിരശീലയിൽ മറയുകയായിരുന്നു.


ഒന്നാലോചിച്ചു നോക്കുക , ഒരു പക്ഷേ അന്നത്തെ മയക്കുമരുന്ന് സംഘത്തിന്റെ ആ വെടി അദ്ദേഹത്തിന്റെ പിതാവിന് കൊണ്ടില്ലായിരുന്നു എങ്കിൽ ഇന്നും ആ പിതാവ് ജീവിച്ചിരുന്നേനെ, അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ അഡ്രിയാനോ വിഷാദത്തിന്റെ ഗർത്തങ്ങളിലേക്ക് പോകില്ലായിരുന്നു.2006 മുതൽ 2014 വരെ അഡ്രിയാനോ ലോക ഫുട്‌ബോൾ അടക്കി ഭരിച്ചേനെ, മൂന്നോ നാലോ ലോകകപ്പ് ബ്രസീലിന് വേണ്ടി കളിച്ചേനെ. 2006ലെ ജർമൻ ലോകകപ്പ്, 2010ലെ ആഫ്രിക്കൻ ലോകകപ്പ് എന്നീ ലോകകപ്പു ട്രോഫികൾ റിയോ ഡി ജനീറയിലെ സിബിഎഫിന്റെ ഷോകേസുകളിൽ അഡ്രിയാനോ ഒറ്റയ്ക്ക് എത്തിച്ചേനെ.ലോകകപ്പിലെ എക്കാലത്തെയും ഉയർന്ന ഗോൾവേട്ടക്കാരൻ ആയേനെ ,  പെലെയുടെ ഇന്റർനാഷണൽ ഗോൾ റെക്കോർഡിന് ഭീഷണി സൃഷ്ടിച്ചേനെ , 2006 - 2014 പിരീഡിലെ എല്ലാ ലോക ഫുട്ബോളർ പട്ടങ്ങളും ബാലോൺ ഡി ഓറുകളും അദ്ദേഹം എളുപ്പത്തിൽ സ്വന്തമാക്കിയേനെ , ഇന്റർമിലാൻ ഒരുപാട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടിയേനെ...


അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിച്ചേനേ എന്ന് പറയുന്നതിൽ അർത്മമില്ലെങ്കിലും ; തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും അഡ്രിയാനോയെ വിഷാദത്തിന്റെ അഗാധമായ ഗർത്തങ്ങളിൽ നിന്നും രക്ഷപ്പെടുത്തി വർഷങ്ങളോളം ലോക ഫുട്‌ബോൾ അടക്കി ഭരിക്കേണ്ടിയിരുന്ന പഴയ അഡ്രിയാനോയാക്കി മാറ്റാൻ തനിക്ക് കഴിയാതെ പോയതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ സങ്കടം എന്ന് അതീവ ദുഖത്തോടെ അഡ്രിയാനോയുടെ അടുത്ത സുഹൃത്തും സഹതാരവും മുൻ അർജന്റീനൻ - ഇന്റമിലാൻ നായകനുമായ ഹാവിയർ സനേട്ടി പറയുമ്പോൾ ഏതൊരു ഫുട്‌ബോൾ ആരാധകനെയും കണ്ണീരനനയിക്കുമെന്ന്  തീർച്ച.


മുഴുവനാക്കാത്ത എല്ലാ കഥകളിലും ഉണ്ടാവും കവിതയായ് മാറിയ ഒരാൾ.

ആ കവിത ആയിരുന്നു " അഡ്രിയാനോ ദ എംപറർ " "പാറ്റൺ ടാങ്ക് " 💖💋


By - #Danish_Javed_Fenomeno


Adriano Imperador #Emperor #Legend #Pattontank 😍💖

Friday, August 28, 2020

തിയാഗോ സിൽവ - ചെൽസിയിലെ പതിനാറാം ബ്രസീലിയൻ

 




2010s പതിറ്റാണ്ട് കണ്ട ഏറ്റവും മികച്ച സ്റ്റോപ്പർ ബാക്കും മുൻ ബ്രസീൽ നായകനും പിഎസ്ജി ക്യാപ്റ്റനുമായ തിയാഗോ സിൽവ ചെൽസിയുമായി കരാർ ഒപ്പിട്ടു.ഇറ്റാലിയൻ - മിലാൻ ഫുട്‌ബോൾ ഇതീഹാസവും എക്കാലത്തെയും മികച്ച ഡിഫന്റർമാരിലൊരാളായ ഫ്രാങ്കോ ബരേസി 2009 ൽ സിൽവ മിലാനിൽ കളിക്കുന്ന കാലത്ത് തന്റെ പ്ലെയിംഗ് ശൈലിയുമായി ഏറെ സാമ്യതകൾ പുലർത്തുന്ന തന്റെ യഥാർത്ഥ പിൻഗാമി എന്നായിരുന്നു സിൽവയെ വിശേഷിപ്പിച്ചിരുന്നത്.വർത്തമാന ഫുട്‌ബോളിലെ ഏറ്റവും മികച്ച ഡിഫന്റർ എന്ന് സിൽവയെ വിശേഷിപ്പിച്ചതും സിൽവയുടെ റോൾ മോഡലായ ലെജണ്ടറി മാൾഡീനി ആയിരുന്നു.സിൽവക്ക് തന്റെ കരിയറിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരം ആയിരുന്നു ഡിഫൻസീവ് ഫുട്‌ബോളിന്റെ സൗന്ദര്യം ലോക ജനതക്ക് കാണിച്ചു കൊടുത്ത രണ്ട് ഗ്രൈറ്റസ്റ്റ് ഡിഫന്റിംഗ് ഇതിഹാസങ്ങളുടെ ഈ വാക്കുകൾ.അതുകൊണ്ട് തന്നെയാണ് പൊതുവെ ഡിഫൻസീവ്ലി വളരെ ദുർബലമായ പതിറ്റാണ്ടായ 2010s പതിറ്റാണ്ടിലേ ഏറ്റവും കരുത്തുറ്റ ടഫ് സ്റ്റോപ്പർ ബാക്കായി സിൽവ അറിയപ്പെടുന്നതും.


2012 ൽ മിലാനിൽ നിന്നും പിഎസ്ജി നായകനായി പാരീസിൽ എത്തിച്ചേർന്ന സിൽവ പാരീസിലെ കരിയർ അരങ്ങേറ്റം മുതൽ അവസാന മൽസരം വരെ നായകനായി എട്ട് വർഷം  ക്യാപ്റ്റൻസ് ആംബാന്റ് അണിഞ്ഞാണ് പിഎസ്ജിയെ 23  കിരീട നേട്ടങ്ങളിലേക്കും ചരിത്രത്തിലാദ്യമായി ക്ലബിന്റെ യുസിഎൽ ഫൈനലിലേക്കും നയിച്ചത്.സിൽവയുടെ നയിക്കാനുള്ള കമ്മാന്റിംഗ് പവറും നായക ശേഷിയും  കണ്ടിട്ടായിരുന്നു പിഎസ്ജി 2012 ൽ തന്നെ അരങ്ങേറ്റം മുതലേ നായകന്റെ ആംബാന്റ് നൽകിയത്‌. ചെൽസിയിലും നായകന്റെ ആംബാന്റ് സിൽവക്ക് ലഭിക്കും എന്നതാണ് അഭ്യൂഹങ്ങൾ.ചെൽസി പരിശീലകൻ ലാംപാർഡ് സിൽവയെ നായകനാക്കും എന്ന് കഴിഞ്ഞ ആഴ്ച തുറന്ന് പറഞ്ഞിരുന്നു.


ചെൽസിയുമായി കരാറിൽ ഏർപ്പെടുന്ന പതിനാറാമത്തെ ബ്രസീൽ താരമാണ് തിയാഗോ സിൽവ.നാല് സീസണോളം സ്റ്റാൻഡ് ഫോർഡ് ബ്രിഡ്ജിലെ നിർണായക താരവും ഫ്രീകിക് സ്പെഷ്യലിസ്റ്റുമായിരുന്ന പഴയ ബ്രസീലിന്റെ ഉയരക്കാരൻ ഡിഫന്റർ അലക്‌സ് , ബ്രസീൽ ടീമിൽ കഫുവിന്റെ നിഴലിൽ ആയിരുന്നു എങ്കിലും ഒരു പതിറ്റാണ്ടിലേറെ യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ വലതു വിംഗബാക്ക് റോളിൽ സൂപ്പർ താരമായി വിലസിയ ജൂലിയാനോ ബെല്ലറ്റി , ഏഴ് വർഷം നീലപ്പടയുടെ ആണിക്കല്ല് ആയിരുന്ന വില്ല്യൻ ,ആറ് സീസണിൽ ചെൽസിയുടെ മിഡ്ഫീൽഡിലെ അഭിവാജ്യ ഘടകമായിരുന്ന 2012 യുസിഎൽ സെമിയിൽ ബാഴ്സക്കെതിരെ സുന്ദരമായ ചിപ്പിലൂടെ വിജയഗോളടിച്ച് ചെൽസിയുടെ ഏക യുസിഎൽ കിരീട നേട്ടത്തിലെ നിർണായക പങ്കാളിയായ റാമിറെസ്, അഞ്ച് വർഷത്തോളം ബൂട്ടുകെട്ടിയ ഓസ്കാർ , എട്ട് സീസണിൽ കളിച്ച ഡേവിഡ് ലൂയിസ് ,ഫിലിപ്പ് ലൂയിസ് , തുടങ്ങിയവരാണ് ചെൽസി ജഴ്സിയിൽ കളിച്ച പ്രമുഖരായ ബ്രസീൽ താരങ്ങൾ.1999ൽ എമേഴ്സൺ തോം ആണ് ആദ്യമായി ചെൽസിയിൽ കളിച്ച ബ്രസീലുകാരൻ.


ചെൽസി ബ്രസീലിയൻസ് 


1.എമേഴ്സൺ തോം(Cb)

2.അൽസിഡെസ് (Cb)

3.അലക്‌സ് (Cb)

4.ജൂലിയാനോ ബെല്ലെറ്റി(Rb)

5.മിനെയ്റോ (DMF)

6.റാമിറെസ് (CMF)

7.ഡേവിഡ് ലൂയിസ്(Cb)

8.ലുകാസ് പിയാസൺ(Lw)

9.ഓസ്കാർ (AMF)

10.വല്ലസ് (Rb)

11.വില്ല്യൻ (RW)

12.ഫിലിപ്പെ ലൂയിസ് (LB)

13.കെന്നഡി (LMF)

14.നാഥൻ (Lw)

15.അലസാന്ദ്രോ പാറ്റോ (CF)

16.തിയാഗോ സിൽവ (CB)


നിലവിലെ ചെൽസി സ്ക്വാഡിലെ മറ്റ് ഡിഫന്റർമാരെല്ലാം തങ്ങളുടെ കരിയറിൽ നേടിയ മൊത്തം(24) കിരീടങ്ങളേക്കാൾ കിരീടങ്ങൾ ഇന്റർനാഷണൽ - ക്ലബ് കരിയറിലുമായി നേടിയ സിൽവയുടെ(30 കിരീടങ്ങൾ)ഒന്നര പതിറ്റാണ്ടിലേറെ ഉള്ള യൂറോപ്യൻ പരിചയസമ്പന്നത തന്നയാണ് കോച്ച് ലാംപാർഡിന് ആവശ്യവും.

റഷ്യൻ കോടീശ്വരൻ അബ്രഹമോവിച്ചിന്റെ പണക്കരുത്തിൽ പുതു സീസണിൽ ഒരുപാട് പുതു താരങ്ങളുടെ സൈനിംഗുകളോടെ ക്ലബ് മൊത്തത്തിൽ ഉടച്ചുവാർക്കുന്ന ഫ്രാങ്ക് ലാംപാർഡിന് കീഴിൽ നായകന്റെ ആം ബാൻഡുമായി കപ്പിനും ചുണ്ടിനുമിടയിൽ സിൽവക്ക് പിഎസ്ജിക്കൊപ്പം നഷ്ടപ്പെട്ട യുസിഎൽ കിരീടം വീണ്ടെടുക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.


By - #Danish_Javed_Fenomeno


#TS3 #Capita   🇧🇷💖😍

Monday, August 24, 2020

സമയം ഏറെയുണ്ട് നെയ്മർക്ക്

 




1998ൽ താൻ ഒറ്റയ്ക്ക് തോളിലേറ്റിയ ടീമിനെ ലോകകപ്പ് ഫൈനലിലെത്തിച്ചിട്ടും ഫുഡ് പോയിസൻ ഏറ്റ് ഹിസ്റ്റീരിയ ബാധിച്ചു വായിൽ നിന്നും നുര പതയും വന്ന് കളിച്ച ലോകകപ്പ് ഫൈനലിൽ തന്റെ കളിയുടെ പത്ത് ശതമാനം പോലും പുറത്ത് എടുക്കാൻ  സാധിക്കാതെ വന്നതിനാൽ  ടീം തോറ്റപ്പോൾ പാരീസിലെ ആ ദുരന്ത രാത്രിയിൽ എന്റെ പ്രിയപ്പെട്ട റൊണോ കരഞ്ഞിട്ടില്ല...

പിന്നീട് മൂന്ന് തവണ കരിയർ എന്റിംഗ് മേജർ ലെഗ്ഗ് ഇഞ്ചുറി പറ്റി മൂന്ന് മേജർ സർജറികൾക്ക് വിധേയമായി മൂന്നര കൊല്ലം നഷ്ടപ്പെട്ടിട്ടും ഇനി കളിക്കാൻ സാധിക്കില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയെടത്ത് നിന്നും നാല് വർഷങ്ങൾക്ക് ശേഷം ടീമിനെ 2002ൽ എക്കാലത്തെയും മികച്ച ഇൻഡിവഡ്യൽ പെർഫോമൻസിലൂടെ ലോകകപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ചു ഫുട്‌ബോൾ ചരിത്രത്തിലെ ഒരേയൊരു പ്രതിഭാസം റൊണാൾഡോ the phenomenon ആയിരുന്നു ഫുട്‌ബോൾ ലോകത്തെ എക്കാലത്തെയും വലിയ ചങ്കുറപ്പിന്റെ മൂർത്തീ ഭാവം.


2006 ലോകകപ്പ് സെലസാവോ പുറത്താവുമ്പോൾ അന്നത്തെ ലോക ഫുട്‌ബോളറും ലോകത്തെ മികച്ച താരവുമായിരുന്ന ഡീന്യോയുടെത് ആയിരിക്കും ആ ലോകകപ്പ് എന്ന് ഉറപ്പിച്ചവരായിരുന്നു ഫുട്‌ബോൾ മീഡിയാസും പണ്ഡിറ്റുകളും ആരാധകരും എല്ലാം. പക്ഷേ അപ്രതീക്ഷിതമായി ക്വാർട്ടറിൽ തോറ്റപ്പോൾ ഡീന്യോ പുഞ്ചിരിച്ചു ആയിരുന്നു ആ അട്ടിമറി ലോകകപ്പ് എക്സിറ്റിനെ നേരിട്ടത്.അന്ന് ഗോൾഡൻ ബൂട്ട് നേടുമെന്ന് ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെട്ട അഡ്രിയാനോയും റൊണാൾഡോയും കഫുവും കകയും കാർലോസുമെല്ലാം സമാനമായ രീതിയിൽ ആയിരുന്നു പ്രതികരിച്ചതും.


കകാ 2010 ലോകകപ്പ് നയിക്കേണ്ട താരം ക്വാർട്ടറിൽ ടീം മുന്നിട്ടു നിന്ന ശേഷം മിഷേൽ ബാസ്റ്റോസിന്റെയും ഫെലിപ്പ് മെലോയുടെയും ജൂലിയോ സീസറുടെയും  പ്രതിരോധ 

പിഴവുകളിൽ ഹോളണ്ട് രണ്ട് ഗോൾ തിരിച്ചടിച്ചു വിജയിച്ചപ്പോൾ കക കരഞ്ഞിട്ടില്ല..


അതാണ് മനക്കരുത്തും ചങ്കുറപ്പും ഉള്ള ബ്രസീൽ  ഇതിഹാസങൾ.. ഇവർ മാത്രമല്ല ബ്രസീൽ ചരിത്രം പരിശോധിച്ചാൽ ഇഷ്ടം പോലെ ചാകരകണക്കിന് കാണാം.


എന്നാൽ 2010 ന് ശേഷം ബ്രസീൽ ടീമിൽ വരുന്നവരെല്ലാം അർജന്റീന താരങ്ങളെ പോലെ തോറ്റ ശേഷം കരയുന്നത് കാണാറുണ്ട്.ലൂയിസ് മാർസെലോ ഹൾക്ക് ഓസ്കാർ ഫെർണാണ്ടീന്യോ തുടങ്ങീ നിരവധി താരങ്ങൾ പെട്ടെന്ന് വികാരങ്ങൾക്ക് അടിമപ്പെടുന്നവരാണ്.ഇത് ബ്രസീൽ ഫുട്‌ബോൾ സംസ്കാരത്തിന് യോജിച്ചതല്ല..പെട്ടെന്ന് വികാരത്തിന് അടിമപ്പെടുന്നവർക്ക് പറഞ്ഞതല്ല ഫുട്‌ബോൾ.പ്രായത്തിനൊത്ത പക്വത ഇല്ലാത്ത നെയ്മർ തന്റെ പക്വത ഉയർത്തേണ്ടതുണ്ട്.തോൽവി ജയം രണ്ടും ഫുട്‌ബോളിന്റെ ഭാഗമാണ്.ഒരു യുസിഎൽ ഫൈനലിൽ തോറ്റെന്ന് കരുതി അടുത്ത യുസിഎൽ സീസൺ പ്രതീക്ഷകൾ നെയ്മറെ സംബന്ധിച്ചോ പിഎസ്ജിയെ സംബന്ധിച്ചോ ഇല്ലാതാവുന്നില്ല.


ബയേൺ × പിഎസ്ജി ഫൈനൽ എന്ന് തീരുമാനിക്കപ്പെട്ടോ അന്നേ ഞാൻ ഉറപ്പിച്ചതായിരുന്നു പിഎസ്ജി തോൽക്കുമെന്നത്. ഹൈ ലൈൻ ഡിഫൻസ് അണിനിരത്തി ബോൾ കൂടുതൽ നേരം കൈവശം വച്ചുള്ള ബവേറിയൻ ആക്രമണ ശൈലിക്ക് മുന്നിൽ മിഡ്ഫീൽഡ് സ്റ്റബിലിറ്റിയോ സപ്ലൈയോ ഇല്ലാത്ത പിഎസ്ജി തോൽക്കും എന്നതുറപ്പായിരുന്നു.ഏതൊരു ടീമിനെയും.പാസ്സിംഗ് ഗെയിം കളിക്കാൻ സമ്മതിക്കാതെ ഉള്ള സീസണിലുടനീളമുള്ള ബയേണിന്റെ ഹൈ പ്രസ്സിംഗ് ഫുട്‌ബോൾ പ്രശംസനീയമാണ്.മിഡ്ഫീൽഡിലോ വിംഗിലോ വച്ച് അവർ എംബാപ്പ നെയ്മർ  നീക്കങ്ങളെ തുടരെ നിർവീര്യമാക്കുന്നുണ്ടായിരുന്നു.ബോക്സിന് പുറത്ത് വച്ച് അധികം സെറ്റ്പീസുകൾ വഴങ്ങാതിരിക്കാനുള്ള ബയേൺ ടൂർണമെന്റിലുടനീളം പയറ്റിയ തന്ത്രമാണിത്.

മധ്യനിരയിലെ ക്രിയാത്മകമായ താരങ്ങളുടെ ദൗർബല്യം പിഎസ്ജിയുടെ എക്കാലത്തെയും വലിയ മണ്ടത്തരം ആണ്.കാരണം കോടികൾ എറിഞ്ഞു നെയ്മറെയും എംബാപ്പയെയും ടീമിൽ എത്തിച്ച അറബി ഉടമകൾക്ക് ഒരു ക്രിയേറ്റീവ് മധ്യനിരക്കാരനെയും കൂടി ടീമിൽ എത്തിച്ചിരുന്നു എങ്കിൽ ടീമാകെ മാറിപ്പോയേനെ.മിഡ്ഫീൽഡിൽ ബോൾ സപ്ലൈ തീരെയില്ലാത്ത ടീമാണ് പിഎസ്ജി.

ഇക്കാര്യത്തിൽ പിഎസ്ജി മാതൃക ആക്കേണ്ടത് ലിവർപൂളിനെ ആണ്.കാരണം 2018 യുസിഎൽ ഫൈനലിൽ ലിവർപൂൾ റിയൽ മാഡ്രിഡിനോട് മൂന്ന് ഗോളുകൾക്ക് തോറ്റതിന് ശേഷം മികച്ച സൈനിംഗുകളോടെ പൂർവ്വാധികം കരുത്തോടെ 2019 യുസിഎൽ കിരീടം സ്വന്തമാക്കുകയായിരുന്നു ലിവർപൂൾ.

2018 യുസിഎൽ തോൽക്കാനുള്ള ലിവർപൂളിന്റെ പ്രധാന കാരണങ്ങളായ  ലോകോത്തര ഗോൾകീപ്പറുടെ അഭാവവും ഡിഫൻസീവ് കെട്ടുറപ്പുള്ള ബോൾ ഒഴുക്കുള്ള മധ്യനിരയുടെ അഭാവവും ആയിരുന്നു. ഈ രണ്ട് മേഖലയിലും കാര്യമായ അഴിച്ചു പണി ആയിരുന്നു 2018 യുസിഎൽ ഫൈനൽ തോറ്റ ശേഷം ക്ലോപ്പ് നടത്തിയിരുന്നത്.റെകോർഡ് സൈനിംഗിലൂടെ അലിസണെയും മധ്യനിര കരുത്തുറ്റതാക്കാൻ ഫാബീന്യോ  ഷാക്കീരീ നബി കെയ്റ്റ എന്നീ സൂപ്പർ മിഡ്ഫീൽഡ് താരങ്ങളെയും ലിവർപൂളിലേക്ക് കൊണ്ടുവന്ന് മിഡ്ഫീൽഡും സെറ്റാക്കിയ ക്ലോപ്പിന്റെ നീക്കം 2019 യുസിഎൽ സീസണിൽ തന്നെ ഫലം കണ്ടു.ഈ നാല് താരങ്ങളും 2019 യുസിഎൽ സീസണിൽ ലിവർപൂൾ കിരീട വിജയത്തിന് പിന്നിലെ നിർണായക ഘടകങ്ങളായിരുന്നു.

പിഎസ്ജിക്ക് നെയ്മർ എംബാപ്പ കൂട്ടുകെട്ടിനെ വച്ചു യുസിഎൽ കിരീടം നേടാൻ ഇഷ്ടം പോലെ സമയവും സാധ്യതകളും  ഇനിയും ഒരുപാട് ഉണ്ട്.പക്ഷേ അതിനു വേണ്ടത്  ക്ലോപിന്റെ മാതൃക പിന്തുടർന്ന് നല്ല ട്രാൻസ്ഫറുകൾ നടത്തി മിഡ്ഫീൽഡ് ക്രിയാത്മകമായിരിക്കണം എന്നതാണ്.


Danish Javed Fenomeno

Monday, August 10, 2020

ഈ 4 കാര്യങ്ങൾ റോണോയുടെ കരിയറിൽ സംഭവിച്ചില്ലായിരുന്നു എങ്കിൽ..?






1.1998 ലോകകപ്പ് ഫൈനലിന്റെ തലേന്ന് ഫുഡ്‌ പോയിസൻ ബാധിച്ച്  മെന്റൽ പ്രഷർ കൂടി ഹിസ്റ്റീരിയ വന്ന് അബോധവസ്ഥയിലേക്ക് പോയി. 

(തിരിച്ചു വരവിൽ അടുത്ത ലോകകപ്പിൽ ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചു വരവോടെ ലോകകപ്പ് അടിച്ചു.ലോക ഫുട്‌ബോളർ കോപ്പ ഗോൾഡൻ ബോൾ ഗോൾഡൻ ബൂട്ട് തുടങ്ങി നേട്ടങ്ങൾ നിരവധി etc...)

2.1999 മുതൽ 2002 വരെ ഇന്റർമിലാനിൽ  റൊണാൾഡോയുടെ കരിയറിൽ ഒന്നിനു പിറകെ ഒന്നായി സംഭവിച്ച മൂന്ന് മേജർ ലെഗ്ഗ് ഇഞ്ചുറികൾ രണ്ടെണ്ണം വലം കാലിനും ഒന്ന് ഇടം കാലിനും , ഒരു സ്പോർട്സ് അത്ലറ്റിനും തിരിച്ചു വരാൻ കഴിയാത്ത വിധം രണ്ട് വർഷത്തിനിടെ മൂന്ന് മേജർ ലെഗ്ഗ് സർജറികൾക്കും വിധേയമായി😱.ഇനി ഒരിക്കലും ഫുട്‌ബോൾ കളിക്കാൻ റോണോക്ക് കഴിയില്ല എന്ന് ഡോകടർമാർ വിധിയെഴുതി.

(തിരിച്ചു വരവിൽ ലോകകപ്പ് അടിച്ചു.ലോകഫുട്ബോളർ , ഗോൾഡൻ ബൂട്ട്നേട്ടങ്ങൾ നിരവധി...Etc...)

3.മൂന്ന് മേജർ സർജറികൾ ചെയ്ത തന്റെ ഇരു കാൽമുട്ടുകളുടെയും കനത്ത വേദന കുറയ്ക്കാൻ  പെയിൻ കില്ലറിന്റെ തുടർച്ചയായ ഉപയോഗം കാരണം 2004 ൽ റോണോക്ക് ഹൈപ്പോ തൈറോയ്ഡിസം ബാധിച്ചു ഓവർവൈറ്റിലേക്ക് പോയ റൊണാൾഡോ.ഏകദേശം 110 കിലോഉള്ള  പൊണ്ണത്തടിയുമായി റിയലിലും ബ്രസീലിലും കളി തുടർന്നു.

(2006 ലോകപ്പിൽ കളിച്ചു ഹൈപ്പോതെയ്റോഡിസം+ 110 കിലോയുമായി .ലോകകപ്പ് ആൾടൈം ഗോൾ സ്കോറർ റെക്കോർഡ്.)

4.2007 ൽ മിലാനിൽ കളിക്കുന്ന സമയത്ത് വലം കാൽമുട്ടിന് നാലാം മേജർ ഇഞ്ചുറി സംഭവിക്കുന്നു. അതോടെ വീണ്ടും മേജർ ലെഗ്ഗ് സർജറിക്ക് വിധേയമായി.ഇനിയൊരു കംബാക്ക് റോണോക്കില്ല എന്ന് ഡോക്ടർ വിധിയെഴുതി.

(വീണ്ടും തിരിച്ചു വന്നു കൊറിന്ത്യൻസിനൊപ്പം രണ്ടു സീസൺ കളിച്ചു.)

മുകളിൽ പ്രസ്താവിച്ച ഈ നാല് കാര്യങ്ങൾ റൊണാൾഡോയുടെ കരിയറിൽ സംഭവിച്ചില്ലായിരുന്നു എങ്കിൽ ; റൊണാൾഡോ ഇന്ന് രണ്ടായിരം ഗോളുകൾ കരിയറിൽ അടിച്ചേനേ(ഞാൻ പറഞ്ഞതല്ല സീകോ പറഞ്ഞതാണ്) പെലെയുടെ 1283 എന്ന റെക്കോർഡ് ഗോൾ മാർക്ക് റൊണാൾഡോ ഈസിയായി മറികടന്നേനെ.പിന്നെ റോണോ നേടിയ രണ്ട് ലോകകപ്പിന് പുറമേ രണ്ട് ലോകകപ്പ് കൂടി അദ്ദേഹം എക്സ്ട്രാ നേടിയേനേ.25 ലധികം ലോകകപ്പ് ഗോളുകളും അദ്ദേഹം സ്കോർ ചെയ്തേനെ. നിരവധി കോപ്പ കോൺഫെഡറേഷൻ കപ്പുകളും നേടിയേനെ.1996 - 2006 വരെയുള്ള എല്ലാ ഫിഫ ലോക ഫുട്‌ബോളർ , ബാലൺഡോർ പട്ടങ്ങളും റൊണാൾഡോ നേടിയേനെ.യുവേഫ ചാമ്പ്യൻസ് ലീഗുകളും നിരവധി തവണ സ്വന്തമാക്കിയേനെ...

ഓർക്കണം , നാല് മേജർ സർജറികൾ ഇരുപതോളം മൈനർ സർജറികൾ തന്റെ ഇരു കാൽമുട്ടിലുമായി സംഭവിച്ചു.
അതും ഒരു ഫുട്‌ബോൾ കളിക്കാരന്റെ ഫോമിന്റെ കരിയർ പീക്ക് സമയമായ (22 വയസ്സ് മുതൽ 26 വയസ്സ് വരെയുള്ള കാലയളവിൽ.കരിയറിലെ ഏറ്റവും മികച്ച മൂന്നര വർഷങ്ങൾ തുടർച്ചയായി നഷ്ടപ്പെടുന്നു അതിനു ശേഷം 30 ആം വയസ്സിൽ വീണ്ടും മേജർ ഇഞ്ചുറി സംഭവിക്കുന്നു.രണ്ട് വർഷം കഴിഞ്ഞു തിരിച്ചു വരുന്നു.സോ മൊത്തം അഞ്ചര വർഷം മേജർ ലെഗ്ഗ് ഇഞ്ചുറീസ്   കാരണം റോണോക്ക്  ഒരു ഫുട്‌ബോൾ താരത്തിന്റെ  സുവർണ കാലത്ത് നഷ്ടപ്പെട്ടു.കരിയറിലെ മറ്റു മൈനർ ഇഞ്ചുറികൾ കൂടി കൂട്ടിയാൽ മൊത്തം ആറ് വർഷം റൊണോക്ക് നഷ്ടപ്പെട്ടു..ഇതിൽ കൂടുതൽ ഇനി എന്താണ് ഒരു അത്ലറ്റിന് വരാനുള്ളത്. എല്ലാ പ്രതിസന്ധികളെയും അദ്ദേഹം ഈസിയായി തരണം ചെയ്തു ചരിത്രത്തിലെ ഒരു അത്ലറ്റിനും സാധിക്കാത്ത വിധമുള്ള ഏറ്റവും മീകവുറ്റ ഓരോ കംബാക്കിലും അദ്ദേഹം ചരിത്രം കുറിച്ചു കൊണ്ടേയിരുന്നു.വളരെ ചെറുപ്രായത്തിൽ തന്നെ കരിയറിൽ സ്വന്തമാക്കാൻ ഉള്ളതെല്ലാം സ്വന്തമാക്കി.പെലെ കഴിഞ്ഞാൽ കാൽപ്പന്ത് ചരിത്രം കണ്ട കണ്ട ഏറ്റവും മികച്ച പ്രതിഭാ , ഇഞ്ചുറികൾ സംഭവിച്ചില്ലായിരുന്നു എങ്കിൽ പെലെയുടെ ഗോൾ റെക്കോർഡും ഹാട്രിക് ലോകകപ്പ് കിരീട റെകോർഡും തിരുത്തി കുറിക്കേണ്ടിയിരുന്നു ഏക പ്രതിഭാസം..

ഒരു ടൈംമെഷീൻ ഉണ്ടായിരുന്നു എങ്കിൽ..! അതിൽ കയറി കാലത്തെ പിറകോട്ട് സഞ്ചരിപ്പിച്ച് റോണോയുടെ പരിക്കുകൾ മായ്ച്ചു കളയാൻ സാധിച്ചിരുന്നുവെങ്കിൽ...! 😢..





Oh God എന്തിനായിരുന്നു ഈ തുടരെയുള്ള കൊടും ചതികൾ റോണോയോട്...😪

We never saw a Original Ronaldo Phenomenon at his Peak...! That's Scary..!😪

Danish Javed Fenomeno

Wednesday, July 15, 2020

When Ronaldo Performed Greatest ever individual brilliance display in European club football history




Author - Danish Javed Fenomeno

The press conference for the 1998 UEFA Cup Final between Inter Milan and the mighty Lazio takes place yesterday.

Mancini and Nesta responded to media reports by saying, "Lazio will win this cup because we dominated the tournament without losing a single match and reached the final, so Lazio deserves the title."

"What do you think, Rono?" The press asked Ronaldo, who was representing Inter next to the two.
His reply was "Tomorrow, I'm going to make these two into figuras di merda" (Tomorrow I will fool both of them)
figuras di merda But in Italian it means to make fools.

When he returned to the room after the press meet, his roommate and Inter teammate, Brazilian midfielder C Elias, asked Ronaldo, "What are you going to do tomorrow?"
 "Look at all that on the field," was Rono's reply.

The next day, Ronaldo showed off his dazzling dribbling skills, incredible Elastico, Step Overs, Fantastic cutouts, choppy moves, and the typical Rono techniques, while the European club defeated Manzini Nesta and other Lazio players. And crown achievement.




Ronaldo angrily approached Ronaldo, who had "nudged Mancini during the match," and Ronaldo said, "Keep calm, I will give you my autograph after the game."

At the press meet, Rono called out to the world that I would fuck both of them (Nesta and Mancini) tomorrow. "Ronaldo is the greatest footballer I have ever seen. I still have nightmares that Ronaldo dominated me and other Lazio teammates in the 98th UEFA Cup Final in Paris." 

When Ronaldo promised he would surely Dominate his opponents ..

By - danish javed phenomeno

Wednesday, April 22, 2020

 "സാൻസീറോയിലെ ഉൻമാദി "



By - Danish Javed Fenomeno

പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും നീരാളിപിടുത്തത്തിൽ നിന്നും രക്ഷപ്പെട്ട് ആസ്വാദനത്തിന്റെയും സന്തോഷത്തിന്റെയും ഉൻമാദത്തിന്റെയും അനുഭൂതി നുകരാൻ ബ്രസീലിയൻ ജനത തങ്ങളുടെ സംസ്കാരത്തിലേക്ക് സ്വാംശീകരിച്ച അതിജീവന മാർഗ്ഗമായിരുന്നു കാൽപ്പന്തുകളി.ബ്രിട്ടീഷുകാർ കണ്ടെത്തിയ  ഫുട്‌ബോളിനെ കാൽപ്പനികപരമായ കാവ്യസൃഷ്ടിയാക്കി മാറ്റി പ്രപഞ്ചത്തിൽ ബ്രസീലിനെ കാൽപ്പന്ത്കളിയുടെ രാജാക്കന്മായി അവരോധിച്ച നൂറുകണക്കിന് ബ്രസീലിയൻ ഇതിഹാസതാരങ്ങളെല്ലാം പട്ടിണിയെയും ദാരിദ്ര്യത്തെയും ഫുട്‌ബോൾ എന്ന ഒരൊറ്റ വികാരം കൊണ്ട് മറികടന്നവരായിരുന്നു.
എന്നാൽ അതിലൊരാൾ മാത്രം വൈദ്യശാസ്ത്രത്തിന്റെ നിർവചനങ്ങളോട് പോരാടാൻ ഫുട്‌ബോൾ എന്ന സൗന്ദര്യ ഭാവം സ്വീകരിച്ചിരുന്നു. നീന്തൽ കുളത്തിൽ പുറമടിച്ച് വീണ് ജീവിതകാലം മുഴുവനും പാരാലിസിസിൽ കിടക്കുമെന്ന് വൈദ്യശാസ്ത്രം വിധിയെഴുതി തള്ളിക്കളഞ്ഞ ആ പതിനാറുകാരൻ പയ്യൻ പിൽക്കാലത്ത് ലോകം കീഴടക്കിയ ഇതിഹാസമായി മാറുമ്പോൾ ഉത്തേജനമായത് ദൈവം അനുഗ്രഹീതമാക്കപ്പെട്ട  ബ്രസീലിയൻ ഫുട്‌ബോൾ എന്ന മാന്ത്രികമായ സൗന്ദര്യ ഭാവമായിരുന്നു.പണകൊഴുപ്പാർന്ന വാണിജ്യ താൽപര്യങ്ങളിലധിഷ്ഠതമായ യാന്ത്രികമായ അക്കാദമിക് ഫുട്‌ബോൾ സംസ്കാരമുള്ള യൂറോപ്യൻ ഫുട്‌ബോളിൽ തെരുവിൽ നിന്നും രൂപപ്പെട്ട ബ്രസീലിയൻ ജോഗാ ബോണീറ്റോയുടെ കാവ്യാത്മക സംഗീതത്തെ ചുവപ്പും കറുപ്പും നിറമുള്ള ഡിഎൻഎയിലൂടെ ഈണം നൽകി  അവതരിപ്പിച്ചപ്പോൾ റികാർഡോ ഇസാക്സൺ ഡോസ് സാന്റോസ് ലെയ്റ്റ അത്യുന്നതങ്ങളിൽ നിന്നും അത്യുന്നതങ്ങളിലേക്ക് പറക്കുകയായിരുന്നു റൊസ്സൊനേരിക്കൊപ്പമുള്ള ആറ് വർഷങ്ങളിൽ.

തനിക്ക് ഏറ്റവും പ്രിയപ്പെട്ട  എസി മിലാന്റെ ഹൃദയത്തിലൂടെ ഗ്രൈറ്റസ്റ്റ് ഓഫ് ആൾ ടൈം എന്ന സ്ഥാനാലബ്ധി ബിംബവൽകരിച്ചപ്പോൾ റൊസ്സൊനേരി ജെഴ്സിയിൽ കകാ സ്വന്തമാക്കാത്തതായ നേട്ടങ്ങൾ ഒന്നും അവശേഷിച്ചിരുന്നില്ല.ഹോളിവുഡ് താരങ്ങളെ വെല്ലുന്ന പുരുഷ സൗന്ദര്യത്തോടെ ഫുട്‌ബോൾ ലോകത്തെ മോസ്റ്റ് ഗ്ലാമർ ബോയ് അനശ്വര നാഗരികതയായ സാവോപൗളോയിൽ നിന്നും 2003 ൽ മിലാനിലെത്തിയിരുന്നു. ശേഷം  ബില്ല്യൺ കണക്കിന് ആരാധകരെ സൃഷ്ടിച്ചു 2009 ൽ മാഡ്രിഡിലേക്ക് കൂടിയേറുന്നതിനിടയിൽ കകയെന്ന ഫുട്‌ബോളർ സാൻസീറോയിൽ മഹത്വവൽകരിക്കപ്പെട്ട അര ഡസനോളം വർഷങ്ങളിൽ കടക്കെണിയിലേക്ക് മുങ്ങി കൊണ്ടിരുന്ന ടൈറ്റാനികായിരുന്ന എസി മിലാനിന്റെ കപ്പിത്താനായി ഒറ്റയാൾ പട്ടാളമായി അവതരിച്ച കാലഘട്ടത്തിൽ , യൂറോപ്യൻ ക്ലബ് ഫുട്‌ബോളിന്റെ പരമോന്നത കിരീടമായ യുവേഫ ചാമ്പ്യൻസ് ലീഗ് മിലാൻ സ്ക്വയറിൽ പ്രദർശിപ്പിച്ച് കാണികളെ ഉൻമാദത്തിലേറ്റാൻ കകാ  പ്രകടമാക്കിയ ഉത്തരവാദിത്വവും ലീഡർഷിപ്പും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ ചരിത്രത്തിൽ സമാനതകളുണ്ടായിരുന്നില്ല.

രണ്ടായിരങ്ങളിലെ യൂറോപ്പിലേ ബ്രസീലിയൻ ജോഗാ ബോണീറ്റോയുടെ ബ്രാന്റ് അംബാസിഡർ റോളിൽ ആനന്ദിപ്പിക്കുന്ന മോഹിപ്പിക്കുന്ന പ്രകടനത്തോടെ വരും തലമുറയ്ക്ക് പ്രചോദനമേകാൻ ചരിത്രത്താളുകളിൽ എഴതപ്പെട്ട കകയുടെ യുസിഎൽ തേരോട്ടത്തിൽ സാൻസീറോയും അലിയൻസ് അറീനയും ഓൾഡ് ട്രാഫോഡും ഏതൻസിലെ ഒളിമ്പിക് സ്റ്റേഡീയവുമെല്ലാം കീഴടങ്ങി തലകുനിച്ചിരുന്നപ്പോൾ സർ അലക്‌സ് ഫെർഗൂസന്റെ ഓൾഡ് ട്രാഫോഡിനെ കരയിപ്പിച്ച പ്രകടനം വൺ ഓഫ് ദ ഗ്രൈറ്റസ്റ്റ് ഇൻഡിവിഡ്യൽ പെർഫോമൻസായി കാൽപ്പന്തിന്റെ തങ്കലിപികളിൽ രേഖപ്പെടത്തപ്പെട്ടു.ഒരു തവണ യുസിഎൽ കിരീടവും ഒരു തവണ യുസിഎൽ റണ്ണറപ്പും നേടിയ കാർലോ ആൻചലോട്ടിയുടെ ശിക്ഷണത്തിൽ മിറാക്കിൾ ഓഫ് ഇസ്താംബൂളിൽ താൻ മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്തിട്ടും ഉറച്ച കിരീടം നഷ്ടപ്പെട്ടുപോയ ഓർമ്മകൾ കകയെ അലോരസപ്പെടുത്തിയപ്പോൾ 2006-2007 യുസിഎൽ സീസണിൽ മിലാനെ ഒറ്റയ്ക്ക് തോളിലേറ്റി വൺ ഓഫ് ദ ഫുട്‌ബോൾ ഗ്രൈറ്റസ്റ്റ് ലെവലിലേക്ക് തന്റെ പേരും അനർത്ഥമാക്കുകയായിരുന്നു കക.

ഏഥൻസിൽ ലിവർപൂളിനെ തോൽപ്പിച് മധുരമായ പകരം വീട്ടലിന്റെ കഥയും പറഞ്ഞ മിലാന്റെ ചരിത്രത്തിലെ  ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ നേടിയ ഏഴാം യൂറോപ്യൻ കിരീടം മിലാൻ ഹിസ്റ്ററിയിലെ ഏറ്റവും തിളക്കമേറിയ കിരീടമായിരുന്നു.അനുവാചകർക്ക് ത്രില്ലർ സിനിമയുടെ അനുഭൂതി പകരുന്ന ചരിത്രം ആയിരുന്നു മിലാനിന്റെ 2007 യുസിഎൽ വിജയം.അതിനു കാരണമായത് ആവട്ടെ ടൂർണമെന്റിലുടനീളമുള്ള കകയുടെ  തീപ്പൊരി പേസും ഇന്റലിജൻസും  ഡ്രിബ്ളിംങ് എബിലിറ്റിയും ഉജ്വലമായ വിഷനോടെ കൂടെയുള്ള ക്രാഫ്റ്റഡ് ക്രിയേറ്റീവ് ബ്രില്ല്യൻസും സോളോ മാസീവ് ഡ്രിബ്ളിംങ് റണ്ണിംഗികളിലൂടെയുള്ള സോളോ ഗോളുകളും നിർണായക ഘട്ടങ്ങളിലെ ഗോൾ സ്കോറിംഗ് മികവുമായിരുന്നു. കൂടാതെ 360 ഡിഗ്രി ടേൺ സ്റ്റെപ്പ് ഓവർ ഫെയന്റ് കട്ട് എന്നീ ട്രിക്കുകൾ ഡ്രിബ്ളിംങ് റണ്ണിംഗിൽ പ്രായോഗിക്കുവാനുള്ള താരത്തിന്റെ ആത്മവിശ്വാസവും ബോകസിന് പുറത്ത് വച്ച് കക ക്ക് മാത്രം സാധ്യമായ കക ട്രേഡ്മാർക്ക് കേളി ലോംഗ് റേഞ്ചർ ഷോട്ടുകളും ബ്രസീൽ പ്ലേമേക്കറെ ഏതൊരു ഡിഫൻസിനും അക്കാലത്ത് തടുത്തിടാൻ പറ്റാത്ത തികഞ്ഞ പ്രതിഭാസമാക്കി മാറ്റിയിരുന്നു.

ആൻസലോട്ടിയുടെ പ്ലെയിംഗ് ശൈലിയിൽ കക ചെലുത്തിയ സ്വാധീനം അവിസ്മരണീയമായിരുന്നു.ഷെവ്ചെങ്കോ 2005 ൽ മിലാനെ ഉപേക്ഷിച്ചു ചെൽസിയിലേക്ക് കൂടിയേറിയതോടെ കക ഒറ്റയ്ക്ക് ഷെവ്ചെങ്കോയുടെ സ്ട്രൈക്കർ ജോലി എന്ന വലിയ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കുകയായിരുന്നു.അതുകൊണ്ട് തന്നെ ആൻസലോട്ടിയൂടെ തന്ത്രങ്ങളിലെ കേന്ദ്രബിന്ദു ആയിരുന്നു കകാ.ദിദാ മാൽഡീനി നെസ്റ്റ കഫു യാൻകുലോവ്സ്കി മാസിമോ ഓഡോ ഗട്ടൂസോ ആംബ്രോസിനി തൂടങ്ങിയ കരുത്തുറ്റ ഡിഫൻസീവ് സ്ട്രെക്ചർ ഉള്ള മിലാനിൽ ഷെവയുടെ എക്സിറ്റോടെ ആക്രമണം ദുർബലമായപ്പോൾ ഒരേ സമയം നിരവധി പൊസിഷനുകളിൽ കളിക്കാൻ നിർബന്ധിതനായിരുന്ന താരമായിരുന്നു കകാ.മറ്റേതൊരു റൊസ്സൊനേരി താരത്തേക്കാളും മൽസര വിജയമെന്ന ഉത്തരവാദിത്വം കകയുടെ ചുമലിൽ ആയിരുന്നു.മിഡ്ഫീൽഡിലോട്ട് ഇറങ്ങി സെൻട്രൽ മിഡ്ഫീൽഡറായും ക്രിയേറ്റീവ് അറ്റാക്കിംഗ് പ്ലേമേക്കറായും സ്ട്രൈക്കറായും ഒരേ സമയം കളിച്ച് ഗോളടിച്ചു കൂട്ടി  ആൻസലോട്ടിയുടെ പ്രതീക്ഷകാത്ത് അവസരത്തിനൊത്ത് ഉയർന്നപ്പോൾ  ലോക ഫുട്‌ബോളർ പട്ടവും ബലൺ ഡി ഓർ അവാർഡും കരസ്ഥമാക്കുന്നതിന്  കകയുടെ 2007 യുസിഎൽ സീസണിലെ എല്ലാ മൽസരങ്ങളിലെ പ്രകടനവും കാരണമായെങ്കിലും യുസിഎൽ ചരിത്രത്തിൽ രേഖപ്പടുത്തിയ യുണൈറ്റഡിനെതിരായ സെമി ഫൈനൽ മൽസരത്തിലെ ഇൻഡിവിഡ്യൽ പെർഫോമൻസ് മറ്റു മൽസരാർത്ഥികളായ എതിരാളികളെ ബഹുദൂരം പിറകോട്ടാക്കുന്നതിൽ അതി നിർണായകമായ പങ്കു വഹിച്ചിരുന്നു.

ക്രിസ്ത്യാനോ റൂണി ടെവസ് ഗിഗ്സ് തുടങ്ങിയവർ അണിനിരന്ന മാഞ്ചസ്റ്ററിന്റെ ഫെർഗൂസന്റെ സുവർണ കാലത്തെ ടീമിനെതിരെ ഓൾഡ് ട്രാഫോഡിൽ ജോഗാ ബോണിറ്റോയുടെ സൗന്ദര്യം വിടർത്തിയ രണ്ട് സോളോ ഗോളിലൂടെ കകാ ഓൾഡ് ട്രാഫോഡിനെ കരയിപ്പിച്ചു.

സീഡോർഫിന്റെ പാസ്സിൽ നിന്നും മുന്നേറി പ്രയാസകരമായ ആംഗിളിൽ നിന്നും ഇടം കാലു കൊണ്ടടിച്ച സോളോ ബ്രില്ല്യൻസിൽ വാൻ ഡേർ സാർ സ്തംഭിച്ചപ്പോൾ  അതിലും മനോഹരമായ സോളോ ഗോൾ ഫിനിഷ് ആയിരുന്നു രണ്ടാമത്തേത് മാഞ്ചസ്റ്റർ മിഡ്ഫീൽഡർ ഡാരൻ ഫ്ലെച്ചറിൽ നിന്നും ബോൾ റാഞ്ചി യുണൈറ്റഡ് ബോക്സിലേക്ക് ബുള്ളറ്റ് വേഗതയിൽ കുതിച്ച കക ഗബ്രിയേൽ ഹെയിൻസെയെ സുന്ദരമായ ഹാറ്റ് ഫ്ലിക്ക് സ്കിൽസിലൂടെ മറികടന്ന് എവ്റയെ അപാരമായ ബോൾ സ്കിൽസോടെ ഡ്രിബ്ൾ ചെയ്തു കയറി ബോക്സിൽ വാൻ ഡെർ സാറെ നിഷ്പ്രഭനാക്കി ഗോളടിച്ചപ്പോളവിടെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച സോളോ ഗോളിന്റെ പിറവി എങ്ങനെ മറക്കാൻ സാധിക്കും മിലാൻ ജനതക്കും ബ്രസീൽ ആരാധകർക്കും.പത്ത് ഗോളടിച്ചു അഞ്ച് അസിസ്റ്റുകളും നേടി മിലാനെ ഒറ്റയ്ക്ക് തോളിലേറ്റി യുസിഎൽ കിരീടത്തിലേക്ക് നയിച്ച കകയുടെ 2006-2007 സീസൺ ഇന്നും കണ്ണിൽ നിന്നും മായാത്ത ഗോൾഡൻ മെമ്മറീസ് ആയി ജീവിക്കുകയാണ്.

2003 മുതൽ 2009 വരെയുള്ള സംഭവബഹുലമായ കകയുടെ മിലാൻ കരിയർ പൗളോ മാൾഡീനിക്കൊപ്പം മിലാൻ ഹിസ്റ്ററിയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ഇതിഹാസമായി വാഴ്ത്തപ്പെടുന്നു.കകയെന്ന ബ്യൂട്ടിഫുൾ കാനറി റൊസ്സൊനേരി ജെഴ്സിയിൽ  ആരാധകർക്ക് സമ്മാനിച്ച Magical mesmerizing memories എല്ലാം സാൻസീറോയിൽ തന്നെ ഉണ്ട് , 2005 ൽ കോഴിക്കോട് മിഠായി തെരുവിൽ വച്ച് വാങ്ങിയ എന്റെ ആ പഴയ ചുവപ്പും കറുപ്പും ഇടകലർന്ന റൊസ്സൊനേരി ജെഴ്സി , നെഞ്ചിൽ Opel എന്നും പിറകിൽ Kaka ഇരുപത്തിരണ്ടാം നമ്പർ എന്നും എഴുതിയ ജെഴ്സി തപ്പിയെടുത്ത് ധരിച്ചു കകായെ മനസ്സിൽ ധ്യാനിച്ച് കണ്ണടച്ചു നോക്കട്ടേ..!!

By - #Danish_Javed_Fenomeno 

Happy Bday #Greatest Kaká 😍😍


Monday, April 20, 2020

ഫുട്‌ബോൾ ലോകം വിസ്മരിച്ച ഇടം കാൽ മാന്ത്രികൻ




By- Danish Javed Fenomeno

1998 ലോകകപ്പ് ഫുട്‌ബോൾ നടക്കുന്ന കാലം. ലോക ചാമ്പ്യൻമാരായ റൊണാൾഡോ പ്രതിഭാസത്തിന്റെ ബ്രസീൽ ക്വാർട്ടറിൽ കരുത്തരായ ഡാനിഷ് പടയുമായി ഏറ്റുമുട്ടുകയാണ്.സമ്പന്നമായ കാൽപ്പന്ത് ചരിത്രമുള്ള 
സ്കാൻഡിനേവിയൻ ഫുട്‌ബോൾ പാരമ്പര്യത്തിന്റെ മൂന്ന് ഓഹരികളിലൊന്നിന്റെ അവകാശികളായ ഡെൻമാർക്ക് , ദ ഗ്രൈറ്റ് യോഹാൻ ക്രൈഫിൻേ ബാഴ്സലോണ ഡ്രീം ടീമിലെ റൊമാരിയോ സ്റ്റോയികോവമാർക്കൊപ്പം നിർണായക താരമായിരുന്നു പ്ലേമേക്കറും ഡാനിഷ് ഇതിഹാസ നായകനുമായിരുന്ന മൈകൽ ലാഡ്രപ്പ് , ലാഡ്രപ്പിന്റെ സഹോദരൻ തെണ്ണൂറുകളിലെ സൂപ്പർ താരവുമായിരുന്ന ബ്രയാൻ ലാഡ്രപ്പ് , മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ ഗോൾകീപ്പർ പീറ്റർ ഷ്മൈക്കൽ , വിംഗർമാരായ ജോർജ്ജൻസൺ , എബ്ബെ സാൻഡ് തുടങ്ങിയ ലോകോത്തര താരങ്ങളുടെ കരുത്തിൽ സെലസാവോയെ നേരിടാനിറങ്ങുമ്പോൾ ആത്മവിശ്വാസത്തിന്റെ അത്യുന്നതിയിൽ നിൽക്കുന്ന ദുംഗ നയിക്കുന്ന മഞ്ഞപ്പടയുടെ പ്രതിരോധം തുടക്കത്തിലേ പാളിയിരുന്നു. ജോർജ്ജൻസൺ ബോക്സിലെ ഡിഫൻസീവ് പിഴവ് മുതലെടുത്ത് ടഫറേലിന്റെ വലയിൽ ഗോളടിച്ചപ്പോൾ പ്രതിസന്ധിയിലായ ബ്രസീലിന്റേ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത് റൊണാൾഡോ പ്രതിഭാസമായിരുന്നു.കോച്ച് സഗാലോ റോണോയെ പ്ലേമേക്കർ റോളിൽ കളിപ്പിക്കാൻ തീരുമാനിച്ചതോടെ ഫുട്‌ബോൾ പ്രൊഫസർ എന്നറിയപ്പെട്ടിരുന്ന  ലോകകപ്പ് കിരീടം സ്വന്തമാക്കിയ പ്രഥമ കളിക്കാരനും പ്രരിശീലകനുമായിരുന്ന ലെജണ്ടറി സഗാലോക്ക് തെറ്റിയിരുന്നില്ല.
റൊണോ വച്ചു നീട്ടി നൽകിയ അസിസ്റ്റ് പിടിച്ചെടുത്തു ബെബറ്റോ ഷ്മൈക്കലിനെ കബളിപ്പിച്ച് സമനില പിടിച്ചെങ്കിലും ഡാനിഷ് മിന്നലാക്രമണത്തിൽ വീണ്ടും ബോൾ ക്ലിയർ ചെയ്യുന്നതിൽ കാർലോസിന് പിഴച്ചപ്പോൾ ഫേസ് ടു ഫേസ് സ്വിറ്റേഷനിൽ ബ്രയാൻ ലാഡ്രപ്പ് ബോക്സിൽ നിന്നും ഉതിർത്ത കനത്ത ഷോട്ട് ടഫറേലിന്റെ താളം തെറ്റിച്ച് വലയിൽ കയറിയതോടെ സമ്മർദ്ദത്തിലേക്ക് വീണു പോയ കാനറികളുടെ രക്ഷകനായി ലോകകപ്പിലുടനീളം അവതരിക്കാറുള്ള റൊണാൾഡോയുടെ ഡെൻമാർക്ക് ഡിഫൻസിനെ കീറിമുറിക്കുന്ന മനോഹരമായ ത്രൂബോൾ അസിസ്റ്റ് ആ പത്താം നമ്പറുകാരനെ ലക്ഷ്യമാക്കി ബോക്സിലേക്ക് ഒഴുകി ,

ബോൾ പിടിച്ചെടുത്തു വളരെ പ്രയാസകരമായ ആംഗിളിൽ തന്റെ ഗോൾഡൻ ലെഫ്റ്റ് ഫൂട്ട് കൊണ്ടുള്ള ചിപ്പിൽ   പത്താം നമ്പറുകാരൻ  ചുവന്ന ചെകുത്താൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റേ പറക്കും ഡേൻ എന്ന പേരിൽ വിഖ്യാതനായ ഷ്മൈക്കലിനെ നിസഹയനാക്കി ബോൾ വലയിലെത്തിക്കുന്നു , അതേ താരത്തിന്റെ ഇടംകാൽ പ്രഹരശേഷിയുടെ യഥാർത്ഥ ശക്തി ഷ്മൈക്കൽ തുടർന്നും അനുഭവിച്ചറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ദുംഗയുടെ ലോംഗ് ബോൾ പിടിച്ചെടുത്തു ഇരുപത്തിയഞ്ച് വാരെ അകലെ നിന്നും തൊടുത്ത അതിശക്തമായ നിലംപറ്റെയുള്ള  ഇടംകാലൻ ഗ്രൗണ്ടർ ഷോട്ടിൽ ഷ്മൈക്കൽ എന്ന അതികായകന്റെ കോട്ട വീണ്ടും തകർന്നു തരിപ്പണമായപ്പോൾ ലോക ചാമ്പ്യൻസായ സെലസാവോ  തുടർച്ചയായി രണ്ടാം തവണയും ലോകകപ്പ് സെമിയിൽ കടക്കുകയായിരുന്നു.

മഴ കോരിച്ചൊരി പെയ്യുന്ന ആ രാത്രിയിൽ
പെലെയും റിവലീന്യോയും സീകോയും തുടങ്ങിയ മഹാരഥൻമാർ അണിഞ്ഞ് ഇതിഹാസവൽക്കരിക്കപ്പെട്ട മഞ്ഞപ്പടയുടെ പത്താം നമ്പർ ജെഴ്സിക്ക് മുകളിൽ റിവാൾഡോ എന്ന് കടുംപച്ച നിറത്തിലുള്ള എഴുത്ത് വീട്ടിലെ 21 ഇഞ്ച് ഒണിഡാ ടിവി സ്ക്രീനിൽ നിറഞ്ഞ് മിന്നിയപ്പോൾ  ഞാൻ ആഹ്ളാദത്താൽ തുള്ളിച്ചാടുകയായിരുന്നു. 

1998 ലോകകപ്പിൽ നിന്നും ജീവിതത്തിൽ ആദ്യമായി കണ്ട 1999ലേ യുവേഫ ചാമ്പ്യൻസ് ലീഗ് സീസണിലേക്ക്  വരാം.ബാഴ്സലോണ മാഞ്ചസ്റ്റർ ബയേൺ അടങ്ങിയ മരണ ഗ്രൂപ്പിൽ അവസാന ഗ്രൂപ്പ് സ്റ്റേജ് മൽസരങ്ങൾ നടക്കുന്നു.ജയിക്കുന്നവർ പ്രീ ക്വാർട്ടറിൽ കടക്കുമെന്നിരിക്കെ ബാഴ്സ - മാഞ്ചസ്റ്റർ പോരാട്ടം അക്ഷരാർത്ഥത്തിൽ മരണ പോരാട്ടം ആയി മാറി.ആൻഡി കോൾ ഡയറ്റ് യോർക്ക് എന്നിവർ മുന്നേറ്റത്തിലും ബെക്കാം വലതും വിംഗിലും സ്കോൾസ് ഗിഗ്സ് എന്നിവരടങ്ങിയ മിഡ്ഫീൽഡും സ്റ്റാം നെവില്ലെ സഖ്യം പ്രതിരോധത്തിലും അണിനിരക്കുമ്പോൾ വെൽ ഓർഗനൈസ്ഡ് ടീമായിരുന്ന ഫെർഗൂസന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ്.റിവാൾഡോ ഫിഗോ  എന്നിവരെ മാറ്റി നിർത്തിയാൽ  താരതമ്യേന ശരാശരിക്കാരുടെ സംഘമായിരുന്നു ബാഴ്സലോണ.പ്ലെയിംഗ് ലെവലിലും സിസ്റ്റമാറ്റിക് ടാക്റ്റീസിലും മുന്നിൽ നിൽക്കുന്ന മാഞ്ചസ്റ്ററിനോളം വിജയതൃഷ്ണതയുള്ള ടീമായിരുന്നില്ല അന്നത്തെ ബാഴ്സ.ബ്രസീൽ ഫോർവേഡ് സോണി ആൻഡേഴ്‌സണിലൂടെ മുന്നിൽ കടന്ന ബാഴ്സയെ മാഞ്ചസ്റ്റർ ബെക്കാമിന്റെ നേതൃത്വത്തിൽ തുടർച്ചയായുള്ള ആക്രമണത്തിൽ തകർക്കുകയായിരുന്നു.ബെക്കാമിന്റെ കൃതതയാർന്ന ക്രോസുകളിൽ ഇംഗ്ലീഷ് സൂപ്പർ സ്ട്രൈക്കർമാരായിരുന്ന ആൻഡി കോൾ ഇരട്ട ഗോളും ഡയറ്റ് യോർക്കും ഗോൾ സ്കോർ ചെയ്തപ്പോൾ പിന്നിലായ ബാഴ്സയെ അവിശ്വസനീയമാം വിധം കരകയറ്റുകയായിരുന്നു റിവാൾഡോയുടെ മാന്ത്രികമായിരുന്ന ആ ഇടം കാൽ.മൽസരത്തിലുടനീളം റിവാൾഡോയെന്ന ഒറ്റയാൾ പട്ടാളത്തിന്റെ മൂന്ന് നാലോളം ഉറച്ച ഗോൾശ്രമങ്ങളെ ഒന്നൊന്നായി വിഫലമാക്കിയ യുണൈറ്റഡ് ഗോൾകീപ്പർ പീറ്റർ ഷ്മൈക്കൽ പക്ഷേ ആ സുന്ദരമായ ഫ്രീകിക്കിൽ തോറ്റു പോവുകയായിരുന്നു. റിവാൾഡോയുടെ ലെഫ്റ്റ് ഫൂട്ട് മാജിക് ലോകം കണ്ട നിമിഷം.മുപ്പത് വാരെയകല നിന്നും തൊടുത്ത വിട്ട ഫ്രീകിക്ക്  യുണൈറ്റഡ് നെറ്റ് ചുംബിക്കുമ്പോൾ ഷ്മൈക്കൽ നിസഹനായി നോക്കി നിൽക്കുകയായിരുന്നു.

തീർന്നില്ല ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബൈസിക്കിൾ കിക്ക് സ്പെഷ്യലിസ്റ്റായ റിവാൾഡോയുടെ ചരിത്രത്തിൽ എഴുതപ്പെട്ട ലെഫ്റ്റ് ഫൂട്ട് ഓവർഹെഡ് കിക്ക് ഗോളവിടെ പിറക്കുകയാണ്.സ്പാനിഷ് ഇടതു ബാക്ക് സെർജി യുണൈറ്റഡ് ഡിഫൻസ് തിങ്ങിനിറഞ്ഞ ബോക്സിലേക്ക് ഉയർത്തി നൽകിയ ക്രോസ് റിവാൾഡോയിലേക്ക്.
യാപ് സ്റ്റാമിനെയും നെവില്ലെയെയും കാഴ്ച്ചക്കാരാക്കി ഉയർന്ന് ചാടിയ റിവാൾഡോ ചെസ്റ്റിൽ സ്വീകരിച്ച ബോൾ തന്റെ വരുതിയിൽ വായുവിൽ ബോളിനെ കൺട്രോൾ ചെയ്തു നിർത്തിയ ശേഷം മലക്കം മറിഞ്ഞു തൊടുത്ത ഇടംകാലൻ ബൈസിക്കിൾ കിക്ക് വലയിൽ കയറുമ്പോൾ മാഞ്ചസ്റ്റർ ഡിഫൻസും ഗോൾകീപ്പർ ഷ്മൈക്കലും റിവാൾഡോ വായുവിൽ തന്റെ ഇടം കാൽ കൊണ്ട് രചിച്ച മാസ്റ്റർഫുൾ ബൈസിക്കിൾ പോയട്രി ആസ്വദിച്ചു വായിച്ച് ഊരകളിൽ ഇരു കൈയ്യും വച്ച് നിൽപ്പായിരുന്നു.

എതിരാളികളിൽ നാശം വിതയ്ക്കുന്ന എതിർ ബോക്സിൽ മികച്ച പ്രസിഷനും പ്രൊഡക്റ്റിവിറ്റിയുമുള്ള കോൾ- യോർക്ക് സ്ട്രൈക്കിംഗ് സഖ്യത്തെയും ഔട്ട്പെർഫോം ചെയ്യുകയായിരുന്നു ബാഴ്സലോണയുടെ ഇടം കാലൻ ഒറ്റകൊമ്പൻ.യുണൈറ്റഡ് പോസ്റ്റിൽ നിന്നും മുപ്പത് വാരെ അകലെ നിന്നും ക്രൈഫ് ടേൺ പുറത്തെടുത്ത ശേഷം റിവാൾഡോ തൊടുത്ത അതിഭീകരമായ ആക്കത്തോടെയുള്ള ലോംഗ് റെഞ്ചർ ഷ്മൈക്കൽ ഡൈവ് ചെയ്തു എങ്കിലും ഡാനിഷ് കീപ്പർക്ക് തൊടാൻ പോലും കഴിയാതെ ബോൾ ബാറിൽ പ്രകമ്പനം തീർക്കാതെ വലക്കണ്ണികളിൽ ചുംബിച്ചിരുന്നെങ്കിൽ , യുണൈറ്റഡ് ഡിഫൻസിനെ തന്റെ പവർഫുൾ മാസ്സീവ് റണ്ണിംഗിലൂടെയും ട്രികി ടെക്നിക്ക്സുകളിലൂടെയും വെള്ളം കുടിപ്പിച്ച റിവാൾഡോയുടെ തളികയിൽ എന്ന വണ്ണം ജിയോവാനിക്ക് ഗോളടിക്കാൻ പാകത്തിൽ നൽകിയ ബാക്ക് ഹീൽ പാസ് ബ്രസീൽ സ്ട്രൈക്കർ പുറത്തേക്ക് അടിച്ചു കളഞ്ഞില്ലായിരുന്നെങ്കിൽ ചരിത്രത്തിലെ ഏറ്റവും ബെസ്റ്റ് കംബാക്ക് ത്രില്ലറിന് സാക്ഷിയായേനെ കാംപ് നൂ. ആരാധകർ നെടുവീർപ്പോടെ കണ്ട യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ ഞെട്ടിത്തരിച്ചു പോയ റിവാൾഡോയുടെ ഇൻഡിവിഡ്യൽ പെർഫോമൻസിന് കാരണമായത് മറ്റൊരു താരത്തിനും ചരിത്രത്തിൽ അവകാശപ്പെടാൻ ഇല്ലാത്ത ആ മാന്ത്രിക ഇടം കാൽ ആയിരുന്നു.

2001 , അതൊരു ദുരന്ത സീസണായിരുന്നു ബാഴ്സലോണക്ക് .റിവാൾഡോയുമായി പിണങ്ങി ലുയിസ് വാൻ ഗാൽ ബാഴ്സ വിട്ടതോടെ പകരം ചുമതലയേറ്റ ലോറൻസോ സറായെയും ചാമ്പ്യൻസ് ലീഗിൽ നിന്നും ടീം നേരത്തേ പുറത്തായതോടെ  കറ്റാലൻമാർ പുറത്താക്കി.ഇതോടെ ബാഴ്സലോണ ലാ ലീഗയിലും കടുത്ത പ്രതിസന്ധി അനുഭവിക്കുന്ന സമയം.ലീഗിൽ അഞ്ചാം സ്ഥാനത്തായിരുന്ന ബാഴ്സ തങ്ങളുടെ ലീഗിലെ അവസാന മൽസരത്തിന് ഉള്ള തയ്യാറെടുപ്പിലാണ്.നാലാം സ്ഥാനത്തുള്ള കരുത്തരായ വലൻസിയ ആണ് എതിരാളികൾ. മൽസരം ജയിച്ചാൽ അടുത്ത സീസണിലെ യുസിഎൽ യോഗ്യത റിവാൾഡോക്കും സംഘത്തിനും ഉറപ്പിക്കാം. വലൻസിയക്കാണേൽ ഒരു സമനില മാത്രം മതി.എന്നാൽ റിവാൾഡോയുടെ ബാഴ്സയേക്കാൾ വളരെയധികം സ്റ്റിസ്റ്റമാറ്റികായ ശക്തരായ ടീമായിരുന്നൂ അന്നത്തെ വലൻസിയ. സ്പാനിഷ് മിഡ്ഫീൽഡർ റൂബൻ ബരാഹ സ്ട്രൈക്കർ മിസ്റ്റ ഫെറർ , ഗോളി കാനിസാറസ് ,അർജൻീനൻ കരുത്തരായ റോബർട്ടോ അയാള , കിലി ഗോൺസാലസ് , പാബ്ലോ അയ്മർ തുടങ്ങിയ വൻ താരനിരകളുമായെത്തിയ വലൻസിയൻ കരുത്തിൽ സീസണിൽ അൺ ഓർഗനൈസ്ഡായി കളിക്കുന്ന ബാഴസ തോൽക്കുമെന്ന് ഏവരും പ്രവചിച്ചിരുന്നു.എന്നാൽ റിവാൾഡോ തന്റെ മാജിക്കൽ ലെഫ്റ്റ് ഫൂട്ട് ഹാട്രിക്കോടെ , ലോക ഫുട്‌ബോൾ ചരിത്രം ദർശിച്ച എക്കാലത്തെയും നമ്പർ വൺ പെർഫെക്റ്റ് ഹാട്രിക്കോടെ തന്റെ ഗ്രൈറ്റസ്റ്റ് ഓഫ് ആൾ ടൈം പദവി ആ മൽസരത്തോടെ കാൽപ്പന്തിന്റെ തങ്കലിപികളിൽ എഴുതി ചേർക്കുമ്പോൾ ലോകം മനപ്പൂർവം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു റിവാൾഡോ എന്ന ഭ്രാന്തൻ ജീനിയസ്സിനെ.അങ്ങനെ ഒരു സൂപ്പർനാച്ചുറൽ ഹാട്രിക് ഫുട്‌ബോൾ ലോകം ഇന്നെവരെ അനുഭവിച്ചിട്ടുണ്ടായിരുന്നില്ല.

ഫ്രീകിക്ക് സ്പെഷ്യലിസ്റ്റായ റിവാൾഡോ തന്റെ മിറാക്കിൾ ലെഫ്റ്റ് ഫൂട്ട് കൊണ്ട് മൂപ്പത് യാർഡോളം ദൂരത്ത് നിന്നും ഫ്രീകിക്ക് സ്പോട്ടിൽ നിന്നും തൊടുത്ത ബുള്ളറ്റ് ട്രാജക്റ്ററി ഷോട്ട് വലയിൽ തുളഞ്ഞ് കയറുമ്പോൾ സ്പെയിൻ ഗോൾകീപ്പർ കാനിസാറസിന്റെ ചിന്താശേഷികൾക്ക് അപ്പുറമായിരുന്നു ബ്രസീൽ പ്ലേമേക്കറുടെ സെറ്റ്പീസ് ബ്രില്ല്യൻസ്.സ്പെയിനിൽ റൗളിന്റെ അപ്രമാദിത്വത്തിൽ ഒതുങ്ങി പോയ സ്പാനിഷ് സൂപ്പർ താരമായ റൂബൻ ബരാഹ സമനില പിടിച്ചെങ്കിലും ബാഴ്സ ആരാധകർ റിവാൾഡോയുടെ ഇടം കാൽ മാന്ത്രികത വീണ്ടും പിറക്കുമെന്ന നിശ്ചയദാർഢ്യത്തോടെ പ്രതീക്ഷയോടെ കാംപ് നൂ സ്റ്റേഡിയത്തിൽ ഇരുന്നു.പ്രതീക്ഷകൾ അസ്തമിച്ചിരുന്നില്ല വീണ്ടും റിവാൾഡോയുടെ പ്രിയപ്പെട്ട ലെജണ്ടറി ലെഫ്റ്റ് ഫൂട്ട് ബാഴ്സക്ക് ജീവൻ നൽകി. മുപ്പത് യാർഡോളം ദൂരത്ത് നിന്നും സെലസാവോ മജീഷ്യൻ രണ്ട് വലൻസിയൻ താരങ്ങളെ കബളിപ്പിച്ച് മറികടന്ന് അതിവേഗത്തിൽ തൊടുത്ത തണ്ടർബോൾട്ട് ഇടം കാലൻ ലോംഗ് റേഞ്ചറിൽ കാനിസാറസ് നിസഹായനായി ഡൈവ് ചെയ്തു എങ്കിലും ബോൾ നെറ്റിൽ പ്രകമ്പനം സൃഷ്ടിച്ചിരുന്നു.കാംപ് നൂവിനെ ആവേശം കൊള്ളിച്ച റിവ മാസ്സീവ്നെസ്സിൽ പിറന്ന ഇടിവെട്ട് സ്ട്രൈക്ക് പോലെ മറ്റൊന്ന് ഞാൻ ജീവിതത്തിൽ കാർലോസിലല്ലാതെ വേറെയാരിലും കണ്ടിട്ടുണ്ടായിരുന്നില്ല. വലൻസിയൻ പ്ലേമേക്കർ റൂബൻ ബരാഹ വീണ്ടും ഗോളടിച്ചു ബാഴ്സക്ക് തലവേദന സൃഷ്ടിച്ചതോടെ സമ്മർദ്ദത്തിന്റെ പടുകുഴിയിൽ വീണ കാംപ് നൂവിലെ ഒരു ലക്ഷത്തോളം വരുന്ന കറ്റാലൻമാർ കരഞ്ഞു പ്രാർത്ഥനയോടെ തങ്ങളുടെ ജീവാത്മാവായ റിവാൾഡോയുടെ ഇടം കാലിലേക്ക് മാത്രം നോക്കിയിരിക്കുന്നു.കാരണം അവർക്കു അത്രമേൽ ഉറപ്പുണ്ടായിരുന്നു റിവാൾഡോ എന്ന ബ്രസീലിയൻ ജാലവിദ്യക്കാരന്റെ ഇന്ദ്രജാലങ്ങൾ കാമ്പ് നൂവീൽ തുറക്കപ്പെടുമെന്ന്. മൽസരം ഇഞ്ചുറി ടൈമിലേക്ക് കടക്കുന്നു , അവസാനിക്കാൻ 90 സെക്കന്റുകൾ മാത്രം ബാക്കി , ഡച്ച് മാൻ ഫ്രാങ്ക് ഡിബോയർ റിവാൾഡോയെ ലക്ഷ്യമാക്കി ബോക്സിന് മുമ്പിലേക്ക് ഉയർത്തി നൽകിയ ഒരു ചിപ്പ് ഹൈ ബോൾ തനിക്ക് ചുറ്റും തമ്പടിച്ച വലൻസിയൻ താരങ്ങളെ മറികടന്ന് ഉയർന്ന് ചാടിയ റിവാൾഡോ അതിനിപുണമായി നെഞ്ചിൽ വായിച്ചെടുത്ത് വായുവിൽ ഫുട്‌ബോൾ ചരിത്രത്തിൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത അപാരമായ ഏരിയൽ - ടെക്നിക്കൽ പെർഫെക്ഷനോടെ ഒരു ഒളിമ്പിക് സ്വർണം നേടിയ അക്രോബാറ്റിക് ഡൈവറെ പോലെ മലക്കം മറഞ്ഞു 18 യാർഡോളം ദൂരത്ത് നിന്നും അടിച്ച ബൈസിക്കിൾ കിക്ക് വലൻസിയൻ ഗോൾവലയുടെ ഇടതു കോർണറിൽ മുത്തമിടുമ്പോൾ കാനിസാറസിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.കാൽപ്പന്ത് എന്ന പുരാവൃത്തത്തിലെ ഏറ്റവും മികച്ച ബൈസിക്കിൾ കിക്ക് ഗോളിന്റെയും ഏറ്റവും മികച്ച ഹാട്രികിന്റെയും പിറവി ആയിരുന്നത്.

ആരാധകരും കോച്ചിംഗ് സ്റ്റാഫുകളും വലൻസിയ ബാഴ്സ താരങ്ങളും തലയിൽ കൈവെച്ചു പോയ ആ അൽഭുത നിമിഷത്തിൽ റിവാൾഡോ തന്റെ പതിവ് ഗോൾ സെലിബ്രേഷൻ ശൈലിയിൽ ജെഴ്സി ഊരി ആകാശത്തേക്ക് ചുറ്റി വീശി ഓടിയപ്പോൾ യൂറോപ്യൻ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇൻഡിവിഡ്യൽ പെർഫോമൻസ് പുറത്തെടുത്ത തങ്ങളുടെ രക്ഷകനെ നോക്കി അലറി വിളിച്ച ആരാധകർ സന്തോഷാശ്രുക്കൾ പൊഴിക്കുകയായിരുന്നു.

അസാധാരണമായ ഫാന്റസി സ്കില്ലുകളും മികച്ച സാങ്കേതികത്തികവുള്ള കളിക്കാരനാണ് റിവാൾഡോ.തന്റെ സാങ്കേതിക മികവിലേക്ക് ആക്കവൂം ധീരതയും ധാർഷ്ട്യവും ചടുലതയും ആത്മമവിശ്വാസവും ആവാഹിച്ചു ഇടം കാലിലേക്ക് സമന്വയിപ്പിക്കുമ്പോഴാണ് റിവാൾഡോയുടെ ഡ്രിബ്ളിംഗ് മാസീവ് റണ്ണിംഗികളും ഫ്രികിക്കുകളും ബൈസിക്കിൾ കിക്കുകളും സൂപ്പർ നാച്ചുറൽ പവർ പോലെ അപകടകാരികളവാന്നുന്നത്.കാൽപ്പന്ത് പ്രേമികളെ ശൂന്യതയിൽ നിന്നും ആകാംക്ഷയുടെയും ആനന്ദത്തിന്റെയും മുൾമുനയിൽ നിർത്തിക്കുന്ന ഡ്രാമാറ്റിക്ക് കംബാക്ക് ത്രില്ലറുകളെ സൃഷ്ടിക്കാൻ പ്രത്യേകമായ ദൈവിക കഴിവ് ഉള്ള അൺസ്റ്റോപ്പബിൾ ഫോഴ്‌സായിരുന്ന ഫുട്‌ബോൾ ജീനിയസ് ആയിരുന്നു റിവാൾഡോ.അതിനു ഉദാഹരണങ്ങളായ ചില മൽസരങ്ങളാണ് മുകളിൽ പ്രതിപാദിച്ചിട്ടുള്ളത്. ഇതുകൊണ്ട് തീരുന്നതല്ല റിവാ ലെഗസി.

പെനാൽറ്റി ബോക്സിൽ ആൾക്കൂട്ടത്തിനിടയിൽ നെഞ്ചിൽ ബോൾ സ്വീകരിച്ച ശേഷം തുട കൊണ്ട് ജഗ്ലിംഗ് ചെയ്യ്തു ബോൾ വായുവിൽ വരുതിയിൽ നിർത്തി ലീഡ്സിന്റെ വലയിൽ അടിചു കയറ്റുന്ന മറ്റൊരു താരത്തിനും സ്കോർ ചെയ്യാൻ സാധ്യമാവാത്ത അസാധാരണ ബൈസിക്കിൾ കിക്ക് ഗോൾ പിറന്ന ലീഡ്സ് യുണൈറ്റഡിനെതിരായ മൽസരം , ഡിപ്പോർട്ടോവോയിലും ബാഴ്സയിലും കളിക്കുന്ന കാലത്തെ ചില ലീഗ് മൽസരങ്ങൾ , കോപ്പ അമേരിക്കയിൽ റോണോക്കൊപ്പം ചേർന്ന് അർജന്റീനയെ തകർത്ത മൽസരം , ഉറുഗ്വെയ്ക്കെതിരെ ഡബിൾ അടിച്ച കോപ്പ ഫൈനൽ മൽസരം , അർജൻീനക്ക് എതിരെ ഹാട്രിക് അടിച്ച 1999ലെ ലോകകപ്പ് യോഗ്യത മൽസരം , ഒളിവർ കാൻെ കൈപത്തി തകർത്ത ലോകകപ്പ് ഫൈനലിൽ റൊണോ ഫസ്റ്റ് ഗോളടിക്കാൻ കാരണമായ കരുത്തുറ്റ ഡ്രൈവ് , ലോകകപ്പ് ക്വാർട്ടറിൽ ഡീന്യോയുടെ പാസിൽ ഇംഗ്ലീഷ് ഡിഫൻസിനെ നോക്കുകുത്തിയാക്കി സീമാന്റെ വലയിലേക്ക് തൊടുത്ത ഗ്രൗണ്ടർ ഗോൾ , ചരിത്രത്തിലെ ഏറ്റവും മികച്ച ഫ്രീകിക്ക് വിദഗ്ധരിലൊരാളായ റിവാൾഡോ കരിയറിൽ അടിച്ച നാൽപ്പതിലേറെ വരുന്ന ഫ്രികിക്ക് ഗോളുകൾ ... തുടങ്ങി നിരവധി ഡ്രാമാറ്റിക്ക് ത്രില്ലറുകൾ ക്രിയേറ്റ് ചെയ്തതിനും മാസ്മരിക ഫ്രീകിക്ക് ഗോളുകളുടെയും ബൈസിക്കിൾ കിക്ക് ഗോളുകളെയും സോളോ ഗോളുകളെയും  തണ്ടർബോൾട്ട് ലോംഗ് റേഞ്ചർ ഗോളുകളെല്ലാം സൃഷ്ടിച്ചതിനും ബ്രഹ്മാസ്ത്രമായി റിവാൾഡോയിൽ വർത്തിച്ചത് ഫുട്‌ബോൾ ലോകം വാഴ്ത്തിപാടാതെ വിസ്മരിച്ച് കളഞ്ഞ സോക്കർ ഹിസ്റ്ററി ബുക്കുകളിലെ എക്കാലത്തെയും മികച്ച ആ മാജിക്കൽ - മിറാക്കിൾ ലെഫ്റ്റ് ഫൂട്ട് ആയിരുന്നു.

വളരെ ദരിദ്ര പൂർണമായ കുട്ടിക്കാലവും കൗമാരവും പിന്നിട്ട റിവാൾഡോയുടെ യൂറോപ്യൻ ഫുട്‌ബോളിലേക്കുള്ള വരവ് ഡിപ്പോർട്ടീവോ ലാകൊരുണയിലൂടെ ആയിരുന്നു.ഡിപ്പോർട്ടീവോക്ക് വേണ്ടിയുള്ള അരങ്ങേറ്റ സീസണിൽ 21 ഗോളുടകൾ അടിച്ചു കൂട്ടി തന്റെ കയ്യൊപ്പ് യൂറോപ്യൻ ഫുട്‌ബോൾ ലോകത്ത് ചാർത്തിയ റിവാൾഡോക്ക് കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബാഴ്സ പരിശീലകൻ ആയിരുന്നു സർ ബോബി റോബ്സൺ റൊണോ പ്രതിഭാസം ഇന്റർമിലാനിലേക്ക് റെക്കോർഡ് ട്രാൻസ്ഫറിൽ പോയപ്പോൾ ദുഖിതനായ റോബ്സണ് ആശ്വാസകരമായത് റിവാൾഡോയുടെ ബാഴ്സയിലേക്കുള്ള വരവായിരുന്നു.

കാംപ് നൂവിലെ അഞ്ച് വർഷങ്ങൾ അദ്ദേഹത്തിന്റെ കരിയറിലെ പീക്ക് കാലഘട്ടമായി വിലയിരുത്താം ബ്രസീലിയൻ ജോഗാ ബോണീറ്റോ തുളുമ്പുന്ന സ്കിൽസെറ്റോടെയും അസാമാന്യ ടെക്നിക്കൽ ബ്രില്ല്യൻസോടെയും ബാഴ്സലോണയിലൂടെ ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരുടെ മനം കവരുന്ന ഫുട്‌ബോളിംഗ് ആർക്കിടെക്ച്വറൽ മാസ്റ്ററായി മാറുകയായിരുന്നു റിവാൾഡോ.
അരങ്ങേറ്റ സീസണിൽ 20 ഗോളുമായീ കറ്റാലൻ ക്ലബിനെ വർഷങ്ങൾക്ക് ശേഷം ലാ ലീഗാ കിരീട നേട്ടത്തോടെയും കോപ്പ ഡെൽ റേ കിരീട നേട്ടത്തോടെയും ക്ലബിന്റെ സീസൺ ഡബിൾ കിരീട നേട്ടത്തിലേക്ക് നയിക്കുകയായിരുന്നു.
മാസ്മരിക പ്രകടനം തുടർന്ന റിവാൾഡോ അടുത്ത മില്ലേനിയം സീസണിൽ ലാ ലീഗയിലെ 25 ഗോളോടെയും യുസിഎല്ലിലെ  വ്യക്തിഗത പ്രകടനത്തോടെയും ഫൈനലിലും സെമിയിലും ഇരട്ട ഗോളടിച്ച് അഞ്ച് ഗോൾ നേടി ഗോൾഡൻ ബോൾ നേടി ബ്രസീലിനെ കോപ്പ അമേരിക്ക നേട്ടത്തിലേക്കും നയിച്ച മികവോടെ  1999 വർഷത്തിൽ ലോക ഫുട്‌ബോളർ പട്ടവും ബാലൺ ഡി ഓറും കരസ്ഥമാക്കുകയായിരുന്നു താരം.ബാഴ്സയുടെ വീക്ക് ഡിഫൻസ് പലപ്പോഴായി ഗോളുകൾ വഴങ്ങിയപ്പോൾ ബാഴ്സയിലൊരു  യുസിഎൽ കിരീടം റിവാൾഡോയിൽ നിന്നും അകലുകയായിരുന്നു.

മൗണ്ട് എവറസ്റ്റിന് താഴെ കിടക്കുന്ന മൗണ്ട് ഗോഡ്വിൻ ആസ്റ്റിൻ പോലെ ആയിരുന്നു റിവാൾഡോയുടെ കരിയർ.എവറസ്റ്റായ റൊണാൾഡോക്ക് പിന്നിൽ എന്നും രണ്ടാമനാവാൻ വിധിക്കപ്പെട്ടവൻ.
സെലസാവോ കരിയറിൽ റൊണോ പ്രതിഭാസത്തിന് ലഭിച്ച ജനപ്രീതിയോ താരമൂല്ല്യമോ ലഭിക്കാതെ പോയ താരത്തിന്റെ 1996 ഒളിമ്പികിൽ പറ്റിയ കൈയ്യബദ്ധം ബ്രസീൽ ആരാധകർക്കിടയിലും ദേഷ്യത്തിനിടയാക്കിയിരുന്നു.സെമിയിൽ റിവയുടെ അശ്രദ്ധപൂർണമായ ബാക്ക് പാസ് പിടിച്ചെടുത്തായിരുന്നു നൈജീരിയ ഗോളടിച്ചു വിജയം കണ്ടത്.രണ്ട് സുവർണ അവസരങ്ങളും യുവതാരം നഷ്ടപ്പെടുത്തിയതോടെ ബ്രസീൽ ഫാൻസിന്റെ അതൃപ്‌തിക്ക് സ്ഥിരം പാത്രമായി മാറി റിവ.1998 ലോകകപ്പിൽ ക്വാർട്ടറിൽ ഡെൻമാർക്കിനെതിരെയുള്ള ഇരട്ടഗോളടക്കം ടൂർണമെന്റിൽ മൊത്തം മൂന്ന് ഗോളോടെ മൂന്ന് അസിസ്റ്റോടെ മികച്ച പ്രകടനവും സെമിയിൽ ഹോളണ്ടിനെതിരേ റൊണോയുടെ ഗോളിന് കൊടുത്ത സുന്ദരമായ ഇടംകാലൻ അസിസ്റ്റുമടക്കം സൂപ്പർ പെർഫോമൻസ് കാഴ്ചവെച്ച കാനറികളുടെ പത്താം നമ്പറിന് മഞ്ഞപ്പടയുടെ ആരാധകരേ തൃപ്തിപ്പെടുത്താൻ അതൊന്നും പോരായിരുന്നു.

ബ്രസീലിന്റെ ഹീറോയും ഗോൾഡൻ ബോയ്യും ആയിരുന്ന റൊണോ പ്രതിഭാസം ലോകകപ്പ് ഫൈനലിന് തലേദിവസം ഫുഡ് പോയിസനേറ്റ് അബോധാവസ്ഥയിലേക്ക് പോയി തുടർച്ചയായി ഹിസ്റ്റീരിയ ബാധിച്ചതോടേ റോണോയുടെ അഭാവത്തിൽ ടീമിനെ തോളിലേറ്റണ്ട ബാധ്യത റിവാൾഡോക്കാണെന്ന് വിശ്വസിച്ചിരുന്നു  ഞാനടക്കമുള്ള ബ്രസീൽ ആരാധകർ.എന്നാൽ ടീമിന്റെ കപ്പിത്താന്റെ  അസാന്നിധ്യത്തിൽ നിർണായക പോരാട്ടത്തിൽ ടീമിനെ പ്രചോദിപ്പിക്കാൻ മാത്രം ലീഡർഷിപ്പ് ക്വാളിറ്റി പുറത്തെടുക്കാൻ റിവാൾഡോ നിസഹായനായതോടെ അന്ന് ബ്രസീൽ ഫാൻസിനിടയിൽ റിവാൾഡോ വാഴ്ത്തപ്പെട്ടവൻ ആയിരുന്നില്ല.പക്ഷേ റൊണോ പരിക്കേറ്റു മൂന്നര വർഷത്തോളം ഹോസ്പിറ്റലിൽ കഴിച്ചു കൂട്ടിയ കാലത്ത് തകരാൻ പോയ ബ്രസീലിനെ റിവാൾഡോ തോളിലേറ്റിയിരുന്നത് പലരും മറന്നു പോയൊരു സംഭവ പിരീഡ് ആയിരുന്നു..1999 കോപ്പ അമേരിക്കയിൽ റൊണോ റിവാൾഡോ സഖ്യം പത്ത് ഗോളടിച്ചു കൂട്ടി കാനറികളെ കിരീടം ചൂടിക്കുമ്പോൾ അഞ്ച് ഗോളോടെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം റിവാൾഡോക്ക് ലഭിച്ചത്‌ സ്വന്തം ആരാധകർക്കിടയിൽ അദ്ദേഹത്തിന്റ സ്റ്റാർഡം ഒരു പരിധി വരെ തിരിച്ചു പിടിക്കാൻ ഉപകരിച്ചു.

2002 ലോകകപ്പ് യോഗ്യത മൽസരങ്ങളിൽ റോണോയുടെ അഭാവത്തിൽ ക്വാളിഫികേഷൻ പോയിന്റ ടേബിളിൽ പിന്നിലേക്ക് പോയ ബ്രസിലീനെ  റൊമാരിയോക്കൊപ്പം ചേർന്ന് കൈപിടിച്ച് ഉയർത്തിയത് റിവാൾഡോ ആയിരുന്നു. ഒൻപത് ഗോളുകളാണ് റിവാൾഡോ 2002 ലോകകപ്പ് യോഗ്യതയിൽ അടിച്ചു കൂട്ടിയത്.റോണോ തിരികെ വന്നതോടെ ചരിത്രത്തിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് ട്രെയോയെ സമ്മാനിച്ച 2002 ലോകകപ്പിൽ റോണോ റൊണാൾഡീന്യോമാർക്കൊപ്പം ചേർന്ന് അഞ്ച് ഗോളും മൂന്ന് അസിസ്റ്റുമായി രുന്നു റിവാൾഡോ തന്റെ സ്വന്തം പേരിൽ കുറിച്ചത്.ബ്രസീൽ ഇതിഹാസം ജെർസീന്യോക്ക് ശേഷം ആദ്യ അഞ്ച് ലോകകപ്പ് മൽസരങ്ങളിലും ഗോളടിച്ച ആദ്യ താരമായി മാറിയ റിവാൾഡോ 1970 ലോകകപ്പിലെ ജർസീന്യോ എന്ന ഇതിഹാസത്തെ അക്ഷരാർത്ഥത്തിൽ പുന സൃഷ്ടിക്കുകയായിരുന്നു.വിഖ്യാതമായ വീരോതിഹാസങ്ങളായിരുന്ന 
റൊ - റി  - റൊ ത്രയം ഏഴ് മൽസരങ്ങളിൽ നിന്നും അടിച്ചു കൂട്ടിയത് പതിനഞ്ച് ഗോളായിരുന്നു.ലോകകപ്പ് ചരിത്രത്തിൽ മറ്റൊരു അറ്റാക്കിംഗ് സഖ്യങ്ങൾക്കും സാധ്യമാവാത്ത നേട്ടം.ഇംഗ്ലണ്ടിനെതിരെ ക്വാർട്ടറിൽ ഡീന്യോയുടെ ഒറ്റയ്ക്ക് ഉള്ള ഡ്രിബ്ളിംങ് റണ്ണിംഗിൽ റിവാൾഡോക്ക് കൊടുത്ത ആ മാന്ത്രിക അസിസ്റ്റ് സ്വീകരിച്ചു പ്രയാസകരമായ ആംഗിളിൽ ബോക്സിൽ തിങ്ങിനിറഞ്ഞ ഇംഗ്ലീഷ് ഡിഫന്റമാർക്കിടയിലൂടെ സീമാന്റെ വലതു പോസ്റ്റിന്റെ കോർണറിലേക്ക് കിറു കൃത്യമായി കരുത്തുറ്റ ഗ്രൗണ്ടർ ഗോൾ പായിച്ച  ആ ഇടംകാൽ മാജികിലൂടെ ബ്രസീലിന്റെ ഫൈവ് സ്റ്റാർ ലോക കിരീട നേട്ടത്തിൽ നിർണായക പങ്കാളികളിലൊന്നായപ്പോൾ ബ്രസീൽ ആരാധകരുടെ വാഴ്ത്തപ്പെട്ടവരുടെ ലിസ്റ്റിലെ ഇതിഹാസ നാമങ്ങളിലേക്ക് റിവാൾഡോയും ചേക്കേറി.

റൊണാൾഡോ എന്ന മഹാ പ്രതിഭാസത്തിന്റെ ഷാഡോയിൽ ഒതുങ്ങി പോയ റിവാൾഡോ എന്ന കിറുക്കനായ ജീനിയസ് ഇന്റലിജൻസും വിഷനും ഡ്രിബ്ളിംങ് സ്കിൽസും ടെക്നിക്കൽ എബിലിറ്റിയും ട്രിക്സും  പൊസഷനിംഗും സെറ്റ്പീസ് മാന്ത്രികതയും പവർഫുൾ ഷൂട്ടിങ് പ്രസിഷനും ക്രിയേറ്റീവിറ്റിയും എന്നീ വേണ്ട ഒരു സമ്പൂർണ്ണ ഫുട്‌ബോളർക്ക് വേണ്ട എല്ലാ ഗുണങ്ങളാൽ സമ്പന്നമായ ഒരു കാൽപ്പന്ത് കളിക്കാരാനായിരുന്നിട്ടും സമകാലിക ഇതിഹാസങ്ങളായ റൊണോയുടെയും സിദാന്റെയും റൊമാരിയോയുടെയും റൊണാൾഡീന്യോയുടെയും  കറിസ്മ അദ്ദേഹത്തിന്റെ വലിയ ഹീനതയായിരുന്നു. ഇതിനൊരു മറുവശം എന്തെന്നാൽ ഒരു ഗ്ലോബൽ ഫുട്‌ബോൾ ഐകൺ ആയി മാറാൻ  റിവാൾഡോയുടെ വ്യക്തിത്വം അനുവദിച്ചിരുന്നില്ല. തന്റേതായ വഴിയിലൂടെ മാത്രം സഞ്ചരിച്ചിരുന്ന അധികഭാഷിയല്ലാത്ത ഇൻറോവേർട്ടഡായ ഫുട്‌ബോളിനകത്തായാലും പുറത്തായാലും അധികം സുഹൃത്തുക്കൾ ഉണ്ടാക്കുന്നതിൽ തൽപ്പരനല്ലാത്ത ന്യൂസ് മീഡിയയിൽ മുഖം കാണിക്കാനോ അഭിമുഖങ്ങൾക്ക് തല വെച്ചു കൊടുത്ത് വാചാലനായി സംസാരിക്കാനോ താൽപര്യം തെല്ലുമില്ലാത്ത എന്നാൽ ഫുട്‌ബോളിൽ തന്റെ ഇടംകാൽ കൊണ്ട് സംസാരിച്ചിരുന്ന ഒരു അന്തർമുഖനായ ജീനിയസ് ആയിരുന്നു റിവാൾഡോ.സിദാന് ലഭിച്ചിരുന്ന വൻ മീഡിയ ഹൈപ്പും മീഡിയ പബ്ലിസിറ്റിയും ഒട്ടും  ലഭിക്കാതെ പോയ മോസ്റ്റ് അണ്ടർറേറ്റഡ് താരമായിരുന്നു റിവാൾഡോ.അതുകൊണ്ട് തന്നെ  ജനപ്രീതി വളരെ വളരെ കുറവായിരുന്നു. 

സീകോ മറഡോണ  കാലഘട്ടങ്ങൾക്ക് ശേഷം ലോക ഫുട്‌ബോൾ ദർശിച്ച ഏറ്റവും മികച്ച അറ്റാക്കിംഗ് മിഡ്ഫീൽഡർമാരുടെ ലിസ്റ്റ് എടുത്താൽ സ്വഭാവികമായും റൊണാൾഡീന്യോ സിദാൻ എന്നിവർ മുൻപന്തിയിൽ വരുന്നത് കാണാം.റൊണാൾഡീന്യോ എന്ന മഹാമാന്ത്രികനെ മാറ്റിനിർത്തി സിദാനോട് സമകാലികനായ റിവാൾഡോയെ ചേർത്ത് വായിക്കുമ്പോൾ ഇതൊരു സംശയാസ്പദമായ വാദമാണെന്ന് തോന്നി പോകും.രണ്ട് പേരുടെയും കരിയർ പീക്ക് എടുത്തു പരിശോധിച്ചു കഴിഞ്ഞാൽ ഏൺപതുകളിലെ സീകോ മറഡോണ യുഗത്തിന് ശേഷം വന്ന മോസ്റ്റ് അൺസ്റ്റോപ്പബിൾ അറ്റാക്കിംഗ് മിഡ്ഫീൽഡർ പീക്ക് ഇയേഴ്സിന്റെ അടിസ്ഥാനത്തിൽ റിവാൾഡോ ആണ് എന്ന് നിസംശയം പറയാൻ സാധിക്കും.സിദാൻ ഒരു ക്ലാസി ക്രാഫ്റ്റഡ് ജീനിയസ് മിഡ്ഫീൽഡർ ആയിരുന്നു.ആധുനിക ഫുട്‌ബോളിൽ സമീപകാലങ്ങളിലെ ഉദാഹരണങ്ങളെടുത്താൽ പിർലോ ഇനിയെസ്റ്റമാരെ പോലെ തന്റെ പ്ലെയിംഗ് സ്റ്റൈലിൽ ക്രമാതീതമായി മാറ്റങ്ങൾ വരുത്തി ഡെവലപ്‌മെന്റ് ചെയ്തു കരിയർ ഗ്രാഫ് ഉയർത്തിയ താരമായിരുന്നു സിദാൻ എങ്കിൽ റിവാൾഡോ ഒരു അൾട്ടീമേറ്റ് ഫാന്റസി ജീനിയസ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ആയിരുന്നു.ഒരു താരത്തിന് സമ്പൂർണ്ണ ഫുട്‌ബോളർ ആവാൻ വേണ്ട രണ്ട് ഘടകങ്ങൾ ആണ് വേണ്ടത്.ക്രാഫ്റ്റ്മാൻ ഷിപ്പും കാര്യക്ഷമതയും ഇത് രണ്ടും വേണ്ടുവോളമുള്ള താരങ്ങളാണ് സിദാനും റിവാൾഡോയും.ദിദി ജെർസണും കഴിഞ്ഞാൽ ബോൾ റിട്ടെൻഷനിൽ ഏറ്റവും മികച്ചു നിൽക്കുന്ന അനുഗ്രഹീത വിഷനുള്ള സിദാന് തന്റെ ചുറ്റും മികച്ച താരങ്ങളെ ആവശ്യമുണ്ടായിരുന്നു  അദ്ദേഹത്തിന്റെ പ്ലെയിംഗ് സ്റ്റൈലിലെ ടെക്നിക്സും ബോൾ സ്കിൽസും പുറത്തെടുക്കാൻ.അതും അപകടം കുറഞ്ഞ ഏരിയകളിൽ നിന്നും ആയിരിക്കും.തന്റെ കയ്യിൽ നിന്നും ബോൾ നഷ്ടപ്പെടും എന്ന് കണ്ടാൽ സിദാൻ ഓൺ ദ സ്പ്പോട്ടിൽ ബാക് പാസ് ചെയ്തു  ബോൾ പൊസഷനിംഗ് ചെയ്യാനാണ് ശ്രമിക്കുക.അപകടകരമായ സ്വിറ്റേഷനുകളെ സിദാൻ പാസ് ചെയ്തു ഒഴിവാക്കാറാണ് പതിവ്.എന്നാൽ റിവാൾഡോ അങ്ങനെ ആയിരുന്നില്ല.റിവാൾഡോ ഒരു അറ്റാക്കിംഗ് മിഡ്ഫീൽഡർ ആണെങ്കിൽ കൂടി റിവലീന്യോയെ പോലെ റൊണാൾഡീന്യോയെ പോലെ റോബർട്ടോ ബാജിയോയെ പോലെ ഒരു ഫാന്റസി പ്ലേമേക്കർ ആണ്. ഏത് അപകടകരമായ സ്വിറ്റേഷനിലും തന്റെ ഡ്രിബ്ളിംങ് സ്കിൽസും ടെക്നിക്സും പുറത്തെടുത്ത് മുന്നേറി ഫീൽഡിലെ മറ്റു എതിർ താരങ്ങളുടെ മാർക്കിംഗിൽ ചുറ്റപ്പെട്ട് ഐസൊലേറ്റ് ചെയ്തു നിൽക്കുമ്പോഴൂം  ഒറ്റയ്ക്ക് മറികടക്കാനുള്ള കഴിവ് റിവാൾഡോക്ക് ജൻമസിദ്ധമാണ്.

അതുകൊണ്ട് തന്നെയായിരിക്കണം ഗാർഡിയൻ പത്രത്തിലെ പ്രസിദ്ധ ഫുട്‌ബോൾ പണ്ഡിറ്റ് ആയ റോബ് സ്മിത്ത് ഇങ്ങനെ എഴുതിയത്  " പതിനൊന്ന് സിദാൻമാർ അടങ്ങുന്ന ടീമും , ഒരു റിവാൾഡോയും പത്ത് ഗാരി നെവില്ലെയും അടങ്ങുന്ന ടീമും ഈക്വൽ റിസൽട്ട് ആയിരിക്കും നൽകുക. " മുകളിൽ സൂചിപ്പിച്ച പോലെ തന്റെ പ്ലെയിംഗ് ശൈലി എപ്പോഴും വികസിച്ചു കൊണ്ടിരിക്കണം , അതിനായി നീരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കണം എന്ന ചിന്തയുമായി കരീയറിലുടനീളം കളിച്ച് കരിയർ വികസിപ്പിച്ച ഫുട്‌ബോളറായിരുന്നു സിദാൻ. എന്നാൽ സിദാനേക്കാൾ പ്രതിഭയും ടെക്നിക്കൽ സ്കിൽസും ഏറെയുണ്ടായിട്ടും അലസനായ ബ്ലോക്ക്ബസ്റ്റർ ഫുട്‌ബോളർ ആയിരുന്നു റിവാൾഡോ.തന്റെ പ്രതിഭയുടെ പൊട്ടൻഷ്യലിനൊത്ത അർപ്പണമനോഭാവം തെല്ലും ഇല്ലാതെ കരിയറിനോട് നീതിപുലർത്താത്ത താരമായിരുന്നു റിവാൾഡോ. 

റിവയുടെ അപാരമായ ഫിസിക്കൽ സ്ട്രെംങ്ത്തും മാജിക്കൽ ലെഫ്റ്റ് ഫൂട്ടും ഡ്രിബ്ളിംങ് സ്കിൽസിൽ എതീരാളികളെ വകഞ്ഞു മാറ്റി അസാമാന്യ ഡ്രിബ്ളർ ആക്കി മാറ്റുന്നതിൽ നിർണായകമായ ഘടകങ്ങളായിരുന്നു.മറഡോണയുടെ ആത്മകഥയിൽ അദ്ദേഹം കളിക്കളത്തിലെ  സമ്മർദ്ദ ഘട്ടങ്ങളിൽ ബോൾ ലഭിക്കുന്ന നേരത്ത് തനിക്ക് വരുന്ന വികാരങ്ങളുടെ അവസ്ഥയെ സൂചിപ്പിക്കാൻ  സ്ഥിരമായി ഉപയോഗിച്ച ഒരു വാക്ക് ഉണ്ട് " ബ്രോങ്ക".അതായത് ദേഷ്യം കോപം ഉൻമാദം വിദ്വേഷം സന്തോഷം നീരസം  ആനന്ദം എന്നീ വികാരങ്ങളെയെല്ലാം ഒരുമിച്ച് വരുന്ന അവസ്ഥയെ മറഡോണ "ബ്രോങ്ക സ്റ്റേറ്റ് " എന്നായിരുന്നു വിശേഷിപ്പിച്ചത്. ഈ അവസ്ഥയിൽ ആണത്രേ മറഡോണ തന്റെ മാസ്സീവ് ഡ്രിബ്ളിംങ് റണ്ണുകൾ പുറത്തെടുക്കുക.ഒരു സ്റ്റിൽ ഫുട്‌ബോളറായ സിദാനിൽ ഈ ഒരു ബ്രോങ്ക  അവസ്ഥ കളിക്കളത്തിൽ വളരേ അപൂർവങ്ങളിൽ അപൂർവ്വമായേ സിദാനിൽ പ്രകടമാകാറൂള്ളൂ. അതുകൊണ്ട് തന്നെ മൽസരത്തെ മാറ്റിമറിക്കാൻ തന്റെ വ്യക്തിഗത മികവിനെ മുഴുവനും ആശ്രയിക്കാൻ കഴിയാതെ മറ്റു താരങ്ങളെ ആശ്രയികേണ്ടിയും വരും.എന്നാൽ റിവാൾഡോ മറഡോണയെ പോലെ തന്നെ എപ്പോഴും ഒരു ബ്രോങ്ക സ്റ്റേറ്റിൽ നില നിൽക്കുന്ന ഒരു പ്ലെയർ  ആണ് അതിനാൽ തന്നെ ഗെയിം ചെയ്ഞ്ചിംഗിൽ റിവാൾഡോ അപകടകരമായ സ്വിറ്റേഷൻ മറികടക്കാൻ എപ്പോഴും തന്റെ വ്യക്തിഗത മികവിനെ ആയിരിക്കും കൂടുതൽ ആശ്രയിക്കുക.ലോകകപ്പ് ടൂർണമെന്റിൽ ഫൈനൽ വരെ പ്രത്യേകിച്ച് ഒന്നും ചെയ്യാതെ ഫൈനലിൽ രണ്ട് ഗോളടിച്ച്  കപ്പടിച്ചതിൻെ ക്രെഡിറ്റ് മുഴുവൻ സിദാന് ചാർത്തി നൽകി വമ്പൻ ഹൈപ്പ് നൽകിയ മീഡിയാസ് റിവാൾഡോയുടെ 1998, 2002 ലോകകപ്പ് പെർഫോമൻസും വിസ്മരിച്ചത് ഫുട്‌ബോൾ ലോകം അദ്ദേഹത്തോട് ചെയ്ത വലിയ ചതി ആയിരിക്കാം.

ഒരുപാട് ഇതിഹാസങ്ങൾക്ക് ജൻമം നൽകിയ ഫുട്‌ബോൾ സ്റ്റേറ്റായ പൗളിസ്റ്റ സ്റ്റേറ്റിൽ ജനിച്ച റിവാൾഡോ വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതമായിരുന്നു.ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ജീവിച്ച റിവയുടെ കുടുംബത്തിന് വെള്ളം കുപ്പിയിലാക്കി ബീച്ചിൽ വിറ്റിരുന്ന പിതാവിനെ വളരെ ചെറുപ്പത്തിൽ തന്നെ നഷ്ടമായിരുന്നു.തുടർന്ന് കുഞ്ഞ് റിവാൾഡോ ആയിരുന്നു പിതാവിന്റെ ജോലി ഏറ്റെടുത്തു കുടുംബത്തെ നോക്കിയിരുന്നത്. എന്നാൽ തീയിൽ കുരുത്തവൻ വെയിലത്ത് വാടില്ല എന്ന ചൊല്ലിന് ഏറ്റവും മികച്ച ഉദാഹരമായിരുന്നു റിവാൾഡോയുടെ ജീവിതം.ഫുട്‌ബോൾ ആസ്വാദനത്തിന് ദാരിദ്ര്യമോ പട്ടിണിയോ ഒന്നും റിവക്ക് തടസ്സമായിരുന്നില്ല. വിൽപ്പന നടത്താനായി വെള്ള കുപ്പികൾ നിറച്ച സഞ്ചിയുമായി പത്ത് മൈലുകൾക്ക് അപ്പുറത്തുള്ള കടപ്പുറത്തേക്ക് കുഞ്ഞ് റിവാൾഡോ തുകൽ പന്തും ഡ്രിബ്ൾ ചെയ്തായിരുന്നു യാത്ര ചെയ്തിരുന്നത്.തന്റെ ഫുട്‌ബോൾ കരിയറിലെ എന്ത് പ്രതിസന്ധികളെയും അതിജീവിക്കാൻ റിവാൾഡോയെ പഠിപ്പിച്ചതും ആ യാത്ര ആയിരുന്നു.

പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് കാലെടുത്തു വച്ച ശേഷം പൽമിറാസിലെ തകർത്തു കളിച്ച മൂന്ന് വർഷങ്ങൾ , യൂറോപ്യൻ ഫുട്‌ബോളിന്റേ മായിക ലോകത്തെ അഡാപ്റ്റ ചെയ്തെടുത്ത ഡിപ്പോർട്ടീവോയിലെ മൂന്ന് വർഷങ്ങൾ , പിന്നെ റിവാൾഡോ ലോകത്തെ വിസ്മയിപ്പിച്ച് ഒരു സൂപ്പർ നാച്ചുറൽ ഫോഴ്സ് ആയി മാറിയ ബാഴ്സയിലെ അഞ്ച് വർഷങ്ങൾ , കാൽപ്പന്ത് കളിയുടെ സ്വർഗമായ തന്റെ രാജ്യത്തിന് വേണ്ടി  ഫിഫ ലോകകപ്പ് ഫിഫ കോൺഫെഡറേഷൻ കപ്പ് കോപ്പ അമേരിക്ക തുടങ്ങി നേടാൻ കഴിയാവുന്ന എല്ലാ കിരീടങ്ങളും നേടി ഫുട്‌ബോൾ രാജാക്കൻമാരുടെ  രാജകീയ സിംഹാസനത്തിൽ ഇരുന്ന് വിരാജിച്ച പത്ത് വർഷങ്ങൾ.എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നുണ്ടെങ്കിലും റിവാൾഡോയെ അംഗീകരിക്കുന്നതിൽ ഫിഫ പരാജിതരായിരുന്നു.
അർഹിക്കുന്ന അവാർഡുകൾ പലതും റിവാൾഡോയിൽ നിന്നും വഴുതി മാറി പോയത് ഫിഫയുടെ ഇഷ്ടക്കാർക്ക് വേണ്ടിയുള്ള സ്വാർത്ഥ തൽപ്പര്യങ്ങൾ സംരക്ഷിക്കാനാകാം.1998 ൽ റൊണാൾഡോ ചരിത്രത്തിലെ ഏറ്റവും മികച്ച ഇൻഡിവിഡ്യൽ സീസണിലൊന്ന് പുറത്തെടുത്തിട്ടും ലോക ഫുട്‌ബോളർ അവാർഡ് ഫിഫ കരുതി കൂട്ടി നൽകാതെ പോയതിന് സമാനമായിരുന്നു
2001 സീസണിൽ 37 ഗോളടിച്ച് യൂറോപ്യൻ ഫുട്‌ബോളിൽ ആ വർഷത്ത ഏറ്റവും മികച്ച പ്രകടനം പുറത്തടുത്ത താരമായിട്ടും ലോക ഫുട്‌ബോളർ പട്ടവും ബലൺ ഡി ഓറും റിവാൾഡോക്ക് നിഷേധിച്ചത് അംഗീകരിച്ചു തരാൻ കഴിയില്ല.തന്റെ പീക്ക് കാലഘട്ടത്തിൽ തന്നെ അധികൃതർ തഴിഞ്ഞില്ലായിരുന്നുവെങ്കിൽ മൂന്ന് ലോക ഫുട്‌ബോളർ പട്ടങ്ങൾ എങ്കിലും നേടേണ്ട താരമായിരുന്നു റിവാൾഡോ.അല്ലെങ്കിലും ഓരോ സീസണിലും ഓരോ മാനദണ്ഡങ്ങൾ വച്ചു ഇഷ്ടക്കാർക്ക് നൽകുന്ന അവാർഡുകൾക്ക് എന്തടിസ്ഥാനമാണുള്ളതല്ലേ..

ലുയിസ് വാൻ ഗാലിന്റെ ബാഴ്സയിലേക്കുള്ള രണ്ടാം വരവോടെ ബാഴ്സയിൽ നിന്നും മിലാനിലേക്ക് തന്റെ മുപ്പത്തിയൊന്നാം വയസ്സിൽ കുടിയേറിയ റിവാൾഡോ യുസിഎൽ നേടിയെങ്കിലും കകാ എന്ന പുതിയ ബ്രസീലിയൻ സെൻസേഷനിന്റെ വരവോടെ മിലാനിൽ ഫോം നഷ്ടപ്പെട്ട താരം ഗ്രീക്ക് ദേവൻമാരായ ഒളിംപ്യാക്കോസിലൂടെ  ഉയർത്തെഴുന്നേൽപ്പിന് ശ്രമിച്ചെങ്കിലും ക്ലബുകളും വൻകരകളും മാറി മാറി അവസാനം  ബ്രസീലിൽ തന്നെ തിരിച്ചെത്തി തന്റെ കരിയർ തുടങ്ങിയ ക്ലബായ മോഗി മിറിമിൽ വച്ച് തൻെറ മകനായ റിവാൾഡീന്യോക്കൊപ്പം ക്ലബിൽ കളിച്ചു 43ആം വയസ്സിൽ വിരമിക്കുകയായിരുന്നു.

മറ്റു സമകാലിക താരങ്ങളുടെ നിഴലിൽ ഒതുങ്ങി പോയ റിവാൾഡോയുടെതിന് സമാനമായ അണ്ടർറേറ്റഡ് സ്പോർട്സ് ജീനിയസുകൾ കായിക ലോകത്ത് നിരവധിയാണ്. അവരിൽ ചില ഉദാഹരണങ്ങൾ എടുത്താൽ ബോക്സിംഗിൽ ദ ഗ്രൈറ്റസ്റ്റ് മുഹമദ് അലിക്കും ജോർജ് ഫോമാനും നിഴലിൽ ഒതുങ്ങി പോയ ജോ ഫ്രേസിയറെ പോലെ
ക്രിക്കറ്റിൽ സമകാലികരായ സചിൻ ടെണ്ടുക്കൽറിനും ബ്രയൻ ലാറക്കും നിഴലിൽ ഒതുങ്ങി പോയ രാഹുൽ ദ്രാവിഡിനെ പോലെ , ചെസ്സിൽ കാസ്പറോവിനും വിശ്വനാഥൻ ആനന്ദിനും നിഴലിലായിപ്പോയി വ്ളാദമിർ ക്രാംനിക്കിനെ പോലെ , ടെന്നീസിൽ പീറ്റ് സാംപ്രാസിനും ആന്ദ്രെ അഗാസിക്കും നിഴലിൽ ഒതുങ്ങി പോയ പാട്രിക് റാഫ്റ്ററെ പോലെ , ടെസ്റ്റ് ക്രിക്കറ്റിൽ മുത്തയ്യ മുരളീധരനും ഷെയ്ൻ വോണിനും നിഴലിൽ ഒതുങ്ങി പോയ അനിൽ കുംബ്ലയെ പോലെ ,
മോഡേൺ ഫുട്‌ബോളിൽ റൊണാൾഡോ പ്രതിഭാസത്തിനും സിനദിൻ സിദാനും നിഴലിൽ ഒതുങ്ങി പോവുകയായിരുന്നു റിവാൾഡോ എന്ന മഹാനായ താരം..

Written By - #Danish_Javed_Fenomeno

Belated ഹാപ്പി ബർത്ത് ഡേ വിഷസ് ടു ദ മോസ്റ്റ് വണ്ടർഫുളി ഗിഫറ്റ്ഡ് , ഗോൾഡൻ ലെഫ്റ്റ് ഫൂട്ടഡ് ജീനിയസ് , അക്രോബാറ്റിക് ആന്റ് സൂപ്പർനാച്ചുറൽ ഗ്രൈറ്റസ്റ്റ് ഓഫ് ദ ഗെയിം..❤️

പിറന്നാൾ ആശംസകൾ റിവാൾഡോ 
#GOAT @Rivaldo 💋💋

Thursday, April 2, 2020




സ്ലാവൻ ഫുട്‌ബോൾ സംസ്കാരത്തിന്റെ ബാക്കിപത്രമായി തെണ്ണൂറുകളിൽ വിഭജിക്കപ്പെട്ട ബോസ്നിയൻ ഫുട്‌ബോളിനെ ഉയർത്തി കൊണ്ടുവരുന്നതിൽ മുഖ്യപങ്ക് വഹിച്ച അവരുടെ നായകനും മധ്യനിരക്കാരനുമൊക്കെയായിരുന്നു ഹസൻ സാലിഹമീദിച്ച്.തെണ്ണൂറുകളുടെ അവസാനത്തിൽ ബയേണിൽ കളിക്കുന്ന കാലത്തായിരുന്നു ഇദ്ദേഹത്തിന്റെ പ്ലെയിംഗ് സ്റ്റൈൽ കാണാനും ഇദ്ദേഹത്തെ ഇഷ്ടപ്പെടാനും തുടങ്ങിയത്.കൃത്യമായി പറഞ്ഞാൽ 99ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഷെറിംഗ്ഹാമിന്റെയും  സോൾസ്യോറീന്റെയും ലാസ്റ്റ് മിനിറ് ഗോളിൽ ബയേൺ അവിചാരിതമായി യുണൈറ്റഡിനോട് തോറ്റ കളിയിൽ പകരക്കാരനായി ഇറങ്ങിയിരുന്നു ബോസ്നിയൻ നായകൻ.
ഏത് പൊസിഷനിലും കളിക്കാൻ പ്രാപ്തമായ വെർസറ്റൈൽ മധ്യനിരക്കാരൻ , മികച്ച പാസ്സിംഗ് വിദഗ്ധൻ കൂടിയായിരുന്ന സാലിഹമീദിച്ചിന്റെ ത്രൂ ബോൾ പാസ്സുകൾ  പലപ്പോഴും ഡച്ചിന്റെ വേഗമാർന്ന ഫോർവേഡ് റോയ് മക്കായ് പെറൂവീയൻ ടാർഗറ്റ് സ്ട്രൈകർ പിസാറോ ബ്രസീലിന്റെ എൽബർ എന്നീ സ്ട്രൈക്കിംഗ് ത്രിമൂർത്തികൾക്ക് സ്കോറിംഗ്  അനായാസമാക്കിയിട്ടുണ്ട്.ബലാക്ക് മെഹമത് ഷോൾ സീ റോബർട്ടോ അലി കരീമി ഓവൻ ഹാർഗ്രീവ്സ് എന്നിവർക്ക് ഒപ്പമുള്ള സാലിഹമീദിച്ചിൻെ 2000ങളിലെ ആദ്യ പകുതി ക്കാലത്തെ ബയേൻ മിഡ്ഫീൽഡ് സഖ്യം ലോകോത്തരമായിരുന്നു.

ഒരു വ്യാഴവട്ടകാലം ബയേണിൽ കളിച്ചു ശേഷം യുവൻറസിലും അഞ്ച് വർഷം ബൂട്ടണിഞ്ഞ ബോസ്നിയൻ ബയേൺ ഫുട്‌ബോൾ ഇതിഹാസം സാലിഹമീദിച്ചിന്റെ യഥാർത്ഥ പിൻഗാമിയാണിന്ന് യുവൻറസിന്റെ ലിറ്റിൽ പ്രിൻസ് എന്നറിയപ്പെടുന്ന ബോസ്നിയൻ മിഡ്ഫീൽഡർ മിറാലീം പ്യാനിച്ച്.തന്റെ Nations greatest icon സാലിഹമീദിച്ചിനെയും സിനദിൻ സിദാനെയും റോൾ മോഡലായ കണ്ട് പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് കാലെടുത്തു വച്ച പ്യാനിച്ചിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.സാലിഹമീദിച്ചിനെ പോലെ തന്നെ മധ്യനിരയിൽ ഏതൊരു പൊസിഷനിലും കളിക്കാൻ പൊട്ടൻഷ്യലും വർക്ക് റേറ്റും എനർജിയും ഉള്ള താരം.പിർലോയെ ഓർമ്മപ്പെടുത്തുന്ന സ്ട്രൈക്കിംഗ് ഷോട്ടുകൾ , സിദാനെ ഓർമപ്പെടുത്തുന്ന കണ്ണിമ്മ ചിമ്മും മുമ്പ് എതിർ ഡിഫൻസിനെ കീറിമുറിക്കുന്ന അപാരമായ വിഷനും , ബോൾ സ്കിൽസും , കൃത്യതയാർന്ന ലോംഗ് റേഞ്ച് മികവ് , വേഗമേറിയ നീക്കങ്ങൾ എന്നിവ പ്യാനിച്ചിനെ മറ്റു സമകാലിക മധ്യനിരതാരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നു.മോഡേൺ ഫുട്‌ബോളിൽ പിർലോ  പോയ ശേഷം അന്യമായി കൊണ്ടിരിക്കുന്ന പിർലോ സ്റ്റൈൽ ഡീപ് ലെയിംഗ് പ്ലേമേക്കറുടെ ഒരു യുഗോസ്ലാവൻ പതിപ്പാണ് പ്യാനിച്ച്.
2015 ൽ പ്യാനിച്ച് റോമയിൽ കളിക്കുന്ന കാലത്ത്  ഫ്രീകിക്ക് രാജാവ് ആയ ജുനീന്യോ പ്യാനിച്ചിനെ വിശേഷിപ്പിച്ചത്  ഭാവിയിലെ ഫ്രീകിക്ക് വിദഗ്ധൻ എന്നായിരുന്നു.സിദാൻ സാലിഹമീദിച്ച് പിർലോ തന്റെ മൂന്ന് മാതൃക താരങ്ങളെ പോലേ തന്നെ യുവൻറസ് ജെഴ്സിയിൽ പന്തുമായി കുതിപ്പ് തുടരുന്ന , 
സാലിഹമീദിച്ച് ഏദിൻ സെകോ എന്നിവർ കഴിഞ്ഞാൽ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട  ബോസ്നിയൻ താരമായ മിറലീം പ്യാനിച്ചിന് പിറന്നാൾ ആശംസകൾ നേരുന്നു..

Happy bday #Pjanic ❤️❤️

Wednesday, February 19, 2020

" ഗുഡ്ബൈ സൈന്റ് ഐകർ "





Author - Danish Javed Fenomeno

2002 ലോകകപ്പ് പ്രീ ക്വാർട്ടറിൽ റോബി കീനും ഡാമിയൻ ഡഫും ഷേ ഗിവണും ഫിന്നാനും തുടങ്ങിയ പ്രീമിയർ ലീഗ് സൂപ്പർ താരങ്ങൾ അണിനിരക്കുന്ന അയർലൻഡിനെതിരെ റൗളും ഹിയറോയും ബറാഹയും മെൻഡിയേറ്റയും പുയോളും  മോറിയൻസും ഹെൽഗേരയും ഹെൻറികെയും അടങ്ങിയ ടൂർണമെന്റ് ഹോട്ട് ഫേവറൈറ്റുകളിലൊന്നായ സ്പെയിൻ കളിക്കുന്നു.വലൻസിയൻ മിഡ്ഫീൽഡർ ബറാഹയുടെ ക്രോസിൽ ഹെഡ്ഡർ സ്പെഷ്യലിസ്റ്റ് മോറിയന്റസ് സ്പെയിന് വേണ്ടി ബുള്ളറ്റ് ഹെഡ്ഡിലൂടെ ഗോൾ നേടുന്നു.ശേഷം ഡഫിനെ ബോക്സിൽ തള്ളിയിട്ടതിന് അയർലൻഡിന് പെനാൽറ്റി ലഭിക്കുന്നു.പെനാൽറ്റി എടുത്ത ലീഡ്സ് മിഡ്ഫീൽഡർ ഹേർട്ടിന്റെ കിക്ക് തടുത്തിട്ട് 20 കാരനായ സ്പാനിഷ് ഗോൾകീപ്പർ സ്പെയിന് അഡ്വാന്റേജ് നൽകുന്നു.മൽസരത്തിൽ മേധാവിത്വം പൂലർത്തിയ റോബീ കീനിന്റെ അയർലന്റിന് മുന്നിൽ വിലങ്ങു തടിയായി ആ യുവ ഗോളി നിലയുറപ്പിച്ചപ്പോൾ സ്പെയിൻ വിജയത്തിലേക്ക് നീങ്ങവേ ഹിയറോ ബോക്സിൽ വച്ച് ചെയ്ത ഒരബദ്ധം അയർലൻഡിന് വീണ്ടും പെനാൽറ്റി ലഭിക്കുന്നു.ഇത്തവണ കിക്ക് എടുത്ത റോബീ കീന് പിഴച്ചില്ല.മൽസരം സമനിലയിൽ , എക്സ്ട്രാ ടൈമും കടന്നു ഷൂട്ടൗട്ടിലേക്ക്.ഷൂട്ടൗട്ടിൽ തുടർച്ചയായി സ്പെയിനിൻെ സ്പോട്ട് കിക്കുകൾ യുവാൻഫ്രാനും വാലെറോണും പുറത്തേക്കടിച്ചു കളഞ്ഞപ്പോൾ  അയർലൻഡിന്റെ രണ്ട് സ്പോട്ട് കിക്കുകൾ തടുത്തിട്ട് സ്പെയിനെ ക്വാർട്ടർ ഫൈനലിൽ എത്തിച്ച് ഹീറോ ആവുകയായിരുന്നു  ആ ഇരുപത് കാരൻ ഗോൾകീപ്പർ.അന്ന് സ്പാനിഷ് മാധ്യമങ്ങൾ ആ ഇരുപത് വയസുകാരൻ ഗോൾകീപ്പർക്ക് ഒരു വിളിപേരിട്ടു " ദ സൈന്റ് " . അന്നു മുതൽ ഫുട്‌ബോൾ ആരാധകർ സ്നേഹത്തോടെ  "സൈന്റ് ഐകർ " എന്നു വിളിച്ചു.
    
റൊണാൾഡോ റോബർട്ടോ കാർലോസ് സിദാൻ ഫിഗോ റൗൾ ബെക്കാം എന്നിവരടങ്ങിയ ചരിത്ര പ്രസിദ്ധമായ ഗാലക്റ്റികോസ് ടിമിൻെ ഗോൾ കീപ്പർ ആയി ഐകർ കസിയാസ് കളിച്ചു പോയ അഞ്ച് വർഷങ്ങൾ മില്ലേനിയം ഡെകാഡെയിലെ യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ തൽസമയം കണ്ട ഞാനടക്കമുള്ള ഓരോരുത്തരുടെയും ഗൊൾഡൻ നൊസ്റ്റാൾജിക് ഫീൽ ഇ നിമിഷങ്ങളിലും മറക്കാൻ കഴിയുമോ? 

ടികി ടാകാ സിസ്റ്റത്തിലൂടെ പൊസഷൻ ഡൊമിനേഷൻ ടീമായി ഉയർന്ന് വന്ന സ്പെയിന് വേണ്ടി 2008 യൂറോ കപ്പ് നായകനായി കസിയാസ് ഉയർത്തുമ്പോൾ മാധ്യമ പ്രശംസ മുഴുവനും വിയ്യയും ടോറസും സാവിയും കൊണ്ടുപോയപ്പോൾ ക്വാർട്ടർ ഫൈനലിൽ ഇറ്റലിയുടെ ഉഡിനിസ് ലെജൻഡ് അന്റോണിയോ ഡിനതാലെയുടെയും റോമയുടെ ഇതിഹാസം ഡാനിയേല ഡി റോസിയുടെയും സ്പോട്ട് കിക്കുകൾ കസിയാസ് തടുത്തിട്ട്  സ്പാനിഷ് വസന്തത്തെ സെമിയിലേക്ക് നയിച്ചത് വിസ്മരിക്കാൻ കഴിയുമോ..? 

ആഫ്രിക്കൻ ലോകകപ്പ് ഫൈനലിൽ ഓറഞ്ച് പടക്കെതിരെ ഫാബ്രിഗാസിന്റെ പാസിൽ ആൻഡ്രിയാസ് ഇനിയെസ്റ്റ എക്സ്ട്രാ ടൈമിൽ വിജയ ഗോളടിച്ചു ഫൈനലിലെ താരമായപ്പോൾ  വിനാശകാരിയായ വിംഗർ ആർയെൻ റോബന്റെ രണ്ട് ഒറ്റയാൻ മുന്നേറ്റങ്ങളിൽ രണ്ട് തവണ വൺ ഓൺ സ്വിറ്റേഷനിൽ  റോബനെ നേരിട്ട് , പെനാൽറ്റി വഴങ്ങാതെ റോബന്റെ കാലിൽ നിന്നും ബോൾ റാഞ്ചിയ കസിയാസിന്റെ ധീരമായ സേവുകൾ ആയിരുന്നില്ലേ സ്പെയിന് കന്നി ലോകകപ്പ് നേടിക്കൊടുത്തത് ?

2012 യൂറോയിൽ സ്പെയിനിന് തൂടരെ മൂന്നാം കിരീടം ഉയർത്തിയ ഏക നായകൻ , 2013 ഫിഫ കോൺഫെഡറേഷൻ കപ്പ് ഫൈനലിൽ ബ്രസീലിന് മുന്നിലും 2014 ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിൽ ഹോളണ്ടിനു മുന്നിലും ഗോളുകൾ യഥേഷ്ടം വഴങ്ങി പുറത്തേക്ക് പോയപ്പോൾ സ്പാനിഷ് അർമേഡയുടെ സുവർണ കാലഘട്ടത്തിന്റെ അന്ത്യത്തിന് പ്രായം ബാധിച്ച തന്റെ ചോർന്ന കൈകൾ കൂടി കാരണമായി എന്ന വസ്തുത നിസ്സഹതയോടെ കസിയാസ് മനസ്സിലാക്കിയിരുന്നോ.?

യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ലാ ഡെസിമ ഉയർത്തിയ ചരിത്രത്തിലെ ഒരേയൊരു ക്യാപ്റ്റന് താൻ ഒന്നര പതിറ്റാണ്ടോളം കളിച്ചു വളർന്നു പന്തലിച്ച റിയൽ മാഡ്രിഡ് ക്ലബ് ഒരു ഫെയർവെൽ പോലും നൽകാതെ തന്നെ തട്ടിയകറ്റിയപ്പോൾ തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ തന്റെ സുവർണ കരിയറിന്റെ അവസാനം അപൂർണ്ണമായി പോയി എന്ന തോന്നൽ കസിയസിനെ അലട്ടിയിരുന്നോ..?

ഫ്രാൻസ് ബെക്കൻബവറിനും ദിദിയർ ദെഷാംപ്സിനും ശേഷം ഫിഫ ലോകകപ്പ് , യുറോ കപ്പ് , യുവേഫ ചാമ്പ്യൻസ് ലീഗ് എന്നീ അപൂർവ ട്രിപ്പിൾ കിരീട നേട്ടങ്ങൾ നായകനായി നേടിയ മൂന്നാമത്തെ ലെജണ്ടറി ക്യാപ്റ്റൻ ആയി മാറിയ ഐകർ കസിയാസിന്റെ ശ്രേഷ്ഠമായ ഈ കരിയർ നേട്ടങ്ങൾ മാത്രം മതി റിയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ അദ്ദേഹത്തെ പുന പ്രതിഷ്ഠിക്കാൻ.
എന്നെന്നും സാന്റിയാഗോ ബെർണേബൂവിന്റെ ഹൃദയത്തിൽ തന്നെയാണ് കസിയസിന് മാഡ്രിഡ് ആരാധകർ അനശ്വര സ്ഥാനം നൽകിയിരിക്കുന്നത്.
കാരണം  ഹൃദയവും ശരീരവും അടർത്തി മാറിയിട്ടും മരണ കിടക്കയിൽ നിന്നും ഉയർത്തെഴുന്നേറ്റ് വന്ന സൈന്റ് ആണവൻ.ഐകറിനെ പോലെ
മാഡ്രിഡിനെയും സ്പെയിനെയും ഒരുപോലെ  നെഞ്ചിലേറ്റിയ താരം ചരിത്രത്തിൽ നിങ്ങൾക്ക് കാണിച്ചു തരാൻ കഴിയില്ല.  ആന്ത്രിയാസ് ഇനിയെസ്റ്റ സാവി ഹേർണാണ്ടസ്  റൗൾ ഗോൺസാലസ് ഫെർണാണ്ടോ ഹിയറോ എമിലിയോ ബൂട്രിഗാനോ കാർലോസ് പൂയോൾ സാബി അലോൺസോ സുബ്രിസരേറ്റ ഡേവിഡ് വിയ്യ ടെൽമോ സറ സ്പാനിഷ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ ലിസ്റ്റിൽ ഇവർക്ക്‌ എല്ലാം മുകളിൽ തന്നെയാണ് കസിയസിന്റേ സ്ഥാനം.ലോക ഫുട്‌ബോൾ ചരിത്രത്തിലെ ഫുട്‌ബോൾ ജയന്റ് ടീം ആയിട്ടും ഒരു യൂറോ കപ്പ് നേട്ടത്തിന്റെ മേൻമ മാത്രം പറയാനുണ്ടായിരുന്ന സ്പെയിന് രണ്ട് യൂറോ കപ്പും ഒരു ലോകകപ്പും നേടികൊടുത്തു ചരിത്രങ്ങൾ വാരിക്കോരി നൽകിയ നായകൻ "സൈന്റ് ഐകർ" അല്ലാതെ മറ്റാരാണ് സ്പാനിഷ് ഫുട്‌ബോൾസ് ഗ്രൈറ്റസ്റ്റ് എവർ പദവിയുടെ അവകാശി.

" എന്റെ കുട്ടിക്കാലം മുതലെ ഞാൻ കാണുന്നുണ്ട് ലോതർ മത്തേസു ലോകകപ്പ് ഉയർത്തുന്നത് , ദുംഗ ഉയർത്തുന്നത് , ദെഷാംപ്സ് ഉയർത്തുന്നത് , കഫു ഉയർത്തുന്നത് , കന്നവാരോ ഉയർത്തുന്നത് ,..എന്നാൽ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല ഇവർക്ക് ശേഷം ഞാനായിരിക്കും എന്ന് , ലോകകപ്പ് കിരീട നേട്ടം എന്നെ എല്ലയിപ്പോഴും വികാരീധനാക്കുന്നു കാരണം ഒരു ഫുട്‌ബോളറുടെ കരിയറിൽ അത് സമാനതകളില്ലാത്ത കിരീട നേട്ടമാണ് "

ലോകകപ്പ് നേടിയ ശേഷം ഐകർ ഉദ്ധരിച്ച വാചകങ്ങളാണിത്.

ലോസ് ബ്ലാങ്കോസിന്റെയും സ്പാനിഷ് അർമേഡയുടെയും അനശ്വരനായ ജീനിയസിന് വിട.ഫുട്‌ബോൾ വലക്ക് കീഴിൽ ഇനി സൈന്റ് ഐകർ ഇല്ല.

By - Danish Javed Fenomeno

Gud by GOAT Casillas