Wednesday, July 25, 2018

എവർട്ടൺ ഫുട്‌ബോൾ ക്ലബ് ചരിത്രത്തിലെ അഞ്ചാമത്തെ ബ്രസീൽ താരമായി റിച്ചാർലിസൺ



ഫ്ലുമിനെൻസിൽ നിന്നും കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ വാറ്റ്ഫോർഡിലെത്തിയ യുവതാരം റിചാർലിസൺ തുടക്കക്കാരനെന്ന നിലയിൽ താരതമ്യേനെ മികവുറ്റ പ്രകടനം കാഴ്ച്ച വെച്ചിരുന്നു. ലെഫ്റ്റ് വിംഗ് ആണ് റിച്ചാർലിസണിന്റെ മെയിൻ പൊസിഷനെങ്കിലും സെന്റർ സ്ട്രൈകർ റോളിലും കളിക്കാൻ അനുയോജ്യനാണ്.അടിസ്ഥാനപരമായി റൈറ്റ് ഫൂട്ടഡ് പ്ലെയറായ താരം മികച്ച ഡ്രിബ്ലർ കൂടിയാണ്.മാത്രമല്ല തന്റെ വീക്കർ ഫൂട്ടായ ഇടം കാൽ കൊണ്ടും ഗോൾ നേടാൻ പ്രാപ്തനാണ്.വൺ ഓൺ വൺ സ്വിറ്റേഷൻ മറികടക്കാനുള്ള സ്കിൽസും ടെക്നിക്കൽ എബിലിറ്റിയും  റിച്ചാർലിസണിന്റെ തനതായ ബ്രസീലിയൻ ഫ്ലയർ പ്രകടമാക്കുന്നു. കരുത്തുറ്റ പേസ്സും അത്ലറ്റിക്സവും നീളം കൂടിയ കാലുകളും റിച്ചാർലിസണെ ഗാരത് ബെയ്ലിന്റെ ചെറിയൊരു പതിപ്പാണെന്ന് തോന്നിപ്പിക്കും.
പാസ്സിംഗിലെ പിഴവുകളും അനാവശ്യമായ ഷൂട്ടിംഗിന് ശ്രമിക്കുന്നതുമായ താരത്തിന്റെ ദൗർബല്യങൾ എവർട്ടണിൽ പരിഹരിക്കപ്പെടുമെന്ന് കരുതുന്നു.

2002 ൽ മുൻ ബൊട്ടഫോഗോ മിഡ്ഫീൽഡറായിരുന്ന റോഡ്രിഗോ ബെക്കാമാണ് ആദ്യമായി എവർട്ടണിൽ കളിച്ച ബ്രസീലുകാരൻ.
മുൻ ബ്രസീൽ സെന്റർ ഫോർവേഡ് ജോയും ആൻഡേഴ്സൺ സിൽവയും ഫിലിപ്പ് മറ്റിയോണിയുമാണ് എവർട്ടന് വേണ്ടി ബൂട്ട് കെട്ടിയ മറ്റു കാനറികൾ.
Danish Javed Fenomeno




ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ലോക ഫുട്‌ബോളിൽ   സ്ട്രെങ്ത്തും എനർജിയും പവറും ആവാഹിച്ച താരം. കാർലോസിനും റോണോക്കും റിവക്കും അഡ്രിയാനോ ക്കും ശേഷം ഞാൻ ഫുട്‌ബോളിൽ ദർശിച്ച ഏറ്റവും മികച്ച പവർഫുൾ ഫൂട്ട് ഉണ്ടായിട്ടും നിലവാരമില്ലാത്ത ലീഗിൽ പോയി കളിച്ചു കരിയർ കളഞ്ഞു കുളിച്ചവൻ.ഷൂട്ടിംഗിലെ കൃത്യതയില്ലായ്മയും പന്തടക്കത്തിലെ അപാകതയും ഫിനിഷിങിലെ സ്ഥിരതയില്ലായ്മയും ആണ് ഹൾക്കിനെ പിന്നോട്ടടിപ്പിച്ച ഘടകങ്ങൾ.2014 ലൊകകപ്പിൽ നെയ്മറുമൊത്ത് ഒരു സഹായിയായി ഒസ്കാറിനേക്കാൾ
ഹൾക്കിൽ  പ്രതീക്ഷ അർപ്പിച്ചിരുന്നു ഞാൻ.സെമി ദുരന്തം ഒഴിച്ചു നിർത്തിയാലും മറ്റു മൽസരങ്ങളിലും ഹൾക്  വൻനിരാശയും പരാജയവുമായിരുന്നു ഫലം.

പോർട്ടോയിൽ ഹൾക് കളിച്ചിരുന്ന കാലഘട്ടം ഹൾകിന്റെ സുവർണ കാലമായി വിലയിരുത്താം.
ഫാൽകാവോ-ഹൾക് കൂട്ട്കെട്ടിലൂടെ പോർച്ചുഗീസ് ലീഗിലും യുവേഫ കപ്പിലും(യൂറോപ്പാ ലീഗ്) ഡിസ്ട്രക്റ്റീവ് പ്ലയർ ആയി വളർന്നപ്പോൾ ദുംഗയുടെ 2010ലോകകപ്പ് സ്ക്വാഡിൽ ഇടം പിടിക്കുമെന്ന് കരുതിയെങ്കിലും ദുംഗ തഴയുകയായിരുന്നു.കരിയറിലെ നിർണായക ഘട്ടത്തിൽ പോർട്ടോയിൽ നിന്നും യൂറോപ്യൻ ഫുട്‌ബോൾ അഡാപ്റ്റ് ചെയ്ത ശേഷം പ്രമുഖ ലീഗിലേക്ക് കൂടിയേറാതെ കളിച്ചു പയറ്റി തെളിഞ്ഞ ലീഗിനേക്കാൾ നിലവാരം കുറഞ്ഞ ലീഗിലേക്ക് ചേക്കേറുകയായിരുന്നൂ ഹൾക്.അവിടെയായിരുന്നൂ ഹൾകിന് വീഴ്ച പറ്റിയത്.പണത്തിന്റെ പിറകെ 
പോയി റഷ്യൻ ലീഗിലെ സെനിതിൽ തന്റെ പ്രൈം ഇയേഴ്സ് ചെലവിട്ട ഹൾക് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലബുകളിലേക്ക് ആപ്റ്റായ താരമായിരൂന്നു.ഇപ്പോൾ ചൈനീസ് ലീഗിൽ 2 വർഷമായി കളിക്കുന്ന താരത്തിന് ഇനി യൂറോപ്യൻ വമ്പൻ ലീഗുകളിലേക്ക് കളിക്കുകയെന്നത് അസാധ്യമാണ്.

നെയ്മറേ പോലെയോ റോബീന്യോയെ പോലെയോ പൊതൂവേയുള്ള ട്രഡീഷണൽ ബ്രസീലിയൻ വണ്ടർ സ്ക്ൽഫുൾ ടാലന്റഢ് ഒന്നുമായിരുന്നില്ല ഹൾക് കാകയെ പോലെയോ കൗട്ടീന്യോ യെ പോലെയോ ടെക്നിക്കലി ക്രിയേറ്റിവ് അറ്റാക്കിംഗ് താരവുമായിരുന്നില്ല് പക്ഷേ ഗാരത് ബെയ്ലിനെ പോലെയോ ഡഗ്ലസ് കോസ്റ്റയെ പോലെയോ തന്റെ പേസ്സും ആക്കവും പ്രഹരശേഷിയൂം ഉപയോഗിച്ച് കളത്തിൽ ടീമിന് മുതൽകൂട്ടാവുന്ന താരമായിരുന്നു.പക്ഷേ തന്റെ പൊട്ടൻഷ്യൽ ക്രമാതീതമായി വർധിപ്പിക്കാൻ കഴിയാതെ ദുർബലമായ ലീഗുകളിൽ പോയി കരിയർ തൂലക്കുകയായിരുന്നു.
പോർട്ടോയിൽ കളിച്ച കാലത്തെ ഹൾകും സെനിതിൽ കളിച്ച ഹൾകും രണ്ടും രണ്ട് നിലവാരമായിരുന്നു.ഹൾക്കിനെ പോലെയുള്ള താരമാണ് ഡഗ്ലസ് കോസ്റ്റാ.കോസ്റ്റ കൂടിയേറിയത് ശ്രദ്ധിക്കുക..ഷക്ത്തറിൽ പയറ്റി തെളിഞ്ഞ ശേഷം അദ്ദേഹം കൂടിയേറിയത് ബയേണിലേക്കായിരുന്നു.ഇപ്പോൾ യുവൺറസിൽ കളിക്കുന്നു. ഇഞ്ചുറി പ്രോൺ ആണെങ്കിലും കരിയറിലെ നിലവാരം ക്രമാതീതമായി ഉയർത്താനാണ് ക്ലബും ലീഗും സെലക്റ്റ് ചെയ്യുന്നതിലൂടെ കോസ്റ്റ ശ്രമിച്ചത്.ഈയൊരു ശ്രമം ഹൾകിന്റെ ഭാഗത്ത് നിന്നും അദ്ദേഹത്തിന്റെ കരിയറിലേ നിർണായകഘട്ടത്തിൽ നിന്നുമുണ്ടായില്ല അത് തന്നെയാണ് ഹൾകിന്റെ കരിയറിലെ പരാജയവും ബ്രസീൽ ജെഴ്സിയിൽ തീരെ ശോഭിക്കാതെ പോയതും.ഒസ്കാറിനെ പോലെ തന്നെ ബ്രസീൽ ടീമിൽ പ്രത്യേകിച്ചൊരു ഇംപാക്ടുണ്ടാക്കാൻ ഹൾകിന് കഴിഞ്ഞിട്ടില്ല.

Happy bday #Hulk 
One of the Wasted Talent 

#Old_Post
🇧🇷 ~ ബാർസ ബ്രസീലിയൻസ് ~ 🇧🇷


മാൽകം ബാഴ്സയുമായി കരാറിലെത്തുന്ന  നാൽപ്പതാമത്തെ ബ്രസീൽ താരമാണ്.
1930 മുതൽ തുടങ്ങിയതാണ് ബാഴ്സയുടെ  ബ്രസീൽ പ്രേമം.ഡിഫൻസീവ് മധ്യനിരക്കാരനായിരുന്ന ഫോസ്റ്റോ ഡോസ് സാന്റോസാണ് ആദ്യമായി ബാർസയിൽ കളിച്ച ബ്രസീലിയൻ.

കാമ്പ് നൂവിലെ കാനറികൾ🇧🇷
(നാൽപ്പത് പേരുണ്ടെങ്കിലും അഞ്ച് താരങ്ങളുടെ പേരുകൾ കിട്ടിയിട്ടില്ല. ലഭിച്ച മുപ്പത്തിയഞ്ച് പേരുടെ പേരും പൊസിഷനും  ചുവടെ കൊടുക്കുന്നു)

1.ഫോസ്റ്റോ ഡോസ് സാന്റോസ്(Def.mid)
2.ജഗ്വാരെ(GK)
3.ലൂസിഡിയോ ബാറ്റിസ്റ്റ(Right winger)
4.എവാരിസ്റ്റോ( Forward)
5.വാൾട്ടർ മച്ചേഡോ(Forward)
6.മാറീന്യോ പെരസ് (Defender)
7.ബയോ വില്ല്യംസ് സിൽവിയോ(Forward)
8.റോബർട്ടോ ഡൈനാമിറ്റെ(Forward)
9.ക്ലെയോ ( Central midfielder)
10.അലോയ്സിയോ പിറെസ്(Defender)
11.റൊമാരിയോ(Forward)
12.ജിയോവാനി ഒലിവേര(Attacking Mid)
13.റൊണാൾഡോ(Forward)
14.സോണി ആൻഡേഴ്സൺ(Forward)
15.റിവാൾഡോ(Attacking Midfielder)
16.തിയാഗോ (Central Midfielder)
17.ഫാബിയോ റോച്ചൻബക്ക്(Midfielder)
18.ജിയോവാനി ഗോമസ്( Attacking mid)
19.റൊണാൾഡീന്യോ (Attacking mid)
20.ജൂലിയാനോ ബെല്ലേറ്റി(Right Back)
21.സിൽവീന്യോ (Left Back)
22.എഡ്മിൽസൺ( Def.Mid)
23.ഡാനി ആൽവസ്(Right Back)
24.ഹെൻറിക്വെ(Defender)
25.കെറിസൺ(Forward)
26.മാക്സ്വെൽ(Left Back)
27.അഡ്രിയാനോ(Left Back)
28.നെയ്മർ (Forward)
29.റാഫീന്യ ( Central Mid)
30.ഡഗ്ലസ്(Right Back)
31.മർലോൺ(Defender)
32.പൗളീന്യോ(Central Midfeilder)
33.ഫിലിപ്പ് കൗട്ടീന്യോ( Attacking Mid)
34.ആർതർ (Central Midfielder)
35.മാൽകം (Attacking Mid)





2018 വർഷത്തിൽ ബാഴസ കരാർ ഒപ്പുവെച്ച മൂന്ന് ബ്രസീലിയൻസായ കൗട്ടീന്യോ ആർതർ മാൽകം എന്നിവരടക്കം നിലവിൽ അഞ്ച് ബ്രസീൽ താരങ്ങളാണ് ബാഴ്സയുമായി കരാറിൽ ഉള്ളത്.മറ്റു താരങ്ങളായ റാഫീന്യയും മർലോണും യഥാക്രമം  ഇന്റർമിലാനിലേക്കും നീസ് ലേക്കും ലോണിൽ പോയതാണ്.

ബാഴ്സലോണ ചരിത്രത്തിൽ ഏറ്റവുമധികം ഫോറിൻ താരങ്ങൾ കളിച്ചത്  ബ്രസീലിൽ നിന്നാണ്.40 താരങ്ങളുമായി ബഹുദൂരം മുന്നിലാണ് ബ്രസീൽ.തൊട്ടുപിന്നാലെ 19 താരങ്ങൾ കളിച്ച നെതർലാന്റ്സാണ്.
അർജന്റീനയിൽ നിന്നും 16 താരങ്ങളാണ് ബാഴ്സക്ക് വേണ്ടി കളിച്ചത്.

നിലവിലെ ടീമിലും  ബാഴ്സലോണയുമായി ഏറ്റവും കൂടുതൽ ഫോറിൻ താരങൾ കരാറിലുള്ളത് ബ്രസീലിൽ നിന്നാണ്.അഞ്ച് താരങ്ങൾ ,തൊട്ടുപിന്നാലെ നാല് താരങ്ങളുമായി ഫ്രാൻസാണ്.

by - Danish Javed Fenomeno
Brazilona🇧🇷🇧🇷🇧🇷
🇧🇷 മാഡ്രിഡ് ബ്രസീലിയൻസ് 🇧🇷

റിയൽ മാഡ്രിഡ് ക്ലബ് ചരിത്രത്തിലെ പതിനെട്ടാം ബ്രസീലിയൻ താരമായി പതിനെട്ടുകാരൻ വിനീസ്യസ് ജൂനിയർ..😍
മിസ്റ്റർ ഫുട്‌ബോൾ എന്ന പേരില് അറിയപ്പെടുന്ന ബ്രസീൽ ഇതിഹാസം ദിദിയിൽ തുടങ്ങി ഇന്ന് വിനീസ്യസിൽ എത്തി നിൽക്കുന്ന ലോസ് ബ്ലാങ്കോസ് ബ്രസീലിയൻസിലൂടെ....



ബെർണേബൂവിലെ കാനറികൾ

ദിദി 
എവാരിസ്റ്റോ
റികാർഡോ റോച്ച
റോബർട്ടോ കാർലോസ്
സീ റോബർട്ടോ
സാവിയോ
ഫ്ലാവിയോ കോൻസയ്സോ
റൊണാൾഡോ
ജൂലിയോ ബാപ്റ്റിസ്റ്റ
റോബീന്യോ
എമേഴ്സൺ
സീസീന്യോ
മാർസെലോ
കകാ
കാസെമീറോ
ലുകാസ് സിൽവ
ഡാനിലോ
വിനീസ്യസ് ജൂനിയർ

Friday, July 20, 2018

"സ്ലാവൻ ബാർബികയും ബുള്ളറ്റ്മാനും" - ദ ഫ്രീകിക്ക് ജയന്റ്സ്



യൂഗോസ്ലാവിയുടെ പോരാട്ടവീര്യം മാസ്മരികമാണ്.ഒരുപക്ഷേ ഇന്നത്തെ തലമുറ വിശ്വസിക്കില്ല അവരുടെ ആക്രമണ ഫുട്‌ബോൾ പാരമ്പര്യം.അകാലത്തിൽ മറഞ്ഞുപോയ സ്ലാവൻ ഫുട്‌ബോളിന്റെ  പോരാട്ടങ്ങൾ ഇന്നും ഓർമയിൽ തങ്ങി നിൽക്കുന്നുണ്ട്.അതിൽ ഏറ്റവും പ്രധാനപ്പെട്ട ഓർമയാണ് ഇറ്റലിയുടെ ഗോൾഡൻ ജനറേഷൻ കരഞ്ഞ , ഫ്രഞ്ചിന്റെ സുവർണ തലമുറ ചിരിച്ച പോർച്ചുഗീസ് ഡച്ച് ഇംഗ്ലീഷ് സ്പെയിൻ തുർക്കി റൊമാനിയ ചെക്ക് തുടങ്ങി പല യൂറോപ്യൻ ജയന്റുകളുടെയും ഗോൾഡൻ ജനറേഷനുകളുടെ ഒരു സംഗമ ടൂർണമെന്റായ യൂറോ 2000.

മില്ലേനിയം യൂറോയിലെ ഏറ്റവും മനോഹരമായ മൽസരമായിരുന്നു  സാഹോവിച്ചിന്റെ സ്ലോവേനിയക്കെതിരായ യൂഗോസ്ലാവിയുടെ മൽസരം. തങ്ങളിൽ നിന്നും വേറിട്ട് പോയ റിപ്പബ്ലികായ സ്ലോവേനിയക്കെതിരായ മൽസരത്തിൽ മൂന്ന് ഗോളിൽ പിറകിൽ നിന്ന ശേഷം അത്യപൂർവ തിരിച്ചുവരവായിരുന്നു യൂഗോസ്ലാവിയ നടത്തിയത്. മുമ്പ് 98 ലോകകപ്പിൽ ഇറാനെതിരെ നേടിയ ഫ്രീകിക്ക് ഗോളോടെയായിരുന്നു സിനിസിയ മിഹാലോവിച്ച് എന്റെ മനസ്സിൽ പതിയാനിടയായത്.തന്റെ ഇതിഹാസ തുല്ല്യമായ കരിയറിലെ അവസാന സമയത്തായിരുന്നു മിഹാലോവിച്ച് മില്ലേനിയം യൂറോ കളിക്കുന്നത് സ്ലോവേനിയക്കെതിരെ എന്റെ ശ്രദ്ധ പോയതും പതിനൊന്നാം നമ്പർ സ്റ്റോപ്പറായ മിഹാലോവിച്ചിലേക്കായിരുന്നു പക്ഷേ രണ്ടാം മഞ്ഞകാർഡ് വഴങ്ങി അനാവശ്യ റെഡ് വാങ്ങി മിഹാലോവിച്ച് പുറത്തായതോടെ സ്ലാവൻമാർ പത്ത് പേരായി ആയി ചുരുങ്ങി. ശേഷമായിരുന്നു  സ്ലാവിക് പോരാട്ടവീര്യം ലോകമറിഞ്ഞത്.  മിലോസേവിച്ചിന്റെ ഇരട്ട ഗോളടക്കം മൂന്നു എണ്ണം പറഞ്ഞ ഗോളുകളടിച്ച് സ്ലാവുകൾ സമനില പിടിക്കുന്നു. ഞാൻ എന്റെ ലൈഫ്ടൈമിൽ തൽസമയം കണ്ട ഏറ്റവും മികച്ച കംബാക്ക് പോരാട്ടമായിരുന്നത്.
അന്നത്തെ റൗൾ മെൻഡിയേറ്റ മുനിറ്റസ് ഗാർഡിയോള തുടങ്ങി വമ്പൻമാർ അണിനിരന്ന സ്പെയിനെയും മിലോസേവിച്ചിന്റെ ഹാട്രികിൽ സ്ലാവൻമാർ തോൽപ്പിച്ചിരുന്നു..പക്ഷേ ക്വാർട്ടറിൽ ക്ലൈവർട്ടിന്റെ ഡച്ചിന്റെ സുവർണ തലമുറയ്ക്ക് മുന്നിൽ ദാരുണമായ തകർന്നതായാണ് ഓർമ...

മിലോസേവിച്ച് ആറു ഗോളോടെ ടൂർണമെന്റ് ടോപ് സ്കോറർ ആയിരുന്നു.
അനാവശ്യമായ ഗോളുകൾ വഴങ്ങുന്ന ദുർബലമായ പ്രതിരോധമായിരുന്ന സ്ലാവൻ ഫുട്‌ബോളിന്റെ ഏറ്റവും വലിയ ദൗർബല്യം.പക്ഷേ അതെല്ലാം അവരുടെ സുന്ദരമായ വേഗതയാർന്ന കുറിയ പാസ്സിംഗ് മികവിലൂടെയുള അറ്റാക്കിംഗ് ഫുട്‌ബോൾ കൊണ്ട് മറികടക്കാൻ കഴിവുണ്ടായിരുന്നു.അതുകൊണ്ട് തന്നെയായിരുന്നു യൂറോപ്പിലെ ബ്രസീലെന്ന് എൺപതുകളിൽ അവരെ  യൂറോപ്യൻ മാധ്യമങ്ങൾ വിളി പേരിട്ടിരുന്നത്.  മിലോസേവിച്ചിന് പുറമേ ഒരു കാലത്ത് റിയലിന്റെ കിടയറ്റ സ്ട്രൈകർ ആയിരുന്ന 1998 യുസിഎൽ ഫൈനലിൽ യുവൻറസിനെതിരെ വിജയ ഗോളടിച്ച മിയടോവിച്ചും ചേർന്ന അറ്റാക്കിംഗും ഡ്രുലോവിച്ചെന്ന വേഗതയാർന്ന വിംഗറും സ്റ്റോയികോവിച്ചിന്റെയും സ്റ്റാൻകോവിച്ചിന്റെയും മധ്യനിരയിലെ പ്ലേമേക്കിംഗ് മികവിലൂടെയും പിറകിൽ നിന്നും ഉള്ള മിഹാലോവിച്ചിന്റെ കടന്നുകയറ്റങ്ങളും ഫ്രീകിക് മാന്ത്രികതയും അനുഭവിച്ചറിയാൻ ഭാഗ്യം ലഭിച്ചിട്ടുണ്ടായിരുന്നു അക്കാലത്ത്.



സിൻസിയ മിഹലോവിച്ചിനെ പോലെയൊരു ഇതിഹാസം യൂറോപ്യൻ ഫുട്‌ബോൾ ചരിത്രത്തിൽ ഇനി പിറക്കുമോ..
മിഹാലോവിച്ചിന്റെ പല അറ്റാക്കിംഗ് ക്വാളിറ്റികളുമായും പൊസഷൻ വെർസറ്റാലിറ്റിയിലും സാമ്യതകൾ പുലർത്തുന്ന അവരുടെ ഇന്നത്തെ മറ്റൊരു പതിപ്പാണ് കൊളൊറോവ്.പക്ഷേ മിഹാലോവിച്ചിന്റ ലെവലിലേക്ക് ഒരിക്കലും എത്തില്ല.

ലോക ഫുട്‌ബോളിൽ റോബർട്ടോ കാർലോസും സിൻസിയ മിഹാലോവിച്ചും രണ്ട് അപൂർവ ജനുസുകൾ ആണ്.പകരം വക്കാൻ മുമ്പോ ശേഷമോ ആളില്ലാത്തവർ..ഗോളടിച്ച് കൂട്ടുന്ന ഡിഫന്റർമാർ , കാർലോസ് സ്കോർ ചെയ്ത നൂറിലധികം ഗോളുകളിൽ പകുതിയിൽ അധികവും ഫ്രികിക് ഗോളുകളാണെങ്കിൽ മിഹാലോവിച് സ്കോർ ചെയ്ത  തെണ്ണൂറോളം ഗോളുകളിൽ പകുതിയിൽ അധികവും ഡെഡ്ഡ് ബോൾ സ്പോട്ടിൽ നിന്നു തന്നെ.തന്റെ മാന്ത്രിക ലെഫ്റ്റ് ഫൂട്ട് കൊണ്ട് ബുള്ളറ്റ് മാൻ എക്കാലത്തെയും മികച്ച ഫ്രീകിക് ഗോളായ ബനാന കിക്കുനുടമയാണേൽ ഒരു മൽസരത്തിൽ ഹാട്രിക് ഫ്രികിക് ഗോളുകൾ പിറന്നിട്ടുണ്ട് മിഹാലോവിച്ചിന്റെയും മാന്ത്രിക ഇടംകാലിൽ നിന്നും.
ഏതു പൊസിഷനുകളും കൈകാര്യം ചെയ്യാൻ പ്രാപ്തരായിരുന്ന ഇരുവരും, സെറ്റ്പീസ് മാന്ത്രികയിൽ ഫുട്‌ബോൾ ലോകത്തെ ഒന്നടങ്കം വിസ്മയിപ്പിച്ച പ്രതിരോധനിരക്കാർ.

ഇന്ന് വർത്തമാന ഫുട്ബോളിൽ പ്രതിരോധനിരക്കാരനായ കോളറോവിനെ മാറ്റി നിർത്തിയാൽ രാജ്യന്തര ടീമിലും ക്ലബിലും അതാത് ടീമിന്റെ അറ്റാക്കർമാരായ സൂപ്പർ താരങ്ങളെ മാത്രമാണ് പരിശീലകർ  ഫ്രീകിക് എടുക്കാൻ നിയോഗിക്കുക.അവരുടെ മാത്രം കുത്തകയാക്കി വെച്ചിരിക്കുകയാണ് ഫ്രീകിക് സ്പോട്ട്.ഇവിടെയാണ്  തെണ്ണൂറുകളിലെയും രണ്ടായിരാമാണ്ടുകളിലും സെറ്റ്പീസുകൾ കൊണ്ട് യൂറോപ്യൻ ക്ലബ് ഫുട്ബോളിനെയും ലോക ഫുട്‌ബോളിനെയും വിസ്മയിപ്പിച്ച  പ്രതിരോധനിരക്കാരായ കാർലോസും മിഹാലോവിച്ചും വിപ്ലവകരമായ അൽഭുതങ്ങൾ സൃഷ്ടിച്ചു ചരിത്രം കുറിച്ചതെന്നോർക്കണം.

By - Danish Javed Fenomeno


Sunday, July 15, 2018

മോഡ്രിച്ചിലൂടെ ക്രൊയേഷ്യ



യൂഗോസ്ലാവിയൻ ആഭ്യന്തര യുദ്ധത്തിൽ അഭയാർത്ഥി ആയി വളർന്നവൻ , ബ്രസീൽ ഇതിഹാസം ഒരേയൊരു റൊണാൾഡോയെ നെഞ്ചിലേറ്റിയ ബാല്ല്യം , 
2006 ലോകകപ്പിൽ ദാരിയോ സർനക്കും നിക്കോ കോവേകിനും റോബർട്ട് കോവേകിനും ക്ലാസ്നിച്ചിനും പ്രസ്സോക്കും ഡാരിയോ സിമിച്ചിനുമൊപ്പം യൊഹാൻ ക്രൈഫിനെ അനുസമരീപ്പിക്കുന്ന മുഖ സാദൃശ്യവും ഹെയർ സ്റ്റൈലുമൂള്ള ആ ഇരുപത്കാരൻ പയ്യനെ മിഡ്ഫീൽഡിൽ കണ്ടപ്പോൾ അന്ന് വിചാരിച്ചിരുന്നില്ല ഇത്രത്തോളം ഉയരത്തിലെത്തുമെന്ന്.
ദ മിഡ്ഫീൽഡ് മാസ്ട്രോ ..ലൂകാ മോഡ്രിച്ച് 

പഴയ യൂഗോസ്ലാവിയൻ ഫുട്‌ബോൾ പാരമ്പര്യത്തിന്റെ പിൻതുടർച്ചാവകാശികളായി വന്ന ക്രൊയേഷ്യ ഫൈനലിൽ സ്ലാവൻ സ്വഭാവമായ പടിക്കൽ കലമുടക്കുന്ന പതിവ് തെറ്റിച്ചില്ല. തങ്ങളുടെ പിതാമഹൻമാരുടെ കോമ്പിനേഷണൽ പാസ്സിംഗ് ഗെയിം തന്നെയാണ് അവർ ടൂർണമെന്റിലുടനീളം കളിച്ചത്. മികച്ച കളി പുറത്തെടുത്ത ശേഷം യൂറോ ഫൈനലിലും പല തവണ ലോകകപ്പ് സെമിയിലൂം തോറ്റു പോയ ചരിത്രം മാത്രമാണ് യൂഗോസ്ലാവിയക്ക് അവകാശപ്പെടാനുള്ളത്.ആ അവസ്ഥയിൽ നിന്നും വ്യത്യസ്തമായിരുന്നില്ല സ്ലാവൻ ഫുട്‌ബോൾ പൈതൃകം പേറുന്ന ക്രൊയേഷ്യയും. പക്ഷേ ടൂർണമെന്റിലുടനീളം ശരാശരിക്കാരുടെ സംഘമായ ദുർബലമായ ഡിഫൻസിനെ വെച്ച് ലൂകാ മോഡ്രിച്ച് എന്ന നായകന്റെ നേതത്വത്തിൽ ലോകകപ്പിലെ ഏറ്റവും മികച്ച മിഡ്ഫീൽഡ് ക്രോട്ട്സിന് സ്വന്തമായിരുന്നു.മോഡ്രിച്ച് -റാക്ക്റ്റിച്ച്-ബ്രൊസോവിച്ച് - പെരിസിച്ച് തുടങ്ങിയ മധ്യനിരയുടെ മികവായിരുന്നു ലോകകപ്പിൽ ക്രോട്ട്സിന്റെ കരുത്ത്.മിഡ്ഫീൽഡ് മേധാവിത്വം പുലർത്തിയെങ്കിലും കൗണ്ടർ അറ്റാക്കിംഗ് മുതലാക്കുന്ന ഫ്രാൻസിനെതിരെ വരുത്തിയ പിഴവുകൾ ആണ് ക്രൊയേഷ്യയെ മൽസരത്തിൽ നിന്നും പിന്നോട്ടടുപ്പിച്ചത് അതിന് മുഖ്യ കാരണമായതും അവരുടെ വീക്ക് ഡിഫൻസീവ് സ്ട്രെക്ചർ ആയിരുന്നു.
ഡേവേർ സൂകറും ബോബനും റോബർട്ടോ ജാർണിയുടെയും ഗോൾഡൻ തലമുറയ്ക്ക് ശേഷം ക്രൊയേഷ്യൻ ഫുട്‌ബോളിന് ലഭിച്ച  ഗോൾഡൻ തലമുറ മോഡ്രിച്ചിലൂടെയോ റാക്ക്റ്റിച്ചിലൂടെയോ പെരിസിച്ചിലോ മാൻസൂകിച്ചിലോ അവസാനിക്കുന്നില്ല.
മാറ്റിയോ കൊവാസിച്ച് ആന്റെ റെബിച്ച് ക്രാമേറിച്ച് തുടങ്ങിയ ഒരു പറ്റം യുവപ്രതിഭകളായ താരങ്ങൾ അവരുടെ നിരയിലുണ്ട്.
അവരിലൂടെയത് തുടർന്ന് കൊണ്ടിരിക്കും..

ഓരോ ലോകകപ്പ് വരുമ്പോഴും കറുത്ത കുതിരകൾ , ഫുട്‌ബോളിലേ പുതുശക്തി എന്നിങ്ങനെ ക്രൊയേഷ്യയെ ഉപമിക്കുന്നതിൽ അർത്ഥമില്ല.1998 ലോകകപ്പോടെ തന്നെ ഫുട്‌ബോൾ ലോകത്തെ പുതു ശക്തിയായി വളർന്നവരാണവർ.ലോകകപ്പ് മൂന്നാം സ്ഥാനത്തോടെ ഗോൾഡൻ ബൂട്ട് നേടിയ സൂകറിന് ശേഷം ഇരുപത് വർഷങ്ങൾകിപ്പുറം റണ്ണേഴ്സ് അപ്പായി മോഡ്രിച്ചിന്റെ ഗോൾഡൻ ബോളോടെയും ക്രൊയേഷ്യ ലോകഫുട്ബോൾ ചരിത്രത്തിലെ വമ്പൻ ടീമുകളുടെ ഗണത്തിൽ  തങ്ങളുടെ മാപ്പ് അടയാളപ്പെടുത്തിയിരിക്കുന്നു.പാരമ്പര്യം ഏറെയുണ്ടായീരുന്ന യൂഗോസ്ലാവിയക്ക് പോലും സ്വന്തമാക്കാൻ കഴിയാതെ പോയ ഉയരത്തിലേക്ക് വളർന്നിരിക്കുന്നു യൂഗോസ്ലാവിയുടെ ബാക്കി പത്രമായ ക്രൊയേഷ്യ.

Well done Croats
Thank you @Luka modric 
Lukitta
മരിയോ സഗാലോ "ദ ഫുട്‌ബോൾ പ്രൊഫസർ " 

കാൽപ്പന്തുകളിയിലെ പ്രൊഫസർ എന്നറിയപ്പെടുന്ന ബ്രസീലിയൻ ഇതിഹാസ താരവും ഇതിഹാസ പരിശീലകനുമായ സഗാലോ തന്റെ കരിയറിൽ  മൊത്തം നേടിയത് നാല് ലോകകപ്പ് കിരീടങ്ങളാണ്.
അഞ്ചാം ലോകകപ്പ് കിരീടത്തിലേക്കുള്ള കുതിപ്പിൽ ഫൈനലിൽ ടീമിന്റെ ബുദ്ധികേന്ദ്രമായ റൊണാൾഡോ പ്രതിഭാസത്തിന്റേ ഫുഡ് പോയിസനും പരിക്കും വിനയായപ്പോൾ 1998 ൽ സഗാലോക്ക് നഷ്ടമായത് അഞ്ച് തവണയും ലോകകപ്പുകൾ ഉയർത്താനുള്ള അപൂർവങ്ങളിൽ അപൂർവ റെക്കോർഡ് ആയിരുന്നു. പക്ഷേ ഇന്നും കളിക്കാരനായും കോച്ചായും ഏറ്റവുമധികം ലോകകപ്പുകൾ ഉയർത്തിയ അത്യപൂർവ റെക്കോർഡ് മരിയോ സഗാലോക്ക് മാത്രം സ്വന്തമാണ്.

ലെഫ്റ്റ് മിഡ്ഫീൽഡർ/വിംഗർ റോളിൽ  1958,62 ലോകകപ്പുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത സഗാലോ 1958 ലോകകപ്പ് ഫൈനലിൽ പ്രയാസകരമായ ആംഗിളിൽ നിന്നും കൃത്യതയാർന്ന ഷോട്ടോടെ  ബ്രസീലിന്റെ നാലാം ഗോൾ നേടിയിരുന്നു.
ഫുട്‌ബോൾ മാലാഖ ഗാരിഞ്ച അടക്കിഭരിച്ച 1962 ലോകകപ്പിൽ  പരിക്കേറ്റ പുറത്ത് പോയ പെലെയുടെ അഭാവത്തിൽ മുന്നേറ്റത്തിൽ സഗാലോയുടെ ഇടതുവിംഗിലൂടെയുള്ള റൈഡുകൾ ഫൈനലിൽ നിർണായകമായി.
ഫൈനലിൽ അമാരിൾഡോ നേടീയ ആദ്യ ഗോളിന് അതിമനോഹരമായ ക്രോസ് തളികയിലെന്നവണ്ണം നൽകിയത് സഗോലോയാണ്.ലോകകപ്പ് ഫൈനലുകളിൽ ഒരു ഗോളും ഒരു അസീസ്റ്റുമടക്കം ലോകകപ്പിൽ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും മാത്രേ സ്വന്തമായുള്ളൂ എങ്കിലും സഗാലോ ഏക്കാലത്തെയും മികച്ച ലെഫ്റ്റ് മിഡ്ഫീൽഡർമാരിൽ ഒരാളാണ്. 

രണ്ട് തവണ ലോകകപ്പ് കളിക്കാരനായി സ്വന്തമാക്കിയ സഗാലോ ലോകകപ്പിൽ ബ്രസീലിനെ മൂന്ന് തവണയാണ് പരിശീലിപ്പിച്ചത്.1970 ലെ പെലെയുടെ ഡ്രീം ടീമിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സഗാലോ 1974 ലും ബ്രസീനെ ലോകകപ്പ് സെമിയിലേക്ക് എത്തിച്ചിരുന്നു.11 മൽസരങ്ങളിൽ ബ്രസീലിന്റെ മഞ്ഞകുപ്പായമണിഞ്ഞ സഗാലോ 20 ലോകകപ്പ് മൽസരങ്ങളിൽ സെലസാവോയെ പരിശീലിപ്പിച്ചു.പതിനഞ്ച് തവണ ജയം കണ്ടപ്പോൾ തോൽവിയറിഞ്ഞത് മൂന്ന് തവണ മാത്രം.

കളിക്കാരനായും പരീശീലകനായും ലോകകപ്പ് സ്വന്തമാക്കിയ പ്രഥമ ഫുട്‌ബോളറാണ് സഗാലോ.1990 ൽ ബെക്കൻബവറും ഈ നേട്ടം സ്വന്തമാക്കിയിരുന്നു.
നാളെ നടക്കുന്ന ഫൈനലിൽ ഫ്രഞ്ച് പരീശീലകൻ ദെഷാംപ്സും ഇരുവരുടെയും നേട്ടത്തിനൊപ്പമെത്താനുള്ള ഒരുക്കത്തിലാണ്.

സഗാലോയുടെ ലോകകപ്പ് കിരീടങ്ങൾ 

As Player - 1958 & 1962
കോച്ച് - 1970 
അസിസ്റ്റന്റ് കോച്ച്- 1994

ലോകകപ്പ് റണ്ണേഴ്സ് അപ്പ് - 1998
ലോകകപ്പ് നാലാം സ്ഥാനം - 1974

Thursday, July 5, 2018

കാസെമീറോ - ബെൽജിയത്തിനെതിരെ വലിയ നഷ്ടം ; നികത്താനാവാത്ത നഷ്ടം



ഏതൊരു ടീമിന്റെ ആക്രമണ നീക്കങ്ങൾക്ക് പിന്നിലും നങ്കൂരമിട്ട് കളിക്കാനും അതുപോലെ തന്നെ മികവുറ്റ ഡിഫൻസീവ് സ്ട്രെക്ചർ കാഴ്ചവെക്കുന്ന ടീമിന് പ്രതിരോധനിരക്ക് സുരക്ഷിത കവചമൊരുക്കാനും ഒരു മിഡ്ഫീൽഡർ ഉണ്ടാകും.ഫ്രാൻസിന് പഴയ മക്ലേല , ബ്രസീലിന്റെ മൗറോ സിൽവ , ഇറ്റലിയുടെ ഗട്ടൂസോ തുടങ്ങിയ താരങ്ങൾ മുകളിൽ പ്രതിപാദിച്ച മിഡ്ഫീൽഡ് ഗണത്തിലെ ഉദാഹരണങ്ങളാണ്.ഈ ഗണത്തിലേക്ക് പെടുത്താവുന്ന മധ്യനിരക്കാരനാണ് കാർലോസ് കാസെമീറോ.

"മാഡ്രിഡിന്റെ മുഖം തന്നെ അവൻ മാറ്റി മറിച്ചു " 

" സമീപകാലത്തായി കഴിഞ്ഞ നാല് വർഷങ്ങളായി യൂറോപ്യൻ ക്ലബ് ഫുടബോളിൽ റിയൽ മാഡ്രിഡിന്റെ ഡൊമിനൻസിന് പിന്നിലെ നിർണായക ഘടകമാണ് കാസെമീറോ " 

അത്ലറ്റി കോച്ച് സിമിയോണിയും  മുൻ മിലാൻ യുവെ പരിശീലകൻ അലെഗ്രിയും കാസെമീറോയെ കുറിച്ച് പറഞ്ഞ വാചകങ്ങൾ.ഇരുവരുടെയും വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ് മുൻ സാവോപോളോ താരത്തിന്റെ പ്രതിഭാ തിളക്കം. മാഡ്രിഡിന്റെ മുഖം തന്നെ കാസെമീറോ മാറ്റി മറിച്ചെങ്കിൽ എന്നും സെലസാവോയുടെ ദുർബല മേഖലയായ ഡിഫൻസീവ് സട്രക്ചറിൽ ടീറ്റെക്ക് കീഴിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരികയായിരുന്നു താരം.
ടിറ്റെ സെലസാവോ പരിശീലകനായി സ്ഥാനമേറ്റയുടനെ തന്നെ മധ്യനിരയിൽ  കാസെമീറോ റോൾ നീക്കി വെക്കുകയായിരുന്നു.കാസെമീറോയുടെ സാന്നിദ്ധ്യം ടിറ്റെ തന്റെ കൊറിന്ത്യൻസിലെ വിന്നിംഗ് ഫോർമേഷനുകളിൽ ഒന്നായിരുന്ന 4-1-4-1 യോഗ്യതാ റൗണ്ടുകളിൽ സെലസാവോ ടീമിൽ പ്രയോഗിച്ചപ്പോൾ തുടരെ വിജയങ്ങൾ കരസ്ഥമാക്കി.ടിറ്റെക്ക് കീഴിൽ കാസെമീറോ കളിക്കുമ്പോൾ ടീം പരാജയമറിഞ്ഞിട്ടില്ല.

ലോകകപ്പിൽ ആദ്യ മൽസരത്തിൽ ഫോമിലില്ലാതെ ഉഴറിയ കാസി തുടർന്നുള്ള മൽസരങ്ങളിൽ തന്റെ തനതായ ഫോമിലേക്ക് തിരികെ വരുകയായിരുന്നു. താഴെ ചിത്രത്തിൽ കാണിച്ച കാസെമീറോയുടെ ഓരോ മൽസരങ്ങളിലെയും ഹീറ്റ് മാപ്പ് എടുത്തു നോക്കിയാൽ മനസ്സിലാക്കാം കാസെമീറോ പ്രസ്സൻസ് ബ്രസീൽ മധ്യനിരക്ക് നൽകുന്ന മേധാവിത്വം എന്തെന്ന് .കാനറികൾ രണ്ട് ഗോളുകൾക്ക് വിജയിച്ച കഴിഞ്ഞ മൂന്ന് മൽസരങ്ങളിലും കാസെമീറോ ബ്രസീൽ ആക്രമണത്തിലും മിഡ്ഫീൽഡിലെ ബോൾ പൊസഷനും ഡിഫൻസിലും ചെലുത്തിയ സ്വാധീനം ഹീറ്റ് മാപ്പിൽ നിന്നും വ്യക്തമാണ്.എതിരാളികളുടെ അറ്റാക്കിംഗിനെ ടാക്ലിംഗുകൾ ചെയ്തു തടുത്തീടുക മാത്രമല്ല, അദ്ദേഹത്തിന്റെ ഹൈ പ്രസ്സിംഗുകളാണ് മധ്യനിരയിൽ ബോൾ പൊസഷൻ വീണ്ടെടുക്കാൻ ടീമിനെ സഹായിക്കുന്നത്.മെക്സിക്കോക്ക് എതിരെ മെക്സിക്കൻ കൗണ്ടർ അറ്റാക്കുകളിൽ കാസെമീറോ മെക്സിക്കൻ താരങ്ങൾക്ക് നേരെ നടത്തിയ പ്രസ്സിംഗ് പലപ്പോഴും പൊസിഷൻ തെറ്റി നിന്ന ഡിഫൻസിന്  തങ്ങളുടെ പൊസിഷൻ വീണ്ടെടുക്കാൻ സഹായമേകിയിരുന്നു.ബോക്സിന് മുന്നിൽ വച്ചും മധ്യനിരയിലെയും എതിർ ടീമിന്റെ പാസ്സിംഗുകൾ തടസ്സപ്പെടുത്തുന്നതും അപകടകരമായ പൊസിഷനിൽ നിന്നുമുള്ള പോസ്റ്റിലേക്കുള്ള  ഷോട്ടുകൾ ബ്ലോക്ക് ചെയ്യുന്നതിലും കാസെമീറോ പ്രകടിപ്പിക്കുന്ന മികവ് സെലസാവോക്ക് നൽകിയ ആശ്വാസം ചെറുതൊന്നുമായിരുന്നില്ല.
ടൂർണമെന്റീൽ ഇതുവരെ ബോക്സിൽ ഗോൾ മുഖത്ത് വച്ച് അഞ്ച് ഉറച്ച ഗോൾപോസ്റ്റിലേക്കുള്ള ഷോട്ടുകളാണ് റിയൽ താരം തടുത്തിട്ടത്.

ഇനി അറ്റാക്കിംഗിലേ കാസെമീറോയുടെ പ്രാധാന്യം പരിശോധിച്ചാൽ  നിർണായക പാസ്സുകൾ നൽകി നീക്കങ്ങൾക്ക് തുടക്കമിടുന്നത് കാസെമീറോ- പൗളീന്യോ സഖ്യമാണ് ബ്രസീൽ മധ്യനിരയിൽ സെർബിയക്കെതിരെ തന്നെ പൗളി നേടിയ ഗോളിൽ കൗട്ടീന്യോക്ക് കൊടുത്ത പാസ്സ് കാസിയുടെതാണ്.നിലവിൽ ഇതുവരെ ബ്രസീലിൽ ഏറ്റവുമധികം പാസ്സുകൾ സപ്ലൈ ചെയ്തതും കാസെമീറോ ആണ്. 231 പാസ്സുകൾ സപ്ലേ ചെയ്തപ്പോൾ 218 എണ്ണം കൃത്യമായി സഹതാരങ്ങളിലെത്തിച്ചു.
ബ്രസീൽ അറ്റാക്കിംഗ് നീക്കങ്ങളിൽ ബോക്സിന് പുറത്ത് നങ്കൂരമിട്ട് കളിക്കാനും കരുത്തുറ്റ ലോംഗ് റേഞ്ചുറുകൾ ഉതിർക്കാനുമുള്ള കഴിവും  കാസെമീറോയോളം കൃത്യതയും പോരാട്ടവീര്യവുമുള്ള മറ്റൊരു മിഡ്ഫീൽഡർ ഇന്ന് ബ്രസീൽ ടീമിൽ ഇല്ല.

ലോകകപ്പിലെ ഏറ്റവും പ്രധാനപ്പെട്ട മൽസരത്തിന് നാളെ നമ്മൾ ഇറങ്ങുമ്പോൾ കാസെമീറോയുടെ ഈ ക്വാളിറ്റികളേല്ലാം ബ്രസീൽ മധ്യനിരയിൽ തീർച്ചയായും lack ചെയ്യുമെന്നുറപ്പ്.നിലവിൽ ക്ലബിലെ ഫോം വച്ച് പരിശോധിച്ചാൽ പകരക്കാരനായി ടീമിലുള്ള ഫെർണാണ്ടീന്യോ ടീമിന്റെ ആക്രമണത്തിൽ സപ്പോർട്ട് ചെയ്യുന്നതും മധ്യനിരയിൽ പൊസഷൻ നിലനിർത്തുമെന്ന ജോലിയും ഉത്തരവാദിത്വത്തോടെ നിർവഹിക്കുമെങ്കിലും നിർണായക ഘട്ടത്തിൽ അപകടകരമായ ടാക്ലിംഗുകളും പ്രസ്സിംഗികൾക്കും ശ്രമിക്കുന്ന താരമാണ്.അതുകൊണ്ട് തന്നെ സെറ്റ്പീസുകൾ വഴങ്ങാനും സാധ്യതയേറെയാണ്.കഴിഞ്ഞ ലോകകപ്പ് ക്വാർട്ടറിൽ കൊളംബിയക്കെതിരെ തുടരെ ഫൗളുകൾ വഴങ്ങാൻ കാരണമായത് ഫെർണാണ്ടീന്യോയായിരുന്നു.പക്ഷേ അതെല്ലാം കഴിഞ്ഞ കാലം.മാൻ.സിറ്റിയിൽ ഗാർഡിയോളക്ക് കീഴിൽ ഉത്തരവാദിത്വമുള്ള ഒരു പാസ്സിംഗ് മിഡ്ഫീൽഡറായി ഫെർണാണ്ടീന്യോ മാറുന്നതാണ് കഴിഞ്ഞ ഇപിഎൽ സീസണുകളിൽ പ്രകടമായത്.ലോകകപ്പ് നോകൗട്ട് റൗണ്ടുകളിൽ മുൻപ്  വടക്കൻ കൊറിയക്കെതിരെ യൂസേബിയോയുടെ പോർച്ചുഗൽ നടത്തിയ തിരിച്ചുവരവ് പ്രകടനം  പോലെയൊന്നായിരുന്നു ബെൽജിയം ജപ്പാനെതിരെ  നടത്തിയത്.ഫിഫ റാങ്കിൽ മൂന്നാമതുള്ള ബെൽജിയം പോലെയൊരു പോരാട്ടവീര്യമുള്ള ടീമിനെതിരെ കളിക്കാനിറങ്ങുമ്പോൾ കാസെമീറോ യുടെ അഭാവം ബാധിക്കുമെന്നുറപ്പ്.അതിനെ എങ്ങനെ തരണം ചെയ്യുന്നിടത്താണ് ടിറ്റയുടെ ടാക്റ്റീസിന്റെ വിജയവും.കാസെമീറോയുടെ അഭാവത്തിൽ ഫെർണാണ്ടീന്യോക്ക് പുറമേ മിഡ്ഫീൽഡിൽ അഗുസ്റ്റോയെ കൂടി ഉൾപ്പെടുത്തി ടീം ടാക്റ്റീസിലും ഫോർമേഷനിലും മാറ്റങ്ങൾ വരുത്താൻ ടിറ്റെ മുതിർന്നെക്കില്ല എന്ന് വിചാരിക്കുന്നു.

"എന്റെ ടീമിന് സന്തുലിതാവസ്ഥ നൽകുന്ന താരമാണ് കാസെമീറോ "

നാളെ വമ്പൻ പോരിനിറങ്ങുമ്പോൾ കാസെമീറോയുടെ വളർച്ചയിൽ നിർണായക വഴികാട്ടിയായ  സിദാന്റെ ഈ വാക്കുകൾ ആണ് മനസ്സിൽ മന്ത്രിക്കുന്നത്...
Danish Javed Fenomeno

Wednesday, July 4, 2018

വിജയ തന്ത്രമൊരുക്കി ടിറ്റെ
അവസരത്തിനൊത്തുയർന്ന് നെയമർ




By - Danish Javed Fenomeno
Match Review 
Brazil vs Mexico 
Pre- Quarter 
World Cup 2018 ,Russia
2 July 2018

സെർബിയക്കെതിരെ നടന്ന അവസാന ഗ്രൂപ്പ് മൽസരത്തിലെ ടീമിൽ മാറ്റങ്ങൾ വരുത്താതെ ടിറ്റെ പ്രീക്വാർട്ടറിൽ മെക്സികോയെ എതിരിടുമ്പോൾ ഏവരും ഉറ്റുനോക്കിയിരുന്നത് നെയ്മറുടെ പ്രകടനത്തിലേക്കായിരുന്നു.ലോകകപ്പിന് തൊട്ടുമുമ്പായി മൂന്ന് മാസത്തോളം പരിക്ക് പറ്റി ഭേദമായി തിരിച്ചെത്തിയ സൂപ്പർ താരത്തിന് തന്റെ തനതായ ഫോമിലേക്ക് മടങ്ങിയെത്താൻ ആദ്യ മൂന്ന് മൽസരങ്ങളിലും കഴിഞ്ഞിരുന്നില്ല.പക്ഷേ മെക്സികോക്കെതിരെ നെയ്മർ തന്റെ യഥാർത്ഥ ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനകൾ പ്രകടമാക്കിയിരിക്കുന്നു.രണ്ടാം പകുതിയിൽ നെയ്മർ മെക്സികൻ ബോക്സിന് മുന്നിൽ വച്ച് ക്രിയേറ്റ്  ചെയ്തെടുത്ത മൂവ്മെന്റ് യഥാർത്തത്തിൽ തന്റെ ഇന്റലിജൻസും വിഷനും ക്രിയേറ്റീവ് സ്കില്ലും എന്താണെന്ന് വിമർശകർക്ക് കാണിച്ചു കൊടുക്കുകയായിരുന്നു താരം.ബോക്സിന് മുന്നിൽ നെയ്മറുടെ ബാക്ക് ഹീൽ സ്വീകരിച്ച വില്ല്യൻ അപാരമായ പേസ്സോടെ ബോക്സിന്റെ ഇടതു മൂലയിലേക്ക് കുതിച്ചു കയറിയ ചെൽസി വിംഗറുടെ കൃത്യതയാർന്ന ക്രോസ് മെക്സികൻ ഗോളി ഒച്ചോവയുടെയും ഡിഫൻസിന്റെയും താളം തെറ്റിച്ചപ്പോൾ ലക്ഷ്യത്തിലെത്താൻ ഒന്ന് ടച്ച് ചെയ്യേണ്ട കാര്യമേ നെയ്മർക്കുണ്ടായുള്ളൂ.
നെയ്മറുടെ ഗോളിലേക്ക് വഴി തുറന്നെടുത്ത ഈ നീക്കം 2002 ലോകകപ്പ് ഫൈനലിൽ ജർമനിക്കെതിരെ റോണോ പ്രതിഭാസം നേടിയ ആദ്യ ഗോളിന്റെ റോണോ തന്നെ സൃഷ്ടിച്ച നീക്കത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു.കാനറി ജെഴ്സിയിൽ 57ആം ഗോളായിരുന്നു നെയ്മർ സ്കോർ ചെയ്തത്.

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ടിറ്റെ മുമ്പ് കൊറിന്ത്യൻസിൽ ഉപയോഗിച്ച 4-1-4-1 ഫോർമേഷൻ വിജയകരമായി പയറ്റിയപ്പോൾ യോഗ്യതാ റൗണ്ടുകളിൽ ബ്രസീൽ ശക്തമായ തിരിച്ചുവന്നിരുന്നു.
ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജുകളിൽ  കൗട്ടീന്യോയെ ഓർഗനൈസർ റോളിൽ കളിപ്പിച്ച ടിറ്റെ പ്രീ ക്വാർട്ടറിൽ വീണ്ടും തന്റെ പഴയ ഫോർമേഷൻ തുടക്കം മുതലേ ഉപയോഗിച്ചതോടെ തുടക്കത്തിൽ വളരെ കരുതലോടെ ഡിഫൻസീവ് ഗെയിമിൽ കേന്ദ്രീകരിച്ച് എതിരാളികൾക് കൂടുതൽ നേരം ആക്രമണം ചെയ്യാനുള്ള അവസരം നൽകി കളിക്കുകയായിരുന്നു കാനറികൾ.
ആദ്യ മുപ്പതോളം മിനിറ്റുകൾ മെക്സികോ 
ബോൾ പൊസഷനിൽ മേധാവിത്വം പുലർത്തി ആക്രമണങ്ങൾക്ക് ശ്രമിച്ചപോൾ അതെല്ലാം നിർവീര്യമാക്കുന്നതിൽ സെലസാവോ സ്റ്റോപ്പർ ബാക്ക് ജോഡി വിജയിച്ചു.

ഫിലിപ്പ് കൗട്ടീന്യോയെ പൂട്ടുകയും എന്ത് വില കൊടുത്തും നെയ്മറെ ഇടതു വിംഗിൽ നിന്നും മധ്യനിരയിലേക്കും ബോക്സിലേക്കും കട്ട് ചെയ്തു കയറാൻ അനുവദിച്ചു നൽകരുതെന്നുമുള്ള മെക്സികൻ കോച്ച് ഒസോറിയോയുടെ തന്ത്രം ആദ്യ പകുതിയിൽ ആദ്യ ഇരുപത് മിനിറ്റുകൾ  മെക്സികൻ താരങ്ങൾ നടപ്പിലാക്കിയപ്പോൾ അവരുടെ അറ്റാക്കിംഗിന് വിലങ്ങു തടിയായി നിന്നത് സിൽവ മിറാണ്ട കാസെമീറോ ത്രയങ്ങളുടെ ശക്തമായ ഇടപെടലുകളായിരുന്നു.മധ്യനിരയിലും ഡിഫൻസിലും മെക്സികൻ ആക്രമണങ്ങളെ നിർവീര്യമാക്കിയ കാസെമീറോ പക്ഷേ അനാവശ്യ പ്രസ്സിംഗിന് ശ്രമിച്ചതിനാൽ മഞ്ഞകാർഡ് കണ്ടത്  സെലസാവോയെ സംബന്ധിച്ച് അത്ര ശുഭകരമായ കാര്യമല്ല.കാസെമീറോയുടെ സാന്നിദ്ധ്യം സെലസാവോ മധ്യനിരക്കു ഡിഫൻസിനും നൽകുന്ന കെട്ടുറപ്പും സന്തുലിതാവസ്ഥയും മറ്റൊരു മിഡ്ഫീൽഡർക്കും നൽകാൻ സാധ്യമില്ല.ലോകകപ്പിലുടനീളം ആക്രമണകാരിയായി കാണപ്പെടുന്ന ബോക്സ് ടു ബോക്സ് റോളിൽ കളിക്കുന്ന  പൗളീന്യോ കഴിഞ്ഞ മൽസരങ്ങളിലെ പോലെ തന്നെ കാസെമീറോക്ക് സപ്പോർട്ട് നൽകുന്നതിനേക്കാൾ ശ്രദ്ധ കേന്ദ്രീകരിച്ചത് അറ്റാക്കിംഗ് നീക്കങ്ങൾ സൃഷ്ടിക്കുന്നതിലായിരുന്നു.ഇത് തന്നെയാണ് മെക്സികൻ മുന്നേറ്റനിരക്കാർക്ക് അനാവശ്യ സ്പേസുകൾ ബ്രസീൽ ബോക്സിൽ ലഭിക്കാൻ കാരണമായത്.ഹിർവിംഗ് ലോസാനോക്കും വേലക്കും തുടർച്ചയായി ബോക്സിൽ വച്ച് ഷോട്ടുതിർക്കാൻ രണ്ട് വിംഗ് ബാക്കുകൾ അവസരം നൽകിയപ്പോൾ അൽഭുതകരമായ ബ്ലോക്കുകളാൽ രക്ഷക്കെത്തിയത് മിറാണ്ടയും  സിൽവയും കാസെമീറോയുമായിരുന്നു.

മെക്സികോ മധ്യനിരയിൽ ബോൾ പൊസഷൻ മേധാവിത്വം പുലർത്തുന്നത്  അപകടരമെന്ന് മനസ്സിലാക്കിയ ടിറ്റെ 4-1-4-1 ഫോർമേഷനിൽ നിന്നും പരമ്പരാഗത 4-4-2 ശൈലിയിലേക്ക് മാറ്റിപ്പിടിക്കുന്ന കാഴ്ച്ചയാണ് കളത്തിൽ പിന്നീട് കാണാനായത്.അതോടെ ഫിലിപ്പ് കൗട്ടീന്യോ മധ്യനിരയിൽ നിന്നും ഇടതു വിംഗിലേക്ക് ഇറങ്ങിപ്പോൾ നെയ്മർ ഇടതു വിംഗിൽ നിന്നും മാറി കുറച്ചു കൂടി അഡ്വാൻസ് റോളിൽ ജീസസിന് തൊട്ടുപിറകിലായി കളിക്കുന്നു.നെയ്മറിനെ സംബന്ധിച്ച് ഏറ്റവുമധികം സ്വാതന്ത്ര്യം ലഭിച്ച മാറ്റമായിരുന്നു ഇത്.ഈ നീക്കമാണ് മെക്സികൻ കോച്ച് ഒസോറിയോയുടെ തന്ത്രങ്ങളെല്ലാം പിഴച്ചത്.കൗട്ടീന്യോ തന്നെ കെട്ടിപൂട്ടി നിർത്തിയ മെക്സികോ ഡിഫൻസിൽ നിന്നും പുറത്ത് കടന്നത് ഫോർമേഷനിൽ വന്ന കാതലായ മാറ്റങ്ങൾ വഴിയായിരുന്നു.ഇടതു വിംഗിൽ കൗട്ടീന്യോക്ക് ഫ്രീഡം ലഭിച്ചതോടെ നെയമർ തന്റെ സ്വതസിദ്ധമായ ഗെയിം പുറത്തെടുത്തു.വില്ല്യൻ കളത്തിലുടനീളം ഇരു വിംഗുകളിലും ഒഴുകി കളിക്കാൻ തുടങ്ങി.ജീസസിന് നെയ്മറിൽ നിന്നും മികച്ച പിന്തുണ ലഭിച്ചു.പൗളീന്യോ കാസെമീറോ സഖ്യത്തിന് മധ്യനിരയിൽ സ്പേസ് ലഭിച്ചതോടെ ലൊസാനോയെയും വേലയെയും ഡിഫന്റ് ചെയ്യാൻ നന്നേ വിഷമിച്ച ഫിലിപ്പ് ലൂയിസിനും  ഫാഗ്നറിനും ആശ്വാസമായി മാറുകയായിരുന്നു ഫോർമേഷൻ ചെയ്ഞ്ച്.പക്ഷേ  കീപ്പർ ഒച്ചോവ ആയിരുന്നു താളം കണ്ടെത്തിയ ബ്രസീലിന് മുന്നിലെ വിലങ്ങുതടിയായി നിലനിന്നത്.പഴയ ജോൾഗെ കാംപോസിന്റെ സേവുകളെ അനുസ്മരികും വിധമുള്ള സേവുകൾ.ഒച്ചോവ ബ്രസീലിനെതിരെ എന്നും മികവുറ്റ ഫോമിലേക്കുയരുന്നത് പതിവ് കാഴ്ചയാണല്ലോ.ഏകദേശം ഒൻപതോളം ഉറച്ച സേവുകളാണ് ഒച്ചോവ മൽസരത്തിലുടനീളം നടത്തിയത്.നെയ്മർ - വില്ല്യൻ സഖ്യം ഒച്ചോവയെന്ന മതിൽ തകർത്ത് ആദ്യ ഗോൾ നേടിയതിന്  നന്ദി പറയേണ്ടത് ടിറ്റയോടാണ്.ടിറ്റെ മൽസരത്തിനിടെ ടാക്റ്റികൽ ഫോർമേഷനിൽ വരുത്തിയ മാറ്റമങ്ങളായിരുന്നു നെയ്മറുടെ ഗോളിന് അടിസ്ഥാനമായത്.

ഗോൾ വഴങ്ങിയ ശേഷം സെലസാവോ മൽസരത്തിൽ പതിയെ  മേധാവിത്വം പുലർത്തിയപ്പോൾ വേലെയെയും ലൊസാനോയെയും രണ്ടും വിംഗുകളിൽ നിന്നും  ഇറക്കി  കോച്ച്ഒസോറിയോ ഒരുമിച്ച് മുന്നേറ്റനിരയിലെക്ക് പൊസിഷണൽ ചെയ്ഞ്ച് നടത്തിയപ്പോൾ പകരം രണ്ടു വിംഗുകളിലും ക്വാർഡാഡോയും ഹേരേരയും ഇരുവരുടെയും റോൾ ഏറ്റടുക്കുന്നു.ബ്രസീലിനെതിരെ എങ്ങനെയും ഗോളടിക്കാൻ ആക്രമണം കനപ്പിച്ച മെക്സികൻ കോച്ചിന്റെ തന്ത്രങ്ങൾ പക്ഷേ ഒരോന്നായി വിഫലമാക്കുകയായിരുന്നു മിറാണ്ടയും സിൽവയും.കൗണ്ടർ അറ്റാക്കിംഗുകളിൽ ബ്രസീലിന് ലഭിച്ച കോർണറുകൾ വരെ പ്രതിരോധിക്കാൻ മെക്സികൻ ഡിഫൻസ് മാത്രമാണു ബോക്സിൽ ഉണ്ടായിരുന്നത്.
കോർണറിൽ ഹെഡ്ഡർ ഉതിർക്കാൻ മെക്സികൻ ബോക്സിൽ  വരുന്ന സിൽവയും മിറാണ്ടയും പൊസിഷൻ  തെറ്റി നിൽക്കുന്നത് മുതലെടുക്കാൻ കോർണറുകളിൽ  ലോസ് ആകുന്ന ബോൾ പിടിച്ചെടുത്തു ശക്തമായ കൗണ്ടർ അറ്റാക്കുകളിലൂടെ ഗോൾ നേടുകയെന്ന മെക്സികൻ തന്ത്രത്തെ മുൻകൂട്ടി തിരിച്ചറിഞ്ഞ കോച്ച് ടിറ്റെ പൗളീന്യോയെ പിൻവലിച്ചു ഫെർണാണ്ടീന്യോയെ ഇറക്കിയതോടെ മെക്സികോടെ ഈ തന്ത്രവും പാളുകയായിരുന്നു.

ഒരു ഗോൾ കൂടി സ്കോർ ചെയ്തു വിജയം സുരക്ഷിതമാക്കണമെന്ന നിർബന്ധമുണ്ടായിരുന്ന ടിറ്റെ ഫോർമേഷനിലെ പൊസിഷണൽ ചെയ്ഞ്ച് വീണ്ടും തുടരുകയായിരുന്നു.കഴിഞ്ഞ മൂന്ന് മൽസരങ്ങളിലും മികച്ച പ്രകടനം കാഴ്പവെച്ച ബ്രസീലിന്റെ രക്ഷകനായി മാറിയ കൗട്ടീന്യോ തനതായ ഫോമിലേക്കുയരാനാകാതെ പോയതോടെ വീണ്ടൂം കൗട്ടീന്യോ പൊസിഷൻ മാറാൻ ടിറ്റെ നിർബന്ധമായി. ജീസസിനെ ഇടതു വിംഗിലും കൗട്ടീന്യോയെ സെക്കന്ററി സ്ട്രൈകർ റോളിലും പരസ്പരം മാറ്റിയപ്പോൾ സെലസാവോ ആക്രമണങ്ങൾക്ക് കൂടുതൽ മൂർച്ച കൈവരിച്ചു.കൗണ്ടർ അറ്റാക്കുകൾ പരമാവധി മുതലെടുത്ത് ഗോൾ സ്കോർ ചെയ്യുകയെന്ന ലക്ഷ്യമായിരുന്നു ഇത്തരമൊരു മാറ്റത്തിന് പിന്നിൽ. എന്നാൽ കൗട്ടീന്യോയെ പിൻവലിച്ചു ഫിർമീന്യോ ഇറങ്ങിയതോടെ ആയിരുന്നു ടിറ്റയുടെ തന്ത്രപരമായ നീക്കം വീണ്ടും വിജയം കണ്ടത്.ഫെർണാണ്ടീന്യോയിൽ നിന്നും ബോൾ സ്വീകരിച്ചു മധ്യനിരയിൽ നിന്നും മെക്സികൻ ഡിഫൻസിനെ കാഴ്ചകാരാക്കി ബോക്സിലേക്ക് കുതിച്ചു കയറിയ നെയ്മർ ഗോൾ കീപ്പർ ഒച്ചോവയെയും കബളിപ്പിച്ച് ഫിർമീന്യോക്ക് നൽകിയ സിംപിൾ ക്രോസ് ഒന്ന് ടച്ച് ചെയ്യേണ്ട കാര്യമേ ലിവർപൂൾ സൂപ്പർ താരത്തിനുണ്ടായിരുന്നുള്ളൂ. ബ്രസീലിയൻ  നീക്കങ്ങളിലെ സാങ്കേതികത്തിവും കൃത്യതയും പ്രകടപ്പിച്ച ഗോളായിരുന്നത്.
വളരെ ചുരുങ്ങിയ മിനിറ്റ്കൾ മാത്രം ലോകകപ്പിൽ പകരക്കാരനായി കളിക്കാൻ  അവസരം ലഭിച്ച ഫിർമീന്യോ തന്റെ സ്കോറിംഗ് മികവ് തെളിയിക്കുകയായിരുന്നു.

My Grades /10

അലിസൺ ബെക്കർ - 7

മിറാണ്ടയും സിൽവയും കാസെമീറോയുടെയും കൃത്യമായ ഇടപെടലുകൾ അലിസണെ തുടർച്ചയായ നാലാം മൽസരത്തിലും അധികം പരീക്ഷക്കപ്പെട്ടില്ല.കോർണറിലും ഏരിയൽ ക്രോസുകളിലും മികവു കാണിച്ചു.

ഫാഗ്നർ - 6.5

ആക്രമണത്തിൽ നിർണായക ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും പ്രതിരോധത്തിൽ നന്നേ വീക്ക്.ഫൗളുകൾ കമ്മിറ്റ് ചെയ്യുന്നത് അപകടകരം.
ബോക്സിന് പുറത്ത് വച്ച സെറ്റ്പീസ് വഴങ്ങും.വരും മൽസരങ്ങളിൽ ഫാഗ്നറെ ഉപയോഗിച്ചാൽ കൊറിന്ത്യൻസ് താരത്തിന്റെ ഉയരക്കുറവ് കോർണറിലും ക്രോസുകളിലും വിനയാകുമെന്നുറപ്പ്.

തിയാഗോ സിൽവ - 8

വീണ്ടും സൂപ്പർ പ്രകടനം..!
നായകന്റെ റോളിൽ ലോകകപ്പ് ചരിത്രത്തിലെ തന്റെ എട്ടാം മൽസരം അവിസ്മരണീയമാക്കുകയായിരുന്നു സിൽവ.ലോകകപ്പ് ആദ്യമായി  ഉയർത്തിയ മുൻ ബ്രസീൽ ഇതിഹാസ നായകൻ ബെല്ലിനിയുടെ റെക്കോർഡിനൊപ്പമാണ് സിൽവ ഇന്നലെ എത്തിയത്.സെറ്റ്പീസിലും ഹൈബോളുകളിലും ക്രോസുകളിലും എല്ലാം നല്ല രീതിയിൽ പിഴവുകളില്ലാതെ പ്രതിരോധിച്ച സിൽവയുടെ ബ്ലോക്കിംഗുകളും ക്ലിയറൻസുകളും ബ്രസീലിനെയും അലിസണിന്റെയും രക്ഷക്കെത്തിയിരുന്നു.

മിറാണ്ട - 8

സിൽവയെപ്പോലെ തന്നെ പിഴവുകൾ വരുത്താതെയുള്ള പ്രതിരോധകൊട്ട കെട്ടുകയായിരുന്നു ഇന്റർമിലാൻ താരം.ലോസാനോയുടെ ഗോളെന്നുറച്ച ഷോട്ട് ബ്ലോക്ക് ചെയ്തു.ക്രോസുകളിലും കോർണറുകളിലും പ്രതിരോധിക്കുന്നതിൽ മികവു കാട്ടി.മെക്സികൻ പാസ്സുകൾ പിടിച്ചെടുത്തു ഇന്റർസെപ്ഷനിലും കൃത്യത കാണിച്ചു.സിൽവ-മിറാണ്ട സഖ്യം തങ്ങളുടെ ഫോം നിലനിർത്തിയെങ്കിലും വരും മൽസരങ്ങളിൽ ഇരവരുടെയും പ്രകടനം നിർണായകമാണ്.ഇരുവരുടെ ഒരു പിഴവ് മതിയാകും ലോകകപ്പ് സ്വപ്നം അവസാനിക്കാൻ.

ഫിലിപ്പെ ലൂയിസ് - 7.5 

മഞകാർഡ് വഴങ്ങിയത് ഒരു പോരായ്മ ആണ്.പക്ഷേ ഇടതുവിംഗിൽ നെയ്മർക്കും കൗട്ടീന്യോക്കുമൊപ്പം മികച്ച ഒത്തിണക്കം.

കാസെമീറോ - 8

ബ്രസീലിന്റെ മധ്യനിരയിലെ നങ്കൂരമാണ് കാസി.മെക്സികോ ആക്രമണങ്ങളെ ചെറുത്തു തോൽപ്പിച്ചതിൽ മുന്നിൽ നിന്നും നയിച്ചത് കാസെമീറോ ആണ്.ഗോളെന്നുറച്ച രണ്ട് ബ്ലോക്കുകളാണ് കാസെമീറോ നടത്തിയത്.അനാവശ്യ പ്രസിംഗിനു പോയി മഞ്ഞകാർഡ് ഇരന്നു വാങ്ങിച്ചത് ദുഖകരമായി.ക്വാർട്ടറിൽ ബെൽജിയത്തിനെതിരെ കളിക്കാൻ കഴിയാത്തത് വലിയ നഷ്ടം..നികത്താനാവാത്ത നഷ്ടം ആയിക്കും..

പൗളീന്യോ - 7 

മധനിരയെയും ആക്രമണത്തയും കൂട്ടിയിണക്കുന്ന കണ്ണിയായ പൗളി പക്ഷേ ലോകകപ്പിലുട നീളം തന്റെ അറ്റാക്കിംഗ് മൈന്റ് സമീപനം തുടരുകയാണ്. പൗളീന്യോ  പ്രസ്സിംഗിൽ മികവു പുലർത്തുന്നുണ്ടേലും ഇന്റർസെപ്ഷനിൽ പഴയ മികവു കാണിക്കുന്നില്ല.മെക്സികോ താരങ്ങൾക്ക് ബോക്സിൽ അമിതമായ സ്പേസ് സൃഷ്ടിച്ച നൽകിയതത് ഡിഫൻസീവ് മധനീരയിൽ പൗളിയുടെ പോരായ്മയാണ്.

കൗട്ടീന്യോ - 7

കഴിഞ്ഞ മൂന്നു മൽസരങ്ങളിൽ ബ്രസീലിന്റെ വിജയങ്ങൾക്ക് ചുക്കാൻ പിടിച്ച ലിറ്റിൽ മജീഷ്യന് മെക്സികോക്കെതിരെ തനതു ഫോമിലേക്ക് ഉയരാൻ കഴിഞ്ഞില്ല.മെക്സികോ താരങൾ കാര്യമായി തന്നെ കൗട്ടിന്യോയെ മാർക്ക് ചെയ്തു പൂട്ടിയിരുന്നു.ബോക്സിലോ ബോക്സിനു പുറത്തോ കൗട്ടീന്യോക്ക് സ്പേസ് പോലും നൽകാൻ മെക്സികോ ഡിഫൻസും മധനിരയെയും അനുവദിച്ചിരുന്നില്ല.

വില്ല്യൻ - 8.5 

നെയ്മറൊടൊപ്പം മൽസരത്തിലെ താരമാണ് വില്ല്യൻ.
മൽസരത്തിലെ സൈലന്റ് കില്ലർ.നെയ്മറുടെ ആദ്യ ഗോളിന് വഴിയൊരിക്കയത് വില്ല്യന്റെ അപാരമായ പേസ്സും കൃത്യതയാർന്ന ക്രോസുമായിരുന്നു.തന്റെ സ്പീഡി നീക്കങ്ങളിലൂടെ അപാരമായ ആക്സലറേഷനിലൂടെ അവസരത്തിനൊത്ത്  പേസ്സ് ചെയഞ്ച് ചെയ്തു കളിക്കുന്ന വില്ല്യന്റെ നീക്കങ്ങളാണ് മെക്സിക്കൻ ബോക്സിൽ മൽസരത്തിലുടനീള അപകടം സൃഷ്ടിച്ചത്.

നെയ്മർ - 8.5 (മാൻ ഓഫ് ദ മാച്ച്)

നിർണായക ഘട്ടത്തിൽ വിമർശകരെ നാക്ക് മൂടികെട്ടിയ പ്രകടനം. ഒരു ഗോളും ഫിർമീന്യോ ഗോളിന് വഴിയൊരിക്കിയും നെയ്മർ തകർത്തപ്പോൾ കാനറികൾ കുതിക്കുകയായിരുന്നു.പക്ഷേ പരിക്കിൽ നിന്നും പൂർണമായും മോചിതനായിട്ടില്ലെന്ന് നെയ്മറുടെ കളി കണ്ടാൽ മനസ്സിലാക്കാം.
ലോകകപ്പിൽ ഏറ്റവുമധികം ഫൗളിന് അടിമപ്പെട്ട താരം , ഏറ്റവുമധികം ഡ്രിബ്ലിംഗ് നടത്തിയ താരം, ഏറ്റവുമധികം ഷോട്ട് ഓൺ ടാർഗറ്റ് ചെയ്ത താരം തുടങ്ങി നെയ്മർ വിമർശകരുടെ വായടപ്പിച്ച് ഫോമിലേക്ക് മടങ്ങിയെത്തിയത് കാനറികൾക്കും ആരാധകർക്കും നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല.

ജീസസ് - 7 

ഫോമിലേക്ക് മടങ്ങിയെത്തിയില്ലെങ്കിലും മൽസരത്തിൽ ഇടതുവിംഗിലേക്ക് മാറി മികച്ച മൂവ്മെന്റുകൾ നടത്തിയിരുന്നു. ഫിനിഷിങിൽ യുവതാരം മികവ് പുലർത്താത് തിരിച്ചടി തന്നെയാണ് ബ്രസീലിന്

പകരക്കാർ - 

ഫിർമീന്യോ - 8
(ഗോൾ സ്കോറർ)

പകരക്കാനായി ഇറങ്ങി ഫസ്റ്റ് ടച്ചിൽ തന്നെ ഗോളടിക്കുക.ഒരു ഫോർവേഡിനെ സംബന്ധിച്ച് അയാളുടെ മികവിനെ ഇതിലും മികച്ച രീതിയിൽ അയാൾക്ക് നിർവചിക്കാൻ കഴിയില്ല.വളരെ കുറഞ്ഞ വിരലിൽ എണ്ണാവുന്ന മിനിറ്റുകൾ മാത്രമേ ഫിർമീന്യോ കളിച്ചിട്ടുള്ളൂ ടൂർണമെന്റിൽ.
ടിറ്റെ ഫിർമീന്യോയെ ഉപയോഗിച്ച് നോക്കാത്തത് ദൗർഭാഗ്യകരമാണ്.

ഫെർണാണ്ടീന്യോ - 7 

പൗളീന്യോക്ക് പകരക്കാരനായി ഇറങ്ങി താരതമ്യേനെ ഭേദപ്പെട്ട പ്രകടനം.ഫിർമീന്യോയുടെ ഗോളിന് വഴിയൊരിക്കയ നെയ്മറിന്റ മുന്നേറ്റത്തിന് പാസ്സ് നെയ്തെടുത്തത് ഫെർണാണ്ടീന്യോയാണ്.

ബെൽജിയത്തിനെതിരെ ക്വാർട്ടർ വിജയിക്കാൻ ഡിഫൻസിവ് മധ്യനിരയിലുള്ള അനാവശ്യ വിടവുകൾ നികത്തേണ്ടത് അനിവാര്യമാണ്. കാസെമീറോ ഇല്ലാതെ കാനറികൾ എങ്ങനെ ബെൽജിയം മുന്നേറ്റങ്ങളെ മിഡ്ഫീൽഡിൽ തളച്ചിടും എന്നത് ചോദ്യ ചിഹ്നം? പകരക്കാരനായി ഫെർണാണ്ടീന്യോയെ ഇറക്കുമെങ്കിലും കാസെമീറോയുടെ ടാക്ലിംഗുകളും ഇന്റർസെപ്ഷൻസും പ്രസ്സിംഗ് നിർണായക ബ്ലോക്കിംഗുകളും സെലസാവോ തീർച്ചയായും മിസ്സ് ചെയ്യുമെന്ന് ഉറപ്പ്.ബോക്സിൽ ബെൽജിയം താരങ്ങൾക്ക് സ്പേസ് നൽകാതിരിക്കാൻ ഡിഫൻസും ഡിഫ.മിഡ്ഫീൽഡും പരമാവധി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.കഴിഞ്ഞ നാല് മൽസരങ്ങളിലും ബ്രസീൽ അനാവശ്യ സ്പെസുകൾ ബോക്സിൽ നൽകിയിരുന്നു.
ക്രോസുകളിലും ഹൈബോളുകളിലും സെറ്റ്പീസുകളിലും മികവു കാണിക്കുന്ന ബെൽജിയം അറ്റാക്കർമാരെ സിൽവ മിറാണ്ടയും എങ്ങനെ തടയിടും എന്നിടത്താണ് കാനറികളുടെ സാധ്യതകൾ.
നെയ്മറൂം കൗട്ടീന്യോയും മികച്ച ഫോമിൽ ആണെങ്കിലും ഫിനിഷിങിൽ ഇതുവരെ ഒരു സീരിയൽ ഗോൾ സ്കോററെ കണ്ടെത്താൻ ടിറ്റക്ക് കഴിഞ്ഞിട്ടില്ല.ഫിനിഷിങിൽ ജീസസ് പാടെ നിരാശപ്പെടുത്തിയതുകൊണ്ട് ഫിർമീന്യോ ആദ്യ ഇലവനിൽ സ്ഥാനം അർഹിക്കുന്നു.

Dansih Javed Fenomeno

Sunday, July 1, 2018

റോബർട്ടോ ഫിർമീന്യോ - Versatile Class of a complete attacker



By - Danish Javed Fenomeno
02 July 2018


ദക്ഷിണ ബ്രസീലിയൻ സ്റ്റേറ്റായ സാന്റാ കാറ്ററീനയിലെ ഫ്ലോറിയാനപോറിസ് നഗരത്തിലെ ഫിഗ്വറൻസ് ഫുട്‌ബോൾ ക്ലബ് കൗമാര പ്രതിഭകളെ കണ്ടെത്താൻ ഒരു ഫുട്‌ബോൾ ട്രെയൽസ് നടത്തുന്നു.വിവിധ ടീമുകളായി തിരിച്ച ട്രെയൽ സെഷനിലെ ഒരു മൽസരത്തിൽ പതിനാറ്കാരൻ പയ്യൻ ബൈസിക്കിൾ കിക്കിലൂടെ ഗോൾ നേടുന്നു.എന്നാൽ മിനിറ്റുകൾ കഴിഞ്ഞു വീണ്ടും ആ പയ്യൻ ബൈസിക്കിൾ കിക്കിലൂടെ വീണ്ടും വല ചലിപ്പിക്കുന്നു.യൂത്ത് കോച്ച് ഹെമേഴ്സൺ അൽഭുതത്തോടെ അധികൃതരോട് വിളിച്ച് പറഞ്ഞു." മിനിറ്റുകൾക്കുള്ളിൽ ഈ കുട്ടി നേടിയത് രണ്ട് ബൈസിക്കിൾ കിക്ക് ഗോൾസ്, ദാറ്റ് ഈസ് അൺറിയൽ.അവന്റെ പേപ്പർവർക്ക് എല്ലാം ക്ലിയർ ചെയ്തു അവനെ സെലക്റ്റ് ചെയ്യുക വീ ഹാവ് ഗോട്ട് എ ഫിനോമിനൻ ഹിയർ".

ഫിഗ്വറൻസിന്റെ യൂത്ത് ടീമിലേക്കുള്ള സെലക്ഷൻ ലഭിച്ച ആ introverted
പയ്യനെ കുറിച്ച് ഹെമേഴ്സൺ പറഞ്ഞ വാക്കുകൾ യാഥാർത്ഥ്യമാവുകയായിരുന്നു.
ഒരു പതിറ്റാണ്ടിനിപ്പുറം റോബർട്ടോ ഫിർമീന്യോ തന്റെ പഴയ  introverted സ്വഭാവത്തിൽ നിന്നുമെല്ലാം മാറി യൂറോപ്യൻ ഫുട്ബോളിലെ തന്നെ ആരാധകരേറെയുള്ള സൂപ്പർ താരമായി വളർന്നിരിക്കുന്നു.ഹെമേഴ്സൺ മുൻകൂട്ടി കണ്ടത് പോലെ തന്നെ ഫിർമീന്യോ ഹെമേഴ്സണിന്റെ പ്രവചനങ്ങൾക്കൊപ്പം സഞ്ചരിക്കുകയായിരുന്നു ജർമനിയിൽ ഹോഫൻഹെയിമിനൊപ്പവും ഇംഗ്ലീഷ് ഫുട്‌ബോൾ വമ്പൻമാരായ ലിവർപൂളിനൊപ്പവുമുള്ള കഴിഞ്ഞ ഏഴ് വർഷത്തെ യൂറോപ്യൻ ഫുട്‌ബോൾ സീസണുകളിലൂടെ.ലിവർപൂൾ ആരാധകരുടെ പ്രിയപ്പെട്ട ബോബിയെ താൻ പരിശീലിച്ചതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ശിഷ്യനാണെന്ന് ക്ലോപ്പ് അഭിപ്രായപ്പെട്ടതിൽ അൽഭുതമില്ലായിരുന്നു.കൗട്ടീന്യോക്കൊപ്പവും സലാഹിനൊപ്പവും മാനെക്കൊപ്പവും വിസ്മയ കൂട്ട്കെട്ട് പടുത്തുയർത്തി ഒരുപാട് കാലങ്ങൾക്ക് ശേഷം ഇക്കഴിഞ്ഞ സീസണിൽ ലിവർപൂളിനെ ഏവരും ഭയക്കുന്ന ഒരു ടീമാക്കി മാറ്റിയതിൽ ഫിർമീന്യോയുടെ പങ്ക് വളരെ പ്രാധാന്യമേറിയതാണ്.റെഡ്സിനെ നിലവിൽ സീസണിലെ യുസിഎൽ ഫൈനലിൽ എത്തിക്കുന്നതിൽ സലാഹീനൊപ്പം മുഖ്യപങ്ക് വഹിച്ചതും ഫിർമീന്യോയുടെ സൂപ്പർ പെർമോൻസായിരുന്നു.

കളിക്കാരനായും കോച്ചായും ടെക്നിക്കൽ ഡയറക്ടറായും ബ്രസീലിനൊപ്പം ലോകകപ്പ് നേട്ടങ്ങൾ സ്വന്തമാക്കിയ കാൽപ്പന്തുകളിയിലെ ലെജണ്ടറി പ്രൊഫസർ എന്നറിയപ്പെടുന്ന മരിയോ സഗാലോ ജനനം കൊണ്ട ബ്രസീലിലെ ഏറ്റവും വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അലഗാവോസ് സ്റ്റേറ്റിലെ വാട്ടർ ഓഫ് പാരഡൈസ് എന്നറിയപ്പെടുന്ന തീരദേശ സിറ്റിയായ മാസെയോ സിറ്റിയിലായിരുന്നു റോബർട്ടോ ഫിർമീന്യോയുടെ ജനനം.നഗരത്തിലെ ലോക്കൽ യൂത്ത് ക്ലബുകളിലൂടെ കളിച്ചു വളർന്ന ഫിർമീന്യോ കടുത്ത ദാരിദ്ര്യത്തിലും ഫുട്‌ബോളിനോടുള്ള അഭിനിവേശം വിട്ടിരുന്നില്ല.മാസെയോ തെരുവുകളിൽ കുടിവെള്ളം വിറ്റു നടന്ന പിതാവിനെ ജോലിയിൽ സഹായിക്കാനും റാച്ചീന്യ എന്ന നിക്ക്നെയ്മിൽ ജൻമനാട്ടിൽ അറിയപ്പെട്ടിരുന്ന കുഞ്ഞ് ഫിർമീന്യോ മറന്നിരുന്നില്ല.ഫിർമീന്യോക്ക് പന്ത് തട്ടി കളിക്കാൻ രാത്രിയെന്നോ പകലെന്നോയുള്ള വ്യത്യാസമൊന്നുമില്ലായിരുന്നു.നമ്മൾ കേരളത്തിലെ ബ്രസീൽ ആരാധകരെ പോലെ തന്നെ റൊണാൾഡോയെയും റൊണിൾഡീന്യോയെയും ജീവനു തുല്ല്യം സ്നേഹിച്ച ബാല്ല്യമായിരുന്നു റോബർട്ടോയുടേതും.ഇരു ഇതിഹാസങ്ങളോടുമുള്ള സ്നേഹവും ആരാധനയും അവരെ അനുകരിക്കാൻ ശ്രമിച്ചതുകൊണ്ടുമാണ് തനിക്ക് ഫുട്‌ബോൾ ലോകത്തെ അറിയപ്പെടുന്ന താരമായി മാറുവാൻ കഴിഞ്ഞതിൽ പ്രചോദനമായതെന്ന് ഫിർമീന്യോ പല തവണയായി അഭിപ്രായപ്പെട്ടിട്ടുണ്ട്.കുട്ടിക്കാലത്ത് രാത്രി ഉറങ്ങുവോളം നേരവും 
വീടിനു പുറത്തും വീടിനകത്തും മുഴു നേരവും തന്റെ ആരാധനാ പാത്രങ്ങളായ റൊണാൾഡോ പ്രതിഭാസത്തിന്റെയും റൊണാൾഡീന്യോയുടെയും സ്കിൽസും ടെക്നിക്സും അനുകരിക്കുന്ന തിരക്കിലാകും റൊബർട്ടോ.ചളിയും പൊടിയും പിടിച്ച ഫുട്‌ബോൾ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന കുഞ്ഞു ഫിർമിയിൽ നിന്നും അമ്മയായ സിസേറയാകും ഫുട്‌ബോൾ വേർപ്പെടുത്തി മാറ്റി വെക്കുക.

തന്റെ വളരെ ചെറുപ്പകാലത്ത് ഡിഫൻസീവ് മധ്യനിരക്കാരനായി മേസെയോ നഗരത്തിലെ ലോക്കൽ യൂത്ത് ക്ലബുകളിൽ കളിച്ചു വളർന്ന ഫിർമീന്യോയെ അറ്റാക്കിംഗ് മിഡ്ഫീൽഡറായി മാറ്റുകയായിരുന്നു അന്നത്തെ പരിശീലകനായിരുന്ന ഗില്ലെർമോ.
"ഡിഫൻസീവ് മിഡ്ഫീൽഡിൽ ഫിർമീന്യോയെ കളിപ്പിച്ചത് അവന്റെ ടാക്ളിംഗും മാർക്കിംഗിലും ഉള്ള ഡിഫൻസീവ് എബിലിറ്റി കണ്ടിട്ടായിരുന്നു.പക്ഷേ കാലിൽ ബോൾ ലഭിച്ചാൽ പന്തുമായി കുതിക്കുന്ന ഫിർമീന്യോയെ എങ്ങനെ ഞാൻ ഡിഫൻസീവ് മിഡ്ഫീൽഡിൽ ഒതുക്കി നിർത്തും,അങ്ങനെ ചെയ്തിരുന്നേൽ ഞാൻ ആ പ്രതിഭയോട് ചെയ്യുന്ന ഏറ്റവും വലിയ നീതികേടാകുമായിരുന്നു അത്". ഫിർമീന്യോ കളിച്ചു വളർന്ന ക്ലബ് ഡി റെഗറ്റാസ് ബ്രസീൽ എന്ന ലോകൽ ക്ലബ് പരിശീലകനായിരുന്ന ഗില്ലർമോ ഫാരിയാസ് ഫിർമീന്യോയെ കുറിച്ച് പറഞ്ഞ വാക്കുകളായിലുന്നു ഇത്.

എന്നാൽ അറ്റാക്കിംഗ് മിഡ്ഫീൽഡറായി കളിച്ചു വളർന്നിട്ടും തൻെ ഡിഫൻസീവ് എബിലിറ്റി നഷ്ടപ്പെടുത്താൻ ഫിർമീന്യോ ഒരിക്കലും തയ്യാറായിരുന്നില്ല.
ഹോഫൻഹെയിൽ ആയാലും ലിവർപൂളിൽ ആയാലും പരിശീലകരായ റോജേഴ്സും ക്ലോപും ഫിർമീന്യോയെ വേണ്ടവിധത്തിൽ എതിർബോകിസിലെയും മധ്യനിരയിലെയും വിംഗുകളിലെയും ഡിഫൻസീവ് ഡ്യൂട്ടികൾ ഏൽപ്പിച്ചിരുന്നു.അതെല്ലാം വിജയകരമായി പൂർത്തീകരിക്കാനും ഫിർമീന്യോക്ക് കഴിഞ്ഞിരുന്നു.ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവുമധികം ടാക്കിൾ ചെയ്ത അറ്റാക്കർ എന്ന ഖ്യാതി ഇക്കഴിഞ്ഞ സീസണിൽ ഫിർമീന്യോക്ക് മാത്രം സ്വന്തമായിരുന്നു.

ഫിർമീന്യോ എന്ന താരത്തിന്റെ ഉയർച്ചയിൽ നിർണായക സാമീപ്യം സ്വന്തം മാതാപിതാക്കളായിരുന്നു.ബ്രസീലിന്റെ വടക്കൻ സിറ്റിയായ മാസെയോയിൽ നിന്നും നാലായിരം കിലോമീറ്റർ അകലെയുള്ള ബ്രസീലിന്റെ ഏറ്റവും തെക്ക് ഭാഗത്തുള്ള ഫ്ലോറിയാനപോറിസിലെ ഫിഗറ്യിൻസ് ക്ലബിന്റെ സെലക്ഷൻ ട്രെയൽസിലേക്ക് യാത്രയാവുമ്പോൾ തന്റെ മാതാപിതാക്കൾ വലിയ വിഷമം അനുഭവിച്ചിരുന്നെന്നും,ഫിഗറ്യിൻസിലേക്ക് പോയതോടെ തന്നെ വിട്ടിരിക്കുന്ന ദുഖത്തിൽ താനും മാതാപിതാക്കളും  ദിവസവും കരഞ്ഞിരുന്നെന്നും കുട്ടിക്കാലം മുതലേ അന്തർമുഖനായ തന്റെ ക്യാരക്ടർ മാറ്റിയെടുത്തത് ലിവർപൂളിലെ സഹതാരങ്ങളായ കൂട്ടുകാരും ലിവർപൂളിലെ ജീവിതവുമാണെന്നും ഫിർമീന്യോ ഈയിടെ ടെലഗ്രാഫിന് നൽകിയ ഇന്റർവ്യൂവിൽ വ്യക്തമാക്കിയിരുന്നു.

2009 ൽ ഫിഗ്യറൻസിലൂടെ സീനിയർ കരിയർ തുടങ്ങിയ താരം ക്ലബിനെ സീരീ ബിയിൽ നിന്നും ബ്രസീലിയൻ സീരീ എ യീലേക്ക് പ്രമോട്ട് ചെയ്യുന്നതിൽ നിർണായക താരമായി.പക്ഷേ ഫിഗറൻസിൽ തുടരാതെ തൊട്ടടുത്ത സീസണിൽ തന്നെ ജർമൻ ബുണ്ടസ് ലീഗയിലേക്ക് കൂടിയേറിയ ഫിർമീന്യോ ഹോഫൻഹേയിമിലൂടെ തികഞ്ഞ അറ്റാക്കിംഗ് മിഡ്ഫീൽഡർ/പ്ലേമേക്കർ റോളിലേക്കങ വളർന്നു. ബുണ്ടസ് ലീഗയിലെ മികച്ച താരം മികച്ച യുവതാരം തുടങ്ങി നേട്ടങ്ങൾ സ്വന്തമാക്കിയ ഫിർമീന്യോയെ വൻ വില കൊടുത്ത് ലിവർപൂൾ സ്വന്തമാക്കിയതോടെ താരത്തിന്റെ രാശി മാറി മറിഞ്ഞു. ലിവർപൂളിൽ മൂന്ന് സീസണിലായി മിന്നിതിളങ്ങിയ സൂപ്പർ താരം യൂറോപ്പാ ലീഗ് ഫൈനലിലും ഇക്കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിലും റെഡ്സിനെ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.

ഇതിനിടയിൽ സെലസാവോ ടീമിലേക്ക് അർഹിക്കുന്ന സെലക്ഷനുമായി കോച്ച് ദുംഗയുടെ വിളിയെത്തിയിരുന്നു 2015ൽ.ഓസ്ട്രിയക്കെതിരെ അരങ്ങേറി ഗോളടിച്ച താരത്തിന് പക്ഷേ സ്ഥിരത പുലർത്താൻ കഴിയായതോടെ ടീമിൽ നിന്നും പുറത്തായി.ശേഷം ടിറ്റെ ടീം കോച്ചായതോടെ ആണ് ഫിർമീന്യോ ടീമിൽ എത്തിയത്.എന്നാൽ മികച്ച പ്രകടനവുമായി യുവ പ്രതിഭ ജീസസ് ടിറ്റയുടെ വിശ്വാസ്യത പിടിച്ചെടുത്തതോടെ ഫിർമീന്യോയുട അവസരങ്ങൾ പകരക്കാരനായി ചുരുങ്ങുകയായിരുന്നു.

ഇനി കാര്യത്തിലേക്ക് ,

 അർഹതക്കുള്ള അംഗീകാരം ഫിർമീന്യോയെ തേടിയെത്തുമോ? 

ഏകദേശം ഒന്നര വർഷം മുമ്പ് ടിറ്റെയുടെ ബ്രസീൽ പരാഗ്വായെ തകർത്തു റഷ്യൻ ലോകകപ്പിന് ആദ്യമായി യോഗ്യത  നേടുന്ന ടീമായി മാറിയ മൽസരത്തിൽ പരിക്കേറ്റ യംഗ് ടാലന്റഡ് സ്ട്രൈകർ ഗബ്രിയേൽ ജീസസിന് പകരം റോബർട്ടോ ഫിർമീന്യോ സ്ട്രൈകർ റോളിൽ കളിക്കുന്നു.ടിറ്റക്ക് കീഴിൽ ആദ്യമായി ഫിർമീന്യോ സ്റ്റാർട്ടപ്പ് ഇലവനിൽ ഇടം പിടിച്ച മൽസരത്തിൽ തനിക്ക് സ്വതസിദ്ധമായ പ്രകടനം പുറത്തെടുക്കാനാവാതെ വന്നതോടെ ബ്രസീലിയൻ മാധ്യമങ്ങളും ആരാധകരും ഫിർമീന്യോയെ വിമർശിക്കുന്നു. സ്ട്രൈകർ റോൾ ബ്രസീലുകാർ ഏറെ പ്രതീക്ഷയോടെ വൈകാരികമായി കാണുന്ന പൊസിഷനാണ്.മികച്ച ടീമുണ്ടായിട്ടും സ്ട്രൈകർ പൊസിഷനിൽ എന്നെല്ലാം കാനറികൾ പരാജയപ്പെട്ടോ അന്നെല്ലാം ബ്രസീൽ ലോകകപ്പിൽ തോൽവിയറിഞ്ഞിട്ടുണ്ട്.

2010ഓടെ ഫാബീയാനോക്ക് ശേഷം വന്ന സ്ട്രൈകർമാരെല്ലാം തന്നെ ശരാശരിക്കും താഴെയുള്ളവരായിരുന്നു.വണ്ടർ ടാലന്റഡ് എന്ന ലേബലിൽ ഉയർന്ന് വന്ന് തന്റെ പ്രതിഭയെ നീതികരിക്കാനാകാതെ പോയ അലക്സാൻഡ്രോ പാറ്റോ,ഇഞ്ചുറി പ്രോൺ ഡാമിയാവോ ,ആഭ്യന്തര ലീഗിൽ ടോപ് സ്കോറർമാരായിരുന്ന വെറ്ററൻമാരായ ഫ്രെഡ് ,ഒലിവേര ,ടർഡേലി, ജോ, ലൂയിസ് അഡ്രിയാനോ തുടങ്ങിയവരെല്ലാം തന്നെ വിഖ്യാതമായ കാനറികളുടെ നമ്പർ 9 ജെഴ്സിയിൽ വൻ പരാജയമായപ്പോൾ മരുഭൂമിയിലെ മരുപ്പച്ച പോലെ നീണ്ട ആറ് വർഷങ്ങൾക്ക് ശേഷം ലക്ഷണമൊത്ത ഒരു ബ്രസീലിയൻ കൺവെൻഷനൽ സ്ട്രൈകറെ ലഭിക്കുകയായിരുന്നു ഗബ്രിയേൽ ജീസസെന്ന വണ്ടർ കിഡ്ഡിലൂടെ.
തന്റെ പ്രതിഭയെ ന്യായീകരിക്കുന്ന പ്രകടനം കാഴ്ചവെക്കാനും ആരാധകരുടെ വിശ്വസ്തത പിടിച്ചു പറ്റാനും ചെറിയ പ്രായത്തിൽ തന്നെ ജീസസിന് കഴിഞ്ഞു.പക്ഷേ ഇതെല്ലാം കണ്ട് 
ഫിർമീന്യോ സൈഡ് ബെഞ്ചിൽ ഒതുങ്ങി കൂടുകയായിരുന്നു.അടിസ്ഥാനപരമേയി സ്ട്രൈകർ അല്ലാതിരുന്നിട്ടു കൂടി യൂറോപ്യൻ ഫുട്ബോളിൽ യഥേഷ്‌ടം ഗോളുകൾക്ക് വഴിയൊരുക്കിയും ഗോളുകളടിച്ചും സൂപ്പർ താരമായി മാറിയ ഫിർമീന്യോക്ക് ഒരു അവസരം വേണമായിരുന്നു സെലസാവോയിൽ തിളങ്ങാൻ.നിനച്ചിരിക്കാതെ നേരത്ത് അല്ലെങ്കിൽ ടീം സമ്മർദ്ദ ഘട്ടം നേരിടുന്ന സമയത്ത് സർപ്രൈസ് നൽകുന്നവരായിരിക്കണം യഥാർത്ഥ സ്ട്രൈകർമാർ എന്ന് നിർബന്ധമുള്ളവരാണ് ബ്രസീലുകാർ.
ഭാഗ്യവശാൽ തനിക്ക് വീണു കിട്ടിയ അവസരമായ പരാഗ്വായ്ക്കെതിരെയുള്ള മൽസരത്തിൽ ഫോം കണ്ടെത്താനാകാതെ പോയതോടെ ഫിർമീന്യോയുടെ സ്ഥാനം വീണ്ടും ടിറ്റെയുടെ പകരക്കാരുടെ ബെഞ്ചിൽ തന്നെയായി, മാത്രമല്ല ആരാധകരുടെ വിശ്വാസ്യത നേടിയെടുക്കുന്നതിലും ഫിർമീന്യോ പരാജയപ്പെട്ടു.തന്റെ ജൻമനാട്ടിൽ ലിവർപൂൾ ഐകണിക് സൂപ്പർതാരത്തിന് ജനപ്രിയനാകാൻ കഴിയാതെ പോയത് അൽഭുതമാണ്. മറ്റ് ബ്രസീൽ സൂപ്പർ താരങ്ങൾക്ക് ലഭിക്കുന്ന ജനപ്രീതി മുൻ ഹോഫൻഹെയിം താരത്തിന് ബ്രസീലിൽ ലഭിക്കുന്നില്ലയെന്നത് വസ്തുതയാണ്.

നെയ്മറിനോ ജീസസിനോ കൗട്ടീന്യോക്കോ ബ്രസീലിൽ കിട്ടുന്ന ജനകീയത എന്തുകൊണ്ട് ഫിർമീന്യോക്ക് ലഭിക്കുന്നില്ല.?
അതിനു പിന്നിലെ ചില കാരണങ്ങൾ ഊഹിച്ചെടുത്ത് നോക്കാം..

നഗരത്തിലെ ലോക്കൽ യൂത്ത് ക്ലബുകളിലൂടെ കളിച്ചു വളർന്ന താരം പതിനേഴാം വയസ്സിൽ ബ്രസീലിയൻ രണ്ടാം ഡിവിഷൻ ലീഗായ ബ്രസീൽ സീരീ ബി ക്ലബായ ഫിഗ്വറൻസിലെ വെറും ഒരു ബ്രസീലിയൻ സീരീ ബി സീസണിൽ ഗോളുകളടിച്ചു കൂട്ടി കരിയർ വികസിപ്പിച്ചെടുത്ത് നേരെ ജർമൻ ക്ലബ് ഹോഫൻഹെയിമിലേക്ക് കൂടുമാറിയപ്പോൾ  ബ്രസീലിയൻ സീരി എ കളിക്കാതെ മുഖ്യധാര യൂറോപ്യൻ ഫുട്‌ബോളിലേക്ക് കൂടിയേറിയ അപൂർവ്വം ചില താരങ്ങളിലൊരാളായിരുന്നു ഫിർമീന്യോ.

ലിവർപൂൾ താരത്തിന് ബ്രസീലിൽ വേണ്ടത്ര അറ്റെൻഷൻ ലഭിക്കാതെ പോയതിന്റെ സുപ്രധാന കാരണം ബ്രസീലിയൻ സീരീ എ യിൽ കളിക്കാതെ പോയതായിരുന്നു.ഫുട്‌ബോളിന്റെ സ്വർഗനഗരിയായ റിയോ ഡി ജനീറോയിലെ വാസ്കോ,ഫ്ലമെംഗോ,ഫ്ലുമിനെൻസ്,ബൊട്ടഫോഗോ തുടങ്ങിയ ബിഗ് -4 ക്ലബുകൾ, ഇവരുടെ എതിരാളികളായ മറ്റ് ബിഗ്-4 ക്ലബുകളായ സാവോപോളോയിലെ കൊറിന്ത്യൻസ്, സാന്റോസ്, സാവോപോളോ എഫ്സി , പൽമിറാസ് തുടങ്ങിയവരും മിനെയ്റോവിലെ അത്ലറ്റികോ മിനെയ്റോയും ക്രൂസെയ്റോയും പോർത്തോ അലിഗ്രയിലെ ഗ്രെമിയോയും ഇന്റർനാഷണലും തുടങ്ങിയ പന്ത്രണ്ട് ലോകോത്തര ബ്രസീലിയൻ വമ്പൻ ക്ലബുകളിൽ ഏതെങ്കിലും ഒന്നിൽ
 ഒരിക്കൽ പോലും പന്ത് തട്ടാതെ പോയി ഇതിഹാസങ്ങൾ ആയിതീരാത്ത ബ്രസീൽ താരങ്ങൾ ഇല്ല എന്നു തന്നെ പറയാം.ഈ ക്ലബുകളിൽ ഒന്നിൽ പോലും കളിക്കാതെ പോയത് ഫിർമീന്യോയുടെ ജനസമ്മതി കുറച്ചു.
നിലവിലെ മറ്റ് ബ്രസീൽ സൂപ്പർ താരങ്ങളുടെ കരിയർ പരിശോധിച്ചാൽ നിങ്ങൾക്കാ വ്യത്യാസം കാണാം സാധിക്കും. നെയ്മർ സാന്റോസിലൂടെ ലോക പ്രശ്സതനായപ്പോൾ ജീസസ് പൽമിറാസിലുടെയും പ്രശ്സതി നേടിയപ്പോൾ ബ്രസീലിൽ മൊത്തം ആരാധകവളയം സൃഷ്ടിച്ചെടുക്കാൻ ഇരുവർക്കും കഴിഞ്ഞു.

ബ്രസീലിൽ ആരാധകർക്കിടയിൽ ജീസസിന് താഴെയായി എന്നും ഫിർമീന്യോ വരാനുള്ള മറ്റൊരു കാരണമായി ശ്രദ്ധിച്ചത് വളരെ കുറഞ്ഞ മിനിറ്റുകളേ ഫിർമീന്യോ ബ്രസീലിയൻ ജെഴ്സിയിൽ കളത്തിലിറങ്ങിയിട്ടൂള്ളൂ.പത്തൊൻപത് മൽസരങ്ങളിൽ ബൂട്ടുകെട്ടിയിട്ടുണ്ടെങ്കിലും ഏറിയ മൽസരവും അവസാന നിമിഷങ്ങളിലെ പകരക്കാരനാവാനായിരുന്നു വിധി.ഒരു മൽസരത്തിൽ മാത്രമാണ് ഫിർമീന്യോ തെണ്ണൂറ് മിനിറ്റ് തികച്ചു കളിച്ചത്.19മൽസരങ്ങളിൽ സെലസാവോ ജെഴ്സിയണിഞ്ഞ ലിവർപൂൾ സ്ട്രൈകർ മൊത്തം വെറും 865 മിനിറ്റുകളേ മഞ്ഞപ്പടയിൽ കളിച്ചിട്ടുള്ളൂ.അതിൽ നിന്നും 172 മിനിറ്റിൽ ഒരു ഗോളെന്ന ശരാശരിയിൽ ആറ് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. ഈ സ്റ്റാറ്റസുകളിൽ നിന്നും വ്യക്തമാവുന്നത് ഫിർമീന്യോ ഒരു പകരക്കാരന്റെ റോളിൽ കളിക്കേണ്ട താരമല്ല, അദ്ദേഹത്തിൽ നിന്നും തന്റെ മികച്ച പ്രകടനം പുറത്ത് വരണമെങ്കിൽ മാച്ച് സ്റ്റാർട്ടർ ആയി തന്നെ കളത്തിലിറക്കണം. ലിവർപൂളിൽ സ്ട്രൈകർ റോളിൽ മധ്യനിരയിലോട്ട് ഇറങ്ങി കളിച്ചു ചലനാത്മകമായ തന്റെ ഡൈനാമിക് പ്ലെയിംഗ് ശൈലിയിലൂടെ നീക്കങ്ങൾ സൃഷ്ടിച്ചെടുത്ത് സഹ താരങ്ങളുടെ മനസ്സറിഞ്ഞ് ബോക്സിലേക്ക്  പാസ്സുകൾ നൽകി സലാക്കും മാനേക്കും ഗോളവസരങ്ങൾ ലഭിക്കുമ്പോഴാണ് ഫിർമീന്യോയുടെ വൈദഗ്ധ്യം ലിവർപൂളിൽ പ്രകടമാവുന്നത്.പക്ഷേ ബ്രസീലിൽ ഫലപ്രദമായി കളിക്കാനുള്ള അവസരം ലിവർപൂളിന്റെ അറ്റാക്കിംഗ് പ്ലേമേക്കർക്ക് ലഭിച്ചിട്ടില്ല എന്നതാണ് സത്യം.അതായത് വില്ല്യനെപ്പോലെയോ കോസ്റ്റയെ പോലെയോ പകരക്കാരനായി ഇറങ്ങി കുറഞ്ഞ സമയം കൊണ്ട് മുന്നേറ്റത്തിൽ ചലനങ്ങൾ സൃഷ്ടിക്കാൻ ഫിർമീന്യോ ഒരും വിംഗറല്ല. ഫിർമീന്യോയെ പോലെയൊരു ക്രിയേറ്റർ+ഗോൾ സ്കോറുടെ സാന്നിദ്ധ്യം  90 മിനിറ്റും ആവശ്യമാണ് ബ്രസീലിന് എന്നും.

മറ്റൊരു കാരണം ടിറ്റെ തന്റെ സിസ്റ്റത്തിൽ ഇഷ്ടപ്പെടുന്നത് ഒരു ടാർഗറ്റ് സ്ട്രൈക്കറെയാണ്.ഗബ്രിയേൽ ജീസസ് ഈ പൊസിഷനിൽ പെട്ടെന്ന് ഇഴകിച്ചേർന്നത് ഫിർമീന്യോയെ സംബന്ധിച്ച് തിരിച്ചടിയായി എന്ന് വേണം പറയാൻ.ഫിർമീന്യോ ബേസിക്കിലി ഒരു സെക്കൻറി സ്ട്രൈക്കർ/സപ്പോർട്ടിംഗ് സ്ട്രൈകറാണ്.കളി നിയന്ത്രിക്കാനും ഗതിവേഗം നീക്കങ്ങൾ സൃഷ്ടിക്കാനും പിന്നിലോട്ട് ഇറങ്ങി കളിക്കുന്ന നെയ്മറും കൗട്ടീന്യോയും ഉണ്ടെന്നിരിക്കെ വീണ്ടുമൊരു ക്രിയേറ്ററുടെ ആവശ്യകത ടീമിൽ വരുന്നില്ല എന്നാകാം ടിറ്റെ ചിന്തിക്കുന്നത്.

തന്റെ പൊസിഷനിംഗിൽ നിന്നും സ്ഥിരമായി വ്യതിചലിച്ച്കൊണ്ടിരിക്കുന്ന ഫിർമീന്യോ മധ്യനിരയിലോട്ട് ഇറങ്ങിചെന്ന് നിരന്തരം ടാക്ളികൾ ചെയ്തു മധ്യനിരയിൽ മിഡ്ഫീൽഡേഴ്സിന് കൃത്യമായ സ്പേസുകൾ സൃഷ്ടിച്ചു നൽകുന്നതിലും ബോൾ റീടൻഷനിലൂടെ മധ്യനിരക്കാരുടെ പൊസഷൻ നിലനിർത്താൻ സഹായിക്കുന്നതിലും  അഗ്രഗണ്യനാണ്.യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവുമധികം ടാക്ക്ളുകൾ ചെയ്യുന്ന മുന്നേറ്റനിരക്കാരൻ കൂടിയാണ് ഫിർമിന്യോ.ഇതിനൊരു മറുവശമെന്തന്നാൽ ഫിർമീന്യോ പ്രൊഫഷണൽ കരിയർ തുടങ്ങിയത് ഒരു ഡിഫൻസീവ് മിഡ്ഫീൽഡറായിട്ടായിരുന്നു.
പിന്നീട് യൂത്ത് ക്ലബ്ലെ കോച്ച് തന്നെ ഫിർമീന്യോയുടെ അറ്റാക്കിംഗ് എബിലിറ്റി കണ്ട് പൊസിഷനിൽ കാതലായ മാറ്റം വരുത്തി അറ്റാക്കിംഗ് മധ്യനിരയിലേക്ക് താരത്തെ മാറ്റിയത്.

ഫിർമീന്യോ പൊസിഷനിൽ നിന്നും വ്യതിചലിച്ച് നീക്കങ്ങൾ ക്രിയേറ്റ് ചെയ്തെടുക്കുമ്പോഴത് ലിവർപൂളിൽ ഫലപ്രദമാകുമ്പോൾ ബ്രസീലിൽ പലപ്പോഴും വൺടച്ച് പോലുള്ള ഇത്തരം നീക്കങ്ങൾ ഫലപ്രദമാകാറില്ല.ഇതിന്റെ കാരണം ജീസസുമായി അഡാപ്റ്റ് ചെയ്തു കളിക്കുന്ന നെയ്മറടക്കമുള്ള മറ്റു ടീമംഗങ്ങൾക്ക് ഫിർമീന്യോയെ അഡാപ്റ്റ് ചെയ്തു കളിക്കാനുള്ള  സന്ദർഭങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.തനിക്ക് ലഭിക്കുന്ന പരിമിതമായ സ്പേസുകൾക്കുള്ളിൽ വ്യതിചലിക്കാതെ നിന്നു കൊണ്ട് കിട്ടുന്ന അവസരങ്ങൾ മുതലാക്കാൻ കഴിവുള്ള ടീം ടാക്റ്റീസിന്റെ ഒരു ഫോക്കൽ കേന്ദ്രമായി വർത്തിക്കുന്ന ഒരു സ്ട്രൈകറെയാണ് ടിറ്റെ തന്റെ സിസ്റ്റത്തിലേക്ക് തുടക്കം മുതലേ പരിഗണിക്കുന്നത്.അതുകൊണ്ട് തന്നെയാണ് ജീസസിന് ആദ്യ ഇലവനിൽ സ്ഥിരമായി സ്ഥാനം ലഭിക്കുന്നതും.

ഫിർമീന്യോയിലുള്ള ടിറ്റെയുടെ വിശ്വസ്തതക്കൊന്നും യാതൊരു കുറവും സംഭവിച്ചിട്ടില്ല എന്നത് കഴിഞ്ഞ ഫെബ്രുവരിയിൽ അദ്ദേഹം ലോകകപ്പിലേക്കുറപ്പുള്ള പതിനഞ്ച് താരങ്ങളിൽ ഫിർമീന്യോയെ ഉൾക്കൊള്ളിച്ചപ്പോൾ  മനസ്സിലായതാണ്.പിന്നെ ലോകകപ്പിന് മുമ്പേയുള്ള സൗഹൃദ മൽസരങ്ങളിലും ഫിർമീന്യോയെ അദ്ദേഹം ഉപയോഗിച്ചീരുന്നു.കരുത്തരായ ക്രൊയേഷ്യക്കെതിരെ ഗോളടിക്കാനും താരത്തിന് കഴിഞ്ഞു.ഇനി ടിറ്റയുടെ തീരുമാനങ്ങളിലേ ഫിർമീന്യോക്ക് ആദ്യ ഇലവനിൽ പ്രതീക്ഷയുള്ളൂ.
കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന്റെ ആണിക്കല്ലായി വർത്തിച്ച ഫിർമീന്യോ സലാഹിനൊപ്പം ചേർന്ന് ലിവർപൂളിനെ ഒരു പതിറ്റാണ്ടിന് ശേഷമാദ്യമായി ഫൈനലിലെത്തിച്ചു. പത്ത് ഗോളുകളും എട്ട് അസിസ്റ്റുകളോടെ ചാമ്പ്യൻസ് ലീഗിൽ ടോപ് സ്കോറർ പട്ടികയിലും ടോപ് അസിസ്റ്റർ പട്ടികയിലും രണ്ടാം സ്ഥാനത്തായിരുന്നു ലിവർപൂളിന്റെ അറ്റാക്കിംഗ് പ്ലേമേക്കർ.

നിലവിലെ ഇക്കഴിഞ്ഞ യൂറോപ്യൻ ക്ലബ്  സീസണിൽ 27 ഗോളുകളും 16 അസിസ്റ്റുകളുമാണ് മൊത്തം ഫിർമീന്യോ തന്റെ പേരിൽ എഴുതിച്ചേർത്തത്.ലോകകപ്പിന് മുന്നോടിയായുള്ള 2017-18 യൂറോപ്യൻ ഫുട്‌ബോൾ സീസണിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച ബ്രസീലിയൻ ആരെന്ന് ചോദിച്ചാൽ ഒരുത്തരമേയുള്ള റോബർട്ടോ ഫിർമീന്യോ..! ഇക്കാര്യത്തിൽ നെയ്മറും ജീസസും കൗട്ടീന്യോയും വില്ല്യനും എല്ലാം ഫിർമീന്യോക്ക് പിറകിലാണ്.ലോകകപ്പ് സീസണിലെ മികച്ച ബ്രസീൽ താരത്തിന് പോലും കാനറിപ്പടയിൽ ആദ്യ ഇലവനിൽ ഇടമില്ലാത്ത സ്ഥിതി വിശേഷമാണ് സെലസാവോയിൽ.നിലവിൽ ക്ലബ് ഫുട്‌ബോളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച  ബ്രസീലിയനായ ഫിർമീന്യോയെ ലോകകപ്പിലെ ആദ്യ ഇലവനിൽ ഉൾക്കൊള്ളിക്കാൻ ടിറ്റെക്ക് ഇനിയും കഴിഞ്ഞിട്ടില്ലെങ്കിൽ അത് തന്നെയാകും ലോകകപ്പ് ഫുട്‌ബോളിലെ ഏറ്റവും സങ്കടകരമായ വസ്തുത.ഗ്രൂപ്പ് സ്റ്റേജിലെ മൂന്ന് മൽസരങ്ങളിൽ സമ്പൂർണ്ണ പരാജയമായി മാറിയ ജീസസിനെ മാറ്റി പരീക്ഷിച്ച്  ഫിർമീന്യോയുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാനും മാറ്റങ്ങൾക്കുമുള്ള സമയമാണിത് ,

 പ്രീക്വാർട്ടറിൽ ഫിർമീന്യോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തട്ടെ..! അർഹതക്കുള്ള അംഗീകാരം ടിറ്റെ നൽകട്ടെ..!


Danish Javed Fenomeno