Tuesday, November 19, 2019

അണ്ടർ -17 താരങ്ങളിൽ ആരാധകർ വെച്ചു പുലർത്തുന്ന അമിത പ്രതീക്ഷ 
അപകടമോ?



ഫുട്‌ബോൾ ഏതും  ആയിക്കൊള്ളട്ടെ ഒരു ലോക കിരീടം നേടുകയെന്നത് ബ്രസീലിന് എന്നും ആവേശമാണ്.കോപ്പ അമേരിക്ക കിരീട വിജയത്തിന് ശേഷം തുടർച്ചയായി അഞ്ച് മൽസരങ്ങളിൽ സെലസാവോ നിരാശജനകമായ പ്രകടനം പുറത്തടുത്ത ടൈമിലുള്ള അണ്ടർ -17 ലോകകപ്പ് വീജയം ബ്രസീലിയൻ ജനതക്കും  ബ്രസീൽ ആരാധകർക്കും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
മെക്സിക്കോയെ തോൽപ്പിച്ച് നാലാം ലോകകപ്പ് സ്വന്തമാക്കി കൗമാരക്കാർ തിളങ്ങുമ്പോൾ അവരുടെ താരോദയം അമിത പ്രതീക്ഷയോടെ സ്വപ്നം കാണുകയാണ് മഞ്ഞപ്പടയുടെ ആരാധകർ.
ടൂർണമെന്റിലുടനീളം സ്ഥായിയായ ഫോം നിലനിർത്തിയവരായ അറ്റാക്കിംഗ് റൈറ്റ് ബാക്ക് യാൻ കൂട്ടോ , ടൂർണമെന്റ് ബെസ്റ്റ് പ്ലെയർ ആയി മാറിയ പറക്കും വിംഗർ ഗബ്രിയേൽ വെറോൺ.ഫൈനലിൽ ഗോളടിച്ച ടോപ് സ്കോറിംഗ് സ്ട്രൈകർ കായോ ജോർജെ , അറ്റാക്കിംഗ് മിഡ്ഫീൽഡർ പെഡ്രോ സെമിയിലും ഫൈനലിലും വിജയ ഗോളടിച്ച സൂപ്പർ സബ്  ലസാറോ...അങ്ങനെ പോകുന്ന ഒരു താരനിര തന്നെയുണ്ട് അണ്ടർ 17ടീമിൽ.

ഇവരെല്ലാം പ്രതിഭകളാണ് , എന്നാൽ ഇവരുടെയെല്ലം കരിയർ പ്രവചനം നടത്തുന്നതിലോ ഇപ്പോഴത്തെ അവരുടെ പൊട്ടൻഷ്യൽ വെച്ച് കൊണ്ട് മേൽപറഞ്ഞവരെല്ലാം സൂപ്പർ സ്റ്റാർസ് ആകുമെന്നൊരു നിഗമനത്തിൽ എത്തിച്ചേരാനോ ഉള്ള സമയമായിട്ടില്ല.
ഇപ്പോൾ തന്നെ യാൻ കൂട്ടോയെ ഭാവിയിലെ ഡാനി ആൽവസായും ഗബ്രിയേൽ വെറോണിനെ അടുത്ത നെയ്മറായും ആരാധകർ സ്വപ്നം കണ്ടു തുടങ്ങിയിരുക്കുന്നു.
ഒരു ഫുട്‌ബോളർ തന്റെ ലോംഗ് ടേം കരിയറിന് തുടക്കം കുറിക്കുന്ന കാലഘട്ടമാണ് അണ്ടർ 17. ഈ സമയത്ത് തന്നെ ഫൂച്യർ സൂപ്പർ താര ലേബൽ അവർക്ക് ചാർത്തി നൽകിയാൽ സമ്മർദ്ദത്തിന് അടിമപ്പെട്ട് കരിയർ ഡ്രോപ്പ് ഔട്ട് ആവുകയോ ചെയ്യുന്ന പ്രതിഭകൾ അനേകമനേകം ഉണ്ട് ബ്രസീലിന്റെ ചരിത്രത്തിൽ.അണ്ടർ 17 ലോകകപ്പ് സ്റ്റേജുകളിൽ തിളങ്ങിയവർ ഭൂരിപക്ഷം പേരും സീനിയർ ലെവലിൽ എത്തുമ്പോൾ കരിയർ പിന്നോക്കം പോയവരാണ്.ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് 2003 u17 world cup ജേതാക്കളായ ബ്രസീലിന്റെ അണ്ടർ 17ടീം.2003 അണ്ടർ 17 ലോകകപ്പ് കിരീടം നേടിയ ടീമിലെ ഒരു താരം പോലും സെലസാവോ ജെഴ്സിയിൽ  കളിച്ചിട്ടില്ല .അന്നത്ത ടീമിൽ അഞ്ച് ഗോളടിച്ച സ്ട്രൈകർമാരായിരുന്ന അബൂദ , എവാഡ്രോ തുടങ്ങിയവർ പോലും ബ്രസീൽ ടീമിൽ കളിച്ചിട്ടില്ല എന്നോർക്കുമ്പോഴാണ് ബ്രസീലിന്റെ ടാലന്റ് ഫാക്ടറിയുടെ ആഴം മനസ്സിലാവുക.മറ്റൊരു വസ്തുത എന്തെന്നാൽ ഫിഫ അണ്ടർ 17 ലോകകപ്പും ഫിഫ ലോകകപ്പും നേടിയ ഒരേയൊരു കളിക്കാരനേയുള്ളൂ അത് മഹാ മാന്ത്രികൻ സാക്ഷാൽ റൊണാൾഡീന്യോ മാത്രം.
സീനിയർ ലെവലിൽ അറിയപ്പെടുന്ന പ്രതിഭകളേക്കാൾ പതിൻമടങ്ങ് ഇരട്ടി അറിയപ്പെടാതെ പോയ പ്രതിഭകളാണ് ഫുട്‌ബോളിന്റെ സ്വർഗഭൂമിയിൽ ഉള്ളതെന്ന് ചരിത്രം വ്യക്തമാക്കി തരുന്നുണ്ട്.

ബ്രസീൽ അണ്ടർ 17 ടീമിൻെ അത്യുജ്ജലമായ പ്രകടനത്തെയും ഏത് പ്രതിസന്ധി ഘട്ടങ്ങളിലും തിരിച്ചു വരാനുള്ള ത്വരയെയും അഭിനന്ദിച്ചു കൊണ്ട് തന്നെ പറയട്ടേ സെലസാവോയുടെ സ്റ്റോപ്പർ ബാക്കുകളുടെ കേളീ ശൈലിയിൽ നിന്നും വിഭിന്നമാണ് അണ്ടർ 17 ടീമിന്റെത്.കൂടുതൽ സമയവും പെനാൽറ്റി ബോക്സിന് ചുറ്റിപ്പറ്റിയാണ് അണ്ടർ 17സെന്റർബാക്ക്സ് കളിക്കുന്നത്.പക്ഷേ സെമിയിലും ഫൈനലിലും ഗോൾ വഴങ്ങി പിറകിലായതിനാൽ അതിമനോഹരമായ ആക്രമണ ഫുട്‌ബോൾ തന്നെയാണവർ കെട്ടഴിചു വിട്ടത്.
പൊതുവേ ബ്രസീലിനെ പോലെ പരമ്പരാഗതമായി കലക്ടീവ് ഫുട്‌ബോൾ കളിക്കുന്ന ടീമുകൾ ടീമിന്റെ നീക്കങ്ങൾക്ക് അനുസൃതമായി സെന്റർ ബാക്ക്സ് ഹൈ ലൈൻ ഡിഫൻസിലാണ് സ്ഥിതി കൊള്ളാറ്.തിയാഗോ സിൽവ മാർകിനോസ് സഖ്യത്തിന്റെ നീക്കങ്ങൾ പരിശോധിച്ചാൽ തന്നെയത് മനസ്സിലാകും.ടീമീന് കൂടുതൽ 
Collective and combination നൽകാൻ കൂടുതൽ കോംപാക്ട് ആയാണ് പൊസിഷൻ ചെയ്യാറ്.എന്നാൽ ബ്രസീലിയൻ ലീഗുകളിൽ ഫ്ലെമെംഗോ ഗ്രെമിയോ തുടങ്ങിയ ടീമുകൾ ഒഴിച്ചു നിർത്തിയാൽ പല ടീമുകളും ഹൈ ലൈൻ ഡിഫൻസ് കളിക്കാറില്ല.എതിരാളികളുടെ കൗണ്ടറുകളിൽ ഇത് അപകടം ചെയ്യുമെന്ന  റിസ്ക് ഒഴിവാക്കാനാണ് പൊതുവേ ഹൈ ലൈൻ ഡിഫൻസ് കളിക്കാത്തത്.അണ്ടർ 17 ടീമും ഇത് തന്നെയാണ് പലപ്പോഴും ഫോളോ ചെയ്തിരുന്നത്.ഡിഫൻസീവ് മിഡ്ഫീൽഡർ ഡാനിയേൽ ഒലിവേരയുടെ പ്രസൻസും ഡിഫൻസിന് തുണയായി.എന്നാൽ മിഡ്ഫീൽഡിലെ ക്രിയേറ്റീവ് നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് പെഡ്രോയായിരുന്നു.വെറോണിന്റെ പേസും സ്കില്ലും വീംഗിൽ യാൻ കൂട്ടോയുടെ ക്രോസുകളും ഓവർലാപ്പിംഗുകളൊടൊപ്പം കായോ ജോർജെയുടെയും ലസാറോയുടെയും ഫിനിഷിങ് മികവും കൂടിയായതോടെ ബ്രസീലിന് വിജയം ഏത് സമ്മർദ്ദ ഘട്ടത്തിലും പിടിച്ചെടുക്കാൻ കഴിയുമെന്ന് ആരാധകർക്ക് തോന്നിപ്പിക്കും വിധമുള്ള സുന്ദരമായ കേളീ ശൈലിയാണ് മോശം ഫോമിലുള്ള നിലവിലുള്ള ടിറ്റയുടെ സെലസാവോയും പിൻപ്പറ്റേണ്ടത്.

By - Danish Javed Fenomeno

Vai Brazil 🇧🇷

Monday, November 18, 2019

അണ്ടർ 17 ലോകകപ്പിൽ ബ്രസീലിന് നാലാം ലോകകിരീടം ഗബ്രിയേൽ വെറോൺ ടൂർണമെന്റ് ബെസ്റ്റ് പ്ലെയർ



സെമിഫൈനലിൽ ഫ്രാൻസിനെതിരെ രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം കാനറികൾ മൂന്ന് ഗോളടിച്ചു തിരിച്ചു വന്ന മൽസരത്തിന്റെ തനിയാവർത്തനമായിരുന്നു ഫൈനലിൽ മെക്സിക്കോക്കതിരെയും ബ്രസീലിന്റെ കൗമാര പ്രതിഭകൾ കാഴ്ച്ചവെച്ചത്.ഇരു പകുതിയിലും സുവർണ അവസരങ്ങൾ സൃഷ്ടിച്ചു മെക്സിക്കോക്ക് മേൽ വ്യക്തമായ മേധാവിത്വം പുറത്തെടുത്ത ബ്രസീലിന്റെ ഫിനിഷിംഗിലെ കൃത്യതയില്ലായ്മ ആയിരുന്നു ഏക പോരായ്മ. ടൂർണമെന്റ് മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടിയ ഗബ്രിയേൽ വെറോണും സ്ട്രൈകർ  കായോ ജോർജെയും ജാവോ പെഗ്ലോയും റൈറ്റ് ബാക്ക് യാൻ കൂട്ടോയും നെയ്തെടുത്ത അവസരങ്ങൾക്ക് കണക്കില്ലായിരുന്നു.രണ്ടാം പകുതിയിൽ ഒരു ഗോളിന് പിറകിലായ ബ്രസീൽ വെറോണെ വീഴ്ത്തിയതിൽ കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു കായോ ജോർജെ ടൂർണമെന്റിൽ തന്റെ അഞ്ചാമത്തെ ഗോളോടെ സമനില നേടിയപ്പോൾ ഇഞ്ചുറി ടൈമിൽ ആയിരുന്നു വിജയ ഗോൾ പിറന്നത്.സെമിയിൽ ഫ്രാൻസിനെതിരെ അവസാന മിനിറ്റുകളിൽ വിജയ ഗോളടിച്ച ഫ്ലെമെംഗോ സ്ട്രൈകർ ലസാറോ മാർക്കേസ് തന്നെയായിരുന്നു ഫൈനലിലും മഞ്ഞപ്പടയുടെ വിജയഗോൾ നേടിയത്‌.

ബ്രസീലിന് ഒരു പിടി കൗമാര പ്രതിഭകളെ സമ്മാനിച്ച അണ്ടർ 17 ലോകകപ്പ് ആയിരുന്നു ഇത്.അതിൽ ഏറ്റവും പ്രധാനി ടൂർണമെന്റ് താരമായി മാറിയ വിംഗർ ഗബ്രിയേൽ വെറോൺ തന്നെ.മൂന്ന് ഗോളടിച്ച താരത്തിന്റെ സ്പീഡ് ആക്സിലറേഷൻ ഡ്രിബ്ലിംഗ് മികവ് ഭാവിയിലേക്ക് പ്രതീക്ഷ നൽകുന്നു.മറ്റൊരു പ്രതിഭ സെമിയിലും ഫൈനലിലും വിജയ ഗോളടിച്ചു പകരക്കാരൻ സ്ട്രൈകർ ലസാറോ മാർകേസ് ആണ്.അഞ്ച് ഗോളടിച്ചു ടൂർണമെന്റ് ബ്രോൺസ് ബൂട്ട് നേടിയ നമ്പർ 9 മെയിൻ സ്ട്രൈകർ കായോ ജോർജെ ,കൃത്യതയാർന്ന ക്രോസുകൾക്കുടമയായ റൈറ്റ് വിംഗ് ബാക്ക് യാൻ കൂട്ടോ ,പത്താം നമ്പറുകാരനായ  ലെഫ്റ്റ് വിംഗർ ജാവോ പെഗ്ലോ ,സ്റ്റോപ്പർ ബാക്ക് ലുവാൻ പാട്രിക് , മിഡ്ഫീൽഡർ ഡീഗോ റോസ , ലെഫ്റ്റ് ബാക്ക് പാട്രിക് , സെൻട്രൽ മിഡ്ഫീൽഡർ ഡാനിയേൽ ഒലിവേര , പെഡ്രോ etc..തുടങ്ങിയവർ ഭാവിയിലേക്കുള്ള താരോദയങ്ങളാണ്...
കൗമാരക്കാരുടെ ലോകകപ്പിൽ അഞ്ച് ലോകകപ്പുമായി നൈജീരിയ  മാത്രമാണ് 
ബ്രസീലിന് മുന്നിലുള്ളത്.

Vai Brazil
ചെകിന് യൂറോ യോഗ്യതാ , ബൾഗേറിയ ടു പ്ലേഓഫ്



ബാൾക്കൻ മേഖലയിലെ  ഫുട്‌ബോൾ പവർഹൗസുകളായിരുന്ന ബൾഗേറിയയും കിഴക്കൻ യുറോപ്പിലെ പഴയ ചെക്കോസ്ലോവാക്യൻ പാരമ്പര്യം പേറുന്ന ചെക്റിപ്പബ്ലികും തമ്മിലുള്ള ഇപ്പോ കഴിഞ്ഞ  യൂറോ യോഗ്യതാ മൽസരം കണ്ടപ്പോഴാണ്  1990കളിലും 2000ങളിലും നിരവധി ഫുട്‌ബോൾ പ്രതിഭകളാൽ സമ്പന്നമായിരുന്ന ഇരു ടീമുകളുടെയും പ്രതിഭാ ദാരിദ്ര്യം  മനസ്സിലായത്.

1994 ലോകകപ്പ് നാലാം സ്ഥാനക്കാരായി ആരാധക മനസ്സുകളിൽ ഇടം നേടിയ ഹ്രിസ്റ്റോ സ്റ്റോയികോവിന്റെ ബൾഗേറിയ , 1996 യൂറോ കപ്പിന്റെ ഫൈനലിസ്റ്റുകളായ നെദ്വദ് പെബോർസ്കി മാരുടെ ചെക് റിപ്പബ്ലികും സൂപ്പർ താരങ്ങളാൽ ഒരു കാലത്ത് സമ്പന്നമായിരുന്നു.94 ലോകകപ്പ് ടോപ് സ്കോററും ബൾഗേറിയൻ ഇതിഹാസ താരമായ സ്റ്റോയിക്കോവിന് പുറമേ സ്ട്രൈകർമാരായ കോസ്റ്റാഡിനോവ് , സിർകോവ് ,  98 ലോകകപ്പ് നായകൻ ട്രിഫൺ ഇവാനോവ് , ഇവർക്ക് ശേഷം വന്ന മാഞ്ചസ്റ്റർ ഫോർവേഡിയിരുന്ന ദിമിത്രി ബർബറ്റോവ് ,സിറ്റി  വിംഗർ ആയിരുന്ന മാർട്ടിൻ പെട്രോവ് , സ്റ്റിലിയൻ പെട്രോവ് എന്നിങ്ങനെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലും സൂപ്പർ കളിക്കാരുടെ ഒരു നീണ്ട നിര തന്നെ സ്വന്തമായി ഉണ്ടായിരുന്നു ബൾഗേറിയക്ക്.

1995-2005 ചെക്ക് റിപ്പബ്ലിക് ടീമിന്റെ സുവർണ കാലമായിരുന്നു.യൂറോപ്പിൽ വമ്പൻമാർക്കൊപ്പം ആയിരുന്നു ചെക്കിന്റെ സ്ഥാനം. സ്വർണം തലമുടിയിൽ പൊടുന്നനെ നീക്കങ്ങൾ സൃഷ്ടിച്ചിരുന്ന ഇതിഹാസ നായകനായിരുന്ന പാവെൽ നെദ്വദ് എന്ന വിഖ്യാത പ്ലേമേക്കറെ അറിയാത്തവർ ഉണ്ടാകില്ല. നെദ്വദിന് ഒപ്പം ഒരു താരനിര തന്നെയുണ്ടായിരുന്നു അണ്ടർറേറ്റഡ് മിഡ്ഫീൽഡ് ജനറൽ ആയിരുന്ന പെബോർസ്കി , രണ്ട് മീറ്ററിൽ കൂടുതൽ ഉയരമുള്ള സ്ട്രൈകർ യാൻ കോളർ , വിംഗുകളിൽ കുതിച്ചു പായുന്ന യാൻകൂലോവ്സികി , ആഴ്സനലിന്റ താരോദയമായി പിൻകാലത്ത് മാറിയ പ്ലേമേക്കർ റോസ്സികി , ലിവർപൂൾ സൂപ്പർ താരം സ്മൈസർ , യൂറോ 2004 ഗോൾഡൻ ബൂട്ട് വിന്നർ മിലൻ ബാരോസ് , മിഡ്ഫീൽഡർ യാരിസ്ളാവ് പ്ലാസിൽ , ഫോർവേഡിയിരുന്ന മാരെക് ഹെയിൻസ് , ലിവർപൂൾ മിഡ്ഫീൽഡർ ആയിരുന്ന പാട്രിക് ബർജർ , ഡിഫന്റർ ഉയ്ഫലൂസി ,ചെൽസി ഇതിഹാസം പീറ്റർ ചെക് , etc.. 90s - 2000ങളിലും യൂറോപ്യൻ ടോപ് ലീഗുകളിൽ പ്രധാനമായും ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീരീ എ ലാ ലീഗാ എന്നീ ലീഗുകളിൽ കളിക്കുന്ന താര പ്രതിഭകൾ അനേകമുണ്ടായിരുന്ന ചെക് റിപ്പബ്ലികും ഇന്ന് ബൾഗേറിയ പോലെ തന്നെ പ്രതിഭാ ദാരിദ്ര്യം നേരിടുന്നുണ്ടെങ്കിലും ടീമെന്ന നിലയിൽ ഒത്തിണങ്ങിയ ഒരു സംഘമാണ് ഇന്നത്തെ ചെക്. അത് അവരുടെ കേളീശൈലിയിൽ നിന്നും വ്യക്തമാണ്.

നിലവിൽ യൂറോ യോഗ്യതക്കായുള്ള പോരാട്ടത്തിൽ ഗ്രൂപ്പിൽ ഇംഗ്ലണ്ടിന് തൊട്ടു പിറകെയാണ് ചെക്കിന്റെ സ്ഥാനം.രണ്ടാം സ്ഥാനക്കാരായി യൂറോ യോഗ്യത നേടാൻ ചെകിന് കഴിഞ്ഞു. ബൾഗേറിയയുടെ സ്ട്രൈറ്റ് യുറോ പ്രതീക്ഷകൾ അസ്തമിച്ചെങ്കിലും ഇപ്പോൾ കഴിഞ്ഞ  മൽസരത്തിൽ ഡിഫന്റർ ബോയിക്കോവിന്റെ ഗോളിൽ ചെക്കിനെ ഡിഫന്റ് ചെയ്തു തോൽപ്പിച്ച് പ്ലേ ഓഫ് സാധ്യത നിലനിർത്തിയിട്ടുണ്ട്. ബൾഗേറിയ 90s ലെ തങ്ങളുടെ പ്രതാപ  കാലത്തേക്ക് ഈയടുത്ത് ഒന്നും തിരിച്ചു വരുമെന്ന് തോന്നുന്നില്ല.

Friday, November 15, 2019

" അറേബ്യൻ സൂപ്പർക്ലാസികോ" ടിറ്റക്ക് നിർണായകം..




കോപ്പാ കിരീട നേട്ടത്തിന് ശേഷം
നടന്ന കഴിഞ്ഞ നാല് സൗഹൃദ മൽസരങ്ങളും ടിറ്റക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല.കൊളംബിയ സെനഗൽ നൈജീരിയ എന്നിവരുമായി സമനില പിണഞ്ഞപ്പോൾ പെറുവിനോട് അപ്രതീക്ഷിതമായി തോൽക്കുകയും ചെയ്തു.അതിനാൽ തന്നെ ഇന്ന് അർജന്റീനയുമായി നടക്കുന്ന മൽസരം ടിറ്റക്ക് ജീവൻമരണ പോരാട്ടമാണ്. മറ്റു നാഷണൽ ഫുട്‌ബോൾ ടീമുകളുടെ കോച്ച് പോലെയല്ല ബ്രസീലിന്റെ കോച്ച് എന്ന പൊസിഷൻ. ഒരു മാനേജർക്ക് ഏറ്റവുമധികം വെല്ലുവിളി നിറഞ്ഞ ജോലിയാണ് ബ്രസീൽ മാനേജർ ആയി ലോംഗ് ടേം തുടരുകയെന്നത്. തുടർച്ചയായ നിരാശജനകമായ റിസൽറ്റുകൾ , അത് മൂന്നോ നാലോ കളിയിൽ ആണെങ്കിൽ പോലും ബ്രസീലിലെ ജനങ്ങൾ സഹിക്കില്ല.ബ്രസീൽ ടീമിന്റെ പരിശീലകരായവരെല്ലാം തന്നെ ചരിത്രപരമായ സമ്മർദ്ദത്തിലേറിയതും ഇക്കാരണത്താൽ ആയിരുന്നു.അത് തന്നെയാണ് ടിറ്റെയും നേരിടുന്ന പ്രധാന വെല്ലുവിളി.

2016ൽ ടിറ്റെ സ്ഥാനമേറ്റ ശേഷം വെറും ആറ് മാസം കൊണ്ട് ഫുട്‌ബോൾ രാജാക്കൻമാരെ ലോക ഒന്നാം റമ്പർ റാങ്കിലേക്ക് ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തി കൊണ്ടുവന്നപ്പോൾ ബ്രസീലിന്റെ പ്രതിരോധം , മിഡ്ഫീൽഡ് , അറ്റാക്കിംഗും എല്ലാം ഒരു പരിധി വരെ സെറ്റായിരുന്നു.അതിനൊരു കാരണമുണ്ടായിരുന്നു ഫ്ലക്സിബിൾ ആയ സന്തുലമായ ഒത്തിണക്കമുള്ള സ്ട്രെക്ചറുള്ള മിഡ്ഫീൽഡ് ആയിരുന്നു കാനറികളുടേത്.
കാസെമീറോ അഗുസ്റ്റോ പൗളീന്യോ എന്നീ ത്രയം 2016 , 2017 വർഷങ്ങളിൽ നെയ്മറുടെ നേതൃത്വത്തിൽ ബ്രസീൽ നടത്തിയ വിജയഗാഥക്ക് അടിത്തറ പാകിയത് മൂവരുമടങ്ങിയ മിഡ്ഫീൽഡായിരുന്നു.
എന്നാൽ 2018 തുടക്കത്തിൽ അഗുസ്റ്റോക്ക് കണങ്കാലിന് ഇഞ്ചുറി പറ്റി പോയതോടെ ഇവർ തമ്മിലുള്ള കണക്ഷനും ഒത്തൊരുമയും നഷ്ടപ്പെട്ടു.അതിന്റെ പ്രതിഫലനം ആയിരുന്നു ലോകകപ്പിൽ നിരാശജനകമായ തോൽവിയിൽ കലാശിച്ചത്.കാസെമീറോ സസ്പെൻഷൻ പൗളീന്യോ ഫോം ഔട്ട് അഗുസ്റ്റോ പരിക്കിന്റേ പിടിയിലും അകപ്പെട്ടതോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ( 2016,2017വർഷങ്ങളിൽ) സൗത്ത് അമേരിക്കൻ എതിരാളികൾക്കെതിരെ ആണെങ്കിൽൽ പോലും സെലസാവോകൾ ഓരോ മൽസരത്തിലും പുറത്തെടുത്തിരൂന്ന വ്യക്തമായ ഡൊമിനന്റ് ഡിസ്പ്ലേ ലോകകപ്പിൽ പുറത്തെടുക്കാൻ സാധ്യമാവാതെ വന്നതും ഇക്കാരണത്താലായിരുന്നു.ലോകകപ്പിന് ശേഷവും തുടർച്ചയായ വിജയങ്ങളും 2019 കോപ്പ അമേരിക്കയിൽ കിരീട നേട്ടവും ചൂടിയെങ്കിലും ലോകകപ്പ് യോഗ്യതാ മൽസരങ്ങളിലെ മികവോ മേധാവിത്വമോ ഉണ്ടായിരുന്നില്ല. അതായത് ടിറ്റക്ക് കീഴിലെ ഏറ്റവും മികച്ച ബ്രസീൽ സൈഡ് 2016-2017 വർഷങ്ങളിലെ ടീമായിരുന്നുവെന്ന് വേണം അനുമാനിക്കാൻ.

ലോകകപ്പിൽ ടിറ്റെക്ക് തെറ്റുകൾ പറ്റിയത് രണ്ട് കാര്യങ്ങളിൽ ആയിരുന്നു. ഫുൾബാക്കുകളെ എങ്ങനെ ഡിഫൻസീവ് മൈൻന്റഡ് ആയി യൂസ് ചെയ്യണമെന്ന കാര്യം , പിന്നെ മിഡ്ഫീൽഡിലെ ത്രയങ്ങൾക്ക് പകരക്കാരെ ഡെവലപ്പ് ചെയ്തെടുത്തില്ലയെന്നതും.ഈ രണ്ട് കാര്യങ്ങളും പ്രതികൂലമായതോടെ ആയിരുന്നു ബെൽജിയത്തോട് തോറ്റത്.
ഇത് രണ്ടും പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ആണ് ടിറ്റെ ലോകകപ്പിന് ശേഷം ഒരുങ്ങിയത്.വിംഗ് ബാക്കുകളെ ഓരോ വിംഗിലും സെക്കന്ററി വിംഗർ ആയി ഉപയോഗിക്കുന്ന പരമ്പരാഗത ബ്രസീലിയൻ രീതിയിൽ നിന്നും മാറ്റി വിംഗുകളിൽ ഹോൾഡ് ചെയ്തു നീക്കങ്ങൾ സൃഷ്ടിക്കുന്ന
" കൺസ്ട്രക്റ്റർ " അഥവാ " പ്ലേമേക്കർ "മാരായി നിയോഗിച്ചതോടെ ഈ പ്രോബ്ലം പരിഹരിക്കപ്പെട്ടു.അതിൻെ ഫലവും കോപ്പ അമേരിക്കയിൽ ലഭിച്ചു.ടീം നായകൻ ഡാനി ആൽവസ് കോപ്പയിലെ ബെസ്റ്റ് താരത്തിനുള്ള ഗോൾഡൻ ബോൾ നേടി സുവർണ താരമായി മാറിയത് ടിറ്റെയൂടെ ഈ ടാക്റ്റീസിന്റെ അനന്തരഫലം കൊണ്ടായിരുന്നു.മാത്രമല്ല ഫിലിപ്പ് ലൂയിസിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്.

അടുത്ത പ്രോബ്ലം മിഡ്ഫീൽഡ് ആണ്.
അൺ ഓർഗനൈസ്ഡ് ആയിപ്പോയ പഴയ മിഡ്ഫീൽഡ് ത്രയങ്ങളെ കളഞ്ഞെങ്കിലും, പുതിയ മിഡ്ഫീൽഡ് ത്രയത്തെ  രൂപപ്പെടുത്തിയെടുക്കുന്നതിൽ ടിറ്റെ വിജയിച്ചിട്ടില്ല.പലപ്പോഴും കാസെമീറോ എന്ന ഒറ്റകൊമ്പനിൽ ചുരുങ്ങിയ മധ്യനിരയിൽ ലോംഗ് ടേം ടാലന്റഡ് മിഡ്ഫീൽഡ് ജെം ആയ ആർതർ വന്നെങ്കിലും ബാഴ്സ താരത്തിനൊരു സപ്പോർട്ട് നൽകാൻ ഒരു സെൻട്രൽ ക്രിയേറ്റീവ് മിഡ്ഫീൽഡറെ രൂപപ്പെടുത്താൻ ടിറ്റക്ക് കഴിഞ്ഞിട്ടില്ല.ആർതർ ഒരു ഹോൾഡർ കം പാസ്സിംഗ് സപ്ലെയർ ആണ് , ക്രിയേറ്റീവ് അറ്റാക്കിംഗ് പ്ലേയിൽ ആർതർ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. മിഡ്ഫീൽഡിലൂടെ ക്രിയാത്മകമായ നീക്കങ്ങൾ മുന്നേറ്റത്തിലേക്ക് എത്തിക്കാൻ പ്രാപ്തമായ മിഡ്ഫീൽഡർ കാനറികൾക്ക് ഇപ്പോൾ അന്യമാണ്.ഈ ജോലി കൂടി നെയ്മർ ആയിരുന്നു ഇത്രയും നാൾ ടീമിൽ ചെയ്തത്. കൗട്ടീന്യോയുടെ ഫോമില്ലായ്മയും ഒരു കാരണമായി വിലയിരുത്താം. ഫിർമീന്യോ ഡീപ്പിലോട്ട് ഇറങ്ങി കളിക്കുമെന്നിരിക്കെ കൗട്ടീന്യോയുടെ ഫോം ഇന്ന് നിർണായകമാണ്.

നിലവിൽ അർജന്റീനക്കെതിരെ അപാര ഫോമിലുള്ള ഫാബീന്യോയെ മിഡ്ഫീൽഡിൽ കാസെമീറോക്കൊപ്പം അണിനിരത്തിയാൽ കൂടുതൽ ഡിഫൻസീവ് മൈന്റഡ് ആകുമെങ്കിലും ടീം  ഘടന കരുത്തുറ്റതാക്കാൻ ഈ സഖ്യത്തിന് കഴിയും. കൂടുതൽ സുരക്ഷിതമായ ഒരു റിസൽറ്റ് ഉണ്ടാക്കാൻ ഇങ്ങനെയൊരു നീക്കത്താൽ സാധിച്ചേക്കും. കാസെമീറോ - ഫാബീന്യോ സഖ്യത്തെ മിഡ്ഫീൽഡിൽ ഇറക്കിയാൽ ബ്രസീലിന്റെ സ്ട്രെക്ചറിന് ഡിഫൻസീവ്- മിഡ്ഫീൽഡ് സോളിഡിറ്റി നൽകുമെന്ന കാര്യത്തിൽ തർക്കമില്ല.പക്ഷേ അങ്ങനെയൊരു ഫോർമേഷന് ടിറ്റെ തുനിഞ്ഞേക്കില്ല എന്ന് തോന്നുന്നു.നെയ്മറുടെ പൊസിഷനിൽ റിച്ചാർലിസണെ ഇറക്കി കൗട്ടീന്യോയെ മിഡ്ഫീൽഡിൽ തന്നെ ഇറക്കാനാണ് സാധ്യത.ജീസസ് - ഫിർമീന്യോ സഖ്യത്തിൽ തന്നെയാണ് സ്കോറിംഗ് പ്രതീക്ഷകൾ.കോപ്പ സെമി ഫൈനലിൽ നെയ്മറുടെ അസാന്നിധ്യത്തിൽ  അർജന്റീനയെ തകർത്തതിന്റെ ആത്മവിശ്വാസത്തിലിറങ്ങുന്ന ബ്രസീലിന് പരിക്കേറ്റ സൂപ്പർ താരം നെയ്മർ , കോപ്പ അമേരിക്ക ബെസ്റ്റ് പ്ലെയറായ നായകൻ ആൽവസ് കോപ്പ അമേരിക്ക താരോദയം എവർട്ടൺ എന്നീ മെയിൻ താരങ്ങളുടെ അഭാവത്തിലാണ് ഒരുപാട് ചരിത്ര പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച അറേബ്യൻ മണ്ണിൽ പോരാട്ടത്തിനിറങ്ങുന്നത്.പെലെയും റൊണോയും ചിരവൈരികളായ അർജന്റീനക്കെതിരെയാണ് വിഖ്യാതമായ ബ്രസീലിയൻ ജെഴ്സിയിൽ അരങ്ങേറ്റം കുറിച്ചത് , കൗമാര പ്രതിഭ റോഡ്രിഗോ രണ്ടാം പകുതിയിൽ പകരക്കാരനായ് തന്റേ മുൻഗാമികളായ ഫുട്‌ബോൾ ദൈവത്തിന്റെയും പ്രതിഭാസത്തിന്റെയും പാത പിന്തുടർന്ന് അരങ്ങേറ്റം കുറിക്കുമോ എന്നത് ആകാംക്ഷയോടെ റിയാദിലേക്ക്  ഉറ്റുനോക്കുകയാണ് ബ്രസീൽ ആരാധകർ.

By - Danish Javed Fenomeno

Vai Brazil 🇧🇷💋💋

Wednesday, October 23, 2019

The most beloved club of Brazil




ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്ലേമേക്കർ എന്നറിയപ്പെടുന്ന സീകോയെന്ന വെളുത്ത പെലെ , ബൈസിക്കിൾ കിക്ക് ഫുട്‌ബോളിന് പരിചയപ്പെടുത്തി കൊടുത്ത റബ്ബർമാർ എന്ന വിളിപ്പേരിൽ പ്രസിദ്ധനായ 1938 ലോകകപ്പിൽ ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും സ്വന്തമാക്കിയ ലെജണ്ടറി സ്ട്രൈകർ ലിയൊണിഡാസ് , ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്റ്റോപ്പർ ബാക്ക് ഡൊമിൻഗസ് ഡാ ഗ്വിയ , ഫുട്‌ബോൾ ദൈവം പെലെയുടെ റോൾ മോഡലും 1950 ലോകകപ്പ് ഗോൾഡൻ ബോൾ ജേതാവുമായ ഫുട്‌ബോൾ ഇതിഹാസം സീസീന്യോ , ലോക ഫുട്‌ബോളിലെ ഗോൾഡൻ ലെഫ്റ്റ് ഫൂട്ട് എന്നറിയപ്പെടുന്ന അതുല്ല്യനായ പ്ലേമേക്കർ 1970 ലോകകപ്പ് വിന്നർ ജെർസൺ , തെണ്ണൂറുകളിൽ ബ്രസീലിന്റെ കിരീടനേട്ടങ്ങൾക്ക് തുടക്കം കുറിച്ച പ്രതിഭാധനനായ സ്കിൽഫുൾ ഫോർവേഡ് ബെബറ്റോ , മില്ലേനിയം ഗോൾ സ്കോറർ 1994 ലോകകപ്പ് കാനറികൾക്ക് നേടികൊടുത്ത പകരം വെക്കാനില്ലാത്ത ഇതിഹാസം റൊമാരിയോ , ഫ്രീകിക്കുകളുടെ തമ്പുരാൻ മാർസെലീന്യോ കരിയൊക്ക , എക്കാലത്തെയും മികച്ച വലതു വിംഗ് ബാക്കുകളിലൊരാൾ ജോർജീന്യോ , ബാഴ്സക്കും റിയലിനും വേണ്ടി കളിച്ച ഫസ്റ്റ് എവർ ബ്രസീലിയൻ എവാരിസ്റ്റോ , ടെലി സന്റാനയുടെ സ്വപ്ന ടീമിലെ ലെഫ്റ്റ് ബാക്ക് ജൂനിയർ , കാലിൽ മാന്ത്രിക സ്പർശങ്ങൾ വേണ്ടുവോളം ഉണ്ടായിട്ടും തന്റെ പ്രതിഭക്കൊത്ത കാവ്യനീതി അനർത്ഥമാക്കാതെ പോയ  ഡാൽമീന്യാ എൺപതുകളിലേ സന്റാനയുടെ ടീമിലെ വലതു വിംഗ് ബാക്ക് ലിയൻഡ്രോ , ഡൊമിൻഗസ് ഡാ ഗ്വിയാക്ക് ശേഷം ബ്രസീലിന് ലഭിച്ച ഏറ്റവും മികച്ച സ്റ്റോപ്പർ ബാക്ക് അൽഡയർ etc.... 

ലാറ്റിനമേരിക്കയിൽ കറുപ്പും ചുവപ്പും ജെഴസിയണിഞ്ഞ്  ചരിത്രം കുറിച്ച ഇതിഹാസങ്ങളുടെ പേരുകൾ അങ്ങനെ തുടർന്ന് പോകുകയാണ് ,... ബ്രസീസിലിലെ ഏറ്റവും പ്രിയപ്പെട്ട ക്ലബായ , ദ മോസറ്റ് ബിലോവ്ഡ് ക്ലബ് ഓഫ് ബ്രസീൽ എന്നറിയപ്പെടുന്ന ഫുട്‌ബോളിന്റെ സ്വർഗനഗരമായ റിയോ ഡി ജനീറോയുടെ സ്വന്തം ഫ്ലെമെംഗോ...!

ബ്രസീലിന്റെ ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവുമധികം ഇടപടെലുകൾ നടത്തിയ  ക്ലബിൽ ഒരു തവണയെങ്കിലും ബൂട്ടണിയുന്നത് സ്വപ്നം കണ്ടിരുന്ന ബാല്ല്യങ്ങൾ റിയോയുടെ തെരുവീഥികളിൽ എങ്ങും കാണാം.
അങ്ങനെയൊരും സ്വപ്നം സാക്ഷാത്കാരിക്കാതെ പോയ ഒരു ബാല്ല്യമുണ്ടായിരുന്നു , ലോകഫുട്ബോളിൽ ലോകം പലതവണയായി കീഴടക്കിയ ഒരിക്കൽ മാത്രം പ്രപഞ്ചത്തിൽ അവതരിച്ച റൊണാൾഡോ പ്രതിഭാസം. തന്റെ സ്വന്തം ഹോം ക്ലബും  ഇഷ്ടക്ലബുമായിരുന്ന ഫ്ലമെംഗോയിൽ ബൂട്ടു കെട്ടണമെന്ന അതിയായി ആഗ്രഹം നടക്കാതെ പോയത് ഏറെ ദുഖത്തോടെ ദൗർഭാഗ്യകരമെന്നാണ് പിൽക്കാലത്ത് റൊണാൾഡോ വിശേഷിപ്പിക്കുന്നത്.തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടം എന്നായിരുന്നു സ്വന്തം ക്ലബായ ഫ്ലെമെംഗോയുടെ ജെഴസി അണിയാൻ ഭാഗ്യമില്ലതെ പോയ റോണോ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. 
 ചെറുപ്പത്തിൽ സീകോയെ മാതൃകാ താരമാക്കിയതും റൊണോ ഫ്ലെമെംഗോയെ  ഇഷ്ട്ടപെടാൻ ഒരു കാരണം കൂടിയായിരുന്നു. 

അതിനൊരു കാരണവുമുണ്ട് എൺപതുകളിലേ ഫുട്‌ബോൾ രാജാവ് ആയിരുന്ന സീകോ തന്നെയായിരുന്നു ഫ്ലെമിഷിനെ ലോകോത്തര ക്ലബാക്കി മാറ്റിയത്.1981 ൽ ചരിത്രത്തിൽ ആദ്യമായി ഫ്ലെമെംഗോ കോപ്പ ലിബർട്ടഡോറസ് ചാമ്പ്യൻസാവുമ്പോൾ ഫൈനലിലെ ഹാട്രിക് അടക്കം പതിനൊന്ന് ഗോളോടെ ടൂർണമെന്റ് ബെസ്റ്റ് പ്ലെയറും ടൂർണമെന്റ് ടോപ് സ്കോററും സീകോയെന്ന അതികായകനായ ടെലി സന്റാനയുടെ പ്രിയ ശിഷ്യനായിരുന്നു.അതേ വർഷം ലോകത്തെ ഏറ്റവും മികച്ച ക്ലബിനെ തെരഞ്ഞെടുക്കാൻ ഫിഫ നടത്തുന്ന ടൂർണമെന്റ് ആയ ഇന്റർകോണ്ടിനെന്റൽ കപ്പിൽ (ഇന്നത്തെ ഫിഫ ക്ലബ് ലോകകപ്പ്) 
സുവർണ താരങ്ങളുടെ ഒരു സംഘമായിരുന്ന യൂറോപ്യൻ കപ്പ് ജേതാക്കളായ കെന്നി ഡാൽഗ്ലിഷിന്റെ , അന്നത്തെ ലോകത്തെ ഏറ്റവും കരുത്തരായ ടീമായ ലിവർപൂളിനെ എണ്ണം പറഞ്ഞ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കായിരുന്നു സീകോയും സംഘവും  തകർത്തു തരിപ്പണമാക്കിയത്.ആ മൽസരത്തിൽ മൂന്നു ഗോളുകൾക്കും വഴിയൊരുക്കിയ മൂന്നു അസിസ്റ്റുകളോടെയുള്ള സീകോയുടെ സമാനതകളില്ലാത്ത അസാമാന്യ ക്രിയാത്മകമായോടെയുള്ള , ജോഗാ ബോണീറ്റോയുടെ വശ്യ മനോഹരമായ ഫുട്‌ബോൾ പുറത്ത് എടുത്ത പ്രകടനം ലോക ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ഏക്കാലത്തെയും one of the best memorable individual performance ആയി അറിയപ്പെടുന്നു.ഒരു സ്റ്റേഡിയത്തിൽ ഏറ്റവുമധികം ഗോളടിച്ച റെക്കോർഡ് ഉള്ള സീകോ ഫുട്‌ബോളിന്റെ മെക്കയായാ മറകാനയിൽ മാത്രം 333 ഗോളുകളടിച്ചുകൂട്ടിയിട്ടുണ്ട്..!!!
കൂടാതെ നാല് തവണ തുടരെ ബ്രസീലിയൻ ലീഗ് നേട്ടത്തിലേക്കും ഫ്ലമിഷിനെ നയിച്ചു.

ലാറ്റിനമേരിക്കൻ ഫുട്‌ബോളിലെ റൊസ്സൊനേരിയായ ഫ്ലമെംഗോയുടെ ചരിത്രത്തിലെ സുവർണ കാലഘട്ടം സീകോയുടെ കാലഘട്ടമായി രേഖപ്പെടുത്തുമ്പോൾ , സീക്കോക്ക് ശേഷം ഉയർത്തെഴുന്നാൽക്കാതെ പോയ ഫ്ലെമിഷ് പക്ഷി നീണ്ട നാല് ദശകങ്ങൾക്കിപ്പുറം ചിറകടിച്ചു ഉയരുമ്പോൾ വീണ്ടുമൊരു സൗത്ത് അമേരിക്കൻ ഫൈനൽ അവർ സ്വപ്നം കണ്ടു തുടങ്ങിയീരിക്കുന്നു.
അതിനവർക്ക് മറികടക്കേണ്ടത് സൗത്തേൺ ബ്രസീലീലെ അതികായകരായ ഗ്രെമിയോയെന്ന താരതിളക്കമുള്ള ബ്രസീലിയൻ ക്ലബിനെയും.എന്നാൽ പതിവിലും കരുത്തരായാണ് ഫ്ലെമെംഗോയെ നിലവിലെ സീസണിൽ കാണപ്പെടുന്നത്.
ബ്രസീലിയൻ ലീഗിൽ ഒന്നാമതൂള്ള അവർ കോപ്പ ലിബർട്ടഡോറസിൽ നിരവധി തവണ ബ്രസീൽ ജേഴ്‌സി അണിഞ്ഞ താരങ്ങളുടെ ചിറകിലേറിയാണ് കുതിക്കുന്നത്‌.
സ്ട്രൈകർ ഗബ്രിയേൽ ബാർബോസ ഫോം വീണ്ടെടുക്കലിന്റെ അതിജീവനത്തിലാണ് , അഞ്ച് ഗോളോടെ ടോപ് സ്കോറർ ലിസ്റ്റിൽ മുൻപന്തിയിൽ ഉള്ള താരത്തിന്റെ ബൂട്ടുകൾ ചലിച്ചാൽ ഫ്ലെമെംഗോക്ക് ഫൈനൽ അന്യമാവില്ല , ഈയടുത്ത് ബ്രസീലിൽ അരങ്ങേറ്റം കുറിച്ച വിംഗർ ബ്രൂണോ ഹെൻറികെ നാല് ഗോളോടെയും അഞ്ച് അസിസ്റ്റോടെയും ടൂർണമെന്റ് താരമായി മാറാനുള്ള തയ്യാറെടുപ്പിലാണ്.കൂടാതെ നിലവിൽ
മഞ്ഞപ്പടയുടെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കും അത്ലറ്റികോ മാഡ്രിഡ് ഇതിഹാസവുമായ ഫിലിപ്പ് ലൂയിസിന്റെയും അറ്റാക്കിംഗ് മിഡ്ഫീൽഡർ ഡീഗോ റീബാസിന്റേയും ബയേൺ ഇതിഹാസമായ റൈറ്റ് ബാക്ക് റാഫീന്യയുടെയും മുൻ വലൻസിയൻ പെനാൽറ്റി സേവിംഗ് വിദഗ്ധ ഗോളീയായ ഡീഗോ ആൽവസിന്റെയും വർഷങ്ങളോളമുള്ള യൂറോപ്യൻ ഫുട്‌ബോൾ പരിചയസമ്പന്നത്തും , ബ്രസീലിയൻ ജെഴ്സിയണിഞ്ഞ മിഡ്ഫീൽഡർമാരായ എവർട്ടൺ റിബെയ്റോയും വില്ല്യം അരാവോയും സ്റ്റോപ്പർ ബാക്കിൽ റോഡ്രിഗോ കായോയും അണി നിരക്കുമ്പോൾ ഫ്ലമെംഗോയുടെ ആത്മവിശ്വാസം വാനോളമൂയരൂന്നു.
ബ്രസീലിയൻ ഭാവി വാഗ്ദാനമായ ന്യൂ സെൻസേഷൻ റീനിയർ ജീസസൂം ലിങ്കണും ഫ്ലെമിഷിന്റെ പകരക്കാരുടെ ബെഞ്ചിനെയും കരുത്തേകുന്നു.

നാളെ രാവിലെ ഇന്ത്യൻ സമയം ആറ് മണിക്ക് മറകാനയിൽ എവർട്ടൺ മത്തിയാസ് ഹെൻറിക്കെ ലുവാൻ തുടങ്ങിയ യുവതാരങ്ങളുടെ കരുത്തുമായി എത്തുന്ന റെനാറ്റോ ഗൗച്ചോയുടെ ഗ്രെമിയോയുമായി ഫ്ലെമെംഗോ കോപ്പ ലിബർട്ടഡോറസ് രണ്ടാം പാദ സെമിയിൽ ഇറങ്ങുന്നു.

നാല് പതിറ്റാണ്ടുകൾക്ക് ശേഷം ഫ്ലെമിഷ് വസന്തം ലാറ്റിനമേരിക്കൻ ഫുട്‌ബോളിൽ വീണ്ടും അലയടിക്കട്ടെ ,

By -Danish javed Fenomeno
#Forca_Flamengo 😍😍😍

Wednesday, September 4, 2019

കാൽപ്പന്തുകളിയുടെ സ്വർഗഭൂമികയുടെ  കാവൽമാലാഖമാർ 🇧🇷






By - Danish Javed Fenomeno

സോവിയറ്റ് യൂണിയന്റെ ' പറക്കും മനുഷ്യൻ , എന്ന പേരിൽ അറിയപ്പെടുന്ന ലോക ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾകീപ്പർ ലെവ് യാഷിൻ , ലോകകപ്പിൽ ഫുട്‌ബോൾ ദൈവം പെലെയുടെ ക്ലോസ് റെഞ്ചിൽ നിന്നുമുള്ള ഗോളെന്നുറച്ച കരുത്തുറ്റ ഹെഡ്ഡർ അപൂർവ്വങ്ങളിൽ അപൂർവ്വമായ റിഫ്ലക്സ് ഡൈവിലൂടെ തടുത്തിട്ട ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച സേവിനുടമയായ ഇംഗ്ലീഷ് ഇതിഹാസം ഗോർഡൻ ബാങ്ക്സ് , 
അസൂറിപ്പടയുടെ  വലക്കുള്ളിലെ "അനശ്വര പ്രതിമ " എന്നറിയപ്പെടുന്ന 2000 യൂറോയീൽ ഇറ്റലിയുടെ പരിശീലകനും  ദ ഗ്രൈറ്റ് ടെലി സന്റാനയുടെ ജോഗാ ബോണിറ്റോ എന്ന സുന്ദരമായ ആക്രമണ ശൈലിയെ പ്രതിരോധിച്ച് 
ലോകകപ്പ് നേടിയ വിഖ്യാത നായകനുമായിരുന്ന ദിനോ സോഫ് , ദ ഗ്രൈറ്റ് ഡൈൻ ഓഫ് റെഡ് ഡെവിൾസ് എന്ന പേരിൽ ഡാനിഷ് പടയുടെയും മാഞ്ചസ്റ്ററിന്റെയും വൻമതിൽ ആയിരുന്ന  പീറ്റർ ഷ്മൈക്കൽ ,  , മറഡോണയുടെ ഹാന്റ് ഗോൾ ചതിക്ക് വിധേയനായ ഇംഗ്ലീഷ് സ്പൈഡർമാൻ പീറ്റർ ഷിൽട്ടൺ ,  ജർമൻ വല കാത്ത ബവേറിയൻ മതിൽ സെപ് മേയർ , റൊണാൾഡോ പ്രതിഭാസത്തിന്റെ ബൂട്ടുകൾക്ക് മുന്നിൽ മാത്രം തളർന്നു പോയ "ദ ടൈറ്റാൻ "ഒലിവർ കാൻ , ഫുട്‌ബോളിന്റെ ചിരംജീവിയായി ഇന്നും നിലകൊള്ളുന്നു എറ്റേർണൽ ജീനിയസ് ജിയാൻ ലൂയിജി ബുഫൺ ,സ്പാനിഷ് ലെജണ്ടറി ഗോൾ കീപ്പർ റികാർഡോ സമോറ , ശോഷിച്ചു പോയ ചെക്കോസ്ലോവാക്യൻ ഫുട്‌ബോൾ പാരമ്പര്യത്തെ കാത്തുസൂക്ഷിച്ച ചെകോസ്ലോവാക്യൻ ഗോളി പ്ലാനിയാക്ക.

ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരെ എടുത്താൽ മുകളിൽ പ്രതിപാദിച്ചിരവരായിരിക്കും ആദ്യ പത്തിൽ വരിക എന്നത് തീർച്ചയാണ്. ആൾ ടൈം ബെസ്റ്റ് 10 ഗോൾകീപ്പർ ലിസ്റ്റിൽ ഒരു ബ്രസീലിയനും ഉണ്ടാകില്ല എന്നതാണ് വാസ്തവം.ഫുട്‌ബോൾ ഹിസ്റ്ററിയിൽ ബ്രസീലുകാർ ഡൊമിനേറ്റ് ചെയ്യാത്ത ഏക മേഖലയും ഗോൾകീപ്പിംഗ് ആണ്.അറ്റാക്കിംഗ് ഈസ് ദ ബെസ്റ്റ് ഡിഫൻസ് എന്ന ശൈലിയിൽ പരമ്പരാഗതമായി പന്തു തട്ടി പോരുന്ന കാനറികളെ സംബന്ധിച്ച് ഗോൾകീപ്പർ എന്നത് പേരിനൂ മാത്രം ഉള്ള മേഖലയായിരുന്നു.എന്നാൽ ബ്രസീലിയൻ ജനത മാപ്പ് നൽകാത്തതും ഒരു ഗോളിക്കാണെന്ന് മറക്കരുത്‌ , ബ്രസീലിന്റെ നാഷണൽ ഡിസാസ്റ്റർ എന്നറിയപ്പെടുന്ന മറകാനാസോ ദുരന്തത്തിന് കാരണമായി എന്ന് അവർ വിശ്വസിക്കുന്ന ബാർബോസ എന്ന വിഖ്യാത ഗോൾകീപ്പറാണ് ആ ഹതഭാഗ്യൻ. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർ എന്ന ലേബലിലേക്ക് കുതിക്കുകയായിരുന്ന ബാർബോസ 1950 ലോകകപ്പ് ഫൈനലിൽ ഒരു പിഴവിലൂടെ  ദുരന്തനായകനായി തീർന്നത് കാൽപ്പന്തുകളിയുടെ തീരാ ഖേദങ്ങളിലൊന്നാണ്.

ഫുട്‌ബോളിന്റെ സ്വർഗഭൂമികയുടെ വലകണ്ണികൾ സംരക്ഷിച്ച കാവൽമാലാഖമാരിൽ ഏറ്റവും മികച്ചവൻ ആര് എന്ന ചോദ്യത്തിന് ഒരുത്തരമേ ഉള്ളൂ.1958 ലോകകപ്പ് , 1962 ലോകകപ്പ് കിരീടങ്ങൾ ചൂടിയ ടീമിന്റെ ലെജണ്ടറി ഗോൾകീപ്പർ ജിൽമർ സാന്റോസ് മാത്രം.കൊറിന്ത്യൻസിന്റെയും സാന്റോസിന്റെയും ഹീറോ ആയിരുന്ന ജിൽമർ പെലെയുടെ ലോകം കീഴടക്കിയ ക്ലബായ സാന്റോസിന്റെ നിർണായക ഗോൾകീപ്പറായിരുന്നു.നമ്പർ വൺ ഗോളിയായ ലെവ് യാഷിൻ , ഹംഗറിയുടെ മാജിക്കൽ മംഗ്യാറുകളുടെ രക്ഷകനായിരുന്ന ഗ്രോസ്സിസ് , സെപ് മേയർ എന്നി ഗോൾകീപിംഗ് ഇതിഹാസങ്ങൾ വാഴ്ന്ന ജിൽമറിന്റെ ജെനറേഷനിൽ കിരീടങ്ങളുടെ അടിസ്ഥാനത്തിൽ most successful ഗോളിയും ജിൽമർ തന്നെയാണ്.

ഗാരിഞ്ച സഗാലോ നിൽട്ടൺ സാന്റസ് എന്നീ ഇതിഹാസതാരങ്ങൾക്കൊപ്പം ബൊട്ടഫോഗോ ക്ലബിന്റെ ചരിത്രം മാറ്റികുറിച്ച ബൊട്ടഫോഗോയുടെ ഗോൾകീപ്പർ മാംഗാ ജിൽമറിന്റെ സമകാലിക ഗോളിയായത് കൊണ്ട് മാത്രമാണ്  അറിയപ്പെടാതെ പോയത്.ഇന്നത്തെ ബ്രസീൽ ടീമിൽ അലിസണിന് റിസർവ് ഗോളിയായി എഡേഴ്സൺ നിൽക്കുന്നത് പോലെ 1958 , 1962 , 1966 എന്നീ മൂന്ന് ലോകകപ്പുകളിലൂം ജിൽമറിന് പിറകിൽ രണ്ടാം ഗോളിയാകാനായിരുന്നു ബൊട്ടഫോഗോക്കൊപ്പം 200 ലേറെ ക്ലീൻഷീറ്റുകളെന്ന റെക്കോർഡ് സ്വന്തമാക്കിയ മാംഗയുടെ നിയോഗം.എന്നാൽ 1966 ൽ ഒന്നാം ഗോളിയായി വല കാത്തത് മാംഗയായിരുന്നു.ഇരുവരുടെയും മറ്റൊരു സമകാലിക ഗോൾകീപ്പറായിരുന്നു കാർലോസ് കാസ്റ്റിലോ , ബ്രസീലിയൻ ലീഗിൽ അസാധ്യമായ റിഫ്ലക്സ് സേവുകൾക്ക് പേരു കേട്ട കാസ്റ്റിലോ 1950 ലോകകപ്പ് സ്ക്വാഢിൽ ബാർബോസയുടെ റിസർവ്വ് ഗോൾകീപ്പറായിരുന്നു.എന്നാൽ തുടർന്ന് സെലസാവോയിൽ ജിൽമറിന്റെയും മാംഗയുടെയും നിഴലിലായ കാസ്റ്റിലോ 1958 ലോകകപ്പ് കിരീടം നേടിയ ടീമിൽ അംഗമായിരുന്നു.കരിയറിലുടനീളം ഫ്ലുമിനൻസിന് വേണ്ടി വല കാത്ത കാസ്റ്റിലോയുടെ ടീമിന്റെ നിർണായക ഘട്ടങ്ങളിലെ അൽഭുതകരമായ സേവുകൾ കാരണം ഫ്ലുമിനൻസ് ആരാധകർ അദ്ദേഹത്തെ വിളിച്ചിരുന്നത് "സൈന്റ് കാസ്റ്റിലോ " എന്ന പേരിലായിരുന്നു.ഇത് വിളിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്  ബ്രസീലിയൻ ലീഗിൽ ഏറ്റവുമധികം ക്ലീൻഷീറ്റുകൾ സ്വന്തമാക്കിയത് കാസ്റ്റിലോ ആയിരുന്നു.255 ലധികം ക്ലീൻ ഷീറ്റുകളാണ് അദ്ദേഹം ഫ്ലുമിനൻസ് ജെഴ്സിയിൽ മാത്രം സ്വന്തമാക്കിയത്. 

ജിൽമർ , മാംഗാ , കാസ്റ്റിലോ എന്നീ ത്രയങ്ങൾക്ക് ശേഷം ബ്രസീലിയൻ ഫുട്‌ബോൾ ചരിത്രത്തിലെ പ്രഥമ ഗോൾകീപ്പർ നായകൻ എന്നറിയപ്പെടുന്ന എമേഴ്സൺ ലിയാവോ ആണ് എഴുപതുകളിൽ കാനറികളുടെ സപൈഡർമാൻ ആയി ഉയർന്ന് വന്നത്.1970 ലോകകപ്പിലെ പെലെയുടെ ഡ്രീം ടീമിൽ അംഗമായിരുന്നു ലിയാവോ ഒന്നാം ഗോൾകീപ്പർ ഫെലിക്സിന് റിസർവ്വ് ഗോളിയായിരുന്നെങ്കിലും പിന്നീട് തുടരെ മൂന്നു ലോകകപ്പുകളിൽ സെലസാവോയുടെ ഒന്നാം നമ്പർ ഗോളിയായി മാറി ജിൽമറിന്റെ പാത പിന്തുടരുകയായിരുന്നു.ഒത്തുകളി നടത്തി ചതീയിലൂടെ അർജന്റീന ലോകകപ്പ് സ്വന്തമാക്കിയ 1978 ലോകകപ്പിൽ ഒരു കളി പോലും തോൽക്കാതെ ബ്രസീലിനെ നയിച്ചത് എമേഴ്സണാണ്.തെണ്ണൂറുകളുടെ അവസാനങ്ങളിലും 2000ങളുടെ തുടക്കത്തിലും സ്കോളരി യുഗം തുടങ്ങുന്നതിന് മുമ്പ്  ബ്രസീലിന്റെ പരിശീലകൻ കൂടിയായിരുന്നു ലിയാവോ.

തെണ്ണൂറുകളിൽ കാനറികളുടെ ലോകകപ്പ് വിജയം നിർണയിച്ച ടഫറേൽ എന്ന പ്രതിഭാധനനായ ഗോൾകീപ്പറെ മറക്കാത്തവർ വിരളമാകും.യൂറോപ്യൻ ബിഗ് ക്ലബുകളിൽ കളിക്കാനുള്ള ഭാഗ്യം ലഭിച്ചില്ലേങ്കിലും ഫുട്‌ബോൾ രാജാക്കന്മാരുടെ നാലാം ലോകകപ്പ് കിരീടത്തിലേക്കുള്ള പാതയിൽ അസൂറിപ്പടയുടെ പ്രതിരോധ നായകനായ ബരേസിയുടെയും മസ്സാറോയുടെയും കിക്ക് തടുത്തിട്ടാണ് ടഫറേൽ വീരോചിത ഗോളിയായി ബ്രസീലിന്റെ ചരിത്ര പുസ്തകത്തിൽ ഇടം പിടിച്ചത്.പെനാൽറ്റി സേവിംഗ് എക്സ്പേർട്ട് ആയിരുന്ന ടഫറേൽ തുർക്കിഷ് വമ്പൻമാരായ ഗലറ്റ്സറായ്ക്ക് വേണ്ടി യുവേഫ കപ്പ് ഫൈനലിൽ ഷൂട്ടൗട്ടിലും അസാമാന്യ പ്രകടനം കാഴ്ച്ചവെച്ചു കിരീടം നേടികൊടുത്തിരുന്നു.നൂറിലേറെ തവണ സെലസാവോ ജെഴസി അണിഞ്ഞ ഏക ഗോൾകീപ്പർ എന്ന ഖ്യാതി സ്വന്തമായുള്ള ടഫറേൽ 2 കോപ്പ അമേരിക്കയും നേടിയിട്ടുണ്ട്. 1998 ലോകകപ്പ് ഫൈനലിലെ മോശം പ്രകടനമാണ് ടഫറേലിന്റെ കരിയർ ഡിപ്പ്.നിലവിൽ ബ്രസീൽ നാഷണൽ ടീമിന്റെ ഗോൾകീപ്പിംഗ് പരിശീലകൻ കൂടിയാണ് അദ്ദേഹം.

ടഫറേൽ യുഗത്തിന് ശേഷം ഉയർന്ന് വന്ന ത്രയങ്ങളാണ് ദിദാ , മാർകോസ് , റോജരിയോ സെനി.ടഫറേൽ വരെയുള്ള ബ്രസീലിന്റെ ഗോൾകീപ്പർമാരിൽ നിന്നും വ്യത്യസ്തമായി യൂറോപ്യൻ ക്ലബ്ഫുട്‌ബോൾ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത ഗോളിയായിരുന്നു ദിദാ.ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഷോട്ട് സ്റ്റോപ്പറായിരുന്ന ഉയരക്കാരനായ ദിദ
ക്ലോസ് റേഞ്ചിൽ നിന്നും ഉള്ള ഷോട്ടുകൾ കുത്തിയകറ്റുന്നതിൽ പ്രത്യേക പ്രാവീണ്യം ഉണ്ടായിരുന്നു." കിംഗ് ഓഫ് പെനാൽറ്റി" എന്ന നിക്ക്നെയിമിൽ അറിയപ്പെട്ട ദിദയുടെ പെനാൽറ്റി സേവിംഗ് മികവിന്റെ പീക്ക് ലെവൽ ലോകം കണ്ടത് 2003 യുസിഎൽ ഫൈനലിൽ ആയിരുന്നു. അത് ഏറ്റവുമധികം അനുഭവിച്ചത് യുവൻറസും ഇന്റർമിലാനുമായിരുന്നു. മിലാനും യുവൻറസും ഗോൾരഹിത സമനിലയിൽ അവസാനിച്ച 2003 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ യുവൻറസിന്റെ മൂന്ന് പെനാൽറ്റി സ്പോട്ട് കിക്കൂകൾ യാതൊരു കൂസലുമില്ലാതെ തടുത്തിട്ട് മിലാന് ആറാം യുസിഎൽ നേടികൊടുക്കയായിരുന്നു ദിദാ.
സാൻസീറോയിൽ മിലാനുമായുള്ള  ഡെർബിഡെല്ലാമഡോണിയകളിൽ ഇന്റർമിലാന്റെ ഏറ്റവും വലിയ തലവേദന ആയിരുന്നു ദിദാ.അതോടെ കിംഗ് ഓഫ് പെനാൽറ്റീസ് എന്ന വിളിപ്പേരിന് പുറമേ "ബഗീരാ"എന്ന് കൂടി മിലാൻ ഫാൻസ് ദിദയെ വിളിച്ചു.ജംഗിൾബുക്കിലെ കഫാപാത്രമായ കരിമ്പുലി ബഗീരയുടെ മെയ്വഴക്കത്തോട് സാദൃശ്യം ഉണ്ടായിരുന്നു ദിദയുടെ ഗോൾബാറിനു കീഴിലുള്ള അസാമാന്യ പ്രകടധങ്ങൾക്ക്.2005ൽ മിലാന്റെ കണ്ണീർ വീണ ഷൂട്ടൗട്ടിലെക്ക് നീണ്ട ചരിത്ര പ്രസിദ്ധമായ മിറാക്കിൾ ഓഫ് ഇസ്താംബൂൾ ഫൈനലിൽ ലിവർപൂൾ താരം ആർനെ റീസ്സെയുടെ സ്പോട്ട് കിക്ക് തടുത്തിട്ടെങ്കിലും മിലാനേ വിജയതീരത്തേക്ക് എത്തിക്കാനായില്ല.2007 യുസിഎല്ലിൽ മികച്ച പ്രകടനം കാഴ്ച വെച്ച കിരീടം വീണ്ടെടുത്ത താരം
മിലാനിൽ തൊട്ടതെല്ലാം പൊന്നാക്കുകയായിരുന്നു.  രണ്ട് തവണ വീതം ഫിഫ ബെസ്റ്റ് ഗോൾകീപ്പറും യുവേഫ ചാമ്പ്യൻസ് ലീഗ് വിന്നറും ഫിഫ ക്ലബ് ലോക ചാമ്പനുമായി.രണ്ടായിരങ്ങളുടെ ആദ്യ പകുതിയിൽ ബൂഫണിനോളം മികവുറ്റ ഗോളിയായി ലോക ഒന്നാം നമ്പർ ഗോൾകീപ്പറിലേക്ക് കുതിച്ച ദിദ 2008 ന് ശേഷം സംഭവിച്ച മിലാന്റെ തകർച്ചയും പരിക്കുകളും ദിദയെയുടെ കരിയറിനെയും ബാധിക്കുകയായിരുന്നു.ബാർബോസക്ക് ശേഷം സെലസാവോ ജെഴ്സിയിൽ വല കാത്ത ആദ്യ കറുത്ത വംശജനായ ദിദ കാനറികൾക്കൊപ്പം ലോകകപ്പ് , രണ്ട് തവണ കോപ്പ അമേരിക്ക , രണ്ട് തവണ ഫിഫ കോൺഫെഡറേഷൻ കപ്പ് , തുടങ്ങിയ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
കോപ്പ ലിബർട്ടഡോറസ് കൊറിന്ത്യൻസിനൊപ്പം നേടിയ ദിദാ കോപാ ലിബർട്ടഡോറസും ചാമ്പ്യൻസ് ലീഗും നേടുന്ന ആദ്യ ഗോൾകീപ്പർ ആണ്.

2002 ലോകകപ്പ് ഫൈനലിൽ ജർമൻ ഫോർവേഡ് ഒളിവർ നെവില്ലെയുടെ സ്ക്രീമർ മുഴുനീളെ ഡൈവ് ചെയ്തു തട്ടിയകറ്റിയ മാർകോസീനെ വിസ്മരിക്കാതെ ബ്രസീലിന്റെ അഞ്ചാം ലോകകപ്പ് വിജയം പൂർണതയിൽ എത്തില്ല.
പൽമിറാസിന്റെ ഇതിഹാസമായ മാർകോസ് ആഴ്സൻ വെംഗറിന്റെ ആഴ്സനലിൽ നിന്നും വലിയ ഓഫർ ലഭിച്ചിട്ടും യൂറോപ്യൻ ഫുട്‌ബോളിലേക്ക് ചേക്കേറാൻ താൽപ്പരനായിരൂന്നില്ല.താൻ അനുഭവിക്കുന്ന ബ്രസീലിയൻ ഫുട്‌ബോളിന്റെ പാരമ്പര്യവും ആത്മാവും നഷ്ടപ്പെടുത്താൻ താരത്തിന് തെല്ലും ആഗ്രഹം ഇല്ലായിരുന്നു.2002 ലോകകപ്പിലെ അസാമാന്യ പ്രകടനമാണ് മാർകോസിന്റെ കരിയറിലെ വഴിത്തിരിവ് ആയത്.ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾകീപ്പർ ലിസ്റ്റിൽ പാൽമിറാസ് കീപ്പർ ഇടം പിടിച്ചതും 2002 ലോകകപ്പ് പ്രകടനം മൂലമായിരുന്നു.ബ്രസീലിൽ പൽമിറാസിനോടൊപ്പം കരിയർ മുഴുവനും കഴിച്ചുകൂട്ടാൻ തീരുമാനിച്ച മാർകോസ് തീർച്ചയായും യൂറോപ്യൻ ക്ലബ് ഫുട്‌ബോളിനൊരു നഷ്ടം തന്നെയാണ്.ലോകകപ്പിന് പൂറമേ 1999 കോപ്പ അമേരിക്ക 2005 ഫിഫ കോൺഫെഡറേഷൻ കപ്പ് നേടിയ മാർകോസ് പൽമിറാസിൽ കോപ്പ ലിബർട്ടഡോറസ് കിരീടത്തോടൊപ്പം കോപ്പ ലിബർട്ടഡോറസ് ബെസ്റ്റ് പ്ലെയർ ആയും ബെസ്റ്റ് ഗോൾകീപ്പർ ആയും 1999 എഡിഷനിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

"ഗോളടിക്കും ഗോളി" എന്ന് കേൾക്കുമ്പോൾ ഫുട്‌ബോൾ ആരാധകർക്ക് ഒരേയൊരു നാമമേ നാക്കിൽ വരൂ.മാർകോസിനെ പോലെ തന്നെ യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ ലോകത്തിന് ആഘോഷിക്കപ്പെടാനും ആസ്വദിക്കപ്പെടാനും ഭാഗ്യമില്ലാതെ പോയെ ഇതിഹാസ ഗോൾകീപ്പർ സാവോപോളോ ബിംബമായ റോജെരിയോ സെനിയെന്ന മാന്ത്രികൻ തന്നെ..ടെലി സന്റാനയുടെ അരുമ ശിഷ്യനായി സാവോപോളോ ക്ലബിൽ കരിയർ തുടങ്ങിയ സെനി 25 വർഷത്തോളമാണ് സാവൗപോളോയുടെ വല കാത്തത്.ഗോൾകീപ്പിംഗിൽ ഉപരിയായി ഫ്രീകിക്കിൽ വിദഗ്ധൻ ആയിരുന്നു റോജരിയോ ഗിന്നസ്‌ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിനുടമയാണ്.നൂറ് ഗോളടിച്ച ആദ്യ ഗോൾകീപ്പർ ആണദ്ദേഹം.ഏറ്റവുമധികം ഗോളടിച്ച ഗോളിയായി സെനി പ്രൊഫഷണൽ കരിയറിൽ നിന്നും വിരമിക്കുമ്പോൾ 62 ഫ്രീകിക്ക് ഗോളുകളും 48 പെനാൽറ്റി ഗോളുകളും രണ്ട് ഫീൽഡ് ഗോളുമടക്കം 132 ഗോളുകളാണ് അടിച്ചു കൂട്ടിയതെന്നോർക്കണം...! ഒരുപക്ഷേ ഫുട്‌ബോൾ ചരിത്രത്തിൽ തകർക്കപ്പെടാൻ ഒരിക്കലും സാധ്യതതയില്ലാത്ത അനശ്വര റെക്കോർഡ് ആയി ഇത് നിലനിന്നേക്കാം.ബ്രസീൽ ലീഗിൽ ഏറ്റവുമധികം മൽസരങ്ങൾ കളിച്ച റെക്കോർഡ് ഉള്ള സെനി സെലസാവോ ജെഴ്സിയിൽ ദിദയുടെയും മാർകോസിന്റെയും സമകാലികനായത് കൊണ്ട് മാത്രം അവസരങ്ങൾ ലഭിക്കപ്പെടാതെ പോവുകയായിരുന്നു.2002 ലോകകപ്പിൽ മാർകോസിന്റെ പകരക്കാരനായി ചൈനക്കെതിരെ കളിക്കാനിറങ്ങിയ സെനിക്ക് പക്ഷേ സെലസാവോ ജെഴ്സിയിൽ ഗോളടിക്കാൻ സാധിച്ചിട്ടില്ല.ലോകകപ്പിന് പുറമേ 1997 ഫിഫ കോൺഫെഡറേഷൻ കപ്പും സ്വന്തമാക്കിയ അദ്ദേഹം രണ്ട് തവണ കോപ്പ ലിബർട്ടഡോറസും ഫിഫ ക്ലബ് വേൾഡ് കപ്പും ഇന്റർകോണ്ടിനെന്റൽ കപ്പും സാവോ പൗളോക്കൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.ദീർഘകാലം സാവോപൗളോയുടെ നായകനായിരുന്ന റോജെരിയോ 2005 ഫിഫ ക്ലബ് ലോകകപ്പ് ബെസ്റ്റ് പ്ലെയറിനുള്ള ഗോൾഡൻ ബോളും അതേ വർഷത്തെ കോപ്പ ലിബർട്ടഡോറസിൽ ഗോൾഡൻ ബോളും നേടിയിട്ടുണ്ട്.

ജൂലീയോ സീസറെന്ന നാമം ഒരേ സമയം ബ്രസീൽ ആരാധകരെ വിസ്മയിപ്പിക്കുകയും കരയിപ്പിക്കുകയും ചെയതിട്ടുണ്ട്.2004 കോപ്പയിൽ സെലസാവോയുടെ രണ്ടാംനിര യുവ താരനിരയുടെ ഗോളിയായിരുന്ന സീസർ ഫൈനലിൽ അർജന്റീനയുടെ വമ്പൻ താരനിരയുടെ രണ്ട് സ്പോട്ട് കിക്കുകൾ തടുത്തിട്ടാണ് കോപ്പ കിരീടം നേടി ലോക ഫുട്‌ബോളിൽ വരവറിയിച്ചത്.ഏതാണ്ട് ഒരു പതിറ്റാണ്ട് കാലത്തോളം ഇന്റമിലാന്റെ വല കാക്കും ഭൂതമായിരുന്ന സീസർ 2010 യുസിഎല്ലിലും 2007- 11 കാലയളവിൽ സീരീ എയിലും തുടർച്ചയായ സീസൺ ബെസ്റ്റ് പ്രകടനത്തോടെ ബുഫണിന്റെ പ്രതിഭയോളം വളർന്നു പന്തലിച്ചിരുന്നു.പക്ഷേ തന്റെ കരിയറിലെ ലോംഗ്വിറ്റി നിലനിർത്താൻ സീസറിന് കഴിയാതെ പോയതും പരിക്കും താരത്തെ തളർത്തുകയായിരുന്നു.2010 യുസിഎൽ ഇന്റമിലാന് നേടികൊടുത്ത താരം ഫിഫ ബെസ്റ്റ് ഗോൾ കീപ്പറായും യുവേഫ ഗോൾകീപ്പർ ഓഫ് ദ സീസൺ ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.പെനാൽറ്റി സേവിംഗിൽ അഗ്രഗണ്യനായ സീസർ ഇന്റർമിലാനിൽ നിന്നും ഫോം നഷ്ടപ്പെട്ട് തിരിച്ചു വന്നത് പ്രീമിയർ ലീഗിലെ ക്യൂപിആറിനൊപ്പമായിരുന്നു.2013 ഫീഫ കോൺഫെഡറേഷൻ കപ്പിൽ പെനാൽറ്റി സേവ് അടക്കം നടത്തി മികച്ച ഗോൾകീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ നേടിയ സീസറിന്റെ കരിയറിലെ ഏറ്റവും വലിയ ദുരന്തം വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ.
2014 ലോകകപ്പ് സെമിയിൽ ഏഴ് ഗോളുകൾക്ക് ജർമനിയോട് ബ്രസീൽ തോൽക്കുമ്പോൾ നിസ്സഹനായി വലക്ക് മുന്നിൽ നിൽക്കുകയായിരുന്നൂ സീസർ.
2010 ലോകകപ്പ് 2014 ലോകകപ്പ് കളിച്ചെങ്കിലും രണ്ടിലും മിസ്റ്റേക്കുകൾ യഥേഷ്ടം വരുത്തി വെച്ചത് സീസറെന്ന ലോകോത്തര ഗോൾ കീപ്പറെ ലോകം മറക്കാനിടയായി.2010 കളിൽ ബുഫൺ കസിയസ് സീസർ എന്നീ ത്രിമൂർത്തികൾ അലങ്കരിച്ച ഫുട്‌ബോൾ ലോകത്തെ ബെസ്റ്റ് ബിഗ് 3 ഗോൾകീപ്പർ പദവി സീസർ സ്വയം കുളം തോണ്ടിയതോടെ സീസറിന്റെ സ്ഥാനം മാനുവൽ ന്യൂയർ കൈകലാക്കുകയായിരുന്നു.2004 കോപ്പക്ക് പുറമേ 2009 , 2013 ഫിഫകോൺഫെഡറേഷൻ കപ്പും നേടിയിട്ടുണ്ട്.

സീസറിന് ശേഷം ബ്രസീലിയൻ ഫുട്‌ബോളിനും യൂറോപ്യൻ ഫുട്‌ബോൾ ലോകത്തും ഉയർന്ന് കേട്ട പേരാണ് അലിസൺ ബെക്കർ.അതായത് വർത്തമാന ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോൾകീപ്പർ.ഇന്ന് അലിസൺ ഫുട്‌ബോൾ ലോകത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ്.2019 യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന് അത്യപൂർവ സേവൂകളോടെ ആറാം കിരീടം ചാർത്തികൊടുത്ത അലീസൺ പ്രീമിയർ ലീഗിൽ ക്ലീൻഷീറ്റുകളുടെ രാജാവ് ആണ്.
പ്രീമിയർ ലീഗ് ഗോൾഡൻ ഗ്ലൗ , യുസിഎൽ ഗോൾഡർ ഗ്ലൗ , യുവേഫ ബെസ്റ്റ് ഗോൾകീപ്പർ ഓഫ് സീസൺ , എന്നീ പുരസ്‌കാരങ്ങൾ നേടിയ ലിവർപൂൾ സൂപ്പർ മാൻ 2019 കോപ്പ അമേരിക്കയും അസാമാന്യ മികവോടെ ഗോൾഡൻ ഗ്ലൗവടക്കം നേടിയതോടെ ഇരൂപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച പത്ത് ഗോളിമാരിൽ തന്റെ നാമം അരക്കെട്ട് ഉറപ്പിച്ചിരിക്കുകയാണ്.ഈ വരുന്ന ഫിഫ ബെസ്റ്റ് ഗോൾകീപ്പർ അവാർഡ് കൂടി നേടാനിരിക്കുകയാണ് താരം.
അലിസണിന്റെ സമകാലികനായത് കൊണ്ട് മാത്രം അത്ര ശ്രദ്ധിക്കപ്പെടാതെ പോവുന്ന എഡേഴ്സണും ഫിഫ അവാർഡ് ബെസ്റ്റ് 3 നോമിനിയിൽ ഉൾപ്പെട്ടിട്ടുണ്ട്.ക്ലീൻഷീറ്റുകളിൽ അലിസൺ മാത്രമാണ് കഴിഞ്ഞ സീസണിൽ എഡേഴ്സണ് മുന്നിലുള്ളത്.
സെലസാവോ ജെഴ്സിയിൽ കളിച്ച നിരവധി ഗോൾകീപ്പർമാർ ചരിത്രത്തിൽ ഇനിയുമുണ്ട്.അവരുടെ ലിസ്റ്റ് അനന്തമാണ്.1970ലോകകപ്പ് ഗോൾകീപ്പർ ഫെലിക്സ് , 1982 സന്റാനയുടെ ടീമിലെ കീപ്പർ വാൾഡിർ പെരസ് , 1986 ലെ കാർലോസ് ബല്ലോ , ബെറ്റോ , ഡൊണി , ജെഫേഴ്സൺ,റാഫേൽ കബ്രാൾ , ഗബ്രിയേൽ, ഗ്രോഹെ, നെറ്റോ ഡീഗോ ആൽവസ് കാസിയോ , etc...

ഫുട്‌ബോൾ രാജാക്കൻമാരുടെ എക്കാലത്തെയും മികച്ച പത്ത് ഗോൾകീപ്പർമാരുടെ ലിസ്റ്റ് ഉണ്ടാക്കുക എന്നതാണ് പോസ്റ്റ് ഉദ്ദേശ്യം.എന്റെ ലിസ്റ്റ് താഴെ കൊടുക്കുന്നു.

1.ജിൽമർ സാന്റോസ് 
2.ടഫറേൽ 
3.ദിദാ 
4.എമേഴ്സൺ ലിയാവോ
5.മാർകോസ്
6.ബാർബോസ
7.റോജെരിയോ സെനി
8.കാസ്റ്റിലോ
9.അലിസൺ
10.മാംഗാ
11.സീസർ.

അലിസൺ ബെക്കർ തന്റെ കരിയറിലെ പകുതി പോലും പിന്നിട്ടില്ല , അതുകൊണ്ട് തന്നെ ഒരു ലോകകപ്പ് കൂടി നേടാനായാൽ അലിസൺ ബ്രസീലിന്റെ ടോപ് 5 ഗോൾകീപ്പർ ലിസ്റ്റിൽ ഇടംപിടിക്കുമെന്ന് ഉറപ്പിക്കാം.ടഫറേൽ ദിദയേക്കാൾ ഒരു പടി മുകളിൽ നിൽക്കുന്നത് 94 ലോകകപ്പ് പെർഫോമൻസ് കൊണ്ട് മാത്രമാണ്. യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ ദിദയേക്കാൾ മികച്ചൊരു ഗോൾകീപ്പർ ഇതുവരെ ബ്രസീലിന് ലഭിച്ചിട്ടില്ല.ഇരൂപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഏറ്റവും മികച്ച പത്ത് ഗോൾകീപ്പർമാരെ യെടുത്താൽ ദിദാ അലിസൺ സീസർ എന്നിവരുണ്ടാകും.യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ ഏറ്റവും മികച്ച പ്രകടനം പുറത്തടുത്ത ബ്രസീൽ ഗോൾകീപ്പർമാരാണ് മൂവരും.അതേ സമയം ലോകകപ്പിൽ ബ്രസീലിനെ വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തവർ ജിൽമർ ടഫറേൽ മാർകോസ് എന്നിവരാണ്.

By - Danish Javed Fenomeno
ഫിർമീന്യോയുടെ വഴിയെ ജോയലിംന്റണും.
(Record Signing of Newcastle United History)



സമീപകാലത്ത് അണ്ടർറേറ്റഡ് ബ്രസീലിയൻ ടാലന്റുകളെ കണ്ടെത്തി ഉയർത്തി കൊണ്ടുവരുന്നതിൽ  ജർമൻ ക്ലബുകളിലെ കുഞ്ഞൻമാരായ ഹോഫൻഹെയിമിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്.2007 ൽ ആണ് ലൂയിസ് ഗുസാതാവോ എന്ന ഡിഫൻസീവ് മിഡ്ഫീൽഡറെ ഹോഫൻഹെയിം സ്കൗട്ട് ചെയ്യുന്നതും തങ്ങളുടെ ടീമിലെത്തിക്കുന്നതും ശേഷം ഗുസാതാവോ ബ്രസീൽ ടീമിൽ സ്ഥിരാംഗമാവുകയും ചെയ്തു. വോൾഫ്ബർഗിന് മറിച്ച് വിറ്റു ഹോഫൻഹെയിം ലാഭം കൊയ്യുകയുമായിരുന്നു.2011 ൽ ബ്രസീലിൽ very unknown - underrated ടാലന്റ് ആയിരുന്ന റോബർട്ടോ ഫിർമീന്യോയേ ടീമിലെത്തിച്ച ഹോഫൻഹെയിം ബോബിയെ സൂപ്പർ താരമാക്കി മാറ്റുകയായിരുന്നു. ഹോഫൻഹെയിമിൽ അറ്റാക്കിംഗ് മിഡ്ഫീൽഡ് /സെക്കൻഡറി സ്ട്രൈകർ എന്നീ റോളുകളിൽ മികച്ച പ്രകടനം നടത്തിയ ഫിർമീന്യോയെ നല്ല വിലക്ക് ലിവർപൂളിന് വിൽക്കുകയായിരുന്നു ക്ലബ്.പിന്നീട് രാജ്യന്തര ജെഴ്സിയിലും ക്ലബ് ജെഴ്സിയിലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ആൻഫീൽഡിന്റേ പ്രിയപ്പെട്ട ബോബി ഫിർമീന്യോക്ക്.
ഇന്ന് കോപ്പയും ചാമ്പ്യൻസ് ലീഗ് അടക്കം നേടി ബ്രസീലിന്റെയും ലിവർപൂളിന്റെയും അതിനിർണായകമായ സൂപ്പർ താരമാണ് ബോബി.ഫിർമീന്യോ പോയതോടെ പകരക്കാരനായി
2015 ൽ ബ്രസീലിലെ ബാഹിയയിലെ ക്ലബായ റെസിഫെയിൽ നിന്നും ബ്രസീലുകാർക്ക് അത്ര പരിചിതമല്ലാത്ത ജോയലിംന്റൺ എന്ന മുന്നേറ്റനിര താരത്തെ ടീമീലെത്തിച്ച ഹോഫൻഹെയിം നാല് സീസണ് ശേഷം  റെക്കോർഡ് തുകയായ നാൽപ്പത് മില്ല്യൺ യൂറോക്ക് ന്യൂകാസിൽ യുണൈറ്റഡിന് വിറ്റു എന്നതായിരുന്നു കഴിഞ്ഞ ജൂലൈ മാസത്തെ പ്രീമിയർ ലീഗ് ട്രാൻഫസ്ഫർ വിന്റോയിലെ ഒരു സുപ്രധാന വാർത്ത.

ആൾറൗണ്ട് സെന്റർ ഫോർവേഡ് താരമാണ് ജോയലിംന്റൺ.സഹതാരങ്ങളുമായി ലിങ്ക് അപ്പ് പ്ലേക്കും പൊസഷൻ ഹോൾഡ് അപ്പ് ചെയ്തു കളിക്കാനും അറ്റാക്കിംഗ് തേഡിൽ എതിർ ഡിഫൻസീനെ പ്രെസ്സ് ചെയ്തു പെനാറ്റി ബോക്സ് പ്രസൻസോടേ കൃത്യമായി സ്കോറിംഗ് പൊസിഷനിൽ കണക്റ്റ് ചെയ്യനുമുള്ള താരത്തിന്റെ കഴിവ് ബ്രസീലിന്റെ ഭാവിയിലേക്കുള്ള സ്ട്രൈകർ ഓപ്ഷനുകളിൽ മുൻപന്തിയിൽ ഉൾപ്പെടുത്താൻ പറ്റുന്ന പേരാണ് ജോയലിംന്റൺ.ലെവൺഡോവ്സ്കിയെ പോലെയോ ലുകാകുവിനെ പോലെയോ ഒരു ഹൈ ഫിസിക്കലി ഇംമ്പോസിംഗ് സ്ട്രൈകർ അല്ല ന്യൂകാസിൽ താരം.എന്നാൽ തന്റെ ഉയരക്കൂടുതലും ഏരിയൽ പ്രസൻസും ഫ്ലാഷി സ്കിൽസും മൊബിലിറ്റിയും ടെക്നിക്സും ഉപയോഗപ്പെടുത്തിയാൽ പ്രീമിയർ ലീഗ് പോലെ ടഫ് കോംപറ്റേറ്റീവ് ലീഗിൽ ഫൈനൽ തേഡിൽ മാത്രമല്ല പെനാൽറ്റി ബോക്സുകളിലും അപകടകാരിയാകാനും ജോയലിംന്റണ് സാധിച്ചേക്കാം. ഷൂട്ടിങ് കൃത്യതയില്ലയ്മയാണ് ജോയിലിംന്റണിന്റെ ഏറ്റവും പ്രധാനപ്പെട്ട ഡ്രോബാക്.
ഹോഫൻഹെയിമിൽ വളരെ കുറച്ച് ഗോളുകളാണെ താരം സ്കോർ ചെയ്തത്.
ഷൂട്ടിങിൽ കൃത്യത വരുത്തിയില്ലേൽ അധികകാലം പ്രീമിയർ ലീഗിൽ അതിജീവിക്കാൻ കഴിയാതെ വരും.

ന്യൂകാസിൽ യുണൈറ്റഡ് ചരിത്രത്തിലെ ഏറ്റവും വലിയ കരാറിലാണ് ജോയലിംന്റൺ ക്ലബിലെത്തിയത്.ക്ലബ് ഇതിഹാസം അലൻ ഷിയററർ അണിഞ്ഞ ഒൻപതാം നമ്പറിലാണ് താരം ബൂട്ടു കെട്ടുക.അതുകൊണ്ട് തന്നെ ഷിയറർ ന്യൂകാസിലിന്റെ ഒൻപതാം നമ്പറിൽ  ഉണ്ടാക്കി വച്ച് ലെഗസി പിന്തുടരുക എന്ന വളരെ ശ്രമകരമായ ദൗത്യം ജോയിലിംന്റണ് കഴിഞ്ഞിട്ടില്ലേൽ കരിയർ ഡിപ്പ് സംഭവിക്കാനും സാധ്യതയേറെയാണ്. ആരാധകർ തന്റെ പൊട്ടൻഷ്യൽ വളർത്താനുള്ള സമയം ജോയിലിംന്റണ് നൽകിയില്ലേൽ സിറ്റി ഫോർവേഡ് ആയിരുന്ന റോബീന്യോയെ പോലെയോ ജോയെ പോലെയോ മിഡിൽസ്ബറോ സ്ട്രൈകർ ആയിരുന്ന അൽഫോൻസോ ആൽവസിനെ പോലെയോ പ്രീമിയർ ലീഗിൽ തുടക്കം ഗംഭീരമാക്കീ പിന്നീട് കരിയർ ഡിപ്പ് സംഭവിച്ച ബ്രസീലിന്റെ മുന്നേറ്റനിര താരങ്ങളുടെ ലിസ്റ്റിൽ ജോയിലിംന്റണും ഇടം പിടിക്കാനുള്ള സാധ്യതയും ഏറെയാണ്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
മറ്റൊരു ഫാക്ടർ അഡാപ്റ്റേഷൻ സമയമാണ്.ജർമൻ ലീഗ് പോലെ ലെസ്സ് കോംപിറ്റൻസി ഉള്ള ലീഗിൽ നിന്നും highly competitive league ആയ പ്രീമിയർ ലീഗിലേക്ക് മാറുമ്പോൾ adapt ചെയ്യാൻ കുറച്ച് സമയമെടുക്കും.ഇതങ്ങെനെ മറികടക്കും എന്നതിനനുസരിച്ചായിരിക്കും ജോയിലിംന്റന്റെ ഇപിഎൽ ഭാവി.

നൂകാസിൽ പോലെ ഒരു ശരാശരി നിരക്ക് വെല്ലുവിളി ഏറെയാണ്.വമ്പൻമാർ ഒരുപാട് ഉള്ള പ്രീമിയർ ലീഗിൽ സൂപ്പർ താരപദവിയിലേക്ക് ഉയരണമെങ്കിൽ വലിയ മൽസരങ്ങളിൽ തിളങ്ങാൻ കഴിയണം , അത് സാധിച്ചിട്ടില്ലെങ്കിൽ പ്രീമിയർ ലീഗ് പോലെയൊരു ലീഗിൽ പിടിച്ചു നിൽക്കാൻ പാടാണ്.റെസിഫെയിൽ കളിക്കുന്ന സമയത്ത് മറകാനയിൽ വമ്പൻമാരായ  ഫ്ലമെംഗോക്കെതിരെ രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം പകരക്കാരനായി ഇറങ്ങി രണ്ട് ഗോളടിച്ച ജോയിലിംന്റന്റെ പ്രകടനമാണ് താരത്തെ ഹോഫൻഹെയിമം സ്കൗട്ട് ചെയ്യാൻ കാരണമായി തീർന്നത്.അതുപോലെ ഉള്ള പ്രകടനങ്ങളാണ് നൂകാസിൽ ജെഴ്സിയിൽ ജോയലിംന്റണിൽ നിന്നും പുറത്ത് വരേണ്ടത്.

ന്യൂകാസിൽ യുണൈറ്റഡ് സൈൻ ചെയ്യുന്ന ചരിത്രത്തിലെ അഞ്ചാമത്തെ ബ്രസീൽ താരമാണ് ജോയലിംന്റൺ. പ്രീമിയർ ലീഗിലെ ആദ്യ ബ്രസീൽ സൂപ്പർ താരമായി അറിയപ്പെടുന്ന എൺപതുകളിലെ മിറാൻഡീന്യാ ആയിരുന്നു സീബ്ര ജെഴ്സിയിലെ ആദ്യ സെലസാവോ താരം.സ്ട്രൈകർ ആയിരുന്നു മിറാൻഡീന്യ ന്യൂകാസിലിലെ മികച്ച പ്രകടനത്തോടെ ബ്രസീൽ ടീമിലെത്തിയ താരമാണ്.പ്രീമിയർ ലീഗിൽ 57 മൽസരങ്ങളിൽ 23 ഗോളടിച്ച മിറാൻഡീന്യക്ക് ശേഷം ന്യൂകാസിലേക്ക് വന്ന ബ്രസീലിയൻസാണ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ഫുമാക , ഡിഫന്റർ കകാപ്പാ , വിംഗബാക്ക് കെന്നഡിയും.22 കാരനായ ജോയലിംന്റണ് വളർന്ന് വരാൻ സാധ്യമായ അനുകൂലമായ അന്തരീക്ഷമുള്ള ക്ലബാണ് ന്യൂകാസിൽ യുണൈറ്റഡ്. തന്റെ പ്രതിഭയോട് നീതി പൂലർത്തിയാൽ ഭാവിയിൽ സെലസാവോയിലോ അല്ലെങ്കിൽ സെലസാവോ റിസർച്ച് ബെഞ്ചിലെങ്കിലും താരത്തെ കാണാൻ സാധിച്ചേക്കാം.ഫിർമീന്യോ വളർന്ന പാതയിലൂടെ ആണ് ജോയിലിംന്റണിന്റെ കരിയർ ഗ്രോത്തും എന്നത് ശ്രദ്ധേയമാണ്.
നിലവിൽ പ്രീ സീസണിൽ രണ്ട് ഗോളടിച്ച് ജോയലിംന്റൺ പ്രീമിയർ ലീഗിലും ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് ടൈൻ നദീക്കരയിലെ ന്യൂകാസിൽ ആരാധകർ.

By - Danish Javed Fenomeno

Friday, July 26, 2019

ബ്രസീലിന്റെ നഴ്സറി പിള്ളേരോട് അർജന്റീനയുടെ വമ്പൻ താരനിര തോറ്റമ്പിയ ആ രാത്രി - ഓർമ്മകളിലൂടെ...




By - Danish Javed Fenomeno

ഷൂട്ടൗട്ടിൽ യുവാനിന്റെ നാലാം കിക്ക് , അതായത് "ടൂർണമെന്റ് വിന്നിംഗ് കിക്ക്" അർജന്റീനൻ ഗോളി അംബാൻഡസീരിയെ കബളിപ്പിച്ച് വലയിലേക്ക് കയറുന്ന നിമിഷം ആണ് താഴെ ആദ്യ ചിത്രത്തിൽ. ചിത്രത്തിൽ ഇടതിൽ നിന്നും വലത്തോട്ട് കണ്ണോടിച്ചാൽ ബ്രസീലിന്റെ  രണ്ടാം നിരയും കൗമാര-യുവ താരനിരയുമായ ഫാബിയാനോ , അഡ്രിയാനോ , ഫിലിപ്പെ, ഡീഗോ , മൈകോൺ , എഡു , ക്രിസ് , റെനാറ്റോ , ഗുസാതാവോ നേരി തുടങ്ങിയവർ ആഘോഷ തിമിർപ്പിന് തുടക്കം കുറിക്കുന്നത് കാണാം. ബ്രസീലിന്റെ 2004 കോപ്പ കിരീട ധാരണം ഒരു ചരിത്ര പോരാട്ടമായിരുന്നു.

റോബർട്ടോ അയാള , അംബാൻഡസീരി പാബ്ലോ സോറിൻ , സനേട്ടി , കൊളോച്ചീനി , ഗബ്രിയേൽ ഹെയിൻസി, മഷറാനോ, കിലി ഗോൺസാലസ് ,ലൂച്ചോ ഗോൺസാൽവസ്, കാർലോസ് ടെവസ് ,സാവിയോള ഫിഗറോവ ,ഡെൽഗാഡോ , നിക്കോളാസ് മെഡിന തുടങ്ങിയ സൂപ്പർ താരങ്ങളടങിയ വമ്പൻ താരനിരയുമായി മാർസലോ ബിയേൽസ എന്ന ഭ്രാന്തൻ കോച്ചിന് കീഴിൽ വന്ന അർജന്റീനയും ബ്രസീലിന്റെ മെയിൻ  ടീമിലെ റൊണാൾഡോ, റിവാൾഡോ, റൊണാൾഡീന്യോ ,കകാ ,കഫു , കാർലോസ് , സീ റോബർട്ടോ , ഡെനിൽസൺ , എമേഴ്സൺ , റോക്കി ജൂനിയർ , മാർകോസ് , ദിദാ , ലൂസിയോ , ഗിൽബർട്ടോ സിൽവ , ജുനീന്യൊ , എഡ്മിൽസൺ, ജുനീന്യോ പൗളിസ്റ്റ , സീസീന്യോ, സിൽവീന്യോ , സെർജീന്യോ ,ജൂനിയർ,എഡിൽസൺ, ലൂയിസാവോ,ജിയോവാനി, etc... തുടങ്ങിയ ഇരുപത്തിയഞ്ചോളം വരുന്ന മെയിൻ താരങ്ങൾക്ക് മുഴുവനായും വിശ്രമം നൽകി  പക്കാ രണ്ടാം നിര ബ്രസീൽ റിസർവ്വ് കളിക്കാരായ ലൂയിസാവോ യുവാൻ ക്രിസ് ക്ലബേഴ്സൺ എന്നിവരേ മാത്രം ഉൾപ്പെടുത്തി ബാക്കി മുഴുവനും മൽസരപരിചയം തെല്ലുമില്ലാത്ത  കൗമാര-യുവ പ്രതിഭകളായ ഗോൾകീപ്പർ യൂലിയോ സീസർ മിഡ്ഫീൽഡർമായ എഡു , ഡുഡു , ഫിലിപ്പെ, നായകൻ അലക്‌സ് സൂസ,ഗുസാതാവോ നേരി,ഡീഗോ,ബാപ്റ്റിസ്റ്റാ , റെനാറ്റോ വിംഗ് ബാക്കുകളായി മൈകോൺ അഡ്രിയാനോ കൊറിയയെയും ബ്രസീലിന്റെ ഭാവിവാഗ്ദാനങ്ങളായ സ്ട്രൈകിംഗ് ഇരട്ടകൾ എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്നു യുവപ്രതിഭകളായ മുന്നേറ്റനിരക്കാരായ അഡ്രിയാനോ-ഫാബിയാനോ സഖ്യത്തെയും കൂടെ
 വാഗ്നർ ലവും റികാർഡോ ഒലിവേരയെയും അണിനിരത്തി ഇതിഹാസ പരിശീലികനായ കാർലോസ് ആൽബർട്ടോ പെരേരക്ക് കീഴിൽ വന്ന കൗമാരത്തിന്റെയും യുവത്വത്തിന്റെയും ചോരതിളപ്പ് മാത്രം എടുത്തു പറയാനുള്ള ബ്രസീലിന്റെ രണ്ടാം നിര ടീമും തമ്മിൽ ഏറ്റുമുട്ടിയ 2004 കോപ്പാ അമേരിക്കൻ ഫൈനലിൽ ജൂലൈ 26 ലേ കോരിച്ചൊരിയുന്ന മഴ തിമിർത്തു പെയ്യുന്ന അർധരാത്രി പിന്നിട്ട പുലെർച്ചെയിൽ സംഭവിച്ചത് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നു. 

സെൻട്രൽ മിഡ്ഫീൽഡർ ലൂച്ചോ ഗോൺസാൽവസിനെ ബോക്സിൽ ലൂയിസാവോ ഫൗൾ ചെയ്തു വീഴ്ത്തിയതിന് തുടക്കത്തിൽ തന്നെ അർജന്റീനക്ക് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മികച്ച ഷൂട്ടിംഗ് വിദഗ്ധനായ അർജൻീനൻ പ്ലേമേക്കർ കിലി ഗോൺസാലസ് ടീമിനെ മുന്നിലെത്തിച്ചപ്പോൾ ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ക്യാപ്റ്റൻ അലകസ് ബോകസിന് പുറത്ത് നിന്നെടുത്ത ഇൻഡയറക്ക്റ്റ് ഫ്രീകിക്കിൽ തലവെച്ച് അർജന്റീനക്ക് പെനാൽറ്റി ലഭിക്കാൻ കാരണക്കാരനായ ലൂയിസാവോ തന്നെ ബ്രസീലിനെ സമനിലയിൽ എത്തിക്കുന്നു.രണ്ടാം പകുതിയിൽ ക്ലബേഴ്സണേ മാറ്റി വെറും പത്തൊൻപതു വയസ്സു മാത്രം ഉള്ള ടാലന്റഡ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ഡീഗോയെ ഇറക്കിയതോടെ അഡ്രിയാനോയുടെ നേതൃത്വത്തിൽ ആക്രമണം കനപ്പിച്ച ബ്രസീലിന്റെ ശ്രമങ്ങൾക്ക് വിലങുതടിയായി ഗോളി അംബാൻഡസീരിയുടെ രക്ഷപ്പെടുത്തലുകളും അപകടകാരിയായ അഡ്രിയാനോയുടെ കാലിൽ ബോൾ ലഭിക്കുമ്പോഴെല്ലാം താരത്തെ സനേട്ടി-അയാള-സോറിൻ-കൊളോചീനി-ഹെയിൻസെ തുടങ്ങിയ ഡിഫൻസ് കൂട്ടത്തോടെ വളഞ്ഞു പ്രതിരോധിച്ചു വിഫലമാക്കിക്കൊണ്ടിരുന്നതും കൂടെ ദൗർഭാഗ്യവും കാനറികൾക്ക് വിനയായിരുന്നു.അഡ്രിയാനോയെ പ്രതിരോധിക്കാൻ കൃത്യമായ പദ്ധതികളുമായിട്ടായിരുന്നു ഏറെ കീർത്തി കേട്ട ലോകോത്തര താരങ്ങളടങിയ അർജന്റീനൻ ഡിഫൻസ് ഫൈനലിന് തയ്യാറെടുത്തിരുന്നത്.

എന്നാൽ  മൽസരത്തിലെ അവസാന മിനിറ്റുകളിൽ കിലി - ഡെൽഗാഡോ നടത്തിയ നീക്കം ക്ലിയർ ചെയ്യുന്നതിൽ ക്രിസിനും യുവാനും പിഴച്ചപ്പോൾ അവസരം കാത്തു നിന്ന സൂപ്പർ സ്ട്രൈകർ അഗസ്റ്റിൻ ഡെൽഗാഡോ തൊടുത്ത ഷോട്ടിന് സീസറിന് മറുപടി ഉണ്ടായിരുന്നില്ല.മൽസരം അവസാനിക്കാൻ മൂന്നു മിനിറ്റ് മാത്രം ബാക്കി നിൽക്കെ ഡെൽഗാഡോ നേടിയ ഗോളിൽ അർജന്റീന കിരീടം ഉറപ്പിച്ച പ്രതീതി ആയിരുന്നു സ്റ്റേഡിയത്തിൽ ,
അർജൻീനൻ താരങ്ങളും ആരാധകരും കോച്ചും വിജയാഘോഷം തുടങ്ങിയിരുന്നു. ബ്രസീൽ 2-1 ന് പിറകിൽ നിൽക്കുന്നു , മൽസരത്തിലെ തെണ്ണൂറുമിനിറ്റും അവസാനിച്ചു കഴിഞ്ഞിരിക്കുന്നു. പ്രാർത്ഥനയോടെ ഞാൻ വീട്ടിലെ പഴയ 98 ലെ ഒനിഡാ ടിവിയുടെ ഡിസ്പ്ലേക്ക് തൊട്ടു മുന്നിൽ മുഖം കൈപത്തി കൊണ്ട് പൊത്തിപ്പിടിച്ചു നിൽക്കുന്നു. അവസാന മൂന്ന് മിനിറ്റ് ഇഞ്ചുറി ടൈം ആയിരിക്കുന്നു , ഹോളിവുഡ് സിനിമകളിലെ നാടകീയതയെ പോലും അമ്പരിപ്പിച്ച് ആ മൂന്ന് മിനിറ്റിലെ അവസാന മിനിറ്റിന്റെ അവസാന സെക്കന്റിൽ ബ്രസീലിന്റെ കോർട്ടിൽ നിന്നും സെവിയ്യയുടെ കൗമാര മധ്യനിര താരം റെനാറ്റോയുടെ ലോംഗ് ഹൈ ബോൾ അർജന്റീനൻ ബോക്സിലേക്ക് ഊർന്നിറങ്ങിയപോൾ ഉയർന്ന് പൊങ്ങിയ സോറിൻ തല കൊണ്ട് കുത്തിയകറ്റിയ ബോൾ മധ്യത്തിലെ റൗണ്ടിൽ നിൽക്കുന്ന ഡിഫൻസീവ് മിഡ്ഫീൽഡർ ഫിലിപ്പെയുടെ കാലുകളിൽ ലഭിക്കുന്നു , ഫിലിപ്പെ ബോൾ ഡീഗോക്ക് കൈമാറുന്നു , മൽസരം അവസാനിക്കാൻ വിരലിൽ എണ്ണാവുന്ന സെക്കന്റുകൾ മാത്രം ബാക്കി , ഡീഗോ ബോകസിലേക്ക് കൃത്യമായ ഫാബിയാനോയെ ലക്ഷ്യമാക്കി ഹൈബോൾ ക്രോസ് നൽകുന്നു , "റൊണാൾഡോ ഫോബിയ" എന്ന മാരകമായ അസുഖത്തെ പോലെ തന്നെ
 " അഡ്രിയാനോ ഫോബിയ " എന്ന അസുഖം ബാധിച്ച പുകൾപെറ്റ അർജന്റീനൻ ഡിഫൻസ് അഡ്രിയാനോയെ മാത്രം മാർക്ക് ചെയ്തു അദ്ദേഹത്തിന് ചുറ്റുമായി വട്ടമിട്ടു നിൽക്കുന്ന നേരം , കൊളോച്ചീനിയും സോറിനും സനേട്ടിയും അയാളയുടെയും കണക്കൂക്കൂട്ടൽ പിഴച്ചപ്പോൾ ഡീഗോയുടെ ഹൈബോളിൽ ഹെഡ്ഡുതിർക്കാൻ ഉയർന്ന് ചാടിയ ഫാബിയാനോ ലക്ഷ്യം തെറ്റി വീഴുന്നു , ആ ബോൾ ക്ലിയർ ചെയ്യണമെന്ന്  മഷറാനോയും കൊളോച്ചിനിയും സോറിനും അയാളയും ചിന്തിക്കുന്ന സെക്കന്റിന്റെ നൂറിലൊരംശം മതിയായിരുന്നു അഡ്രിയാനോക്ക് തന്റെ കരുത്തുറ്റ ഇടംകാല് കൊണ്ട് ഷൂട്ടുതിർക്കാൻ , അർജന്റീന ഡിഫൻസിന്റെ പൂട്ടുപൊളിച്ച്  അന്തരീക്ഷത്തിൽ വെട്ടിത്തിരിഞ്ഞു " ദ എംപറർ" തൊടുത്ത അതിശക്തമായ ഇടംകാലൻ ബുള്ളറ്റ് വോളി വലയിൽ തുളഞ്ഞു കയറിയപ്പോൾ എന്താണ് സംഭവിച്ചത് എന്നറിയാതെ അമ്പരന്നു നിൽക്കുകയായിരുന്നു ഗോൾ കീപ്പർ അംബാൻഡസീരി..! ജെഴ്സി ഊരി വായുവിൽ ചുഴറ്റി കിംഗ്കോംങിൻെ ശരീരഭാഷയോടെ റിസർവ്വ് ബെഞ്ചിലെ സഹതാരങ്ങളുടെ അടുത്തേക്ക് ഓടി ആഘോഷിച്ച ആ 22കാരനായ മഹാമേരുവിന് മുന്നിൽ മാത്രം വമ്പൻ താരനിരയുമായി വന്ന അർജന്റീന ദാരുണമായി തകരുകയായിരുന്നു.

ഷൂട്ടൗട്ടിൽ ഡി അലസാന്ദ്രോയുടെയും ഹെയിൻസിയുടെയും ഷോട്ടുകൾ തടുത്ത് 23 കാരനായ യുവ ഗോൾകീപ്പർ ജൂലിയോ സീസറിന്റെ അസാധാരണമായ സേവിംഗ് മികവും കൂടിയായതോടെ ബ്രസീൽ 2004 കോപ്പാ അമേരിക്കൻ ജേതാക്കളായപ്പോൾ നമ്മൾ ആരാധകർ കടപ്പെട്ടിരിക്കുന്നത് " ദ എംപറർ "എന്ന് ഇന്റർമിലാൻ ആരാധകർ നിക്ക്നെയിമിട്ട് വിളിച്ച അഡ്രിയാനോ എന്ന സംഭ്രമിപ്പിക്കുന്ന , വിസ്മയിപ്പിക്കുന്ന , ആശ്ചര്യപ്പെടുത്തുന്ന ആ മഹാപ്രതിഭയോട് ആണ്.ജീവിതത്തിൽ ഏറ്റവും സുന്ദരമായ ഈ നിമിഷങ്ങൾ കഴിഞ്ഞു പോയിട്ട് ഒന്നര പതിറ്റാണ്ടായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.ഈ കോപ്പാ വിജയം ഇന്നലെ പുലർച്ചെ പെയ്ത മഴയിൽ കഴിഞ്ഞത് പോലെ തോന്നുന്നു. വീണ്ടുമൊരു അഡ്രിയാനോ " ദ എംപറർ" ഇനി പിറക്കുമോ? ഇല്ല , ഈ പ്രപഞ്ചത്തിൽ ഇതുപോലെയൊരു ഐറ്റം ഇനി പിറക്കില്ല എന്ന വേദന മാത്രം ബാക്കി...

NB : സത്യത്തിൽ 2004 കോപ്പ ബ്രസീൽ ടീമിനെ ബ്രസീലിന്റെ രണ്ടാം നിര എന്ന് പറയുന്നതിലും അർത്ഥമില്ല.മൂന്നാം നിര എന്ന് പറയേണ്ടി വരും.കാരണം മെയിൻ ടീമിലെ ഇരുപത്തിയഞ്ചോളം പേരെ മാറ്റി ബ്രസീലിന്റെ റിസർച്ച് ബെഞ്ചിലെ ക്ലബേഴ്സൺ യുവാൻ ലൂയിസാവോ എന്നിവരെ മാത്രമാണ് അന്ന് കോപ്പ സ്ക്വാഢിൽ പെരേര ഉൾപ്പടുത്തിയത്.ബാക്കി എല്ലാവരും കൗമാര- യുവ താരനിരയായിരുന്നു. 

Danish Javed Fenomeno

Vai Brazil🇧🇷🇧🇷🇧🇷😍😍

Monday, July 22, 2019

കോപ്പാ ചാമ്പ്യൻസിന്റെ ഖത്തർ ലോകകപ്പ് വെല്ലുവിളികൾ









നാല് ടീമുകളെ മാത്രം വച്ച് ലീഗടിസ്ഥാനത്തിൽ നടന്നിരുന്ന പഴയ സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പുകളെയോ അത് വിപുലീകരിച്ച് എട്ട് , പത്ത് ടീമുകളാക്കി ഉയർത്തി 1975 മുതൽ നടത്തി വരുന്ന കോപ്പ അമേരിക്കയെയോ ഗൗരവമായി കാണാതെ പല പ്രമുഖ താരങ്ങൾക്കും വിശ്രമം നൽകി കൗമാര യുവ പ്രതിഭകളടങ്ങിയ രണ്ടാം നിര ടീമുകളെയോ പങ്കെടുപ്പിച്ച് അവർക്ക് അനുഭവ സമ്പത്ത് ഉണ്ടാക്കിയെടുക്കാനുള്ള ഒരു പരീക്ഷണശാലയായി മാത്രം കോപ്പയെ ഉപയോഗിച്ചിരുന്ന ബ്രസീൽ ഇത്തവണ ആർക്കും വിശ്രമം അനുവദിക്കാതെ മെയിൻ ടീമിനെ തന്നെയിറക്കി തങ്ങളുടെ ഒൻപതാം കിരീടം നേടുകയായിരുന്നു.നെയ്മറുടെ അഭാവം ഒഴിച്ചു നിർത്തിയാൽ ബ്രസീലിനെ സംബന്ധിച്ച് കാര്യമായ abscens ഇല്ലായിരുന്നു.എന്നാൽ കോപ്പ അമേരിക്ക സ്വന്തമാക്കിയത് കൊണ്ട് മാത്രം ടീം ഖത്തർ ലോകകപ്പിലേക്ക് ഒരുങ്ങിയോ? 

ഇല്ല , ഇപ്പോഴത്തെ ടീം നെയ്മറുടെ അഭാവത്തിലും മികച്ച ഫോമിൽ കളിക്കുന്നെണ്ടെങ്കിലും ഇനിയാണ് പ്രശ്നങ്ങൾ തുടങ്ങാൻ പോവുന്നത്.
പ്രധാന പ്രോബ്ലം ഡിഫൻസിൽ തന്നെയാണ്. സമീപകാലത്തായി , അതായത് ടിറ്റെക്ക് കീഴിൽ ബ്രസീലിന്റെ പ്രതിരോധം അതിശക്തമാണ് , റഷ്യൻ ലോകകപ്പ് ക്വാർട്ടറിൽ ബെൽജിയത്തിനെതിരെ കാസെമീറോയുടെ അഭാവവും ഫെർണാണ്ടീന്യോ മാഴ്സലോ എന്നിവരുടെ ദുരന്തമായ ഡിഫൻസീവ് പിഴവുകളുമാണ് അന്ന് രണ്ട് ഗോൾ ആദ്യ പകുതിയിൽ വഴങ്ങാൻ കാരണമായത്.എന്നാൽ കോപ്പയിൽ ടീം ആകെ വഴങ്ങിയത് ഫൈനലിൽ ഗ്വരേറോയുടെ ഒരു പെനാൽറ്റി ഗോൾ മാത്രം. സിൽവ മാർകിനോസ് ആൽവസ് ഫിലിപ്പ് ലൂയിസ് എന്നിവർ അണിനിരക്കുന്ന ഡിഫൻസ് ലാറ്റിനമേരിക്കൻ ഫുട്‌ബോളിലെ ഏറ്റവും മികച്ചത് എന്ന് തന്നെ പറയേണ്ടി വരും.നിലവിൽ മാരക ഫോമിൽ കളിക്കുന്ന ഡിഫൻസിന്റെ പ്രായം നോക്കുക , കോപ്പയിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടിയ ടീം നായകൻ ഡാനി ആൽവസ് കരിയറിലെ ഔട്ട്സ്റ്റാന്റിംഗ് ഫോമിൽ നിൽക്കുമ്പോൾ പ്രായം 36 ആണ്.സിൽവ 34 ലും , ഫിലിപ്പ് ലൂയിസ് 33 ലും നിൽക്കുന്നു.ഈ മൂന്ന് പേർക്കും ബ്രസീലിന്റെ ചരിത്രപരമായ ലോകകപ്പ് സെലക്ഷനിലെ ട്രഡീഷണൽ സ്വഭാവം എടുക്കുകയാണേൽ അടുത്ത ലോകകപ്പ് ടീമിൽ ഇടം നേടാൻ കഴിയുമെന്ന് തോന്നുന്നില്ല.എന്നാൽ പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് മൂവരും അതിന്റെ തെളിവാണല്ലോ ആൽവസിന്റെ ഗോൾഡൻ ബോൾ നേട്ടവും സിൽവ ലൂയിസിന്റെയും Concistant പ്രകടനവും. ഖത്തർ ലോകകപ്പിൽ ഫസ്റ്റ് ഇലവനിൽ ആകെ പ്രതീക്ഷിക്കാവുന്ന പ്രതിരോധ നിര താരം മാർകിനോസ് മാത്രമാണ്.മറ്റു മൂന്ന് പേർക്കും അനുയോജ്യമായ പകരക്കാരെ ടിറ്റക്ക് കണ്ടെത്തുകയെന്ന വലിയ ജോലി മുന്നിലുണ്ട്.ഫിലിപ്പെ ലൂയിസിന് പകരക്കാരനായി അലക്‌സ് സാൻഡ്രോ ഉണ്ടെങ്കിൽ ഡാനിക്ക് പകരക്കാരനില്ലാത്ത അവസ്ഥയാണ്.സിൽവയുടെ പകരക്കാരനായി ഏഡർ മിലിറ്റാവോ ഉയർന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.
മിഡ്ഫീൽഡ് - അറ്റാക്കിംഗ് മേഖലയിലൊന്നും താരങ്ങളുടെ പ്രായം ബ്രസീലിന്റെ ലോകകപ്പ് തയ്യാറെടുപ്പുകളെ ബാധിക്കില്ല.രണ്ടു മേഖലയും  സന്തുലിതമാണ്.ഒരു പക്ഷേ കാസെമീറോ നായകനായ ഒരു ലോകകപ്പ് ആയിരിക്കാം ഖത്തറിലേത്.

അടുത്ത ഫാക്റ്റർ , ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീൽ പൊസഷനിലും ഗോൾ സ്കോറിംഗിലും പ്രകടമാക്കിയ ഡൊമിനേഷൻ ലോകകപ്പോടെ നഷ്ടപ്പെട്ടിരുന്നു , അത് അതേ ആവൃത്തിയിൽ തിരിച്ചു പിടിക്കാൻ കോപ്പയിലും ടിറ്റെക് കഴിഞ്ഞിട്ടില്ല.ഇതിന് കാരണമായി നെയ്മറുടെ അഭാവവും , കൂടാതെ ലോകകപ്പിലെ അനുഭവം മുന്നില് ഉള്ളത്കൊണ്ട് അമിതമായ ഡിഫൻസീവ് ജാഗ്രതയോടെ കളിച്ചതും ചൂണ്ടികാണീക്കാം.പതിമൂന്ന് ഗോളുകൾ ബ്രസീൽ ടൂർണമെന്റിലുടനീളം അടിച്ചു കൂട്ടിയെങ്കിലും ഓർക്കുക രണ്ട് കളികളിൽ ഗോൾ രഹിത സമനില ആയിരുന്നു.ഇവിടെയാണ് എവർട്ടണിന്റെ ബ്രേക്ക് ഔട്ട് പ്രകടനം ടൂർണമെന്റിന്റെ ടോട്ടൽ ബ്രസീലിയൻ പെർഫോമൻസ് സ്റ്റാറ്റിസ്റ്റിക്‌സ് എടുത്തു നോക്കുമ്പോൾ നിർണായകമായതും ഗോൾ സ്കോറിംഗിൽ ബ്രസീലിനെ രക്ഷിച്ചു എന്ന് പറയാവുന്നതും.ജീസസ് സെമിയിലും  ഫൈനലിലും മാരക ഫോമിൽ അതിമനോഹരമായി കളിച്ചു രണ്ട് കളിയിലും ടീം ബെസ്റ്റ് പ്ലെയറായതും എടുത്തു പറയേണ്ടതാണ്.സ്ട്രൈകർ പൊസിഷൻ ഒരു പ്രശനം ആണെങ്കിൽ കൂടി വരുന്ന മൂന്നു വർഷം യൂറോപ്യൻമാർക്കെതിരെ കളിച്ചുള്ള അനുഭവസമ്പന്നതയാണ് ഇനി ജീസസിനും ഫിർമീന്യോക്കും റിച്ചാർലിസണും കൂടെ വിനീസ്യസ് റോഡ്രിഗോക്കും വേണ്ടത്.നെയ്മർ കൂടി ഫുൾ ഫോമിൽ തിരിച്ചെത്തിയാൽ ടീം അറ്റാക്കിംഗിൽ നിലവിൽ താരതമ്യേന പ്രശ്നങ്ങളില്ല എന്ന് അനുമാനിക്കാം.പക്ഷേ കഴിഞ്ഞ മൂന്ന് ലോകകപ്പിലും യൂറോപ്യൻ ജയന്റുകളോട് തോറ്റ് പുറത്താവാനായിരുന്നു വിധി.വരുന്ന മൂന്ന് വർഷത്തെ അനുഭവസമ്പത്തോടെ പഴയ ലെജണ്ടറി ബ്രസീലിനെ പോലെ സ്ട്രൈകർമാർ തങ്ങളുടെ ജോലി ഭംഗിയായി നിർവഹിച്ചാൽ ഇപ്പോഴത്തെ ബ്രസീലിന് ഡിഫൻസിലെ പ്രായാധിക്യവും പകരക്കാരെ തേടലും മാത്രമാണ് ഒരു ചലഞ്ച് ആയി മുന്നിലുണ്ടാകുക.

Sunday, June 30, 2019

ബ്രസീലിനും ടിറ്റക്കും ജീവൻ നൽകി അലിസൺ 



2011 കോപ്പ അമേരിക്ക , 2015 കോപ്പാ അമേരിക്ക എന്നീ രണ്ട് എഡിഷനുകളിലെ ക്വാർട്ടറുകളിൽ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ട് എന്ന കടമ്പയിലെത്തിച്ച ശേഷം പുറത്താക്കിയ ടീമാണ് ജോസ് ലൂയിസ് ചിലാവർട്ടിന്റെ പിൻമുറക്കാരായ പര്വാഗ്ഗെ.ഏതാണ്ട് അതിനു സമാനമായ സാഹചര്യമാണ് അവർ ഇത്തവണയും ഗെയിം പ്ലാൻ ചെയ്ത് കളത്തിൽ നടപ്പിലാക്കിയതും.എന്നാൽ ചാമ്പ്യൻസ് ലീഗുൾപ്പെട കഴിഞ്ഞ സീസണിലെ കീരീട നേട്ടത്തിൽ ലിവർപൂളിന്റെ രക്ഷകനായി അവതരിച്ച അലിസണിന്റെ പെനാൽറ്റി സേവ് കാനറികളുടെ രക്ഷക്കെത്തുകയായിരുന്നു ഷൂട്ടൗട്ടിൽ.
ഷൂട്ടൗട്ടിലെ ഗുസ്താവോ ഗോമസിന്റെ ആദ്യ കിക്ക് തന്നെ തടുത്തിട്ട അലിസൺ നൽകിയ മേൽക്കൈ ബ്രസീലിന്റെ വിജയത്തിന് അടിത്തറയേകിയപ്പോൾ നാലാം കിക്ക് ഫിർമീന്യോ പുറത്തേക്കടിച്ച സ്വിറ്റേഷൻ മുതലെടുക്കാൻ പരാഗ്വായ്ക്ക് കഴിയാതെ പോയതും ബ്രസീലിന് അനുകൂലമായ റിസൽറ്റിന് കാരണമായി.
അവസാന നിർണായക കിക്ക് ലക്ഷ്യത്തിലെത്തിച്ചു ജീസസ് പരാഗ്വായൻ പരീക്ഷണത്തെ മറികടന്ന് ടീമിനെ  സെമിയിലെത്താൻ സഹായിച്ചു.

പോർട്ടോ അലഗ്രയിലെ ഗ്രെമിയോ അറീനയിൽ 5 മാൻ ഡിൻസീവ് ഫോർമേഷനാണ് പരാഗ്വെ ബ്രസീലീനെതിരെ പ്രയോഗിച്ചത്.പെനാൽറ്റി ഷൂട്ടൗട്ട് ലക്ഷ്യം വെച്ച് മാത്രമായിരുന്നു പരാഗ്വായുടെ ഈ തന്ത്രം.മാത്രമല്ല  5 മാൻ ഡിഫൻസ് ടിറ്റെയുടെ അറ്റാക്കിംഗ് ഫുട്‌ബോളിന് എന്നും വെല്ലുവിളി സൃഷ്ടിച്ചുട്ടെണ്ടെന്ന ചരിത്രം കൂടി പരാഗ്വായ് പരിശീലകൻ മുൻകൂട്ടി കണക്കുകൂട്ടിയിരിക്കണം. 2018ലെ റഷ്യൻ ലോകകപ്പ് ക്വാർട്ടറിൽ ബെൽജിയം ബ്രസീലിന്റെ ആക്രമണങ്ങളെ ചെറുത്തത് അഞ്ചു പേരെ ഡിഫൻസിൽ വിന്യസിച്ചിട്ടായിരുന്നു.മാത്രമല്ല 2017 ൽ ടിറ്റക്ക്  കീഴിൽ  യൂറോപ്യൻ വമ്പൻമാരായ ഇംഗ്ലീഷ് ടീമിനെ നേരിട്ട  ബ്രസീലിനെതിരെ ഇറ്റാലിയൻ ഫുട്‌ബോൾ കാൽപ്പന്തുകളിക്ക് നൽകിയ സംഭാവനയായ കറ്റനാസിയോ  (5 മാൻ ഡിഫൻസീവ് സിസ്റ്റം ) ത്രീ ലയൺസ് പ്രയോഗിച്ചപ്പോൾ ബ്രസീൽ പതറിയതും മറ്റൊരു ഉദാഹരണമായി പരാഗ്വായ് കോച്ചിന് മുന്നിലുണ്ടായിരുന്നു. പരാഗ്വെയ്ൻ തന്ത്രങ്ങൾ ഗോൾ കീപ്പർ ഗട്ടിറ്റോയുടെ അപാരമായ സേവിംഗ് മികവോടെ ബ്രസീലിന്റെ ആക്രമണങ്ങളെ  ശക്തമായി പ്രതിരോധിച്ച് വിജയിച്ചപ്പോൾ വിരസമായ സമനിലയിൽ അവസാനിക്കുകയായിരുന്നു മൽസരം.
കോപ്പയിൽ ഒരു കളി പോലും ജയിക്കാതെ രണ്ട് സമനില കൊണ്ട് മാത്രം ഭാഗ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ മികച്ച മൂന്നാം സ്ഥാനക്കാർ എന്ന ലേബലിൽ ക്വാർട്ടിൽ കടന്ന പരാഗ്വായ്യെ പോലെയൊരു ടീമിനോട് ഗ്രൂപ്പ് ചാമ്പ്യൻസായി ക്വാർട്ടറിൽ കടന്ന സെലസാവോ എങ്ങനെ ഗോൾരഹിത സമനിയിൽ തളക്കപ്പെട്ടു ?എന്തുകൊണ്ട് സെമിയിലെത്താൻ ഷൂട്ടൗട്ടിലേക്ക് മൽസരം പോയി?

ഉത്തരങ്ങൾ പല കാരണങളായി ചൂണ്ടിക്കാട്ടാം , അതിലൊന്നാണ്  ലാറ്റിനമേരിക്കൻ ഫുട്‌ബോളിൽ ഡിഫൻസീവ് ഫുട്‌ബോൾ ട്രഡീഷൻ കാലങ്ങളായി ഫോളോ ചെയ്യുന്ന ഒരേയൊരു ടീമാണ് പരാഗ്വെയ്.മൽസരം ജയിക്കാൻ ഏതറ്റം വരെയും ഡിഫൻസീവ് സിസ്റ്റം പിന്തുടരുന്ന ടീം.ഇങ്ങനെയൊരു ടീമിനെ കോംപറ്റേറ്റീവ് ടൂർണമെന്റിലെ നോക്കൗട്ട് റൗണ്ടിൽ നേരിടുമ്പോൾ ഗ്രൂപ്പ് ഘട്ടത്തിൽ പ്രയോഗീച്ച ആർതർ കൗട്ടീന്യോ ഫിർമീന്യോ എന്നീ സഖ്യത്തിനെ ആശ്രയിച്ചുള്ള ക്രിയേറ്റീവ് അറ്റാക്കിംഗ് ടാക്റ്റീസിന് പുറമേ പതിവിന് വിപരീതമായി സ്പെഷ്യൽ തന്ത്രങ്ങൾ മുൻകൂട്ടി ടിറ്റെ കണ്ടിരിക്കണമായിരുന്നു. ഈ ഘട്ടത്തിലാണ് നെയ്മറെ പോലെയൊരു ഡിഫ്റൻസ് മേക്കറുടെ സാന്നിദ്ധ്യം ടീമിന് അനിവാര്യം , അതായത് ടീമിന്റെ ആക്രമണങ്ങളിലെ എക്സ് ഫാക്ടർ  റോൾ  ടിറ്റെ കണ്ടെത്തണമായിരുന്നു.കഴിഞ്ഞ പെറുവിനെതിരെ മൽസരത്തിൽ എവർട്ടൺ ആയിരുന്നു ഈ റോൾ എങ്കിൽ പരാഗ്വെക്കതിരെ അങ്ങനെയൊരു ഇൻഡിവിഡ്യൽ ഇല്ലാതെ പോയത് മൽസരം ഷൂട്ടൗട്ടിലേക്ക് നീളാൻ ഒരു കാരണമായി. 

സെലസാവോ നേരിട്ട മറ്റൊരു വെല്ലുവിളി ആയിരുന്നു പരാഗ്വായ്ക്ക് കൃത്യമായ ഗെയിം പ്ലാനുണ്ടായിരുന്നുവെന്നത്.മുകളിൽ പ്രതിപാദിച്ച പോലെ മൽസരം തുടങ്ങും മുമ്പേ ഷൂട്ടൗട്ട് മാത്രം ലക്ഷ്യം വെച്ച് മൽസര തന്ത്രമൊരുക്കുക.ആക്രമണത്തേക്കാൾ തങ്ങൾക്ക് എളുപ്പത്തിൽ ബ്രസീലിനെ കീഴടക്കാൻ സാധിക്കുക ഡിഫന്റിംഗിലൂടെ മാത്രമാണെന്ന അവബോധം പരാഗ്വായ്ക്കുണ്ടയിരുന്നു.കാരണം ആക്രമണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കളിച്ച ബൊളീവിയെയും പെറുവിനെയും ബ്രസീൽ അറ്റാക്കിംഗ് തകർത്തു വിട്ടിട്ടുണ്ട് , അതേ സമയം ഡിഫൻസീവ് ഫുട്‌ബോൾ കളിച്ച വെനെസ്വെലയോട് വാർ വില്ലനായെങ്കിലും ബ്രസീലിന്റെ ആക്രമണനിര പാളുന്നതും നമ്മൾ കണ്ടതാണ്.ബ്രസീലിന്റെ വീക്ക് പോയിന്റ് മനസ്സിലാക്കിയ ശേഷം മഞ്ഞപ്പടയെ നേരിടാൻ കളത്തിൽ അപാരമായ ഫിസിക്കൽ പ്രസൻസോടെയുള്ള കൃത്യമായി ഡിഫൻസീവ് സ്ട്രാറ്റജിക് പ്ലാനിംഗ് രൂപപ്പെടുത്തിയ പരാഗ്വായ് തങ്ങളുടെ പദ്ധതി ഗ്രെമിയോ അറീനയിൽ നടപ്പാക്കുന്നതിൽ വിജയിച്ചതോടെ ബ്രസീൽ ആക്രമണനിര ലക്ഷ്യബോധമില്ലാതെ തളർന്നു.

2014 ലോകകപ്പ് സെമിയിലെ ദുരന്തത്തിന് ശേഷം അന്താരാഷ്ട്ര ടൂർണമെന്റികളിൽ സെലസാവോ പ്രകടമാക്കുന്ന ബ്രസീലിന്റെ നോക്കൗട്ട് റൗണ്ട് ഫിയർ ആണ് കാനറികള് ഗോൾ രഹിത സമനിലയിൽ തളക്കപ്പെട്ടതിന് മറ്റൊരു കാരണമായി ഞാൻ കാണുന്നത്.ഒരു ചെറിയ പിഴവ് മാത്രം മതി ടൂർണമെന്റ് സ്വപ്നങ്ങൾ അവസാനിക്കാൻ എന്ന ധാരണ കോച്ചിനും താരങ്ങൾക്കുണ്ടായിരുന്നു.കഴിഞ്ഞ ലോകകപ്പ് ക്വാർട്ടർ തന്നെ അതിനൊരു ഉദാഹരണമല്ലേ.കാസെമീറോയുടെ അഭാവത്തിൽ പകരം വന്ന ഫെർണാണ്ടീന്യോയുടെ രണ്ട് പിഴവുകൾ മൽസരം ബ്രസീലിൽ നിന്നും ബെൽജിയം തട്ടിയെടുക്കുകയായിരുന്നു.അതുകൊണ്ട് തന്നെ അതീവ ജാഗ്രതയോടെയാണ് കളിക്കാർ പന്തുത്തട്ടിയതെന്ന് അവരുടെ കേളീ ശൈലിയിലും മുഖഭാവത്തിലും പ്രകടമായിരുന്നു.

ഭാഗ്യം ഒരു സുപ്രധാന ഘടകമാണ്.സമ്മർദ്ദത്തിനടിമപ്പെട്ടതോടെ തുടർച്ചയായി ടീമിന്റെ ഷോട്ടുകൾ ലക്ഷ്യബോധമില്ലാതെ പോയത് ഭാഗ്യക്കേട് കൊണ്ടായിരുന്നു. വില്ല്യന്റെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചത് അവിശ്വസനീയതോടാണ് കണ്ടത്.എവർട്ടൺ കൗട്ടീന്യോ ഷോട്ടുകൾ ഡിഫ്ലക്റ്റ് ചെയ്തു പുറത്തേക്ക് പോയതും ജീസസ് ഫിർമീന്യോ സുവർണ അവസരങ്ങൾ നഷ്ടപ്പെടുത്തിയതും കാനറികളുടെ ദിവസമല്ലെയിതെന്ന് തെളിയിക്കുന്നതായിരുന്നു.

ലോകകപ്പ് പരാജയത്തിന് ശേഷം ടിറ്റയുടെ ബ്രസീലിന്റെ പെർഫോമൻസ് ഗ്രാഫ് കുറയുന്നതായി അനുഭവപ്പെടുന്നു.യോഗ്യതാ റൗണ്ടിലെ പ്രകടനം ലോകകപ്പിലോ ലോകകപ്പിന് ശേഷമോ പുറത്തെടുക്കാൻ ടിറ്റെക്ക് കഴിഞ്ഞിട്ടില്ല.ഇതിനൊരു ഫാകറ്ററാണ് ബ്രസീലിന്റെ അറ്റാക്കിംഗ് ഫുട്‌ബോളിൽ പരമ്പരാഗതമായി പ്രാധാന്യമുള്ള പൊസിഷനുകൾ ആണ് വിംഗ് ബാക്കുകൾ.കഴിഞ്ഞ മൂന്ന് ലോകകപ്പിലൂം ബ്രസീലിന്റെ പരാജയത്തിന് കാരണമായി മാറിയതും വിംഗ് ബാക്കുകളുടെ അമിതമായ അറ്റാക്കിംഗ് മൈന്റ് ആയിരുന്നു.  കഴിഞ്ഞ റഷ്യൻ ലോകകപ്പിലും ഇതേ മിസ്റ്റേക്ക് ആവർത്തിച്ചതോടെ സെലസാവോ വിംഗ് ബാക്കുകൾക്ക് ശക്തമായ നിർദ്ദേശങ്ങൾ ആണ് ടിറ്റെ നൽകിയത്.അമിതമായ ആക്രമണങ്ങളും ഓവർലാപ്പിംഗുകളും പരമാവധി ഒഴിവാക്കി ഇരു വിംഗുകളിലെയും മിഡ്ഫീൽഡിൽ പരമാവധി ഹോൾഡ് അപ്പ് ചെയ്തു കളിക്കുക.ഇതോടെ ബ്രസീലിന്റെ വിംഗിലൂടെയുള്ള ആക്രമണങ്ങൾക്കും ക്രോസുകൾക്കും നിയന്ത്രണം വന്നിരുന്നു. ഡിഫൻസീവ് സുരക്ഷായുടെ ഭാഗമായി രണ്ട് വിംഗുകളിലും വിംഗ്ബാക്കുകൾക്ക് ലോക്കിട്ട് നിർത്തിയ ടിറ്റയുടെ നടപടി സ്വാഗതാർഹം തന്നെയാണ് വലിയ മാച്ചുകളിൽ.ഇന്നലെ പരാഗ്വായ്ക്ക് എതിരെ വിംഗ്ബാക്കുകളുടെ സപ്പോർട്ടും കൃത്യമായ ക്രോസുകളും ലഭിക്കാതിരുന്നത് ബ്രസീലിന്റെ അറ്റാക്കിംഗ് ഗെയിമിനെ ബാധിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് കൂടുതൽ അറ്റാക്കിംഗ് മൈന്റഡായ അലക്‌സ് സാൻഡ്രോയെ ടിറ്റേ രണ്ടാം പകുതിയിൽ ഇറക്കിയത്.കൂടാതെ വിംഗറായ വില്ല്യനെയും ഇറക്കിയത്.

ലോകകപ്പിന് ശേഷം ടിറ്റെ സ്ഥിരമായ സേൻർ ഫോർവേഡ് റോളിൽ കളിപ്പിക്കുന്നത് ഫിർമീന്യോയാണ്.ഫിർമീന്യോ ഫലത്തിൽ തന്റെ റോൾ മറന്ന് അറ്റാക്കിംഗ് മിഡ്ഫീൽഡ് റോളിലേക്ക് അല്ലെങ്കിൽ ഫാൾസ് 9 റോളിലേക്ക് ഇറങ്ങുമ്പോൾ പെനാൽറ്റി ഏരിയയിലെ  പ്ലെയർ പ്രസൻസ് മിസ്സാകുന്നു.
ആദ്യ ഇരുപത്  മിനിറ്റിനിടെ ഗോളടിച്ച് കളി വരുതിയിൽ വരുത്താൻ കരുത്തുറ്റ ഒരു സീരിയൽ ഗോൾ സ്കോറർ വേണമെന്നിരിക്കെ ഫിർമീന്യോ ജീസസ് സഖ്യത്തെ ഒരുമിച്ച് ഇറക്കുന്നതിനേക്കാൾ സൗഹൃദ മൽസരങ്ങളിൽ സെന്റർ ഫോർവേഡ് റോളിൽ തിളങ്ങിയ ജീസസിനെ കളിപ്പിക്കുന്നതാണ് ഉചിതമെന്ന് തോന്നുന്നു( റിച്ചാർലിസൻ കൂടി അസുഖമായി പുറത്തായതോടെ ജീസസല്ലാതെ വേറെ ഓപ്ഷൻ ഇല്ല)പക്ഷേ അങ്ങനെ ഒരു മാറ്റം നടത്തിയാൽ  ഫിർമീന്യോയുടെ അഭാവം മധ്യനിരയിൽ  കൗട്ടീന്യോക്ക് പ്രശ്നം സൃഷ്ടിച്ചാൽ ഫൈനൽ 30 യാർഡിൽ ക്രിയേറ്റീവ് നീക്കങ്ങളധികം സൃഷ്ടിക്കപ്പെട്ടേക്കില്ല എന്നത് തന്നെയാവും ടിറ്റെ ഫിർമീന്യോ ജീസസിനെയും ഒരുമിച്ച് ഇലവനിൽ ഇറക്കുന്നത്.ആദ്യ മിനിറ്റുകളിൽ ഗോൾ കണ്ടെത്താനായാൽ ബ്രസീൽ പൊതുവേ താളം നിലനിർത്തി വിടവുകൾ കണ്ടെത്തി സ്വതസിദ്ധമായ ശൈലിയിൽ മൽസരത്തിലുടനീളം കളിക്കും.അതല്ല തുടക്കത്തിൽ ഗോൾ നേടാനായിട്ടില്ലെങ്കിൽ പതറുന്ന കാഴ്ചയാണ് ടൂർണമെന്റിലുടനീളം കാണാനായത്.ബ്രസീലും കോപ്പയും തമ്മിലുള്ള അകലം ഗോളടിക്കും സെന്റർ ഫോർവേഡിന്റെ അപര്യാപ്ത തന്നെയാണ്.
ടിറ്റെ പരിഹരിക്കേണ്ടതും 
ബ്രസീലിന്റെ ഏറ്റവും വലിയ ഈ ദൗർബല്യത്തെയാണ്.അല്ലെങ്കിൽ സെമിയിൽ ബദ്ധവൈരികളായ അർജന്റീനക്കെതിരേ എത്ര മനോഹരമായ കളി കെട്ടഴിച്ചിട്ടും ഫലമുണ്ടാകില്ല.

By - Danish Javed Fenomeno

Vai Brazil🇧🇷🇧🇷🇧🇷

Sunday, June 23, 2019

കൊറിന്ത്യൻസ് അറീനയിൽ ടിറ്റെ ഇഫക്ട് 



By - Danish Javed Fenomeno

2019 കോപ്പ അമേരിക്കയിലെ ഏറ്റവും വലിയ വിജയത്തിന് ആയിരുന്നു ഇന്നലെ കൊറിന്ത്യൻസ് അറീന സാക്ഷ്യം വഹിച്ചത്.രണ്ട് സ്പെൽ വീതം അഞ്ചാറ് വർഷങ്ങൾ കൊറിന്ത്യൻസിനെ പരിശീലീപ്പിച്ചു ലോക ക്ലബ് ചാമ്പ്യൻസ് വരെയാക്കിയ ടിറ്റയെ ചതിക്കാത്ത ടിറ്റയുടെ സ്വന്തം വീടായ കൊറിന്ത്യൻസ് അറീനയിൽ തന്റെ തന്ത്രങ്ങളും ഫോർമേഷനിലെ വരുത്തിയ മാറ്റങ്ങളും കളത്തിൽ ഫലപ്രദമായി പ്രയോഗിച്ചപ്പോൾ കാനറികിളികൾ പെറൂവിയൻ കരുത്തിന് മേൽ സംഹാര താണ്ഡവമാടി.കഴിഞ്ഞ രണ്ടു കളിയിൽ കളിച്ച ബ്രസീലിനെ ആയിരുന്നില്ല പെറുവിനെതിരെ കണ്ടത്.

മധ്യനിരയിൽ വേണ്ടത്ര ക്രിയേറ്റീവ് നീക്കങ്ങളും അറ്റാക്കിംഗിലെ ഫ്ലൂയിഡിറ്റിയും നഷ്ടപ്പെട്ട് അനാവശ്യമായ പൊസഷൻ ഗെയിം കളിച്ച കഴിഞ്ഞ രണ്ടു മൽസരങ്ങളിൽ നിന്നും വ്യത്യസ്തമായി കാനറികൾ ആദ്യ മിനിറ്റ് മുതൽ പെറുവിനെ നിലം തൊടാൻ അനുവദിക്കാതെ മിഡ്ഫീൽഡ് ജനറൽ റോളിൽ ആർതർ ചുക്കാൻ പിടിച്ചതോടെ ബ്രസീലിന്റെ തനതു അറ്റാക്കിംഗ് ഫ്ലോയും ഫ്ലൂയിഡിറ്റിയും ക്രമേണ കൈവന്നു.അതോടെ ആക്രമിച്ചു കളിച്ച സെലസാവോ അറ്റാക്കിംഗ് മിഡ്ഫീൽഡിൽ കൗട്ടീന്യോയും ഫിർമീന്യോ സഖ്യത്തിന്  കൂടുതൽ സ്പേസും സ്വതസിദ്ധമായ ശൈലിയിൽ നീക്കങ്ങൾ മെനഞ്ഞെടുക്കാനും സാധിച്ചു.എവർട്ടണെ ആദ്യ ഇലവനിൽ നെയ്മറുടെ പൊസിഷനിൽ ഇറക്കിയ ടിറ്റയുടെ വൈകിയുദിച്ച നീക്കം തുടക്കം മുതലെ ഫലം കണ്ടു തുടങ്ങിയതോടെ ബ്രസീൽ കോർണർ കിക്കിൽ കാസെമീറോയുടെ ഹെഡ്ഡറിലൂടെ ലീഡ് നേടി.പെറു ഗോളിയുടെ ബോൾ കിക്ക് തടുത്തിട്ട റീബൗണ്ടിൽ ഗോളിയെ വൺ ഓൺ വൺ സ്വിറ്റേഷനിൽ കബളിപ്പിച്ച് നോ ലുക് ഗോളടിച്ച ഫിർമീന്യോ 
ഇരുപത് മിനിറ്റിനിടെ ബ്രസീലിന്റെ രണ്ടാം ഗോൾ നേടി.ഏറെക്കാലത്തിന് ശേഷമാണ് ഒരു കോംപറ്റേറ്റീവ് ടൂർണമെന്റിൽ ആദ്യ ഇരുപത് മിനിറ്റിനിടെ കാനറികൾ ഇരട്ട ഗോളുകൾ നേടുന്നത്.ഈ രണ്ട് ഗോളുകൾ നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. കഴിഞ്ഞ മൽസരങ്ങളിലേത് പോലെ ഗോളടിച്ചില്ല എന്ന സമ്മർദ്ദമോ പ്രശ്നങ്ങളോ ബ്രസീൽ താരങ്ങളെ അലട്ടിയിരുന്നില്ല.

യഥാർത്ഥത്തിൽ മൽസരത്തിലെ ടേണിംഗ് പോയിന്റായിരുന്നു ഫിർമീന്യോയുടെ ഗോൾ.ഈ ഗോളോടെ പെറു ചിത്രത്തിൽ നിന്നും പുറത്ത് പോയിരുന്നു.ലിവർപൂൾ താരത്തിന്റെ ഗോളിന് ശേഷം പൊസഷനിൽ അമിതമായ ശ്രദ്ധ കൊടുക്കാതെ ബോൾ ലഭിച്ചാൽ ആക്രമണ നീക്കങ്ങൾ സൃഷ്ടിച്ചെടുക്കുകയെന്ന തന്ത്രം ആർതറിനെ കേന്ദ്രബിന്ദുവാക്കി എവർട്ടണും കൗട്ടീന്യോയും ഫിർമീന്യോയും നടപ്പിലിക്കിയപ്പോൾ കാസെമീറോ നയിക്കുന്ന മിഡ്ഫീൽഡിനെ സഹായിക്കാൻ ഒരു സെൻട്രൽ ലെഫ്റ്റ് മിഡ്ഫീൽഡറായി വർത്തിച്ച ഫിലിപ്പെ ലൂയിസിന്റെ ഇടപടെലുകളും അഭിനന്ദിക്കാതിരിക്കാൻ വയ്യ.

സെലസാവോ അറ്റാക്കുകൾ താങ്ങാനാവാതെ ഡിഫൻസിലെ ബാക്ക് ഫോറിന് രക്ഷാകവചം തീർക്കാൻ പെറു കോച്ച് നിയോഗിച്ച ടാപിയയെയും യോഷിമർ യോടുനുമടങ്ങുന്ന ഡിഫൻസീവ് മിഡ്ഫീൽഡിന് എവർട്ടണിന്റേ നേതൃത്വത്തിൽ ആർത്തിരമ്പി വരുന്ന ബ്രസീലിന്റെ തിരമാലകൾക്ക് മുന്നിൽ ചെറുത്തു നിൽക്കാനാകാതെ പെനാൽറ്റി ബോക്സിലേക്ക് വലിഞ്ഞതോടെ തകർന്നു പോയ പെറൂവിയൻ കോട്ട ഭേദിച്ചു എവട്ടൺ ബോക്സിന് കോർണറിൽ നിന്നും തൊടുത്ത അതിശക്തമായ ടിപ്പിക്കൽ എവർട്ടൺ സ്റ്റൈൽ ഷോട്ടിൽ പെറുവിന്റെ ഗോളിക്ക് മറുപടിയില്ലായിരുന്നു.ടൂർണമെന്റിലും തന്റെ കരിയറിലും രണ്ടാമത്തെ ഗോളായിരുന്നു ഗ്രെമിയോ സൂപ്പർ താരം സ്വന്തമാക്കിയത്.അപാരമായ ആക്സിലറേഷനും പെട്ടെന്നുള്ള ചെയ്ഞ്ച് ഓഫ് പേസ്സിലൂടെയും സമ്മർദ്ദങ്ങൾക്ക് അടിമപ്പെടാതെ കൃത്യമായ വൺടച് നീക്കങ്ങളും കളിക്കുന്ന എവർട്ടന്റെ ഇടതു വിംഗ് കട്ട് ചെയ്തു ബോക്സിന് പുറത്ത് നിന്നും തൊടുക്കുന്ന വലംകാലൻ ഷോട്ടുകൾ തീർച്ചയായും അപകടം നിറഞ്ഞതാണ്. എവർട്ടൻ സ്കോർ ചെയ്ത രണ്ട് ഗോളുകളും സമാനമായിരുന്നു. രണ്ടും ഏതാണ്ട് ഒരേ മുന്നേറ്റത്തോടെ വകഞ്ഞു മാറ്റി തൊടുത്ത കരുത്തുറ്റ ഷോട്ടുകൾ ഗോളികൾക്ക് യാതൊരു അവസരവും നൽകിയിരുന്നില്ല.

വലതു വിംഗിൽ കേന്ദ്രീകരിക്കാതെ റൈറ്റ് മിഡ്ഫീൽഡിൽ ഒരു ക്രിയേറ്ററുടെ റോളിലേക്ക് മാറിയ ആൽവസിന്റെ  റൈഡുകൾ ജീസസിലൂടെ ഫലം കണ്ടിരുന്നില്ല.എന്നാൽ വൺ ടച്ച് നീക്കങ്ങളുടെ ആശാനായ നായകൻ തന്നെ
ആർതറുമൊത്ത് തുടങ്ങിയ നീക്കം വെറും ആറ് പെർഫെക്റ്റ് പാസ്സിൽ ജോഗാ ബോണിറ്റോയുടെ സകല സൗന്ദര്യങ്ങളും പുറത്ത് വന്ന നീക്കത്തിൽ ആറാം ടച്ചിൽ ഡാനി ആൽവസ് പെറുവിന്റെ ഗോളിയെയും ഡിഫൻസിനെയും ക കബളിപ്പിച്ച് ഗോളടിച്ചപ്പോൾ കൊറിന്ത്യൻസ് അറീന ആവേശത്തിന്റെ പരകോടിയിലായിരുന്നു.പകരക്കാരനായി ഇറങ്ങിയ വില്ല്യന്റെ ബോക്സിന് പുറത്തുള്ള അസാമാന്യ സ്ട്രൈക്കോടെ ബ്രസീൽ അഞ്ച് ഗോൾ തികച്ചെങ്കിലും നിരവധി തവണ തുറന്നു കിട്ടിയ സുവർണ അവസരങ്ങളാണ് ബ്രസീലിന്റെ മുന്നേറ്റം തുലച്ചത്.ജീസസിനെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ ജീസസിനെ കഴിയാതെ പോയത് കൊറീന്ത്യൻസ് അറീനയെ നിരാശാജനകമാക്കി.

ഡിഫൻസിൽ കാര്യമായ വെല്ലുവിളികൾ സിൽവ മാർകി സഖ്യത്തിന് നേരിടേണ്ടി വന്നില്ല.അതുകൊണ്ട് തന്നെ ഇരുവരും അറ്റാക്കിംഗ് മൂഡിലായിരുന്നു മൽസരത്തിലുടനീളം.അലിസൺ കാത്തിരിക്കൽ തുടരുന്നു , ലിവർപൂളിന് അസാമാന്യ സേവുകൾ നടത്തി ചാമ്പ്യൻസ് ലീഗ് നേടികൊടുത്ത താരത്തിന് കാര്യമായ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടില്ല.

ബ്രസീലിന്റെ കോർ ആർതർ - കൗട്ടീന്യോ- ഫിർമീന്യോ ത്രയങ്ങളായിരുന്നു.മൂവർ സംഘത്തിന്റെ നീക്കങ്ങൾക്ക് ഗതിവേഗം വരുത്തിയതാവട്ടെ എവർട്ടണും.ബ്രസീലിന്റെ ഇന്നലത്തെ മൽസരത്തെ ഒരോ വണ്ടിയൊട് ഉപമിച്ചാൽ ടീമിന്റെ എഞ്ചിൻ ആർതറും നീക്കങ്ങളുടെ സ്റ്റിയറിംഗ് കൗട്ടീന്യോ ഫിർമീന്യോ സഖ്യവും 
ആക്സിലറേറ്റർ എവർട്ടണും ആയിരുന്നു.
മൽസരത്തിൽ എനിക്ക് ഏറ്റവുമധികം ഇംപ്രസ്സ് ചെയ്തത് ആർതറിന്റെ കളിയാണ്.ഒരേ സമയം തന്നെ ബോൾ സൂക്ഷിപ്പുകാരനും ബോൾ സപ്ലെയറുമായി  മിഡ്ഫീൽഡിൽ ക്രിയേറ്റിവിറ്റിയും ഫ്ലൂയിഡിറ്റിയും പകർന്ന താരം.ബോൾ സൂക്ഷിക്കുമ്പോൾ ആന്ദ്രെ പിർലോയെയും ബോൾ സപ്ലൈ ചെയ്യുമ്പോൾ സാവി ഹെർണാണ്ടസിനെയും ഓർമിപ്പിക്കുന്ന ആർതറെ ടെലി സന്റാനയുടെ ടീമിന്റെ മിഡ്ഫീൽഡ് ജനറൽ , മുൻ സെലസാവോ ലെജണ്ട് പൗളോ റോബർട്ടോ ഫാൽക്കാവോക്ക് ശേഷം 
ബ്രസീലിനെ മൂന്ന് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച വരദാനമാണ്.
എന്നാൽ മൽസരത്തിലെ മാൻ ഓഫ് ദ മാച്ചിന് അർഹൻ എവർട്ടൺ തന്നെയാണ്.

മൂന്ന് മൽസരങ്ങളിൽ നിന്നും എട്ട് ഗോളടിച്ചും ഒരു ഗോളും വഴങ്ങാതെ ഗ്രൂപ്പ് ഘട്ടത്തിൽ ഗ്രൂപ്പ് ചാമ്പ്യൻസ് ആയി ക്വാർട്ടറിൽ കടന്ന മഞ്ഞപ്പടക്ക് യഥാർത്ഥ അഗ്നിപരീക്ഷ ഇനിയാണ് വരുന്നത്.

നിലവിൽ രണ്ട് പ്രോബ്ലങ്ങളാണ് ബ്രസീലിനെ അലട്ടുന്നത്.ആദ്യത്തേത് ,
ടൂർണമെന്റിൽ രണ്ടാം മഞ്ഞകാർഡ് കണ്ട് ക്വാർട്ടറിൽ സസ്പെൻഷൻ വാങ്ങിയ ബ്രസീലിന്റെ നങ്കൂരമായ കാസെമീറോയുടെ അഭാവം തന്നെ.നികത്താൻ കഴിയാത്ത റിയൽ മാഡ്രിഡ് സൂപ്പർ താരത്തിന്റെ നഷ്ടം ബ്രസീലിനെ ബാധിക്കുമെന്ന് ഉറപ്പാണ്.
ലോകകപ്പ് ക്വാർട്ടറിൽ ബെൽജിയത്തിനെതിരെ നമ്മൾ ഇതേ സ്വിറ്റേഷൻ അനുഭവിച്ച് അവസാനം ദുരന്തത്തിൽ പര്യവസാനിച്ചതാണ്.പകരമിറങ്ങിയ ഫെർണാണ്ടീന്യോ സെൽഫി ഗോൾ അടിച്ചും ഡിബ്രൂണ നേടിയ രണ്ടാം ഗോളിന്റെ നീക്കം പ്രതിരോധിക്കാൻ കഴിയാതെ മധ്യനിരയിൽ തീർത്തും ദുരന്തമായി തീർന്ന ഫെർണാണ്ടീന്യോ തന്നെയാണ് കാസമീറോയുടെ നിലവിലെ ബാക്ക് അപ്പ്.നിലവിൽ ചെറിയ knee problem നേരിടുന്ന ഫെർണാണ്ടീന്യോയോ അതോ അലനെയോ മിഡ്ഫീൽഡിൽ "കാസി റോളിൽ " കളിപ്പിക്കുമോ എന്നത് കണ്ടറിയണം. ഇഞ്ചുറി മാറിയാൽ ഫെർണാണ്ടീന്യോ തന്നെയാകും ടിറ്റെയുടെ ചോയ്സ്.കാസെമീറോ ടീമിൽ കളിച്ചപ്പോഴെല്ലാം ഒരു മൽസരം പോലും ബ്രസീൽ തോറ്റിട്ടിട്ടില്ല എന്ന റെക്കോർഡ് മറികടക്കാൻ ടിറ്റക്ക് കഴിമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. 

രണ്ടാമത്തെ പ്രോബ്ലം ജീസസിന്റെ കോംപറ്റേറ്റീവ് ടൂർണമെന്റിലെ മോശം പ്രകടനമാണ്. ലോകകപ്പിൽ തുടര അഞ്ച് മൽസരങ്ങൾ കളിച്ചെങ്കിലും ഗോൾ സ്കോർ ചെയ്യാൻ സീറ്റി സ്ട്രൈകർക്ക് കഴിഞ്ഞിരുന്നില്ല.എന്നാൽ സൗഹൃദ മൽസരങ്ങളിൽ ഗോളടിച്ച് ഇ വർഷം കാനറികൾക്ക് വേണ്ടി ഏറ്റവുമധികം ലക്ഷ്യം കണ്ടത് ജീസസാണ്.കോപ്പക്ക് മുമ്പ് ഫോമിൽ ആയിരുന്ന ജീസസ് പക്ഷേ കോപ്പയിൽ ഇതുവരെ അക്കൗണ്ട് തുറക്കാൻ സാധിച്ചിട്ടില്ല എന്നത് ഖേദകരമാണ്..

ഫുട്‌ബോൾ മഹാ മാന്ത്രികൻ റൊണാൾഡീന്യോയുടെ ജൻമനാട്ടിൽ , എവർട്ടണും ആർതറും അലിസണും  കളിച്ചു വളർന്ന ക്ലബുകളായ ഗ്രെമിയോയും ഇന്റർനാഷണലും ഉൾകൊള്ളുന്ന നഗരത്തിൽ , ടിറ്റെയുടെ ഹോം സ്റ്റേറ്റായ റിയോ ഗ്രാന്റ് ഡി സളിന്റെ കേന്ദ്രമായ 
ബ്രസീലിന്റെ സൗത്തേൺ മോസ്റ്റ് സിറ്റിയായ പോർട്ടോ അലഗ്രയിൽ ആണ് ബ്രസീലിന്റെ ക്വാർട്ടർ മൽസരം നടക്കുന്നത്.ബ്രസീലിയൻ ഫുട്‌ബോൾ പരമ്പര്യത്തിലെ മൂന്നാമത്തെ നാഗരികതയാണ് പോർട്ടോ അലഗ്രെ.  അതുകൊണ്ട് തന്നെ ടിറ്റക്കും ഗ്രെമിയോ താരങ്ങളായ ആർതറിനും(മുൻതാരം) എവർട്ടണും പോർട്ടോ അലഗ്രയിൽ മഞ്ഞകടലിന്റെ ആവേശം തീർക്കേണ്ടതുണ്ട്.

By - Danish Javed Fenomeno

Vai Brazil🇧🇷🇧🇷🇧🇷

Thursday, June 20, 2019

വാറിൽ കുരുങ്ങി സെലസാവോ


ലോകകപ്പ് യോഗ്യതാ കളിക്കുന്ന പത്ത് സൗത്ത് അമേരിക്കൻ ഫുട്‌ബോൾ ടീമുകളെ പാരമ്പര്യത്തിന്റെയും പെർഫോമൻസിന്റെയും അടിസ്ഥാനത്തിൽ മൂന്ന് കാറ്റഗറിയായി തരംതിരിച്ച് നോക്കുക.ബ്രസീൽ അർജന്റീന ഉറുഗേ എന്നീ ബിഗ് 3 ടീംസ് കാറ്റഗറി ഒന്നിൽ വരും.
ഇവർക്ക് തൊട്ടുപിന്നാലെ ചിലീ കൊളംബിയ പരാഗ്വെയ് പെറു എന്നിവരെ കാറ്റഗറി രണ്ടിലും പെടുത്താം.ബാക്കിയുള്ള 3 ടീമുകൾ ഇക്വഡോർ ബൊളീവിയ വെനെസേല എന്നിവരെ കാറ്റഗറി മൂന്നിലും ഉൾപ്പെടുത്തിയാൽ ഏറ്റവും ദുർബലരായ കാറ്റഗറി മൂന്നിൽ നിന്നും 2010 കൾക്ക് ശേഷം ക്രമാതീതമായി തങ്ങളുടെ ഫുട്‌ബോൾ പ്ലെയിംഗ് നിലവാരത്തിന്റെ ഗ്രാഫ് ഉയർത്തുകയാണ് വെനെസേല എന്ന കൊച്ചുരാഷ്ട്രം.

ആൻഡിസെന്ന മഹാപർവതത്തിന്റെ മടക്കുകളിൽ വിശ്രമിക്കുന്ന ഇക്വഡോർ എന്ന ഹൈ ആൾട്ടിറ്റ്യൂഡ് രാഷ്ട്രം 2000തിന് ശേഷം ഫുട്‌ബോൾ ലോകത്ത് അറിയപ്പെടുന്ന ലാറ്റിനമേരിക്കൻ ഫുട്‌ബോൾ ടീമായി വളർന്നതിന് സമാനമായ വിപ്ലവകരമായ മാറ്റത്തിലാണിന്ന് വെനെസ്വെലൻ ഫുട്‌ബോൾ.2002 ലോകകപ്പിൽ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് യോഗ്യതാ സ്വന്തമാക്കിയ ഇക്വഡോർ 2006 ൽ പ്രീക്വാർട്ടറിൽ കടന്നു ചരിത്രം സൃഷ്ടിച്ചു.2014ലും യോഗ്യത നേടിയ അവർ തീർച്ചയായും ലോക ഫുട്‌ബോളിൽ തങ്ങളുടെ ലാറ്റിനമേരിക്കൻ സ്പേസ് അരക്കെട്ടുറപ്പിച്ചു.ചിലി കൊളംബിയ പരാഗ്വായ് നിലവാരത്തിലേക്ക് അവർ ഉയർന്നപ്പോൾ വെനെസ്വെലൻ ഫുട്‌ബോൾ ലാറ്റിനമേരിക്കയുടെ ഏറ്റവും ദുർബലരായ ടീമെന്ന ഖ്യാതി നിലനിർത്തി പോരുകയായിരുന്നു.എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിന്റെ തുടക്കം മുതൽ വെനെസ്വെലൻ ഫുട്‌ബോൾ മാറുകയാണെന്ന് തെളിയിക്കുകയാണ്.. 2011 കോപ്പ അമേരിക്ക അതിൻെ സൂചനയാണ്.ചാവേസിന്റെ പിൻമുറക്കാർ ആ കോപ്പയിൽ സെമിയിൽ കടന്നു നാലാം സ്ഥാനം നേടി ചരിത്രം സൃഷ്ടിച്ചു. 
രണ്ട് മാസം മുമ്പ് മെസ്സി നയിച്ച അർജന്റീനയെ മൂന്ന് ഗോളുകൾക്കാണ് അവർ തകർത്തെറിഞ്ഞത്.
ഇന്നലെ ബ്രസീലിനെതിരെ അവർ സ്വന്തമാക്കിയ സമനില വെനെസ്വെലക്ക് ഒരു വിജയത്തിന് തുല്ല്യമായിരുന്നു.

വീഡിയോ അസിസ്റ്റന്റ് റഫറിയിംഗ് കാരണം ബ്രസീലടിച്ച മുന്ന് ഗോളുകൾ അനുവദിക്കപ്പെടാതിരുന്നതോടെ ആയിരുന്നു വിജയതുല്ല്യമായ സമനില അവർ പിടിച്ചത്.ഫിർമീന്യോയുടെത് ഫൗളിനാലും ജീസസിന്റേത് ഓഫ് വിളിച്ചു്‌ disallowed ചെയ്തപ്പോൾ  കൗട്ടീന്യോയടിച്ച മൂന്നാം ഗോൾ അനുവദിക്കാത്തതിന് കാരണം ഗോളി ഫിർമീന്യോയുടെ പിറകിലും മുന്നിൽ ഒരു താര ഉണ്ടെങ്കിൽ ദേഹത്ത് ടച്ചില്ലായിരുന്നെന്ന് വീഡിയോയിൽ വ്യക്തമാണേങ്കിൽ കൂടി പാസ്സിംഗ് പൊസിഷൻ ഓഫായിരുന്നു.മൽസരം സമനിലയിൽ അവസാനിച്ചെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ  ആശങ്കപ്പെടാൻ ഉള്ള സാഹചര്യം ബ്രസീനിലില്ല.കാരണം നാല് പോയിന്റ് നേടിയ ഒരു ടീമും കോപ്പ അമേരിക്കയുടെ ചരിത്രത്തിൽ ക്വാർട്ടർ കാണാതെ പോയിട്ടില്ല.

സന്നാഹ മൽസരങ്ങളിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ കാരണം വിട്ടു നിന്ന ഫിർമീന്യോക്ക് പകരം ഗബ്രിയേൽ ജീസസിനെ ഉപയോഗിച്ച ടിറ്റെയുടെ ആഗ്രഹത്തിനൊത്ത പ്രകടനം കാഴ്ചവക്കാൻ ജീസസിന് കഴിഞ്ഞുരുന്നു.
മൂന്ന് മൽസരങ്ങളിൽ നിന്നും നാല് ഗോളടിച്ച് മികവു കാണിച്ച സിറ്റി സ്ട്രൈകറെ  കോപ്പ അമേരിക്കൻ ഫസ്റ്റ് ഇലവനിൽ നിന്നും മാറ്റിനിർത്തി സീസൺ കഴിഞ്ഞു തരികെ എത്തിയ ഫിർമീന്യോയെ തന്നെ വീണ്ടും കോപ്പയിൽ  ഉപയോഗിക്കുകയാണ് ടിറ്റെ.
തന്റെ പ്രതിഭയെ സാധൂകരിക്കും വിധമുള്ള പ്രകടനം നടത്താൻ ലിവർപൂൾ താരത്തിന് സാധിച്ചിട്ടില്ല.ലിവർപൂളിൽ ഡീപ്പിലോട്ട് ഇറങ്ങി ഒരു സെക്കന്റ് സ്ട്രൈകർ അല്ലെങ്കിൽ അറ്റാക്കിംഗ് മിഡ്ഫീൽഡർ റോളിൽ കളിക്കുന്ന ഫിർമീന്യോക്ക് ബ്രസീലിൽ ഈ റോളിൽ തിളങ്ങാൻ കഴിയാത്തത് കൗട്ടീന്യോയുടെ പൊസിഷൻ തന്നെയാണ്. ഫിർമീന്യോ കൗട്ടീന്യോയുടെ പൊസിഷനിലേക്ക് ഇറങ്ങുമ്പോൾ കൗട്ടീന്യോയുടെ സ്വതസിദ്ധമായ പ്ലെയിംഗ് സ്റ്റൈലിന് വേണ്ട സ്പേസ് ശരിക്കും ലഭിക്കുന്നില്ല.ആർതർ ഉണ്ടാക്കി നൽകുന്ന സ്പേസിൽ വച്ച് കോമ്പിനേഷണൽ ഫുട്‌ബോൾ നീക്കങ്ങൾ നടത്താൻ കൗട്ടീന്യോക്ക് കഴിയാതെ വരുന്നു. പലപ്പോഴും വെനെസ്വെലക്കെതിരെ ബ്രസീൽ ആക്രമണ നീക്കങ്ങളിലെ ഫിലിപ്പ് ലൂയിസ് നൽകുന്ന ഡയഗണൽ പാസ്സുകളും മധ്യനിരയിൽ നിന്നുള്ള ത്രൂ ബോളുകളും ബോക്സിൽ കണക്റ്റ് ചെയ്യാൻ ആളില്ലത്ത അവസ്ഥയുണ്ടായത് ഫിർമീന്യോ അമിതമായി മിഡ്ഫീൽഡിലേക്ക് ഇറങ്ങി കളിക്കുന്നത് കൊണ്ടായിരുന്നു. ഇവിടെയാണ് ജീസസിന്റെ പ്രസക്തി , ജീസസ് മൊബിലിറ്റി ഫോർവേഡ് ആണെങ്കിൽ കൂടി തന്റെ പൊസിഷൻ സ്റ്റബിലിറ്റി നിലനിർത്തുന്നതിലും ബോൾ കണക്റ്റ് ചെയ്യാൻ എപ്പോഴും ആക്റ്റീവായി ഫ്രന്റിൽ തന്റെ സാന്നിധ്യം ഉറപ്പിക്കുന്ന താരമാണ്.

 ഫിർമീന്യോയെ നെയ്മറുടെ അഭാവത്തിൽ  ടിറ്റെ ടീമിന് ആർതർ - കൗട്ടീന്യോ - ഫിർമീന്യോ കുട്ട്ക്കെട്ടിലൂടെ ക്രിയേറ്റീവിറ്റിയും ഫ്ലൂയിഡിറ്റിയും മിഡ്ഫീൽഡിൽ കൈവരിക്കാനാണ് വീണ്ടും വീണ്ടും അവസരം നൽകുന്നതെന്ന് വ്യക്തം.
എന്നാൽ പെനാൽറ്റി ഏരിയയിൽ ഫിനിഷർ സാന്നിധ്യം നഷ്ടപ്പെടുന്നതു കാരണം ഇന്നലെ ആദ്യ പകുതിയിൽ സെലസാവോക്ക് നിരവധി നീക്കങൾ തുലച്ചു.റൈറ്റിൽ നിന്നും ബോക്സിലേക്ക് കട്ട് ചെയ്തു കയറുന്ന റിച്ചാർലിസൻ മാത്രമാണ് ആദ്യ പകുതിയിൽ ബോക്‌സ് പ്രസൻസ് ഉണ്ടാക്കിയത്.എന്നാൽ രണ്ടാം പകുതിയിൽ റിച്ചാർലിസനെ മാറ്റി ജീസസിനെ വലതു വിംഗിൽ ഇറക്കിയത് തീർത്തും അബദ്ധമായ തീരുമാനം ആയിരുന്നു. റിച്ചാർലിസൻ മുഴുവൻ നേരവും കളിക്കേണ്ട താരമായിരുന്നു ഇന്നലെ.

എവർട്ടണെ കാസെമീറോയെ മാറ്റി ഫെർണാണ്ടീന്യോയെ ഇറക്കിയ ആ സമയത്ത് തന്നെ  ടിറ്റ ഉപയോഗിക്കണമായിരുന്നു.അവസാന ഇരുപത് മിനിറ്റുകളിലാണ് എവർട്ടൺ ഇറങ്ങിയത്.എവർട്ടൺ വന്നതോടെ കളിക്ക് വേഗം കൂടുകയും ജീവൻ വെക്കുകയും ചെയ്തു.ബ്രസീലിനെ കഴിഞ്ഞ രണ്ട കളിയിലും ലഭിച്ച പോസിറ്റീവ് എന്തെന്നാൽ എവർട്ടൺ ടീമിൽ അഭിവാജ്യ ഘടകമാണെന്നത് തെളിയിക്കുന്നു.കൗട്ടീന്യോയോടെ അനുവദിക്കപ്പെടാത്ത ഗോളിന്റെ സൂത്രധാരൻ എവർട്ടണായിരുന്നു.വരുന്ന മൽസരങ്ങളിൽ ബ്രസീലിന്റെ ഏറ്റവും സുപ്രധാനമായേക്കാവുന്ന പ്ലെയറാണ് എവർട്ടൺ.

ആർതറിന്റെ വരവോടെ മധ്യനിര ബൊളീവിയക്കെതിരായ മധ്യനിരയേക്കാൾ ഭേദമപ്പെട്ട നിലയിൽ കാണപ്പട്ടു.എന്നാൽ ഫ്ലൂയിഡിറ്റി ബ്രസീലിന്റെ ആക്രമണനീക്കങൾക്ക് പകർന്നു നൽകാൻ മധ്യനിരക്ക് കഴിഞ്ഞില്ല എന്നതു വരുന്ന നോകൗട്ട് മൽസരങ്ങളിൽ ബ്രസീലിനെ ബാധിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.കൗട്ടീന്യോക്കൊപ്പം ആർതർ അലൻ കൂട്ട്കെട്ട് മിഡ്ഫീൽഡിൽ പ്രയോഗിച്ചാൽ  ഫിസികൽ - ക്രിയേറ്റീവ് ടെക്നിക്കൽ മിഡ്ഫീൽഡ് കൂട്ട്കെട്ട് ടീം അറ്റാക്കിംഗിനു ഗുണം ചെയ്തേക്കാം.

ബൊളീവിയക്കെതിരായ പെറുവിന്റെ ഇന്നലത്തെ മികച്ച പ്രകടനം വച്ച് നോക്കുമ്പോ വരുന്ന പെറുവുമായുള്ള മൽസരം കാനറികൾക്ക് ടഫ് ആയിരിക്കും.
പെറുവിനെതിരെ ജീസസ് എവർട്ടൺ എന്നിവരെ തുടക്കം മുതൽ ടീമിൽ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നു.

By - Danish Javed Fenomeno

Vai Brazil🇧🇷🇧🇷🇧🇷

Sunday, June 16, 2019

വെള്ള കുപ്പായത്തിൽ ജയത്തോടെ കാനറികൾ



വെള്ള ജെഴ്സിയിൽ 62 വർഷങ്ങൾക്ക് ശേഷം ആദ്യമായി മഞ്ഞപ്പട സാവോപൗളോയിലെ വിഖ്യാതമായ മൊറുംബിയിൽ ബൂട്ട് കെട്ടിയിറങ്ങുമ്പോൾ
സമ്മർദ്ദത്തിലായിരുന്നു ടിറ്റെ.ടൂർണമെന്റിലുടന് തൊട്ടു മുമ്പ് ടീം ബെസ്റ്റ് പ്ലെയറെ നഷ്ടപ്പെട്ട പരിശീലകന് മുന്നിൽ വലിയ വെല്ലുവിളി ആയിരുന്നു ഒരു വിജയസംഘത്തെ ഒരുക്കിയെടുക്കുന്നതിൽ.അതും സ്വന്തം നാട്ടിൽ.എന്നാൽ താരതമ്യേന ദുർബലരായ എതിരാളികൾ ആണെങ്കിലും നെയ്മറില്ലാതെ തരക്കേടില്ലാത്ത വിജയം സന്നാഹമൽസരങ്ങളിൽ കരസ്ഥമാക്കിയതിന്റെ അനുഭവസമ്പത്തിൽ കോപ്പ അമേരിക്കയിലെ ആദ്യ പോരാട്ടത്തിനറങിയപ്പോൾ
ബൊളീവിയക്കെതിരെ ആദ്യ പകുതിയിലെ പ്രകടനം ഒട്ടും ആശാവഹമായിരുന്നില്ല.ആദ്യ പകുതി ദുർബലരായ എതിരാളികൾക്കെതിരെ ഗോൾ രഹിതമായ ഡ്രോ വഴങ്ങിയത് തീർത്തും നിരാശപ്പെടുത്തി.മിഡ്ഫീൽഡിൽ ആർതറിന്റെ അഭാവം ബ്രസീലിന്റെ നീക്കങ്ങളെ കാര്യമായി ബാധിച്ചു.പൊസഷനിൽ മേധാവിത്വം പുലർത്തിയെങ്കിലും മിഡ്ഫീൽഡിൽ ക്രിയേറ്റീവായ നീക്കങ്ങൾ ഉടലെടുത്തില്ല.
മിഡ്ഫീൽഡിൽ നങ്കൂരമിട്ട് ഫ്രന്റിൽ കൗട്ടീന്യോക്ക് കളിക്കാനുള്ള സ്പേസും ഫ്രീഡവും ഒരുക്കി കൊടുക്കുന്ന ആർതറിന്റെ അഭാവം ബ്രസീലിന്റെ അറ്റാക്കിംഗിനെ നന്നായി ബാധിച്ചത് ടീമിന്റെ തനതായ കളിയൊഴുക്ക് നഷ്ടമാക്കി.രണ്ട് ഡിഫൻസീവ് മിഡ്ഫീൽഡർമാരെ ഒരുമിച്ച് കളത്തലിറക്കിയ ടീറ്റെ ഒരു കാര്യം വ്യക്തമാ
ക്കുകയായിരുന്നു.ഡിഫൻസ് മാക്സിമം ശക്തിപ്പെടുത്തി ഡിഫൻസിന് കവചമൊരുക്കുന്ന ഒരു മിഡ്ഫീൽഡായിരുന്നു ടിറ്റെ ബൊളീവിയക്കതിരെ പ്രയൊഗിച്ചത്.പക്ഷേ ബൊളീവിയ പോലെ ഒരു ദുർബലരായ അറ്റാക്കിംഗ് ടെൻഡൻസി യുള്ള ഒരു ടീമിനെതിരെ കാസെമീറോ ഫെർണാണ്ടീന്യോ സഖ്യത്തെ ഒരുമിച്ച് കളത്തലിറക്കി അതിവ സുരക്ഷാ മധ്യനിരയിൽ ഒരുക്കേണ്ട കാര്യമുണ്ടായിരുന്നോ..? രണ്ട് ഡിഫൻസീവ് മിഡ്ഫീൽഡർമാർ അല്ലെങ്കിൽ 3 മാൻ മിഡ്ഫീൽഡ് നോക്കൗട്ട് സ്റ്റേജുകളിൽ അല്ലെങ്കിൽ കരുത്തുറ്റ എതിരാളികൾക്കെതിരെ പ്രയോഗിക്കേണ്ട 
തന്ത്രമാണ്.ഗ്രൂപ്പ് ഘട്ടത്തിൽ അതിന്റെ ആവശ്യം ടീമിനുണ്ടെന്ന് തോന്നുന്നില്ല.

ആദ്യ പകുതിയിൽ ബൊളീവിയക്കെതിരെ മികച്ച അറ്റാക്കിംഗ് നീക്കങ്ങൾ നടത്താൻ തയ്യാറാകാതെ അധികം റിസ്ക് എടുക്കാതിരുന്ന ടീമിനെ കുറച്ചു കൂടി ഭേദപ്പെട്ട് പ്രകടനമായിരുന്നു  രണ്ടാം പകുതിയിൽ പുറത്തടുത്തത്.പാസ്സിംഗിലും പൊസഷനിലും മികവ് പുലർത്തിയെങ്കിലും തുറന്ന സുവർണ അവസരങ്ങൾ സൃഷ്ടിച്ച എടുക്കാൻ ബ്രസീലിനെ കഴിയാതെ പോയതായിരുന്നു ആദ്യ പകുതിയിലെ തിരിച്ചടിയായത്.എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റിച്ചാർലിസണിന്റെ ഷോട്ട് ബൊളീവിയൻ ഡിഫന്ററുടെ ഹാന്റ് ബോൾ വിളിച്ചതിനാൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തലെത്തിച്ച് കൗട്ടീന്യോ ടീമിനെ ബ്രേക്ക്ത്രൂ നൽകിയതോടെ മഞ്ഞപ്പട ആത്മവിശ്വാസം വീണ്ടെടുത്തു.

തുടർന്ന് വന്ന കൗട്ടീന്യോയുടെ രണ്ടാം ഗോൾ ആയിരുന്നു മൽസരത്തിലാദ്യമായി സ്വതസിദ്ധമായ ബ്രസീലിയൻ നീക്കം കണ്ടത്.മിഡ്ഫീൽഡിലെ ആർതറിന്റെ അഭാവം ബ്രസീലിന്റെ അറ്റാക്കിംഗിനെ വലച്ചപ്പോൾ പിറകിലേക്ക് ഇറങ്ങി കളിച്ച ഫിർമീന്യോയുടെയും വലതു വിംഗിൽ നിന്നും സെന്ററിലേക്ക് കട്ട ചെയ്തു കയറി കളിച്ച റിച്ചാർലിസൺ കൂട്ട്കെട്ടിലായിരുന്നു കൗട്ടീന്യോയുടെ രണ്ടാം ഗോൾ പിറന്നത്.ബോക്സിന് മുന്നിൽ നിന്നും വലതു സൈഡിലേക്ക് ഫിർമിക്ക് റിച്ചാർലിസൻ നൽകിയ പാസ്  വളരെ കൃത്യമായി ലിവർപൂൾ അറ്റാക്കർ കൗട്ടീന്യോക്ക് ക്രോസ് നൽകിയപ്പോൾ ഒഴിഞ്ഞ വലയിലേക്ക് തല കൊണ്ട് ചെത്തിയിടേണ്ട കാര്യമേ ബാഴ്സ താരത്തനുണ്ടായിരുന്നുള്ളൂ. മൂന്നു വർഷം മുമ്പ് ഹെയ്തിക്കെതിരെ കോപ്പയിൽ ഹാട്രിക് അടിച്ച കൗട്ടീന്യോ വീണ്ടും ഒരു ഹാട്രിക് അടിക്കുമെന്ന പ്രതീതി ജനിപ്പിച്ചെങ്കിലും സ്കോർ ചെയ്യാൻ കഴിഞ്ഞില്ല.എന്നാൽ രണ്ട് ഗോളുകൾ സ്കോർ ചെയ്തു എന്നതൊഴിച്ചാൽ തനതായ ഫോമിൽ കളിക്കുന്ന ലിവർപൂളിലെ ആ പഴയ കൗട്ടീന്യോയെ കാണാൻ നമുക്ക് കഴിഞ്ഞില്ല.എന്നാൽ മൽസരത്തിലെ യഥാർത്ഥ വിജയശില്പ്പി റിച്ചാർലിസൻ ആയിരുന്നു. കോട്ടീന്യോക്ക് പെനാൽറ്റി ഒരുക്കി കൊടുത്തതും രണ്ടാം ഗോളിന് വഴിമരുന്നിട്ടതും എവർട്ടൺ വിംഗറുടെ മികവ് തന്നെയാണ്. റൈറ്റ് വിംഗിൽ അദ്ദേഹത്തിന്റെ മാരകമായ പേസും സ്ട്രെംങ്തും റണ്ണിംഗുകളും ഡ്രിബ്ലിംഗുകളും ഇന്നലത്തെ മൽസരത്തിൽ ഒറ്റപ്പെട്ടു നിന്നു.നെയ്മറുടെ അഭാവത്തിൽ ആ റോൾ താൻ ഏറ്റെടുക്കുമെന്ന പ്രതീതി ആരാധകരിൽ സൃഷ്ടിക്കാനും റിച്ചാർലിസന് കഴിഞ്ഞു.എന്നാൽ റിച്ചാർലിസന് സപ്പോർട്ട് കിട്ടതെ പോയത് സെലസാവോ ആക്രമണങ്ങളെ ബാധിച്ചു.സൗഹൃദ മൽസരങ്ങളിൽ മികച്ച ഒത്തിണക്കം പ്രകടമാക്കിയ റിച്ചാർലിസൻ - ജീസസ് കൂട്ട്കെട്ട് തുടക്കം മുതലേ കളത്തിലിറങ്ങിയിരുന്നേൽ ആദ്യ പകുതിയിൽ തന്ന ബ്രസീൽ ഗോളുകളടിച്ചേനെ.

ബ്രസീലിന്റെ ആക്രമണങ്ങളധികവും അരങ്ങേറിയത് വിംഗുകളിലൂടെ ആയിരുന്നു.വലതു സൈഡിൽ റിച്ചാർലിസനും ഇടതു വിംഗിൽ ഫിലിപ്പ് ലൂയിസും ഡേവിഡ് നെരസും.ഇടതു വിംഗിൽ നെരസിന് ഫിലിപ്പ് ലൂയിസിൽ നിന്നും ലഭിച്ച പിന്തുണ റിച്ചാർലിസന് വലതു സൈഡിൽ ലഭിച്ചിരുന്നില്ല.നെരസിന്റെ റൈഡുകൾ ബൊളീവിയൻ ഡിഫൻസിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചെങ്കിലും അവർ ചെറുത്തു നിന്നു.ഫിലിപ്പെ ലൂയിസ്സ് അറ്റാക്കിംഗ് - ഡിഫൻസിനെയും കൂട്ടിയോജിപ്പിക്കുന്ന  കണ്ണിയായി മൽസരത്തിലുടനീളം പ്രവർത്തിച്ചപ്പോൾ ആൽവസ് ഹോൾഡ് അപ്പ് ചെയ്തു ഡിഫൻസിലും മധ്യനിരയിലും ചെലവഴിക്കാനാണ് മാക്സിമം ശ്രമിച്ചത്. നെരസിന് പകരം എവർട്ടൺ വന്നതോടെ കാനറികൾ കൂടുതൽ ഉണർവ് കൈവരിച്ചു.എവർട്ടൺ ബോളിവർ ഡിഫൻസിനെ കബളിപ്പിച്ച് നേടിയ ലോംഗ് റേഞ്ചർ ഗോൾ കൗട്ടീന്യോയുടെ ട്രേഡ്മാർക്ക് സ്ക്രീമർ ഗോളുകളെ അനുസ്മരിക്കുന്നതായിരുന്നു.പത്ത് മിനിറ്റേ എവർട്ടൺ കളിച്ചിട്ടുള്ളൂവെങ്കിലും കളത്തിൽ പ്രകടമാക്കിയ പെസ്സും കരുത്തും എനർജിയും അപാരമായിരുന്നു.എവർട്ടൺ ഇറങ്ങിയതോടെ ബ്രസീലിന്റെ അറ്റാക്കിംഗ് എനർജി ലെവൽ തന്നെ മാറിമറയുന്ന കാഴ്ചയായിരുന്നു.കരിയറിലെ ആദ്യ ഗോൾ കരസ്ഥമാക്കിയ എവർട്ടനെ വരും മൽസരങ്ങളിൽ 60-65 മിനിറ്റുകളിൽ നെരസിന്റെ പകരക്കാരനായി ഇറക്കിയാൽ സെലസാവോ അറ്റാക്കിംഗിൽ കാര്യമായ ഇടപെടൽ നടത്താൻ താരത്തിന് കഴിയുമെന്നുറപ്പ്.

സെന്റർ ഫോർവേഡ് റോളിൽ ഒരു സ്ഥിരമായി ഒരു താരത്ത പരിഗണിക്കുകയാണ് ടിറ്റെ ചെയ്യേണ്ടത്.
ഫിർമീന്യോ ഒരു പക്കാ സ്ട്രൈകർ അല്ല.അടിസ്ഥാനപരമായി ലിവർപൂൾ താരം ഒരു സെക്കന്റ് സ്ട്രൈകർ അല്ലേൽ ഫാൾസ് 9 ടൈപ്പ് പ്ലെയർ ആണ്.മൽസരത്തിൽ ഈ റോളിലേക്ക് ഫിർമീന്യോ സ്വഭാവികമായും ഇറങ്ങി കളിക്കുന്നത് നിങ്ങൾക്ക് കാണാം.എന്നാൽ നിലവിൽ ഈ റോൾ ഇപ്പോ കളിക്കുന്നത് കൗട്ടീന്യോയാണ്, ഫിർമീന്യോ ഇറങ്ങുന്നതോടെ കൗട്ടീന്യോക്ക് കളിക്കാനുള്ള സ്പേസ് കുറയും അതേ സമയം കൗട്ടീന്യോ മുന്നേറി സെന്റർ ഫോർവേഡ് കളിക്കാൻ നിർബന്ധിതനാവുന്നതും കാണാം. അതിനൊരു പെർഫെക്റ്റ് ഉദാഹരണമായിരുന്നു കൗട്ടീന്യോയുടെ രണ്ടാം ഗോൾ.എന്നാൽ സന്നാഹ മൽസരങ്ങളിൽ മൂന്ന് കളിയിൽ നിന്നും നാല് ഗോളടിച്ച ജീസസ്  സ്ട്രൈകർ റോളിലേക്ക് വന്നാൽ റിച്ചാർലിസൻ കൂടുതൽ ഇഫക്റ്റീവായേക്കും.
കൗട്ടീന്യോക്ക് തന്റെ റോൾ നിറവേറ്റാനുള്ള സ്പേസും ലഭ്യമാകും.ഫിർമീന്യോയെ സെക്കന്റ് ഹാഫിൽ ഇറക്കുന്നതായിരിക്കും ഉചിതമെന്ന് കരുതുന്നു.

സിൽവ മാർക്കി &അലിസൺ കാര്യമായ പരീക്ഷണങ്ങൾ നേരിട്ടില്ല.വരുന്ന മൽസരങ്ങളിൽ ഇരുവരും വെല്ലുവിളി നേരിട്ടേക്കാം.മിഡ്ഫീൽഡിൽ ആർതർ അടുത്ത മൽസരത്തിൽ തിരിച്ചെത്തുകയും എവർട്ടണെ കുറച്ചു നേരത്തെ ഇറക്കുകയും ജീസസ് ആദ്യ ഇലവനിൽ തിരിച്ചെത്തി സ്കോറിംഗ് തുടരുകയും ചെയ്താൽ വെനെസേലക്കെതിരെ ബ്രസീൽ തനത് താളത്തിൽ തിരികെ എത്തുമെന്ന് പ്രതീക്ഷിക്കാം..

By - Danish Javed Fenomeno

Vai Brazil🇧🇷🇧🇷  Copa_America

Friday, June 14, 2019

ബ്രസീലിന്റെ ആൾ ടൈം കോപ്പാ അമേരിക്കാ + സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് ടോപ് സ്കോറേഴ്സ് 




1. സീസീന്യോ (AMF)
മൽസരങ്ങൾ -32
ഗോൾസ് -17

2. ജെയർ റോസാ പിന്റോ (Winger)
മൽസരങ്ങൾ -18 
ഗോൾസ് -13

3.അഡ്മീർ മെനിസസ് ( Fw)
മൽസരങ്ങൾ -14
ഗോൾസ് -12

4.റൊണാൾഡോ (Fw)
മൽസരങ്ങൾ - 10
ഗോൾസ് - 10

5.ഹെലേനോ ഡി ഫ്രെയിറ്റാസ് (Fw)
മൽസരങ്ങൾ - 11
ഗോൾസ് - 10

6.ദിദി (MF)
മൽസരങ്ങൾ - 17
ഗോൾസ് - 10

7.പെലെ (Fw)
മൽസരങ്ങൾ - 6
ഗോൾസ് - 8

8.അഡ്രിയാനോ (Fw)
മൽസരങ്ങൾ - 6
ഗോൾസ് - 8

9.എവാരിസ്റ്റോ (Fw)
മൽസരങ്ങൾ -8
ഗോൾസ് -8

10.ടെസറീന്യാ (Fw)
മൽസരങ്ങൾ -11
ഗോൾസ് -8

11.ഫ്രീഡൻറിച്ച് (Fw)
മൽസരങ്ങൾ - 8
ഗോൾസ് - 7

12. റോബീന്യോ (Fw)
മൽസരങ്ങൾ - 11
ഗോൾസ് - 7

13.റൊമാരിയോ (Fw)
മൽസരങ്ങൾ - 13
ഗോൾസ് - 7

14.പിറില്ലോ (Fw)
മൽസരങ്ങൾ - 5
ഗോൾസ് - 6

15.ബെബറ്റോ (Fw)
മൽസരങ്ങൾ -7
ഗോൾസ് -6

16.പാറ്റെസ്കോ(Fw )
മൽസരങ്ങൾ - 7
ഗോൾസ് - 6

17.ക്ലൗഡിയോ (Fw)
മൽസരങ്ങൾ -8
ഗോൾസ് -6

18.നിലോ (Fw)
മൽസരങ്ങൾ - 8 
ഗോൾസ് - 6

18.നെകോ (Fw)
മൽസരങ്ങൾ - 10
ഗോൾസ് - 6

19.ജുലീന്യോ (Winger)
മൽസരങ്ങൾ -5
ഗോൾസ് - 5

20. റിവാൾഡോ (AMF)
മൽസരങ്ങൾ - 5
ഗോൾസ് - 5

21. പൗളോ വാലന്റിം ( Fw)
മൽസരങ്ങൾ -5
ഗോൾസ് -5

22.ഫ്ലാവിയോ മിനെയ്നോ ( Fw )
മൽസരങ്ങൾ - 5
ഗോൾസ് - 5

23.സിമാവോ(Fw)
മൽസരങ്ങൾ - 6
ഗോൾസ് - 5

24.എഡ്മുണ്ടോ (Fw)
മൽസരങ്ങൾ -9
ഗോൾസ് -5

25.ലഗാർറ്റോ (Fw)
മൽസരങ്ങൾ - 4
ഗോൾസ് - 4

26.അമോറോസോ (Fw)
മൽസരങ്ങൾ -4
ഗോൾസ് - 4

27.ലൂയിസീന്യോ (Fw)
മൽസരങ്ങൾ - 5
ഗോൾസ് - 4

28.ഡെനിൽസൺ (Winger)
മൽസരങ്ങൾ -9
ഗോൾസ് - 4

29.റോബർട്ടോ ഡൈനാമിറ്റെ (Fw)
മൽസരങ്ങൾ -11
ഗോൾസ് - 4

30. പാലീന്യാ ( Fw)
മൽസരങ്ങൾ -12
ഗോൾസ് - 4

By - Danish Javed Fenomeno
Vai Brazil 🇧🇷🇧🇷