Wednesday, September 12, 2018

പുതുമുഖങ്ങൾ മികച്ച പ്രകടനം
കാനറികൾക്ക് അനായാസ വിജയം 



Match Review of Brazil vs El Salvador
Friendly match held on September 11

എൽസാൽവഡോറിനെതിരായ സൗഹൃദ മൽസരത്തെ പുതുമുഖങ്ങളെ വച്ച് പരീക്ഷണാടിസ്ഥിത്താനത്തിൽ സമീപിച്ച ടിറ്റെ രണ്ട് മൽസരങ്ങളിലുമായി മൂന്നാം ഗോളി ഒഴിച്ച് ബാക്കി എല്ലാ താരങ്ങളെയും ഉപയോഗിച്ചിരുന്നു.കഴിഞ്ഞ അമേരിക്കക്കെതിരായ മൽസരത്തിൽ നാല് പേർ അരങ്ങേറ്റം കുറിച്ചത് പോലെ തന്നെ എൽ സാൽവഡോറിനെതിരെയും നാല് താരങ്ങൾ ബ്രസീലിന് വേണ്ടി അരങ്ങേറ്റം കുറിച്ചു.പോർട്ടോ വലതു വിംഗ്ബാക്കായ മിലിറ്റേവോ ഗോൾ കീപ്പർ നെറ്റോ മാഞ്ചസ്റ്ററിന്റെ യുവ താരോദയമായ ആൻഡ്രിയസ് പെരേര പോർട്ടോ സ്റ്റോപ്പർ ബാക്ക് ഫിലിപ്പെ തുടങ്ങിയവരാണ് തങ്ങളുടെ ആദ്യ മൽസരം കളിച്ചത്.ഇതോടെ 1115 താരങ്ങളാണ് വിഖ്യാതമായ ബ്രസീലിയൻ ജെഴ്സിയിൽ പന്തുതട്ടിയത്.

കഴിഞ്ഞ മൽസരത്തിൽ കളിച്ച അലിസൺ ഫിലിപ്പ് ലൂയിസ് സിൽവ ഫാബീന്യോ ഫ്രെഡ് ഫിർമീന്യോ തുടങ്ങിയവർക്ക് വിശ്രമം നൽകി പകരം നെറ്റോ അലക്‌സ് സാൻഡ്രോ ഡെഡെ മിലിറ്റാവോ ആർതർ റിച്ചാർലിസൺ തുടങ്ങിയവരെയാണ് ടിറ്റെ ഫസ്റ്റ് ഇലവനിൽ ഇറക്കിയത്.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച സെലസാവോയുടെ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് നെയ്മർ-കൗട്ടീന്യോ സഖ്യമായിരുന്നു.മൽസരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ നെയ്മറുടെ നീക്കത്തിൽ പിറന്ന പാസ്സ് ബോക്സിൽ വച്ച് ബുദ്ധിപരമായ ടേണിംഗോടെ സ്വീകരിച്ച റിച്ചാർലിസണെ സാൽവഡോർ ഡിഫന്റർ ഫൗൾ ചെയ്തു വീഴ്ത്തിയതോടെ ലഭിച്ച പെനാൽറ്റി നായകൻ അനായാസമായി ലക്ഷ്യത്തിലെത്തിച്ചപ്പോൾ നെയ്മർ നേടുന്ന 59 ആം ഗോളായിരുന്നത്.
മധ്യനിരയെ മൊത്തത്തിൽ നിയന്ത്രിച്ച ബ്രസീൽ മിഡ്ഫീൽഡിന്റെ ഡൊമിനേഷൻ ആയിരുന്നു പിന്നീട് മൽസരത്തെ ആസ്വാദകരമാക്കിയത്.

കാസെമിറോ- ആർതർ-കൗട്ടീന്യോ സഖ്യത്തിന്റെ അനായാസതയേറിയ പാസ്സിംഗ് ഗെയിംസ് നെയ്മറെ കൂടുതൽ അപകടകാരിയാക്കി മാറ്റി.നെയ്മറുടെ ബോക്സിലേക്കുള്ള കൃത്യമായ ത്രൂ പാസ് സ്വീകരിച്ചു ബോക്സിന്റെ വലതു മൂലയിൽ നിന്നും റിച്ചാർലിസൺ തൊടുത്ത മനോഹരമായ Curly ഷോട്ട് സാൽവഡോർ ഗോളിക്ക് ഒരവസരവും നൽകിയിരുന്നില്ല.
എന്തുകൊണ്ട് ടിറ്റെ റിച്ചാർലിസണെ സെന്റർ സ്ട്രൈകർ റോളിൽ കളിപ്പിച്ചു എന്നതിന്റെ തെളിവായിരുന്നു എവർട്ടൺ താരത്തിന്റെ സെലസാവോ ജെഴ്സിയിലെ ആദ്യ ഗോൾ.ഇടതു വിംഗിൽ നെയ്മറുടെയും മധ്യനിരയിൽ നിന്നും സാൽവഡോർ ഡിഫൻസ് തുളച്ച് കീറിയുള്ള കൗട്ടീന്യോയുടെയും സോളോ മുന്നേറ്റങ്ങളും മൽസരത്തെ കൂടുതൽ ആസ്വാദകരമാക്കി.സാൻഡ്രോയുടെ മുന്നേറ്റത്തിൽ നിന്നും നെയ്മറുടെ ഷോട്ട് പോസ്റ്റിലിടിച്ച് തട്ടി തെറിച്ചത് അവിശ്വസ്നിയമായിരുന്നു.
വീണ്ടും നെയ്മർ-കൗട്ടീന്യോ സഖ്യത്തിന്റെ സുന്ദരമായ തനതു ബ്രസീലിയൻ മുന്നേറ്റമായിരുന്നു കൗട്ടീന്യോയുടെ ഗോളിൽ കലാശിച്ചത്.നെയ്മർ ബോക്സിന് സമാന്തരമായി പാസ്സ് കൗട്ടീന്യോക്ക് മറിച്ചു നൽകിയപ്പോൾ ട്രെയിനിംഗ് സെഷനിൽ ഗോളടിക്കും അനായാസതയിൽ ലക്ഷ്യം കണ്ട കൗട്ടീന്യോയുടെ സെലസാവോ ജെഴ്സിയിലെ പതിമൂന്നാം ഗോളായിരുന്നത്.
ഡഗ്ലസ് കോസ്റ്റയുടെ ഹൈ ബോൾ ക്രോസിൽ ഗോളിയെയും കബളിപ്പിച്ച്  മുന്നേറിയ നെയ്മർ തൊടുത്ത ഷോട്ട് സാൽവഡോർ ഡിഫന്റർ ബ്ലോക്ക് ചെയ്തത് തീർത്തും അൽഭുതപ്പെടുത്തി.
ആദ്യ പകുതിയിൽ രണ്ട് സുവർണ അവസരങ്ങൾ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട ബ്രസീൽ നായകന് നഷ്ടമായത് ഒരു ഉറച്ച ഹാട്രിക് ആയിരുന്നു. മാത്രമല്ല നെയ്മറെ ബോക്സിൽ ഫൗൾ ചെയ്തു വീഴ്ത്തിയതിന് അർഹമായ പെനാൽറ്റിയും റഫറി നൽകിയിരുന്നില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കൗട്ടീന്യോ ബോക്സിലൂടെ മികച്ച ഡ്രിബ്ളിംഗ് സ്കില്ലിലൂടെ മുന്നേറ്റത്തിൽ ലഭിച്ച ബോൾ പ്രയാസകരമായ ആംഗിളിൽ നിന്നും റിച്ചാർലിസൺ തൊടുത്ത ഇടം കാലൻ ഷോട്ട് ഗോളി നോക്കി നിൽക്കെ വലയിൽ തുളഞ്ഞു കയറി.പ്രീമിയർ ലീഗിന്റെ കരുത്തും ടെകനിക്കൽ പ്രെസിഷനും മിന്നിമറഞ്ഞ ഫിനിഷിംഗ് ആയിരുന്നു റിച്ചാർലിസണിന്റെ രണ്ടാം ഗോൾ.
ബോക്സിൽ വച്ച് അഞ്ചോളം പേരടങ്ങുന്ന സാൽവദോർ ഡിഫൻസിനടയിലൂടെ നെയ്മറുടെ ഡ്രിബ്ളിംഗ് മൽസരത്തിലെ ഏറ്റവും മനോഹരമായ കാഴ്ച്ചയായി.കൗട്ടീന്യോക്ക് പകരമിറങ്ങിയ എവർട്ടൺ ഫിനിഷിംഗിൽ അമ്പേ പരാജയമായിരുന്നു. കൗട്ടീന്യോ കയറിയതോടെ എവർട്ടൺ നെയ്മറുടെ പൊസിഷനായ ഇടതു വിംഗറായി കളിച്ചപ്പോൾ നെയ്മർ കൗട്ടീന്യോയുടെ റോൾ ഏറ്റെടുക്കുകയായിരുന്നു.നെയ്മർ ഒരുക്കി കൊടുത്ത മൂന്ന് സുവർണ അവസരങ്ങളാണ് എവർട്ടൺ ഗോളി മാത്രം മുന്നിൽ നിൽക്കെ ഗോളിയുടെ കയ്യിലേക്ക് ദുർബലമായ ഷോട്ട് അടിച്ചു തുലച്ചു കളഞ്ഞത്.ഫ്രെഡ് സെറ്റ്പ്പ് ചെയ്തുകൊടുത്ത സുന്ദരമായ മറ്റൊരു ബോൾ ഷൂട്ടിയത് പോസ്റ്റിലടിച്ച് തെറിച്ചതും ഗ്രമിയോ വിംഗറുടെ കന്നി ഗോളിന് വിലങ്ങു തടിയായി.ഒരു പക്ഷേ തനിക്ക് ലഭിച്ച അവസരങ്ങൾ എവർട്ടൺ മുതലാക്കിയിരുന്നുവേൽ ഒരു ഹാട്രിക് ലഭിച്ചേനെ.ഇതിനിടെ നെയ്മറിന്റെയും വില്യന്റെയും പാക്കെറ്റെയുടെയും ഷോട്ടുകൾ സാൽവദോർ ഗോളി തടുത്തിട്ടത് അവിശ്വസനീയമായിരുന്നു.
നെയ്മറുടെ കോർണറിൽ നിന്നും കൃത്യമായി തല വെച്ച് മാർക്വിനോസ് അഞ്ചാം ഗോൾ നേടിയതോടെ മൽസരം പൂർണമായി.സാൽവദോർ ഗോളിയുടെ മികവുറ്റ സേവുകളും ബ്രസീൽ മുന്നേറ്റത്തിന്റെ ഫിനിഷിംഗ് ഇല്ലായ്മയുമാണ് സാൽവദോറിനെ വമ്പൻ പരാജയത്തിൽ നിന്നും രക്ഷിച്ചത്.

കോപ്പ അമേരിക്ക ടൂർണമെന്റിലേകുള്ള ടീം ബിൽഡ് അപ്പ് ചെയ്യുന്നതിന്റെ ആദ്യ ഘട്ടം വിജയകരമായി നടപ്പിലാക്കാൻ ടിറ്റെക്ക് സാധിച്ചതിൽ അഭിമാനിക്കാം.
ടീമിനെ മൊത്തത്തിൽ അഴിച്ചുപണി നടത്താതെ നെയ്മർ-കൗട്ടീന്യോ സഖ്യത്തെ സെൻട്രലൈസ് ചെയ്തൊരുക്കുന്ന തന്ത്രങ്ങളാണ് ടിറ്റയുടെ വിജയ രഹസ്യം.അസാധാരണമായി ഒത്തിണക്കത്തോടെ കളിക്കുന്ന ഇരുവർക്കും അടിത്തറയേകുന്ന ജോലി ആർതറിനെയാണ് ടിറ്റെ നിയോഗിച്ചത്.തന്റെ റോൾ മനോഹരമായി കൈകാര്യം ചെയ്യാനും ബാർസ താരത്തിന് കഴിഞ്ഞു. മധ്യനിരയുടെയും ബ്രസീൽ അറ്റാക്കിംഗുകളുടെയും ബാലൻസിംഗ് തെറ്റാതെ നിയന്ത്രിച്ചത് ആർതറായിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി ടിറ്റെ ഈ ജോലി നൽകിയിരുന്നത് പൗളീന്യോക്കായിരുന്നു.പക്ഷേ പൗളി ലോകകപ്പിൽ കൂടുതൽ സമയവും അറ്റാക്കിംഗ് മിഡ്ഫീൽഡറായോ സെക്കന്ററി സ്ട്രൈകറായോ ബ്രേക്ക് ചെയ്തു കയറി കളിക്കാനാണ് ലോകകപ്പിൽ ശ്രമിച്ചത്. ലോകകപ്പിൽ ഹോൾഡ് അപ്പ് ചെയ്തു കളിച്ചു മിഡ്ഫിൽഡിലെ ബാലൻസിംഗിൽ അധികം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല പൗളീന്യോ.
എന്നാൽ ആർതർ കൃത്യമായ ബാലൻസിംഗോടെ ഹോൾഡ് അപ്പ് ചെയ്തു മധ്യനിരയിൽ വരുന്ന വിടവുകൾ നികത്തിയും ബോൾ റീടെൻഷൻ ചെയ്തും മിഡ്ഫീൽഡിനെ ആക്ടീവ് ആയി മൽസരത്തിലുടനീളം നിർത്തുന്ന കാഴ്ച്ച മനോഹരമായിരുന്നു.
മറ്റൊരു പ്രധാന കാര്യമെന്തന്നാൽ വിംഗ് ബാക്കുകളുടെ അമിതമായ കയറ്റങ്ങൾ വളരെ കരുതിയാണ് ബ്രസീൽ വിംഗ് ബാക്കുകൾ നടത്തിയത്.വലതു വിംഗിൽ കോസ്റ്റ ഉള്ളതിനാൽ മിലിറ്റാവോക്ക് അധികം കയറേണ്ടി വന്നിട്ടില്ല അതേ സമയം ഇടതു വിംഗിൽ അലക്‌സ് സാൻഡ്രോ മുഴു നേരവും അറ്റാക്കിംഗിന് സപ്പോർട്ടുമായി കൂടെയുണ്ടായിരുന്നു.കാസെമീറോ ആയിരുന്നു വിടവ് കവർ ചെയ്തത്.കാസെമീറോയുടെ സാന്നിധ്യം പ്രത്യേകം എടുത്തു പറയേണ്ടല്ലോ.

ലുകാസ് പാക്കീറ്റെയാണ് എടുത്തു പറയേണ്ട മറ്റൊരു പുതുമുഖം.ഒരേസമയം അറ്റാക്കിംഗിലും മിഡ്ഫീൽഡിലെ ഡിഫൻസീവ് ഡൂട്ടികളിലും പങ്കാളിയാകുന്ന താരത്തെ ഏറെക്കാലമായി ബ്രസീൽ അന്വെഷിക്കുന്ന സ്റ്റൈൽ ആണ് ഫ്ലമെംഗോ സൂപ്പർ താരത്തിന്റെത്..മിഡ്ഫീൽഡിൽ ഹൈ പ്രസ്സിംഗിനാൽ എതിരാളികൾക്കുണ്ടാക്കുന്ന സമ്മർദ്ദത്തിൽ ബോൾ റീക്കവർ ചെയ്തെടുക്കുന്ന പക്കീറ്റെയുടെ വർക്ക് റേറ്റും ഏനർജിയെയും അഭിനന്ദിക്കാതെ വയ്യ.

കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ ബ്രസീൽ അണ്ടർ 20 ടീമിന്റെ മെയിൻ താരമായിരുന്ന റിച്ചാർലിസൺ ഫ്ലുമിനെൻസിൽ നിന്നും പ്രീമിയർ ലീഗിലത്തിയതോടെ  ആണ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയതിരുന്നത്.വാറ്റ്ഫോഡിലൂടെ യൂറോപ്യൻ കരിയർ തുടങ്ങിയ താരത്തെ ഇ സീസണിൽ എവർട്ടൺ റാഞ്ചിയതോടെ റിച്ചാർലിസണിന്റെ ഗ്രാഫ് പെട്ടെന്ന് കുത്തനെ ഉയരുകയായിരുന്നു.പ്രീമിയർ ലീഗിൽ സീസണിൽ ആദ്യത്തെ മൂന്ന് മൽസരത്തിൽ നിന്നും മൂന്ന് ഗോൾ നേടി പ്രതിഭ തെളിയിച്ച താരത്തെ ടിറ്റെ സെലസാവോയിൽ പ്രയോജനപ്പെടുത്തിയതാവട്ടെ ഏറകാലമായി ബ്രസീൽ പ്രതിസന്ധി നേരിടുന്ന സ്ട്രൈകർ പൊസിഷനിലും.അടിസ്ഥാനപരമായി വൈഡ് ഫോർവേഡായ താരത്തിന്റെ വേഗതയും ഗോളിലേക്കുള്ള പ്രസിഷനും ഫിസികൽ പ്രസൻസും ഏരിയൽ എബിലിറ്റിയും തുടങ്ങി ഘടകങ്ങൾ ആണ് ടിറ്റെയെ ആകർഷിച്ചത്.അതുകൊണ്ട് തന്നെയാണ് ടിറ്റെ എവർടൺ ഫോർവേഡിനെ വിഖ്യാതമായ സെലസാവോ നമ്പർ 9 ജെഴ്സി നൽകിയതും.തന്റെ അരങ്ങേറ്റ മൽസരങ്ങൾ ഇരട്ട ഗോളോടെ ഗുരുവിനുള്ള ദക്ഷിണ വച്ച് നൽകാനും റിച്ചാർലിസണ് സാധിച്ചു.തുടക്കത്തിൽ തന്നെ പെനാൽറ്റി വിൻ ചെയ്ത താരത്തിന്റെ അപാരമായ പ്രസിഷനും പവറും വെളിവാക്കുന്നതായിരുന്നു പിന്നീട് നേടിയ രണ്ടു ഗോളുകളും മാത്രമല്ല ആദ്യ ഗോൾ റൈറ്റ് ഫൂട്ടിലൂടെയും രണ്ടാം ഗോൾ ഇടം കാലൻ ഷോട്ടിലൂടെയും നേടിയ തനിക്ക് രണ്ട് ഫൂട്ടും ഒരുപോലെ വഴങ്ങുമെന്നും റിച്ചാർലിസൺ തെളിയിച്ചു.

59 ആം ഗോൾ നേടി റോണോയുടെ ഗോൾ റെക്കോർഡിന് ഒരു പടി കൂടി അടുത്ത നെയ്മർ തന്നെയായിരുന്നു മൽസരത്തിലെ താരം.നാലോളം സുവർണാവസരങ്ങൾ തുലച്ച നെയ്മറിന് ഹാട്രിക് നഷ്ടമായെങ്കിലും റിച്ചാർലിണിന്റെയും കൗട്ടീന്യോയുടെയും മാർകിനോസിന്റെയും ഗോളുകൾക്ക് കൃത്യമായി വഴിയൊരുക്കി "ഹാട്രിക് അസിസ്റ്റുകൾ" സ്വന്തമാക്കി നായകന്റെ റോൾ ഗംഭീരമാക്കാനും നെയ്മറിന് കഴിഞ്ഞു.92 മൽസരങ്ങളിൽ നിന്നും 59 ഗോളും 39 അസിസ്റ്റുകളും അടക്കം 97 ഗോളിൽ പങ്കാളിത്തമുണ്ട് സെലസാവോ ക്യാപ്റ്റന്.

ലോകകപ്പിന് ശേഷമുള്ള പുതിയ ജെനറേഷന്റെ ആദ്യ ഘട്ട സൗഹൃദ മൽസരങ്ങളിൽ ടിറ്റ അവതരിപ്പിച്ച പുതുമുഖങ്ങളിൽ ആർതർ റിച്ചാർലിസൺ പാക്കീറ്റെ തുടങ്ങിയവർ മികവുറ്റ പ്രകടനമാണ് പുറത്തെടുത്തത്.സുവർണ അവസരങ്ങളേറെ നഷ്ടപ്പെടുത്തിയെങ്കിലും ഗ്രമിയോ വിംഗർ എവർട്ടണും പോർട്ടോ വിംഗ് ബാക്ക് മിലിതാവോയും തങ്ങളുടെ സാന്നിധ്യം അറിയിച്ചു.മറ്റൊരു പുതുമുഖമായ മാഞ്ചസ്റ്റർ താരം പെരേറക്ക് വളരെ കുറഞ്ഞ മിനിറ്റുകളാണ് കളിക്കാനായത്.
അടുത്ത മാസം ഒക്ടോബറിൽ സൗദിയിൽ ജിദ്ദയിൽ വച്ച് സൗദിയുമായും അർജന്റീനമായും മൽസരങ്ങൾ നടക്കാനിരിക്കെ യുവ താരങ്ങളുടെ മികച്ച പ്രകടനം ആവേശമേറ്റുന്നു.

By - Danish Javed Fenomeno
Vai Brazil 🇧🇷

No comments:

Post a Comment