Tuesday, November 14, 2017

Fifa under 17 world cup 2017 

ഒരു കാലത്ത് ഹൈ ലെവൽ യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ ബയേൺ മ്യൂണിക്ക് ഹെർത്താ ബെർലിൻ തുടങ്ങിയ ലോകോത്തര ക്ലബുകളുടെ സൂപ്പർ താരങ്ങളും ഏഷ്യൻ ഫുട്‌ബോളിന്റെ അഭിമാനവുമായിരുന്ന ദേയിയുടെയും കരീമിയുടെയും മെഹ്ദാവികയുടെയും ജാവേദ് നെകാനൂമിന്റെയും കരീം ബഗേരിയുടെയും പിൻതലമുറക്കാർക്ക് സ്പെയിനെനെ അട്ടിമറിക്കാനായില്ല.
ലുക് കൊണ്ടും ശരീരഭാഷ കൊണ്ടും പ്രതിരോധത്തിലൂന്നിയ ശൈലി കൊണ്ടും ഇറ്റലിക്കാരെ അനുസ്മരിപ്പിക്കുന്ന ഏഷ്യൻ ഫുട്‌ബോളിലെ അസൂറിപ്പടയെന്ന് വിളിക്കാവുന്ന പേർഷ്യയുടെ കൗമാരക്കാർ സെമിയിൽ എത്തയില്ലെങ്കിലും അഭിമാനിക്കാവുന്ന പ്രകടനത്തോടെയാണ് ഇന്ത്യ വിടുന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ കരുത്തരായ ജർമനിയെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് നാണം കെടുത്തിയാണ് അലി കരീമിയുടെ പിൻമുറക്കാർ ഗ്രൂപ്പ് ചാമ്പ്യൻമാരായത്.ഗ്രൂപ്പ് ഘട്ടത്തിൽ ഫ്രാൻസ് കഴിഞ്ഞാൽ ഏറ്റവുമധികം ഗോളടിച്ച ടീമായിരുന്നു ഇറാൻ.ക്വാർട്ടർ മൽസരങ്ങൾ കൂടി കഴിയുന്നതോടെ ഫ്രാൻസിനും മാലിക്കും പിറകിൽ പതിമൂന്ന് ഗോളുകളോടെ പേർഷ്യക്കാർ മൂന്നാമതുണ്ട്.
മൂന്നു ഗോളടിച്ച സയ്യാദ് രണ്ടു ഗോൾ വീതം നേടിയ മുഹമ്മദ് ശരീഫി , യൂനുസ് , സയ്യിദ് കരീമി തുടങ്ങിയ കൗമാരക്കാർ കരീമി, ദേയി , മെഹ്താവികിയ ,ജാവേദ് , ബഗേരി എന്നീ സൂപ്പർ താരങ്ങളടങ്ങിയ സുവർണ തലമുറ കളമൊഴിഞ്ഞതോടെ ഇടർച്ചയിലായ ഇറാനിയൻ ഫുട്ബോളിന്റെ ഭാവി വാഗ്ദാനങ്ങളായിരിക്കുമെന്നത് തീർച്ച.പ്രത്യേകിച്ചും സയ്യാദും ശരീഫിയും ഈ ടൂർണമെന്റിന്റെ കണ്ടെത്തലുകൾ കൂടിയാണ്.ഇറാൻ പുറാത്താവുന്നതോടു കൂടി അണ്ടർ 17 ലോകകപ്പിലെ ഏഷ്യൻ പ്രാതിനിധ്യം ക്വാർട്ടറിൽ അവസാനിക്കുകയാണ്.
2018 ലോകകപ്പിലേക്ക് ബ്രസീൽ കഴിഞ്ഞാൽ രണ്ടാമത് യോഗ്യത നേടുന്ന ടീമായ ഇറാൻ ടീമിൽ വരുന്ന റഷ്യൻ ലോകകപ്പിൽ പുതിയ കരീമിമാരെയും ജാവേദ്മാരെയും ദേയിമാരെയും കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു..

No comments:

Post a Comment