Thursday, October 18, 2018

അറേബ്യൻ മണ്ണിൽ അർജന്റീന നിഷ്പ്രഭം,
ബ്രസീലിന് തുടരെ നാലാം സൂപ്പർക്ലാസികോ കിരീടം



നെയ്മറുടെ കൃത്യമായ കോർണറിൽ ഓട്ടമണ്ടിക്കും മുകളിലായി ഉയർന്ന് ചാടിയ മുൻ ബ്രസീൽ നായകൻ മിറാൻഡയുടെ ഹെഡ്ഡർ അർജന്റീന ഗോളി റൊമേറോയെ നിഷ്പ്രഭമാക്കി വലയിൽ തുളച്ചു കയറിയപ്പോൾ ജിദ്ദ കിംഗ് അബ്ബദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയം മഞ്ഞകടലിനാൽ ആർത്തിരമ്പുകയായിരുന്നു.
കഴിഞ്ഞ മൽസരശേഷം നമ്മൾ കരുതിയത് പോലെ തന്നെ കാസെമീറോ- ആർതർ - കൗട്ടീന്യോ സഖ്യത്തെ മധ്യനിരയിൽ അർജന്റീനക്കെതിരെ വിന്യസിച്ച ടിറ്റെ മിഡ്ഫീൽഡിലെ ഫിസികൽ പ്രസൻസിനേക്കാളും ഡിഫൻസീവ് സ്റ്റബിലിറ്റിയേക്കാളും മധ്യനിരയിൽ ക്രിയേറ്റീവിറ്റിക്കും ബോളൊഴുക്കിനുമായിരുന്നു പ്രാധാന്യം കൽപ്പിച്ചെതെന്ന് വ്യക്തമാക്കുന്നതായിരുന്നു മിഡ്ഫീൽഡിലെ സെലക്ഷൻസ്.
മുന്നേറ്റത്തിൽ ജീസസിനെയും ഫിർമീന്യോയും ഒരുമിച്ചു ഇറക്കിയത് കഴിഞ്ഞ മൽസരത്തിൽ സംഭവിച്ച ഫിനിഷിംഗിലെ പാളിച്ചകൾ നികത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു.ഡിഫൻസിൽ മാർകിനോസിനൊപ്പം പരിചയസമ്പന്നനായ മിറാൻഡയുടെയും ഫിലിപ്പ് ലൂയിസിന്റെയും തിരിച്ചു വരവോടെ അനുഭവ സമ്പത്ത് വേണ്ടുവോളമുള്ള ഡിഫൻസിനെ ആയിരുന്നു ടിറ്റ ഒരുക്കിയത്.

അടുത്ത കോപ്പാ അമേരിക്ക ടാർഗറ്റ് ചെയ്തു ടീമിനെ ബിൽഡ് അപ്പ് ചെയ്യുന്ന ടിറ്റയുടെ പദ്ധതികളിലെ സുപ്രധാന കണ്ണികൾ തന്നെയാണ് മിറാൻഡയും ഫിലിപെ ലൂയിസുമെല്ലാം.കോപ്പ ലക്ഷ്യം വച്ച് അനുഭവസമ്പത്തും യുവത്വവും സമന്വയിപ്പിച്ച ശക്തമായ ഒരു മഞ്ഞപടയെ ഉണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണങ്ങളായിട്ടാണ് ടിറ്റെ സൗഹൃദ മൽസരങ്ങളെ കാണുന്നത്.

അർജന്റീനക്കെതിരെയും പരീക്ഷണങ്ങൾ തുടരുകയായിരുന്നു കോച്ച് ,കാസെമീറോ- ആർതർ-കൗട്ടീന്യോ സഖ്യത്തെ ആദ്യമായി സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്തി ടിറ്റെ കോപ്പക്ക് മുമ്പ് തന്നെ ഡൈനാമിക് ക്രീയേറ്റീവ് മിഡ്ഫീൽഡ് ത്രയത്തെ  രൂപപ്പെടുത്തിയെടുക്കുക എന്ന ടാക്റ്റിക്കൽ ടെസ്റ്റാണ് അർജന്റീനക്കെതിരെ നടത്തിയത്.അതുകൊണ്ട് തന്നെ ഇന്നലെ ജിദ്ദയിലെ പ്രധാന ആകർഷണം ബ്രസീലിയൻ സാവിയെന്ന് അറിയപ്പെടുന്ന ആർതർ മെലോയെന്ന ബാഴ്സ മധ്യനിരക്കാരനായിരുന്നു.ഫിലിപ്പ് കൗട്ടീന്യോയെ എവിടെ കൊള്ളിക്കും എന്ന് ആശയക്കുഴപ്പമുള്ള ടിറ്റക്കുള്ള ഉത്തരമാണ് ആർതർ നൽകിയത് .കൗട്ടീന്യോയുടെ പ്രതിഭ എക്സ്പ്ലോർ ചെയ്യുക നെയ്മർക്ക് തൊട്ടുപിന്നാലെ കളിക്കുമ്പോഴാണ്.
ലൊകകപ്പിൽ ബ്രസീലിന്റെ creative Rhythm maker റോളിൽ ലിറ്റിൽ മജീഷ്യനെ വിന്യസിച്ചെങ്കിലും നിർണായകമായ ക്വാർട്ടറിൽ ഓർഗനൈസർ റോളിൽ താരം വേണ്ടത്ര മികവ് കാണിച്ചിരുന്നില്ല.
ആർതറിന്റെ വരവോടെ കൗട്ടീന്യോ സ്വതന്ത്രനാവുന്നതോടെ പൊസഷൻ ബേസിഡ് ഗെയിം കളിക്കാൻ ബ്രസീലിന്റെ മിഡ്ഫീൽഡ് ദ്വയത്തിന് കഴിഞ്ഞു.
ലോകകപ്പ് യോഗ്യതാ റൗണ്ടുകളിൽ ഫിസികൽ - ഡിഫൻസീവ് സ്റ്റബിലിറ്റിയുള്ള  പൗളീന്യോ അഗുസ്തോ കാസെമീറോ ത്രയമായിരുന്നു മിഡ്ഫീൽഡിൽ.അതുകൊണ്ട് തന്നെ പൊസഷൻ തെറ്റിയുള്ള പൗളീന്യോ അഗുസ്തോ സഖ്യത്തിന്റെ മുന്നേറ്റത്തിലേക്കുള്ള കടന്നുകയറ്റങ്ങൾ വഴി പൊസഷൻ നഷ്ടപ്പെടുകയും അതുവഴി പലപ്പോഴും ബ്രസീലിന് അപകടങ്ങൾ സംഭവിച്ചിരുന്നു.അപ്പോഴെല്ലാം മധ്യനിരയെ സംരക്ഷിച്ചത് കാസെമീറോ ആയിരുന്നു.(ബെൽജിയത്തിനെതിരായ ലോകകപ്പ് ക്വാർട്ടർ മൽസരം ഒരു തന്നെ ഒരുദാഹരണം).
എന്നാൽ 360 ഡിഗ്രി ആംഗിളിൽ നിന്നും പാസുകൾ പമ്പ് ചെയ്യാനും സ്വീകരിക്കാനും കഴിവുള്ള മികച്ച ബോൾ കൺട്രോളോടെ ബോൾ റീടൈൻ ചെയ്യുന്ന ആർതറിനെ പോലെയൊരു  മിഡ്ഫീൽഡ് മാസ്ട്രോയുടെ വരവോടെ പൊസഷൻ ബേസ്ഡ് ശൈലി ബ്രസീലിന് വരു മൽസരങ്ങളിലും കൂടുതൽ എളുപ്പമാവും.അറ്റാക്കിംഗിൽ ബോൾ നഷ്ടപ്പെട്ട് കൗണ്ടർ നേരിടേണ്ടി വന്നാലും എതിരാളികളുടെ ഹാഫിൽ വച്ച് അതെല്ലാം നിർവീര്യമാക്കമാനും  കാസെമീറോ-ആർതർ സഖ്യത്തിന് കഴിയും.ആർതറിന്റെ വരവോടെ കൗട്ടീന്യോക്ക് നെയ്മർക്കു തോട്ടുപിറകെ സെൻട്രൽ മിഡ്ഫീൽഡ് ട്രെയോയുടെ ലെഫ്റ്റ് പൊസിഷനിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാനും സാധിക്കും.

അർജന്റീനക്കെതിരെ നെയ്മറുമൊത്ത് മികച്ച ഫോമിൽ കളിക്കാൻ കൗട്ടീന്യോക്ക് കഴിയാതെ പോയത് തന്നെയായിരുന്നു ബ്രസീലിന് കൂടുതൽ ഗോൾ നേടാനാകാതെ സാധിക്കാത്തത്.ഇടതുവിംഗിൽ ഒരു കരുത്തുറ്റ ഡിഫൻസീവ് മൈന്റഡ് ലെഫ്റ്റ് ബാക്കിനെയാണ് സെലസാവോക്ക് ആവശ്യം.അതിനാൽത്തന്നെ ഫിലിപ്പ് ലൂയിസ്  ആണ് ഈ റോളിൽ നിലവിൽ ഏറ്റവും മികച്ച ഓപ്ഷൻ.നെയ്റുമൊത്ത് മികച്ച ഒത്തിണക്കത്തോടെ കളിക്കുന്ന ലൂയിസാവട്ടെ അർജന്റീനക്കെതിരെ തരക്കേടില്ലാതെ ഫോം പുറത്തെടുത്തു.

നെയ്മറുടെ യഥാർത്ഥ പ്രകടനം പുറത്ത് വന്നില്ലെങ്കിലും താരത്തിന്റെ അർജന്റീനൻ ഡിഫൻസിനെ കീറിമുറിച്ചുള്ള കടന്നു കയറ്റങ്ങളും റണ്ണിംഗുകളും ഇതുവഴി ലഭിച്ച നിരവധി ഫ്രീകിക്കുകളും ഗോളാക്കാനാവാതെ പോയത് ദൗർഭാഗ്യകരമായി.അർജന്റീനൻ ഡിഫൻസ് മതിലിനെ വിഢിയാക്കി ആർതറിന് നെയ്മർ കോർണറിലൂടെ നൽകിയ ഡയഗണൽ ബോൾ ബാഴ്സ താരം കരുത്തുറ്റ ബുള്ളറ്റ് വോളിയിലൂടെ അർജന്റീനൻ വലയെ ലക്ഷ്യമാക്കി പറത്തിയെങ്കിലും അവിശ്വസനീയമാം വിധം റൊമേറോ കുത്തിയകറ്റുകയായിരുന്നു.
റോബർട്ടോ ഫിർമീന്യോയുമായോ ജീസസുമായോ മികച്ച ഒത്തിണക്കത്തോടെ നെയ്മർക്ക് കളിക്കാൻ അവസരവും സ്പേസും ലഭിക്കാതെ പോയത് ഇരു സ്ട്രൈകർമാരുടെയും അവസരങ്ങൾ കുറച്ചു.ജീസസ് വൈഡ് ഫോർവേഡ് റോളിൽ വലതു വിംഗിൽ രണ്ട് മൂന്ന് ഡ്രീബ്ലിംഗ് റണ്ണുകൾ ഒഴിച്ചു നിർത്തിയാൽ കാര്യമായൊന്നും ചെയ്തില്ല. നെയ്മറെയും ജീസസിനെയും ക്രൂരമായി ഫൗൾ ചെയ്യുന്നതിൽ മൽസരിച്ച അർജന്റീനയുടെ കാടൻ സ്വഭാവം മൽസരത്തെ വിരസമാക്കിയിരുന്നു.

ബ്രസീലിയൻ ജെഴ്സിയിൽ നെയ്മറുടെ നൂറാം ഗോൾ പങ്കാളിത്തത്തിൽ മിറാൻഡ നേടിയ ബുള്ളറ്റ് ഹെഡ്ഡർ ഗോളിൽ തുടർച്ചയായി നാലാം സൂപ്പർക്ലാസികോ കിരീടം നേടി കാനറിപക്ഷികൾ യുദ്ധങ്ങളും ചരിത്ര സംഭവങ്ങളുമേറെ പിറന്ന അറേബ്യൻ മണ്ണിന്റെ ചരിത്രതാളുകളിലും സാംബാതാളത്തിന്റെയും ജോഗാ ബോണിറ്റോയുടെയും കാവ്യസൃഷ്ടികൾ രേഖപ്പെടുത്തിയാണ് മടങ്ങിയത്.തുടരെ നാല് തവണയും അർജന്റീന ബ്രസീലിന് മൂന്നിൽ അടപടലമാവുന്ന കാഴ്ചക്കും ജിദ്ദ സാക്ഷിയായി.21ആം നൂറ്റാണ്ടിൽ അർജന്റീനയെ തോൽപ്പിച്ച് ഫുട്‌ബോൾ രാജാക്കൻമാരായ ബ്രസീൽ നേടുന്ന ഏഴാമത്തെ കിരീടമാണ് ഇന്നലെ നെയ്മറുടെ പക്വതയാർന്ന നായകത്വത്തിൽ കാനറിപക്ഷികൾ സ്വന്തമാക്കിയത്.

വിജയങ്ങളും കിരീടവും സ്വന്തമാക്കിയെങ്കിലും അറേബ്യൻ സൗഹൃദ മൽസരങ്ങളിൽ തങ്ങളുടെ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന ബ്രസീലിനെ പരീക്ഷണങ്ങളാൽ മുന്നോട്ടു കൊണ്ടുപോവാൻ തന്നെയാകും ടിറ്റയുടെ തീരുമാനം.നവംബറിൽ ഉറുഗ്വെയുമായ് ലണ്ടനിൽ ഏറ്റുമുട്ടുമ്പോൾ ടീമിൽ പുതു മുഖങ്ങളെ  പ്രതീക്ഷിക്കാം.യുവേഫ നാഷൻസ് ലീഗുള്ളതിനാൽ യൂറോപ്യൻമാരെ ലഭിക്കാത്ത സാഹചര്യത്തിൽ കാമറൂണുമായി ഒരു സൗഹൃദ മൽസരം കൂടി നവംബറിൽ നടത്താനുള്ള ശ്രമത്തിലാണ് സിബിഎഫ്.

By - Danish Javed Fenomeno

Vai Brazil🇧🇷🇧🇷🇧🇷💪💪💪

No comments:

Post a Comment