Saturday, October 13, 2018

സൗദിക്കെതിരെ ടാക്റ്റിക്കൽ പരീക്ഷണങ്ങളോടെ ടിറ്റെ 




ലോകകപ്പിൽ അഞ്ച് മൽസരങ്ങളിലും ഒരു ഗോൾ പോലും സ്കോർ ചെയ്യാനാവാതെ വിഷമിച്ച ജീസസിനെ ഫസ്റ്റ് ഇലവനിൽ ഇറക്കിയ ടിറ്റെ ലോകകപ്പ് യോഗ്യതാ റൗണ്ടുകളിൽ പരീക്ഷിച്ച ടീം ഫോർമേഷനിലായിരുന്നു സൗദിക്കെതിരെയുള്ള ആദ്യ ഇലവനെ സംയോജിപ്പിച്ചത്.
ലോകകപ്പിൽ നിന്നും തീർത്തും വിഭിന്നമായി നെയ്മർ ജീസസ് കൗട്ടീന്യോ  ത്രയത്തെ തന്നെ ഫ്രന്റ് ത്രീ അറ്റാക്കേഴ്സായി പരീക്ഷിക്കുകയായിരുന്നു കോച്ച്.
യോഗ്യതാ റൗണ്ടുകളിൽ കൗട്ടീന്യോയെ വലതു വിംഗിൽ ഉപയോഗിച്ച ടിറ്റെ ലോകകപ്പിൽ സെൻട്രൽ മിഡ്ഫീൽഡ് റോളായിരുന്നു ലിറ്റിൽ മജീഷ്യന് നൽകിയിരുന്നത്.ലോകകപ്പിൽ കൗട്ടീന്യോ നിർവഹിച്ച മിഡ്ഫീൽഡിലെ Rhytham maker റോളിലേക്ക് അഗുസ്തോയെ തന്നെ വീണ്ടും കൊണ്ടുവന്ന ടിറ്റയുടെ പ്ലാൻ ഉദ്ദേശിക്കുന്ന വിധത്തിൽ ഫലവത്തായിരുന്നില്ല.ക്രീയേറ്റീവിറ്റിയേക്കാൾ മധ്യനിരക്ക് കൂടുതൽ ഡിഫൻസ്സീവ് സ്റ്റബിലിറ്റിയും ഫിസികൽ പ്രസൻസും കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയായിരുന്നു ടിറ്റെ കൗട്ടീന്യോയെ വലതു വിംഗിലേക്ക് മാറ്റി അഗുസ്റ്റോയെയും ഫ്രെഡിനെയും കാസെമീറോക്ക് മുന്നിലായി മിഡ്ഫീൽഡിൽ ഒരുമിച്ച് ആദ്യ ഇലവനിൽ ഇറക്കിയത്. യോഗ്യതാ മൽസരങ്ങളിൽ ബ്രസീലിന്റെ തുടർ വിജയങ്ങൾക്ക് കാരണമായ വിജയകരമായി നടപ്പിലിക്കിയ ഈ ടാക്റ്റിക്കൽ സിസ്റ്റം പക്ഷേ ഇന്നലെത്ത മൽസരത്തിൽ തനതായ ബ്രസീലിയൻ ഫുട്‌ബോളിന്റെ ക്രിയേറ്റീവ് നീക്കങ്ങളിൽ യാതൊരു വിധ ടെമ്പോയോ റിതമോ നൽകാൻ കഴിഞ്ഞിരുന്നില്ല.
മാത്രമല്ല ബ്രസീലിന്റെ മാന്ത്രിക ജോഡിയായ നെയ്മർ - കൗട്ടീന്യോ സഖ്യത്തിന് നീക്കങ്ങൾ ക്രിയേറ്റ് ചെയ്തെടുക്കാനും ഈ ഫോർമേഷൻ അനുവദിച്ചിരുന്നില്ല.കൗട്ടീന്യോയെ മധ്യനിരയിൽ ഉപയോഗിക്കുമ്പോഴാണ് നെയ്മർ കൗട്ടീന്യോ സഖ്യം കൂടുതൽ അപകടകാരികളായി മാറുന്നത്.ബാഴ്സ മിഡ്ഫീൽഡർക്ക് കൂടുതൽ സ്പേസ് ലഭിക്കുന്നതും നെയ്മറുമൊത്ത് ഇടതു സൈഡിൽ നിന്നും മിഡ്ഫീൽഡിലേക്ക് കട്ട് ചെയ്തു കളിക്കുമ്പോഴാണ്.

മൽസരത്തിന്റെ തുടക്കത്തിൽ തന്നെ കൗട്ടീന്യോയായിരുന്നു സൗദി ഡിഫൻസിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത് വലതു സൈഡിൽ നിന്നും കൗട്ടീന്യോ നൽകിയ പാസ്സ് ഗോളി മാത്രം മുന്നിൽ നിൽക്കെ നെയ്മറുടെ ക്ലോസ് റേഞ്ച് ഷോട്ട് സൗദി ഗോളി അവിശ്വസനീയമാം വിധം കുത്തിയകറ്റിയിരുന്നു.സെലസാവോയുടെ അറ്റാക്കിംഗ് ന്യൂക്ലിയസായ നെയ്മർ - കൗട്ടീന്യോ ലെഫ്റ്റിലും റൈറ്റിലുമായി രണ്ടറ്റത്ത് വേർതിരിഞ്ഞതോടെ ബ്രസീലിന്റെ താളാത്മകമായ ഫുട്‌ബോൾ നഷ്ടപ്പെട്ടിരുന്നു. അഗുസ്തോ നെയ്മർ സഖ്യം ചില മുന്നേറ്റങ്ങൾ ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും അതെല്ലാം യഥേഷ്ടം ജീസസും അഗുസറ്റോയും തുലച്ചു കളയുകയായിരുന്നു.അഗുസ്റ്റോ കളിച്ച റോളിലാണ് കൗട്ടീന്യോ ഇന്നലെ കളിച്ചിരുന്നെങ്കിൽ മൽസരഫലത്തിലും ടീമിന്റെ മൊത്തത്തിൽ ഉള്ള അറ്റാക്കിംഗ് ഫ്ലൂയിഡിറ്റിയിലും ടെമ്പോയിലും കാതലായ മാറ്റങ്ങൾ കണ്ടേനെ , സുന്ദരമായ ജോഗാ ബോണിറ്റോയുടെ മാസ്മരിക നീക്കങ്ങളാൽ സമ്പന്നമായേനെ ഇന്നലത്തെ മൽസരം.
വിംഗ്ബാക്കുകളായ സാൻഡ്രോയും ഫാബീന്യോയും തങ്ങളുടെ ഫ്ലാങ്കുകളിൽ തുറന്നു കിട്ടിയ സ്പേസുകൾ മുതലാക്കാതെ പോയതും മുന്നേറ്റനിരയെ കാര്യമായി ബാധിച്ചു. ഇരുവരും ഡിഫൻസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിച്ചത്.

നെയ്മർ ഒരുക്കി കൊടുത്ത രണ്ട് സുവർണ അവസരങ്ങൾ നഷ്ടപ്പെടുത്തിയ മാഞ്ചസ്റ്റർ സിറ്റിയുടെ യുവ സ്ട്രൈകർ പക്ഷേ തന്റെ നിമിഷങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. ആദ്യ പകുതിക്ക് മുമ്പ് മാസ്സീവ് റണ്ണിംഗിൽ നെയ്മറുടെ  ബുദ്ധീപരമായ പാസ്സിലൂടെ സെറ്റ് അപ്പ് ചെയ്തു നൽകിയ വൺ ഓൺ വൺ സ്വിറ്റേഷൻ മനോഹരമായ തന്നെ വലയിലെത്തിക്കുകയായിരുന്നു ജീസസ്.
ലോകകപ്പിലെ അഞ്ച് മൽസരങ്ങളിൽ താരമനുഭവിച്ച ഗോൾ ദാരിദ്ര്യത്തിന് സിറ്റി സ്ട്രൈകർ അന്ത്യം കുറിച്ചു.ജീസസ് സെലസാവോ കരിയറിൽ സ്വന്തമാക്കുന്ന പന്ത്രണ്ടാം ഗോളായിരുന്നത്.

മിഡ്ഫീൽഡിലെ ക്രിയേറ്റീവിറ്റി ഇല്ലായ്മയും ബാലൻസില്ലായ്മയും  സെലസാവോ അറ്റാക്കിനെ നന്നായി ബാധിക്കുന്നത് മനസ്സിലാകിയ ടിറ്റെ രണ്ടാം പകുതിയിൽ മോശം പ്രകടനം കാഴ്ചവെച്ച ഫ്രെഡിനെ പിൻവലിച്ചു  ലുകാസ് മൗറയെ വലതു വിംഗിലേക്കും കൗട്ടീന്യോയെ മധ്യനിരയിലേക്കും മാറ്റി കളിപ്പിചു ഫോർമേഷൻ സിസ്റ്റം തന്നെ മാറ്റിയത് ബ്രസീലിന്റെ ആക്രമണങ്ങളിൽ കാര്യമായ പുരോഗതി വരുത്തി.നെയ്മർ കൂടുതൽ അപകടകരമായി കാണപ്പെട്ടതും ഈ നേരങ്ങളിലായിരുന്നു. അതായത് രണ്ടാം പകുതിയുടെ തുടക്കം മുതൽ കൗട്ടീന്യോ സബ് ചെയ്യപ്പെടും വരെയുള്ള നേരം.തുടർന്ന് നെയ്മർ രണ്ടു തവണയാണ് സൗദി ഡിഫൻസിനെ കീറി മുറിച്ചു അളന്നു നൽകിയ ത്രൂ പാസിലൂടെ ഗോളിയുമായി ലുകാസ് മൗറക്ക് വൺ ഓൺ വൺ സ്വിറ്റേഷൻ ഒരുക്കി കൊടുത്തത്.പക്ഷേ രണ്ടു അവസരങ്ങളിലും ഗോളി ഒവൈസിയെ മറികടക്കാൻ ടോട്ടൻഹാം താരത്തിന് കഴിഞ്ഞില്ല.മാത്രമല്ല നെയ്മറുടെ പാസ്സിൽ ടോട്ടൻഹാം വിംഗറെ ബോക്സിൽ പിറകിൽ നിന്നും സൗദി ഡിഫൻസ് ചവിട്ടി വീഴ്ത്തിയതിന് ലഭിക്കേണ്ട അർഹമായ പെനാൽറ്റിയും റഫറി കാനറികൾക്ക് നിഷേധിച്ചതും ബോക്സിന് വെളിയിൽ നിന്നും ലഭിച്ച രണ്ട് ഫ്രീകിക്കുകൾ നെയ്മറിന് ലക്ഷ്യം കാണാതെ പോയതും മൽസരഫലത്തെ കാര്യമായി ബാധിച്ചു.
അവസാന മിനിറ്റിൽ ലഭിച്ച നെയ്മറുടെ കോർണറിൽ തല വെച്ചാണ് അലക്‌സ് സാൻഡ്രോ തന്റെ കന്നി സെലസാവോ ഗോളിലൂടെ ബ്രസീലിന്റെ ലീഡുയർത്തിയത്.
ലാസ്റ്റ് ഇരുപത് മിനിറ്റുകളിൽ കൗട്ടീന്യോയെ കയറ്റി ആർതറിനെ ഇറക്കിയതിനേക്കാൾ അഗുസ്തോയെ കയറ്റി ആർതറിനെ കളത്തിലിറക്കുകയായിരുന്നു ടിറ്റെ ചെയ്യേണ്ടിയിരുന്നത്.ഇത് വഴി ആർതർ - കൗട്ടീന്യോ സഖ്യത്തെ മിഡ്ഫീൽഡിൽ ഒരുമിച്ച് കളിപ്പിക്കാനുമുള്ള അവസരം ലഭിച്ചേനെ.ക്രിയേറ്ററുടെ റോളിൽ അഗുസ്തോ അവസരത്തിനൊത്തുയരാതെ പോയപ്പോൾ ഫാബീന്യോയും ഫ്രെഡും തീർത്തും നിരാശപ്പെടുത്തി.
ബാക്ക് ലൈനിൽ മാർകിനോസിന്റെ ഇടപെടലുകൾ എടുത്തു പറയേണ്ടതാണ്. 

ആർതറിനെ തുടക്കം മുതൽ ടിറ്റെ അഗുസ്തോക്ക് പകരം കളിപ്പിച്ചിരുന്നെങ്കിൽ മിഡ്ഫീൽഡിൽ ക്രിയേറ്റീവിറ്റിയും ബാലൻസിംഗും കൈവരിച്ചേനെ.പരിപൂർണ്ണ സ്ട്രൈകർ അല്ലാത്തതു കൊണ്ടാവാം ഫിർമീന്യോയെ ജീസസിന് പകരമായി ടിറ്റെ കളിപ്പിക്കാത്തത്.അർജന്റീനക്കെതിരെ ഫിർമീന്യോയെയും ആർതറിനെയും ആദ്യ ഇലവനിൽ കളിപ്പിക്കണമെന്നതാണ് എന്റെ ആഗ്രഹം.

നെയ്മർ ഇരട്ട അസിസ്റ്റോടെ തന്റെ അസിസ്റ്റ് സമ്പാദ്യം നാൽപ്പതായി ഉയർത്തിയെങ്കിലും ഗോളടിക്കാനാവാതെ പോയത് നിരാശപ്പെടുത്തി.ബ്രസീലിന് വേണ്ടി കളത്തിലിറങ്ങിയ കഴിഞ്ഞ പതിമൂന്ന് മൽസരങ്ങളിൽ നിന്നായി പതിമൂന്ന് ഗോളുകളും ഏഴ് അസിസ്റ്റും നേടിയ നെയ്മർക്ക് ബ്രസീലിയൻ ജെഴ്സിയിൽ മൊത്തം ഗോൾ പങ്കാളിത്തം (ഗോൾ59+അസിസ്റ്റ്40) 99 ആയി. 

അർജന്റീനക്കതിരെ ടിറ്റെ ഡിഫൻസീവ് സ്റ്റബിലിറ്റിയും മധ്യനിരയിൽ ഫിസികൽ പ്രസൻസുമുള്ള ഒരു ഫോർമേഷനാണ് ആഗ്രഹിക്കുന്നതെങ്കിൽ സൗദിക്കെതിരെ കളിച്ച ടീമിൽ നിന്നും കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല.കൗട്ടീന്യോ ഫ്രന്റ് ത്രീ യിൽ റൈറ്റ് വിംഗിൽ തന്നെ തുടരും.മറിച്ച് മിഡ്ഫീൽഡിൽ കൂടുതൽ ക്രിയേറ്റീവിറ്റിയും താളാത്മകവുമുള്ള ഒരു ഇലവനെയാണ് ടിറ്റെ അർജന്റീനക്കെതിരെ ഇറക്കുന്നതെങ്കിൽ സൗദിക്കെതിരെ കളിച്ച ടീമിൽ നിന്നും കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കും.കൗട്ടീന്യോ സെൻട്രൽ മിഡ്ഫീൽഡിൽ ക്രിയേറ്ററുടെ റോളിൽ തിരിച്ചെത്തും , ഫ്രെഡിനോ അഗുസ്തോക്കോ പകരം ആർതറും ആദ്യ ഇലവനിൽ കളിച്ചേക്കുമെന്നുറപ്പ്.
ആർതർ - കൗട്ടീന്യോ- നെയ്മർ സഖ്യത്തെ ആദ്യ ഇലവനിൽ ടിറ്റെ പരീക്ഷിക്കുമോയെന്ന് കാത്തിരുന്നു കാണാം.



By - Danish Javed Fenomeno

Vai Brazi

No comments:

Post a Comment