Wednesday, July 26, 2017

നെലീന്യോ - ദ കിംഗ് ഓഫ് "Trivela Goals"



By - Danish Javed Fenomeno

" ദ ക്യാപ്റ്റൻ" എന്ന വിളിപ്പേരിൽ ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച നായകനായി വിലയിരുത്തുന്ന കാർലോസ് ആൽബർട്ടോ ടോറസെന്ന ഇതിഹാസം വിരമിച്ചതോടെ സെലസാവോ ടീമിൽ ഒഴിവു വന്ന റൈറ്റ് ബാക്ക് പൊസിഷനിലേക്ക് പിന്തുടർച്ചാവകാശിയാകാനുള്ള നിയോഗം ഫുട്‌ബോളിന്റെ മെക്കയായ റിയോ ഡി ജനീറോയിൽ ജനിച്ച നെലീന്യോയെന്ന ക്രൂസെയ്റോ റൈറ്റ്ബാക്കിനായിരുന്നു.
റിയോയാണ് ജൻമ നഗരമെങ്കിലും കർമ്മം കൊണ്ട് ബെലോ ഹൊറിസോണ്ടക്കാരനാണ് നെലീന്യോ.കാരണം മറ്റൊന്നുമല്ല തെക്കുകിഴക്കൻ സംസ്ഥാനമായ മിനാസ് ജെറൈസിലെ ബെലോ ഹൊറിസോണ്ടയിലെ ക്ലബുകളായ ക്രൂസെയ്റോയിലും അത്ലറ്റികോ മിനെയ്റോയിലുമായിരുന്നു നെലീന്യോ ഇതിഹാസ തുല്ല്യനായ പ്രതിരോധനിരക്കാരനായി വളർന്നത്.

പരമ്പരാഗത ശൈലിയിലുള്ള ബ്രസീലിയൻ വിംഗ് ബാക്കുകളുടെ അച്ചടി പതിപ്പ് തന്നെയായിരുന്നു നെലീന്യോയും അപാരമായ പേസും ആക്സലറേഷനും ഡ്രിബ്ലിംഗ് മികവും  ഓവർല്പ്പിംഗ് റണ്ണിംഗുകളിലും ക്രിയാത്മകതമായ നീക്കങ്ങളിലും പ്രകടമാക്കിയ നെലീന്യോയ വ്യത്യസ്തകളേറെയുള്ള അറ്റാക്കിംഗ് വിംഗ് ബാക്കായി മാറ്റിയിരുന്നു.ക്രോസിംഗിലെ കണിശതയും ബോക്സിന് പുറത്ത് നിന്നും സീറോ മുതൽ 180 ഡിഗ്രീ ആംഗിളിൽ തുടങ്ങീ ഏത് ആംഗിളിൽ നിന്നു പോലും ലോംഗ് റേഞ്ചറുകളിലുടെയോ സെറ്റ് പീസുകളിലൂടെയോ പോസ്റ്റിലേക്ക് ട്രാജക്റ്ററി വരയക്കാനുള്ള കഴിവായിരുന്നു നെലീന്യോയെ ലോക ഫുട്‌ബോളിൽ പ്രസിദ്ധനാക്കിയത്.അതുകൊണ്ട് തന്നെ രണ്ട് ലോകകപ്പുകളിലും കാനറികളൂടെ നിർണായക ഘടകമായിരുന്നു ക്രൂസെയ്റൊ താരം.

1978 ലോകകപ്പിൽ ഇറ്റലിക്കെതിരെ സെലസാവോയുടെ ലെജണ്ടറി റൈറ്റ് ബാക്ക് നെലീന്യോ നേടിയ വണ്ടർ ഗോൾ കണ്ടവരാരും തന്നെ ഒരിക്കലും മറക്കാനിടയില്ല.നൂറ്റാണ്ടൊലൊരിക്കൽ മാത്രം സംഭവിക്കാവുന്ന അൽഭുത ഗോളായിരുന്നത്.ലോകകപ്പ് ചരിത്രത്തിൽ എക്കാലത്തെയും മികച്ച ഗോളുകളിൽ മുൻനിരയിൽ സ്ഥാനം പിടിച്ച "Trivela"  ഗോൾ (ഫൂട്ടിന്റെ പുറം ഭാഗം കൊണ്ട് കനത്ത ആക്കം പ്രയോഗിച്ച് ഉതിർക്കുമ്പോൾ സ്പിൻ ചെയ്തു അപ്രവചനീയമായ ട്രാജകറ്ററിയിൽ ഉയർന്നു പോങ്ങി ലക്ഷ്യ സ്ഥാനത്തെത്തുന്ന ഷൂട്ട്) ദിദി,സീകോ,കാർലോസ്,ഏഡർ,ബ്രാങ്കോ തുടങ്ങിയവർ മാസ്റ്റേഴ്സാണ് ഇത്തരം ഷൂട്ടിംഗ് സ്കിൽസ് ഗോളുകളും സെറ്റ്പീസ് ഗോളുകളും സ്കോർ ചെയ്യുന്നതിൽ.

റൈറ്റ് വിംഗിൽ നിന്ന് വളരെ പ്രയാസകരമായ ആംഗിളിൽ നിന്ന് ഗോൾ പോസ്റ്റിന്റെ റൈറ്റ് കോർണറിലേക്ക് ലക്ഷ്യം വെച്ച് തന്റെ വലതു കാലിന്റെ പുറം ഭാഗം കൊണ്ട് തൊടുത്ത trivela Shot റോബർട്ടോ കാർലോസിന്റെ "ബനാനാ കിക്ക് " ഫ്രഞ്ച് ഡിഫൻസിനെയും ഗോൾ കീപ്പർ ഫാബിയൻ ബർത്തേസിനെയും കബളിപ്പിച്ച് വലയിൽ കയറിയതിന് ഏറെക്കുറെ സമാനമായ രീതിയിൽ ഇറ്റാലിയൻ ഇതിഹാസ ഗോളി ദിനോ സോഫിനെ കബളിപ്പിച്ച് വലയുടെ റൈറ്റ് സൈഡിൽ ചുംബിക്കുകയായിരുന്നു. കാർലോസിന്റേ ഗോൾ കഴിഞ്ഞാൽ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച Trivela Shot ഗോളായിത് വിലയിരുത്തപ്പെടുന്നു.

ഫ്രീകിക്ക് സ്പെഷ്യലിസ്റ്റു കൂടിയായ നെലീന്യോ ഇതേ ലോകകപ്പിൽ തന്നെ പോളണ്ടിനെതിരെ നേടിയ ഫ്രീകിക്ക് ഗോളും പ്രശസ്തമാണ്.

തന്റെ സമകാലികരായ പ്രതിരോധനിര താരങ്ങളുമായി താരതമ്യം ചെയ്താൽ നെലീന്യോയെ വെല്ലുന്ന ആക്രമണോൽസുകത മറ്റു ഡിഫൻന്റേഴ്സിൽ കാണാൻ കഴിയില്ല.ബോൾ പൊസഷനിലും തന്റെ വലതു പാർശ്വം സംരക്ഷിച്ചു നിർത്തുന്നതിലും ഏരിയൽ സ്കിൽസിലും മികവുറ്റ താരം, മികച്ച സാങ്കതികത്തികവോടെ ഡ്രിബ്ലീംഗ് റണ്ണിംഗുകളിൽ ടെക്നിക്കൽ എബിലിറ്റിയും സ്വായത്തമാക്കിയ നെലീന്യോ ഒരു സീരിയൽ ഗോൾ സ്കോറിംഗ് ഡിഫന്റർ കൂടിയായിരുന്നു.റിവലീന്യോ ജർസീന്യോ ഡിറസു ലൂയിസ് പെരേര ലൂയിസീന്യോ അമാരൽ തുടങ്ങിയ ഇതിഹാസ താരങ്ങൾക്കൊപ്പം സെലസാവോയിൽ കളിച്ച നെലീന്യോയക്ക് നിർഭാഗ്യം കൊണ്ട് മാത്രമായിരുന്നു ഒരു ലോകകപ്പും ദീർഘമായൊരു കരിയറും അപ്രാപ്യമായി പോയത്.1978 ലോകകപ്പിൽ ഒരു മൽസരവും തോൽക്കാതെ യഥാർത്ഥ ചാമ്പ്യൻസ് ആയത് കാനറിപ്പടയായിരുന്നു.
അർജന്റീനൻ ടീമീന്റെ പെറുവുമായുള്ള ഒത്തുകളി മൂലമായിരുന്നു ബ്രസീലിന് അർഹതപ്പെട്ട ഫൈനൽ പ്രവേശനം നിഷേധിക്കപ്പെട്ടത്. പരിശീലകരുമായുള്ള ചില പ്രശ്നങ്ങളും റൈറ്റ്ബാക്കിൽ പുതു താരോദയങ്ങളുടെ താരാധിക്യം കൊണ്ടും മഞ്ഞപ്പടയോടൊപ്പം 28 മൽസരങ്ങളേ നെലീന്യോക്ക് കളിക്കുവാൻ കഴിഞ്ഞുള്ളൂ.

രണ്ട് ലോകകപ്പുകൾ കളിച്ച ഈ ഇതിഹാസ താരം 28 മൽസരങ്ങളിൽ നിന്നായി 8 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്.നേടിയ ഗോളുകളെല്ലാം മികവുറ്റ ലോംഗ് റേഞ്ചറുകൾ ആയിരുന്നു വെന്നതാണ് മറ്റൊരു പ്രത്യേകത. ക്ലബ് ഫുട്‌ബോളിൽ ക്രൂസെയ്റോക്ക് വേണ്ടി 410 കളികളിൽ നിന്നായി 43 ഗോളുകളും അത്ലറ്റികോ മിനെയ്റോക്ക് വേണ്ടി 20തിലധികം ഗോളുകളും നേടിയ താരം ക്ലബ് കരിയറിൽ മൊത്തം 681 മൽസരങ്ങളിൽ നിന്നായി 82 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.

എക്കാലത്തെയും മികച്ച വിംഗ് ബാക്ക് ഇതിഹാസ താരങ്ങളിലൊരാളായ റേസന്റെ നെലീന്യോക്ക് പിറന്നാൾ ആശംസകൾ..

#Danish_Javed_Fenomeno
www.danishfenomeno.blogspot.com

Feliz anniverario #Legend  #Nelinho😍

ഇറ്റലിക്കെതിരെ നേടിയ ചരിത്രത്തിലെ സമാനതകളില്ലാത്ത അത്യപൂർവ്വ ഗോൾ താഴെ ,
ഷെയർ ചെയ്യുക


No comments:

Post a Comment