ലോക ഫുട്ബോളിലെ ഏതൊരു ഫുട്ബോൾ ടീമിലും ടാളിസ്മാൻ എന്നൊരു റോൾ ഉണ്ട്. ആ താരത്തെ ചുറ്റിപ്പറ്റി ആയിരിക്കും പ്രസ്തുത ടീമിന്റെ അറ്റാക്കിംഗ് ഫോർമേഷൻ സിസ്റ്റം പരിശീലകർ രൂപപ്പെടുത്തുക.
ബ്രസീലിന്റെ ലോകകപ്പ് ചരിത്രം എടുത്ത് നോക്കിയാൽ തന്നെ ടാളിസ്മാൻ റോൾ ഏതെല്ലാം താരങ്ങൾക്ക് ആയിരുന്നു എന്ന് നമുക്കൊന്ന് പരിശോധിക്കാം.
1938 ഇറ്റാലിയൻ ലോകകപ്പ് - ലിയോണിഡാസ്
1938 ഇറ്റാലിയിൽ നടന്ന മൂന്നാം ലോകകപ്പിൽ ബ്രസീലിൻ്റെ ടാളിസ്മാൻ റബ്ബർ മാൻ എന്ന വിളിപ്പേരുള്ള ഇതിഹാസ സ്ട്രൈക്കർ ലിയോണിഡാസായിരുന്നു.സ്ട്രൈക്കർ ആയ ലിയോണിഡാസ് എട്ട് ഗോളുകളടിച്ചു ബ്രസീലിയൻ ടീമിനെ ഇറ്റാലിയൻ ലോകകപ്പിൽ കിരീടത്തിലേക്ക് കൈപിടിച്ച് ഉയർത്തുമ്പോൾ സെമിയിൽ ഇറ്റലിയുമായുള്ള മൽസരത്തിന് മുമ്പ് ഇറ്റാലിയൻ ഏകാധിപതി മുസോളിനിയുടെ ലിയോണിഡാസിനെ കളിപ്പിക്കരുതെന്ന ഭിഷണിക്ക് വഴങ്ങി ബ്രസീൽ കോച്ച് ലിയോണിഡാസിനെ മനപ്പൂർവ്വം ഇറ്റലിക്കെതിരെ സെമിയിൽ കളിപ്പിച്ചില്ല അതുകൊണ്ട് ബ്രസീൽ തോറ്റു.
Result - തന്റെ റോൾ ഗോൾഡൻ ബോൾ+ഗോൾഡൻ ബൂട്ട് നേടി ഭംഗിയായി വിജയകരമായി ലിയോണിഡാസ് പൂർത്തിയാക്കി.ആദ്യമായി ബ്രസീൽ ലോകകപ്പ് ഉയർത്തുമെന്ന് എല്ലാവരും ഉറപ്പിച്ച ലോകകപ്പ് എഡിഷനിൽ പക്ഷേ മൂന്നാം സ്ഥാനം നേടാനായിരുന്നു വിധി.
1950 ബ്രസീൽ ലോകകപ്പ് - സീസീന്യോ
1950 ലോകകപ്പ് കിരീടം ഉറപ്പിച്ച അജയ്യരായ സംഘമായിരുന്നു പ്ലേമേക്കർ സീസീന്യോയുടെ നേതൃത്വത്തിൽ ടൂർണമെന്റിൽ പന്തു തട്ടിയത്.സീസീന്യോക്ക് പുറമേ ഇതിഹാസ താരങ്ങളായ അഡ്മീർ ചീകോ ജെയർ തുടങ്ങിയ മുന്നേറ്റനിര താരങ്ങൾ എല്ലാം കൂടി 23 ഗോളുകളടിച്ചു കൂട്ടി അത് തെളിയിച്ചതുമാണ്.ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളൊന്നായി അറിയപ്പെടുന്ന സീസീന്യോയുടെ 1950 ലെ സ്വപ്ന സംഘം മറകാനാസോ ദുരന്തത്തിന്റെ ഇരകളായവരാണ്.
Result - സീസീന്യോക്ക് ഫൈനലിൽ തിളങ്ങാൻ കഴിയാതെ ഉറുഗ്വായോട് ചരിത്രത്തിലേ ഏറ്റവും വലിയ അട്ടിമറി തോൽവി (മറകാനാസോ) വഴങ്ങിയെങ്കിലും ടീമിന്റെ ടാളിസ്മാൻ റോളിൽ ടൂർണമെന്റ് മികച്ച താരത്തിനുള്ള അവാർഡ്(ഇന്നത്തെ ഗോൾഡൻ ബോൾ) നേടി തന്റെ റോൾ വിജയകരമായി സീസീന്യോ പൂർത്തിയാക്കി.
1954 - ജുലീന്യോ
Result - ക്വാർട്ടറിൽ പുസ്കാസ് കോകീസ് എന്നിവരടങ്ങിയ മാജികൽ മംഗ്യാർ ഹംഗറിയോട് തോറ്റ് പുറത്തായി. പക്ഷേ ബ്രസീൽ ടീം മെയിൻ മാൻ റോളിൽ ടൂർണമെന്റ് താരമാവുമെന്ന് കരുതപ്പെട്ട ജുലീന്യോ നിരാശപ്പെടുത്തി.പക്ഷെ മൂന്ന് ഗോളടിച്ചു.
1958 - ദിദി & പെലെ
Result - ടൂർണമെന്റ് തുടങ്ങും മുമ്പും ടൂർണമെന്റ് തുടങ്ങി പകുതി വരെയും ബ്രസീലിൻെ മെയിൻ മാൻ(ബെസ്റ്റ് പ്ലെയർ) ദിദി ആയിരുന്നു. ദിദിയെ ചുറ്റിപ്പറ്റി ഉള്ള നീക്കങ്ങളിലൂടെ കളിച്ച ബ്രസീൽ ടീം ക്വാർട്ടറോടെ മാറി മറിയുകയായിരുന്നു. ഗ്രൂപ്പ് ഘട്ട മൽസരങ്ങളിൽ കളിക്കാതെ ഇരുന്ന പതിനേഴ്കാരൻ പെലെ ക്വാർട്ടറിൽ കളിച്ചതോടെ ടീമിന്റെ മെയിൻ മാർ റോൾ നോക്കൗട്ട് സ്റ്റേജുകളിൽ പെലെ ഏറ്റെടുക്കുകയായിരുന്നു.ടൂർണമെന്റ് മികച്ച താരം(ഗോൾഡൻ ബോൾ) എന്ന അവാർഡ് നേടിയത് ദിദി ആണെങ്കിലും ഗ്രൂപ്പ് റൗണ്ടൂകളിൽ പെലെ കളത്തിൽ ഇറങ്ങിയിരുന്നെങ്കിൽ ആ അവാർഡ് ഈസിയായി പെലെ സ്വന്തമാക്കിയേനെ.
1962 - ഗരിഞ്ച
1962 ലോകകപ്പ് പെലെയുടെ ആയിരിക്കും എന്ന് പ്രതീക്ഷിച്ച ഫുട്ബോൾ ലോകത്തിന് മുമ്പിൽ ആദ്യ കളിയിൽ തന്നെ ആറ് മെക്സിക്കൻ താരങ്ങളെ കബളിപ്പിച്ച് ഒരു മാസ്മരിക സോളോ ഗോളും ഗോൾ അസിസ്റ്റും നേടിയ ശേഷം അതിക്രൂരമായി ഫൗൾ വിധേയമായി പരിക്കേറ്റ് ടൂർണമെന്റ് തന്നെ നഷ്ടപ്പെട്ട പെലെക്ക് Successer ആയി ഗരിഞ്ച team main man role ഏറ്റെടുകുകയായിരുന്നു.അതിസുന്ദരമായി ഗരിഞ്ച ടീമിനെ നയിച്ചു കപ്പ് സ്വന്തമാക്കി.നാല് ഗോളുകളും നാല് അസിസ്റ്റും സ്വന്തമാക്കി ഗോൾഡൻ ബോൾ + ഗോൾഡൻ ബൂട്ട് നേടി.
1966 - പെലെ
വീണ്ടും അതിക്രൂരമായി ഫൗളുകൾ പെലെയെ വേട്ടയാടി. രണ്ടാം.മൽസരത്തിൽ പരിക്കേറ്റു പെലെ പുറത്തേക്ക് ബ്രസീൽ ആദ്യ റൗണ്ടിൽ പുറത്ത്.
1970 - പെലെ
തന്റെ പ്രൈം ടൈമിൽ 62 n 66 ലോകകപ്പ് പരിക്ക് കാരണം നഷ്ടപ്പെട്ടതിന്റെ ഖേദം പ്ലേമേക്കറുടെ റോളിൽ പെലെ തകർത്താടി തീർത്ത ലോകകപ്പ്.നാല് ഗോളും ഏഴ് അസിസ്റ്റുമായി പെലെ ഗോൾഡൻ ബോൾ നേട്ടത്തോടെ ബ്രസീലിന്റെ സ്വപ്ന സംഘത്തെ ഹാട്രിക് ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ചു.
1974 - റിവലീന്യോ
70ലെ പെലെയുടെ റിട്ടയർമെന്റോടേ ടീമിന്റെ മെയിൻ മാൻ ടോസ്റ്റാവോ ആയിരുന്നെങ്കിലും 73ൽ കൊറിന്ത്യൻസ് ക്രൂസെയ്റോ മൽസരത്തിനിടെ സംഭവിച്ച എതിർ താരത്തിൽ നിന്നേറ്റ ടോസ്റ്റാവോയുടെ കണ്ണിലേക്കുള്ള ചവിട്ട് ടോസ്റ്റാവോയുടെ കരിയർ അവസാനിപ്പിച്ചു.27 ആം വയസ്സിൽ തന്റെ കരിയറിലെ പീക്ക് ഫോമിൽ നിൽക്കെ 1973ൽ ടോസ്റ്റാവോ വിരമിച്ചു. ശേഷം റിവലീന്യോ പത്താം നമ്പർ ജെഴ്സി അണിഞ്ഞു.74ൽ റിവലീന്യോക്ക് കാര്യമായ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.ക്രൈഫിന്റെ ഡച്ചീന് മുന്നിൽ സെമിയിൽ വീണു.
1978 - ഡിറസു
78ൽ ടീമിന്റെ മെയിൻ മാൻ റോളിൽ അടുത്ത പെലെ എന്ന് വിളിക്കപ്പെട്ട സീകോയെ കണ്ടവരായിരുന്നു ലോക മാധ്യമങ്ങൾ.പക്ഷേ സീകോക്ക് അവസരങ്ങൾ കോച്ച് കുറച്ചതോടെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഡിറസു ലോകകപ്പിൽ ബ്രസീൽ ടീമിന്റെ മെയിൻ മാൻ റോളിലേക്ക് വന്നു.78 ലോകകപ്പിൽ ഒരു തോൽവി പോലും അറിയാതെ കുതിച്ച ബ്രസീൽ അർജന്റീനയുടെ ഒത്തുകളി കാരണം കൊണ്ട് മാത്രം ആയിരുന്നു പുറത്തായത്.ടൂർണമെന്റ് മികച്ച താരത്തിനുള്ള സിൽവർ ബോൾ പുരസ്കാരം ഡിറസു നേടി.
1982 - സീകോ
സന്റാനയുടെ ഡ്രീം ടീം മെയിൻ മാൻ സീകോ നാല് ഗോളോടെയും നാല് അസിസ്റ്റോടെയും ടൂർണമെന്റ് ടോപ് സ്കോറർക്കും മികച്ച താരത്തിനുള്ള അവാർഡുകളിലേക്ക് കുതിച്ചു കൊണ്ടിരിക്കെ ക്വാർട്ടറിലെ ഇറ്റലിയുമായുള്ള അട്ടിമറി നടന്നില്ലായിരുന്നെങ്കിൽ ആ ലോകകപ്പ് സീകോയുടെത് മാത്രം ആയേനെ.
1986 - കരേക
സീകോ പരിക്കേറ്റു റിസർവ് ബെഞ്ചിൽ ആയതോടെ കരേക്ക ആയിരുന്നു ടീമിന്റെ മെയിൻ മാൻ.5 ഗോളോടെ കരേക്ക ടൂർണമെന്റ് ഗോൾഡൻ ബോൾ ഗോൾഡൻ ബൂട്ടിലേക്ക് കുതിക്കവേ ക്വാർട്ടറിൽ അൺഫിറ്റ് സീകോയുടെ പെനാൽറ്റി മിസ് വന്നു.ഫ്രാൻസിനോട് ഷൂട്ടൗട്ടിൽ തോറ്റു പുറത്ത്.
1990- കരേക
24കാരൻ റൊമാരിയോ മെയിൻ മാൻ ആകുമെന്ന് കരുതപ്പെട്ടു.പക്ഷേ പരിക്ക് വില്ലൻ.കരേക മുള്ളർ കൂട്ടുകെട്ട് മൽസരഫലങ്ങൾ നിർണയിച്ചു.പക്ഷേ നിർണായക ഘട്ടത്തിൽ ഇരുവരും പരാജയമായി.
1994 - റൊമാരിയോ
ടീമിന്റെ മെയിൻ മാൻ..അഞ്ച് ഗോളോടെ മൂന്ന് അസിസ്റ്റോടെ ഗോൾഡൻ ബോളോടെ ടീമിനെ മുന്നിൽ നിന്നും നയിച്ചു.നാലാം ലോക കിരീടം.തനിക്ക് ലഭിച്ച പെനാൽറ്റി റായിക്ക് കൊടുത്തില്ലായിരുന്നെങ്കിൽ ഗോൾഡൻ ബൂട്ടും റൊമാരിയോയുടെ പേരിൽ ആയേനെ.
1998- റൊണാൾഡോ
മെയിൻ മാൻ റോൾ ഭംഗിയായി നിർവ്വഹിച്ചു. നാല് ഗോൾ നാല് അസിസ്റ്റോടെ ഗോൾഡൻ ബോൾ.ഫുഡ് പോയിസൻ ഏറ്റ് അപസ്മാരം വന്ന് ഫൈനലിൽ അബോധാവസ്ഥയിൽ ആയതോടെ ടീം തോറ്റു.ടീമിന്റെ അതീവ നിർണായക ഘടകമായ മെയിൻ മാൻ റോണോ പോയതോടെ ബ്രസീൽ സമാനതകളില്ലാതെ ദുർബലമായി ഫൈനലിൽ തകർന്നടിഞ്ഞു.അവിശ്വസനീയതോടെ ആണ് ഞാൻ ആ കളി കണ്ട് തീർത്തത്
2002 - റൊണാൾഡോ
മുന്ന് വർഷത്ത മേജർ ലെഗ് ഇഞ്ചുറീസ് കഴിഞ്ഞു എട്ട് ഗോളോടെ ഒരു അസിസ്റ്റോടെ ടീമിനെ കിരീടത്തിലേക്ക് നയിച്ചു.ചരിത്രത്തിൽ ഏറ്റവുമധികം ഫിഫ കാസ്ട്രോൾ വേൾഡ് കപ്പ് ഇൻഡിവിഡ്യൽ പെർഫോമൻസ് ഇൻഡക്സ് പോയിന്റ് നേടിയ താരം.10 ൽ 9.87 പോയിന്റ് ആണ് റോണോ നേടിയത്.രണ്ടാമത് മറഡോണ86 ആണ് 9.80 , പെലെ70 9.79 , റൊമാരിയോ94 9.79.. എന്നിങ്ങനെ ആണ്.
2006 - റൊണാൾഡീന്യോ
ടീമിന്റെ മെയിൻ മാൻ ഡീന്യോയുടെ പീക്ക് സമയത്തെ ലോകകപ്പ്. ജർമൻ ലോകകപ്പിൽ ഗോൾഡൻ ബോൾ റൊണാൾഡീന്യോ നേടുമെന്ന് 200 ശതമാനം ഉറപ്പിച്ചിരുന്നു അന്ന് ഫുട്ബോൾ ലോകം.പക്ഷേ Failed..
2010 - കകാ
കകയുടെ സുവർണ കാലഘട്ടത്തിലേക്ക് കുതിക്കുന്ന സമയം പക്ഷേ ലോകകപ്പിന് മുമ്പുള്ള പരിക്ക് വില്ലനാകുന്നു.പരിക്കേറ്റു കളിച്ചിട്ടും മെയിൻ മാൻ റോളിൽ നാല് അസിസ്റ്റോടെ ടീമിനെ പ്രചോദിപ്പിച്ചു ക്വാർട്ടറിൽ എത്തിച്ചെങ്കിലും മെലോയുടെ സെൽഫ് ഗോളിൽ വീണു.
2014 - നെയ്മർ
2018 - നെയ്മർ
ഇ ലിസ്റ്റിൽ മെയിൻ മാൻ റോളിൽ വിജയിച്ചവർ ലിയോണിഡാസ് 1938 , സീസീന്യോ 1950 , ദിദ & പെലെ1958 , ഗരിഞ്ച1962 , പെലെ1970 , റൊമാരിയോ1994 , റൊണാൾഡോ1998 ,റൊണാൾഡോ 2002 ..
അടുത്തത് 2022 ലോകകപ്പ് ആണ്..
Will neymar can crack 22?
No comments:
Post a Comment