Sunday, February 5, 2017

ഇരട്ടചങ്കുള്ള കാനറി

Article By - Danish Fenomeno
( Fore more posts visit 
www.danishfenomeno.blogspot.com)
5 February 2017

സമ്മർദ്ദ ഘട്ടങ്ങളിൽ ഇരട്ടി ചങ്കുള്ള കാനറി പക്ഷി 


2010 ലോകകപ്പ് കാലം,ലോക ഒന്നാം റാങ്കുകാരും ടൂർണമെന്റ് ഫേവറൈറ്റുകളുമായ ബ്രസീൽ വളരെ സുഗമമായി ചാമ്പ്യൻ ടീമിനെപ്പോലെ തന്നെ ക്വാർട്ടർ ഫൈനൽ വരെയെത്തി നിൽക്കുന്നു.ലോക ഫുട്‌ബോളിലെ മഹാ പ്രതിഭാസം റൊണാൾഡോ , കാൽപ്പന്തുകളിയുടെ മാന്ത്രിക യാഥാർത്ഥ്യം ഡീന്യോ " ദ എംപറർ "അഡ്രിയാനോ തുടങ്ങിയ ഇതിഹാസ താരങ്ങളൊന്നുമില്ലാതെയാണ് സെലസാവോ ലോകകപ്പിനിറങ്ങിയിരുന്നത്.പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ദുംഗയെന്ന തന്നിഷ്ട പ്രകാരനായ കോച്ച് മൂവരെയും മനപ്പൂർവ്വം അവഗണിക്കുകയായിരുന്നു.
എന്നാൽ ഈ ഇതിഹാസ താരങ്ങളില്ലാതെ തന്നെ 2009 കോൺഫെഡറേഷനും രണ്ടാം നിര താരങ്ങളെ വെച്ച് 2007 കോപ്പാ അമേരിക്കയും സ്വന്തമാക്കിയ ദുംഗയുടെ ബ്രസീൽ കാക-റൊബീന്യോ-ഫാബിയാനോ ത്രയങ്ങളുടെ മികവിൽ ആഫ്രിക്കൻ മണ്ണിലെ പ്രഥമ ലോകകപ്പിലും ആശാവഹമായ മികച്ച പ്രകടനമാണ് തുടക്കം മുതലേ നടത്തിയിരുന്നത്.
പക്ഷേ കണക്കുകൂട്ടലുകളെല്ലാം തന്നെ തെറ്റിച്ചത് ക്വാർട്ടർ ഫൈനലായിരുന്നു.ഡച്ച് പടക്കെതിരെ റോബിന്റെ ഗോളിൽ കടിച്ചു തൂങ്ങി രക്ഷപ്പെടാമെന്നുള്ള ദുംഗയുടെ പ്രതിരോധാത്മക ശൈലി ദുരന്തത്തിലേക്ക് നയിക്കുകയായിരുന്നു.പ്രതിരോധത്തിലെ ചില ആശയകുഴപ്പങ്ങളായിരുന്നു ദുംഗയുടെ ബ്രസീലിന് വിനയായത്.എല്ലാ തലത്തിലും വളരെ കെട്ടുറപ്പുള്ള മികച്ച ടീമായിട്ടും ലോകകപ്പ് നേടാനാകാതെ പോയത് തീർത്തും ദൗർഭാഗ്യകരവും ദുഖകരമായിപ്പോയി.ഇതിന് കാരണമായി തീർന്നത് ദുംഗയെന്ന പ്രതിരോധാത്മക പരിശീലകന്റെ തന്ത്രങ്ങളായിരുന്നു.ആഫ്രിക്കൻ ലോകകപ്പ് ദുരന്തം നയിച്ചത് ബ്രസീലിന്റെ സുവർണ തലമുറകളുടെ അന്ത്യത്തിലേക്കായിരുന്നു.
കാൽപ്പന്തുകളിയിൽ വിപ്ലവം സൃഷ്ടിച്ച രണ്ടു പതിറ്റാണ്ടിന്റോളം കാലത്തെ സുവർണ തലമുറയിലെ ബ്രസീലിയൻ ഇതിഹാസങ്ങൾ സ്വന്തമാക്കിയത് രണ്ടു ലോകകപ്പ് ഉൾപ്പെടെ പത്തോളം ഇന്റർനാഷണൽ കപ്പുകളായിരുന്നു നേടിയത്.റൊമാരിയോ മുതൽ റൊബീന്യോ വരെയുള്ള സുവർണ്ണതലമുറയിലെ തുടക്കം മുതൽ ഒടുക്കം വരെ ഒരു മൽസരം പോലും വിടാതെ തൽസമയം കാണാനുള്ള ഭാഗ്യം എനിക്കുണ്ടായതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം.കഴിഞ്ഞു പോയ സുവർണ തലമുകളെയൊർത്ത് ദുഖിച്ചിരിക്കാതെ പുതിയ കാനറിപ്പക്ഷികളെ സെലസാവോയിലേക്കവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷൻ പുതു പുത്തൻ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആവിഷ്കരിച്ചു തുടങ്ങി.ഇതിന്റെ ഭാഗമായി തന്നെ കൊറിന്ത്യൻസ് പരിശീലകനായിരുന്ന മാനോ മെനിസസിനെ കോച്ചായി നിയമിച്ചു.മെനിസസ് ടീമിനെ വാർത്തുടച്ചുവെന്ന് പറയാം.കൗമാര പ്രായത്തിലുള്ള പ്രതിഭാധ്നരായ കാനറിപ്പക്ഷികളെ മാത്രം സെലസാവോയിലേക്ക് പരിഗണിച്ചപ്പോൾ അതിൽ ഇരട്ട ചങ്കുള്ളൊരു കാനറി കിളിയുണ്ടായിരുന്നു.കാൽപ്പന്തുകളിയുടെ ദൈവം പെലെ വളർത്തി വലുതാക്കിയ സാന്റോസ് എന്ന ക്ലബിന്റെ അമരക്കാരനായിരുന്ന പതിനെട്ടുകാരൻ പയ്യൻ , ലോക ഫുട്‌ബോളിലെ ദൃഷടി വിഷയമായി ഉയരങ്ങൾ താണ്ടി പറക്കാൻ തയ്യാറായി നിൽക്കുന്ന ഫുട്‌ബോളിന്റെ സ്വർഗ ഭൂമിയിലെ നിസർഗ സുന്ദരമായ കാനറി പക്ഷി , നെയ്മർ ഡാ സിൽവ ഡോസ് സാന്റോസ് ജൂനിയർ എന്ന നെയ്മർ ജൂനിയർ പ്രശസ്തമായ മഞ്ഞ ജെഴ്സിയിൽ മാനോ മെനിസസിന് കീഴിൽ പിറന്നു.
അവിടെ തുടക്കം കുറിച്ചത് ബ്രസീലിയൻ ഫുട്‌ബോളിന്റെ പുതുയുഗപ്പിറവിക്കായിരുന്നു.
മോഗി ഡാ ക്രൂസിലെ അൽഭുത ബാലൻ
സാവാപോളോ സംസ്ഥാനത്തിലെ വ്യവസായിക കേന്ദ്രങ്ങളിലൊന്നായ മോഗി ഡാ ക്രൂസിലായിരുന്നു നെയ്മറിന്റെ ജനനം.സാവോപോളോ നഗരത്തിൽ നിന്നും വെറും നാല്പ്പതു കിലോമീറ്റർ മാത്രമകലത്തിൽ സ്ഥിതി ചെയ്യുന്ന മോഗി ഡാ ക്രൂസിന്റെ ഫവേലകളിൽ കളിച്ചു വളർന്ന കുഞ്ഞു നെയ്മറിന് എന്നും പ്രചോദനമായി മാറിയതും തന്റെ ഹീറോയായ പിതാവ് നെയ്മർ സീനിയറായിരുന്നു.ഫുട്‌ബോളിൽ യൂറോപ്യൻ കുട്ടികളെപോലെ പോലെ അക്കാദമികളോ ക്ലബുകളോയല്ലല്ലോ ബ്രസീലിയൻ പിഞ്ചുകുഞ്ഞുങ്ങളുടെ ഗുരുകുലം.കാൽപ്പന്തുകളിയിലെ അവരുടെ ഗുരുകുലം തെരുവാണ്.തെരുവിലൂടെയും കടൽതിരത്തും കൂടി കളിച്ചാർജ്ജിക്കുന്നതാണ് അവരുടെ സാങ്കേതിക മികവും ഡ്രിബ്ലിംഗ് സ്കില്ലുകളും.ജൻമനാ തന്നെ തന്നിൽ സിദ്ധമായ "ജോഗ ബോണിറ്റോയുടെ വിഭവങ്ങൾ" ഒന്നു പുഷ്ടിപ്പെടുത്തുകയും മിനുക്കിയെടുക്കുകയും ചെയ്യേണ്ട കാര്യമേ നെയ്മർക്കുണ്ടായിരുന്നുള്ളൂ.
അതിന് ഏറ്റവും അനുയോജ്യമായ പ്ലാറ്റ്ഫോം ഫൂട്സാൽ തന്നെയാണെന്ന് നെയ്മർ സീനിയറിന് അധികം ചിന്തിക്കേണ്ടി വന്നിരുന്നില്ല.തന്റെ മകന്റെ ചടുലമായ നീക്കങ്ങളും വേഗതായർന്ന പേസിലുള്ള ഡ്രിബ്ലിംഗുകളും കൗശലമായ ട്രിക്കുകളും കണ്ട് അതിശയിച്ച പിതാവ് തന്റെ മകനെ സാവോ പോളോയിലെ ഒരു ഫൂട്സാൽ ക്ലബിൽ ചേർത്തു.അതോടെ പത്ത് തികയാത്ത നെയ്മർ സാവോപോളോയിലെ പലയിടത്തുമായി നടന്ന ഫൂട്സാൽ ടൂർണമെന്റുകളിലൂടെയും തെരുവു ഫുട്‌ബോളിലൂടെയും പ്രശസ്തിയിലേക്കുയർന്നു.

സാന്റോസ് യൂത്ത് ടീമിലേക്ക്
സാവോ വിൻസന്റെയിലേക്ക് കൂടുമാറിയ നെയ്മറുടെ കുടുംബം, സാന്റോസിന് തൊട്ടരികെയുള്ള പോർച്ചുഗീസ് സാന്റിസ്റ്റ എന്ന യൂത്ത് ക്ലബിൽ ജോയിൻ ചെയ്തതോടെ നെയ്മറുടെ പ്രസിദ്ധി വർധിച്ചു.
പതിനൊന്നുകാരൻ നെയ്മർ ജൂനിയർ എന്ന വണ്ടർ കിഡിനെ റാഞ്ചാൻ സാവോപോളോയടക്കം സ്റ്റേറ്റിലെ ഒരുപിടി മികച്ച ക്ലബുകൾ വട്ടമിട്ടെങ്കിലും തന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഫുട്‌ബോൾ ദൈവത്തിന്റെ ചൈതന്യം അനുഭവിച്ചറിഞ്ഞ് പ്രശസ്തിയുടെ കൊടുമുടി താണ്ടിയ സാന്റോസ് ക്ലബിൽ ചേരാനായിരുന്നു നെയ്മറിന് താൽപര്യം.അങ്ങനെ 2003 ൽ നെയ്മർ സാന്റോസുമായി ലോംങ് ടേം യൂത്ത് കോൺട്രാക്റ്റിൽ ഒപ്പു വെച്ചു.
പുതു ചരിത്രത്തിന്റെ തുടക്കമായിരുന്നത്.പെലെ ,പെപെ,ക്ലോഡാൾഡോ ,റോബീന്യോ തുടങ്ങിയവർ ലോകം കീഴടക്കിയത് സാന്റോസിന്റെ യൂത്ത് ടീമിലൂടെ കരിയറിന് തുടക്കം കുറിച്ചായിരുന്നു.കോട്ടീന്യോ( മുൻ താരം) ഡീഗോ ,എലാനോ ,അലക്സ് ,ഗാൻസോ ..തുടങ്ങിയ താരങ്ങളെല്ലാം വളർന്നതും പെക്സെ( സാന്റോസിന്റെ വിളിപേര്) യൂത്ത് സിസ്റ്റത്തിലൂടെയായിരുന്നു.
ക്ലബ് കരിയറിലൂടെ
സാന്റോസിലൂടെ പ്രൊഫഷണൽ ക്ലബ് ഫുട്‌ബോൾ അരങ്ങേറ്റം.
സാന്റോസ് യൂത്ത് ടീമിലെ അപാര പ്രകടനം തുറന്നത് സാന്റോസിന്റെ സീനിയർ ടീമിലേക്കുള്ള വാതിലായിരുന്നു.തന്റെ ഫുട്‌ബോൾ കരിയറിന് അവിടെ തുടക്കം കുറിച്ചു.ആദ്യത്തെ പ്രൊഫഷണൽ ഫുട്‌ബോൾ കരാറിൽ നെയ്മർ സാന്റോസുമായി ഒപ്പു വെച്ചു.
ബ്രസീലിയൻ ഫുട്‌ബോളിൽ വളരെ നേരത്തെ തന്നെ അതായത് പതിനാറ് പതിനേഴ് വയസ്സിൽ പ്രൊഫഷണൽ ഫുട്‌ബോളിൽ അരങ്ങേറ്റം കുറിക്കുന്നത് ഒരൽഭുത സംഗതിയൊന്നുമല്ല.അത്കൊണ്ട് തന്നെ നെയ്മർ ഏതൊരു ബ്രസീലിയൻ ഇതിഹാസങ്ങളെപോലെ തന്നെ പതിനേഴാം വയസ്സിൽ സീനിയർ ഫുട്‌ബോളിൽ അരങ്ങേറ്റം കുറിച്ചു.ഒരു കാര്യം ഓർക്കുക ഗാരിഞ്ച ദിദി റൊമാരിയോ റിവാൾൾഡോ ഡീന്യോ റൊബീന്യോ തുടങ്ങിയ ഇതിഹാസതാരങ്ങൾ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പായിരുന്നു നെയ്മർ ഫുട്‌ബോളിൽ കന്നി മൽസരം കളിച്ചത്.
2009 മാർച്ച 7 ന് കമ്പീണാറ്റോ പോളിസ്റ്റയിൽ പകരക്കാരനായി ഓയിസ്റ്റെ ക്ലബിനെതിരെയായിരുന്നു അരങ്ങേറ്റം.ഓയിസ്റ്റെക്കെതിരെയുള്ള മികച്ച പ്രകടനം പെലെയുടെ പ്രശംസ പിടിച്ചു പറ്റി. അടുത്ത കളിയിൽ ഇതിഹാസതാരം റിവാൾഡോ കളിച്ചു വളർന്ന ക്ലബായ മോജി മിഗ്രിമിനെതിരെ ആദ്യ ഇലവനിൽ സ്ഥാനം നേടി.തന്റെ കരിയറിലെ ആദ്യ ഗോളടിച്ച് നെയ്മർ കരുത്തുക്കാട്ടി.തുടർന്ന് സാന്റോസിനെ പൗളിസ്റ്റ ലീഗിന്റെ ഫൈനൽ വരെയെത്തിക്കാൻ താരത്തിന് കഴിഞ്ഞു.14 ഗോളുകളും 7 അസിസ്റ്റുകളുമായിരുന്നു നെയ്മർ തന്റെ അരങ്ങേറ്റ സീസണിൽ അടിച്ചത്.
എന്നാൽ 2010 വർഷമായിരുന്നു നെയ്മർ ലോകഫുട്ബോളിലെ അൽഭുത പ്രതിഭയായി വളർന്നത്.പൗളിസ്റ്റാ ലീഗിൽ ഗ്വരാനിക്കെതിരെ അഞ്ച് ഗോൾ പ്രകടനവുമായി സാന്റോസിനെ മുന്നോട്ട് നയിച്ച നെയ്മർ ചാമ്പ്യൻഷിപ്പ് നേടിയും പൗളിസ്റ്റ ലീഗ് ഗോൾഡൻ ബോൾ നേടിയുമാണ് ബ്രസീലിയൻ ലീഗിനൊരുങ്ങിയത്.ലീഗിൽ 31 കളികളിൽ നിന്ന് 17 ഗോളുകൾ നേടുകയും മാത്രവുമല്ല ഗാൻസോക്കൊപ്പമുള്ള കൂട്ട്കെട്ട് ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റി.11 ഗൊളടിച്ച നെയ്മറിന്റെ മികവിൽ കോപ്പാ ഡോ ബ്രസീലും നേടാനും സാന്റോസിനായി.സീസണിൽ മൊത്തം 42 ഗോളുകൾ നേടിയതോടെ നെയ്മർ പ്രമുഖ ക്ലബുകളുടെ നോട്ടപ്പുള്ളിയായി മാറി.ചെൽസിയുടെ വമ്പൻ ഓഫർ സാന്റോസും നെയ്മറും നിരസിച്ചത് താരത്തിന് സാന്റോസിനോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതായിരുന്നു.
കോപ്പ ലിബർട്ടഡോറസ് വിജയം
നെയ്മറിന്റെ സീനിയർ ടീമിനോടപ്പമുള്ള പ്രകടനങ്ങൾ സാന്റോസിന്റെ 1950കളിലെയും 60കളിലെയും പെലെ കോട്ടീന്യോ പെപെ തുടങ്ങിയ ഇതിഹാസങ്ങൾ അടങ്ങിയ ടീമുമായി താരതമ്യം ചെയ്യപ്പെട്ടു.നെയ്മറും ഗാൻസോയും തമ്മിലുള്ള പാർട്ണർഷിപ്പ് സൗത്ത് അമേരിക്കൻ ഫുട്‌ബോളിന്റെ അമരത്തേക്ക് സാന്റോസിന്റെ തിരിച്ചുവരവിനാണ് സക്ഷ്യം വഹിച്ചത്.
കോപ്പാ ലിബർട്ടഡോറസ് 48 വർഷങ്ങൾക്ക് ശേഷം സാന്റോസിന് നേടികൊടുത്തായിരുന്നു ചരിത്രത്തിൽ ഇടം നേടിയത്.1963 ൽ പെലെയുടെ മികവിൽ ലിബർട്ടഡോറസ് ജയിച്ച ശേഷം 2011 ലിയാരുന്നു സാന്റോസ് കിരീടം ചൂടിയിരുന്നത്.ആറ് ഗോളോടെ നോക്കൗട്ട് റൗണ്ടിലും ക്വാർട്ടറിലും സെമിയിലും ഫൈനലിലും ഗോളടിച്ചും ഗോളടിപ്പിച്ചും നെയ്മർ ഏറെക്കുറെ ഒറ്റയ്ക്ക് ടീമിനെ തോളിലേറ്റി ഗോൾഡൻ ബോൾ നേടിയാണ് സാന്റോസിനെ ലാറ്റിനമേരിക്കൻ ചാമ്പ്യൻമ്മാരാക്കിയത്.2011 ലെ സൗത്ത് അമേരിക്കൻ മികച്ച ഫുട്‌ബോൾ താരത്തിനുള്ള അവാർഡും കരസ്ഥമാക്കാൻ നെയ്മറിന് സാധിച്ചു.2010 ലെ അവാർഡ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്തായിരുന്നു നെയ്മർ.മാത്രവുമല്ല ഫ്ലെമെംഗോക്കെതിരെ നാല് പേരെ ഡ്രിബ്ൾ ചെയ്തു കയറി ഗോളടിച്ച ഗോളിന് ഫിഫ പുസ്കാസ് അവാർഡും താരത്തെ തേടിയെത്തി.2011 ൽ പൗളിസ്റ്റ ലീഗും താരം സ്വന്തമേക്കി.സീസണിൽ 47 കളികളിൽ നിന്നായി 24 ഗോളുകളും 2012 സീസണിൽ 47 കളിയഇൽ നിന്നായി 43 ഗോളുകളും സ്വന്തമാക്കി.2012 ൽ വീണ്ടും സൗത്ത് അമേരിക്കൻ ബെസ്റ്റ് പ്ലെയർ അവാർഡ് നേടി.2010 11 12 മൂന്ന് വർഷങ്ങളിലായി ഹാട്രിക് പൗളിസ്റ്റ ചാമ്പ്യൻഷിപ്പുകളാണ് നെയ്മർ സാന്റോസിന്റെ മ്യൂസിയത്തിലെത്തിച്ചത്.225 കളികളിൽ നിന്നായി 136 ഗോളുകളാണ് നെയ്മർ സാന്റോസിൽ നേടിയത്.ഇത് ഔദ്യോഗിക മൽസരങ്ങളിലെ കണക്കാണ്.അനൗദോഗിക മൽസരങ്ങളും കൂട്ടിയാൽ മൊത്തം ഗോളിൽ മാറ്റമുണ്ടാകും.
ബാഴ്സലോണയിൽ
2013 ൽ സാന്റോസിൽ നിന്ന് റെക്കോർഡ് തുകക്ക് ബാഴ്സയിലേക്ക് കൂടുമാറിയ നെയ്മർ റൊണാൾഡോ കാർലോസ് തുടങ്ങിയ താരങ്ങൾ റയലാണ് നെയ്മറിന് ഏറ്റവും യോജിച്ച ക്ലബെന്ന ഉപദേശം കേൾക്കാതെയാണ് ബാഴ്സയിലേക്ക് തിരിച്ചത്.അത്.മാഡ്രിഡിനെതിരെ അരങ്ങേറ്റ മൽസരങ്ങളിൽ തന്നെ ഗോളടിച്ച് സൂപ്പർ കോപ്പാ ഡി എസ്പാന നേടി കൊടുത്തു.ആദ്യ സീസണിൽ തന്നെ പതിനഞ്ച് ഗോളുകളും രണ്ടാം സീസണിൽ ബാഴ്സയുടെ ട്രെബിൾ കീരിട നേട്ടത്തിൽ നിർണായക താരമായി മാറി.ചാമ്പ്യൻസ് ലീഗ് ബാഴ്സയെ ജെതാക്കാളാക്കിയത് നെയ്മറായിരുന്നു.നോക്കൗട്ട് ക്വാർട്ടർ സെമി , ഫൈനൽ തുടങ്ങി എല്ലാ നിർണായ ഘട്ടത്തിലും രക്ഷകന്റെ റോളിൽ നെയ്മർ ഗോളടിച്ച് അവതരിച്ചപ്പോൾ ബാഴ്സ വളരെ ഈസിയായി തന്നെ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കി.നോക്കൗട്ട് മൽസരങ്ങളിലെല്ലാം ഗോളടിച്ച ആദ്യ താരമായും നെയ്മർ. കോപ്പാ ലിബർട്ടഡോറസിലും ചാമ്പ്യൻസ് ലീഗിലയും നോക്കൗട്ട് മൽസരങ്ങളിൽ ഗോളടിക്കുന്ന അപൂർവ്വങ്ങളിൽ അപൂർവ്വ റെക്കോർഡും സ്വന്തമാക്കാൻ നെയ്മർക്ക് കഴിഞ്ഞു.
168 മൽസരങ്ങൾ ബാഴ്സക്ക് വെണ്ടി കളിച്ചപ്പോൾ വെറും 94 ഗോളുകളാണ് നെയ്മർക്ക് നേടാനയാതെന്നത് തന്നെ ഏറ്റവും വലിയ ഉദാഹരണമാണ് നെയ്മറിന് പറ്റിയ പ്ലാറ്റ്ഫോമല്ല ബാഴ്സയെന്നത്.
ബാഴ്സയൊടപ്പം 2022 വരെ കരാർ പുതുക്കിയ നെയ്മർ ടീമിലെ മികച്ച താരമായിട്ടും അടിമപ്പണയെടുത്ത് ഒതുങ്ങി കഴിയുകയാണെന്നത് സങ്കടകരമായ അവസ്ഥ തന്നെയാണ്.
ബ്രസീൽ കരിയർ
നെയ്മറിലൂടെ കാനറികളുടെ പുതുയുഗപ്പിറവി
2010 ലോകകപ്പിൽ നെയ്മറെ ടീമിലെടുക്കണമെന്ന് പറഞ്ഞ് പതിലായിരത്തോളം നിവേദനങ്ങളാണ് ദുംഗക്ക് മുന്നിൽ ലഭിച്ചത്.പെലെ റൊമാരിയോ തുടങ്ങിയവരും നെയ്മറെ ടീമിലെടുക്കണമെന്നാവിശ്യം ഉന്നയിച്ചപ്പോൾ ദുംഗ പറഞ്ഞത് നെയ്മർ കൗമാര പ്രതിഭയാണെന്നും പരിചയസമ്പന്നതയില്ലെന്നും പറഞ്ഞു ഒഴിയുകുകയായിരുന്നു.
നെയ്മറിലൂടെ പുതു യുഗത്തിന് തുടക്കം കുറിക്കുകയായിരുന്നു മെനിസസ്.അണ്ടർ 17 ലോകകപ്പ് അടക്കം നിരവധി ടൂർണമെന്റുകൾ മഞ്ഞപ്പടയോടപ്പം കളിച്ച് അനുഭവ സമ്പത്താർജ്ജിച്ച നെയ്മറിനെ ടീമിന്റെ മെയിൻ പ്ലേയറാക്കി ഗാൻസോയോടപ്പം പുതിയ തലമുറയുടെ വികാസത്തിന് മാനോ ആരംഭം കുറിച്ചപ്പോൾ ബ്രസീൽ ആരാധകരുടെ പ്രതീക്ഷകൾ വെറുതെയായില്ല.2010 ആഗസ്റ്റ് പത്തിന് അമേരിക്കക്കെതിരെ നെയ്മർ തന്റെ അരങ്ങേറ്റ മൽസരത്തിൽ തന്നെ ഗോളടിച്ച് ചരിത്രം രചിച്ചു.തുടർന്ന് നടന്ന കളിയിൽ സ്കോട്ലാന്റിനെതിരെ ഇരട്ട ഗോളുകളും നേടി താരം കരുത്തു തെളിയിച്ചു.
2011 സൗത്ത് അമേരിക്കൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ 9 ഗോളോടെ ടീമിനെ കിരീടത്തിലേക്ക് നയിക്കുകയും ടൂർണമെന്റ് ബെസ്റ്റ്പ്ലെയറും ഗോൾഡൻ ബുട്ടും സ്വന്തമാക്കാനും സാധിച്ചു.സീനിയർ ടീമിനോടപ്പം തിരക്കിനായതിനാൽ 2011 അണ്ടർ 20 ലോകകപ്പ് കളിക്കാൻ നെയ്മർക്ക് കഴിഞ്ഞില്ല.നെയ്മറുടെ അഭാവത്തിലും കോട്ടീന്യോ ഓസ്കാർ കാസ്മിറോ ലുകാസ് തുടങ്ങിയ യുവതാരങ്ങളുടെ മികവിൽ ബ്രസീൽ ലോകകപ്പ് നേടി.
2011 കോപ്പാ അമേരിക്കയിൽ യുവ താരങ്ങളുമായി പരീക്ഷണത്തിനൊരുങ്ങിയ മാനോയുടെ തന്ത്രങ്ങളുടെ കേന്ദ്രബിന്ദു നെയ്മർ തന്നെയായിരുന്നു.രണ്ടു ഗോളുകളും ഒരു അസിസ്റ്റും സ്വന്തം പേരിൽ കുറിച്ച് പതിനെട്ടുകാരനായ നെയ്മർ തനിക്ക് ചയ്യാൻ കഴിയുന്നത് നിർവഹിച്ചു.
മാനോ കളി സമനിലയിലായിരിക്കെ നെയ്മർ ഗാൻസോ റോബീന്യോ തുടങ്ങിയ താരങ്ങളെ പിൻവലിച്ചത് ഷൂട്ടൗട്ടിൽ പരാഗ്വെയോടുള്ള തോൽവിക്ക് കാരണമായി മാറി.
2012 ഒളിമ്പിക്സായിരുന്നു നെയ്മറിന്റെ കരിയർ വളർച്ചക്ക് സഹായകമായ മറ്റൊരു മികച്ച പ്രകടനം.ലണ്ടനിൽ നടന്ന ഒളിമ്പിക്സിൽ നാല് ഗോളടിച്ച് ടീമിനെ ഫൈനലിലെത്തിക്കാൻ താരത്തിന് സാധിച്ചെങ്കിലും ഫൈനലിൽ മെക്സിക്കോയോട് കഷ്ടിച്ചു പരാജയപ്പെട്ടു.ചൈനക്കെതിരെ നടന്ന സൗഹൃദ മൽസരത്തിൽ മഞ്ഞപ്പടക്ക് വേണ്ടി ആദ്യമായി ഹാട്രിക് നേടാനും കഴിഞ്ഞു.സൂപ്പർക്ലാസികോയിൽ അർജന്റീന യെ തകർത്ത് ബ്രസീൽ തുടരെ രണ്ടാം കിരീടം സ്വന്തമാക്കിയതും നെയ്മറുടെ ഗോൾ മികവിലായിരുന്നു.
2013 ൽ നടന്ന കോൺഫെഡറേഷൻ കപ്പായിരുന്നു നെയ്മറുടെ പ്രതിഭ ലോകം മുഴുവൻ കാണാനിടയായത്.ലോക ഫുട്‌ബോളിലെ പല മെസ്സി ക്രിസ്ത്യനോ തുടങ്ങി പ്രമുഖർക്കും നേടാനാകാതെ പോയത് രാജ്യത്തിന് വേണ്ടിയൊരു കപ്പ് ,അത് മറകാനയുടെ നടുമുറ്റത്ത് സാധ്യമാക്കുകയായിരുന്നു നെയ്മർ.22 ആം റാങ്കിലുണ്ടിയിരുന്ന വെറോം ശരാശരി ടീമിനോപ്പം നാല് ഗോളുകളും ആറ് അസിസ്റ്റുകളുമായി ടൂർണമെന്റ് ഗോൾഡൻ ബോൾ പട്ടം സ്വന്തമാക്കിയാണ് നെയ്മർ വൻകരകളുടെ ചാമ്പ്യൻഷിപ്പ് റിയോയിലെ മ്യൂസിയത്തിൽ തന്നെ നില നിർത്തിയത്.തുടർന്നു നടന്ന സൗഹൃദ മൽസരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച നെയ്മറുടെ കരിയറിലെ ദുരന്തമായി മാറീയത് 2014 ലോകകപ്പ് ആയിരുന്നു.നാല് ഗോളുകളും ഗോളുകൾക്ക് വഴിയൊരുക്കിയും സ്വന്തം നാട്ടിൽ ലോകകപ്പ് നേടി ചരിത്രം തീർക്കുമെന്ന പ്രതീതി ജനിപ്പിച്ച ശേഷം സുനിഗെയെന്ന കൊളംബിയൻ കാട്ടു ചെന്നായയുടെ രൂപത്തിൽ ലോകകപ്പ് സ്വപ്നങ്ങൾ ദുരന്തസ്വപ്നം മാത്രമായി.ഒരു പക്ഷേ നെയ്മറുടെ നട്ടെല്ല് തകർത്ത സുനിഗയുടെ ഫൗൾ ഇല്ലായിരുന്നേൽ ബ്രസീൽ മറകാനയുടെ കണ്ണീർ എന്നന്നേക്കുമായി മായിച്ചേനെ എന്നു വിശ്വസിക്കുന്നയാളാണ് ഞാൻ.
സ്കോളരി പോയ ശേഷം വീണ്ടും ദുംഗയുടെ കാലഘട്ടം വന്നതോടെ നായകനായ നെയ്മറിന്റെ സ്കോറിംഗ് മികവിന് ഒരു ക്ഷാമവും വന്നില്ലായിരുന്നു.ജപ്പാനെതിരെ നാല് ഗോളടിച്ച് ബ്രസീലിയൻ ഫുട്‌ബോൾ ചരിത്ര താളുകളിൽ വീണ്ടും നെയ്മർ ഇടം പിടിച്ചു.അർജൻീനയെ തകർത്ത് നായകനായി തന്നെ ഹാട്രിക് സൂപ്പർക്ലാസികോ സ്വന്തമാക്കി.സുനിഗയുമായുള്ള ലോകകപ്പ് സംഭവത്തിന്റെ ബാക്കിപത്രമായിരുന്നു 2015 കോപ്പയിൽ അരങ്ങേറിയിരുന്നത്.
2016 ഒളിമ്പിക്സിൽ മെകാളക്ക് കീഴിൽ നെയ്മറിന്റെ നായക മികവ് ലോകം കണ്ടു.നാല് ഗോളും നാല് അസിസ്റ്റുകളുമായി ജീസസ് -ലുവാൻ-ഗാബി ത്രയങ്ങളുടെ വഴികാട്ടിയായി വർത്തിക്കാനും നായകന് കഴിഞ്ഞു.നിർണായകമായ ഫൈനലിൽ ഫ്രീ കിക്ക് ഗോളും സമ്മർദ്ദമേറിയ പെനാൽറ്റി ഷൂട്ടൗട്ടീലെ ഗോളും നേടി തനിക്കുള്ള ഇരട്ട ചങ്ക് എന്തെന്ന് ലോക ഫുട്‌ബോളിന് കാണിച്ചു കൊടുത്തു നെയ്മർ.ഇക്കാലയളവിൽ മൂന്നു ഫൈനലിലും വെറും സംപൂജ്യനായി പെനാൽറ്റിയും പുറത്തേക്കടിച്ച് നിലവിളിച്ചു കരഞ ഫുട്‌ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം വരെ നടത്തിയ ദുർബലനായ ലിയോണൽ മെസ്സി നെയ്മറെ കണ്ട് പഠിക്കണം.
സമ്മർദ്ദ ഘട്ടങ്ങളിൽ ഇരട്ടചങ്കുള്ള കാനറികളുടെ സുൽത്താനെ മാതൃകയാക്കണം. ബ്രസീലിയൻ ചരിത്രത്തിൽ കിട്ടാക്കനിയായ ഒളിമ്പിക് സ്വർണം നെയ്മറിന്റ സുവർണ കാലുകളാൽ തങ്കലിപികളാൽ റിയോയിലെ നാഷണൽ മ്യൂസിയത്തിൽ രേഖപ്പെടുത്തി.
ടിറ്റെയെന്ന മാന്ത്രിക പരിശീലകനു കീഴിൽ കാനറിപ്പടയുടെ എല്ലാമെല്ലാമായ നെയ്മർ വിസ്മയം സൃഷ്ടിച്ചപ്പോൾ ദുംഗ തള്ളിയിട്ടു പോയ ആറാം സ്ഥാനത്തു നിന്നു കാനറിപ്പട ഇരട്ട ചങ്കുള്ള കാനറിയുടെ മികവിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.അർജന്റീനയെ ഹൊറിസോണ്ടയിൽ തകർത്ത് തരിപ്പണമാക്കി വിട്ടതും മെസ്സിയെ നാണം കെടുത്തിയതും നെയ്മറായിരുന്നു.
വെറും 75 മൽസരങ്ങളിൽ നിന്നും അൻപതാം ഗോളും സ്വന്തമാക്കി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിൽ നാലാം സ്ഥാനത്തു മാത്രമാണ് നെയ്മർ.
പ്ലെയിംഗ് സ്റ്റൈൽ& ബ്രില്ല്യൻസ്
ബ്രസീലിയൻ ജോഗാ ബോണിറ്റോയുടെ സകല രസങ്ങളും സ്വന്തം രക്തത്തിൽ അലിഞ്ഞു ചേർന്ന പ്രതിഭാസമാണ് നെയ്മർ.റൊണാൾഡോ ,പെലെ ,ഡീന്യോ ,സീകോ,റൊമാരിയോ തുടങ്ങിയ ഇതിഹാസങ്ങളെപ്പോലെ തന്നെ അറ്റാക്കിംഗ് മിഡ്ഫീൽഡ്, സെന്റർ സ്ട്രൈക്കർ , വൈഡ് ഫോർവേഡ് , സെക്കൻഡറി ഫോർവേഡ് ഏതു പൊസിഷനിലും കളിക്കാൻ പ്രാപ്തൻ.അതുകൊണ്ട് തന്നെ ഒരു തികഞ്ഞ അറ്റാക്കിംഗ് പ്ലേമേക്കറായി നെയ്മറെ വിലയിരുത്താം.നെയ്മറെ മറ്റു ലോകോത്തര താരങ്ങളിൽ നിന്നു വൈശിഷ്ടമാക്കുന്നത് അദ്ദേഹത്തിന്റെ മാസ്മരിക ആക്സിലറേഷനും വേഗതയാർന്ന പേസിൽ ഡ്രിബ്ലിംഗ് ടെക്നികുകൾ ഉപയോഗിക്കാനുള്ള തന്റേടവും മികവുമാണ്.നെയ്മറുടെ ട്രിക്കുകൾ മുൻകാല ബ്രസീലിയൻ ഇതിഹാസങ്ങൾക്കല്ലാതെ ചെയ്യാൻ സാധ്യമല്ല.
പ്രത്രേകിച്ചുംപെലെ റിവലീന്യോ റൊണാൾഡോ ഡീന്യോ ഡെനിൽസൻ എന്നിവർ വികസിപ്പിച്ചെടുത്ത പെഡലാഡയും ഫ്ലിപ് ഫ്ലാപും ഹാറ്റ് മൂവും റെയിൻബോ സ്കില്ലും ഇന്നത്തെ ജനറേഷനിൽ നെയ്മർക്കല്ലാതെ ഇത്ര പെർഫക്ഷനോടെ എതിരാളികൾക്ക് മേൽ പ്രയോഗിക്കാൻ സാധ്യമല്ല.
രണ്ടു ഫൂട്ടുകൾ കൊണ്ടും അനായാസതോടെ ഗോളടിക്കുന്ന നെയ്മർ തന്റെ ക്രിയാത്മക നീക്കങ്ങൾ കൊണ്ടും പ്ലേമേക്കിംഗ് മികവുകൾ കൊണ്ടും ഡീന്യോ റോബീന്യോമാരുമായി സാമ്യം പുലർത്തുന്നു.സെറ്റ് പീസുകളിലുള്ള കൃത്യത നെയ്മറെ ഒരു ഫ്രീ കിക്ക് വിദഗ്ധൻ കൂടിയാക്കുന്നു.ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഡ്രിബ്ലറായ നെയ്മറെ വെല്ലാൻ രാജ്യാന്തര ഫുട്‌ബോളിൽ മറ്റൊരു താരം അടുത്തെങ്ങുമില്ലെന്നതാണ് സത്യം.
റൊണാൾഡോ റൊമാരിയോ ഡീന്യോ റിവാൾഡോ സീകോ പെലെ തുടങ്ങി നിരവധി താരങ്ങൾ പ്രവചിച്ചിരിക്കുന്നത് നെയ്മർ ലോകകപ്പ് എന്ന ഫുട്‌ബോളിലെ ഏറ്റവും വിലപ്പിടിച്ച നേട്ടം റഷ്യൻ ലോകകപ്പിൽ തന്നെ സ്വന്തമാക്കുമെന്നാണ്.
മനുഷത്വത്തിന്റെ പ്രതീകം
2014 ൽ ആഫ്രിക്കയിൽ സൗത്താഫ്രിക്കയുമായി നടന്ന ഒരു സൗഹൃദ മൽസരത്തിൽ നെയ്മറുടെ മികവിൽ ഹാട്രിക് അടിച്ചപ്പോൾ ബ്രസീൽ എട്ട് ഗോളുകൾക്ക് ആഫ്രിക്കയെ തരിപ്പണമാക്കി.കളിക്ക് ശേഷം നെയ്മറോടുള്ള ആരാധന മൂത്ത് ഒരു മൂന്ന് വയസ്സുകാരനായ ആഫ്രിക്കൻ കുഞ്ഞ് സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് നെയ്മറുടെ അടുത്തേക്ക് ഓടി വന്നപ്പോൾ ഉദ്യോഗസ്ഥർ ഓടി വന്ന് കുട്ടിയെ പിടിച്ചു തിരികേ കൊണ്ടു പോവുമ്പോൾ നെയ്മർ ഉദ്യോഗസ്ഥരെ തടഞ്ഞു.കുട്ടിയെ എടുത്തുയർത്തി ഗ്രൗണ്ടിൽ വലയം വെച്ചത് ചരിത്രത്തിൽ മുമ്പെങ്ങും നമ്മൾ കണ്ടിട്ടില്ലാത്ത മുഹൂർത്തമായി മാറി.കുഞ്ഞു നെയ്മർ ആരാധകന് ചുംബനം നൽകാനും കുടെ നിന്നൊരു ഫോട്ടോ എടുക്കുകയും ചെയ്തതോടെ ഫുട്‌ബോളിലെ മനുഷത്വത്തിന്റെ പ്രതീകമാവുകയായിരുന്നു നെയ്മർ.
ലൂയിസും വില്ല്യനും ഒസ്കാറും എല്ലാം വന്ന് കുട്ടിയെ എടുത്തുയർത്തി ആലിംഗനം ചെയ്ത ശേഷമാണ് മാതാപിതാക്കളെയടുത്തേൽപിച്ചത്.ഞാനടക്കം ഇത് കണ്ട് നിന്നയെല്ലാവരും കണ്ണീർ പൊഴിച്ചിട്ടുണ്ടാകുമെന്ന് തീർച്ച.
നായകസ്ഥാനം
നായക സ്ഥാനത്തേക്ക് നെയ്മർ മടങ്ങി വരണമെന്നതാണ് എന്റെ അഭിപ്രായം.കാരണം നമ്പർ 10 ജെഴ്സിയിലുള്ള താരമോ ടീമിന്റെ മെയിൻ പ്ലെയറായ താരമോ നായകനായി ബ്രസീലിയൻ ജെഴാസിയിൽ ഇതുവരെ ഒരു ലോകകപ്പ് അടിച്ചിട്ടില്ലെന്ന ചരിത്രം നെയ്മറിലൂടെ തിരുത്തപ്പെടണം.
നായകനായി ചരിത്രം രചിച്ച ഒളിമ്പിക്സ് സ്വർണം തന്നെ ഏറ്റവും വലിയ ഉദാഹരണം.നെയ്മർ നായകനാകാൻ ആഗ്രഹമുണ്ടെന്ന ടിറ്റെയുടെ പ്രസ്താവന പ്രശംസാഹവമാണ്.കാരണം ഇന്ന് ടീമിൽ വേറൊരു താരവും നെയ്മറുടയത്ര പരിചയസമ്പന്നതയില്ല.
 ക്ലബ് കരിയറിൽ 250 ലധികം ഗോളുകളും നൂറിലധികം അസിസ്റ്റുകളും. ഇന്റർനാഷനൽ കരിയറിൽ 50 ഗോളുകളും 32 അസിസ്റ്റുകളും.മൊത്തം കരിയറിൽ 300ൽ പരം ഗോളുകളും നൂറ്റിമുപ്പതിൽ പരം അസിസ്റ്റുകളും ഇരുപത്തിയഞ്ച് വയസ്സിനുള്ളിൽ തന്നെ സ്വന്തമാക്കാനായി എന്നതാണ് നെയ്മറെ മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
🌑റീമാർക്ക്
ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായിട്ടും ബാഴ്സയിൽ ഒതുങ്ങി കൂടുന്ന നെയ്മർ തന്റെ ഇരുപത്തഞ്ചാം വയസ്സിലേക്ക് കടക്കുമ്പോൾ ക്ലബ് ഫുട്‌ബോളിൽ എന്തെല്ലാ നേടിയെന്നത് ചർച്ചക്കെടുക്കേണ്ട കാര്യമാണ്.ബാഴ്സയിൽ മെസ്സിയുടെ അടിമയായി കഴിഞ്ഞു കൂടുന്നടത്തോളം കാലം നെയ്മർ ക്ലബ് ഫുട്‌ബോളിൽ എക്സ്പ്ലോർ ചെയ്യില്ല.മെസ്സി ബാഴ്സയിൽ കളാക്കാത്തപ്പോൾ മികച്ച സ്റ്റാറ്റസാണ് നെയ്മർക്കുള്ളത്.വെറുമൊരു ചാൻസ് ക്രിയേറ്ററായി ബാഴ്സയിൽ അടിമപ്പണി തുടരുന്ന നെയ്മറിന്റെ നിലപാടിനെ ശക്തമായി 2013 മുതൽ എതിർക്കുന്നയാളാണ് ഞാൻ.തികഞ്ഞ ഫ്രീകിക്ക് വിദഗ്ധനായ നെയ്മർക്ക് ഒരു ഫ്രീകിക്ക് പോലും അടിക്കാൻ അനുവാദമില്ലെന്നത് തീർത്തും അപലപനീയം മാത്രം.ലാ ലീഗാ വിട്ട് യുവൻറസ് പോലുള്ള സീരി എ ക്ലബുകളിലേക്കോ പ്രീമിയർ ലീഗിലേക്കോ നെയ്മർ പോരുന്നതാണ് താരത്തിന്റെ ക്ലബ് കരിയറിൽ ഗുണം ചെയ്യൂ.റൊണാൾഡോ കാർലോസ് തുടങ്ങിയ ഇതിഹാസങ്ങൾ പറഞ്ഞിട്ടും ഡീന്യോ മാറ്റി പറഞ്ഞിട്ടും 2022 വരെ നെയ്മർ കരാർ നീട്ടിയത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല..?? വ്യക്തിഗത നേട്ടങ്ങൾക്ക് ഞാൻ കളിക്കാറില്ലെന്ന് നേയ്മർ പറഞ്ഞെങ്കിലും ബാഴ്സയിൽ യഥാർത്ഥ ബ്രസീലിയൻ നെയ്മറെ ഞങ്ങൾ ആരാധകർക്ക് ദർശിക്കാൻ സാധിക്കുന്നില്ലെന്ന പച്ചയായ യാഥാർത്ഥ്യമാണ്.ഞങ്ങൾ ആരാധകർക്ക് വേണ്ടത് ബാഴ്സയിൽ മെസ്സിക്ക് കീഴിൽ അടിമപ്പണിയെടുക്കുന്ന നെയ്മറെയല്ല.പകരം ബാഴ്സയിലോ റയലിലോ കളിക്കാതെ മറ്റൊരു ക്ലബിൽ ബ്രസീലിലെ പോലെ തകർത്തു കളിച്ച് നേട്ടങ്ങൾ കൊയ്യുന്ന നെയ്മറെയാണ്.ആതിനാണ് ഞാനടക്കമുള്ള യഥാർത്ഥ ബ്രസീൽ ആരാധകർ കാത്തിരിക്കുന്നതും.
2022 വരെയുള്ള കരാർ നെയ്മർ ഭേദിച്ച് മറ്റൊരു ക്ലബിലെക്ക് ചേക്കേറുമെന്ന പ്രതീക്ഷകളിലാണ് തന്നെയാണ് ഞാൻ.
2017 മാർച്ചിൽ ബ്രസീൽ റഷ്യൻ ലോകകപ്പിലേക്കുള്ള പതിമൂന്നാം മൽസരം കളിക്കുമ്പോൾ നെയ്മർ നായകന്റെ ആം ബാൻഡ് അണിഞ്ഞ് ബ്രസീലിയൻ ഫുട്‌ബോളിനെ നയിക്കുന്നത് വീണ്ടും കാണുമെന്ന് തന്നെയാണ് പ്രതീക്ഷകളോടെ

Danish Fenomeno
ഇരട്ടചങ്കുള്ള കാനറിക്ക് ഈ എളിയ സെലസാവോ ഭക്തന്റെ പിറന്നാൾ ആശംസകൾ

FELIZ ANIVERSARIO NEYMAR 
Fore more posts about Brazilian Football
Visit www.danishfenomeno.blogspot.com

No comments:

Post a Comment