Sunday, June 30, 2019

ബ്രസീലിനും ടിറ്റക്കും ജീവൻ നൽകി അലിസൺ 



2011 കോപ്പ അമേരിക്ക , 2015 കോപ്പാ അമേരിക്ക എന്നീ രണ്ട് എഡിഷനുകളിലെ ക്വാർട്ടറുകളിൽ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ട് എന്ന കടമ്പയിലെത്തിച്ച ശേഷം പുറത്താക്കിയ ടീമാണ് ജോസ് ലൂയിസ് ചിലാവർട്ടിന്റെ പിൻമുറക്കാരായ പര്വാഗ്ഗെ.ഏതാണ്ട് അതിനു സമാനമായ സാഹചര്യമാണ് അവർ ഇത്തവണയും ഗെയിം പ്ലാൻ ചെയ്ത് കളത്തിൽ നടപ്പിലാക്കിയതും.എന്നാൽ ചാമ്പ്യൻസ് ലീഗുൾപ്പെട കഴിഞ്ഞ സീസണിലെ കീരീട നേട്ടത്തിൽ ലിവർപൂളിന്റെ രക്ഷകനായി അവതരിച്ച അലിസണിന്റെ പെനാൽറ്റി സേവ് കാനറികളുടെ രക്ഷക്കെത്തുകയായിരുന്നു ഷൂട്ടൗട്ടിൽ.
ഷൂട്ടൗട്ടിലെ ഗുസ്താവോ ഗോമസിന്റെ ആദ്യ കിക്ക് തന്നെ തടുത്തിട്ട അലിസൺ നൽകിയ മേൽക്കൈ ബ്രസീലിന്റെ വിജയത്തിന് അടിത്തറയേകിയപ്പോൾ നാലാം കിക്ക് ഫിർമീന്യോ പുറത്തേക്കടിച്ച സ്വിറ്റേഷൻ മുതലെടുക്കാൻ പരാഗ്വായ്ക്ക് കഴിയാതെ പോയതും ബ്രസീലിന് അനുകൂലമായ റിസൽറ്റിന് കാരണമായി.
അവസാന നിർണായക കിക്ക് ലക്ഷ്യത്തിലെത്തിച്ചു ജീസസ് പരാഗ്വായൻ പരീക്ഷണത്തെ മറികടന്ന് ടീമിനെ  സെമിയിലെത്താൻ സഹായിച്ചു.

പോർട്ടോ അലഗ്രയിലെ ഗ്രെമിയോ അറീനയിൽ 5 മാൻ ഡിൻസീവ് ഫോർമേഷനാണ് പരാഗ്വെ ബ്രസീലീനെതിരെ പ്രയോഗിച്ചത്.പെനാൽറ്റി ഷൂട്ടൗട്ട് ലക്ഷ്യം വെച്ച് മാത്രമായിരുന്നു പരാഗ്വായുടെ ഈ തന്ത്രം.മാത്രമല്ല  5 മാൻ ഡിഫൻസ് ടിറ്റെയുടെ അറ്റാക്കിംഗ് ഫുട്‌ബോളിന് എന്നും വെല്ലുവിളി സൃഷ്ടിച്ചുട്ടെണ്ടെന്ന ചരിത്രം കൂടി പരാഗ്വായ് പരിശീലകൻ മുൻകൂട്ടി കണക്കുകൂട്ടിയിരിക്കണം. 2018ലെ റഷ്യൻ ലോകകപ്പ് ക്വാർട്ടറിൽ ബെൽജിയം ബ്രസീലിന്റെ ആക്രമണങ്ങളെ ചെറുത്തത് അഞ്ചു പേരെ ഡിഫൻസിൽ വിന്യസിച്ചിട്ടായിരുന്നു.മാത്രമല്ല 2017 ൽ ടിറ്റക്ക്  കീഴിൽ  യൂറോപ്യൻ വമ്പൻമാരായ ഇംഗ്ലീഷ് ടീമിനെ നേരിട്ട  ബ്രസീലിനെതിരെ ഇറ്റാലിയൻ ഫുട്‌ബോൾ കാൽപ്പന്തുകളിക്ക് നൽകിയ സംഭാവനയായ കറ്റനാസിയോ  (5 മാൻ ഡിഫൻസീവ് സിസ്റ്റം ) ത്രീ ലയൺസ് പ്രയോഗിച്ചപ്പോൾ ബ്രസീൽ പതറിയതും മറ്റൊരു ഉദാഹരണമായി പരാഗ്വായ് കോച്ചിന് മുന്നിലുണ്ടായിരുന്നു. പരാഗ്വെയ്ൻ തന്ത്രങ്ങൾ ഗോൾ കീപ്പർ ഗട്ടിറ്റോയുടെ അപാരമായ സേവിംഗ് മികവോടെ ബ്രസീലിന്റെ ആക്രമണങ്ങളെ  ശക്തമായി പ്രതിരോധിച്ച് വിജയിച്ചപ്പോൾ വിരസമായ സമനിലയിൽ അവസാനിക്കുകയായിരുന്നു മൽസരം.
കോപ്പയിൽ ഒരു കളി പോലും ജയിക്കാതെ രണ്ട് സമനില കൊണ്ട് മാത്രം ഭാഗ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ മികച്ച മൂന്നാം സ്ഥാനക്കാർ എന്ന ലേബലിൽ ക്വാർട്ടിൽ കടന്ന പരാഗ്വായ്യെ പോലെയൊരു ടീമിനോട് ഗ്രൂപ്പ് ചാമ്പ്യൻസായി ക്വാർട്ടറിൽ കടന്ന സെലസാവോ എങ്ങനെ ഗോൾരഹിത സമനിയിൽ തളക്കപ്പെട്ടു ?എന്തുകൊണ്ട് സെമിയിലെത്താൻ ഷൂട്ടൗട്ടിലേക്ക് മൽസരം പോയി?

ഉത്തരങ്ങൾ പല കാരണങളായി ചൂണ്ടിക്കാട്ടാം , അതിലൊന്നാണ്  ലാറ്റിനമേരിക്കൻ ഫുട്‌ബോളിൽ ഡിഫൻസീവ് ഫുട്‌ബോൾ ട്രഡീഷൻ കാലങ്ങളായി ഫോളോ ചെയ്യുന്ന ഒരേയൊരു ടീമാണ് പരാഗ്വെയ്.മൽസരം ജയിക്കാൻ ഏതറ്റം വരെയും ഡിഫൻസീവ് സിസ്റ്റം പിന്തുടരുന്ന ടീം.ഇങ്ങനെയൊരു ടീമിനെ കോംപറ്റേറ്റീവ് ടൂർണമെന്റിലെ നോക്കൗട്ട് റൗണ്ടിൽ നേരിടുമ്പോൾ ഗ്രൂപ്പ് ഘട്ടത്തിൽ പ്രയോഗീച്ച ആർതർ കൗട്ടീന്യോ ഫിർമീന്യോ എന്നീ സഖ്യത്തിനെ ആശ്രയിച്ചുള്ള ക്രിയേറ്റീവ് അറ്റാക്കിംഗ് ടാക്റ്റീസിന് പുറമേ പതിവിന് വിപരീതമായി സ്പെഷ്യൽ തന്ത്രങ്ങൾ മുൻകൂട്ടി ടിറ്റെ കണ്ടിരിക്കണമായിരുന്നു. ഈ ഘട്ടത്തിലാണ് നെയ്മറെ പോലെയൊരു ഡിഫ്റൻസ് മേക്കറുടെ സാന്നിദ്ധ്യം ടീമിന് അനിവാര്യം , അതായത് ടീമിന്റെ ആക്രമണങ്ങളിലെ എക്സ് ഫാക്ടർ  റോൾ  ടിറ്റെ കണ്ടെത്തണമായിരുന്നു.കഴിഞ്ഞ പെറുവിനെതിരെ മൽസരത്തിൽ എവർട്ടൺ ആയിരുന്നു ഈ റോൾ എങ്കിൽ പരാഗ്വെക്കതിരെ അങ്ങനെയൊരു ഇൻഡിവിഡ്യൽ ഇല്ലാതെ പോയത് മൽസരം ഷൂട്ടൗട്ടിലേക്ക് നീളാൻ ഒരു കാരണമായി. 

സെലസാവോ നേരിട്ട മറ്റൊരു വെല്ലുവിളി ആയിരുന്നു പരാഗ്വായ്ക്ക് കൃത്യമായ ഗെയിം പ്ലാനുണ്ടായിരുന്നുവെന്നത്.മുകളിൽ പ്രതിപാദിച്ച പോലെ മൽസരം തുടങ്ങും മുമ്പേ ഷൂട്ടൗട്ട് മാത്രം ലക്ഷ്യം വെച്ച് മൽസര തന്ത്രമൊരുക്കുക.ആക്രമണത്തേക്കാൾ തങ്ങൾക്ക് എളുപ്പത്തിൽ ബ്രസീലിനെ കീഴടക്കാൻ സാധിക്കുക ഡിഫന്റിംഗിലൂടെ മാത്രമാണെന്ന അവബോധം പരാഗ്വായ്ക്കുണ്ടയിരുന്നു.കാരണം ആക്രമണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കളിച്ച ബൊളീവിയെയും പെറുവിനെയും ബ്രസീൽ അറ്റാക്കിംഗ് തകർത്തു വിട്ടിട്ടുണ്ട് , അതേ സമയം ഡിഫൻസീവ് ഫുട്‌ബോൾ കളിച്ച വെനെസ്വെലയോട് വാർ വില്ലനായെങ്കിലും ബ്രസീലിന്റെ ആക്രമണനിര പാളുന്നതും നമ്മൾ കണ്ടതാണ്.ബ്രസീലിന്റെ വീക്ക് പോയിന്റ് മനസ്സിലാക്കിയ ശേഷം മഞ്ഞപ്പടയെ നേരിടാൻ കളത്തിൽ അപാരമായ ഫിസിക്കൽ പ്രസൻസോടെയുള്ള കൃത്യമായി ഡിഫൻസീവ് സ്ട്രാറ്റജിക് പ്ലാനിംഗ് രൂപപ്പെടുത്തിയ പരാഗ്വായ് തങ്ങളുടെ പദ്ധതി ഗ്രെമിയോ അറീനയിൽ നടപ്പാക്കുന്നതിൽ വിജയിച്ചതോടെ ബ്രസീൽ ആക്രമണനിര ലക്ഷ്യബോധമില്ലാതെ തളർന്നു.

2014 ലോകകപ്പ് സെമിയിലെ ദുരന്തത്തിന് ശേഷം അന്താരാഷ്ട്ര ടൂർണമെന്റികളിൽ സെലസാവോ പ്രകടമാക്കുന്ന ബ്രസീലിന്റെ നോക്കൗട്ട് റൗണ്ട് ഫിയർ ആണ് കാനറികള് ഗോൾ രഹിത സമനിലയിൽ തളക്കപ്പെട്ടതിന് മറ്റൊരു കാരണമായി ഞാൻ കാണുന്നത്.ഒരു ചെറിയ പിഴവ് മാത്രം മതി ടൂർണമെന്റ് സ്വപ്നങ്ങൾ അവസാനിക്കാൻ എന്ന ധാരണ കോച്ചിനും താരങ്ങൾക്കുണ്ടായിരുന്നു.കഴിഞ്ഞ ലോകകപ്പ് ക്വാർട്ടർ തന്നെ അതിനൊരു ഉദാഹരണമല്ലേ.കാസെമീറോയുടെ അഭാവത്തിൽ പകരം വന്ന ഫെർണാണ്ടീന്യോയുടെ രണ്ട് പിഴവുകൾ മൽസരം ബ്രസീലിൽ നിന്നും ബെൽജിയം തട്ടിയെടുക്കുകയായിരുന്നു.അതുകൊണ്ട് തന്നെ അതീവ ജാഗ്രതയോടെയാണ് കളിക്കാർ പന്തുത്തട്ടിയതെന്ന് അവരുടെ കേളീ ശൈലിയിലും മുഖഭാവത്തിലും പ്രകടമായിരുന്നു.

ഭാഗ്യം ഒരു സുപ്രധാന ഘടകമാണ്.സമ്മർദ്ദത്തിനടിമപ്പെട്ടതോടെ തുടർച്ചയായി ടീമിന്റെ ഷോട്ടുകൾ ലക്ഷ്യബോധമില്ലാതെ പോയത് ഭാഗ്യക്കേട് കൊണ്ടായിരുന്നു. വില്ല്യന്റെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചത് അവിശ്വസനീയതോടാണ് കണ്ടത്.എവർട്ടൺ കൗട്ടീന്യോ ഷോട്ടുകൾ ഡിഫ്ലക്റ്റ് ചെയ്തു പുറത്തേക്ക് പോയതും ജീസസ് ഫിർമീന്യോ സുവർണ അവസരങ്ങൾ നഷ്ടപ്പെടുത്തിയതും കാനറികളുടെ ദിവസമല്ലെയിതെന്ന് തെളിയിക്കുന്നതായിരുന്നു.

ലോകകപ്പ് പരാജയത്തിന് ശേഷം ടിറ്റയുടെ ബ്രസീലിന്റെ പെർഫോമൻസ് ഗ്രാഫ് കുറയുന്നതായി അനുഭവപ്പെടുന്നു.യോഗ്യതാ റൗണ്ടിലെ പ്രകടനം ലോകകപ്പിലോ ലോകകപ്പിന് ശേഷമോ പുറത്തെടുക്കാൻ ടിറ്റെക്ക് കഴിഞ്ഞിട്ടില്ല.ഇതിനൊരു ഫാകറ്ററാണ് ബ്രസീലിന്റെ അറ്റാക്കിംഗ് ഫുട്‌ബോളിൽ പരമ്പരാഗതമായി പ്രാധാന്യമുള്ള പൊസിഷനുകൾ ആണ് വിംഗ് ബാക്കുകൾ.കഴിഞ്ഞ മൂന്ന് ലോകകപ്പിലൂം ബ്രസീലിന്റെ പരാജയത്തിന് കാരണമായി മാറിയതും വിംഗ് ബാക്കുകളുടെ അമിതമായ അറ്റാക്കിംഗ് മൈന്റ് ആയിരുന്നു.  കഴിഞ്ഞ റഷ്യൻ ലോകകപ്പിലും ഇതേ മിസ്റ്റേക്ക് ആവർത്തിച്ചതോടെ സെലസാവോ വിംഗ് ബാക്കുകൾക്ക് ശക്തമായ നിർദ്ദേശങ്ങൾ ആണ് ടിറ്റെ നൽകിയത്.അമിതമായ ആക്രമണങ്ങളും ഓവർലാപ്പിംഗുകളും പരമാവധി ഒഴിവാക്കി ഇരു വിംഗുകളിലെയും മിഡ്ഫീൽഡിൽ പരമാവധി ഹോൾഡ് അപ്പ് ചെയ്തു കളിക്കുക.ഇതോടെ ബ്രസീലിന്റെ വിംഗിലൂടെയുള്ള ആക്രമണങ്ങൾക്കും ക്രോസുകൾക്കും നിയന്ത്രണം വന്നിരുന്നു. ഡിഫൻസീവ് സുരക്ഷായുടെ ഭാഗമായി രണ്ട് വിംഗുകളിലും വിംഗ്ബാക്കുകൾക്ക് ലോക്കിട്ട് നിർത്തിയ ടിറ്റയുടെ നടപടി സ്വാഗതാർഹം തന്നെയാണ് വലിയ മാച്ചുകളിൽ.ഇന്നലെ പരാഗ്വായ്ക്ക് എതിരെ വിംഗ്ബാക്കുകളുടെ സപ്പോർട്ടും കൃത്യമായ ക്രോസുകളും ലഭിക്കാതിരുന്നത് ബ്രസീലിന്റെ അറ്റാക്കിംഗ് ഗെയിമിനെ ബാധിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് കൂടുതൽ അറ്റാക്കിംഗ് മൈന്റഡായ അലക്‌സ് സാൻഡ്രോയെ ടിറ്റേ രണ്ടാം പകുതിയിൽ ഇറക്കിയത്.കൂടാതെ വിംഗറായ വില്ല്യനെയും ഇറക്കിയത്.

ലോകകപ്പിന് ശേഷം ടിറ്റെ സ്ഥിരമായ സേൻർ ഫോർവേഡ് റോളിൽ കളിപ്പിക്കുന്നത് ഫിർമീന്യോയാണ്.ഫിർമീന്യോ ഫലത്തിൽ തന്റെ റോൾ മറന്ന് അറ്റാക്കിംഗ് മിഡ്ഫീൽഡ് റോളിലേക്ക് അല്ലെങ്കിൽ ഫാൾസ് 9 റോളിലേക്ക് ഇറങ്ങുമ്പോൾ പെനാൽറ്റി ഏരിയയിലെ  പ്ലെയർ പ്രസൻസ് മിസ്സാകുന്നു.
ആദ്യ ഇരുപത്  മിനിറ്റിനിടെ ഗോളടിച്ച് കളി വരുതിയിൽ വരുത്താൻ കരുത്തുറ്റ ഒരു സീരിയൽ ഗോൾ സ്കോറർ വേണമെന്നിരിക്കെ ഫിർമീന്യോ ജീസസ് സഖ്യത്തെ ഒരുമിച്ച് ഇറക്കുന്നതിനേക്കാൾ സൗഹൃദ മൽസരങ്ങളിൽ സെന്റർ ഫോർവേഡ് റോളിൽ തിളങ്ങിയ ജീസസിനെ കളിപ്പിക്കുന്നതാണ് ഉചിതമെന്ന് തോന്നുന്നു( റിച്ചാർലിസൻ കൂടി അസുഖമായി പുറത്തായതോടെ ജീസസല്ലാതെ വേറെ ഓപ്ഷൻ ഇല്ല)പക്ഷേ അങ്ങനെ ഒരു മാറ്റം നടത്തിയാൽ  ഫിർമീന്യോയുടെ അഭാവം മധ്യനിരയിൽ  കൗട്ടീന്യോക്ക് പ്രശ്നം സൃഷ്ടിച്ചാൽ ഫൈനൽ 30 യാർഡിൽ ക്രിയേറ്റീവ് നീക്കങ്ങളധികം സൃഷ്ടിക്കപ്പെട്ടേക്കില്ല എന്നത് തന്നെയാവും ടിറ്റെ ഫിർമീന്യോ ജീസസിനെയും ഒരുമിച്ച് ഇലവനിൽ ഇറക്കുന്നത്.ആദ്യ മിനിറ്റുകളിൽ ഗോൾ കണ്ടെത്താനായാൽ ബ്രസീൽ പൊതുവേ താളം നിലനിർത്തി വിടവുകൾ കണ്ടെത്തി സ്വതസിദ്ധമായ ശൈലിയിൽ മൽസരത്തിലുടനീളം കളിക്കും.അതല്ല തുടക്കത്തിൽ ഗോൾ നേടാനായിട്ടില്ലെങ്കിൽ പതറുന്ന കാഴ്ചയാണ് ടൂർണമെന്റിലുടനീളം കാണാനായത്.ബ്രസീലും കോപ്പയും തമ്മിലുള്ള അകലം ഗോളടിക്കും സെന്റർ ഫോർവേഡിന്റെ അപര്യാപ്ത തന്നെയാണ്.
ടിറ്റെ പരിഹരിക്കേണ്ടതും 
ബ്രസീലിന്റെ ഏറ്റവും വലിയ ഈ ദൗർബല്യത്തെയാണ്.അല്ലെങ്കിൽ സെമിയിൽ ബദ്ധവൈരികളായ അർജന്റീനക്കെതിരേ എത്ര മനോഹരമായ കളി കെട്ടഴിച്ചിട്ടും ഫലമുണ്ടാകില്ല.

By - Danish Javed Fenomeno

Vai Brazil🇧🇷🇧🇷🇧🇷

Sunday, June 23, 2019

കൊറിന്ത്യൻസ് അറീനയിൽ ടിറ്റെ ഇഫക്ട് 



By - Danish Javed Fenomeno

2019 കോപ്പ അമേരിക്കയിലെ ഏറ്റവും വലിയ വിജയത്തിന് ആയിരുന്നു ഇന്നലെ കൊറിന്ത്യൻസ് അറീന സാക്ഷ്യം വഹിച്ചത്.രണ്ട് സ്പെൽ വീതം അഞ്ചാറ് വർഷങ്ങൾ കൊറിന്ത്യൻസിനെ പരിശീലീപ്പിച്ചു ലോക ക്ലബ് ചാമ്പ്യൻസ് വരെയാക്കിയ ടിറ്റയെ ചതിക്കാത്ത ടിറ്റയുടെ സ്വന്തം വീടായ കൊറിന്ത്യൻസ് അറീനയിൽ തന്റെ തന്ത്രങ്ങളും ഫോർമേഷനിലെ വരുത്തിയ മാറ്റങ്ങളും കളത്തിൽ ഫലപ്രദമായി പ്രയോഗിച്ചപ്പോൾ കാനറികിളികൾ പെറൂവിയൻ കരുത്തിന് മേൽ സംഹാര താണ്ഡവമാടി.കഴിഞ്ഞ രണ്ടു കളിയിൽ കളിച്ച ബ്രസീലിനെ ആയിരുന്നില്ല പെറുവിനെതിരെ കണ്ടത്.

മധ്യനിരയിൽ വേണ്ടത്ര ക്രിയേറ്റീവ് നീക്കങ്ങളും അറ്റാക്കിംഗിലെ ഫ്ലൂയിഡിറ്റിയും നഷ്ടപ്പെട്ട് അനാവശ്യമായ പൊസഷൻ ഗെയിം കളിച്ച കഴിഞ്ഞ രണ്ടു മൽസരങ്ങളിൽ നിന്നും വ്യത്യസ്തമായി കാനറികൾ ആദ്യ മിനിറ്റ് മുതൽ പെറുവിനെ നിലം തൊടാൻ അനുവദിക്കാതെ മിഡ്ഫീൽഡ് ജനറൽ റോളിൽ ആർതർ ചുക്കാൻ പിടിച്ചതോടെ ബ്രസീലിന്റെ തനതു അറ്റാക്കിംഗ് ഫ്ലോയും ഫ്ലൂയിഡിറ്റിയും ക്രമേണ കൈവന്നു.അതോടെ ആക്രമിച്ചു കളിച്ച സെലസാവോ അറ്റാക്കിംഗ് മിഡ്ഫീൽഡിൽ കൗട്ടീന്യോയും ഫിർമീന്യോ സഖ്യത്തിന്  കൂടുതൽ സ്പേസും സ്വതസിദ്ധമായ ശൈലിയിൽ നീക്കങ്ങൾ മെനഞ്ഞെടുക്കാനും സാധിച്ചു.എവർട്ടണെ ആദ്യ ഇലവനിൽ നെയ്മറുടെ പൊസിഷനിൽ ഇറക്കിയ ടിറ്റയുടെ വൈകിയുദിച്ച നീക്കം തുടക്കം മുതലെ ഫലം കണ്ടു തുടങ്ങിയതോടെ ബ്രസീൽ കോർണർ കിക്കിൽ കാസെമീറോയുടെ ഹെഡ്ഡറിലൂടെ ലീഡ് നേടി.പെറു ഗോളിയുടെ ബോൾ കിക്ക് തടുത്തിട്ട റീബൗണ്ടിൽ ഗോളിയെ വൺ ഓൺ വൺ സ്വിറ്റേഷനിൽ കബളിപ്പിച്ച് നോ ലുക് ഗോളടിച്ച ഫിർമീന്യോ 
ഇരുപത് മിനിറ്റിനിടെ ബ്രസീലിന്റെ രണ്ടാം ഗോൾ നേടി.ഏറെക്കാലത്തിന് ശേഷമാണ് ഒരു കോംപറ്റേറ്റീവ് ടൂർണമെന്റിൽ ആദ്യ ഇരുപത് മിനിറ്റിനിടെ കാനറികൾ ഇരട്ട ഗോളുകൾ നേടുന്നത്.ഈ രണ്ട് ഗോളുകൾ നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. കഴിഞ്ഞ മൽസരങ്ങളിലേത് പോലെ ഗോളടിച്ചില്ല എന്ന സമ്മർദ്ദമോ പ്രശ്നങ്ങളോ ബ്രസീൽ താരങ്ങളെ അലട്ടിയിരുന്നില്ല.

യഥാർത്ഥത്തിൽ മൽസരത്തിലെ ടേണിംഗ് പോയിന്റായിരുന്നു ഫിർമീന്യോയുടെ ഗോൾ.ഈ ഗോളോടെ പെറു ചിത്രത്തിൽ നിന്നും പുറത്ത് പോയിരുന്നു.ലിവർപൂൾ താരത്തിന്റെ ഗോളിന് ശേഷം പൊസഷനിൽ അമിതമായ ശ്രദ്ധ കൊടുക്കാതെ ബോൾ ലഭിച്ചാൽ ആക്രമണ നീക്കങ്ങൾ സൃഷ്ടിച്ചെടുക്കുകയെന്ന തന്ത്രം ആർതറിനെ കേന്ദ്രബിന്ദുവാക്കി എവർട്ടണും കൗട്ടീന്യോയും ഫിർമീന്യോയും നടപ്പിലിക്കിയപ്പോൾ കാസെമീറോ നയിക്കുന്ന മിഡ്ഫീൽഡിനെ സഹായിക്കാൻ ഒരു സെൻട്രൽ ലെഫ്റ്റ് മിഡ്ഫീൽഡറായി വർത്തിച്ച ഫിലിപ്പെ ലൂയിസിന്റെ ഇടപടെലുകളും അഭിനന്ദിക്കാതിരിക്കാൻ വയ്യ.

സെലസാവോ അറ്റാക്കുകൾ താങ്ങാനാവാതെ ഡിഫൻസിലെ ബാക്ക് ഫോറിന് രക്ഷാകവചം തീർക്കാൻ പെറു കോച്ച് നിയോഗിച്ച ടാപിയയെയും യോഷിമർ യോടുനുമടങ്ങുന്ന ഡിഫൻസീവ് മിഡ്ഫീൽഡിന് എവർട്ടണിന്റേ നേതൃത്വത്തിൽ ആർത്തിരമ്പി വരുന്ന ബ്രസീലിന്റെ തിരമാലകൾക്ക് മുന്നിൽ ചെറുത്തു നിൽക്കാനാകാതെ പെനാൽറ്റി ബോക്സിലേക്ക് വലിഞ്ഞതോടെ തകർന്നു പോയ പെറൂവിയൻ കോട്ട ഭേദിച്ചു എവട്ടൺ ബോക്സിന് കോർണറിൽ നിന്നും തൊടുത്ത അതിശക്തമായ ടിപ്പിക്കൽ എവർട്ടൺ സ്റ്റൈൽ ഷോട്ടിൽ പെറുവിന്റെ ഗോളിക്ക് മറുപടിയില്ലായിരുന്നു.ടൂർണമെന്റിലും തന്റെ കരിയറിലും രണ്ടാമത്തെ ഗോളായിരുന്നു ഗ്രെമിയോ സൂപ്പർ താരം സ്വന്തമാക്കിയത്.അപാരമായ ആക്സിലറേഷനും പെട്ടെന്നുള്ള ചെയ്ഞ്ച് ഓഫ് പേസ്സിലൂടെയും സമ്മർദ്ദങ്ങൾക്ക് അടിമപ്പെടാതെ കൃത്യമായ വൺടച് നീക്കങ്ങളും കളിക്കുന്ന എവർട്ടന്റെ ഇടതു വിംഗ് കട്ട് ചെയ്തു ബോക്സിന് പുറത്ത് നിന്നും തൊടുക്കുന്ന വലംകാലൻ ഷോട്ടുകൾ തീർച്ചയായും അപകടം നിറഞ്ഞതാണ്. എവർട്ടൻ സ്കോർ ചെയ്ത രണ്ട് ഗോളുകളും സമാനമായിരുന്നു. രണ്ടും ഏതാണ്ട് ഒരേ മുന്നേറ്റത്തോടെ വകഞ്ഞു മാറ്റി തൊടുത്ത കരുത്തുറ്റ ഷോട്ടുകൾ ഗോളികൾക്ക് യാതൊരു അവസരവും നൽകിയിരുന്നില്ല.

വലതു വിംഗിൽ കേന്ദ്രീകരിക്കാതെ റൈറ്റ് മിഡ്ഫീൽഡിൽ ഒരു ക്രിയേറ്ററുടെ റോളിലേക്ക് മാറിയ ആൽവസിന്റെ  റൈഡുകൾ ജീസസിലൂടെ ഫലം കണ്ടിരുന്നില്ല.എന്നാൽ വൺ ടച്ച് നീക്കങ്ങളുടെ ആശാനായ നായകൻ തന്നെ
ആർതറുമൊത്ത് തുടങ്ങിയ നീക്കം വെറും ആറ് പെർഫെക്റ്റ് പാസ്സിൽ ജോഗാ ബോണിറ്റോയുടെ സകല സൗന്ദര്യങ്ങളും പുറത്ത് വന്ന നീക്കത്തിൽ ആറാം ടച്ചിൽ ഡാനി ആൽവസ് പെറുവിന്റെ ഗോളിയെയും ഡിഫൻസിനെയും ക കബളിപ്പിച്ച് ഗോളടിച്ചപ്പോൾ കൊറിന്ത്യൻസ് അറീന ആവേശത്തിന്റെ പരകോടിയിലായിരുന്നു.പകരക്കാരനായി ഇറങ്ങിയ വില്ല്യന്റെ ബോക്സിന് പുറത്തുള്ള അസാമാന്യ സ്ട്രൈക്കോടെ ബ്രസീൽ അഞ്ച് ഗോൾ തികച്ചെങ്കിലും നിരവധി തവണ തുറന്നു കിട്ടിയ സുവർണ അവസരങ്ങളാണ് ബ്രസീലിന്റെ മുന്നേറ്റം തുലച്ചത്.ജീസസിനെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ ജീസസിനെ കഴിയാതെ പോയത് കൊറീന്ത്യൻസ് അറീനയെ നിരാശാജനകമാക്കി.

ഡിഫൻസിൽ കാര്യമായ വെല്ലുവിളികൾ സിൽവ മാർകി സഖ്യത്തിന് നേരിടേണ്ടി വന്നില്ല.അതുകൊണ്ട് തന്നെ ഇരുവരും അറ്റാക്കിംഗ് മൂഡിലായിരുന്നു മൽസരത്തിലുടനീളം.അലിസൺ കാത്തിരിക്കൽ തുടരുന്നു , ലിവർപൂളിന് അസാമാന്യ സേവുകൾ നടത്തി ചാമ്പ്യൻസ് ലീഗ് നേടികൊടുത്ത താരത്തിന് കാര്യമായ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടില്ല.

ബ്രസീലിന്റെ കോർ ആർതർ - കൗട്ടീന്യോ- ഫിർമീന്യോ ത്രയങ്ങളായിരുന്നു.മൂവർ സംഘത്തിന്റെ നീക്കങ്ങൾക്ക് ഗതിവേഗം വരുത്തിയതാവട്ടെ എവർട്ടണും.ബ്രസീലിന്റെ ഇന്നലത്തെ മൽസരത്തെ ഒരോ വണ്ടിയൊട് ഉപമിച്ചാൽ ടീമിന്റെ എഞ്ചിൻ ആർതറും നീക്കങ്ങളുടെ സ്റ്റിയറിംഗ് കൗട്ടീന്യോ ഫിർമീന്യോ സഖ്യവും 
ആക്സിലറേറ്റർ എവർട്ടണും ആയിരുന്നു.
മൽസരത്തിൽ എനിക്ക് ഏറ്റവുമധികം ഇംപ്രസ്സ് ചെയ്തത് ആർതറിന്റെ കളിയാണ്.ഒരേ സമയം തന്നെ ബോൾ സൂക്ഷിപ്പുകാരനും ബോൾ സപ്ലെയറുമായി  മിഡ്ഫീൽഡിൽ ക്രിയേറ്റിവിറ്റിയും ഫ്ലൂയിഡിറ്റിയും പകർന്ന താരം.ബോൾ സൂക്ഷിക്കുമ്പോൾ ആന്ദ്രെ പിർലോയെയും ബോൾ സപ്ലൈ ചെയ്യുമ്പോൾ സാവി ഹെർണാണ്ടസിനെയും ഓർമിപ്പിക്കുന്ന ആർതറെ ടെലി സന്റാനയുടെ ടീമിന്റെ മിഡ്ഫീൽഡ് ജനറൽ , മുൻ സെലസാവോ ലെജണ്ട് പൗളോ റോബർട്ടോ ഫാൽക്കാവോക്ക് ശേഷം 
ബ്രസീലിനെ മൂന്ന് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച വരദാനമാണ്.
എന്നാൽ മൽസരത്തിലെ മാൻ ഓഫ് ദ മാച്ചിന് അർഹൻ എവർട്ടൺ തന്നെയാണ്.

മൂന്ന് മൽസരങ്ങളിൽ നിന്നും എട്ട് ഗോളടിച്ചും ഒരു ഗോളും വഴങ്ങാതെ ഗ്രൂപ്പ് ഘട്ടത്തിൽ ഗ്രൂപ്പ് ചാമ്പ്യൻസ് ആയി ക്വാർട്ടറിൽ കടന്ന മഞ്ഞപ്പടക്ക് യഥാർത്ഥ അഗ്നിപരീക്ഷ ഇനിയാണ് വരുന്നത്.

നിലവിൽ രണ്ട് പ്രോബ്ലങ്ങളാണ് ബ്രസീലിനെ അലട്ടുന്നത്.ആദ്യത്തേത് ,
ടൂർണമെന്റിൽ രണ്ടാം മഞ്ഞകാർഡ് കണ്ട് ക്വാർട്ടറിൽ സസ്പെൻഷൻ വാങ്ങിയ ബ്രസീലിന്റെ നങ്കൂരമായ കാസെമീറോയുടെ അഭാവം തന്നെ.നികത്താൻ കഴിയാത്ത റിയൽ മാഡ്രിഡ് സൂപ്പർ താരത്തിന്റെ നഷ്ടം ബ്രസീലിനെ ബാധിക്കുമെന്ന് ഉറപ്പാണ്.
ലോകകപ്പ് ക്വാർട്ടറിൽ ബെൽജിയത്തിനെതിരെ നമ്മൾ ഇതേ സ്വിറ്റേഷൻ അനുഭവിച്ച് അവസാനം ദുരന്തത്തിൽ പര്യവസാനിച്ചതാണ്.പകരമിറങ്ങിയ ഫെർണാണ്ടീന്യോ സെൽഫി ഗോൾ അടിച്ചും ഡിബ്രൂണ നേടിയ രണ്ടാം ഗോളിന്റെ നീക്കം പ്രതിരോധിക്കാൻ കഴിയാതെ മധ്യനിരയിൽ തീർത്തും ദുരന്തമായി തീർന്ന ഫെർണാണ്ടീന്യോ തന്നെയാണ് കാസമീറോയുടെ നിലവിലെ ബാക്ക് അപ്പ്.നിലവിൽ ചെറിയ knee problem നേരിടുന്ന ഫെർണാണ്ടീന്യോയോ അതോ അലനെയോ മിഡ്ഫീൽഡിൽ "കാസി റോളിൽ " കളിപ്പിക്കുമോ എന്നത് കണ്ടറിയണം. ഇഞ്ചുറി മാറിയാൽ ഫെർണാണ്ടീന്യോ തന്നെയാകും ടിറ്റെയുടെ ചോയ്സ്.കാസെമീറോ ടീമിൽ കളിച്ചപ്പോഴെല്ലാം ഒരു മൽസരം പോലും ബ്രസീൽ തോറ്റിട്ടിട്ടില്ല എന്ന റെക്കോർഡ് മറികടക്കാൻ ടിറ്റക്ക് കഴിമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. 

രണ്ടാമത്തെ പ്രോബ്ലം ജീസസിന്റെ കോംപറ്റേറ്റീവ് ടൂർണമെന്റിലെ മോശം പ്രകടനമാണ്. ലോകകപ്പിൽ തുടര അഞ്ച് മൽസരങ്ങൾ കളിച്ചെങ്കിലും ഗോൾ സ്കോർ ചെയ്യാൻ സീറ്റി സ്ട്രൈകർക്ക് കഴിഞ്ഞിരുന്നില്ല.എന്നാൽ സൗഹൃദ മൽസരങ്ങളിൽ ഗോളടിച്ച് ഇ വർഷം കാനറികൾക്ക് വേണ്ടി ഏറ്റവുമധികം ലക്ഷ്യം കണ്ടത് ജീസസാണ്.കോപ്പക്ക് മുമ്പ് ഫോമിൽ ആയിരുന്ന ജീസസ് പക്ഷേ കോപ്പയിൽ ഇതുവരെ അക്കൗണ്ട് തുറക്കാൻ സാധിച്ചിട്ടില്ല എന്നത് ഖേദകരമാണ്..

ഫുട്‌ബോൾ മഹാ മാന്ത്രികൻ റൊണാൾഡീന്യോയുടെ ജൻമനാട്ടിൽ , എവർട്ടണും ആർതറും അലിസണും  കളിച്ചു വളർന്ന ക്ലബുകളായ ഗ്രെമിയോയും ഇന്റർനാഷണലും ഉൾകൊള്ളുന്ന നഗരത്തിൽ , ടിറ്റെയുടെ ഹോം സ്റ്റേറ്റായ റിയോ ഗ്രാന്റ് ഡി സളിന്റെ കേന്ദ്രമായ 
ബ്രസീലിന്റെ സൗത്തേൺ മോസ്റ്റ് സിറ്റിയായ പോർട്ടോ അലഗ്രയിൽ ആണ് ബ്രസീലിന്റെ ക്വാർട്ടർ മൽസരം നടക്കുന്നത്.ബ്രസീലിയൻ ഫുട്‌ബോൾ പരമ്പര്യത്തിലെ മൂന്നാമത്തെ നാഗരികതയാണ് പോർട്ടോ അലഗ്രെ.  അതുകൊണ്ട് തന്നെ ടിറ്റക്കും ഗ്രെമിയോ താരങ്ങളായ ആർതറിനും(മുൻതാരം) എവർട്ടണും പോർട്ടോ അലഗ്രയിൽ മഞ്ഞകടലിന്റെ ആവേശം തീർക്കേണ്ടതുണ്ട്.

By - Danish Javed Fenomeno

Vai Brazil🇧🇷🇧🇷🇧🇷

Thursday, June 20, 2019

വാറിൽ കുരുങ്ങി സെലസാവോ


ലോകകപ്പ് യോഗ്യതാ കളിക്കുന്ന പത്ത് സൗത്ത് അമേരിക്കൻ ഫുട്‌ബോൾ ടീമുകളെ പാരമ്പര്യത്തിന്റെയും പെർഫോമൻസിന്റെയും അടിസ്ഥാനത്തിൽ മൂന്ന് കാറ്റഗറിയായി തരംതിരിച്ച് നോക്കുക.ബ്രസീൽ അർജന്റീന ഉറുഗേ എന്നീ ബിഗ് 3 ടീംസ് കാറ്റഗറി ഒന്നിൽ വരും.
ഇവർക്ക് തൊട്ടുപിന്നാലെ ചിലീ കൊളംബിയ പരാഗ്വെയ് പെറു എന്നിവരെ കാറ്റഗറി രണ്ടിലും പെടുത്താം.ബാക്കിയുള്ള 3 ടീമുകൾ ഇക്വഡോർ ബൊളീവിയ വെനെസേല എന്നിവരെ കാറ്റഗറി മൂന്നിലും ഉൾപ്പെടുത്തിയാൽ ഏറ്റവും ദുർബലരായ കാറ്റഗറി മൂന്നിൽ നിന്നും 2010 കൾക്ക് ശേഷം ക്രമാതീതമായി തങ്ങളുടെ ഫുട്‌ബോൾ പ്ലെയിംഗ് നിലവാരത്തിന്റെ ഗ്രാഫ് ഉയർത്തുകയാണ് വെനെസേല എന്ന കൊച്ചുരാഷ്ട്രം.

ആൻഡിസെന്ന മഹാപർവതത്തിന്റെ മടക്കുകളിൽ വിശ്രമിക്കുന്ന ഇക്വഡോർ എന്ന ഹൈ ആൾട്ടിറ്റ്യൂഡ് രാഷ്ട്രം 2000തിന് ശേഷം ഫുട്‌ബോൾ ലോകത്ത് അറിയപ്പെടുന്ന ലാറ്റിനമേരിക്കൻ ഫുട്‌ബോൾ ടീമായി വളർന്നതിന് സമാനമായ വിപ്ലവകരമായ മാറ്റത്തിലാണിന്ന് വെനെസ്വെലൻ ഫുട്‌ബോൾ.2002 ലോകകപ്പിൽ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് യോഗ്യതാ സ്വന്തമാക്കിയ ഇക്വഡോർ 2006 ൽ പ്രീക്വാർട്ടറിൽ കടന്നു ചരിത്രം സൃഷ്ടിച്ചു.2014ലും യോഗ്യത നേടിയ അവർ തീർച്ചയായും ലോക ഫുട്‌ബോളിൽ തങ്ങളുടെ ലാറ്റിനമേരിക്കൻ സ്പേസ് അരക്കെട്ടുറപ്പിച്ചു.ചിലി കൊളംബിയ പരാഗ്വായ് നിലവാരത്തിലേക്ക് അവർ ഉയർന്നപ്പോൾ വെനെസ്വെലൻ ഫുട്‌ബോൾ ലാറ്റിനമേരിക്കയുടെ ഏറ്റവും ദുർബലരായ ടീമെന്ന ഖ്യാതി നിലനിർത്തി പോരുകയായിരുന്നു.എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിന്റെ തുടക്കം മുതൽ വെനെസ്വെലൻ ഫുട്‌ബോൾ മാറുകയാണെന്ന് തെളിയിക്കുകയാണ്.. 2011 കോപ്പ അമേരിക്ക അതിൻെ സൂചനയാണ്.ചാവേസിന്റെ പിൻമുറക്കാർ ആ കോപ്പയിൽ സെമിയിൽ കടന്നു നാലാം സ്ഥാനം നേടി ചരിത്രം സൃഷ്ടിച്ചു. 
രണ്ട് മാസം മുമ്പ് മെസ്സി നയിച്ച അർജന്റീനയെ മൂന്ന് ഗോളുകൾക്കാണ് അവർ തകർത്തെറിഞ്ഞത്.
ഇന്നലെ ബ്രസീലിനെതിരെ അവർ സ്വന്തമാക്കിയ സമനില വെനെസ്വെലക്ക് ഒരു വിജയത്തിന് തുല്ല്യമായിരുന്നു.

വീഡിയോ അസിസ്റ്റന്റ് റഫറിയിംഗ് കാരണം ബ്രസീലടിച്ച മുന്ന് ഗോളുകൾ അനുവദിക്കപ്പെടാതിരുന്നതോടെ ആയിരുന്നു വിജയതുല്ല്യമായ സമനില അവർ പിടിച്ചത്.ഫിർമീന്യോയുടെത് ഫൗളിനാലും ജീസസിന്റേത് ഓഫ് വിളിച്ചു്‌ disallowed ചെയ്തപ്പോൾ  കൗട്ടീന്യോയടിച്ച മൂന്നാം ഗോൾ അനുവദിക്കാത്തതിന് കാരണം ഗോളി ഫിർമീന്യോയുടെ പിറകിലും മുന്നിൽ ഒരു താര ഉണ്ടെങ്കിൽ ദേഹത്ത് ടച്ചില്ലായിരുന്നെന്ന് വീഡിയോയിൽ വ്യക്തമാണേങ്കിൽ കൂടി പാസ്സിംഗ് പൊസിഷൻ ഓഫായിരുന്നു.മൽസരം സമനിലയിൽ അവസാനിച്ചെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ  ആശങ്കപ്പെടാൻ ഉള്ള സാഹചര്യം ബ്രസീനിലില്ല.കാരണം നാല് പോയിന്റ് നേടിയ ഒരു ടീമും കോപ്പ അമേരിക്കയുടെ ചരിത്രത്തിൽ ക്വാർട്ടർ കാണാതെ പോയിട്ടില്ല.

സന്നാഹ മൽസരങ്ങളിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ കാരണം വിട്ടു നിന്ന ഫിർമീന്യോക്ക് പകരം ഗബ്രിയേൽ ജീസസിനെ ഉപയോഗിച്ച ടിറ്റെയുടെ ആഗ്രഹത്തിനൊത്ത പ്രകടനം കാഴ്ചവക്കാൻ ജീസസിന് കഴിഞ്ഞുരുന്നു.
മൂന്ന് മൽസരങ്ങളിൽ നിന്നും നാല് ഗോളടിച്ച് മികവു കാണിച്ച സിറ്റി സ്ട്രൈകറെ  കോപ്പ അമേരിക്കൻ ഫസ്റ്റ് ഇലവനിൽ നിന്നും മാറ്റിനിർത്തി സീസൺ കഴിഞ്ഞു തരികെ എത്തിയ ഫിർമീന്യോയെ തന്നെ വീണ്ടും കോപ്പയിൽ  ഉപയോഗിക്കുകയാണ് ടിറ്റെ.
തന്റെ പ്രതിഭയെ സാധൂകരിക്കും വിധമുള്ള പ്രകടനം നടത്താൻ ലിവർപൂൾ താരത്തിന് സാധിച്ചിട്ടില്ല.ലിവർപൂളിൽ ഡീപ്പിലോട്ട് ഇറങ്ങി ഒരു സെക്കന്റ് സ്ട്രൈകർ അല്ലെങ്കിൽ അറ്റാക്കിംഗ് മിഡ്ഫീൽഡർ റോളിൽ കളിക്കുന്ന ഫിർമീന്യോക്ക് ബ്രസീലിൽ ഈ റോളിൽ തിളങ്ങാൻ കഴിയാത്തത് കൗട്ടീന്യോയുടെ പൊസിഷൻ തന്നെയാണ്. ഫിർമീന്യോ കൗട്ടീന്യോയുടെ പൊസിഷനിലേക്ക് ഇറങ്ങുമ്പോൾ കൗട്ടീന്യോയുടെ സ്വതസിദ്ധമായ പ്ലെയിംഗ് സ്റ്റൈലിന് വേണ്ട സ്പേസ് ശരിക്കും ലഭിക്കുന്നില്ല.ആർതർ ഉണ്ടാക്കി നൽകുന്ന സ്പേസിൽ വച്ച് കോമ്പിനേഷണൽ ഫുട്‌ബോൾ നീക്കങ്ങൾ നടത്താൻ കൗട്ടീന്യോക്ക് കഴിയാതെ വരുന്നു. പലപ്പോഴും വെനെസ്വെലക്കെതിരെ ബ്രസീൽ ആക്രമണ നീക്കങ്ങളിലെ ഫിലിപ്പ് ലൂയിസ് നൽകുന്ന ഡയഗണൽ പാസ്സുകളും മധ്യനിരയിൽ നിന്നുള്ള ത്രൂ ബോളുകളും ബോക്സിൽ കണക്റ്റ് ചെയ്യാൻ ആളില്ലത്ത അവസ്ഥയുണ്ടായത് ഫിർമീന്യോ അമിതമായി മിഡ്ഫീൽഡിലേക്ക് ഇറങ്ങി കളിക്കുന്നത് കൊണ്ടായിരുന്നു. ഇവിടെയാണ് ജീസസിന്റെ പ്രസക്തി , ജീസസ് മൊബിലിറ്റി ഫോർവേഡ് ആണെങ്കിൽ കൂടി തന്റെ പൊസിഷൻ സ്റ്റബിലിറ്റി നിലനിർത്തുന്നതിലും ബോൾ കണക്റ്റ് ചെയ്യാൻ എപ്പോഴും ആക്റ്റീവായി ഫ്രന്റിൽ തന്റെ സാന്നിധ്യം ഉറപ്പിക്കുന്ന താരമാണ്.

 ഫിർമീന്യോയെ നെയ്മറുടെ അഭാവത്തിൽ  ടിറ്റെ ടീമിന് ആർതർ - കൗട്ടീന്യോ - ഫിർമീന്യോ കുട്ട്ക്കെട്ടിലൂടെ ക്രിയേറ്റീവിറ്റിയും ഫ്ലൂയിഡിറ്റിയും മിഡ്ഫീൽഡിൽ കൈവരിക്കാനാണ് വീണ്ടും വീണ്ടും അവസരം നൽകുന്നതെന്ന് വ്യക്തം.
എന്നാൽ പെനാൽറ്റി ഏരിയയിൽ ഫിനിഷർ സാന്നിധ്യം നഷ്ടപ്പെടുന്നതു കാരണം ഇന്നലെ ആദ്യ പകുതിയിൽ സെലസാവോക്ക് നിരവധി നീക്കങൾ തുലച്ചു.റൈറ്റിൽ നിന്നും ബോക്സിലേക്ക് കട്ട് ചെയ്തു കയറുന്ന റിച്ചാർലിസൻ മാത്രമാണ് ആദ്യ പകുതിയിൽ ബോക്‌സ് പ്രസൻസ് ഉണ്ടാക്കിയത്.എന്നാൽ രണ്ടാം പകുതിയിൽ റിച്ചാർലിസനെ മാറ്റി ജീസസിനെ വലതു വിംഗിൽ ഇറക്കിയത് തീർത്തും അബദ്ധമായ തീരുമാനം ആയിരുന്നു. റിച്ചാർലിസൻ മുഴുവൻ നേരവും കളിക്കേണ്ട താരമായിരുന്നു ഇന്നലെ.

എവർട്ടണെ കാസെമീറോയെ മാറ്റി ഫെർണാണ്ടീന്യോയെ ഇറക്കിയ ആ സമയത്ത് തന്നെ  ടിറ്റ ഉപയോഗിക്കണമായിരുന്നു.അവസാന ഇരുപത് മിനിറ്റുകളിലാണ് എവർട്ടൺ ഇറങ്ങിയത്.എവർട്ടൺ വന്നതോടെ കളിക്ക് വേഗം കൂടുകയും ജീവൻ വെക്കുകയും ചെയ്തു.ബ്രസീലിനെ കഴിഞ്ഞ രണ്ട കളിയിലും ലഭിച്ച പോസിറ്റീവ് എന്തെന്നാൽ എവർട്ടൺ ടീമിൽ അഭിവാജ്യ ഘടകമാണെന്നത് തെളിയിക്കുന്നു.കൗട്ടീന്യോയോടെ അനുവദിക്കപ്പെടാത്ത ഗോളിന്റെ സൂത്രധാരൻ എവർട്ടണായിരുന്നു.വരുന്ന മൽസരങ്ങളിൽ ബ്രസീലിന്റെ ഏറ്റവും സുപ്രധാനമായേക്കാവുന്ന പ്ലെയറാണ് എവർട്ടൺ.

ആർതറിന്റെ വരവോടെ മധ്യനിര ബൊളീവിയക്കെതിരായ മധ്യനിരയേക്കാൾ ഭേദമപ്പെട്ട നിലയിൽ കാണപ്പട്ടു.എന്നാൽ ഫ്ലൂയിഡിറ്റി ബ്രസീലിന്റെ ആക്രമണനീക്കങൾക്ക് പകർന്നു നൽകാൻ മധ്യനിരക്ക് കഴിഞ്ഞില്ല എന്നതു വരുന്ന നോകൗട്ട് മൽസരങ്ങളിൽ ബ്രസീലിനെ ബാധിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.കൗട്ടീന്യോക്കൊപ്പം ആർതർ അലൻ കൂട്ട്കെട്ട് മിഡ്ഫീൽഡിൽ പ്രയോഗിച്ചാൽ  ഫിസികൽ - ക്രിയേറ്റീവ് ടെക്നിക്കൽ മിഡ്ഫീൽഡ് കൂട്ട്കെട്ട് ടീം അറ്റാക്കിംഗിനു ഗുണം ചെയ്തേക്കാം.

ബൊളീവിയക്കെതിരായ പെറുവിന്റെ ഇന്നലത്തെ മികച്ച പ്രകടനം വച്ച് നോക്കുമ്പോ വരുന്ന പെറുവുമായുള്ള മൽസരം കാനറികൾക്ക് ടഫ് ആയിരിക്കും.
പെറുവിനെതിരെ ജീസസ് എവർട്ടൺ എന്നിവരെ തുടക്കം മുതൽ ടീമിൽ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നു.

By - Danish Javed Fenomeno

Vai Brazil🇧🇷🇧🇷🇧🇷

Sunday, June 16, 2019

വെള്ള കുപ്പായത്തിൽ ജയത്തോടെ കാനറികൾ



വെള്ള ജെഴ്സിയിൽ 62 വർഷങ്ങൾക്ക് ശേഷം ആദ്യമായി മഞ്ഞപ്പട സാവോപൗളോയിലെ വിഖ്യാതമായ മൊറുംബിയിൽ ബൂട്ട് കെട്ടിയിറങ്ങുമ്പോൾ
സമ്മർദ്ദത്തിലായിരുന്നു ടിറ്റെ.ടൂർണമെന്റിലുടന് തൊട്ടു മുമ്പ് ടീം ബെസ്റ്റ് പ്ലെയറെ നഷ്ടപ്പെട്ട പരിശീലകന് മുന്നിൽ വലിയ വെല്ലുവിളി ആയിരുന്നു ഒരു വിജയസംഘത്തെ ഒരുക്കിയെടുക്കുന്നതിൽ.അതും സ്വന്തം നാട്ടിൽ.എന്നാൽ താരതമ്യേന ദുർബലരായ എതിരാളികൾ ആണെങ്കിലും നെയ്മറില്ലാതെ തരക്കേടില്ലാത്ത വിജയം സന്നാഹമൽസരങ്ങളിൽ കരസ്ഥമാക്കിയതിന്റെ അനുഭവസമ്പത്തിൽ കോപ്പ അമേരിക്കയിലെ ആദ്യ പോരാട്ടത്തിനറങിയപ്പോൾ
ബൊളീവിയക്കെതിരെ ആദ്യ പകുതിയിലെ പ്രകടനം ഒട്ടും ആശാവഹമായിരുന്നില്ല.ആദ്യ പകുതി ദുർബലരായ എതിരാളികൾക്കെതിരെ ഗോൾ രഹിതമായ ഡ്രോ വഴങ്ങിയത് തീർത്തും നിരാശപ്പെടുത്തി.മിഡ്ഫീൽഡിൽ ആർതറിന്റെ അഭാവം ബ്രസീലിന്റെ നീക്കങ്ങളെ കാര്യമായി ബാധിച്ചു.പൊസഷനിൽ മേധാവിത്വം പുലർത്തിയെങ്കിലും മിഡ്ഫീൽഡിൽ ക്രിയേറ്റീവായ നീക്കങ്ങൾ ഉടലെടുത്തില്ല.
മിഡ്ഫീൽഡിൽ നങ്കൂരമിട്ട് ഫ്രന്റിൽ കൗട്ടീന്യോക്ക് കളിക്കാനുള്ള സ്പേസും ഫ്രീഡവും ഒരുക്കി കൊടുക്കുന്ന ആർതറിന്റെ അഭാവം ബ്രസീലിന്റെ അറ്റാക്കിംഗിനെ നന്നായി ബാധിച്ചത് ടീമിന്റെ തനതായ കളിയൊഴുക്ക് നഷ്ടമാക്കി.രണ്ട് ഡിഫൻസീവ് മിഡ്ഫീൽഡർമാരെ ഒരുമിച്ച് കളത്തലിറക്കിയ ടീറ്റെ ഒരു കാര്യം വ്യക്തമാ
ക്കുകയായിരുന്നു.ഡിഫൻസ് മാക്സിമം ശക്തിപ്പെടുത്തി ഡിഫൻസിന് കവചമൊരുക്കുന്ന ഒരു മിഡ്ഫീൽഡായിരുന്നു ടിറ്റെ ബൊളീവിയക്കതിരെ പ്രയൊഗിച്ചത്.പക്ഷേ ബൊളീവിയ പോലെ ഒരു ദുർബലരായ അറ്റാക്കിംഗ് ടെൻഡൻസി യുള്ള ഒരു ടീമിനെതിരെ കാസെമീറോ ഫെർണാണ്ടീന്യോ സഖ്യത്തെ ഒരുമിച്ച് കളത്തലിറക്കി അതിവ സുരക്ഷാ മധ്യനിരയിൽ ഒരുക്കേണ്ട കാര്യമുണ്ടായിരുന്നോ..? രണ്ട് ഡിഫൻസീവ് മിഡ്ഫീൽഡർമാർ അല്ലെങ്കിൽ 3 മാൻ മിഡ്ഫീൽഡ് നോക്കൗട്ട് സ്റ്റേജുകളിൽ അല്ലെങ്കിൽ കരുത്തുറ്റ എതിരാളികൾക്കെതിരെ പ്രയോഗിക്കേണ്ട 
തന്ത്രമാണ്.ഗ്രൂപ്പ് ഘട്ടത്തിൽ അതിന്റെ ആവശ്യം ടീമിനുണ്ടെന്ന് തോന്നുന്നില്ല.

ആദ്യ പകുതിയിൽ ബൊളീവിയക്കെതിരെ മികച്ച അറ്റാക്കിംഗ് നീക്കങ്ങൾ നടത്താൻ തയ്യാറാകാതെ അധികം റിസ്ക് എടുക്കാതിരുന്ന ടീമിനെ കുറച്ചു കൂടി ഭേദപ്പെട്ട് പ്രകടനമായിരുന്നു  രണ്ടാം പകുതിയിൽ പുറത്തടുത്തത്.പാസ്സിംഗിലും പൊസഷനിലും മികവ് പുലർത്തിയെങ്കിലും തുറന്ന സുവർണ അവസരങ്ങൾ സൃഷ്ടിച്ച എടുക്കാൻ ബ്രസീലിനെ കഴിയാതെ പോയതായിരുന്നു ആദ്യ പകുതിയിലെ തിരിച്ചടിയായത്.എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റിച്ചാർലിസണിന്റെ ഷോട്ട് ബൊളീവിയൻ ഡിഫന്ററുടെ ഹാന്റ് ബോൾ വിളിച്ചതിനാൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തലെത്തിച്ച് കൗട്ടീന്യോ ടീമിനെ ബ്രേക്ക്ത്രൂ നൽകിയതോടെ മഞ്ഞപ്പട ആത്മവിശ്വാസം വീണ്ടെടുത്തു.

തുടർന്ന് വന്ന കൗട്ടീന്യോയുടെ രണ്ടാം ഗോൾ ആയിരുന്നു മൽസരത്തിലാദ്യമായി സ്വതസിദ്ധമായ ബ്രസീലിയൻ നീക്കം കണ്ടത്.മിഡ്ഫീൽഡിലെ ആർതറിന്റെ അഭാവം ബ്രസീലിന്റെ അറ്റാക്കിംഗിനെ വലച്ചപ്പോൾ പിറകിലേക്ക് ഇറങ്ങി കളിച്ച ഫിർമീന്യോയുടെയും വലതു വിംഗിൽ നിന്നും സെന്ററിലേക്ക് കട്ട ചെയ്തു കയറി കളിച്ച റിച്ചാർലിസൺ കൂട്ട്കെട്ടിലായിരുന്നു കൗട്ടീന്യോയുടെ രണ്ടാം ഗോൾ പിറന്നത്.ബോക്സിന് മുന്നിൽ നിന്നും വലതു സൈഡിലേക്ക് ഫിർമിക്ക് റിച്ചാർലിസൻ നൽകിയ പാസ്  വളരെ കൃത്യമായി ലിവർപൂൾ അറ്റാക്കർ കൗട്ടീന്യോക്ക് ക്രോസ് നൽകിയപ്പോൾ ഒഴിഞ്ഞ വലയിലേക്ക് തല കൊണ്ട് ചെത്തിയിടേണ്ട കാര്യമേ ബാഴ്സ താരത്തനുണ്ടായിരുന്നുള്ളൂ. മൂന്നു വർഷം മുമ്പ് ഹെയ്തിക്കെതിരെ കോപ്പയിൽ ഹാട്രിക് അടിച്ച കൗട്ടീന്യോ വീണ്ടും ഒരു ഹാട്രിക് അടിക്കുമെന്ന പ്രതീതി ജനിപ്പിച്ചെങ്കിലും സ്കോർ ചെയ്യാൻ കഴിഞ്ഞില്ല.എന്നാൽ രണ്ട് ഗോളുകൾ സ്കോർ ചെയ്തു എന്നതൊഴിച്ചാൽ തനതായ ഫോമിൽ കളിക്കുന്ന ലിവർപൂളിലെ ആ പഴയ കൗട്ടീന്യോയെ കാണാൻ നമുക്ക് കഴിഞ്ഞില്ല.എന്നാൽ മൽസരത്തിലെ യഥാർത്ഥ വിജയശില്പ്പി റിച്ചാർലിസൻ ആയിരുന്നു. കോട്ടീന്യോക്ക് പെനാൽറ്റി ഒരുക്കി കൊടുത്തതും രണ്ടാം ഗോളിന് വഴിമരുന്നിട്ടതും എവർട്ടൺ വിംഗറുടെ മികവ് തന്നെയാണ്. റൈറ്റ് വിംഗിൽ അദ്ദേഹത്തിന്റെ മാരകമായ പേസും സ്ട്രെംങ്തും റണ്ണിംഗുകളും ഡ്രിബ്ലിംഗുകളും ഇന്നലത്തെ മൽസരത്തിൽ ഒറ്റപ്പെട്ടു നിന്നു.നെയ്മറുടെ അഭാവത്തിൽ ആ റോൾ താൻ ഏറ്റെടുക്കുമെന്ന പ്രതീതി ആരാധകരിൽ സൃഷ്ടിക്കാനും റിച്ചാർലിസന് കഴിഞ്ഞു.എന്നാൽ റിച്ചാർലിസന് സപ്പോർട്ട് കിട്ടതെ പോയത് സെലസാവോ ആക്രമണങ്ങളെ ബാധിച്ചു.സൗഹൃദ മൽസരങ്ങളിൽ മികച്ച ഒത്തിണക്കം പ്രകടമാക്കിയ റിച്ചാർലിസൻ - ജീസസ് കൂട്ട്കെട്ട് തുടക്കം മുതലേ കളത്തിലിറങ്ങിയിരുന്നേൽ ആദ്യ പകുതിയിൽ തന്ന ബ്രസീൽ ഗോളുകളടിച്ചേനെ.

ബ്രസീലിന്റെ ആക്രമണങ്ങളധികവും അരങ്ങേറിയത് വിംഗുകളിലൂടെ ആയിരുന്നു.വലതു സൈഡിൽ റിച്ചാർലിസനും ഇടതു വിംഗിൽ ഫിലിപ്പ് ലൂയിസും ഡേവിഡ് നെരസും.ഇടതു വിംഗിൽ നെരസിന് ഫിലിപ്പ് ലൂയിസിൽ നിന്നും ലഭിച്ച പിന്തുണ റിച്ചാർലിസന് വലതു സൈഡിൽ ലഭിച്ചിരുന്നില്ല.നെരസിന്റെ റൈഡുകൾ ബൊളീവിയൻ ഡിഫൻസിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചെങ്കിലും അവർ ചെറുത്തു നിന്നു.ഫിലിപ്പെ ലൂയിസ്സ് അറ്റാക്കിംഗ് - ഡിഫൻസിനെയും കൂട്ടിയോജിപ്പിക്കുന്ന  കണ്ണിയായി മൽസരത്തിലുടനീളം പ്രവർത്തിച്ചപ്പോൾ ആൽവസ് ഹോൾഡ് അപ്പ് ചെയ്തു ഡിഫൻസിലും മധ്യനിരയിലും ചെലവഴിക്കാനാണ് മാക്സിമം ശ്രമിച്ചത്. നെരസിന് പകരം എവർട്ടൺ വന്നതോടെ കാനറികൾ കൂടുതൽ ഉണർവ് കൈവരിച്ചു.എവർട്ടൺ ബോളിവർ ഡിഫൻസിനെ കബളിപ്പിച്ച് നേടിയ ലോംഗ് റേഞ്ചർ ഗോൾ കൗട്ടീന്യോയുടെ ട്രേഡ്മാർക്ക് സ്ക്രീമർ ഗോളുകളെ അനുസ്മരിക്കുന്നതായിരുന്നു.പത്ത് മിനിറ്റേ എവർട്ടൺ കളിച്ചിട്ടുള്ളൂവെങ്കിലും കളത്തിൽ പ്രകടമാക്കിയ പെസ്സും കരുത്തും എനർജിയും അപാരമായിരുന്നു.എവർട്ടൺ ഇറങ്ങിയതോടെ ബ്രസീലിന്റെ അറ്റാക്കിംഗ് എനർജി ലെവൽ തന്നെ മാറിമറയുന്ന കാഴ്ചയായിരുന്നു.കരിയറിലെ ആദ്യ ഗോൾ കരസ്ഥമാക്കിയ എവർട്ടനെ വരും മൽസരങ്ങളിൽ 60-65 മിനിറ്റുകളിൽ നെരസിന്റെ പകരക്കാരനായി ഇറക്കിയാൽ സെലസാവോ അറ്റാക്കിംഗിൽ കാര്യമായ ഇടപെടൽ നടത്താൻ താരത്തിന് കഴിയുമെന്നുറപ്പ്.

സെന്റർ ഫോർവേഡ് റോളിൽ ഒരു സ്ഥിരമായി ഒരു താരത്ത പരിഗണിക്കുകയാണ് ടിറ്റെ ചെയ്യേണ്ടത്.
ഫിർമീന്യോ ഒരു പക്കാ സ്ട്രൈകർ അല്ല.അടിസ്ഥാനപരമായി ലിവർപൂൾ താരം ഒരു സെക്കന്റ് സ്ട്രൈകർ അല്ലേൽ ഫാൾസ് 9 ടൈപ്പ് പ്ലെയർ ആണ്.മൽസരത്തിൽ ഈ റോളിലേക്ക് ഫിർമീന്യോ സ്വഭാവികമായും ഇറങ്ങി കളിക്കുന്നത് നിങ്ങൾക്ക് കാണാം.എന്നാൽ നിലവിൽ ഈ റോൾ ഇപ്പോ കളിക്കുന്നത് കൗട്ടീന്യോയാണ്, ഫിർമീന്യോ ഇറങ്ങുന്നതോടെ കൗട്ടീന്യോക്ക് കളിക്കാനുള്ള സ്പേസ് കുറയും അതേ സമയം കൗട്ടീന്യോ മുന്നേറി സെന്റർ ഫോർവേഡ് കളിക്കാൻ നിർബന്ധിതനാവുന്നതും കാണാം. അതിനൊരു പെർഫെക്റ്റ് ഉദാഹരണമായിരുന്നു കൗട്ടീന്യോയുടെ രണ്ടാം ഗോൾ.എന്നാൽ സന്നാഹ മൽസരങ്ങളിൽ മൂന്ന് കളിയിൽ നിന്നും നാല് ഗോളടിച്ച ജീസസ്  സ്ട്രൈകർ റോളിലേക്ക് വന്നാൽ റിച്ചാർലിസൻ കൂടുതൽ ഇഫക്റ്റീവായേക്കും.
കൗട്ടീന്യോക്ക് തന്റെ റോൾ നിറവേറ്റാനുള്ള സ്പേസും ലഭ്യമാകും.ഫിർമീന്യോയെ സെക്കന്റ് ഹാഫിൽ ഇറക്കുന്നതായിരിക്കും ഉചിതമെന്ന് കരുതുന്നു.

സിൽവ മാർക്കി &അലിസൺ കാര്യമായ പരീക്ഷണങ്ങൾ നേരിട്ടില്ല.വരുന്ന മൽസരങ്ങളിൽ ഇരുവരും വെല്ലുവിളി നേരിട്ടേക്കാം.മിഡ്ഫീൽഡിൽ ആർതർ അടുത്ത മൽസരത്തിൽ തിരിച്ചെത്തുകയും എവർട്ടണെ കുറച്ചു നേരത്തെ ഇറക്കുകയും ജീസസ് ആദ്യ ഇലവനിൽ തിരിച്ചെത്തി സ്കോറിംഗ് തുടരുകയും ചെയ്താൽ വെനെസേലക്കെതിരെ ബ്രസീൽ തനത് താളത്തിൽ തിരികെ എത്തുമെന്ന് പ്രതീക്ഷിക്കാം..

By - Danish Javed Fenomeno

Vai Brazil🇧🇷🇧🇷  Copa_America

Friday, June 14, 2019

ബ്രസീലിന്റെ ആൾ ടൈം കോപ്പാ അമേരിക്കാ + സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് ടോപ് സ്കോറേഴ്സ് 




1. സീസീന്യോ (AMF)
മൽസരങ്ങൾ -32
ഗോൾസ് -17

2. ജെയർ റോസാ പിന്റോ (Winger)
മൽസരങ്ങൾ -18 
ഗോൾസ് -13

3.അഡ്മീർ മെനിസസ് ( Fw)
മൽസരങ്ങൾ -14
ഗോൾസ് -12

4.റൊണാൾഡോ (Fw)
മൽസരങ്ങൾ - 10
ഗോൾസ് - 10

5.ഹെലേനോ ഡി ഫ്രെയിറ്റാസ് (Fw)
മൽസരങ്ങൾ - 11
ഗോൾസ് - 10

6.ദിദി (MF)
മൽസരങ്ങൾ - 17
ഗോൾസ് - 10

7.പെലെ (Fw)
മൽസരങ്ങൾ - 6
ഗോൾസ് - 8

8.അഡ്രിയാനോ (Fw)
മൽസരങ്ങൾ - 6
ഗോൾസ് - 8

9.എവാരിസ്റ്റോ (Fw)
മൽസരങ്ങൾ -8
ഗോൾസ് -8

10.ടെസറീന്യാ (Fw)
മൽസരങ്ങൾ -11
ഗോൾസ് -8

11.ഫ്രീഡൻറിച്ച് (Fw)
മൽസരങ്ങൾ - 8
ഗോൾസ് - 7

12. റോബീന്യോ (Fw)
മൽസരങ്ങൾ - 11
ഗോൾസ് - 7

13.റൊമാരിയോ (Fw)
മൽസരങ്ങൾ - 13
ഗോൾസ് - 7

14.പിറില്ലോ (Fw)
മൽസരങ്ങൾ - 5
ഗോൾസ് - 6

15.ബെബറ്റോ (Fw)
മൽസരങ്ങൾ -7
ഗോൾസ് -6

16.പാറ്റെസ്കോ(Fw )
മൽസരങ്ങൾ - 7
ഗോൾസ് - 6

17.ക്ലൗഡിയോ (Fw)
മൽസരങ്ങൾ -8
ഗോൾസ് -6

18.നിലോ (Fw)
മൽസരങ്ങൾ - 8 
ഗോൾസ് - 6

18.നെകോ (Fw)
മൽസരങ്ങൾ - 10
ഗോൾസ് - 6

19.ജുലീന്യോ (Winger)
മൽസരങ്ങൾ -5
ഗോൾസ് - 5

20. റിവാൾഡോ (AMF)
മൽസരങ്ങൾ - 5
ഗോൾസ് - 5

21. പൗളോ വാലന്റിം ( Fw)
മൽസരങ്ങൾ -5
ഗോൾസ് -5

22.ഫ്ലാവിയോ മിനെയ്നോ ( Fw )
മൽസരങ്ങൾ - 5
ഗോൾസ് - 5

23.സിമാവോ(Fw)
മൽസരങ്ങൾ - 6
ഗോൾസ് - 5

24.എഡ്മുണ്ടോ (Fw)
മൽസരങ്ങൾ -9
ഗോൾസ് -5

25.ലഗാർറ്റോ (Fw)
മൽസരങ്ങൾ - 4
ഗോൾസ് - 4

26.അമോറോസോ (Fw)
മൽസരങ്ങൾ -4
ഗോൾസ് - 4

27.ലൂയിസീന്യോ (Fw)
മൽസരങ്ങൾ - 5
ഗോൾസ് - 4

28.ഡെനിൽസൺ (Winger)
മൽസരങ്ങൾ -9
ഗോൾസ് - 4

29.റോബർട്ടോ ഡൈനാമിറ്റെ (Fw)
മൽസരങ്ങൾ -11
ഗോൾസ് - 4

30. പാലീന്യാ ( Fw)
മൽസരങ്ങൾ -12
ഗോൾസ് - 4

By - Danish Javed Fenomeno
Vai Brazil 🇧🇷🇧🇷

Sunday, May 26, 2019

ഗ്ലാഡിയേറ്റർ വിടവാങ്ങുന്നു




ഫ്രാൻസിസ്കോ ടോട്ടിയെന്ന ചക്രവർത്തിക്കൊപ്പം റോമൻ എംപയർ കെട്ടിപ്പടുക്കാൻ തേരു തെളിച്ച ഗ്ലാഡിയേറ്റർ ,
സീസറിന് മാർക്ക് ആന്റണിയെന്ന പോലെ ടോട്ടിക്ക് ഡിറോസി എന്നായിരുന്നു കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം റോമൻ ഫുട്‌ബോൾ സാമ്രാജ്യത്തിലെ അവസാന സമവാക്യം.അതുകൊണ്ട് തന്നെയായിരുന്നു റോമൻ ഫാൻസ് റോസിയെ "ക്യാപിറ്റാവോ ഫൂറ്ററോ" എന്ന വിളിപേരിട്ടത്.

എയ്ത്ത് കിംഗ് ഓഫ് റോം എന്ന് ടോട്ടിക്ക് മുമ്പ് ആദ്യമായി റോമൻ ആരാധകർ വിളിച്ചത് ക്ലബ് ഇതിഹാസമായിരുന്ന പൗളോ റോബർട്ടോ ഫാൽകാവോ എന്ന ബ്രസീലിയൻ ഡീപ് ലെയിംഗ് പ്ലേമേക്കറെ ആയിരുന്നു. ഫാൽകാവോക്ക് ശേഷം റോം കണ്ട ഏറ്റവും മികച്ച ഡീപ് ലെയിംഗ് മധ്യനിരക്കാരനെന്ന വിശേഷണം അത് ഡാനിയേല ഡിറോസിയേന്ന പോരാളിക്ക് മാത്രം സ്വന്തമാണ്.ഇറ്റാലിയൻ ഫുട്‌ബോളിന്റെ മാത്രം സ്പെഷ്യാലിറ്റിയായ തനതായ ഡിഫൻസീവ് സ്കില്ലും റഫ് ടാക്ലിംഗുകളും പൊടുന്നനെയുള്ള ലോംഗ് റേഞ്ചറുകളും തളരാത്ത പോരാട്ടവീര്യവും സ്വായത്തമാക്കിയ ലോകകപ്പ് ജേതാവായ ഡിറോസി തന്റെ റോമൻ ഗ്ലാഡിയേറ്ററുടെ പടച്ചട്ട ഇന്ന് അർധരാത്രി പാർമക്കെതിരായ മൽസരത്തോട് കൂടി അഴിച്ചുവെക്കുന്നു.ടോട്ടി , പെറോട്ട , ഡിറോസി ഇറ്റലിക്ക് ലോകകപ്പ് നേടികൊടുത്ത ഇറ്റാലിയൻ സുവർണ തലമുറയിലെക്ക് റോമൻ സാമ്രാജ്യത്തിന്റെ സംഭാവനയായ ത്രിമൂർത്തികൾ ആയിരുന്നു  , ഇതിൽ അവസാന കണ്ണിയായിരുന്ന റോസി കൂടി റോമൻ ജെഴ്സിയിൽ വിടപറയുന്നതോടെ യോജിച്ച പകരക്കാരനെ കണ്ടെത്താൻ റോം തെല്ലൊന്നു ബുദ്ധിമുട്ട്മെന്നുറപ്പ്..

18 സീസണുകളിൽ നിന്നായി അറന്നൂറിലേറെ  മൽസരങ്ങളിൽ റോമക്കായി ബൂട്ടണിഞ്ഞ റോസി ഫുട്‌ബോൾ കരിയർ തുടരുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

Gud By Gladiator De_Rossi 
ബാപ്റ്റിസ്റ്റാ " ദ പാറ്റൺ ടാങ്ക് " വിടവാങ്ങുന്നു



ജൂലിയോ ബാപ്റ്റിസ്റ്റാ , ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രസീലിയൻ ഫുട്‌ബോളിൽ അഡ്രിയാനോ റോബീന്യോ ഫാബീയാനോ തുടങ്ങിയ സൂപ്പർ യുവ പ്രതിഭകളുടെ സമകാലീനായ താരം.
വാംപെറ്റ സോണി ആൻഡേഴ്സൺ ഗുസ്താവോ നേരി സീമരിയ ലൂസിയോ  തുടങ്ങിയ രണ്ടാം നിര താരങ്ങളെ മാത്രം ഇറക്കി മുൻ വിഖ്യാത ബ്രസീൽ ഗോളിയായ എമേഴ്സൺ ലിയാവോയുടെ പരിശീലകത്വത്തിൽ ബ്രസീൽ ടീമൊരുക്കിയ ജപ്പാനിൽ നടന്ന 2001 ഫിഫ കോൺഫെഡറേഷൻ കപ്പിലാണ് ജൂലിയോ ബാപ്റ്റിസ്റ്റായെ ആദ്യമായി ഞാൻ കാണുന്നത്. ഒരു WWE റെസ്ലിംഗ് താരമാണെന്നേ ഒറ്റ നോട്ടത്തിൽ തോന്നൂ.അദ്ദേഹത്തിന്റെ അസാധ്യം എന്ന് തോന്നിക്കുന്ന ഫിസിക്കൽ പ്രസൻസും എതിരാളികളെ ചവിട്ടിമെതിക്കുന്ന രാക്ഷസനെ പോലെയുള്ള ശരീരഭാഷയും കരുത്തുറ്റ ഷോട്ടുകളും അതിനു തെളിവായിരുന്നു. എന്നാൽ കാൽപ്പന്ത് പ്രതിഭകളുടെ സ്വർഗ ഭൂമിയായ സെലസാവോയിൽ അധികകാലം നീതീകരിക്കപ്പെടാനായ പ്രകടനം പുറത്തെടുക്കാനോ സ്ഥായിയായി ടീമിൽ നിലനിൽക്കാനോ കഴിയാതെ പോയ താരത്തിന്റെ ബ്രസീൽ കരിയർ വളരെ ഷോർട്ട് ആയിരുന്നു.രണ്ടാം നിര - യുവ താരങ്ങളെ വച്ച് ബ്രസീൽ അർജന്റീനയെ തൂത്തെറിഞ്ഞ് തുടർച്ചയായി നേടിയ 2004 കോപ്പ കിരീടത്തിലും 2005 കോൺഫെഡറേഷൻ കപ്പ് കിരീട നേട്ടത്തിലും ബാപ്റ്റിസ്റ്റാ അംഗമായിരുന്നു എങ്കിലും പ്രതിഭാ ധാരാളിത്തം മൂലം ഫസ്റ്റ് ഇലവനിൽ അവസരങ്ങൾ കുറവായിരുന്നു.

2005 ൽ സാന്റോസിൽ നിന്നും റോബീന്യോക്കൊപ്പം റിയൽ മാഡ്രിഡ് സെവിയയിൽ നിന്നും ഏറെ പ്രതീക്ഷയോടെ ബെർണേബൂവിലേക്ക് കൊണ്ടുവന്ന യുവ താരമായിരുന്നു ബാപ്റ്റിസ്റ്റാ ഫസ്റ്റ് സീസണിൽ തന്നെ റൊണോ സിദാൻ കാർലോസ് ഫിഗോ റൗൾ തുടങ്ങിയ ഗാലക്ടിക്കോ മഹാമേരുക്കൾക്കൊപ്പം പന്തുതട്ടിയ ബാപ്റ്റിസ്റ്റായുടെ റിയൽ കരിയറിലെ സുവർണ മുഹൂർത്തം 2007 ലെ എൽക്ലാസികോ മൽസരത്തിൽ കാംപ് നൂവിൽ ബാഴ്സക്കെതിരെ നേടിയ വിജയ ഗോൾ തന്നെയാണ്.പിന്നെ 2005 ൽ ബാഴ്സക്കെതിരെ റോണോ നേടിയ അൽഭുത ചിപ്പ് ഗോളിന് അസിസ്റ്റ് നൽകിയതും  ബാപ്റ്റിസ്റ്റായെ കുറിച്ചുള്ള ഓർമ്മകളിലെ മായാത്ത സീനുകളിൽ ഒന്നാണ്. ബാപ്റ്റിസ്റ്റായെ കുറിച്ച് 
ഓർക്കുമ്പോൾ ഓർമ്മയിൽ വരുന്ന മൂന്ന് മൽസരങ്ങളിൽ ആദ്യമായി എന്റെ ഓർമയിൽ വരുന്ന മൽസരങ്ങളാണ് ഈ  എൽക്ലാസികോകൾ.

ബാപ്റ്റിസ്റ്റാ തന്റെ കരിയറിൽ പ്രതിഭയെ സാധൂകരിക്കും വിധമുള്ള പ്രകടനം പുറത്തെടുത്ത ഏക ടൂർണമെന്റായിരുന്നു 2007 കോപ്പാ അമേരിക്ക.2004 കോപ്പയിൽ കാർലോസ് ആൽബർട്ടോ പേരേര ടീമിൽ യുവതാരനിരയെ വച്ച് നടത്തിയ പരീക്ഷണം പോലേ തന്ന  റോണോ കകാ ഡീന്യോ അഡ്രിയാനോ ലൂസിയോ ജുനീന്യോ എമേഴ്സൺ സീ റോബർട്ടോ ദിദ തുടങ്ങിയ ഫസ്റ്റ് ഇലവനിലെ മുഴുവൻ താരങ്ങളെയും ഒഴിവാക്കി പരിശീലകൻ ദുംഗ രണ്ടാം നിര - യുവ നിര താരങ്ങളെ വച്ച് വീണ്ടും പരീക്ഷണത്തിന് മുതിർന്നപ്പോൾ മുന്നേറ്റത്തിൽ റോബീന്യോക്കും വാഗ്നർ ലവിനും എലാനോക്കുമൊപ്പം സാംബാ താളത്തിന്റെ ചടുലമായ ആക്രമണങ്ങൾക്ക്  ചുക്കാൻ പിടിച്ചത് ബാപ്റ്റിസ്റ്റാ എന്ന അറ്റാക്കിംഗ് മിഡ്ഫീൽഡറായിരുന്നു.ക്വാർട്ടറിൽ ചിലിക്കെതിരെയും സെമിയിൽ കരുത്തരായ ഉറുഗെക്കെതിരെയും നിർണായക ഗോളുകളടിച്ച ബാപ്റ്റിസ്റ്റാ ഫൈനലിൽ താരനിബിഡമായ അർജന്റീനയെ തച്ചു തകർക്കുകയായിരുന്നു.റോമൻ റിക്കൽമി , സനേട്ടി , അയാള ,മിലിറ്റോ , ഹെയിൻസെ ,മഷറാനോ ,വെറോൺ, കാമ്പിയാസോ ,മെസ്സി ,ടെവസ് തുടങ്ങിയ എല്ലാ പൊസിഷനിലും വമ്പൻ ലോകോത്തര താരനിരയടങ്ങിയ അർജന്റീനയുടെ സുവർണ്ണ തലമുറയെ ബാപ്റ്റിസ്റ്റായുടെയും റോബീന്യോയുടെയും നേതൃത്വത്തിലുള്ള മഞ്ഞപ്പടയുടെ പീക്കിരി പയ്യൻമാർ അടിച്ചു കൊന്നു.

കളിയുടെ തുടക്കത്തിലെ ആദ്യ മിനിറ്റിൽ തന്നെ എലാനോയുടെ അർജന്റീന ഗോൾമുഖത്തേക്കുള്ള ഹൈബോൾ പിടിച്ചെടുത്തു ബാപ്റ്റിസ്റ്റാ പോസ്റ്റിന്റെ ഇടതുമൂലയലേക്ക് തൊടുത്ത ബുള്ളറ്റ് ഷോട്ട് ഗോൾ വലയിൽ പ്രകമ്പനം കൊള്ളിക്കുമ്പോൾ തന്നെ സെലസാവോ പയ്യൻസ് കോപ്പാ കിരീടം ഉറപ്പിച്ചിരുന്നു.
തുടർന്ന് അർജന്റീനൻ നായകൻ റോബർട്ടോ അയാളയുടെ സെൽഫ് ഗോളും ഡാനി ആൽവസിന്റെ  കിടിലൻ ഗ്രൗണ്ടർ ഗോളും ബ്രസീലിന്റെ വിജയം അനായാസമാക്കിയപ്പോൾ ഫൈനലിലെ താരമായി മാറിയത് ജൂലിയോ ബാപ്റ്റിസ്റ്റായെന്ന സാവോപൗളോക്കാരനായിരുന്നു.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച് ക്വാർട്ടർ , സെമി , ഫൈനൽ തുടങ്ങി മൂന്ന് നിർണായകമായ വമ്പൻ മൽസരങ്ങളിലും ഗോളടിച്ച ബാപ്റ്റിസ്റ്റായുടെ പെർഫോമൻസ് ഏഴ് ഗോളടിച്ച് ടൂർണമെന്റിൽ ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും കരസ്ഥമാക്കിയ റോബീന്യോയെന്ന സൂപ്പർ പ്രതിഭയുടെ അവിസ്മരണീയമായ പ്രകടനത്തിൽ ഏവരും വിസ്മരിക്കുകയായിരുന്നു.

റിയൽ മാഡ്രിഡിൽ നിറം മങ്ങിയതോടെ അവസരങ്ങൾ കുറഞ്ഞ ബാപ്റ്റിസ്റ്റാ ലോണിൽ ആഴ്സനലിലേക്ക് പോയതോടെ 
ജീവിതത്തിൽ തൽസമയം കണ്ട പ്രീമിയർ ലീഗ് ത്രില്ലർ മൽസരങ്ങളിൽ മറക്കാനാവാത്ത ഒരു ഡ്രാമാറ്റിക്ക് ത്രില്ലർ മാച്ച് സമ്മാനിക്കുകയായിരുന്നു ബാപ്റ്റിസ്റ്റാ.
ലിവർപൂളിന് എതിരെ ആൻഫീൽഡിൽ ജെറാർഡിനെയും സംഘത്തെയും ഒറ്റയ്ക്ക് കശാപ്പ് ചെയ്യുകയായിരുന്നു ബാപ്റ്റിസ്റ്റാ എന്ന മോൺസ്റ്റർ.മൊത്തം ഒൻപത് ഗോൾ പിറന്ന മൽസരത്തിൽ ബാപ്റ്റിസ്റ്റാ അടിച്ചു കൂട്ടിയത് നാല് ഗോളുകളായിരുന്നു.അതും തന്റെ ട്രേഡ്മാർക്ക് ഗോളായ രണ്ട് ബുള്ളറ്റ് ലോംഗ് റേഞ്ചറും ഒരു ഫ്രീ കിക്കും അതിശക്തമായ നിലംപറ്റെയുള്ള ഒരു ഗ്രൗണ്ടറിലൂടെയും ആഴ്സനലിന്റെ ഗോൾ പട്ടിക അദ്ദേഹം തികച്ചപ്പോൾ ലിവർപൂളിന് മറുപടി നൽകാനുള്ള ശേഷിയുണ്ടിയിരുന്നില്ല.മൂന്നിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ആഴ്സനലിന്റെ വിജയം.ബാപ്റ്റിസ്റ്റായുടെ പെനാൽറ്റി കിക്ക് റെഡ്സിന്റെ മിറാക്കിൾ ഓഫ് ഇസ്താംബൂളിലെ യുസിഎൽ ഫൈനൽ ഷൂട്ടൗട്ട് ഹീറോ ഗോളിയായ പോളണ്ടുകാരൻ ജെഴ്സി ഡൂഡക്ക് തടുത്തില്ലായിരുന്നെങ്കിൽ ലീഗിൽ അഞ്ച് ഗോളെന്ന അപൂർവ ഗോൾ നേട്ടങ്ങളുടെ ലിസ്റ്റിൽ ബാപ്റ്റിസ്റ്റയുടെ പേരും ഇടം പിടിച്ചേനെ.ആഴ്സനലിൽ നിന്നും വീണ്ടും റിയലിലേക് മടങ്ങിയെങ്കിലും റോമയുമായി കരാറിലേർപ്പെട്ട താരത്തിന്റെ 2010ലെ ലോകകപ്പ് സെലക്ഷൻ ഏറെ വിമർശങ്ങൾ വിളിച്ചു വരുത്തി. റൊണാൾഡീന്യോയെ എടുക്കാതെ ദുംഗ ബാപ്റ്റിസ്റ്റായെ എടുത്തത് ബ്രസീലുകാർ ചോദ്യം ചെയ്തു. സൗത്ത് ആഫ്രിക്കയിൽ നടക്കുന്നത് ലോകകപ്പ് ഫുട്‌ബോൾ ആണെന്നും ഗുസ്തി മൽസരമല്ലെന്നും വരെ ബ്രസീൽ ആരാധകർ ബാപ്റ്റിസ്റ്റായുടെ സെലക്ഷനെ കുറ്റപ്പെടുത്തി.ശരിക്കും അനർഹമായ സെലക്ഷനായിരുന്നത് , അന്ന് റൊണാൾഡീന്യോയെ ടീമിൽ എടുത്തിരുന്നു എങ്കിൽ 2010 ലോകകപ്പ് ബ്രസീൽ കിരീടം നേടിയേനെ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.ദുംഗയുടെ പ്രിയപ്പെട്ട താരമായിരുന്ന ബാപ്റ്റിസ്റ്റാ ലോകകപ്പിൽ വൻ ദുരന്തം ആയി മാറുകയും ദുംഗ പുറത്താക്കപ്പെടുകയും ചെയ്തതോടെ ബ്രസീൽ ജെഴ്സി ബാപ്റ്റിസ്റ്റാ പിന്നെ കണ്ടിട്ടില്ല.റോമയിൽ നിന്നും കൂടുമാറി മലാഗ , ക്രൂസെയ്റോ ,ഓർലാൻഡോ സിറ്റി , എന്നീ ക്ലബുകളിൽ കരിയറിലെ ശേഷിക്കുന്ന വർഷങ്ങളിൽ കളിച്ച മുൻ റിയൽ മിഡ്ഫീൽഡർ നിലവിൽ കളിച്ചുകൊണ്ടിരുന്നത് റൊമാനിയ ക്ലബായ ക്ലൂജിനൊപ്പമാണ്.ഈ സീസണാന്ത്യമായതോടെ കഴിഞ്ഞ ദിവസം ഫുട്‌ബോളിൽ നിന്നും വിരമിക്കൽ  പ്രഖ്യാപനം നടത്തിയ ബാപ്റ്റിസ്റ്റാ , ബ്രസീലിയൻ ഫുട്‌ബോളിന്റെ ആത്മാവിന്റെയോ സർഗാത്മകതയുടെയോ കാൽപ്പനികതയുടെയോ പ്രത്യയശാസ്ത്രത്തിന്റെയോ പ്രതീകമായിരുന്നില്ല, അയാളുടെ  ശൈലിയിൽ അതൊന്നും പ്രകടമായിരുന്നില്ല.എന്നാൽ ആധുനിക ബ്രസീലിയൻ ഫുട്‌ബോളിൽ ഒളിഞ്ഞു കിടക്കുന്ന ഫിസിക്കൽ പ്രസൻസോടു കൂടിയ  പവർ ഗെയിംമിന്റെ  വക്താവായിരുന്നൂ ബാപ്റ്റിസ്റ്റാ എന്ന പാറ്റൺ ടാങ്ക്.

ഗുഡ്ബൈ ബാപ്റ്റിസ്റ്റാ , 

താങ്കളെ ഓർക്കാൻ എന്തിനാണ് ഒരുപാട് നിമിഷങ്ങൾ , 2007 കോപ്പാ അമേരിക്കൻ ഫൈനലിൽ അയാളയെയും  ഹെയിൻസിയെയും സനേട്ടിയെയും ഗോളി അബാൻഡസീരിയും അടങ്ങുന്ന അർജന്റീനൻ പ്രതിരോധത്തെ നിഷ്പ്രഭമാക്കി പറത്തിയ ആ ചാട്ടുളി ലോംഗ് റേഞ്ചർ മാത്രം മതി..

Gud By Baptista
Danish Javed Fenomeno

Tuesday, May 21, 2019

Renato Gaucho - The Wasted Genius



ഭാവിയിലെ ബ്രസീലിന്റെ പരിശീലകൻ ആയേക്കാവുന്നവരിൽ ഏറ്റവും മുൻപന്തിയിൽ ഉള്ളതും സാധ്യത കൽപ്പിക്കപ്പെടുന്നതുമായ പരിശീലകൻ ആണ് നിലവിൽ ഗ്രെമിയോ ക്ലബിന്റെ കോച്ചും മുൻ സെലസാവോ സൂപ്പർ താരവുമായിരുന്ന റെനാറ്റോ പോർട്ടുലപ്പി എന്ന റെനാറ്റോ ഗൗച്ചോ.

ടെലി സന്റാനയുടെ വിഖ്യാതമായ  ടീമിൽ സികോ സോക്രട്ടീസ് ഫാൽകാവോ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം ബൂട്ടണിഞ്ഞ എൺപതുകളിലെ മുൻ  ബ്രസീൽ അറ്റാക്കിംഗ് മിഡ്ഫീൽഡർ.അപാരമായ പേസ്സും സ്ട്രെംങ്തും മികച്ച ഡ്രിബ്ലിംഗ് എബിലിറ്റിയും കൈമുതലാക്കിയിരുന്ന  റെനാറ്റോ ഗൗച്ചോ എന്ന ഉയരക്കാരൻ മോൺസ്റ്റർ എൺപതുകളിൽ കാനറികൾക്ക് ലഭിച്ച വൺ ഓഫ് ദ ഗിഫ്റ്റഡ് ടാലന്റ് തന്നെയായിരുന്നു. എന്നാൽ പൊതുവേ ബ്രസീലുകാരെ പോലെ തന്നെ പാർട്ടി ലൈഫിനടിമപ്പെടുകയും അച്ചടക്കമില്ലായ്മയും വീക്ക് ഡിറ്റർമിനേഷനും റെനാറ്റോ ഗൗച്ചോയെ One of the Football Great ആയിതീരുന്നതിൽ നിന്നും തടയുകയായിരുന്നു.

 1986 ലോകകപ്പ് ടീമിലേക്ക് ടെലി സന്റാന ഗ്രെമിയോ സൂപ്പർ താരത്തെ എടുത്തിരുന്നു.പരിക്കേറ്റ സീകോ ബെഞ്ചിൽ ഇരിക്കവേ റെനാറ്റോ ഗൗച്ചോയെ പോലെയൊരു പ്രതിഭാധനനായ സ്കിൽഫുൾ അറ്റാക്കിംഗ് മിഡ്ഫീൽഡറെ പരമാവധി ഉപയോഗിക്കാമെന്ന ധാരണയിലായിരുന്നു സന്റാന.എന്നാൽ ട്രെയിനിംഗ് സെഷനുകൾ തുടർച്ചയായി വരാതിരുന്നു പാർട്ടിലൈഫ് സ്റ്റൈൽ പിന്തുടരുകയും അച്ചടക്ക ലംഘനം നടത്തുകയും ചെയ്തതോടെ റെനാറ്റോയെ സന്റാന ഒഴിവാക്കുകയായിരുന്നു.റെനാറ്റോയെ  ഒഴിവാക്കിയത് സന്റാനയുടെ ടീമിൽ വലിയ രീതിയിൽ ധ്രുവീകരണം സൃഷ്ടിച്ചു.എൺപതുകളിലെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച റൈറ്റ് ബാക്ക് ആയിരുന്നു  ലിയൻഡ്രോ റെനാറ്റോയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സന്റാനയുടെ ടീമിൽ ലോകകപ്പിൽ കളിക്കില്ലെന്ന് പ്രഖ്യാപിച്ചു 23 അംഗ സ്ക്വാഡിൽ നിന്നും സ്വയം ഒഴിവായി.സന്റാന ലിയൻഡ്രോക്ക്  പകരമെടുത്ത എഡിസണ് പരിക്കേറ്റതോടെ ഒരു സൂപ്പർ ഫുൾ ബാക്കിന്റെ ജനനത്തിനു അവിടെ പിറവിയെടുത്തു.ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ട് വണ്ടർ ലോകകപ്പ് ഗോളുകൾ സ്വന്തമാക്കി 1986 ലോകകപ്പിലെ താരങ്ങളിലൊരായി മാറിയ ജോസിമർ എന്ന ബ്രസീൽ ഇതിഹാസത്തെ ലോക ഫുട്‌ബോൾ അറിയാൻ കാരണക്കാരനായി തീർന്നത് അക്ഷരാർത്ഥത്തിൽ റെനാറ്റോയുടെ ലോകകപ്പ് exclusion ആണ് എന്നുള്ളത് ഒരു ചരിത്രപരമാരമായ വസ്തുത ആയിരുന്നു.

ഇറ്റാലിയൻ സീരീ ഏയിൽ കളിച്ച ഏക സീസണിൽ18 ഗോളടിച്ച് റോമയോടൊപ്പമുള്ള കരിയറിലെ  പീക്ക് സീസൺ ഒഴിച്ചു നിർത്തിയാൽ ഫ്ലെമെംഗോ ബൊട്ടഫോഗോ ഗ്രെമിയോ ഫ്ലുമിനെൻസ് തുടങിയ ബ്രസീലിയൻ ക്ലബുകളിലാണ്  റെനാറ്റോ കരിയറിലുടനീളം ചെലവഴിച്ചത്.1983 ലെ ഇന്റർകോണ്ടിന്റൽ കപ്പ് ( ഇന്നത്ത ഫിഫ ക്ലബ് വേൾഡ് കപ്പ്) ഫൈനലിൽ ഹാംബർഗിനെ ഗ്രെമിയോ തകർത്തത് റെനാറ്റോയുടെ വ്യക്തിഗത മികവിൽ ആയിരുന്നു. രണ്ട് ഗോളടിച്ച ഗ്രെമിയോ സൂപ്പർ താരം ഗോൾഡൻ ബോൾ അവാർഡും കരസ്ഥമാക്കിയിരുന്നു
ക്ലബ് കരിയറിൽ 489 കളിയിൽ നിന്നും 194 ഗോളുകളും സെലസാവോയുടെ ജെഴ്സിയിൽ 43 കളികളിൽ നിന്നും 5 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട് സ്വയം പ്രതിഭ നശിപ്പിച്ച ഈ തെക്കൻ ബ്രസീലുകാരൻ. 
യൂ ടൂബിൽ റെനാറ്റോയുടെ സ്കിൽസിന്റെയും ഗോളിന്റെ വീഡിയോ കോംപിലേഷൻസ് ലഭ്യമാണ്.കകായുടെ പേസ്സും ഡ്രിബ്ലിംഗ് ടെക്നിക്സും ഇബ്രാഹിമോവിച്ചിന്റേ ഫിസിക്കൽ പ്രസൻസും സ്ട്രെംങ്തും സമ്മിശ്രണം ചെയ്ത ഒരു കംപ്ലീറ്റ് അറ്റാക്കിംഗ് മിഡ്ഫീൽഡർ/സെക്കൻഡറി ഫോർവേഡ് പാക്കേജ് ആയിരുന്നു റെനാറ്റോയെന്ന് വ്യക്തമാക്കി തരുന്നതാണ് യു ടൂബിലെ ഇദ്ദേഹത്തിന്റെ ഫുട്‌ബോൾ ക്ലിപ്പുകൾ.കളത്തിൽ എതിരാളികളെ ചവിട്ടി മെതിച്ച ഒരു Absolute Monster  തന്നെയായിരുന്നു റെനാറ്റോ.

വിരമിച്ച ശേഷം ബ്രസീലിയൻ ക്ലബ് ഫുട്‌ബോളിലെ സൂപ്പർ താര പരിവേഷമുള്ള പരിശീലകനായി വളരുകയായിരുന്നു റെനാറ്റോ.ഫ്ലുമിനെൻസ് വാസ്കോ തുടങ്ങിയ വമ്പൻ ക്ലബുകളെ പരിശീലിപ്പിച്ച റെനാറ്റോ ഗ്രെമിയോയിൽ പരിശീലകനായതോടെയാണ് നേട്ടങ്ങൾ കൊയ്തത്.2017 ൽ ഗ്രെമിയോയെ കോപ്പ ലിബർട്ടഡോറസ് ചാമ്പ്യൻമാരാക്കിയ റെനാറ്റോ ഗൗച്ചോ, ലുവാൻ എവർട്ടൺ ആർതർ തുടങ്ങിയ യുവതാരങ്ങളുടെ കരിയർ വളർച്ചയിൽ നിർണായക പങ്കാളിയും പ്രചോദനവുമായി.2017ൽ ഗ്രമിയോക്ക് കോപ്പാ ലിബർട്ടഡോറസ് നേടിക്കൊടുത്തതോടെ കളിക്കാരനായും കോച്ചായും ഈ ബഹുമതി സ്വന്തമാക്കുന്ന ആദ്യ ബ്രസീലിയനായി അദ്ദേഹം മാറി.

2022 ലോകകപ്പ് വരെയാണ് ടിറ്റയുടെ കരാർ.ടിറ്റയ്ക്ക് ശേഷം ഭാവിയിൽ ബ്രസീലിയൻ പരിശീലകനായി ബ്രസീലിലെ ഫുട്‌ബോൾ പണ്ഡിറ്റുകൾ ഉയർത്തി കാണിക്കുന്ന ഏക നാമമാണ് റെനാറ്റോ പോർട്ടുലപ്പി എന്ന റെനാറ്റോ ഗൗച്ചോ.

By - Danish Javed Fenomeno

NB - റെനാറ്റോ സ്കിൽസ് വീഡിയോ
 [ Renato Gaucho , Football skills & Dribbles video -  https://youtu.be/-LICT5Km7bI]

Saturday, May 18, 2019

പ്രതീക്ഷയോടെ ടിറ്റയുടെ "കോപ്പാ സെലക്ഷൻ"



By - Danish Javed Fenomeno


ബ്രസീലിന്റെ കോപ്പാ അമേരിക്കൻ സ്ക്വാഡ് പ്രഖ്യാപിക്കുന്നതിന് മുമ്പായി ബ്രസീലിയൻ മീഡിയകൾ വമ്പൻ ഹൈപ്പ് നൽകിയ കുപ്രചാരണം ആയിരുന്നു നെയ്മറെ കോപ്പാ അമേരിക്കൻ സ്ക്വാഡിൽ ടിറ്റെ എടുക്കുമോ? അതെല്ലേൽ നായകസ്ഥാനത്ത് നിന്നങ്കിലും മാറ്റി നിർത്തുമോയെന്നത്. ഫ്രഞ്ച് കപ്പ് ഫൈനലിൽ നെയ്മർ ഒരു ആരാധകനുമായി ഉണ്ടായ Controversy യും പിന്നെ കഴിഞ്ഞ വർഷം ഇറ്റാലിയൻ സീരീ എ മാച്ചിനിടെ എതിർ താരത്തെ തുപ്പിയത് മൂലം ഡഗ്ലസ് കോസ്റ്റയെ ടിറ്റ സൗഹൃദ മൽസരങ്ങളിൽ ടീമിൽ എടുത്തിരുന്നില്ല എന്നതും ബ്രസീലിയൻ മീഡിയാസ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിലുന്നു.നെയ്മറെ ഒഴിവാക്കി ഒരു ടീം പ്രഖ്യാപനം വർത്തമാന ബ്രസീലിന് അസാധ്യമായ ഒരു കാര്യമാണ്.എന്നാൽ അത്തരത്തിൽ ഉള്ള യാതൊരു വിധ ആശങ്കകൾക്കും ഇട നൽകാതെ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ നെയ്മർക്ക് ആംബാൻഡ് നൽകി തന്നെയാണ് ടിറ്റെ തന്റെ ടീമിന്റെ നേതൃത്വം നെയ്മറിൽ നിലനിർത്തിയത്.

കാൽപന്തുകളിയുടെ സ്വർഗഭൂമിയിൽ വച്ചു നടക്കുന്ന കോപ്പാ അമേരിക്ക സ്വന്തമാക്കണമെന്ന് മറ്റു ആരേക്കാളും അത്യാവശ്യം ഫുട്‌ബോൾ രാജാക്കൻമാർക്ക് തന്നെയാണ്.നാല് തവണ ബ്രസീൽ കോപ്പ ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം ടൂർണമെന്റ് വിജയിച്ചു കപ്പടിച്ചിട്ടുണ്ടെന്ന അജയ്യ ചരിത്രം തുടരേണ്ടതുണ്ട് ടിറ്റക്കും സംഘത്തിനും.2010 ന് ശേഷം ബ്രസീൽ ടീം ചരിത്രത്തിലെ മോശം കാലഘട്ടത്തിലൂടെ കടന്നു പോയപ്പോൾ രണ്ട് ലോകകപ്പും മൂന്ന് കോപ്പ അമേരിക്കയിലും കാര്യമായി ഒരു നേട്ടവും നേടാനായിട്ടില്ല, സമാനതകളില്ലാത്ത ദുരന്തവും ആകെ നിരാശജനകമായിരുന്ന ഫലങ്ങളെല്ലാം തന്നെയായിരുന്നു ബാക്കിപത്രം.എടുത്തു പറയാനുള്ളത് 2013 ഫിഫ കോൺഫെഡറേഷൻ കപ്പ് മാത്രമാണ്.ഈ പതിറ്റാണ്ട് അവസാനിക്കാൻ ഒരു വർഷം കുടി ബാക്കിയിരിക്കെ കോപ്പാ അമേരിക്ക നേടി ഈയൊരു അവസ്ഥ ടിറ്റെക്ക് മാറ്റേണ്ടതായുണ്ട്. 



റിയോയിൽ ഇന്നലെ സ്ക്വാഡ് പ്രഖ്യാപിക്കുമ്പോൾ അതീവ പ്രാധാന്യത്തോടെ തന്നെയാണ് ടിറ്റെ കോപ്പ അമേരിക്കയെ കാണുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു സ്ക്വാഡ്.
പണ്ടൊക്കെ അതായത് , 2010ന് മുമ്പ് ബ്രസീലിനെ സംബന്ധിച്ച് ഫിഫ കോൺഫെഡറേഷൻ കപ്പും കോപ്പ അമേരിക്കയും എല്ലാം ഒരു Experimental ടൂർണമെന്റ് ആയിരുന്നു.കാരണം സ്ക്വാഡ് ഡെപ്ത്തിന്റെ അഗാധമായ ആഴം ആയിരുന്നു , മെയിൻ താരങ്ങൾ ഇല്ലെങ്കിൽ കൂടി കപ്പ് വിജയിക്കും എന്നൊരു Luxury Royal Confidence and feel അനുഭവിച്ച ഫുട്‌ബോൾ ചരിത്രത്തിലെ ഏക ടീമായിരുന്നു ബ്രസീൽ.രണ്ടാം നിര താരങ്ങളും കൗമാര താരങ്ങളുമായിരുന്നു ഈ ടൂർണമെന്റുകളിലെല്ലാം ബ്രസീൽ പലപ്പോഴായി ഉപയോഗിച്ചിരുന്നത്.അവർ പല ടൂർണമെന്റുകളിൽ കപ്പുയർത്തുന്നതും നമ്മൾ കണ്ടതാണ്.
എന്നാൽ 2010 ന് ശേഷം ജനറേഷൻ ട്രാൻസിക്ഷൻ വന്നതോടെ സ്ഥിതിഗതികൾ മാറി കാനറികൾ മുമ്പ് അനുഭവിച്ച Luxury വിഭവങ്ങൾ സെലസാവോക്ക് നഷ്ടപ്പെട്ടു.തുടർന്ന് ബ്രസീൽ ഗൗരവമായി തന്നെ കണ്ട് മുൻനിര താരങ്ങളെ സ്ക്വാഡിൽ ഉൾപ്പെടുത്തിയാണ് കോപ്പ അമേരിക്കയിൽ കളിപ്പിച്ചിരുന്നത്.




ഏറെ കരുതലോടെ ടീം പ്രഖ്യാപനം നടത്തിയ ടിറ്റെ , ഫാബീന്യോയുടെ Exlcusion ഉം വെറ്ററൻ ഫെർണാണ്ടീന്യോയുടെ Inclusion ഉം ഒഴിച്ചു നിർത്തിയാൽ ആരാധകർ പ്രതീക്ഷിച്ചത് പോലെയൊരു സ്ക്വാഡ് തന്നെയാണ് പ്രസിദ്ധീകരിച്ചത് , 
2014 ലോകകപ്പ് ദുരന്തത്തിന് കാരണമായ സുപ്രധാന കണ്ണികളിലൊരാളും റഷ്യൻ ലോകകപ്പ് ക്വാർട്ടറിൽ സെൽഫ് ഗോളടിച് ബെൽജിയത്തിന് അപ്രതീക്ഷിതമായി ലീഡ് നേടി കൊടുക്കുകയും ഡിബ്രൂണയുടെ രണ്ടാം ഗോൾ ഒരു സിംപിൾ ഫൗളിലൂടെ തടയാൻ മടിച്ച് ഡിഫൻസീവ് പിഴവ് വരുത്തിയ, ലോകമെമ്പാടുമുള്ള ആരാധകരും ലോക മാധ്യമങ്ങളും ബ്രസീലിന്റെ ലോകകപ്പ് പുറത്താകലിന് വില്ലൻ പരിവേഷം ചാർത്തി നൽകിയ ഫെർണാണ്ടീന്യോയെ തിരിച്ചു വിളിച്ചതായിരുന്നു ടിറ്റെ ടീം സെലക്ഷനിൽ ഏറ്റവുമധികം  വിമർശനങ്ങൾ നേരിട്ടത്.ബ്രസീലിന് വേണ്ടി വമ്പൻ മൽസരങ്ങളിൽ വികാരത്തിനടിമപ്പട്ട് ദുരന്തമായി തീർന്ന ചരിത്രമുള്ള ഫെർണാണ്ടീന്യോയെ ടീമിലെടുത്തത് ഫാബീന്യോയെ പോലെ കാസെമീറോക്ക് പെർഫെക്റ്റ് ബാക് അപ്പായ ഡിഫൻസീവ് മിഡ്ഫീൽഡറെ ഒഴിവാക്കിയായിരുന്നു എന്നതാണ് ഏറെ അൽഭുതകരം.
യുസിഎൽ സെമിയിൽ മെസ്സിയെയും സുവാറസിനെയും കെട്ടിപ്പൂട്ടി നിർത്തി ലിവർപൂളിന്റ ചരിത്ര പ്രധാനമായ അവിസ്മരണീയമായ നാല് ഗോൾ തിരിച്ചുവരവിൽ നിർണായക പങ്കു വഹിച്ച ഫാബീന്യോയെ ടീമിലെടുക്കാത്തത് അവിശ്വസനീയതയോടയാണ് ആരാധകർ കണ്ടത്.മിഡ്ഫീൽഡിൽ മറ്റുള്ളവരായ കാസെമീറോ അലൻ ആർതർ കൗട്ടീന്യോ പക്കീറ്റാ പക്കാ പ്രതീക്ഷിച്ച സെലക്ഷൻ തന്നെയായിരുന്നു.




റഷ്യൻ ലോകകപ്പിൽ ബ്രസീൽ ഏറ്റവുമധികം മിസ് ചെയ്തത് ഡാനി ആൽവസിന്റെ പരിചയസമ്പന്നതയായിരുന്നു.പരിക്കേറ്റ് ലോകകപ്പ് നഷ്ടമായ താരം കോപ്പയിൽ മെയിൻ റൈറ്റ് ബാക്കായി മടങ്ങിവരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.റൈറ്റ് ബാക്കിലെ താര ദൗർലഭ്യം ആൽവസിന് തുണയായി.ഡ്രസ്സിംഗ് റൂമിൽ ആയാലും ട്രെയിനിംഗ് സെഷനിൽ ആയാലും കളത്തിൽ ആയാലും ഡാനി ആൽവസ് ടീമംഗങ്ങൾക്കും ആരാധകർക്കും എപ്പോഴും ഒരു എന്റർടെയിനറും മോട്ടിവേറ്ററുമാണ്.അദ്ദേഹത്തിന്റെ സാന്നിധ്യം ബ്രസീലിനെ എപ്പോഴും  പോസിറ്റീവ് ഫീൽ നൽകാറുണ്ട്.റൊണോ - കാർലോസ് പോലെ പെലെ - കാർലോസ് ആൽബർട്ടോ പോലെ നെയ്മറുമായി അഭേദ്യമായ കൂട്ടുകെട്ടുള്ള ഡാനിയുടെ ഇടപെടലുകൾ നെയ്മറുടെ പ്രകടനത്തെ സ്വാധീനിക്കാൻ ശേഷിയുള്ളതാണ്.ബ്രസീലിന്റെ ഡിഫൻസീവ് പിഴവുകളായിരുന്നു ബെൽജിയം മുതലെടുത്ത് ഗോളാക്കി മാറ്റിയതെങ്കിലും രണ്ടാം പകുതിയിൽ ബെൽജിയത്തെ നിലംതൊടിക്കാതെ നെയ്മറുടെ നേതൃത്വത്തിൽ അതിമനോഹരമായ ആക്രമണ ഫുട്‌ബോൾ കാഴ്ചവെച്ച കാനറികൾക്ക് ആൽവസിന്റെ സപ്പോർട്ട് അന്ന് വലതു വിംഗിൽ ലഭിച്ചിരുന്നേൽ ഒരു പക്ഷേ ഫാഗ്നറേക്കാളും ഗുണം ടീമിനെ ലഭിച്ച് ഫലം തന്നെ മാറിയേനെ.ഫുൾ ബാക്കുകൾ വരുത്തുന്ന മിസ്റ്റേക്ക് ഒഴിവാക്കാൻ ഫ്ലാങ്കിൽ പറന്നു ആക്രമിച്ചു കളിക്കുന്ന  ഫുൾ ബാക്കുകളെയല്ല ടിറ്റക്ക് ആവശ്യം എന്ന് മാർസെലോയെ ഒഴിവാക്കി കോച്ച് വ്യക്തമാക്കുന്നു.ഡീപ്പിലോട്ട് ഇറങ്ങി ഡിഫൻസീവ് സ്വഭാവം ഉള്ളവരെയാണ് ടീമിന്റെ ഇന്നത്തെ സ്ഥിതിയിൽ ആവശ്യമായത്.അതുകൊണ്ട് തന്ന ഫിലിപ്പ് ലൂയിസും മാരക ഫോമിലുള്ള അലക്‌സ് സാൻഡ്രോയുടെയും വേണമെങ്കിൽ വലതു ബാക്കായി ഉപയോഗിക്കാവുന്ന വെർസെറ്റൈൽ ഡിഫന്റർ മിലിറ്റിവോയുടെയും സെലക്ഷനും  സ്വാഗതാർഹമാണ്. പരിക്കിൽ നിന്നും മോചിതനായി വരുന്ന സിൽവയുടെ നേതൃത്വത്തിലുള്ള മാർകിനോസും മിറാണ്ടയും മിലിറ്റിവോയും അടങ്ങുന്ന പ്രതിരോധവും 
വലയക് കീഴിൽ അസാമാന്യ ഫോമിലുള്ള അലിസൺ എഡേഴ്സൺ എന്നീ രണ്ട് ഗോൾകീപ്പർമാരുടെ സാന്നിധ്യവും ടീമിന് പരിചയസമ്പന്നതയും കരുത്തും നൽകുന്നു.



ബ്രസീൽ വർത്തമാന ജെനറേഷനിൽ ഏറ്റവുമധികം പ്രോഡൂസ് ചെയ്തു കൊണ്ടിരിക്കുന്നത് വിംഗർമാരും വിംഗർ സ്വഭാവമുള്ള വൈഡ് ഫോർവേഡുകളെയുമാണ്.നെയ്മർ എവർട്ടൺ നെരസ് റിച്ചാർലിസൻ ലുകാസ് മൗറ വില്ല്യൻ കോസ്റ്റ വിനീസ്യസ് ജൂനിയർ ഫെലിപെ ആൻഡേഴ്സൺ തുടങ്ങിയ  ലോകോത്തര പ്രതിഭകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഈ ഗണത്തിൽ പെട്ട താരങ്ങളിൽ നാല് പേർക്കുള്ള അവസരങ്ങളേ ടീമിൽ സ്കോപ്പുള്ളൂ.അതുകൊണ്ട് തന്നെ കോസ്റ്റ യും മൗറയും വിനീസ്യസും ആന്റേഴ്സണും പരിഗണിക്കപ്പെടാതെ പോയത് ഖേദകരം തന്നെ.യുസിഎൽ സെമിയിൽ ചരിത്രത്തിൽ ഇടം പിടിച്ച ഹാട്രികോടെ കരിയർ ബെസ്റ്റ് ഇൻഡിവിഡ്യൽ ബ്രില്ലന്റ് പെർഫോമൻസ് പുറത്തെടുത്ത ലുകാസ് മൗറ സ്ഥാനം അർഹിച്ചിരുന്നു.എന്നാൽ സ്ഥിരതയില്ലയ്മ ലുകാസിന് വിനയായി.
സീസണിൽ മികച്ച പ്രകടനവും കഴിഞ്ഞ സൗഹൃദ മൽസരത്തിൽ ചെക് റിപ്പബ്ലികിനെതിരെ പകരക്കാരനായി ഇറങ്ങി പുറത്തെടുത്ത സൂപ്പർ പ്രകടനവും ഡേവിഡ് നെരസിന് മുതൽക്കൂട്ടായി.ഒരു പക്ഷേ ഈ കോപ്പയിലെ താരമായേക്കാം അയാക്സിന്റെ യുവ പ്രതിഭയായ നെരസ്.ബ്രസീലിന്റെ അറ്റാക്കിംഗ് പ്രതീക്ഷകൾ നെയ്മർ - നെരസ് സഖ്യത്തിലാണ്.ആക്രമണ നിരയിൽ വൈഡ് ഫോർവേഡായും സ്ട്രൈകർ ആയും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന താരമായ റിച്ചാർലിസണും ഗ്രെമിയോയുടെ സ്പീഡി സ്കിൽഫുൾ വിംഗർ എവർട്ടണും അർഹമായ തങ്ങളുടെ സ്ഥാനം നിലനിർത്തി.ടിറ്റേക്ക് ഏറ്റവുമധികം തലവേദന സൃഷ്ടിച്ചതും പ്രതിഭാ ധാരാളിത്തമുള്ള ഈ മേഖലയിലെ സെലക്ഷനാണ്.




സ്ട്രൈകർ പൊസിഷൻ ഇപ്പോഴും ഒരു കീറാമുട്ടിയായി തുടരുകയാണ്.ലോകകപ്പ് വരെ സ്ട്രൈകറായിരുന്നു ജീസസിനോ ലോകകപ്പിന് ശേഷം ഈ റോളിൽ കളിച്ച ഫിർമീന്യോക്കോ പതിറ്റാണ്ടായി ബ്രസീൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഗൂഢപ്രശ്നത്തിന് പരിഹാരമാകാൻ കഴിഞ്ഞിട്ടില്ല.എന്നാൽ ഫിർമീന്യോക്ക് തന്റെ സ്ഥാനം നിലനിർത്താൻ  സുവർണാവസരം വരുന്നുണ്ട്.യുസിഎൽ ഫൈനലിൽ ഗോൾ സ്കോർ ചെയ്യാനായാൽ ഫിർമീന്യോ ടിറ്റയുടെ കോപ്പാ ഫസ്റ്റ് ഇലവനിൽ സ്ട്രൈകർ റോൾ ഉറപ്പിക്കാം.എന്നാൽ രണ്ട് പേർക്കും റിച്ചാർലിസണിൽ നിന്നും കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്ന് തീർച്ച.
ഡേവിഡ് നെരസ് റൈറ്റ് ഫോർവേഡായി കളിപ്പിക്കണമെന്ന് ടിറ്റെ തീരുമാനിച്ചാൽ മിക്കവാറും റിച്ചാർലിസണെ സ്ട്രൈകർ റോളിൽ ഇറക്കിയേക്കും.





ഹൊറിബിൾ ഹൊറിസോണ്ട ഏന്ന ചരിത്രത്തിലെ കറുത്ത അധ്യായത്തിൽ നിന്നും മോചിതരായി അഞ്ച് വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടുകാർക്ക് മുമ്പിൽ ഏറെ പ്രതീക്ഷയോടെ ടിറ്റെയും സംഘവും ഇറങ്ങുമ്പോൾ അന്ന്  7-1 ദുരന്തത്തിൽ കളിച്ച ടീമിന്റെ ഏക ഇരയായി ഇന്നത്തെ ബ്രസീൽ ടീമിൽ ബാക്കിയുള്ളത് ഫെർണാണ്ടീന്യോ മാത്രമാണെന്നത് ഒരു ഓർമ്മപ്പെടുത്തലിന്റേ അടയാള സൂചകമായി നിൽക്കുന്നു.






1989 കോപ്പാ അമേരിക്ക ഫൈനലിൽ ഉറുഗ്വായ്ക്കെതിരെ മറകാനായുടെ പ്രിയ പുത്രൻ ഫുട്‌ബോൾ ഇതിഹാസം റൊമാരിയോയുടെ വിജയ ഗോളിൽ മറകാനയുടെ നടുമുറ്റത്ത് കാനറികൾ സാംബാ താളം ചവിട്ടിയപ്പോൾ അതിനൊരു പ്രതികാരത്തിന്റെ ധ്വനി ഉണ്ടായിരുന്നു , 1950 മറകാനാസോക്ക് തുല്ല്യമായ പക വീട്ടൽ ആകില്ലേലും ആ വിജയം ബ്രസീലിന്റെ ആധുനിക ഫുട്‌ബോൾ കാലഘട്ടത്തിന് നൽകിയ ഊർജം ചെറുതായിരുന്നില്ല.തുടർന്ന് ഇങ്ങോട്ട് രണ്ട് പതിറ്റാണ്ടോളം കിരീട നേട്ടങ്ങളുടെ സമ്പൽസമൃദ്ധത ബ്രസീൽ ആസ്വദിച്ചതിന് അടിത്തറയേകിയത് മറകാനോയിൽ റൊമാരിയോ -ബെബറ്റോ സഖ്യം നേടികൊടുത്ത കോപ്പാ വിജയം ആയിരുന്നു.
ചരിത്രം ആവർത്തിക്കട്ടെ , വീണ്ടും മുപ്പത് വർഷങ്ങൾക്കിപ്പുറം മറ്റൊരു കോപ്പാ അമേരിക്ക ഫുട്‌ബോളിന്റെ മെക്കയിൽ വിരുന്നെത്തുമ്പോൾ ഞങ്ങൾ  പ്രതീക്ഷിക്കുന്നതും നെയ്മറുടെ രൂപത്തിൽ കൗട്ടീന്യോയുടെ രൂപത്തിൽ ഫിർമീന്യോയുടെ രൂപത്തിൽ നെരസിന്റെ രൂപത്തിൽ മറ്റൊരു റൊമാരിയോയെയും ബെബറ്റോയെയും ആണ്.

Written By - Danish Javed Fenomeno 

Viva Brazil🇧🇷🇧🇷🇧🇷💔💔

Wednesday, May 15, 2019

റായ് - ബ്രസീലിന്റെ കാൽപ്പനിക നക്ഷത്രം 



Happy bday to One of the most underrated Legend in Football History #Rai 😍
ഫുട്‌ബോൾ ഇതിഹാസം സോക്രട്ടീസിന്റെ ഇളയ സഹോദരനും മുൻ ബ്രസീൽ നായകനും കകായുടെ റോൾ മോഡലുമായ അതുല്ല്യ പ്രതിഭ റായ് , പിഎസ്ജി സാവോപൗളോ ക്ലബുകളുടെ ഇതിഹാസതാരമായ 1994 ലോകകപ്പ് ജേതാക്കളുടെ നായകനായിട്ടും ലോകകപ്പ് നായകനെന്ന ആംബാൻഡ് ദുംഗക്ക് നൽകേണ്ടി വന്ന ദൗർഭാഗ്യവാൻ.




~ ബ്രസീൽ കരിയർ ~


മൽസരങ്ങൾ - 48

ഗോൾസ് - 17 
നായകൻ - 28 മൽസരങ്ങളിൽ 
ലോകകപ്പ് മൽസരങ്ങൾ - 4 (1994)
ലോകകപ്പ് നായകൻ - 1994 ലോകകപ്പിൽ 3 മൽസരങ്ങളിൽ 
ലോകകപ്പ് ഗോൾസ് - 1
സൗത്ത് അമേരിക്കൻ ഫുട്ബോളർ ഓഫ് ഇയർ 1992
കിരീടം - 1 , (1994 ലോകകപ്പ് ജേതാവ് )
കോപ്പാ അമേരിക്ക - 1991 രണ്ടാം സ്ഥാനം.

ആറ് സീസണോളം യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ പാരീസ് സൈന്റ് ജർമനൊപ്പം 217 കളികളിൽ നിന്നായി 74 ഗോളുകളും ബ്രസീലിയൻ ക്ലബ് ഫുട്‌ബോളിൽ സാവോപൗളോക്കൊപ്പം 393 കളികളിൽ നിന്നും 118 ഗോളുകളും അടിച്ചു കൂട്ടിയിട്ടുണ്ട് കാൽപ്പനിക ഫുട്‌ബോളിന്റെ സുന്ദരമായ ദൃശ്യാവിഷ്കാരമായിരുന്ന ഈ അവിസ്മരണീയ പ്ലേമേക്കർ.


~ ക്ലബ് കരിയറിൽ ~

653 മാച്ചിൽ നിന്നും 213 ഗോളൂകൾ.

~ ഫുട്‌ബോൾ കരിയറിൽ ~

707 മൽസരങ്ങളിൽ നിന്നും 230 ഗോളുകൾ.

ബ്രസീലിനെ ലോകകപ്പിൽ നയിച്ച തന്റെ ജേഷ്ഠൻ സോക്രട്ടീസിനെ റോൾ മോഡലാക്കി സഹോദരന്റെ പാത പിന്തുടർന്ന റായി മില്ലേനിയം വർഷത്തിൽ പതിനാറ് വർഷത്തെ തന്റെ ഫുട്‌ബോൾ കരിയർ അവസാനിപ്പിച്ചു.

നിലവിൽ സാവോപൗളോയുടെ എക്സിക്യൂട്ടീവ് ഫുട്‌ബോൾ ഡയറക്ടർ ആണ് റായ്.

feliz anniversario Rai Olivera Legend 😘💔🇧🇷🇧🇷🇧🇷

Friday, May 10, 2019

മാജികൽ മൗറ - മിറാക്കിൾ മാൻ ഓഫ് ആംസ്റ്റർഡാം



സാവോപൗളോയുടെ പ്രാന്ത പ്രദേശമായ ദിയദെമയുടെ തെരുവുകളിൽ പട്ടിണിയും ദാരിദ്ര്യവും മറികടന്ന് ഫുട്‌ബോളിലേക്ക് ആവാഹിച്ച ബാല്ല്യം , മഹാ മാന്ത്രികൻ റൊണാൾഡീന്യോയെ റോൾ മോഡലാക്കിയ ലുകാസ് ഡീന്യോയെ തന്റെ സിരകളിലേക്ക് കുത്തിവെച്ച കൗമാരം , സാവോപൗളോ ക്ലബിൽ കരിയർ തുടങ്ങിയ കൗമാരത്തിൽ തന്നെ നെയ്മറോടൊപ്പം ബ്രസീലിന്റെ ഭാവി വാഗ്ദാനം ആയി വാഴ്ത്തപ്പെടുന്നു , ബ്രസീലിൽ നെയ്മർ കഴിഞ്ഞാൽ ഏറ്റവും സ്കിൽഫുൾ & ട്രിക്കി  താരമായി ഫുട്‌ബോൾ പണ്ഡിറ്റുകൾ പ്രകീർത്തിച്ച പ്രതിഭ.എക്കാലത്തെയും മികച്ച ഡ്രിബ്ലിംഗ് സ്പെഷ്യലിസ്റ്റുകളിലൊരാളായിരുന്ന ബ്രസീൽ ഇതിഹാസം ഡെനിൽസണിനോട് സാമ്യമുള്ള പ്ലെയിംഗ് സ്റ്റൈലും ഡ്രിബ്ലിംഗ് മികവും..2011 കോപ്പ അമേരിക്കയിൽ പതിനെട്ടാം വയസ്സിൽ ലുകാസ് അരങ്ങേറുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു.എന്നാൽ ലുകാസിന്റെ പൊസീഷനിലെ ബ്രസീലിന്റെ ധാരാളിത്തം ലുകാസിനെ ഡെനിൽസണെ പോലെ തന്നെ സൂപ്പർ സബ് റോളിലേക്ക് ഒതുക്കി നിർത്തി.
സാവോപൗളോയിൽ അരങ്ങ് തകർത്ത ലുകാസിനെ പൊന്നും വിലക്ക് പിഎസ്ജി കരസ്ഥമാക്കിയപ്പോൾ മൗറയിൽ നിന്നും ഒരുപാട് പ്രതീക്ഷിച്ചിരുന്നു.എന്നാൽ പ്രതിഭയുടെ മിന്നലാട്ടങ്ങൾ ഒഴിച്ചു നിർത്തിയാൽ പാരീസിൽ വമ്പൻ കരിയർ ഡിപ്പ് സംഭവിച്ച് ടോട്ടൻഹാമിലെത്തുമ്പോൾ തനിക്കൊപ്പം പന്തുതട്ടിയവരെല്ലാം ഒരുപാട് നേട്ടങ്ങൾ കൊയ്തു പോയിരുന്നു. എന്നാൽ മൗറിസിയോ പൊച്ചട്ടീന്യോ ലുക്സിനെ ഈ സീസണിൽ തുടർച്ചയായി അവസരങ്ങൾ നൽകിയതോടെ താരതമ്യേനെ മികച പ്രകടനം നടത്താൻ മൗറക്ക് കഴിഞ്ഞു. പൊച്ചട്ടീന്യോ താരത്തെ സെന്റർ സ്ട്രൈകർ ആയും സെക്കൻഡറി സ്ട്രൈകർ ആയും അറ്റാക്കിംഗ് മിഡ്ഫീൽഡറായും റൈറ്റ് വിംഗറായും ലെഫ്റ്റ് വിംഗറായും മുന്നേറ്റനിരയിലെ എല്ലാ പൊസിഷനുകളിലും കളിപ്പിച്ചപ്പോൾ ലുകാസ് ഗോളടിക്കാനും തുടങ്ങി.യുസിഎൽ ഗ്രൂപ്പ് ഘട്ടത്തിൽ ബാഴ്സക്കെതിരെയും പിഎസ്വിക്കെതിരെയും ഗോളടിച്ച താരത്തെ പിന്നീട് സെന്റർ ഫോർവേഡ് റോളിലേക്ക് മാറ്റി കളിപ്പിക്കുകയായിരുന്നു സെമി ഫൈനലിന്റെ ഇരു പാദങ്ങളിലും. നിർണായകമായ ഇന്നത്തെ രണ്ടാം പാദത്തിൽ ടോട്ടൻഹാമിന് കളി അനുകൂലമാക്കിയതും ലുകാസ് ലോറന്റെക്കൊപ്പം ഫോർവേഡ് റോളിൽ കളിച്ചത് മൂലമായിരുന്നു.മൂന്ന് ഗോളിന് പിറകിൽ നിന്ന ശേഷം നാല് മിനിറ്റിനിടെ രണ്ട് ഗോളടിച്ച സ്പർസിനെ മൽസരത്തിലേക്ക് തിരികെ കൊണ്ടുവന്ന താരം സിനിമ ക്ലൈമാക്സുകളെ പോലും വെല്ലു വിധം ഇഞ്ചുറി ടൈമിലെ ആറാം മിനിറ്റിലെ അവസാന സെക്കന്റുകളിലായിരുന്നു വിജയ ഗോളടിച്ച് ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ എക്കാലത്തയും ഗ്രൈറ്റസ്റ്റ്   ഹാട്രിക് പൂർത്തീകരിച്ചത്.
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മിറാക്കിൾ ഹാട്രിക് ഏന്ന് മൗറയുടെ ഹാട്രിക് വിശേഷിപ്പിക്കാം.യുസിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കംബാക്ക് പ്രകടനങ്ങളിലൊന്ന് ടോട്ടൻഹാം പുറത്തെടുത്തപ്പോൾ അതിന് കടപ്പെട്ടിരിക്കേണ്ടത് ലുകാസ് മൗറയുടെ  ഇൻഡിവിഡ്യൽ ബ്രില്ല്യൻസിനോട് തന്നെയാണ്.പണ്ട് ത്തൻെ കൗമാരത്തിൽ തനിക്ക് ലഭിച്ച ഹൈപ്പ് നൊത്ത് ടാലന്റ് പൊട്ടൻഷ്യൽ ടോട്ടൻഹാമിനൊപ്പം കീപ് ചെയ്താൽ മൗറ തിരിച്ചു വരുക തന്നെ ചെയ്യും.കോപ്പ അമേരിക സെലക്ഷനിൽ ടിറ്റക്ക് തലവേദന സൃഷ്ടിക്കുന്നതാണ് മൗറയുടെ ഇന്നത്തെ യുസിഎൽ സെമിഫൈനൽ അൽഭുത പ്രകടനം..
" യായ " - മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രം രചിച്ച രണ്ടക്ഷരം




By - Danish Javed Fenomeno

ജോർജ്ജ് വിയാ , അബ്ദി പെലെ , റോജർ മില്ലാ , മുസ്തഫ ഹാജീ ,റഷീദ്‌ യാക്കീനി , ജെജെ ഒകോചാ, നുവാൻകോ കാനു ,അമുനിക്കെ ,സബീർ ബേ, എൽഹാജി ദിയൂഫ് ,പാട്രിക് എംബോമ,മുഹമ്മദ് അബൂട്രികാ, ദിദിയർ ദ്രോഗ്ബ ,സാമുവൽ എറ്റൂ, ഫെഡ്രിക് കനൗട്ടു ,സെയ്ദു കെയ്റ്റ, സുലൈമാൻ മുൻതാരി , എസ്സിയാൻ , അഡെബേയർ , ഒബി മികേൽ , മുഹമ്മദ് സലാഹ് , സാദിയോ മാനെ...
ഇരുണ്ട ഭൂഖണ്ഡത്തിലേ പട്ടിണിയും ദാരിദ്ര്യത്താലും മൂടികെട്ടിയ കാർമേഘങ്ങളെ മാറ്റി  കാൽപ്പന്തുകളിയിലൂടെ പ്രതീക്ഷയുടെ ആസ്വാദനത്തിന്റെ വെളിച്ചം ഭൂഖണ്ഡത്തിൽ പകർന്നു നൽകിയ മാലാഖമാരായിരുന്നു ഇവർ. ആഫ്രിക്കൻ ഫുട്ബോളിനെ ഫുട്‌ബോൾ ലോകത്ത് ഒരു മേൽവിലാസം സൃഷ്ടിച്ച പ്രതിഭകൾ.മേൽപ്പറഞ്ഞ താരങ്ങളിൽ നിന്നും ഒരു നാമം മനപ്പൂർവ്വം വിട്ടിരിക്കുന്നു. 

യായെ ടൂറെ , യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ പോർക്കളത്തിൽ ആഫ്രിക്കൻ ഫുട്‌ബോളിന് ആഫ്രിക്കൻ വന്യതയും കരുത്തും വേഗവും സ്കോറിംഗും മാത്രമല്ല ക്രിയേറ്റീവ് ഇന്റലിജൻസും തങ്ങൾക്ക് കഴിയുമെന്ന് തെളിയിച്ച ചുരുക്കം ചില ആഫ്രിക്കൻ ഇതിഹാസതാരങ്ങളിലെ ഏറ്റവും പ്രധാനിയായ നാമമായിരുന്നു യായെ ടൂറെയെന്ന ഐവേറിയൻ ഇതിഹാസം.ചെറുപ്പത്തിൽ സെന്റർ ബാക്ക് ആയി കരിയർ തുടങ്ങി മൊണാക്കോയിലും ബാഴ്സലോണയിലും ഡിഫൻസീവ് മിഡ്ഫീൽഡും ഡിസ്ട്രോയർ റോളുകളും കൈകാര്യം ചെയ്ത യായെ അറബി പണതിളപ്പിൽ പുനർജനിച്ച മാഞ്ചസ്റ്റർ സിറ്റിയിൽ ഡിഫൻസീവ് മിഡ്ഫീൽഡർ ഡിസ്ട്രോയർ അറ്റാക്കിംഗ് മിഡ്ഫീൽഡർ എന്ന സപ്പറേറ്റ് റോളുകൾ പൊളിച്ചെഴുതുകയായിരുന്നു മാഞ്ചസ്റ്റർ സിറ്റിയിലൂടെ.ഈ മൂന്നു പൊസിഷനുകളും ഭംഗിയായി നിർവഹിക്കാൻ ഒരാൾ മാത്രം മതിയെന്ന് യായെ എട്ട് വർഷത്ത സിറ്റി കരിയറിലൂടെ  തെളിയിച്ചു.ചരിത്രം ഇല്ലാത്ത മാഞ്ചസ്റ്റർ സിറ്റിക്ക് ചരിത്രം ഉണ്ടാക്കി കൊടുത്തവൻ എന്ന് ഐവറി താരത്തെ കുറിച്ച് ഒറ്റവാക്കിൽ പറഞ്ഞാൽ അതിൽ തെറ്റുപറയാനാകില്ല. 2010 കളിൽ ഡേവിഡ് സിൽവയെ കൂട്ടുപിടിച്ച് യായെ ടൂറെ തങ്ങൾക്ക് ചുറ്റുമായി ബിൽഡ് ചെയ്തെടുത്ത സിറ്റി ടീമിനെ ഇന്നത്തെ മാഞ്ചസ്റ്റർ സിറ്റിയാക്കിയെടുത്തതിന്റെ കഠിനാധ്വാനം അത് യായെ ടൂറെക്ക് മാത്രം അവകാശപ്പെടുന്നതാണ്.

പണത്തിന്റെ പിറകെ പോയി വമ്പൻ ക്ലബുകളിൽ കളിച്ചു മികവ് തെളിയിക്കുന്ന താരങ്ങളുള്ള ഈ ലോകത്ത് , പണത്തിന്റെ പിറകെ തന്നെ പോയി താരതമ്യേന ഒരു ലോ പ്രൊഫൈൽ ക്ലബിലേക്ക് കൂടുമാറി ആ ക്ലബിനെ വമ്പൻ ക്ലബാക്കി മാറ്റാൻ നിർണായക പങ്കു വഹിച്ച താരമായിരുന്ന യായെ എന്നത് തന്നെയാണ് സിറ്റി ഇതിഹാസത്തെ വേറിട്ടു നിർത്തുന്നത്.സിറ്റിയിലൂടെ യായെ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ സമവാക്യങ്ങളെയും ശൈലിയെയും മാറ്റിമറിക്കുകയായിരുന്നു.
സ്പീഡ് പാസ്സിംഗും പവർ ഗെയിമിന്റെയും ഫുട്‌ബോളായിരുന്ന പ്രീമിയർ ലീഗിൽ സിറ്റി ടൂറെയെ കേന്ദ്രബിന്ദുവാക്കി നടത്തിയ പൊസഷൻ ബേസ്ഡ് ഫുട്‌ബോൾ പലപ്പോഴും പ്രീമിയർ ലീഗിനെ റൂൾ ചെയ്യുകയായിരുന്നു.ലിവർപൂൾ മാഞ്ചസ്റ്റർ ചെൽസി ആഴ്സനൽ എന്ന ബിഗ് 4 അച്ചുതണ്ടിൽ കറങ്ങിയ പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിയെ കൂടി ചേർത്ത് ബിഗ് 5 അച്ചുതണ്ടാക്കി മാറ്റിയെഴുതിയത് യായെ ടൂറെയെന്ന കംപ്ലീറ്റ് മിഡ്ഫീൽഡറുടെ മിടുക്ക് തന്നെയാണ്.

ആഫ്രിക്കൻ ഫുട്‌ബോളിലൂടെ തനിക്ക് പരമ്പരാഗതമായി ലഭിച്ച വന്യമായ കരുത്തും ആക്കവും അസാധ്യമായ വർക്ക്റേറ്റും എന്നീ ഘടകങ്ങൾക്കൊപ്പം തന്റെ കരിയറിലൂടെ ആർജ്ജിച്ചെടുത്ത ടെക്‌നിക്കൽ സ്കിൽസും ക്രിയേറ്റീവ് ഇന്റലിജൻസും സമ്മിശ്രണം ചെയ്തപ്പോൾ അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയുടെ ഒരോ മൽസരവും നിയന്ത്രിക്കുന്ന സ്വാധീനശക്തിയായി വളർന്നു.ആ വളർച്ച കണ്ട് ആഴ്സൻ വെംഗറിനും ഗാർഡിയോളക്കും  കുറ്റബോധം തോന്നിയിരിക്കണം.
ചിരിവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിന് മേൽ സിറ്റിക്ക് ആധിപത്യം നൽകിയ ടുറെ 44 വർഷങ്ങൾക്ക് ശേഷം സിറ്റിയെ ഇംഗ്ലീഷ് ലീഗ് ചാമ്പ്യൻമാരാക്കുന്ന കാഴ്ചകളായിരുന്നു 2012ൽ കണ്ടത്.ന്യൂകാസിലിനെതിരെ നേടിയ ലോംഗ് റേഞ്ചർ ഗോൾ ടൂറെ സിറ്റിയെ ടേബിളിൽ മുന്നിലെത്തിക്കുകയാരിരുന്നു.
ശേഷം 2014 സീസണിലും തുടർച്ചയായി രണ്ടാം പ്രീമിയർ ലീഗ് കിരീടം നേടീയ സിറ്റിയുടെ വിജയത്തിന് പിന്നിലെ ചാലകശക്തി യായെ തന്നെയായിരുന്നു. വിൻസെന്റ് കൊംപനിയിലേക്കും ഡേവിഡ് സിൽവയിലേക്കും സെർജിയോ അഗുറോയിലേക്കും എല്ലയ്പ്പോഴും തന്റെ കാൽപാദങ്ങളിൽ നിന്നും ഓരോ ചരട് കെട്ടി വലിച്ച പോലെയായിരുന്നു യായെയുടെ നീക്കങ്ങളും ചലനങ്ങളും.അതായത് സിറ്റിയെ ക്ലോക്കിനോട് ഉപമിച്ചാൽ ക്ലോക്കിലെ മൂന്നു സൂചികളായ കൊംപനിയും സിൽവയും അഗൂറോയും  ഒരൊറ്റ കേന്ദ്രബിന്ദുവിൽ നിന്നായിരുന്നു കറങ്ങുന്നത്.ആ കേന്ദ്രബിന്ദു ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയിൽ യായെ ടൂറെ.ലോംഗ് റേഞ്ചിലും ഫ്രീകിക്കിലും കൃത്യത കാണിച്ചിരുന്ന യായയുടേത് ബനാന കിക്കോ കരിയില കിക്കോ കർവി ഷോട്ടോ ഒന്നുമായിരുന്നില്ല. യായെയുടെ "ഉപ്പൂറ്റി ഷോട്ടുകൾ " വലയിലേക്ക്  പറന്നിറങ്ങുക ഡീവിയേഷൻസോ കർവോ ഒന്നുമില്ലാതെ കൃത്യമായ ലൈനിലൂടെ ആയിരിക്കും എന്നാൽ ഗോളി ആ പാത്ത് മനസ്സിലാക്കി വരുമ്പോഴേക്കും ബോൾ വലയിൽ കയറിയിരിക്കും.ഇത്തരം ഷോട്ടുകൾ നിരവധി തവണ സിറ്റിയുടെ രക്ഷക്കെത്തിയിരുന്നു.

ദിദിയർ ദ്രോഗബ , സാമൂവൽ എറ്റൂ എന്നീ മഹാമേരുക്കളുടെ സമാകാലീകനായി ആഫ്രിക്കൻ ഫുട്‌ബോളിൽ വിലസിയ യായെ റെക്കോർഡോടെ തുടർച്ചയായി  നാല് വർഷങ്ങളിലാണ് ആഫ്രിക്കൻ ഫുട്‌ബോളർ ഓഫ് ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടത്.ദ്രോഗബ സലോമൻ കാലോ യായെയുടെ മൂത്ത സഹോദരനായ കോളോ ടൂറേ അരുനാ കോനേ ഗെർവീന്യോ ബോണി ബെയ്ലി ബാക്ക്രി കോനെ ടിയോറ്റ് എബൂയ ബബൂക്കർ ബാരി തുടങ്ങിയ യൂറോപ്യൻ വമ്പൻ ക്ലബുകളിൽ കളിച്ച താരങ്ങളടങ്ങിയ ഐവറി കോസ്റ്റിന്റെ സുവർണ തലമുറയിൽ ദ്രോഗ്ബെക്കൊപ്പം ടീമിന്റെ അപ്പോസ്തലനായിരുന്നു യായെ ടൂറെ.
നിരവധി തവണ ദൗർഭാഗ്യം കൊണ്ട് മാത്രം തങ്ങളിൽ നിന്നും തെന്നിമാറിയ ആഫ്രിക്കൻ നേഷൻസ് കപ്പ് 2015 ൽ ഐവറി ചരിത്രത്തിലാദ്യമായി കൈപ്പിടിയിൽ ഒതുക്കിയത് യായെയുടെ നേതൃത്വത്തിൽ ആയിരുന്നു.

മൂന്ന് ലോകകപ്പിൽ ബൂട്ടണിഞ്ഞ ദ്രോഗബ - യായെ ടൂറെ ജോഡിയുടെ ഐവേറിയൻ സുവർണ തലമുറയ്ക്ക് ലോകകപ്പിൽ കാമറൂണോ സെനഗലോ ഘാനയോ പ്രകടിപ്പിച്ച മികവ് പുറത്തെടുക്കാൻ കഴിയാതെ പോയത് ഭാഗ്യക്കേട് കൊണ്ട് തന്നെയായിരുന്നു.
അതി സുന്ദരമായ പാസ്സിംഗോടെ ക്രിയേറ്റിവിറ്റിയും പോരാട്ടവീര്യമുള്ള ഫുട്‌ബോൾ ആയിരുന്നു അവർ കളിച്ചിരുന്നത് എന്നാൽ നൈജീരിയയെ പോലെ നിർഭാഗ്യം വിടാതെ പിടികൂടിയ ടീമായിരുന്നു ഐവറി കോസ്റ്റും.
ടൂറേ സഹോദരൻമാരിൽ ഇളയവനും ഫുട്‌ബോൾ താരവുമായിരുന്ന ഇബ്രാഹിം ടൂറേ 2014 ലോകകപ്പിനിടെ  കാൻസർ ബാധിച്ച് അന്തരിച്ചത് ക്ലബ് സീസണിൽ മികച്ച ഫോമിൽ കളിച്ചിരുന്ന യായെയുടെ ലോകകപ്പ് പ്രകടനത്തെ നന്നായി ബാധിച്ചിരുന്നു. രണ്ട് വർഷം മുമ്പേ രാജ്യന്തര ഫുട്‌ബോളിൽ നിന്നും വിരമിച്ച യായെ ടൂറെ ഈ സീസണോടെ ക്ലബ് ഫുട്‌ബോളിൽ നിന്നും വിട പറഞ്ഞ് ഔദ്യോഗിക ഫുട്‌ബോൾ കരിയർ അവസാനിപ്പിക്കുന്നു.
പ്രീമിയർ ലിഗ് കണ്ട , യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ കണ്ട , ആഫ്രിക്കൻ ഫുട്‌ബോൾ കണ്ട , എക്കാലത്തെയും മികച്ച കംപ്ലീറ്റ് മിഡ്ഫീൽഡറായി , പ്ലേമേക്കർമാരിലൊരാളായി , റിസ്ക് ടേക്കറായി , ഗെയിം ചെയ്ഞ്ചറായ , മാച്ച് വിന്നറായി എല്ലാത്തിനും മീതെ ഒരു ചാമ്പ്യനായി യായെയെ ചരിത്രത്തിൽ രേഖപെടുത്തും.
കൂടെ മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രം രചിച്ചവനെന്നും കാലം അദ്ദേഹത്തെ വിളിക്കും.

ഓഹ് " യായ " വീ മിസ്സ് യൂ ഫോർ എവർ , ഗുഡ് ബൈ ടു  " ദ ഹൂമൺ ട്രെയിൻ ഓഫ് ഫുട്‌ബോൾ കോർട്ട്  "

By - Danish Javed Fenomeno
Yaya Touré  Legend

Monday, May 6, 2019

മഞ്ഞയിലെ ബ്രസീലിന്റെ ഫസ്റ്റ് മാച്ച് & ടീം..

1954 ഫെബ്രുവരി 28 , ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമേറിയ ദിവസമാണ്.ഫുട്‌ബോൾ രാജാക്കന്മാരായി വളരാൻ അടിത്തറയേകിയ വിഖ്യാതമായ ബ്രസീലിയൻ ഫെയ്മസ് യെല്ലോ/ബ്ലൂ/വൈറ്റ് ജെഴ്സി കിറ്റിന്റെ അരങ്ങേറ്റം ആയിരുന്നന്ന്.
ചിലിയൻ തലസ്ഥാനമായ സാന്റിയാഗോയിൽ നടന്ന ലോകകപ്പ് യോഗ്യതാ മൽസരത്തിൽ ചിലിയായിരുന്നു എതിരാളികൾ , സെലസാവോയുടെ കിടയറ്റ സ്കിൽഫുൾ സ്ട്രൈകർ ബാൾറ്റസറിന്റെ ഇരട്ട ഗോളിൽ വിജയിച്ചായിരുന്നു മഞ്ഞപ്പടയുടെ ഗോൾഡൻ യെല്ലോ കാലഘട്ടത്തിന് തുടക്കം കുറിച്ചത്.പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല മഞ്ഞപ്പടക്ക്.മഞ്ഞ ജെഴ്സിയിൽ ഗോളടിച്ച പ്രഥമ താരമെന്ന റെക്കോർഡ് ബാൾറ്റസറിന് മാത്രം അവകാശപ്പെട്ടതാണ്.

മഞ്ഞയിൽ കളിച്ച പ്രഥമ ബ്രസീൽ ടീം (From yours Top Left to Bottom Right) 🇧🇷

ഞാൽമാ സാന്റോസ് - RB
നിൽട്ടൺ സാന്റോസ് - LB
ബ്രൻഡാവോസീന്യോ - CB
വെല്യൂഡോ - GK
ബയേർ - MF
പിനെയ്റോ - CB
ജുലീന്യോ - RW
ദിദി - MF
ബാൾറ്റസർ - FW
ഹുംബർട്ടോ ടോസി - FW
ഫ്രാൻസിസ്കോ റോഡ്രിഗസ് - FW
🇧🇷🇧🇷




കഴിഞ്ഞ വർഷം അന്തരിച്ച പ്രശസ്ത ബ്രസീലിയൻ ഡിസൈനർ അൽഡിർ ഷ്ലീ തന്റെ 18ആം വയസ്സിലാണ് യെല്ലോ/ബ്ലൂ/വൈറ്റ് ജെഴ്സി കിറ്റ് ഡിസൈൻ ചെയ്തത്.
ബ്രസീൽ 1919 ൽ സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് നേടിയതിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ഈ വരുന്ന കോപ്പയിൽ വീണ്ടും പഴയ വൈറ്റ് ജെഴ്സി കിറ്റിൽ കളിക്കാനൊരുങ്ങുകയാണ്  ഫുട്‌ബോൾ രാജാക്കൻമാർ.

ByDanish Javed Fenomeno

Sunday, May 5, 2019

" Dirceu - Football's Lost Genius "



അർജന്റീന നാണം കെട്ട ഒത്തുകളി നടത്തി ബ്രസീലിൽ നിന്നും കട്ടെടുത്ത 1978 ലോകകപ്പിലെ ബ്രസീലിന്റെ
" പ്ലെമേക്കർമാരായ ത്രിമൂർത്തികളാണ് " ചിത്രത്തിൽ കാണുന്നത്. "ദ ലെജൻഡറി റിവലീന്യോക്കൊപ്പം"  "വൈറ്റ് പെലെ" സീകോയെയും കാണാം. നടുവിൽ ഉള്ള താരത്തെ ഫുട്‌ബോൾ ലോകത്തിന് അത്ര പരിചയം കാണില്ല.എന്നാൽ 1978 ലോകകപ്പിൽ ബ്രസീലിന്റെ കുന്തമുന   പരിക്കിന്റെ പിടിയിലായിരുന്ന തന്റെ പഴയ ഫോമിന്റെ അയലത്തു പോലുമില്ലാതിരുന്ന  റിവലീന്യോയോ , പെലെയുടെയും റിവലീന്യോയുടെയും പിൻഗാമിയായി വളർന്നു വരുന്ന യുവപ്രതിഭ സീകോയോ ആയിരുന്നില്ല , അത് പതിനൊന്നാം നമ്പർ ജെഴ്സി അണിഞ്ഞ ചിത്രത്തിൽ റിവലീന്യോക്കും സീകോക്കും ഇടയിൽ നിൽക്കുന്ന അറ്റാക്കിംഗ് മിഡ്ഫീൽഡർ ഡിർസു ഗ്വിമാരസ് ആയിരുന്നു.ലോക ഫുട്‌ബോളിൽ വേണ്ടത്ര സുപരിചിതമല്ലെങ്കിലും ബ്രസീലിയൻ ഫുട്‌ബോൾ ലോകത്ത് ഇതിഹാസങ്ങളുടെ ഇടയിൽ തന്നെയാണ് ഡിറസൂവിന്റെ സ്ഥാനം.ടൂർണമെന്റിലുടനീളം ഒരു മൽസരം പോലും തോൽക്കാതെ ക്ലൗഡിയോ കൗട്ടീന്യോയുടെ 1978ലെ ബ്രസീൽ ടീം പുറത്തയത് അർജന്റീന പെറുവുമായി ചേർന്ന് ഒത്തുകളിച്ചു നടപ്പിലാക്കിയ ചതികുഴിയുടെ വിധികൊണ്ട് മാത്രമായിരുന്നു.

ഒരു പക്ഷേ അങ്ങനെയൊന്ന് സംഭവിച്ചില്ലായിരുന്നുവെങ്കിൽ ആ ലോകകപ്പിൽ ബ്രസീൽ ഫൈനലിൽ എത്തുകയും ഡിറസൂ  ലോകകപ്പ് ഗോൾഡൻ ബോൾ പട്ടവും നേടുമായിരുന്നു.ലോകകപ്പിൽ പകരക്കാരനായി തുടങ്ങി തുടർന്ന് ഫസ്റ്റ് ഇലവനിൽ മികവുറ്റ പ്രകടനത്തോടെ സ്ഥിര സാന്നിദ്ധ്യമായി മാറിയ ഡിറസൂ നോക്കൗട്ട് ഘട്ടത്തിൽ പെറുവിനെതിരെയും ഇറ്റലിക്കെതിരെയും ഇരട്ട ഗോളടിച്ചു നിർണായക പ്രകടനം പുറത്തടുത്തു.സ്ട്രൈകർമാരായ റോബർട്ടോ ഡൈനാമിറ്റക്കും  റെയ്നാൾഡോക്കും പിറകിലായി കളിച്ച ഡിറസൂവിന്റെ സൂപ്പർ ഫോം തന്നെയായിരുന്നു പരിക്കുള്ള റിവലീന്യോയെയും സീകോയെയും പലപ്പോഴും പകരക്കാരായി ബെഞ്ചിലിരുത്താൻ പരിശീലകൻ ക്ലോഡിയോ കൗട്ടീന്യോ തീരുമാനിച്ചത്.മൂന്ന് ഗോളോടെ ലോകകപ്പിലെ മൂന്നാമത്തെ മികച്ച താരത്തിനുള്ള ബ്രോൺസ് ബോൾ പട്ടം കരസ്ഥമാക്കിയ ഡിറസൂ  അർജന്റീനയുടെ ഒത്തുകളി ഇല്ലായിരുന്നേൽ  ഗോൾഡൻ ബോളോടെ ലോകകപ്പ് ചരിത്രത്തിലെ അനശ്വരരായ താരങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടേണ്ട നാമമായിരുന്നു.ലോക ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളായ പരിശീലകരായ മരിയോ സഗാലോ ക്ലൗഡിയോ കൗട്ടീന്യോ ടെലി സന്റാന എന്നിവർക്ക് കീഴിൽ വ്യത്യസ്ത ലോകകപ്പുകളിൽ ബൂട്ടണിയാനും ഭാഗ്യം ലഭിച്ച ഏക താരമാണ് ഡിറസൂ.

മൂന്ന് ലോകകപ്പുകളിൽ 11 മൽസരങ്ങളിൽ നിന്നായി നാല് ഗോളുകടിച്ച ഡിറസൂ ഇറ്റാലിയൻ ക്ലബ് ഫുട്‌ബോളിൽ മിന്നിതിളങ്ങിയ താരമാണ്.1985-86സീസണിൽ സീരി എ ബെസ്റ്റ് പ്ലെയർ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഓർക്കുക സീകോയും മറഡോണയും പ്ലാറ്റിനിയും റോസിയും സീരീ എയിൽ കത്തിനിൽക്കുന്ന കാലഘട്ടത്തിൽ ആയിരുന്നു ഡിറസൂവിന്റെ സീരീ എ ബെസ്റ്റ് പ്ലെയർ അവാർഡ്‌ പ്രകടനം എന്നതും ശ്രദ്ധേയമാണ്. നാപോളി അസ്കോളീ വെറോണ തുടങ്ങിയ ഇറ്റാലിയൻ ക്ലബുകളിലും ബൊട്ടഫോഗോ ഫ്ലുമിനെൻസ് വാസ്കോ തുടങ്ങിയ ബ്രസീലിയൻ വമ്പൻമാരിലും കളിച്ചിട്ടുണ്ട് എങ്കിലും അദ്ദേഹത്തിന്റെ കരിയറിലെ പീക്ക് പിരീഡ് അറ്റ്ലറ്റികോ മാഡ്രിഡിൽ കളിച്ച നാല് സീസണുകളായിരുന്നു.
സെലസാവോ ജെഴ്സിയിൽ 44 കളിയിൽ നിന്നായി ഏഴ് ഗോളുകളും ക്ലബ് കരിയറിൽ 500ലധികം മൽസരത്തിൽ നിന്നും 130ഓളം ഗോളുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട് മുൻ ബ്രസീൽ പ്ലേമേക്കർ.




 34 ആം വയസ്സിൽ പതിമൂന്ന് വർഷം നീണ്ട ബ്രസീൽ കരിയറിൽ നിന്നും1986 ൽ വിരമിച്ചെങ്കിലും ക്ലബ് ഫുട്‌ബോളിൽ തുടർന്നും കളിച്ചു.
തന്റെ 43 ആം വയസ്സിലും ക്ലബ് ഫുട്‌ബോളിൽ സജീവമായിരുന്ന ഡിറസൂ മെക്സിക്കൻ ക്ലബിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ , pregnant ആയ തന്റെ ഭാര്യയുടെ അടുത്തക്ക് റിയോയിലേക്ക് തിരിച്ച ഡിറസൂ റിയോ തെരുവിൽ വച്ച് സ്ട്രീറ്റ് റേസ് കാർ ഇടിച്ച് അപകടത്തിൽ പെടുന്നു.1995 സെപ്റ്റംബർ 15 ന് ഫുട്‌ബോൾ ലോകം മറന്നു പോയ ആ അതുല്ല്യ പ്രതിഭ 43 ആം വയസ്സിൽ അന്തരിച്ചു.പിതാവിനെ കാണാൻ കഴിയാതെ പോയ തങ്ങളുടെ നാലാമത്ത മകന് അലസാന്ദ്രോ ഡിറസൂ എന്നായിരുന്നു ഡിറസൂവിന്റെ ഭാര്യ പേരിട്ടത്.




എട്ടു വർഷം നീണ്ട ഡിറസൂവിന്റെ ഇറ്റാലിയൻ ക്ലബ് കരിയറിലെ  അവസാന വർഷങ്ങളിൽ ഇറ്റാലിയൻ സീരീ സി ക്ലബായ എബോളിറ്റാനക്ക് വേണ്ടി കളിച്ചിരുന്ന ഡിറസൂവിനെ ക്ലബ് ആദരിച്ചത് എബോളി നഗരത്തിൽ സ്ഥിതിചെയ്യുന്ന തങ്ങളുടെ ഹോം സ്റ്റേഡിയത്തിന് "സ്റ്റേഡിയോ ജോസ് ഗ്വിമാരസ് ഡിറസൂ" എന്ന പേർ ചാർത്തി നൽകിയായിരുന്നു.

ഫോർമീഗ്വീന്യാ (ഉറുമ്പ്) എന്ന നിക്ക്നെയ്മിൽ ആരാധകർ ഡിറസൂവിനെ വിളിച്ചത്  കാൽപ്പന്തുകളിയോടുള്ള അദ്ദേഹത്തിന്റെ ലഹരിയും കഠിനാധ്വാനവും പാഷനും കൊണ്ട് തന്നെയായിരുന്നു." ഫൗൾ ചെയ്തു ജയിക്കുന്നതിലും ഭേദം ഫൗൾ ചെയ്യാതെ തോൽകുന്നതാണ് " എന്ന ടെലി സന്റാനയുടെ പ്രത്യയശാസ്ത്രത്തെ അതേ പടി അനുസരിച്ച് ഫുട്‌ബോളിനെ സമീപിച്ച താരമായിരുന്നു ഡിറസൂ.അതുകൊണ്ട് തന്നെ കളിക്കളത്തിലും കളത്തിന് പുറത്തും തികഞ്ഞ മാന്യനായ വ്യക്തിത്വമായിരുന്നു ഈ പ്ലേമേക്കർ. തന്റെ 25 വർഷത്തെ ഫുട്‌ബോൾ കരിയറിൽ ഒരു ചുവപ്പ് കാർഡ് പോലും അദ്ദേഹം കണ്ടിട്ടില്ല , മാത്രമല്ല തന്റെ വ്യക്തി ജീവിതത്തിൽ ആൽക്കഹോളിനോ പെണ്ണിനോ മറ്റു ലഹരികൾക്കോ അദ്ദേഹം അടിമപ്പെട്ടിരുന്നില്ല.

ജോസ് ഗ്വിമാരസ് ഡിറസൂവിന് ലഹരി ഒന്നു മാത്രമായിരുന്നു " ഫുട്‌ബോൾ " ആ ലഹരി തന്റെ മരണം വരെ കളിച്ചു ആസ്വദിച്ചാണ് ആ അതുല്ല്യ പ്രതിഭ വിട പറഞ്ഞത്.

By - Danish Javed Fenomeno

#Dirceu