Tuesday, February 28, 2017

ഡൊനരുമ - ലൂയീജീ രണ്ടാമൻ




ഇറ്റാലിയൻ ഫുട്‌ബോളിന് ഒരു ജിയാൻ ലൂയിജി പോയാൽ മറ്റൊരു ജിയാൻ ലൂയിജി വരും.17 കാരനായ എസി മിലാന്റെ കൗമാര ഗോൾകീപ്പർ ജിയാൻ ലൂയിജി ഡൊന്നരുമ പതിനെട്ടാം വയസ്സിലേക്ക് കടക്കുന്നു. ഇതിഹാസ ഗോൾ കീപ്പർമാർക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഇറ്റാലിയൻ ഫുട്‌ബോളിൽ ബഫണിന്റെ യഥാർത്ഥ പിൻഗാമിയായി വാഴ്ത്തപ്പെടുന്ന അൽഭുത പ്രതിഭ. പതിനേഴാം വയസ്സിൽ തന്നെ റൊസ്സനെരിക്ക് വേണ്ടി അൻപതിലധികം മൽസരങ്ങളിലാണ് ജിജിയോ ഗ്ലൗസണിഞ്ഞത്.പതിനാറാം വയസ്സിലായിരുന്നു മിലാൻ ജെഴ്സിയിൽ അരങ്ങേറ്റം.
ഡൊന്നരുമ എന്നേക്കാളും എത്രയോ ഉയരങ്ങളിലെത്തുമെന്നായിരുന്നു മുൻ ബ്രസീൽ - മിലാൻ ഇതിഹാസ ഗോളി ദിദ ഡൊനരുമയെ കുറിച്ച് അഭിപ്രായപ്പെട്ടത്.
"അവനു മുന്നിൽ എക്സ്ട്രാ ഓർഡിനറി കരിയറാണ് കാത്തിരിക്കുന്നത്.ഇത്ര ചെറുപ്പത്തിൽ തന്നെയുള്ള അവന്റെ ശരീരഭാഷയും സാങ്കേതികത്തികവും വലക്കു കീഴിലെ പക്വതയാർന്ന പ്രകടനങ്ങളും എന്നെ അൽഭുതപ്പെടുത്തുന്നു"
ബഫണിനെ ചെറുപ്പക്കാലം മുതലെ റോൾ മോഡലാക്കിയ ഡൊനരുമയെ കുറിച്ച് ബഫൺ തന്നെ പറഞ്ഞ വാക്കുകളാണിവ.
ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിലൊരാളും മുൻ ഇറ്റാലിയൻ നായകനും പരിശീലകനുമായ ദിനോ സോഫ് അഭിപ്രായപ്പെട്ടതിങ്ങനെ
"ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിലൊരാളാവാൻ അവനു കഴിയും"
ഇറ്റാലിയൻ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോളിയായി ഹാഫ് ടൈമിൽ തന്റെ ആഗ്രഹം പോലെ തന്നെ ബഫണിന് പകരക്കാരനായി അരങ്ങേറ്റം കുറിച്ച ഡൊനരുമക്ക് പക്ഷേ പരാജയത്തിന്റെ കയ്പുനീർ നിറഞ്ഞതായി അരങ്ങേറ്റം.
2018 ലോകകപ്പിന് ശേഷം അസൂറിപ്പടയിൽ നിന്ന് വിരമിച്ചേക്കാവുന്ന ബഫണിന് സാന്തോഷിക്കാം.വിശ്വസ്ത കരങ്ങളിലാണ് ബഫൺ 20 വർഷത്തോളമണിഞ്ഞ ഗ്ലൗസ് ഏൽപ്പിച്ചു വിടപറയാനിരിക്കുന്നത്.
ഒളിവർ കാൻ-റോണോ , വാൻഡെർ സാർ -റോണോ ,ബർത്തേസ്-റോണോ സീമാൻ -റോണോ തുടങ്ങി ഫുട്‌ബോൾ ചരിത്രത്തിലെ ഗ്രേറ്റെസ്റ്റ് റൈവറീസ് 1990 കളിലും 2000ങ്ങളിലും ഉണ്ടായിരുന്നുവെങ്കിലും ഇവരെപോലെ തന്നെ റോണോയുടെ കടുത്ത എതിരാളിയായ ഗോൾ കീപ്പറായിരുന്ന ബഫണുമായുള്ള റൈവറീസ് എന്നും വേറെ ലെവലായിരുന്നു.ഏതാണ്ട് ഒരേ പ്രായക്കാരും ഒരേ ലീഗിൽ കളിച്ചവരുമായിരുന്നത് കൊണ്ട് ഒരുപാട് മൽസരങ്ങളിൽ റോണോ പ്രതിഭാസം ഗോളടിച്ചും റോണോയുടെ കരുത്തുറ്റ ഷോട്ടുകൾ ബഫൺ സേവ് ചെയ്തും ഇരുവരും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്.അതെല്ലാം ചരിത്രത്തിലേക്ക് മറഞ്ഞു കഴിഞ്ഞു.ഇനി വരാനുള്ളതും ഇതു പോലെ സമാനമായ ബ്രസീൽ-ഇറ്റലി ഗോൾകീപ്പിംഗ്-സ്ട്രൈക്കിംഗ് പോര് തന്നെയാണ്.18 കാരനായ ഡൊനരുമക്ക് എതിരാളി 19 കാരനായ ഗബ്രിയേൽ ജീസസും.ഏതാണ്ട് ഒരേപോലെ ഫുട്‌ബോൾ ആരാധകരെ അൽഭുതപ്പെടുത്തുന്നതാണ് ഇരുവരുടെയും വളർച്ചകൾ. ഭാവിയിലെ ഗോളി-സ്ട്രൈക്കർ പോരാട്ടം ഇവർ തമ്മിൽ തന്നെയായിരിക്കുമെന്ന് കരുതുന്നു.
എല്ലാംകൊണ്ടൂം ബഫണിന്റെ പിന്തുടർച്ചക്ക് യോഗ്യനായ ലൂയിജീ രണ്ടാമൻ റൊസ്സൊനെരിയുടെ സ്വന്തം ജീജോക്ക് പിറന്നാൾ ആശംസകൾ.

by - Danish Fenomeno

Happy birthday Juninho Paulista" Little Fella "
ഓർമ്മയുണ്ടോ ഈ 19 ആം നമ്പർ
ജെഴ്സിക്കാരനെ.Little Fella എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ഈ അഞ്ചടി നാലിഞ്ച്ക്കാരനെ ബ്രസീൽ ഫാൻസ് ഒരിക്കലും മറക്കാനായിടയില്ല
പരമ്പരാഗത ബ്രസീലിയൻ ശൈലിയിലുള്ള ഇതിഹാസ്സ വിംങർമാരിലെ അവസാന കണ്ണി..
ഇടത് - വലത് വിങ്ങുകളിലൂടെ കരുത്തുറ്റ ഡ്രിബ്ലീംഗ് മികവിലൂടെ വേഗത്തോടെ കുതിച്ചു കയറി കൃത്യതയാർന്ന ക്രോസ്സും പാസ്സും പെനാൽറ്റി ബോക്സിലേക്ക് നിരന്തരം
നൽകാനുള്ള ജുനിന്യോയുടെ കഴിവ്
അപാരമായിരുന്നു.പക്കാ വിംഗറായ ജുനീന്യോയെ പോലൊരു താരത്തെ ഇന്ന് കാനറിപ്പടയിൽ കാണാനിടയില്ല.
സെലസാവോക്ക് വേണ്ടി 8 വർഷത്തോളം കളിച്ച ജുനീന്യോ 54 മൽസ്സരങ്ങൾ ബ്രസീലിനു വേണ്ടി ബൂട്ടുകെട്ടിയിട്ടുണ്ട്.മൊത്തം 6 ഗോളടിച്ച സൂപ്പർ വിംങർ 2002 ലോകകപ്പിൽ 5 മൽസ്സരങ്ങൾ കളിച്ചിട്ടുണ്ട്.കൂടാതെ 43 വിജയങ്ങൾ , 6 സമനിലകൾ , 5 തോൽവികൾ, വിജയ ശതമാനം 85എന്നിങ്ങനെയാണ് ജുനീന്യോയുടെ ഇന്റർനാഷണൽ കരിയർ റെക്കോർഡ്..
സ്കോളരി 2002 ലോകകപ്പിൽ നൂറു ശതമാനം കഴിവും ഉപയോഗിച്ച ഒരു കളിക്കാരനാണ് ജുനീന്യോ...
2002 ലോകകപ്പ് ജേതാവും 1997 കോൺഫെഡറേഷൻ കപ്പ് ജേതാവുമായ ഈ കുറിയ മനുഷ്യൻ
 ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്ലിക്ക് ആയ ആദ്യ സെലെസാവോ സൂപ്പർ സ്റ്റാർ ആണ്.മിഡിൽസ്ബ്രോയുടെ ഇതിഹാസം ആണ് ജുനിന്യോ.
ജുനിന്യോ കളിച്ചിരുന്ന കാലം
മിഡിൽസ്ബ്രോയുടെ മികച്ച കാലമായി വിലയിരുത്താം.സാവോ പോളോയിലൂടെ കരിയർ തുടങ്ങിയ താരം വാസ്കോ പൽമിറാസ് അത്.മാഡ്രിഡ് തുടങ്ങി ക്ലബുകളിലും തിളക്കമാർന്ന കരിയർ സമ്പാദിക്കാൻ കഴിഞ്ഞിട്ടുണ്ട്.പ്രത്യേകിച്ചും വാസ്കോയിലെ റൊമാരിയോ-എഡ്മണ്ടോ-ജുനീന്യോ പെർണാംബുകാനോ തുടങ്ങിയവർക്കൊപ്പമുള്ള ഒരു സീസൺ ഓസ്വാൾഡോ ജിറോൽഡോ ജൂനിയർ എന്ന ജുനീന്യോ പൗളിസ്റ്റയുടെ കരിയറിലെ മികവുറ്റ സീസണായി കരുതാം.ഈയൊരു സീസണായിരുന്നു സ്കളരിയുടെ ടീമിൽ ജുനീന്യോയെ സ്ഥിര സാന്നിദ്ധ്യമാക്കി മാറ്റിയത്.
ജുനീന്യോ ഡെനിൽസൺ എന്നീ സൂപ്പർ വിംങർമാർക്ക് ശേഷം പരമ്പരാഗതമായ ജോഗാ ബോണിറ്റോ ശൈലിയിൽ കളിക്കുന്ന ഒരു യഥാർത്ഥ വിംങറെ നമുക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അനുമാനിക്കാം.
വിംഗർമാരെ അധികമൊന്നും ആശ്രയിക്കാത്ത ടിറ്റെയുടെ ടീമിൽ നിലവിലെ ഫോമിന് ലോംങ്ങ്വിറ്റി ഉണ്ടായാൽ ഡഗ്ലസ് കോസ്റ്റ യിലൂടെ ഈ പ്രോബ്ലോം പരിഹരിക്കാനായേക്കും.
By - Danish Fenomeno
പിറന്നാൾ ആശംസകൾ #Juninho_Paulista


വർഷം 2003
2003 ൽ ദ ഗ്രേറ്റ് ഗാലക്റ്റികോസിന്റെ ആണിക്കല്ലായി വർത്തിച്ചിരുന്ന ക്ലോഡ് മക്ലേലയെ റിയൽ അധികൃതർ ചെൽസിക്ക് വിറ്റപ്പോൾ റിയൽ ഫാൻസോ ഫുട്‌ബോൾ ആരാധകരോ ഒരിക്കലും വിചാരിച്ചിരുന്നില്ല ഇതൊരു മണ്ടൻ തീരുമാനമാകുമെന്ന്.
ചെൽസിയിൽ പോയ മക്ലേല തന്റെ പേരിൽ ഒരു പൊസിഷൻ തന്നെ സൃഷ്ടിച്ചു "മക്ലേല റോൾ" .കൂട്ടിന് ഡിഫൻസീവ് മധ്യനിരക്കാരെ എങ്ങനെ ഉപയോഗിക്കണമെന്ന് നന്നായി അറിയുന്ന മൗറീന്യോ പരിശീലകനായി ചെൽസിയിൽ വന്നതോടെ മക്ലേല റോൾ ലോക ഫുട്‌ബോളിലെ ചിന്താവിഷയങ്ങളിലൊന്നായി.
അക്കാലത്തെ ഫ്ലോറന്റീന പെരസ് എന്ന റിയൽ പ്രസിഡന്റായിരുന്നു മക്ലേലയെ വിറ്റതിന് പിന്നിലെ ബുദ്ധികേന്ദ്രം.തുടർന്ന് 2006 ൽ സ്ഥാന ഭ്രഷ്ടനായ പെരസ് വീണ്ടും 2009 ൽ റിയൽ ഭരണതലവനായി തെരഞ്ഞെടുക്കപ്പെട്ടു.
വർഷം 2013
ഡിഫൻസീവ് മിഡ്ഫീൽഡ് റോളിലേക്ക് ഭാവി വാഗ്ദാനങ്ങളെ തേടിയ റിയലിന്റെ കണ്ണുകൾ സാവോപോളോയിലെ കാർലോസ് ഹെൻറികെ കാസ്മിറോയിലേക്ക് ആകർഷിക്കപ്പെട്ടു.2013 ൽ താരത്തെ സ്വന്തമാക്കിയ മാഡ്രിഡ് 2014 ൽ കാസമീറോയെ പോർട്ടോയിലേക്ക് ലോണടിസ്ഥാനത്തിൽ വിട്ടു.
പോർട്ടോയിലെ തകർപ്പൻ പ്രകടനങ്ങളോടെ കാസെമീറോ ലോകശ്രദ്ധയാകർഷിച്ചു.എതിരാളികളുടെ നീക്കങ്ങൾ മധ്യത്തിൽ വെച്ച് ഇല്ലാതാക്കുന്ന "ഡിസ്ട്രോയറും" ഫ്രീകിക്ക് വിദഗ്ധനും കൂടിയായ ബ്രസീൽ താരത്തെ പോർട്ടോയിൽ നിലനിർത്താൻ ക്ലബ് അധികൃതർ ശ്രമം തുടങ്ങി.പോർട്ടോ മാഡ്രിഡിനു മുന്നിൽ ഓഫർ വച്ചു.കാസെമീറോക്ക് വേണ്ടി അവർ വിലപേശാൻ തുടങ്ങി.അപകടം മണത്ത റിയൽ അധികൃതറും അന്നത്തെ കോച്ചായ ബെനിറ്റസും താരത്തെ റിയലിലേക്ക് തിരികെ കൊണ്ടുവന്നു.കാരണം ഇനിയൊരബദ്ധം സംഭവിക്കാൻ പാടില്ലായെന്ന് പെരസിന് നന്നായി അറിയാമായിരുന്നു.സിദാൻ
കോച്ചായി വന്നതോടെ കാസെമീറോ റിയലിന്റെ മധ്യനിരയിലെ ആണിക്കല്ലായി മാറി.പലപ്പോഴും മാഡ്രീഡിന്റെ രക്ഷകനായി വർത്തിച്ച സാവോപോളോക്കാരന്റെ പ്രതിഭ വിമർശകർ അടക്കമുള്ളവർ അംഗീകരിച്ചത് ക്ലാസികോയിൽ നെയ്മറും മെസ്സിയും സുവാറസും അടങ്ങുന്ന സഖ്യത്തെ പൂട്ടിയപ്പോഴായിരുന്നു.പ്രത്യേകിച്ചും മെസ്സിയെ പോക്കറ്റിലാക്കുന്നത് താരത്തിന്റെ സ്ഥിരം ഏർപ്പാടായി തുടർന്നങ്ങോട്ട്.
മെനിസസ് കാസെമീറോയെ അരങ്ങേറ്റത്തിനുള്ള അവസരം നൽകിയ ശേഷം തഴഞ്ഞപ്പോൾ സ്കോളരിയും ദുംഗയും മധ്യനിരയിൽ വൈവിധ്യങ്ങളെ പരീക്ഷിക്കാതെ പോയപ്പോൾ കാസെമീറോക്ക് ഒരുപാട് കാലം കാത്തിരിക്കേണ്ടി വന്നു മഞ്ഞപ്പടയിൽ കയറിപ്പറ്റാൻ.2016 കോപ്പയിൽ അവസരം കാസ്മിറോയെ തേടിയെത്തി.ടിറ്റെ സ്ഥാനമേറ്റടുത്തതോടെ കാസെമീറോയുടെ രാശി തെളിഞ്ഞു.മധ്യനിരയിൽ "കാസെമീറോ റോൾ" നൽകി കാസെമിറോയെ ടിറ്റെ ശരിക്കും ഉപയോഗിച്ചു.ഇന്ന് ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഡിഫ.മധ്യനിരക്കാരിലൊരാളായ കാസെമീറോ പണ്ട് മക്ലേല സൃഷ്ടിച്ച മക്ലേല റോൾ പോലെ മറ്റൊരു പൊസിഷൻ "കാസെമീറോ റോൾ" സൃഷ്ടിച്ചെടുക്കുമെന്ന് പ്രതീക്ഷിക്കാം.
By - Danish Fenomeno
എതിരാളികളുടെ നീക്കങ്ങളെ ഒന്നൊന്നായി നശിപ്പിച്ച് എതിരാളികളുടെ ആക്രമിക്കാനുള്ള ശേഷിയെ ദുർബലപ്പെടുത്തുന്ന കാർലോസ് ഹെൻറിക്കെ കാസ്മീറോക്കിന്ന് 25 ആം പിറന്നാൾ ആശംസകൾ..

Friday, February 17, 2017

കാൽപ്പന്തുകളിയുടെ വിസ്ഫോടന വിസ്മയം അഡ്രിയാനോ



_____________________________________________
By - Danish Javed Fenomeno

വർഷം 2004, ജൂലൈ മാസത്തിലെ മഴക്കാലം.ഫുട്‌ബോൾ ലോകം യൂറോ കപ്പും കോപ്പാ അമേരിക്കയും ഒരേ സമയം നടന്നു കൊണ്ടിരിക്കുന്ന അപൂർവ്വങ്ങളിൽ അപൂർവ്വ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു.ചരിത്രത്തിലാദ്യമായിട്ടായിരുന്നു യൂറോ കപ്പും കോപ്പയും ഒരുമിച്ച് നടന്നിരുന്നത്.പോർച്ചുഗീസ് കപ്പിത്താൻമാരെ അട്ടിമറിച്ച് ഗ്രീക്ക് ദേവൻമാർ കായിക ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ച് യൂറോപ്യൻ ജേതാക്കളാകുന്നു.അത് കഴിഞ്ഞ് രണ്ടാഴ്ച്ച കൂടി കഴിഞ്ഞതോടെ കോപ്പ ഫൈനൽ നടക്കുന്നു.മൽസരിക്കുന്നത് അയാളയും റിക്വൽമിയും സോറിനും വെറോണും കിലി ഗോൺസാലസും ലൂയി ഗോൺസലസും ടെവസും ഹെയിൻസെയും തുടങ്ങിയ താരങ്ങൾ അണി നിരക്കുന്ന അർജന്റീനയുടെ വമ്പൻ ടീം.മറുഭാഗത്ത് ടീമിലെ സീനിയർ ഇലവന് വിശ്രമം അനുവദിച്ച് കൗമാര-യുവ താരങ്ങളെ മാത്രം ഉൾപ്പെടുത്തി രണ്ടാം നിരയുമായെത്തിയ കാനറികിളികൾ.കളി തുടങ്ങി തുടക്കത്തിൽ തന്നെ കിലി ഗോൺസാലസ് നേടിയ പെനാൽറ്റിയിൽ അർജന്റീന മുന്നിൽ.ലൂയിസാവോയുടെ ഹെഡ്ഡർ ഗോളിൽ സമനില പിടിക്കുന്ന കാനറിപ്പട.ഷൂട്ടൗട്ടിലേക്ക് നീങ്ങുവെന്ന് കരുതവെ അർജന്റീനൻ വിംഗർ ഡെൽഗാഡോ അവസാന മിനിറ്റിൽ നേടിയ ഗോളിൽ വീണ്ടും അർജന്റീന മുന്നിൽ.കളി ഇഞ്ചുറി ടൈമിലേക്ക് കടന്നു.അവസാന മിനിറ്റും കഴിയാറയപ്പോൾ മൈതാ മധ്യത്തിൽ നിന്നും എലാനോയുടെ ഒരു ഹൈബോൾ തടിമിടുക്കും ഉയരകൂടുതലുമുള്ള ഒരു പയ്യനെ ലക്ഷ്യമാക്കി അർജന്റീനൻ ബോക്സിലേക്ക് ഊർന്നിറങ്ങി.വാഴ്ത്തപ്പെട്ട വമ്പൻമാരടങ്ങിയ അർജന്റീനൻ ഡിഫൻസിനെ കാഴ്ച്ചക്കാരാക്കി ബോക്നുള്ളിലെ കൂട്ടപൊരിച്ചിനിടയിൽ പൊടുന്നനെ അവൻ ഹൈബോൾ തന്റെ വരുതിയിലാക്കി വെട്ടി തിരിഞ്ഞു കൊണ്ട് അതി ശക്തമായ ബുള്ളറ്റ് ഷോട്ട്..ഗോളി അബാൻഡസീരി കണ്ണിമ ചിമ്മും മുന്നെ ബോൾ വലയിൽ തുളച്ച് കയറി.തന്റെ ജെഴ്സിയൂരി അസാമാന്യമായ കരുത്തുറ്റ ബോഡിയും കാണിച്ച് ജെഴ്സി ചുഴറ്റി ഓടിയടുത്ത് പെരേറയുടെ അടുത്തേക്ക്.താരങ്ങൾ അവനെ പൊതിഞ്ഞു.ഫൈനൽ ഷൂട്ടൗട്ടിലേക്ക്.ഷൂട്ടൗട്ടിൽ ബ്രസീലിയൻ രണ്ടാം നിര അർജന്റീനയുട വമ്പൻ ടീമിനെ അനായാസമായി തന്നെ തകർത്തു.

ഇഞ്ചുറി സമയത്തെ അവസാന മിനിറ്റിലെ അവസാന സെക്കന്റിൽ ഗോളടിച്ച തടിമിടുക്കും ഉയരകൂടുതലുമുള്ള ചുണക്കുട്ടി ആരായിരുന്നല്ലേ?
ഫുട്‌ബോൾ ലോകം "ദ എംപറർ" എന്ന് വിളിപേരിട്ട് വിളിച്ച അഡ്രിയാനോ ലെയ്റ്റെ റിബെയ്റോ എന്ന മാസ്മരിക വിസ്ഫോടനാത്മക സ്ട്രൈക്കറായിരുന്നത്.

തന്റെ കരിയറിനോട് ഒരിക്കലും നീതി കാണിക്കാത്ത പോക്കിരിയായ താന്തോന്നി.ഒരു ഫുട്‌ബോൾ താരമായി വളരുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ  അഡ്രിയാനോക്ക് ഏറ്റവും പ്രിയങ്കരനായ പിതാവ് മരണപ്പെട്ട ദുഖത്തിൽ കടുത്ത വിഷാദ രോഗത്തിനും ആൽക്കഹോളിനും അടിമപ്പെടുകയും ചെയ്ത താരം  പിൽക്കാലത്ത് തിരശ്ശീലകളിൽ മറയുകയാരുന്നു.

കാനറിപ്പടയിൽ 20 ആം വയസ്സിൽ അരങ്ങേറ്റം കുറിച്ച അഡ്രിയാനോ ഫിനോമിനോയുടെ കാല ശേഷം ബ്രസീലിയൻ ഫുട്‌ബോളിന്റെ അമരക്കാരനാകുമെന്ന് പ്രവചിച്ചവരേറയായിരുന്നു.ഏവരുടെയും പ്രവചനം അനർത്ഥമാക്കും വിധമായിരുന്നു എംപററുടെ വളർച്ച.അതിവേഗത്തിൽ ലോക ഫുട്‌ബോളിൽ വളർന്നവൻ 2002-2006 കാലഘട്ടത്തിലെ ബ്രസീലിന്റെ സുവർണ തലമുറയുടെ നേട്ടങ്ങളിൽ നിർണായക കണ്ണിയായി മാറി.2003 കോൺഫെഡ് കപ്പായിരുന്നു സീനിയർ ഇന്റർനാഷണൽ ടൂർണമെന്റ് അരങ്ങേറ്റമെങ്കിലും 2004 കോപ്പയായിരുന്നു അഡ്രിയാനോ യുടെ വിസ്ഫോടനാത്മക ലോകമറിഞ്ഞത്.ഹാട്രിക് അടക്കം ഏട്ട് ഗോളുകൾ സ്വന്തമാക്കി രണ്ടാം നിരക്കാരായ ബ്രസീൽ ടീമിനെ ഏറെക്കുറെ ഒറ്റയ്ക്ക് തോളിലേറ്റി ചിരവൈരികളായ അർജന്റീനയെ ഫൈനലിലും തകർത്തിയിരുന്നു കോപ്പാ അമേരിക്ക നേട്ടം.ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും നേടിയ താരം ലോകകപ്പ് യോഗ്യതാ റൗണ്ടുകളിൽ റൊണാൾഡോ പ്രതിഭാസത്തോടപ്പം ചേർന്ന് വിസ്മയ കൂട്ട്കെട്ട് തന്നെ തീർത്തു.2005 കോൺഫെഡറെഷൻ കപ്പിലും റൊണാൾഡോ വിട്ടു നിന്നപ്പോൾ കോച്ച് പെരേറക്ക് യാതൊരു സമ്മർദ്ദവുമുണ്ടായിരുന്നില്ല.കാരണം അഡ്രിയാനോ എന്ന പാറ്റൺ ടാങ്ക് കാനറിപ്പടയുടെ മുൻപന്തിയിലുണ്ടായിരുന്നു. വൻകരകളുടെ ചാമ്പ്യൻഷിപ്പിലും യുവതാരം എതിരാളികളെ ചവിട്ടിമെതിച്ചു.കരുത്തുറ്റ ഇടം കാലൻ ഷോട്ടുകൾ കൊണ്ട് യുറോ ചാമ്പ്യൻസ് ഗ്രീസിനെയും ജപ്പാനെയും തകർത്ത അഡ്രിയാനോ സെമിയിൽ റോക്കറ്റ് വേഗതയിലുള്ള ഇടം കാലൻ ഫ്രീകിക്കെ് ജർമൻകാർക്ക് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ.
അഡ്രിയാനോ ഫൈനലിൽ വീണ്ടും അർജന്റീന എതിരാളികൾ.അർജന്റീന യുടെ പേടി സ്വപ്നമായ അഡ്രിയാനോയുടെ കാലുകളാൽ തന്നെ അവർ നശിക്കപ്പെട്ടു. തുടർച്ചയായ രണ്ടാം ഇന്റർനാഷണൽ ടൂർണമെന്റിലും ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും കരസ്ഥമാക്കി ലോകകപ്പിൽ വൻ ചലനങ്ങളുണ്ടാക്കുമെന്ന പ്രതീതി സൃഷ്ടിചെങ്കിലും നിരാശയായിരുന്നു ഫലം.

ദുംഗ കോച്ചായി വന്നതോടെ സ്ഥാനഭ്രഷ്ടനായ താരം പിതാവിന്റെ മരണത്തോടെ വിഷാധത്തിന് അടിമപ്പെട്ടു കഴിഞ്ഞിരുന്നു.തന്നിഷ്ടം പ്രകാരം ചിട്ടകളില്ലാതെ ജീവിച്ച അഡ്രിയാനോ പിന്നീട് തന്റെ ക്ലബായ ഇന്റർമിലാനനിലോ സെലസാവോ ടീമിലേക്ക് പരിഗണിക്കപ്പെട്ടപോഴോ ട്രെയിനിംഗ് പോലും വരാതെ ആൽകഹോളിന് അഡിക്റ്റഡായ തള്ളി നീക്കുകയായിരുന്നു.
അതോടെ ക്രമേണ ഫുട്‌ബോളിൽ നിന്നകലുകയായിരുന്നു മഹാ പ്രതിഭ.

പരമ്പരാഗത ബ്രസീൽ ഇതിഹാസങ്ങളെ പോലെ തന്നെ സാങ്കേതിക സർഗാത്മക സ്കില്ലുകൾ കൊണ്ട് സമ്പന്നമായ മാന്ത്രികമായ ചടുല നീക്കങ്ങളും കൗശലങ്ങളും തന്റെ കാലുകളിൽ ഒളിപ്പിച്ചുവെച്ച പ്രതിഭയായിരുന്നു അഡ്രിയാനോ. ലോകഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച ലെഫ്റ്റ് ഫൂട്ടട് കളിക്കാരിലൊരാൾ.കാർലോസിനെ പോലെ തന്നെ അപാര കൃത്യതയോടെയും കണിശതയോടെയും നിമിഷാർധങ്ങൾ കൊണ്ട് അതി ശക്തമായ ഇടം കാലൻ ഷോട്ടുകളും  ഫ്രീ കിക്കുകളും അനായസതയോടെ ലക്ഷ്യത്തിലെത്തിക്കുന്നവൻ.ജോഗാ ബോണിറ്റോയുടെ പൂർണത മുഴുവൻ ആവാഹിച്ചു കൊണ്ട് തന്നെ കരുത്തുറ്റ വേഗം കൈമുതലാക്കിയ മാരക ഡ്രിബ്ലറും ഫ്രീകിക്ക് സ്പെഷ്യലിസ്റ്റ് കൂടിയായിരുന്നു എംപറർ.നിർഭാഗ്യവശാൽ അദ്ദേഹം വളരെ ചെറിയ കാലത്തിനിടയിൽ തന്നെ കത്തജ്വലിച്ചമരുകയായിരുന്നു.ഒരു പക്ഷേ തന്റെ കരിയറിനോട് അദ്ദേഹം പ്രതിബദ്ധതയും നീതിയും പുലർത്തിയിരുന്നേൽ ലോക ഫുട്ബോർ പട്ടങ്ങൾ ഒരുപാടെണ്ണവും 2010 ലോകകപ്പും റിയോയിലെത്തിയേനെ.

ഇന്റർമിലാനിൽ റോണോക്ക് പകരക്കാനായിട്ടായിരുന്നു അഡ്രിയാനോ അരങ്ങേറ്റം കുറിച്ചത്.ഫ്ലെമംഗോയിൽ തുടങ്ങി പാർമയിലൂടെയുൽ ഇന്റർമിലാനിലൂടെയും പുഷ്പിച്ച അതിമനോഹരമായ കരിയർ അതിന്റെ പൂർണതയിലെത്താതെ റോമയിലും കൊറിന്ത്യൻസിലും പരനൻസെയിലും മുഖം കാണിച്ചു ഇപ്പോ അമേരിക്കൻ ടീമായ മിയാമി യുണൈറ്റഡിലെത്തിയിരിക്കുന്നു.

റിയോയിലെ ഫവേലകളിലൂടെ കാലിൽ ബോളു കൊണ്ട് മായാജാലം തീർത്ത്  ആൽകഹോൾ അടിച്ച് നടന്നിട്ടുള്ള പോക്കിരിയായ ആ അതുല്ല്യ അനശ്വര പ്രതിഭ ; വിസ്ഫോടനം എന്ന വാക്കിന്റെ പര്യായ പദം ; റോണോക്കും റൊമാരിയോക്കും ഡീന്യോക്കുമൊപ്പം ഞാനേറെയിഷ്ടപ്പെട്ട ഏറ്റവുമധികം ഞാൻ മനസ്സിൽ താലോലിച്ച , തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ ഒരുപാട് തവണ കാത്തിരുന്ന അഡ്രിയാനോ " ദ എംപറർ " ന് മുപ്പത്തിയഞ്ചാം പിറന്നാൾ ആശംസകൾ നേരുന്നു.

By-Danish Javed Fenomeno

Feliz Aniversario The #Emperor😘😘😘

Thursday, February 16, 2017

🌕 ദ ഗാരിഞ്ച ഓഫ് ലെഫ്റ്റ് സൈഡ് 🌕




ഫുട്ബോൾ സ്റ്റേറ്റായ സാവോ പോളോയിൽ സാവോ പോളോ ഫുട്ബോൾ ഫാൻസ് ദൈവത്തെ പോലെ കാണുന്ന ഒരു ഇതിഹാസ കളിക്കാരനുണ്ട്.ഒരു പക്ഷേ ബ്രസീലുകാർക്ക് മാത്രമറിയാവുന്ന എഫ്.സി സാവോ പോളോയുടെ ഇതിഹാസ നക്ഷത്രം.......
സാന്റോസിന് പെലെയെപ്പോലെ ബൊട്ടഫോഗോക്ക് ഗാരിഞ്ചയെപ്പോലെ ഫ്ലമെംങോക്കാർക്ക് സീക്കോയെപ്പോലെ ആണ് അവർ കാനോറ്റൈറോയെ നെഞ്ചിലേറ്റിയത്.
Canhoteiro എന്ന് അർത്ഥമാക്കുന്നത് ലെഫ്റ്റ് ഫൂട്ടഡ് എന്നാണ്....
അദ്ദഹത്തിന്റെ ശരിക്കുള്ള പേരുപോലും അവർക്കറിയില്ലായിരിക്കാം..എന്നാൽ കനോറ്റൈറോയുടെ ഡ്രിബ്ലിംഗ് സ്കിൽസിന്റെ കഥകൾ പാരമ്പര്യമായി സാവോ പോളോയിലെ ഫുട്‌ബോൾ ഫാൻസ് തലമുറ കൈമാറ്റം ചെയ്തു പോരുന്നു...ഈ അത്യപൂർവ്വ ഡ്രിബ്ലർക്ക് വലതുകാൽ ഉണ്ടോ എന്ന് പോലും പലർക്കും സംശയമായിരുന്നു...കാരണം അദ്ദേഹം ഡ്രിബ്ലിംഗ്നു ഉപയോഗിക്കുക ലെഫ്റ്റ് ഫൂട്ട് ആയിരിക്കും.റൈറ്റ് ഫൂട്ട് വെറും ഒരു തലോടലിനു വേണ്ടി മാത്രമായിരിക്കും...

സീസീന്യോക്കൊപ്പം പെലെയുടെ എക്കാലത്തെയും വലിയ റോൾ മോഡലാണ് ജോസ് റിബമർ ഡി ഒലിവേര എന്ന കനോറ്റൈറോ.അഞ്ചടി ആറിഞ്ച് ഉയരമുള്ള ഈ കുറിയ മനുഷ്യൻ പരമ്പരാഗത ബ്രസീലിയൻ ക്ലാസിക്ക് ലെഫ്റ്റ് വിംങറായിരുന്നു...
415 കളികൾ സാവോ പോളോക്ക് വേണ്ടി കളിച്ച് 103 ഗോളുകൾ നേടി...സാവോ പോളോയുടെ ഹൃദയമായ മൊറുംബി സ്റ്റേഡിയത്തിന്റെ ഉദ്ഘാടന മൽസ്സരത്തിൽ സ്പ്പോർട്ടിംഗ് ലിസ്ബണെതിരെ കളിച്ച ഇദ്ദേഹം സെലസാവോക്ക് വേണ്ടി 16 കളികളിൽ നിന്ന് നേടിയത് ഒരു ഗോൾ...!!!
വളരെ ചുരുങ്ങിയ കാലം മാത്രമേ സെലസാവൊയോടപ്പം കളിക്കാൻ സാധിച്ചുള്ളൂ എന്നത് കനോറ്റൈറോയെ സംബന്ധിച്ചിടത്തോളം ദുഖകരമായ വസ്തുതയാണ്...
അദ്ദേഹത്തിന്റെ ജീവിതരീതികളും ഫ്ലൈറ്റിൽ കയറാനുള്ള ഭയവും കാരണം 1958 ലോകകപ്പിൽ സെലസാവോയിലേക്ക് പരിഗണിച്ചില്ല. പകരം സഗാലോയും പെപെയെയും  ലെഫ്റ്റ് വിങർ പൊസ്സിഷനിലേക്കെടുത്തു.പീന്നീട് നടന്ന  ലോകകപ്പിലേക്കൊന്നും കനോറ്റൈറോയെ പരിഗണിച്ചില്ലെങ്കിലും 1959 ൽ ഇംഗ്ലണ്ടിനെതിരെ നടന്ന സൗഹൃദ മൽസ്സരത്തിൽ തിരിച്ചുവിളിച്ചു.ഗാരിഞ്ച ഇല്ലാതെയിറങ്ങിയ സെലസാവോ 2-0 സ്കോറിന് ജയിച്ച മൽസരത്തിലെ താരമായിരുന്നു കനോറ്റൈറോ... ജുലീന്യോയും ഹെൻറിയും സ്കോർ ചെയ്തപ്പോൾ ആ ഗോളുകളുടെ ബുദ്ധികേന്ദ്രം കനോറ്റൈറൊയുടെതായിരുന്നു...

 എന്നാൽ എല്ലാ ബ്രസീലിയൻ ഇതിഹാസങ്ങളെപ്പോലെത്തന്നെ കാനോറ്റൈറോനെയും വഞ്ചിച്ചത് പരിക്കായിരുന്നു.കൊറിന്ത്യൻസിനെതിരെ ഒരു ലീഗ് മൽസ്സരത്തിനിടെ മേജർ പരിക്ക് പറ്റി.നീണ്ട ഇടവേളയ്ക്ക് ശേഷം ഫുട്ബോളിലേക്ക് മടങ്ങിയെത്തിയെങ്കിലും പഴയ കനോറ്റൈറോയെ സാവോ പോളോ ഫാൻസ് ഒരിക്കലും കണ്ടില്ല..

എതിരാളികളുടെ പ്രതിരോധം കീറിമുറിക്കുന്ന ഫാസ്റ്റസ്റ്റ്  സ്റ്റെപ്പ് ഓവറുകളും ട്രിക്കുകളും  കൈവശമുണ്ടായിരുന്ന കനോറ്റൈറോ  അത്യപൂർവ്വ സ്കില്ലുകളും ഡ്രിബ്ലിംഗ് ടെക്നിക്കുകളും ഫുട്ബോളിൽ എതിരാളികൾക്കെതിരെ പ്രദർശിപ്പിച്ച് ആസ്വാദകരെ ത്രില്ലടിപ്പിക്കുന്നതിൽ ഗാരിഞ്ചയെപ്പോലെത്തന്നെ കളിക്കളത്തിൽ വിജയിച്ച വിംങറായിരുന്നു...
അതുകൊണ്ട് തന്നെയാകാം ബ്രസീലുകാർ ഇദ്ദേഹത്തിന് ആദരവോടെയും സ്നേഹത്തോടെയും ആ പേരിട്ടത്..

🔶"ദ ഗാരിഞ്ച ഓഫ് ലെഫ്റ്റ് സൈഡ്"🔶

By- Danish Javed Fenomeno

#Canhoteiro #Selecaobrasileira
ബെബറ്റോക്ക് 53 ആം പിറന്നാൾ മധുരം..😘



ടെട്രാ ലോകകപ്പ് നേടിത്തരുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഇതിഹാസം.94 ലോകകകപ്പ് ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെതിരെ നിർണ്ണായക ഗോൾ നേടിയ ശേഷം മൽസ്സരം തുടങ്ങുന്നതിന് തൊട്ടു മുമ്പ് പിറന്ന തന്റെ മൂന്നാമത്തെ മകന് ഗോൾ സമർപ്പിച്ച് റൊമാരിയോക്കും മാസീന്യോക്കുമൊപ്പം നടത്തിയ ബെബി ക്രാഡിൽ സെലിബ്രേഷൻ നമ്മൾക്ക് എങ്ങനെ മറക്കാനാകും...കായിക ലോകം കണ്ട ഏറ്റവും മികച്ച വിജയ സെലിബ്രേഷനായിത് വിലയിരുത്തപ്പെടുന്നു.

റൊമാരിയോടപ്പം ലോക ഫുട്ബോളിലെയും ബ്രസീലിയൻ ഫുട്ബോളിലെയും എക്കാലത്തെയും മികച്ച കൂട്ട്കെട്ടുകളിലൊന്ന് പങ്കു വെച്ച ബെബറ്റോ ആറ് ഗോളടിച്ച് ഗോൾഡൻ ബോളോടെ 1989 കോപ്പയും മൂന്ന് നിർണായക ഗോളുകളടിച്ച് 1994 ലോകകപ്പും നേടിത്തരുന്നതിൽ റൊമാരിയോയെപ്പോലെ ത്തന്നെ നിർണായക പങ്കുവഹിച്ച കളിക്കാരനാണ്...
അതുപോലെ തന്നെ 1997 കോപ്പയിലും മൂന്ന് ഗോളുകളടിച്ച് 98 ലോകകപ്പിലും റോണോയോടപ്പവും മികച്ച കൂട്ട്കെട്ട് സൃഷ്ടിക്കാൻ ബെബറ്റോക്ക് കഴിഞ്ഞു.

🌕 3 ലോകകപ്പ് കളിച്ച ബെബറ്റോ       നേടിയത് 6 ഗോളുകൾ...
🌕 മൊത്തം 81 മൽസ്സരങ്ങൾ ബ്രസീലിനു വേണ്ടി കളിച്ച ബെബറ്റോ 43 ഗോളുകൾ നേടി...
🌕 75 ഒഫീഷ്യൽ മൽസ്സരങ്ങളിൽ നിന്നായി 39 ഗോളുകൾ...
🌕 ബെബറ്റോ സെലസാവോക്ക് വേണ്ടി
  വിജയങ്ങൾ 54
  സമനിലകൾ 17
  തോൽവികൾ 10
  വിജയശതമാനം 77

ബ്രസീലിയൻ ഫുട്‌ബോൾ ഹാൾ ഓഫ് ഫൈമിൽ 25 ഇതിഹാസങ്ങളിലൊരാളാകാൻ കഴിഞ്ഞത് ബെബറ്റോയുടെ ഏറ്റവും വലിയ നേട്ടമാണ്....
ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് ലഭിക്കേണ്ട താരമായിരുന്നു  ഫ്ലെമെംഗോയുടെ ഇതിഹാസതാരം.അർഹതയുണ്ടായിട്ടും അത് നൽകാത്തത് തീർത്തും  ദൗർഭാഗ്യകരമായിപ്പോയി പ്രതേകിച്ചും1993 ബെബറ്റോയുടെ മികച്ച വർഷമായിരുന്നു...
#DanishFenomeno  #Happy53rd #birthday #bebeto #Selecaobrasileira

Tuesday, February 14, 2017

On this day Football lost its Soul



Ronaldo - "The head wants to go on, but the body can't take any more."

Worst Day ever 😭

റൊണോ പ്രതിഭാസം ഫുട്‌ബോളിൽ നിന്നും റിട്ടയർമെന്റ് പ്രഖ്യാപിച്ചിട്ട് ഇന്നത്തേക്ക് 6 വർഷം തികയുന്നു.2011 ഫ്രെബുവരി 14 ന് നിറകണ്ണുകളോടെ വിങ്ങിപ്പൊട്ടി മക്കളായ അലക്സിനും റൊണാൾഡിനുമൊപ്പം  ലോകത്തെ ഒന്നടങ്കം കരയിപ്പിച്ച വിരമിക്കൽ പ്രഖ്യാപനം വന്നപ്പോൾ തകർന്നത് എൻ ചങ്കായിരുന്നു.പരിക്കുകളും ഹൈപ്പോതൈയ്റോയ്ഡിസവും കരിയറിലുടനീളം പ്രതിഭാസത്തെ വേട്ടയാടിയപ്പോൾ റോണോക്ക് നഷ്ടമായത് തന്റെ കരിയറിലെ പീക്ക് വർഷങ്ങളായിരുന്നു 22-25 വയസ്സ് കാലയളവിലെ നാല് വർഷത്തോളമായിരുന്നു.മൂന്ന് മേജർ സർജറികൾ ഇക്കാലയളവിൽ റോണോയുടെ വലതു കാൽമുട്ടിനും ഇടതു കാൽമുട്ടിനും നടത്തിയപ്പോൾ വിദഗ്ധ ഡോക്ടർമാർ വരെ വിധിയെഴുതി റോണോയുടെ കരിയർ അവസാനിച്ചെന്ന്.പക്ഷേ എല്ലാ പ്രതിസന്ധി കളെയും തരണം ചെയ്തു റോണോ സ്പോർട്സ് ചരിത്രത്തിലെ ഒരു അത്ലറ്റിന്റെ എക്കാലത്തെയും മികച്ച തിരിച്ചുവരവ് നടത്തി കാനറികളെ തോളിലേറ്റി ചരിത്തത്തിലെ ഏറ്റവും മികച്ച ലോകകപ്പ് പ്രകടനവുമായി ലോകകപ്പും ഗോൾഡൻ ബൂട്ടും സ്വന്തമാക്കി അൽഭുതങ്ങൾ കാണിച്ചു തന്നു.കൂടാതെ ലോക ഫുട്‌ബോളർ പട്ടവും ബലോൺ ഡി ഓറും നേടി ചരിത്ര്‌ സൃഷ്ടിച്ചു.
തുടർന്ന് ഹൈപ്പോതൈയ്റോഡിസം രോഗത്തിനടമിപ്പെട്ട റോണോയുടെ കിലോ ഗ്രാം ഒരു കിന്റലിലധികം വർധിച്ചെങ്കിലും റിയലിലും ബ്രസീലിലും തകർപ്പൻ പ്രകടനം തന്നെ തുടർന്നു.പ്രീ ഇഞ്ചേർഡ് റൊണോയുടെ  ഫോമിന്റേ അടുത്തുമെങ്ങും പോസ്റ്റ് ഇഞ്ചേർഡ് റോണോയുടെ ഫോം ഉണ്ടായിരുന്നില്ല.എന്നിട്ടും ലോകകപ്പ് മുതൽ ലോക ഫുട്‌ബോളർ പട്ടം തുടങ്ങി ലോകകപ്പ് ഗോൾ സ്കോറർ റെക്കോർഡ് തുടങ്ങീയ സ്വന്തം പേരിൽ കുറിക്കാൻ കഴിഞ്ഞു.
2007 ൽ മിലാനിൽ വീണ്ടും വലതു കാൽമുട്ടിന് മേജർ ഇഞ്ചുറി പറ്റ്രിയപ്പോൾ തുടർച്ചയായ മൂന്നാം തവണയും ഡോകടർമാർ വിധിയെഴുതി പ്രതിഭാസത്തിന്റെ കരിയറിന് അസ്തമനമായിരിക്കുന്നു.ഇനി ബോൾ തട്ടാൻ പോലും റോണോക്ക് അസാധ്യമെന്ന്.എന്നാൽ ഏവരെയും അമ്പരിപ്പിച്ച് മൂന്നാം തവണെയും റൊണാൾഡോ പ്രതിഭാസം 32 ആം വയസ്സിൽ തിരിച്ചു വരുന്നു.കൊറിന്ത്യൻസീനോടപ്പം.തന്റെ നൂറ് കിലോ ശരീര ഭാരത്തെ മറികടന്ന് റോണോ ഫുട്‌ബോൾ ലോകത്തിലെ ഇതിഹാസങ്ങൾ പലരും പിന്തുടരാൻ ശ്രമിച്ച് റോണോ ഉണ്ടാക്കിയെടുത്ത അസാധാരണ ടെക്നികുകളും ട്രിക്കുകളും സ്റ്റെപ്പ് ഓവറുകളും നട്ട്മെഗുകളും വീണ്ടും ആ മഹാ പ്രതിഭാസം പുറത്തെടുത്തു തുടങ്ങി.ഗോളുകളും ഡ്രിബ്ലീഗ് റണ്ണുകളും വീണ്ടും പിറന്നു.ദുംഗയുടെ അവഗണന തുടർന്നപ്പോൾ ഫിനോമിനോടെ അഞ്ചാം ലോകകപ്പ് സ്വപ്നം നടന്നില്ല.2011 ൽ തന്റെ തലച്ചോറ് ഫുട്‌ബോളിന് അഡികടഡ് ആണെന്നും പക്ഷേ തന്റെ ശരീരം വഴങ്ങുന്നില്ലെന്നും നിറകണ്ണുകളോടെ പറഞ്ഞു അലക്‌സിനെയും റോണാൽഡിനെയും കെട്ടിപ്പിടിച്ചു കൊണ്ടായിരുന്നു സ്പോർട്സ് ചരിത്രത്തിൽ ദൈവം തന്നെ ഒരേയൊരു പ്രതിഭാസത്തിന്റെ യുടെ വിരമിക്കൽ പ്രഖ്യാപനം...

റിവാൾഡോ കഫു സിദാൻ ഫിഗോ ടോട്ടി കാർലോസ് ദെസെയ്ലി നെസ്റ്റ ഒവൻ ഡിബോയർ ,ഹെൻറി ഫെർഡി.....etc......തുടങ്ങിയ റോണോയുടെ തലമുറയും
ഡീന്യോ കാക എറ്റൂ ദ്രോഗ്ബ ഇബ്ര ടോറസ് അഡ്രിയാനോ റോബ് .....etc....തുടങ്ങി പിന്നീട് വന്ന തലമുറയും
മെസ്സീ സീയാർ അഗ്യൂറോ ബെൻസെമ നസ്റി  നെയ്മർ കൗട്ടീന്യോ ലുകാകു ..etc..തുടങ്ങിയ ഇന്നത്തെ തലമുറയും ജീസസ് മാർഷ്യൽ റാഷ്ഫോർഡ് ഗാബിഗോൾ....etc.. തുടങ്ങിയ വരും തലമുറയുടെയും ഇനി വരാനിരിക്കുന്ന ഒരുപാട് തലമുറകളുടെയും റോൾ മോഡലും ഐഡോളുമാണ് റൊണാൾഡോ പ്രതിഭാസം.
എന്തിനധികം പറയുന്നു റൊണോയെക്കാൾ പത്ത് വയസ്സിന് മൂത്ത റൊമാരിയോ വരെ പിൽക്കാലത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട് റൊണാൾഡോ യുടെ പല ടെക്നിക്കുകളും ട്രിക്ക്സും നട്ട്മെഗും ഞാൻ  അനുകരിക്കാൻ ശ്രമിക്കാറുണ്ടെന്നും പക്ഷേ എനിക്കവന്റെ പെർഫെക്ഷൻ കിട്ടാറില്ലെന്നും പലപ്പോഴും പരാജയപ്പെടുകയ്യാണ് പതിവെന്നും ഇത് തന്നെ സിദാൻ ഢീന്യോ തുടങ്ങിയവരും അഭിപ്രായപ്പെട്ടിട്ടുണ്ട്.അത്പോലെ തന്നെ ഫുട്‌ബോളിന് പുറത്തും ഒരുപാട് ലോകോത്തര അത്ലറ്റുകൾ റോണോയെ റോൾ മോഡലാക്കിയവരുണ്ട്.റാഫേൽ നദാലും ബോൾട്ടും.പരിക്ക് പറ്റി തളർന്നു പോവുമ്പോൾ ഞങ്ങൾ റോണോയെ ഓർക്കും.അദ്ദേഹം പരിക്കുകളെ മറികടന്ന് നേടിയ ലോകക വിജയം ഞങ്ങൾ അത്ലറ്റുകൾക്ക് എന്നും പ്രചോധനമാണെന്നായിരുന്നു നദാലും ബോൾട്ടും പറഞ്ഞിരുന്നത്..ഫുട്‌ബോൾ ലോകത്ത് പെലെ കഴിഞ്ഞാൽ ഏറ്റവും മികച്ച താരത്തീന് ഇഞ്ചുറികൾ കാരണം നഷ്ടമായത് ആറു വർഷത്തിലധികമാണ്.എന്നിട്ടും അദ്ദേഹം രണ്ടു ലോകകപ്പ് നേട്ടങ്ങളടകം നേടിയ നേട്ടങ്ങൾ ആർക്കും തന്നെ നേടാനോ മറികടക്കാനോ അസാധ്യമായതാണ്.
ചരിത്ര പ്രതിഭാസം വിടപറയൽ പ്രഖ്യാപനം നടത്തിയ ദിവസം ചങ്ക് തകർന്നു ദുരന്ത ദിവസമാണിന്ന്...😭
#Fenomeno #Best #Player #Ever
#My #Hero #Idol #Inspiration #Fenomeno
#Idol_of_Whole_Football_generation 😘

Ronaldo Nazário de Lima 😘 Danish Fenomeno

Monday, February 13, 2017

ലിവർപൂളിൽ പതിറ്റാണ്ട് തികച്ച് ലീവ.



2011 കോപ്പ ടീമിലെ മെയിൻ ഡിഫ.മിഡ് ആയിരുന്ന ലുകാസ് ലീവ , കാസെമിറോ വരുന്നത് വരെ ഡിഫ.മിഡ്ഫീൽഡ് ക്ഷാമം ഏറെയനുഭവിച്ച സെലസാവോയിൽ എന്തുകൊണ്ട് ലീവയെ പോലൊരു താരത്തിന് ലോങ്വിറ്റി ഇല്ലാതെ പോയതിന് ഉത്തരാവാദികൾ ഇക്കാലത്തിനിടയിൽ വന്ന  കോച്ചുമാരായ ദുംങ്ങയുടേയും സ്കോളാരിയുടെയും പോരായ്മ തന്നെയാണ്.മധ്യനിരയിൽ വൈവിധ്യങ്ങളെ ഉപയോഗിക്കാനവർ മടിച്ചു.സ്കോളരി ഗുസ്താവോ-പോളീന്യോ സഖ്യത്തിലും ദുംഗ ഗുസ്താവോ-ഫെർണാണ്ടീന്യോ സഖ്യത്തിലും വിശ്വാസ്ത പുലർത്തിയപ്പോൾ ഇക്കാലത്തിനിടെ ബ്രസീൽ ടീമിലെ മധ്യനിരയിൽ യൂറോപ്യൻ വമ്പൻമാരോട് എതിരിടാൻ ഏറെ അത്യന്താപേക്ഷിതമായിരുന്ന ഒരു യൂറോപ്യൻ ഡിഫ.മിഡ്ഫീൽഡറെ പോലെ പരുക്കനടവുകളിലൂടെ ബോൾ ഒഴുക്ക് തടയുന്നതിലും കടുത്ത ടാക്ക്ളിംഗുകളിലൂടെയും പ്രസ്സിംഗിലൂടെയും പ്രതിരോധിക്കുന്നതിലും വേണ്ടി വന്നാൽ സ്റ്റോപ്പർ ബാക്കിന്റെ ജോലി കൂടി ചെയ്ത അനുഭവസമ്പത്തുള്ള ലീവയെപ്പോലൊരു താരത്തിന്റെ ആവശ്യകത ഇരുവരും മനസ്സിലാക്കാനാകാതെ പോയി.

2010 ന് ശേഷം പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച ടാക്ളർ കൂടിയാണ് ലീവ.അഞ്ച് തവണയാണ് ലീവ സീസൺ ബെസ്റ്റ് ടാക്ളിംഗ് ശരാശരിയിൽ മുന്നിട്ടു നിന്നത്.
ബ്രസീൽ മുൻ വലതു വിംഗ് ബാക്കായ ഫാബിയോ ഓറെലിയോക്കൊപ്പം ലുകാസ് ആൻഫീൽഡിലെത്തുമ്പോൾ ഒരുപക്ഷേ ഞാനടക്കമുള്ള ബ്രസീൽ ഫാൻസ് ആരും തന്നെ കരുതിയിട്ടുണ്ടാകില്ല ലിവർപൂളിൽ ഒരു ദശകം ലുകാസ് തികയ്ക്കുമെന്ന്.നിരവധി തവണ ലിവർപൂൾ ഇതിഹാസം ജെറാർഡിന്റെ പ്രശംസ പിടച്ച് പറ്റാൻ താരത്തിനായിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പ് സ്ക്വാഡിൽ ലുകാസ് ലീവ ബ്രസീൽ ടീമിൽ സ്ഥാനം നേടാൻ അർഹനായിരുന്നെന്ന് ജെറാർഡ് അഭിപ്രായപ്പെട്ടിരുന്നു. 300 ലധികം മൽസരങ്ങളിൽ റെഡ്സ് ജെഴ്സി ധരിച്ചുട്ടുള്ള ലുകാസ് ലിവർപൂളിൽ ആറേഴ് വർഷങ്ങൾ കൂടി തുടരണമെന്നാഗ്രഹിക്കുന്നു.

മുപ്പത്കാരനായ ലുകാസിന് നഷ്ടമായ തന്റെ ലോകകപ്പ് സ്വപ്നങ്ങൾ വീണ്ടെടുക്കാനുള്ള അവസാന ചാൻസ് കൂടിയാണ് വരുന്ന സീസൺ.നിലവിൽ മഞ്ഞപ്പടയിൽ ലുകാസിനെ പോലെയൊരു പരിചയ സമ്പന്നനെ മധ്യനിരയിൽ മുതൽകൂട്ടാണ്.മാത്രവുമല്ല കാസെമിറോക്കൊരു ബാക്ക് അപ്പ് ഓപ്ഷൻ കൂടിയാണ് ലീവ.കാസെമിറോ -പോളീന്യോ-ആഗുസ്റ്റോ ഇവരെ കൂടാതെ രണ്ട് മധ്യനിരക്കാരെ നിർബന്ധമായും 23 അംഗ സ്ക്വാഡിൽ ടിറ്റെ എടുക്കുമെന്നിരിക്കെ ലുകാസിന് കാനറി ജെഴ്സിയിൽ അവസരങ്ങൾ ഇനിയുമുണ്ടെന്നത് വ്യക്തം.സമീപകാലത്തായി പരിക്കുകൾ വേട്ടയാടുന്നുണ്ടെങ്കിലും പഴയ ഫോമിലേക്ക് തിരിച്ചെത്തുകയും പരിക്കിൽ നിന്നും വരും സീസണിൽ രക്ഷ നേടിയാൽ ലുകാസ് കാനറിപ്പടയിൽ ഫെർണാണ്ടീന്യോക്ക് ഭീഷണി സൃഷ്ടിചേക്കാം.അടിസ്ഥാനപരമായി പക്കാ ഡിഫ.മിഡ്ഫീൽഡറായ ലുകാസ് പഴയ ഫോം വീണ്ടെടുക്കുകയാണേൽ കാസെമിറോക്ക് യോജിച്ച ബാക്ക്-അപ്പ് ആണ്.ഫെർണാണ്ടീന്യോ അടിസ്ഥാനപരമായി ബോക്സ്-ടു-ബോക്സ് റോൾ മിഡ്ഫീൽഡറാണ്.ഈ റോൾ ചെയ്യാൻ ആഗുസ്റ്റോയും പോളീന്യോയും ഉണ്ടെന്നിരിക്കെ മാരക ഫോമിലെത്തിയാൽ ലുകാസിന്റെ ലോകകപ്പ് പ്രതീക്ഷകൾ വീണ്ടും തളിർത്തേക്കാം.
പെനാൽറ്റി സേവിംഗ് ഗോളിയായ ഡീഗോ ആൽവെസിനെപ്പോലെ തന്നെ പരിശീലകരുടെ അനാസ്ഥ കൊണ്ട് മാത്രം 2011-16 കാലയളവിനിടയിൽ കഴിവുണ്ടായിട്ടും , ഇരുവരുടെയും പൊസിഷനുകളിൽ താര ദൗർലഭ്യമുണ്ടായിട്ടും പരിശീലകരുടെ തന്നിഷ്ടങ്ങൾ കാരണം ടീമിൽ അവസരം നേടാതെ പോയ ദൗർഭാഗ്യ താരമാണ് ലീവ.ബ്രസീലുകാർ അധികം വാഴാത്ത ലിവർപൂളിൽ വിരമിക്കുന്നത് വരെ കളിച്ച് ലിവർപൂളിന്റെ ഇതിഹാസതാരങ്ങളുടെ ഖനിയിലേക്ക് ബ്രസീലിന്റെ ആദ്യ സംഭാവന ലുകാസായിരിക്കുമെന്ന് പ്രത്യാശിച്ചു പോവുന്നു.
Danish Fenomeno

Sunday, February 5, 2017

ഇരട്ടചങ്കുള്ള കാനറി

Article By - Danish Fenomeno
( Fore more posts visit 
www.danishfenomeno.blogspot.com)
5 February 2017

സമ്മർദ്ദ ഘട്ടങ്ങളിൽ ഇരട്ടി ചങ്കുള്ള കാനറി പക്ഷി 


2010 ലോകകപ്പ് കാലം,ലോക ഒന്നാം റാങ്കുകാരും ടൂർണമെന്റ് ഫേവറൈറ്റുകളുമായ ബ്രസീൽ വളരെ സുഗമമായി ചാമ്പ്യൻ ടീമിനെപ്പോലെ തന്നെ ക്വാർട്ടർ ഫൈനൽ വരെയെത്തി നിൽക്കുന്നു.ലോക ഫുട്‌ബോളിലെ മഹാ പ്രതിഭാസം റൊണാൾഡോ , കാൽപ്പന്തുകളിയുടെ മാന്ത്രിക യാഥാർത്ഥ്യം ഡീന്യോ " ദ എംപറർ "അഡ്രിയാനോ തുടങ്ങിയ ഇതിഹാസ താരങ്ങളൊന്നുമില്ലാതെയാണ് സെലസാവോ ലോകകപ്പിനിറങ്ങിയിരുന്നത്.പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ദുംഗയെന്ന തന്നിഷ്ട പ്രകാരനായ കോച്ച് മൂവരെയും മനപ്പൂർവ്വം അവഗണിക്കുകയായിരുന്നു.
എന്നാൽ ഈ ഇതിഹാസ താരങ്ങളില്ലാതെ തന്നെ 2009 കോൺഫെഡറേഷനും രണ്ടാം നിര താരങ്ങളെ വെച്ച് 2007 കോപ്പാ അമേരിക്കയും സ്വന്തമാക്കിയ ദുംഗയുടെ ബ്രസീൽ കാക-റൊബീന്യോ-ഫാബിയാനോ ത്രയങ്ങളുടെ മികവിൽ ആഫ്രിക്കൻ മണ്ണിലെ പ്രഥമ ലോകകപ്പിലും ആശാവഹമായ മികച്ച പ്രകടനമാണ് തുടക്കം മുതലേ നടത്തിയിരുന്നത്.
പക്ഷേ കണക്കുകൂട്ടലുകളെല്ലാം തന്നെ തെറ്റിച്ചത് ക്വാർട്ടർ ഫൈനലായിരുന്നു.ഡച്ച് പടക്കെതിരെ റോബിന്റെ ഗോളിൽ കടിച്ചു തൂങ്ങി രക്ഷപ്പെടാമെന്നുള്ള ദുംഗയുടെ പ്രതിരോധാത്മക ശൈലി ദുരന്തത്തിലേക്ക് നയിക്കുകയായിരുന്നു.പ്രതിരോധത്തിലെ ചില ആശയകുഴപ്പങ്ങളായിരുന്നു ദുംഗയുടെ ബ്രസീലിന് വിനയായത്.എല്ലാ തലത്തിലും വളരെ കെട്ടുറപ്പുള്ള മികച്ച ടീമായിട്ടും ലോകകപ്പ് നേടാനാകാതെ പോയത് തീർത്തും ദൗർഭാഗ്യകരവും ദുഖകരമായിപ്പോയി.ഇതിന് കാരണമായി തീർന്നത് ദുംഗയെന്ന പ്രതിരോധാത്മക പരിശീലകന്റെ തന്ത്രങ്ങളായിരുന്നു.ആഫ്രിക്കൻ ലോകകപ്പ് ദുരന്തം നയിച്ചത് ബ്രസീലിന്റെ സുവർണ തലമുറകളുടെ അന്ത്യത്തിലേക്കായിരുന്നു.
കാൽപ്പന്തുകളിയിൽ വിപ്ലവം സൃഷ്ടിച്ച രണ്ടു പതിറ്റാണ്ടിന്റോളം കാലത്തെ സുവർണ തലമുറയിലെ ബ്രസീലിയൻ ഇതിഹാസങ്ങൾ സ്വന്തമാക്കിയത് രണ്ടു ലോകകപ്പ് ഉൾപ്പെടെ പത്തോളം ഇന്റർനാഷണൽ കപ്പുകളായിരുന്നു നേടിയത്.റൊമാരിയോ മുതൽ റൊബീന്യോ വരെയുള്ള സുവർണ്ണതലമുറയിലെ തുടക്കം മുതൽ ഒടുക്കം വരെ ഒരു മൽസരം പോലും വിടാതെ തൽസമയം കാണാനുള്ള ഭാഗ്യം എനിക്കുണ്ടായതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം.കഴിഞ്ഞു പോയ സുവർണ തലമുകളെയൊർത്ത് ദുഖിച്ചിരിക്കാതെ പുതിയ കാനറിപ്പക്ഷികളെ സെലസാവോയിലേക്കവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷൻ പുതു പുത്തൻ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആവിഷ്കരിച്ചു തുടങ്ങി.ഇതിന്റെ ഭാഗമായി തന്നെ കൊറിന്ത്യൻസ് പരിശീലകനായിരുന്ന മാനോ മെനിസസിനെ കോച്ചായി നിയമിച്ചു.മെനിസസ് ടീമിനെ വാർത്തുടച്ചുവെന്ന് പറയാം.കൗമാര പ്രായത്തിലുള്ള പ്രതിഭാധ്നരായ കാനറിപ്പക്ഷികളെ മാത്രം സെലസാവോയിലേക്ക് പരിഗണിച്ചപ്പോൾ അതിൽ ഇരട്ട ചങ്കുള്ളൊരു കാനറി കിളിയുണ്ടായിരുന്നു.കാൽപ്പന്തുകളിയുടെ ദൈവം പെലെ വളർത്തി വലുതാക്കിയ സാന്റോസ് എന്ന ക്ലബിന്റെ അമരക്കാരനായിരുന്ന പതിനെട്ടുകാരൻ പയ്യൻ , ലോക ഫുട്‌ബോളിലെ ദൃഷടി വിഷയമായി ഉയരങ്ങൾ താണ്ടി പറക്കാൻ തയ്യാറായി നിൽക്കുന്ന ഫുട്‌ബോളിന്റെ സ്വർഗ ഭൂമിയിലെ നിസർഗ സുന്ദരമായ കാനറി പക്ഷി , നെയ്മർ ഡാ സിൽവ ഡോസ് സാന്റോസ് ജൂനിയർ എന്ന നെയ്മർ ജൂനിയർ പ്രശസ്തമായ മഞ്ഞ ജെഴ്സിയിൽ മാനോ മെനിസസിന് കീഴിൽ പിറന്നു.
അവിടെ തുടക്കം കുറിച്ചത് ബ്രസീലിയൻ ഫുട്‌ബോളിന്റെ പുതുയുഗപ്പിറവിക്കായിരുന്നു.
മോഗി ഡാ ക്രൂസിലെ അൽഭുത ബാലൻ
സാവാപോളോ സംസ്ഥാനത്തിലെ വ്യവസായിക കേന്ദ്രങ്ങളിലൊന്നായ മോഗി ഡാ ക്രൂസിലായിരുന്നു നെയ്മറിന്റെ ജനനം.സാവോപോളോ നഗരത്തിൽ നിന്നും വെറും നാല്പ്പതു കിലോമീറ്റർ മാത്രമകലത്തിൽ സ്ഥിതി ചെയ്യുന്ന മോഗി ഡാ ക്രൂസിന്റെ ഫവേലകളിൽ കളിച്ചു വളർന്ന കുഞ്ഞു നെയ്മറിന് എന്നും പ്രചോദനമായി മാറിയതും തന്റെ ഹീറോയായ പിതാവ് നെയ്മർ സീനിയറായിരുന്നു.ഫുട്‌ബോളിൽ യൂറോപ്യൻ കുട്ടികളെപോലെ പോലെ അക്കാദമികളോ ക്ലബുകളോയല്ലല്ലോ ബ്രസീലിയൻ പിഞ്ചുകുഞ്ഞുങ്ങളുടെ ഗുരുകുലം.കാൽപ്പന്തുകളിയിലെ അവരുടെ ഗുരുകുലം തെരുവാണ്.തെരുവിലൂടെയും കടൽതിരത്തും കൂടി കളിച്ചാർജ്ജിക്കുന്നതാണ് അവരുടെ സാങ്കേതിക മികവും ഡ്രിബ്ലിംഗ് സ്കില്ലുകളും.ജൻമനാ തന്നെ തന്നിൽ സിദ്ധമായ "ജോഗ ബോണിറ്റോയുടെ വിഭവങ്ങൾ" ഒന്നു പുഷ്ടിപ്പെടുത്തുകയും മിനുക്കിയെടുക്കുകയും ചെയ്യേണ്ട കാര്യമേ നെയ്മർക്കുണ്ടായിരുന്നുള്ളൂ.
അതിന് ഏറ്റവും അനുയോജ്യമായ പ്ലാറ്റ്ഫോം ഫൂട്സാൽ തന്നെയാണെന്ന് നെയ്മർ സീനിയറിന് അധികം ചിന്തിക്കേണ്ടി വന്നിരുന്നില്ല.തന്റെ മകന്റെ ചടുലമായ നീക്കങ്ങളും വേഗതായർന്ന പേസിലുള്ള ഡ്രിബ്ലിംഗുകളും കൗശലമായ ട്രിക്കുകളും കണ്ട് അതിശയിച്ച പിതാവ് തന്റെ മകനെ സാവോ പോളോയിലെ ഒരു ഫൂട്സാൽ ക്ലബിൽ ചേർത്തു.അതോടെ പത്ത് തികയാത്ത നെയ്മർ സാവോപോളോയിലെ പലയിടത്തുമായി നടന്ന ഫൂട്സാൽ ടൂർണമെന്റുകളിലൂടെയും തെരുവു ഫുട്‌ബോളിലൂടെയും പ്രശസ്തിയിലേക്കുയർന്നു.

സാന്റോസ് യൂത്ത് ടീമിലേക്ക്
സാവോ വിൻസന്റെയിലേക്ക് കൂടുമാറിയ നെയ്മറുടെ കുടുംബം, സാന്റോസിന് തൊട്ടരികെയുള്ള പോർച്ചുഗീസ് സാന്റിസ്റ്റ എന്ന യൂത്ത് ക്ലബിൽ ജോയിൻ ചെയ്തതോടെ നെയ്മറുടെ പ്രസിദ്ധി വർധിച്ചു.
പതിനൊന്നുകാരൻ നെയ്മർ ജൂനിയർ എന്ന വണ്ടർ കിഡിനെ റാഞ്ചാൻ സാവോപോളോയടക്കം സ്റ്റേറ്റിലെ ഒരുപിടി മികച്ച ക്ലബുകൾ വട്ടമിട്ടെങ്കിലും തന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഫുട്‌ബോൾ ദൈവത്തിന്റെ ചൈതന്യം അനുഭവിച്ചറിഞ്ഞ് പ്രശസ്തിയുടെ കൊടുമുടി താണ്ടിയ സാന്റോസ് ക്ലബിൽ ചേരാനായിരുന്നു നെയ്മറിന് താൽപര്യം.അങ്ങനെ 2003 ൽ നെയ്മർ സാന്റോസുമായി ലോംങ് ടേം യൂത്ത് കോൺട്രാക്റ്റിൽ ഒപ്പു വെച്ചു.
പുതു ചരിത്രത്തിന്റെ തുടക്കമായിരുന്നത്.പെലെ ,പെപെ,ക്ലോഡാൾഡോ ,റോബീന്യോ തുടങ്ങിയവർ ലോകം കീഴടക്കിയത് സാന്റോസിന്റെ യൂത്ത് ടീമിലൂടെ കരിയറിന് തുടക്കം കുറിച്ചായിരുന്നു.കോട്ടീന്യോ( മുൻ താരം) ഡീഗോ ,എലാനോ ,അലക്സ് ,ഗാൻസോ ..തുടങ്ങിയ താരങ്ങളെല്ലാം വളർന്നതും പെക്സെ( സാന്റോസിന്റെ വിളിപേര്) യൂത്ത് സിസ്റ്റത്തിലൂടെയായിരുന്നു.
ക്ലബ് കരിയറിലൂടെ
സാന്റോസിലൂടെ പ്രൊഫഷണൽ ക്ലബ് ഫുട്‌ബോൾ അരങ്ങേറ്റം.
സാന്റോസ് യൂത്ത് ടീമിലെ അപാര പ്രകടനം തുറന്നത് സാന്റോസിന്റെ സീനിയർ ടീമിലേക്കുള്ള വാതിലായിരുന്നു.തന്റെ ഫുട്‌ബോൾ കരിയറിന് അവിടെ തുടക്കം കുറിച്ചു.ആദ്യത്തെ പ്രൊഫഷണൽ ഫുട്‌ബോൾ കരാറിൽ നെയ്മർ സാന്റോസുമായി ഒപ്പു വെച്ചു.
ബ്രസീലിയൻ ഫുട്‌ബോളിൽ വളരെ നേരത്തെ തന്നെ അതായത് പതിനാറ് പതിനേഴ് വയസ്സിൽ പ്രൊഫഷണൽ ഫുട്‌ബോളിൽ അരങ്ങേറ്റം കുറിക്കുന്നത് ഒരൽഭുത സംഗതിയൊന്നുമല്ല.അത്കൊണ്ട് തന്നെ നെയ്മർ ഏതൊരു ബ്രസീലിയൻ ഇതിഹാസങ്ങളെപോലെ തന്നെ പതിനേഴാം വയസ്സിൽ സീനിയർ ഫുട്‌ബോളിൽ അരങ്ങേറ്റം കുറിച്ചു.ഒരു കാര്യം ഓർക്കുക ഗാരിഞ്ച ദിദി റൊമാരിയോ റിവാൾൾഡോ ഡീന്യോ റൊബീന്യോ തുടങ്ങിയ ഇതിഹാസതാരങ്ങൾ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പായിരുന്നു നെയ്മർ ഫുട്‌ബോളിൽ കന്നി മൽസരം കളിച്ചത്.
2009 മാർച്ച 7 ന് കമ്പീണാറ്റോ പോളിസ്റ്റയിൽ പകരക്കാരനായി ഓയിസ്റ്റെ ക്ലബിനെതിരെയായിരുന്നു അരങ്ങേറ്റം.ഓയിസ്റ്റെക്കെതിരെയുള്ള മികച്ച പ്രകടനം പെലെയുടെ പ്രശംസ പിടിച്ചു പറ്റി. അടുത്ത കളിയിൽ ഇതിഹാസതാരം റിവാൾഡോ കളിച്ചു വളർന്ന ക്ലബായ മോജി മിഗ്രിമിനെതിരെ ആദ്യ ഇലവനിൽ സ്ഥാനം നേടി.തന്റെ കരിയറിലെ ആദ്യ ഗോളടിച്ച് നെയ്മർ കരുത്തുക്കാട്ടി.തുടർന്ന് സാന്റോസിനെ പൗളിസ്റ്റ ലീഗിന്റെ ഫൈനൽ വരെയെത്തിക്കാൻ താരത്തിന് കഴിഞ്ഞു.14 ഗോളുകളും 7 അസിസ്റ്റുകളുമായിരുന്നു നെയ്മർ തന്റെ അരങ്ങേറ്റ സീസണിൽ അടിച്ചത്.
എന്നാൽ 2010 വർഷമായിരുന്നു നെയ്മർ ലോകഫുട്ബോളിലെ അൽഭുത പ്രതിഭയായി വളർന്നത്.പൗളിസ്റ്റാ ലീഗിൽ ഗ്വരാനിക്കെതിരെ അഞ്ച് ഗോൾ പ്രകടനവുമായി സാന്റോസിനെ മുന്നോട്ട് നയിച്ച നെയ്മർ ചാമ്പ്യൻഷിപ്പ് നേടിയും പൗളിസ്റ്റ ലീഗ് ഗോൾഡൻ ബോൾ നേടിയുമാണ് ബ്രസീലിയൻ ലീഗിനൊരുങ്ങിയത്.ലീഗിൽ 31 കളികളിൽ നിന്ന് 17 ഗോളുകൾ നേടുകയും മാത്രവുമല്ല ഗാൻസോക്കൊപ്പമുള്ള കൂട്ട്കെട്ട് ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റി.11 ഗൊളടിച്ച നെയ്മറിന്റെ മികവിൽ കോപ്പാ ഡോ ബ്രസീലും നേടാനും സാന്റോസിനായി.സീസണിൽ മൊത്തം 42 ഗോളുകൾ നേടിയതോടെ നെയ്മർ പ്രമുഖ ക്ലബുകളുടെ നോട്ടപ്പുള്ളിയായി മാറി.ചെൽസിയുടെ വമ്പൻ ഓഫർ സാന്റോസും നെയ്മറും നിരസിച്ചത് താരത്തിന് സാന്റോസിനോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതായിരുന്നു.
കോപ്പ ലിബർട്ടഡോറസ് വിജയം
നെയ്മറിന്റെ സീനിയർ ടീമിനോടപ്പമുള്ള പ്രകടനങ്ങൾ സാന്റോസിന്റെ 1950കളിലെയും 60കളിലെയും പെലെ കോട്ടീന്യോ പെപെ തുടങ്ങിയ ഇതിഹാസങ്ങൾ അടങ്ങിയ ടീമുമായി താരതമ്യം ചെയ്യപ്പെട്ടു.നെയ്മറും ഗാൻസോയും തമ്മിലുള്ള പാർട്ണർഷിപ്പ് സൗത്ത് അമേരിക്കൻ ഫുട്‌ബോളിന്റെ അമരത്തേക്ക് സാന്റോസിന്റെ തിരിച്ചുവരവിനാണ് സക്ഷ്യം വഹിച്ചത്.
കോപ്പാ ലിബർട്ടഡോറസ് 48 വർഷങ്ങൾക്ക് ശേഷം സാന്റോസിന് നേടികൊടുത്തായിരുന്നു ചരിത്രത്തിൽ ഇടം നേടിയത്.1963 ൽ പെലെയുടെ മികവിൽ ലിബർട്ടഡോറസ് ജയിച്ച ശേഷം 2011 ലിയാരുന്നു സാന്റോസ് കിരീടം ചൂടിയിരുന്നത്.ആറ് ഗോളോടെ നോക്കൗട്ട് റൗണ്ടിലും ക്വാർട്ടറിലും സെമിയിലും ഫൈനലിലും ഗോളടിച്ചും ഗോളടിപ്പിച്ചും നെയ്മർ ഏറെക്കുറെ ഒറ്റയ്ക്ക് ടീമിനെ തോളിലേറ്റി ഗോൾഡൻ ബോൾ നേടിയാണ് സാന്റോസിനെ ലാറ്റിനമേരിക്കൻ ചാമ്പ്യൻമ്മാരാക്കിയത്.2011 ലെ സൗത്ത് അമേരിക്കൻ മികച്ച ഫുട്‌ബോൾ താരത്തിനുള്ള അവാർഡും കരസ്ഥമാക്കാൻ നെയ്മറിന് സാധിച്ചു.2010 ലെ അവാർഡ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്തായിരുന്നു നെയ്മർ.മാത്രവുമല്ല ഫ്ലെമെംഗോക്കെതിരെ നാല് പേരെ ഡ്രിബ്ൾ ചെയ്തു കയറി ഗോളടിച്ച ഗോളിന് ഫിഫ പുസ്കാസ് അവാർഡും താരത്തെ തേടിയെത്തി.2011 ൽ പൗളിസ്റ്റ ലീഗും താരം സ്വന്തമേക്കി.സീസണിൽ 47 കളികളിൽ നിന്നായി 24 ഗോളുകളും 2012 സീസണിൽ 47 കളിയഇൽ നിന്നായി 43 ഗോളുകളും സ്വന്തമാക്കി.2012 ൽ വീണ്ടും സൗത്ത് അമേരിക്കൻ ബെസ്റ്റ് പ്ലെയർ അവാർഡ് നേടി.2010 11 12 മൂന്ന് വർഷങ്ങളിലായി ഹാട്രിക് പൗളിസ്റ്റ ചാമ്പ്യൻഷിപ്പുകളാണ് നെയ്മർ സാന്റോസിന്റെ മ്യൂസിയത്തിലെത്തിച്ചത്.225 കളികളിൽ നിന്നായി 136 ഗോളുകളാണ് നെയ്മർ സാന്റോസിൽ നേടിയത്.ഇത് ഔദ്യോഗിക മൽസരങ്ങളിലെ കണക്കാണ്.അനൗദോഗിക മൽസരങ്ങളും കൂട്ടിയാൽ മൊത്തം ഗോളിൽ മാറ്റമുണ്ടാകും.
ബാഴ്സലോണയിൽ
2013 ൽ സാന്റോസിൽ നിന്ന് റെക്കോർഡ് തുകക്ക് ബാഴ്സയിലേക്ക് കൂടുമാറിയ നെയ്മർ റൊണാൾഡോ കാർലോസ് തുടങ്ങിയ താരങ്ങൾ റയലാണ് നെയ്മറിന് ഏറ്റവും യോജിച്ച ക്ലബെന്ന ഉപദേശം കേൾക്കാതെയാണ് ബാഴ്സയിലേക്ക് തിരിച്ചത്.അത്.മാഡ്രിഡിനെതിരെ അരങ്ങേറ്റ മൽസരങ്ങളിൽ തന്നെ ഗോളടിച്ച് സൂപ്പർ കോപ്പാ ഡി എസ്പാന നേടി കൊടുത്തു.ആദ്യ സീസണിൽ തന്നെ പതിനഞ്ച് ഗോളുകളും രണ്ടാം സീസണിൽ ബാഴ്സയുടെ ട്രെബിൾ കീരിട നേട്ടത്തിൽ നിർണായക താരമായി മാറി.ചാമ്പ്യൻസ് ലീഗ് ബാഴ്സയെ ജെതാക്കാളാക്കിയത് നെയ്മറായിരുന്നു.നോക്കൗട്ട് ക്വാർട്ടർ സെമി , ഫൈനൽ തുടങ്ങി എല്ലാ നിർണായ ഘട്ടത്തിലും രക്ഷകന്റെ റോളിൽ നെയ്മർ ഗോളടിച്ച് അവതരിച്ചപ്പോൾ ബാഴ്സ വളരെ ഈസിയായി തന്നെ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കി.നോക്കൗട്ട് മൽസരങ്ങളിലെല്ലാം ഗോളടിച്ച ആദ്യ താരമായും നെയ്മർ. കോപ്പാ ലിബർട്ടഡോറസിലും ചാമ്പ്യൻസ് ലീഗിലയും നോക്കൗട്ട് മൽസരങ്ങളിൽ ഗോളടിക്കുന്ന അപൂർവ്വങ്ങളിൽ അപൂർവ്വ റെക്കോർഡും സ്വന്തമാക്കാൻ നെയ്മർക്ക് കഴിഞ്ഞു.
168 മൽസരങ്ങൾ ബാഴ്സക്ക് വെണ്ടി കളിച്ചപ്പോൾ വെറും 94 ഗോളുകളാണ് നെയ്മർക്ക് നേടാനയാതെന്നത് തന്നെ ഏറ്റവും വലിയ ഉദാഹരണമാണ് നെയ്മറിന് പറ്റിയ പ്ലാറ്റ്ഫോമല്ല ബാഴ്സയെന്നത്.
ബാഴ്സയൊടപ്പം 2022 വരെ കരാർ പുതുക്കിയ നെയ്മർ ടീമിലെ മികച്ച താരമായിട്ടും അടിമപ്പണയെടുത്ത് ഒതുങ്ങി കഴിയുകയാണെന്നത് സങ്കടകരമായ അവസ്ഥ തന്നെയാണ്.
ബ്രസീൽ കരിയർ
നെയ്മറിലൂടെ കാനറികളുടെ പുതുയുഗപ്പിറവി
2010 ലോകകപ്പിൽ നെയ്മറെ ടീമിലെടുക്കണമെന്ന് പറഞ്ഞ് പതിലായിരത്തോളം നിവേദനങ്ങളാണ് ദുംഗക്ക് മുന്നിൽ ലഭിച്ചത്.പെലെ റൊമാരിയോ തുടങ്ങിയവരും നെയ്മറെ ടീമിലെടുക്കണമെന്നാവിശ്യം ഉന്നയിച്ചപ്പോൾ ദുംഗ പറഞ്ഞത് നെയ്മർ കൗമാര പ്രതിഭയാണെന്നും പരിചയസമ്പന്നതയില്ലെന്നും പറഞ്ഞു ഒഴിയുകുകയായിരുന്നു.
നെയ്മറിലൂടെ പുതു യുഗത്തിന് തുടക്കം കുറിക്കുകയായിരുന്നു മെനിസസ്.അണ്ടർ 17 ലോകകപ്പ് അടക്കം നിരവധി ടൂർണമെന്റുകൾ മഞ്ഞപ്പടയോടപ്പം കളിച്ച് അനുഭവ സമ്പത്താർജ്ജിച്ച നെയ്മറിനെ ടീമിന്റെ മെയിൻ പ്ലേയറാക്കി ഗാൻസോയോടപ്പം പുതിയ തലമുറയുടെ വികാസത്തിന് മാനോ ആരംഭം കുറിച്ചപ്പോൾ ബ്രസീൽ ആരാധകരുടെ പ്രതീക്ഷകൾ വെറുതെയായില്ല.2010 ആഗസ്റ്റ് പത്തിന് അമേരിക്കക്കെതിരെ നെയ്മർ തന്റെ അരങ്ങേറ്റ മൽസരത്തിൽ തന്നെ ഗോളടിച്ച് ചരിത്രം രചിച്ചു.തുടർന്ന് നടന്ന കളിയിൽ സ്കോട്ലാന്റിനെതിരെ ഇരട്ട ഗോളുകളും നേടി താരം കരുത്തു തെളിയിച്ചു.
2011 സൗത്ത് അമേരിക്കൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ 9 ഗോളോടെ ടീമിനെ കിരീടത്തിലേക്ക് നയിക്കുകയും ടൂർണമെന്റ് ബെസ്റ്റ്പ്ലെയറും ഗോൾഡൻ ബുട്ടും സ്വന്തമാക്കാനും സാധിച്ചു.സീനിയർ ടീമിനോടപ്പം തിരക്കിനായതിനാൽ 2011 അണ്ടർ 20 ലോകകപ്പ് കളിക്കാൻ നെയ്മർക്ക് കഴിഞ്ഞില്ല.നെയ്മറുടെ അഭാവത്തിലും കോട്ടീന്യോ ഓസ്കാർ കാസ്മിറോ ലുകാസ് തുടങ്ങിയ യുവതാരങ്ങളുടെ മികവിൽ ബ്രസീൽ ലോകകപ്പ് നേടി.
2011 കോപ്പാ അമേരിക്കയിൽ യുവ താരങ്ങളുമായി പരീക്ഷണത്തിനൊരുങ്ങിയ മാനോയുടെ തന്ത്രങ്ങളുടെ കേന്ദ്രബിന്ദു നെയ്മർ തന്നെയായിരുന്നു.രണ്ടു ഗോളുകളും ഒരു അസിസ്റ്റും സ്വന്തം പേരിൽ കുറിച്ച് പതിനെട്ടുകാരനായ നെയ്മർ തനിക്ക് ചയ്യാൻ കഴിയുന്നത് നിർവഹിച്ചു.
മാനോ കളി സമനിലയിലായിരിക്കെ നെയ്മർ ഗാൻസോ റോബീന്യോ തുടങ്ങിയ താരങ്ങളെ പിൻവലിച്ചത് ഷൂട്ടൗട്ടിൽ പരാഗ്വെയോടുള്ള തോൽവിക്ക് കാരണമായി മാറി.
2012 ഒളിമ്പിക്സായിരുന്നു നെയ്മറിന്റെ കരിയർ വളർച്ചക്ക് സഹായകമായ മറ്റൊരു മികച്ച പ്രകടനം.ലണ്ടനിൽ നടന്ന ഒളിമ്പിക്സിൽ നാല് ഗോളടിച്ച് ടീമിനെ ഫൈനലിലെത്തിക്കാൻ താരത്തിന് സാധിച്ചെങ്കിലും ഫൈനലിൽ മെക്സിക്കോയോട് കഷ്ടിച്ചു പരാജയപ്പെട്ടു.ചൈനക്കെതിരെ നടന്ന സൗഹൃദ മൽസരത്തിൽ മഞ്ഞപ്പടക്ക് വേണ്ടി ആദ്യമായി ഹാട്രിക് നേടാനും കഴിഞ്ഞു.സൂപ്പർക്ലാസികോയിൽ അർജന്റീന യെ തകർത്ത് ബ്രസീൽ തുടരെ രണ്ടാം കിരീടം സ്വന്തമാക്കിയതും നെയ്മറുടെ ഗോൾ മികവിലായിരുന്നു.
2013 ൽ നടന്ന കോൺഫെഡറേഷൻ കപ്പായിരുന്നു നെയ്മറുടെ പ്രതിഭ ലോകം മുഴുവൻ കാണാനിടയായത്.ലോക ഫുട്‌ബോളിലെ പല മെസ്സി ക്രിസ്ത്യനോ തുടങ്ങി പ്രമുഖർക്കും നേടാനാകാതെ പോയത് രാജ്യത്തിന് വേണ്ടിയൊരു കപ്പ് ,അത് മറകാനയുടെ നടുമുറ്റത്ത് സാധ്യമാക്കുകയായിരുന്നു നെയ്മർ.22 ആം റാങ്കിലുണ്ടിയിരുന്ന വെറോം ശരാശരി ടീമിനോപ്പം നാല് ഗോളുകളും ആറ് അസിസ്റ്റുകളുമായി ടൂർണമെന്റ് ഗോൾഡൻ ബോൾ പട്ടം സ്വന്തമാക്കിയാണ് നെയ്മർ വൻകരകളുടെ ചാമ്പ്യൻഷിപ്പ് റിയോയിലെ മ്യൂസിയത്തിൽ തന്നെ നില നിർത്തിയത്.തുടർന്നു നടന്ന സൗഹൃദ മൽസരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച നെയ്മറുടെ കരിയറിലെ ദുരന്തമായി മാറീയത് 2014 ലോകകപ്പ് ആയിരുന്നു.നാല് ഗോളുകളും ഗോളുകൾക്ക് വഴിയൊരുക്കിയും സ്വന്തം നാട്ടിൽ ലോകകപ്പ് നേടി ചരിത്രം തീർക്കുമെന്ന പ്രതീതി ജനിപ്പിച്ച ശേഷം സുനിഗെയെന്ന കൊളംബിയൻ കാട്ടു ചെന്നായയുടെ രൂപത്തിൽ ലോകകപ്പ് സ്വപ്നങ്ങൾ ദുരന്തസ്വപ്നം മാത്രമായി.ഒരു പക്ഷേ നെയ്മറുടെ നട്ടെല്ല് തകർത്ത സുനിഗയുടെ ഫൗൾ ഇല്ലായിരുന്നേൽ ബ്രസീൽ മറകാനയുടെ കണ്ണീർ എന്നന്നേക്കുമായി മായിച്ചേനെ എന്നു വിശ്വസിക്കുന്നയാളാണ് ഞാൻ.
സ്കോളരി പോയ ശേഷം വീണ്ടും ദുംഗയുടെ കാലഘട്ടം വന്നതോടെ നായകനായ നെയ്മറിന്റെ സ്കോറിംഗ് മികവിന് ഒരു ക്ഷാമവും വന്നില്ലായിരുന്നു.ജപ്പാനെതിരെ നാല് ഗോളടിച്ച് ബ്രസീലിയൻ ഫുട്‌ബോൾ ചരിത്ര താളുകളിൽ വീണ്ടും നെയ്മർ ഇടം പിടിച്ചു.അർജൻീനയെ തകർത്ത് നായകനായി തന്നെ ഹാട്രിക് സൂപ്പർക്ലാസികോ സ്വന്തമാക്കി.സുനിഗയുമായുള്ള ലോകകപ്പ് സംഭവത്തിന്റെ ബാക്കിപത്രമായിരുന്നു 2015 കോപ്പയിൽ അരങ്ങേറിയിരുന്നത്.
2016 ഒളിമ്പിക്സിൽ മെകാളക്ക് കീഴിൽ നെയ്മറിന്റെ നായക മികവ് ലോകം കണ്ടു.നാല് ഗോളും നാല് അസിസ്റ്റുകളുമായി ജീസസ് -ലുവാൻ-ഗാബി ത്രയങ്ങളുടെ വഴികാട്ടിയായി വർത്തിക്കാനും നായകന് കഴിഞ്ഞു.നിർണായകമായ ഫൈനലിൽ ഫ്രീ കിക്ക് ഗോളും സമ്മർദ്ദമേറിയ പെനാൽറ്റി ഷൂട്ടൗട്ടീലെ ഗോളും നേടി തനിക്കുള്ള ഇരട്ട ചങ്ക് എന്തെന്ന് ലോക ഫുട്‌ബോളിന് കാണിച്ചു കൊടുത്തു നെയ്മർ.ഇക്കാലയളവിൽ മൂന്നു ഫൈനലിലും വെറും സംപൂജ്യനായി പെനാൽറ്റിയും പുറത്തേക്കടിച്ച് നിലവിളിച്ചു കരഞ ഫുട്‌ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം വരെ നടത്തിയ ദുർബലനായ ലിയോണൽ മെസ്സി നെയ്മറെ കണ്ട് പഠിക്കണം.
സമ്മർദ്ദ ഘട്ടങ്ങളിൽ ഇരട്ടചങ്കുള്ള കാനറികളുടെ സുൽത്താനെ മാതൃകയാക്കണം. ബ്രസീലിയൻ ചരിത്രത്തിൽ കിട്ടാക്കനിയായ ഒളിമ്പിക് സ്വർണം നെയ്മറിന്റ സുവർണ കാലുകളാൽ തങ്കലിപികളാൽ റിയോയിലെ നാഷണൽ മ്യൂസിയത്തിൽ രേഖപ്പെടുത്തി.
ടിറ്റെയെന്ന മാന്ത്രിക പരിശീലകനു കീഴിൽ കാനറിപ്പടയുടെ എല്ലാമെല്ലാമായ നെയ്മർ വിസ്മയം സൃഷ്ടിച്ചപ്പോൾ ദുംഗ തള്ളിയിട്ടു പോയ ആറാം സ്ഥാനത്തു നിന്നു കാനറിപ്പട ഇരട്ട ചങ്കുള്ള കാനറിയുടെ മികവിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.അർജന്റീനയെ ഹൊറിസോണ്ടയിൽ തകർത്ത് തരിപ്പണമാക്കി വിട്ടതും മെസ്സിയെ നാണം കെടുത്തിയതും നെയ്മറായിരുന്നു.
വെറും 75 മൽസരങ്ങളിൽ നിന്നും അൻപതാം ഗോളും സ്വന്തമാക്കി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിൽ നാലാം സ്ഥാനത്തു മാത്രമാണ് നെയ്മർ.
പ്ലെയിംഗ് സ്റ്റൈൽ& ബ്രില്ല്യൻസ്
ബ്രസീലിയൻ ജോഗാ ബോണിറ്റോയുടെ സകല രസങ്ങളും സ്വന്തം രക്തത്തിൽ അലിഞ്ഞു ചേർന്ന പ്രതിഭാസമാണ് നെയ്മർ.റൊണാൾഡോ ,പെലെ ,ഡീന്യോ ,സീകോ,റൊമാരിയോ തുടങ്ങിയ ഇതിഹാസങ്ങളെപ്പോലെ തന്നെ അറ്റാക്കിംഗ് മിഡ്ഫീൽഡ്, സെന്റർ സ്ട്രൈക്കർ , വൈഡ് ഫോർവേഡ് , സെക്കൻഡറി ഫോർവേഡ് ഏതു പൊസിഷനിലും കളിക്കാൻ പ്രാപ്തൻ.അതുകൊണ്ട് തന്നെ ഒരു തികഞ്ഞ അറ്റാക്കിംഗ് പ്ലേമേക്കറായി നെയ്മറെ വിലയിരുത്താം.നെയ്മറെ മറ്റു ലോകോത്തര താരങ്ങളിൽ നിന്നു വൈശിഷ്ടമാക്കുന്നത് അദ്ദേഹത്തിന്റെ മാസ്മരിക ആക്സിലറേഷനും വേഗതയാർന്ന പേസിൽ ഡ്രിബ്ലിംഗ് ടെക്നികുകൾ ഉപയോഗിക്കാനുള്ള തന്റേടവും മികവുമാണ്.നെയ്മറുടെ ട്രിക്കുകൾ മുൻകാല ബ്രസീലിയൻ ഇതിഹാസങ്ങൾക്കല്ലാതെ ചെയ്യാൻ സാധ്യമല്ല.
പ്രത്രേകിച്ചുംപെലെ റിവലീന്യോ റൊണാൾഡോ ഡീന്യോ ഡെനിൽസൻ എന്നിവർ വികസിപ്പിച്ചെടുത്ത പെഡലാഡയും ഫ്ലിപ് ഫ്ലാപും ഹാറ്റ് മൂവും റെയിൻബോ സ്കില്ലും ഇന്നത്തെ ജനറേഷനിൽ നെയ്മർക്കല്ലാതെ ഇത്ര പെർഫക്ഷനോടെ എതിരാളികൾക്ക് മേൽ പ്രയോഗിക്കാൻ സാധ്യമല്ല.
രണ്ടു ഫൂട്ടുകൾ കൊണ്ടും അനായാസതോടെ ഗോളടിക്കുന്ന നെയ്മർ തന്റെ ക്രിയാത്മക നീക്കങ്ങൾ കൊണ്ടും പ്ലേമേക്കിംഗ് മികവുകൾ കൊണ്ടും ഡീന്യോ റോബീന്യോമാരുമായി സാമ്യം പുലർത്തുന്നു.സെറ്റ് പീസുകളിലുള്ള കൃത്യത നെയ്മറെ ഒരു ഫ്രീ കിക്ക് വിദഗ്ധൻ കൂടിയാക്കുന്നു.ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഡ്രിബ്ലറായ നെയ്മറെ വെല്ലാൻ രാജ്യാന്തര ഫുട്‌ബോളിൽ മറ്റൊരു താരം അടുത്തെങ്ങുമില്ലെന്നതാണ് സത്യം.
റൊണാൾഡോ റൊമാരിയോ ഡീന്യോ റിവാൾഡോ സീകോ പെലെ തുടങ്ങി നിരവധി താരങ്ങൾ പ്രവചിച്ചിരിക്കുന്നത് നെയ്മർ ലോകകപ്പ് എന്ന ഫുട്‌ബോളിലെ ഏറ്റവും വിലപ്പിടിച്ച നേട്ടം റഷ്യൻ ലോകകപ്പിൽ തന്നെ സ്വന്തമാക്കുമെന്നാണ്.
മനുഷത്വത്തിന്റെ പ്രതീകം
2014 ൽ ആഫ്രിക്കയിൽ സൗത്താഫ്രിക്കയുമായി നടന്ന ഒരു സൗഹൃദ മൽസരത്തിൽ നെയ്മറുടെ മികവിൽ ഹാട്രിക് അടിച്ചപ്പോൾ ബ്രസീൽ എട്ട് ഗോളുകൾക്ക് ആഫ്രിക്കയെ തരിപ്പണമാക്കി.കളിക്ക് ശേഷം നെയ്മറോടുള്ള ആരാധന മൂത്ത് ഒരു മൂന്ന് വയസ്സുകാരനായ ആഫ്രിക്കൻ കുഞ്ഞ് സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് നെയ്മറുടെ അടുത്തേക്ക് ഓടി വന്നപ്പോൾ ഉദ്യോഗസ്ഥർ ഓടി വന്ന് കുട്ടിയെ പിടിച്ചു തിരികേ കൊണ്ടു പോവുമ്പോൾ നെയ്മർ ഉദ്യോഗസ്ഥരെ തടഞ്ഞു.കുട്ടിയെ എടുത്തുയർത്തി ഗ്രൗണ്ടിൽ വലയം വെച്ചത് ചരിത്രത്തിൽ മുമ്പെങ്ങും നമ്മൾ കണ്ടിട്ടില്ലാത്ത മുഹൂർത്തമായി മാറി.കുഞ്ഞു നെയ്മർ ആരാധകന് ചുംബനം നൽകാനും കുടെ നിന്നൊരു ഫോട്ടോ എടുക്കുകയും ചെയ്തതോടെ ഫുട്‌ബോളിലെ മനുഷത്വത്തിന്റെ പ്രതീകമാവുകയായിരുന്നു നെയ്മർ.
ലൂയിസും വില്ല്യനും ഒസ്കാറും എല്ലാം വന്ന് കുട്ടിയെ എടുത്തുയർത്തി ആലിംഗനം ചെയ്ത ശേഷമാണ് മാതാപിതാക്കളെയടുത്തേൽപിച്ചത്.ഞാനടക്കം ഇത് കണ്ട് നിന്നയെല്ലാവരും കണ്ണീർ പൊഴിച്ചിട്ടുണ്ടാകുമെന്ന് തീർച്ച.
നായകസ്ഥാനം
നായക സ്ഥാനത്തേക്ക് നെയ്മർ മടങ്ങി വരണമെന്നതാണ് എന്റെ അഭിപ്രായം.കാരണം നമ്പർ 10 ജെഴ്സിയിലുള്ള താരമോ ടീമിന്റെ മെയിൻ പ്ലെയറായ താരമോ നായകനായി ബ്രസീലിയൻ ജെഴാസിയിൽ ഇതുവരെ ഒരു ലോകകപ്പ് അടിച്ചിട്ടില്ലെന്ന ചരിത്രം നെയ്മറിലൂടെ തിരുത്തപ്പെടണം.
നായകനായി ചരിത്രം രചിച്ച ഒളിമ്പിക്സ് സ്വർണം തന്നെ ഏറ്റവും വലിയ ഉദാഹരണം.നെയ്മർ നായകനാകാൻ ആഗ്രഹമുണ്ടെന്ന ടിറ്റെയുടെ പ്രസ്താവന പ്രശംസാഹവമാണ്.കാരണം ഇന്ന് ടീമിൽ വേറൊരു താരവും നെയ്മറുടയത്ര പരിചയസമ്പന്നതയില്ല.
 ക്ലബ് കരിയറിൽ 250 ലധികം ഗോളുകളും നൂറിലധികം അസിസ്റ്റുകളും. ഇന്റർനാഷനൽ കരിയറിൽ 50 ഗോളുകളും 32 അസിസ്റ്റുകളും.മൊത്തം കരിയറിൽ 300ൽ പരം ഗോളുകളും നൂറ്റിമുപ്പതിൽ പരം അസിസ്റ്റുകളും ഇരുപത്തിയഞ്ച് വയസ്സിനുള്ളിൽ തന്നെ സ്വന്തമാക്കാനായി എന്നതാണ് നെയ്മറെ മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
🌑റീമാർക്ക്
ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായിട്ടും ബാഴ്സയിൽ ഒതുങ്ങി കൂടുന്ന നെയ്മർ തന്റെ ഇരുപത്തഞ്ചാം വയസ്സിലേക്ക് കടക്കുമ്പോൾ ക്ലബ് ഫുട്‌ബോളിൽ എന്തെല്ലാ നേടിയെന്നത് ചർച്ചക്കെടുക്കേണ്ട കാര്യമാണ്.ബാഴ്സയിൽ മെസ്സിയുടെ അടിമയായി കഴിഞ്ഞു കൂടുന്നടത്തോളം കാലം നെയ്മർ ക്ലബ് ഫുട്‌ബോളിൽ എക്സ്പ്ലോർ ചെയ്യില്ല.മെസ്സി ബാഴ്സയിൽ കളാക്കാത്തപ്പോൾ മികച്ച സ്റ്റാറ്റസാണ് നെയ്മർക്കുള്ളത്.വെറുമൊരു ചാൻസ് ക്രിയേറ്ററായി ബാഴ്സയിൽ അടിമപ്പണി തുടരുന്ന നെയ്മറിന്റെ നിലപാടിനെ ശക്തമായി 2013 മുതൽ എതിർക്കുന്നയാളാണ് ഞാൻ.തികഞ്ഞ ഫ്രീകിക്ക് വിദഗ്ധനായ നെയ്മർക്ക് ഒരു ഫ്രീകിക്ക് പോലും അടിക്കാൻ അനുവാദമില്ലെന്നത് തീർത്തും അപലപനീയം മാത്രം.ലാ ലീഗാ വിട്ട് യുവൻറസ് പോലുള്ള സീരി എ ക്ലബുകളിലേക്കോ പ്രീമിയർ ലീഗിലേക്കോ നെയ്മർ പോരുന്നതാണ് താരത്തിന്റെ ക്ലബ് കരിയറിൽ ഗുണം ചെയ്യൂ.റൊണാൾഡോ കാർലോസ് തുടങ്ങിയ ഇതിഹാസങ്ങൾ പറഞ്ഞിട്ടും ഡീന്യോ മാറ്റി പറഞ്ഞിട്ടും 2022 വരെ നെയ്മർ കരാർ നീട്ടിയത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല..?? വ്യക്തിഗത നേട്ടങ്ങൾക്ക് ഞാൻ കളിക്കാറില്ലെന്ന് നേയ്മർ പറഞ്ഞെങ്കിലും ബാഴ്സയിൽ യഥാർത്ഥ ബ്രസീലിയൻ നെയ്മറെ ഞങ്ങൾ ആരാധകർക്ക് ദർശിക്കാൻ സാധിക്കുന്നില്ലെന്ന പച്ചയായ യാഥാർത്ഥ്യമാണ്.ഞങ്ങൾ ആരാധകർക്ക് വേണ്ടത് ബാഴ്സയിൽ മെസ്സിക്ക് കീഴിൽ അടിമപ്പണിയെടുക്കുന്ന നെയ്മറെയല്ല.പകരം ബാഴ്സയിലോ റയലിലോ കളിക്കാതെ മറ്റൊരു ക്ലബിൽ ബ്രസീലിലെ പോലെ തകർത്തു കളിച്ച് നേട്ടങ്ങൾ കൊയ്യുന്ന നെയ്മറെയാണ്.ആതിനാണ് ഞാനടക്കമുള്ള യഥാർത്ഥ ബ്രസീൽ ആരാധകർ കാത്തിരിക്കുന്നതും.
2022 വരെയുള്ള കരാർ നെയ്മർ ഭേദിച്ച് മറ്റൊരു ക്ലബിലെക്ക് ചേക്കേറുമെന്ന പ്രതീക്ഷകളിലാണ് തന്നെയാണ് ഞാൻ.
2017 മാർച്ചിൽ ബ്രസീൽ റഷ്യൻ ലോകകപ്പിലേക്കുള്ള പതിമൂന്നാം മൽസരം കളിക്കുമ്പോൾ നെയ്മർ നായകന്റെ ആം ബാൻഡ് അണിഞ്ഞ് ബ്രസീലിയൻ ഫുട്‌ബോളിനെ നയിക്കുന്നത് വീണ്ടും കാണുമെന്ന് തന്നെയാണ് പ്രതീക്ഷകളോടെ

Danish Fenomeno
ഇരട്ടചങ്കുള്ള കാനറിക്ക് ഈ എളിയ സെലസാവോ ഭക്തന്റെ പിറന്നാൾ ആശംസകൾ

FELIZ ANIVERSARIO NEYMAR 
Fore more posts about Brazilian Football
Visit www.danishfenomeno.blogspot.com