Sunday, May 26, 2019

ഗ്ലാഡിയേറ്റർ വിടവാങ്ങുന്നു




ഫ്രാൻസിസ്കോ ടോട്ടിയെന്ന ചക്രവർത്തിക്കൊപ്പം റോമൻ എംപയർ കെട്ടിപ്പടുക്കാൻ തേരു തെളിച്ച ഗ്ലാഡിയേറ്റർ ,
സീസറിന് മാർക്ക് ആന്റണിയെന്ന പോലെ ടോട്ടിക്ക് ഡിറോസി എന്നായിരുന്നു കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം റോമൻ ഫുട്‌ബോൾ സാമ്രാജ്യത്തിലെ അവസാന സമവാക്യം.അതുകൊണ്ട് തന്നെയായിരുന്നു റോമൻ ഫാൻസ് റോസിയെ "ക്യാപിറ്റാവോ ഫൂറ്ററോ" എന്ന വിളിപേരിട്ടത്.

എയ്ത്ത് കിംഗ് ഓഫ് റോം എന്ന് ടോട്ടിക്ക് മുമ്പ് ആദ്യമായി റോമൻ ആരാധകർ വിളിച്ചത് ക്ലബ് ഇതിഹാസമായിരുന്ന പൗളോ റോബർട്ടോ ഫാൽകാവോ എന്ന ബ്രസീലിയൻ ഡീപ് ലെയിംഗ് പ്ലേമേക്കറെ ആയിരുന്നു. ഫാൽകാവോക്ക് ശേഷം റോം കണ്ട ഏറ്റവും മികച്ച ഡീപ് ലെയിംഗ് മധ്യനിരക്കാരനെന്ന വിശേഷണം അത് ഡാനിയേല ഡിറോസിയേന്ന പോരാളിക്ക് മാത്രം സ്വന്തമാണ്.ഇറ്റാലിയൻ ഫുട്‌ബോളിന്റെ മാത്രം സ്പെഷ്യാലിറ്റിയായ തനതായ ഡിഫൻസീവ് സ്കില്ലും റഫ് ടാക്ലിംഗുകളും പൊടുന്നനെയുള്ള ലോംഗ് റേഞ്ചറുകളും തളരാത്ത പോരാട്ടവീര്യവും സ്വായത്തമാക്കിയ ലോകകപ്പ് ജേതാവായ ഡിറോസി തന്റെ റോമൻ ഗ്ലാഡിയേറ്ററുടെ പടച്ചട്ട ഇന്ന് അർധരാത്രി പാർമക്കെതിരായ മൽസരത്തോട് കൂടി അഴിച്ചുവെക്കുന്നു.ടോട്ടി , പെറോട്ട , ഡിറോസി ഇറ്റലിക്ക് ലോകകപ്പ് നേടികൊടുത്ത ഇറ്റാലിയൻ സുവർണ തലമുറയിലെക്ക് റോമൻ സാമ്രാജ്യത്തിന്റെ സംഭാവനയായ ത്രിമൂർത്തികൾ ആയിരുന്നു  , ഇതിൽ അവസാന കണ്ണിയായിരുന്ന റോസി കൂടി റോമൻ ജെഴ്സിയിൽ വിടപറയുന്നതോടെ യോജിച്ച പകരക്കാരനെ കണ്ടെത്താൻ റോം തെല്ലൊന്നു ബുദ്ധിമുട്ട്മെന്നുറപ്പ്..

18 സീസണുകളിൽ നിന്നായി അറന്നൂറിലേറെ  മൽസരങ്ങളിൽ റോമക്കായി ബൂട്ടണിഞ്ഞ റോസി ഫുട്‌ബോൾ കരിയർ തുടരുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

Gud By Gladiator De_Rossi 
ബാപ്റ്റിസ്റ്റാ " ദ പാറ്റൺ ടാങ്ക് " വിടവാങ്ങുന്നു



ജൂലിയോ ബാപ്റ്റിസ്റ്റാ , ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രസീലിയൻ ഫുട്‌ബോളിൽ അഡ്രിയാനോ റോബീന്യോ ഫാബീയാനോ തുടങ്ങിയ സൂപ്പർ യുവ പ്രതിഭകളുടെ സമകാലീനായ താരം.
വാംപെറ്റ സോണി ആൻഡേഴ്സൺ ഗുസ്താവോ നേരി സീമരിയ ലൂസിയോ  തുടങ്ങിയ രണ്ടാം നിര താരങ്ങളെ മാത്രം ഇറക്കി മുൻ വിഖ്യാത ബ്രസീൽ ഗോളിയായ എമേഴ്സൺ ലിയാവോയുടെ പരിശീലകത്വത്തിൽ ബ്രസീൽ ടീമൊരുക്കിയ ജപ്പാനിൽ നടന്ന 2001 ഫിഫ കോൺഫെഡറേഷൻ കപ്പിലാണ് ജൂലിയോ ബാപ്റ്റിസ്റ്റായെ ആദ്യമായി ഞാൻ കാണുന്നത്. ഒരു WWE റെസ്ലിംഗ് താരമാണെന്നേ ഒറ്റ നോട്ടത്തിൽ തോന്നൂ.അദ്ദേഹത്തിന്റെ അസാധ്യം എന്ന് തോന്നിക്കുന്ന ഫിസിക്കൽ പ്രസൻസും എതിരാളികളെ ചവിട്ടിമെതിക്കുന്ന രാക്ഷസനെ പോലെയുള്ള ശരീരഭാഷയും കരുത്തുറ്റ ഷോട്ടുകളും അതിനു തെളിവായിരുന്നു. എന്നാൽ കാൽപ്പന്ത് പ്രതിഭകളുടെ സ്വർഗ ഭൂമിയായ സെലസാവോയിൽ അധികകാലം നീതീകരിക്കപ്പെടാനായ പ്രകടനം പുറത്തെടുക്കാനോ സ്ഥായിയായി ടീമിൽ നിലനിൽക്കാനോ കഴിയാതെ പോയ താരത്തിന്റെ ബ്രസീൽ കരിയർ വളരെ ഷോർട്ട് ആയിരുന്നു.രണ്ടാം നിര - യുവ താരങ്ങളെ വച്ച് ബ്രസീൽ അർജന്റീനയെ തൂത്തെറിഞ്ഞ് തുടർച്ചയായി നേടിയ 2004 കോപ്പ കിരീടത്തിലും 2005 കോൺഫെഡറേഷൻ കപ്പ് കിരീട നേട്ടത്തിലും ബാപ്റ്റിസ്റ്റാ അംഗമായിരുന്നു എങ്കിലും പ്രതിഭാ ധാരാളിത്തം മൂലം ഫസ്റ്റ് ഇലവനിൽ അവസരങ്ങൾ കുറവായിരുന്നു.

2005 ൽ സാന്റോസിൽ നിന്നും റോബീന്യോക്കൊപ്പം റിയൽ മാഡ്രിഡ് സെവിയയിൽ നിന്നും ഏറെ പ്രതീക്ഷയോടെ ബെർണേബൂവിലേക്ക് കൊണ്ടുവന്ന യുവ താരമായിരുന്നു ബാപ്റ്റിസ്റ്റാ ഫസ്റ്റ് സീസണിൽ തന്നെ റൊണോ സിദാൻ കാർലോസ് ഫിഗോ റൗൾ തുടങ്ങിയ ഗാലക്ടിക്കോ മഹാമേരുക്കൾക്കൊപ്പം പന്തുതട്ടിയ ബാപ്റ്റിസ്റ്റായുടെ റിയൽ കരിയറിലെ സുവർണ മുഹൂർത്തം 2007 ലെ എൽക്ലാസികോ മൽസരത്തിൽ കാംപ് നൂവിൽ ബാഴ്സക്കെതിരെ നേടിയ വിജയ ഗോൾ തന്നെയാണ്.പിന്നെ 2005 ൽ ബാഴ്സക്കെതിരെ റോണോ നേടിയ അൽഭുത ചിപ്പ് ഗോളിന് അസിസ്റ്റ് നൽകിയതും  ബാപ്റ്റിസ്റ്റായെ കുറിച്ചുള്ള ഓർമ്മകളിലെ മായാത്ത സീനുകളിൽ ഒന്നാണ്. ബാപ്റ്റിസ്റ്റായെ കുറിച്ച് 
ഓർക്കുമ്പോൾ ഓർമ്മയിൽ വരുന്ന മൂന്ന് മൽസരങ്ങളിൽ ആദ്യമായി എന്റെ ഓർമയിൽ വരുന്ന മൽസരങ്ങളാണ് ഈ  എൽക്ലാസികോകൾ.

ബാപ്റ്റിസ്റ്റാ തന്റെ കരിയറിൽ പ്രതിഭയെ സാധൂകരിക്കും വിധമുള്ള പ്രകടനം പുറത്തെടുത്ത ഏക ടൂർണമെന്റായിരുന്നു 2007 കോപ്പാ അമേരിക്ക.2004 കോപ്പയിൽ കാർലോസ് ആൽബർട്ടോ പേരേര ടീമിൽ യുവതാരനിരയെ വച്ച് നടത്തിയ പരീക്ഷണം പോലേ തന്ന  റോണോ കകാ ഡീന്യോ അഡ്രിയാനോ ലൂസിയോ ജുനീന്യോ എമേഴ്സൺ സീ റോബർട്ടോ ദിദ തുടങ്ങിയ ഫസ്റ്റ് ഇലവനിലെ മുഴുവൻ താരങ്ങളെയും ഒഴിവാക്കി പരിശീലകൻ ദുംഗ രണ്ടാം നിര - യുവ നിര താരങ്ങളെ വച്ച് വീണ്ടും പരീക്ഷണത്തിന് മുതിർന്നപ്പോൾ മുന്നേറ്റത്തിൽ റോബീന്യോക്കും വാഗ്നർ ലവിനും എലാനോക്കുമൊപ്പം സാംബാ താളത്തിന്റെ ചടുലമായ ആക്രമണങ്ങൾക്ക്  ചുക്കാൻ പിടിച്ചത് ബാപ്റ്റിസ്റ്റാ എന്ന അറ്റാക്കിംഗ് മിഡ്ഫീൽഡറായിരുന്നു.ക്വാർട്ടറിൽ ചിലിക്കെതിരെയും സെമിയിൽ കരുത്തരായ ഉറുഗെക്കെതിരെയും നിർണായക ഗോളുകളടിച്ച ബാപ്റ്റിസ്റ്റാ ഫൈനലിൽ താരനിബിഡമായ അർജന്റീനയെ തച്ചു തകർക്കുകയായിരുന്നു.റോമൻ റിക്കൽമി , സനേട്ടി , അയാള ,മിലിറ്റോ , ഹെയിൻസെ ,മഷറാനോ ,വെറോൺ, കാമ്പിയാസോ ,മെസ്സി ,ടെവസ് തുടങ്ങിയ എല്ലാ പൊസിഷനിലും വമ്പൻ ലോകോത്തര താരനിരയടങ്ങിയ അർജന്റീനയുടെ സുവർണ്ണ തലമുറയെ ബാപ്റ്റിസ്റ്റായുടെയും റോബീന്യോയുടെയും നേതൃത്വത്തിലുള്ള മഞ്ഞപ്പടയുടെ പീക്കിരി പയ്യൻമാർ അടിച്ചു കൊന്നു.

കളിയുടെ തുടക്കത്തിലെ ആദ്യ മിനിറ്റിൽ തന്നെ എലാനോയുടെ അർജന്റീന ഗോൾമുഖത്തേക്കുള്ള ഹൈബോൾ പിടിച്ചെടുത്തു ബാപ്റ്റിസ്റ്റാ പോസ്റ്റിന്റെ ഇടതുമൂലയലേക്ക് തൊടുത്ത ബുള്ളറ്റ് ഷോട്ട് ഗോൾ വലയിൽ പ്രകമ്പനം കൊള്ളിക്കുമ്പോൾ തന്നെ സെലസാവോ പയ്യൻസ് കോപ്പാ കിരീടം ഉറപ്പിച്ചിരുന്നു.
തുടർന്ന് അർജന്റീനൻ നായകൻ റോബർട്ടോ അയാളയുടെ സെൽഫ് ഗോളും ഡാനി ആൽവസിന്റെ  കിടിലൻ ഗ്രൗണ്ടർ ഗോളും ബ്രസീലിന്റെ വിജയം അനായാസമാക്കിയപ്പോൾ ഫൈനലിലെ താരമായി മാറിയത് ജൂലിയോ ബാപ്റ്റിസ്റ്റായെന്ന സാവോപൗളോക്കാരനായിരുന്നു.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച് ക്വാർട്ടർ , സെമി , ഫൈനൽ തുടങ്ങി മൂന്ന് നിർണായകമായ വമ്പൻ മൽസരങ്ങളിലും ഗോളടിച്ച ബാപ്റ്റിസ്റ്റായുടെ പെർഫോമൻസ് ഏഴ് ഗോളടിച്ച് ടൂർണമെന്റിൽ ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും കരസ്ഥമാക്കിയ റോബീന്യോയെന്ന സൂപ്പർ പ്രതിഭയുടെ അവിസ്മരണീയമായ പ്രകടനത്തിൽ ഏവരും വിസ്മരിക്കുകയായിരുന്നു.

റിയൽ മാഡ്രിഡിൽ നിറം മങ്ങിയതോടെ അവസരങ്ങൾ കുറഞ്ഞ ബാപ്റ്റിസ്റ്റാ ലോണിൽ ആഴ്സനലിലേക്ക് പോയതോടെ 
ജീവിതത്തിൽ തൽസമയം കണ്ട പ്രീമിയർ ലീഗ് ത്രില്ലർ മൽസരങ്ങളിൽ മറക്കാനാവാത്ത ഒരു ഡ്രാമാറ്റിക്ക് ത്രില്ലർ മാച്ച് സമ്മാനിക്കുകയായിരുന്നു ബാപ്റ്റിസ്റ്റാ.
ലിവർപൂളിന് എതിരെ ആൻഫീൽഡിൽ ജെറാർഡിനെയും സംഘത്തെയും ഒറ്റയ്ക്ക് കശാപ്പ് ചെയ്യുകയായിരുന്നു ബാപ്റ്റിസ്റ്റാ എന്ന മോൺസ്റ്റർ.മൊത്തം ഒൻപത് ഗോൾ പിറന്ന മൽസരത്തിൽ ബാപ്റ്റിസ്റ്റാ അടിച്ചു കൂട്ടിയത് നാല് ഗോളുകളായിരുന്നു.അതും തന്റെ ട്രേഡ്മാർക്ക് ഗോളായ രണ്ട് ബുള്ളറ്റ് ലോംഗ് റേഞ്ചറും ഒരു ഫ്രീ കിക്കും അതിശക്തമായ നിലംപറ്റെയുള്ള ഒരു ഗ്രൗണ്ടറിലൂടെയും ആഴ്സനലിന്റെ ഗോൾ പട്ടിക അദ്ദേഹം തികച്ചപ്പോൾ ലിവർപൂളിന് മറുപടി നൽകാനുള്ള ശേഷിയുണ്ടിയിരുന്നില്ല.മൂന്നിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ആഴ്സനലിന്റെ വിജയം.ബാപ്റ്റിസ്റ്റായുടെ പെനാൽറ്റി കിക്ക് റെഡ്സിന്റെ മിറാക്കിൾ ഓഫ് ഇസ്താംബൂളിലെ യുസിഎൽ ഫൈനൽ ഷൂട്ടൗട്ട് ഹീറോ ഗോളിയായ പോളണ്ടുകാരൻ ജെഴ്സി ഡൂഡക്ക് തടുത്തില്ലായിരുന്നെങ്കിൽ ലീഗിൽ അഞ്ച് ഗോളെന്ന അപൂർവ ഗോൾ നേട്ടങ്ങളുടെ ലിസ്റ്റിൽ ബാപ്റ്റിസ്റ്റയുടെ പേരും ഇടം പിടിച്ചേനെ.ആഴ്സനലിൽ നിന്നും വീണ്ടും റിയലിലേക് മടങ്ങിയെങ്കിലും റോമയുമായി കരാറിലേർപ്പെട്ട താരത്തിന്റെ 2010ലെ ലോകകപ്പ് സെലക്ഷൻ ഏറെ വിമർശങ്ങൾ വിളിച്ചു വരുത്തി. റൊണാൾഡീന്യോയെ എടുക്കാതെ ദുംഗ ബാപ്റ്റിസ്റ്റായെ എടുത്തത് ബ്രസീലുകാർ ചോദ്യം ചെയ്തു. സൗത്ത് ആഫ്രിക്കയിൽ നടക്കുന്നത് ലോകകപ്പ് ഫുട്‌ബോൾ ആണെന്നും ഗുസ്തി മൽസരമല്ലെന്നും വരെ ബ്രസീൽ ആരാധകർ ബാപ്റ്റിസ്റ്റായുടെ സെലക്ഷനെ കുറ്റപ്പെടുത്തി.ശരിക്കും അനർഹമായ സെലക്ഷനായിരുന്നത് , അന്ന് റൊണാൾഡീന്യോയെ ടീമിൽ എടുത്തിരുന്നു എങ്കിൽ 2010 ലോകകപ്പ് ബ്രസീൽ കിരീടം നേടിയേനെ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.ദുംഗയുടെ പ്രിയപ്പെട്ട താരമായിരുന്ന ബാപ്റ്റിസ്റ്റാ ലോകകപ്പിൽ വൻ ദുരന്തം ആയി മാറുകയും ദുംഗ പുറത്താക്കപ്പെടുകയും ചെയ്തതോടെ ബ്രസീൽ ജെഴ്സി ബാപ്റ്റിസ്റ്റാ പിന്നെ കണ്ടിട്ടില്ല.റോമയിൽ നിന്നും കൂടുമാറി മലാഗ , ക്രൂസെയ്റോ ,ഓർലാൻഡോ സിറ്റി , എന്നീ ക്ലബുകളിൽ കരിയറിലെ ശേഷിക്കുന്ന വർഷങ്ങളിൽ കളിച്ച മുൻ റിയൽ മിഡ്ഫീൽഡർ നിലവിൽ കളിച്ചുകൊണ്ടിരുന്നത് റൊമാനിയ ക്ലബായ ക്ലൂജിനൊപ്പമാണ്.ഈ സീസണാന്ത്യമായതോടെ കഴിഞ്ഞ ദിവസം ഫുട്‌ബോളിൽ നിന്നും വിരമിക്കൽ  പ്രഖ്യാപനം നടത്തിയ ബാപ്റ്റിസ്റ്റാ , ബ്രസീലിയൻ ഫുട്‌ബോളിന്റെ ആത്മാവിന്റെയോ സർഗാത്മകതയുടെയോ കാൽപ്പനികതയുടെയോ പ്രത്യയശാസ്ത്രത്തിന്റെയോ പ്രതീകമായിരുന്നില്ല, അയാളുടെ  ശൈലിയിൽ അതൊന്നും പ്രകടമായിരുന്നില്ല.എന്നാൽ ആധുനിക ബ്രസീലിയൻ ഫുട്‌ബോളിൽ ഒളിഞ്ഞു കിടക്കുന്ന ഫിസിക്കൽ പ്രസൻസോടു കൂടിയ  പവർ ഗെയിംമിന്റെ  വക്താവായിരുന്നൂ ബാപ്റ്റിസ്റ്റാ എന്ന പാറ്റൺ ടാങ്ക്.

ഗുഡ്ബൈ ബാപ്റ്റിസ്റ്റാ , 

താങ്കളെ ഓർക്കാൻ എന്തിനാണ് ഒരുപാട് നിമിഷങ്ങൾ , 2007 കോപ്പാ അമേരിക്കൻ ഫൈനലിൽ അയാളയെയും  ഹെയിൻസിയെയും സനേട്ടിയെയും ഗോളി അബാൻഡസീരിയും അടങ്ങുന്ന അർജന്റീനൻ പ്രതിരോധത്തെ നിഷ്പ്രഭമാക്കി പറത്തിയ ആ ചാട്ടുളി ലോംഗ് റേഞ്ചർ മാത്രം മതി..

Gud By Baptista
Danish Javed Fenomeno

Tuesday, May 21, 2019

Renato Gaucho - The Wasted Genius



ഭാവിയിലെ ബ്രസീലിന്റെ പരിശീലകൻ ആയേക്കാവുന്നവരിൽ ഏറ്റവും മുൻപന്തിയിൽ ഉള്ളതും സാധ്യത കൽപ്പിക്കപ്പെടുന്നതുമായ പരിശീലകൻ ആണ് നിലവിൽ ഗ്രെമിയോ ക്ലബിന്റെ കോച്ചും മുൻ സെലസാവോ സൂപ്പർ താരവുമായിരുന്ന റെനാറ്റോ പോർട്ടുലപ്പി എന്ന റെനാറ്റോ ഗൗച്ചോ.

ടെലി സന്റാനയുടെ വിഖ്യാതമായ  ടീമിൽ സികോ സോക്രട്ടീസ് ഫാൽകാവോ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം ബൂട്ടണിഞ്ഞ എൺപതുകളിലെ മുൻ  ബ്രസീൽ അറ്റാക്കിംഗ് മിഡ്ഫീൽഡർ.അപാരമായ പേസ്സും സ്ട്രെംങ്തും മികച്ച ഡ്രിബ്ലിംഗ് എബിലിറ്റിയും കൈമുതലാക്കിയിരുന്ന  റെനാറ്റോ ഗൗച്ചോ എന്ന ഉയരക്കാരൻ മോൺസ്റ്റർ എൺപതുകളിൽ കാനറികൾക്ക് ലഭിച്ച വൺ ഓഫ് ദ ഗിഫ്റ്റഡ് ടാലന്റ് തന്നെയായിരുന്നു. എന്നാൽ പൊതുവേ ബ്രസീലുകാരെ പോലെ തന്നെ പാർട്ടി ലൈഫിനടിമപ്പെടുകയും അച്ചടക്കമില്ലായ്മയും വീക്ക് ഡിറ്റർമിനേഷനും റെനാറ്റോ ഗൗച്ചോയെ One of the Football Great ആയിതീരുന്നതിൽ നിന്നും തടയുകയായിരുന്നു.

 1986 ലോകകപ്പ് ടീമിലേക്ക് ടെലി സന്റാന ഗ്രെമിയോ സൂപ്പർ താരത്തെ എടുത്തിരുന്നു.പരിക്കേറ്റ സീകോ ബെഞ്ചിൽ ഇരിക്കവേ റെനാറ്റോ ഗൗച്ചോയെ പോലെയൊരു പ്രതിഭാധനനായ സ്കിൽഫുൾ അറ്റാക്കിംഗ് മിഡ്ഫീൽഡറെ പരമാവധി ഉപയോഗിക്കാമെന്ന ധാരണയിലായിരുന്നു സന്റാന.എന്നാൽ ട്രെയിനിംഗ് സെഷനുകൾ തുടർച്ചയായി വരാതിരുന്നു പാർട്ടിലൈഫ് സ്റ്റൈൽ പിന്തുടരുകയും അച്ചടക്ക ലംഘനം നടത്തുകയും ചെയ്തതോടെ റെനാറ്റോയെ സന്റാന ഒഴിവാക്കുകയായിരുന്നു.റെനാറ്റോയെ  ഒഴിവാക്കിയത് സന്റാനയുടെ ടീമിൽ വലിയ രീതിയിൽ ധ്രുവീകരണം സൃഷ്ടിച്ചു.എൺപതുകളിലെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച റൈറ്റ് ബാക്ക് ആയിരുന്നു  ലിയൻഡ്രോ റെനാറ്റോയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സന്റാനയുടെ ടീമിൽ ലോകകപ്പിൽ കളിക്കില്ലെന്ന് പ്രഖ്യാപിച്ചു 23 അംഗ സ്ക്വാഡിൽ നിന്നും സ്വയം ഒഴിവായി.സന്റാന ലിയൻഡ്രോക്ക്  പകരമെടുത്ത എഡിസണ് പരിക്കേറ്റതോടെ ഒരു സൂപ്പർ ഫുൾ ബാക്കിന്റെ ജനനത്തിനു അവിടെ പിറവിയെടുത്തു.ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ട് വണ്ടർ ലോകകപ്പ് ഗോളുകൾ സ്വന്തമാക്കി 1986 ലോകകപ്പിലെ താരങ്ങളിലൊരായി മാറിയ ജോസിമർ എന്ന ബ്രസീൽ ഇതിഹാസത്തെ ലോക ഫുട്‌ബോൾ അറിയാൻ കാരണക്കാരനായി തീർന്നത് അക്ഷരാർത്ഥത്തിൽ റെനാറ്റോയുടെ ലോകകപ്പ് exclusion ആണ് എന്നുള്ളത് ഒരു ചരിത്രപരമാരമായ വസ്തുത ആയിരുന്നു.

ഇറ്റാലിയൻ സീരീ ഏയിൽ കളിച്ച ഏക സീസണിൽ18 ഗോളടിച്ച് റോമയോടൊപ്പമുള്ള കരിയറിലെ  പീക്ക് സീസൺ ഒഴിച്ചു നിർത്തിയാൽ ഫ്ലെമെംഗോ ബൊട്ടഫോഗോ ഗ്രെമിയോ ഫ്ലുമിനെൻസ് തുടങിയ ബ്രസീലിയൻ ക്ലബുകളിലാണ്  റെനാറ്റോ കരിയറിലുടനീളം ചെലവഴിച്ചത്.1983 ലെ ഇന്റർകോണ്ടിന്റൽ കപ്പ് ( ഇന്നത്ത ഫിഫ ക്ലബ് വേൾഡ് കപ്പ്) ഫൈനലിൽ ഹാംബർഗിനെ ഗ്രെമിയോ തകർത്തത് റെനാറ്റോയുടെ വ്യക്തിഗത മികവിൽ ആയിരുന്നു. രണ്ട് ഗോളടിച്ച ഗ്രെമിയോ സൂപ്പർ താരം ഗോൾഡൻ ബോൾ അവാർഡും കരസ്ഥമാക്കിയിരുന്നു
ക്ലബ് കരിയറിൽ 489 കളിയിൽ നിന്നും 194 ഗോളുകളും സെലസാവോയുടെ ജെഴ്സിയിൽ 43 കളികളിൽ നിന്നും 5 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട് സ്വയം പ്രതിഭ നശിപ്പിച്ച ഈ തെക്കൻ ബ്രസീലുകാരൻ. 
യൂ ടൂബിൽ റെനാറ്റോയുടെ സ്കിൽസിന്റെയും ഗോളിന്റെ വീഡിയോ കോംപിലേഷൻസ് ലഭ്യമാണ്.കകായുടെ പേസ്സും ഡ്രിബ്ലിംഗ് ടെക്നിക്സും ഇബ്രാഹിമോവിച്ചിന്റേ ഫിസിക്കൽ പ്രസൻസും സ്ട്രെംങ്തും സമ്മിശ്രണം ചെയ്ത ഒരു കംപ്ലീറ്റ് അറ്റാക്കിംഗ് മിഡ്ഫീൽഡർ/സെക്കൻഡറി ഫോർവേഡ് പാക്കേജ് ആയിരുന്നു റെനാറ്റോയെന്ന് വ്യക്തമാക്കി തരുന്നതാണ് യു ടൂബിലെ ഇദ്ദേഹത്തിന്റെ ഫുട്‌ബോൾ ക്ലിപ്പുകൾ.കളത്തിൽ എതിരാളികളെ ചവിട്ടി മെതിച്ച ഒരു Absolute Monster  തന്നെയായിരുന്നു റെനാറ്റോ.

വിരമിച്ച ശേഷം ബ്രസീലിയൻ ക്ലബ് ഫുട്‌ബോളിലെ സൂപ്പർ താര പരിവേഷമുള്ള പരിശീലകനായി വളരുകയായിരുന്നു റെനാറ്റോ.ഫ്ലുമിനെൻസ് വാസ്കോ തുടങ്ങിയ വമ്പൻ ക്ലബുകളെ പരിശീലിപ്പിച്ച റെനാറ്റോ ഗ്രെമിയോയിൽ പരിശീലകനായതോടെയാണ് നേട്ടങ്ങൾ കൊയ്തത്.2017 ൽ ഗ്രെമിയോയെ കോപ്പ ലിബർട്ടഡോറസ് ചാമ്പ്യൻമാരാക്കിയ റെനാറ്റോ ഗൗച്ചോ, ലുവാൻ എവർട്ടൺ ആർതർ തുടങ്ങിയ യുവതാരങ്ങളുടെ കരിയർ വളർച്ചയിൽ നിർണായക പങ്കാളിയും പ്രചോദനവുമായി.2017ൽ ഗ്രമിയോക്ക് കോപ്പാ ലിബർട്ടഡോറസ് നേടിക്കൊടുത്തതോടെ കളിക്കാരനായും കോച്ചായും ഈ ബഹുമതി സ്വന്തമാക്കുന്ന ആദ്യ ബ്രസീലിയനായി അദ്ദേഹം മാറി.

2022 ലോകകപ്പ് വരെയാണ് ടിറ്റയുടെ കരാർ.ടിറ്റയ്ക്ക് ശേഷം ഭാവിയിൽ ബ്രസീലിയൻ പരിശീലകനായി ബ്രസീലിലെ ഫുട്‌ബോൾ പണ്ഡിറ്റുകൾ ഉയർത്തി കാണിക്കുന്ന ഏക നാമമാണ് റെനാറ്റോ പോർട്ടുലപ്പി എന്ന റെനാറ്റോ ഗൗച്ചോ.

By - Danish Javed Fenomeno

NB - റെനാറ്റോ സ്കിൽസ് വീഡിയോ
 [ Renato Gaucho , Football skills & Dribbles video -  https://youtu.be/-LICT5Km7bI]

Saturday, May 18, 2019

പ്രതീക്ഷയോടെ ടിറ്റയുടെ "കോപ്പാ സെലക്ഷൻ"



By - Danish Javed Fenomeno


ബ്രസീലിന്റെ കോപ്പാ അമേരിക്കൻ സ്ക്വാഡ് പ്രഖ്യാപിക്കുന്നതിന് മുമ്പായി ബ്രസീലിയൻ മീഡിയകൾ വമ്പൻ ഹൈപ്പ് നൽകിയ കുപ്രചാരണം ആയിരുന്നു നെയ്മറെ കോപ്പാ അമേരിക്കൻ സ്ക്വാഡിൽ ടിറ്റെ എടുക്കുമോ? അതെല്ലേൽ നായകസ്ഥാനത്ത് നിന്നങ്കിലും മാറ്റി നിർത്തുമോയെന്നത്. ഫ്രഞ്ച് കപ്പ് ഫൈനലിൽ നെയ്മർ ഒരു ആരാധകനുമായി ഉണ്ടായ Controversy യും പിന്നെ കഴിഞ്ഞ വർഷം ഇറ്റാലിയൻ സീരീ എ മാച്ചിനിടെ എതിർ താരത്തെ തുപ്പിയത് മൂലം ഡഗ്ലസ് കോസ്റ്റയെ ടിറ്റ സൗഹൃദ മൽസരങ്ങളിൽ ടീമിൽ എടുത്തിരുന്നില്ല എന്നതും ബ്രസീലിയൻ മീഡിയാസ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിലുന്നു.നെയ്മറെ ഒഴിവാക്കി ഒരു ടീം പ്രഖ്യാപനം വർത്തമാന ബ്രസീലിന് അസാധ്യമായ ഒരു കാര്യമാണ്.എന്നാൽ അത്തരത്തിൽ ഉള്ള യാതൊരു വിധ ആശങ്കകൾക്കും ഇട നൽകാതെ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ നെയ്മർക്ക് ആംബാൻഡ് നൽകി തന്നെയാണ് ടിറ്റെ തന്റെ ടീമിന്റെ നേതൃത്വം നെയ്മറിൽ നിലനിർത്തിയത്.

കാൽപന്തുകളിയുടെ സ്വർഗഭൂമിയിൽ വച്ചു നടക്കുന്ന കോപ്പാ അമേരിക്ക സ്വന്തമാക്കണമെന്ന് മറ്റു ആരേക്കാളും അത്യാവശ്യം ഫുട്‌ബോൾ രാജാക്കൻമാർക്ക് തന്നെയാണ്.നാല് തവണ ബ്രസീൽ കോപ്പ ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം ടൂർണമെന്റ് വിജയിച്ചു കപ്പടിച്ചിട്ടുണ്ടെന്ന അജയ്യ ചരിത്രം തുടരേണ്ടതുണ്ട് ടിറ്റക്കും സംഘത്തിനും.2010 ന് ശേഷം ബ്രസീൽ ടീം ചരിത്രത്തിലെ മോശം കാലഘട്ടത്തിലൂടെ കടന്നു പോയപ്പോൾ രണ്ട് ലോകകപ്പും മൂന്ന് കോപ്പ അമേരിക്കയിലും കാര്യമായി ഒരു നേട്ടവും നേടാനായിട്ടില്ല, സമാനതകളില്ലാത്ത ദുരന്തവും ആകെ നിരാശജനകമായിരുന്ന ഫലങ്ങളെല്ലാം തന്നെയായിരുന്നു ബാക്കിപത്രം.എടുത്തു പറയാനുള്ളത് 2013 ഫിഫ കോൺഫെഡറേഷൻ കപ്പ് മാത്രമാണ്.ഈ പതിറ്റാണ്ട് അവസാനിക്കാൻ ഒരു വർഷം കുടി ബാക്കിയിരിക്കെ കോപ്പാ അമേരിക്ക നേടി ഈയൊരു അവസ്ഥ ടിറ്റെക്ക് മാറ്റേണ്ടതായുണ്ട്. 



റിയോയിൽ ഇന്നലെ സ്ക്വാഡ് പ്രഖ്യാപിക്കുമ്പോൾ അതീവ പ്രാധാന്യത്തോടെ തന്നെയാണ് ടിറ്റെ കോപ്പ അമേരിക്കയെ കാണുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു സ്ക്വാഡ്.
പണ്ടൊക്കെ അതായത് , 2010ന് മുമ്പ് ബ്രസീലിനെ സംബന്ധിച്ച് ഫിഫ കോൺഫെഡറേഷൻ കപ്പും കോപ്പ അമേരിക്കയും എല്ലാം ഒരു Experimental ടൂർണമെന്റ് ആയിരുന്നു.കാരണം സ്ക്വാഡ് ഡെപ്ത്തിന്റെ അഗാധമായ ആഴം ആയിരുന്നു , മെയിൻ താരങ്ങൾ ഇല്ലെങ്കിൽ കൂടി കപ്പ് വിജയിക്കും എന്നൊരു Luxury Royal Confidence and feel അനുഭവിച്ച ഫുട്‌ബോൾ ചരിത്രത്തിലെ ഏക ടീമായിരുന്നു ബ്രസീൽ.രണ്ടാം നിര താരങ്ങളും കൗമാര താരങ്ങളുമായിരുന്നു ഈ ടൂർണമെന്റുകളിലെല്ലാം ബ്രസീൽ പലപ്പോഴായി ഉപയോഗിച്ചിരുന്നത്.അവർ പല ടൂർണമെന്റുകളിൽ കപ്പുയർത്തുന്നതും നമ്മൾ കണ്ടതാണ്.
എന്നാൽ 2010 ന് ശേഷം ജനറേഷൻ ട്രാൻസിക്ഷൻ വന്നതോടെ സ്ഥിതിഗതികൾ മാറി കാനറികൾ മുമ്പ് അനുഭവിച്ച Luxury വിഭവങ്ങൾ സെലസാവോക്ക് നഷ്ടപ്പെട്ടു.തുടർന്ന് ബ്രസീൽ ഗൗരവമായി തന്നെ കണ്ട് മുൻനിര താരങ്ങളെ സ്ക്വാഡിൽ ഉൾപ്പെടുത്തിയാണ് കോപ്പ അമേരിക്കയിൽ കളിപ്പിച്ചിരുന്നത്.




ഏറെ കരുതലോടെ ടീം പ്രഖ്യാപനം നടത്തിയ ടിറ്റെ , ഫാബീന്യോയുടെ Exlcusion ഉം വെറ്ററൻ ഫെർണാണ്ടീന്യോയുടെ Inclusion ഉം ഒഴിച്ചു നിർത്തിയാൽ ആരാധകർ പ്രതീക്ഷിച്ചത് പോലെയൊരു സ്ക്വാഡ് തന്നെയാണ് പ്രസിദ്ധീകരിച്ചത് , 
2014 ലോകകപ്പ് ദുരന്തത്തിന് കാരണമായ സുപ്രധാന കണ്ണികളിലൊരാളും റഷ്യൻ ലോകകപ്പ് ക്വാർട്ടറിൽ സെൽഫ് ഗോളടിച് ബെൽജിയത്തിന് അപ്രതീക്ഷിതമായി ലീഡ് നേടി കൊടുക്കുകയും ഡിബ്രൂണയുടെ രണ്ടാം ഗോൾ ഒരു സിംപിൾ ഫൗളിലൂടെ തടയാൻ മടിച്ച് ഡിഫൻസീവ് പിഴവ് വരുത്തിയ, ലോകമെമ്പാടുമുള്ള ആരാധകരും ലോക മാധ്യമങ്ങളും ബ്രസീലിന്റെ ലോകകപ്പ് പുറത്താകലിന് വില്ലൻ പരിവേഷം ചാർത്തി നൽകിയ ഫെർണാണ്ടീന്യോയെ തിരിച്ചു വിളിച്ചതായിരുന്നു ടിറ്റെ ടീം സെലക്ഷനിൽ ഏറ്റവുമധികം  വിമർശനങ്ങൾ നേരിട്ടത്.ബ്രസീലിന് വേണ്ടി വമ്പൻ മൽസരങ്ങളിൽ വികാരത്തിനടിമപ്പട്ട് ദുരന്തമായി തീർന്ന ചരിത്രമുള്ള ഫെർണാണ്ടീന്യോയെ ടീമിലെടുത്തത് ഫാബീന്യോയെ പോലെ കാസെമീറോക്ക് പെർഫെക്റ്റ് ബാക് അപ്പായ ഡിഫൻസീവ് മിഡ്ഫീൽഡറെ ഒഴിവാക്കിയായിരുന്നു എന്നതാണ് ഏറെ അൽഭുതകരം.
യുസിഎൽ സെമിയിൽ മെസ്സിയെയും സുവാറസിനെയും കെട്ടിപ്പൂട്ടി നിർത്തി ലിവർപൂളിന്റ ചരിത്ര പ്രധാനമായ അവിസ്മരണീയമായ നാല് ഗോൾ തിരിച്ചുവരവിൽ നിർണായക പങ്കു വഹിച്ച ഫാബീന്യോയെ ടീമിലെടുക്കാത്തത് അവിശ്വസനീയതയോടയാണ് ആരാധകർ കണ്ടത്.മിഡ്ഫീൽഡിൽ മറ്റുള്ളവരായ കാസെമീറോ അലൻ ആർതർ കൗട്ടീന്യോ പക്കീറ്റാ പക്കാ പ്രതീക്ഷിച്ച സെലക്ഷൻ തന്നെയായിരുന്നു.




റഷ്യൻ ലോകകപ്പിൽ ബ്രസീൽ ഏറ്റവുമധികം മിസ് ചെയ്തത് ഡാനി ആൽവസിന്റെ പരിചയസമ്പന്നതയായിരുന്നു.പരിക്കേറ്റ് ലോകകപ്പ് നഷ്ടമായ താരം കോപ്പയിൽ മെയിൻ റൈറ്റ് ബാക്കായി മടങ്ങിവരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.റൈറ്റ് ബാക്കിലെ താര ദൗർലഭ്യം ആൽവസിന് തുണയായി.ഡ്രസ്സിംഗ് റൂമിൽ ആയാലും ട്രെയിനിംഗ് സെഷനിൽ ആയാലും കളത്തിൽ ആയാലും ഡാനി ആൽവസ് ടീമംഗങ്ങൾക്കും ആരാധകർക്കും എപ്പോഴും ഒരു എന്റർടെയിനറും മോട്ടിവേറ്ററുമാണ്.അദ്ദേഹത്തിന്റെ സാന്നിധ്യം ബ്രസീലിനെ എപ്പോഴും  പോസിറ്റീവ് ഫീൽ നൽകാറുണ്ട്.റൊണോ - കാർലോസ് പോലെ പെലെ - കാർലോസ് ആൽബർട്ടോ പോലെ നെയ്മറുമായി അഭേദ്യമായ കൂട്ടുകെട്ടുള്ള ഡാനിയുടെ ഇടപെടലുകൾ നെയ്മറുടെ പ്രകടനത്തെ സ്വാധീനിക്കാൻ ശേഷിയുള്ളതാണ്.ബ്രസീലിന്റെ ഡിഫൻസീവ് പിഴവുകളായിരുന്നു ബെൽജിയം മുതലെടുത്ത് ഗോളാക്കി മാറ്റിയതെങ്കിലും രണ്ടാം പകുതിയിൽ ബെൽജിയത്തെ നിലംതൊടിക്കാതെ നെയ്മറുടെ നേതൃത്വത്തിൽ അതിമനോഹരമായ ആക്രമണ ഫുട്‌ബോൾ കാഴ്ചവെച്ച കാനറികൾക്ക് ആൽവസിന്റെ സപ്പോർട്ട് അന്ന് വലതു വിംഗിൽ ലഭിച്ചിരുന്നേൽ ഒരു പക്ഷേ ഫാഗ്നറേക്കാളും ഗുണം ടീമിനെ ലഭിച്ച് ഫലം തന്നെ മാറിയേനെ.ഫുൾ ബാക്കുകൾ വരുത്തുന്ന മിസ്റ്റേക്ക് ഒഴിവാക്കാൻ ഫ്ലാങ്കിൽ പറന്നു ആക്രമിച്ചു കളിക്കുന്ന  ഫുൾ ബാക്കുകളെയല്ല ടിറ്റക്ക് ആവശ്യം എന്ന് മാർസെലോയെ ഒഴിവാക്കി കോച്ച് വ്യക്തമാക്കുന്നു.ഡീപ്പിലോട്ട് ഇറങ്ങി ഡിഫൻസീവ് സ്വഭാവം ഉള്ളവരെയാണ് ടീമിന്റെ ഇന്നത്തെ സ്ഥിതിയിൽ ആവശ്യമായത്.അതുകൊണ്ട് തന്ന ഫിലിപ്പ് ലൂയിസും മാരക ഫോമിലുള്ള അലക്‌സ് സാൻഡ്രോയുടെയും വേണമെങ്കിൽ വലതു ബാക്കായി ഉപയോഗിക്കാവുന്ന വെർസെറ്റൈൽ ഡിഫന്റർ മിലിറ്റിവോയുടെയും സെലക്ഷനും  സ്വാഗതാർഹമാണ്. പരിക്കിൽ നിന്നും മോചിതനായി വരുന്ന സിൽവയുടെ നേതൃത്വത്തിലുള്ള മാർകിനോസും മിറാണ്ടയും മിലിറ്റിവോയും അടങ്ങുന്ന പ്രതിരോധവും 
വലയക് കീഴിൽ അസാമാന്യ ഫോമിലുള്ള അലിസൺ എഡേഴ്സൺ എന്നീ രണ്ട് ഗോൾകീപ്പർമാരുടെ സാന്നിധ്യവും ടീമിന് പരിചയസമ്പന്നതയും കരുത്തും നൽകുന്നു.



ബ്രസീൽ വർത്തമാന ജെനറേഷനിൽ ഏറ്റവുമധികം പ്രോഡൂസ് ചെയ്തു കൊണ്ടിരിക്കുന്നത് വിംഗർമാരും വിംഗർ സ്വഭാവമുള്ള വൈഡ് ഫോർവേഡുകളെയുമാണ്.നെയ്മർ എവർട്ടൺ നെരസ് റിച്ചാർലിസൻ ലുകാസ് മൗറ വില്ല്യൻ കോസ്റ്റ വിനീസ്യസ് ജൂനിയർ ഫെലിപെ ആൻഡേഴ്സൺ തുടങ്ങിയ  ലോകോത്തര പ്രതിഭകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഈ ഗണത്തിൽ പെട്ട താരങ്ങളിൽ നാല് പേർക്കുള്ള അവസരങ്ങളേ ടീമിൽ സ്കോപ്പുള്ളൂ.അതുകൊണ്ട് തന്നെ കോസ്റ്റ യും മൗറയും വിനീസ്യസും ആന്റേഴ്സണും പരിഗണിക്കപ്പെടാതെ പോയത് ഖേദകരം തന്നെ.യുസിഎൽ സെമിയിൽ ചരിത്രത്തിൽ ഇടം പിടിച്ച ഹാട്രികോടെ കരിയർ ബെസ്റ്റ് ഇൻഡിവിഡ്യൽ ബ്രില്ലന്റ് പെർഫോമൻസ് പുറത്തെടുത്ത ലുകാസ് മൗറ സ്ഥാനം അർഹിച്ചിരുന്നു.എന്നാൽ സ്ഥിരതയില്ലയ്മ ലുകാസിന് വിനയായി.
സീസണിൽ മികച്ച പ്രകടനവും കഴിഞ്ഞ സൗഹൃദ മൽസരത്തിൽ ചെക് റിപ്പബ്ലികിനെതിരെ പകരക്കാരനായി ഇറങ്ങി പുറത്തെടുത്ത സൂപ്പർ പ്രകടനവും ഡേവിഡ് നെരസിന് മുതൽക്കൂട്ടായി.ഒരു പക്ഷേ ഈ കോപ്പയിലെ താരമായേക്കാം അയാക്സിന്റെ യുവ പ്രതിഭയായ നെരസ്.ബ്രസീലിന്റെ അറ്റാക്കിംഗ് പ്രതീക്ഷകൾ നെയ്മർ - നെരസ് സഖ്യത്തിലാണ്.ആക്രമണ നിരയിൽ വൈഡ് ഫോർവേഡായും സ്ട്രൈകർ ആയും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന താരമായ റിച്ചാർലിസണും ഗ്രെമിയോയുടെ സ്പീഡി സ്കിൽഫുൾ വിംഗർ എവർട്ടണും അർഹമായ തങ്ങളുടെ സ്ഥാനം നിലനിർത്തി.ടിറ്റേക്ക് ഏറ്റവുമധികം തലവേദന സൃഷ്ടിച്ചതും പ്രതിഭാ ധാരാളിത്തമുള്ള ഈ മേഖലയിലെ സെലക്ഷനാണ്.




സ്ട്രൈകർ പൊസിഷൻ ഇപ്പോഴും ഒരു കീറാമുട്ടിയായി തുടരുകയാണ്.ലോകകപ്പ് വരെ സ്ട്രൈകറായിരുന്നു ജീസസിനോ ലോകകപ്പിന് ശേഷം ഈ റോളിൽ കളിച്ച ഫിർമീന്യോക്കോ പതിറ്റാണ്ടായി ബ്രസീൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഗൂഢപ്രശ്നത്തിന് പരിഹാരമാകാൻ കഴിഞ്ഞിട്ടില്ല.എന്നാൽ ഫിർമീന്യോക്ക് തന്റെ സ്ഥാനം നിലനിർത്താൻ  സുവർണാവസരം വരുന്നുണ്ട്.യുസിഎൽ ഫൈനലിൽ ഗോൾ സ്കോർ ചെയ്യാനായാൽ ഫിർമീന്യോ ടിറ്റയുടെ കോപ്പാ ഫസ്റ്റ് ഇലവനിൽ സ്ട്രൈകർ റോൾ ഉറപ്പിക്കാം.എന്നാൽ രണ്ട് പേർക്കും റിച്ചാർലിസണിൽ നിന്നും കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്ന് തീർച്ച.
ഡേവിഡ് നെരസ് റൈറ്റ് ഫോർവേഡായി കളിപ്പിക്കണമെന്ന് ടിറ്റെ തീരുമാനിച്ചാൽ മിക്കവാറും റിച്ചാർലിസണെ സ്ട്രൈകർ റോളിൽ ഇറക്കിയേക്കും.





ഹൊറിബിൾ ഹൊറിസോണ്ട ഏന്ന ചരിത്രത്തിലെ കറുത്ത അധ്യായത്തിൽ നിന്നും മോചിതരായി അഞ്ച് വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടുകാർക്ക് മുമ്പിൽ ഏറെ പ്രതീക്ഷയോടെ ടിറ്റെയും സംഘവും ഇറങ്ങുമ്പോൾ അന്ന്  7-1 ദുരന്തത്തിൽ കളിച്ച ടീമിന്റെ ഏക ഇരയായി ഇന്നത്തെ ബ്രസീൽ ടീമിൽ ബാക്കിയുള്ളത് ഫെർണാണ്ടീന്യോ മാത്രമാണെന്നത് ഒരു ഓർമ്മപ്പെടുത്തലിന്റേ അടയാള സൂചകമായി നിൽക്കുന്നു.






1989 കോപ്പാ അമേരിക്ക ഫൈനലിൽ ഉറുഗ്വായ്ക്കെതിരെ മറകാനായുടെ പ്രിയ പുത്രൻ ഫുട്‌ബോൾ ഇതിഹാസം റൊമാരിയോയുടെ വിജയ ഗോളിൽ മറകാനയുടെ നടുമുറ്റത്ത് കാനറികൾ സാംബാ താളം ചവിട്ടിയപ്പോൾ അതിനൊരു പ്രതികാരത്തിന്റെ ധ്വനി ഉണ്ടായിരുന്നു , 1950 മറകാനാസോക്ക് തുല്ല്യമായ പക വീട്ടൽ ആകില്ലേലും ആ വിജയം ബ്രസീലിന്റെ ആധുനിക ഫുട്‌ബോൾ കാലഘട്ടത്തിന് നൽകിയ ഊർജം ചെറുതായിരുന്നില്ല.തുടർന്ന് ഇങ്ങോട്ട് രണ്ട് പതിറ്റാണ്ടോളം കിരീട നേട്ടങ്ങളുടെ സമ്പൽസമൃദ്ധത ബ്രസീൽ ആസ്വദിച്ചതിന് അടിത്തറയേകിയത് മറകാനോയിൽ റൊമാരിയോ -ബെബറ്റോ സഖ്യം നേടികൊടുത്ത കോപ്പാ വിജയം ആയിരുന്നു.
ചരിത്രം ആവർത്തിക്കട്ടെ , വീണ്ടും മുപ്പത് വർഷങ്ങൾക്കിപ്പുറം മറ്റൊരു കോപ്പാ അമേരിക്ക ഫുട്‌ബോളിന്റെ മെക്കയിൽ വിരുന്നെത്തുമ്പോൾ ഞങ്ങൾ  പ്രതീക്ഷിക്കുന്നതും നെയ്മറുടെ രൂപത്തിൽ കൗട്ടീന്യോയുടെ രൂപത്തിൽ ഫിർമീന്യോയുടെ രൂപത്തിൽ നെരസിന്റെ രൂപത്തിൽ മറ്റൊരു റൊമാരിയോയെയും ബെബറ്റോയെയും ആണ്.

Written By - Danish Javed Fenomeno 

Viva Brazil🇧🇷🇧🇷🇧🇷💔💔

Wednesday, May 15, 2019

റായ് - ബ്രസീലിന്റെ കാൽപ്പനിക നക്ഷത്രം 



Happy bday to One of the most underrated Legend in Football History #Rai 😍
ഫുട്‌ബോൾ ഇതിഹാസം സോക്രട്ടീസിന്റെ ഇളയ സഹോദരനും മുൻ ബ്രസീൽ നായകനും കകായുടെ റോൾ മോഡലുമായ അതുല്ല്യ പ്രതിഭ റായ് , പിഎസ്ജി സാവോപൗളോ ക്ലബുകളുടെ ഇതിഹാസതാരമായ 1994 ലോകകപ്പ് ജേതാക്കളുടെ നായകനായിട്ടും ലോകകപ്പ് നായകനെന്ന ആംബാൻഡ് ദുംഗക്ക് നൽകേണ്ടി വന്ന ദൗർഭാഗ്യവാൻ.




~ ബ്രസീൽ കരിയർ ~


മൽസരങ്ങൾ - 48

ഗോൾസ് - 17 
നായകൻ - 28 മൽസരങ്ങളിൽ 
ലോകകപ്പ് മൽസരങ്ങൾ - 4 (1994)
ലോകകപ്പ് നായകൻ - 1994 ലോകകപ്പിൽ 3 മൽസരങ്ങളിൽ 
ലോകകപ്പ് ഗോൾസ് - 1
സൗത്ത് അമേരിക്കൻ ഫുട്ബോളർ ഓഫ് ഇയർ 1992
കിരീടം - 1 , (1994 ലോകകപ്പ് ജേതാവ് )
കോപ്പാ അമേരിക്ക - 1991 രണ്ടാം സ്ഥാനം.

ആറ് സീസണോളം യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ പാരീസ് സൈന്റ് ജർമനൊപ്പം 217 കളികളിൽ നിന്നായി 74 ഗോളുകളും ബ്രസീലിയൻ ക്ലബ് ഫുട്‌ബോളിൽ സാവോപൗളോക്കൊപ്പം 393 കളികളിൽ നിന്നും 118 ഗോളുകളും അടിച്ചു കൂട്ടിയിട്ടുണ്ട് കാൽപ്പനിക ഫുട്‌ബോളിന്റെ സുന്ദരമായ ദൃശ്യാവിഷ്കാരമായിരുന്ന ഈ അവിസ്മരണീയ പ്ലേമേക്കർ.


~ ക്ലബ് കരിയറിൽ ~

653 മാച്ചിൽ നിന്നും 213 ഗോളൂകൾ.

~ ഫുട്‌ബോൾ കരിയറിൽ ~

707 മൽസരങ്ങളിൽ നിന്നും 230 ഗോളുകൾ.

ബ്രസീലിനെ ലോകകപ്പിൽ നയിച്ച തന്റെ ജേഷ്ഠൻ സോക്രട്ടീസിനെ റോൾ മോഡലാക്കി സഹോദരന്റെ പാത പിന്തുടർന്ന റായി മില്ലേനിയം വർഷത്തിൽ പതിനാറ് വർഷത്തെ തന്റെ ഫുട്‌ബോൾ കരിയർ അവസാനിപ്പിച്ചു.

നിലവിൽ സാവോപൗളോയുടെ എക്സിക്യൂട്ടീവ് ഫുട്‌ബോൾ ഡയറക്ടർ ആണ് റായ്.

feliz anniversario Rai Olivera Legend 😘💔🇧🇷🇧🇷🇧🇷

Friday, May 10, 2019

മാജികൽ മൗറ - മിറാക്കിൾ മാൻ ഓഫ് ആംസ്റ്റർഡാം



സാവോപൗളോയുടെ പ്രാന്ത പ്രദേശമായ ദിയദെമയുടെ തെരുവുകളിൽ പട്ടിണിയും ദാരിദ്ര്യവും മറികടന്ന് ഫുട്‌ബോളിലേക്ക് ആവാഹിച്ച ബാല്ല്യം , മഹാ മാന്ത്രികൻ റൊണാൾഡീന്യോയെ റോൾ മോഡലാക്കിയ ലുകാസ് ഡീന്യോയെ തന്റെ സിരകളിലേക്ക് കുത്തിവെച്ച കൗമാരം , സാവോപൗളോ ക്ലബിൽ കരിയർ തുടങ്ങിയ കൗമാരത്തിൽ തന്നെ നെയ്മറോടൊപ്പം ബ്രസീലിന്റെ ഭാവി വാഗ്ദാനം ആയി വാഴ്ത്തപ്പെടുന്നു , ബ്രസീലിൽ നെയ്മർ കഴിഞ്ഞാൽ ഏറ്റവും സ്കിൽഫുൾ & ട്രിക്കി  താരമായി ഫുട്‌ബോൾ പണ്ഡിറ്റുകൾ പ്രകീർത്തിച്ച പ്രതിഭ.എക്കാലത്തെയും മികച്ച ഡ്രിബ്ലിംഗ് സ്പെഷ്യലിസ്റ്റുകളിലൊരാളായിരുന്ന ബ്രസീൽ ഇതിഹാസം ഡെനിൽസണിനോട് സാമ്യമുള്ള പ്ലെയിംഗ് സ്റ്റൈലും ഡ്രിബ്ലിംഗ് മികവും..2011 കോപ്പ അമേരിക്കയിൽ പതിനെട്ടാം വയസ്സിൽ ലുകാസ് അരങ്ങേറുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു.എന്നാൽ ലുകാസിന്റെ പൊസീഷനിലെ ബ്രസീലിന്റെ ധാരാളിത്തം ലുകാസിനെ ഡെനിൽസണെ പോലെ തന്നെ സൂപ്പർ സബ് റോളിലേക്ക് ഒതുക്കി നിർത്തി.
സാവോപൗളോയിൽ അരങ്ങ് തകർത്ത ലുകാസിനെ പൊന്നും വിലക്ക് പിഎസ്ജി കരസ്ഥമാക്കിയപ്പോൾ മൗറയിൽ നിന്നും ഒരുപാട് പ്രതീക്ഷിച്ചിരുന്നു.എന്നാൽ പ്രതിഭയുടെ മിന്നലാട്ടങ്ങൾ ഒഴിച്ചു നിർത്തിയാൽ പാരീസിൽ വമ്പൻ കരിയർ ഡിപ്പ് സംഭവിച്ച് ടോട്ടൻഹാമിലെത്തുമ്പോൾ തനിക്കൊപ്പം പന്തുതട്ടിയവരെല്ലാം ഒരുപാട് നേട്ടങ്ങൾ കൊയ്തു പോയിരുന്നു. എന്നാൽ മൗറിസിയോ പൊച്ചട്ടീന്യോ ലുക്സിനെ ഈ സീസണിൽ തുടർച്ചയായി അവസരങ്ങൾ നൽകിയതോടെ താരതമ്യേനെ മികച പ്രകടനം നടത്താൻ മൗറക്ക് കഴിഞ്ഞു. പൊച്ചട്ടീന്യോ താരത്തെ സെന്റർ സ്ട്രൈകർ ആയും സെക്കൻഡറി സ്ട്രൈകർ ആയും അറ്റാക്കിംഗ് മിഡ്ഫീൽഡറായും റൈറ്റ് വിംഗറായും ലെഫ്റ്റ് വിംഗറായും മുന്നേറ്റനിരയിലെ എല്ലാ പൊസിഷനുകളിലും കളിപ്പിച്ചപ്പോൾ ലുകാസ് ഗോളടിക്കാനും തുടങ്ങി.യുസിഎൽ ഗ്രൂപ്പ് ഘട്ടത്തിൽ ബാഴ്സക്കെതിരെയും പിഎസ്വിക്കെതിരെയും ഗോളടിച്ച താരത്തെ പിന്നീട് സെന്റർ ഫോർവേഡ് റോളിലേക്ക് മാറ്റി കളിപ്പിക്കുകയായിരുന്നു സെമി ഫൈനലിന്റെ ഇരു പാദങ്ങളിലും. നിർണായകമായ ഇന്നത്തെ രണ്ടാം പാദത്തിൽ ടോട്ടൻഹാമിന് കളി അനുകൂലമാക്കിയതും ലുകാസ് ലോറന്റെക്കൊപ്പം ഫോർവേഡ് റോളിൽ കളിച്ചത് മൂലമായിരുന്നു.മൂന്ന് ഗോളിന് പിറകിൽ നിന്ന ശേഷം നാല് മിനിറ്റിനിടെ രണ്ട് ഗോളടിച്ച സ്പർസിനെ മൽസരത്തിലേക്ക് തിരികെ കൊണ്ടുവന്ന താരം സിനിമ ക്ലൈമാക്സുകളെ പോലും വെല്ലു വിധം ഇഞ്ചുറി ടൈമിലെ ആറാം മിനിറ്റിലെ അവസാന സെക്കന്റുകളിലായിരുന്നു വിജയ ഗോളടിച്ച് ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ എക്കാലത്തയും ഗ്രൈറ്റസ്റ്റ്   ഹാട്രിക് പൂർത്തീകരിച്ചത്.
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മിറാക്കിൾ ഹാട്രിക് ഏന്ന് മൗറയുടെ ഹാട്രിക് വിശേഷിപ്പിക്കാം.യുസിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കംബാക്ക് പ്രകടനങ്ങളിലൊന്ന് ടോട്ടൻഹാം പുറത്തെടുത്തപ്പോൾ അതിന് കടപ്പെട്ടിരിക്കേണ്ടത് ലുകാസ് മൗറയുടെ  ഇൻഡിവിഡ്യൽ ബ്രില്ല്യൻസിനോട് തന്നെയാണ്.പണ്ട് ത്തൻെ കൗമാരത്തിൽ തനിക്ക് ലഭിച്ച ഹൈപ്പ് നൊത്ത് ടാലന്റ് പൊട്ടൻഷ്യൽ ടോട്ടൻഹാമിനൊപ്പം കീപ് ചെയ്താൽ മൗറ തിരിച്ചു വരുക തന്നെ ചെയ്യും.കോപ്പ അമേരിക സെലക്ഷനിൽ ടിറ്റക്ക് തലവേദന സൃഷ്ടിക്കുന്നതാണ് മൗറയുടെ ഇന്നത്തെ യുസിഎൽ സെമിഫൈനൽ അൽഭുത പ്രകടനം..
" യായ " - മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രം രചിച്ച രണ്ടക്ഷരം




By - Danish Javed Fenomeno

ജോർജ്ജ് വിയാ , അബ്ദി പെലെ , റോജർ മില്ലാ , മുസ്തഫ ഹാജീ ,റഷീദ്‌ യാക്കീനി , ജെജെ ഒകോചാ, നുവാൻകോ കാനു ,അമുനിക്കെ ,സബീർ ബേ, എൽഹാജി ദിയൂഫ് ,പാട്രിക് എംബോമ,മുഹമ്മദ് അബൂട്രികാ, ദിദിയർ ദ്രോഗ്ബ ,സാമുവൽ എറ്റൂ, ഫെഡ്രിക് കനൗട്ടു ,സെയ്ദു കെയ്റ്റ, സുലൈമാൻ മുൻതാരി , എസ്സിയാൻ , അഡെബേയർ , ഒബി മികേൽ , മുഹമ്മദ് സലാഹ് , സാദിയോ മാനെ...
ഇരുണ്ട ഭൂഖണ്ഡത്തിലേ പട്ടിണിയും ദാരിദ്ര്യത്താലും മൂടികെട്ടിയ കാർമേഘങ്ങളെ മാറ്റി  കാൽപ്പന്തുകളിയിലൂടെ പ്രതീക്ഷയുടെ ആസ്വാദനത്തിന്റെ വെളിച്ചം ഭൂഖണ്ഡത്തിൽ പകർന്നു നൽകിയ മാലാഖമാരായിരുന്നു ഇവർ. ആഫ്രിക്കൻ ഫുട്ബോളിനെ ഫുട്‌ബോൾ ലോകത്ത് ഒരു മേൽവിലാസം സൃഷ്ടിച്ച പ്രതിഭകൾ.മേൽപ്പറഞ്ഞ താരങ്ങളിൽ നിന്നും ഒരു നാമം മനപ്പൂർവ്വം വിട്ടിരിക്കുന്നു. 

യായെ ടൂറെ , യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ പോർക്കളത്തിൽ ആഫ്രിക്കൻ ഫുട്‌ബോളിന് ആഫ്രിക്കൻ വന്യതയും കരുത്തും വേഗവും സ്കോറിംഗും മാത്രമല്ല ക്രിയേറ്റീവ് ഇന്റലിജൻസും തങ്ങൾക്ക് കഴിയുമെന്ന് തെളിയിച്ച ചുരുക്കം ചില ആഫ്രിക്കൻ ഇതിഹാസതാരങ്ങളിലെ ഏറ്റവും പ്രധാനിയായ നാമമായിരുന്നു യായെ ടൂറെയെന്ന ഐവേറിയൻ ഇതിഹാസം.ചെറുപ്പത്തിൽ സെന്റർ ബാക്ക് ആയി കരിയർ തുടങ്ങി മൊണാക്കോയിലും ബാഴ്സലോണയിലും ഡിഫൻസീവ് മിഡ്ഫീൽഡും ഡിസ്ട്രോയർ റോളുകളും കൈകാര്യം ചെയ്ത യായെ അറബി പണതിളപ്പിൽ പുനർജനിച്ച മാഞ്ചസ്റ്റർ സിറ്റിയിൽ ഡിഫൻസീവ് മിഡ്ഫീൽഡർ ഡിസ്ട്രോയർ അറ്റാക്കിംഗ് മിഡ്ഫീൽഡർ എന്ന സപ്പറേറ്റ് റോളുകൾ പൊളിച്ചെഴുതുകയായിരുന്നു മാഞ്ചസ്റ്റർ സിറ്റിയിലൂടെ.ഈ മൂന്നു പൊസിഷനുകളും ഭംഗിയായി നിർവഹിക്കാൻ ഒരാൾ മാത്രം മതിയെന്ന് യായെ എട്ട് വർഷത്ത സിറ്റി കരിയറിലൂടെ  തെളിയിച്ചു.ചരിത്രം ഇല്ലാത്ത മാഞ്ചസ്റ്റർ സിറ്റിക്ക് ചരിത്രം ഉണ്ടാക്കി കൊടുത്തവൻ എന്ന് ഐവറി താരത്തെ കുറിച്ച് ഒറ്റവാക്കിൽ പറഞ്ഞാൽ അതിൽ തെറ്റുപറയാനാകില്ല. 2010 കളിൽ ഡേവിഡ് സിൽവയെ കൂട്ടുപിടിച്ച് യായെ ടൂറെ തങ്ങൾക്ക് ചുറ്റുമായി ബിൽഡ് ചെയ്തെടുത്ത സിറ്റി ടീമിനെ ഇന്നത്തെ മാഞ്ചസ്റ്റർ സിറ്റിയാക്കിയെടുത്തതിന്റെ കഠിനാധ്വാനം അത് യായെ ടൂറെക്ക് മാത്രം അവകാശപ്പെടുന്നതാണ്.

പണത്തിന്റെ പിറകെ പോയി വമ്പൻ ക്ലബുകളിൽ കളിച്ചു മികവ് തെളിയിക്കുന്ന താരങ്ങളുള്ള ഈ ലോകത്ത് , പണത്തിന്റെ പിറകെ തന്നെ പോയി താരതമ്യേന ഒരു ലോ പ്രൊഫൈൽ ക്ലബിലേക്ക് കൂടുമാറി ആ ക്ലബിനെ വമ്പൻ ക്ലബാക്കി മാറ്റാൻ നിർണായക പങ്കു വഹിച്ച താരമായിരുന്ന യായെ എന്നത് തന്നെയാണ് സിറ്റി ഇതിഹാസത്തെ വേറിട്ടു നിർത്തുന്നത്.സിറ്റിയിലൂടെ യായെ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ സമവാക്യങ്ങളെയും ശൈലിയെയും മാറ്റിമറിക്കുകയായിരുന്നു.
സ്പീഡ് പാസ്സിംഗും പവർ ഗെയിമിന്റെയും ഫുട്‌ബോളായിരുന്ന പ്രീമിയർ ലീഗിൽ സിറ്റി ടൂറെയെ കേന്ദ്രബിന്ദുവാക്കി നടത്തിയ പൊസഷൻ ബേസ്ഡ് ഫുട്‌ബോൾ പലപ്പോഴും പ്രീമിയർ ലീഗിനെ റൂൾ ചെയ്യുകയായിരുന്നു.ലിവർപൂൾ മാഞ്ചസ്റ്റർ ചെൽസി ആഴ്സനൽ എന്ന ബിഗ് 4 അച്ചുതണ്ടിൽ കറങ്ങിയ പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിയെ കൂടി ചേർത്ത് ബിഗ് 5 അച്ചുതണ്ടാക്കി മാറ്റിയെഴുതിയത് യായെ ടൂറെയെന്ന കംപ്ലീറ്റ് മിഡ്ഫീൽഡറുടെ മിടുക്ക് തന്നെയാണ്.

ആഫ്രിക്കൻ ഫുട്‌ബോളിലൂടെ തനിക്ക് പരമ്പരാഗതമായി ലഭിച്ച വന്യമായ കരുത്തും ആക്കവും അസാധ്യമായ വർക്ക്റേറ്റും എന്നീ ഘടകങ്ങൾക്കൊപ്പം തന്റെ കരിയറിലൂടെ ആർജ്ജിച്ചെടുത്ത ടെക്‌നിക്കൽ സ്കിൽസും ക്രിയേറ്റീവ് ഇന്റലിജൻസും സമ്മിശ്രണം ചെയ്തപ്പോൾ അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയുടെ ഒരോ മൽസരവും നിയന്ത്രിക്കുന്ന സ്വാധീനശക്തിയായി വളർന്നു.ആ വളർച്ച കണ്ട് ആഴ്സൻ വെംഗറിനും ഗാർഡിയോളക്കും  കുറ്റബോധം തോന്നിയിരിക്കണം.
ചിരിവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിന് മേൽ സിറ്റിക്ക് ആധിപത്യം നൽകിയ ടുറെ 44 വർഷങ്ങൾക്ക് ശേഷം സിറ്റിയെ ഇംഗ്ലീഷ് ലീഗ് ചാമ്പ്യൻമാരാക്കുന്ന കാഴ്ചകളായിരുന്നു 2012ൽ കണ്ടത്.ന്യൂകാസിലിനെതിരെ നേടിയ ലോംഗ് റേഞ്ചർ ഗോൾ ടൂറെ സിറ്റിയെ ടേബിളിൽ മുന്നിലെത്തിക്കുകയാരിരുന്നു.
ശേഷം 2014 സീസണിലും തുടർച്ചയായി രണ്ടാം പ്രീമിയർ ലീഗ് കിരീടം നേടീയ സിറ്റിയുടെ വിജയത്തിന് പിന്നിലെ ചാലകശക്തി യായെ തന്നെയായിരുന്നു. വിൻസെന്റ് കൊംപനിയിലേക്കും ഡേവിഡ് സിൽവയിലേക്കും സെർജിയോ അഗുറോയിലേക്കും എല്ലയ്പ്പോഴും തന്റെ കാൽപാദങ്ങളിൽ നിന്നും ഓരോ ചരട് കെട്ടി വലിച്ച പോലെയായിരുന്നു യായെയുടെ നീക്കങ്ങളും ചലനങ്ങളും.അതായത് സിറ്റിയെ ക്ലോക്കിനോട് ഉപമിച്ചാൽ ക്ലോക്കിലെ മൂന്നു സൂചികളായ കൊംപനിയും സിൽവയും അഗൂറോയും  ഒരൊറ്റ കേന്ദ്രബിന്ദുവിൽ നിന്നായിരുന്നു കറങ്ങുന്നത്.ആ കേന്ദ്രബിന്ദു ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയിൽ യായെ ടൂറെ.ലോംഗ് റേഞ്ചിലും ഫ്രീകിക്കിലും കൃത്യത കാണിച്ചിരുന്ന യായയുടേത് ബനാന കിക്കോ കരിയില കിക്കോ കർവി ഷോട്ടോ ഒന്നുമായിരുന്നില്ല. യായെയുടെ "ഉപ്പൂറ്റി ഷോട്ടുകൾ " വലയിലേക്ക്  പറന്നിറങ്ങുക ഡീവിയേഷൻസോ കർവോ ഒന്നുമില്ലാതെ കൃത്യമായ ലൈനിലൂടെ ആയിരിക്കും എന്നാൽ ഗോളി ആ പാത്ത് മനസ്സിലാക്കി വരുമ്പോഴേക്കും ബോൾ വലയിൽ കയറിയിരിക്കും.ഇത്തരം ഷോട്ടുകൾ നിരവധി തവണ സിറ്റിയുടെ രക്ഷക്കെത്തിയിരുന്നു.

ദിദിയർ ദ്രോഗബ , സാമൂവൽ എറ്റൂ എന്നീ മഹാമേരുക്കളുടെ സമാകാലീകനായി ആഫ്രിക്കൻ ഫുട്‌ബോളിൽ വിലസിയ യായെ റെക്കോർഡോടെ തുടർച്ചയായി  നാല് വർഷങ്ങളിലാണ് ആഫ്രിക്കൻ ഫുട്‌ബോളർ ഓഫ് ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടത്.ദ്രോഗബ സലോമൻ കാലോ യായെയുടെ മൂത്ത സഹോദരനായ കോളോ ടൂറേ അരുനാ കോനേ ഗെർവീന്യോ ബോണി ബെയ്ലി ബാക്ക്രി കോനെ ടിയോറ്റ് എബൂയ ബബൂക്കർ ബാരി തുടങ്ങിയ യൂറോപ്യൻ വമ്പൻ ക്ലബുകളിൽ കളിച്ച താരങ്ങളടങ്ങിയ ഐവറി കോസ്റ്റിന്റെ സുവർണ തലമുറയിൽ ദ്രോഗ്ബെക്കൊപ്പം ടീമിന്റെ അപ്പോസ്തലനായിരുന്നു യായെ ടൂറെ.
നിരവധി തവണ ദൗർഭാഗ്യം കൊണ്ട് മാത്രം തങ്ങളിൽ നിന്നും തെന്നിമാറിയ ആഫ്രിക്കൻ നേഷൻസ് കപ്പ് 2015 ൽ ഐവറി ചരിത്രത്തിലാദ്യമായി കൈപ്പിടിയിൽ ഒതുക്കിയത് യായെയുടെ നേതൃത്വത്തിൽ ആയിരുന്നു.

മൂന്ന് ലോകകപ്പിൽ ബൂട്ടണിഞ്ഞ ദ്രോഗബ - യായെ ടൂറെ ജോഡിയുടെ ഐവേറിയൻ സുവർണ തലമുറയ്ക്ക് ലോകകപ്പിൽ കാമറൂണോ സെനഗലോ ഘാനയോ പ്രകടിപ്പിച്ച മികവ് പുറത്തെടുക്കാൻ കഴിയാതെ പോയത് ഭാഗ്യക്കേട് കൊണ്ട് തന്നെയായിരുന്നു.
അതി സുന്ദരമായ പാസ്സിംഗോടെ ക്രിയേറ്റിവിറ്റിയും പോരാട്ടവീര്യമുള്ള ഫുട്‌ബോൾ ആയിരുന്നു അവർ കളിച്ചിരുന്നത് എന്നാൽ നൈജീരിയയെ പോലെ നിർഭാഗ്യം വിടാതെ പിടികൂടിയ ടീമായിരുന്നു ഐവറി കോസ്റ്റും.
ടൂറേ സഹോദരൻമാരിൽ ഇളയവനും ഫുട്‌ബോൾ താരവുമായിരുന്ന ഇബ്രാഹിം ടൂറേ 2014 ലോകകപ്പിനിടെ  കാൻസർ ബാധിച്ച് അന്തരിച്ചത് ക്ലബ് സീസണിൽ മികച്ച ഫോമിൽ കളിച്ചിരുന്ന യായെയുടെ ലോകകപ്പ് പ്രകടനത്തെ നന്നായി ബാധിച്ചിരുന്നു. രണ്ട് വർഷം മുമ്പേ രാജ്യന്തര ഫുട്‌ബോളിൽ നിന്നും വിരമിച്ച യായെ ടൂറെ ഈ സീസണോടെ ക്ലബ് ഫുട്‌ബോളിൽ നിന്നും വിട പറഞ്ഞ് ഔദ്യോഗിക ഫുട്‌ബോൾ കരിയർ അവസാനിപ്പിക്കുന്നു.
പ്രീമിയർ ലിഗ് കണ്ട , യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ കണ്ട , ആഫ്രിക്കൻ ഫുട്‌ബോൾ കണ്ട , എക്കാലത്തെയും മികച്ച കംപ്ലീറ്റ് മിഡ്ഫീൽഡറായി , പ്ലേമേക്കർമാരിലൊരാളായി , റിസ്ക് ടേക്കറായി , ഗെയിം ചെയ്ഞ്ചറായ , മാച്ച് വിന്നറായി എല്ലാത്തിനും മീതെ ഒരു ചാമ്പ്യനായി യായെയെ ചരിത്രത്തിൽ രേഖപെടുത്തും.
കൂടെ മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രം രചിച്ചവനെന്നും കാലം അദ്ദേഹത്തെ വിളിക്കും.

ഓഹ് " യായ " വീ മിസ്സ് യൂ ഫോർ എവർ , ഗുഡ് ബൈ ടു  " ദ ഹൂമൺ ട്രെയിൻ ഓഫ് ഫുട്‌ബോൾ കോർട്ട്  "

By - Danish Javed Fenomeno
Yaya Touré  Legend

Monday, May 6, 2019

മഞ്ഞയിലെ ബ്രസീലിന്റെ ഫസ്റ്റ് മാച്ച് & ടീം..

1954 ഫെബ്രുവരി 28 , ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമേറിയ ദിവസമാണ്.ഫുട്‌ബോൾ രാജാക്കന്മാരായി വളരാൻ അടിത്തറയേകിയ വിഖ്യാതമായ ബ്രസീലിയൻ ഫെയ്മസ് യെല്ലോ/ബ്ലൂ/വൈറ്റ് ജെഴ്സി കിറ്റിന്റെ അരങ്ങേറ്റം ആയിരുന്നന്ന്.
ചിലിയൻ തലസ്ഥാനമായ സാന്റിയാഗോയിൽ നടന്ന ലോകകപ്പ് യോഗ്യതാ മൽസരത്തിൽ ചിലിയായിരുന്നു എതിരാളികൾ , സെലസാവോയുടെ കിടയറ്റ സ്കിൽഫുൾ സ്ട്രൈകർ ബാൾറ്റസറിന്റെ ഇരട്ട ഗോളിൽ വിജയിച്ചായിരുന്നു മഞ്ഞപ്പടയുടെ ഗോൾഡൻ യെല്ലോ കാലഘട്ടത്തിന് തുടക്കം കുറിച്ചത്.പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല മഞ്ഞപ്പടക്ക്.മഞ്ഞ ജെഴ്സിയിൽ ഗോളടിച്ച പ്രഥമ താരമെന്ന റെക്കോർഡ് ബാൾറ്റസറിന് മാത്രം അവകാശപ്പെട്ടതാണ്.

മഞ്ഞയിൽ കളിച്ച പ്രഥമ ബ്രസീൽ ടീം (From yours Top Left to Bottom Right) 🇧🇷

ഞാൽമാ സാന്റോസ് - RB
നിൽട്ടൺ സാന്റോസ് - LB
ബ്രൻഡാവോസീന്യോ - CB
വെല്യൂഡോ - GK
ബയേർ - MF
പിനെയ്റോ - CB
ജുലീന്യോ - RW
ദിദി - MF
ബാൾറ്റസർ - FW
ഹുംബർട്ടോ ടോസി - FW
ഫ്രാൻസിസ്കോ റോഡ്രിഗസ് - FW
🇧🇷🇧🇷




കഴിഞ്ഞ വർഷം അന്തരിച്ച പ്രശസ്ത ബ്രസീലിയൻ ഡിസൈനർ അൽഡിർ ഷ്ലീ തന്റെ 18ആം വയസ്സിലാണ് യെല്ലോ/ബ്ലൂ/വൈറ്റ് ജെഴ്സി കിറ്റ് ഡിസൈൻ ചെയ്തത്.
ബ്രസീൽ 1919 ൽ സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് നേടിയതിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ഈ വരുന്ന കോപ്പയിൽ വീണ്ടും പഴയ വൈറ്റ് ജെഴ്സി കിറ്റിൽ കളിക്കാനൊരുങ്ങുകയാണ്  ഫുട്‌ബോൾ രാജാക്കൻമാർ.

ByDanish Javed Fenomeno

Sunday, May 5, 2019

" Dirceu - Football's Lost Genius "



അർജന്റീന നാണം കെട്ട ഒത്തുകളി നടത്തി ബ്രസീലിൽ നിന്നും കട്ടെടുത്ത 1978 ലോകകപ്പിലെ ബ്രസീലിന്റെ
" പ്ലെമേക്കർമാരായ ത്രിമൂർത്തികളാണ് " ചിത്രത്തിൽ കാണുന്നത്. "ദ ലെജൻഡറി റിവലീന്യോക്കൊപ്പം"  "വൈറ്റ് പെലെ" സീകോയെയും കാണാം. നടുവിൽ ഉള്ള താരത്തെ ഫുട്‌ബോൾ ലോകത്തിന് അത്ര പരിചയം കാണില്ല.എന്നാൽ 1978 ലോകകപ്പിൽ ബ്രസീലിന്റെ കുന്തമുന   പരിക്കിന്റെ പിടിയിലായിരുന്ന തന്റെ പഴയ ഫോമിന്റെ അയലത്തു പോലുമില്ലാതിരുന്ന  റിവലീന്യോയോ , പെലെയുടെയും റിവലീന്യോയുടെയും പിൻഗാമിയായി വളർന്നു വരുന്ന യുവപ്രതിഭ സീകോയോ ആയിരുന്നില്ല , അത് പതിനൊന്നാം നമ്പർ ജെഴ്സി അണിഞ്ഞ ചിത്രത്തിൽ റിവലീന്യോക്കും സീകോക്കും ഇടയിൽ നിൽക്കുന്ന അറ്റാക്കിംഗ് മിഡ്ഫീൽഡർ ഡിർസു ഗ്വിമാരസ് ആയിരുന്നു.ലോക ഫുട്‌ബോളിൽ വേണ്ടത്ര സുപരിചിതമല്ലെങ്കിലും ബ്രസീലിയൻ ഫുട്‌ബോൾ ലോകത്ത് ഇതിഹാസങ്ങളുടെ ഇടയിൽ തന്നെയാണ് ഡിറസൂവിന്റെ സ്ഥാനം.ടൂർണമെന്റിലുടനീളം ഒരു മൽസരം പോലും തോൽക്കാതെ ക്ലൗഡിയോ കൗട്ടീന്യോയുടെ 1978ലെ ബ്രസീൽ ടീം പുറത്തയത് അർജന്റീന പെറുവുമായി ചേർന്ന് ഒത്തുകളിച്ചു നടപ്പിലാക്കിയ ചതികുഴിയുടെ വിധികൊണ്ട് മാത്രമായിരുന്നു.

ഒരു പക്ഷേ അങ്ങനെയൊന്ന് സംഭവിച്ചില്ലായിരുന്നുവെങ്കിൽ ആ ലോകകപ്പിൽ ബ്രസീൽ ഫൈനലിൽ എത്തുകയും ഡിറസൂ  ലോകകപ്പ് ഗോൾഡൻ ബോൾ പട്ടവും നേടുമായിരുന്നു.ലോകകപ്പിൽ പകരക്കാരനായി തുടങ്ങി തുടർന്ന് ഫസ്റ്റ് ഇലവനിൽ മികവുറ്റ പ്രകടനത്തോടെ സ്ഥിര സാന്നിദ്ധ്യമായി മാറിയ ഡിറസൂ നോക്കൗട്ട് ഘട്ടത്തിൽ പെറുവിനെതിരെയും ഇറ്റലിക്കെതിരെയും ഇരട്ട ഗോളടിച്ചു നിർണായക പ്രകടനം പുറത്തടുത്തു.സ്ട്രൈകർമാരായ റോബർട്ടോ ഡൈനാമിറ്റക്കും  റെയ്നാൾഡോക്കും പിറകിലായി കളിച്ച ഡിറസൂവിന്റെ സൂപ്പർ ഫോം തന്നെയായിരുന്നു പരിക്കുള്ള റിവലീന്യോയെയും സീകോയെയും പലപ്പോഴും പകരക്കാരായി ബെഞ്ചിലിരുത്താൻ പരിശീലകൻ ക്ലോഡിയോ കൗട്ടീന്യോ തീരുമാനിച്ചത്.മൂന്ന് ഗോളോടെ ലോകകപ്പിലെ മൂന്നാമത്തെ മികച്ച താരത്തിനുള്ള ബ്രോൺസ് ബോൾ പട്ടം കരസ്ഥമാക്കിയ ഡിറസൂ  അർജന്റീനയുടെ ഒത്തുകളി ഇല്ലായിരുന്നേൽ  ഗോൾഡൻ ബോളോടെ ലോകകപ്പ് ചരിത്രത്തിലെ അനശ്വരരായ താരങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടേണ്ട നാമമായിരുന്നു.ലോക ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളായ പരിശീലകരായ മരിയോ സഗാലോ ക്ലൗഡിയോ കൗട്ടീന്യോ ടെലി സന്റാന എന്നിവർക്ക് കീഴിൽ വ്യത്യസ്ത ലോകകപ്പുകളിൽ ബൂട്ടണിയാനും ഭാഗ്യം ലഭിച്ച ഏക താരമാണ് ഡിറസൂ.

മൂന്ന് ലോകകപ്പുകളിൽ 11 മൽസരങ്ങളിൽ നിന്നായി നാല് ഗോളുകടിച്ച ഡിറസൂ ഇറ്റാലിയൻ ക്ലബ് ഫുട്‌ബോളിൽ മിന്നിതിളങ്ങിയ താരമാണ്.1985-86സീസണിൽ സീരി എ ബെസ്റ്റ് പ്ലെയർ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഓർക്കുക സീകോയും മറഡോണയും പ്ലാറ്റിനിയും റോസിയും സീരീ എയിൽ കത്തിനിൽക്കുന്ന കാലഘട്ടത്തിൽ ആയിരുന്നു ഡിറസൂവിന്റെ സീരീ എ ബെസ്റ്റ് പ്ലെയർ അവാർഡ്‌ പ്രകടനം എന്നതും ശ്രദ്ധേയമാണ്. നാപോളി അസ്കോളീ വെറോണ തുടങ്ങിയ ഇറ്റാലിയൻ ക്ലബുകളിലും ബൊട്ടഫോഗോ ഫ്ലുമിനെൻസ് വാസ്കോ തുടങ്ങിയ ബ്രസീലിയൻ വമ്പൻമാരിലും കളിച്ചിട്ടുണ്ട് എങ്കിലും അദ്ദേഹത്തിന്റെ കരിയറിലെ പീക്ക് പിരീഡ് അറ്റ്ലറ്റികോ മാഡ്രിഡിൽ കളിച്ച നാല് സീസണുകളായിരുന്നു.
സെലസാവോ ജെഴ്സിയിൽ 44 കളിയിൽ നിന്നായി ഏഴ് ഗോളുകളും ക്ലബ് കരിയറിൽ 500ലധികം മൽസരത്തിൽ നിന്നും 130ഓളം ഗോളുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട് മുൻ ബ്രസീൽ പ്ലേമേക്കർ.




 34 ആം വയസ്സിൽ പതിമൂന്ന് വർഷം നീണ്ട ബ്രസീൽ കരിയറിൽ നിന്നും1986 ൽ വിരമിച്ചെങ്കിലും ക്ലബ് ഫുട്‌ബോളിൽ തുടർന്നും കളിച്ചു.
തന്റെ 43 ആം വയസ്സിലും ക്ലബ് ഫുട്‌ബോളിൽ സജീവമായിരുന്ന ഡിറസൂ മെക്സിക്കൻ ക്ലബിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ , pregnant ആയ തന്റെ ഭാര്യയുടെ അടുത്തക്ക് റിയോയിലേക്ക് തിരിച്ച ഡിറസൂ റിയോ തെരുവിൽ വച്ച് സ്ട്രീറ്റ് റേസ് കാർ ഇടിച്ച് അപകടത്തിൽ പെടുന്നു.1995 സെപ്റ്റംബർ 15 ന് ഫുട്‌ബോൾ ലോകം മറന്നു പോയ ആ അതുല്ല്യ പ്രതിഭ 43 ആം വയസ്സിൽ അന്തരിച്ചു.പിതാവിനെ കാണാൻ കഴിയാതെ പോയ തങ്ങളുടെ നാലാമത്ത മകന് അലസാന്ദ്രോ ഡിറസൂ എന്നായിരുന്നു ഡിറസൂവിന്റെ ഭാര്യ പേരിട്ടത്.




എട്ടു വർഷം നീണ്ട ഡിറസൂവിന്റെ ഇറ്റാലിയൻ ക്ലബ് കരിയറിലെ  അവസാന വർഷങ്ങളിൽ ഇറ്റാലിയൻ സീരീ സി ക്ലബായ എബോളിറ്റാനക്ക് വേണ്ടി കളിച്ചിരുന്ന ഡിറസൂവിനെ ക്ലബ് ആദരിച്ചത് എബോളി നഗരത്തിൽ സ്ഥിതിചെയ്യുന്ന തങ്ങളുടെ ഹോം സ്റ്റേഡിയത്തിന് "സ്റ്റേഡിയോ ജോസ് ഗ്വിമാരസ് ഡിറസൂ" എന്ന പേർ ചാർത്തി നൽകിയായിരുന്നു.

ഫോർമീഗ്വീന്യാ (ഉറുമ്പ്) എന്ന നിക്ക്നെയ്മിൽ ആരാധകർ ഡിറസൂവിനെ വിളിച്ചത്  കാൽപ്പന്തുകളിയോടുള്ള അദ്ദേഹത്തിന്റെ ലഹരിയും കഠിനാധ്വാനവും പാഷനും കൊണ്ട് തന്നെയായിരുന്നു." ഫൗൾ ചെയ്തു ജയിക്കുന്നതിലും ഭേദം ഫൗൾ ചെയ്യാതെ തോൽകുന്നതാണ് " എന്ന ടെലി സന്റാനയുടെ പ്രത്യയശാസ്ത്രത്തെ അതേ പടി അനുസരിച്ച് ഫുട്‌ബോളിനെ സമീപിച്ച താരമായിരുന്നു ഡിറസൂ.അതുകൊണ്ട് തന്നെ കളിക്കളത്തിലും കളത്തിന് പുറത്തും തികഞ്ഞ മാന്യനായ വ്യക്തിത്വമായിരുന്നു ഈ പ്ലേമേക്കർ. തന്റെ 25 വർഷത്തെ ഫുട്‌ബോൾ കരിയറിൽ ഒരു ചുവപ്പ് കാർഡ് പോലും അദ്ദേഹം കണ്ടിട്ടില്ല , മാത്രമല്ല തന്റെ വ്യക്തി ജീവിതത്തിൽ ആൽക്കഹോളിനോ പെണ്ണിനോ മറ്റു ലഹരികൾക്കോ അദ്ദേഹം അടിമപ്പെട്ടിരുന്നില്ല.

ജോസ് ഗ്വിമാരസ് ഡിറസൂവിന് ലഹരി ഒന്നു മാത്രമായിരുന്നു " ഫുട്‌ബോൾ " ആ ലഹരി തന്റെ മരണം വരെ കളിച്ചു ആസ്വദിച്ചാണ് ആ അതുല്ല്യ പ്രതിഭ വിട പറഞ്ഞത്.

By - Danish Javed Fenomeno

#Dirceu 

Wednesday, May 1, 2019

Sadio Mane - " ദ മൊമന്റം ഓഫ് റെഡ്സ് "



എൽഹാജി ദിയൂഫ് ഫുട്‌ബോളിൽ ഒരിടം സൃഷ്ടിച്ച നൽകിയ സെനഗൽ എന്ന കൊച്ചു രാഷ്ട്രം ഇന്ന് ലോകമറിയപ്പെടുന്നത് സാദിയോ മാനെയെന്ന ലിവർപൂൾ സൂപ്പർ താരത്തിന്റെ പേരിലാണ്.2002 ലോകകപ്പിൽ ലോക ചാമ്പ്യൻമാരായ ഹെൻറി സിദാൻ തുറാമിന്റെ ഫ്രാൻസിനെയും ലാർസന്റെയും ല്യൂങ്ബർഗിന്റെയും സ്വീഡനെ തകർത്തും റെക്കോബയുടെയും ദാരിയോ സിൽവയുടെ ഉറുഗയെയും തൊമാസണന്റെയും എബ്ബെ സാൻഡിന്റെയും റൊമദാലിന്റെയും ഡാനിഷ് പടയെ വിറപ്പിച്ചും ക്വാർട്ടർ വരേ മുന്നേറി ആഫ്രിക്കൻ വന്യമായ ഫുട്‌ബോൾ ശൈലി റോജർ മില്ലയുടെ കാമറൂണിന് ശേഷം ഒരിക്കൽ കൂടി അവതരിപ്പിച്ച് ലോകത്തെ അമ്പരിപ്പിച്ച എൽഹാജി ദിയൂഫിന്റെയും ബൗബ ദിയോപിന്റെയും ഖലീൽ ഫാദിഗയുടെയും ഹെൻറി കാമറയുടെയും അലിയു സിസ്സേയുടെയും സാലിഫ് ദയേവുവിന്റെയും സെനഗലീസ് സംഘം ഫുട്‌ബോൾ ചരിത്ര താളുകളിൽ ഇടംപിടിച്ചപ്പോൾ സാദിയോ മാനെ എന്ന ദാരിദ്ര്യം നിറഞ്ഞ ആഫ്രിക്കൻ ബാല്ല്യം അന്നത്തെ ഏതൊരു ആഫ്രിക്കൻ ബാല്ല്യത്തെ പോലെയും ഫുട്‌ബോളിന്റെ മഹാമാന്ത്രികൻ റൊണാൾഡീന്യോയുടെ കടുത്ത ആരാധകനായിരുന്നു.ബ്രസീലിന്റെയും റൊണാൾഡീന്യോയുടെയും ആരാധകനായി ലോകകപ്പ് കളികളിൽ ശ്രദ്ധിച്ചിരിക്കുമ്പോൾ ആ പതിനൊന്ന്കാരൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല സ്വന്തം രാജ്യത്തെ തേര് തെളിച്ച് ദിയൂഫും സംഘവും ലോകകപ്പിൽ അൽഭുത കുതിപ്പ് നടത്തുമെന്ന്.റൊണാൾഡീന്യോയേന്ന വിശ്വ പ്രതിഭയും അന്നത്തെ സെനഗലിന്റെ വിസ്മയകുതിപ്പുമായിരുന്നു സാദിയോ മാനെയുടെ ഫുട്‌ബോൾ കരിയറിൽ പ്രചോദനമായി തീർന്നത്.ഒരു ഫുട്ബോൾ താരമെന്ന നിലയിൽ റൊണാൾഡീന്യോയും ഒരൂ  സെനഗലീസ് പ്ലെയർ എന്ന നിലയിൽ എൽഹാജി ദിയൂഫും ആണെന്റെ ഹീറോയെന്നായിരുന്നു മാനെ പിൽക്കാലത്ത് അഭിപ്രായപ്പെട്ടത്.ഇരുവരുമാണ് മാനെയുടെ ഫുട്‌ബോൾ താരത്തിന്റെ വളർച്ചയ്ക്ക് നിർണായക പ്രേരകശക്തികളായത്.ഫ്രഞ്ച് ക്ലബ് മെറ്റ്സിലൂടെ യൂറോപ്യൻ ഫുട്‌ബോളിൽ പിച്ചവെച്ച മാനെ സൗംതാപ്ടണിലൂടെ ലോക ശ്രദ്ധയാകർഷിച്ച ശേഷം ആൻഫീൽഡിലേക്ക് വന്നതോടെ ലിവർപൂളിലൂടെ ലോക ഫുട്ബോളിലെ തന്നെ സൂപ്പർ താരമായി വളരുകയായിരുന്നു.

ലോക ഫുട്‌ബോളിൽ കഴിഞ്ഞ രണ്ടു സീസണായി ഏറ്റവും മികച്ച അറ്റാക്കിംഗ് ഫൈനൽ തേഡുകളിലൊന്ന് ലിവർപൂളിന് സ്വന്തമാണ്.കൗട്ടീന്യോ ബാഴ്സയിലേക്ക് പോയപ്പോഴായിരുന്നു സലാ മാനെ ഫിർമീന്യോ ത്രയത്തിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ലോകം കണ്ടത്.കഴിഞ്ഞ സീസണിൽ മൂവരും കൂടി അടിച്ചു കൂട്ടിയത് 97 ഗോളാണ്.സലാഹിന്റെയും ഫിർമീന്യോയുടെയും നിഴലിലൊതുങ്ങി കഴിഞ്ഞിരുന്ന പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറവും വേഗമേറിയ ഹാട്രികിനുമയായ സാദിയോ മാനെ ആണ് നിലവിലെ സീസണിലെ ലിവർപൂൾ ഫ്രന്റ് ത്രീയിലെ ബിഗ് ഹിറ്റർ.കഴിഞ്ഞ യുസിഎല്ലിൽ ലിവർപൂൾ winning മൊമന്റം ഫൈനൽ വരെ ഒരുപോലെ നിലനിർത്തുന്നതിൽ നിർണായക പങ്കു വഹിച്ച സെനഗൽ സൂപ്പർ താരം ഈ സീസണോടു കൂടി ലിവർപൂൾ എയ്സ് താരമായി വളർന്നിരിക്കുന്നു.

"ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളമാകും" എന്ന ചൊല്ല് മാനെയുടെ കാര്യത്തിൽ നൂറു ശതമാനം ശരിയാണ്.കൗട്ടീന്യോ ലിവർപൂൾ വിട്ടപ്പോൾ ബ്രസീൽ പ്ലേമേക്കർ ലിവർപൂളിൽ സൃഷ്ടിച്ച ശൂന്യത അക്ഷരാർത്ഥത്തിൽ മുതലെടുത്തത് സലാഹോ ഫിർമീന്യോയോ ആയിരുന്നില്ല അത് സാദിയോ മാനെയായിരുന്നു.ലിവർപൂളിൽ കൗട്ടീന്യോ ഉപയോഗിച്ച പത്താം നമ്പർ ജെഴ്സി ക്ലബ് തനിക്ക് വെറുതെ തന്നത് അല്ലെന്ന് അടിവരയിടുന്ന തകർപ്പൻ പ്രകടനമാണ് സാദിയോ മാനെ കഴിഞ്ഞ സീസൺ മുതൽ പുറത്തെടുത്തു കൊണ്ടിരിക്കുന്നത്.സെക്കന്റ് സ്ട്രൈകർ ആയും ഇടത് വിംഗർ ആയും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന മാനെ , ഫിർമീന്യോ ഡീപ്പിലോട്ട് ഇറങ്ങി കളിക്കുമ്പോഴാണ് കൂടുതൽ സ്പേസ് സൃഷ്ടിക്കുന്നതും കൂടുതൽ അപകടകാരിയാവുന്നതും
മാത്രമല്ല റോബർട്സണിന്റെ ഓവർലാപ്പിംഗും കെയ്റ്റയുമായും ഇന്റർചെയ്ഞ്ചും ചെയ്ത് ഇടത് സൈഡിൽ മികച്ച ഒത്തിണക്കം പ്രകടിപ്പിക്കുന്ന മാനെ കോട്ടീന്യോ പോയതോടെ ദുർബലമായ ഇടതു വിംഗ് ലിവർപൂളിന്റെ അറ്റാക്കിംഗുകളിലെ സ്വാധീനിക്കുന്ന ഏറ്റവും ശക്തമായ സൈഡ് ആക്കി മാറ്റുകയായിരുന്നു സെനഗലീസ് പ്ലേമേക്കർ.. മാനെ ഫിനിഷിങിൽ മുമ്പെങ്ങുമില്ലാത്ത വിധം സീസൺ തുടക്കം മുതലേ കൃത്യത കാഴ്ചവെച്ചതോടെ ഫിർമീന്യോയും സലാഹും കൂടുതൽ സ്വതന്ത്രമാവുകയും ഫിർമീന്യോക്ക് മാനെക്കും സലാഹിനും പിറകിൽ മിഡ്ഫീൽഡിലോട്ട് ഇറങ്ങി കളിക്കാനും കഴിഞ്ഞു.ഇരു വിംഗുകളിലെയും ആർനോൾഡ് റോബർട്സൺ എന്നിവരുടെ സാന്നിദ്ധ്യവും മാനെ സലാഹ് ഫിർമീന്യോ അറ്റാക്കിംഗ് തേഡിൽ അതിനിർണായകമായി.

കഴിഞ്ഞ സീസണിൽ പത്ത് ഗോളടിച്ച് ഫിർമീന്യോക്കും സലാഹിനുമൊപ്പം ജോയിന്റ് യുസിഎൽ ടോപ്സ്കോറർ ആയിരുന്ന മാനെ ലിവർപൂൾ റിയലിനോട് തോറ്റ ഫൈനലിലും നിർണായക ഗോൾ സ്കോർ ചെയ്തു മികവുറ്റ പ്രകടമാണ് കാഴ്ചവെച്ചത്.എന്നാൽ കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ തന്റെ യുസിഎൽ പ്രകടനത്തിനൊത്ത നിലവാരം കാഴ്ചവെക്കാനാകാതെ പോയ താരം നിലവിലെ ലിഗ് സീസണിൽ 20 ഗോളോടെ ടോപ് സ്കോറർ ലിസ്റ്റിൽ മുന്നിലാണ്.മാത്രമല്ല യുസിഎൽ നോക്കൗട്ട് റൗണ്ടുകളിൽ കളിച്ച എല്ല മൽസരങ്ങളിലും ഗോളടിച്ച ഏക താരം കൂടിയാണ് മാനെ.
സീസണിൽ മൊത്തം 24 ഗോളും 5 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ച മാനെ ഗോൾഡൻ ബൂട്ട് റേസിൽ സലാഹിന് തൊട്ടു പിറകിൽ ആണ്.കഴിഞ്ഞ തവണ കൈവിട്ടു പോര ലീഗ് കിരീടവും യുസിഎൽ കിരീടവും ഇത്തവണ രണ്ട് വിജയങ്ങൾ മാത്രം അകലെ നിൽക്കുമ്പോൾ ലിവർപൂളും യുർഗൻ ക്ലോപും ഉറ്റുനോക്കുന്നത് മുൻ ലിവർപൂൾ-സെനഗൽ സൂപ്പർ താരമായിരുന്ന എൽ ഹാജി ദിയൂഫിന്റെ പിൻമുറക്കാരനായ സാദിയോ മാനെയുടെ പ്രകടനത്തിലേക്ക് തന്നെയാണ്.

By - #Danish Javed Fenomeno

#Mane #YNWA
റെഡ്സിന്റെ " അസിസ്റ്റ് " ഇരട്ടകൾ 



ലിവർപൂളിന്റെ അറ്റാക്കിംഗ് ഫ്രന്റ് ത്രീകളായ സലാ മാനെ ഫിർമീന്യോ, പ്ലെയർ ഓഫ് സീസണായ ഡിഫന്റർ വിർജിൽ വാൻ ഡൈക് എന്നിവരെ പോലെ തന്നെ ക്ലബിന്റെ സീസണിലെ നിർണായക സാന്നിദ്ധ്യങ്ങളാണ് വിംഗ് ബാക്ക് ഇരട്ടകളായ ട്രെന്റ് അലക്സാണ്ടർ ആർനോൾഡും ആന്റി റോബർട്സണും. ഒരു വിംഗ് ബാക്കിനെ സംബന്ധിച്ച് പ്രീമിയർ ലീഗിൽ മുമ്പെങ്ങുമില്ലാത്ത സമാനതകളില്ലാത്ത ഫോമിലാണിന്ന് ഇരുവരും.ലിവർപൂളിന്റെ വിജയങ്ങൾക്ക് പിന്നിലെ അതി നിർണായകമായ ചിലകശക്തികളാണ് ഈ സ്കോട്ടിഷ് - ഇംഗ്ലീഷ് ജോഡി.ഡിഫൻസിലും ഓവർലാപ്പിംഗ് റണ്ണുകളിലും എണ്ണയിട്ട യന്ത്രം പോലെ കുതിക്കുന്ന ഇരുവരുടെയും influence ആണ് മാനെക്കും സലാഹിനും ഇരു വിംഗുകളിലും സ്വതന്ത്രമായി കളിക്കാൻ കഴിയുന്നത്.
രണ്ടു വിംഗുകളിലും പ്ലേമേക്കർ റോൾ നിർവഹിക്കുന്ന താരങ്ങളാണ് ട്രെന്റും റോബർടസണും.നിലവിലെ ലിവർപൂൾ അറ്റാക്കിംഗിൽ ക്ലോപ്പിന്റെ സിസ്റ്റത്തിൽ ഏറ്റവുമധികം ടാക്ക്റ്റിക്കൽ പ്രാധാന്യമുള്ള സൈഡായ ഇടതു വിംഗ് മാറാൻ കാരണം ആന്റി റോബർട്സൺ - മാനെ കൂട്ട്ക്കെട്ട് ആണ്.അതിന്റെ ബുദ്ധികേന്ദ്രമാകട്ടെ റോബർട്സൺ തന്നെയാണ്. സാദിയോ മാനെക്ക് കൃത്യമായി സ്പേസുകൾ സൃഷ്ടിച്ചു നൽകുന്ന റോബർട്സണിന്റെ  ബോളുകളും നീക്കങ്ങളും ടീമിന്റെ വിജയത്തിന് ആധാരമാവുന്നു.കഴിഞ്ഞ സീസണിൽ ക്ലോപ്പിന്റെ ടീമിൽ ടാക്റ്റിക്കലി പ്രാധാന്യമുള്ള താരം റോബർട്ടോ ഫിർമീന്യോ ആയിരുന്നേൽ ഈ സീസണിൽ അത് ആന്റി റോബർട്സൺ ആണെന്നത് നിസംശയം പറയാൻ സാധിക്കും.സ്കോട്ടിഷ് താരത്തിന്റെ ഡിഫൻസീവ് മികവും ഡിഫൻസിലെ ഒറ്റകൊമ്പനായ വാൻ ഡൈക്കിന് തുണയാകാറുണ്ട്.

ടീമിന്റെ അറ്റാക്കിംഗ് നീക്കങ്ങളിലെ ക്രിയേറ്റീവ് എലമെന്റ്സ് ആണ് റെഡ്സിന്റെ  ചിറകുകളായ ഇരുവരും.വലതു സൈഡിൽ സലാഹിന് ഫ്രീഡം സൃഷ്ടിച്ചു നൽകുന്ന ട്രെന്റിന്റെ കൃത്യതയാർന്ന ക്രോസുകൾ പലപ്പോഴും എതിർ ബോക്സിൽ മാനെയും വാൻഡൈക്കും സലാഹും ഗോളാക്കി മാറ്റുന്നു.മാത്രമല്ല സെറ്റ്പീസ് സ്പെഷ്യലിസ്റ്റു കൂടിയാണ് ഇംഗ്ലീഷ് ഫുട്‌ബോളിന്റെ ഭാവി വാഗ്ദാനം ആയ യുവതാരം ട്രെന്റ് അലക്സാണ്ടർ ആർനോൾഡ്.

സീസണിൽ ഏറ്റവും അധികം അസിസ്റ്റുകൾ സ്വന്തമാക്കിയ താരങ്ങളാണ് ലിവർപൂൾ വിംഗ്ബാക്കുകൾ.13 അസിസ്റ്റുമായി സീസൺ ടോപ്പർ ആണ് ആന്റി റോബർട്സൺ , തൊട്ടുപിന്നാലെ 11 അസിസ്റ്റുമായി ആർനോൾഡുമുണ്ട്.
പിഎഫ്എ ഇലവൻ ഓഫ് സീസണിൽ ഇടം പിടിച്ച റോബർട്സണും ആർനോൾഡും തന്നെയാണ് ഇന്ന് കാമ്പ് നൂവിൽ ബാഴ്സക്കെതിരെ ലിവർപൂളിന്റെ നീക്കങ്ങളിൽ നിർണായകമാവുക.

#Ynwa