Sunday, June 30, 2019

ബ്രസീലിനും ടിറ്റക്കും ജീവൻ നൽകി അലിസൺ 



2011 കോപ്പ അമേരിക്ക , 2015 കോപ്പാ അമേരിക്ക എന്നീ രണ്ട് എഡിഷനുകളിലെ ക്വാർട്ടറുകളിൽ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ട് എന്ന കടമ്പയിലെത്തിച്ച ശേഷം പുറത്താക്കിയ ടീമാണ് ജോസ് ലൂയിസ് ചിലാവർട്ടിന്റെ പിൻമുറക്കാരായ പര്വാഗ്ഗെ.ഏതാണ്ട് അതിനു സമാനമായ സാഹചര്യമാണ് അവർ ഇത്തവണയും ഗെയിം പ്ലാൻ ചെയ്ത് കളത്തിൽ നടപ്പിലാക്കിയതും.എന്നാൽ ചാമ്പ്യൻസ് ലീഗുൾപ്പെട കഴിഞ്ഞ സീസണിലെ കീരീട നേട്ടത്തിൽ ലിവർപൂളിന്റെ രക്ഷകനായി അവതരിച്ച അലിസണിന്റെ പെനാൽറ്റി സേവ് കാനറികളുടെ രക്ഷക്കെത്തുകയായിരുന്നു ഷൂട്ടൗട്ടിൽ.
ഷൂട്ടൗട്ടിലെ ഗുസ്താവോ ഗോമസിന്റെ ആദ്യ കിക്ക് തന്നെ തടുത്തിട്ട അലിസൺ നൽകിയ മേൽക്കൈ ബ്രസീലിന്റെ വിജയത്തിന് അടിത്തറയേകിയപ്പോൾ നാലാം കിക്ക് ഫിർമീന്യോ പുറത്തേക്കടിച്ച സ്വിറ്റേഷൻ മുതലെടുക്കാൻ പരാഗ്വായ്ക്ക് കഴിയാതെ പോയതും ബ്രസീലിന് അനുകൂലമായ റിസൽറ്റിന് കാരണമായി.
അവസാന നിർണായക കിക്ക് ലക്ഷ്യത്തിലെത്തിച്ചു ജീസസ് പരാഗ്വായൻ പരീക്ഷണത്തെ മറികടന്ന് ടീമിനെ  സെമിയിലെത്താൻ സഹായിച്ചു.

പോർട്ടോ അലഗ്രയിലെ ഗ്രെമിയോ അറീനയിൽ 5 മാൻ ഡിൻസീവ് ഫോർമേഷനാണ് പരാഗ്വെ ബ്രസീലീനെതിരെ പ്രയോഗിച്ചത്.പെനാൽറ്റി ഷൂട്ടൗട്ട് ലക്ഷ്യം വെച്ച് മാത്രമായിരുന്നു പരാഗ്വായുടെ ഈ തന്ത്രം.മാത്രമല്ല  5 മാൻ ഡിഫൻസ് ടിറ്റെയുടെ അറ്റാക്കിംഗ് ഫുട്‌ബോളിന് എന്നും വെല്ലുവിളി സൃഷ്ടിച്ചുട്ടെണ്ടെന്ന ചരിത്രം കൂടി പരാഗ്വായ് പരിശീലകൻ മുൻകൂട്ടി കണക്കുകൂട്ടിയിരിക്കണം. 2018ലെ റഷ്യൻ ലോകകപ്പ് ക്വാർട്ടറിൽ ബെൽജിയം ബ്രസീലിന്റെ ആക്രമണങ്ങളെ ചെറുത്തത് അഞ്ചു പേരെ ഡിഫൻസിൽ വിന്യസിച്ചിട്ടായിരുന്നു.മാത്രമല്ല 2017 ൽ ടിറ്റക്ക്  കീഴിൽ  യൂറോപ്യൻ വമ്പൻമാരായ ഇംഗ്ലീഷ് ടീമിനെ നേരിട്ട  ബ്രസീലിനെതിരെ ഇറ്റാലിയൻ ഫുട്‌ബോൾ കാൽപ്പന്തുകളിക്ക് നൽകിയ സംഭാവനയായ കറ്റനാസിയോ  (5 മാൻ ഡിഫൻസീവ് സിസ്റ്റം ) ത്രീ ലയൺസ് പ്രയോഗിച്ചപ്പോൾ ബ്രസീൽ പതറിയതും മറ്റൊരു ഉദാഹരണമായി പരാഗ്വായ് കോച്ചിന് മുന്നിലുണ്ടായിരുന്നു. പരാഗ്വെയ്ൻ തന്ത്രങ്ങൾ ഗോൾ കീപ്പർ ഗട്ടിറ്റോയുടെ അപാരമായ സേവിംഗ് മികവോടെ ബ്രസീലിന്റെ ആക്രമണങ്ങളെ  ശക്തമായി പ്രതിരോധിച്ച് വിജയിച്ചപ്പോൾ വിരസമായ സമനിലയിൽ അവസാനിക്കുകയായിരുന്നു മൽസരം.
കോപ്പയിൽ ഒരു കളി പോലും ജയിക്കാതെ രണ്ട് സമനില കൊണ്ട് മാത്രം ഭാഗ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ മികച്ച മൂന്നാം സ്ഥാനക്കാർ എന്ന ലേബലിൽ ക്വാർട്ടിൽ കടന്ന പരാഗ്വായ്യെ പോലെയൊരു ടീമിനോട് ഗ്രൂപ്പ് ചാമ്പ്യൻസായി ക്വാർട്ടറിൽ കടന്ന സെലസാവോ എങ്ങനെ ഗോൾരഹിത സമനിയിൽ തളക്കപ്പെട്ടു ?എന്തുകൊണ്ട് സെമിയിലെത്താൻ ഷൂട്ടൗട്ടിലേക്ക് മൽസരം പോയി?

ഉത്തരങ്ങൾ പല കാരണങളായി ചൂണ്ടിക്കാട്ടാം , അതിലൊന്നാണ്  ലാറ്റിനമേരിക്കൻ ഫുട്‌ബോളിൽ ഡിഫൻസീവ് ഫുട്‌ബോൾ ട്രഡീഷൻ കാലങ്ങളായി ഫോളോ ചെയ്യുന്ന ഒരേയൊരു ടീമാണ് പരാഗ്വെയ്.മൽസരം ജയിക്കാൻ ഏതറ്റം വരെയും ഡിഫൻസീവ് സിസ്റ്റം പിന്തുടരുന്ന ടീം.ഇങ്ങനെയൊരു ടീമിനെ കോംപറ്റേറ്റീവ് ടൂർണമെന്റിലെ നോക്കൗട്ട് റൗണ്ടിൽ നേരിടുമ്പോൾ ഗ്രൂപ്പ് ഘട്ടത്തിൽ പ്രയോഗീച്ച ആർതർ കൗട്ടീന്യോ ഫിർമീന്യോ എന്നീ സഖ്യത്തിനെ ആശ്രയിച്ചുള്ള ക്രിയേറ്റീവ് അറ്റാക്കിംഗ് ടാക്റ്റീസിന് പുറമേ പതിവിന് വിപരീതമായി സ്പെഷ്യൽ തന്ത്രങ്ങൾ മുൻകൂട്ടി ടിറ്റെ കണ്ടിരിക്കണമായിരുന്നു. ഈ ഘട്ടത്തിലാണ് നെയ്മറെ പോലെയൊരു ഡിഫ്റൻസ് മേക്കറുടെ സാന്നിദ്ധ്യം ടീമിന് അനിവാര്യം , അതായത് ടീമിന്റെ ആക്രമണങ്ങളിലെ എക്സ് ഫാക്ടർ  റോൾ  ടിറ്റെ കണ്ടെത്തണമായിരുന്നു.കഴിഞ്ഞ പെറുവിനെതിരെ മൽസരത്തിൽ എവർട്ടൺ ആയിരുന്നു ഈ റോൾ എങ്കിൽ പരാഗ്വെക്കതിരെ അങ്ങനെയൊരു ഇൻഡിവിഡ്യൽ ഇല്ലാതെ പോയത് മൽസരം ഷൂട്ടൗട്ടിലേക്ക് നീളാൻ ഒരു കാരണമായി. 

സെലസാവോ നേരിട്ട മറ്റൊരു വെല്ലുവിളി ആയിരുന്നു പരാഗ്വായ്ക്ക് കൃത്യമായ ഗെയിം പ്ലാനുണ്ടായിരുന്നുവെന്നത്.മുകളിൽ പ്രതിപാദിച്ച പോലെ മൽസരം തുടങ്ങും മുമ്പേ ഷൂട്ടൗട്ട് മാത്രം ലക്ഷ്യം വെച്ച് മൽസര തന്ത്രമൊരുക്കുക.ആക്രമണത്തേക്കാൾ തങ്ങൾക്ക് എളുപ്പത്തിൽ ബ്രസീലിനെ കീഴടക്കാൻ സാധിക്കുക ഡിഫന്റിംഗിലൂടെ മാത്രമാണെന്ന അവബോധം പരാഗ്വായ്ക്കുണ്ടയിരുന്നു.കാരണം ആക്രമണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കളിച്ച ബൊളീവിയെയും പെറുവിനെയും ബ്രസീൽ അറ്റാക്കിംഗ് തകർത്തു വിട്ടിട്ടുണ്ട് , അതേ സമയം ഡിഫൻസീവ് ഫുട്‌ബോൾ കളിച്ച വെനെസ്വെലയോട് വാർ വില്ലനായെങ്കിലും ബ്രസീലിന്റെ ആക്രമണനിര പാളുന്നതും നമ്മൾ കണ്ടതാണ്.ബ്രസീലിന്റെ വീക്ക് പോയിന്റ് മനസ്സിലാക്കിയ ശേഷം മഞ്ഞപ്പടയെ നേരിടാൻ കളത്തിൽ അപാരമായ ഫിസിക്കൽ പ്രസൻസോടെയുള്ള കൃത്യമായി ഡിഫൻസീവ് സ്ട്രാറ്റജിക് പ്ലാനിംഗ് രൂപപ്പെടുത്തിയ പരാഗ്വായ് തങ്ങളുടെ പദ്ധതി ഗ്രെമിയോ അറീനയിൽ നടപ്പാക്കുന്നതിൽ വിജയിച്ചതോടെ ബ്രസീൽ ആക്രമണനിര ലക്ഷ്യബോധമില്ലാതെ തളർന്നു.

2014 ലോകകപ്പ് സെമിയിലെ ദുരന്തത്തിന് ശേഷം അന്താരാഷ്ട്ര ടൂർണമെന്റികളിൽ സെലസാവോ പ്രകടമാക്കുന്ന ബ്രസീലിന്റെ നോക്കൗട്ട് റൗണ്ട് ഫിയർ ആണ് കാനറികള് ഗോൾ രഹിത സമനിലയിൽ തളക്കപ്പെട്ടതിന് മറ്റൊരു കാരണമായി ഞാൻ കാണുന്നത്.ഒരു ചെറിയ പിഴവ് മാത്രം മതി ടൂർണമെന്റ് സ്വപ്നങ്ങൾ അവസാനിക്കാൻ എന്ന ധാരണ കോച്ചിനും താരങ്ങൾക്കുണ്ടായിരുന്നു.കഴിഞ്ഞ ലോകകപ്പ് ക്വാർട്ടർ തന്നെ അതിനൊരു ഉദാഹരണമല്ലേ.കാസെമീറോയുടെ അഭാവത്തിൽ പകരം വന്ന ഫെർണാണ്ടീന്യോയുടെ രണ്ട് പിഴവുകൾ മൽസരം ബ്രസീലിൽ നിന്നും ബെൽജിയം തട്ടിയെടുക്കുകയായിരുന്നു.അതുകൊണ്ട് തന്നെ അതീവ ജാഗ്രതയോടെയാണ് കളിക്കാർ പന്തുത്തട്ടിയതെന്ന് അവരുടെ കേളീ ശൈലിയിലും മുഖഭാവത്തിലും പ്രകടമായിരുന്നു.

ഭാഗ്യം ഒരു സുപ്രധാന ഘടകമാണ്.സമ്മർദ്ദത്തിനടിമപ്പെട്ടതോടെ തുടർച്ചയായി ടീമിന്റെ ഷോട്ടുകൾ ലക്ഷ്യബോധമില്ലാതെ പോയത് ഭാഗ്യക്കേട് കൊണ്ടായിരുന്നു. വില്ല്യന്റെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചത് അവിശ്വസനീയതോടാണ് കണ്ടത്.എവർട്ടൺ കൗട്ടീന്യോ ഷോട്ടുകൾ ഡിഫ്ലക്റ്റ് ചെയ്തു പുറത്തേക്ക് പോയതും ജീസസ് ഫിർമീന്യോ സുവർണ അവസരങ്ങൾ നഷ്ടപ്പെടുത്തിയതും കാനറികളുടെ ദിവസമല്ലെയിതെന്ന് തെളിയിക്കുന്നതായിരുന്നു.

ലോകകപ്പ് പരാജയത്തിന് ശേഷം ടിറ്റയുടെ ബ്രസീലിന്റെ പെർഫോമൻസ് ഗ്രാഫ് കുറയുന്നതായി അനുഭവപ്പെടുന്നു.യോഗ്യതാ റൗണ്ടിലെ പ്രകടനം ലോകകപ്പിലോ ലോകകപ്പിന് ശേഷമോ പുറത്തെടുക്കാൻ ടിറ്റെക്ക് കഴിഞ്ഞിട്ടില്ല.ഇതിനൊരു ഫാകറ്ററാണ് ബ്രസീലിന്റെ അറ്റാക്കിംഗ് ഫുട്‌ബോളിൽ പരമ്പരാഗതമായി പ്രാധാന്യമുള്ള പൊസിഷനുകൾ ആണ് വിംഗ് ബാക്കുകൾ.കഴിഞ്ഞ മൂന്ന് ലോകകപ്പിലൂം ബ്രസീലിന്റെ പരാജയത്തിന് കാരണമായി മാറിയതും വിംഗ് ബാക്കുകളുടെ അമിതമായ അറ്റാക്കിംഗ് മൈന്റ് ആയിരുന്നു.  കഴിഞ്ഞ റഷ്യൻ ലോകകപ്പിലും ഇതേ മിസ്റ്റേക്ക് ആവർത്തിച്ചതോടെ സെലസാവോ വിംഗ് ബാക്കുകൾക്ക് ശക്തമായ നിർദ്ദേശങ്ങൾ ആണ് ടിറ്റെ നൽകിയത്.അമിതമായ ആക്രമണങ്ങളും ഓവർലാപ്പിംഗുകളും പരമാവധി ഒഴിവാക്കി ഇരു വിംഗുകളിലെയും മിഡ്ഫീൽഡിൽ പരമാവധി ഹോൾഡ് അപ്പ് ചെയ്തു കളിക്കുക.ഇതോടെ ബ്രസീലിന്റെ വിംഗിലൂടെയുള്ള ആക്രമണങ്ങൾക്കും ക്രോസുകൾക്കും നിയന്ത്രണം വന്നിരുന്നു. ഡിഫൻസീവ് സുരക്ഷായുടെ ഭാഗമായി രണ്ട് വിംഗുകളിലും വിംഗ്ബാക്കുകൾക്ക് ലോക്കിട്ട് നിർത്തിയ ടിറ്റയുടെ നടപടി സ്വാഗതാർഹം തന്നെയാണ് വലിയ മാച്ചുകളിൽ.ഇന്നലെ പരാഗ്വായ്ക്ക് എതിരെ വിംഗ്ബാക്കുകളുടെ സപ്പോർട്ടും കൃത്യമായ ക്രോസുകളും ലഭിക്കാതിരുന്നത് ബ്രസീലിന്റെ അറ്റാക്കിംഗ് ഗെയിമിനെ ബാധിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് കൂടുതൽ അറ്റാക്കിംഗ് മൈന്റഡായ അലക്‌സ് സാൻഡ്രോയെ ടിറ്റേ രണ്ടാം പകുതിയിൽ ഇറക്കിയത്.കൂടാതെ വിംഗറായ വില്ല്യനെയും ഇറക്കിയത്.

ലോകകപ്പിന് ശേഷം ടിറ്റെ സ്ഥിരമായ സേൻർ ഫോർവേഡ് റോളിൽ കളിപ്പിക്കുന്നത് ഫിർമീന്യോയാണ്.ഫിർമീന്യോ ഫലത്തിൽ തന്റെ റോൾ മറന്ന് അറ്റാക്കിംഗ് മിഡ്ഫീൽഡ് റോളിലേക്ക് അല്ലെങ്കിൽ ഫാൾസ് 9 റോളിലേക്ക് ഇറങ്ങുമ്പോൾ പെനാൽറ്റി ഏരിയയിലെ  പ്ലെയർ പ്രസൻസ് മിസ്സാകുന്നു.
ആദ്യ ഇരുപത്  മിനിറ്റിനിടെ ഗോളടിച്ച് കളി വരുതിയിൽ വരുത്താൻ കരുത്തുറ്റ ഒരു സീരിയൽ ഗോൾ സ്കോറർ വേണമെന്നിരിക്കെ ഫിർമീന്യോ ജീസസ് സഖ്യത്തെ ഒരുമിച്ച് ഇറക്കുന്നതിനേക്കാൾ സൗഹൃദ മൽസരങ്ങളിൽ സെന്റർ ഫോർവേഡ് റോളിൽ തിളങ്ങിയ ജീസസിനെ കളിപ്പിക്കുന്നതാണ് ഉചിതമെന്ന് തോന്നുന്നു( റിച്ചാർലിസൻ കൂടി അസുഖമായി പുറത്തായതോടെ ജീസസല്ലാതെ വേറെ ഓപ്ഷൻ ഇല്ല)പക്ഷേ അങ്ങനെ ഒരു മാറ്റം നടത്തിയാൽ  ഫിർമീന്യോയുടെ അഭാവം മധ്യനിരയിൽ  കൗട്ടീന്യോക്ക് പ്രശ്നം സൃഷ്ടിച്ചാൽ ഫൈനൽ 30 യാർഡിൽ ക്രിയേറ്റീവ് നീക്കങ്ങളധികം സൃഷ്ടിക്കപ്പെട്ടേക്കില്ല എന്നത് തന്നെയാവും ടിറ്റെ ഫിർമീന്യോ ജീസസിനെയും ഒരുമിച്ച് ഇലവനിൽ ഇറക്കുന്നത്.ആദ്യ മിനിറ്റുകളിൽ ഗോൾ കണ്ടെത്താനായാൽ ബ്രസീൽ പൊതുവേ താളം നിലനിർത്തി വിടവുകൾ കണ്ടെത്തി സ്വതസിദ്ധമായ ശൈലിയിൽ മൽസരത്തിലുടനീളം കളിക്കും.അതല്ല തുടക്കത്തിൽ ഗോൾ നേടാനായിട്ടില്ലെങ്കിൽ പതറുന്ന കാഴ്ചയാണ് ടൂർണമെന്റിലുടനീളം കാണാനായത്.ബ്രസീലും കോപ്പയും തമ്മിലുള്ള അകലം ഗോളടിക്കും സെന്റർ ഫോർവേഡിന്റെ അപര്യാപ്ത തന്നെയാണ്.
ടിറ്റെ പരിഹരിക്കേണ്ടതും 
ബ്രസീലിന്റെ ഏറ്റവും വലിയ ഈ ദൗർബല്യത്തെയാണ്.അല്ലെങ്കിൽ സെമിയിൽ ബദ്ധവൈരികളായ അർജന്റീനക്കെതിരേ എത്ര മനോഹരമായ കളി കെട്ടഴിച്ചിട്ടും ഫലമുണ്ടാകില്ല.

By - Danish Javed Fenomeno

Vai Brazil🇧🇷🇧🇷🇧🇷

Sunday, June 23, 2019

കൊറിന്ത്യൻസ് അറീനയിൽ ടിറ്റെ ഇഫക്ട് 



By - Danish Javed Fenomeno

2019 കോപ്പ അമേരിക്കയിലെ ഏറ്റവും വലിയ വിജയത്തിന് ആയിരുന്നു ഇന്നലെ കൊറിന്ത്യൻസ് അറീന സാക്ഷ്യം വഹിച്ചത്.രണ്ട് സ്പെൽ വീതം അഞ്ചാറ് വർഷങ്ങൾ കൊറിന്ത്യൻസിനെ പരിശീലീപ്പിച്ചു ലോക ക്ലബ് ചാമ്പ്യൻസ് വരെയാക്കിയ ടിറ്റയെ ചതിക്കാത്ത ടിറ്റയുടെ സ്വന്തം വീടായ കൊറിന്ത്യൻസ് അറീനയിൽ തന്റെ തന്ത്രങ്ങളും ഫോർമേഷനിലെ വരുത്തിയ മാറ്റങ്ങളും കളത്തിൽ ഫലപ്രദമായി പ്രയോഗിച്ചപ്പോൾ കാനറികിളികൾ പെറൂവിയൻ കരുത്തിന് മേൽ സംഹാര താണ്ഡവമാടി.കഴിഞ്ഞ രണ്ടു കളിയിൽ കളിച്ച ബ്രസീലിനെ ആയിരുന്നില്ല പെറുവിനെതിരെ കണ്ടത്.

മധ്യനിരയിൽ വേണ്ടത്ര ക്രിയേറ്റീവ് നീക്കങ്ങളും അറ്റാക്കിംഗിലെ ഫ്ലൂയിഡിറ്റിയും നഷ്ടപ്പെട്ട് അനാവശ്യമായ പൊസഷൻ ഗെയിം കളിച്ച കഴിഞ്ഞ രണ്ടു മൽസരങ്ങളിൽ നിന്നും വ്യത്യസ്തമായി കാനറികൾ ആദ്യ മിനിറ്റ് മുതൽ പെറുവിനെ നിലം തൊടാൻ അനുവദിക്കാതെ മിഡ്ഫീൽഡ് ജനറൽ റോളിൽ ആർതർ ചുക്കാൻ പിടിച്ചതോടെ ബ്രസീലിന്റെ തനതു അറ്റാക്കിംഗ് ഫ്ലോയും ഫ്ലൂയിഡിറ്റിയും ക്രമേണ കൈവന്നു.അതോടെ ആക്രമിച്ചു കളിച്ച സെലസാവോ അറ്റാക്കിംഗ് മിഡ്ഫീൽഡിൽ കൗട്ടീന്യോയും ഫിർമീന്യോ സഖ്യത്തിന്  കൂടുതൽ സ്പേസും സ്വതസിദ്ധമായ ശൈലിയിൽ നീക്കങ്ങൾ മെനഞ്ഞെടുക്കാനും സാധിച്ചു.എവർട്ടണെ ആദ്യ ഇലവനിൽ നെയ്മറുടെ പൊസിഷനിൽ ഇറക്കിയ ടിറ്റയുടെ വൈകിയുദിച്ച നീക്കം തുടക്കം മുതലെ ഫലം കണ്ടു തുടങ്ങിയതോടെ ബ്രസീൽ കോർണർ കിക്കിൽ കാസെമീറോയുടെ ഹെഡ്ഡറിലൂടെ ലീഡ് നേടി.പെറു ഗോളിയുടെ ബോൾ കിക്ക് തടുത്തിട്ട റീബൗണ്ടിൽ ഗോളിയെ വൺ ഓൺ വൺ സ്വിറ്റേഷനിൽ കബളിപ്പിച്ച് നോ ലുക് ഗോളടിച്ച ഫിർമീന്യോ 
ഇരുപത് മിനിറ്റിനിടെ ബ്രസീലിന്റെ രണ്ടാം ഗോൾ നേടി.ഏറെക്കാലത്തിന് ശേഷമാണ് ഒരു കോംപറ്റേറ്റീവ് ടൂർണമെന്റിൽ ആദ്യ ഇരുപത് മിനിറ്റിനിടെ കാനറികൾ ഇരട്ട ഗോളുകൾ നേടുന്നത്.ഈ രണ്ട് ഗോളുകൾ നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. കഴിഞ്ഞ മൽസരങ്ങളിലേത് പോലെ ഗോളടിച്ചില്ല എന്ന സമ്മർദ്ദമോ പ്രശ്നങ്ങളോ ബ്രസീൽ താരങ്ങളെ അലട്ടിയിരുന്നില്ല.

യഥാർത്ഥത്തിൽ മൽസരത്തിലെ ടേണിംഗ് പോയിന്റായിരുന്നു ഫിർമീന്യോയുടെ ഗോൾ.ഈ ഗോളോടെ പെറു ചിത്രത്തിൽ നിന്നും പുറത്ത് പോയിരുന്നു.ലിവർപൂൾ താരത്തിന്റെ ഗോളിന് ശേഷം പൊസഷനിൽ അമിതമായ ശ്രദ്ധ കൊടുക്കാതെ ബോൾ ലഭിച്ചാൽ ആക്രമണ നീക്കങ്ങൾ സൃഷ്ടിച്ചെടുക്കുകയെന്ന തന്ത്രം ആർതറിനെ കേന്ദ്രബിന്ദുവാക്കി എവർട്ടണും കൗട്ടീന്യോയും ഫിർമീന്യോയും നടപ്പിലിക്കിയപ്പോൾ കാസെമീറോ നയിക്കുന്ന മിഡ്ഫീൽഡിനെ സഹായിക്കാൻ ഒരു സെൻട്രൽ ലെഫ്റ്റ് മിഡ്ഫീൽഡറായി വർത്തിച്ച ഫിലിപ്പെ ലൂയിസിന്റെ ഇടപടെലുകളും അഭിനന്ദിക്കാതിരിക്കാൻ വയ്യ.

സെലസാവോ അറ്റാക്കുകൾ താങ്ങാനാവാതെ ഡിഫൻസിലെ ബാക്ക് ഫോറിന് രക്ഷാകവചം തീർക്കാൻ പെറു കോച്ച് നിയോഗിച്ച ടാപിയയെയും യോഷിമർ യോടുനുമടങ്ങുന്ന ഡിഫൻസീവ് മിഡ്ഫീൽഡിന് എവർട്ടണിന്റേ നേതൃത്വത്തിൽ ആർത്തിരമ്പി വരുന്ന ബ്രസീലിന്റെ തിരമാലകൾക്ക് മുന്നിൽ ചെറുത്തു നിൽക്കാനാകാതെ പെനാൽറ്റി ബോക്സിലേക്ക് വലിഞ്ഞതോടെ തകർന്നു പോയ പെറൂവിയൻ കോട്ട ഭേദിച്ചു എവട്ടൺ ബോക്സിന് കോർണറിൽ നിന്നും തൊടുത്ത അതിശക്തമായ ടിപ്പിക്കൽ എവർട്ടൺ സ്റ്റൈൽ ഷോട്ടിൽ പെറുവിന്റെ ഗോളിക്ക് മറുപടിയില്ലായിരുന്നു.ടൂർണമെന്റിലും തന്റെ കരിയറിലും രണ്ടാമത്തെ ഗോളായിരുന്നു ഗ്രെമിയോ സൂപ്പർ താരം സ്വന്തമാക്കിയത്.അപാരമായ ആക്സിലറേഷനും പെട്ടെന്നുള്ള ചെയ്ഞ്ച് ഓഫ് പേസ്സിലൂടെയും സമ്മർദ്ദങ്ങൾക്ക് അടിമപ്പെടാതെ കൃത്യമായ വൺടച് നീക്കങ്ങളും കളിക്കുന്ന എവർട്ടന്റെ ഇടതു വിംഗ് കട്ട് ചെയ്തു ബോക്സിന് പുറത്ത് നിന്നും തൊടുക്കുന്ന വലംകാലൻ ഷോട്ടുകൾ തീർച്ചയായും അപകടം നിറഞ്ഞതാണ്. എവർട്ടൻ സ്കോർ ചെയ്ത രണ്ട് ഗോളുകളും സമാനമായിരുന്നു. രണ്ടും ഏതാണ്ട് ഒരേ മുന്നേറ്റത്തോടെ വകഞ്ഞു മാറ്റി തൊടുത്ത കരുത്തുറ്റ ഷോട്ടുകൾ ഗോളികൾക്ക് യാതൊരു അവസരവും നൽകിയിരുന്നില്ല.

വലതു വിംഗിൽ കേന്ദ്രീകരിക്കാതെ റൈറ്റ് മിഡ്ഫീൽഡിൽ ഒരു ക്രിയേറ്ററുടെ റോളിലേക്ക് മാറിയ ആൽവസിന്റെ  റൈഡുകൾ ജീസസിലൂടെ ഫലം കണ്ടിരുന്നില്ല.എന്നാൽ വൺ ടച്ച് നീക്കങ്ങളുടെ ആശാനായ നായകൻ തന്നെ
ആർതറുമൊത്ത് തുടങ്ങിയ നീക്കം വെറും ആറ് പെർഫെക്റ്റ് പാസ്സിൽ ജോഗാ ബോണിറ്റോയുടെ സകല സൗന്ദര്യങ്ങളും പുറത്ത് വന്ന നീക്കത്തിൽ ആറാം ടച്ചിൽ ഡാനി ആൽവസ് പെറുവിന്റെ ഗോളിയെയും ഡിഫൻസിനെയും ക കബളിപ്പിച്ച് ഗോളടിച്ചപ്പോൾ കൊറിന്ത്യൻസ് അറീന ആവേശത്തിന്റെ പരകോടിയിലായിരുന്നു.പകരക്കാരനായി ഇറങ്ങിയ വില്ല്യന്റെ ബോക്സിന് പുറത്തുള്ള അസാമാന്യ സ്ട്രൈക്കോടെ ബ്രസീൽ അഞ്ച് ഗോൾ തികച്ചെങ്കിലും നിരവധി തവണ തുറന്നു കിട്ടിയ സുവർണ അവസരങ്ങളാണ് ബ്രസീലിന്റെ മുന്നേറ്റം തുലച്ചത്.ജീസസിനെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ ജീസസിനെ കഴിയാതെ പോയത് കൊറീന്ത്യൻസ് അറീനയെ നിരാശാജനകമാക്കി.

ഡിഫൻസിൽ കാര്യമായ വെല്ലുവിളികൾ സിൽവ മാർകി സഖ്യത്തിന് നേരിടേണ്ടി വന്നില്ല.അതുകൊണ്ട് തന്നെ ഇരുവരും അറ്റാക്കിംഗ് മൂഡിലായിരുന്നു മൽസരത്തിലുടനീളം.അലിസൺ കാത്തിരിക്കൽ തുടരുന്നു , ലിവർപൂളിന് അസാമാന്യ സേവുകൾ നടത്തി ചാമ്പ്യൻസ് ലീഗ് നേടികൊടുത്ത താരത്തിന് കാര്യമായ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടില്ല.

ബ്രസീലിന്റെ കോർ ആർതർ - കൗട്ടീന്യോ- ഫിർമീന്യോ ത്രയങ്ങളായിരുന്നു.മൂവർ സംഘത്തിന്റെ നീക്കങ്ങൾക്ക് ഗതിവേഗം വരുത്തിയതാവട്ടെ എവർട്ടണും.ബ്രസീലിന്റെ ഇന്നലത്തെ മൽസരത്തെ ഒരോ വണ്ടിയൊട് ഉപമിച്ചാൽ ടീമിന്റെ എഞ്ചിൻ ആർതറും നീക്കങ്ങളുടെ സ്റ്റിയറിംഗ് കൗട്ടീന്യോ ഫിർമീന്യോ സഖ്യവും 
ആക്സിലറേറ്റർ എവർട്ടണും ആയിരുന്നു.
മൽസരത്തിൽ എനിക്ക് ഏറ്റവുമധികം ഇംപ്രസ്സ് ചെയ്തത് ആർതറിന്റെ കളിയാണ്.ഒരേ സമയം തന്നെ ബോൾ സൂക്ഷിപ്പുകാരനും ബോൾ സപ്ലെയറുമായി  മിഡ്ഫീൽഡിൽ ക്രിയേറ്റിവിറ്റിയും ഫ്ലൂയിഡിറ്റിയും പകർന്ന താരം.ബോൾ സൂക്ഷിക്കുമ്പോൾ ആന്ദ്രെ പിർലോയെയും ബോൾ സപ്ലൈ ചെയ്യുമ്പോൾ സാവി ഹെർണാണ്ടസിനെയും ഓർമിപ്പിക്കുന്ന ആർതറെ ടെലി സന്റാനയുടെ ടീമിന്റെ മിഡ്ഫീൽഡ് ജനറൽ , മുൻ സെലസാവോ ലെജണ്ട് പൗളോ റോബർട്ടോ ഫാൽക്കാവോക്ക് ശേഷം 
ബ്രസീലിനെ മൂന്ന് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച വരദാനമാണ്.
എന്നാൽ മൽസരത്തിലെ മാൻ ഓഫ് ദ മാച്ചിന് അർഹൻ എവർട്ടൺ തന്നെയാണ്.

മൂന്ന് മൽസരങ്ങളിൽ നിന്നും എട്ട് ഗോളടിച്ചും ഒരു ഗോളും വഴങ്ങാതെ ഗ്രൂപ്പ് ഘട്ടത്തിൽ ഗ്രൂപ്പ് ചാമ്പ്യൻസ് ആയി ക്വാർട്ടറിൽ കടന്ന മഞ്ഞപ്പടക്ക് യഥാർത്ഥ അഗ്നിപരീക്ഷ ഇനിയാണ് വരുന്നത്.

നിലവിൽ രണ്ട് പ്രോബ്ലങ്ങളാണ് ബ്രസീലിനെ അലട്ടുന്നത്.ആദ്യത്തേത് ,
ടൂർണമെന്റിൽ രണ്ടാം മഞ്ഞകാർഡ് കണ്ട് ക്വാർട്ടറിൽ സസ്പെൻഷൻ വാങ്ങിയ ബ്രസീലിന്റെ നങ്കൂരമായ കാസെമീറോയുടെ അഭാവം തന്നെ.നികത്താൻ കഴിയാത്ത റിയൽ മാഡ്രിഡ് സൂപ്പർ താരത്തിന്റെ നഷ്ടം ബ്രസീലിനെ ബാധിക്കുമെന്ന് ഉറപ്പാണ്.
ലോകകപ്പ് ക്വാർട്ടറിൽ ബെൽജിയത്തിനെതിരെ നമ്മൾ ഇതേ സ്വിറ്റേഷൻ അനുഭവിച്ച് അവസാനം ദുരന്തത്തിൽ പര്യവസാനിച്ചതാണ്.പകരമിറങ്ങിയ ഫെർണാണ്ടീന്യോ സെൽഫി ഗോൾ അടിച്ചും ഡിബ്രൂണ നേടിയ രണ്ടാം ഗോളിന്റെ നീക്കം പ്രതിരോധിക്കാൻ കഴിയാതെ മധ്യനിരയിൽ തീർത്തും ദുരന്തമായി തീർന്ന ഫെർണാണ്ടീന്യോ തന്നെയാണ് കാസമീറോയുടെ നിലവിലെ ബാക്ക് അപ്പ്.നിലവിൽ ചെറിയ knee problem നേരിടുന്ന ഫെർണാണ്ടീന്യോയോ അതോ അലനെയോ മിഡ്ഫീൽഡിൽ "കാസി റോളിൽ " കളിപ്പിക്കുമോ എന്നത് കണ്ടറിയണം. ഇഞ്ചുറി മാറിയാൽ ഫെർണാണ്ടീന്യോ തന്നെയാകും ടിറ്റെയുടെ ചോയ്സ്.കാസെമീറോ ടീമിൽ കളിച്ചപ്പോഴെല്ലാം ഒരു മൽസരം പോലും ബ്രസീൽ തോറ്റിട്ടിട്ടില്ല എന്ന റെക്കോർഡ് മറികടക്കാൻ ടിറ്റക്ക് കഴിമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. 

രണ്ടാമത്തെ പ്രോബ്ലം ജീസസിന്റെ കോംപറ്റേറ്റീവ് ടൂർണമെന്റിലെ മോശം പ്രകടനമാണ്. ലോകകപ്പിൽ തുടര അഞ്ച് മൽസരങ്ങൾ കളിച്ചെങ്കിലും ഗോൾ സ്കോർ ചെയ്യാൻ സീറ്റി സ്ട്രൈകർക്ക് കഴിഞ്ഞിരുന്നില്ല.എന്നാൽ സൗഹൃദ മൽസരങ്ങളിൽ ഗോളടിച്ച് ഇ വർഷം കാനറികൾക്ക് വേണ്ടി ഏറ്റവുമധികം ലക്ഷ്യം കണ്ടത് ജീസസാണ്.കോപ്പക്ക് മുമ്പ് ഫോമിൽ ആയിരുന്ന ജീസസ് പക്ഷേ കോപ്പയിൽ ഇതുവരെ അക്കൗണ്ട് തുറക്കാൻ സാധിച്ചിട്ടില്ല എന്നത് ഖേദകരമാണ്..

ഫുട്‌ബോൾ മഹാ മാന്ത്രികൻ റൊണാൾഡീന്യോയുടെ ജൻമനാട്ടിൽ , എവർട്ടണും ആർതറും അലിസണും  കളിച്ചു വളർന്ന ക്ലബുകളായ ഗ്രെമിയോയും ഇന്റർനാഷണലും ഉൾകൊള്ളുന്ന നഗരത്തിൽ , ടിറ്റെയുടെ ഹോം സ്റ്റേറ്റായ റിയോ ഗ്രാന്റ് ഡി സളിന്റെ കേന്ദ്രമായ 
ബ്രസീലിന്റെ സൗത്തേൺ മോസ്റ്റ് സിറ്റിയായ പോർട്ടോ അലഗ്രയിൽ ആണ് ബ്രസീലിന്റെ ക്വാർട്ടർ മൽസരം നടക്കുന്നത്.ബ്രസീലിയൻ ഫുട്‌ബോൾ പരമ്പര്യത്തിലെ മൂന്നാമത്തെ നാഗരികതയാണ് പോർട്ടോ അലഗ്രെ.  അതുകൊണ്ട് തന്നെ ടിറ്റക്കും ഗ്രെമിയോ താരങ്ങളായ ആർതറിനും(മുൻതാരം) എവർട്ടണും പോർട്ടോ അലഗ്രയിൽ മഞ്ഞകടലിന്റെ ആവേശം തീർക്കേണ്ടതുണ്ട്.

By - Danish Javed Fenomeno

Vai Brazil🇧🇷🇧🇷🇧🇷

Thursday, June 20, 2019

വാറിൽ കുരുങ്ങി സെലസാവോ


ലോകകപ്പ് യോഗ്യതാ കളിക്കുന്ന പത്ത് സൗത്ത് അമേരിക്കൻ ഫുട്‌ബോൾ ടീമുകളെ പാരമ്പര്യത്തിന്റെയും പെർഫോമൻസിന്റെയും അടിസ്ഥാനത്തിൽ മൂന്ന് കാറ്റഗറിയായി തരംതിരിച്ച് നോക്കുക.ബ്രസീൽ അർജന്റീന ഉറുഗേ എന്നീ ബിഗ് 3 ടീംസ് കാറ്റഗറി ഒന്നിൽ വരും.
ഇവർക്ക് തൊട്ടുപിന്നാലെ ചിലീ കൊളംബിയ പരാഗ്വെയ് പെറു എന്നിവരെ കാറ്റഗറി രണ്ടിലും പെടുത്താം.ബാക്കിയുള്ള 3 ടീമുകൾ ഇക്വഡോർ ബൊളീവിയ വെനെസേല എന്നിവരെ കാറ്റഗറി മൂന്നിലും ഉൾപ്പെടുത്തിയാൽ ഏറ്റവും ദുർബലരായ കാറ്റഗറി മൂന്നിൽ നിന്നും 2010 കൾക്ക് ശേഷം ക്രമാതീതമായി തങ്ങളുടെ ഫുട്‌ബോൾ പ്ലെയിംഗ് നിലവാരത്തിന്റെ ഗ്രാഫ് ഉയർത്തുകയാണ് വെനെസേല എന്ന കൊച്ചുരാഷ്ട്രം.

ആൻഡിസെന്ന മഹാപർവതത്തിന്റെ മടക്കുകളിൽ വിശ്രമിക്കുന്ന ഇക്വഡോർ എന്ന ഹൈ ആൾട്ടിറ്റ്യൂഡ് രാഷ്ട്രം 2000തിന് ശേഷം ഫുട്‌ബോൾ ലോകത്ത് അറിയപ്പെടുന്ന ലാറ്റിനമേരിക്കൻ ഫുട്‌ബോൾ ടീമായി വളർന്നതിന് സമാനമായ വിപ്ലവകരമായ മാറ്റത്തിലാണിന്ന് വെനെസ്വെലൻ ഫുട്‌ബോൾ.2002 ലോകകപ്പിൽ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് യോഗ്യതാ സ്വന്തമാക്കിയ ഇക്വഡോർ 2006 ൽ പ്രീക്വാർട്ടറിൽ കടന്നു ചരിത്രം സൃഷ്ടിച്ചു.2014ലും യോഗ്യത നേടിയ അവർ തീർച്ചയായും ലോക ഫുട്‌ബോളിൽ തങ്ങളുടെ ലാറ്റിനമേരിക്കൻ സ്പേസ് അരക്കെട്ടുറപ്പിച്ചു.ചിലി കൊളംബിയ പരാഗ്വായ് നിലവാരത്തിലേക്ക് അവർ ഉയർന്നപ്പോൾ വെനെസ്വെലൻ ഫുട്‌ബോൾ ലാറ്റിനമേരിക്കയുടെ ഏറ്റവും ദുർബലരായ ടീമെന്ന ഖ്യാതി നിലനിർത്തി പോരുകയായിരുന്നു.എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിന്റെ തുടക്കം മുതൽ വെനെസ്വെലൻ ഫുട്‌ബോൾ മാറുകയാണെന്ന് തെളിയിക്കുകയാണ്.. 2011 കോപ്പ അമേരിക്ക അതിൻെ സൂചനയാണ്.ചാവേസിന്റെ പിൻമുറക്കാർ ആ കോപ്പയിൽ സെമിയിൽ കടന്നു നാലാം സ്ഥാനം നേടി ചരിത്രം സൃഷ്ടിച്ചു. 
രണ്ട് മാസം മുമ്പ് മെസ്സി നയിച്ച അർജന്റീനയെ മൂന്ന് ഗോളുകൾക്കാണ് അവർ തകർത്തെറിഞ്ഞത്.
ഇന്നലെ ബ്രസീലിനെതിരെ അവർ സ്വന്തമാക്കിയ സമനില വെനെസ്വെലക്ക് ഒരു വിജയത്തിന് തുല്ല്യമായിരുന്നു.

വീഡിയോ അസിസ്റ്റന്റ് റഫറിയിംഗ് കാരണം ബ്രസീലടിച്ച മുന്ന് ഗോളുകൾ അനുവദിക്കപ്പെടാതിരുന്നതോടെ ആയിരുന്നു വിജയതുല്ല്യമായ സമനില അവർ പിടിച്ചത്.ഫിർമീന്യോയുടെത് ഫൗളിനാലും ജീസസിന്റേത് ഓഫ് വിളിച്ചു്‌ disallowed ചെയ്തപ്പോൾ  കൗട്ടീന്യോയടിച്ച മൂന്നാം ഗോൾ അനുവദിക്കാത്തതിന് കാരണം ഗോളി ഫിർമീന്യോയുടെ പിറകിലും മുന്നിൽ ഒരു താര ഉണ്ടെങ്കിൽ ദേഹത്ത് ടച്ചില്ലായിരുന്നെന്ന് വീഡിയോയിൽ വ്യക്തമാണേങ്കിൽ കൂടി പാസ്സിംഗ് പൊസിഷൻ ഓഫായിരുന്നു.മൽസരം സമനിലയിൽ അവസാനിച്ചെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ  ആശങ്കപ്പെടാൻ ഉള്ള സാഹചര്യം ബ്രസീനിലില്ല.കാരണം നാല് പോയിന്റ് നേടിയ ഒരു ടീമും കോപ്പ അമേരിക്കയുടെ ചരിത്രത്തിൽ ക്വാർട്ടർ കാണാതെ പോയിട്ടില്ല.

സന്നാഹ മൽസരങ്ങളിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ കാരണം വിട്ടു നിന്ന ഫിർമീന്യോക്ക് പകരം ഗബ്രിയേൽ ജീസസിനെ ഉപയോഗിച്ച ടിറ്റെയുടെ ആഗ്രഹത്തിനൊത്ത പ്രകടനം കാഴ്ചവക്കാൻ ജീസസിന് കഴിഞ്ഞുരുന്നു.
മൂന്ന് മൽസരങ്ങളിൽ നിന്നും നാല് ഗോളടിച്ച് മികവു കാണിച്ച സിറ്റി സ്ട്രൈകറെ  കോപ്പ അമേരിക്കൻ ഫസ്റ്റ് ഇലവനിൽ നിന്നും മാറ്റിനിർത്തി സീസൺ കഴിഞ്ഞു തരികെ എത്തിയ ഫിർമീന്യോയെ തന്നെ വീണ്ടും കോപ്പയിൽ  ഉപയോഗിക്കുകയാണ് ടിറ്റെ.
തന്റെ പ്രതിഭയെ സാധൂകരിക്കും വിധമുള്ള പ്രകടനം നടത്താൻ ലിവർപൂൾ താരത്തിന് സാധിച്ചിട്ടില്ല.ലിവർപൂളിൽ ഡീപ്പിലോട്ട് ഇറങ്ങി ഒരു സെക്കന്റ് സ്ട്രൈകർ അല്ലെങ്കിൽ അറ്റാക്കിംഗ് മിഡ്ഫീൽഡർ റോളിൽ കളിക്കുന്ന ഫിർമീന്യോക്ക് ബ്രസീലിൽ ഈ റോളിൽ തിളങ്ങാൻ കഴിയാത്തത് കൗട്ടീന്യോയുടെ പൊസിഷൻ തന്നെയാണ്. ഫിർമീന്യോ കൗട്ടീന്യോയുടെ പൊസിഷനിലേക്ക് ഇറങ്ങുമ്പോൾ കൗട്ടീന്യോയുടെ സ്വതസിദ്ധമായ പ്ലെയിംഗ് സ്റ്റൈലിന് വേണ്ട സ്പേസ് ശരിക്കും ലഭിക്കുന്നില്ല.ആർതർ ഉണ്ടാക്കി നൽകുന്ന സ്പേസിൽ വച്ച് കോമ്പിനേഷണൽ ഫുട്‌ബോൾ നീക്കങ്ങൾ നടത്താൻ കൗട്ടീന്യോക്ക് കഴിയാതെ വരുന്നു. പലപ്പോഴും വെനെസ്വെലക്കെതിരെ ബ്രസീൽ ആക്രമണ നീക്കങ്ങളിലെ ഫിലിപ്പ് ലൂയിസ് നൽകുന്ന ഡയഗണൽ പാസ്സുകളും മധ്യനിരയിൽ നിന്നുള്ള ത്രൂ ബോളുകളും ബോക്സിൽ കണക്റ്റ് ചെയ്യാൻ ആളില്ലത്ത അവസ്ഥയുണ്ടായത് ഫിർമീന്യോ അമിതമായി മിഡ്ഫീൽഡിലേക്ക് ഇറങ്ങി കളിക്കുന്നത് കൊണ്ടായിരുന്നു. ഇവിടെയാണ് ജീസസിന്റെ പ്രസക്തി , ജീസസ് മൊബിലിറ്റി ഫോർവേഡ് ആണെങ്കിൽ കൂടി തന്റെ പൊസിഷൻ സ്റ്റബിലിറ്റി നിലനിർത്തുന്നതിലും ബോൾ കണക്റ്റ് ചെയ്യാൻ എപ്പോഴും ആക്റ്റീവായി ഫ്രന്റിൽ തന്റെ സാന്നിധ്യം ഉറപ്പിക്കുന്ന താരമാണ്.

 ഫിർമീന്യോയെ നെയ്മറുടെ അഭാവത്തിൽ  ടിറ്റെ ടീമിന് ആർതർ - കൗട്ടീന്യോ - ഫിർമീന്യോ കുട്ട്ക്കെട്ടിലൂടെ ക്രിയേറ്റീവിറ്റിയും ഫ്ലൂയിഡിറ്റിയും മിഡ്ഫീൽഡിൽ കൈവരിക്കാനാണ് വീണ്ടും വീണ്ടും അവസരം നൽകുന്നതെന്ന് വ്യക്തം.
എന്നാൽ പെനാൽറ്റി ഏരിയയിൽ ഫിനിഷർ സാന്നിധ്യം നഷ്ടപ്പെടുന്നതു കാരണം ഇന്നലെ ആദ്യ പകുതിയിൽ സെലസാവോക്ക് നിരവധി നീക്കങൾ തുലച്ചു.റൈറ്റിൽ നിന്നും ബോക്സിലേക്ക് കട്ട് ചെയ്തു കയറുന്ന റിച്ചാർലിസൻ മാത്രമാണ് ആദ്യ പകുതിയിൽ ബോക്‌സ് പ്രസൻസ് ഉണ്ടാക്കിയത്.എന്നാൽ രണ്ടാം പകുതിയിൽ റിച്ചാർലിസനെ മാറ്റി ജീസസിനെ വലതു വിംഗിൽ ഇറക്കിയത് തീർത്തും അബദ്ധമായ തീരുമാനം ആയിരുന്നു. റിച്ചാർലിസൻ മുഴുവൻ നേരവും കളിക്കേണ്ട താരമായിരുന്നു ഇന്നലെ.

എവർട്ടണെ കാസെമീറോയെ മാറ്റി ഫെർണാണ്ടീന്യോയെ ഇറക്കിയ ആ സമയത്ത് തന്നെ  ടിറ്റ ഉപയോഗിക്കണമായിരുന്നു.അവസാന ഇരുപത് മിനിറ്റുകളിലാണ് എവർട്ടൺ ഇറങ്ങിയത്.എവർട്ടൺ വന്നതോടെ കളിക്ക് വേഗം കൂടുകയും ജീവൻ വെക്കുകയും ചെയ്തു.ബ്രസീലിനെ കഴിഞ്ഞ രണ്ട കളിയിലും ലഭിച്ച പോസിറ്റീവ് എന്തെന്നാൽ എവർട്ടൺ ടീമിൽ അഭിവാജ്യ ഘടകമാണെന്നത് തെളിയിക്കുന്നു.കൗട്ടീന്യോയോടെ അനുവദിക്കപ്പെടാത്ത ഗോളിന്റെ സൂത്രധാരൻ എവർട്ടണായിരുന്നു.വരുന്ന മൽസരങ്ങളിൽ ബ്രസീലിന്റെ ഏറ്റവും സുപ്രധാനമായേക്കാവുന്ന പ്ലെയറാണ് എവർട്ടൺ.

ആർതറിന്റെ വരവോടെ മധ്യനിര ബൊളീവിയക്കെതിരായ മധ്യനിരയേക്കാൾ ഭേദമപ്പെട്ട നിലയിൽ കാണപ്പട്ടു.എന്നാൽ ഫ്ലൂയിഡിറ്റി ബ്രസീലിന്റെ ആക്രമണനീക്കങൾക്ക് പകർന്നു നൽകാൻ മധ്യനിരക്ക് കഴിഞ്ഞില്ല എന്നതു വരുന്ന നോകൗട്ട് മൽസരങ്ങളിൽ ബ്രസീലിനെ ബാധിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.കൗട്ടീന്യോക്കൊപ്പം ആർതർ അലൻ കൂട്ട്കെട്ട് മിഡ്ഫീൽഡിൽ പ്രയോഗിച്ചാൽ  ഫിസികൽ - ക്രിയേറ്റീവ് ടെക്നിക്കൽ മിഡ്ഫീൽഡ് കൂട്ട്കെട്ട് ടീം അറ്റാക്കിംഗിനു ഗുണം ചെയ്തേക്കാം.

ബൊളീവിയക്കെതിരായ പെറുവിന്റെ ഇന്നലത്തെ മികച്ച പ്രകടനം വച്ച് നോക്കുമ്പോ വരുന്ന പെറുവുമായുള്ള മൽസരം കാനറികൾക്ക് ടഫ് ആയിരിക്കും.
പെറുവിനെതിരെ ജീസസ് എവർട്ടൺ എന്നിവരെ തുടക്കം മുതൽ ടീമിൽ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നു.

By - Danish Javed Fenomeno

Vai Brazil🇧🇷🇧🇷🇧🇷

Sunday, June 16, 2019

വെള്ള കുപ്പായത്തിൽ ജയത്തോടെ കാനറികൾ



വെള്ള ജെഴ്സിയിൽ 62 വർഷങ്ങൾക്ക് ശേഷം ആദ്യമായി മഞ്ഞപ്പട സാവോപൗളോയിലെ വിഖ്യാതമായ മൊറുംബിയിൽ ബൂട്ട് കെട്ടിയിറങ്ങുമ്പോൾ
സമ്മർദ്ദത്തിലായിരുന്നു ടിറ്റെ.ടൂർണമെന്റിലുടന് തൊട്ടു മുമ്പ് ടീം ബെസ്റ്റ് പ്ലെയറെ നഷ്ടപ്പെട്ട പരിശീലകന് മുന്നിൽ വലിയ വെല്ലുവിളി ആയിരുന്നു ഒരു വിജയസംഘത്തെ ഒരുക്കിയെടുക്കുന്നതിൽ.അതും സ്വന്തം നാട്ടിൽ.എന്നാൽ താരതമ്യേന ദുർബലരായ എതിരാളികൾ ആണെങ്കിലും നെയ്മറില്ലാതെ തരക്കേടില്ലാത്ത വിജയം സന്നാഹമൽസരങ്ങളിൽ കരസ്ഥമാക്കിയതിന്റെ അനുഭവസമ്പത്തിൽ കോപ്പ അമേരിക്കയിലെ ആദ്യ പോരാട്ടത്തിനറങിയപ്പോൾ
ബൊളീവിയക്കെതിരെ ആദ്യ പകുതിയിലെ പ്രകടനം ഒട്ടും ആശാവഹമായിരുന്നില്ല.ആദ്യ പകുതി ദുർബലരായ എതിരാളികൾക്കെതിരെ ഗോൾ രഹിതമായ ഡ്രോ വഴങ്ങിയത് തീർത്തും നിരാശപ്പെടുത്തി.മിഡ്ഫീൽഡിൽ ആർതറിന്റെ അഭാവം ബ്രസീലിന്റെ നീക്കങ്ങളെ കാര്യമായി ബാധിച്ചു.പൊസഷനിൽ മേധാവിത്വം പുലർത്തിയെങ്കിലും മിഡ്ഫീൽഡിൽ ക്രിയേറ്റീവായ നീക്കങ്ങൾ ഉടലെടുത്തില്ല.
മിഡ്ഫീൽഡിൽ നങ്കൂരമിട്ട് ഫ്രന്റിൽ കൗട്ടീന്യോക്ക് കളിക്കാനുള്ള സ്പേസും ഫ്രീഡവും ഒരുക്കി കൊടുക്കുന്ന ആർതറിന്റെ അഭാവം ബ്രസീലിന്റെ അറ്റാക്കിംഗിനെ നന്നായി ബാധിച്ചത് ടീമിന്റെ തനതായ കളിയൊഴുക്ക് നഷ്ടമാക്കി.രണ്ട് ഡിഫൻസീവ് മിഡ്ഫീൽഡർമാരെ ഒരുമിച്ച് കളത്തലിറക്കിയ ടീറ്റെ ഒരു കാര്യം വ്യക്തമാ
ക്കുകയായിരുന്നു.ഡിഫൻസ് മാക്സിമം ശക്തിപ്പെടുത്തി ഡിഫൻസിന് കവചമൊരുക്കുന്ന ഒരു മിഡ്ഫീൽഡായിരുന്നു ടിറ്റെ ബൊളീവിയക്കതിരെ പ്രയൊഗിച്ചത്.പക്ഷേ ബൊളീവിയ പോലെ ഒരു ദുർബലരായ അറ്റാക്കിംഗ് ടെൻഡൻസി യുള്ള ഒരു ടീമിനെതിരെ കാസെമീറോ ഫെർണാണ്ടീന്യോ സഖ്യത്തെ ഒരുമിച്ച് കളത്തലിറക്കി അതിവ സുരക്ഷാ മധ്യനിരയിൽ ഒരുക്കേണ്ട കാര്യമുണ്ടായിരുന്നോ..? രണ്ട് ഡിഫൻസീവ് മിഡ്ഫീൽഡർമാർ അല്ലെങ്കിൽ 3 മാൻ മിഡ്ഫീൽഡ് നോക്കൗട്ട് സ്റ്റേജുകളിൽ അല്ലെങ്കിൽ കരുത്തുറ്റ എതിരാളികൾക്കെതിരെ പ്രയോഗിക്കേണ്ട 
തന്ത്രമാണ്.ഗ്രൂപ്പ് ഘട്ടത്തിൽ അതിന്റെ ആവശ്യം ടീമിനുണ്ടെന്ന് തോന്നുന്നില്ല.

ആദ്യ പകുതിയിൽ ബൊളീവിയക്കെതിരെ മികച്ച അറ്റാക്കിംഗ് നീക്കങ്ങൾ നടത്താൻ തയ്യാറാകാതെ അധികം റിസ്ക് എടുക്കാതിരുന്ന ടീമിനെ കുറച്ചു കൂടി ഭേദപ്പെട്ട് പ്രകടനമായിരുന്നു  രണ്ടാം പകുതിയിൽ പുറത്തടുത്തത്.പാസ്സിംഗിലും പൊസഷനിലും മികവ് പുലർത്തിയെങ്കിലും തുറന്ന സുവർണ അവസരങ്ങൾ സൃഷ്ടിച്ച എടുക്കാൻ ബ്രസീലിനെ കഴിയാതെ പോയതായിരുന്നു ആദ്യ പകുതിയിലെ തിരിച്ചടിയായത്.എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റിച്ചാർലിസണിന്റെ ഷോട്ട് ബൊളീവിയൻ ഡിഫന്ററുടെ ഹാന്റ് ബോൾ വിളിച്ചതിനാൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തലെത്തിച്ച് കൗട്ടീന്യോ ടീമിനെ ബ്രേക്ക്ത്രൂ നൽകിയതോടെ മഞ്ഞപ്പട ആത്മവിശ്വാസം വീണ്ടെടുത്തു.

തുടർന്ന് വന്ന കൗട്ടീന്യോയുടെ രണ്ടാം ഗോൾ ആയിരുന്നു മൽസരത്തിലാദ്യമായി സ്വതസിദ്ധമായ ബ്രസീലിയൻ നീക്കം കണ്ടത്.മിഡ്ഫീൽഡിലെ ആർതറിന്റെ അഭാവം ബ്രസീലിന്റെ അറ്റാക്കിംഗിനെ വലച്ചപ്പോൾ പിറകിലേക്ക് ഇറങ്ങി കളിച്ച ഫിർമീന്യോയുടെയും വലതു വിംഗിൽ നിന്നും സെന്ററിലേക്ക് കട്ട ചെയ്തു കയറി കളിച്ച റിച്ചാർലിസൺ കൂട്ട്കെട്ടിലായിരുന്നു കൗട്ടീന്യോയുടെ രണ്ടാം ഗോൾ പിറന്നത്.ബോക്സിന് മുന്നിൽ നിന്നും വലതു സൈഡിലേക്ക് ഫിർമിക്ക് റിച്ചാർലിസൻ നൽകിയ പാസ്  വളരെ കൃത്യമായി ലിവർപൂൾ അറ്റാക്കർ കൗട്ടീന്യോക്ക് ക്രോസ് നൽകിയപ്പോൾ ഒഴിഞ്ഞ വലയിലേക്ക് തല കൊണ്ട് ചെത്തിയിടേണ്ട കാര്യമേ ബാഴ്സ താരത്തനുണ്ടായിരുന്നുള്ളൂ. മൂന്നു വർഷം മുമ്പ് ഹെയ്തിക്കെതിരെ കോപ്പയിൽ ഹാട്രിക് അടിച്ച കൗട്ടീന്യോ വീണ്ടും ഒരു ഹാട്രിക് അടിക്കുമെന്ന പ്രതീതി ജനിപ്പിച്ചെങ്കിലും സ്കോർ ചെയ്യാൻ കഴിഞ്ഞില്ല.എന്നാൽ രണ്ട് ഗോളുകൾ സ്കോർ ചെയ്തു എന്നതൊഴിച്ചാൽ തനതായ ഫോമിൽ കളിക്കുന്ന ലിവർപൂളിലെ ആ പഴയ കൗട്ടീന്യോയെ കാണാൻ നമുക്ക് കഴിഞ്ഞില്ല.എന്നാൽ മൽസരത്തിലെ യഥാർത്ഥ വിജയശില്പ്പി റിച്ചാർലിസൻ ആയിരുന്നു. കോട്ടീന്യോക്ക് പെനാൽറ്റി ഒരുക്കി കൊടുത്തതും രണ്ടാം ഗോളിന് വഴിമരുന്നിട്ടതും എവർട്ടൺ വിംഗറുടെ മികവ് തന്നെയാണ്. റൈറ്റ് വിംഗിൽ അദ്ദേഹത്തിന്റെ മാരകമായ പേസും സ്ട്രെംങ്തും റണ്ണിംഗുകളും ഡ്രിബ്ലിംഗുകളും ഇന്നലത്തെ മൽസരത്തിൽ ഒറ്റപ്പെട്ടു നിന്നു.നെയ്മറുടെ അഭാവത്തിൽ ആ റോൾ താൻ ഏറ്റെടുക്കുമെന്ന പ്രതീതി ആരാധകരിൽ സൃഷ്ടിക്കാനും റിച്ചാർലിസന് കഴിഞ്ഞു.എന്നാൽ റിച്ചാർലിസന് സപ്പോർട്ട് കിട്ടതെ പോയത് സെലസാവോ ആക്രമണങ്ങളെ ബാധിച്ചു.സൗഹൃദ മൽസരങ്ങളിൽ മികച്ച ഒത്തിണക്കം പ്രകടമാക്കിയ റിച്ചാർലിസൻ - ജീസസ് കൂട്ട്കെട്ട് തുടക്കം മുതലേ കളത്തിലിറങ്ങിയിരുന്നേൽ ആദ്യ പകുതിയിൽ തന്ന ബ്രസീൽ ഗോളുകളടിച്ചേനെ.

ബ്രസീലിന്റെ ആക്രമണങ്ങളധികവും അരങ്ങേറിയത് വിംഗുകളിലൂടെ ആയിരുന്നു.വലതു സൈഡിൽ റിച്ചാർലിസനും ഇടതു വിംഗിൽ ഫിലിപ്പ് ലൂയിസും ഡേവിഡ് നെരസും.ഇടതു വിംഗിൽ നെരസിന് ഫിലിപ്പ് ലൂയിസിൽ നിന്നും ലഭിച്ച പിന്തുണ റിച്ചാർലിസന് വലതു സൈഡിൽ ലഭിച്ചിരുന്നില്ല.നെരസിന്റെ റൈഡുകൾ ബൊളീവിയൻ ഡിഫൻസിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചെങ്കിലും അവർ ചെറുത്തു നിന്നു.ഫിലിപ്പെ ലൂയിസ്സ് അറ്റാക്കിംഗ് - ഡിഫൻസിനെയും കൂട്ടിയോജിപ്പിക്കുന്ന  കണ്ണിയായി മൽസരത്തിലുടനീളം പ്രവർത്തിച്ചപ്പോൾ ആൽവസ് ഹോൾഡ് അപ്പ് ചെയ്തു ഡിഫൻസിലും മധ്യനിരയിലും ചെലവഴിക്കാനാണ് മാക്സിമം ശ്രമിച്ചത്. നെരസിന് പകരം എവർട്ടൺ വന്നതോടെ കാനറികൾ കൂടുതൽ ഉണർവ് കൈവരിച്ചു.എവർട്ടൺ ബോളിവർ ഡിഫൻസിനെ കബളിപ്പിച്ച് നേടിയ ലോംഗ് റേഞ്ചർ ഗോൾ കൗട്ടീന്യോയുടെ ട്രേഡ്മാർക്ക് സ്ക്രീമർ ഗോളുകളെ അനുസ്മരിക്കുന്നതായിരുന്നു.പത്ത് മിനിറ്റേ എവർട്ടൺ കളിച്ചിട്ടുള്ളൂവെങ്കിലും കളത്തിൽ പ്രകടമാക്കിയ പെസ്സും കരുത്തും എനർജിയും അപാരമായിരുന്നു.എവർട്ടൺ ഇറങ്ങിയതോടെ ബ്രസീലിന്റെ അറ്റാക്കിംഗ് എനർജി ലെവൽ തന്നെ മാറിമറയുന്ന കാഴ്ചയായിരുന്നു.കരിയറിലെ ആദ്യ ഗോൾ കരസ്ഥമാക്കിയ എവർട്ടനെ വരും മൽസരങ്ങളിൽ 60-65 മിനിറ്റുകളിൽ നെരസിന്റെ പകരക്കാരനായി ഇറക്കിയാൽ സെലസാവോ അറ്റാക്കിംഗിൽ കാര്യമായ ഇടപെടൽ നടത്താൻ താരത്തിന് കഴിയുമെന്നുറപ്പ്.

സെന്റർ ഫോർവേഡ് റോളിൽ ഒരു സ്ഥിരമായി ഒരു താരത്ത പരിഗണിക്കുകയാണ് ടിറ്റെ ചെയ്യേണ്ടത്.
ഫിർമീന്യോ ഒരു പക്കാ സ്ട്രൈകർ അല്ല.അടിസ്ഥാനപരമായി ലിവർപൂൾ താരം ഒരു സെക്കന്റ് സ്ട്രൈകർ അല്ലേൽ ഫാൾസ് 9 ടൈപ്പ് പ്ലെയർ ആണ്.മൽസരത്തിൽ ഈ റോളിലേക്ക് ഫിർമീന്യോ സ്വഭാവികമായും ഇറങ്ങി കളിക്കുന്നത് നിങ്ങൾക്ക് കാണാം.എന്നാൽ നിലവിൽ ഈ റോൾ ഇപ്പോ കളിക്കുന്നത് കൗട്ടീന്യോയാണ്, ഫിർമീന്യോ ഇറങ്ങുന്നതോടെ കൗട്ടീന്യോക്ക് കളിക്കാനുള്ള സ്പേസ് കുറയും അതേ സമയം കൗട്ടീന്യോ മുന്നേറി സെന്റർ ഫോർവേഡ് കളിക്കാൻ നിർബന്ധിതനാവുന്നതും കാണാം. അതിനൊരു പെർഫെക്റ്റ് ഉദാഹരണമായിരുന്നു കൗട്ടീന്യോയുടെ രണ്ടാം ഗോൾ.എന്നാൽ സന്നാഹ മൽസരങ്ങളിൽ മൂന്ന് കളിയിൽ നിന്നും നാല് ഗോളടിച്ച ജീസസ്  സ്ട്രൈകർ റോളിലേക്ക് വന്നാൽ റിച്ചാർലിസൻ കൂടുതൽ ഇഫക്റ്റീവായേക്കും.
കൗട്ടീന്യോക്ക് തന്റെ റോൾ നിറവേറ്റാനുള്ള സ്പേസും ലഭ്യമാകും.ഫിർമീന്യോയെ സെക്കന്റ് ഹാഫിൽ ഇറക്കുന്നതായിരിക്കും ഉചിതമെന്ന് കരുതുന്നു.

സിൽവ മാർക്കി &അലിസൺ കാര്യമായ പരീക്ഷണങ്ങൾ നേരിട്ടില്ല.വരുന്ന മൽസരങ്ങളിൽ ഇരുവരും വെല്ലുവിളി നേരിട്ടേക്കാം.മിഡ്ഫീൽഡിൽ ആർതർ അടുത്ത മൽസരത്തിൽ തിരിച്ചെത്തുകയും എവർട്ടണെ കുറച്ചു നേരത്തെ ഇറക്കുകയും ജീസസ് ആദ്യ ഇലവനിൽ തിരിച്ചെത്തി സ്കോറിംഗ് തുടരുകയും ചെയ്താൽ വെനെസേലക്കെതിരെ ബ്രസീൽ തനത് താളത്തിൽ തിരികെ എത്തുമെന്ന് പ്രതീക്ഷിക്കാം..

By - Danish Javed Fenomeno

Vai Brazil🇧🇷🇧🇷  Copa_America

Friday, June 14, 2019

ബ്രസീലിന്റെ ആൾ ടൈം കോപ്പാ അമേരിക്കാ + സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് ടോപ് സ്കോറേഴ്സ് 




1. സീസീന്യോ (AMF)
മൽസരങ്ങൾ -32
ഗോൾസ് -17

2. ജെയർ റോസാ പിന്റോ (Winger)
മൽസരങ്ങൾ -18 
ഗോൾസ് -13

3.അഡ്മീർ മെനിസസ് ( Fw)
മൽസരങ്ങൾ -14
ഗോൾസ് -12

4.റൊണാൾഡോ (Fw)
മൽസരങ്ങൾ - 10
ഗോൾസ് - 10

5.ഹെലേനോ ഡി ഫ്രെയിറ്റാസ് (Fw)
മൽസരങ്ങൾ - 11
ഗോൾസ് - 10

6.ദിദി (MF)
മൽസരങ്ങൾ - 17
ഗോൾസ് - 10

7.പെലെ (Fw)
മൽസരങ്ങൾ - 6
ഗോൾസ് - 8

8.അഡ്രിയാനോ (Fw)
മൽസരങ്ങൾ - 6
ഗോൾസ് - 8

9.എവാരിസ്റ്റോ (Fw)
മൽസരങ്ങൾ -8
ഗോൾസ് -8

10.ടെസറീന്യാ (Fw)
മൽസരങ്ങൾ -11
ഗോൾസ് -8

11.ഫ്രീഡൻറിച്ച് (Fw)
മൽസരങ്ങൾ - 8
ഗോൾസ് - 7

12. റോബീന്യോ (Fw)
മൽസരങ്ങൾ - 11
ഗോൾസ് - 7

13.റൊമാരിയോ (Fw)
മൽസരങ്ങൾ - 13
ഗോൾസ് - 7

14.പിറില്ലോ (Fw)
മൽസരങ്ങൾ - 5
ഗോൾസ് - 6

15.ബെബറ്റോ (Fw)
മൽസരങ്ങൾ -7
ഗോൾസ് -6

16.പാറ്റെസ്കോ(Fw )
മൽസരങ്ങൾ - 7
ഗോൾസ് - 6

17.ക്ലൗഡിയോ (Fw)
മൽസരങ്ങൾ -8
ഗോൾസ് -6

18.നിലോ (Fw)
മൽസരങ്ങൾ - 8 
ഗോൾസ് - 6

18.നെകോ (Fw)
മൽസരങ്ങൾ - 10
ഗോൾസ് - 6

19.ജുലീന്യോ (Winger)
മൽസരങ്ങൾ -5
ഗോൾസ് - 5

20. റിവാൾഡോ (AMF)
മൽസരങ്ങൾ - 5
ഗോൾസ് - 5

21. പൗളോ വാലന്റിം ( Fw)
മൽസരങ്ങൾ -5
ഗോൾസ് -5

22.ഫ്ലാവിയോ മിനെയ്നോ ( Fw )
മൽസരങ്ങൾ - 5
ഗോൾസ് - 5

23.സിമാവോ(Fw)
മൽസരങ്ങൾ - 6
ഗോൾസ് - 5

24.എഡ്മുണ്ടോ (Fw)
മൽസരങ്ങൾ -9
ഗോൾസ് -5

25.ലഗാർറ്റോ (Fw)
മൽസരങ്ങൾ - 4
ഗോൾസ് - 4

26.അമോറോസോ (Fw)
മൽസരങ്ങൾ -4
ഗോൾസ് - 4

27.ലൂയിസീന്യോ (Fw)
മൽസരങ്ങൾ - 5
ഗോൾസ് - 4

28.ഡെനിൽസൺ (Winger)
മൽസരങ്ങൾ -9
ഗോൾസ് - 4

29.റോബർട്ടോ ഡൈനാമിറ്റെ (Fw)
മൽസരങ്ങൾ -11
ഗോൾസ് - 4

30. പാലീന്യാ ( Fw)
മൽസരങ്ങൾ -12
ഗോൾസ് - 4

By - Danish Javed Fenomeno
Vai Brazil 🇧🇷🇧🇷