Saturday, December 22, 2018

ഒലെ ഗുണാർ സോൾസ്യർ - ഫുട്‌ബോളിലെ കുട്ടിത്ത മുഖഭാവമുള്ള കൊലയാളി





പത്തൊൻപത് വർഷങ്ങൾക്ക് മുമ്പ് ജീവിതത്തിലാദ്യമായി കണ്ടതും ഓർമയിലുമുള്ള ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് മൽസരവുമായ ബയേൺ - മാഞ്ചസ്റ്റർ ഫൈനൽ മൽസരത്തിലേക്കൊന്നു തിരിഞ്ഞു നോക്കാം. മത്യോസുവും  കാനും ഷോളും  എഫൻബർഗും അടങ്ങുന്ന ബയേൺ ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു.മൽസരം ഇഞ്ചുറി സമയത്തേക്ക് കടക്കുന്നു.ബയേൺ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കുന്നതിന്റെ വക്കിൽ , വെറും മൂന്ന് മിനിറ്റുകൾക്കപ്പുറം ബവേറിയൻ ടീമിനെ കാത്തിരിക്കുന്നത് നാലാം യൂറോപ്യൻ കിരീടം. 
ബയേൺ ബോക്സിൽ നിരന്തരമായ ആക്രമണങ്ങളുമായി ഗിഗ്സും ബെകാമും ഷെറിംഗ്ഹാമും നെവില്ലയും  തുടങ്ങിയ മാഞ്ചസ്റ്റർ താരങ്ങളുടെ അധ്വാനത്തിന്റെ ഫലമെന്നോണം കോർണർ ലഭിക്കുന്നു.ബെക്കാമിന്റെ കോർണറിൽ ഗോൾമുഖത്തുള്ള കൂട്ടപ്പൊരിച്ചിലിനടിയിൽ ഡിഫ്ലക്റ്റ് ചെയ്തു വന്ന ബോൾ ബോക്സിന് പുറത്ത് മാർക്ക് ചെയ്യപ്പെടാതെ നിന്ന ഗിഗ്സ് ഒലിവർ കാന്റെ വലയെ ലക്ഷ്യമാക്കി വോളിയുതിർക്കുന്നു.എന്നാൽ ഇംഗ്ലീഷ് സ്ട്രൈകർ ഷെറിംഗ്ഹാമിന്റെ കാലിലേക്ക് വന്ന ഗിഗ്സിന്റെ ഷോട്ട് വലയിലേക്ക് വഴി തിരിച്ചു വിട്ടു ഷെറിംഗ്ഹാം യുണൈറ്റഡിനെ സമനിലയിൽ എത്തിക്കുന്നു.അവസാന സെക്കന്റുകളിലേക്ക് പ്രവേശിക്കുന്ന മൽസരത്തിൽ വീണ്ടും ബെക്കാമിന്റെ ഗോൾമുഖത്തേക്കുള്ള കൃത്യതയാർന്ന കോർണർ ഫ്ലിക്ക് ചെയ്തു ഷെറിംഗ്ഹാമിന്റെ ബോൾ ഒലിവർ കാനെ നിഷ്പ്രഭമാക്കി വീണ്ടുമൊരു ഫ്ലിക്കിലൂടെ വലയിലേക്ക് തള്ളിയിട്ട് ഇരുപതാം നമ്പർ ചുവന്ന ജെഴ്സീക്കാരൻ മാഞ്ചസ്റ്റർ യുനൈറ്റഡിന് ചരിത്രത്തിലെ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊടുക്കുന്നു.

"സൂപ്പർ സബ്" അല്ലെങ്കിൽ "കില്ലർ മാൻ" എന്ന വിശേഷണങ്ങൾ ഫുട്‌ബോളിൽ ആരാധകരും മാധ്യമങ്ങളും താരങ്ങളെ വിശേഷിപ്പിക്കാൻ സർവസാധാരണമായി ഉപയോഗിക്കാറുണ്ട്.എന്നാൽ ഈ രണ്ട് വിശേഷണങ്ങളും തന്റെ പ്രീമിയർ ലീഗ് കരിയറിലുടനീളം അനർത്ഥമാക്കിയ ഒലെ ഗുണ്ണാർ സോൾസ്യറെന്ന നോർവീജിയൻ ക്രൂയിസിന്റെ ലാസ്റ്റ് സെക്കന്റ് ഗോളിൽ സർ അലക്‌സ് ഫെർഗുസന്റെ
മാഞ്ചസ്റ്ററിനോട് അവിശ്വസനീയമായ തോൽവി ഏറ്റുവാങ്ങി യുസിഎൽ അവസാന നിമിഷം അടിയറവ് വെക്കുകയായിരുന്നു ലോതർ മത്യേസൂവിന്റെ ബവേറിയൻ നിര.

കോർണറുകൾ കൊണ്ട് എങ്ങനെ ഒരു മൽസരം ജയിക്കാം എന്ന്‌ സിദാൻ തൊട്ടു മുമ്പുള്ള വർഷത്തെ 1998 ലോകകപ്പ് ഫൈനലിൽ തെളിയിച്ചതാണ്.രണ്ട് കോർണറിൽ നിന്നും വന്ന ഹെഡ്ഡർ ഗോളുകളായിരുന്നു അന്ന് ഫ്രാൻസിന്റെ പ്രഥമ ലോകകപ്പ് വിജയത്തിന് ആധാരമായത്.അതിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു 99  യുസിഎൽ ഫൈനലിലെ ഇഞ്ചുറി സമയത്തെ യുണൈറ്റഡിന്റെ  രണ്ട് കോർണർ ഗോളുകൾ.അതിലെ വിജയ ഗോളിന് കാരണമായതാവട്ടെ  ബേബി ഫേസ്ഡ് അസാസിൻ എന്ന നിക്ക് നെയിമിലൂടെ പ്രീമിയർ ലീഗിന്റെ അപ്രവചനീയത സ്വഭാവത്തിന്റെ പരിചിത മുഖമായി മാറിയ ബ്രാൻഡ് അംബാസിഡർ ഒലെ ഗുണ്ണാർ സോൾസ്യറും.

മാഞ്ചസ്റ്റർ യുണൈറ്റഡിനെ കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ കുട്ടികാലത്ത് കണ്ട് പരിചിതമായ സൂപ്പർ താരങ്ങളെയാവും ഓർമയിൽ മിന്നിമറയുക.അതിൽ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനി റോയി കീൻ തന്നെയാണ്. അവിസ്മരണീയമായിരുന്നു ഫെർഗൂസന്റെ തന്ത്രങ്ങളിലെ റോയി കീനിന്റെ റോൾ. പ്രീമിയർ ലീഗിലെന്റെ കുട്ടിക്കാലം മുതലെയുള്ള ഇഷ്ട ക്ലബ് ലിവർപൂൾ ആയിരുന്നിട്ടു കൂടി പലപ്പോഴും ലിവർപൂളിൽ കീനിനെ പോലെയൊരു താരം ഉണ്ടായിരുന്നെങ്കിൽ എന്നാലോചിച്ചു പോയിട്ടുണ്ട്.ഐറിഷ് ലെജണ്ട് റോയി കീൻ കഴിഞ്ഞാൽ കണ്ണുകളിലൂടെ കടന്നു പോയ ദൃശ്യങ്ങളിൽ ഓർമയിൽ തങ്ങി നിൽക്കുന്നവർ പോൾ ഷോൾസിൽ തുടങ്ങി ഗാരി നെവില്ലെ റ്യാൻ ഗിഗ്സ് നിക്കി ബട്ട് ഷ്മൈകൽ യപ് സ്റ്റാം ഡേവിഡ് ബെക്കാം ആന്റീ കോൾ ഫെർഡിനാന്റ്  നിസ്സൽറൂയിയും കടന്ന് വെയ്ൻ റൂണിയിൽ എത്തി നിൽക്കുമെന്ന് തീർച്ച.അതേ സമയം തന്നെ ഓൾഡ് ട്രാഫോർഡിന്റെ ചരിത്രതാളുകൾ മറിച്ചുനോക്കിയാൽ ബോബി ചാൾട്ടൺ , ഡെനിസ് ലോ , ജോർജ് ബെസ്റ്റിൽ തുടങ്ങി എറിക് കന്റോണ വരെ നീളുന്ന ലിസ്റ്റ്.എന്നാൽ ഒലെ ഗുണാർ സോൾസ്യറിനെ പോലെയൊരു ക്രൂഷ്യൽ സ്വിറ്റേഷൻ മാച്ച് വിന്നിംഗ് താരത്തെ നിങ്ങൾക്ക് അദ്ദേഹത്തിന്റെ കാലഘട്ടത്തിന് മുമ്പോ ശേഷമോ പ്രീമിയർ ലീഗിൽ കണ്ടെത്താൻ കഴിയില്ല.ഫെർഗുസന്റെ സുവർണകാലത്തെ വജ്രായുധമായിരുന്നു സോൾസ്യാർ.

ഹൈ പ്രൊഫൈൽ ഗോൾ സ്കോറിംഗ് ഫോർവേഡായിരുന്നില്ല സോൾസ്യർ. തന്റെ റെഡ് ഡെവിൾസ് കരിയറിൽ 130 തിലധികം ഗോളുകളടിച്ച താരത്തിന്റെ ഗോളിന്റെ എണ്ണത്തിലായിരുന്നില്ല പ്രാധാന്യം. നോർവൻ സ്ട്രൈകറുടെ ലെഗസി അളക്കേണ്ടതും സ്കോർ ചെയ്ത ടോട്ടൽ നമ്പർ ഓഫ് ഗോൾസ് സ്റ്റാറ്റസിലല്ല. മറിച്ച് അടിച്ച ഗോളുകളുടെ സ്വിറ്റേഷനുകളാണ് സോൾസ്യറിന്റെ മഹത്വം ഉയർത്തുന്നത്.ടീമിന്റെ അപകടകരമായ സ്ഥിതിയിൽ പകരക്കാരനായി ഇറങ്ങി സമ്മർദ്ദത്തിനടിമപ്പെടാതെ തനിക്ക് കളിക്കാൻ അവസരം ലഭിച്ച , മൽസരഫലത്തിൽ നിർണകായമായേക്കാവുന്ന പരിമിതമായ  മിനിറ്റുകളെ സോൾസ്യാർ ഡിസൈസീവ് മൊമന്റ്സിലൂടെ മികച്ച പെർഫോമൻസ് പുറത്തെടുത്ത് അഡാപ്റ്റ് ചെയ്തെടുക്കുന്ന രീതി ആയിരുന്നു മറ്റു സഹ താരങ്ങളിൽ നിന്നും അദ്ദേഹത്തെ എന്നും വ്യത്യസ്തമാക്കിയിരുന്നത്.നാച്ചുറൽ ബോൺ മാച്ച് വിന്നർക്ക് വേണ്ട കില്ലർ ഇൻസ്റ്റിൻക്റ്റ് സോൾസ്യറിന്റെ കേളീ ശൈലിയിൽ പ്രകടമായിരുന്നു ,
ഇക്കാരണം കൊണ്ട് തന്നെയായിരുന്നു ഫെർഗുസൻ തന്റെ ബ്രഹാമാസ്ത്രമായി നോർവീജിയൻ താരത്തെ ഉപയോഗിച്ചിരുന്നതും.

പ്ലെയിംഗ് ഇലവനിൽ ചാൻസ് ലഭിച്ചിട്ടില്ലേൽ സൂപ്പർ താരങ്ങൾ പരിശീലകരുമായും ക്ലബുമായും ഉടക്കുന്ന സംഭവങ്ങൾ നിത്യ കാഴ്ചകളായ യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ ലോകത്ത് സോൾസ്യാർ വ്യത്യസ്തനായിരുന്നു. അവസരങ്ങൾക്ക് വേണ്ടി കാത്തു നിൽക്കാതെ അവസരങ്ങൾ തന്നെ തേടിവരുമെന്ന് താരം ഉറച്ച് വിശ്വസിച്ചിരുന്നു.കിട്ടിയ അവസരങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും സോൾസ്യർ തന്റെ യുണൈറ്റഡ് കരിയറിൽ കാണിച്ചു തന്നു.ഒരു പതിറ്റാണ്ട് കാലത്തെ പ്രീമിയർ ലീഗ് കരിയറിൽ തന്നോടൊപ്പം കളിച്ചു ക്ലബിന്റെ ഇതിഹാസ താരങ്ങളായി മാറിയവർക്കൊപ്പമോ മുകളിലോ സോൾസ്യർ ലോക ഫുട്‌ബോളിൽ തന്റെ മേൽവിലാസം രേഖപ്പെടുത്തിയിട്ടുണ്ടേൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ ക്ലബിന്റെ കിരീട വിജയങ്ങളിൽ എത്രത്തോളം മൂല്ല്യമുള്ളതായിരുന്നു എന്ന് തെളിയിക്കുന്നു.എളുപ്പമായിരുന്നില്ല സോൾസ്യറിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ റോൾ.മൽസരത്തിൽ ടീമിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ പകരക്കാരനായി ഇറങ്ങാൻ വിധിക്കപ്പെടുന്ന താരങ്ങൾ കളത്തിനകത്തും പുറത്ത് ഗ്യാലറിയിലും അഭിമൂഖീകരിക്കേണ്ടതും മറികടക്കേണ്ടതും നിരവധി സമ്മർദ്ദ ഘട്ടങ്ങളെയാണ്.സുപ്രധനാമായ മൽസരത്തിൽ ടീം പിറകിൽ നിൽക്കുമ്പോൾ ആരാധകർ ദേഷ്യവും ദുഖവും കടിച്ചമർത്തി വികാരഭരിതരായിരിക്കും , പരിശീലകനും റിസർവ് ബെഞ്ചിലെ താരങ്ങളും  കൂട്ടിലടച്ച കിളികളെ പോലെ നിരാശജനകരായി സ്തംഭിച്ചിരിക്കും , കളത്തിലാണേൽ സഹ താരങ്ങൾ സമ്മർദ്ദം താങ്ങാനാവാതെ സ്വതസിദ്ധമായ കേളീശൈലിയിൽ കളിക്കാനാവാതെ പ്രയാസപ്പെടുന്നുണ്ടാകും , ഇങ്ങനെ ഒരു സ്വിറ്റേഷനിലാകും സൂപ്പർ സബ് ഇറങ്ങുക.ടീമിനെ ആത്മവിശ്വാസവും ഉത്തേജനവും പകർന്നുനൽകേണ്ടത് പകരക്കാരായി ഇറങ്ങുന്ന ഫ്രഷ് കളിക്കാരുടെ ജോലി തന്നെയാണ്.ഈ ജോലിയാണ്  വിശ്വസ്തനായ സോൾസ്യർ യുണൈറ്റഡിൽ നിർവഹിച്ചത്.

2008 യൂറോ കപ്പിൽ തോൽവികളിലേക്ക് നീങ്ങി കൊണ്ടിരുന്നു തുർക്കിയെ ടൂർണമെന്റിലെ നിർണായകമായ  മൂന്ന് മൽസരങ്ങളിൽ സൂപ്പർ സബായി ഇറങ്ങി അവസാന മിനിറ്റുകളിൽ ഗോളടിച്ചു രക്ഷപപ്പെടുത്തി ടീമിനെ സെമിയിലെത്തിച്ച സെമീഹ് സെൻതുർക്ക്
എന്ന ഫോർവേഡ് വെറുമൊരു ഇന്റനാഷണൽ ടൂർണമെന്റിൽ നിർവഹിച്ച മാച്ച് വിന്നിംഗ് സൂപ്പർ സബ് റോൾ ആയിരുന്നു കരിയറിലുടനീളം സോൾസ്യർ ഉത്തരവാദിത്വത്തോടെ  നിർവഹിച്ചതെന്നോർക്കണം.
1999 ചാമ്പ്യൻസ് ലീഗ് ഫൈനൽ തന്നെ അതിനൊരു ഉത്തമ ഉദാഹരണമാണ്.സോൾസ്യറിന്റെ യുസിഎൽ ഫൈനലിലെ ലാസ്റ്റ് സെക്കന്റ് ഗോൾ റെഡ് ഡെവിൾസിന് രണ്ടാം യുസിഎൽ കിരീടം മാത്രമായിരുന്നില്ല നേടികൊടുത്തത്.സീസണിലെ എഫ്.എ കപ്പും പ്രീമിയർ ലീഗും ജയിച്ച് ചരിത്രത്തിലാദ്യമായൊരു സീസൺ ട്രെബിൾ നേട്ടം കൂടിയായിരുന്നു. ഒരു പ്രീമിയർ ലീഗ് ടീമിന്റെ ആദ്യ ട്രെബിൾ നേട്ടം കൂടിയായിരുന്നു ഇത്.

അദ്ദേഹത്തിന്റെ കരിയർ എടുത്തു നോക്കിയാൽ ഇത്തരത്തിലുള്ള നിരവധി പെർഫോമൻസ് കാണാൻ സാധിക്കും
നോട്ടിംഗ് ഹാം ഫോറസ്റ്റിനെതിരെ പകരക്കാരനായി ഇറങ്ങി പത്ത് മിനിറ്റിനിടെ നാല് ഗോളുകളടിച്ച പ്രകടനം , എവർട്ടണെതിരെ പകരക്കാരനായി ഇറങ്ങി നാല് ഗോളടിച്ച പ്രകടനം , എഫ്എ കപ്പിലെ ലിവർപൂൾ × മാഞ്ചസ്റ്റർ ക്ലാസിക് പോരാട്ടത്തിൽ അവസാന മിനിറ്റുകളിൽ സൂപ്പർ സബായി ഇറങ്ങി വിജയ ഗോൾ സ്കോർ ചെയ്തു യുണൈറ്റഡിനെ വിജയിപ്പിച്ച പ്രകടനം   തുടങ്ങിയ  പ്രീമിയർ ലീഗ് ചരിത്രത്തിൽ രേഖപ്പെടുത്തിയ ചില അൽഭുത പ്രകടനങ്ങൾ സോൾസ്യറിനെ യുണൈറ്റഡിന്റെ മുന്നേറ്റനിരയിലെ കുട്ടിത്ത മുഖ ഭാവമുള്ള കൊലയാളിയാക്കി മാറ്റുകയായിരുന്നു.
റിഡിക്യുലസ് മാൻ ഫ്രം ദ ബെഞ്ച് എന്നായിരുന്നു തന്റെ സഹ ഫോർവേഡായിരുന്നു ഇംഗ്ലീഷ് സ്ട്രൈകർ ആന്റി കോൾ സോൾസ്യറിനെ വിശേഷിപ്പിച്ചത്.സ്കോൾസിനും റോയി കീനിനും നിസ്സൽറൂയിക്കുമൊപ്പം ഫെർഗുസൻ കാലഘട്ടത്തിൽ യുണൈറ്റഡിന്റെ ആരാധകർക്ക് ഏറ്റവും ശുഭാപ്തി വിശ്വാസം പകർന്ന മുഖമായ സോൾസ്യാർ ടീമിന്റെ ഏത് സമ്മർദ്ദ ഘട്ടത്തെയും അഭിമുഖീകരിക്കുന്ന സമയങ്ങളിൽ  കോച്ച് ഫെർഗി താരത്തെ വിളിക്കുമ്പോൾ സന്തോഷത്തോടെ യാതൊരു പരിഭവമോ പരാതിയോ ഇല്ലാതെ സ്വീകരിക്കാൻ സന്നദ്ധനായിരുന്നു.
അതുകൊണ്ട് തന്നെയാകാം അനുസരണയുള്ള പ്രിയ ശിഷ്യൻ സൂപ്പർ സബായി ഇറങ്ങി യുണൈറ്റഡ് കരിയറിൽ മുപ്പതിലധികം ഗോളുകൾ സ്കോർ ചെയ്തതും.

യുണൈറ്റഡിലെ തന്റെ കരിയർ പരിശോധിച്ചാൽ അൽഭുതങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ഒരു കഠിനാധ്വാനിയായ ഫൈറ്ററായിരുന്നു അദ്ദേഹമെന്ന് വിലയിരുത്താം. അവസാനനിമിഷം വരെ പോരാട്ടവീര്യം കൈവെടിയാത്ത യോദ്ധാവ്.അലൻ ഷിയറർ മൈകൽ ഓവൻ  എറിക് കന്റോണ റോബി ഫോളർ ബെർകാംമ്പ് ഫ്രാങ്ക് ലാംപാർഡ് തിയറി ഹെൻറി നിസ്സൽറൂയി ദ്രോഗ്ബ തുടങ്ങിയ ഗോളടിവീരൻമാരെ പ്രീമിയർ ലീഗ് കണ്ട ഇതിഹാസ താരങ്ങളായി ലോകമെമ്പാടുമുള്ള ആരാധകർ തങ്ങളുടെ മനസ്സുകളിൽ പ്രതിഷ്ഠിക്കുമ്പോൾ , ഇവരിൽ നിന്നും വിഭിന്നമായി ആരാധകമനസ്സുകളിൽ സോൾസ്യറിന്റെ സ്ഥാനം യുണീക്ക് ആണ്.ലോ പ്രൊഫൈൽ താരമായി വന്ന് സൂപ്പർ സബ് റോളിലൂടെ ക്ലബിന്റെ നിർണായക പ്ലെയറായി മാറിയ അദ്ദേഹത്തിന് ആരാധകരിലുള്ള സ്വാധീനം എത്രത്തോളമെന്ന് ഇന്നും അദ്ദേഹത്തിന് ലഭിക്കുന്ന ജനപ്രീതി തെളിവാണ്.1996 മുതൽ 2007 വരെയുള്ള പതിനൊന്ന് വർഷത്ത കരിയറിൽ സോൾസ്യർ സമ്പാദിച്ചെടുത്ത തന്റെ പ്രീമിയർ ലീഗ് ഹിസ്റ്റോറികൽ റെപ്യൂട്ടേഷന് പകരം വെക്കാൻ മറ്റൊരു താരത്തെ കാണിച്ച് തരുവാൻ നിങ്ങൾക്ക് കഴിയില്ല എന്നത് തന്നെയാണ് ഒലെ ഗുണാർ സോൾസ്യറിന്റെ മഹത്വം.

ഇന്ന് വീണ്ടും യുണൈറ്റഡിന്റെ സൂപ്പർ സബ് കുപ്പായത്തിൽ  അവതരിച്ചിരിക്കുകയാണ് സോൾസ്യാർ.പക്ഷേ അത് കളത്തിനുള്ളിലേക്കല്ല കുമ്മായ വരയക്കപ്പുറത്താണെന്ന് മാത്രം.
നിലവിലെ സീസണിൽ യുണൈറ്റഡ് മോശം ഫോമിൽ പാതി വഴിയെത്തി നിൽക്കുമ്പോൾ മൗറീനോയെ പുറത്താക്കിയ ഒഴിവിലേക്ക് കാലത്തിന്റെ തനിയാവർത്തനമെന്ന പോലെ ഓൾഡ് ട്രാഫോർഡിൽ സോൾസ്യർ സൂപ്പർ സബ് റോളിൽ  വീണ്ടും നിയോഗിക്കപ്പെട്ടിരികുകയാണ്. 1999 ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ലാസ്റ്റ് സെക്കന്റ് ഗോളിലൂടെ ടൂർണമെന്റ് വിന്നർ ആയ ബേബി ഫേസ്ഡ് അസാസ്സിൻ നടപ്പു സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്ഷകനാവുമോ എന്നാണ് ഫുട്‌ബോൾ ലോകം ഉറ്റുനോക്കുന്നത്.

By - Danish Javed Fenomeno


Friday, December 7, 2018

വിടവാങ്ങുന്നു  "അലിയൻസ് അറീനയിലെ സുവർണ്ണ ചിറകുകൾ" 




ഏതാണ്ട് ഇരുപതിനായിരത്തോളം കിലോമീറ്ററുകൾ താണ്ടി ആർട്ടിക്കിൽ നിന്നും അന്റാർട്ടിക്കയിലേക്ക് ദേശാടനം നടത്തുന്ന ആർട്ടിക്ടേൺ എന്ന ദേശാടന പക്ഷിയുണ്ട്.ആയിരക്കണക്കിന് മൈലുകളോളം തന്റെ ലക്ഷ്യത്തിലേക്ക്  വിശ്രമമില്ലാതെ പറക്കാൻ ആർടിക്ടേണിന് ഊർജ്ജമാവുന്നതും കരുത്തേകുന്നതുമെല്ലാം ആ പക്ഷിയുടെ തളരാത്ത രണ്ട് ചിറകുകളാണ്.ഈ ആർടിക്ടേണിനെ ബവേറിയൻ സംസ്കാരത്തിന്റെ കാൽപ്പന്ത് മുഖമായ ബയേൺ മ്യൂണിക്കായി സങ്കല്പിച്ചു  നോക്കുക.ആർടിക്ടേണിനുള്ളത് പോലെയുള്ള രണ്ട് ചിറകുകൾ നമുക്ക് ബയേണിൽ കാണാൻ സാധിക്കും.കഴിഞ്ഞ ഒരു പതിറ്റാണ്ടായി ചുവന്ന ജെഴ്സിയണിഞ്ഞ് ബവേറിയൻ ഫുട്‌ബോൾ സംസ്കാരത്തെ ചുമലിലേന്തി യൂറോപ്പ് മുഴുവൻ ചിറകടിച്ചു ഉയർന്നവർ.കൃത്യം ഒരു പതിറ്റാണ്ട് മുമ്പായിരുന്നു മ്യൂണീക്കിലെ വിസ്മയചെപ്പായ അലിയൻസ് അറീനയിൽ 
ബയേൺ മ്യൂണിക്ക് ക്ലബിന്റെ ഇരു വിംഗുകളിലും ആ രണ്ട് ചിറകുകളും പറന്ന് വന്നിരുന്നത്.

ബവേറിയൻ ഫുട്‌ബോൾ സംസ്കാരത്തിൽ ലിസറാസുവിനും സാഗ്ന്യോളിനും ശേഷം ഫ്രഞ്ച് വിപ്ലവത്തിന്റെ സാന്നിധ്യമറിയിച്ച വിംഗർ , ഫെരാരി കാറിനെ അനുസ്മരിപ്പിക്കുന്ന വേഗം കൈമുതലാക്കിയതിനാൽ പിൽക്കാലത്ത് ബയേൺ ആരാധകർ സ്നേഹത്തോടെ വിളിച്ച "ഫെരാരിബെറി"യെന്ന ഫ്രാങ്ക് റിബറി , വേഗതയാർന്ന കിടയറ്റ സ്ട്രൈകർ റോയ് മക്കായിക്കും പരുക്കനായ ഡിഫൻസീവ് മിഡ്ഫീൽഡർ വാൻ ബൊമ്മലിന് ശേഷവും മ്യൂണിക്കിൽ ഡച്ച് വസന്തം തീർക്കാൻ  ദ ഗ്രേറ്റ് യൊഹാൻ ക്രൈഫിന് ശേഷം "ഫ്ലെയിംഗ് ഡച്ച്മാൻ" എന്ന വിശേഷണം ചാർത്തപ്പെട്ട
ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പവർ ഫുട്‌ബോളിന്റെ അനുഭവസമ്പത്തുമായി ഓറഞ്ച് തോട്ടങ്ങളുടെ കുളിർമയിൽ സമ്പന്നമായ ഗ്രോൺജനിലെ ഗ്രാമത്തിൽ നിന്നും അലിയൻസ് അറിനയിലെത്തിയ ആർയെൻ റോബൻ.ആധുനിക ഫുട്‌ബോളിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ബയേണിന്റെ സുവർണ കാലഘട്ടമായിരുന്നു ഇരുവരും ബയേണിൽ കളിച്ച കാലഘട്ടം.ഇടതും വലത്തും റോബൻ - റിബറി എന്ന രണ്ട് ചിറകുകൾ ഫിറ്റ് ചെയ്തു കൊണ്ട് തുടർച്ചയായി എതിരാളികൾ ഇല്ലാതെ ബുണ്ടസ് ലീഗാ കിരീടങ്ങൾ മുതൽ യൂവേഫ ചാമ്പ്യൻസ് ലീഗ് കിരീടം വരെ നീളുന്ന നേട്ടങ്ങളാണ് ബയേൺ ഇക്കാലയളവിൽ സ്വന്തമാക്കിയത്.

പത്തൊൻപത് വർഷങ്ങൾക്ക് മുമ്പ് ജീവിതത്തിലാദ്യമായി കണ്ടതും ഓർമയിലുമുള്ള ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് മൽസരവുമായ ബയേൺ - മാഞ്ചസ്റ്റർ ഫൈനൽ മൽസരത്തിലേക്കൊന്നു തിരിഞ്ഞു നോക്കാം. മത്യേസും കാനും അടങ്ങുന്ന ബയേൺ ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു , ഇംഗ്ലീഷ് സ്ട്രൈകർ ഷെറിംഗ് ഹാമിന്റെ ഗോളിൽ ഇഞ്ചുറി സമയത്ത് സമനില പിടിക്കുന്ന മാഞ്ചസ്റ്റർ തുടർന്ന് ലാസ്റ്റ് മിനിറ്റ് കില്ലർ മാൻ ആയ ഒലെ ഗുണ്ണാർ സോൾഷ്യോറെന്ന നോർവീജിയൻ ക്രൂയിസിന്റെ ലാസ്റ്റ് സെക്കന്റ് ഗോളിൽ സർ അലക്‌സ് ഫെർഗുസന്റെ
മാഞ്ചസ്റ്ററിനോട് അവിശ്വസനീയമായ തോൽവി ഏറ്റുവാങ്ങി യുസിഎൽ തലനാരിഴയ്ക്ക് നഷ്ടമായതിന്റെ വേദന ഏറ്റുവാങ്ങാനായിരുന്നു ബയേണിന്റെ വിധി.എന്നാൽ യുസിഎൽ നഷ്ടമായ ദുഖം തൊട്ടടുത്ത സീസണിൽ തീർക്കുകയായിരുന്നു കാനും സംഘവും.ഒലിവർ കാനൊപ്പം സ്റ്റെഫാൻ എഫ്ലൻ ബർഗും മെഹ്മത് ഷോളും ജിയോവാനി എൽബറും  തുടങ്ങിയ താരങ്ങളുടെ മികവിൽ ബവേറിയൻ നിര തൊട്ടടുത്ത മില്ലേനിയം വർഷത്തിൽ യൂറോപ്യൻ ക്ലബ് ചാമ്പ്യൻമാരാവുകയായിരുന്നു.ഇതിന് സമാനമായിരുന്നു നീണ്ട ഒരു വ്യാഴവട്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ ജുപ് ഹൈകിൻസിന് കീഴിൽ രണ്ട് തവണ യുസിഎൽ ഫൈനലിൽ തോൽവി പിണഞ്ഞ ശേഷം നാലു സീസണിനിടയിൽ മൂന്നാം തവണ ഫൈനലെത്തി യൂറോപ്യൻ രാജാക്കൻമാരായി ബയേൺ 2013ൽ വീണ്ടും അവരോധിക്കപ്പെട്ടത്.അതിന് കാരണമായി വർത്തിച്ചതൂം റോബൻ റിബറിമാരുടെ ഇരു വിംഗുകളിലുടെയുമുളള നിർണായക പ്രകടനമായിരുന്നു.തൊട്ട് മുമ്പുള്ള സീസണുകളിലെ യൂറോപ്യൻ ഫൈനലിൽ രണ്ട് തവണ ഇന്റമിലാനെതിരെയും ചെൽസിക്കെതിരെയും തലനാരിഴയ്ക്ക് തോറ്റു പോയതിന്റെ ദുഖം റോബൻ - റിബറി സഖ്യം തീർത്തത് ചിരവൈരികളായ ബൊറൂസിയെ തോൽപ്പിച്ച് അഞ്ചാം യുസിഎൽ കിരീടം ക്ലബിന് നേടികൊടുത്തിട്ടായിരുന്നു.
2009 മുതൽ 2014 വരെയുള്ള കാലഘട്ടം റോബൻ റിബറിമാരുടെ സുവർണകാലഘട്ടമായി വിശേഷിപ്പിക്കാം.മൂന്നു യുസിഎൽ ഫൈനലുകളാണ് ഇരുവരും ടീമിനെ കളിപ്പിച്ചത്.2015 ന് ശേഷം ഇരുവർക്കും പറ്റിയ പരിക്കുകൾ ബയേണിന്റെ ഹൈ ലെവൽ യൂറോപ്യൻ ഫുട്‌ബോൾ കോംപിറ്റേറ്റീവ് കൺസ്റ്റിസ്റ്റൻസ് പെർഫോമൻസ് നിലനിർത്തുന്നതിനെ കാര്യമായി ബാധിച്ചിരുന്നു.

റുമനിഗയും ബെക്കൻബവറും ഗെർഡ് മുള്ളറിനും ഇന്റർനാഷണൽ ലെവലിൽ മികച്ചൊരു കരിയർ സൃഷ്ടിക്കാൻ കാരണമായ ലോക ഫുട്‌ബോളിൽ ജർമൻ ഫുട്‌ബോളിന്റെ വിജയങ്ങൾക്ക് ആധാരവും അടിത്തറയുമായിരുന്ന ബയേൺ മ്യൂണിക്കെന്ന ക്ലബിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുസിഎൽ കിരീട വരൾച്ചക്ക് അന്ത്യം കുറിക്കാനായിരിക്കാം റോബൻ റിബറിമാർ ഈ കാലഘട്ടത്തിൽ തന്നെ കളിക്കാൻ വിധിക്കപ്പെട്ടത്.ബയേണിന്റെ ഇരു വിംഗിലും നിലയുറപ്പിച്ച് ടീമിന്റെ നിർണായക നീക്കങ്ങൾ സൃഷ്ടിച്ചെടുത്ത് വളരെ എളുപ്പമുള്ള തങ്ങൾക്കനുസൃതമായ
വഴിയിലൂടെ അറ്റാക്കിംഗ് ചെയ്യാൻ  ശ്രമിക്കുന്ന ഇരുവരുടെയും പ്ലെയിംഗ് സ്റ്റൈൽ ബയേണിലെ തങ്ങളുടെ സഹതാരങ്ങളായ ഷ്വൈൻസ്റ്റിഗർ ക്രൂസ് തുടങ്ങിയ മധ്യനിരക്കാരുടെയും ഗോമസ് ഒലിച്ച് മുള്ളർ തുടങ്ങിയ  സ്ട്രൈകർമാരുടെയും ജോലി വളരെ എളുപ്പത്തിലാക്കിയിരുന്നു.വിംഗുകളിൽ കൃത്യമായ വിഷനോടെ അപാരമായ ആക്സലറേഷനോടെ ചെയ്ഞ്ച് ഓഫ് പേസ്സ് വേണ്ടിടത്ത് മിതമായ സ്കിൽസും അത്ലറ്റിക്സവും പുറത്തെടുത്ത് എതിരാളികളെ മറികടന്ന് കുതിക്കുന്ന ഇരുവരും ബവേറിയൻ ഫുട്‌ബോളിന് നൽകിയിരുന്ന വൈവിധ്യവും അനായാസതയും ക്ലബിന് എന്നും കരുത്തേകിയിരുന്നു.

ബയേണിൽ ലോകോത്തര വിംഗർമാരായി വളർന്ന ഇരുവരുടെയും യുണീക്ക് സ്പെഷ്യാലിറ്റിയായിരുന്നു എതിരാളികളുടെ ഡിഫൻസീവ് തന്ത്രങ്ങൾ പൊളിക്കാൻ മൽസരത്തിനിടെ വിംഗുകൾ പരസ്പരം ഇന്റർചെയ്ഞ്ച് ചെയ്തു കളിക്കുകയെന്നത്.റൈറ്റ് ഫൂട്ടർമാരായ വിംഗർമാർ റൈറ്റ് വിംഗും ലെഫ്റ്റ് ഫൂട്ടർമാരായവർ ലെഫ്റ്റ് വിംഗുമാവും തങ്ങളുടെ പൊസിഷനായി കരിയറിൽ ഡെവലപ്‌മെന്റ് ചെയ്തു കൊണ്ടുവരിക.
കാരണമെന്തന്നാൽ ഒരു ഫുട്‌ബോളറുടെ സ്വതസിദ്ധമായ കളി പുറത്ത് വരിക ആ താരത്തിന്റെ ഈസി ഫൂട്ടിനസൃതമായിരിക്കും.മാത്രമല്ല ബോക്സിലേക്ക് കൃത്യമായ ക്രോസുകൾ നൽകാനും വിംഗർക്ക് തങ്ങളുടെ അനായാസ ഫൂട്ടിനാൽ സാധിക്കും.എന്നാൽ റോബൻ റിബറി സഖ്യത്തിന് ഇത് പലപ്പോഴും ബാധകമായിരുന്നില്ല.റൈറ്റ് വിംഗും ലെഫ്റ്റ് വിംഗും ഒരുപോലെ ഇന്റർചെയ്ഞ്ച് ചെയ്തു അനായാസതയോടെ കളിക്കുന്ന ഇരുവരുടെയും പേസ്സും പ്രസിഷനും പൊസിഷനിംഗും ബയേണിലെ വിംഗ്ബാക്കുകളായ നായകൻ ഫിലിപ്പ് ലാമിനും ബ്രസീലിയൻ റൊറ്റ്ബാക്കായ റാഫീന്യക്കും നൽകിയ അറ്റാക്കിംഗ് സ്പേസുകൾ ടീമിന്റെ നീക്കങ്ങളിൽ എപ്പോഴും നിർണായകമായിരുന്നു. വിംഗുബാക്കുകളുടെ ഇടപെടലുകൾ റോബൻ റിബറി സഖ്യത്തിന്റെ മികച്ച പ്രകടനം കാഴ്ചവെക്കാൻ പലപ്പോഴും മുതൽകൂട്ടായിരുന്നു.ഒരു യഥാർത്ഥ പരമ്പരാഗത വിംഗറുടെ പ്ലെയിംഗ് ശൈലിയിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഇരുവരുടെയും ശൈലി.വിംഗിലൂടെയുള്ള സ്പീഡി റണ്ണിംഗിലൂടെ നീക്കങ്ങൾക്ക് മൂർച്ചയേകി ബോക്സിലേക്കൊരു ക്രോസോ പാസോ നൽകുന്നതോടെ പരമ്പരാഗത വിംഗറുടെ ജോലി കഴിയുമെന്നിടത്താണ് മോഡേൻ ഫുട്‌ബോളിന്റെ അറ്റാക്കിംഗ് വിംഗർമാരായ റോബൻ-റിബറി സഖ്യം  വിഭിന്നമാവുന്നത്.
ഡീപിലോട്ട് ഇറങ്ങി ചെന്ന് വിംഗ്ബാക്കുകളുടെ സഹായത്തോടെ വിംഗുകളിലൂടെ കുതിച്ചു ബോക്സിലേക്ക് കട്ട് ചെയ്തു കയറി കളിക്കുന്ന ഇരുവരും ഗോളടിപ്പിക്കൽ മാത്രമല്ല ടീമിനെ ആവശ്യമുള്ള നേരത്ത് ഗോൾ സ്കോർ ചെയ്യാനും ശ്രമിക്കുന്നതവരാണ്.ഒരു ഡ്രോബാക്ക് എന്തെന്നാൽ പലപ്പോഴും ക്രിയേറ്റ് ചെയ്തെടുക്കുന്ന നീക്കങ്ങൾ പാസ് ചെയ്യാതെ അനാവശ്യമായി ഡ്രിബ്ലിംഗുകൾക്ക് ശ്രമിച്ച് അലക്ഷ്യമായ ഷോട്ട് അടിച്ചു തുലയ്ക്കുമെന്നൊരു വിമർശനങ്ങൾ ആരാധകരിൽ നിന്നും ഉയർന്നിരുന്നുവെങ്കിലും അതെല്ലാം ഇരുവരുടെയും ആത്മവിശ്വാസത്തിന്റെയും പ്ലേയിംഗ് ശൈലിയുടെയും ഭാഗമായിരുന്നെന്ന് വ്യക്തം.

ചാമ്പ്യൻസ് ലീഗ് കീരീടത്തിന് പുറമേ തുടർച്ചയായി ആറ് ബുണ്ടസ് ലീഗാ ടൈറ്റിൽസും നാല് ജർമൻ സൂപ്പർ കപ്പുകളും ക്ലബിന് നേടികൊടുത്ത റിബറിയും റോബനും 
വ്യക്തിഗത നേട്ടങ്ങളും വ്യകതിഗത പൂരസ്കാരങ്ങളും മറന്ന് തങ്ങളുടെ റോൾ ഉത്തരവാദിത്വത്തോടെ ഭംഗിയായി നിറവേറ്റി ഒരു പതിറ്റാണ്ടിന് ശേഷം ഈ സീസണാന്ത്യം ക്ലബ് വിടാനൊരുങ്ങുമ്പോഴാണ് ആരാധകർക്ക് അവരുടെ ഇടപെടലുകൾ തങ്ങളുടെ ക്ലബിന്റെ റെപ്യൂട്ടേഷൻ യൂറോപ്യൻ ഫുട്‌ബോൾ ലോകത്ത് എത്രത്തോളം ഉയർത്തിയിരുന്നൂ എന്ന് മനസ്സിലാവുക.
ബലൺ ഡി ഓറിന് അർഹരായിട്ടും ഫിഫ  മാർക്കറ്റിംഗ് തന്ത്രങ്ങൾ കാരണം  ഇരുവരുടെയും പ്രകടനത്തിന് അർഹമായ അംഗീകാരങ്ങൾ നൽകാതെ പോയത് ഖേദകരമാണ്.

യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ ഒരു പക്ഷേ ഞാൻ കണ്ട കാലയളവിൽ വിംഗുകളിൽ റോബൻ - റിബറി എന്നീ രണ്ട് ചിറകുകൾ മാത്രം വിരിച്ചു പറന്നു കിരീടങ്ങൾ നേടിയ , അതായത് രണ്ടു ടോപ് ക്ലാസ് വിംഗർമാരെ ഇത്രയധികം യൂട്ടിലൈസ് ചെയ്തു നേട്ടങ്ങൾ സ്വന്തമാക്കിയ ബയേണിനെ പോലെ മറ്റൊരു ക്ലബിനെ കണ്ടിട്ടില്ല.
ഇരുവരെയും പോലെ പെർഫെക്ട് വിംഗർ കോമ്പോ ആധുനിക യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലുണ്ടായിട്ടുണ്ടോ എന്നതും സംശയമാണ്.
പൊസിഷനുകളിൽ ടീമിന്റെ ഫോർമേഷനുകൾക്കും തന്ത്രങ്ങൾക്കുമനുസൃതമായി  മാറ്റങ്ങൾ  വരുത്തുന്നത് മൂലവുമായ പൊസിഷൻ വൈസ് ഡിഫ്റൻസ് ഉണ്ടെങ്കിൽ  പോലും റോബൻ - റിബറി യെ പോലെ പെർഫെക്ട് വിംഗർ ജോഡിയായി കരിയറിലുടനീളം കളിച്ചില്ലെങ്കിൽ കൂടി 
തെണ്ണൂറുകളുടെ അന്ത്യത്തിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റ്യാൻ ഗിഗ്സ് - ഡേവിഡ് ബെക്കാം ജോഡി , രണ്ടായിരങ്ങളുടെ ആദ്യ പകുതിയിലെ ആഴ്സനലിന്റെ ബെർകാംമ്പ് - പിറെസ് സഖ്യവും , യുവൻറസിന്റെ നെദ്വദ് - ഡെൽപീറോ ദ്വയവും റോബൻ-റിബറി സഖ്യവുമായി ഒരു പരിധി വരെ താരതമ്യം ചെയ്യാവുന്നതാണ്.

സീസണന്ത്യത്തോടെ ക്ലബിൽ നിന്നും വിടവാങ്ങുമെന്ന് പ്രഖ്യാപിച്ച റോബന്റെയും  സൂചന നൽകിയ റിബറിയുടെയും സാന്നിദ്ധ്യം അനുഭവിച്ചു കഴിഞ്ഞ പത്ത് വർഷങ്ങൾ ബയേൺ മ്യൂണിക്കിന്റെ ആധുനിക ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച അധ്യായമായി വിലയിരുത്തപ്പെടും. ബെക്കൻബവർ മുള്ളർ സെപ് മേയർ റുമനിഗെ ബ്രീറ്റ്നർ മത്യേസൂ കാൻ സീ റോബർട്ടോ ലൂസിയോ മെഹമത് ഷോൾ ഫിലിപ്പ് ലാം തുടങ്ങിയ ക്ലബിന്റെ ഇതിഹാസതാരങ്ങളുടെ പട്ടികയിലേക്ക് ആർയെൻ റോബൻ , ഫ്രാങ്ക് റിബറി എന്നീ പേരുകൾ എഴുതപ്പെടുമ്പോൾ ഒന്നുറപ്പ് മോഡേൺ ക്ലബ് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച , പകരക്കാരില്ലാത്ത 
"പെർഫെക്ട് വിംഗർ ജോഡി" അറ്റാക്കിംഗ് കോമ്പോകളായിട്ടാകും ഇരുവരെയും ഫുട്‌ബോൾ ലോകം സ്മരിക്കപ്പെടുകയെന്നത് തീർച്ച.

By - Danish Javed Fenomeno 

Tuesday, December 4, 2018

ലുകാസ് പക്കീറ്റാ  - ഫ്രം മറകാന ടു സാൻസീറോ




എസി മിലാന്റെ വിളിപ്പേരാണ് റൊസ്സൊനേരി.അതായത് മിലാന്റെ ജെഴ്സി റെഡ് ആൻഡ് ബ്ലാക്ക് കളറിന്റെ ഇറ്റാലിയൻ നെയിം.എന്നാൽ ലാറ്റിനമേരിക്കയിലുമുണ്ടൊരു റൊസ്സെനെരി കാൽപ്പന്ത്കളിയുടെ മെക്കയായ മറകാനയിൽ സീകോയും ജെർസണും റൊമാരിയോയും ബെബറ്റോയും തുടങ്ങിയ ഇതിഹാസങ്ങൾ പന്തുതട്ടിയ ഫുട്‌ബോളിന്റെ സ്വർഗ നഗരമായ റിയോ ഡി ജനീറോയുടെ സ്വന്തം പ്രിയപ്പെട്ട ക്ലബ് ഫ്ലെമംഗോ.

അറ്റ്ലാന്റിക് സമുദ്രം താണ്ടി ലാറ്റിനമേരിക്കൻ റൊസ്സൊനേരീയിൽ നിന്നും  റൊസ്സൊനേരിയിലേക്കുള്ള യാത്രയിലാണ് 
ഫ്ലെമംഗോയുടെ മിഡ്ഫീൽഡിലെ പുതിയ പ്രതിഭയായ ലുകാസ് പക്കീറ്റാ.പത്ത് ഗോളും നാല്‌ അസിസ്റ്റുമായീ ഫ്ലെമംഗോയെ ബ്രസീൽ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച "പുതിയ കകാ" എന്ന് ബ്രസീലിയൻ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന അറ്റാക്കിംഗ് മിഡ്ഫീൽഡറായ പക്കീറ്റാ മിലാനുമായി കരാറിൽ ഏർപ്പെടുന്ന മുപ്പത്തിയഞ്ചാമത്തെ ബ്രസീൽ താരമാണ്.

ജോസെ അൽഫാറ്റിനി ദിദ കഫു കകാ റൊണാൾഡോ റിവാൾഡോ റൊണാൾഡീന്യോ റോക്കി ജൂനിയർ ലിയൊനാർഡോ സേർജീന്യോ എമേഴ്സൺ തുടങ്ങിയ നിരവധി ഇതിഹാസങ്ങൾ കളിച്ച പാരമ്പര്യമുള്ള ക്ലബിൽ മൂന്ന് വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ബ്രസീലിയനുമായി ക്ലബ് കരാറിലൊപ്പിടുന്നത്.2015 ൽ മിലാൻ ടീമിലെത്തിയ സ്ട്രൈകർ  ലൂയിസ് അഡ്രിയാനോ ആണ് അവസാനമായി ക്ലബിലെത്തിയ ബ്രസീലിയൻ.മുൻകാലങ്ങളിൽ ബ്രസീലിയൻ ഇതിഹാസ താരങ്ങളാൽ നിറഞ്ഞു കവിഞ്ഞിരുന്ന മിലാനിൽ നിലവിലുള്ള ടീമിൽ ബ്രസീലിൽ നിന്നും ഒരേയൊരു താരമേയുള്ളൂ.2012ൽ ടീമിലെത്തിയ ഗോൾ കീപ്പർ ഗബ്രിയേൽ മാത്രം. പക്കീറ്റയുടെ വരവോടെ ബ്രസീലുകാരുടെ എണ്ണം രണ്ടാവും.

ശനിയാഴ്ച മറകാനയിൽ തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷിയാക്കി നടന്ന ലീഗിലെ ഫ്ലെമംഗോയുടെ അവസാനമൽസരത്തിൽ അത്ലറികോ പരനൻസിനോട് തോൽവി ഏറ്റുവാങ്ങാനായിരുന്നു വിധി.
തോൽവിയോടയായിരുന്നു പക്കീറ്റ ഫ്ലമിഷ് ജെഴ്സിയിൽ നിന്നും വിടവാങ്ങിയത്.2018 വർഷത്തിലെ തുടക്കത്തിൽ തന്നെ പക്കീറ്റയെ സ്വന്തമാക്കാൻ പദ്ധതിയുണ്ടായിരുന്ന മിലാന് പക്കീറ്റയുടെ വരവോടെ നിലവിൽ സീരീ എയിൽ നാലാം സ്ഥാനത്തുള്ള ക്ലബിനെ കരുത്തേകുമെന്ന് കരുതാം.പക്കീറ്റയെ മിലാനിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചത് മുൻ ബ്രസീൽ - മിലാൻ ഇതിഹാസവും ഇപ്പോൾ മിലാൻ സ്പോർട്ടിംഗ് ഡയറക്ടർ കൂടിയായ ലിയൊനാർഡോയാണ്.

ഫ്ലെമംഗോയിൽ കരിയറിന്റെ തുടക്കത്തിൽ ധരിച്ച 39ആം നമ്പർ ജെഴ്സി ആയിരിക്കും മിലാനിൽ പക്കീറ്റാ അണിയുക. കകാ ദിദ സെർജീന്യോ തുടങ്ങീയ മുൻ  ഇതിഹാസതാരങ്ങൾ പക്കീറ്റയെ മിലാനിലേക്ക് വെൽക്കം ചെയ്തു കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.ബ്രസീൽ ടീമിൽ ഏറെ പ്രതീക്ഷയോടെ കൗട്ടീന്യോക്കൊരു ബാക്ക് അപ്പായിട്ടാണ് ലുകാസ് പക്കീറ്റയെ ടിറ്റെ കാണുന്നത്.

By - Danish Javed Fenomeno

Friday, November 23, 2018

When Football God and Football Angel Played Together 



ഫുട്‌ബോളിന്റെ സ്വർഗഭൂമിയായ ബ്രസീലിൽ ദൈവം കാൽപ്പന്ത് കൊണ്ട് മാത്രം നിർമിച്ച രണ്ട് നഗരങ്ങളുണ്ട് റിയോ ഡി ജനീറോയും സാവപൗളോയും ഈ നാഗരികതകൾ തമ്മിലുള്ള പോരാട്ടം 4 × 4 ഫുട്‌ബോൾ ക്ലബുകൾ തമ്മിലാണ്.( റിയോ - ഫ്ലംമെംഗോ,ബൊട്ടഫോഗോ, ഫ്ലുമിനെൻസ്,വാസ്കോ.. സാവോപോളോ-സാന്റോസ് ,സാവോപൗളോ എഫ്സി, കൊറിന്ത്യൻസ്, പൽമിറാസ്)
1950 - 70 കളിൽ കളിൽ സാവോപൗളോ സ്റ്റേറ്റിലെ ഒന്നുമല്ലാതിരുന്ന സാന്റോസിനെ ലോകത്തിലെ ഏറ്റവും മികച്ച ക്ലബാക്കി മാറ്റിയ ഫുട്‌ബോൾ ദൈവം പെലെ, റിയോയിലെ തീരദേശ ക്ലബായ ബൊട്ടഫോഗോയെ ലോകമറിയച്ച ഫുട്‌ബോൾ മാലാഖ ഗരിഞ്ചയും , ചിരിവൈരികളായ രണ്ട് സ്റ്റേറ്ററ്റുകളുടെ മുഖങ്ങൾ പരസ്പരം പോരാടി തങ്ങളുടെ ക്ലബുകൾക്ക് കിരീടം നേടികൊടുക്കുമ്പോഴും മഞ്ഞപ്പടയിൽ  ഇരുവരും ചരിത്രം സൃഷ്ടിക്കുകയായിരുന്നു.
തുടരെ രണ്ട് ലോകകപ്പുകൾ സെലസാവോക്ക് നേടികൊടുത്ത ഇരുവരും ഒരുമിച്ച് കളിച്ച ഒരു കളി പോലും കാനറികൾ തോറ്റിട്ടില്ല..! 

പെലെ - ഗരിഞ്ച 

40 മൽസരങ്ങൾ 
36 വിജയം 
നാല് സമനില ...! 

ഒരുമിച്ച് കളിച്ചപ്പോൾ 
ഇരുവരും മൊത്തം അടിച്ച ഗോളുകൾ - 44

പെലെ അടിച്ചത് - 36 ഗോൾസ്
ഗരിഞ്ച അടിച്ചത് - എട്ട് ഗോൾ

1958 ൽ ബൾഗേറിയക്കെതിരെ അരങ്ങേറിയ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച അനശ്വര കൂട്ട്കെട്ട് അവസാനിച്ചത് 1966 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ബൾഗേറിയക്കെതിരെ തന്നെയുള്ള മൽസരത്തിലായിരുന്നു.അവസാന മൽസരത്തിലും പെലെയും ഗരിഞ്ചയും ഗോളടിച് വിജയിപ്പിച്ചാണ് പിരിഞ്ഞത്.ആ രണ്ട് ഗോളുകളും മാസ്മരികമായ ഫ്രീകിക്ക് ഗോളുകളായിരുന്നുവെന്നതും യാദൃശ്ചികമാണ്.അതിൽ ഗരിഞ്ച അടിച്ച ഫ്രീകിക്ക്ഗോൾ  ലോക ഫുട്‌ബോൾ താളുകളിലെ തന്നെ എക്കാലവും സ്മരിക്കപ്പെടുന്ന ഫ്രീകിക്കുകളിലൊന്നും.

The #Eternal_Joy_ever 
#Football_God & #Angel😍

Wednesday, November 21, 2018

രക്ഷകനായി റിച്ചാർലിസൺ 🇧🇷
ബ്രസീലിന് തുടരെ ആറാം ജയം🇧🇷




By - Danish Javed Fenomeno

കാമറൂൺ ഗോളിയുടെ അപാരമായ റിഫ്ലക്സ് സേവുകളും ഫിനിഷിംഗിലെ പോരായ്മയും വിനയായപ്പോൾ സുവർണാസരങ്ങൾ കളഞ്ഞുകുളിക്കുന്നതിൽ മൽസരിച്ച കാനറികളുടെ രക്ഷകനായി പകരക്കാരനായി കളത്തിലിറങിയ റിച്ചാർലിസണിന്റെ ബുള്ളറ്റ് ഹെഡ്ഡർ 
ഏക ഗോൾ വിജയം നേടിത്തന്നെങ്കിലും ആശ്വസകരമായ റിസൽറ്റ് ആയിരുന്നില്ല ലണ്ടനിലെ എംകെ സ്റ്റേഡിയത്തിൽ കണ്ടത്.

ഈ വർഷത്ത സെലസാവോയുടെ അവസാന മൽസരമായത് കൊണ്ട് തന്നെ നിരവധി മാറ്റങ്ങളോടെ ആണ് ടിറ്റെ ടീമിനെ വിന്യസിച്ചിരുന്നത്.വലയ്ക്ക് കീഴിൽ അലിസണ് പകരം എഡേഴ്സണും ഇടതുവിംഗ് ബാക്ക് റോളിൽ ഫിലിപ്പ് ലൂയിസിനെ കരക്കിരുത്തി അലക്‌സ് സാൻഡ്രോയെയും പരിചയസമ്പന്നായ മിറാൻഡക്ക് വിശ്രമം നൽകി പോർട്ടോയുടെ യുവ സെന്റർ ബാക്ക് പാബ്ലോക്കും കോച്ച് ആദ്യ ഇലവനിൽ അവസരം നൽകി.

തന്റെ സിസ്റ്റത്തിൽ മധ്യനിരയുടെ കെട്ടുറപ്പിന് എന്നും പ്രാധാന്യം നൽകിയുട്ടുള്ള ടിറ്റെ കഴിഞ്ഞ മൽസരങ്ങളിൽ നിന്നും വിഭിന്നമായി ആരാധകർ പ്രതീക്ഷിച്ച പോലെ തന്നെ അലൻ - ആർതർ സഖ്യത്തെ മിഡ്ഫീൽഡിൽ വിന്യസിച്ചു.പതിവിന് വിപരീതമായി കാസെമീറോയുടെ ഡിഫൻസീവ് മിഡ്ഫീൽഡ് ഡൂട്ടീയിൽ ആണ് ആർതറെ നിയോഗിച്ചത്.ലോകകപ്പിന് ശേഷം തിരിച്ചെത്തീയ പൗളിന്യോയെയും അലനെയും സെൻട്രൽ മധ്യനിരക്കാരായി ഉപയോഗിച്ച ടിറ്റെക്ക് പിഴച്ചത് അഞ്ചാം മിനിറ്റിൽ തന്നെ നെയ്മർക്ക് പറ്റിയ പരിക്കായിരുന്നു.ക്യാപ്റ്റൻ കയറിയതോടെ ബ്രസീലിയൻ ആക്രമണങ്ങളുടെ താളാത്മകയും ഒഴുക്കും നിലച്ചിരുന്നു.ആദ്യ മിനിറ്റുകളിൽ തന്നെ നെയ്മർ സുന്ദരമായ ടേണോടെ അലന് സെറ്റ് അപ്പ് ചെയ്തു കൊടുത്ത ബോൾ നാപ്പോളി താരം ഷോട്ട് ഉതിർത്തെങ്കിലും കാമറൂൺ ഗോളി രക്ഷപടുത്തിയിരുന്നു.ശേഷമായിരുന്നു സ്റ്റേഡിയത്തിൽ നെയ്മറുടെ കളി കാണാനെത്തിയ ആരാധകരെ നിരാശയിലാഴ്ത്തി നായകൻ പരിക്ക് പറ്റി കയറിയത്.

നെയ്മറുടെ അഭാവത്തിൽ ഫിർമീന്യോ നമ്പർ 9 റോളിൽ തുടർച്ചയായി struggle ചെയ്തപ്പോൾ ടീമിലേക്ക് തിരികെ എത്തിയ വില്ല്യന് ടീമിന്റെ ആക്രമണങ്ങളെ സങ്കുചിതമായ പ്രചോദിപ്പിക്കാൻ കഴിയാതെ പോയതും ആദ്യ പകുതിയിൽ ഗായകനില്ലാത്ത ബാന്റ് പോലെയായിരുന്നു ബ്രസീൽ.നെയ്മറുടെ അഭാവം ബ്രസീലിന്റെ ക്രിയേറ്റീവ് അറ്റാക്കിംഗ് നീക്കങ്ങളിൽ നന്നായി നിഴലിച്ചപ്പോൾ കളി മധ്യനിരയിൽ ഒതുങ്ങി നിന്നു.മികച്ച ബിൽഡ് അപ്പ് പ്ലേ മധ്യനിരയിൽ ആർതർ -അലൻ സഖ്യം നിർമിച്ചെടുക്കുന്നുണ്ടെങ്കിലും മധ്യനിരയ്ക്കും മുന്നേറ്റനിരയക്കുമിടയിൽ കണ്ടക്റ്ററുടെ അഭാവം കാനറികളെ നന്നായി ബാധിച്ചു.പൊതുവേ ഫാൾസ് 9 റോളിലേക്ക് പരിവർത്തനം ചെയ്തു നീക്കങ്ങൾ ക്രിയേറ്റ് ചെയ്തു കളിക്കുന്ന ഫിർമീന്യോ നീക്കങ്ങൾ സൃഷ്ടിച്ചെടുക്കാൻ താൽപര്യം കാണിക്കാതെ പോയത് അൽഭുതപ്പെടുത്തി. വില്ല്യൻ ഇരു വിംഗുകളിലും ഇന്റർചയ്ഞ്ച് ചെയ്തു കളിച്ചെങ്കിലും തെല്ലും ഇഫകറ്റീവ് ആയിരുന്നില്ല.

മധ്യനിരയിൽ നിന്നും എതിർ ഡിഫൻസിനെ ബ്രേക്ക് ചെയ്തു കളിക്കുന്ന സർപ്രൈസ് അറ്റാക്കിംഗ് റോൾ ലോകകപ്പ് യോഗ്യതാ റൗണ്ടുകളിൽ ഭംഗിയായി നിർവഹിച്ച പൗളീന്യോ ഇന്നലെ അക്ഷരാർത്ഥത്തിൽ കാര്യമായീ ഒന്നും ചെയ്തില്ല.എന്നാൽ അലൻ ഈ റോൾ ഏറ്റെടുത്തതിന് ഫലമായിട്ടായിരുന്നു നാപ്പോളി മിഡ്ഫീൽഡറുടെ മിക്ക മുന്നേറ്റങ്ങളിലും പ്രകടമായത്.താരത്തിന്റെ ഗോളെന്നുറച്ച രണ്ട് ക്ലോസ് റേഞ്ച് ഷോട്ടുകളാണ് ഗോളി തടുത്തിട്ടത്.വില്ല്യന്റെ കോർണറിൽ കൃത്യമായ പ്രസിഷനോടെ എവർട്ടൺ സ്ട്രൈകർ റിച്ചാർലിസണിന്റെ ബുള്ളറ്റ് ഹെഡ്ഡർ ഗോൾ കാനറികളുടെ ആത്മവിശ്വാസം വർധിപ്പിച്ചെങ്കിലും കൃത്യമായ ആസൂത്രണത്തോടെയുള്ള നീക്കങ്ങൾ ഒഴിഞ്ഞുനിന്നു.ഗോളി ഒൺടോവയുടെ അവിശ്വസനീയ സേവുകൾ തുടർന്നപ്പോൾ ജീസസിന്റെ ഗോൾ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചതും ആർതറിന്റെ 25 വാരയകലെ നിന്നും ബോക്സിന് പുറത്ത് നിന്നും തൊടുത്ത കനത്ത ഷോട്ട് ബാറിൽ തട്ടി പോയതും ഇന്നലെ ബ്രസീലിന്റെ ദിനമല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു.തുടർച്ചയായ രണ്ടാം മൽസരത്തിലാണ് ആർതറിന്റെ ലോംഗ് റേഞ്ചർ ബാറിലിടിച്ച് മടങ്ങുന്നത്.

ആർതർ - അലൻ സഖ്യം മധ്യനിരയിൽ നീക്കങ്ങൾ ബിൽഡ് അപ്പ് ചെയ്തെടുത്തു മുന്നേറ്റക്കാരായ ഫിർമീന്യോ റിച്ചാർലിസൺ ജീസസ് വില്ല്യൻ തുടങ്ങിയവർക്ക് ആക്രമിക്കാനുള്ള പ്ലാറ്റ്ഫോം ഒരുക്കി കൊടുക്കുന്നുണ്ടെങ്കിലും  നെയ്മറെ പോലെയോ കൗട്ടീന്യോയെ പോലെയോ ഒരു ക്രിയേറ്റീവ് കണ്ടക്ടറുടെ ജോലി ഏറ്റെടുക്കാൻ നാല് മുന്നേറ്റക്കാരും മടിച്ചതോടെ രണ്ടാം പകുതിയിൽ കളിയെ കൂടുതൽ വിരസമാക്കി.ഇത് മുന്നിൽ കണ്ട ടിറ്റെ ഡഗ്ലസ് കോസ്റ്റയെ അവസാന ഇരുപത് മിനിറ്റ് ബാക്കി നിൽക്കേ ഇറക്കിയതോടെ പ്ലെയിംഗ് ടെമ്പോയിൽ കാതലായ മാറ്റങ്ങൾ വന്നു.കോസ്റ്റയുടെ പ്രസൻസ് മുന്നേറ്റത്തിന് ജീവൻ വച്ചു.യുവൻറസ് വിംഗറുടെ മാരകമായ പേസ്സോടെയുള്ള ഡ്രിബ്ലിംഗ് റണ്ണുകൾ കാമറൂൺ ഡിഫൻസിനെ പല തവണ താളം തെറ്റിച്ചു.പക്ഷേ വീണ്ടും ഒൺടോവ ആഫ്രിക്കൻ സിംഹങ്ങളുടെ രക്ഷക്കെത്തി.കോസ്റ്റയുടെ നീക്കത്തിൽ ജീസസിന്റെ ക്ലോസ് റേഞ്ച് ഷോട്ടും റീബൗണ്ടിൽ വന്ന റിച്ചാർലിസണിന്റെ ഷോട്ടും ഒൺടോവ തട്ടിയകറ്റിയത് അവിശ്വസനീയം എന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ.
മറുഭാഗത്ത് കാമറൂണിന്റെ കൗണ്ടർ അറ്റാക്കുകളെ നിർവീര്യമാക്കുന്നതിൽ ഡാനിലോയൂടെ ഇടപെടൽ എടുത്തു പറയേണ്ടതാണ്.അവസാന നിമിഷത്തിൽ മാർകിനോസിന്റെ ബോക്സിന് മുന്നിൽ വച്ചുള്ള ബോൾ ക്ലിയറൻസും ബ്രസീലിനെ രക്ഷപ്പെടുത്തുകയായിരുന്നു.അലൻ റിച്ചാർലിസൺ ജീസസ് ഫിർമീന്യോ എന്നിവരുടെ ഓപ്പൺ ഷോട്ടുകൾ തടുത്തിട്ട ഗോളി ഒൺടോവയായിരുന്നു ഇന്നലെത്തെ ഹീറോ.

2018 കലണ്ടർ വർഷത്തിൽ ബ്രസീൽ പതിനഞ്ച് മൽസരങ്ങൾ കളിച്ചതിൽ മൊത്തം 29 ഗോളടിച്ചപ്പോൾ മൂന്നെണ്ണമാണ് വഴങ്ങിയത്.അത് മൂന്നും ലോകകപ്പിൽ ആയിരുന്നു എന്നത് ദുഖകരമായ വസ്തുതയാണ്.ഈ വർഷത്തിൽ പതിമൂന്ന് വിജയങ്ങൾ നേടാൻ ടിറ്റക്ക് സാധിച്ചു.എങ്കിലും ഏക പരാജയം ഹൃദയഭേദകമായിരുന്നു ലോകകപ്പ് ക്വാർട്ടറിൽ ബെൽജിയതിനെതിരെ.
ലോകകപ്പിന് ശേഷമുള്ള ടീം റെക്കോർഡ് എടുത്തു നോക്കിയാൽ കളിച്ച ആറ് കളികളിലും ആറും ജയിച്ചപ്പോൾ ഒരു ഗോൾ പോലും വഴങ്ങാതെ പന്ത്രണ്ട് ഗോൾ സ്കോർ ചെയ്തു.പക്ഷേ അമേരിക്കക്കെതിരെയും സാൽവഡോറിനെതിരെയും തരക്കേടില്ലാതെ പ്രകടനം കാഴ്ചവെച്ചെങ്കിലും അതിനു ശേഷമുള്ള മൂന്ന് മൽസരങ്ങളിലെയും സെലസാവോയുടെ പ്രകടനങ്ങൾ ഇംപ്രസീവ് അല്ലായിരുന്നു.ഈ മൽസരങ്ങളെല്ലാം വെറും ഏക ഗോളിനായിരുന്നു ജയിച്ചതെന്നത് സെന്റർ ഫോർവേഡ് പൊസിഷനിൽ ഇപ്പോഴും സ്ഥിരതയാർന്ന ക്രിയേറ്റീവ് സ്ട്രൈകറെ നമുക്ക് ലഭിച്ചിട്ടില്ല എന്നതാണ് അർത്ഥമാക്കുന്നത്.

ലോകകപ്പിൽ നിരാശജനകമായ ജീസസിന്റെ പ്രകടനത്തിന് ശേഷം സ്ട്രൈകർ റോളിൽ ഫിർമീന്യോയെ  ഉപയോഗിച്ച ടിറ്റയുടെ തന്ത്രങ്ങൾ ഫലവത്തായില്ല.അടിസ്ഥാനപരമായി സ്ട്രൈകർക്ക് പിറകിലായി സെക്കന്ററി ഫോർവേഡ് റോളിൽ തിളങ്ങുന്ന ഫിർമീന്യോ മധ്യനിരയിലേക്ക് ഇറങ്ങി കോമ്പിനേഷനൽ നീക്കങ്ങൾ സൃഷ്ടിച്ചെടുത്ത് കളിക്കുന്ന താരമാണ് അതുകൊണ്ട് ഈ മൽസരങ്ങളിലെല്ലാം തന്നെ ബ്രസീലിന്റെ നീക്കങ്ങളിൽ പെനാൽറ്റി ഏരിയാ പ്രസൻസ് തെല്ലും ഇല്ലായിരുന്നു.ഗോൾ സ്കോറിംഗിൽ പരാജയപ്പെട്ട ഫിർമീന്യോക്ക് വേണ്ടി മാത്രം അറ്റാക്കിംഗ് പാറ്റേൺ മാറ്റാനും ടിറ്റ തയ്യാറായിരുന്നില്ല.എന്നാൽ റിച്ചാർലിസണിന്റെ അരങ്ങേറ്റത്തോടെ സ്ട്രൈകർ പൊസിഷൻ വീണ്ടും സജീവമായ പ്രതീക്ഷകൾ ആരാധകർക്ക് നൽകുന്നു.തന്റെ മെയിൻ പൊസിഷൻ വൈഡ് ഫോർവേഡ് ആണെങ്കിലും റിച്ചാർലിസണിന്റെ കളി വാറ്റ്ഫോഡിൽ കളിക്കുന്ന കാലത്തേ കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യമാണ് അദ്ദേഹത്തിന്റെ പ്ലെയിംഗ് സ്റ്റൈലും ഗോളിലേക്ക് ഉള്ള കണ്ണും പൊസിഷനിംഗും ഒരു വൈഡ് ഫോർവേഡ് താരത്തിന്റെയും  സ്ട്രൈകറുടെയും മിശ്രിതമായ ശൈലിയാണ് റിച്ചാർലിസൺ അവലംബിക്കുന്നതെന്ന്.എവർട്ടണിൽ താരത്തിന്റെ കളി ഫോളോ ചെയ്തു കാണുന്നവർക്ക് മനസ്സിലാവുമത്.തന്റെ പേസ്സും ആക്കവും കരുത്തും ഉപയോഗിച്ച് ഡയറക്റ്റ് പ്ലേയിലൂടെ ഗോൾ നേടാൻ ശ്രമിക്കുന്ന സ്ട്രൈകറായ എവർട്ടൺ താരത്തെ നെയ്മറുടെ കൂടെ ഫൈനൽ തേഡിൽ കളിപ്പിച്ചാൽ കൂടുതൽ സ്പേസ് ലഭിക്കുന്ന വൈഡ് റോളിലേക്ക് താരം ഇറങ്ങുകയും ഇത് നെയ്മറുടെ നീക്കങ്ങൾക്ക് സഹായമാവുകയും ചെയ്യുമെന്നതാണ് നെയ്മർ റിച്ചാർലിസൺ ഒരുമിച്ച് കളിച്ച ചില മൽസരങ്ങൾ തെളിയിക്കുന്നത്.
മാത്രമല്ല റിച്ചാ പകരക്കാരനായി ഇറങ്ങുമ്പോൾ ബ്രസീലിന്റെ അറ്റാക്കിംഗ് ടെമ്പോയിൽ ഇംപാക്ട് വരുത്താൻ സാധിക്കുന്നുണ്ട്.ഇതിനുദാഹരണമാണ് ഇന്നലത്തെ ബുള്ളറ്റ് ഹെഡ്ഡർ ഗോൾ.
എന്നാൽ യൂറോപ്യൻ ജയന്റുകളുമായുള്ള പോരാട്ടങ്ങളിൽ റിച്ചാർലിസണെ കളിപ്പിച്ചാലേ  #9 റോളിൽ സ്ഥിരതയൂണ്ടോയെന്ന് യഥാർത്ഥത്തിൽ വിലയിരുത്താൻ കഴിയൂ.

അതുകൊണ്ട് തന്നെ ആർക്കായിരിക്കും കോപ്പാ അമേരിക്കയിലടക്കം ടിറ്റയുട ഭാവി നമ്പർ 9 റോൾ എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല.ഫിർമീന്യോ , റിച്ചാർലിസൺ, ജീസസ് മൂവരിൽ ആർക്ക് വേണമെങ്കിലും ലഭിച്ചേക്കാം.കോപ്പാ അമേരിക സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം പിടിക്കാൻ നിലവിലെ യൂറോപ്യൻ ക്ലബ് സീസൺ പ്രകടനം മൂവർ സംഘത്തിന് അതിനിർണായകമാണെന്ന് വ്യക്തം.
ഹോഫൻഹൈം സ്ട്രൈകർ ജോയിലിന്റൺ ഫ്ലുമിനെൻസിന്റെ പെഡ്രോ തുടങ്ങിയ മൽസരാർത്ഥികൾ പുറത്തുണ്ടെന്ന് ഓർക്കുക.മധ്യനിരയിൽ അലൻ - ആർതർ കൂട്ട്കെട്ടിനൊപ്പം കാസെമീറോ-കൗട്ടീന്യോ കൂടി ചേരുമ്പോൾ നമ്മൾ ഉദ്ദേശിച്ച ലെവലിലേക്ക് ബ്രസീലിയൻ മിഡ്ഫീൽഡ് എത്തുമോയെന്നത് മാർച്ചിലെ സൗഹൃദ മൽസരങ്ങളിൽ നോക്കാം.മാർച്ചിലാണ് അടുത്ത സൗഹൃദ മൽസരങ്ങൾ നടക്കുക.

Danish Javed Fenomeno
Vai Brazil🇧🇷💋

Saturday, November 17, 2018

ലണ്ടനിൽ "നെയ്മർ ചിരി" 


എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ Highly defensive ശൈലിയോട് കൂടി കളിയെ സമീപിച്ച ഉറുഗ്വെയെ പൊസഷൻ ബേസ്ഡ് പ്ലെയിംഗ് ശൈലി കൊണ്ട് മറികടക്കുകയായിരുന്നു ബ്രസീൽ.
മധ്യനിരയിൽ കാനറികളുടെ ആണിക്കല്ലായ കാസെമീറോ - കൗട്ടീന്യോ സഖ്യത്തിന്റെ അഭാവത്തിൽ ഇറങ്ങിയ ടീമിൽ ആർതറിനൊപ്പം വലാസിനെയും അഗുസ്റ്റോയെയുമാണ് ടിറ്റെ വിന്യസിച്ചത്.ലോകകപ്പിന് ശേഷം പുറത്തിരുന്ന കോസ്റ്റ വലതു വിംഗിലും തിരിച്ചെത്തിയത് മഞ്ഞപ്പടയെ സംബന്ധിച്ച് ആശ്വാസമായി.

ഒരു ദശകമായി ബ്രസീലിന് അലട്ടിയിരുന്ന പ്രശ്നമായിരുന്ന ഡീപ് ലെയിംഗ് പ്ലേമേക്കർ റോളിലേക്ക് വളർന്നു കൊണ്ടിരിക്കുന്ന ആർതറിന്റെ പാസ്സിംഗ് ശൈലി സെലസാവോയുടെ പൊസഷൻ നിലനിർത്താൻ സഹായകരമായി.എന്നാൽ തുടക്കം മുതലെ ആക്രമിച്ചു കളിച്ച നായകൻ നെയ്മർ തന്നെയായിരുന്നു ബ്രസീൽ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത്.ആറാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിലൂടെ ഉറുഗ്വെ ഗോളിയെ പരീക്ഷീച്ച താരത്തിന്റെ തുടർന്നുള്ള രണ്ട് സ്ക്രീമറുകൾ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്ത് പോയത്.

ഉറുഗ്വെയെ ഡിഫൻസിനെ തലവേദനയായത് നെയ്മറുടെ മാസ്സീവ് ഡ്രിബ്ലിംഗ് റണ്ണുകളായിരുന്നു.ഇതുകൊണ്ട് തന്നെ പരുക്കനടവുകളിലൂടെ നായകനെ പ്രതിരോധിക്കേണ്ടി വന്ന ടബരസിന്റെ ഡിഫൻസീന് നിരവധി മഞ്ഞകാർഡുകളും കാണേണ്ടി വന്നത് മൽസരത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തി.നെയ്മറുമായി ഫിർമീന്യോ ആദ്യ പകുതിയിൽ കോമ്പോ ഉണ്ടാക്കിയെടുക്കാൻ ബുദ്ധിമുട്ടിയതും ബ്രസീലിന്റെ ഗോൾ സ്കോറിംഗിനെ കാര്യമായി ബാധിച്ചു.എന്നാൽ മറുഭാഗത്ത് കവാനിയുടെ ക്ലോസ് റേഞ്ച് ഷോട്ട് അലിസൺ തട്ടിയകറ്റിയത് അവിശ്വസനീയമായിരുന്നു.മാത്രമല്ല ബോക്സിന് വെളിയിൽ നിന്നും സുവാറസിന്റെ ഫ്രീകിക്ക് ലിവർപൂൾ ഗോളി ഡൈവ് ചെയ്തു കുത്തിയകറ്റിയതും കാനറികൾക്ക് ദീർഘനിശ്വാസം നൽകി.മൽസരത്തിലുടനീളം നാലോളം മികവുറ്റ സേവുകൾ നടത്തിയ അലിസണിന്റെ പ്രകടനം മൽസരത്തിലുടനീളം മഞ്ഞപ്പടയുടെ രക്ഷക്കെത്തുകയായിരുന്നു.കരിയറിൽ 34 മൽസരങ്ങളിൽ നിന്നും തന്റെ 23 ആം ക്ലീൻ ഷീറ്റാണ് അലിസൺ ഇന്നലെ ഉറുഗ്വെയ്ക്കെതിരെ സ്വന്തമാക്കിയത്.മുൻ ഗോൾകീപ്പർ എമേഴ്സൺ ലിയാവോ മാത്രമാണ് മുമ്പ് 34 രാജ്യന്തര മൽസരങ്ങളിൽ നിന്നും 24 ക്ലീൻഷീറ്റ് സ്വന്തമാക്കി അലിസണ് മുമ്പിലുള്ളത്.
ലോകകപ്പ് ജേതാക്കളും ഗോൾകീപ്പിംഗ് ഇതിഹാസങ്ങളുമായ  ടഫറേലും ദിദയും ഗിൽമറുമെല്ലാം അലിസണ് പിറകിലാണ്.

രണ്ടാം പകുതിയിൽ മോശം ഫോമിൽ കളിച്ച കോസ്റ്റയും അഗുസ്റ്റോയെയും മാറ്റി റിച്ചാർലിസണെയും അലനെയും ഇറക്കിയതോടെ ആക്രമണനിര കൂടുതൽ താളാത്മകമായി കാണപ്പെട്ടു.പ്രത്യേകിച്ചും ഗോളിലേക്ക് എല്ലായ്പ്പോഴും ഉന്നം വെക്കുന്ന റിച്ചാർലിസണിന്റെ പേസ്സും ഫിസിക്കൽ പ്രസ്സൻസും വലതു വിംഗിന് ജീവൻ നൽകി.
ഇരുവരുടെയും വരവോടെ ഫിർമീന്യോയും ആർതറും നീക്കങ്ങളിൽ കൂടുതൽ ഇഫ്ക്ടീവായി.
സുവാറസിന്റെ നീക്കങ്ങൾക്ക് കടിഞ്ഞാണിട്ട വലാസിന്റെ ഫിസിക്കൽ എബിലിറ്റി കാസെമീറോയുടെ അഭാവം ഒരു പരിധി വരെ നികത്തി.പെനാൽറ്റി ബോക്സിൽ ബോൾ ലഭിച്ച അലനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി വളരെ കൂളായി ഉറുഗ്വെ ഗോളി കമ്പാനയെ കബളിപ്പിച്ച് വലയിൽ എത്തിച്ച നെയ്മർ ബ്രസീൽ ജെഴ്സിയിൽ തന്റെ അറുപതാം ഗോൾ സ്വന്തമാക്കി റൊണോയുടെ റെക്കോർഡിനോട് ഒരുപടി കൂടി അടുത്തു.
95 മൽസരങ്ങളിൽ നിന്നും അറുപത് ഗോളും 41 അസിസ്റ്റുകളുമടക്കം ബ്രസീൽ നായകന് 101 ഗോൾ പങ്കാളിത്തമാണ് സ്വന്തം പേരിലുള്ളത്.

നെയ്മറിനൊപ്പം ഫിർമീന്യോയുടെ സാന്നിധ്യവും എടുത്തുപറയേണ്ടതാണ്.
ബ്രസീൽ ആക്രമണങ്ങളെ നയിച്ചത് നെയ്മർ ഫിർമീ ജോഡിയായിരുന്നു.
കോസ്റ്റ ആകെ നിരാശപ്പെടുത്തിയപ്പോൾ റിച്ചാർലിസൺ തുടക്കം മുതലേ പ്ലെയിംഗ് ഇലവനിൽ കോസ്റ്റക്കും പകരമുണ്ടായിരുന്നു എങ്കിൽ എന്ന് ചിന്തിച്ചു പോയി.നെയ്മർ -ഫിർമീന്യോ- റിച്ചാർലിസൺ ത്രയമാണ് അറ്റാക്കിംഗിൽ കൂടുതൽ killer instict കൊണ്ടുവന്നതായി അനുഭവപ്പെടുന്നത്.
വരുന്ന കാമറുണിനെതിരായ മൽസരത്തിൽ ഇ ത്രയത്തെ ആക്രമണനിരയിൽ പ്ലെയിംഗ് ഇലവനിൽ വിന്യസിക്കണമെന്നാണ് അഭിപ്രായം.തന്റെ പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുക്കാൻ ആർതർക്ക് കഴിയാതെ പോയതും തീർത്തും നിരാശപ്പെടുത്തിയ അഗുസ്റ്റോക്ക് പകരം അലനെ പോലെയൊരു മധ്യനിരക്കാരനെ തുടക്കം മുതൽ കളിപ്പിക്കാതെ പോയതിനാലാണ്.
ആർതർ - അലൻ കൂട്ട്കെട്ടാണ് മധ്യനിരയിൽ അടുത്ത മൽസരത്തിൽ ടിറ്റെ വിന്യസിക്കേണ്ടത്.മിറാൻഡ- മാർകിനോസ് ഡിഫൻസിന്റെ പക്വതയാർന്ന പ്രകടനവും അലിസണിനെ പോലെ തന്നെ അഭിനന്ദനമർഹിക്കുന്നു.


Saturday, November 10, 2018

റൊമാരിയോ 1994 - ലോകം വിസ്മരിച്ച ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച വ്യക്തിഗത പ്രകടനം.



റൊമാരിയോ വായുവിൽ തന്റെ മാജികൽ ഫൂട്ട് കൊണ്ട് കാണിക്കുന്ന പ്യൂവർ ബോൾ സ്കിൽസ് & ഡ്രിബ്ലിംഗ് ടെക്നിക്സ് പെലെയെല്ലാതെ അത്ര പെർഫെക്ഷനോടെ മറ്റൊരു താരത്തിനും കാണിക്കാൻ സാധ്യമല്ല.ബാഴ്സയിലെയും പിഎസ്വിയിലെയും അദ്ദേഹത്തിന്റെ കരിയർ മൽസരങ്ങളുടെ വീഡിയോകൾ പരിശോധിച്ചാൽ മനസിലാകും.ഹാറ്റ് സ്കിൽസിൽ റൊമാരിയോയെ വെല്ലാൻ മറ്റൊരു പ്ലെയർ ചരിത്രത്തിലില്ല.ഫെയിന്റ് കട്ടിംഗിലൂടെ ഷോൾഡർ ഫെയിന്റ് ഡ്രോപിലൂടെ ചോപ്പ് മൂവ്സിലൂടെ ഹാറ്റ് ടെക്നിക്സിലൂടെ റോണോയെ പോലതന്നെ ഗോളിയെ മറികടന്ന് ഗോളടിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ റൊമാരിയോ ആയിരം ഗോളടിച്ച മില്ലേനിയം ഗോൾ സ്കോറർ ശരിക്കും ഒരു ലോകകപ്പ് മാത്രമാണ് അദ്ദേഹം കരിയറിൽ കളിച്ചതെന്നോർക്കുമ്പോൾ ഒരു ബ്രസീൽ ആരാധകനെന്ന നിലയിൽ ചെറുപ്പം മുതലേ ദുഖം വിട്ടൊഴിഞ്ഞിരുന്നില്ല.98 ൽ ഭ്രാന്തനായ ഈ റിയോ രാജകുമാരൻ ഉണ്ടായിരുന്നേൽ ഫൈനലിൽ റൊണോക്ക് ഹിസ്റ്റീരിയ സംഭവിക്കില്ലായിരുന്നു. ഫുൾ ഡൊമിനേഷനിൽ ഫൈനലിൽ ഫ്രാൻസിനെ തകർത്തേനെ എന്ന് വിശ്വസിക്കുന്നു ഇന്നും.1994 ലോകകപ്പിലെ റൊമാരിയോയുടെ പ്രകടനത്തെ ഫുട്‌ബോൾ ലോകവും മാധ്യമങ്ങളും underestimate ചെയ്തു. കൈ കൊണ്ട് ഗോളടിച്ച കപ്പടിച്ച മറഡോണയെ തള്ളി തള്ളി ഒരു ലെവലിൽ എത്തിച്ച ലോക മാധ്യമങ്ങൾ റൊമാരിയോയുടെ 94 ലോകകപ്പ് പ്രകടനത്തെ വിസ്മരിച്ചു.അറ്റാക്കിംഗിൽ ഒറ്റയാൾ പോരാട്ടമായിരുന്നു റൊമാരിയോ നടത്തിയിരുന്നത്.സഹ ഫോർവേഡായി ബെബറ്റോ കൂട്ടുണ്ടായിരുന്നെങ്കിലും റൊമാരിയോ അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചത് ഒരു ലോകോത്തര ക്ലാസ് മിഡ്ഫീൽഡറുടെ സഹായം പോലുമില്ലാതെയാണ്.

ഹെൻറൈ പിൽക്കാലത്ത് പറഞ്ഞത് നോക്കുക, ഫോർവേഡ് പൊസിഷനിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നത് റൊമാരിയോ -റോണോ ഇതിഹാസങ്ങളാണ്.മധ്യനിരയിൽ നിന്നും ഇറങ്ങിചെന്ന്  ബോളെടുത്ത് കുതിച്ചു ഡ്രിബ്ലിംഗ് സ്കിൽസിലൂടെ ട്രികി സോളോ മാസ്സീവ് റണ്ണിംഗിലൂടെ ഗോളടിക്കുന്ന റൊ-റോ താരജോഡികളായിരുന്ന ഫോർവേഡ് പൊസിഷന്റെ നിർവചനങ്ങളെ തന്നെ മാറ്റിമറിച്ചത്.മറഡോണക്ക് ടിപ്പിക്കൽ സാവി ടൈപ്പ് മധ്യനിരക്കാരനായ ബുറുഷാഗ കൂട്ട് ഉണ്ടായിരുന്നു. മുന്നേറ്റത്തിൽ റിയൽ ഫോർവേഡ് വാൽഡാനോയും.ഇ രണ്ടു പേരുകളും ലോക മാധ്യമങ്ങൾ വിസ്മരിച്ചു മറഡോണയെ പുക്ഴത്താൻ വേണ്ടി.94ൽ റായ് പരിക്കു കാരണം മിക്ക കളികളിലും ഫോമിലില്ലാതെ ഉഴറിയതോടെ റായിയെ മാറ്റി ഡിഫൻസിന് പ്രാമുഖ്യം നൽകിയ ആൽബർട്ടോ പെരെരയുടെ ശൈലിയിൽ ഡിഫൻസീവ് മിഡ്ഫീൽഡ് സഖ്യമായ മൗറോ സിൽവക്കും ദുംഗക്കും പുറമെ പക്കാ ഡിഫൻസീവ് മിഡ്ഫീൽഡർ മാസീന്യോയെ കൂടി എക്സ്ട്രാ ഡിഫൻസീവ് മിഡ്ഫീൽഡറായി ടൂർണമെന്റിൽ ഉപയോഗിച്ചു.മുന്നേറ്റങ്ങളിൽ റൊമാരിയോക്ക് ലഭിച്ച ആകെ സപ്പോർട്ട് സ്ട്രൈകർ ബെബറ്റോയും ഇരു വിംഗുകളിലെ ബ്രാങ്കോയും ജോർജീന്യോയുമായിരുന്നു.പിന്നെ ഒരു മിന്നലാട്ടം പോലെ ചിലപ്പോൾ സെൻട്രൽ മിഡ്ഫീൽഡറായിരുന്ന സീന്യോയിൽ നിന്നും.
ഒരു ക്ലാസ് അറ്റാക്കിംഗ്  മിഡ്ഫീൽഡർ പ്ലയിംഗ് ഇലവനിൽ ഇല്ലാത്തതുകൊണ്ടാകാം പതിനേഴുകാരനായ റൊണാൾഡോ എന്ന അൽഭുത പ്രതിഭാസത്തെ എനിക്ക് പിറകിൽ കളിപ്പിക്കൂ ഞാൻ മിനിമം പത്ത് ഗോളടിച്ചു ലോകകപ്പ് ബ്രസീലിന് നേടികൊടുക്കാം എന്ന് പെരേരയോട് റൊമാരിയോ ആവശ്യപ്പെട്ടത്.പക്ഷേ പെരേര തന്റെ ഡിഫൻസീവ് സിസ്റ്റം മാറ്റാൻ തയ്യാറായിരുന്നില്ല.ബ്രസീലിയൻ ഫുട്‌ബോൾ ചരിത്രത്തിലെ വൈൽ ഓർഗനൈസ്ഡ് ഡിഫൻസീവ് സിസ്റ്റമായിരുന്നു ആൽബർട്ടോ പെരേര അന്ന് യുഎസ് ലോകകപ്പിൽ അവതരീപ്പിച്ചത്.ഒരു പഴുതു പോലും നൽകാതെ സെന്റർ ബാക്കുകളായി കരുത്തരായ അൽദയറും മാർസിയോ സാന്റോസും വിംഗുകളിൽ ഡിഫൻസീവ് മൈന്റഡ് ഫുൾ ബാക്കുകളായ ജോർജീന്യോയും ബ്രാങ്കോയും.ലിബറോ റോളിൽ മൗറോ സിൽവയും ഡിഫൻസീവ് മിഡ്ഫീൽഡിൽ നായകൻ ദുംഗയും മാസീന്യോയും സെൻട്രെൽ മിഡ്ഫീൽഡിൽ സീന്യോയും.ഇത്രയും സിസ്റ്റമാറ്റിക് ആയ ഒരു ഡിഫൻസീവ് ഫുട്‌ബോൾ ശൈലി ബ്രസീലിന്റെ ചരിത്രത്തിൽ എങ്ങും കണ്ടെത്താൻ കഴിയില്ല.

അഞ്ചു ഗോളുകൾ മൂന്ന് അസിസ്റ്റുകൾ  റഷ്യക്കെതിരെ റായ് അടിച്ച പെനാൽറ്റി സൃഷ്ടിച്ചതടക്കം റൊമാരിയോ അക്ഷരാർത്ഥത്തിൽ ഇരുപതിനാല് വർഷങ്ങൾക്ക് ശേഷം ബ്രസീലിന് നാലാം ലോകകിരീടം നേടികൊടുക്കുകയായിരുന്നു.
ഫുട്‌ബോൾ ലോകം വിസ്മരിച്ചു പോയ ലോകകപ്പിലെ എക്കാലത്തെയും മികച്ച വ്യക്തിഗത പ്രകടനങ്ങളിലൊന്ന് അത് റൊമാരിയോയുടെതാണ്.

..സഗാലോ താങ്കൾ കോച്ചായിരിക്കേ അച്ചടക്ക ലംഘനത്തിന്റെ പേരിലും ഗുരതരമല്ലാത്ത ഒരു ചെറിയ പരിക്കിന്റെ പേരും പറഞ്ഞു ആക്ഷേപിച്ചു മുൻ ബാഴ്സലോണ ഇതിഹാസത്തെ 98 ലോകകപ്പിൽ എടുക്കാതെ പോയപ്പോൾ താങ്കൾ ചെയ്തു പോയ ആ തെറ്റിന്റെ വില അനുഭവിച്ചത് ഞങ്ങൾ ബ്രസീൽ ആരാധകരാണ് .അന്ന് 98ൽ 23 ആം നമ്പർ ജെഴ്സി എങ്കിലും കൊടുത്ത് ബെഞ്ചിൽ എങ്കിലും ഇരുത്തികൂടായിരുന്നോ ഈ ഭ്രാന്തനായ ജീനിയസിനെ😒 
എങ്കിൽ ഇന്ന് ആറ് ലോകകിരീടങ്ങൾ ഇരുന്നു മിന്നിതിളങ്ങുന്നുണ്ടായേനെ റിയോയിലെ മ്യൂസിയത്തിൽ.

ലോകം കണ്ട എക്കാലത്തെയും മികച്ച Greatest Legendary face 2005 ൽ വിരമിക്കുമ്പോൾ കണ്ണീരിൽ കുതിർന്നു മുഖവുമായാണ് കളിക്കാനിറങ്ങിയത്.അവസാന മൽസരത്തിലും ഫുട്‌ബോൾ രാജാക്കൻമാരെ നയിച്ചു ഗോളടിച്ചു വിടപറഞ റൊമാരിയോയുടെ മനസ്സിൽ ഒരു നീറ്റൽ ആയി അവശേഷിച്ചിരുന്നു ഒരു ലോകകപ്പ് മാത്രമേ കളിക്കാനുള്ള അവസരം ലഭിച്ചൂ എന്നുള്ള ദുഖം.പക്ഷേ ആ കളിച്ച ഏക ലോകകപ്പിൽ തന്നെ മരണമാസ്സ് പ്രകടനത്തോടെ ലോകകപ്പ് കിരീടവും ഗോൾഡൻ ബോളും നേടി കൊടുത്ത് കാനറികളുടെ പുത്തൻ തലമുറയ്ക്ക് ഉണർവേകിയതിന് ഞങ്ങൾ കടപ്പെട്ടിരിക്കുന്നത് ആരെയും കൂസാത്ത തന്റെ ഫുട്‌ബോൾ കിംഗ്മേക്കർ റോൾ പോലെ തന്നെ  റിയോ പൊളിറ്റിക്കൽ കിംഗ്മേക്കറായ നിലവിൽ റിയോ സെനറ്ററായ താങ്കളോട് ആണ് റൊമാരിയോ.

Monday, October 29, 2018

യൂറോപ്യൻ ടൂർ ഓഫ് ഗാരിഞ്ച 





കാൽപ്പന്തുകളിയുടെ സ്വർഗ്ഗഭൂമിയായ റിയോ ഡി ജനീറോയുടെ ഏകാന്ത നക്ഷത്രം എന്നറിയപ്പെടുന്ന സൗത്ത് റിയോയിലെ ബൊട്ടഫോഗോ എഫ്.സി എന്ന ക്ലബ്... "ഫുട്ബോൾ എയ്ഞ്ചൽ" ഗാരിഞ്ചയും "മാസ്റ്റർ ഓഫ് സോക്കർ" എന്നറിയപ്പെടുന്ന നിൽട്ടൺ സാന്റോസും " the hurricane "ജെർസീന്യോയും അമാരിൾഡോയും തുടങ്ങിയ ഇതിഹാസങ്ങൾ അനശ്വരമാക്കിയ ക്ലബ്.ഒന്നുമല്ലാതിരുന്ന സാന്റോസിനെ ലോകോത്തര ക്ലബാക്കി മാറ്റിയ പെലെയെപ്പോലെ തന്നെ ബൊട്ടഫോഗോയെ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്കളിലൊന്നാക്കി മാറ്റിയത് വളഞ്ഞ കാലുള്ള  ഫുട്ബോളിന്റെ ഏക മാലാഖയായിരുന്നു... അതിലേക്കുള്ള ആദ്യ ചുവട് വെപ്പ് ആയിരുന്നു 1955 ലെ ബൊട്ടാഫോഗോയുടെ യൂറോപ്യൻ പര്യടനം. 20 കാരനായ  ഗാരിഞ്ച എന്ന  അതുല്ല്യ പ്രതിഭയെ ലോകം മനസ്സിലാക്കിയ ആദ്യ സന്ദർഭങളിലൊന്നായിരുന്നു ആ യൂറോപ്യൻ പര്യടനം.

നിൽട്ടൺ സാന്റോസും സൂപ്പർ ഫോർവേഡ് ക്വാറൻറ്റീന്യയുമെല്ലാം അടങ്ങുന്ന ടീമായിരുന്നെങ്കിലും ബൊട്ടഫോഗോ നിര അത്ര ശക്തമായൊരു ടീമായിരുന്നില്ല ഒരു ശരാശരി ടീമായിരുന്നു. ആദ്യ കളി തന്നെ യൂറോപ്യൻ രാജാക്കന്മാരായ അതിശക്തരായ റിയൽ മാഡ്രിഡിനോട്.ഡിസ്റ്റെഫാനോ ജെന്റോ തുടങ്ങിയ സൂപ്പർ താരങ്ങൾ അണി നിരക്കുന്ന റിയൽ എത്ര ഗോളിന് ബൊട്ടൊഫോഗോയെ തകർക്കും എന്ന് മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. എന്നാൽ ഗാരിഞ്ചയുടെ മികച്ച പ്രകടനത്താൽ ബൊട്ടഫോഗോക്കെതിരെ താരസമ്പന്നതയാർന്ന യൂറോപ്യൻ രാജാക്കൻമാരായ റിയൽ സമനില നേടി കഷ്ടിച്ച് രക്ഷപ്പെട്ടു.അടുത്ത പ്രധാനപ്പെട്ട  മൽസരമായിരുന്നു ആംസ്റ്റർഡാമിൽ വെച്ച്  നെതർലാന്റ്സിനെതിരെ നടന്ന മാച്ച്. കരുത്തരായ ഓറഞ്ച് പട എളുപ്പത്തിൽ ജയിക്കുമെന്ന് എല്ലാവരും കരുതിയപ്പോൾ ഗാരിഞ്ച എന്ന 20 കാരന്റെ സാംബാ താളത്തിൽ ഓറഞ്ചുക്കാരുടെ ഡിഫൻസ് ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. യാതൊരു ദയാദാക്ഷിണ്യവും കാണിക്കാതെ ലിറ്റിൽ കാനറി തന്റെ മാന്ത്രിക സ്കിൽസിലൂടെ ഓറഞ്ച് കളിക്കാരെ കളത്തിൽ വിഡ്ഢികളാക്കി മാറ്റിയപ്പോൾ ബൊട്ടഫോഗോ സ്ട്രൈക്കർമാരായ ലൂയിസ് വിൻഷ്യസിനും ഡിനോ കോസ്റ്റക്കും (ഡിനോ കോസ്റ്റ ബ്രസീൽ ടീമിൽ ഇടം ലഭിക്കാത്തതിനാൽ പിൽക്കാലത്ത് ഇറ്റാലിയൻ നാഷണൽ ടീമിന് വേണ്ടി പിന്നീട് ബൂട്ടണിഞ്ഞിട്ടുണ്ട്)  കാര്യങ്ങൾ എളുപ്പമായി.ഇരുവരും ഗാരിഞ്ചയുടെ നീക്കങ്ങളിൽ ഇരട്ട ഗോളുകളടിച്ചപ്പോൾ ലിറ്റിൽ കാനറിയും വെറുതെ ഇരുന്നില്ല..ഗോളടിപ്പിക്കാനും ഡ്രിബ്ലിംഗ് റണ്ണുകളിലൂടെ ഗാലറിയെ ആനന്ദിപ്പിക്കാനൂം മാത്രമല്ല ഗോളടിക്കാനും തനിക്കറിയാമെന്ന് തെളിയിച്ചു.ഓറഞ്ച് പടയുടെ ഹോം ഗ്രൗണ്ടായ ആംസ്റ്റർഡാമിൽ വെച്ച്  ബൊട്ടഫോഗോ 6-1 നു നെതർലാന്റസിനെ തകർത്തു തരിപ്പണമാക്കി.വെറും ഒരു ക്ലബ് കരുത്തുറ്റ ഒരു യൂറോപ്യൻ നാഷണൽ ഫുട്ബോൾ ടീമിനെ 6 ഗോളുകൾക്ക് കശാപ്പ് ചെയ്യുന്നു..ഗാരിഞ്ച എന്ന മഹാ പ്രതിഭാസത്തിന്റെ , ഫുട്ബോളിന്റെ മാലാഖയുടെ പിറവി അവിടെ മുതൽ തുടങ്ങി... ബൊട്ടഫോഗോയുടെ 1955 ലെ യൂറോപ്യൻ ടൂറിലെ ഏറ്റവും പ്രധാനപ്പെട്ട 2 മൽസരങ്ങളെപ്പറ്റിയാണ് പറഞ്ഞത്.ഇത് കൂടാതെ 16 മൽസരങ്ങൾ കൂടി കളിക്കുകയുണ്ടായി.മൊത്തം 18 മൽസരങ്ങളിൽ നിന്ന് 11 വിജയങ്ങളും 5 സമനിലകളും 2 തോൽവികളുമായിരുന്നു അന്തിമ ഫലം.18 മൽസരളിൽ നിന്നും ഗാരിഞ്ചയുടെ മികവിൽ 54 ഗോളുകളും ബൊട്ടഫോഗോ സ്കോർ ചെയ്തു. അതായത് ഒരു കളിയിൽ മിനിമം 3 ഗോൾ എന്ന ശരാശരിയോടെ..
ലാറ്റിനമേരിക്കൻ ഫുട്‌ബോൾ നഗരങ്ങളെ തന്റെ ഒന്നരകാലും വച്ച് സർകസ് കൂടാരങ്ങളാക്കി മാറ്റിയ ജോയ് ഓഫ് ദ പീപ്പിൾസ് , ഫുട്‌ബോൾ മാലാഖ ഗാരിഞ്ച എന്ന ഇരുപത്കാരന്റെ പരിധിയില്ലാത്ത ടാലന്റ് ലെവൽ യൂറോപ്യൻ നഗരങ്ങൾ ആദ്യമായി അനുഭവിച്ച സന്ദർഭമായിരുന്നത്.

Happy 85th Birthday,  Alegria do Povo. (Joy of the people ),
Anjo de pernas Tortas.(Angel with bent legs) Mane GARRINCHA.
With Pele The Greatest Player of any Era. 
Greatest Dribbler of any Era 
Greatest winger of Football history..

BY - Danish Javed Fenomeno

Mane , You will Lives in our heart Forever 🇧🇷 Mane 😘
അലൻ - അർഹിക്കുന്ന സെലസാവോ സെലക്ഷൻ
(മോസ്റ്റ് അണ്ടർറേറ്റഡ് മിഡ്ഫീൽഡർ )



അറ്റാക്കിംഗും ഡിഫൻസും ബാലൻസ് ചെയ്തു മധ്യനിരയിൽ കളം നിറയുന്ന മിഡ്ഫീൽഡ് പ്ലെയർ.ഒരു പൊസിഷൻ ബെസ്ഡ് മിഡ്ഫീൽഡർ എന്നതിലുപരി ടീമിന്റെ മുന്നേറ്റങ്ങൾക്കനുസൃതമായി പേസ്സും പൊസിഷനും കൃത്യ സമയങ്ങളിൽ ചെയ്ഞ്ചു ചെയ്തു നീക്കങ്ങളിലെ നിർണായക കണ്ണിയായി വർത്തിക്കുന്ന താരം ,അതേ സമയം തന്നെ നാപോളി താരത്തിന്റെ മെയിൻ അജണ്ടയായ ഡിഫൻസിന് സുരക്ഷയൊരുക്കുകയെന്ന ജോലിയും സിസ്റ്റമാറ്റികായി നിർവഹിക്കുന്ന അലൻ സമീപകാലത്ത്  നാപ്പോളിയുടെ മികവുറ്റ പ്രകടനങ്ങള്ക്ക് കരുത്തേകിയ സാന്നിദ്ധ്യമാണ്.യുവൻറസിനെതിരെ സീരീ എയിലും ലിവർപൂൾ പിഎസ്ജി ടീമുകൾക്കെതിരെ ചാമ്പ്യൻസ് ലീഗിലും മികവുറ്റ പ്രകടനം പുറത്തടുത്ത നാപ്പിൾസ്കാരുടെ മധ്യനിരയുടെ നട്ടെല്ലാണ് മുൻ ഉദിനിസ് താരം കൂടിയായ അലൻ.

പരമ്പരാഗത ബ്രസീലിയൻ ഫുട്‌ബോളർമാരെ പോലെ തന്നെ സ്കിൽഫുൾ ഡ്രിബ്ലറായ നാപ്പോളി താരത്തിന്റെ വർക്ക് റേറ്റും എനർജിയും പവറും ടീമിന്റെ സ്വത സിദ്ധമായ മൊമന്റം നിലനിർത്താൻ സഹായകമാകുന്നു.ഹാർഡ് ടാക്ലിംഗ് ചെയ്യുന്നതിൽ യാതൊരു പിശുക്കും കാണിക്കാത്ത അലൻ പലപ്പോഴും ആഴ്സനലിന്റെ ഫ്രഞ്ച് ഇതിഹാസം പാട്രിക് വിയേരയെ ഓർമിപ്പിക്കുന്നു.ഡീപ് ലെയിംഗ് പ്ലേമേക്കർ റോളിലൊതുങ്ങി കൂടാൻ താൽപ്പര്യമില്ലാത്ത അലന്റെ കൃത്യതയാർന്ന ലോംഗ് റേഞ്ച് പാസ്സിംഗ് മികവും എതിർ ബോക്സിന് പുറത്ത് വച് മുന്നേറ്റക്കാർക്ക് മനോഹരമായ സെറ്റ് അപ്പ് ചെയ്തു നൽകുന്ന ത്രൂ പാസ്സുകളും മധ്യനിരയിൽ ബോൾ റീടൈൻ ചെയ്തു അധിക നേരം കൈവശം വെക്കാതെ അതിവേഗം അറ്റാക്കിംഗ് നീക്കങ്ങൾക്ക് തുടക്കമിടാനും വേണ്ടി വന്നാൽ ഇരു വിംഗുകളിലൂടെ കുതിച്ചു പായുകയും ചെയ്യുന്ന താരത്തിന്റെ വെർസെറ്റൈൽ പ്ലെയിംഗ് ടെൻഡൻസി ബ്രസീലിന്റെ താളാത്മകമായ അതിവേഗ മുന്നേറ്റങ്ങൾക്ക് മുതൽകൂട്ടാവുമെന്ന കാര്യത്തിൽ സംശയമില്ല.നിലവിലെ ലോക ഫുട്‌ബോളിലെ ഏറ്റവും അണ്ടർറേറ്റഡ് മധ്യനിരക്കാരനായ അലൻ എതിരാളികളെ വൺ ഓൺ വൺ സ്വിറ്റേഷനുകളിൽ സ്റ്റപ്പ് ഓവർ ട്രിക്സും നട്ടമെഗും ചെയ്യാൻ മിടുക്കനാണ്.

തന്റെ ഇഷ്ട താരവും ബ്രസീൽ ഇതിഹാസവും എട്ടാമത്തെ റോമൻ കിംഗ് എന്ന് റോമക്കാർ ആദരവോടെ വിളിച്ച പൗളോ റോബർട്ടോ ഫാൽകാവോ അണിഞ്ഞ അഞ്ചാം നമ്പർ ജെഴ്സിയെ ഏറെ ഇഷ്ടപ്പെടുന്ന അലന് ക്ലബിലെ പോലെ തന്നെ സെലസാവോയിലും ധരിക്കാൻ അഞ്ചാം നമ്പർ ലഭിക്കണമെന്നാണ് ആഗ്രഹം.ലോക ഫുട്‌ബോളിലെ തന്നെ എക്കാലത്തെയും മികച്ച ഡിഫൻസീവ് മധ്യനിരക്കാരിലൊരാളായ മുൻ ബ്രസീൽ നായകൻ ദുംഗയെ റോൾ മോഡലാക്കിയ അലന് അദ്ദേഹത്തിന്റെ പ്ലെയിംഗ് ശൈലിയെ പിന്തുടരാനാണ് താൽപര്യം.

ആർതർ-അലൻ സഖ്യം മധ്യനിരയിൽ ഉപയോഗിച്ച് നോക്കാനുള്ള അവസരം കൂടിയാണ് ടിറ്റ അടുത്ത മാസത്തെ സൗഹൃദ മൽസരങ്ങൾക്കായി ഒരുക്കിയെടുത്തിരിക്കുന്നത്.2011 അണ്ടർ 20 ലോകകപ്പ് വിജയിച്ച ബ്രസീൽ ടീമിലെ മിഡ്ഫീൽഡറായിരുന്ന അലന് ഏറെ കാലം കാത്തരുന്നതിന് ഫലം ലഭിക്കുന്നത് ഇന്നാണ് , തന്റെ അണ്ടർ 20 ടീംമേറ്റ്സായ കൗട്ടീന്യോ കാസെമീറോ സാൻഡ്രോ ഡാനിലോ ഒസ്കാർ ഫെർണാണ്ടോ എല്ലാം സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച് സ്ഥിരാംഗങ്ങളായപ്പോൾ നാപ്പോളി താരത്തിന് വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു.

Danish javed Fenomeno
Vai Brazil🇧🇷

Thursday, October 18, 2018

അറേബ്യൻ മണ്ണിൽ അർജന്റീന നിഷ്പ്രഭം,
ബ്രസീലിന് തുടരെ നാലാം സൂപ്പർക്ലാസികോ കിരീടം



നെയ്മറുടെ കൃത്യമായ കോർണറിൽ ഓട്ടമണ്ടിക്കും മുകളിലായി ഉയർന്ന് ചാടിയ മുൻ ബ്രസീൽ നായകൻ മിറാൻഡയുടെ ഹെഡ്ഡർ അർജന്റീന ഗോളി റൊമേറോയെ നിഷ്പ്രഭമാക്കി വലയിൽ തുളച്ചു കയറിയപ്പോൾ ജിദ്ദ കിംഗ് അബ്ബദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയം മഞ്ഞകടലിനാൽ ആർത്തിരമ്പുകയായിരുന്നു.
കഴിഞ്ഞ മൽസരശേഷം നമ്മൾ കരുതിയത് പോലെ തന്നെ കാസെമീറോ- ആർതർ - കൗട്ടീന്യോ സഖ്യത്തെ മധ്യനിരയിൽ അർജന്റീനക്കെതിരെ വിന്യസിച്ച ടിറ്റെ മിഡ്ഫീൽഡിലെ ഫിസികൽ പ്രസൻസിനേക്കാളും ഡിഫൻസീവ് സ്റ്റബിലിറ്റിയേക്കാളും മധ്യനിരയിൽ ക്രിയേറ്റീവിറ്റിക്കും ബോളൊഴുക്കിനുമായിരുന്നു പ്രാധാന്യം കൽപ്പിച്ചെതെന്ന് വ്യക്തമാക്കുന്നതായിരുന്നു മിഡ്ഫീൽഡിലെ സെലക്ഷൻസ്.
മുന്നേറ്റത്തിൽ ജീസസിനെയും ഫിർമീന്യോയും ഒരുമിച്ചു ഇറക്കിയത് കഴിഞ്ഞ മൽസരത്തിൽ സംഭവിച്ച ഫിനിഷിംഗിലെ പാളിച്ചകൾ നികത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു.ഡിഫൻസിൽ മാർകിനോസിനൊപ്പം പരിചയസമ്പന്നനായ മിറാൻഡയുടെയും ഫിലിപ്പ് ലൂയിസിന്റെയും തിരിച്ചു വരവോടെ അനുഭവ സമ്പത്ത് വേണ്ടുവോളമുള്ള ഡിഫൻസിനെ ആയിരുന്നു ടിറ്റ ഒരുക്കിയത്.

അടുത്ത കോപ്പാ അമേരിക്ക ടാർഗറ്റ് ചെയ്തു ടീമിനെ ബിൽഡ് അപ്പ് ചെയ്യുന്ന ടിറ്റയുടെ പദ്ധതികളിലെ സുപ്രധാന കണ്ണികൾ തന്നെയാണ് മിറാൻഡയും ഫിലിപെ ലൂയിസുമെല്ലാം.കോപ്പ ലക്ഷ്യം വച്ച് അനുഭവസമ്പത്തും യുവത്വവും സമന്വയിപ്പിച്ച ശക്തമായ ഒരു മഞ്ഞപടയെ ഉണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണങ്ങളായിട്ടാണ് ടിറ്റെ സൗഹൃദ മൽസരങ്ങളെ കാണുന്നത്.

അർജന്റീനക്കെതിരെയും പരീക്ഷണങ്ങൾ തുടരുകയായിരുന്നു കോച്ച് ,കാസെമീറോ- ആർതർ-കൗട്ടീന്യോ സഖ്യത്തെ ആദ്യമായി സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്തി ടിറ്റെ കോപ്പക്ക് മുമ്പ് തന്നെ ഡൈനാമിക് ക്രീയേറ്റീവ് മിഡ്ഫീൽഡ് ത്രയത്തെ  രൂപപ്പെടുത്തിയെടുക്കുക എന്ന ടാക്റ്റിക്കൽ ടെസ്റ്റാണ് അർജന്റീനക്കെതിരെ നടത്തിയത്.അതുകൊണ്ട് തന്നെ ഇന്നലെ ജിദ്ദയിലെ പ്രധാന ആകർഷണം ബ്രസീലിയൻ സാവിയെന്ന് അറിയപ്പെടുന്ന ആർതർ മെലോയെന്ന ബാഴ്സ മധ്യനിരക്കാരനായിരുന്നു.ഫിലിപ്പ് കൗട്ടീന്യോയെ എവിടെ കൊള്ളിക്കും എന്ന് ആശയക്കുഴപ്പമുള്ള ടിറ്റക്കുള്ള ഉത്തരമാണ് ആർതർ നൽകിയത് .കൗട്ടീന്യോയുടെ പ്രതിഭ എക്സ്പ്ലോർ ചെയ്യുക നെയ്മർക്ക് തൊട്ടുപിന്നാലെ കളിക്കുമ്പോഴാണ്.
ലൊകകപ്പിൽ ബ്രസീലിന്റെ creative Rhythm maker റോളിൽ ലിറ്റിൽ മജീഷ്യനെ വിന്യസിച്ചെങ്കിലും നിർണായകമായ ക്വാർട്ടറിൽ ഓർഗനൈസർ റോളിൽ താരം വേണ്ടത്ര മികവ് കാണിച്ചിരുന്നില്ല.
ആർതറിന്റെ വരവോടെ കൗട്ടീന്യോ സ്വതന്ത്രനാവുന്നതോടെ പൊസഷൻ ബേസിഡ് ഗെയിം കളിക്കാൻ ബ്രസീലിന്റെ മിഡ്ഫീൽഡ് ദ്വയത്തിന് കഴിഞ്ഞു.
ലോകകപ്പ് യോഗ്യതാ റൗണ്ടുകളിൽ ഫിസികൽ - ഡിഫൻസീവ് സ്റ്റബിലിറ്റിയുള്ള  പൗളീന്യോ അഗുസ്തോ കാസെമീറോ ത്രയമായിരുന്നു മിഡ്ഫീൽഡിൽ.അതുകൊണ്ട് തന്നെ പൊസഷൻ തെറ്റിയുള്ള പൗളീന്യോ അഗുസ്തോ സഖ്യത്തിന്റെ മുന്നേറ്റത്തിലേക്കുള്ള കടന്നുകയറ്റങ്ങൾ വഴി പൊസഷൻ നഷ്ടപ്പെടുകയും അതുവഴി പലപ്പോഴും ബ്രസീലിന് അപകടങ്ങൾ സംഭവിച്ചിരുന്നു.അപ്പോഴെല്ലാം മധ്യനിരയെ സംരക്ഷിച്ചത് കാസെമീറോ ആയിരുന്നു.(ബെൽജിയത്തിനെതിരായ ലോകകപ്പ് ക്വാർട്ടർ മൽസരം ഒരു തന്നെ ഒരുദാഹരണം).
എന്നാൽ 360 ഡിഗ്രി ആംഗിളിൽ നിന്നും പാസുകൾ പമ്പ് ചെയ്യാനും സ്വീകരിക്കാനും കഴിവുള്ള മികച്ച ബോൾ കൺട്രോളോടെ ബോൾ റീടൈൻ ചെയ്യുന്ന ആർതറിനെ പോലെയൊരു  മിഡ്ഫീൽഡ് മാസ്ട്രോയുടെ വരവോടെ പൊസഷൻ ബേസ്ഡ് ശൈലി ബ്രസീലിന് വരു മൽസരങ്ങളിലും കൂടുതൽ എളുപ്പമാവും.അറ്റാക്കിംഗിൽ ബോൾ നഷ്ടപ്പെട്ട് കൗണ്ടർ നേരിടേണ്ടി വന്നാലും എതിരാളികളുടെ ഹാഫിൽ വച്ച് അതെല്ലാം നിർവീര്യമാക്കമാനും  കാസെമീറോ-ആർതർ സഖ്യത്തിന് കഴിയും.ആർതറിന്റെ വരവോടെ കൗട്ടീന്യോക്ക് നെയ്മർക്കു തോട്ടുപിറകെ സെൻട്രൽ മിഡ്ഫീൽഡ് ട്രെയോയുടെ ലെഫ്റ്റ് പൊസിഷനിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാനും സാധിക്കും.

അർജന്റീനക്കെതിരെ നെയ്മറുമൊത്ത് മികച്ച ഫോമിൽ കളിക്കാൻ കൗട്ടീന്യോക്ക് കഴിയാതെ പോയത് തന്നെയായിരുന്നു ബ്രസീലിന് കൂടുതൽ ഗോൾ നേടാനാകാതെ സാധിക്കാത്തത്.ഇടതുവിംഗിൽ ഒരു കരുത്തുറ്റ ഡിഫൻസീവ് മൈന്റഡ് ലെഫ്റ്റ് ബാക്കിനെയാണ് സെലസാവോക്ക് ആവശ്യം.അതിനാൽത്തന്നെ ഫിലിപ്പ് ലൂയിസ്  ആണ് ഈ റോളിൽ നിലവിൽ ഏറ്റവും മികച്ച ഓപ്ഷൻ.നെയ്റുമൊത്ത് മികച്ച ഒത്തിണക്കത്തോടെ കളിക്കുന്ന ലൂയിസാവട്ടെ അർജന്റീനക്കെതിരെ തരക്കേടില്ലാതെ ഫോം പുറത്തെടുത്തു.

നെയ്മറുടെ യഥാർത്ഥ പ്രകടനം പുറത്ത് വന്നില്ലെങ്കിലും താരത്തിന്റെ അർജന്റീനൻ ഡിഫൻസിനെ കീറിമുറിച്ചുള്ള കടന്നു കയറ്റങ്ങളും റണ്ണിംഗുകളും ഇതുവഴി ലഭിച്ച നിരവധി ഫ്രീകിക്കുകളും ഗോളാക്കാനാവാതെ പോയത് ദൗർഭാഗ്യകരമായി.അർജന്റീനൻ ഡിഫൻസ് മതിലിനെ വിഢിയാക്കി ആർതറിന് നെയ്മർ കോർണറിലൂടെ നൽകിയ ഡയഗണൽ ബോൾ ബാഴ്സ താരം കരുത്തുറ്റ ബുള്ളറ്റ് വോളിയിലൂടെ അർജന്റീനൻ വലയെ ലക്ഷ്യമാക്കി പറത്തിയെങ്കിലും അവിശ്വസനീയമാം വിധം റൊമേറോ കുത്തിയകറ്റുകയായിരുന്നു.
റോബർട്ടോ ഫിർമീന്യോയുമായോ ജീസസുമായോ മികച്ച ഒത്തിണക്കത്തോടെ നെയ്മർക്ക് കളിക്കാൻ അവസരവും സ്പേസും ലഭിക്കാതെ പോയത് ഇരു സ്ട്രൈകർമാരുടെയും അവസരങ്ങൾ കുറച്ചു.ജീസസ് വൈഡ് ഫോർവേഡ് റോളിൽ വലതു വിംഗിൽ രണ്ട് മൂന്ന് ഡ്രീബ്ലിംഗ് റണ്ണുകൾ ഒഴിച്ചു നിർത്തിയാൽ കാര്യമായൊന്നും ചെയ്തില്ല. നെയ്മറെയും ജീസസിനെയും ക്രൂരമായി ഫൗൾ ചെയ്യുന്നതിൽ മൽസരിച്ച അർജന്റീനയുടെ കാടൻ സ്വഭാവം മൽസരത്തെ വിരസമാക്കിയിരുന്നു.

ബ്രസീലിയൻ ജെഴ്സിയിൽ നെയ്മറുടെ നൂറാം ഗോൾ പങ്കാളിത്തത്തിൽ മിറാൻഡ നേടിയ ബുള്ളറ്റ് ഹെഡ്ഡർ ഗോളിൽ തുടർച്ചയായി നാലാം സൂപ്പർക്ലാസികോ കിരീടം നേടി കാനറിപക്ഷികൾ യുദ്ധങ്ങളും ചരിത്ര സംഭവങ്ങളുമേറെ പിറന്ന അറേബ്യൻ മണ്ണിന്റെ ചരിത്രതാളുകളിലും സാംബാതാളത്തിന്റെയും ജോഗാ ബോണിറ്റോയുടെയും കാവ്യസൃഷ്ടികൾ രേഖപ്പെടുത്തിയാണ് മടങ്ങിയത്.തുടരെ നാല് തവണയും അർജന്റീന ബ്രസീലിന് മൂന്നിൽ അടപടലമാവുന്ന കാഴ്ചക്കും ജിദ്ദ സാക്ഷിയായി.21ആം നൂറ്റാണ്ടിൽ അർജന്റീനയെ തോൽപ്പിച്ച് ഫുട്‌ബോൾ രാജാക്കൻമാരായ ബ്രസീൽ നേടുന്ന ഏഴാമത്തെ കിരീടമാണ് ഇന്നലെ നെയ്മറുടെ പക്വതയാർന്ന നായകത്വത്തിൽ കാനറിപക്ഷികൾ സ്വന്തമാക്കിയത്.

വിജയങ്ങളും കിരീടവും സ്വന്തമാക്കിയെങ്കിലും അറേബ്യൻ സൗഹൃദ മൽസരങ്ങളിൽ തങ്ങളുടെ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന ബ്രസീലിനെ പരീക്ഷണങ്ങളാൽ മുന്നോട്ടു കൊണ്ടുപോവാൻ തന്നെയാകും ടിറ്റയുടെ തീരുമാനം.നവംബറിൽ ഉറുഗ്വെയുമായ് ലണ്ടനിൽ ഏറ്റുമുട്ടുമ്പോൾ ടീമിൽ പുതു മുഖങ്ങളെ  പ്രതീക്ഷിക്കാം.യുവേഫ നാഷൻസ് ലീഗുള്ളതിനാൽ യൂറോപ്യൻമാരെ ലഭിക്കാത്ത സാഹചര്യത്തിൽ കാമറൂണുമായി ഒരു സൗഹൃദ മൽസരം കൂടി നവംബറിൽ നടത്താനുള്ള ശ്രമത്തിലാണ് സിബിഎഫ്.

By - Danish Javed Fenomeno

Vai Brazil🇧🇷🇧🇷🇧🇷💪💪💪

Saturday, October 13, 2018

സൗദിക്കെതിരെ ടാക്റ്റിക്കൽ പരീക്ഷണങ്ങളോടെ ടിറ്റെ 




ലോകകപ്പിൽ അഞ്ച് മൽസരങ്ങളിലും ഒരു ഗോൾ പോലും സ്കോർ ചെയ്യാനാവാതെ വിഷമിച്ച ജീസസിനെ ഫസ്റ്റ് ഇലവനിൽ ഇറക്കിയ ടിറ്റെ ലോകകപ്പ് യോഗ്യതാ റൗണ്ടുകളിൽ പരീക്ഷിച്ച ടീം ഫോർമേഷനിലായിരുന്നു സൗദിക്കെതിരെയുള്ള ആദ്യ ഇലവനെ സംയോജിപ്പിച്ചത്.
ലോകകപ്പിൽ നിന്നും തീർത്തും വിഭിന്നമായി നെയ്മർ ജീസസ് കൗട്ടീന്യോ  ത്രയത്തെ തന്നെ ഫ്രന്റ് ത്രീ അറ്റാക്കേഴ്സായി പരീക്ഷിക്കുകയായിരുന്നു കോച്ച്.
യോഗ്യതാ റൗണ്ടുകളിൽ കൗട്ടീന്യോയെ വലതു വിംഗിൽ ഉപയോഗിച്ച ടിറ്റെ ലോകകപ്പിൽ സെൻട്രൽ മിഡ്ഫീൽഡ് റോളായിരുന്നു ലിറ്റിൽ മജീഷ്യന് നൽകിയിരുന്നത്.ലോകകപ്പിൽ കൗട്ടീന്യോ നിർവഹിച്ച മിഡ്ഫീൽഡിലെ Rhytham maker റോളിലേക്ക് അഗുസ്തോയെ തന്നെ വീണ്ടും കൊണ്ടുവന്ന ടിറ്റയുടെ പ്ലാൻ ഉദ്ദേശിക്കുന്ന വിധത്തിൽ ഫലവത്തായിരുന്നില്ല.ക്രീയേറ്റീവിറ്റിയേക്കാൾ മധ്യനിരക്ക് കൂടുതൽ ഡിഫൻസ്സീവ് സ്റ്റബിലിറ്റിയും ഫിസികൽ പ്രസൻസും കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയായിരുന്നു ടിറ്റെ കൗട്ടീന്യോയെ വലതു വിംഗിലേക്ക് മാറ്റി അഗുസ്റ്റോയെയും ഫ്രെഡിനെയും കാസെമീറോക്ക് മുന്നിലായി മിഡ്ഫീൽഡിൽ ഒരുമിച്ച് ആദ്യ ഇലവനിൽ ഇറക്കിയത്. യോഗ്യതാ മൽസരങ്ങളിൽ ബ്രസീലിന്റെ തുടർ വിജയങ്ങൾക്ക് കാരണമായ വിജയകരമായി നടപ്പിലിക്കിയ ഈ ടാക്റ്റിക്കൽ സിസ്റ്റം പക്ഷേ ഇന്നലെത്ത മൽസരത്തിൽ തനതായ ബ്രസീലിയൻ ഫുട്‌ബോളിന്റെ ക്രിയേറ്റീവ് നീക്കങ്ങളിൽ യാതൊരു വിധ ടെമ്പോയോ റിതമോ നൽകാൻ കഴിഞ്ഞിരുന്നില്ല.
മാത്രമല്ല ബ്രസീലിന്റെ മാന്ത്രിക ജോഡിയായ നെയ്മർ - കൗട്ടീന്യോ സഖ്യത്തിന് നീക്കങ്ങൾ ക്രിയേറ്റ് ചെയ്തെടുക്കാനും ഈ ഫോർമേഷൻ അനുവദിച്ചിരുന്നില്ല.കൗട്ടീന്യോയെ മധ്യനിരയിൽ ഉപയോഗിക്കുമ്പോഴാണ് നെയ്മർ കൗട്ടീന്യോ സഖ്യം കൂടുതൽ അപകടകാരികളായി മാറുന്നത്.ബാഴ്സ മിഡ്ഫീൽഡർക്ക് കൂടുതൽ സ്പേസ് ലഭിക്കുന്നതും നെയ്മറുമൊത്ത് ഇടതു സൈഡിൽ നിന്നും മിഡ്ഫീൽഡിലേക്ക് കട്ട് ചെയ്തു കളിക്കുമ്പോഴാണ്.

മൽസരത്തിന്റെ തുടക്കത്തിൽ തന്നെ കൗട്ടീന്യോയായിരുന്നു സൗദി ഡിഫൻസിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത് വലതു സൈഡിൽ നിന്നും കൗട്ടീന്യോ നൽകിയ പാസ്സ് ഗോളി മാത്രം മുന്നിൽ നിൽക്കെ നെയ്മറുടെ ക്ലോസ് റേഞ്ച് ഷോട്ട് സൗദി ഗോളി അവിശ്വസനീയമാം വിധം കുത്തിയകറ്റിയിരുന്നു.സെലസാവോയുടെ അറ്റാക്കിംഗ് ന്യൂക്ലിയസായ നെയ്മർ - കൗട്ടീന്യോ ലെഫ്റ്റിലും റൈറ്റിലുമായി രണ്ടറ്റത്ത് വേർതിരിഞ്ഞതോടെ ബ്രസീലിന്റെ താളാത്മകമായ ഫുട്‌ബോൾ നഷ്ടപ്പെട്ടിരുന്നു. അഗുസ്തോ നെയ്മർ സഖ്യം ചില മുന്നേറ്റങ്ങൾ ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും അതെല്ലാം യഥേഷ്ടം ജീസസും അഗുസറ്റോയും തുലച്ചു കളയുകയായിരുന്നു.അഗുസ്റ്റോ കളിച്ച റോളിലാണ് കൗട്ടീന്യോ ഇന്നലെ കളിച്ചിരുന്നെങ്കിൽ മൽസരഫലത്തിലും ടീമിന്റെ മൊത്തത്തിൽ ഉള്ള അറ്റാക്കിംഗ് ഫ്ലൂയിഡിറ്റിയിലും ടെമ്പോയിലും കാതലായ മാറ്റങ്ങൾ കണ്ടേനെ , സുന്ദരമായ ജോഗാ ബോണിറ്റോയുടെ മാസ്മരിക നീക്കങ്ങളാൽ സമ്പന്നമായേനെ ഇന്നലത്തെ മൽസരം.
വിംഗ്ബാക്കുകളായ സാൻഡ്രോയും ഫാബീന്യോയും തങ്ങളുടെ ഫ്ലാങ്കുകളിൽ തുറന്നു കിട്ടിയ സ്പേസുകൾ മുതലാക്കാതെ പോയതും മുന്നേറ്റനിരയെ കാര്യമായി ബാധിച്ചു. ഇരുവരും ഡിഫൻസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിച്ചത്.

നെയ്മർ ഒരുക്കി കൊടുത്ത രണ്ട് സുവർണ അവസരങ്ങൾ നഷ്ടപ്പെടുത്തിയ മാഞ്ചസ്റ്റർ സിറ്റിയുടെ യുവ സ്ട്രൈകർ പക്ഷേ തന്റെ നിമിഷങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. ആദ്യ പകുതിക്ക് മുമ്പ് മാസ്സീവ് റണ്ണിംഗിൽ നെയ്മറുടെ  ബുദ്ധീപരമായ പാസ്സിലൂടെ സെറ്റ് അപ്പ് ചെയ്തു നൽകിയ വൺ ഓൺ വൺ സ്വിറ്റേഷൻ മനോഹരമായ തന്നെ വലയിലെത്തിക്കുകയായിരുന്നു ജീസസ്.
ലോകകപ്പിലെ അഞ്ച് മൽസരങ്ങളിൽ താരമനുഭവിച്ച ഗോൾ ദാരിദ്ര്യത്തിന് സിറ്റി സ്ട്രൈകർ അന്ത്യം കുറിച്ചു.ജീസസ് സെലസാവോ കരിയറിൽ സ്വന്തമാക്കുന്ന പന്ത്രണ്ടാം ഗോളായിരുന്നത്.

മിഡ്ഫീൽഡിലെ ക്രിയേറ്റീവിറ്റി ഇല്ലായ്മയും ബാലൻസില്ലായ്മയും  സെലസാവോ അറ്റാക്കിനെ നന്നായി ബാധിക്കുന്നത് മനസ്സിലാകിയ ടിറ്റെ രണ്ടാം പകുതിയിൽ മോശം പ്രകടനം കാഴ്ചവെച്ച ഫ്രെഡിനെ പിൻവലിച്ചു  ലുകാസ് മൗറയെ വലതു വിംഗിലേക്കും കൗട്ടീന്യോയെ മധ്യനിരയിലേക്കും മാറ്റി കളിപ്പിചു ഫോർമേഷൻ സിസ്റ്റം തന്നെ മാറ്റിയത് ബ്രസീലിന്റെ ആക്രമണങ്ങളിൽ കാര്യമായ പുരോഗതി വരുത്തി.നെയ്മർ കൂടുതൽ അപകടകരമായി കാണപ്പെട്ടതും ഈ നേരങ്ങളിലായിരുന്നു. അതായത് രണ്ടാം പകുതിയുടെ തുടക്കം മുതൽ കൗട്ടീന്യോ സബ് ചെയ്യപ്പെടും വരെയുള്ള നേരം.തുടർന്ന് നെയ്മർ രണ്ടു തവണയാണ് സൗദി ഡിഫൻസിനെ കീറി മുറിച്ചു അളന്നു നൽകിയ ത്രൂ പാസിലൂടെ ഗോളിയുമായി ലുകാസ് മൗറക്ക് വൺ ഓൺ വൺ സ്വിറ്റേഷൻ ഒരുക്കി കൊടുത്തത്.പക്ഷേ രണ്ടു അവസരങ്ങളിലും ഗോളി ഒവൈസിയെ മറികടക്കാൻ ടോട്ടൻഹാം താരത്തിന് കഴിഞ്ഞില്ല.മാത്രമല്ല നെയ്മറുടെ പാസ്സിൽ ടോട്ടൻഹാം വിംഗറെ ബോക്സിൽ പിറകിൽ നിന്നും സൗദി ഡിഫൻസ് ചവിട്ടി വീഴ്ത്തിയതിന് ലഭിക്കേണ്ട അർഹമായ പെനാൽറ്റിയും റഫറി കാനറികൾക്ക് നിഷേധിച്ചതും ബോക്സിന് വെളിയിൽ നിന്നും ലഭിച്ച രണ്ട് ഫ്രീകിക്കുകൾ നെയ്മറിന് ലക്ഷ്യം കാണാതെ പോയതും മൽസരഫലത്തെ കാര്യമായി ബാധിച്ചു.
അവസാന മിനിറ്റിൽ ലഭിച്ച നെയ്മറുടെ കോർണറിൽ തല വെച്ചാണ് അലക്‌സ് സാൻഡ്രോ തന്റെ കന്നി സെലസാവോ ഗോളിലൂടെ ബ്രസീലിന്റെ ലീഡുയർത്തിയത്.
ലാസ്റ്റ് ഇരുപത് മിനിറ്റുകളിൽ കൗട്ടീന്യോയെ കയറ്റി ആർതറിനെ ഇറക്കിയതിനേക്കാൾ അഗുസ്തോയെ കയറ്റി ആർതറിനെ കളത്തിലിറക്കുകയായിരുന്നു ടിറ്റെ ചെയ്യേണ്ടിയിരുന്നത്.ഇത് വഴി ആർതർ - കൗട്ടീന്യോ സഖ്യത്തെ മിഡ്ഫീൽഡിൽ ഒരുമിച്ച് കളിപ്പിക്കാനുമുള്ള അവസരം ലഭിച്ചേനെ.ക്രിയേറ്ററുടെ റോളിൽ അഗുസ്തോ അവസരത്തിനൊത്തുയരാതെ പോയപ്പോൾ ഫാബീന്യോയും ഫ്രെഡും തീർത്തും നിരാശപ്പെടുത്തി.
ബാക്ക് ലൈനിൽ മാർകിനോസിന്റെ ഇടപെടലുകൾ എടുത്തു പറയേണ്ടതാണ്. 

ആർതറിനെ തുടക്കം മുതൽ ടിറ്റെ അഗുസ്തോക്ക് പകരം കളിപ്പിച്ചിരുന്നെങ്കിൽ മിഡ്ഫീൽഡിൽ ക്രിയേറ്റീവിറ്റിയും ബാലൻസിംഗും കൈവരിച്ചേനെ.പരിപൂർണ്ണ സ്ട്രൈകർ അല്ലാത്തതു കൊണ്ടാവാം ഫിർമീന്യോയെ ജീസസിന് പകരമായി ടിറ്റെ കളിപ്പിക്കാത്തത്.അർജന്റീനക്കെതിരെ ഫിർമീന്യോയെയും ആർതറിനെയും ആദ്യ ഇലവനിൽ കളിപ്പിക്കണമെന്നതാണ് എന്റെ ആഗ്രഹം.

നെയ്മർ ഇരട്ട അസിസ്റ്റോടെ തന്റെ അസിസ്റ്റ് സമ്പാദ്യം നാൽപ്പതായി ഉയർത്തിയെങ്കിലും ഗോളടിക്കാനാവാതെ പോയത് നിരാശപ്പെടുത്തി.ബ്രസീലിന് വേണ്ടി കളത്തിലിറങ്ങിയ കഴിഞ്ഞ പതിമൂന്ന് മൽസരങ്ങളിൽ നിന്നായി പതിമൂന്ന് ഗോളുകളും ഏഴ് അസിസ്റ്റും നേടിയ നെയ്മർക്ക് ബ്രസീലിയൻ ജെഴ്സിയിൽ മൊത്തം ഗോൾ പങ്കാളിത്തം (ഗോൾ59+അസിസ്റ്റ്40) 99 ആയി. 

അർജന്റീനക്കതിരെ ടിറ്റെ ഡിഫൻസീവ് സ്റ്റബിലിറ്റിയും മധ്യനിരയിൽ ഫിസികൽ പ്രസൻസുമുള്ള ഒരു ഫോർമേഷനാണ് ആഗ്രഹിക്കുന്നതെങ്കിൽ സൗദിക്കെതിരെ കളിച്ച ടീമിൽ നിന്നും കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല.കൗട്ടീന്യോ ഫ്രന്റ് ത്രീ യിൽ റൈറ്റ് വിംഗിൽ തന്നെ തുടരും.മറിച്ച് മിഡ്ഫീൽഡിൽ കൂടുതൽ ക്രിയേറ്റീവിറ്റിയും താളാത്മകവുമുള്ള ഒരു ഇലവനെയാണ് ടിറ്റെ അർജന്റീനക്കെതിരെ ഇറക്കുന്നതെങ്കിൽ സൗദിക്കെതിരെ കളിച്ച ടീമിൽ നിന്നും കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കും.കൗട്ടീന്യോ സെൻട്രൽ മിഡ്ഫീൽഡിൽ ക്രിയേറ്ററുടെ റോളിൽ തിരിച്ചെത്തും , ഫ്രെഡിനോ അഗുസ്തോക്കോ പകരം ആർതറും ആദ്യ ഇലവനിൽ കളിച്ചേക്കുമെന്നുറപ്പ്.
ആർതർ - കൗട്ടീന്യോ- നെയ്മർ സഖ്യത്തെ ആദ്യ ഇലവനിൽ ടിറ്റെ പരീക്ഷിക്കുമോയെന്ന് കാത്തിരുന്നു കാണാം.



By - Danish Javed Fenomeno

Vai Brazi

Thursday, October 11, 2018

മെസൊപ്പൊട്ടാമിയൻ ഫുട്ബോളിന്റെ ധീര നായകൻ - യൂനിസ് മെഹമൂദ്





ഉരുക്കിനാൽ തീർത്ത മനോധൈര്യമുള്ള ഹൃദയവുമായി പന്തു തട്ടിയവൻ, പരിശീലിക്കാൻ ഒരു സെന്റ് ഭൂമി പോലുമില്ലാതെ
യുദ്ധഭൂമിയായ ബാബിലോണിയയെ മുന്നിൽ നിന്നും നയിച്ച പടത്തലവൻ,
ഇറാനും സൗദിയും ജപ്പാനും കൊറിയയും മാറി മാറി നിലയുറപ്പിച്ചിരുന്ന ഏഷ്യൻ ഫുട്‌ബോളിന്റെ സിംഹാസനത്തിലേക്ക് ഇറാഖിനെ അവരോധിച്ച ധീരനായ നായകൻ, സാമ്രാജ്യത്വ ശക്തികളുടെ കടന്നുകയറ്റത്തെയും കൊലവിളിയെയും നിഷ്പ്രഭമാക്കി അതിജീവനത്തിന്റെ മൂർത്തീഭാവം കായിക ലോകത്തിന് കാണിച്ചു കൊടുത്ത പോരാട്ടവീര്യമുള്ള മെസപ്പൊട്ടോമിയൻ ഫുട്‌ബോളിന്റെ ചക്രവർത്തി പദം അലങ്കരിച്ചവൻ , 
വിശേഷണങ്ങൾക്കതീതമാണ് യൂനിസ് മെഹമൂദ് എന്ന ഇറാഖി ഫുട്‌ബോൾ ഇതിഹാസം.

യൂനിസ് മെഹ്മൂദിനെ പോലെ ഒരു ടീം നായകനെ ഫുട്‌ബോൾ ലോകം 2007 ന് മുമ്പോ ശേഷമോ കണ്ടിട്ടുണ്ടാകില്ല.
യുദ്ധകെടുതിയിൽ കഷ്ടപ്പെട്ട്  പരിശീലിക്കാൻ ഭൂമിയില്ലാതെ തട്ടിക്കൂട്ടിയ ഒരു ടീമും വച്ച് തെല്ലും പരിചയസമ്പത്തോ പരിശീലനമോ ഇല്ലാതെ വന്ന ഇറാഖിന് ഏഷ്യാ കപ്പ് നേടികൊടുത്ത ക്യാപ്റ്റൻ.
2007 ഏഷ്യാ കപ്പിൽ ഏഷ്യൻ കരുത്തരായ കൊറിയെയും ആദ്യമായി ഒരു ടൂർണമെന്റ് ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന് കീഴിൽ കളിക്കാനിറങ്ങുന്ന  കാഹിലിന്റെയും ഹാരി ക്യൂവലിന്റെയും ഓസ്‌ട്രേലിയെയും  വമ്പൻമാരായ യാസിർ അൽഖത്താനിയുടെ സൗദിയെ ഫൈനലിലും മെഹ്മൂദിൻന്റെ ഏക ഗോളിന് തോൽപ്പിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ എനിക്ക് വിശ്വാസിക്കാൻ കഴിഞ്ഞിരുന്നില്ല.
ഇറാഖ് ചരിത്രത്തിലാദ്യമായി ഏഷ്യ കപ്പ് കിരീടമണിഞ്ഞെന്ന്.ഫൈനൽ കണ്ടിരിക്കുന്ന ഞാൻ ഉറപ്പിച്ചിരുന്നു നകാമുറയുടെ ജപ്പാനെ തകർത്തു വന്ന സൗദി എളുപ്പത്തിൽ രണ്ടോ മൂന്നോ ഗോളുകൾക്ക് ജയിച്ചു കയറുമെന്ന്.പക്ഷേ യൂനിസിന്റെ ലീഡർഷിപ്പിനും ചങ്കുറപ്പിനും സ്കോറിംഗ് മികവിനും മുന്നിൽ സൗദിക്ക് അടിയറവ് വെക്കേണ്ടി വന്നു.ജക്കാർത്തയിൽ നടന്ന വാശിയേറിയ ഫൈനൽ മൽസരം ഒരിക്കലും മറക്കാൻ കഴിയാത്ത എക്കാലത്തെയും മികച്ച മൽസരങ്ങളിലൊന്ന് എനിക്ക് സമ്മാനിച്ച ബാഗ്ദാദിന്റെ ധീരപുത്രനായ അതുല്ല്യ പ്രതിഭ യൂനിസ് മെഹമൂദിന്റേ നേതൃത്വത്തിലുള്ള ഇറാഖിന്റെ ഏഷ്യാ കപ്പ് വിജയം ഫുട്‌ബോൾ ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവമായാണ് വിശേഷിപ്പിക്കുന്നത്.

ഫുട്‌ബോൾ പരിശീലിക്കാൻ സ്വന്തം രാജ്യത്ത് ഒരടി മണ്ണ് പോലും തങ്ങൾക്ക് ലഭിക്കാതെ പോയ കാലത്ത് നേടിയ
ഇറാഖിന്റെ അൽഭുത വിജയത്തിന് പിന്നിലും കോച്ചിന്റെ രൂപത്തിൽ ഒരു ബ്രസീൽ ടച്ച് ഉണ്ടായിരുന്നു.ജോർവൻ വിയേരയെന്ന ബ്രസീലുകാരൻ ആയിരുന്നു ഇറാഖി കോച്ച്. ഫൈനലിലെ രണ്ട് ടീമിന്റെയും പരിശീലകർ ബ്രസീലുകാർ ആയിരുന്നു.ഹെലിയോ എന്ന ബ്രസീലിയൻ ആയിരുന്നു സൗദി കോച്ച്.

2007 ലെ ഏഷ്യാ കപ്പ് കിരീട വർഷത്തിൽ ടൂർണമെന്റ് താരമായ യൂനിസ് മഹ്മൂദ് ബലോൺ ഡി ഓർ മുപ്പത് അംഗ ലിസ്റ്റിൽ ഇടം പിടിച്ചത് ഇന്നും ഒരു അപൂർവ നേട്ടമായി നിലനിൽക്കുന്നു.ബലോൺ ഡി ഓർ ഷോർട്ട് ലിസ്റ്റിൽ ഇടം പിടിച ആദ്യ ഏഷ്യൻ താരമാണ് മെഹമൂദ്, അതും ഇറാഖി നാഷണൽ ടീമിനും അറേബ്യൻ  ക്ലബുകളിലും കളിച്ചിട്ടാണ് ഇറാഖ് നായകൻ ഈ നേട്ടം കൈവരിച്ചെതെന്ന് ഓർക്കണം.ഏഷ്യാ കപ്പ് ഇറാഖിനെ കിരീടത്തിലേക്ക് നയിച്ച മികവ് തന്നെയായിരുന്നു താരത്ത ബലോൺ ഡി ഓർ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിസ്ഥാനമായത്.

സാമ്രാജ്യത്വ ശക്തികളുടെ സ്വാർത്ഥ താൽപര്യങ്ങളാൽ യുദ്ധക്കെടുതിയിൽ അകപ്പെട്ടു തകർന്നു പോയ തന്റെ രാജ്യത്തെ ഫുട്ബോൾ സംസ്കാരം  തിരിച്ചു കൊണ്ടുവരികയായിരുന്ന യൂനിസ് അതും ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും വലിയ അട്ടിമറിയിലൂടെ, ഏഷ്യാകപ്പ് വിജയം കൊണ്ട് മാത്രമല്ല ഇറാഖി ഫുട്‌ബോളിനെ യൂനിസ് കൈപിടിച്ച്  ഉയർത്തിയത് 2004 ലെ ഏതൻസ് ഒളിമ്പിക് ഫുട്‌ബോളിൽ ടീമിനെ നാലാം സ്ഥാനത്തെത്തിച്ചത് യൂനിസ് എന്ന പത്താം നമ്പറുകാരനായിരുന്നു.
ബാബിലോണിയൻ ഫുട്‌ബോൾ അവരുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫിഫ റാങ്ക് കരസ്ഥമാക്കിയതും യൂനിസ് മെഹമൂദിന്റെ കാലത്തായിരുന്നു.2007 ഏഷ്യാ കപ്പ് വരെ സയ്യിദ്‌ ഒവൈറാനും അലീ കരീമിയും മെഹ്ദാവികിയയും നകാതെയും അൽജബറും എന്റെ ഇഷ്ടപ്പെട്ട ഏഷ്യൻ ഫുട്‌ബോൾ താരങ്ങളായിരുന്നു പക്ഷേ  2007 ഏഷ്യാ കപ്പിലെ യൂനിസിന്റെ അൽഭുത പ്രകടനവും നായക മികവും കൊണ്ട് ഇവരുടെയെല്ലാം മുകളിലായാണ് യൂനിസ് മെഹ്മൂദ് എന്റെ മനസ്സിൽ ഇടംപിടിച്ചത്.

ഫുട്‌ബോളിന്റെ സ്വർഗഭൂമിയായ ബ്രസീൽ  ഇറാഖി ഫുട്‌ബോളിന് എന്നും താങ്ങായും കരുത്തായും സഹായകമായും നിലകൊണ്ടിരുന്നു.ഇറാഖിന്റെ ഗോൾഡൻ ഫുട്‌ബോൾ കാലഘട്ടമായി കണക്കാക്കുന്ന എൺപതുകളിൽ ചരിത്രത്തിൽ  ആദ്യമായി ഇറാഖിന് ലോകകപ്പിന് യോഗ്യത നേടികൊടുത്തത് ഒരു ബ്രസീൽ ഇതിഹാസ താരമായിരുന്നു.1950കളിൽ ബാഴ്സലോണ ക്ലബിന്റെ ഇതിഹാസമായിരുന്ന  എവാരിസ്റ്റോ ഡി മാസിഡോ.( പിൽക്കാലത്ത് കൊറിന്ത്യൻസിനെയും ഫ്ലുമിനെൻസിനെയും തുടങ്ങിയ നിരവധി ബ്രസീൽ ക്ലബുകളെയും ബ്രസീൽ നാഷണൽ ടീമിനെയും പരിശീലിപ്പിച്ച് കൊണ്ട് കോച്ചിംഗിലും പ്രാഗൽഭ്യം തെളിയിച്ച ഫുട്‌ബോൾ ബിംബം).
1986 ലോകകപ്പിലായിരുന്നു ഇറാഖ് ലോകകപ്പിൽ അരങ്ങേറ്റം കുറച്ചത്.ഇറാഖി ഫുട്‌ബോളിലെ പെലെയെന്ന് അറിയപ്പെടുന്ന അഹമ്മദ് റാദിയെന്ന സൂപ്പർ താരമായിരുന്നു ലോകകപ്പിൽ ഇറാഖിന്റെ ഒരേയൊരു ഗോളും സ്കോർ ചെയ്തത്.കാലത്തിന്റേ തനിയാവർത്തനം എന്ന പോലെ നീണ്ട 21 വർഷങ്ങൾക്ക് ശേഷം ഇറാഖി ഫുട്‌ബോൾ തങ്ങളുടെ അടുത്ത സുവർണനേട്ടം  2007ലെ ഏഷ്യാ കപ്പിന്റെ രൂപത്തിൽ സ്വന്തമാക്കുമ്പോഴും ടീമിന്റെ പരിശീലകൻ ജോർവൻ വിയേരയെന്ന ബ്രസീലുകാരനായിരുന്നു . ഇറാഖി ഫുട്‌ബോളിന്റെ ചരിത്രതാളുകളിൽ എഴുതപ്പെട്ട ബ്രസീലിയൻ നാമങ്ങളാണ് എവാരിസ്റ്റോയും ജോർവൻ വിയേരയും.
ബ്രസീൽ ഫുട്‌ബോൾ ഇതിഹാസമായ സീകോയും ഇറാഖിനെ പരിശീലിപ്പിച്ചിരുന്നു.
അഹമദ് റാദിയും യൂനിസ് മെഹമൂദും യുദ്ധകലുഷിതമായ  രണ്ട് കാലഘട്ടങ്ങളിൽ പ്രതികൂലസാഹചര്യങ്ങളെയെല്ലം തച്ചുടച്ച് തങ്ങളുടെ രാജ്യത്തെ ഫുട്‌ബോൾ സംസ്കാരത്തെ സുവർണ നേട്ടങ്ങളിലേക്ക് നയിച്ച ഇതിഹാസ നായകൻമാരാണ്.

ഏത് യുദ്ധത്തിനോ സാമ്രാജ്യത്വ ശക്തികൾക്കോ തീവ്രവാദികൾക്കോ പട്ടിണിക്കോ ദാരിദ്ര്യത്തിനോ തകർക്കാൻ കഴിയുകയില്ല കാൽപ്പന്തുകളിയെ, അതിനു നമ്മുടെ മുന്നിലുള്ള ഉദാത്തമായ ഉദാഹരണമാണ് ഇറാഖി ഫുട്‌ബോൾ. ഇറാഖ് എന്ന രാജ്യത്തിന്റെ ഏറ്റവും മോശം കാലഘട്ടത്തിലായിരുന്നു അവരുടെ ഫുട്‌ബോൾ ടീമിന്റെ 2007 ഏഷ്യാ കപ്പ് വിജയവും 2004ലെ ഒളിമ്പിക്സ് നാലാം സ്ഥാന നേട്ടവും അവരുടെ ഏറ്റവും മികച്ച ഫിഫാ റാങ്ക്(37) നേട്ടവും എന്നോർക്കുമ്പോഴാണ് ഇറാഖി ഫുട്‌ബോൾ ഏഷ്യൻ ഫുട്‌ബോളിലെ ഏറ്റവുമധികം ഫുട്‌ബോൾ ടാലന്റുകളുടെ വളക്കൂറുള്ള മണ്ണാണെന്ന് മനസ്സിലാവുക.
മാനവസംസ്കാരം ഉടലെടുത്ത യൂഫ്രട്ടീസ്- ടൈഗ്രീസ് തീരങ്ങളിൽ ഭൂവിഭവ സമ്പത്ത് കൊണ്ട് ദൈവം കനിഞ്ഞനുഗ്രഹിച്ച ഭൂമികയായ യുദ്ധകറയാൽ പുകയുന്ന മനോഹരമായ ബാഗ്ദാദിന്റെ മടിത്തട്ടിൽ നിന്നും പന്തു തട്ടാൻ ഇനിയും പിറവിയെടുക്കട്ടെ നിരവധി യൂനിസ് മെഹമൂദ്മാർ...😍
================================

ഇന്ന് സൗദി അറേബ്യൻ മണ്ണിൽ മെഹ്മൂദിൻന്റെ പിൻമുറക്കാർ അർജന്റീനയെ നേരിടുകയാണ്.
കുവൈത്ത് - ഇറാഖ് യുദ്ധത്തോടെ  കർബല ഇർബിൽ ബസ്റ തുടങ്ങിയ ഇറാഖി സിറ്റികളിൽ
മൽസരങ്ങൾ നടത്തുന്നതിന് ഫിഫ നൽകിയ മുപ്പതോളം വർഷത്തെ വിലക്ക് കഴിഞ്ഞ വർഷം നീക്കിയിരുന്നു. ബസ്റയിൽ സൗദിയുമായി ഇക്കഴിഞ്ഞ ഫെബ്രൂവരിയിൽ നടത്തിയ സൗഹൃദ മൽസരത്തിൽ ഇറാഖ് നാല് ഗോളിന് സൗദീയെ അട്ടിമറിച്ചിരുന്നു.മൽസരശേഷം
മനുഷ്യരാശിയുടെ ഏറ്റവും പുരാതന നഗരമായ ബാഗ്ദാദിൽ ഒരു ലക്ഷം പേരെ ഉൾക്കൊള്ളിക്കാൻ കപ്പാസിറ്റിയൂള്ള ഫുട്‌ബോൾ സ്റ്റേഡിയം തങ്ങൾ നിർമിച്ചു നൽകുമെന്ന് സൗദി വാഗ്ദാനം ചെയ്തിട്ടുണ്ട്.എന്നാൽ യുദ്ധകെടുതിയിൽ ബുദ്ധിമുട്ടുന്ന ബാഗ്ദാദിൽ ഫുട്‌ബോൾ മൽസരം നടത്തുന്നതിന് ഫിഫ വിലക്ക് നേരിടുന്ന ഇറാഖിന് ഏറെ ആശ്വാസകരമാണ് സൗദിയുടെ ഈ പ്രഖ്യാപനം.റിയാദിൽ അർജന്റീനയുമായി ഇന്ന് ഏറ്റുമുട്ടുമ്പോൾ ഇറാഖിൽ നിന്നും ഒരു അട്ടിമറിയൊന്നും പ്രതീക്ഷിക്കുന്നില്ല.പക്ഷേ പാരമ്പരഗതമായി അവരുടെ രക്തത്തിൽ അലിഞ്ഞു ചെർന്ന മെസ്സപ്പൊട്ടോമിയൻ പോരാട്ട വീര്യം പുറത്തെടുത്തു ഒരു സമനിലയെങ്കിലും സ്വന്തമാക്കാനായാൽ ഇറാഖികൾക്കത് വിജയതുല്ല്യമായിരിക്കുമത്.

Danish Javed Fenomeno

Sunday, September 23, 2018

The Greatest player After Pele - സൗന്ദര്യാത്മക ഫുട്‌ബോളിന്റെ ഒരേയൊരു സുന്ദര പ്രതിഭാസം

Phenomenon-Eternal Greatest Beauty of  joga Bonito

Author- Danish Javed Fenomeno
Date - September 22 , 2018



ഒരിക്കലും പീക്ക് ചെയ്യപ്പെടാതെ പോയ തന്റെ കരിയർ പീക്ക് വർഷങ്ങൾ ഇല്ലാതെ തന്നെ റോണോ പെലയോട് വളരെ കൗമാര പ്രായത്തിൽ തന്നെ താരതമ്യം ചെയ്യപ്പെടുന്നു എങ്കിൽ അദ്ദേഹത്തിന്റെ ടാലന്റ് ലെവൽ അനന്തമാണ്, അളക്കുവാൻ സാധ്യമല്ല.ഫുട്‌ബോളിനെ സംബന്ധിച്ച് കളിക്കാർ തങ്ങളുടെ കരിയർ പീക്ക് ലെവലിലേക്ക് കുതിക്കുന്നു സമയമാണ് 22 - 25 age പിരീഡ്. റൊണാൾഡീന്യോ തന്റെ മാന്ത്രികത മുഴുവൻ പുറത്തെടുത്തു ഫുട്‌ബോൾ ലോകത്ത അമ്പരിപ്പിച്ചത് 22-26 age period ൽ ആയിരുന്നു.ഗാരിഞ്ചയും ക്രൈഫും  പുസ്കാസും  മറഡോണയും ബെസ്റ്റും എല്ലാം തങ്ങളുടെ ലീഗസി ഉറപ്പിച്ചതും ഈ age പിരീഡിൽ ആയിരുന്നു.മെസ്സി തന്റെ 22 23 24 25 വയസ്സുകളിലായിരുന്നു ബലോൺ ഡി ഓർ നേടിയിരുന്നത്.
ഒരു ഫുട്‌ബോളറുടെ കരിയറിൽ ഏറ്റവും സുപ്രധാനമായ ഈ age പിരീഡിലാണ് റോണാൾഡോ ഹോസ്റ്റ്പ്പിറ്റലിൽ കഴിച്ചു കൂട്ടിയെന്നത് ഓർക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതിഭാ ലെവൽ എത്രത്തോളമാണെന്ന് മനസ്സിലാവുക.

റോണോക്ക് ദൈവം നൽകിയത് ഇഞ്ചുറികൾ മാത്രമായിരുന്നു. അതും ഒന്നല്ല പല തവണയായി ഒരു ഡസനിൽ അധികം ഇഞ്ചുറികൾ.കരിയർ പീക്ക് വർഷങ്ങളിലേക്ക് കുതിക്കവേ ദൈവം  തുടർച്ചയായി റോണോക്ക് സമ്മാനിച്ചത് മൂന്ന് മേജർ ഇഞ്ചുറികൾ.അതും രണ്ട് കാൽമുട്ടുകൾക്ക് , രണ്ട് തവണ വലതു കാൽമുട്ടിനും ഒരു തവണ ഇടതു കാൽമുട്ടിനും മൂന്നര വർഷത്തെ ഇടവേളയിൽ മൂന്ന് മേജർ സർജറിക്ക് വിധേയമായി. ഡോക്ടർമാർ പോലും വിധിയെഴുതി ഇനി ഒരിക്കൽ പോലും റോണോക്ക് കളിക്കളത്തിലേക്ക് തിരികെ വരാൻ കഴിയില്ലെന്ന്. ഫുട്‌ബോളിൽ നിന്നും വിരമിക്കുന്നതാണ് ഫുട്‌ബോളിലെ അൽഭുത പ്രതിഭാസത്തിന് നല്ലതെന്ന് ചികിൽസിച്ച വിദഗ്ധരടങ്ങുന്ന മെഡിക്കൽ സംഘം അഭിപ്രായപ്പെട്ടു.എന്നാൽ റോണോ അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് തിരികെ വന്നത് വെറും ഒരുപാട് ഗോളടിച്ചോ ലീഗ് കിരീടങ്ങൾ നേടിയോ ആയിരുന്നില്ല.

നാല് വർഷം മുമ്പ് ബ്രസീലിനെ ഒറ്റയ്ക്ക് തോളിലേറ്റി പാരീസിൽ ലോക മാമാങ്കത്തിന്റെ ഫൈനലിലെത്തിച്ച ശേഷം ഫൈനൽ നടക്കുന്നതിന് മുമ്പ് ഫുഡ് പോയിസൻ കൊണ്ടും അമിത സമ്മർദ്ദമവും കാരണം Hysteria ക്ക് വിധേയനായതാടൊ മൽസരത്തന് മുമ്പ് തന്നെ തോൽവി ഉറപ്പിച്ച ബ്രസീലിന്റെ നെഞ്ചിൽ നിന്നും നഷ്ടപ്പെട്ടു പോയ പഞ്ചനക്ഷത്രം യോകഹോമയിൽ നാല് വർഷങ്ങൾക്കിപ്പുറം ബ്രസീലിന്റെ വിഖ്യാതമായ മഞ്ഞ ജെഴ്സിയിൽ  തുന്നിച്ചേർത്തു കൊണ്ടായിരുന്നു റോണോ ലോക ഫുട്‌ബോളിലേക്ക് തന്റെ മാസ്മരിക തിരിച്ചുവരവ് നടത്തിയത്.സ്പോർട്സ് ചരിത്രത്തിൽ തന്നെ ഒരു അത്ലറ്റിന്റെ എക്കാലത്തെയും മികച്ച തിരിച്ചുവരവായി ഇത് കണക്കാകപ്പെടുന്നു.
പരിക്കേൽക്കുമ്പോൾ റാഫേൽ നദാലും ഉസൈൻ ബോൾട്ടുമെല്ലാം തങ്ങൾക്ക് തിരിച്ചുവരവിന് പ്രചോദനമായത് റോണോയുടെ തിരിച്ചുവരവാണെന്നായിരുന്നു പിൽക്കാലത്ത് ചൂണ്ടിക്കാട്ടിയത്.

ബ്രസീൽ ഇതിഹാസത്തിന്റെ കൂടെ കളിച്ച സമകാലികരിയ റൊമാരിയോ കഫു കാർലോസ് സിദാൻ ഫിഗോ റൊണാൾഡീന്യോ ഓവൻ തുടങ്ങിയവർ വരെ റോണോയുടെ ടെക്നിക്സും ട്രിക്സും പാസ്സുകളും കോപ്പീ ചെയ്തു റോൾ മോഡലാക്കിയീരുന്നു.അദ്ദേഹത്തിന്റെ പ്ലെയിംഗ് ശൈലി അനുകരിക്കാൻ ശ്രമിച്ചിരുന്നു.റോണോയെ തങ്ങളുടെ മാതൃകാ ഫുട്‌ബോളർ ആയി പിന്തുടരന്നവരുടെ ലിസ്റ്റ് എടുത്താൽ അവസാനിക്കില്ല ഇബ്രഹിമോവിച്ച് കകാ അഡ്രിയാനോ റോബീന്യോ തുടങ്ങി മെസ്സി ക്രിസ്ത്യാനോ ബെൻസെമ നെയ്മർ തുടങ്ങിയവരിലൂടെ റഷ്ഫോഡും ജീസസും വിനീസ്യസിനെയും പോലുള്ള ഇന്നത്തെ കൗമാരക്കാരായ തലമുറയിൽ എത്തീ നിൽക്കുന്ന റോണോ ഭക്തി.കഴിഞ്ഞ പോയ തലുമറകൾ മാത്രമല്ല വരുന്ന ഫുട്‌ബോൾ തലമുറകൾക്കെല്ലം ആരാധന പാത്രമാവും റൊണാൾഡോ ഫെനോമിനോ.

ഒരു പക്ഷേ ദൈവം കണ്ടറിഞ്ഞു കൊടുത്തതാവും റൊണോക്ക് ഇഞ്ചുറികൾ.പെലെയുടെ ലോക റെക്കോർഡുകൾ നില നിർത്താൻ വേണ്ടി.അല്ലെങ്കിൽ പെലെയുടെ മൂന്ന് ലോകകപ്പ് റെക്കോർഡ് നേട്ടമൊക്കെ റോണോ വളരെ കൂളായി മറികടന്നേനെ എന്നതിൽ യാതൊരു സംശയവും ഓരു ഫുട്‌ബോൾ പ്രേമിക്കും കാണില്ല.
സീകോ ഒരിക്കൽ പറഞ്ഞത് കേട്ടില്ലേ റോണോ ഇഞ്ചുറി ഇല്ലായിരുന്നു എങ്കിൽ 2000 ഗോളടിക്കുമിയിരുന്നുവെന്ന്..
ഒരു ചെന്നായകൂട്ടം ഒന്നടങ്കം ആക്രമിക്കാൻ വരുന്നതു പോലെയാണ് റോണോയുടെ മാസ്സീവ് ഡ്രീബ്ലിംഗ് റൺസ് അത് തടുക്കാനാവില്ല എന്ന് പറഞ്ഞത് അർജന്റീനൻ സ്ട്രൈകറായിരുന്ന വാൽഡാനോ ആയിരുന്നു.
റൊണാൾഡോ തന്റെ ജേഷ്ഠ സഹോദരനായി കാണുന്ന റൊമാരിയോ പറഞ്ഞതോർക്കുമ്പോൾ ഓരോ ബ്രസീൽ ആരാധകരുടെയും കണ്ണു നനയുമെന്ന് തീർച്ച.1994 ലോകകപ്പ് ഫൈനലിൽ എനിക്ക് തൊട്ടുപിറകിലായി ആ പതിനേഴ്കാരൻ പയ്യനെ ഇറക്കിയിരുന്നെങ്കിൽ ബ്രസീലിന് നാലാം ലോക കിരീടം നേടാൻ പെനാൽറ്റി ഷൂട്ടൗട്ട് തേടി പോകേണ്ടി വരുമായിരുന്നില്ല.
അവനെ ടൂർണമെന്റിലുടനീളം പെരേര കളിപ്പിച്ചിരുന്നെങ്കിൽ ഞാൻ മിനിമം പത്ത് ഗോളങ്കിലും അടിച്ചേനേ.
റൊമാരിയോ ലോകകപ്പ് വിജയത്തിന് ശേഷം പറഞ്ഞ വാചകങ്ങളാണിത്.

ഇങ്ങനെ മഹാരഥഹമാരായ എത്രയെത്ര താരങ്ങൾ പരീശീലകർ മറ്റു സ്പോർട്സ് അത്ലറ്റുകൾ റോണോയെ കുറിച്ച് അഭിപ്രായപ്പട്ട quotes കൾ എടുത്തു നോക്കിയാൽ അനന്തമായി നീണ്ടു പോകും.

25 വയസ്സിനുള്ളിൽ മൂന്ന് ലോകകപ്പ് ഫൈനലുകൾ , രണ്ട് ലോക കിരീടം , ഒരു തവണ റണ്ണർ അപ്പ് , രണ്ട് കോപ്പാ അമേരിക്ക , ഫിഫ കോൺഫഡറേഷൻ കപ്പ് ,മൂന്ന് ലോക ഫുട്‌ബോളർ പട്ടങ്ങൾ & ബാലോൺ ഡിഓറുകൾ , ലോകകപ്പ് ഗോൾഡൻ ബോൾ , ലോകകപ് ഗോൾഡൻ ബൂട്ട് , കോപ്പ ഗോൾഡൻ ബോൾ കോപ്പാ ഗോൾഡൻ ബൂട്ട് , യുവേഫ കപ്പ് കളിച്ചു കൊണ്ട് യുവേഫ പ്ലയർ ഓഫ് ഇയർ അവാർഡ് ,...Etc..നേട്ടങ്ങൾക്ക് അന്ത്യമില്ലാ..

റോണോയുടെ കാലിൽ ബോൾ ലഭിച്ചാൽ പിന്നെ ബോൾ കാണില്ല it's pure magic..മാർസെൽ ഡെസൈലി ഇങ്ങനെ പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്നായിരുന്നു. ഡെസൈലി മാത്രമല്ല മാൽഡീനി കന്നവാരോ നെസ്റ്റ കോസ്റ്റകൂർട്ട തുറാം ബ്ലാങ്ക് ഡിബോയർ യാപ് സ്റ്റാം റൈസഗർ സൽഗാഡോ ഹിയറോ സെർജി പുയോൾ തുടങിയ നിരവധി ഇതിഹാസങ്ങളായ ഡിഫന്റർമാരുടെ പേടിസ്വപ്നം ആയിരുന്നു റോണോ. ലോക ഫുട്‌ബോളിലെ തന്നെ എക്കാലത്തെയും defensively toughest football കാലഘട്ടം ആയി കണക്കാക്കുന്നത് തെണ്ണൂറുകളാണ്.

ഈ കാലഘട്ടത്തിലാണ് റോണോ ഇവരെയെല്ലാം പുഷ്പം പോലെ അനായാസമായി എതിരിട്ടത്.
നട്ട്മെഗിന്റെ യഥാർത്ഥ പിതാവ് ,  ആരാണെന്ന ചോദ്യത്തിന് ഒരുത്തരം മാത്രെയുള്ളൂ ഒറിജിനൽ റൊണാൾഡോ മാത്രം..റോണോയുടെ നട്ട്മെഗിന്റെ സുഖം അറിഞ്ഞവരാണ് മുകളിൽ പ്രതിപാദിച്ച ലെജണ്ടറി ഡിഫന്റേഴ്സ് എല്ലാം. അത് മാത്രമാണോ ആ മഹാ പ്രതിഭാസം ഫുട്‌ബോൾ ലോകത്ത് പരിചിതമാക്കി കൊടുത്തത് റോണോയുടെ ടിപ്പിക്കൽ സ്റ്റെപ്പ് ഓവറുകൾ , ഫെയിന്റ് കട്ടുകൾ , ഷോൾഡർ ഡ്രോപ്പ് ഫെയിന്റ് , ഇലാസ്റ്റികോ , റൈറ്റ്&ലെഫ്റ്റ് ഫൂട്ട് ചോപ്പ് മൂവുകൾ , നോ ലൂക് പാസ്സിംഗ് , നോ ലുക് ഷോട്ട് , റെയിൻബോ ഫ്ലിക് ..etc..അങ്ങനെ എത്രയെത്ര സ്കില്ലുകൾ ടെക്നികുകൾ ട്രിക്കുകൾ ആണ് കാൽപ്പന്തുകളിയിൽ പുതു തലമുറക്ക് പാഠ പുസ്തകമാവാൻ റൊണോ അനശ്വരമാക്കിയത്.

പെലെ കഴിഞ്ഞാൽ ലോക ഫുട്‌ബോൾ കണ്ട എക്കാലത്തെയും മികച്ച താരം, ലോക ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രതിഭ.ഗരിഞ്ച കഴിഞ്ഞാൽ എക്കാലത്തെയും മികച്ച ഡ്രിബ്ളർ , പെലെ റിവലീന്യോ സീകോ ക്രൈഫ് എന്നിവർക്ക് മീതെ മോസ്റ്റ് ടെക്നിക്കലി ഗിഫ്റ്റഡ് ഫുട്‌ബോളർ.മോഡേൺ ഫുട്‌ബോളിനെ സൗന്ദര്യാത്മക ഫുട്‌ബോളിലേക്ക് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചു മാറ്റിപ്രതിഷ്ഠിച്ചവൻ.ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം നടത്തിയവൻ.പെലെ കഴിഞ്ഞാൽ ഏറ്റവുമധികം ലോകകപ്പ് ഗോൾ+അസിസ്റ്റ് സ്വന്തമാക്കിയ ഇതിഹാസം. പെലെ 14 മാച്ചിൽ നിന്നും 12 ഗോൾ+11 അസിസ്റ്റോടെ 23 ഗോൾ +അസിസ്റ്റ് ഉണ്ടെങ്കിൽ റൊണാൾഡോ 19 മൽസരത്തിൽ നിന്നും 15 ഗോൾ + 7 അസിസ്റ്റോടെ 22 ഗോൾ +അസിസ്റ്റ് ഉണ്ട്.  ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫിഫ ലോകകപ്പ് ഗോൾഡൻ ബോൾ വിന്നർ പ്രായം കുറഞ്ഞ ഫീഫ ലോകഫുട്ബോളർ , ബലോൺ ഡി ഓർ ജേതാവ് , ഗോൾഡൻ ബൂട്ട് , യുവേഫ പ്ലെയർ ഓഫ് ദ ഇയർ etc..  റൊണാൾഡോയുടെ നേട്ടങ്ങൾ പറഞ്ഞാൽ അവസാനിക്കാത്ത വിധം കടന്നുപോകുകയാണ്.

ഫിനോമിനോ , ദൈവത്തിന്റെ അതിക്രൂരമായ പരീക്ഷണങ്ങളും വെല്ലുവിളികളും  മാത്രം നേരിട്ട കരിയർ,ഒരു കളിക്കാരന് അനുകൂലമായ സാഹചര്യങ്ങൾ അദ്ദേഹത്തിന്റെ കരിയറിൽ ഒട്ടും ഉണ്ടായിട്ടില്ല.പരിക്കിന്റെ രൂപത്തിൽ പതിനേഴ് വർഷങ്ങൾ നീണ്ട കരിയറിൽ തന്റെ പ്രതിഭക്കൊത്ത നീതി ദൈവം ഒരിക്കലും ആ മഹാ പ്രതിഭാസത്തിന് നൽകിയില്ല.അർജന്റീനൻ താരം ബാറ്റിസ്റ്റൂട്ട പറഞ്ഞതു പോലെ " കാൽപ്പന്തുകളി എന്നാൽ അത് റൊണാൾഡോ" ആണ്. അതെ Ronaldo is football

An idol of whole Football Generations
one Ronaldo one Original Ronaldo

Feliz anniversario Ronaldo Nazário
Happy 42nd bday my idol my hero 😎
By #Danish_Javed_Fenomeno

(സെപ്റ്റംബർ 18 നാണ് റോണോയുടെ ജനനമെങ്കിലും ബെർത്ത് സർട്ടിഫിക്കറ്റിൽ രജിസ്റ്റർ ചെയ്തത് സെപ്റ്റംബർ 22നാണ്.അതുകൊണ്ട് സെപ്റ്റംബർ 22 ആണ് ജൻമദിനമായി റോണോ ആഘോഷിക്കുന്നത്)


പ്രീമിയർ ലീഗിൽ 100 ഗോൾ തികച്ച് സലാ ഫിർമീന്യോ മാനെ സഖ്യം




സൗതാംപ്ടണെതിരായ സലാഹിന്റെ ഗോളോടെ പ്രീമിയർ ലീഗ് ഗോളുകളുടെ എണ്ണത്തിൽ 100 തികച്ച് സലാ-ഫിർമീന്യോ-മാനെ സഖ്യം.റോബർട്ടോ ഫിർമീന്യോ 38 ഗോളുകളും സലാഹ് 35 ഉം മാനെ 27ഉം ഗോളാണ് ഇതുവരെ പ്രീമിയർ ലീഗിൽ അടിച്ചു കൂട്ടിയത്.

ലിവർപൂളിന്റെ എക്കാലത്തെയും മികച്ച അറ്റാക്കിംഗ് പാർട്ണർഷിപ്പ് നിരയിലേക്കുയരുകയാണ് സലാ-ഫിർമീന്യോ - മാനെ കൂട്ട്കെട്ട്.
ലിവർപൂളിന്റെ സുവർണ കാലഘട്ടമായി വിലയിരുത്തുന്ന പഴയ റെഡ്സ് ഇതിഹാസങ്ങളായ 70 കളിലെ കെവിൻ കീഗൻ - ജോൺ തൊഷാക് സഖ്യം തങ്ങളുടെ ഏഴ് വർഷത്തെ കൂട്ടുകെട്ടിൽ159 ഗോളുകളാണ് അടിച്ചു കൂട്ടിയത്.
ശേഷം ഇരുവരെയും  റീപ്ലേസ് ചെയ്തു വന്ന ലിവർപൂളിന്റെ എക്കാലത്തെയും മികച്ച താരമെന്ന് വിലയിരുത്തപ്പെടുന്ന ഡാൽഗ്ലിഷും ഇയാൻ റഷും എൺപതുകൾ അടക്കി ഭരിച്ചപ്പോൾ അടിച്ചു കൂട്ടിയത് 221 ഗോളുകളാണ്.ക്ലബിന്റെ എക്കാലത്തെയും ബെസ്റ്റ് ടോപ് ഗോൾ സ്കോറർ ആണ് ഇയാൻ റഷ്.

തെണ്ണൂറുകളിൽ നമ്മുടെ കുട്ടികാലത്ത് പ്രീമിയർ ലീഗ് കാണുമ്പോൾ ലിവർപൂൾ പ്രീമിയർ ലീഗിലെ ഇഷ്ട ക്ലബായി മാറിയത് പത്താം നമ്പറുകാരൻ ഓവനെയും ഒൻപതാം നമ്പറുകാരൻ ഫോളറെയും കണ്ടിട്ടായിരുന്നു.ലിവർപൂളിനെ അടുത്തറിയുന്ന ഓർമ വെച്ച നാൾ മുതൽ ഏതാണ്ട് 2003 വരെ റെഡ്സ് ജെഴ്സിയിൽ ഉണ്ടായിരുന്നു ഓവൻ-ഫോളർ സഖ്യം അടിച്ചു കൂട്ടിയത് 191 ഗോളുകളാണ്.

2000s നു ശേഷമോ 2010s ആദ്യ പകുതിയിലോ ലോകോത്തര അറ്റാക്കിംഗ് കൂട്ടുകെട്ട് ഉണ്ടാക്കാനാവാതെ പോയ ലിവർപൂളിന് ക്ലോപ്പിന്റെ വരവോടെ ലഭിച്ച ഫിർമീന്യോ സലാ മാനെ സഖ്യം ആദ്യ സീസണിൽ തന്നെ ക്ലബിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ചു ലിവർപൂളിന്റെ പുതിയ സുവർണ കാലഘട്ടത്തിന് തുടക്കമിട്ടു കഴിഞ്ഞിരുന്നു.

കീഗൻ - തൊഷാക് സഖ്യവും ഡാൽഗ്ലിഷ് -റഷ് സഖ്യവും രണ്ട് തവണ വീതം ലിവർപൂളിനെ യൂറോപ്യൻ കിരീടം അണിയിച്ചവരാണ്.മികച്ച ഗോളടി വീരൻമാരായിട്ടും കീഗൻ സഖ്യത്തിന്റെയും ഡാൽഗ്ലിഷ് സഖ്യത്തിന്റെയോ ലീഗസിയിൽ ഓവൻ - ഫോളർ സഖ്യമെത്താതെ പോയതും ഒരു തവണ പോലും ചാമ്പ്യൻസ് ലീഗ് നേടികൊടുക്കാൻ ഇരുവർക്കും കഴിയാതെ പോയതിനാലാണ്.അതുകൊണ്ട് തന്നെ ഫിർമീന്യോ സലാ മാനെ സഖ്യത്തിന് ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാവാൻ ചാമ്പ്യൻസ് ലീഗ് കിരീടം അനിവാര്യമാണ്. മാത്രമല്ല ക്ലബിന് ഇതുവരെ കിട്ടാക്കനിയായ പ്രീമിയർ ലീഗ് കിരീടവും നേടികൊടുക്കാൻ കഴിഞ്ഞാൽ കീഗൻ-തൊഷാക് , ഡാൽഗ്ലിഷ്-റഷ് എന്നീ ഇതിഹാസ കൂട്ടുകെട്ടുകൾക്ക് ഒപ്പമാവും ഫിർമീന്യോ-സലാ-മാനെ അറ്റാക്കിംഗ് പാർട്ണർഷിപ്പ്.

Saturday, September 15, 2018

ഓർമിക്കപ്പെടാതെ പോയ ബ്രസീലിയൻ നക്ഷത്രം - "എവാരിസ്റ്റോ ഡി മാസിഡോ "

By - Danish Javed Fenomeno

(Evaristo : The Forgotten Legendary Hero of #Brazil and FC Barcelona )




 എവാരിസ്റ്റോ ഡി മാസിഡോ എന്ന പേര് ഫുട്ബോൾ ലോകത്ത് ഇന്ന് ഒരു പക്ഷെ അധികമാർക്കും അറിയാനുമിടയില്ല , കേൾക്കാനുമിടയില്ല ; എന്നാൽ ഒരു കടുത്ത സെലസാവോ ആരാധകൻ നിർബന്ധമായും അറിഞിരിക്കേണ്ട പേരാണ് എവാരിസ്റ്റോ ഡി മാസിഡോ. എന്ത്കൊണ്ട് ബ്രസീൽ ഫാൻസ് നിർബന്ധമായും അറിഞ്ഞിരിക്കണം എന്ന് പറഞ്ഞതിന്റെ  പൊരുൾ ലഭിക്കണേൽ സെലസാവോ യുടെ നൂറു വർഷത്തിലേറെയുള്ള ഫുട്‌ബോൾ ചരിത്രം ചുരുക്കി ഒരൊറ്റ സൂക്തമാക്കി മാറ്റി ഒന്ന് കണ്ണോടിച്ചുനോക്കാം...

ഗോളടി വീരൻമാരായ  ഫ്രീഡൻറിച്ചിൽ നിന്നും ബൈസിക്കിൾ കിക്കുകളുടെ പിതാവായ റബ്ബർ മാൻ ലിയോണിഡാസിൽ നിന്നും തുടങ്ങി "മറകാനാസോ" അതിജീവിക്കാൻ കഴിയാതെ പോയ അതുല്ല്യ പ്ലേമേക്കർ സീസീന്യോയിലൂടെയും ഗോൾ സ്കോർ ചെയ്യുന്നതിന് മുമ്പ് ബോൾ ജഗ്ലിംങ് ചെയ്യിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന സ്ട്രൈക്കർ അഡ്മീറിലൂടെയും സ്കിൽഫുൾ വിംങർമാരായ ജെയറിലൂടെയും ചീകോയീലൂടെയും വലതു വിംഗിലെ മാന്ത്രിക കാലുകൾക്കുടമയായിരുന്ന ജുലീന്യോയിലൂടെയും പരമ്പരാഗത ബ്രസീലിയൻ ഫുട്‌ബോളിന്റെ ആത്മാവായ ജിങ്കയും സാംബാ ചുവടുകളും ആവാഹിച്ച "ജോഗാ ബോണിറ്റോ"  എന്ന പ്രപഞ്ചത്തെ മുഴുവൻ ആനന്ദപ്പിച്ച സൗന്ദര്യത്മക ശൈലി, കൗമാരത്തിൽ ഫുട്ബോളിന്റെ ദൈവമായി അവതരിച്ച പെലയിലൂടെയും "ദ ജോയ് ഓഫ് ദ പീപ്പിൾ" എന്ന് ആരാധകർ സ്നേഹത്തോടെ വിളിച്ച അമാനുഷിക ക്യാരക്ടറായ കാൽപ്പന്തുകളിയുടെ മാലാഖ ഗാരിഞ്ചയിലൂടെയും എല്ലാം തികഞ്ഞ മിസ്റ്റർ ഫുട്ബോളർ കരിയില കിക്കുകളുടെ മാസ്റ്ററായ ദിദിയിലൂടെയും ക്ലിനിക്കൽ സ്ട്രൈക്കറായ വാവയിലൂടെയും അമാരിൾഡോയിലൂടെയും കാൽപ്പന്തുകളിയുടെ പ്രൊഫസറായ സഗാലോയിലൂടെയും വിംഗുകളിലൂടെ കുതിച്ച ചീറ്റപുലികളായിരുന്ന നിൽട്ടൻ-ഡാൽമ സാന്റോസുമാരിലൂടെയും ജോഗാ ബോണിറ്റോയുടെ സുഗന്ധം ഈ പ്രപഞ്ചം മുഴുവൻ പടർന്നപ്പോൾ  അത് മലിനമാക്കാതെയും അതിന്റെ സൗന്ദര്യത്തിന് ഒരംശം പോലും കളങ്കം വരുത്താതെയും " ദ ക്യാപ്റ്റൻ" കാർലോസ് ആൽബർട്ടോയിലൂടെ ജെർസണിന്റെ ഗോൾഡൻ ലെഫ്റ്റ് ഫൂട്ടിൽ തലോടി മിഡ്ഫീൽഡിലും ഫോർവേഡിലും നിറഞ്ഞ സാന്നിധ്യമായിരുന്ന ടോസ്റ്റാവോയിലൂടെയും ഇലാസ്റ്റികോയുടെ പിതാവായ റിവലീന്യോ എന്ന ഫുട്ബോൾ ടെക്നിക്കൽ കിംഗിലൂടെയും the hurricane ജെർസീന്യോയെന്ന കൊടുങ്കാറ്റിലൂടെയും പാറിപറന്ന് ജോഗാ ബോണിറ്റോ അതിന്റെ യുഗ പുരുഷനായ ടെലി സന്റാനയുടെ കൈകളിൽ ഭദ്രമായി എത്തിയപ്പോൾ മൈക്കലാഞ്ചലോ ശിൽപ്പം നിർമ്മിക്കുന്ന അനായാസതയിൽ സന്റാന "വെളുത്ത പെലെ" എന്ന് ഫുട്‌ബോൾ ലോകം വിളിച്ച പ്ലേമേക്കർ സീക്കോയിലൂടെയും കാൽപ്പന്തുകളിയുടെ തത്വചിന്തകനായ സോക്രട്ടീസിലൂടെയും റോമയുടെ എട്ടാമത്തെ രാജാവ് എന്നറിയപ്പെടുന്ന ഫാൽക്കാവോയിലൂടെയും അതിവേഗ വിംഗർമാരായ ജൂനിയർ-ജോസിമർ-ഏഡർമാരിലൂടെയും അപ്രവചനീയത മുഖമുദ്രയാക്കിയ ഫിനിഷർ കരേക്കയിലൂടെയും കാൽപ്പനിക സൗന്ദര്യാത്മക ഫുട്ബോളിനെ അതിന്റെ ഏറ്റവും ഉയർന്നതലത്തിൽ പ്രതിഷ്ഠിച്ചപ്പോൾ അതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പിറവിയെടുത്ത റൊമാരിയോ എന്ന ജീനിയസ്സിലൂടെ കടന്ന് റായിയിലൂടെയും ബെബറ്റോയിലൂടെയും കൈമാറ്റം ചെയ്ത് പ്രപഞ്ചത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന റൊണാൾഡോ എന്ന പ്രതിഭാസത്തിലൂടെ ആധുനിക യുഗത്തിൽ പടർന്ന് പന്തലിച്ച് റിവാൾഡോയുടെ ക്രിയാത്മകത സൃഷ്ടികളാൽ കഫു പോളിസ്റ്റ ഡെനിൽസൺമാരുടെ സ്റ്റെപ്പ് ഓവറുകളാൽ കാർലോസ് ജുനീന്യോമാരുടെ കൃതൃതയാർന്ന ബുള്ളറ്റ് ഫ്രീകിക്കുകളാൽ ജോഗാ ബോണിറ്റോയെ അതിസമ്പന്നമാക്കിയപ്പോൾ ആ അതിസമ്പന്നതയിലേക്ക് കൂടുതൽ ആകർഷതത്വവും മനോഹാരിതയും കോരിച്ചെരിഞ്ഞ്  കൊണ്ട്  പിറവിയെടുത്ത മഹാ മാന്ത്രികൻ റൊണാൾഡീന്യോയിലൂടെയും തന്റെ സൗന്ദര്യം പോലെ തന്നെ സുന്ദരമായ ഫുട്‌ബോളിലൂടെ വിസ്മയിപ്പിച്ച കകായിലൂടെയും കത്തിജ്വലിച്ചപ്പോൾ അതിലെ തീനാളങ്ങൾക്ക് ഇന്ധനമായി ആളിക്കത്തിയ അഡ്രിയാനോ റോബീന്യോമാരിലൂടെയും കടന്നു ജോഗാ ബോണിറ്റോയെന്ന സെലസാവോയുടെ അതി ബൃഹത്തായ ഫുട്ബോൾ സംസ്കാരത്തിലെ പുതുപുത്തൻ ബ്രാൻഡ് ആയ നെയ്മറിലെത്തി നിൽക്കുമ്പോൾ ആമസോൺ നദിയുടെ വറ്റാത്ത ഉറവിടം പോല ബ്രസീലിയൻ ഫുട്ബോൾ സംസ്ക്കാരവും ചരിത്രവും അനന്തമായി നീണ്ടുകിടക്കുമ്പോൾ , ഒരിക്കലും വറ്റാത്ത ഈ ഉറവിടത്തിൽ നിന്ന് ഇനിയും അനേകം ഇതിഹാസനക്ഷത്രങ്ങൾ ഉൽഭവിച്ചുകൊണ്ടിരിക്കുമെന്ന പ്രപഞ്ച സത്യത്തെ മുൻനിർത്തി കൊണ്ട് തന്നെ ഇത്രയും ധാരാളിത്തം നിറഞ്ഞ സെലസാവോയുടെ ചരിത്രത്തിൽ മുകളിലെ ഒറ്റ പാരഗ്രാഫിൽ വിവരിച്ച ഇതിഹാസതാരങ്ങൾക്കും അതിൽ പറയാത്ത പതിന്മടങ്ങ് വരുന്ന പ്രതിഭാസമ്പന്നരായ താരങ്ങൾക്കും ബ്രസീലിയൻ ജെഴ്സിയിൽ നേടാനാകാതെ പോയ ഒരപൂർവ്വ റെക്കോർഡിനുടമയായ താരത്തെ കുറിച്ചാണ് പറഞ്ഞുകൊണ്ട് വരുന്നത്.
ബ്രസീലിനു വേണ്ടി ഒരു കളിയിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ഒരേയൊരു കളിക്കാരനെന്ന ഖ്യാതി സ്വന്തമാക്കിയ എവാരിസ്റ്റോക്ക് ഡി മാസിഡോ യെ കുറിച്ച്..!

സാക്ഷാൽ പെലെക്കോ ഗാരിഞ്ചക്കോ റൊണോ റൊമാരിയോക്കോ  ലിയോണിഡാസിനോ വാവക്കോ സീകോക്കോ.. ഇതുവരെ നെയ്മർക്കോ കഴിയാതെ പോയ അൽഭുത നേട്ടം ; തന്റെ 23 ആം വയസ്സിലായിരുന്നു എവാരിസ്റ്റോ സ്വന്തമാക്കിയത്.ബ്രസീൽ ജെഴ്സിയിൽ വെറും എട്ട് ഗോളാണ് എവാരിസ്റ്റോ നേടിയത്.ഇന്നും തകർക്കപ്പെടാതെ അനശ്വരമായി നിലനിൽക്കുന്ന ഈ 5 ഗോൾ റെക്കോർഡ് സെലസാവോ ജെഴ്സിയിൽ പിറക്കാതെ പോയ ഒരു ഇതിഹാസതാരത്തിന്റെതാണല്ലോ എന്നോർത്ത് ആശ്ചര്യപ്പെട്ടുപോകും...!

🔵 ബ്രസീലിയൻ ചരിത്രത്തിൽ ഇടം പിടിച്ച  ക്ലാസിക് പോരാട്ടം 
( ബ്രസീൽ 9 - കൊളംമ്പിയ 0 )     

1957 ൽ കൊളംബിയക്കെതിരെ നടന്ന മൽസ്സരത്തിലായിരുന്നു എവാരിസ്റ്റോ ഈ നേട്ടം കൈവരിച്ചത്.. സെലെസാവോകൾ കൊളംബിയയെ ഒൻപത് ഗോളുകൾക്ക് തകർത്ത് തരിപ്പണമാക്കി.കൊളംമ്പിയൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവുംവലിയ മാർജിനിലുള്ള പരാജയമായിരുന്നത്. അതിൽ 5 ഗോളുകളും നേടിയത് എവാരിസ്ടോ ആയിരുന്നു.ശേഷിച്ച 4 ഗോളുകളിൽ ദിദി 2 എണ്ണവും പെലെയുടെ റോൾ മോഡലായ സിസീന്യോയും സാന്റോസിൽ പെലെയുടെ അടുത്ത കൂട്ടുകാരനായിരുന്ന പെപെയും  ഓരോ ഗോൾ വീതവും നേടി.ഈ ഒരൊറ്റ മൽസരം കൊണ്ട് മഹത്തരമായ ബ്രസീലിയൻ ഫുട്ബോൾ ചരിത്രത്തിൽ ഇടം നേടിയ താരമാണ് എവാരിസ്റ്റോ...

 ബ്രസീൽ × കൊളംമ്പിയ മാച്ചിലെ  ബ്രസീൽ ഇലവൻ 
കീപ്പർ - ഗിൽമർ 
ഡിഫൻഡേഴ്സ് - സാന്റോസ് ,എഡിസൺ ,സോസിമോ ,റെബേക്കാ സാന്റോസ് 
മിഡ്ഫീൽഡേഴ്സ് - ദിദി , റോബർട്ടോ ബെലൻഗേറൊ , ജോയൽ മാർട്ടിൻസ് (ക്ലോഡിയസ് പിനെ) 
അറ്റാക്കേഴ്സ് - സീസീന്യോ , പെപെ (ഗാരിഞ്ച) , എവാരിസ്റ്റോ...

 1950 കളിൽ ബ്രസീൽ ടീമിന്റെ മെയിൻ പ്ലെയറായിരുന്ന സീസീന്യോയും ഫുട്ബോളിന്റെ മാലാഖ ഗാരിഞ്ചയും ഒരുമിച്ചു കളിച്ച വളരെ ചുരുക്കം ചില മൽസ്സരങ്ങളിലൊന്നായിരുന്നു ഈ ക്ലാസിക് മൽസരം.




🔵 യൂറോപ്യൻ ഫുട്‌ബോളിലെ ആദ്യ ബ്രസീൽ ഇതിഹാസം

യൂറോപ്പിൽ മികച്ച ക്ലബ് കരിയറുണ്ടാക്കിയ ആദ്യ ബ്രസീൽ താരങ്ങളിലൊരാളാണ് എവാരിസ്റ്റോ.ബ്രസീലിയൻ ഫുട്ബോൾ ലീഗ് അതിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ കടന്നുപോയ കാലമായിരുന്നു 1950s ,1960s.
അക്കാലത്ത് ബ്രസീലിയൻ ലീഗ് യൂറോപ്യൻ ലീഗിനോളം കോംപറ്റീഷനും നിലവാരമുണ്ടായിരുന്നു.അതുകൊണ്ട് തന്നെ പ്ലെയർസ് യൂറോപ്പിലേക്ക് ആകൃഷടരായിരുന്നില്ല.ബ്രസീലിൽ നിന്ന്
യൂറോപ്യൻ ഫുട്ബോൾ ലീഗുകളിലേക്ക് കളിക്കാരുടെ അമിതമായ കുടിയേറ്റം ഉണ്ടായി  തുടങ്ങിയത് 1980 കളിൽ ആണെന്ന് പറയാം. രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പേ തന്നെ വിരലിലെണ്ണാവുന്ന താരങ്ങൾ യൂറോപ്യൻ വമ്പൻമാരായ ബാഴ്സ റിയൽ മിലാൻ തുടങ്ങിയ നിരവധി ക്ലബുകളിലേക്ക് ചേക്കേറിയിട്ടുണ്ട്.എന്നാൽ
അൻപതുകളിൽ  യൂറോപ്യൻ ലീഗുകളിലേക്ക് കൂടിയേറ്റം നടത്തിയ പ്രധാനികൾ ആണ് ദിദിയും ജോസെ അൽഫാറ്റിനിയെയും അമാരിൾഡോയെയും പോലുള്ളവർ..
ദിദി റയലിലേക്കും അൽഫാറ്റിനിയും അമാരിൾഡോയും മിലാനിലേക്കുമാണ് പോയത്.എന്നാൽ ഇരുവർക്കും മുമ്പ് എവാരിസ്റ്റോ
യൂറോപ്പിലേക്ക് ചേക്കേറിയിരുന്നു

ബ്രസീൽ കരിയറിൽ എവാരിസ്റ്റോ അധികം ക്ഷോഭിക്കാതെ പോയത് ഇതിഹാസതാരങ്ങളുടെ അതിപ്രസരത്താലായിരുന്നു.യൂറോപ്പിലേക്ക് പോയി മികച്ചൊരു ക്ലബ്  കരിയർ ഉണ്ടാക്കിയ ആദ്യ ബ്രസീലുകാരനായ എവാരിസ്ടോ ലോക ഫുട്ബോളിലോ ബ്രസീലിയൻ ഫുട്ബോളിലോ അധികം അറിയപെടുന്നില്ല എന്നതാണ് വാസ്തവം.അതിനു കാരണം ലോകഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ ഒരു ടീമിന്റെ  സുവർണ കാലഘട്ടമായ ബ്രസീൽ( 1950-70)കളിലായിരുന്ന ഇദ്ദേഹം കളിച്ചിരുന്നത്.സീസീന്യോ , ജെയർ , ചീകോ ,അഡ്മീർ , ജുലീന്യോ ,ദിദി തുടങ്ങിയവരും പിന്നീട് വന്ന സുവർണ തലമുറയായ പെലെ , ഗാരിഞ്ച , വാവ , സഗാലോ , പെപെ , കൊട്ടിന്യോ , അമാരിൽഡൊ തുടങ്ങിയ ഇതിഹാസ്സതാരങ്ങൾ 
ഫുട്ബോൾ അടക്കിഭരിച്ച കാലഘട്ടങ്ങളായിരുന്നു 50s ഉം 60s ഉം.ഇ ഘട്ടത്തിൽ സെലെസാവോ ടീമിലേക്ക് കയറിപ്പറ്റുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു..പ്രത്യേകിച്ചും ഒരു ഫോർവേഡായ എവാരിസ്റ്റോക്ക്...
സെലസാവോയിൽ കൂടുതൽ കാലം കളിക്കാൻ പറ്റാത്തതിന്റെ ക്ഷീണം ഇദ്ദേഹം ക്ലബ് കരിയറിൽ കളിച്ചു തീർത്തു.

🔵 ജനനം കാൽപ്പന്തുകളിയുടെ സ്വർഗ്ഗ നഗരത്തിൽ

ഫുട്ബോളിന്റെ സ്വർഗ നഗരമായ റിയോയിൽ ജനിച്ച എവാരിസ്റ്റോ ,സിറ്റിയിലെ ഒരു പഴയ ക്ലബായ മദുറെയ്റോയിലായിരുന്നു കരിയർ തുടങ്ങിയത്.അവിടെ നിന്ന് ഏറെ വൈകാതെ തന്നെ ബ്രസീലിയൻ ജനതക്ക്  ഏറ്റവും പ്രിയപ്പെട്ട ക്ലബായ റിയോയിലെ വമ്പൻമാരായ ഫ്ലമെംഗോയിലേക്ക് കൂടുമാറിയതോടെ എവാരിസ്റ്റോയുടെ നല്ല കാലം തുടങ്ങി.ഫ്ലെമംഗോയിലെത്തി രണ്ട് സീസൺ കഴിഞ്ഞതോടെ  ബ്രസീൽ ടീമിലേക്ക് വിളി വന്നു.രണ്ട് വർഷത്തോളം തുടർച്ചയായി കാനറിപ്പടക്ക് വേണ്ടി ബൂട്ട് കെട്ടി.അഞ്ച് സീസണുകൾ ഫ്ലമെംഗോക്ക് വേണ്ടി കളിച്ച എവാരിസ്റ്റോക്ക് ബാർസയിൽ നിന്ന് മികച്ച ഓഫർ വന്നതോടെ ഫ്ലെമംഗോ വിടാൻ എവാരിസ്റ്റോ നിർബന്ധിതനായി. 







🔵 കാംപ് നൂവിൽ 

1957 ലാണ് എവാരിസ്റ്റോ ബാർസയുമായി കരാറിലെത്തുന്നത്.കാംപ് നൂവിലെത്തുന്ന നാലാമത്തെ ബ്രസീലിയൻ ആയിരുന്നു എവാരിസ്റ്റോ.റയലിൽ നിന്ന് കനത്ത വെല്ലുവിളി നേരിട്ട അന്നത്തെ ബാർസക്ക് എവാരിസ്റ്റോയുടെ വരവ് പുതുജീവൻ പകർന്നിരുന്നു. 1950 കളിലും 1960 കളിലും യൂറോപ്പ് ഭരിച്ചിരുന്ന റയൽ മാഡ്രിഡിന്റെ സുവർണ കാലഘട്ടത്തിലും ബാഴ്സലോണക്ക് രണ്ടു ലാ ലിഗാ കിരീടവും ഒരു സ്പാനിഷ് കപ്പും നേടികൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഫോർവേഡ് ആയിരുന്നു എവാരിസ്ടോ.അത് ചില്ലറ കാര്യമല്ലായിരുന്നു അക്കാലത്ത് രണ്ടു ലാ ലിഗാ കിരീടമെന്നത്. 1956 മുതൽ 1961 വരെ യൂറോപ്യൻ കപ്പ് ( ഇന്നത്തെ ചാമ്പ്യൻസ് ലീഗ് )ചാമ്പ്യൻസ് ആയി യൂറോപ്പ് അടക്കി ഭരിക്കുകയും ,1953 മുതൽ 1958 വരെയുള്ള നാല് ലാ ലീഗാ കിരീടങ്ങൾ തുടർച്ചയായി സ്വന്തമാക്കുകയും ചെയ്ത റിയലിന്റെ ഗോൾഡൻ ജെനെറേഷനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 1958-59 , 1959-60 തുടർച്ചയായ രണ്ട് സീസണുകളിൽ ബാഴ്സയെ ലാ ലിഗാ ചാമ്പ്യൻസ് ആക്കുന്നതിൽ എവാരിസ്ടോ യുടെ പങ്ക് വളരെ വലുതാണ്.1950 കളുടെ അവസാനത്തിൽ ബാഴ്സക്ക് റയലിനേക്കാൾ മേൽക്കൈ ഉണ്ടായത് എവാരിസ്റ്റോ വന്നതിന് ശേഷമുള്ള രണ്ട് സീസണായിരുന്നു.




കൃത്യതയാർന്ന proflic ഗോൾസ്കോററായ എവാരിസ്റ്റോ ബാഴ്സലോണ ഫുട്‌ബോൾ ക്ലബ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫോറിൻ ഇതിഹാസ താരങ്ങളിലൊരാളാണ്.
സ്കോറിംഗ് എബിലിറ്റിക്ക് പുറമേ മികവുറ്റ ഡ്രിബ്ലറും ടെക്നിക്കലി ഗിഫറ്റഡ് ടാലന്റായിരുന്ന മുൻ ഫ്ലമീഷ് താരത്തെ കറ്റാലൻ ക്ലബിലെത്തിച്ചത് മുൻ താരവും
പഴയ ക്ലബ് സെക്രട്ടറി ആയിരുന്നു ജോസഫ് സമിറ്റയർ ആണ്.അദ്ദേഹത്തിന്റെ സെലക്ഷൻ മോശമായിരുന്നില്ല.അഞ്ച് വർഷത്തോളം ബാഴ്സയിൽ കളിച്ച് ക്ലബിന്റെ ഇതിഹാസ താരമായി വളർന്ന എവാരിസ്റ്റോ 0.8 ഗോൾ ശരാശരിയിൽ ഗോളടിച്ചു കൂട്ടിയിരുന്നു.

പരമ്പരാഗത ബ്രസീലിയൻ സ്കിൽഫുൾ ഫോർവേഡായ എവാരിസ്റ്റോ രണ്ട് ഫൂട്ട് കൊണ്ടും  ഗോളിലേക്ക് ഏത് ആംഗിളിൽ നിന്നും മികച്ച പ്രസീഷനോടെ ഷൂട്ട് ഉതിർത്ത് സ്കോർ ചെയ്യാനുള്ള താരത്തിന്റെ  killing instinct factor എടുത്തു പറയേണ്ടതാണ്.മാത്രമല്ല ബോക്സിൽ വച്ച് പോസ്റ്റിലേക്ക് കരുത്തുറ്റ ഹെഡ്ഡറുകൾ ഉതിർക്കാൻ കഴിവുള്ള താരത്തിന്റെ ഏരിയൽ പ്രസൻസും എതിരാളികൾക്ക് തലവേദനയായിരുന്നു.
കുബാല - എവാരിസ്റ്റോ-യൂളോഗിയോ മാർട്ടിനെസ് സ്ട്രൈകിംഗ് പാർട്ണർഷിപ്പായിരുന്നു അന്നത്തെ ബാഴ്സയുടെ കിടയറ്റ മുന്നേറ്റനിര.

🔵 റിയലിനെ യൂറോപ്യൻ കപ്പിൽ നിന്നും പുറത്താക്കിയ ഗോൾ നേട്ടം.

ബാഴ്സ ചരിത്രത്തിൽ ആദ്യമായി ബദ്ധവൈരികളായ റിയലിനെ യൂറോപ്യൻ കപ്പിൽ നിന്നും പുറത്താക്കിയത് എവാരിസ്റ്റോയുടെ ഒരു സോളോ ഗോളിലായിരുന്നു.1960 ലെ യൂറോപ്യൻ കപ്പ് നോകൗട്ട് സ്റ്റേജിലായിരുന്നു എവാരിസ്റ്റോ ബാഴ്സയുടെ മാനം കാത്തത്.എവാരിസ്റ്റോരുടെ കരിയറിലെ ഏറ്റവും മികച്ച നേട്ടമായി ഇത്
വിലയിരുത്തപ്പെടുന്നൂ.

 🔵 എൽ ക്ലാസികോ ഹാട്രിക്ക് 

1958 ൽ ഡിസ്റ്റെഫാനോ - പുഷ്കാസ് -ജെന്റോ ത്രിമൂർത്തികൾ നയിക്കുന്ന റയലിന്റെ ഗോൾഡൻ ഇലവനെതിരെ ഹാട്രിക്ക് നേടിക്കൊണ്ട് എവാരിസ്റ്റോ കരുത്ത് കാട്ടി.എൽ ക്ലാസികോയിൽ ഒരു ബ്രസീൽ താരം നേടുന്ന ആദ്യ ഹാട്രിക്കായിരുന്നു അത്.മൽസരത്തിൽ ബാർസ റിയലിനെ 4 ഗോളിന് തോൽപ്പിച്ചു.

🔵 സ്പാനിഷ് പൗരത്വം നിരാകരിച്ചു.

1962 ൽ സ്പാനിഷ് പൗരത്വം എടുക്കണമെന്ന ബാഴ്സ അധികൃതറുടെ ആവശ്യം നിരാകരിച്ച എവാരിസ്റ്റോ റിയൽ മാഡ്രിഡിന്റെ ഓഫർ സ്വീകരിച്ചു നേരെ കാംപ് നൂവിൽ നിന്നും ബെർണേബൂവിലേക്ക് കൂടിയേറുകയായിരുന്നു.
സ്പാനിഷ് പൗരത്വം നിരാകരിച്ച എവാരിസ്റ്റോ തന്റെ മാതൃ രാജ്യമായ ബ്രസീലിനല്ലതെ വേറൊരു നാഷണൽ ടീമിന് വേണ്ടിയും കളിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.ബാഴ്സ ഇങ്ങെനെ ഒരു നിർദ്ദേശം വയ്ക്കാൻ രണ്ട് കാരണങ്ങളുണ്ടായിരുന്നു. 
1 - 1957 ൽ ബാർസയിലേക്ക് എവാരിസ്റ്റോ പോന്നതോടെ പിന്നീടൊരിക്കൽ പോലും സെലസാവോയിലേക്ക് CBF താരത്തെ എടുത്തിട്ടില്ല.ഇക്കാരണത്താൽ തന്നെ താരം സ്പെയിനിൽ കളിച്ചേക്കുമെന്ന് ബാഴ്സ അധികൃതർ അനുമാനിച്ചു ( എന്നാൽ Cbf ഇദ്ദേഹത്തെ എടുക്കാതിരിക്കാനുള്ള യഥാർത്ഥ കാരണം  പെലെ ഇംബാക്റ്റ് ആയിരുന്നു ) 
2 - 1950 -1960 കാലഘട്ടങ്ങളിലെ ചില പ്ലെയർസിന് ഒരു സ്വഭാവമുണ്ടായിരുന്നു.തങ്ങൾ കളിക്കുന്ന ക്ലബിന്റെ രാഷ്ട്രത്തിലെ പൗരത്വം ലഭിച്ചാൽ ആ നാഷണാലിറ്റിയെ പ്രതിനിധീകരിച്ച് ഫുട്ബോൾ കളിക്കുക.ഉദാഹരണത്തിന് ഡിസ്റ്റെഫാനോ , പുഷ്കാസ് , കുബാല തുടങ്ങിയ അക്കാലത്തെ സൂപ്പർ താരങ്ങൾ രണ്ടോ മൂന്നോ രാജ്യങ്ങൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.അത്കൊണ്ട് എവാരിസ്റ്റോയും അങ്ങെനെയൊരു ഓഫർ സ്വീകരിക്കുമെന്ന് ബാഴ്സയിലേ സ്പെയിൻ അധികൃതർ വിചാരിച്ചു.

🔵 ബെർണേബൂവിൽ

സ്പാനിഷ് നാഷണൽ ടീമിന് വെണ്ടി കളിക്കണമെന്ന ആവശ്യം നിരാകരിച്ചു റിയലിലെത്തിയ എവാരിസ്റ്റോ ലോസ് ബ്ലാങ്കോസിന്റെ ചരിത്രത്തിലെ നാലാമത്തെ കാനറിപക്ഷിയായിരുന്നു. രണ്ട് സീസണാണ് ബെർണേബുവിൽ കളിച്ചത്.പരിക്കും ഫോമിലില്ലായ്മയും അലട്ടിയ എവാരിസ്റ്റോ റിയലിനോടപ്പം 1962-63,1963-64 ലാ ലീഗാ സീസണുകൾ സ്വന്തമാക്കിയിരുന്നു.തന്റെ തനതായ ഫോമിലേക്ക് തിരികെ എത്താനാവാതെ വിഷമിച്ച എവാരിസ്റ്റോ തുടർന്ന് തന്റെ ഹോം ക്ലബായ ഫ്ലമെംഗോയിലേക്ക് തന്നെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
ഫ്ലമിഷ് ജെഴ്സിയിൽ രണ്ട് സീസൺ കൂടി കളിച്ച് 1966 ൽ ഫുട്‌ബോൾ കരിയർ അവസാനിപ്പിച്ചു.




🔵 എവാരിസ്റ്റോ: ഫാക്റ്റ്സ് & സ്റ്റാറ്റിറ്റിക്സ് 

~ബാഴ്സലോണ റിയൽ മാഡ്രിഡ്‌ ടീമുകൾക്ക് വേണ്ടി കളിച്ച 33 താരങ്ങളിൽ ഒരു താരം.
~ ബാഴ്സലോണയിൽ നിന്ന് നേരിട്ട് റിയൽ മാഡ്രിഡ്‌ ലേക്ക് കൂടുമാറിയ 17 താരങ്ങളിൽ ഒരാൾ. 
~ എൽ ക്ലാസികോയിൽ രണ്ട് ടീമിനു വേണ്ടിയും ബൂട്ട് കെട്ടുകയും ഗോൾ നേടുകയും ചെയ്ത ആദ്യ ബ്രസീലുകാരൻ. 
~ എൽ ക്ലാസികോയിൽ മൊത്തം 7 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. 
~ ഫ്ലമെംഗോയുടെയും ബാഴ്സലോണയുടെയും ഇതിഹാസതാരമായ എവാരിസ്ടോ സെലെസാവോക്ക് വേണ്ടി കളിച്ചത് വെറും 14 മൽസ്സരങ്ങൾ മാത്രമാണ്.അതിൽ നിന്നായി 8 ഗോളുകളും  നേടി. 
~ ചരിത്രത്തിൽ ബ്രസീലിയൻ ജെഴ്സിയണിഞ്ഞ 1115 താരങ്ങളിൽ ഒരേ ഒരു എവാരിസ്റ്റോ മാത്രമാണ് ഒരു കളിയിൽ സെലസാവോക്ക് വേണ്ടി അഞ്ച് ഗോൾ നേട്ടം സ്വന്തമാക്കിയത്.
~ ഫ്ലമെംഗോക്ക് വേണ്ടി  191 ലീഗ് മാച്ചിൽ നിന്നായി 103 ഗോളുകൾ
~ ബാഴ്സലോണക്ക് വേണ്ടി 114 ലീഗ്  മാച്ചിൽ  നിന്നായി 78 ഗോളുകൾ 
~ റിയൽ മാഡ്രിഡിനു വേണ്ടി 17 ലീഗ് മാച്ചിൽ നിന്നായി 9 ഗോളുകൾ മാത്രം... 
~ ക്ലബ് കരിയറിൽ മൊത്തം 364 മൽസ്സരങ്ങളിൽ നിന്ന് 203 ഗോളുകൾ.

 വിരമിച്ചതിനു ശേഷം കോച്ചിംഗ് കരിയറിലേക്ക് തിരിഞ്ഞ ഇദ്ദേഹം 1985 ൽ സെലെസാവോ കോച്ചായിരുന്നു.  ഫ്ലമെംഗോ ഫ്ലുമിനെൻസ് സാന്റോസ്  വാസ്കോ ഗ്രെമിയോ ക്രൂസൈറോ കൊറിന്ത്യൻസ് തുടങ്ങിയ ലോകോത്തര ബ്രസീലിയൻ ക്ലബുകളുടെ കോച്ചായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.1968 മുതൽ 2007 വരെ 39 വർഷത്തോളം പരീശീലനകനായി സജീവമായി ഫുട്‌ബോൾ ലോകത്ത് നിറഞ്ഞു നിന്ന എവാരിസ്റ്റോ പരിശീലക കരിയറിൽ മൊത്തം പതിമൂന്ന് ക്ലബുകളെയും ബ്രസീൽ ഇറാഖ് ഖത്തർ അമേരിക്ക എന്നീ നാല് നാഷണൽ ഫുട്‌ബോൾ ടീമുകളേയും പരിശീലിപ്പിച്ചിട്ടുണ്ട്.ചരിത്രത്തിൽ ഒരേയൊരു തവണ ഇറാഖി ഫുട്‌ബോൾ ടീമിന് ലോകകപ്പ് യോഗ്യത നേടികൊടുത്തത് എവാരിസ്റ്റോ ആണ്.
1986 മെക്സികൻ ലോകകപ്പിൽ ഇറാഖിന്റെ പരിശീലകനായിരുന്നു മുൻ ബാഴ്സ സൂപ്പർ താരം.2007 ൽ കോച്ചിംഗ് വേഷം അഴിച്ചുവെച്ചതിന് ശേഷം തന്റെ ജൻമനാടായ റിയോയിൽ ഇപ്പോൾ വിശ്രമജീവിതം നയിക്കുകയാണ് 85കാരനായ എവാരിസ്റ്റോ.

പെലെ-ഗാരിഞ്ച സുവർണ്ണ കാലഘട്ടത്തിന്റെ അപ്രമാദിത്വത്താൽ മറഞ്ഞ് പോയ ഇതിഹാസ താരങ്ങളായിരുന്ന കനോറ്റൈറോയെ പോലെ ക്വാരൻറ്റീന്യയെ പോലെ ബ്രസീൽ ഫാൻസിന് ഓർമ്മിക്കാൻ മഞ്ഞപ്പടയുടെ ജെഴ്സിയിൽ പിറക്കാതെ പോയ മറ്റൊരു ഇതിഹാസത്തെ കൂടി സ്മരിക്കുന്നു. എവാരിസ്റ്റോ ഡി മാസിഡോ...♥♥♥

By - Danish Javed Fenomeno
Vai Brazil🇧🇷🇧🇷