Sunday, September 23, 2018

The Greatest player After Pele - സൗന്ദര്യാത്മക ഫുട്‌ബോളിന്റെ ഒരേയൊരു സുന്ദര പ്രതിഭാസം

Phenomenon-Eternal Greatest Beauty of  joga Bonito

Author- Danish Javed Fenomeno
Date - September 22 , 2018



ഒരിക്കലും പീക്ക് ചെയ്യപ്പെടാതെ പോയ തന്റെ കരിയർ പീക്ക് വർഷങ്ങൾ ഇല്ലാതെ തന്നെ റോണോ പെലയോട് വളരെ കൗമാര പ്രായത്തിൽ തന്നെ താരതമ്യം ചെയ്യപ്പെടുന്നു എങ്കിൽ അദ്ദേഹത്തിന്റെ ടാലന്റ് ലെവൽ അനന്തമാണ്, അളക്കുവാൻ സാധ്യമല്ല.ഫുട്‌ബോളിനെ സംബന്ധിച്ച് കളിക്കാർ തങ്ങളുടെ കരിയർ പീക്ക് ലെവലിലേക്ക് കുതിക്കുന്നു സമയമാണ് 22 - 25 age പിരീഡ്. റൊണാൾഡീന്യോ തന്റെ മാന്ത്രികത മുഴുവൻ പുറത്തെടുത്തു ഫുട്‌ബോൾ ലോകത്ത അമ്പരിപ്പിച്ചത് 22-26 age period ൽ ആയിരുന്നു.ഗാരിഞ്ചയും ക്രൈഫും  പുസ്കാസും  മറഡോണയും ബെസ്റ്റും എല്ലാം തങ്ങളുടെ ലീഗസി ഉറപ്പിച്ചതും ഈ age പിരീഡിൽ ആയിരുന്നു.മെസ്സി തന്റെ 22 23 24 25 വയസ്സുകളിലായിരുന്നു ബലോൺ ഡി ഓർ നേടിയിരുന്നത്.
ഒരു ഫുട്‌ബോളറുടെ കരിയറിൽ ഏറ്റവും സുപ്രധാനമായ ഈ age പിരീഡിലാണ് റോണാൾഡോ ഹോസ്റ്റ്പ്പിറ്റലിൽ കഴിച്ചു കൂട്ടിയെന്നത് ഓർക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതിഭാ ലെവൽ എത്രത്തോളമാണെന്ന് മനസ്സിലാവുക.

റോണോക്ക് ദൈവം നൽകിയത് ഇഞ്ചുറികൾ മാത്രമായിരുന്നു. അതും ഒന്നല്ല പല തവണയായി ഒരു ഡസനിൽ അധികം ഇഞ്ചുറികൾ.കരിയർ പീക്ക് വർഷങ്ങളിലേക്ക് കുതിക്കവേ ദൈവം  തുടർച്ചയായി റോണോക്ക് സമ്മാനിച്ചത് മൂന്ന് മേജർ ഇഞ്ചുറികൾ.അതും രണ്ട് കാൽമുട്ടുകൾക്ക് , രണ്ട് തവണ വലതു കാൽമുട്ടിനും ഒരു തവണ ഇടതു കാൽമുട്ടിനും മൂന്നര വർഷത്തെ ഇടവേളയിൽ മൂന്ന് മേജർ സർജറിക്ക് വിധേയമായി. ഡോക്ടർമാർ പോലും വിധിയെഴുതി ഇനി ഒരിക്കൽ പോലും റോണോക്ക് കളിക്കളത്തിലേക്ക് തിരികെ വരാൻ കഴിയില്ലെന്ന്. ഫുട്‌ബോളിൽ നിന്നും വിരമിക്കുന്നതാണ് ഫുട്‌ബോളിലെ അൽഭുത പ്രതിഭാസത്തിന് നല്ലതെന്ന് ചികിൽസിച്ച വിദഗ്ധരടങ്ങുന്ന മെഡിക്കൽ സംഘം അഭിപ്രായപ്പെട്ടു.എന്നാൽ റോണോ അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് തിരികെ വന്നത് വെറും ഒരുപാട് ഗോളടിച്ചോ ലീഗ് കിരീടങ്ങൾ നേടിയോ ആയിരുന്നില്ല.

നാല് വർഷം മുമ്പ് ബ്രസീലിനെ ഒറ്റയ്ക്ക് തോളിലേറ്റി പാരീസിൽ ലോക മാമാങ്കത്തിന്റെ ഫൈനലിലെത്തിച്ച ശേഷം ഫൈനൽ നടക്കുന്നതിന് മുമ്പ് ഫുഡ് പോയിസൻ കൊണ്ടും അമിത സമ്മർദ്ദമവും കാരണം Hysteria ക്ക് വിധേയനായതാടൊ മൽസരത്തന് മുമ്പ് തന്നെ തോൽവി ഉറപ്പിച്ച ബ്രസീലിന്റെ നെഞ്ചിൽ നിന്നും നഷ്ടപ്പെട്ടു പോയ പഞ്ചനക്ഷത്രം യോകഹോമയിൽ നാല് വർഷങ്ങൾക്കിപ്പുറം ബ്രസീലിന്റെ വിഖ്യാതമായ മഞ്ഞ ജെഴ്സിയിൽ  തുന്നിച്ചേർത്തു കൊണ്ടായിരുന്നു റോണോ ലോക ഫുട്‌ബോളിലേക്ക് തന്റെ മാസ്മരിക തിരിച്ചുവരവ് നടത്തിയത്.സ്പോർട്സ് ചരിത്രത്തിൽ തന്നെ ഒരു അത്ലറ്റിന്റെ എക്കാലത്തെയും മികച്ച തിരിച്ചുവരവായി ഇത് കണക്കാകപ്പെടുന്നു.
പരിക്കേൽക്കുമ്പോൾ റാഫേൽ നദാലും ഉസൈൻ ബോൾട്ടുമെല്ലാം തങ്ങൾക്ക് തിരിച്ചുവരവിന് പ്രചോദനമായത് റോണോയുടെ തിരിച്ചുവരവാണെന്നായിരുന്നു പിൽക്കാലത്ത് ചൂണ്ടിക്കാട്ടിയത്.

ബ്രസീൽ ഇതിഹാസത്തിന്റെ കൂടെ കളിച്ച സമകാലികരിയ റൊമാരിയോ കഫു കാർലോസ് സിദാൻ ഫിഗോ റൊണാൾഡീന്യോ ഓവൻ തുടങ്ങിയവർ വരെ റോണോയുടെ ടെക്നിക്സും ട്രിക്സും പാസ്സുകളും കോപ്പീ ചെയ്തു റോൾ മോഡലാക്കിയീരുന്നു.അദ്ദേഹത്തിന്റെ പ്ലെയിംഗ് ശൈലി അനുകരിക്കാൻ ശ്രമിച്ചിരുന്നു.റോണോയെ തങ്ങളുടെ മാതൃകാ ഫുട്‌ബോളർ ആയി പിന്തുടരന്നവരുടെ ലിസ്റ്റ് എടുത്താൽ അവസാനിക്കില്ല ഇബ്രഹിമോവിച്ച് കകാ അഡ്രിയാനോ റോബീന്യോ തുടങ്ങി മെസ്സി ക്രിസ്ത്യാനോ ബെൻസെമ നെയ്മർ തുടങ്ങിയവരിലൂടെ റഷ്ഫോഡും ജീസസും വിനീസ്യസിനെയും പോലുള്ള ഇന്നത്തെ കൗമാരക്കാരായ തലമുറയിൽ എത്തീ നിൽക്കുന്ന റോണോ ഭക്തി.കഴിഞ്ഞ പോയ തലുമറകൾ മാത്രമല്ല വരുന്ന ഫുട്‌ബോൾ തലമുറകൾക്കെല്ലം ആരാധന പാത്രമാവും റൊണാൾഡോ ഫെനോമിനോ.

ഒരു പക്ഷേ ദൈവം കണ്ടറിഞ്ഞു കൊടുത്തതാവും റൊണോക്ക് ഇഞ്ചുറികൾ.പെലെയുടെ ലോക റെക്കോർഡുകൾ നില നിർത്താൻ വേണ്ടി.അല്ലെങ്കിൽ പെലെയുടെ മൂന്ന് ലോകകപ്പ് റെക്കോർഡ് നേട്ടമൊക്കെ റോണോ വളരെ കൂളായി മറികടന്നേനെ എന്നതിൽ യാതൊരു സംശയവും ഓരു ഫുട്‌ബോൾ പ്രേമിക്കും കാണില്ല.
സീകോ ഒരിക്കൽ പറഞ്ഞത് കേട്ടില്ലേ റോണോ ഇഞ്ചുറി ഇല്ലായിരുന്നു എങ്കിൽ 2000 ഗോളടിക്കുമിയിരുന്നുവെന്ന്..
ഒരു ചെന്നായകൂട്ടം ഒന്നടങ്കം ആക്രമിക്കാൻ വരുന്നതു പോലെയാണ് റോണോയുടെ മാസ്സീവ് ഡ്രീബ്ലിംഗ് റൺസ് അത് തടുക്കാനാവില്ല എന്ന് പറഞ്ഞത് അർജന്റീനൻ സ്ട്രൈകറായിരുന്ന വാൽഡാനോ ആയിരുന്നു.
റൊണാൾഡോ തന്റെ ജേഷ്ഠ സഹോദരനായി കാണുന്ന റൊമാരിയോ പറഞ്ഞതോർക്കുമ്പോൾ ഓരോ ബ്രസീൽ ആരാധകരുടെയും കണ്ണു നനയുമെന്ന് തീർച്ച.1994 ലോകകപ്പ് ഫൈനലിൽ എനിക്ക് തൊട്ടുപിറകിലായി ആ പതിനേഴ്കാരൻ പയ്യനെ ഇറക്കിയിരുന്നെങ്കിൽ ബ്രസീലിന് നാലാം ലോക കിരീടം നേടാൻ പെനാൽറ്റി ഷൂട്ടൗട്ട് തേടി പോകേണ്ടി വരുമായിരുന്നില്ല.
അവനെ ടൂർണമെന്റിലുടനീളം പെരേര കളിപ്പിച്ചിരുന്നെങ്കിൽ ഞാൻ മിനിമം പത്ത് ഗോളങ്കിലും അടിച്ചേനേ.
റൊമാരിയോ ലോകകപ്പ് വിജയത്തിന് ശേഷം പറഞ്ഞ വാചകങ്ങളാണിത്.

ഇങ്ങനെ മഹാരഥഹമാരായ എത്രയെത്ര താരങ്ങൾ പരീശീലകർ മറ്റു സ്പോർട്സ് അത്ലറ്റുകൾ റോണോയെ കുറിച്ച് അഭിപ്രായപ്പട്ട quotes കൾ എടുത്തു നോക്കിയാൽ അനന്തമായി നീണ്ടു പോകും.

25 വയസ്സിനുള്ളിൽ മൂന്ന് ലോകകപ്പ് ഫൈനലുകൾ , രണ്ട് ലോക കിരീടം , ഒരു തവണ റണ്ണർ അപ്പ് , രണ്ട് കോപ്പാ അമേരിക്ക , ഫിഫ കോൺഫഡറേഷൻ കപ്പ് ,മൂന്ന് ലോക ഫുട്‌ബോളർ പട്ടങ്ങൾ & ബാലോൺ ഡിഓറുകൾ , ലോകകപ്പ് ഗോൾഡൻ ബോൾ , ലോകകപ് ഗോൾഡൻ ബൂട്ട് , കോപ്പ ഗോൾഡൻ ബോൾ കോപ്പാ ഗോൾഡൻ ബൂട്ട് , യുവേഫ കപ്പ് കളിച്ചു കൊണ്ട് യുവേഫ പ്ലയർ ഓഫ് ഇയർ അവാർഡ് ,...Etc..നേട്ടങ്ങൾക്ക് അന്ത്യമില്ലാ..

റോണോയുടെ കാലിൽ ബോൾ ലഭിച്ചാൽ പിന്നെ ബോൾ കാണില്ല it's pure magic..മാർസെൽ ഡെസൈലി ഇങ്ങനെ പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്നായിരുന്നു. ഡെസൈലി മാത്രമല്ല മാൽഡീനി കന്നവാരോ നെസ്റ്റ കോസ്റ്റകൂർട്ട തുറാം ബ്ലാങ്ക് ഡിബോയർ യാപ് സ്റ്റാം റൈസഗർ സൽഗാഡോ ഹിയറോ സെർജി പുയോൾ തുടങിയ നിരവധി ഇതിഹാസങ്ങളായ ഡിഫന്റർമാരുടെ പേടിസ്വപ്നം ആയിരുന്നു റോണോ. ലോക ഫുട്‌ബോളിലെ തന്നെ എക്കാലത്തെയും defensively toughest football കാലഘട്ടം ആയി കണക്കാക്കുന്നത് തെണ്ണൂറുകളാണ്.

ഈ കാലഘട്ടത്തിലാണ് റോണോ ഇവരെയെല്ലാം പുഷ്പം പോലെ അനായാസമായി എതിരിട്ടത്.
നട്ട്മെഗിന്റെ യഥാർത്ഥ പിതാവ് ,  ആരാണെന്ന ചോദ്യത്തിന് ഒരുത്തരം മാത്രെയുള്ളൂ ഒറിജിനൽ റൊണാൾഡോ മാത്രം..റോണോയുടെ നട്ട്മെഗിന്റെ സുഖം അറിഞ്ഞവരാണ് മുകളിൽ പ്രതിപാദിച്ച ലെജണ്ടറി ഡിഫന്റേഴ്സ് എല്ലാം. അത് മാത്രമാണോ ആ മഹാ പ്രതിഭാസം ഫുട്‌ബോൾ ലോകത്ത് പരിചിതമാക്കി കൊടുത്തത് റോണോയുടെ ടിപ്പിക്കൽ സ്റ്റെപ്പ് ഓവറുകൾ , ഫെയിന്റ് കട്ടുകൾ , ഷോൾഡർ ഡ്രോപ്പ് ഫെയിന്റ് , ഇലാസ്റ്റികോ , റൈറ്റ്&ലെഫ്റ്റ് ഫൂട്ട് ചോപ്പ് മൂവുകൾ , നോ ലൂക് പാസ്സിംഗ് , നോ ലുക് ഷോട്ട് , റെയിൻബോ ഫ്ലിക് ..etc..അങ്ങനെ എത്രയെത്ര സ്കില്ലുകൾ ടെക്നികുകൾ ട്രിക്കുകൾ ആണ് കാൽപ്പന്തുകളിയിൽ പുതു തലമുറക്ക് പാഠ പുസ്തകമാവാൻ റൊണോ അനശ്വരമാക്കിയത്.

പെലെ കഴിഞ്ഞാൽ ലോക ഫുട്‌ബോൾ കണ്ട എക്കാലത്തെയും മികച്ച താരം, ലോക ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രതിഭ.ഗരിഞ്ച കഴിഞ്ഞാൽ എക്കാലത്തെയും മികച്ച ഡ്രിബ്ളർ , പെലെ റിവലീന്യോ സീകോ ക്രൈഫ് എന്നിവർക്ക് മീതെ മോസ്റ്റ് ടെക്നിക്കലി ഗിഫ്റ്റഡ് ഫുട്‌ബോളർ.മോഡേൺ ഫുട്‌ബോളിനെ സൗന്ദര്യാത്മക ഫുട്‌ബോളിലേക്ക് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചു മാറ്റിപ്രതിഷ്ഠിച്ചവൻ.ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം നടത്തിയവൻ.പെലെ കഴിഞ്ഞാൽ ഏറ്റവുമധികം ലോകകപ്പ് ഗോൾ+അസിസ്റ്റ് സ്വന്തമാക്കിയ ഇതിഹാസം. പെലെ 14 മാച്ചിൽ നിന്നും 12 ഗോൾ+11 അസിസ്റ്റോടെ 23 ഗോൾ +അസിസ്റ്റ് ഉണ്ടെങ്കിൽ റൊണാൾഡോ 19 മൽസരത്തിൽ നിന്നും 15 ഗോൾ + 7 അസിസ്റ്റോടെ 22 ഗോൾ +അസിസ്റ്റ് ഉണ്ട്.  ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫിഫ ലോകകപ്പ് ഗോൾഡൻ ബോൾ വിന്നർ പ്രായം കുറഞ്ഞ ഫീഫ ലോകഫുട്ബോളർ , ബലോൺ ഡി ഓർ ജേതാവ് , ഗോൾഡൻ ബൂട്ട് , യുവേഫ പ്ലെയർ ഓഫ് ദ ഇയർ etc..  റൊണാൾഡോയുടെ നേട്ടങ്ങൾ പറഞ്ഞാൽ അവസാനിക്കാത്ത വിധം കടന്നുപോകുകയാണ്.

ഫിനോമിനോ , ദൈവത്തിന്റെ അതിക്രൂരമായ പരീക്ഷണങ്ങളും വെല്ലുവിളികളും  മാത്രം നേരിട്ട കരിയർ,ഒരു കളിക്കാരന് അനുകൂലമായ സാഹചര്യങ്ങൾ അദ്ദേഹത്തിന്റെ കരിയറിൽ ഒട്ടും ഉണ്ടായിട്ടില്ല.പരിക്കിന്റെ രൂപത്തിൽ പതിനേഴ് വർഷങ്ങൾ നീണ്ട കരിയറിൽ തന്റെ പ്രതിഭക്കൊത്ത നീതി ദൈവം ഒരിക്കലും ആ മഹാ പ്രതിഭാസത്തിന് നൽകിയില്ല.അർജന്റീനൻ താരം ബാറ്റിസ്റ്റൂട്ട പറഞ്ഞതു പോലെ " കാൽപ്പന്തുകളി എന്നാൽ അത് റൊണാൾഡോ" ആണ്. അതെ Ronaldo is football

An idol of whole Football Generations
one Ronaldo one Original Ronaldo

Feliz anniversario Ronaldo Nazário
Happy 42nd bday my idol my hero 😎
By #Danish_Javed_Fenomeno

(സെപ്റ്റംബർ 18 നാണ് റോണോയുടെ ജനനമെങ്കിലും ബെർത്ത് സർട്ടിഫിക്കറ്റിൽ രജിസ്റ്റർ ചെയ്തത് സെപ്റ്റംബർ 22നാണ്.അതുകൊണ്ട് സെപ്റ്റംബർ 22 ആണ് ജൻമദിനമായി റോണോ ആഘോഷിക്കുന്നത്)


പ്രീമിയർ ലീഗിൽ 100 ഗോൾ തികച്ച് സലാ ഫിർമീന്യോ മാനെ സഖ്യം




സൗതാംപ്ടണെതിരായ സലാഹിന്റെ ഗോളോടെ പ്രീമിയർ ലീഗ് ഗോളുകളുടെ എണ്ണത്തിൽ 100 തികച്ച് സലാ-ഫിർമീന്യോ-മാനെ സഖ്യം.റോബർട്ടോ ഫിർമീന്യോ 38 ഗോളുകളും സലാഹ് 35 ഉം മാനെ 27ഉം ഗോളാണ് ഇതുവരെ പ്രീമിയർ ലീഗിൽ അടിച്ചു കൂട്ടിയത്.

ലിവർപൂളിന്റെ എക്കാലത്തെയും മികച്ച അറ്റാക്കിംഗ് പാർട്ണർഷിപ്പ് നിരയിലേക്കുയരുകയാണ് സലാ-ഫിർമീന്യോ - മാനെ കൂട്ട്കെട്ട്.
ലിവർപൂളിന്റെ സുവർണ കാലഘട്ടമായി വിലയിരുത്തുന്ന പഴയ റെഡ്സ് ഇതിഹാസങ്ങളായ 70 കളിലെ കെവിൻ കീഗൻ - ജോൺ തൊഷാക് സഖ്യം തങ്ങളുടെ ഏഴ് വർഷത്തെ കൂട്ടുകെട്ടിൽ159 ഗോളുകളാണ് അടിച്ചു കൂട്ടിയത്.
ശേഷം ഇരുവരെയും  റീപ്ലേസ് ചെയ്തു വന്ന ലിവർപൂളിന്റെ എക്കാലത്തെയും മികച്ച താരമെന്ന് വിലയിരുത്തപ്പെടുന്ന ഡാൽഗ്ലിഷും ഇയാൻ റഷും എൺപതുകൾ അടക്കി ഭരിച്ചപ്പോൾ അടിച്ചു കൂട്ടിയത് 221 ഗോളുകളാണ്.ക്ലബിന്റെ എക്കാലത്തെയും ബെസ്റ്റ് ടോപ് ഗോൾ സ്കോറർ ആണ് ഇയാൻ റഷ്.

തെണ്ണൂറുകളിൽ നമ്മുടെ കുട്ടികാലത്ത് പ്രീമിയർ ലീഗ് കാണുമ്പോൾ ലിവർപൂൾ പ്രീമിയർ ലീഗിലെ ഇഷ്ട ക്ലബായി മാറിയത് പത്താം നമ്പറുകാരൻ ഓവനെയും ഒൻപതാം നമ്പറുകാരൻ ഫോളറെയും കണ്ടിട്ടായിരുന്നു.ലിവർപൂളിനെ അടുത്തറിയുന്ന ഓർമ വെച്ച നാൾ മുതൽ ഏതാണ്ട് 2003 വരെ റെഡ്സ് ജെഴ്സിയിൽ ഉണ്ടായിരുന്നു ഓവൻ-ഫോളർ സഖ്യം അടിച്ചു കൂട്ടിയത് 191 ഗോളുകളാണ്.

2000s നു ശേഷമോ 2010s ആദ്യ പകുതിയിലോ ലോകോത്തര അറ്റാക്കിംഗ് കൂട്ടുകെട്ട് ഉണ്ടാക്കാനാവാതെ പോയ ലിവർപൂളിന് ക്ലോപ്പിന്റെ വരവോടെ ലഭിച്ച ഫിർമീന്യോ സലാ മാനെ സഖ്യം ആദ്യ സീസണിൽ തന്നെ ക്ലബിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ചു ലിവർപൂളിന്റെ പുതിയ സുവർണ കാലഘട്ടത്തിന് തുടക്കമിട്ടു കഴിഞ്ഞിരുന്നു.

കീഗൻ - തൊഷാക് സഖ്യവും ഡാൽഗ്ലിഷ് -റഷ് സഖ്യവും രണ്ട് തവണ വീതം ലിവർപൂളിനെ യൂറോപ്യൻ കിരീടം അണിയിച്ചവരാണ്.മികച്ച ഗോളടി വീരൻമാരായിട്ടും കീഗൻ സഖ്യത്തിന്റെയും ഡാൽഗ്ലിഷ് സഖ്യത്തിന്റെയോ ലീഗസിയിൽ ഓവൻ - ഫോളർ സഖ്യമെത്താതെ പോയതും ഒരു തവണ പോലും ചാമ്പ്യൻസ് ലീഗ് നേടികൊടുക്കാൻ ഇരുവർക്കും കഴിയാതെ പോയതിനാലാണ്.അതുകൊണ്ട് തന്നെ ഫിർമീന്യോ സലാ മാനെ സഖ്യത്തിന് ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാവാൻ ചാമ്പ്യൻസ് ലീഗ് കിരീടം അനിവാര്യമാണ്. മാത്രമല്ല ക്ലബിന് ഇതുവരെ കിട്ടാക്കനിയായ പ്രീമിയർ ലീഗ് കിരീടവും നേടികൊടുക്കാൻ കഴിഞ്ഞാൽ കീഗൻ-തൊഷാക് , ഡാൽഗ്ലിഷ്-റഷ് എന്നീ ഇതിഹാസ കൂട്ടുകെട്ടുകൾക്ക് ഒപ്പമാവും ഫിർമീന്യോ-സലാ-മാനെ അറ്റാക്കിംഗ് പാർട്ണർഷിപ്പ്.

Saturday, September 15, 2018

ഓർമിക്കപ്പെടാതെ പോയ ബ്രസീലിയൻ നക്ഷത്രം - "എവാരിസ്റ്റോ ഡി മാസിഡോ "

By - Danish Javed Fenomeno

(Evaristo : The Forgotten Legendary Hero of #Brazil and FC Barcelona )




 എവാരിസ്റ്റോ ഡി മാസിഡോ എന്ന പേര് ഫുട്ബോൾ ലോകത്ത് ഇന്ന് ഒരു പക്ഷെ അധികമാർക്കും അറിയാനുമിടയില്ല , കേൾക്കാനുമിടയില്ല ; എന്നാൽ ഒരു കടുത്ത സെലസാവോ ആരാധകൻ നിർബന്ധമായും അറിഞിരിക്കേണ്ട പേരാണ് എവാരിസ്റ്റോ ഡി മാസിഡോ. എന്ത്കൊണ്ട് ബ്രസീൽ ഫാൻസ് നിർബന്ധമായും അറിഞ്ഞിരിക്കണം എന്ന് പറഞ്ഞതിന്റെ  പൊരുൾ ലഭിക്കണേൽ സെലസാവോ യുടെ നൂറു വർഷത്തിലേറെയുള്ള ഫുട്‌ബോൾ ചരിത്രം ചുരുക്കി ഒരൊറ്റ സൂക്തമാക്കി മാറ്റി ഒന്ന് കണ്ണോടിച്ചുനോക്കാം...

ഗോളടി വീരൻമാരായ  ഫ്രീഡൻറിച്ചിൽ നിന്നും ബൈസിക്കിൾ കിക്കുകളുടെ പിതാവായ റബ്ബർ മാൻ ലിയോണിഡാസിൽ നിന്നും തുടങ്ങി "മറകാനാസോ" അതിജീവിക്കാൻ കഴിയാതെ പോയ അതുല്ല്യ പ്ലേമേക്കർ സീസീന്യോയിലൂടെയും ഗോൾ സ്കോർ ചെയ്യുന്നതിന് മുമ്പ് ബോൾ ജഗ്ലിംങ് ചെയ്യിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന സ്ട്രൈക്കർ അഡ്മീറിലൂടെയും സ്കിൽഫുൾ വിംങർമാരായ ജെയറിലൂടെയും ചീകോയീലൂടെയും വലതു വിംഗിലെ മാന്ത്രിക കാലുകൾക്കുടമയായിരുന്ന ജുലീന്യോയിലൂടെയും പരമ്പരാഗത ബ്രസീലിയൻ ഫുട്‌ബോളിന്റെ ആത്മാവായ ജിങ്കയും സാംബാ ചുവടുകളും ആവാഹിച്ച "ജോഗാ ബോണിറ്റോ"  എന്ന പ്രപഞ്ചത്തെ മുഴുവൻ ആനന്ദപ്പിച്ച സൗന്ദര്യത്മക ശൈലി, കൗമാരത്തിൽ ഫുട്ബോളിന്റെ ദൈവമായി അവതരിച്ച പെലയിലൂടെയും "ദ ജോയ് ഓഫ് ദ പീപ്പിൾ" എന്ന് ആരാധകർ സ്നേഹത്തോടെ വിളിച്ച അമാനുഷിക ക്യാരക്ടറായ കാൽപ്പന്തുകളിയുടെ മാലാഖ ഗാരിഞ്ചയിലൂടെയും എല്ലാം തികഞ്ഞ മിസ്റ്റർ ഫുട്ബോളർ കരിയില കിക്കുകളുടെ മാസ്റ്ററായ ദിദിയിലൂടെയും ക്ലിനിക്കൽ സ്ട്രൈക്കറായ വാവയിലൂടെയും അമാരിൾഡോയിലൂടെയും കാൽപ്പന്തുകളിയുടെ പ്രൊഫസറായ സഗാലോയിലൂടെയും വിംഗുകളിലൂടെ കുതിച്ച ചീറ്റപുലികളായിരുന്ന നിൽട്ടൻ-ഡാൽമ സാന്റോസുമാരിലൂടെയും ജോഗാ ബോണിറ്റോയുടെ സുഗന്ധം ഈ പ്രപഞ്ചം മുഴുവൻ പടർന്നപ്പോൾ  അത് മലിനമാക്കാതെയും അതിന്റെ സൗന്ദര്യത്തിന് ഒരംശം പോലും കളങ്കം വരുത്താതെയും " ദ ക്യാപ്റ്റൻ" കാർലോസ് ആൽബർട്ടോയിലൂടെ ജെർസണിന്റെ ഗോൾഡൻ ലെഫ്റ്റ് ഫൂട്ടിൽ തലോടി മിഡ്ഫീൽഡിലും ഫോർവേഡിലും നിറഞ്ഞ സാന്നിധ്യമായിരുന്ന ടോസ്റ്റാവോയിലൂടെയും ഇലാസ്റ്റികോയുടെ പിതാവായ റിവലീന്യോ എന്ന ഫുട്ബോൾ ടെക്നിക്കൽ കിംഗിലൂടെയും the hurricane ജെർസീന്യോയെന്ന കൊടുങ്കാറ്റിലൂടെയും പാറിപറന്ന് ജോഗാ ബോണിറ്റോ അതിന്റെ യുഗ പുരുഷനായ ടെലി സന്റാനയുടെ കൈകളിൽ ഭദ്രമായി എത്തിയപ്പോൾ മൈക്കലാഞ്ചലോ ശിൽപ്പം നിർമ്മിക്കുന്ന അനായാസതയിൽ സന്റാന "വെളുത്ത പെലെ" എന്ന് ഫുട്‌ബോൾ ലോകം വിളിച്ച പ്ലേമേക്കർ സീക്കോയിലൂടെയും കാൽപ്പന്തുകളിയുടെ തത്വചിന്തകനായ സോക്രട്ടീസിലൂടെയും റോമയുടെ എട്ടാമത്തെ രാജാവ് എന്നറിയപ്പെടുന്ന ഫാൽക്കാവോയിലൂടെയും അതിവേഗ വിംഗർമാരായ ജൂനിയർ-ജോസിമർ-ഏഡർമാരിലൂടെയും അപ്രവചനീയത മുഖമുദ്രയാക്കിയ ഫിനിഷർ കരേക്കയിലൂടെയും കാൽപ്പനിക സൗന്ദര്യാത്മക ഫുട്ബോളിനെ അതിന്റെ ഏറ്റവും ഉയർന്നതലത്തിൽ പ്രതിഷ്ഠിച്ചപ്പോൾ അതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പിറവിയെടുത്ത റൊമാരിയോ എന്ന ജീനിയസ്സിലൂടെ കടന്ന് റായിയിലൂടെയും ബെബറ്റോയിലൂടെയും കൈമാറ്റം ചെയ്ത് പ്രപഞ്ചത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന റൊണാൾഡോ എന്ന പ്രതിഭാസത്തിലൂടെ ആധുനിക യുഗത്തിൽ പടർന്ന് പന്തലിച്ച് റിവാൾഡോയുടെ ക്രിയാത്മകത സൃഷ്ടികളാൽ കഫു പോളിസ്റ്റ ഡെനിൽസൺമാരുടെ സ്റ്റെപ്പ് ഓവറുകളാൽ കാർലോസ് ജുനീന്യോമാരുടെ കൃതൃതയാർന്ന ബുള്ളറ്റ് ഫ്രീകിക്കുകളാൽ ജോഗാ ബോണിറ്റോയെ അതിസമ്പന്നമാക്കിയപ്പോൾ ആ അതിസമ്പന്നതയിലേക്ക് കൂടുതൽ ആകർഷതത്വവും മനോഹാരിതയും കോരിച്ചെരിഞ്ഞ്  കൊണ്ട്  പിറവിയെടുത്ത മഹാ മാന്ത്രികൻ റൊണാൾഡീന്യോയിലൂടെയും തന്റെ സൗന്ദര്യം പോലെ തന്നെ സുന്ദരമായ ഫുട്‌ബോളിലൂടെ വിസ്മയിപ്പിച്ച കകായിലൂടെയും കത്തിജ്വലിച്ചപ്പോൾ അതിലെ തീനാളങ്ങൾക്ക് ഇന്ധനമായി ആളിക്കത്തിയ അഡ്രിയാനോ റോബീന്യോമാരിലൂടെയും കടന്നു ജോഗാ ബോണിറ്റോയെന്ന സെലസാവോയുടെ അതി ബൃഹത്തായ ഫുട്ബോൾ സംസ്കാരത്തിലെ പുതുപുത്തൻ ബ്രാൻഡ് ആയ നെയ്മറിലെത്തി നിൽക്കുമ്പോൾ ആമസോൺ നദിയുടെ വറ്റാത്ത ഉറവിടം പോല ബ്രസീലിയൻ ഫുട്ബോൾ സംസ്ക്കാരവും ചരിത്രവും അനന്തമായി നീണ്ടുകിടക്കുമ്പോൾ , ഒരിക്കലും വറ്റാത്ത ഈ ഉറവിടത്തിൽ നിന്ന് ഇനിയും അനേകം ഇതിഹാസനക്ഷത്രങ്ങൾ ഉൽഭവിച്ചുകൊണ്ടിരിക്കുമെന്ന പ്രപഞ്ച സത്യത്തെ മുൻനിർത്തി കൊണ്ട് തന്നെ ഇത്രയും ധാരാളിത്തം നിറഞ്ഞ സെലസാവോയുടെ ചരിത്രത്തിൽ മുകളിലെ ഒറ്റ പാരഗ്രാഫിൽ വിവരിച്ച ഇതിഹാസതാരങ്ങൾക്കും അതിൽ പറയാത്ത പതിന്മടങ്ങ് വരുന്ന പ്രതിഭാസമ്പന്നരായ താരങ്ങൾക്കും ബ്രസീലിയൻ ജെഴ്സിയിൽ നേടാനാകാതെ പോയ ഒരപൂർവ്വ റെക്കോർഡിനുടമയായ താരത്തെ കുറിച്ചാണ് പറഞ്ഞുകൊണ്ട് വരുന്നത്.
ബ്രസീലിനു വേണ്ടി ഒരു കളിയിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ഒരേയൊരു കളിക്കാരനെന്ന ഖ്യാതി സ്വന്തമാക്കിയ എവാരിസ്റ്റോക്ക് ഡി മാസിഡോ യെ കുറിച്ച്..!

സാക്ഷാൽ പെലെക്കോ ഗാരിഞ്ചക്കോ റൊണോ റൊമാരിയോക്കോ  ലിയോണിഡാസിനോ വാവക്കോ സീകോക്കോ.. ഇതുവരെ നെയ്മർക്കോ കഴിയാതെ പോയ അൽഭുത നേട്ടം ; തന്റെ 23 ആം വയസ്സിലായിരുന്നു എവാരിസ്റ്റോ സ്വന്തമാക്കിയത്.ബ്രസീൽ ജെഴ്സിയിൽ വെറും എട്ട് ഗോളാണ് എവാരിസ്റ്റോ നേടിയത്.ഇന്നും തകർക്കപ്പെടാതെ അനശ്വരമായി നിലനിൽക്കുന്ന ഈ 5 ഗോൾ റെക്കോർഡ് സെലസാവോ ജെഴ്സിയിൽ പിറക്കാതെ പോയ ഒരു ഇതിഹാസതാരത്തിന്റെതാണല്ലോ എന്നോർത്ത് ആശ്ചര്യപ്പെട്ടുപോകും...!

🔵 ബ്രസീലിയൻ ചരിത്രത്തിൽ ഇടം പിടിച്ച  ക്ലാസിക് പോരാട്ടം 
( ബ്രസീൽ 9 - കൊളംമ്പിയ 0 )     

1957 ൽ കൊളംബിയക്കെതിരെ നടന്ന മൽസ്സരത്തിലായിരുന്നു എവാരിസ്റ്റോ ഈ നേട്ടം കൈവരിച്ചത്.. സെലെസാവോകൾ കൊളംബിയയെ ഒൻപത് ഗോളുകൾക്ക് തകർത്ത് തരിപ്പണമാക്കി.കൊളംമ്പിയൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവുംവലിയ മാർജിനിലുള്ള പരാജയമായിരുന്നത്. അതിൽ 5 ഗോളുകളും നേടിയത് എവാരിസ്ടോ ആയിരുന്നു.ശേഷിച്ച 4 ഗോളുകളിൽ ദിദി 2 എണ്ണവും പെലെയുടെ റോൾ മോഡലായ സിസീന്യോയും സാന്റോസിൽ പെലെയുടെ അടുത്ത കൂട്ടുകാരനായിരുന്ന പെപെയും  ഓരോ ഗോൾ വീതവും നേടി.ഈ ഒരൊറ്റ മൽസരം കൊണ്ട് മഹത്തരമായ ബ്രസീലിയൻ ഫുട്ബോൾ ചരിത്രത്തിൽ ഇടം നേടിയ താരമാണ് എവാരിസ്റ്റോ...

 ബ്രസീൽ × കൊളംമ്പിയ മാച്ചിലെ  ബ്രസീൽ ഇലവൻ 
കീപ്പർ - ഗിൽമർ 
ഡിഫൻഡേഴ്സ് - സാന്റോസ് ,എഡിസൺ ,സോസിമോ ,റെബേക്കാ സാന്റോസ് 
മിഡ്ഫീൽഡേഴ്സ് - ദിദി , റോബർട്ടോ ബെലൻഗേറൊ , ജോയൽ മാർട്ടിൻസ് (ക്ലോഡിയസ് പിനെ) 
അറ്റാക്കേഴ്സ് - സീസീന്യോ , പെപെ (ഗാരിഞ്ച) , എവാരിസ്റ്റോ...

 1950 കളിൽ ബ്രസീൽ ടീമിന്റെ മെയിൻ പ്ലെയറായിരുന്ന സീസീന്യോയും ഫുട്ബോളിന്റെ മാലാഖ ഗാരിഞ്ചയും ഒരുമിച്ചു കളിച്ച വളരെ ചുരുക്കം ചില മൽസ്സരങ്ങളിലൊന്നായിരുന്നു ഈ ക്ലാസിക് മൽസരം.




🔵 യൂറോപ്യൻ ഫുട്‌ബോളിലെ ആദ്യ ബ്രസീൽ ഇതിഹാസം

യൂറോപ്പിൽ മികച്ച ക്ലബ് കരിയറുണ്ടാക്കിയ ആദ്യ ബ്രസീൽ താരങ്ങളിലൊരാളാണ് എവാരിസ്റ്റോ.ബ്രസീലിയൻ ഫുട്ബോൾ ലീഗ് അതിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ കടന്നുപോയ കാലമായിരുന്നു 1950s ,1960s.
അക്കാലത്ത് ബ്രസീലിയൻ ലീഗ് യൂറോപ്യൻ ലീഗിനോളം കോംപറ്റീഷനും നിലവാരമുണ്ടായിരുന്നു.അതുകൊണ്ട് തന്നെ പ്ലെയർസ് യൂറോപ്പിലേക്ക് ആകൃഷടരായിരുന്നില്ല.ബ്രസീലിൽ നിന്ന്
യൂറോപ്യൻ ഫുട്ബോൾ ലീഗുകളിലേക്ക് കളിക്കാരുടെ അമിതമായ കുടിയേറ്റം ഉണ്ടായി  തുടങ്ങിയത് 1980 കളിൽ ആണെന്ന് പറയാം. രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പേ തന്നെ വിരലിലെണ്ണാവുന്ന താരങ്ങൾ യൂറോപ്യൻ വമ്പൻമാരായ ബാഴ്സ റിയൽ മിലാൻ തുടങ്ങിയ നിരവധി ക്ലബുകളിലേക്ക് ചേക്കേറിയിട്ടുണ്ട്.എന്നാൽ
അൻപതുകളിൽ  യൂറോപ്യൻ ലീഗുകളിലേക്ക് കൂടിയേറ്റം നടത്തിയ പ്രധാനികൾ ആണ് ദിദിയും ജോസെ അൽഫാറ്റിനിയെയും അമാരിൾഡോയെയും പോലുള്ളവർ..
ദിദി റയലിലേക്കും അൽഫാറ്റിനിയും അമാരിൾഡോയും മിലാനിലേക്കുമാണ് പോയത്.എന്നാൽ ഇരുവർക്കും മുമ്പ് എവാരിസ്റ്റോ
യൂറോപ്പിലേക്ക് ചേക്കേറിയിരുന്നു

ബ്രസീൽ കരിയറിൽ എവാരിസ്റ്റോ അധികം ക്ഷോഭിക്കാതെ പോയത് ഇതിഹാസതാരങ്ങളുടെ അതിപ്രസരത്താലായിരുന്നു.യൂറോപ്പിലേക്ക് പോയി മികച്ചൊരു ക്ലബ്  കരിയർ ഉണ്ടാക്കിയ ആദ്യ ബ്രസീലുകാരനായ എവാരിസ്ടോ ലോക ഫുട്ബോളിലോ ബ്രസീലിയൻ ഫുട്ബോളിലോ അധികം അറിയപെടുന്നില്ല എന്നതാണ് വാസ്തവം.അതിനു കാരണം ലോകഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ ഒരു ടീമിന്റെ  സുവർണ കാലഘട്ടമായ ബ്രസീൽ( 1950-70)കളിലായിരുന്ന ഇദ്ദേഹം കളിച്ചിരുന്നത്.സീസീന്യോ , ജെയർ , ചീകോ ,അഡ്മീർ , ജുലീന്യോ ,ദിദി തുടങ്ങിയവരും പിന്നീട് വന്ന സുവർണ തലമുറയായ പെലെ , ഗാരിഞ്ച , വാവ , സഗാലോ , പെപെ , കൊട്ടിന്യോ , അമാരിൽഡൊ തുടങ്ങിയ ഇതിഹാസ്സതാരങ്ങൾ 
ഫുട്ബോൾ അടക്കിഭരിച്ച കാലഘട്ടങ്ങളായിരുന്നു 50s ഉം 60s ഉം.ഇ ഘട്ടത്തിൽ സെലെസാവോ ടീമിലേക്ക് കയറിപ്പറ്റുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു..പ്രത്യേകിച്ചും ഒരു ഫോർവേഡായ എവാരിസ്റ്റോക്ക്...
സെലസാവോയിൽ കൂടുതൽ കാലം കളിക്കാൻ പറ്റാത്തതിന്റെ ക്ഷീണം ഇദ്ദേഹം ക്ലബ് കരിയറിൽ കളിച്ചു തീർത്തു.

🔵 ജനനം കാൽപ്പന്തുകളിയുടെ സ്വർഗ്ഗ നഗരത്തിൽ

ഫുട്ബോളിന്റെ സ്വർഗ നഗരമായ റിയോയിൽ ജനിച്ച എവാരിസ്റ്റോ ,സിറ്റിയിലെ ഒരു പഴയ ക്ലബായ മദുറെയ്റോയിലായിരുന്നു കരിയർ തുടങ്ങിയത്.അവിടെ നിന്ന് ഏറെ വൈകാതെ തന്നെ ബ്രസീലിയൻ ജനതക്ക്  ഏറ്റവും പ്രിയപ്പെട്ട ക്ലബായ റിയോയിലെ വമ്പൻമാരായ ഫ്ലമെംഗോയിലേക്ക് കൂടുമാറിയതോടെ എവാരിസ്റ്റോയുടെ നല്ല കാലം തുടങ്ങി.ഫ്ലെമംഗോയിലെത്തി രണ്ട് സീസൺ കഴിഞ്ഞതോടെ  ബ്രസീൽ ടീമിലേക്ക് വിളി വന്നു.രണ്ട് വർഷത്തോളം തുടർച്ചയായി കാനറിപ്പടക്ക് വേണ്ടി ബൂട്ട് കെട്ടി.അഞ്ച് സീസണുകൾ ഫ്ലമെംഗോക്ക് വേണ്ടി കളിച്ച എവാരിസ്റ്റോക്ക് ബാർസയിൽ നിന്ന് മികച്ച ഓഫർ വന്നതോടെ ഫ്ലെമംഗോ വിടാൻ എവാരിസ്റ്റോ നിർബന്ധിതനായി. 







🔵 കാംപ് നൂവിൽ 

1957 ലാണ് എവാരിസ്റ്റോ ബാർസയുമായി കരാറിലെത്തുന്നത്.കാംപ് നൂവിലെത്തുന്ന നാലാമത്തെ ബ്രസീലിയൻ ആയിരുന്നു എവാരിസ്റ്റോ.റയലിൽ നിന്ന് കനത്ത വെല്ലുവിളി നേരിട്ട അന്നത്തെ ബാർസക്ക് എവാരിസ്റ്റോയുടെ വരവ് പുതുജീവൻ പകർന്നിരുന്നു. 1950 കളിലും 1960 കളിലും യൂറോപ്പ് ഭരിച്ചിരുന്ന റയൽ മാഡ്രിഡിന്റെ സുവർണ കാലഘട്ടത്തിലും ബാഴ്സലോണക്ക് രണ്ടു ലാ ലിഗാ കിരീടവും ഒരു സ്പാനിഷ് കപ്പും നേടികൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഫോർവേഡ് ആയിരുന്നു എവാരിസ്ടോ.അത് ചില്ലറ കാര്യമല്ലായിരുന്നു അക്കാലത്ത് രണ്ടു ലാ ലിഗാ കിരീടമെന്നത്. 1956 മുതൽ 1961 വരെ യൂറോപ്യൻ കപ്പ് ( ഇന്നത്തെ ചാമ്പ്യൻസ് ലീഗ് )ചാമ്പ്യൻസ് ആയി യൂറോപ്പ് അടക്കി ഭരിക്കുകയും ,1953 മുതൽ 1958 വരെയുള്ള നാല് ലാ ലീഗാ കിരീടങ്ങൾ തുടർച്ചയായി സ്വന്തമാക്കുകയും ചെയ്ത റിയലിന്റെ ഗോൾഡൻ ജെനെറേഷനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 1958-59 , 1959-60 തുടർച്ചയായ രണ്ട് സീസണുകളിൽ ബാഴ്സയെ ലാ ലിഗാ ചാമ്പ്യൻസ് ആക്കുന്നതിൽ എവാരിസ്ടോ യുടെ പങ്ക് വളരെ വലുതാണ്.1950 കളുടെ അവസാനത്തിൽ ബാഴ്സക്ക് റയലിനേക്കാൾ മേൽക്കൈ ഉണ്ടായത് എവാരിസ്റ്റോ വന്നതിന് ശേഷമുള്ള രണ്ട് സീസണായിരുന്നു.




കൃത്യതയാർന്ന proflic ഗോൾസ്കോററായ എവാരിസ്റ്റോ ബാഴ്സലോണ ഫുട്‌ബോൾ ക്ലബ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫോറിൻ ഇതിഹാസ താരങ്ങളിലൊരാളാണ്.
സ്കോറിംഗ് എബിലിറ്റിക്ക് പുറമേ മികവുറ്റ ഡ്രിബ്ലറും ടെക്നിക്കലി ഗിഫറ്റഡ് ടാലന്റായിരുന്ന മുൻ ഫ്ലമീഷ് താരത്തെ കറ്റാലൻ ക്ലബിലെത്തിച്ചത് മുൻ താരവും
പഴയ ക്ലബ് സെക്രട്ടറി ആയിരുന്നു ജോസഫ് സമിറ്റയർ ആണ്.അദ്ദേഹത്തിന്റെ സെലക്ഷൻ മോശമായിരുന്നില്ല.അഞ്ച് വർഷത്തോളം ബാഴ്സയിൽ കളിച്ച് ക്ലബിന്റെ ഇതിഹാസ താരമായി വളർന്ന എവാരിസ്റ്റോ 0.8 ഗോൾ ശരാശരിയിൽ ഗോളടിച്ചു കൂട്ടിയിരുന്നു.

പരമ്പരാഗത ബ്രസീലിയൻ സ്കിൽഫുൾ ഫോർവേഡായ എവാരിസ്റ്റോ രണ്ട് ഫൂട്ട് കൊണ്ടും  ഗോളിലേക്ക് ഏത് ആംഗിളിൽ നിന്നും മികച്ച പ്രസീഷനോടെ ഷൂട്ട് ഉതിർത്ത് സ്കോർ ചെയ്യാനുള്ള താരത്തിന്റെ  killing instinct factor എടുത്തു പറയേണ്ടതാണ്.മാത്രമല്ല ബോക്സിൽ വച്ച് പോസ്റ്റിലേക്ക് കരുത്തുറ്റ ഹെഡ്ഡറുകൾ ഉതിർക്കാൻ കഴിവുള്ള താരത്തിന്റെ ഏരിയൽ പ്രസൻസും എതിരാളികൾക്ക് തലവേദനയായിരുന്നു.
കുബാല - എവാരിസ്റ്റോ-യൂളോഗിയോ മാർട്ടിനെസ് സ്ട്രൈകിംഗ് പാർട്ണർഷിപ്പായിരുന്നു അന്നത്തെ ബാഴ്സയുടെ കിടയറ്റ മുന്നേറ്റനിര.

🔵 റിയലിനെ യൂറോപ്യൻ കപ്പിൽ നിന്നും പുറത്താക്കിയ ഗോൾ നേട്ടം.

ബാഴ്സ ചരിത്രത്തിൽ ആദ്യമായി ബദ്ധവൈരികളായ റിയലിനെ യൂറോപ്യൻ കപ്പിൽ നിന്നും പുറത്താക്കിയത് എവാരിസ്റ്റോയുടെ ഒരു സോളോ ഗോളിലായിരുന്നു.1960 ലെ യൂറോപ്യൻ കപ്പ് നോകൗട്ട് സ്റ്റേജിലായിരുന്നു എവാരിസ്റ്റോ ബാഴ്സയുടെ മാനം കാത്തത്.എവാരിസ്റ്റോരുടെ കരിയറിലെ ഏറ്റവും മികച്ച നേട്ടമായി ഇത്
വിലയിരുത്തപ്പെടുന്നൂ.

 🔵 എൽ ക്ലാസികോ ഹാട്രിക്ക് 

1958 ൽ ഡിസ്റ്റെഫാനോ - പുഷ്കാസ് -ജെന്റോ ത്രിമൂർത്തികൾ നയിക്കുന്ന റയലിന്റെ ഗോൾഡൻ ഇലവനെതിരെ ഹാട്രിക്ക് നേടിക്കൊണ്ട് എവാരിസ്റ്റോ കരുത്ത് കാട്ടി.എൽ ക്ലാസികോയിൽ ഒരു ബ്രസീൽ താരം നേടുന്ന ആദ്യ ഹാട്രിക്കായിരുന്നു അത്.മൽസരത്തിൽ ബാർസ റിയലിനെ 4 ഗോളിന് തോൽപ്പിച്ചു.

🔵 സ്പാനിഷ് പൗരത്വം നിരാകരിച്ചു.

1962 ൽ സ്പാനിഷ് പൗരത്വം എടുക്കണമെന്ന ബാഴ്സ അധികൃതറുടെ ആവശ്യം നിരാകരിച്ച എവാരിസ്റ്റോ റിയൽ മാഡ്രിഡിന്റെ ഓഫർ സ്വീകരിച്ചു നേരെ കാംപ് നൂവിൽ നിന്നും ബെർണേബൂവിലേക്ക് കൂടിയേറുകയായിരുന്നു.
സ്പാനിഷ് പൗരത്വം നിരാകരിച്ച എവാരിസ്റ്റോ തന്റെ മാതൃ രാജ്യമായ ബ്രസീലിനല്ലതെ വേറൊരു നാഷണൽ ടീമിന് വേണ്ടിയും കളിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.ബാഴ്സ ഇങ്ങെനെ ഒരു നിർദ്ദേശം വയ്ക്കാൻ രണ്ട് കാരണങ്ങളുണ്ടായിരുന്നു. 
1 - 1957 ൽ ബാർസയിലേക്ക് എവാരിസ്റ്റോ പോന്നതോടെ പിന്നീടൊരിക്കൽ പോലും സെലസാവോയിലേക്ക് CBF താരത്തെ എടുത്തിട്ടില്ല.ഇക്കാരണത്താൽ തന്നെ താരം സ്പെയിനിൽ കളിച്ചേക്കുമെന്ന് ബാഴ്സ അധികൃതർ അനുമാനിച്ചു ( എന്നാൽ Cbf ഇദ്ദേഹത്തെ എടുക്കാതിരിക്കാനുള്ള യഥാർത്ഥ കാരണം  പെലെ ഇംബാക്റ്റ് ആയിരുന്നു ) 
2 - 1950 -1960 കാലഘട്ടങ്ങളിലെ ചില പ്ലെയർസിന് ഒരു സ്വഭാവമുണ്ടായിരുന്നു.തങ്ങൾ കളിക്കുന്ന ക്ലബിന്റെ രാഷ്ട്രത്തിലെ പൗരത്വം ലഭിച്ചാൽ ആ നാഷണാലിറ്റിയെ പ്രതിനിധീകരിച്ച് ഫുട്ബോൾ കളിക്കുക.ഉദാഹരണത്തിന് ഡിസ്റ്റെഫാനോ , പുഷ്കാസ് , കുബാല തുടങ്ങിയ അക്കാലത്തെ സൂപ്പർ താരങ്ങൾ രണ്ടോ മൂന്നോ രാജ്യങ്ങൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.അത്കൊണ്ട് എവാരിസ്റ്റോയും അങ്ങെനെയൊരു ഓഫർ സ്വീകരിക്കുമെന്ന് ബാഴ്സയിലേ സ്പെയിൻ അധികൃതർ വിചാരിച്ചു.

🔵 ബെർണേബൂവിൽ

സ്പാനിഷ് നാഷണൽ ടീമിന് വെണ്ടി കളിക്കണമെന്ന ആവശ്യം നിരാകരിച്ചു റിയലിലെത്തിയ എവാരിസ്റ്റോ ലോസ് ബ്ലാങ്കോസിന്റെ ചരിത്രത്തിലെ നാലാമത്തെ കാനറിപക്ഷിയായിരുന്നു. രണ്ട് സീസണാണ് ബെർണേബുവിൽ കളിച്ചത്.പരിക്കും ഫോമിലില്ലായ്മയും അലട്ടിയ എവാരിസ്റ്റോ റിയലിനോടപ്പം 1962-63,1963-64 ലാ ലീഗാ സീസണുകൾ സ്വന്തമാക്കിയിരുന്നു.തന്റെ തനതായ ഫോമിലേക്ക് തിരികെ എത്താനാവാതെ വിഷമിച്ച എവാരിസ്റ്റോ തുടർന്ന് തന്റെ ഹോം ക്ലബായ ഫ്ലമെംഗോയിലേക്ക് തന്നെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
ഫ്ലമിഷ് ജെഴ്സിയിൽ രണ്ട് സീസൺ കൂടി കളിച്ച് 1966 ൽ ഫുട്‌ബോൾ കരിയർ അവസാനിപ്പിച്ചു.




🔵 എവാരിസ്റ്റോ: ഫാക്റ്റ്സ് & സ്റ്റാറ്റിറ്റിക്സ് 

~ബാഴ്സലോണ റിയൽ മാഡ്രിഡ്‌ ടീമുകൾക്ക് വേണ്ടി കളിച്ച 33 താരങ്ങളിൽ ഒരു താരം.
~ ബാഴ്സലോണയിൽ നിന്ന് നേരിട്ട് റിയൽ മാഡ്രിഡ്‌ ലേക്ക് കൂടുമാറിയ 17 താരങ്ങളിൽ ഒരാൾ. 
~ എൽ ക്ലാസികോയിൽ രണ്ട് ടീമിനു വേണ്ടിയും ബൂട്ട് കെട്ടുകയും ഗോൾ നേടുകയും ചെയ്ത ആദ്യ ബ്രസീലുകാരൻ. 
~ എൽ ക്ലാസികോയിൽ മൊത്തം 7 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. 
~ ഫ്ലമെംഗോയുടെയും ബാഴ്സലോണയുടെയും ഇതിഹാസതാരമായ എവാരിസ്ടോ സെലെസാവോക്ക് വേണ്ടി കളിച്ചത് വെറും 14 മൽസ്സരങ്ങൾ മാത്രമാണ്.അതിൽ നിന്നായി 8 ഗോളുകളും  നേടി. 
~ ചരിത്രത്തിൽ ബ്രസീലിയൻ ജെഴ്സിയണിഞ്ഞ 1115 താരങ്ങളിൽ ഒരേ ഒരു എവാരിസ്റ്റോ മാത്രമാണ് ഒരു കളിയിൽ സെലസാവോക്ക് വേണ്ടി അഞ്ച് ഗോൾ നേട്ടം സ്വന്തമാക്കിയത്.
~ ഫ്ലമെംഗോക്ക് വേണ്ടി  191 ലീഗ് മാച്ചിൽ നിന്നായി 103 ഗോളുകൾ
~ ബാഴ്സലോണക്ക് വേണ്ടി 114 ലീഗ്  മാച്ചിൽ  നിന്നായി 78 ഗോളുകൾ 
~ റിയൽ മാഡ്രിഡിനു വേണ്ടി 17 ലീഗ് മാച്ചിൽ നിന്നായി 9 ഗോളുകൾ മാത്രം... 
~ ക്ലബ് കരിയറിൽ മൊത്തം 364 മൽസ്സരങ്ങളിൽ നിന്ന് 203 ഗോളുകൾ.

 വിരമിച്ചതിനു ശേഷം കോച്ചിംഗ് കരിയറിലേക്ക് തിരിഞ്ഞ ഇദ്ദേഹം 1985 ൽ സെലെസാവോ കോച്ചായിരുന്നു.  ഫ്ലമെംഗോ ഫ്ലുമിനെൻസ് സാന്റോസ്  വാസ്കോ ഗ്രെമിയോ ക്രൂസൈറോ കൊറിന്ത്യൻസ് തുടങ്ങിയ ലോകോത്തര ബ്രസീലിയൻ ക്ലബുകളുടെ കോച്ചായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.1968 മുതൽ 2007 വരെ 39 വർഷത്തോളം പരീശീലനകനായി സജീവമായി ഫുട്‌ബോൾ ലോകത്ത് നിറഞ്ഞു നിന്ന എവാരിസ്റ്റോ പരിശീലക കരിയറിൽ മൊത്തം പതിമൂന്ന് ക്ലബുകളെയും ബ്രസീൽ ഇറാഖ് ഖത്തർ അമേരിക്ക എന്നീ നാല് നാഷണൽ ഫുട്‌ബോൾ ടീമുകളേയും പരിശീലിപ്പിച്ചിട്ടുണ്ട്.ചരിത്രത്തിൽ ഒരേയൊരു തവണ ഇറാഖി ഫുട്‌ബോൾ ടീമിന് ലോകകപ്പ് യോഗ്യത നേടികൊടുത്തത് എവാരിസ്റ്റോ ആണ്.
1986 മെക്സികൻ ലോകകപ്പിൽ ഇറാഖിന്റെ പരിശീലകനായിരുന്നു മുൻ ബാഴ്സ സൂപ്പർ താരം.2007 ൽ കോച്ചിംഗ് വേഷം അഴിച്ചുവെച്ചതിന് ശേഷം തന്റെ ജൻമനാടായ റിയോയിൽ ഇപ്പോൾ വിശ്രമജീവിതം നയിക്കുകയാണ് 85കാരനായ എവാരിസ്റ്റോ.

പെലെ-ഗാരിഞ്ച സുവർണ്ണ കാലഘട്ടത്തിന്റെ അപ്രമാദിത്വത്താൽ മറഞ്ഞ് പോയ ഇതിഹാസ താരങ്ങളായിരുന്ന കനോറ്റൈറോയെ പോലെ ക്വാരൻറ്റീന്യയെ പോലെ ബ്രസീൽ ഫാൻസിന് ഓർമ്മിക്കാൻ മഞ്ഞപ്പടയുടെ ജെഴ്സിയിൽ പിറക്കാതെ പോയ മറ്റൊരു ഇതിഹാസത്തെ കൂടി സ്മരിക്കുന്നു. എവാരിസ്റ്റോ ഡി മാസിഡോ...♥♥♥

By - Danish Javed Fenomeno
Vai Brazil🇧🇷🇧🇷

Friday, September 14, 2018

Andreas Pereira is the fourth player born outside Brazil to be called up for the Brazilian NT, the first in 100 years



ബ്രസീലിന് പുറത്ത് ജനിച്ചു ബ്രസീലിന് വേണ്ടി കളിക്കുന്ന നാലാമത്തെ താരമാണ് ആൻഡ്രിയാസ് പെരെയ്റ.കഴിഞ്ഞ നൂറു വർഷത്തെ ബ്രസീലിയൻ ഫുട്‌ബോൾ ചരിത്രത്തിൽ ആദ്യത്തേ താരവും.

വിഖ്യാതമായ സെലസാവോ ജെഴ്സി അണിയാൻ ഭാഗ്യമില്ലാതെ പോയ ഫുട്‌ബോളറായിരുന്ന ബ്രസീലുകാരൻ മാർകോസ് പെരെയ്റയുടെ മകനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ  വെർസെറ്റൈൽ സെൻട്രൽ മിഡ്ഫീൽഡറായ ആൻഡ്രിയാസ്.
സ്ട്രൈകറായിരുന്ന പിതാവ് മാർകോസ് ബെൽജിയം ക്ലബുകളിലേക്ക് ചേക്കേറിയതോടെ ബെൽജിയം പൗരത്വം എടുത്തു അവിടെ സ്ഥിര താമസമാക്കുകയായിരുന്നു.

ബെൽജിയത്തിലെ ഡൂഫലിൽ ജനിച്ച ആൻഡ്രിയാസ് തന്റെ പിതാവ് പന്തുതട്ടിയ ലോമൽ യുണൈറ്റഡ് ക്ലബിലൂടെയാണ് ഫുട്‌ബോൾ ലോകത്തേക്ക് വരുന്നത്.തുടർന്ന് താരത്തിന്റെ പതിനഞ്ചാം വയസ്സിൽ തന്നെ ആർസനൽ ചെൽസി ലിവർപൂൾ തുടങ്ങിയ ക്ലബുകൾ വലവീശിയിരുന്നെങ്കിലും 2011 ൽ റെഡ് ഡെവിളിന്റെ ചാണക്യൻ സർ അലക്‌സ് ഫെർഗൂസൻ താരത്തെ ഓൾഡ് ട്രാഫോർഡിൽ എത്തിക്കുകയായിരുന്നു.പതിനേഴ് തികയും വരെ ബെൽജിയത്തിന്റെ അണ്ടർ 17 ടീമിനെ പ്രതിധാനം ചെയ്ത പെരെയ്റക്ക് ബ്രസീലിയൻ പൗരത്വം കൂടിയുള്ളതിനാൽ ബ്രസീലിന് വേണ്ടി കളിക്കാൻ താരം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അങ്ങനെയാണ് ബ്രസീലിന്റെ അണ്ടർ 20 ടീമിൽ ഇടം ലഭിക്കുകയും മികച്ച പ്രകടനത്തോടെ 2015 ലെ അണ്ടർ 20 ലോകകപ്പിൽ കളിക്കുകയും ഫൈനലിൽ സെർബിയക്കെതിരെ സോളോ ഗോൾ നേടി മാധ്യമശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു.
ബെൽജിയം കോച്ചായി റോബർട്ടോ മാർട്ടിനെസ് സ്ഥാനം ഏറ്റതോടെ ആൻഡ്രിയാസിനെ ബെൽജിയം സീനിയർ ടീമിൽ കളിപ്പിക്കാൻ പല തവണയായി ശ്രമിച്ചിരുന്നെങ്കിലും താരം വിസമ്മതിക്കുകയായിരുന്നു. 

" ഞാൻ ജനിച്ചതും ജീവിച്ചതും ബെൽജിയത്തിലാണെങ്കിലും ഞങ്ങളുടെ കുടുംബം ബ്രസീലിലാണ് ഞങ്ങളുടെ വീടുമുണ്ടവിടെ പിതാവിന്റെ അവധിക്കാലത്ത് മാത്രമാണ് ഞങ്ങൾ അങ്ങോട്ട്‌ പോവാറുള്ളത്.എന്റെ മാതാപിതാക്കളും ഞാനും ബ്രസീലുകാരാണ്.. സംസാരിക്കുന്നത് പോർച്ചുഗീസ് ഭാഷയും അതുകൊണ്ട് തന്നെ ബ്രസീൽ സീനിയർ ടീമിൽ കളിക്കുകയാണെന്റെ എക്കാലത്തെയും വലിയ സ്വപ്നം "

തന്റെ ചൈൽഡ് ഹുഡ് ഡ്രീം തുറന്ന് പറഞ്ഞ പെരെയ്റയെ കഴിഞ്ഞ മാസത്തിൽ തന്നെ ടിറ്റെ ടീമിലേക്ക് സെലക്റ്റ് ചെയ്യുകയായിരുന്നു.ഇക്കഴിഞ്ഞ എൽ സാൽവഡോറിനെതിരായ മൽസരത്തിൽ രണ്ടാം പകുതിയിൽ ആർതറിന്റെ പകരക്കാരനായി ഇറങ്ങിയാണ് ആൻഡ്രിയാസ് ബ്രസീലിയൻ ജെഴ്സിയിൽ അരങ്ങേറി ചരിത്രം കുറിച്ചത്.

ബ്രസീലിന് പുറത്ത് ജനിച്ചു ബ്രസീലിന് വേണ്ടി കളിച്ച മറ്റു മൂന്നു കളിക്കാരും 1916-18 കാലയളവിൽ സെലസാവോ ജെഴ്സിയിൽ കളിച്ചവരാണ്.മൂവരുടെയും പേരുകൾ ചുവടെ കൊടുക്കുന്നു.

1.Sidney Pullen from England (1916-17)
2.Casemiro do Amaral from Portugal (1916-17)
3.Francesco Polico from Italy (1918)

പക്ഷേ മൂന്ന് പേർക്കും പെരെയ്റയെ പോലെ ബ്രസീലിയൻ വേരുകൾ ഉണ്ടോയെന്നത് അറിയില്ല

By -Danish Javed Fenomeno

Wednesday, September 12, 2018

പുതുമുഖങ്ങൾ മികച്ച പ്രകടനം
കാനറികൾക്ക് അനായാസ വിജയം 



Match Review of Brazil vs El Salvador
Friendly match held on September 11

എൽസാൽവഡോറിനെതിരായ സൗഹൃദ മൽസരത്തെ പുതുമുഖങ്ങളെ വച്ച് പരീക്ഷണാടിസ്ഥിത്താനത്തിൽ സമീപിച്ച ടിറ്റെ രണ്ട് മൽസരങ്ങളിലുമായി മൂന്നാം ഗോളി ഒഴിച്ച് ബാക്കി എല്ലാ താരങ്ങളെയും ഉപയോഗിച്ചിരുന്നു.കഴിഞ്ഞ അമേരിക്കക്കെതിരായ മൽസരത്തിൽ നാല് പേർ അരങ്ങേറ്റം കുറിച്ചത് പോലെ തന്നെ എൽ സാൽവഡോറിനെതിരെയും നാല് താരങ്ങൾ ബ്രസീലിന് വേണ്ടി അരങ്ങേറ്റം കുറിച്ചു.പോർട്ടോ വലതു വിംഗ്ബാക്കായ മിലിറ്റേവോ ഗോൾ കീപ്പർ നെറ്റോ മാഞ്ചസ്റ്ററിന്റെ യുവ താരോദയമായ ആൻഡ്രിയസ് പെരേര പോർട്ടോ സ്റ്റോപ്പർ ബാക്ക് ഫിലിപ്പെ തുടങ്ങിയവരാണ് തങ്ങളുടെ ആദ്യ മൽസരം കളിച്ചത്.ഇതോടെ 1115 താരങ്ങളാണ് വിഖ്യാതമായ ബ്രസീലിയൻ ജെഴ്സിയിൽ പന്തുതട്ടിയത്.

കഴിഞ്ഞ മൽസരത്തിൽ കളിച്ച അലിസൺ ഫിലിപ്പ് ലൂയിസ് സിൽവ ഫാബീന്യോ ഫ്രെഡ് ഫിർമീന്യോ തുടങ്ങിയവർക്ക് വിശ്രമം നൽകി പകരം നെറ്റോ അലക്‌സ് സാൻഡ്രോ ഡെഡെ മിലിറ്റാവോ ആർതർ റിച്ചാർലിസൺ തുടങ്ങിയവരെയാണ് ടിറ്റെ ഫസ്റ്റ് ഇലവനിൽ ഇറക്കിയത്.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച സെലസാവോയുടെ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് നെയ്മർ-കൗട്ടീന്യോ സഖ്യമായിരുന്നു.മൽസരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ നെയ്മറുടെ നീക്കത്തിൽ പിറന്ന പാസ്സ് ബോക്സിൽ വച്ച് ബുദ്ധിപരമായ ടേണിംഗോടെ സ്വീകരിച്ച റിച്ചാർലിസണെ സാൽവഡോർ ഡിഫന്റർ ഫൗൾ ചെയ്തു വീഴ്ത്തിയതോടെ ലഭിച്ച പെനാൽറ്റി നായകൻ അനായാസമായി ലക്ഷ്യത്തിലെത്തിച്ചപ്പോൾ നെയ്മർ നേടുന്ന 59 ആം ഗോളായിരുന്നത്.
മധ്യനിരയെ മൊത്തത്തിൽ നിയന്ത്രിച്ച ബ്രസീൽ മിഡ്ഫീൽഡിന്റെ ഡൊമിനേഷൻ ആയിരുന്നു പിന്നീട് മൽസരത്തെ ആസ്വാദകരമാക്കിയത്.

കാസെമിറോ- ആർതർ-കൗട്ടീന്യോ സഖ്യത്തിന്റെ അനായാസതയേറിയ പാസ്സിംഗ് ഗെയിംസ് നെയ്മറെ കൂടുതൽ അപകടകാരിയാക്കി മാറ്റി.നെയ്മറുടെ ബോക്സിലേക്കുള്ള കൃത്യമായ ത്രൂ പാസ് സ്വീകരിച്ചു ബോക്സിന്റെ വലതു മൂലയിൽ നിന്നും റിച്ചാർലിസൺ തൊടുത്ത മനോഹരമായ Curly ഷോട്ട് സാൽവഡോർ ഗോളിക്ക് ഒരവസരവും നൽകിയിരുന്നില്ല.
എന്തുകൊണ്ട് ടിറ്റെ റിച്ചാർലിസണെ സെന്റർ സ്ട്രൈകർ റോളിൽ കളിപ്പിച്ചു എന്നതിന്റെ തെളിവായിരുന്നു എവർട്ടൺ താരത്തിന്റെ സെലസാവോ ജെഴ്സിയിലെ ആദ്യ ഗോൾ.ഇടതു വിംഗിൽ നെയ്മറുടെയും മധ്യനിരയിൽ നിന്നും സാൽവഡോർ ഡിഫൻസ് തുളച്ച് കീറിയുള്ള കൗട്ടീന്യോയുടെയും സോളോ മുന്നേറ്റങ്ങളും മൽസരത്തെ കൂടുതൽ ആസ്വാദകരമാക്കി.സാൻഡ്രോയുടെ മുന്നേറ്റത്തിൽ നിന്നും നെയ്മറുടെ ഷോട്ട് പോസ്റ്റിലിടിച്ച് തട്ടി തെറിച്ചത് അവിശ്വസ്നിയമായിരുന്നു.
വീണ്ടും നെയ്മർ-കൗട്ടീന്യോ സഖ്യത്തിന്റെ സുന്ദരമായ തനതു ബ്രസീലിയൻ മുന്നേറ്റമായിരുന്നു കൗട്ടീന്യോയുടെ ഗോളിൽ കലാശിച്ചത്.നെയ്മർ ബോക്സിന് സമാന്തരമായി പാസ്സ് കൗട്ടീന്യോക്ക് മറിച്ചു നൽകിയപ്പോൾ ട്രെയിനിംഗ് സെഷനിൽ ഗോളടിക്കും അനായാസതയിൽ ലക്ഷ്യം കണ്ട കൗട്ടീന്യോയുടെ സെലസാവോ ജെഴ്സിയിലെ പതിമൂന്നാം ഗോളായിരുന്നത്.
ഡഗ്ലസ് കോസ്റ്റയുടെ ഹൈ ബോൾ ക്രോസിൽ ഗോളിയെയും കബളിപ്പിച്ച്  മുന്നേറിയ നെയ്മർ തൊടുത്ത ഷോട്ട് സാൽവഡോർ ഡിഫന്റർ ബ്ലോക്ക് ചെയ്തത് തീർത്തും അൽഭുതപ്പെടുത്തി.
ആദ്യ പകുതിയിൽ രണ്ട് സുവർണ അവസരങ്ങൾ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട ബ്രസീൽ നായകന് നഷ്ടമായത് ഒരു ഉറച്ച ഹാട്രിക് ആയിരുന്നു. മാത്രമല്ല നെയ്മറെ ബോക്സിൽ ഫൗൾ ചെയ്തു വീഴ്ത്തിയതിന് അർഹമായ പെനാൽറ്റിയും റഫറി നൽകിയിരുന്നില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കൗട്ടീന്യോ ബോക്സിലൂടെ മികച്ച ഡ്രിബ്ളിംഗ് സ്കില്ലിലൂടെ മുന്നേറ്റത്തിൽ ലഭിച്ച ബോൾ പ്രയാസകരമായ ആംഗിളിൽ നിന്നും റിച്ചാർലിസൺ തൊടുത്ത ഇടം കാലൻ ഷോട്ട് ഗോളി നോക്കി നിൽക്കെ വലയിൽ തുളഞ്ഞു കയറി.പ്രീമിയർ ലീഗിന്റെ കരുത്തും ടെകനിക്കൽ പ്രെസിഷനും മിന്നിമറഞ്ഞ ഫിനിഷിംഗ് ആയിരുന്നു റിച്ചാർലിസണിന്റെ രണ്ടാം ഗോൾ.
ബോക്സിൽ വച്ച് അഞ്ചോളം പേരടങ്ങുന്ന സാൽവദോർ ഡിഫൻസിനടയിലൂടെ നെയ്മറുടെ ഡ്രിബ്ളിംഗ് മൽസരത്തിലെ ഏറ്റവും മനോഹരമായ കാഴ്ച്ചയായി.കൗട്ടീന്യോക്ക് പകരമിറങ്ങിയ എവർട്ടൺ ഫിനിഷിംഗിൽ അമ്പേ പരാജയമായിരുന്നു. കൗട്ടീന്യോ കയറിയതോടെ എവർട്ടൺ നെയ്മറുടെ പൊസിഷനായ ഇടതു വിംഗറായി കളിച്ചപ്പോൾ നെയ്മർ കൗട്ടീന്യോയുടെ റോൾ ഏറ്റെടുക്കുകയായിരുന്നു.നെയ്മർ ഒരുക്കി കൊടുത്ത മൂന്ന് സുവർണ അവസരങ്ങളാണ് എവർട്ടൺ ഗോളി മാത്രം മുന്നിൽ നിൽക്കെ ഗോളിയുടെ കയ്യിലേക്ക് ദുർബലമായ ഷോട്ട് അടിച്ചു തുലച്ചു കളഞ്ഞത്.ഫ്രെഡ് സെറ്റ്പ്പ് ചെയ്തുകൊടുത്ത സുന്ദരമായ മറ്റൊരു ബോൾ ഷൂട്ടിയത് പോസ്റ്റിലടിച്ച് തെറിച്ചതും ഗ്രമിയോ വിംഗറുടെ കന്നി ഗോളിന് വിലങ്ങു തടിയായി.ഒരു പക്ഷേ തനിക്ക് ലഭിച്ച അവസരങ്ങൾ എവർട്ടൺ മുതലാക്കിയിരുന്നുവേൽ ഒരു ഹാട്രിക് ലഭിച്ചേനെ.ഇതിനിടെ നെയ്മറിന്റെയും വില്യന്റെയും പാക്കെറ്റെയുടെയും ഷോട്ടുകൾ സാൽവദോർ ഗോളി തടുത്തിട്ടത് അവിശ്വസനീയമായിരുന്നു.
നെയ്മറുടെ കോർണറിൽ നിന്നും കൃത്യമായി തല വെച്ച് മാർക്വിനോസ് അഞ്ചാം ഗോൾ നേടിയതോടെ മൽസരം പൂർണമായി.സാൽവദോർ ഗോളിയുടെ മികവുറ്റ സേവുകളും ബ്രസീൽ മുന്നേറ്റത്തിന്റെ ഫിനിഷിംഗ് ഇല്ലായ്മയുമാണ് സാൽവദോറിനെ വമ്പൻ പരാജയത്തിൽ നിന്നും രക്ഷിച്ചത്.

കോപ്പ അമേരിക്ക ടൂർണമെന്റിലേകുള്ള ടീം ബിൽഡ് അപ്പ് ചെയ്യുന്നതിന്റെ ആദ്യ ഘട്ടം വിജയകരമായി നടപ്പിലാക്കാൻ ടിറ്റെക്ക് സാധിച്ചതിൽ അഭിമാനിക്കാം.
ടീമിനെ മൊത്തത്തിൽ അഴിച്ചുപണി നടത്താതെ നെയ്മർ-കൗട്ടീന്യോ സഖ്യത്തെ സെൻട്രലൈസ് ചെയ്തൊരുക്കുന്ന തന്ത്രങ്ങളാണ് ടിറ്റയുടെ വിജയ രഹസ്യം.അസാധാരണമായി ഒത്തിണക്കത്തോടെ കളിക്കുന്ന ഇരുവർക്കും അടിത്തറയേകുന്ന ജോലി ആർതറിനെയാണ് ടിറ്റെ നിയോഗിച്ചത്.തന്റെ റോൾ മനോഹരമായി കൈകാര്യം ചെയ്യാനും ബാർസ താരത്തിന് കഴിഞ്ഞു. മധ്യനിരയുടെയും ബ്രസീൽ അറ്റാക്കിംഗുകളുടെയും ബാലൻസിംഗ് തെറ്റാതെ നിയന്ത്രിച്ചത് ആർതറായിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി ടിറ്റെ ഈ ജോലി നൽകിയിരുന്നത് പൗളീന്യോക്കായിരുന്നു.പക്ഷേ പൗളി ലോകകപ്പിൽ കൂടുതൽ സമയവും അറ്റാക്കിംഗ് മിഡ്ഫീൽഡറായോ സെക്കന്ററി സ്ട്രൈകറായോ ബ്രേക്ക് ചെയ്തു കയറി കളിക്കാനാണ് ലോകകപ്പിൽ ശ്രമിച്ചത്. ലോകകപ്പിൽ ഹോൾഡ് അപ്പ് ചെയ്തു കളിച്ചു മിഡ്ഫിൽഡിലെ ബാലൻസിംഗിൽ അധികം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല പൗളീന്യോ.
എന്നാൽ ആർതർ കൃത്യമായ ബാലൻസിംഗോടെ ഹോൾഡ് അപ്പ് ചെയ്തു മധ്യനിരയിൽ വരുന്ന വിടവുകൾ നികത്തിയും ബോൾ റീടെൻഷൻ ചെയ്തും മിഡ്ഫീൽഡിനെ ആക്ടീവ് ആയി മൽസരത്തിലുടനീളം നിർത്തുന്ന കാഴ്ച്ച മനോഹരമായിരുന്നു.
മറ്റൊരു പ്രധാന കാര്യമെന്തന്നാൽ വിംഗ് ബാക്കുകളുടെ അമിതമായ കയറ്റങ്ങൾ വളരെ കരുതിയാണ് ബ്രസീൽ വിംഗ് ബാക്കുകൾ നടത്തിയത്.വലതു വിംഗിൽ കോസ്റ്റ ഉള്ളതിനാൽ മിലിറ്റാവോക്ക് അധികം കയറേണ്ടി വന്നിട്ടില്ല അതേ സമയം ഇടതു വിംഗിൽ അലക്‌സ് സാൻഡ്രോ മുഴു നേരവും അറ്റാക്കിംഗിന് സപ്പോർട്ടുമായി കൂടെയുണ്ടായിരുന്നു.കാസെമീറോ ആയിരുന്നു വിടവ് കവർ ചെയ്തത്.കാസെമീറോയുടെ സാന്നിധ്യം പ്രത്യേകം എടുത്തു പറയേണ്ടല്ലോ.

ലുകാസ് പാക്കീറ്റെയാണ് എടുത്തു പറയേണ്ട മറ്റൊരു പുതുമുഖം.ഒരേസമയം അറ്റാക്കിംഗിലും മിഡ്ഫീൽഡിലെ ഡിഫൻസീവ് ഡൂട്ടികളിലും പങ്കാളിയാകുന്ന താരത്തെ ഏറെക്കാലമായി ബ്രസീൽ അന്വെഷിക്കുന്ന സ്റ്റൈൽ ആണ് ഫ്ലമെംഗോ സൂപ്പർ താരത്തിന്റെത്..മിഡ്ഫീൽഡിൽ ഹൈ പ്രസ്സിംഗിനാൽ എതിരാളികൾക്കുണ്ടാക്കുന്ന സമ്മർദ്ദത്തിൽ ബോൾ റീക്കവർ ചെയ്തെടുക്കുന്ന പക്കീറ്റെയുടെ വർക്ക് റേറ്റും ഏനർജിയെയും അഭിനന്ദിക്കാതെ വയ്യ.

കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ ബ്രസീൽ അണ്ടർ 20 ടീമിന്റെ മെയിൻ താരമായിരുന്ന റിച്ചാർലിസൺ ഫ്ലുമിനെൻസിൽ നിന്നും പ്രീമിയർ ലീഗിലത്തിയതോടെ  ആണ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയതിരുന്നത്.വാറ്റ്ഫോഡിലൂടെ യൂറോപ്യൻ കരിയർ തുടങ്ങിയ താരത്തെ ഇ സീസണിൽ എവർട്ടൺ റാഞ്ചിയതോടെ റിച്ചാർലിസണിന്റെ ഗ്രാഫ് പെട്ടെന്ന് കുത്തനെ ഉയരുകയായിരുന്നു.പ്രീമിയർ ലീഗിൽ സീസണിൽ ആദ്യത്തെ മൂന്ന് മൽസരത്തിൽ നിന്നും മൂന്ന് ഗോൾ നേടി പ്രതിഭ തെളിയിച്ച താരത്തെ ടിറ്റെ സെലസാവോയിൽ പ്രയോജനപ്പെടുത്തിയതാവട്ടെ ഏറകാലമായി ബ്രസീൽ പ്രതിസന്ധി നേരിടുന്ന സ്ട്രൈകർ പൊസിഷനിലും.അടിസ്ഥാനപരമായി വൈഡ് ഫോർവേഡായ താരത്തിന്റെ വേഗതയും ഗോളിലേക്കുള്ള പ്രസിഷനും ഫിസികൽ പ്രസൻസും ഏരിയൽ എബിലിറ്റിയും തുടങ്ങി ഘടകങ്ങൾ ആണ് ടിറ്റെയെ ആകർഷിച്ചത്.അതുകൊണ്ട് തന്നെയാണ് ടിറ്റെ എവർടൺ ഫോർവേഡിനെ വിഖ്യാതമായ സെലസാവോ നമ്പർ 9 ജെഴ്സി നൽകിയതും.തന്റെ അരങ്ങേറ്റ മൽസരങ്ങൾ ഇരട്ട ഗോളോടെ ഗുരുവിനുള്ള ദക്ഷിണ വച്ച് നൽകാനും റിച്ചാർലിസണ് സാധിച്ചു.തുടക്കത്തിൽ തന്നെ പെനാൽറ്റി വിൻ ചെയ്ത താരത്തിന്റെ അപാരമായ പ്രസിഷനും പവറും വെളിവാക്കുന്നതായിരുന്നു പിന്നീട് നേടിയ രണ്ടു ഗോളുകളും മാത്രമല്ല ആദ്യ ഗോൾ റൈറ്റ് ഫൂട്ടിലൂടെയും രണ്ടാം ഗോൾ ഇടം കാലൻ ഷോട്ടിലൂടെയും നേടിയ തനിക്ക് രണ്ട് ഫൂട്ടും ഒരുപോലെ വഴങ്ങുമെന്നും റിച്ചാർലിസൺ തെളിയിച്ചു.

59 ആം ഗോൾ നേടി റോണോയുടെ ഗോൾ റെക്കോർഡിന് ഒരു പടി കൂടി അടുത്ത നെയ്മർ തന്നെയായിരുന്നു മൽസരത്തിലെ താരം.നാലോളം സുവർണാവസരങ്ങൾ തുലച്ച നെയ്മറിന് ഹാട്രിക് നഷ്ടമായെങ്കിലും റിച്ചാർലിണിന്റെയും കൗട്ടീന്യോയുടെയും മാർകിനോസിന്റെയും ഗോളുകൾക്ക് കൃത്യമായി വഴിയൊരുക്കി "ഹാട്രിക് അസിസ്റ്റുകൾ" സ്വന്തമാക്കി നായകന്റെ റോൾ ഗംഭീരമാക്കാനും നെയ്മറിന് കഴിഞ്ഞു.92 മൽസരങ്ങളിൽ നിന്നും 59 ഗോളും 39 അസിസ്റ്റുകളും അടക്കം 97 ഗോളിൽ പങ്കാളിത്തമുണ്ട് സെലസാവോ ക്യാപ്റ്റന്.

ലോകകപ്പിന് ശേഷമുള്ള പുതിയ ജെനറേഷന്റെ ആദ്യ ഘട്ട സൗഹൃദ മൽസരങ്ങളിൽ ടിറ്റ അവതരിപ്പിച്ച പുതുമുഖങ്ങളിൽ ആർതർ റിച്ചാർലിസൺ പാക്കീറ്റെ തുടങ്ങിയവർ മികവുറ്റ പ്രകടനമാണ് പുറത്തെടുത്തത്.സുവർണ അവസരങ്ങളേറെ നഷ്ടപ്പെടുത്തിയെങ്കിലും ഗ്രമിയോ വിംഗർ എവർട്ടണും പോർട്ടോ വിംഗ് ബാക്ക് മിലിതാവോയും തങ്ങളുടെ സാന്നിധ്യം അറിയിച്ചു.മറ്റൊരു പുതുമുഖമായ മാഞ്ചസ്റ്റർ താരം പെരേറക്ക് വളരെ കുറഞ്ഞ മിനിറ്റുകളാണ് കളിക്കാനായത്.
അടുത്ത മാസം ഒക്ടോബറിൽ സൗദിയിൽ ജിദ്ദയിൽ വച്ച് സൗദിയുമായും അർജന്റീനമായും മൽസരങ്ങൾ നടക്കാനിരിക്കെ യുവ താരങ്ങളുടെ മികച്ച പ്രകടനം ആവേശമേറ്റുന്നു.

By - Danish Javed Fenomeno
Vai Brazil 🇧🇷
Pele - Neymar Scoring Rate



കഴിഞ്ഞ അമേരിക്കക്കെതിരെയുള്ള സൗഹൃദ മൽസരത്തോടെ നെയ്മർ ഇന്റർനാഷണൽ മൽസരങ്ങളുടെ എണ്ണത്തിൽ( 91) ഫുട്ബോൾ ദൈവം പെലക്ക് (92) തൊട്ടടുത്ത് എത്തി നിൽക്കുന്നു.
സെലസാവോ ജെഴ്സിയിൽ രണ്ട് പേരുടെയും അരങ്ങേറ്റം മുതല് ഉള്ള ഗോൾ സ്കോറിംഗ് റേറ്റ് Comparison നടത്തിയാൽ പെലെ 20 ഗോളിന്റെ വ്യത്യാസത്തിൽ വമ്പൻ ഡൊമിനേഷൻ നടത്തുന്നതായി കാണാം.

പെലെ - 

അരങ്ങേറ്റം - 
പ്രായം -16 വയസ്സും 257 ദിവസവും
ഫുട്‌ബോളിന്റെ സ്വർഗമെന്നറിയപ്പെടുന്ന മറകാനയിൽ അർജന്റീനക്കെതിരെ അരങ്ങേറ്റത്തിൽ തന്നെ ഗോൾ.ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ.

ടോട്ടൽ മൽസരം - 92 
ഗോൾസ് - 77
സ്റ്റാർട്ടർ - 87
ഗോൾസ് - 77
ക്യാപ്റ്റൻ - 0

നെയ്മർ -

അരങ്ങേറ്റം - 
പ്രായം - 18 വയസ്സ് 187 ദിവസം
ന്യൂ ജെഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ അമേരിക്കക്കെതിരെ ഗോളടിച്ചു അരങ്ങേറ്റം.

ടോട്ടൽ മൽസരം - 91
ഗോൾസ് - 58
സ്റ്റാർട്ടർ - 86
ഗോൾസ് - 57
ക്യാപ്റ്റൻ - 14
ഗോൾസ് - 11

പെലെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ കളിച്ചപ്പോൾ സ്കോർ ചെയ്തത് 87 മൽസരങ്ങളിൽ നിന്നും 77 ഗോളുകളാണ്. മറിച്ച് നെയ്മർ 86 തവണ സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം കണ്ടപ്പോൾ സ്കോർ ചെയ്തത് 57 തവണയും.മൽസരങ്ങൾ വച്ച് അളക്കുകയാണേൽ രണ്ട് പേരും തമ്മിൽ 20 ഗോളുകളുടെ വ്യത്യാസമുണ്ട്.

2014 ൽ തന്നെ 22 ആം വയസ്സിൽ പെലെ കഴിഞ്ഞാൽ സെലസാവോ ജെഴ്സിയിൽ ഏറ്റവും വേഗത്തിൽ 40 ഗോളടിച്ച  റൊണാൾഡോയുടെ റെക്കോഡ് മറികടന്ന നെയ്മറുടെ സ്കോറിംഗ് റേറ്റ് കഴിഞ്ഞ നാല് വർഷങ്ങളായി കുത്തനെ decrase ചെയ്യുന്നതായി കാണാം.2014ൽ 40 ഗോളടിക്കാൻ നെയമറെടുത്തത് വെറും 58 മൽസരങ്ങളായിരുന്നുവെങ്കിൽ ശേഷം 18 ഗോളടിക്കാൻ നെയ്മർ എടുത്തത് 31 മൽസരങ്ങളാണ്.അതായത് പ്രായം കൂടൂന്തോറും നെയ്മറുടെ ഗോൾ സ്കോറിംഗ് റേറ്റ് കുറഞ്ഞു വരുന്നതായി കാണാം.പെലെയുടെ ഗോൾ റെക്കോർഡ് മറികടക്കാൻ നെയ്മറിന് ഇനിയും 20 ഗോൾ വേണമെന്നിരിക്കെ നിലവിലെ നെയ്മറുടെ സ്കോറിംഗ് നിരക്ക് വെച്ച് നോക്കുകയാണേൽ മിനിമം 35 മൽസരങ്ങളെങ്കിലുമെടുക്കും.അപ്പോൾ ഏകദേശം 2022 ഖത്തർ ലോകകപ്പ് വർഷത്തിലോ അല്ലേൽ ലോകകപ്പ് സമയത്തോ ശേഷമോ ആയിരിക്കും നെയ്മർ പെലെയുടെ ഗോൾ റെകോർഡിലേക്ക് അടുക്കുക എന്നർത്ഥം.

Monday, September 10, 2018

കൂടുതൽ സുരക്ഷിതത്വം ലക്ഷ്യം വച്ച്
ടിറ്റയുടെ വിംഗ് ബാക്ക് സെലക്ഷൻസ്



നിൽട്ടൻ സാന്റോസ് എന്ന മഹാരഥന്റെ പ്ലയിംഗ് ശൈലി ആയിരുന്നു ഫുൾബാക്ക് എന്ന റോളിന് വിംഗ്ബാക് എന്ന മറ്റൊരു നിർവചനം കുടിയുണ്ടെന്ന് ഫുട്‌ബോൾ ലോകത്തിന് മനസ്സിലാക്കി കൊടുത്തത്.ലോകമഹായുദ്ധ കാലഘട്ടത്തിന് ശേഷം അൻപതുകളിൽ ബ്രസീൽ ചരിത്രം സൃഷ്ടിക്കുമ്പോൾ ഒരു വിംഗറെ പോലെയുള്ള അദ്ദേഹത്തിന്റെയും ഡാൽമ സാന്റോസിന്റെയും കടന്നു കയറ്റങ്ങളും വേഗതയാർന്ന കുതിപ്പുകളും സീസീന്യോ ജെയർ അദ്മീർ ജുലീന്യോ പെലെ വാവ ഗാരിഞ്ച അമാരിൾഡോ തുടങ്ങിയ ബ്രസീലിയൻ മുന്നേറ്റനിരക്കാരെ സഹായിച്ചത് ചെറുതൊന്നുമായിരുന്നില്ല..
നിൽട്ടണും ഡാൽമയും വന്നതോടെ ആയിരുന്നു സൂപ്പർ താര ലേബൽ പരിവേഷം ബ്രസീലിയൻ സ്ട്രൈകേഴ്സിനും മിഡ്ഫീൽഡേഴ്സിനും പുറമേ പ്രതിരോധ നിരക്കാർക്കും ലഭിക്കാൻ തുടങ്ങിയത്.

തുടർന്ന് നിരവധി ഇതിഹാസങ്ങൾ വിംഗ്ബാക്ക് പൊസിഷനിൽ ഇടവേളകളില്ലാതെ ജൻമമെടുത്ത സെലസാവോക്ക് സമീപ കാലത്ത്  (അതായത് 2010 ട പതിറ്റാണ്ടിൽ) നടന്ന മൂന്ന് ലോകകപ്പിലും നോക്കൗട്ട് റൗണ്ടുകളിൽ പിഴവ് സംഭവിച്ചത് വിംഗ്ബാക്ക് പൊസിഷനിലായിരുന്നു.എന്നാൽ ഇത്തരം സ്ഥിരം പിഴവുകൾ ഇനി ഒരിക്കലും ആവർത്തിക്കരുതെന്ന നിശ്ചയദാർഢ്യം ടിറ്റെകുണ്ടെന്ന് അദ്ദേഹത്തിന്റെ ലോകകപ്പ് കഴിഞ്ഞുള്ള ടീം സെലക്ഷനിലെ സമീപനത്തിൽ നിന്നും മനസ്സിലായി.കഴിഞ്ഞ ദിവസം അമേരിക്കെക്കെതിരായ സൗഹൃദ മൽസരത്തിൽ ടിറ്റെയുടെ ഇടതു വലതു വിംഗ് ബാക്ക് റോളിൽ കൂടുതൽ ഡിഫൻസീവ് മൈന്റുള്ള ഫിലിപ്പ് ലൂയിസ് - ഫാബീന്യോ ജോഡിയെയാണ് ടിറ്റെ കളിപ്പിച്ചത്.

വർത്തമാന ഫുട്‌ബോളിലെ ഏറ്റവും മികച്ച ആക്രമണകാരിയായ വിംഗ് ബാക്കും ഡിഫൻസിൽ ദുർബലമായ മാർസെലോയെ ഒഴിവാക്കി ഇടതു വിംഗ് ബാക്ക് റോളിൽ മാർസെലോയേക്കാൾ മൂന്ന് വയസ്സ് കൂടുതലും ഇനിയൊരു ലോകകപ്പിന് ബാല്ല്യവുമില്ലാത്ത ഫിലിപ്പ് ലൂയിസിനെ ടീമിന്റെ ഫസ്റ്റ് ഓപ്ഷൻ ലെഫ്റ്റ് ബാക്കായി ടീമിലെടുത്തത് വിംഗുകളിലെ അറ്റാക്കിംഗിനേക്കാൾ ഡിഫൻസീന് ടിറ്റെ കൂടുതൽ പ്രാധാന്യം  കൽപ്പിക്കുന്നതിനാലാണ്.ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിനെതിരെ ഡിഫൻസീവ് മൈന്റായ ഫോമിലുള്ള ഫിലിപ്പ് ലൂയിസിനെ മാറ്റി മാർസെലോയെ ഇറക്കിയത് ടിറ്റെ ചെയ്ത ഏറ്റവും വലിയ ഒരു അബദ്ധവുമായിരുന്നു.പ്രീ ക്വാർട്ടറിൽ ഫിലിപ്പ് ലൂയിസ് മികച്ച പ്രകടനവും പുറത്തെടുത്തിരുന്നു. നിർണായകമായ നോകൗട്ട് മാച്ചിൽ ടീമിന്റെ തന്ത്രങ്ങളിൽ സുപ്രധാനിയായ കാസെമിറോ ഇല്ലാത്ത സാഹചര്യത്തിൽ ആയിട്ടു കൂടി അറ്റാക്കിംഗ് തൽപ്പരനായ മാർസെലോയെ ഇടതു വിംഗ്ബാക്കായി നിയോഗിച്ചത് അക്ഷരാർത്ഥത്തിൽ മുതലെടുക്കുകയായിരുന്നു ബെൽജിയം കോച്ച് റോബർട്ടോ മാർട്ടിനെസ്.
മാർട്ടിനെസ് ഡിഫൻസിൽ ബ്രസീലിന്റെ ദുർബല മേഖലയായ ഇടതു വിംഗാണ് തന്റെ ആക്രമണ തന്ത്രങ്ങൾ നടപ്പിലാക്കാൻ ഉപയോഗിച്ചത്.ഇടതു വിംഗ് ബ്രസീലിന്റെ അറ്റാക്കിംഗുകളുടെ ഉൽഭവ കേന്ദ്രമാണ് പ്രതിരോധത്തിൽ കാര്യമായ റോൾ ഇല്ലാത്ത നെയ്മറും കൗട്ടീന്യോയും ചേർന്നൊരുക്കുന്ന നീക്കങ്ങൾ ആണ് സെലസാവോയുടെ കരുത്ത്.നെയ്മറെ കടുത്ത രീതിയിൽ മാർക്ക് ചെയ്യപ്പെടുമ്പോൾ കൗട്ടീന്യോക്ക് കൂടുതൽ സ്പേസ് ലഭിച്ചതും ഇടതു സൈഡിലായിരുന്നു , അപ്പോഴെല്ലാം കൗട്ടീന്യോ അപകടകാരിയായി മാറുകയും ചെയ്തിരുന്നു.ക്വാർട്ടറിൽ ഇരുവർക്കും സപ്പോർട്ട് നൽകി ആക്രമണം കനപ്പിക്കാൻ വേണ്ടിയാണ് ലൂയിസിനെ മാറ്റി മാർസെലോയെ കോച്ച് നിയോഗിച്ചത്. കാസെമീറോ കൂടിയില്ലാത്ത സാഹചര്യത്തിൽ ഇടതു വിംഗ് ആളൊഴിഞ്ഞ് ദുർബലമാവുമെന്ന് കണക്കുകൂട്ടൽ നടത്തിയ മാർട്ടിനെസിന്റെ തന്ത്രങ്ങൾ പിഴച്ചില്ല.ലുകാകു ഡിബ്രൂണ തുടങ്ങിയവർക്ക് മാക്സിമം സ്പേസ് ഇടതു സൈഡിൽ നൽകിയപ്പോൾ ബ്രസീലിനെ തോൽപ്പിച്ച രണ്ടാം ഗോൾ വീഴാൻ അധിക സമയം വേണ്ടി വന്നിരുന്നില്ല.കാസെമീറോയും ലൂയിസും ഉള്ള സാഹചര്യത്തിൽ മെക്സിക്കോകെതിരെ ഇടതു സൈഡ് കൂടുതൽ സുരക്ഷിതമായി കാണപ്പെട്ടത് എടുത്തുപറയേണ്ട കാര്യമാണ്.

വലതു വിംഗ്ബാക്ക് റോളിൽ ആൽവെസിന്റെ പുറത്താകലോടെ ഫാബീന്യോയെ പരിഗണിക്കാതെ ഡാനിലോയെയും ഫാഗ്നറെയും ലോകകപ്പ് ടീമിലെടുത്ത ടിറ്റെ തന്റെ തീരുമാനങ്ങളിൽ പുനർ വിചിന്തനം നടത്തി ലിവർപൂൾ താരത്തെ ലോകകപ്പിന് ശേഷം കാര്യമായിട്ട് തന്നെ അർഹമായ പരിഗണന നൽകിയത് സ്വാഗതാർഹമായ നടപടിയാണ്. ക്ലബ് ഫുട്‌ബോളിൽ 
റൈറ്റ് ബാക്കിൽ നിന്നും സെൻട്രൽ ഡിഫൻസീവ് മിഡ്ഫീൽഡറായി കൺവേർട്ട് ചെയ്ത ഫാബീന്യോയെ ടീമിലെടുത്തതിന്റെ പ്രധാന ഉദ്ദേശ്യം റൈറ്റ് വിംഗിലെ ഡിഫൻസ് ശക്തപ്പെടുത്താനാണ്.
അമേരിക്കെതിരെ തരക്കേടില്ലാത്ത പ്രകടനം പുറത്തഞടുത്ത ഫാബീന്യോയുടെ ബോക്സിലേക്കുള്ള ഒരു കടന്നു കയറ്റമാണ് രണ്ടാം ഗോളിലേക്കുള്ള പെനാൽറ്റി സ്വന്തമാക്കി കൊടുത്തത്.വലതു വിംഗിൽ ഡഗ്ലസ് കോസ്റ്റയുടെ സാന്നിധ്യം ഉള്ളതിനാൽ ഫാബീന്യോക്ക് ഓവറായുള്ള കടന്നു കയറ്റങ്ങളും ഓവർലാപ്പുകളും നടത്തേണ്ട സന്ദർഭങ്ങളുണ്ടികില്ലെന്ന് തീർച്ച.ലെഫ്റ്റ് ഡീപ് ഫ്ലാങ്കിൽ സ്റ്റേ ചെയ്തു ടീമിന്റെ അറ്റാക്കിംഗ് ബിൽഡ് അപ്പ് നീക്കങ്ങളിൽ സഹായിയായി വർത്തിക്കുക , ബാക്ക് ഫോർ മാൻ ഡിഫൻസിന്റെ സ്ട്രെക്ചർ നഷ്ടപ്പെടുത്താതെ നോക്കുക , മികച്ച പാസ്സിംഗോടെ പൊസിഷനിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.തുടങ്ങിയവാണ് ഫാബീന്യോക്ക് ടിറ്റെ നൽകിയ റോളെന്ന് കഴിഞ്ഞ മൽസരത്തിൽ നിന്നും വ്യക്തമാവുന്നത്.

പരമ്പരാഗതമായി വിംഗ് ബാക്കുകളെ ആക്രമണത്തിൽ അഴിച്ചു വിടുകയാണ് ബ്രസീലിയൻ ഫുട്‌ബോൾ ശൈലി.അപ്പോൾ ദുർബലമാകുന്ന ഡിഫൻസിന് കെട്ടുറപ്പ് നൽകാനായിരുന്നു രണ്ട് ഡിഫൻസീവ് മധ്യനിരക്കാരെ മിഡ്ഫീൽഡിൽ നിയോഗിച്ചിരുന്നത്.കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബ്രസീൽ പരിശീലകർ അവലംബിച്ച് പോരുന്നത് ഈ രീതിയാണ്.എന്നാൽ ടിറ്റെ കൗട്ടീന്യോയെയും ഫ്രെഡ്/ആർതർ നെയും മധ്യനിരയിൽ കളിപ്പിക്കുന്നതോടെ മുന്നേറ്റനിരക്ക് യഥേഷ്‌ടം ബോളുകളെത്തും.അതോടെ രണ്ടു വിംഗുകളിലൂടെയുള്ള വിംഗ് ബാക്കുകളുടെ അമിതമായ ഓവർലാപ്പുകൾ ഒഴിവാക്കുക ,ഡീപ് ഫ്ലാങ്കിൽ ഡിഫൻസിന് സുരക്ഷയൊരുക്കുക എന്നതാകണം രണ്ട് ഫുൾബാക്കുകളും പ്രാധാന്യം നൽകേണ്ടത്.
ഈയൊരു സ്ട്രാറ്റജിയാകും ടിറ്റെ ഫോളോ ചെയ്യുക, അതുകൊണ്ട് തന്നെയാണ് ഫാബീന്യോയും ഫിലിപ്പ് ലൂയിസിനെയും ആദ്യ ഇലവനിലേക്ക് കൊണ്ടു വന്നതും.

ഫാബീന്യോ വരും മൽസരങ്ങളിലും വരുന്ന കോപ്പയിലും മികവുറ്റ പ്രകടനം കാഴ്ച വെച്ചാൽ ഖത്തർ ലോകകപ്പിലേക്കുള്ള വലതു വിംഗ് ബാക്ക് റോളിലേക്ക് സ്ഥാനം ഉറപ്പിക്കാം.അതേസമയം ലെഫ്റ്റ് ബാക്ക് റോളിൽ ഫിലിപ്പ് ലൂയിസ് കോപ്പ അമേരിക്ക വരെ ടീമിലുണ്ടാവാൻ സാധ്യതയുള്ളൂ അതുകൊണ്ട് തന്നെ അറ്റാക്കിംഗ് മൈന്റഡായ അലക്‌സ് സാൻഡ്രോയെ എങ്ങനെ ടിറ്റെ ഫലപ്രദമായി തുടർന്ന് ഉള്ള മൽസരങ്ങളിൽ ഉപയോഗിക്കുമെന്ന് നോക്കാം..

By - Danish Javed Fenomeno
Vai Brazil🇧🇷🇧🇷

Saturday, September 8, 2018

ടിറ്റെക്ക് കീഴിൽ പുതു യുഗം..!!



നെയ്മറെ ഫിക്സഡ് നായകനാക്കി അമേരിക്കക്കതിരെ വിജയത്തോടെ തന്നെ ടിറ്റെ പുതിയ ബ്രസീലിയൻ യുഗത്തിന് തുടക്കം കുറിച്ചു.തന്റെ പദ്ധതിയുടെ ആദ്യ ഘട്ടമായി ടിറ്റെ വിലയിരുത്തുന്ന  2019 കോപ്പാ അമേരിക്കയിലേക്ക്  ടീമിനെ ബിൽഡ് ചെയ്തെടുക്കാൻ ടിറ്റേക്ക് ഏറെയൊന്നും ബുദ്ധിമുട്ടേണ്ടി വരില്ലെന്നാണ് ലോകകപ്പിന് ശേഷമുള്ള ആദ്യ കളിയിൽ നിന്നും വ്യക്തമാവുന്നത്.2013 കോൺഫെഡറേഷൻ കപ്പ് നേടിയെങ്കിലും ബ്രസീലിന് ദുഖങ്ങൾ മാത്രം സമ്മാനിച്ച പതിറ്റാണ്ടായ 2010s കാലഘട്ടം തങ്ങളുടെ ആരാധകർക്ക് മുമ്പിൽ വെച്ച് ഒരു കോപ്പ വിജയത്തോടെ അവസാനിപ്പിക്കുക എന്ന ദൗത്യമാണ് കോച്ചിന് മുമ്പിൽ ഇനിയുള്ളത്.

ടിറ്റെയുടെ സെലക്ഷനിൽ നിന്നും നമുക്ക് വ്യക്തമാകും അദ്ദേഹത്തിന്റെ കോചിംഗ് സ്പെല്ലിൽ വരുന്ന നാല് വർഷങ്ങളെ രണ്ട് ഘട്ടമായി സ്പ്ലിറ്റ് ചെയ്തു കൊണ്ടാണ് ടീം സെലക്ഷൻ നടത്തിയത് എന്ന്.ഇനിയൊരു ലോകകപ്പ് ബാല്ല്യത്തിന് സാധ്യതയില്ലാത്ത മികവുറ്റ ഫോമിൽ കളിക്കുന്ന സീനിയർ താരങ്ങളായ തിയാഗോ സിൽവ ഫിലിപെ ലൂയിസ് വില്ല്യൻ തുടങ്ങിയവരെ നിലനിർത്തിയത് കോപ്പാ അമേരിക്ക മാത്രം ലക്ഷ്യം വച്ചുകൊണ്ടാണ്.അതേ
സമയം തന്നെ അനേകം പുതുമുഖങ്ങളെ ഉൾപ്പെടുത്തിയതും ടിറ്റേയുടെ ലോംഗ് ടേം സെലസാവോ ഖത്തർ ലോകകപ്പ് പ്രൊജക്ടിന്റെ ഭാഗമായിട്ടാണ്.
ആർതർ, ലുകാസ് പക്കീറ്റെ , മിലിതാവോ,എവർട്ടൺ,റിച്ചാർലിസൺ ആൻഡ്രിയാസ് പെരേറ തുടങ്ങീയവരെല്ലാം ഇതിനുദാഹരണങ്ങളാണ്.എന്നാൽ എൽ സാൽവഡോറിനെതിരെ ആയിരിക്കും ടിറ്റെ ഇവരെയെല്ലാം തന്നെ പരീക്ഷിക്കുക എന്ന് കരുതിയ നമുക്ക് തെറ്റി. മെറ്റ്ലൈഫിൽ അമേരിക്കക്കെതിരെ തന്നെ ആർതർ പാക്കീറ്റെ റിച്ചാർലിസൺ എവർട്ടൺ തുടങ്ങിയ പുതുമുഖങ്ങളെ രണ്ടാം പകുതിയിൽ പകരക്കാരായി പരീക്ഷിക്കാൻ ടിറ്റെ തീരുമാനിച്ചതോടെ നാലു പേരുടെയും സെലസാവോ ജെഴ്സിയിലെ അരങ്ങേറ്റത്തിന് മെറ്റ്ലൈഫ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.എട്ട് വർഷങ്ങൾക്ക് മുമ്പ് റോബീന്യോയുടെ നായകത്വത്തിൽ നെയ്മറെന്ന പതിനെട്ടുകാരൻ അൽഭുത ബാലന്റെ അരങ്ങേറ്റത്തിന് സാക്ഷ്യം വഹിച്ച അതേ സ്റ്റേഡിയത്തിൽ വച്ച് അതേ നെയ്മറുടെ നായകത്വത്തിന് കീഴിൽ ആർതറും റിച്ചാർലിസണും പക്കീറ്റെയും എവർട്ടണും അരങ്ങേറ്റം കുറിച്ചു.

ടിറ്റെ ഫസ്റ്റ് ഇലവനിൽ പരീക്ഷണം നടത്താൻ തയ്യാറായിരുന്നില്ല.ക്ലബ് ഫുട്‌ബോളിൽ മിഡ്ഫീൽഡറായി തന്റെ കരിയറിനെ കൺവേർട്ട് ചെയ്തെടുത്ത വെർസെറ്റൈൽ പ്ലെയറായ ഫാബീന്യോയെ റൈറ്റ് ബാക്കായി ഉപയോഗിച്ചതോടെ വലതു വിംഗ് സുരക്ഷിതമാക്കാൻ ടിറ്റെക്ക് സാധിച്ചു.ഫാബീന്യോക്കൊപ്പം അലിസൺ ഗോൾ വലക്ക് കീഴിലും പ്രതിരോധത്തിൽ പിഎസ്ജീ സെൻട്രൽ ഡിഫൻസ് ജോഡിയായ സിൽവ - മാർകിനോസ് സഖ്യവും ഇടതു വിംഗിൽ ഫിലിപ്പ് ലൂയിസും ഡിഫൻസീവ് മധ്യനിരയിൽ കാസെമീറോയും സെൻട്രൽ മിഡ്ഫീൽഡിൽ ഫ്രെഡും കൗട്ടീന്യോയും മുന്നേറ്റത്തിൽ നെയ്മറും കോസ്റ്റയും ഫിർമീന്യോയും അണിനിരന്നു.ചുരുക്കി പറഞ്ഞാൽ ഏവരും കൊതിച്ച ഒരു സിസ്റ്റമാറ്റിക് ഇലവനായിരുന്നു സ്റ്റാർട്ടിംഗ് ലൈൻ അപ്പിൽ ടിറ്റെ വിന്യസിച്ചത്.

ഡഗ്ലസ് കോസ്റ്റയുടെ മുന്നേറ്റങ്ങളാണ് തുടക്കത്തിൽ ബ്രസീലിയൻ മുന്നേറ്റങ്ങളെ കൂടുതൽ അപകടകരമാക്കിയത്.കോസ്റ്റയുടെ അസാധ്യമായ കരുത്തുറ്റ പേസ്സോടെയുള്ള കുതിപ്പായിരുന്നു ഫിർമീന്യോയുടെ ആദ്യ ഗോളിന് വഴിയൊരിക്കയത്.വലതു വിംഗിലൂടെ കുതിച്ച കോസ്റ്റയുടെ ക്രോസ് വലയിലേക്ക് ടച്ച് ചെയ്യേണ്ട ജോലിയേ ഫിർമീന്യോക്കുണ്ടായിരുന്നുള്ളൂ.നെയ്മറുടെ നീക്കത്തിൽ കൗട്ടീന്യോ ഒരു ഉറച്ച അവസരം മിസ്സാക്കിയതിന് ശേഷം ഫാബീന്യോയുടെ പെനാൽറ്റി ബോക്സിലേക്കുള്ള കടന്നു കയറ്റം ലിവർപൂൾ താരത്തെ ഫൗൾ ചെയ്തു തടയാൻ ശ്രമിച്ച അമേരിക്കൻ ഡിഫൻസിന് പിഴച്ചപ്പോൾ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി.പെനാൽറ്റി എടുത്ത നെയ്മറിന് പിഴച്ചില്ല. കരിയറിലെ 58ആം ഗോളായിരുന്നു സെലസാവോ നായകൻ നേടിയത്.എട്ട് വർഷങ്ങൾക്ക് മുമ്പ് താൻ അരങ്ങേറിയ അതേ സ്റ്റേഡിയത്തിൽ വച്ച് അതേ എതിരാളികൾക്ക് എതിരെ നേടിയ അരങ്ങേറ്റഗോളിന്റെ ഓർമപ്പെടുത്തലായിരുന്നത്.ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾക്ക് ലീഡ് സ്വന്തമാക്കിയതോടെ രണ്ടാം പകുതിയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താനാണ് കോച്ച് ശ്രമിച്ചത്.
ചില ഫ്ലെക്സിബിൾ നീക്കങ്ങൾ നടത്തിയ മാഞ്ചസ്റ്റർ താരം ഫ്രെഡിന് പകരം ആർതർ ഇറങ്ങിയതോടെ മധ്യനിര കുറച്ചു കെട്ടുറപ്പുള്ളതായി അനുഭവപ്പെട്ടു.തുടർന്ന്
കൗട്ടീന്യോക്ക് പകരം ഫ്ലൂമിനൻസിന്റെ സൂപ്പർ താരം പക്കീറ്റെയും ഫിർമീന്യോക്ക് പകരം റിച്ചാർലിസണും നെയ്മറിന് പകരം ഗ്രെമിയോ വിംഗർ എവർട്ടണും തങ്ങളുടെ സെലസാവോ അരങ്ങേറ്റം കുറിച്ചു.സിൽവക്ക് പകരം പഴയ വെറ്ററൻ സ്റ്റോപ്പർ ബാക്കായ ഡെഡയും ഒരുപാട് കാലത്തിന് ശേഷം ബ്രസീൽ ജെഴ്സിയിൽ അവസാന മിനിറ്റുകളിൽ കളിച്ചു.

ആർതറും ഫാബീന്യോയും കഴിഞ്ഞ ലോകകപ്പ് സ്ക്വാഡിലേക്ക് സെലക്ഷൻ അർഹിച്ച താരങ്ങളായിരുന്നു.ഇരുവരെയും പ്രഫർ ചെയ്യാത്തതിൽ ടിറ്റെ ഇപ്പോൾ ദുഖിക്കുക്കുന്നാണ്ടകണം.കാരണം വലതു വിംഗ് ബാക്കും മിഡ്ഫീൽഡും സെന്റർ ഫോർവേഡും ആയിരുന്നു ലോകകപ്പിൽ ബ്രസീൽ ഏറെ ബുദ്ധിമുട്ട് അനുഭവിച്ച പൊസിഷനുകൾ.ലോകകപ്പ് ജേതാക്കളായ ഫ്രാൻസും റണ്ണർ അപ്പായ ക്രൊയേഷ്യയും മൂന്നാം സ്ഥാനക്കാരായ ബെൽജിയവും ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അടിസ്ഥാനമായത് മൂന്ന് മിഡ്ഫീൽഡ് താരങ്ങളുടെ നേതൃത്വത്തിലുള്ള മികവായിരുന്നു.ഫ്രാൻസിന്റെ പോൾ പോഗ്ബ ക്രോയേഷ്യയുടെ ലൂകാ മോഡ്രിച്ച് ബെൽജിയത്തിന്റെ കെവീൻ ഡിബ്രൂണ തുടങ്ങിയ താരങ്ങളുടെ നേതൃത്വത്തിലുള്ള മിഡ്ഫീൽഡ് ആയിരുന്നു മൂന്ന് ടീമുകളുടെയും വിജയങ്ങളെ സ്വാധീനിച്ച ഘടകം.
ഇവരെ പോലുള്ള മധ്യനിര താരങ്ങളെ ആണ് ബ്രസീൽ ഈ പതിറ്റാണ്ടിൽ മിസ്സ് ചെയ്തു കൊണ്ടിരിക്കുന്നത്.എന്നാൽ അതിനുള്ള ഉത്തരമാണ് ആർതർ മെലോ.

ഇത്ര കൃത്യമായ ബാലൻസിംഗോടെയും സാങ്കേതികത്തികവോടെയും മുഴുവൻ സമയവും 360 ഡിഗ്രി ആംഗിളിൽ നിന്നും കറങ്ങി തിരിഞ്ഞു പാസ്സുകൾ റീസീവ് ചെയ്യുകയും പ്രൊവൈഡ് ചെയ്തും കളിക്കുന്ന മറ്റൊരു ബ്രസീലിയൻ മിഡ്ഫീൽഡറെ സമീപകാലത്തൊന്നും ഞാൻ കണ്ടിട്ടില്ല. മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ഫ്രെഡിന് പകരമായി ആർതർ കളിക്കാൻ ഇറങ്ങിയ നിമിഷം മുതൽ നമുക്ക് ഉറപ്പിച്ചു പറയാം നമ്മുടെ ബ്രസീലിന് ഏതാണ്ട് ഒരു പതിറ്റാണ്ടായി മിസ്സ് ചെയ്ത മിഡ്ഫീൽഡ് ജനറൽ പൊസിഷനിലേക്ക് ഒരു സൂപ്പർ മിഡ്ഫീൽഡ് ജനറലിനെ ലഭിച്ചെന്ന്.

ലുകാസ് പക്കീറ്റെയുടെ ചില മിന്നലാട്ടങ്ങൾ കാണുമ്പോൾ കൗട്ടീന്യോക്ക് യഥാർത്ഥ പകരക്കാരനായി ഭാവിയിൽ ഉപയോഗിക്കാമെന്ന് വ്യക്തം.എൽസാൽവഡോറിനെതിരെ ആർതറും പാക്കീറ്റേയെയും അലക്‌സ് സാൻഡ്രോയെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തണമെന്നാണ് ആഗ്രഹം.

BY - Danish Javed Fenomeno
Vai Brazil 🇧🇷🇧🇷🇧🇷