Monday, October 29, 2018

യൂറോപ്യൻ ടൂർ ഓഫ് ഗാരിഞ്ച 





കാൽപ്പന്തുകളിയുടെ സ്വർഗ്ഗഭൂമിയായ റിയോ ഡി ജനീറോയുടെ ഏകാന്ത നക്ഷത്രം എന്നറിയപ്പെടുന്ന സൗത്ത് റിയോയിലെ ബൊട്ടഫോഗോ എഫ്.സി എന്ന ക്ലബ്... "ഫുട്ബോൾ എയ്ഞ്ചൽ" ഗാരിഞ്ചയും "മാസ്റ്റർ ഓഫ് സോക്കർ" എന്നറിയപ്പെടുന്ന നിൽട്ടൺ സാന്റോസും " the hurricane "ജെർസീന്യോയും അമാരിൾഡോയും തുടങ്ങിയ ഇതിഹാസങ്ങൾ അനശ്വരമാക്കിയ ക്ലബ്.ഒന്നുമല്ലാതിരുന്ന സാന്റോസിനെ ലോകോത്തര ക്ലബാക്കി മാറ്റിയ പെലെയെപ്പോലെ തന്നെ ബൊട്ടഫോഗോയെ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്കളിലൊന്നാക്കി മാറ്റിയത് വളഞ്ഞ കാലുള്ള  ഫുട്ബോളിന്റെ ഏക മാലാഖയായിരുന്നു... അതിലേക്കുള്ള ആദ്യ ചുവട് വെപ്പ് ആയിരുന്നു 1955 ലെ ബൊട്ടാഫോഗോയുടെ യൂറോപ്യൻ പര്യടനം. 20 കാരനായ  ഗാരിഞ്ച എന്ന  അതുല്ല്യ പ്രതിഭയെ ലോകം മനസ്സിലാക്കിയ ആദ്യ സന്ദർഭങളിലൊന്നായിരുന്നു ആ യൂറോപ്യൻ പര്യടനം.

നിൽട്ടൺ സാന്റോസും സൂപ്പർ ഫോർവേഡ് ക്വാറൻറ്റീന്യയുമെല്ലാം അടങ്ങുന്ന ടീമായിരുന്നെങ്കിലും ബൊട്ടഫോഗോ നിര അത്ര ശക്തമായൊരു ടീമായിരുന്നില്ല ഒരു ശരാശരി ടീമായിരുന്നു. ആദ്യ കളി തന്നെ യൂറോപ്യൻ രാജാക്കന്മാരായ അതിശക്തരായ റിയൽ മാഡ്രിഡിനോട്.ഡിസ്റ്റെഫാനോ ജെന്റോ തുടങ്ങിയ സൂപ്പർ താരങ്ങൾ അണി നിരക്കുന്ന റിയൽ എത്ര ഗോളിന് ബൊട്ടൊഫോഗോയെ തകർക്കും എന്ന് മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. എന്നാൽ ഗാരിഞ്ചയുടെ മികച്ച പ്രകടനത്താൽ ബൊട്ടഫോഗോക്കെതിരെ താരസമ്പന്നതയാർന്ന യൂറോപ്യൻ രാജാക്കൻമാരായ റിയൽ സമനില നേടി കഷ്ടിച്ച് രക്ഷപ്പെട്ടു.അടുത്ത പ്രധാനപ്പെട്ട  മൽസരമായിരുന്നു ആംസ്റ്റർഡാമിൽ വെച്ച്  നെതർലാന്റ്സിനെതിരെ നടന്ന മാച്ച്. കരുത്തരായ ഓറഞ്ച് പട എളുപ്പത്തിൽ ജയിക്കുമെന്ന് എല്ലാവരും കരുതിയപ്പോൾ ഗാരിഞ്ച എന്ന 20 കാരന്റെ സാംബാ താളത്തിൽ ഓറഞ്ചുക്കാരുടെ ഡിഫൻസ് ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. യാതൊരു ദയാദാക്ഷിണ്യവും കാണിക്കാതെ ലിറ്റിൽ കാനറി തന്റെ മാന്ത്രിക സ്കിൽസിലൂടെ ഓറഞ്ച് കളിക്കാരെ കളത്തിൽ വിഡ്ഢികളാക്കി മാറ്റിയപ്പോൾ ബൊട്ടഫോഗോ സ്ട്രൈക്കർമാരായ ലൂയിസ് വിൻഷ്യസിനും ഡിനോ കോസ്റ്റക്കും (ഡിനോ കോസ്റ്റ ബ്രസീൽ ടീമിൽ ഇടം ലഭിക്കാത്തതിനാൽ പിൽക്കാലത്ത് ഇറ്റാലിയൻ നാഷണൽ ടീമിന് വേണ്ടി പിന്നീട് ബൂട്ടണിഞ്ഞിട്ടുണ്ട്)  കാര്യങ്ങൾ എളുപ്പമായി.ഇരുവരും ഗാരിഞ്ചയുടെ നീക്കങ്ങളിൽ ഇരട്ട ഗോളുകളടിച്ചപ്പോൾ ലിറ്റിൽ കാനറിയും വെറുതെ ഇരുന്നില്ല..ഗോളടിപ്പിക്കാനും ഡ്രിബ്ലിംഗ് റണ്ണുകളിലൂടെ ഗാലറിയെ ആനന്ദിപ്പിക്കാനൂം മാത്രമല്ല ഗോളടിക്കാനും തനിക്കറിയാമെന്ന് തെളിയിച്ചു.ഓറഞ്ച് പടയുടെ ഹോം ഗ്രൗണ്ടായ ആംസ്റ്റർഡാമിൽ വെച്ച്  ബൊട്ടഫോഗോ 6-1 നു നെതർലാന്റസിനെ തകർത്തു തരിപ്പണമാക്കി.വെറും ഒരു ക്ലബ് കരുത്തുറ്റ ഒരു യൂറോപ്യൻ നാഷണൽ ഫുട്ബോൾ ടീമിനെ 6 ഗോളുകൾക്ക് കശാപ്പ് ചെയ്യുന്നു..ഗാരിഞ്ച എന്ന മഹാ പ്രതിഭാസത്തിന്റെ , ഫുട്ബോളിന്റെ മാലാഖയുടെ പിറവി അവിടെ മുതൽ തുടങ്ങി... ബൊട്ടഫോഗോയുടെ 1955 ലെ യൂറോപ്യൻ ടൂറിലെ ഏറ്റവും പ്രധാനപ്പെട്ട 2 മൽസരങ്ങളെപ്പറ്റിയാണ് പറഞ്ഞത്.ഇത് കൂടാതെ 16 മൽസരങ്ങൾ കൂടി കളിക്കുകയുണ്ടായി.മൊത്തം 18 മൽസരങ്ങളിൽ നിന്ന് 11 വിജയങ്ങളും 5 സമനിലകളും 2 തോൽവികളുമായിരുന്നു അന്തിമ ഫലം.18 മൽസരളിൽ നിന്നും ഗാരിഞ്ചയുടെ മികവിൽ 54 ഗോളുകളും ബൊട്ടഫോഗോ സ്കോർ ചെയ്തു. അതായത് ഒരു കളിയിൽ മിനിമം 3 ഗോൾ എന്ന ശരാശരിയോടെ..
ലാറ്റിനമേരിക്കൻ ഫുട്‌ബോൾ നഗരങ്ങളെ തന്റെ ഒന്നരകാലും വച്ച് സർകസ് കൂടാരങ്ങളാക്കി മാറ്റിയ ജോയ് ഓഫ് ദ പീപ്പിൾസ് , ഫുട്‌ബോൾ മാലാഖ ഗാരിഞ്ച എന്ന ഇരുപത്കാരന്റെ പരിധിയില്ലാത്ത ടാലന്റ് ലെവൽ യൂറോപ്യൻ നഗരങ്ങൾ ആദ്യമായി അനുഭവിച്ച സന്ദർഭമായിരുന്നത്.

Happy 85th Birthday,  Alegria do Povo. (Joy of the people ),
Anjo de pernas Tortas.(Angel with bent legs) Mane GARRINCHA.
With Pele The Greatest Player of any Era. 
Greatest Dribbler of any Era 
Greatest winger of Football history..

BY - Danish Javed Fenomeno

Mane , You will Lives in our heart Forever 🇧🇷 Mane 😘
അലൻ - അർഹിക്കുന്ന സെലസാവോ സെലക്ഷൻ
(മോസ്റ്റ് അണ്ടർറേറ്റഡ് മിഡ്ഫീൽഡർ )



അറ്റാക്കിംഗും ഡിഫൻസും ബാലൻസ് ചെയ്തു മധ്യനിരയിൽ കളം നിറയുന്ന മിഡ്ഫീൽഡ് പ്ലെയർ.ഒരു പൊസിഷൻ ബെസ്ഡ് മിഡ്ഫീൽഡർ എന്നതിലുപരി ടീമിന്റെ മുന്നേറ്റങ്ങൾക്കനുസൃതമായി പേസ്സും പൊസിഷനും കൃത്യ സമയങ്ങളിൽ ചെയ്ഞ്ചു ചെയ്തു നീക്കങ്ങളിലെ നിർണായക കണ്ണിയായി വർത്തിക്കുന്ന താരം ,അതേ സമയം തന്നെ നാപോളി താരത്തിന്റെ മെയിൻ അജണ്ടയായ ഡിഫൻസിന് സുരക്ഷയൊരുക്കുകയെന്ന ജോലിയും സിസ്റ്റമാറ്റികായി നിർവഹിക്കുന്ന അലൻ സമീപകാലത്ത്  നാപ്പോളിയുടെ മികവുറ്റ പ്രകടനങ്ങള്ക്ക് കരുത്തേകിയ സാന്നിദ്ധ്യമാണ്.യുവൻറസിനെതിരെ സീരീ എയിലും ലിവർപൂൾ പിഎസ്ജി ടീമുകൾക്കെതിരെ ചാമ്പ്യൻസ് ലീഗിലും മികവുറ്റ പ്രകടനം പുറത്തടുത്ത നാപ്പിൾസ്കാരുടെ മധ്യനിരയുടെ നട്ടെല്ലാണ് മുൻ ഉദിനിസ് താരം കൂടിയായ അലൻ.

പരമ്പരാഗത ബ്രസീലിയൻ ഫുട്‌ബോളർമാരെ പോലെ തന്നെ സ്കിൽഫുൾ ഡ്രിബ്ലറായ നാപ്പോളി താരത്തിന്റെ വർക്ക് റേറ്റും എനർജിയും പവറും ടീമിന്റെ സ്വത സിദ്ധമായ മൊമന്റം നിലനിർത്താൻ സഹായകമാകുന്നു.ഹാർഡ് ടാക്ലിംഗ് ചെയ്യുന്നതിൽ യാതൊരു പിശുക്കും കാണിക്കാത്ത അലൻ പലപ്പോഴും ആഴ്സനലിന്റെ ഫ്രഞ്ച് ഇതിഹാസം പാട്രിക് വിയേരയെ ഓർമിപ്പിക്കുന്നു.ഡീപ് ലെയിംഗ് പ്ലേമേക്കർ റോളിലൊതുങ്ങി കൂടാൻ താൽപ്പര്യമില്ലാത്ത അലന്റെ കൃത്യതയാർന്ന ലോംഗ് റേഞ്ച് പാസ്സിംഗ് മികവും എതിർ ബോക്സിന് പുറത്ത് വച് മുന്നേറ്റക്കാർക്ക് മനോഹരമായ സെറ്റ് അപ്പ് ചെയ്തു നൽകുന്ന ത്രൂ പാസ്സുകളും മധ്യനിരയിൽ ബോൾ റീടൈൻ ചെയ്തു അധിക നേരം കൈവശം വെക്കാതെ അതിവേഗം അറ്റാക്കിംഗ് നീക്കങ്ങൾക്ക് തുടക്കമിടാനും വേണ്ടി വന്നാൽ ഇരു വിംഗുകളിലൂടെ കുതിച്ചു പായുകയും ചെയ്യുന്ന താരത്തിന്റെ വെർസെറ്റൈൽ പ്ലെയിംഗ് ടെൻഡൻസി ബ്രസീലിന്റെ താളാത്മകമായ അതിവേഗ മുന്നേറ്റങ്ങൾക്ക് മുതൽകൂട്ടാവുമെന്ന കാര്യത്തിൽ സംശയമില്ല.നിലവിലെ ലോക ഫുട്‌ബോളിലെ ഏറ്റവും അണ്ടർറേറ്റഡ് മധ്യനിരക്കാരനായ അലൻ എതിരാളികളെ വൺ ഓൺ വൺ സ്വിറ്റേഷനുകളിൽ സ്റ്റപ്പ് ഓവർ ട്രിക്സും നട്ടമെഗും ചെയ്യാൻ മിടുക്കനാണ്.

തന്റെ ഇഷ്ട താരവും ബ്രസീൽ ഇതിഹാസവും എട്ടാമത്തെ റോമൻ കിംഗ് എന്ന് റോമക്കാർ ആദരവോടെ വിളിച്ച പൗളോ റോബർട്ടോ ഫാൽകാവോ അണിഞ്ഞ അഞ്ചാം നമ്പർ ജെഴ്സിയെ ഏറെ ഇഷ്ടപ്പെടുന്ന അലന് ക്ലബിലെ പോലെ തന്നെ സെലസാവോയിലും ധരിക്കാൻ അഞ്ചാം നമ്പർ ലഭിക്കണമെന്നാണ് ആഗ്രഹം.ലോക ഫുട്‌ബോളിലെ തന്നെ എക്കാലത്തെയും മികച്ച ഡിഫൻസീവ് മധ്യനിരക്കാരിലൊരാളായ മുൻ ബ്രസീൽ നായകൻ ദുംഗയെ റോൾ മോഡലാക്കിയ അലന് അദ്ദേഹത്തിന്റെ പ്ലെയിംഗ് ശൈലിയെ പിന്തുടരാനാണ് താൽപര്യം.

ആർതർ-അലൻ സഖ്യം മധ്യനിരയിൽ ഉപയോഗിച്ച് നോക്കാനുള്ള അവസരം കൂടിയാണ് ടിറ്റ അടുത്ത മാസത്തെ സൗഹൃദ മൽസരങ്ങൾക്കായി ഒരുക്കിയെടുത്തിരിക്കുന്നത്.2011 അണ്ടർ 20 ലോകകപ്പ് വിജയിച്ച ബ്രസീൽ ടീമിലെ മിഡ്ഫീൽഡറായിരുന്ന അലന് ഏറെ കാലം കാത്തരുന്നതിന് ഫലം ലഭിക്കുന്നത് ഇന്നാണ് , തന്റെ അണ്ടർ 20 ടീംമേറ്റ്സായ കൗട്ടീന്യോ കാസെമീറോ സാൻഡ്രോ ഡാനിലോ ഒസ്കാർ ഫെർണാണ്ടോ എല്ലാം സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച് സ്ഥിരാംഗങ്ങളായപ്പോൾ നാപ്പോളി താരത്തിന് വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു.

Danish javed Fenomeno
Vai Brazil🇧🇷

Thursday, October 18, 2018

അറേബ്യൻ മണ്ണിൽ അർജന്റീന നിഷ്പ്രഭം,
ബ്രസീലിന് തുടരെ നാലാം സൂപ്പർക്ലാസികോ കിരീടം



നെയ്മറുടെ കൃത്യമായ കോർണറിൽ ഓട്ടമണ്ടിക്കും മുകളിലായി ഉയർന്ന് ചാടിയ മുൻ ബ്രസീൽ നായകൻ മിറാൻഡയുടെ ഹെഡ്ഡർ അർജന്റീന ഗോളി റൊമേറോയെ നിഷ്പ്രഭമാക്കി വലയിൽ തുളച്ചു കയറിയപ്പോൾ ജിദ്ദ കിംഗ് അബ്ബദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയം മഞ്ഞകടലിനാൽ ആർത്തിരമ്പുകയായിരുന്നു.
കഴിഞ്ഞ മൽസരശേഷം നമ്മൾ കരുതിയത് പോലെ തന്നെ കാസെമീറോ- ആർതർ - കൗട്ടീന്യോ സഖ്യത്തെ മധ്യനിരയിൽ അർജന്റീനക്കെതിരെ വിന്യസിച്ച ടിറ്റെ മിഡ്ഫീൽഡിലെ ഫിസികൽ പ്രസൻസിനേക്കാളും ഡിഫൻസീവ് സ്റ്റബിലിറ്റിയേക്കാളും മധ്യനിരയിൽ ക്രിയേറ്റീവിറ്റിക്കും ബോളൊഴുക്കിനുമായിരുന്നു പ്രാധാന്യം കൽപ്പിച്ചെതെന്ന് വ്യക്തമാക്കുന്നതായിരുന്നു മിഡ്ഫീൽഡിലെ സെലക്ഷൻസ്.
മുന്നേറ്റത്തിൽ ജീസസിനെയും ഫിർമീന്യോയും ഒരുമിച്ചു ഇറക്കിയത് കഴിഞ്ഞ മൽസരത്തിൽ സംഭവിച്ച ഫിനിഷിംഗിലെ പാളിച്ചകൾ നികത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു.ഡിഫൻസിൽ മാർകിനോസിനൊപ്പം പരിചയസമ്പന്നനായ മിറാൻഡയുടെയും ഫിലിപ്പ് ലൂയിസിന്റെയും തിരിച്ചു വരവോടെ അനുഭവ സമ്പത്ത് വേണ്ടുവോളമുള്ള ഡിഫൻസിനെ ആയിരുന്നു ടിറ്റ ഒരുക്കിയത്.

അടുത്ത കോപ്പാ അമേരിക്ക ടാർഗറ്റ് ചെയ്തു ടീമിനെ ബിൽഡ് അപ്പ് ചെയ്യുന്ന ടിറ്റയുടെ പദ്ധതികളിലെ സുപ്രധാന കണ്ണികൾ തന്നെയാണ് മിറാൻഡയും ഫിലിപെ ലൂയിസുമെല്ലാം.കോപ്പ ലക്ഷ്യം വച്ച് അനുഭവസമ്പത്തും യുവത്വവും സമന്വയിപ്പിച്ച ശക്തമായ ഒരു മഞ്ഞപടയെ ഉണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണങ്ങളായിട്ടാണ് ടിറ്റെ സൗഹൃദ മൽസരങ്ങളെ കാണുന്നത്.

അർജന്റീനക്കെതിരെയും പരീക്ഷണങ്ങൾ തുടരുകയായിരുന്നു കോച്ച് ,കാസെമീറോ- ആർതർ-കൗട്ടീന്യോ സഖ്യത്തെ ആദ്യമായി സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്തി ടിറ്റെ കോപ്പക്ക് മുമ്പ് തന്നെ ഡൈനാമിക് ക്രീയേറ്റീവ് മിഡ്ഫീൽഡ് ത്രയത്തെ  രൂപപ്പെടുത്തിയെടുക്കുക എന്ന ടാക്റ്റിക്കൽ ടെസ്റ്റാണ് അർജന്റീനക്കെതിരെ നടത്തിയത്.അതുകൊണ്ട് തന്നെ ഇന്നലെ ജിദ്ദയിലെ പ്രധാന ആകർഷണം ബ്രസീലിയൻ സാവിയെന്ന് അറിയപ്പെടുന്ന ആർതർ മെലോയെന്ന ബാഴ്സ മധ്യനിരക്കാരനായിരുന്നു.ഫിലിപ്പ് കൗട്ടീന്യോയെ എവിടെ കൊള്ളിക്കും എന്ന് ആശയക്കുഴപ്പമുള്ള ടിറ്റക്കുള്ള ഉത്തരമാണ് ആർതർ നൽകിയത് .കൗട്ടീന്യോയുടെ പ്രതിഭ എക്സ്പ്ലോർ ചെയ്യുക നെയ്മർക്ക് തൊട്ടുപിന്നാലെ കളിക്കുമ്പോഴാണ്.
ലൊകകപ്പിൽ ബ്രസീലിന്റെ creative Rhythm maker റോളിൽ ലിറ്റിൽ മജീഷ്യനെ വിന്യസിച്ചെങ്കിലും നിർണായകമായ ക്വാർട്ടറിൽ ഓർഗനൈസർ റോളിൽ താരം വേണ്ടത്ര മികവ് കാണിച്ചിരുന്നില്ല.
ആർതറിന്റെ വരവോടെ കൗട്ടീന്യോ സ്വതന്ത്രനാവുന്നതോടെ പൊസഷൻ ബേസിഡ് ഗെയിം കളിക്കാൻ ബ്രസീലിന്റെ മിഡ്ഫീൽഡ് ദ്വയത്തിന് കഴിഞ്ഞു.
ലോകകപ്പ് യോഗ്യതാ റൗണ്ടുകളിൽ ഫിസികൽ - ഡിഫൻസീവ് സ്റ്റബിലിറ്റിയുള്ള  പൗളീന്യോ അഗുസ്തോ കാസെമീറോ ത്രയമായിരുന്നു മിഡ്ഫീൽഡിൽ.അതുകൊണ്ട് തന്നെ പൊസഷൻ തെറ്റിയുള്ള പൗളീന്യോ അഗുസ്തോ സഖ്യത്തിന്റെ മുന്നേറ്റത്തിലേക്കുള്ള കടന്നുകയറ്റങ്ങൾ വഴി പൊസഷൻ നഷ്ടപ്പെടുകയും അതുവഴി പലപ്പോഴും ബ്രസീലിന് അപകടങ്ങൾ സംഭവിച്ചിരുന്നു.അപ്പോഴെല്ലാം മധ്യനിരയെ സംരക്ഷിച്ചത് കാസെമീറോ ആയിരുന്നു.(ബെൽജിയത്തിനെതിരായ ലോകകപ്പ് ക്വാർട്ടർ മൽസരം ഒരു തന്നെ ഒരുദാഹരണം).
എന്നാൽ 360 ഡിഗ്രി ആംഗിളിൽ നിന്നും പാസുകൾ പമ്പ് ചെയ്യാനും സ്വീകരിക്കാനും കഴിവുള്ള മികച്ച ബോൾ കൺട്രോളോടെ ബോൾ റീടൈൻ ചെയ്യുന്ന ആർതറിനെ പോലെയൊരു  മിഡ്ഫീൽഡ് മാസ്ട്രോയുടെ വരവോടെ പൊസഷൻ ബേസ്ഡ് ശൈലി ബ്രസീലിന് വരു മൽസരങ്ങളിലും കൂടുതൽ എളുപ്പമാവും.അറ്റാക്കിംഗിൽ ബോൾ നഷ്ടപ്പെട്ട് കൗണ്ടർ നേരിടേണ്ടി വന്നാലും എതിരാളികളുടെ ഹാഫിൽ വച്ച് അതെല്ലാം നിർവീര്യമാക്കമാനും  കാസെമീറോ-ആർതർ സഖ്യത്തിന് കഴിയും.ആർതറിന്റെ വരവോടെ കൗട്ടീന്യോക്ക് നെയ്മർക്കു തോട്ടുപിറകെ സെൻട്രൽ മിഡ്ഫീൽഡ് ട്രെയോയുടെ ലെഫ്റ്റ് പൊസിഷനിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാനും സാധിക്കും.

അർജന്റീനക്കെതിരെ നെയ്മറുമൊത്ത് മികച്ച ഫോമിൽ കളിക്കാൻ കൗട്ടീന്യോക്ക് കഴിയാതെ പോയത് തന്നെയായിരുന്നു ബ്രസീലിന് കൂടുതൽ ഗോൾ നേടാനാകാതെ സാധിക്കാത്തത്.ഇടതുവിംഗിൽ ഒരു കരുത്തുറ്റ ഡിഫൻസീവ് മൈന്റഡ് ലെഫ്റ്റ് ബാക്കിനെയാണ് സെലസാവോക്ക് ആവശ്യം.അതിനാൽത്തന്നെ ഫിലിപ്പ് ലൂയിസ്  ആണ് ഈ റോളിൽ നിലവിൽ ഏറ്റവും മികച്ച ഓപ്ഷൻ.നെയ്റുമൊത്ത് മികച്ച ഒത്തിണക്കത്തോടെ കളിക്കുന്ന ലൂയിസാവട്ടെ അർജന്റീനക്കെതിരെ തരക്കേടില്ലാതെ ഫോം പുറത്തെടുത്തു.

നെയ്മറുടെ യഥാർത്ഥ പ്രകടനം പുറത്ത് വന്നില്ലെങ്കിലും താരത്തിന്റെ അർജന്റീനൻ ഡിഫൻസിനെ കീറിമുറിച്ചുള്ള കടന്നു കയറ്റങ്ങളും റണ്ണിംഗുകളും ഇതുവഴി ലഭിച്ച നിരവധി ഫ്രീകിക്കുകളും ഗോളാക്കാനാവാതെ പോയത് ദൗർഭാഗ്യകരമായി.അർജന്റീനൻ ഡിഫൻസ് മതിലിനെ വിഢിയാക്കി ആർതറിന് നെയ്മർ കോർണറിലൂടെ നൽകിയ ഡയഗണൽ ബോൾ ബാഴ്സ താരം കരുത്തുറ്റ ബുള്ളറ്റ് വോളിയിലൂടെ അർജന്റീനൻ വലയെ ലക്ഷ്യമാക്കി പറത്തിയെങ്കിലും അവിശ്വസനീയമാം വിധം റൊമേറോ കുത്തിയകറ്റുകയായിരുന്നു.
റോബർട്ടോ ഫിർമീന്യോയുമായോ ജീസസുമായോ മികച്ച ഒത്തിണക്കത്തോടെ നെയ്മർക്ക് കളിക്കാൻ അവസരവും സ്പേസും ലഭിക്കാതെ പോയത് ഇരു സ്ട്രൈകർമാരുടെയും അവസരങ്ങൾ കുറച്ചു.ജീസസ് വൈഡ് ഫോർവേഡ് റോളിൽ വലതു വിംഗിൽ രണ്ട് മൂന്ന് ഡ്രീബ്ലിംഗ് റണ്ണുകൾ ഒഴിച്ചു നിർത്തിയാൽ കാര്യമായൊന്നും ചെയ്തില്ല. നെയ്മറെയും ജീസസിനെയും ക്രൂരമായി ഫൗൾ ചെയ്യുന്നതിൽ മൽസരിച്ച അർജന്റീനയുടെ കാടൻ സ്വഭാവം മൽസരത്തെ വിരസമാക്കിയിരുന്നു.

ബ്രസീലിയൻ ജെഴ്സിയിൽ നെയ്മറുടെ നൂറാം ഗോൾ പങ്കാളിത്തത്തിൽ മിറാൻഡ നേടിയ ബുള്ളറ്റ് ഹെഡ്ഡർ ഗോളിൽ തുടർച്ചയായി നാലാം സൂപ്പർക്ലാസികോ കിരീടം നേടി കാനറിപക്ഷികൾ യുദ്ധങ്ങളും ചരിത്ര സംഭവങ്ങളുമേറെ പിറന്ന അറേബ്യൻ മണ്ണിന്റെ ചരിത്രതാളുകളിലും സാംബാതാളത്തിന്റെയും ജോഗാ ബോണിറ്റോയുടെയും കാവ്യസൃഷ്ടികൾ രേഖപ്പെടുത്തിയാണ് മടങ്ങിയത്.തുടരെ നാല് തവണയും അർജന്റീന ബ്രസീലിന് മൂന്നിൽ അടപടലമാവുന്ന കാഴ്ചക്കും ജിദ്ദ സാക്ഷിയായി.21ആം നൂറ്റാണ്ടിൽ അർജന്റീനയെ തോൽപ്പിച്ച് ഫുട്‌ബോൾ രാജാക്കൻമാരായ ബ്രസീൽ നേടുന്ന ഏഴാമത്തെ കിരീടമാണ് ഇന്നലെ നെയ്മറുടെ പക്വതയാർന്ന നായകത്വത്തിൽ കാനറിപക്ഷികൾ സ്വന്തമാക്കിയത്.

വിജയങ്ങളും കിരീടവും സ്വന്തമാക്കിയെങ്കിലും അറേബ്യൻ സൗഹൃദ മൽസരങ്ങളിൽ തങ്ങളുടെ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന ബ്രസീലിനെ പരീക്ഷണങ്ങളാൽ മുന്നോട്ടു കൊണ്ടുപോവാൻ തന്നെയാകും ടിറ്റയുടെ തീരുമാനം.നവംബറിൽ ഉറുഗ്വെയുമായ് ലണ്ടനിൽ ഏറ്റുമുട്ടുമ്പോൾ ടീമിൽ പുതു മുഖങ്ങളെ  പ്രതീക്ഷിക്കാം.യുവേഫ നാഷൻസ് ലീഗുള്ളതിനാൽ യൂറോപ്യൻമാരെ ലഭിക്കാത്ത സാഹചര്യത്തിൽ കാമറൂണുമായി ഒരു സൗഹൃദ മൽസരം കൂടി നവംബറിൽ നടത്താനുള്ള ശ്രമത്തിലാണ് സിബിഎഫ്.

By - Danish Javed Fenomeno

Vai Brazil🇧🇷🇧🇷🇧🇷💪💪💪

Saturday, October 13, 2018

സൗദിക്കെതിരെ ടാക്റ്റിക്കൽ പരീക്ഷണങ്ങളോടെ ടിറ്റെ 




ലോകകപ്പിൽ അഞ്ച് മൽസരങ്ങളിലും ഒരു ഗോൾ പോലും സ്കോർ ചെയ്യാനാവാതെ വിഷമിച്ച ജീസസിനെ ഫസ്റ്റ് ഇലവനിൽ ഇറക്കിയ ടിറ്റെ ലോകകപ്പ് യോഗ്യതാ റൗണ്ടുകളിൽ പരീക്ഷിച്ച ടീം ഫോർമേഷനിലായിരുന്നു സൗദിക്കെതിരെയുള്ള ആദ്യ ഇലവനെ സംയോജിപ്പിച്ചത്.
ലോകകപ്പിൽ നിന്നും തീർത്തും വിഭിന്നമായി നെയ്മർ ജീസസ് കൗട്ടീന്യോ  ത്രയത്തെ തന്നെ ഫ്രന്റ് ത്രീ അറ്റാക്കേഴ്സായി പരീക്ഷിക്കുകയായിരുന്നു കോച്ച്.
യോഗ്യതാ റൗണ്ടുകളിൽ കൗട്ടീന്യോയെ വലതു വിംഗിൽ ഉപയോഗിച്ച ടിറ്റെ ലോകകപ്പിൽ സെൻട്രൽ മിഡ്ഫീൽഡ് റോളായിരുന്നു ലിറ്റിൽ മജീഷ്യന് നൽകിയിരുന്നത്.ലോകകപ്പിൽ കൗട്ടീന്യോ നിർവഹിച്ച മിഡ്ഫീൽഡിലെ Rhytham maker റോളിലേക്ക് അഗുസ്തോയെ തന്നെ വീണ്ടും കൊണ്ടുവന്ന ടിറ്റയുടെ പ്ലാൻ ഉദ്ദേശിക്കുന്ന വിധത്തിൽ ഫലവത്തായിരുന്നില്ല.ക്രീയേറ്റീവിറ്റിയേക്കാൾ മധ്യനിരക്ക് കൂടുതൽ ഡിഫൻസ്സീവ് സ്റ്റബിലിറ്റിയും ഫിസികൽ പ്രസൻസും കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയായിരുന്നു ടിറ്റെ കൗട്ടീന്യോയെ വലതു വിംഗിലേക്ക് മാറ്റി അഗുസ്റ്റോയെയും ഫ്രെഡിനെയും കാസെമീറോക്ക് മുന്നിലായി മിഡ്ഫീൽഡിൽ ഒരുമിച്ച് ആദ്യ ഇലവനിൽ ഇറക്കിയത്. യോഗ്യതാ മൽസരങ്ങളിൽ ബ്രസീലിന്റെ തുടർ വിജയങ്ങൾക്ക് കാരണമായ വിജയകരമായി നടപ്പിലിക്കിയ ഈ ടാക്റ്റിക്കൽ സിസ്റ്റം പക്ഷേ ഇന്നലെത്ത മൽസരത്തിൽ തനതായ ബ്രസീലിയൻ ഫുട്‌ബോളിന്റെ ക്രിയേറ്റീവ് നീക്കങ്ങളിൽ യാതൊരു വിധ ടെമ്പോയോ റിതമോ നൽകാൻ കഴിഞ്ഞിരുന്നില്ല.
മാത്രമല്ല ബ്രസീലിന്റെ മാന്ത്രിക ജോഡിയായ നെയ്മർ - കൗട്ടീന്യോ സഖ്യത്തിന് നീക്കങ്ങൾ ക്രിയേറ്റ് ചെയ്തെടുക്കാനും ഈ ഫോർമേഷൻ അനുവദിച്ചിരുന്നില്ല.കൗട്ടീന്യോയെ മധ്യനിരയിൽ ഉപയോഗിക്കുമ്പോഴാണ് നെയ്മർ കൗട്ടീന്യോ സഖ്യം കൂടുതൽ അപകടകാരികളായി മാറുന്നത്.ബാഴ്സ മിഡ്ഫീൽഡർക്ക് കൂടുതൽ സ്പേസ് ലഭിക്കുന്നതും നെയ്മറുമൊത്ത് ഇടതു സൈഡിൽ നിന്നും മിഡ്ഫീൽഡിലേക്ക് കട്ട് ചെയ്തു കളിക്കുമ്പോഴാണ്.

മൽസരത്തിന്റെ തുടക്കത്തിൽ തന്നെ കൗട്ടീന്യോയായിരുന്നു സൗദി ഡിഫൻസിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത് വലതു സൈഡിൽ നിന്നും കൗട്ടീന്യോ നൽകിയ പാസ്സ് ഗോളി മാത്രം മുന്നിൽ നിൽക്കെ നെയ്മറുടെ ക്ലോസ് റേഞ്ച് ഷോട്ട് സൗദി ഗോളി അവിശ്വസനീയമാം വിധം കുത്തിയകറ്റിയിരുന്നു.സെലസാവോയുടെ അറ്റാക്കിംഗ് ന്യൂക്ലിയസായ നെയ്മർ - കൗട്ടീന്യോ ലെഫ്റ്റിലും റൈറ്റിലുമായി രണ്ടറ്റത്ത് വേർതിരിഞ്ഞതോടെ ബ്രസീലിന്റെ താളാത്മകമായ ഫുട്‌ബോൾ നഷ്ടപ്പെട്ടിരുന്നു. അഗുസ്തോ നെയ്മർ സഖ്യം ചില മുന്നേറ്റങ്ങൾ ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും അതെല്ലാം യഥേഷ്ടം ജീസസും അഗുസറ്റോയും തുലച്ചു കളയുകയായിരുന്നു.അഗുസ്റ്റോ കളിച്ച റോളിലാണ് കൗട്ടീന്യോ ഇന്നലെ കളിച്ചിരുന്നെങ്കിൽ മൽസരഫലത്തിലും ടീമിന്റെ മൊത്തത്തിൽ ഉള്ള അറ്റാക്കിംഗ് ഫ്ലൂയിഡിറ്റിയിലും ടെമ്പോയിലും കാതലായ മാറ്റങ്ങൾ കണ്ടേനെ , സുന്ദരമായ ജോഗാ ബോണിറ്റോയുടെ മാസ്മരിക നീക്കങ്ങളാൽ സമ്പന്നമായേനെ ഇന്നലത്തെ മൽസരം.
വിംഗ്ബാക്കുകളായ സാൻഡ്രോയും ഫാബീന്യോയും തങ്ങളുടെ ഫ്ലാങ്കുകളിൽ തുറന്നു കിട്ടിയ സ്പേസുകൾ മുതലാക്കാതെ പോയതും മുന്നേറ്റനിരയെ കാര്യമായി ബാധിച്ചു. ഇരുവരും ഡിഫൻസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിച്ചത്.

നെയ്മർ ഒരുക്കി കൊടുത്ത രണ്ട് സുവർണ അവസരങ്ങൾ നഷ്ടപ്പെടുത്തിയ മാഞ്ചസ്റ്റർ സിറ്റിയുടെ യുവ സ്ട്രൈകർ പക്ഷേ തന്റെ നിമിഷങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. ആദ്യ പകുതിക്ക് മുമ്പ് മാസ്സീവ് റണ്ണിംഗിൽ നെയ്മറുടെ  ബുദ്ധീപരമായ പാസ്സിലൂടെ സെറ്റ് അപ്പ് ചെയ്തു നൽകിയ വൺ ഓൺ വൺ സ്വിറ്റേഷൻ മനോഹരമായ തന്നെ വലയിലെത്തിക്കുകയായിരുന്നു ജീസസ്.
ലോകകപ്പിലെ അഞ്ച് മൽസരങ്ങളിൽ താരമനുഭവിച്ച ഗോൾ ദാരിദ്ര്യത്തിന് സിറ്റി സ്ട്രൈകർ അന്ത്യം കുറിച്ചു.ജീസസ് സെലസാവോ കരിയറിൽ സ്വന്തമാക്കുന്ന പന്ത്രണ്ടാം ഗോളായിരുന്നത്.

മിഡ്ഫീൽഡിലെ ക്രിയേറ്റീവിറ്റി ഇല്ലായ്മയും ബാലൻസില്ലായ്മയും  സെലസാവോ അറ്റാക്കിനെ നന്നായി ബാധിക്കുന്നത് മനസ്സിലാകിയ ടിറ്റെ രണ്ടാം പകുതിയിൽ മോശം പ്രകടനം കാഴ്ചവെച്ച ഫ്രെഡിനെ പിൻവലിച്ചു  ലുകാസ് മൗറയെ വലതു വിംഗിലേക്കും കൗട്ടീന്യോയെ മധ്യനിരയിലേക്കും മാറ്റി കളിപ്പിചു ഫോർമേഷൻ സിസ്റ്റം തന്നെ മാറ്റിയത് ബ്രസീലിന്റെ ആക്രമണങ്ങളിൽ കാര്യമായ പുരോഗതി വരുത്തി.നെയ്മർ കൂടുതൽ അപകടകരമായി കാണപ്പെട്ടതും ഈ നേരങ്ങളിലായിരുന്നു. അതായത് രണ്ടാം പകുതിയുടെ തുടക്കം മുതൽ കൗട്ടീന്യോ സബ് ചെയ്യപ്പെടും വരെയുള്ള നേരം.തുടർന്ന് നെയ്മർ രണ്ടു തവണയാണ് സൗദി ഡിഫൻസിനെ കീറി മുറിച്ചു അളന്നു നൽകിയ ത്രൂ പാസിലൂടെ ഗോളിയുമായി ലുകാസ് മൗറക്ക് വൺ ഓൺ വൺ സ്വിറ്റേഷൻ ഒരുക്കി കൊടുത്തത്.പക്ഷേ രണ്ടു അവസരങ്ങളിലും ഗോളി ഒവൈസിയെ മറികടക്കാൻ ടോട്ടൻഹാം താരത്തിന് കഴിഞ്ഞില്ല.മാത്രമല്ല നെയ്മറുടെ പാസ്സിൽ ടോട്ടൻഹാം വിംഗറെ ബോക്സിൽ പിറകിൽ നിന്നും സൗദി ഡിഫൻസ് ചവിട്ടി വീഴ്ത്തിയതിന് ലഭിക്കേണ്ട അർഹമായ പെനാൽറ്റിയും റഫറി കാനറികൾക്ക് നിഷേധിച്ചതും ബോക്സിന് വെളിയിൽ നിന്നും ലഭിച്ച രണ്ട് ഫ്രീകിക്കുകൾ നെയ്മറിന് ലക്ഷ്യം കാണാതെ പോയതും മൽസരഫലത്തെ കാര്യമായി ബാധിച്ചു.
അവസാന മിനിറ്റിൽ ലഭിച്ച നെയ്മറുടെ കോർണറിൽ തല വെച്ചാണ് അലക്‌സ് സാൻഡ്രോ തന്റെ കന്നി സെലസാവോ ഗോളിലൂടെ ബ്രസീലിന്റെ ലീഡുയർത്തിയത്.
ലാസ്റ്റ് ഇരുപത് മിനിറ്റുകളിൽ കൗട്ടീന്യോയെ കയറ്റി ആർതറിനെ ഇറക്കിയതിനേക്കാൾ അഗുസ്തോയെ കയറ്റി ആർതറിനെ കളത്തിലിറക്കുകയായിരുന്നു ടിറ്റെ ചെയ്യേണ്ടിയിരുന്നത്.ഇത് വഴി ആർതർ - കൗട്ടീന്യോ സഖ്യത്തെ മിഡ്ഫീൽഡിൽ ഒരുമിച്ച് കളിപ്പിക്കാനുമുള്ള അവസരം ലഭിച്ചേനെ.ക്രിയേറ്ററുടെ റോളിൽ അഗുസ്തോ അവസരത്തിനൊത്തുയരാതെ പോയപ്പോൾ ഫാബീന്യോയും ഫ്രെഡും തീർത്തും നിരാശപ്പെടുത്തി.
ബാക്ക് ലൈനിൽ മാർകിനോസിന്റെ ഇടപെടലുകൾ എടുത്തു പറയേണ്ടതാണ്. 

ആർതറിനെ തുടക്കം മുതൽ ടിറ്റെ അഗുസ്തോക്ക് പകരം കളിപ്പിച്ചിരുന്നെങ്കിൽ മിഡ്ഫീൽഡിൽ ക്രിയേറ്റീവിറ്റിയും ബാലൻസിംഗും കൈവരിച്ചേനെ.പരിപൂർണ്ണ സ്ട്രൈകർ അല്ലാത്തതു കൊണ്ടാവാം ഫിർമീന്യോയെ ജീസസിന് പകരമായി ടിറ്റെ കളിപ്പിക്കാത്തത്.അർജന്റീനക്കെതിരെ ഫിർമീന്യോയെയും ആർതറിനെയും ആദ്യ ഇലവനിൽ കളിപ്പിക്കണമെന്നതാണ് എന്റെ ആഗ്രഹം.

നെയ്മർ ഇരട്ട അസിസ്റ്റോടെ തന്റെ അസിസ്റ്റ് സമ്പാദ്യം നാൽപ്പതായി ഉയർത്തിയെങ്കിലും ഗോളടിക്കാനാവാതെ പോയത് നിരാശപ്പെടുത്തി.ബ്രസീലിന് വേണ്ടി കളത്തിലിറങ്ങിയ കഴിഞ്ഞ പതിമൂന്ന് മൽസരങ്ങളിൽ നിന്നായി പതിമൂന്ന് ഗോളുകളും ഏഴ് അസിസ്റ്റും നേടിയ നെയ്മർക്ക് ബ്രസീലിയൻ ജെഴ്സിയിൽ മൊത്തം ഗോൾ പങ്കാളിത്തം (ഗോൾ59+അസിസ്റ്റ്40) 99 ആയി. 

അർജന്റീനക്കതിരെ ടിറ്റെ ഡിഫൻസീവ് സ്റ്റബിലിറ്റിയും മധ്യനിരയിൽ ഫിസികൽ പ്രസൻസുമുള്ള ഒരു ഫോർമേഷനാണ് ആഗ്രഹിക്കുന്നതെങ്കിൽ സൗദിക്കെതിരെ കളിച്ച ടീമിൽ നിന്നും കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല.കൗട്ടീന്യോ ഫ്രന്റ് ത്രീ യിൽ റൈറ്റ് വിംഗിൽ തന്നെ തുടരും.മറിച്ച് മിഡ്ഫീൽഡിൽ കൂടുതൽ ക്രിയേറ്റീവിറ്റിയും താളാത്മകവുമുള്ള ഒരു ഇലവനെയാണ് ടിറ്റെ അർജന്റീനക്കെതിരെ ഇറക്കുന്നതെങ്കിൽ സൗദിക്കെതിരെ കളിച്ച ടീമിൽ നിന്നും കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കും.കൗട്ടീന്യോ സെൻട്രൽ മിഡ്ഫീൽഡിൽ ക്രിയേറ്ററുടെ റോളിൽ തിരിച്ചെത്തും , ഫ്രെഡിനോ അഗുസ്തോക്കോ പകരം ആർതറും ആദ്യ ഇലവനിൽ കളിച്ചേക്കുമെന്നുറപ്പ്.
ആർതർ - കൗട്ടീന്യോ- നെയ്മർ സഖ്യത്തെ ആദ്യ ഇലവനിൽ ടിറ്റെ പരീക്ഷിക്കുമോയെന്ന് കാത്തിരുന്നു കാണാം.



By - Danish Javed Fenomeno

Vai Brazi

Thursday, October 11, 2018

മെസൊപ്പൊട്ടാമിയൻ ഫുട്ബോളിന്റെ ധീര നായകൻ - യൂനിസ് മെഹമൂദ്





ഉരുക്കിനാൽ തീർത്ത മനോധൈര്യമുള്ള ഹൃദയവുമായി പന്തു തട്ടിയവൻ, പരിശീലിക്കാൻ ഒരു സെന്റ് ഭൂമി പോലുമില്ലാതെ
യുദ്ധഭൂമിയായ ബാബിലോണിയയെ മുന്നിൽ നിന്നും നയിച്ച പടത്തലവൻ,
ഇറാനും സൗദിയും ജപ്പാനും കൊറിയയും മാറി മാറി നിലയുറപ്പിച്ചിരുന്ന ഏഷ്യൻ ഫുട്‌ബോളിന്റെ സിംഹാസനത്തിലേക്ക് ഇറാഖിനെ അവരോധിച്ച ധീരനായ നായകൻ, സാമ്രാജ്യത്വ ശക്തികളുടെ കടന്നുകയറ്റത്തെയും കൊലവിളിയെയും നിഷ്പ്രഭമാക്കി അതിജീവനത്തിന്റെ മൂർത്തീഭാവം കായിക ലോകത്തിന് കാണിച്ചു കൊടുത്ത പോരാട്ടവീര്യമുള്ള മെസപ്പൊട്ടോമിയൻ ഫുട്‌ബോളിന്റെ ചക്രവർത്തി പദം അലങ്കരിച്ചവൻ , 
വിശേഷണങ്ങൾക്കതീതമാണ് യൂനിസ് മെഹമൂദ് എന്ന ഇറാഖി ഫുട്‌ബോൾ ഇതിഹാസം.

യൂനിസ് മെഹ്മൂദിനെ പോലെ ഒരു ടീം നായകനെ ഫുട്‌ബോൾ ലോകം 2007 ന് മുമ്പോ ശേഷമോ കണ്ടിട്ടുണ്ടാകില്ല.
യുദ്ധകെടുതിയിൽ കഷ്ടപ്പെട്ട്  പരിശീലിക്കാൻ ഭൂമിയില്ലാതെ തട്ടിക്കൂട്ടിയ ഒരു ടീമും വച്ച് തെല്ലും പരിചയസമ്പത്തോ പരിശീലനമോ ഇല്ലാതെ വന്ന ഇറാഖിന് ഏഷ്യാ കപ്പ് നേടികൊടുത്ത ക്യാപ്റ്റൻ.
2007 ഏഷ്യാ കപ്പിൽ ഏഷ്യൻ കരുത്തരായ കൊറിയെയും ആദ്യമായി ഒരു ടൂർണമെന്റ് ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന് കീഴിൽ കളിക്കാനിറങ്ങുന്ന  കാഹിലിന്റെയും ഹാരി ക്യൂവലിന്റെയും ഓസ്‌ട്രേലിയെയും  വമ്പൻമാരായ യാസിർ അൽഖത്താനിയുടെ സൗദിയെ ഫൈനലിലും മെഹ്മൂദിൻന്റെ ഏക ഗോളിന് തോൽപ്പിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ എനിക്ക് വിശ്വാസിക്കാൻ കഴിഞ്ഞിരുന്നില്ല.
ഇറാഖ് ചരിത്രത്തിലാദ്യമായി ഏഷ്യ കപ്പ് കിരീടമണിഞ്ഞെന്ന്.ഫൈനൽ കണ്ടിരിക്കുന്ന ഞാൻ ഉറപ്പിച്ചിരുന്നു നകാമുറയുടെ ജപ്പാനെ തകർത്തു വന്ന സൗദി എളുപ്പത്തിൽ രണ്ടോ മൂന്നോ ഗോളുകൾക്ക് ജയിച്ചു കയറുമെന്ന്.പക്ഷേ യൂനിസിന്റെ ലീഡർഷിപ്പിനും ചങ്കുറപ്പിനും സ്കോറിംഗ് മികവിനും മുന്നിൽ സൗദിക്ക് അടിയറവ് വെക്കേണ്ടി വന്നു.ജക്കാർത്തയിൽ നടന്ന വാശിയേറിയ ഫൈനൽ മൽസരം ഒരിക്കലും മറക്കാൻ കഴിയാത്ത എക്കാലത്തെയും മികച്ച മൽസരങ്ങളിലൊന്ന് എനിക്ക് സമ്മാനിച്ച ബാഗ്ദാദിന്റെ ധീരപുത്രനായ അതുല്ല്യ പ്രതിഭ യൂനിസ് മെഹമൂദിന്റേ നേതൃത്വത്തിലുള്ള ഇറാഖിന്റെ ഏഷ്യാ കപ്പ് വിജയം ഫുട്‌ബോൾ ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവമായാണ് വിശേഷിപ്പിക്കുന്നത്.

ഫുട്‌ബോൾ പരിശീലിക്കാൻ സ്വന്തം രാജ്യത്ത് ഒരടി മണ്ണ് പോലും തങ്ങൾക്ക് ലഭിക്കാതെ പോയ കാലത്ത് നേടിയ
ഇറാഖിന്റെ അൽഭുത വിജയത്തിന് പിന്നിലും കോച്ചിന്റെ രൂപത്തിൽ ഒരു ബ്രസീൽ ടച്ച് ഉണ്ടായിരുന്നു.ജോർവൻ വിയേരയെന്ന ബ്രസീലുകാരൻ ആയിരുന്നു ഇറാഖി കോച്ച്. ഫൈനലിലെ രണ്ട് ടീമിന്റെയും പരിശീലകർ ബ്രസീലുകാർ ആയിരുന്നു.ഹെലിയോ എന്ന ബ്രസീലിയൻ ആയിരുന്നു സൗദി കോച്ച്.

2007 ലെ ഏഷ്യാ കപ്പ് കിരീട വർഷത്തിൽ ടൂർണമെന്റ് താരമായ യൂനിസ് മഹ്മൂദ് ബലോൺ ഡി ഓർ മുപ്പത് അംഗ ലിസ്റ്റിൽ ഇടം പിടിച്ചത് ഇന്നും ഒരു അപൂർവ നേട്ടമായി നിലനിൽക്കുന്നു.ബലോൺ ഡി ഓർ ഷോർട്ട് ലിസ്റ്റിൽ ഇടം പിടിച ആദ്യ ഏഷ്യൻ താരമാണ് മെഹമൂദ്, അതും ഇറാഖി നാഷണൽ ടീമിനും അറേബ്യൻ  ക്ലബുകളിലും കളിച്ചിട്ടാണ് ഇറാഖ് നായകൻ ഈ നേട്ടം കൈവരിച്ചെതെന്ന് ഓർക്കണം.ഏഷ്യാ കപ്പ് ഇറാഖിനെ കിരീടത്തിലേക്ക് നയിച്ച മികവ് തന്നെയായിരുന്നു താരത്ത ബലോൺ ഡി ഓർ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിസ്ഥാനമായത്.

സാമ്രാജ്യത്വ ശക്തികളുടെ സ്വാർത്ഥ താൽപര്യങ്ങളാൽ യുദ്ധക്കെടുതിയിൽ അകപ്പെട്ടു തകർന്നു പോയ തന്റെ രാജ്യത്തെ ഫുട്ബോൾ സംസ്കാരം  തിരിച്ചു കൊണ്ടുവരികയായിരുന്ന യൂനിസ് അതും ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും വലിയ അട്ടിമറിയിലൂടെ, ഏഷ്യാകപ്പ് വിജയം കൊണ്ട് മാത്രമല്ല ഇറാഖി ഫുട്‌ബോളിനെ യൂനിസ് കൈപിടിച്ച്  ഉയർത്തിയത് 2004 ലെ ഏതൻസ് ഒളിമ്പിക് ഫുട്‌ബോളിൽ ടീമിനെ നാലാം സ്ഥാനത്തെത്തിച്ചത് യൂനിസ് എന്ന പത്താം നമ്പറുകാരനായിരുന്നു.
ബാബിലോണിയൻ ഫുട്‌ബോൾ അവരുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫിഫ റാങ്ക് കരസ്ഥമാക്കിയതും യൂനിസ് മെഹമൂദിന്റെ കാലത്തായിരുന്നു.2007 ഏഷ്യാ കപ്പ് വരെ സയ്യിദ്‌ ഒവൈറാനും അലീ കരീമിയും മെഹ്ദാവികിയയും നകാതെയും അൽജബറും എന്റെ ഇഷ്ടപ്പെട്ട ഏഷ്യൻ ഫുട്‌ബോൾ താരങ്ങളായിരുന്നു പക്ഷേ  2007 ഏഷ്യാ കപ്പിലെ യൂനിസിന്റെ അൽഭുത പ്രകടനവും നായക മികവും കൊണ്ട് ഇവരുടെയെല്ലാം മുകളിലായാണ് യൂനിസ് മെഹ്മൂദ് എന്റെ മനസ്സിൽ ഇടംപിടിച്ചത്.

ഫുട്‌ബോളിന്റെ സ്വർഗഭൂമിയായ ബ്രസീൽ  ഇറാഖി ഫുട്‌ബോളിന് എന്നും താങ്ങായും കരുത്തായും സഹായകമായും നിലകൊണ്ടിരുന്നു.ഇറാഖിന്റെ ഗോൾഡൻ ഫുട്‌ബോൾ കാലഘട്ടമായി കണക്കാക്കുന്ന എൺപതുകളിൽ ചരിത്രത്തിൽ  ആദ്യമായി ഇറാഖിന് ലോകകപ്പിന് യോഗ്യത നേടികൊടുത്തത് ഒരു ബ്രസീൽ ഇതിഹാസ താരമായിരുന്നു.1950കളിൽ ബാഴ്സലോണ ക്ലബിന്റെ ഇതിഹാസമായിരുന്ന  എവാരിസ്റ്റോ ഡി മാസിഡോ.( പിൽക്കാലത്ത് കൊറിന്ത്യൻസിനെയും ഫ്ലുമിനെൻസിനെയും തുടങ്ങിയ നിരവധി ബ്രസീൽ ക്ലബുകളെയും ബ്രസീൽ നാഷണൽ ടീമിനെയും പരിശീലിപ്പിച്ച് കൊണ്ട് കോച്ചിംഗിലും പ്രാഗൽഭ്യം തെളിയിച്ച ഫുട്‌ബോൾ ബിംബം).
1986 ലോകകപ്പിലായിരുന്നു ഇറാഖ് ലോകകപ്പിൽ അരങ്ങേറ്റം കുറച്ചത്.ഇറാഖി ഫുട്‌ബോളിലെ പെലെയെന്ന് അറിയപ്പെടുന്ന അഹമ്മദ് റാദിയെന്ന സൂപ്പർ താരമായിരുന്നു ലോകകപ്പിൽ ഇറാഖിന്റെ ഒരേയൊരു ഗോളും സ്കോർ ചെയ്തത്.കാലത്തിന്റേ തനിയാവർത്തനം എന്ന പോലെ നീണ്ട 21 വർഷങ്ങൾക്ക് ശേഷം ഇറാഖി ഫുട്‌ബോൾ തങ്ങളുടെ അടുത്ത സുവർണനേട്ടം  2007ലെ ഏഷ്യാ കപ്പിന്റെ രൂപത്തിൽ സ്വന്തമാക്കുമ്പോഴും ടീമിന്റെ പരിശീലകൻ ജോർവൻ വിയേരയെന്ന ബ്രസീലുകാരനായിരുന്നു . ഇറാഖി ഫുട്‌ബോളിന്റെ ചരിത്രതാളുകളിൽ എഴുതപ്പെട്ട ബ്രസീലിയൻ നാമങ്ങളാണ് എവാരിസ്റ്റോയും ജോർവൻ വിയേരയും.
ബ്രസീൽ ഫുട്‌ബോൾ ഇതിഹാസമായ സീകോയും ഇറാഖിനെ പരിശീലിപ്പിച്ചിരുന്നു.
അഹമദ് റാദിയും യൂനിസ് മെഹമൂദും യുദ്ധകലുഷിതമായ  രണ്ട് കാലഘട്ടങ്ങളിൽ പ്രതികൂലസാഹചര്യങ്ങളെയെല്ലം തച്ചുടച്ച് തങ്ങളുടെ രാജ്യത്തെ ഫുട്‌ബോൾ സംസ്കാരത്തെ സുവർണ നേട്ടങ്ങളിലേക്ക് നയിച്ച ഇതിഹാസ നായകൻമാരാണ്.

ഏത് യുദ്ധത്തിനോ സാമ്രാജ്യത്വ ശക്തികൾക്കോ തീവ്രവാദികൾക്കോ പട്ടിണിക്കോ ദാരിദ്ര്യത്തിനോ തകർക്കാൻ കഴിയുകയില്ല കാൽപ്പന്തുകളിയെ, അതിനു നമ്മുടെ മുന്നിലുള്ള ഉദാത്തമായ ഉദാഹരണമാണ് ഇറാഖി ഫുട്‌ബോൾ. ഇറാഖ് എന്ന രാജ്യത്തിന്റെ ഏറ്റവും മോശം കാലഘട്ടത്തിലായിരുന്നു അവരുടെ ഫുട്‌ബോൾ ടീമിന്റെ 2007 ഏഷ്യാ കപ്പ് വിജയവും 2004ലെ ഒളിമ്പിക്സ് നാലാം സ്ഥാന നേട്ടവും അവരുടെ ഏറ്റവും മികച്ച ഫിഫാ റാങ്ക്(37) നേട്ടവും എന്നോർക്കുമ്പോഴാണ് ഇറാഖി ഫുട്‌ബോൾ ഏഷ്യൻ ഫുട്‌ബോളിലെ ഏറ്റവുമധികം ഫുട്‌ബോൾ ടാലന്റുകളുടെ വളക്കൂറുള്ള മണ്ണാണെന്ന് മനസ്സിലാവുക.
മാനവസംസ്കാരം ഉടലെടുത്ത യൂഫ്രട്ടീസ്- ടൈഗ്രീസ് തീരങ്ങളിൽ ഭൂവിഭവ സമ്പത്ത് കൊണ്ട് ദൈവം കനിഞ്ഞനുഗ്രഹിച്ച ഭൂമികയായ യുദ്ധകറയാൽ പുകയുന്ന മനോഹരമായ ബാഗ്ദാദിന്റെ മടിത്തട്ടിൽ നിന്നും പന്തു തട്ടാൻ ഇനിയും പിറവിയെടുക്കട്ടെ നിരവധി യൂനിസ് മെഹമൂദ്മാർ...😍
================================

ഇന്ന് സൗദി അറേബ്യൻ മണ്ണിൽ മെഹ്മൂദിൻന്റെ പിൻമുറക്കാർ അർജന്റീനയെ നേരിടുകയാണ്.
കുവൈത്ത് - ഇറാഖ് യുദ്ധത്തോടെ  കർബല ഇർബിൽ ബസ്റ തുടങ്ങിയ ഇറാഖി സിറ്റികളിൽ
മൽസരങ്ങൾ നടത്തുന്നതിന് ഫിഫ നൽകിയ മുപ്പതോളം വർഷത്തെ വിലക്ക് കഴിഞ്ഞ വർഷം നീക്കിയിരുന്നു. ബസ്റയിൽ സൗദിയുമായി ഇക്കഴിഞ്ഞ ഫെബ്രൂവരിയിൽ നടത്തിയ സൗഹൃദ മൽസരത്തിൽ ഇറാഖ് നാല് ഗോളിന് സൗദീയെ അട്ടിമറിച്ചിരുന്നു.മൽസരശേഷം
മനുഷ്യരാശിയുടെ ഏറ്റവും പുരാതന നഗരമായ ബാഗ്ദാദിൽ ഒരു ലക്ഷം പേരെ ഉൾക്കൊള്ളിക്കാൻ കപ്പാസിറ്റിയൂള്ള ഫുട്‌ബോൾ സ്റ്റേഡിയം തങ്ങൾ നിർമിച്ചു നൽകുമെന്ന് സൗദി വാഗ്ദാനം ചെയ്തിട്ടുണ്ട്.എന്നാൽ യുദ്ധകെടുതിയിൽ ബുദ്ധിമുട്ടുന്ന ബാഗ്ദാദിൽ ഫുട്‌ബോൾ മൽസരം നടത്തുന്നതിന് ഫിഫ വിലക്ക് നേരിടുന്ന ഇറാഖിന് ഏറെ ആശ്വാസകരമാണ് സൗദിയുടെ ഈ പ്രഖ്യാപനം.റിയാദിൽ അർജന്റീനയുമായി ഇന്ന് ഏറ്റുമുട്ടുമ്പോൾ ഇറാഖിൽ നിന്നും ഒരു അട്ടിമറിയൊന്നും പ്രതീക്ഷിക്കുന്നില്ല.പക്ഷേ പാരമ്പരഗതമായി അവരുടെ രക്തത്തിൽ അലിഞ്ഞു ചെർന്ന മെസ്സപ്പൊട്ടോമിയൻ പോരാട്ട വീര്യം പുറത്തെടുത്തു ഒരു സമനിലയെങ്കിലും സ്വന്തമാക്കാനായാൽ ഇറാഖികൾക്കത് വിജയതുല്ല്യമായിരിക്കുമത്.

Danish Javed Fenomeno