Wednesday, April 28, 2021

വിട പാപ ബൂബ ദിയോപ്

 




ലിസറാസുവിനെ മറികടന്ന് എൽഹാജി ദിയൂഫിന്റെ കുതിപ്പ് , ദിയൂഫിനെ തടയാൻ സാക്ഷാൽ മാർസെൽ ദെസെയ്ലിയുടെ വിഫല ശ്രമം.പക്ഷേ ദിയൂഫ് ബോക്സിലേക്ക് വലക്ക് കീഴിലെ കരുത്തനായ ബാർത്തേസിന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിൽ ആ ഉയരക്കാരൻ മധ്യനിരതാരത്തിന് കിറുകൃത്യമായി ക്രോസ് നൽകുന്നു, ദിയൂഫിനെ സമാന്തരമായി മിഡ്ഫീൽഡിൽ നിന്നും ഓടിയെത്തിയ  ആറടി അഞ്ച് ഇഞ്ച് ഉയരക്കാരനായ പത്തൊൻപതാം നമ്പർ താരം ദിയൂഫിന്റെ ക്രോസ് ദ്യോർക്കേഫിനെയും ഇമ്മാനുവൽ പെറ്റിയെയും മറികടന്ന് വലയിലേക്ക് കണക്റ്റ് ചെയ്യുന്നു.എന്നാൽ മൈക്രോ സെക്കന്റുകൾക്കുള്ളിലെ ബാർത്തേസിന്റെ കൃത്യമായ റിഫ്ലക്സ് സേവ് ബോൾ തടുത്തെങ്കിലും വീണ്ടും റീബൗണ്ടിൽ വീണുകിടക്കുന്ന ആ പത്തൊമ്പതാം നമ്പറുകാരന്റെ കാലിൽ തന്നെ ബോൾ കിട്ടുന്നു. നിലത്ത് കിടന്ന് കൊണ്ട് ഞൊടിയിടയിൽ തൊടുത്ത ഷോട്ട് വലയിൽ ചുംബിക്കുമ്പോൾ അതൊരു ചരിത്രമായിരുന്നു..! സെനഗൽ എന്ന രാഷ്ട്രത്തിനെ ഫുട്‌ബോൾ ഭൂപടത്തിൽ അടയാളപ്പെടുത്തിയ ചരിത്രം..! ആ ചരിത്രത്തിന് തുടക്കം കുറിച്ച പത്തൊമ്പതാം നമ്പറുകാരാനാകട്ടെ പാപാ ബൂബ ദിയോപ് ഇന്ന് വിടപറഞ്ഞിരിക്കുന്നു..! 18 വർഷം കഴിഞ്ഞുവെങ്കിലും ഇന്നലെ കണ്ട് കഴിഞ്ഞ പോലെ തോന്നുന്ന ആ ചരിത്ര മൽസരത്തിന്റെ വിജയശിൽപ്പിയായ ദിയോപ്..! ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് ഉദ്ഘാടന ഗോളിന്റെ ഉടമയായ ദിയോപ്...! 2002 ലോകകപ്പിൽ ലോകചാമ്പ്യൻസ് ആയി വന്ന ഫ്രാൻസിനെ അട്ടിമറിച്ച് ആദ്യ റൗണ്ടിൽ പുറത്താക്കിയ ഗോളിന്റെ ഉടമയായ പ്രിയപ്പെട്ട ബൂബ ദിയോപ് മോട്ടോർ നൂറോൺ രോഗത്തിന് കീഴടങ്ങി വിടവാങ്ങി..! 


Rest in peace Legend 

Gud by #Diop

You will never be forgotten 

You Lives in our Memories forever❤️

നെയ്മർ -എംബാപ്പ Divine duo

 




തെണ്ണൂറകളുടെ അവസാനത്തിലും രണ്ടായിരങ്ങളിലും യുവൻറസിൽ ഒരു പതിറ്റാണ്ടോളം അറ്റാക്കിംഗ് ഇരട്ടകളായി വാഴ്ന്ന അലസാന്ദ്രോ ഡെൽപീറോ - ഡേവിഡ് ട്രെസെഗ്വെ കൂട്ടുക്കെട്ട് പോലെ , ആഴ്സനലിന്റെ ചരിത്രമെഴുതിയ ഗോൾഡൻ ഇരട്ടകളായ തിയറി ഹെൻറി - ഡെനിസ് ബെർകാമ്പ് സഖ്യം പോലെ , ലിവർപൂളിനെ ഉന്നതങ്ങളിലേക്ക് നയിച്ച എഴുപതുകളിലെ കെന്നി ഡാൽഗ്ലിഷ് - ഇയാൻ റഷ് സ്ട്രൈക്കിംഗ് ദ്വയങ്ങളെ പോലെ ,  ബാഴ്സലോണ ക്ലബിന് മേൽവിലാസം ഉണ്ടാക്കി കൊടുത്ത മഹാമാന്ത്രികൻ റൊണാൾഡീന്യോ - സാമുവൽ എറ്റൂ ജോഡി പോലെ , റിയൽ മാഡ്രിഡിന്റെ ഹിസ്റ്ററി തീർത്ത പുസ്കാസ് - ഡിസ്റ്റെഫാനോ പോലെ

ഡച്ചിലും മിലാനിലും സുവർണ കാലം എഴുതി ചേർത്ത ഗുള്ളിറ്റ് - വാൻ ബാസ്റ്റൻ സഖ്യം പോലെ ,  കഴിഞ്ഞ മൂന്നു വർഷമായി യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ ചരിത്രം സൃഷ്ടിക്കാൻ  മറ്റൊരു അതുല്ല്യമായ അറ്റാക്കിംഗ് ജോഡി കൂടി വളർന്നു കൊണ്ടിരിക്കുകയാണ് പാരീസിൽ, കൃത്യമായ ഒരേ മൈന്റ്സെറ്റോടെ അപാരമായ ഒത്തിണക്കത്തോടെ നിസ്വാർത്ഥതയുടെ പ്രതിരൂപങ്ങളായി കളിക്കുന്ന നെയ്മർ - എംബാപ്പെ അറ്റാക്കിംഗ് സഖ്യത്തിന്  ചരിത്രം തെല്ലുമില്ലാത്ത പാരീസ് സൈന്റ് ജർമന്റെ ചരിത്രം മാറ്റി കുറിച് പുതുചരിത്രം സൃഷ്ടിച്ചു നൽകാൻ കഴിഞ്ഞാൽ മുകളിൽ പ്രതിപാദിച്ച അറ്റാക്കിംഗ് ജോഡികളുടെ ഇടയിലേക്ക് ഈ പാരീസ് ജോഡിയും  ഉയർത്തപ്പെടും എന്നത് തീർച്ച.


ഇന്നലെ യുസിഎൽ രാത്രിയിൽ വലിച്ചു നീട്ടിയ നട്ട്മെഗിലൂടെ ഇസ്താംബൂൾ താരത്തെ കബളിപ്പിച്ചു മുന്നേറി ട്രേഡ്മാർക്ക് കർവി ഷോട്ടിലൂടെ ആദ്യ ഗോളടിച്ച നെയ്മർ സുന്ദരമായ ഫിനിഷിങോടെ നെയ്മർ തന്റെ ഇരട്ടഗോൾ നേട്ടം സ്വന്തമാക്കിയ ശേഷം നെയ്മറെ തന്നെ ഇസ്താംബൂൾ ഗോൾകീപ്പർ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി സ്കോർ ചെയ്തു ഹാട്രിക് അടിക്കാൻ ഉള്ള സുവർണ അവസരം ഉണ്ടായിട്ടും ആ പെനാൽറ്റി നിസ്വാർത്ഥതയോടെ തന്റെ പ്രിയ സുഹൃത്തായ എംബാപ്പെക്ക് നൽകുകയായിരുന്നു നെയ്മർ.പിന്നീട് രണ്ടാം പകുതിയിൽ ഹാട്രിക് തികച്ച് നെയ്മറും ഇരട്ടഗോൾ നേട്ടത്തോടെ എംബാപ്പയും മിന്നി തിളങ്ങിയപ്പോൾ പിഎസ്ജി വൻ ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യൻസായി പ്രീക്വാർട്ടറിൽ ഇടംപിടിച്ചു.ഇവിടെയാണ് നെയ്മർ-എംബാപ്പെ സഖ്യത്തിന്റെ  നിസ്വാർത്ഥതയും ഒത്തിണക്കവും വ്യക്തമാവുക.


യുസിഎല്ലിൽ ബഹിഷ്‌കരിച്ച പിഎസ്ജി ഇസ്താംബൂൾ ആദ്യ മൽസരത്തിനിടെ റഫറി ഒഫീഷ്യൽ വംശീയമായി അധിക്ഷേപിച്ച രണ്ടായിരങ്ങളിലെ കാമറൂൺ സ്ട്രൈക്കറും ഇസ്താംബൂൾ ക്ലബിന്റെ അസിസ്റ്റന്റ് കോച്ചുമായ പിയറി വെബോക്ക് ശക്തമായ പിന്തുണ നൽകാനും മെയിൻ റഫറിയോട് ഇക്കാര്യം ചോദ്യം ചെയ്യാനും മുന്നിൽ നിന്ന് തങ്ങൾ മാച്ച് ബഹിഷ്‌കരിക്കുകയാണെന്നും ഉറക്കെ പറഞ്ഞു കളി നിർത്തി കയറിപ്പോയി ഫുട്‌ബോൾ ലോകത്തിന്റെ കൈയ്യടി നേടിയ നെയ്മർ - എംബാപ്പെ സഖ്യം കളത്തിൽ മാത്രമല്ല ഒരേ മൈന്റ്സെറ്റോടെ കളിക്കുന്നത് ഫുട്‌ബോളിന്  പുറത്തും ഒരേ മൈന്റ്സെറ്റ് ആണ് ഇരുവർക്കും എന്ന് മെനിയാന്നത്തെ സംഭവം തെളിയിക്കുന്നു.


തങ്ങളുടെ കരാറുകൾ പുതുക്കി പാരീസ് സൈൻ് ജർമന് യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ ഹിസ്റ്ററിയിൽ ഒരു സ്ഥാനം സൃഷ്ടിച്ചു നൽകാൻ ഇരുവർക്കും കഴിയട്ടെ എന്നാഗ്രഹിക്കുന്നു..


Danish Javed Fenomeno

Gud by Pablito ..വിട പാബ്ലിറ്റോ...

 





കാൽപ്പന്തുകളിയുടെ ഏറ്റവും സൗന്ദര്യാത്മക ശൈലിയായി അറിയപ്പെടുന്ന ബ്രസീലിയൻ ജോഗാ ബോണിറ്റോ അതിൻറെ പരിപൂർണ്ണതയിൽ വിസ്മയങ്ങൾ തീർത്തത് ടെലി സന്റാനയുടെ 1982 ലോകകപ്പിലെ ഡ്രീം സെലസാവോ ടീമിലൂടെ ആയിരുന്നു.സീകോ, സോക്രട്ടീസ്, ഫാൽകാവോ ,ഏഡർ ,ജൂനിയർ, സെറസോ തുടങ്ങിയ ഇതിഹാസതാരങ്ങൾ അടങ്ങിയ സ്വർഗത്തിലെ ഫുട്‌ബോൾ ഇലവനെ പോലെ ബ്രസീലിന്റെ സ്വപ്ന സംഘം അതുവരെ ലോകകപ്പ് ചരിത്രം കണ്ടിട്ടില്ലാത്ത ഏകപക്ഷീയമായ ഡൊമിനേഷനിലൂടെ 1982 ലോകകപ്പ് ബ്രസീൽ സ്വന്തമാക്കുമെന്ന് ലോക മാധ്യമങ്ങൾ പ്രവചിക്കപ്പെടുന്നു.എല്ലാ പ്രവചനങ്ങളും അക്ഷരാർത്ഥത്തിൽ ശരി വെക്കും വിധമായിരുന്നു അതി മനോഹരമായ കാൽപ്പന്തുകളിയിലൂടെ സന്റാനയുടെ പിള്ളേരുടെ സ്വപ്ന കുതിപ്പ്.


മൽസരത്തിൽ ഫൗൾ ചെയ്തു ജയിക്കുന്നതിനേക്കാൾ അന്തസ്സ് ഫൗൾ ചെയ്യാതെ തോൽക്കുന്നതാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ചരിത്രത്തിലെ ഏക ഫുട്‌ബോൾ പരിശീലകനായ സന്റാന ജോഗാ ബോണിറ്റോയുടെ വശ്യ മനോഹാരിത കൊണ്ട് സ്പെയിനിൽ ഭൂമിയെ ഹരം കൊള്ളിച്ചപ്പോൾ അഞ്ച് മൽസരങ്ങളിൽ പതിനഞ്ചു ഗോളുകളടിച്ചു കൂട്ടി സീകോയും സോക്രട്ടീസും ഫൽകാവോയും സ്വർഗത്തിലെ ഗാനഗന്ധർവ്വൻമാരെ പോലെ കാൽപ്പന്തു കൊണ്ട് സംഗീത പേമാരി തീർത്തു കൊണ്ട് കുതിക്കുമ്പോൾ വില്ലനായി അയാൾ കടന്നു വരികയാണ്.ലോകകപ്പ് സെമിയിൽ കടക്കാൻ വെറും ഒരു സമനില മാത്രം മതിയായിരുന്ന സന്റാനയുടെ സ്വപ്ന സംഘത്തിന്റെ കണക്കുക്കൂട്ടലുകൾ തെറ്റിച്ച് ടോണീന്യോ സെറസോയെന്ന അതികായകനായ റോമൻ പ്ലേമേക്കറുടെ മൈനസ് പാസ് പിടിച്ചെടുത്തു കൊണ്ട് ആ അപ്രതീക്ഷിത വില്ലൻ ഫുട്‌ബോൾ രാജാക്കൻമാരുടെ വലയിൽ ഹാട്രിക് നിറക്കുമ്പോൾ അതൊരു ചരിത്ര ദുരന്തമായി മാറുകയായിരുന്നു.1950 ൽ ബ്രസീലിനെ ഉറുഗ്വേ അട്ടിമറിച്ച മറകാനാസോ ദുരന്തത്തിന് ശേഷം ഫുട്‌ബോൾ ലോകം കണ്ട ഏറ്റവും വലിയ അട്ടിമറി ആയി ബ്രസീൽ × ഇറ്റലി ലോകകപ്പ് ക്വാർട്ടർ മൽസരം രേഖപ്പെടുത്തി.

പിന്നീട് ഉള്ള നോക്കൗട്ട് മൽസരങ്ങളിൽ ആ വില്ലന്റെ ചിറകിലേറി കുതിച്ച ഇറ്റാലിയൻ പടയോട്ടം ഫിഫ ലോകകപ്പ് എന്ന 24 കാരറ്റ് സ്വർണത്തിൽ അസൂറികൾ മുത്തമിട്ട ശേഷമായിരുന്നു അവസാനിച്ചത്.


2020ലും ബ്രസീലിൽ ജീവിച്ചിരിപ്പുള്ള എൺപതുകളുടെ യുവത്വങ്ങളും കൗമാരങ്ങളും മധ്യവയസ്‌ക്കരും  ഇന്നും 1982 ലോകകപ്പ് ബ്രസീൽ നേടിയിട്ടില്ല എന്ന് വിശ്വസിക്കാൻ തയ്യാറാകാത്തവരാണ്.ഒരു ജനതയെ ഒര തലമുറയെ സൗന്ദര്യാത്മക ഫുട്‌ബോൾ ശൈലിയായ ജോഗാ ബോണിറ്റോയെ പ്രണയിച്ച ലോകമെമ്പാടും ഉള്ള ഫുട്‌ബോൾ ആരാധകരെ കരയിപ്പിച്ച ആ വില്ലന്റെ പേരാണ് പൗളോ റോസി അഥവാ പാബ്ലിറ്റോ..! 


സന്റാനയുടെ വിഖ്യാതമായ ബ്രസീലിനെ അട്ടിമറിച്ച പ്രിയപ്പെട്ട പാബ്ലിറ്റോ ഇന്ന് വിടപറഞ്ഞിരിക്കുന്നു..!


ദിനോ സോഫ് എന്ന കാവൽ മാലാഖയുടെ വലക്കു മുന്നിൽ ഗെയ്റ്റാനോ സ്ക്റിയ എന്ന അനശ്വര പ്രതിഭയും ഇതിഹാസങ്ങളായ കൊളവാട്ടിയും ബെർഗോമിയും ക്ലോഡിയോ ജെന്റിലെയും അന്റോണിയോ കാബ്രീനിയും സൃഷ്ടിച്ച ഫുട്‌ബോൾ ചരിത്രത്തിലെ എകാലത്തെയും മികച്ച ഡിഫൻസീവ് വൻമതിലിന് മുന്നിൽ നിന്നും അഴിച്ചു വിട്ട ഒറ്റയാൾ പട്ടാളമായി കുതിച്ചു എതിരാളികളിൽ നാശം വിതച്ച് ഫൈനലിലും സെമിയിലും ക്വാർട്ടറിലും ഗോളുകളടിച്ചു കൂട്ടി ലോകകപ്പ് ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും ഫിഫ ലോകകപ്പും ഫ്രഞ്ച് മാഗസിൻ ബലോൺ ഡി ഓറും ഒരേ വർഷം നേടിയ ചരിത്രത്തിലെ ഏക താരകമായ പൗളോ റോസി ഇനി ഓർമ്മ..!


ക്രിസ്ത്യൻ വിയേരിക്കും റോബർട്ടോ ബാജിയോക്കുമൊപ്പം ഒൻപത് ഗോളുകളടിച്ചു ഇറ്റാലിയൻ ലോകകപ്പ് റെക്കോർഡ് പങ്കിടുന്ന പൗളോ റോസിയെ കുറിച്ച് ഇറ്റലിക്കാർ പറയുന്ന ഒരു ചൊല്ല് ഉണ്ട്..


" സീകോയുടെ ബ്രസീലിനെ , 

മറഡോണയുടെ അർജൻീനയെ ,

പ്ലാറ്റിനിയുടെ ഫ്രാൻസിനെ ,

റുമനിഗെയുടെ ജർമനിയെ , 

ലോകകപ്പ് മൽസരങ്ങളിൽ വിജയ ഗോളുകളടിച്ചു തോൽപ്പിച്ചവൻ..! 

ഒരേയൊരു പാബ്ലിറ്റോ...! " ❤️


# Danish Javed Fenomeno


Good by Legend 

You lives in our memories

#GOAT #Pablito #Rip

റൂണി - ഗുഡ് ബൈ ഫ്രം ഫുട്‌ബോൾ

 




2004 പോർച്ചുഗീസ് യൂറോ കപ്പ് , 

ഇഎസ്പിഎൻ - സ്റ്റാർ സ്പോർട്സ് ചാനൽ , രാത്രി 9.30 , 12.30 മൽസര സമയം ,

ജൂൺ മാസം കോരിച്ചൊരിയുന്ന മഴക്കാലം 


ഡേവിഡ് ജെയിംസ് ഗാരി നെവിലെ ആഷ്ലി കോൾ സ്റ്റീവൻ ജെറാർഡ് ജോൺ ടെറി ലെഡ്ലി കിംഗ് സോൾ കാംപെൽ ഡേവിഡ് ബെക്കാം ഫ്രാങ്ക് ലാംപാർഡ് മൈക്കൽ ഓവൻ ജോ കോൾ ഓവൻ ഹാർഗ്രീവ്സ്,  1 മുതൽ 11 ജേഴ്‌സി നമ്പർ വരെ സൂപ്പർ താരങ്ങൾ സ്വന്തമായുള്ള ഇംഗ്ലീഷ് നിരയിലേക്ക് 18 വയസുകാരനായ ഒൻപതാം നമ്പറുകാരന്റെ അരങ്ങേറ്റം.

കരുത്തനായ ഗോൾകീപ്പർ സ്റ്റീൽ, യാകിൻ സഹോദരൻമാരായ മുറാദും ഹകനും, അലകസാണ്ടർ ഫ്രെയിയും അടങ്ങുന്ന ശക്തരായ സ്വിറ്റ്സർലൻഡ് ടീമിനെതിരെ ഇരട്ട ഗോൾ , പഴയ സ്ലാവൻ ഫുട്‌ബോൾ പാര്യമ്പരത്തിന്റെ പൈതൃകവുമായി എത്തുന്ന ഡേവേർ സുകറിന്റെ പിൻമുറക്കാരായ ഡാരിയോ സിമിച്ചിന്റെയും ജോസഫ് സിമുനിച്ചിന്റെയും റോബർട്ട് - നികോ കോവാക് സഹോദരൻമാരുടെ, ദാദോ പ്രസോയുടെയും ഒലിച്ചിന്റെയും ഡാരിയോ സർനയുടെയും ക്രൊയേഷ്യക്കെതിരെ ഇരട്ട ഗോൾ, മൂന്ന് കളികളിൽ നാല് ഗോളടിച്ച് ആ പതിനെട്ടുകാരൻ ചൂടൻ പയ്യൻ യൂറോപ്യൻ ഫുട്‌ബോൾ ലോകത്ത് ചർച്ചാ വിഷയം ആയ പോർച്ചുഗീസ് യൂറോ കപ്പ് നേരം ,  ഒന്നും നോക്കിയില്ല സർ അലക്‌സ് ഫെർഗൂസൻ നേരെ പോയി വിഖ്യാതമായ മാഞ്ചസ്റ്റർ ജെഴ്സി തന്നെ തയ്പ്പിച്ചു നൽകി ആ പയ്യന്.പിന്നീട് ഒന്നര പതിറ്റാണ്ടോളം കാലം വൊഡാഫോൺ , എയ്ഗ്, എഓൺ ,ഷെവർലേ മാഞ്ചസ്റ്റർ ജെഴ്സികളിൽ ഗോളുകളടിച്ചു കൂട്ടി സാക്ഷാൽ സർ ബോബി ചാൾട്ടന്റെ എക്കാലത്തെയും ക്ലബ് ഗ്രൈറ്റസറ്റ് ഗോൾ സ്കോറർ എന്ന റെക്കോർഡ് തകർത്തു കഴിഞ്ഞു ലോക ഫുട്‌ബോളിലെ യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലെ തന്റെ സ്ഥാനം തങ്കലിപികളിൽ എഴുതി ചേർത്ത് കൊണ്ട് രണ്ട് വർഷങ്ങൾക്ക് ഇപ്പുറം  വെയ്ൻ മാർക്ക് റൂണി ഇന്ന് ഫുട്‌ബോളിനോട് വിരമിക്കുമ്പോൾ ഓർമ്മകളിൽ ചൂടൻ സ്വഭാവമുള്ള ലിസ്ബണിലേ ആ പഴയ പതിനെട്ട്കാരന്റ ഈ മുഖവും ഗോൾ സെലിബ്രേഷനും മാത്രം.


റൊണാൾഡോ പ്രതിഭാസത്തിന്റെ കടുത്ത ആരാധകനായ റൂണി 2002 ലോകകപ്പ് ഫൈനൽ മൽസരങ്ങൾ എല്ലാം താരം അറ്റെൻഡ് ചെയ്യാൻ കാരണം റൊണാൾഡോ ആയിരുന്നത്രെ.തൻെ റോൾ മോഡലായി റൂണി കാണുന്നതും റൊണാൾഡോയെ ആണ്.


Good by Wayne Rooney 

#legend ❤️

Brazil's Talisman in each World cup

 




ലോക ഫുട്‌ബോളിലെ ഏതൊരു ഫുട്‌ബോൾ ടീമിലും ടാളിസ്മാൻ എന്നൊരു റോൾ ഉണ്ട്. ആ താരത്തെ ചുറ്റിപ്പറ്റി ആയിരിക്കും പ്രസ്തുത ടീമിന്റെ അറ്റാക്കിംഗ് ഫോർമേഷൻ സിസ്റ്റം പരിശീലകർ രൂപപ്പെടുത്തുക.

ബ്രസീലിന്റെ ലോകകപ്പ് ചരിത്രം എടുത്ത് നോക്കിയാൽ തന്നെ ടാളിസ്മാൻ റോൾ ഏതെല്ലാം താരങ്ങൾക്ക് ആയിരുന്നു എന്ന് നമുക്കൊന്ന് പരിശോധിക്കാം.


1938 ഇറ്റാലിയൻ ലോകകപ്പ് - ലിയോണിഡാസ് 

1938 ഇറ്റാലിയിൽ നടന്ന മൂന്നാം ലോകകപ്പിൽ ബ്രസീലിൻ്റെ ടാളിസ്മാൻ റബ്ബർ മാൻ എന്ന വിളിപ്പേരുള്ള ഇതിഹാസ സ്ട്രൈക്കർ ലിയോണിഡാസായിരുന്നു.സ്ട്രൈക്കർ ആയ ലിയോണിഡാസ് എട്ട് ഗോളുകളടിച്ചു ബ്രസീലിയൻ ടീമിനെ ഇറ്റാലിയൻ ലോകകപ്പിൽ കിരീടത്തിലേക്ക് കൈപിടിച്ച് ഉയർത്തുമ്പോൾ സെമിയിൽ ഇറ്റലിയുമായുള്ള മൽസരത്തിന് മുമ്പ് ഇറ്റാലിയൻ ഏകാധിപതി മുസോളിനിയുടെ ലിയോണിഡാസിനെ കളിപ്പിക്കരുതെന്ന ഭിഷണിക്ക് വഴങ്ങി ബ്രസീൽ കോച്ച് ലിയോണിഡാസിനെ മനപ്പൂർവ്വം ഇറ്റലിക്കെതിരെ സെമിയിൽ കളിപ്പിച്ചില്ല അതുകൊണ്ട് ബ്രസീൽ തോറ്റു.

Result -  തന്റെ റോൾ ഗോൾഡൻ ബോൾ+ഗോൾഡൻ ബൂട്ട് നേടി ഭംഗിയായി വിജയകരമായി ലിയോണിഡാസ് പൂർത്തിയാക്കി.ആദ്യമായി ബ്രസീൽ ലോകകപ്പ് ഉയർത്തുമെന്ന് എല്ലാവരും ഉറപ്പിച്ച ലോകകപ്പ് എഡിഷനിൽ പക്ഷേ മൂന്നാം സ്ഥാനം നേടാനായിരുന്നു വിധി.


1950 ബ്രസീൽ ലോകകപ്പ് - സീസീന്യോ 

1950 ലോകകപ്പ് കിരീടം ഉറപ്പിച്ച അജയ്യരായ സംഘമായിരുന്നു പ്ലേമേക്കർ സീസീന്യോയുടെ നേതൃത്വത്തിൽ ടൂർണമെന്റിൽ പന്തു തട്ടിയത്.സീസീന്യോക്ക് പുറമേ ഇതിഹാസ താരങ്ങളായ അഡ്മീർ ചീകോ ജെയർ തുടങ്ങിയ മുന്നേറ്റനിര താരങ്ങൾ എല്ലാം കൂടി 23 ഗോളുകളടിച്ചു കൂട്ടി അത് തെളിയിച്ചതുമാണ്.ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളൊന്നായി അറിയപ്പെടുന്ന സീസീന്യോയുടെ 1950 ലെ സ്വപ്ന സംഘം മറകാനാസോ ദുരന്തത്തിന്റെ ഇരകളായവരാണ്.

Result - സീസീന്യോക്ക് ഫൈനലിൽ തിളങ്ങാൻ കഴിയാതെ ഉറുഗ്വായോട് ചരിത്രത്തിലേ ഏറ്റവും വലിയ അട്ടിമറി തോൽവി (മറകാനാസോ) വഴങ്ങിയെങ്കിലും ടീമിന്റെ ടാളിസ്മാൻ റോളിൽ ടൂർണമെന്റ് മികച്ച താരത്തിനുള്ള അവാർഡ്(ഇന്നത്തെ ഗോൾഡൻ ബോൾ) നേടി തന്റെ റോൾ വിജയകരമായി സീസീന്യോ പൂർത്തിയാക്കി.


1954 - ജുലീന്യോ 

Result - ക്വാർട്ടറിൽ പുസ്കാസ് കോകീസ് എന്നിവരടങ്ങിയ മാജികൽ മംഗ്യാർ ഹംഗറിയോട് തോറ്റ് പുറത്തായി. പക്ഷേ ബ്രസീൽ ടീം മെയിൻ മാൻ റോളിൽ  ടൂർണമെന്റ് താരമാവുമെന്ന് കരുതപ്പെട്ട ജുലീന്യോ നിരാശപ്പെടുത്തി.പക്ഷെ മൂന്ന് ഗോളടിച്ചു.


1958 -  ദിദി & പെലെ

Result - ടൂർണമെന്റ് തുടങ്ങും മുമ്പും ടൂർണമെന്റ് തുടങ്ങി പകുതി വരെയും ബ്രസീലിൻെ മെയിൻ മാൻ(ബെസ്റ്റ് പ്ലെയർ) ദിദി ആയിരുന്നു. ദിദിയെ ചുറ്റിപ്പറ്റി ഉള്ള നീക്കങ്ങളിലൂടെ കളിച്ച ബ്രസീൽ ടീം ക്വാർട്ടറോടെ മാറി മറിയുകയായിരുന്നു. ഗ്രൂപ്പ് ഘട്ട മൽസരങ്ങളിൽ കളിക്കാതെ ഇരുന്ന പതിനേഴ്കാരൻ പെലെ ക്വാർട്ടറിൽ കളിച്ചതോടെ ടീമിന്റെ മെയിൻ മാർ റോൾ നോക്കൗട്ട് സ്റ്റേജുകളിൽ പെലെ ഏറ്റെടുക്കുകയായിരുന്നു.ടൂർണമെന്റ് മികച്ച താരം(ഗോൾഡൻ ബോൾ) എന്ന അവാർഡ് നേടിയത് ദിദി ആണെങ്കിലും ഗ്രൂപ്പ് റൗണ്ടൂകളിൽ പെലെ കളത്തിൽ ഇറങ്ങിയിരുന്നെങ്കിൽ ആ അവാർഡ് ഈസിയായി പെലെ സ്വന്തമാക്കിയേനെ.


1962 - ഗരിഞ്ച

1962 ലോകകപ്പ് പെലെയുടെ ആയിരിക്കും എന്ന് പ്രതീക്ഷിച്ച ഫുട്‌ബോൾ ലോകത്തിന് മുമ്പിൽ ആദ്യ കളിയിൽ തന്നെ ആറ് മെക്സിക്കൻ താരങ്ങളെ കബളിപ്പിച്ച് ഒരു മാസ്മരിക സോളോ ഗോളും ഗോൾ അസിസ്റ്റും നേടിയ ശേഷം അതിക്രൂരമായി ഫൗൾ വിധേയമായി  പരിക്കേറ്റ് ടൂർണമെന്റ് തന്നെ നഷ്ടപ്പെട്ട പെലെക്ക് Successer ആയി ഗരിഞ്ച team main man role ഏറ്റെടുകുകയായിരുന്നു.അതിസുന്ദരമായി ഗരിഞ്ച ടീമിനെ നയിച്ചു കപ്പ് സ്വന്തമാക്കി.നാല് ഗോളുകളും നാല് അസിസ്റ്റും സ്വന്തമാക്കി ഗോൾഡൻ ബോൾ + ഗോൾഡൻ ബൂട്ട് നേടി.


1966 - പെലെ

വീണ്ടും അതിക്രൂരമായി ഫൗളുകൾ പെലെയെ വേട്ടയാടി. രണ്ടാം.മൽസരത്തിൽ പരിക്കേറ്റു പെലെ പുറത്തേക്ക് ബ്രസീൽ ആദ്യ റൗണ്ടിൽ പുറത്ത്.


1970 - പെലെ 

തന്റെ പ്രൈം ടൈമിൽ 62 n 66 ലോകകപ്പ് പരിക്ക് കാരണം നഷ്ടപ്പെട്ടതിന്റെ ഖേദം പ്ലേമേക്കറുടെ റോളിൽ പെലെ തകർത്താടി തീർത്ത ലോകകപ്പ്.നാല് ഗോളും ഏഴ് അസിസ്റ്റുമായി പെലെ ഗോൾഡൻ ബോൾ നേട്ടത്തോടെ ബ്രസീലിന്റെ സ്വപ്ന സംഘത്തെ ഹാട്രിക് ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ചു.


1974 - റിവലീന്യോ

70ലെ പെലെയുടെ റിട്ടയർമെന്റോടേ ടീമിന്റെ മെയിൻ മാൻ ടോസ്റ്റാവോ ആയിരുന്നെങ്കിലും 73ൽ കൊറിന്ത്യൻസ് ക്രൂസെയ്റോ മൽസരത്തിനിടെ സംഭവിച്ച എതിർ താരത്തിൽ നിന്നേറ്റ ടോസ്റ്റാവോയുടെ കണ്ണിലേക്കുള്ള ചവിട്ട് ടോസ്റ്റാവോയുടെ കരിയർ അവസാനിപ്പിച്ചു.27 ആം വയസ്സിൽ തന്റെ കരിയറിലെ പീക്ക് ഫോമിൽ നിൽക്കെ 1973ൽ ടോസ്റ്റാവോ വിരമിച്ചു. ശേഷം റിവലീന്യോ പത്താം നമ്പർ ജെഴ്സി അണിഞ്ഞു.74ൽ റിവലീന്യോക്ക് കാര്യമായ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.ക്രൈഫിന്റെ ഡച്ചീന് മുന്നിൽ സെമിയിൽ വീണു. 


1978 - ഡിറസു

78ൽ ടീമിന്റെ മെയിൻ മാൻ റോളിൽ അടുത്ത പെലെ എന്ന് വിളിക്കപ്പെട്ട സീകോയെ കണ്ടവരായിരുന്നു ലോക മാധ്യമങ്ങൾ.പക്ഷേ സീകോക്ക് അവസരങ്ങൾ കോച്ച് കുറച്ചതോടെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഡിറസു ലോകകപ്പിൽ ബ്രസീൽ ടീമിന്റെ മെയിൻ മാൻ റോളിലേക്ക് വന്നു.78 ലോകകപ്പിൽ ഒരു തോൽവി പോലും അറിയാതെ കുതിച്ച ബ്രസീൽ അർജന്റീനയുടെ ഒത്തുകളി കാരണം കൊണ്ട് മാത്രം ആയിരുന്നു പുറത്തായത്.ടൂർണമെന്റ് മികച്ച താരത്തിനുള്ള സിൽവർ ബോൾ പുരസ്‌കാരം ഡിറസു നേടി.


1982 - സീകോ

സന്റാനയുടെ ഡ്രീം ടീം മെയിൻ മാൻ സീകോ നാല് ഗോളോടെയും നാല് അസിസ്റ്റോടെയും ടൂർണമെന്റ് ടോപ് സ്കോറർക്കും മികച്ച താരത്തിനുള്ള അവാർഡുകളിലേക്ക് കുതിച്ചു കൊണ്ടിരിക്കെ ക്വാർട്ടറിലെ  ഇറ്റലിയുമായുള്ള അട്ടിമറി നടന്നില്ലായിരുന്നെങ്കിൽ ആ ലോകകപ്പ് സീകോയുടെത് മാത്രം ആയേനെ. 


1986 - കരേക 

സീകോ പരിക്കേറ്റു  റിസർവ് ബെഞ്ചിൽ ആയതോടെ കരേക്ക ആയിരുന്നു ടീമിന്റെ മെയിൻ മാൻ.5 ഗോളോടെ കരേക്ക ടൂർണമെന്റ് ഗോൾഡൻ ബോൾ ഗോൾഡൻ ബൂട്ടിലേക്ക് കുതിക്കവേ ക്വാർട്ടറിൽ അൺഫിറ്റ് സീകോയുടെ  പെനാൽറ്റി മിസ് വന്നു.ഫ്രാൻസിനോട് ഷൂട്ടൗട്ടിൽ തോറ്റു പുറത്ത്.


1990- കരേക

24കാരൻ റൊമാരിയോ മെയിൻ മാൻ ആകുമെന്ന് കരുതപ്പെട്ടു.പക്ഷേ പരിക്ക് വില്ലൻ.കരേക മുള്ളർ കൂട്ടുകെട്ട് മൽസരഫലങ്ങൾ നിർണയിച്ചു.പക്ഷേ നിർണായക ഘട്ടത്തിൽ ഇരുവരും പരാജയമായി.


1994 - റൊമാരിയോ 

ടീമിന്റെ മെയിൻ മാൻ..അഞ്ച് ഗോളോടെ മൂന്ന് അസിസ്റ്റോടെ ഗോൾഡൻ ബോളോടെ ടീമിനെ മുന്നിൽ നിന്നും നയിച്ചു.നാലാം ലോക കിരീടം.തനിക്ക് ലഭിച്ച പെനാൽറ്റി റായിക്ക് കൊടുത്തില്ലായിരുന്നെങ്കിൽ ഗോൾഡൻ ബൂട്ടും റൊമാരിയോയുടെ പേരിൽ ആയേനെ.


1998- റൊണാൾഡോ 

മെയിൻ മാൻ റോൾ ഭംഗിയായി നിർവ്വഹിച്ചു. നാല് ഗോൾ നാല് അസിസ്റ്റോടെ ഗോൾഡൻ ബോൾ.ഫുഡ് പോയിസൻ ഏറ്റ് അപസ്മാരം വന്ന് ഫൈനലിൽ അബോധാവസ്ഥയിൽ ആയതോടെ ടീം തോറ്റു.ടീമിന്റെ അതീവ നിർണായക ഘടകമായ മെയിൻ മാൻ റോണോ പോയതോടെ ബ്രസീൽ സമാനതകളില്ലാതെ ദുർബലമായി ഫൈനലിൽ തകർന്നടിഞ്ഞു.അവിശ്വസനീയതോടെ ആണ് ഞാൻ ആ കളി കണ്ട് തീർത്തത്


2002 - റൊണാൾഡോ

മുന്ന് വർഷത്ത മേജർ ലെഗ് ഇഞ്ചുറീസ് കഴിഞ്ഞു എട്ട് ഗോളോടെ ഒരു അസിസ്റ്റോടെ ടീമിനെ കിരീടത്തിലേക്ക് നയിച്ചു.ചരിത്രത്തിൽ ഏറ്റവുമധികം ഫിഫ കാസ്ട്രോൾ വേൾഡ് കപ്പ് ഇൻഡിവിഡ്യൽ പെർഫോമൻസ് ഇൻഡക്സ് പോയിന്റ് നേടിയ താരം.10 ൽ 9.87 പോയിന്റ് ആണ് റോണോ നേടിയത്‌.രണ്ടാമത് മറഡോണ86 ആണ് 9.80 , പെലെ70  9.79 , റൊമാരിയോ94 9.79..  എന്നിങ്ങനെ ആണ്.


2006 - റൊണാൾഡീന്യോ 

ടീമിന്റെ മെയിൻ മാൻ ഡീന്യോയുടെ പീക്ക് സമയത്തെ ലോകകപ്പ്. ജർമൻ ലോകകപ്പിൽ ഗോൾഡൻ ബോൾ റൊണാൾഡീന്യോ നേടുമെന്ന് 200 ശതമാനം ഉറപ്പിച്ചിരുന്നു അന്ന് ഫുട്‌ബോൾ ലോകം.പക്ഷേ Failed..


2010 - കകാ

കകയുടെ സുവർണ കാലഘട്ടത്തിലേക്ക് കുതിക്കുന്ന സമയം പക്ഷേ ലോകകപ്പിന് മുമ്പുള്ള പരിക്ക് വില്ലനാകുന്നു.പരിക്കേറ്റു കളിച്ചിട്ടും മെയിൻ മാൻ റോളിൽ നാല് അസിസ്റ്റോടെ ടീമിനെ പ്രചോദിപ്പിച്ചു ക്വാർട്ടറിൽ എത്തിച്ചെങ്കിലും മെലോയുടെ സെൽഫ് ഗോളിൽ വീണു.


2014 - നെയ്മർ 

2018 - നെയ്മർ 


ഇ ലിസ്റ്റിൽ മെയിൻ മാൻ റോളിൽ വിജയിച്ചവർ ലിയോണിഡാസ് 1938 , സീസീന്യോ 1950 , ദിദ & പെലെ1958 , ഗരിഞ്ച1962 , പെലെ1970 , റൊമാരിയോ1994 , റൊണാൾഡോ1998 ,റൊണാൾഡോ 2002 ..


അടുത്തത് 2022 ലോകകപ്പ് ആണ്..

Will neymar can crack 22?

പരിക്കും പരിശീലകരുമായുള്ള ഉടക്കും ഇല്ലായിരുന്നു എങ്കിൽ റൊമാരിയോ നാല് ലോകകപ്പ് ഉയർത്തിയേനെ?

 






First Row - ഇടത് നിന്നും വലത്തോട്ട് 

ടഫറേൽ റികാർഡോ റോച്ച , മൗറോ,റികാർഡോ ഗോമസ്(ക്യാപ്റ്റൻ) , ജോർജീന്യോ, ബ്രാങ്കോ 

2nd Row - റൊമാരിയോ, അലെമാവോ,കരേകാ,ദുംഗ ,വാൾഡോ.


1990 ഇറ്റാലിയൻ ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജിൽ സ്കോട്ടിഷിനെതിരെ ഇറങ്ങിയ ഫസ്റ്റ് ഇലവനാണ് . റൊമാരിയോക്ക് പകരക്കാരനായി ഇറങ്ങിയ മുള്ളർ നേടിയ ഏക ഗോളിൽ സെലസാവോ മൽസരം വിജയിച്ചു.


ഇ മൽസരത്തിന്റെ പ്രത്യേകത എന്തെന്നാൽ 1994 ലോകകപ്പിനെ മാറ്റി നിർത്തിയാൽ റൊമാരിയോ തന്റെ നീണ്ട ബ്രസീൽ കരിയറിൽ കളിച്ച ഏക ലോകകപ്പ് മൽസരം ആണിത്.1990 ലോകകപ്പിലെ സൂപ്പർ താരമായി മാറുമെന്ന് ഫുട്‌ബോൾ ലോകം കരുതപ്പെട്ട 24 കാരൻ റൊമാരിയോക്ക് പരിക്ക് വില്ലനായതോടെ ഒരു മൽസരം മാത്രം ആണ് 90 ലോകകപ്പിൽ കളിക്കാൻ കഴിഞ്ഞത്.1998ൽ അച്ചടക്ക ലംഘനത്തിന്റെ പേരിൽ കോച്ച് മരിയോ സഗാലോയുമായുള്ള പ്രശ്നങ്ങൾ കാരണം സഗാലോ 98 ലോകകപ്പ് സ്ക്വാഡിൽ എടുക്കാതിരുന്നപ്പോൾ റൊമാരിയോയെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ വീണ്ടും സ്കോളരിയുടെ 2002 ലോകകപ്പ് സ്ക്വാഡിൽ നിന്നും തഴയപ്പെട്ടു.


ഇനി ഒന്ന് ഓർത്തു നോക്കുക റൊമാരിയോയുടെ കരിയറിലെ ദൗർഭാഗ്യത്തെ കുറിച്ച് ,


 1990 ലോകകപ്പിൽ റൊമാരിയോയെ പരിക്ക് അലട്ടിയില്ലായിരുന്നു എങ്കിൽ ബ്രസീലിന്റെ ആക്രമണനിര വേറെ ലേവൽ ആയേനെ റൊമാരിയോ- കരേക്കാ -മുള്ളർ-ബെബറ്റോ ഈ സഖ്യത്തിന്റെ മികവിൽ ഈസിയായി ആ കപ്പ് ബ്രസീൽ നേടിയേനെ.


1998 ലോകകപ്പിൽ സഗാലോ റൊമാരിയോയെ എടുത്തിരുന്നു എങ്കിൽ റൊണോ - റൊമാരിയോ അവിശ്വസനീയമായ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫുട്‌ബോൾ ജോഡിയുടെ കംപ്ലീറ്റ് ഡൊമിനേഷനിൽ അനായാസേനെ ആ ലോകകപ്പ് നേടിയേനെ.കാരണം  1994 to 1998 വരെ റൊണോ - റൊമാരിയോ സഖ്യം ഒരുമിച്ച് കളിച്ചത് 19 മൽസരങ്ങളിൽ ആണ്.അതിൽ നോർവെയോട് മാത്രം ആണ് തോറ്റത്. ബാക്കി 18ലും വിജയമാണ്.ഇരുവരും ഒരുമിച്ച് ബ്രസീൽ ആക്രമണം നയിച്ചപ്പോൾ അടിച്ചു കൂട്ടിയത് 34 ഗോളുകളാണ് അതിൽ 19 എണ്ണം റൊമാരിയോയും 15 എണ്ണം റൊണാൾഡോയുടെയും വക ആയിരുന്നു.

1997 ഫിഫ കോൺഫെഡറേഷൻ കപ്പും 1997 കോപ്പ അമേരിക്കയും ഇരുവരുടെയും മികവിൽ അടിച്ചെടുത്തു.ഫിഫ കോൺഫെഡറേഷൻ കപ്പ് ഫൈനലിൽ ഇരുവരും ഹാട്രിക് അടിച്ചാണ് ബ്രസീലിന് കപ്പ് നേടികൊടുത്തത്. അതുകൊണ്ട് തന്നെ സഗാലോ 98ൽ റൊമാരിയോയെ സില്ലി പരിക്കിന്റെ പേരും പറഞ്ഞു വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ സെലസാവോയിൽ നിന്നും എക്സ്ക്ലൂഡ് ചെയ്തത് ബ്രസീലിന്റെ ലോകകപ്പ് ചരിത്രത്തിലെ വലിയ മിസ്റ്റേക്ക് ആയിരുന്നു.


1999 മുതൽ 2002 ലോകകപ്പ് യോഗ്യതാ റൗണ്ട് അവസാനം വരെ റൊണാൾഡോ പ്രതിഭാസം മൂന്നര വർഷത്തോളം പരിക്കേറ്റു കിടന്നപ്പോൾ ലോകകപ്പ് യോഗ്യതാ പോലും പ്രതിസന്ധിയിൽ ആയ ഫുട്‌ബോൾ രാജാക്കന്മാരുടെ അക്കാലത്തെ പരിശീലകരായ  ലക്സംബർഗോയും ലിയാവോയും സ്കോളരിയും റൊമാരിയോയെ തിരികെ വിളിച്ചിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഹാട്രിക് അടക്കം എട്ട് ഗോളുകൾ സ്കോർ ചെയ്തു റൊമാരിയോ ബ്രസീലിന് മെയിൻ മാൻ റൊണാൾഡോയുടെ അഭാവത്തിൽ പുതുജീവൻ പകർന്നു നൽകി ലോകകപ്പ് യോഗ്യതാ നേടുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു.നാല് #R (റൊണാൾഡോ റൊമാരിയോ റിവാൾഡോ റൊണാൾഡീന്യോ) നെയും ഉൾപ്പെടുത്തി ഉള്ള 2002ലോകകപ്പ് സെലസാവോ ഫസ്റ്റ് ഇലവനെ ആയിരിക്കും ലോകം കാണുക എന്ന് വീമ്പിളക്കിയ സ്കോളരി അവസാന നിമിഷം റൊമാരിയോയെ കൈയൊഴിഞ്ഞു.റൊമാരിയോയെ മോഹിപ്പിച്ച് ചതിച്ച സ്കോളരി ലൂയിസാവോയെയും എഡിൽസണെയും പോലുള്ള ശരാശരിക്കാരായ ഫോർവേഡ് താരങ്ങളെ സെലക്ട് ചെയുകയാണ് ചെയ്തത്.അന്ന് റൊമാരിയോ ടീമിൽ ഉണ്ടായിരുന്നു എങ്കിൽ ഒരുപാട് ഗോളുകൾ ജപ്പാൻ കൊറിയൻ ലോകകപ്പിൽ സ്കോർ ചെയ്തേനെ.


1990 , 1998 , 2002  ഈ ലോകകപ്പുകളിൽ കളിക്കാൻ റൊമാരിയോക്ക് കഴിഞ്ഞിരുന്നു എങ്കിൽ നാല് ലോകകപ്പ് റൊമാരിയോ കൈപ്പിടിയിൽ ഒതുക്കിയേനെ എന്ന് നിസംശയം കരുതാം.


# Danish Javed Fenomeno

സ്ലാട്ടൻ ഈസ് ബാക്ക്

 







2004 യൂറോ മൽസരങ്ങൾ നടക്കുന്നു...


കറ്റാനാസിയോ ഫുട്‌ബോൾ ശൈലിയുടെ തലതൊട്ടപ്പൻമാരായ ബുഫൺ നെസ്റ്റ ദെൽപീയറോ ടോട്ടി വിയേരി കന്നാവാരോ സംബ്രോട്ട പനൂച്ചി ഗട്ടൂസോ കമൊറാനേസി തുടങ്ങിയ അതികായകർ അടങ്ങുന്ന അതിശക്തമായ നിരയുമായി വരുന്ന ടൂർണമെന്റ് ഫേവറിറ്റ് അസൂറിപട , 


സ്കാൻഡിനേവിയൻ ഫുട്‌ബോളിന്റെ സൗന്ദര്യം തുളുമ്പുന്ന അപ്രവചനീയതയുമായി മൈക്കൽ ലോഡ്രപ്പിന്റെയും ബ്രയാൻ ലോഡ്രപ്പിന്റെയും പീറ്റർ ഷ്മൈക്കലിന്റെയും പിൻഗാമികളായ ജോൺ ദാൽ തൊമാസൺന്റെയും എബ്ബെ സാൻഡിന്റെയും തോമസ് സോറൺസണിന്റെയും റൊമദാലിന്റെയും ജോർജൻസണിന്റെയും ഡാനിഷ് പട , 


ഹ്രിസ്റ്റോ സ്റ്റോയികോവ് എന്ന ഇതിഹാസത്തിന്റെ തേരിലേറി അമേരിക്കൻ ലോകകപ്പ് സെമിയിൽ വരെ എത്തി ചരിത്രം സൃഷ്ടിച്ച ലെറ്റ്ച്കോവിന്റെയും സിർകോവിന്റെയും ഇവാനോവിന്റെയും കിരിയകോവിന്റെയും പിൻഗാമികളായ ബർബറ്റോവും പെട്രോവും ഉൾക്കൊള്ളുന്ന ബൾഗേറിയൻ പട , 


ഫുട്‌ബോൾ ദൈവം പെലയുടെ ബ്രസീലിനോട് മാത്രം തോറ്റു പോയി ലോകകപ്പ് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ഗുണ്ണാർ ഗ്രെനും നീൽസ് ലിഥോമും ഗുണ്ണാർ നോർദാലും കുർട്ട് ഹാമറിനും അടങ്ങുന്ന ഇതിഹാസ താരങ്ങൾ വിസ്മയങ്ങൾ തീർത്ത സ്വീഡിഷ് വസന്തം..!


റൊമാരിയോയുടെ ബ്രസീലിനോട് മാത്രം തോറ്റു പോയി അമേരിക്കൻ ലോകകപ്പ് നഷ്ടപ്പെട്ട മഹാരഥന്മരായ കെന്നത്ത് ആൻഡേഴ്‌സണും തൊമസ് ബ്രോംലിനും മാർട്ടിൻ ഡാലിനും  തോമസ് റാവെല്ലിയും വിസ്മയങ്ങൾ തീർത്ത സ്വീഡിഷ് വസന്തം..!


അതെ സ്വീഡിഷ് വസന്തം..! 


സ്വീഡനും ഡെൻമാർക്കും നോർവെയും ഉൾക്കൊള്ളുന്ന സ്കാൻഡിനേവിയൻ ഫുട്‌ബോളിന്റെ ചരിത്ര താളുകളിലെ വലിയൊരു ശതമാനം ഓഹരിയുടെ അവകാശികളും സ്കാൻഡിനേവിയൻ ഫുട്‌ബോൾ ചക്രവർത്തിമാരുമായ "യൂറോപിന്റെ മഞ്ഞപ്പട "എന്നറിയപ്പെടുന്ന സ്വീഡെൻ,  ഇറ്റലിയും ബൾഗേറിയയും ഡെൻമാർക്കുമടങ്ങുന്ന ഗ്രൂപ്പിൽ വന്നതോടെ അക്ഷരാർത്ഥത്തിൽ ഗ്രൂപ്പ് മരണ ഗ്രൂപ്പായി മാറിയിരിന്നു..! 


ഗ്രൂപ്പിലെ മരണ പോരാട്ടമായി വിശേഷിക്കപ്പെട്ട ഇറ്റലി × സ്വീഡൻ പോരാട്ടം നടക്കുന്നു..


ഹെൻറിക് ലാർസൺ ,ഒലോഫ് മെൽബെർഗ് , ആന്ദ്രിയാസ് ഇസാക്സൺ,ഫ്രെഡറിക് ല്യൂംഗ്ബർഗ്, കിം കാൾസ്ട്രോം , മാർകസ് ഓൾബക്ക് , തുടങ്ങിയ കരുത്തുറ്റ സൂപ്പർ താരങ്ങൾ അടങ്ങിയ വെൽ ബാലൻസ്ഡ് ടീമായ സ്വീഡിഷ് നിരയോട് പൊരുതി കസാനോ നേടിയ ഏക ഗോളിൽ കടിച്ചു തൂങ്ങി അസൂറികൾ ക്വാർട്ടറിലേക്ക് കടന്നു കയറാൻ നിൽക്കുന്നു , മൽസരം അവസാന മിനിറ്റുകളിലേക്ക് കടക്കുന്നു . കിം കാൾസ്ട്രോംന്റെ കോർണർ കിക്ക് ബുഫണും കന്നവാരോയും നെസ്റ്റയും പനൂച്ചിയും സംബ്രോട്ടയും കോട്ട കെട്ടി സംരക്ഷിക്കുന്ന വിഖ്യാതമായ അസൂറി കോട്ടയിലേക്ക് ഊർന്നിറങ്ങുമ്പോൾ ഓൾബക്ക് ബോൾ ഫ്ലിക് ചെയ്തു പെനാൽറ്റി ഏരിയയിലേക്ക് തന്നെ വഴി തിരിച്ചു വിടുന്നു ,ഉയർന്ന് ചാടിയ ലാർസണും നെസ്റ്റയും മെൽബെർഗും നിലത്തു വീഴുന്നു , എന്നാൽ മെൽബെർഗിന്റെ തലയിൽ തട്ടി വീണ്ടും പൊന്തിയ ബോൾ ബുഫൺ സ്ഥാനം തെറ്റി നിൽക്കെ ക്ലിയർ ചെയ്യാൻ സംബ്രോട്ടയുടെ വിഫല ശ്രമത്തിനിടെ ആറടി അഞ്ചിഞ്ച് ഉയരമുള്ള രാക്ഷസ തുല്ല്യനായ എയർ ബാൻഡണിഞ്ഞ ആ പത്താം നമ്പറുകാരൻ തന്റെ ഉപ്പൂറ്റി കൊണ്ട് അപാരമായ മെയ്വഴക്കത്തോടെ അതിമനോഹരമായ  " സ്കോർപിയൺ കിക്കിലൂടെ ബോൾ , ഉയർന്ന് ചാടിയ ക്രിസ്ത്യൻ വിയേരിയെയും മറികടന്ന്

പോസ്റ്റിന്റെ വലം കോർണറിൽ മുത്തമിടുമ്പോൾ  ബ്രസീൽ ഇതിഹാസം സീകോ ഇൻട്രൊഡൂസ് ചെയ്ത ഫുട്‌ബോൾ ചരിത്രത്തിൽ വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസമായ " സ്കോർപിയൺ കിക്ക് ഗോളിന്റെ " പുനരാവിഷ്കാരമായിരുന്നു അവിടെ സംഭവിച്ചത്. ആ പത്താം നമ്പർ താരത്തിന്റെ സ്കോർപിയൺ കിക്ക് ഗോളിൽ അസൂറികൾ പുറത്തായപ്പോൾ സ്വീഡൻ ഗ്രൂപ്പ് ചാമ്പ്യൻമാരായി ക്വാർട്ടറിൽ കടന്നിരുന്നു..റൊണാൾഡോ പ്രതിഭാസത്തെ റോൾ മോഡലാക്കിയ ആ പത്താം നമ്പറുകാരൻ വേറെ ആരുമായിരുന്നില്ല, സ്കാൻഡിനേവിയൻ കാൽപ്പന്ത് ചരിതം കണ്ട എക്കാലത്തെയും മികച്ച താരം ഒരേയൊരു സ്ലാട്ടൻ ഇബ്രാഹിമോവിച്ച്..! 


യെസ് എഗൈൻ , സ്ലാട്ടൻ 2016 ൽ അഴിച്ചു വെച്ചു പോയ യൂറോപ്പിന്റെ മഞ്ഞപ്പട ജെഴ്സിയിൽ 39ആം വയസ്സിൽ തിരിച്ചെത്തിയിരിക്കുന്നു വരുന്ന യൂറോ കപ്പിൽ സ്വീഡിഷ് വസന്തം ഫുട്‌ബോൾ ആരാധകർക്ക് പകർന്നു നൽകാൻ...


ഓ സ്കാൻഡിനേവിയ നീ എത്ര ഭാഗ്യവാൻ സ്ലാട്ടന് ജൻമം നൽകിയതിൽ..!


By - #Danish_Javed_Fenomeno


King is back Zlatan Ibrahimović ❤️❤️😎

Svensk fotboll

Wednesday, March 3, 2021

ദ റൊമാന്റിക് ആർട്ടിസ്റ്റ് ഓഫ് ബ്യൂട്ടിഫുൾ ഗെയിം

 



റെയ്നാൾഡോ, റൊണാൾഡോ, റൊണാൾഡീന്യോ , റോബീന്യോ, നെയ്മർ...


ഈ അഞ്ച് പേരുകൾ തമ്മിൽ ബ്രസീലിയൻ താരങ്ങൾ എന്നല്ലാതെ വേറെ എന്തെങ്കിലും  സാമ്യമുണ്ടോ..?  ഉണ്ട് , 

പ്രതിഭ കൊണ്ട് " ദ നെക്സ്റ്റ് പെലെ" എന്ന് അതാത് കാലഘട്ടങ്ങളിലെ മാധ്യമങ്ങളാലും ഫുട്‌ബോൾ പണ്ഡിറ്റ്കളാലും heir ചെയ്യപ്പെട്ട ഫുട്‌ബോൾ പ്രതിഭകളാണിവർ. എന്നാൽ ആദ്യമായി ദ നെക്സ്റ്റ് പെലെ വിശേഷണം ലഭിച്ചത് ഇവർക്കു ആർക്കുമല്ല,  1971 ൽ പെലെ വിരമിച്ച ശേഷം ആദ്യമായി ലോക മാധ്യമങ്ങൾ "ദ നെക്സ്റ്റ് പെലെ" എന്ന് വിശേഷിപ്പിച്ചത് വെളുത്ത് മെലിഞ്ഞ സ്കെൽറ്റൺ ശരീരഭാഷയുള്ള ഒരു പത്താം നമ്പറുകാരനെ ആയിരുന്നു.ദ റൊമാന്റിക് ആർട്ടിസ്റ്റ് ഓഫ് ബ്യൂട്ടിഫുൾ ഗെയിം എന്ന വിശേഷണത്തിൽ ലോക ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും സുപരിചിതമായ നാമം ആർതുർ അന്റൂണിയസ് കോയിംബ്രാ അഥവാ സീകോ.


തലനാരിഴയ്ക്ക് നഷ്ട്ടപ്പെട്ടു പോയ രണ്ടു ലോകകപ്പുകൾ , 1982 സ്പാനിഷ് ലോകകപ്പും , 1986 മെക്സിക്കൻ ലോകകപ്പും സീകോ നേടിയിരുന്നു എങ്കിൽ ഇന്ന് പെലെക്ക് തൊട്ടു താഴെ ഫുട്‌ബോൾ ലോകം പ്രതിഷ്ഠിച്ചേനെ ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും അണ്ടർറേറ്റഡ് ആയിപ്പോയ ഈ അപൂർവ ജീനിയസിനെ..പെലെക്ക് ശേഷം ഫുട്‌ബോൾ ലോകം ദർശിച്ച ഏറ്റവും മികച്ച ടാലന്റായ സീകോയുടെ കരിയറിലെ ദൗർഭാഗ്യം മാത്രമായിരിക്കും മറഡോണയുടെ ഭാഗ്യമായി പിൽക്കാലത്ത് മാറിയത്. ക്രിയേറ്റീവ് പ്ലേമേക്കിംഗ് , പാസിംഗ് , ഷൂട്ടിംഗ് പ്രസിഷൻ , പ്യൂവർ ബോൾ സ്കിൽസ് , ടെക്നിക്കൽ എബിലിറ്റി , ഡ്രിബ്ളിംഗ് റൺസ് , ഫ്രീകിക്ക് സ്പെഷ്യലിസ്റ്റ് , ഗോൾസ്കോറർ തുടങ്ങിയ കാൽപ്പന്തുകളിയുടെ എല്ലാ ഘടകങ്ങളും അതിൻറെ പരിപൂർണതയിൽ അവതരിപ്പിച്ച ഇതിഹാസം.ഒരു സ്റ്റേഡിയത്തിൽ ഏറ്റവുമധികം ഗോളുകൾ എന്ന റെക്കോർഡ് ഫുട്‌ബോളിന്റെ മെക്കയായ മാറകാനയിൽ  333 ഗോളുകളടിച്ചു കൂട്ടിയാണ് സീകോ നേടിയത് , നൂറിലേറെ ഫ്രീകിക്ക് ഗോളുകൾ കരിയറിലടിച്ചു കൂട്ടിയ താരത്തിന്റെ 1982 ൽ അതിശക്തരായ  ലിവർപൂളിനെ തകർത്ത് ഇന്റകോണ്ടിനെന്റൽ കപ്പ് കിരീടം ഫ്ലെമെംഗോക്ക് നേടികൊടുത്ത അവിസ്മരണീയമായ പ്രകടനം ഫുട്‌ബോൾ ചരിത്രതാളുകളിലെ എക്കാലത്തെയും മികച്ച ഇൻവിഡ്യൽ പെർഫോമൻസ് ആയി നിലനിൽക്കുന്നു. യൂറോപ്യൻ ക്ലബ് ഫുട്‌ബോളിന് സെലിബ്രേറ്റ് ചെയ്യാനാകാതെ പോയ എക്കാലത്തെയും വലിയ നഷ്ടം ആണ് സീകോ. തന്റെ കരിയർ പ്രൈം ഇയേഴ്സ് ബ്രസീലിയൻ ഫുട്‌ബോൾ ലീഗിൽ ഫ്ലെമംഗോക്ക് ഒപ്പം ചെലവഴിച്ചു  കഴിഞ്ഞ ശേഷം വെറും ഒന്നര സീസൺ മാത്രമാണ് യൂറോപ്യൻ ഫുട്‌ബോളിൽ ഇറ്റാലിയൻ സീരീ എയിൽ ഉദിനിസൊപ്പം കളിച്ച സീകോ തന്റെ വലംകാലൻ മാജികിൽ അടിച്ചുകൂട്ടിയത് 17 ഫ്രീകിക്ക് ഗോളുകൾ ആയിരുന്നു.


ക്രൈഫിനും മറഡോണക്കും  പുസ്കാസിനും  ലോക ഫുട്‌ബോളിൽ കിട്ടിയ ആരാധക പിന്തുണയും ഹൈപ്പും വച്ച് നോക്കുമ്പോൾ സീകോ അവഗണിക്കപ്പെട്ടവനാണ്.പ്രതിഭയിൽ ഇവരേക്കാളും ഏറെ മുൻപിൽ നിൽക്കുന്നവൻ.ബ്രസീലിൽ ജനിച്ചത് കൊണ്ട് മാത്രം ബ്രസീലിന്റെ പ്രതിഭാ ധാരാളിത്തം മൂലം ലോകം കണ്ടില്ലെന്ന് നടിച്ച് വിസ്മരിച്ച പ്രതിഭ..സീകോ വല്ല യൂറോപ്യൻ രാജ്യങ്ങളിൽ ആയിരുന്നു ജനിച്ചിരുന്നെങ്കിൽ ലോകകപ്പ് ഇല്ലെങ്കിൽ കൂടി ക്രൈഫിനും പുസ്കാസിനും ഡിസ്റ്റെഫാനോക്കും ലഭിച്ച ജനപ്രീതിയും ഹൈപ്പും ലഭിച്ചേനെ എന്ന് വിശ്വസിക്കുന്നു.ക്രൈഫിനും പുസ്കാസിനുമൊപ്പം ലോകകപ്പ് നേടാൻ കഴിയാതെ പോയ എക്കാലത്തെയും മികച്ച താരമായ ജോഗാ ബോണിറ്റോയുടെ റൊമാന്റിക് ആർട്ടിസ്റ്റ് ന് പിറന്നാൾ ആശംസകൾ...

Wish I had a chance to play with Zico At Maracana. It's my greatest dream 

Happy bday King Zico❤️

#GOAT 🐐

Saturday, October 24, 2020

Greatest Solo goal ever

 





1962ൽ മെക്സിക്കോക്കെതിരെ ആറ് മെക്സിക്കോ താരങ്ങളെ വെറും 15 യാർഡിനുള്ളിൽ വച്ച് അസാമാന്യ ഡ്രിബ്ളിംഗ് ചെയ്തു മറികടന്ന്  പെലെ അടിച്ച ഗോളുണ്ട്.(അതാണ് പെലെയുടെ ഏറ്റവും മികച്ച ലോകകപ്പ് ഗോളായി പണ്ഡിറ്റ്കൾ പറയുന്നത് എങ്കിലും പെലെ തന്റെ കരിയറിലെ ഏറ്റവും മികച്ച ലോകകപ്പ് ഗോളായി പറയുന്നത് 1958 ഫൈനലിൽ സ്വീഡനെ എതിരെ നേടിയ ബോക്സിൽ വച്ച് ഹാറ്റ് സ്കിൽസിലൂടെ നേടിയ അൽഭുത ഗോളാണ്).ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളും ഒരുപക്ഷെ മെക്സിക്കോക്ക് എതിരെ പെലെ നേടിയ ഗോൾ ആയിരിക്കും. ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവുമധികം അണ്ടർറേറ്റ് ചെയ്യപ്പെട്ട സോളോ  ഗോളായി പെലെയുടെ ഈ ഗോൾ വിലയിരുത്തപ്പെടുന്നു.അക്കാലത്ത് ടെലിവിഷൻ ലൈവ് ടെലികാസ്റ്റ് ലോകമെമ്പാടും പ്രാബല്ല്യത്തിൽ അല്ലാത്തതും കൊണ്ടും പെലെയുടെ ആറ് പേരെ മറികടന്ന് അടിച്ച ഈ അവിസ്മരണീയമായ സോളോ ഗോൾ ചരിത്രത്തിൻെ റെകോർഡ് താളുകളിൽ വിസ്മരിക്കപ്പെട്ടു.


1962 ൽ തൊട്ടടുത്ത സ്കോട്ലാന്റിനെതിരായ മാച്ചിൽ അതിക്രൂരമായി ഫൗളുകൾക്കും ടാക്ളുകൾക്കും വിധേയമായി പരിക്കേറ്റു പെലെ കയറുകയായിരുന്നു.അതായത് പെലെ തന്റെ കരിയറിലെ പീക്ക് ഫോമിൽ ആയിരുന്നു അന്ന് പക്ഷേ റെഡോ യെല്ലോ കാർഡോ ഇല്ലാതിരുന്ന അക്കാലത്ത് എതിരാളികൾ ഒരു ദാക്ഷണ്യവും കൂടാതെ അതി ക്രൂരമായി പെലെയെ ചവിട്ടിക്കൂട്ടിയതോടെ കാൽമുട്ടിനേറ്റ പരിക്ക് വില്ലനായി.the same incident happened in 1966 wc also..


ഈ രണ്ട് ലോകകപ്പ് സമയങ്ങൾ അതായത് പെലെയുടെ 22 , 26 വയസ്സിൽ ആയിരുന്നു. ചുരുക്കി പറഞ്ഞാൽ പെലെയുടെ കരിയറിലെ പീക്ക് വർഷങ്ങൾ ആയിരുന്നു 1961 to 1968 കരിയർ പിരീഡ്. ഈ പിരീഡിൽ നടന്ന രണ്ട് ലോകകപ്പുകളും പെലെക്ക് നഷ്ട്ടപ്പെട്ടു.1962 ൽ ഒന്നര മൽസരത്തിൽ നിന്നും ഒരു ഗോളും രണ്ട് അസിസ്റ്റും 1966 ലോകകപ്പിലും ഒന്നര മൽസരത്തിൽ നിന്നും ഒരു ഗോളും ഒരു അസിസ്റ്റ് മായി 

ആകെ ഈ രണ്ടു ലോകകപ്പിലുമായി പെലെ കളിച്ചത് രണ്ട് മൽസരങ്ങൾ മാത്രമാണ്..(4 മൽസരങ്ങൾ കളിച്ചുവെങ്കിലും രണ്ട് ലോകകപ്പിലെയും രണ്ട് മൽസരങ്ങളുടെ തുടക്കത്തിൽ പരിക്കേറ്റു പോയിരുന്നു) അതിൽ നിന്നായി പെലെ രണ്ട് ഗോളും മൂന്ന് അസിസ്റ്റ് സ്വന്തം പേരിൽ കുറിച്ചത്.


ഇനിയൊന്ന് ചിന്തിച്ചു നോക്കുക ഒരു കളിക്കാരന്റെ കരിയറിലെ പീക്ക് പിരീഡിലെ രണ്ട് ലോകകപ്പുകൾ  അദ്ദേഹത്തിന് നഷ്ട്ടമായിട്ടും ആ അതുല്ല്യ പ്രതിഭ ഫുട്‌ബോൾ ചരിത്രത്തിലെ ഒരേയൊരു ഫുട്‌ബോൾ ദൈവം , ഒരേയൊരു ഫുട്‌ബോൾ മിത്ത് ആയി , കായിക ലോകം കണ്ട എക്കാലത്തെയും മികച്ച അത്ലറ്റായി അദ്ദേഹം മാറി.1962 ലോകകപ്പ് ബ്രസീൽ ഗരിഞ്ച യുടെ മികവിൽ നേടിയെങ്കിലും പെലെക്ക് രണ്ടാം മൽസരത്തിൽ പരിക്കേറ്റു ഇല്ലായിരുന്നു എങ്കിൽ ആ ലോകകപ്പ് പെലെയുടെത് മാത്രം ആയിരുന്നു.ആ ലോകകപ്പ് മികച്ച താരവും ഗോൾസ്കോറർ അവാർഡും പെലെ നേടിയേനെ. അതുപോലെ 1966ലും പെലെ പരിക്കേറ്റു പുറത്ത് പോയില്ലായിരുന്നെങ്കിൽ ഈസിയായി പെലെ 1966 ലോകകപ്പ് റൂൾ ചെയ്തേനെ..ആ ലോകകപ്പിലും പെലെ മികച്ച താരമായും ടോപ് ഗോൾസ്കോറർ ആയും മാറിയേനെ. ബ്രസീലിന് തുടർച്ചയായി മൂന്നാം കിരീടവും നേടിയെനെ..അതാണ് പെലെ💖💖 യോഹാൻ ക്രൈഫ് പറഞ്ഞതിന്റെ അർത്ഥം ഇവിടെ ആണ് മനസിലാകുക.പെലെ ഈസ്ദ ഓൺളി പ്ലെയർ വു സർപാസഡ് ദ ബൗണ്ടറീസ് ഓഫ് ലോജിക്..🔥


പെലെ മെക്സിക്കോക്ക് എതിരെ നേടിയ സോളോ ഗോളിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.


https://www.facebook.com/681248348580318/videos/320576218695302/


Happy 80th bday to one n only one football god

Friday, October 23, 2020

മെസൂത് ഓസിൽ - മർദ്ദിതർക്ക് വേണ്ടി ശബ്ദമുയർത്തിയതിന് വേട്ടയാടപ്പെട്ടവൻ

 


ചൈനയിലെ ഒരു മില്ല്യണോളം ഉയ്ഗൂർ മുസ്ലിംങ്ങളെ  ഡിറ്റൻഷൻ സെന്ററിൽ ഇട്ട് ചൈനീസ് ഗവൺമെന്റ് ക്രൂരമായി പീഡിപ്പിക്കുന്ന വാർത്തകൾ കഴിഞ്ഞ ഡിസംബറിൽ പുറത്ത് വന്നപ്പോൾ മെസൂത് ഓസിൽ തന്റെ ട്വിറ്റർ അക്കൗണ്ടിൽ രൂക്ഷമായി ചൈനീസ് ഗവൺമെന്റിനെതിരെ രംഗത്ത് വന്നിരുന്നു.മാത്രമല്ല ചൈനീസ് ഗെയിം പെസ് താൻ ഡിലീറ്റ് ചെയ്യുന്നു എന്നും പ്രഖ്യാപിച്ചിരുന്നു. ചൈനീസ് ഗവൺമെന്റിനെതിരുള്ള ഓസിലിന്റെ വിമർശനം സോഷ്യൽ മീഡിയയിൽ വൈറലായതോടെ  താരത്തെ ആഴ്സനൽ മാനേജ്‌മെന്റ് മനപ്പൂർവ്വം ടീമിൽ നിന്നും അകറ്റുകയായിരുന്നു.ആഴ്സനലിന്റെ മെയിൻ വിപണിയായ ചൈനക്കെതിരെ പ്രതികരിച കാരണത്താൽ ആഴ്സനൽ കഴിഞ്ഞ ആറ് മാസമായി ഓസിലിന കളിപ്പിച്ചിട്ടില്ല. ഓസിൽ മാർച്ചിന് ശേഷം ഒരു സിംഗിൾ മിനിറ്റ് പോലും ആഴ്സനലിനെ വേണ്ടി ബൂട്ടണിഞ്ഞിട്ടില്ല..ഇ സീസണിലെ പ്രീമിയർ ലീഗ് 25 അംഗ സ്ക്വാഡിൽ പോലും കോച്ച് ആർട്ടെറ്റ ജർമൻ താരത്തെ  ഉൾപ്പെടുത്തിയിട്ടില്ല.


 പതിറ്റാണ്ടുകളായി ചൈനീസ് ഉയ്ഗൂർ മുസ്ലിംങ്ങൾ കടുത്ത പീഡനങ്ങൾക്ക് ചൈനയിൽ ഇരയാവുമ്പോൾ ലോകം മൗനവ്രതത്തിലായിരുന്നു. അന്നേരമായിരുന്നു സോഷ്യൽ മീഡിയയിലെ ഓസിലിന്റെ ഒറ്റപ്പെട്ട പ്രതിഷേധം അന്ന് തരംഗമായി മാറിയിരുന്നു.ചൈന ഈസ് ടെററിസ്റ്റ് , ബോയ്കോട്ട് ചൈനീസ് ഗുഡ്സ് , വീആർ വിത് യൂ ഓസിൽ എന്നീ  ഹാഷ്ടാഗുകൾ അന്ന് യൂറോപിലും മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും ഏഷ്യയിലും വൈറലായിരുന്നു അന്ന്. ഓസിൽ രംഗത്ത് വന്നത് രാഷ്ട്രീയ മുതലെടുപ്പിനോ പബ്ലിസിറ്റിക്കോ വേണ്ടിയായിരുന്നു ഇല്ല. മനുഷ്യത്വത്തിന് വേണ്ടി മാത്രമായിരുന്നു.ഉയ്ഗൂർ മുസ്ലിങ്ങൾക്ക് വേണ്ടി  ശബ്ദിച്ചതിനാണ് ഓസിൽ ഇന്ന് ആഴ്സനൽ ടീമിൽ നിന്നും തഴയപ്പെടുന്നത്. അടിച്ചമർത്തപ്പെട്ട ഒരു ജനതക്ക് വേണ്ടി സംസാരിച്ചതിന് 32 കാരനായ ഓസിൽ ക്ലബിൽ നിന്നും  അവഗണനയാണ് നേരിടുന്നത്.


ഇതാദ്യമായല്ല ഓസിൽ കരിയറിൽ അവഗണന നേരിടുന്നത്.രണ്ടു വർഷം മുമ്പ് ഓസിൽ തുർക്കി പ്രസിഡന്റ് എർദോഗാന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത ഒറ്റ കാരണത്താൽ സ്വന്തം രാജ്യത്തെ ജനങ്ങളിൽ നിന്നും ജർമൻ ഫുട്‌ബോൾ ഫെഡറേഷനിൽ നിന്നും കടുത്ത വംശീയ  അവഗണനയാണ് ഓസിലിന് നേരിടേണ്ടി വന്നത്.അതിക്രൂരമായ വംശീയ അധിക്ഷേപങ്ങൾക്ക് പോലും ഓസിൽ കളത്തിലും കളത്തിന് പുറത്തും ഇരയായിരുന്നു.


" കളി ജയിക്കുമ്പോൾ ഞാൻ നിങ്ങൾക്ക് ജർമൻ , കളി തോറ്റാൽ ഞാൻ നിങ്ങൾക്ക് രാജ്യസ്നേഹം ഇല്ലാത്തവനും വലിഞ്ഞു കേറി വന്ന അഭയാർത്ഥിയും " 


വേദനാജനകമായ ഈ വാക്കുകൾ പറഞ്ഞായിരുന്നു ഓസിൽ തന്റെ 30 ആം വയസ്സിൽ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നും വിരമിച്ചത്.


എന്നാൽ തന്നോട് ജർമൻ ഫുട്‌ബോൾ ഫെഡറേഷൻ ചെയ്ത അവഗണനക്ക് ഫെഡറേഷന്റെ കുറ്റം ഏറ്റുപറച്ചിൽ അഥവാ മാപ്പു പറച്ചിലിന്റെ സന്ദേശം ജർമൻ ഫുട്‌ബോൾ ഫെഡറേഷനിൽ നിന്നും മൂന്ന് ആഴ്ചകൾക്ക് മുമ്പ് വന്നിരിക്കുകയാണ് ഓസിലിന് , 


അതിപ്രകാരമാണ്  " വീ ആർ അപ്പോളജൈസിഡ് ഫോർ ദ ട്രീറ്റ്‌മെന്റ് ഓഫ് യു മെസൂത് ഓസിൽ" . 

സത്യം മറച്ചുവെക്കാം വളച്ചൊടിക്കാം പക്ഷേ ഒരു നാൾ അത് ഇരുളിന്റെ മറനീക്കി പുറത്ത് വരും എന്നതിന്റെ തെളിവാണ് ജർമൻ ഫുട്‌ബോൾ ഫെഡറേഷന്റെ ഓസിലിനോടുള്ള Appology.ഉയ്ഗൂർ ജനതക്ക് വേണ്ടി ശബ്ദമുയർത്തിയതിന് ഓസിലിനെ അവഗണിച്ച ആഴ്സനലിനോടും ഇത് തന്നെ പറയാനുള്ളത്..സത്യം മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും..


#WeAreWithYouOzil 💖💖😍

#BoycottChineseGoods 💪

#StandWithUighur💪

#standwithmesutozil 💪💪

Sunday, October 18, 2020

റിച്ചാർലിസൺ പ്രതീക്ഷക്കൊത്ത് ഉയരുമോ അതോ വീഴുമോ..???

 



➡️ പേസ്, സ്കിൽസ് , ഫിസിക്ക്, സ്ട്രെംഗ്ത്ത് , ഉയരമുള്ള ശരീരഭാഷ, ഏരിയൽ എബിലിറ്റി , വർക്ക് റേറ്റ് ,  Eye for goal. തുടങ്ങി ഒരു സെൻട്രൽ ഫോർവേഡിന് വേണ്ട ഘടകങ്ങൾ അത്യാവശ്യം ഉണ്ടെങ്കിൽ കൂടി റിച്ചാർലിസണിൽ തന്റെ പ്രതിഭ പൂർണതോതിൽ എക്സ്പ്ലോർ ആവുന്നില്ല.


➡️എവർട്ടണിൽ ആൻസെലോട്ടിക്ക് കീഴിലെ നിലവിലെ സീസണിൽ സ്ട്രൈക്കിംഗ് ടാലിസ്മാൻ റിച്ചാർലിസണാവുമെന്ന് കരുതിയിരുന്നെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് താരം എത്തിയില്ല.മാത്രമല്ല താരത്തെ വൈഡ് ഫോർവേഡ് റോളിൽ ആണ് കാർലോ കളിപ്പിക്കുന്നത്.അതുകൊണ്ട് തന്നെ കാൾവർട്ടിന് പിറകിൽ ആണ് താരത്തിന്റെ സ്ഥാനം.


➡️സെൻട്രൽ ഫോർവേഡ് പൊസിഷൻ ആണ് തന്റെ മെയിൻ പൊസിഷൻ എന്നും ആ പൊസിഷൻ കളിക്കാനാണ് തനിക്ക് താൽപ്പര്യം എന്നും ഈയിടെ ഫിഫക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുള്ള റിച്ചാർലിസൺ നിലവിലെ സീസണിൽ എവർട്ടണിൽ സെക്കൻഡറി ഫോർവേഡ് എന്ന റോളിൽ തന്നെ കളിച്ചു മികച്ച ഗോൾ സ്കോറർ ആയി മാറി വരും സീസണിൽ വമ്പൻ ക്ലബുകളിലേക്ക് കൂടുമാറിയാൽ സ്ഥിരതയിൽ കുറച്ചു കൂടി സ്റ്റേബിൾ കൈവരിച്ചേക്കാം.


➡️ബ്രസീലിൽ നെയ്മറുടെ തലമുറ  നാലോ അഞ്ചോ വർഷങ്ങൾ കൊണ്ട് അവസാനിക്കാനിരിക്കെ യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ സ്ഥായിയായ ഗോൾ സ്കോറർ ആയി മാറിയാൽ റിച്ചാർലിസണ് ബ്രസിലിന്റെ ഫസ്റ്റ് ഇലവൻ ടീമിൽ ഭാവിയിൽ നല്ല സാധ്യതകൾ ആണുള്ളത്.18 കാരനായ റോഡ്രിഗോ 20 കാരനായ വിനീസ്യസ് ഇരുവരും വൈഡ് ഫോർവേഡ് റോളിൽ കളിക്കുന്ന താരങ്ങൾ ആണെന്നിരിക്കെ റിച്ചാർലിസണ് സെൻട്രൽ ഫോർവേഡ് പൊസിഷനിൽ സമകാലികരിൽ നിന്ന് ഭീഷണിയുണ്ടാവുക ജീസസിൽ നിന്ന് മാത്രമായിരിക്കും.അല്ലെങ്കിൽ മത്യാസ് കൂന്യയെ പോലെയുള്ള അണ്ടർ 20 സെൻട്രൽ ഫോർവേഡ് താരങ്ങൾ യൂറോപ്പിൽ അതിവേഗം ഉയർന്നു വരണം അത് അത്ര എളുപ്പമല്ല (2022 ലോകകപ്പിന് മുമ്പ്)


➡️ബ്രസീൽ കഴിഞ്ഞ എട്ട് വർഷമായി സ്ട്രൈകിംഗ് പൊസിഷനിൽ ദാരിദ്ര്യം നേരിട്ട് കൊണ്ടിരിക്കുമ്പോൾ, പാസ് ചെയ്യുന്നതിലെ അലസത, ഷൂട്ടിംഗിലെ കൃത്യതയില്ലായ്മ, തുടങ്ങിയ ഒരു സെൻട്രൽ ഫോർവേഡിനെ ദുർബലപ്പെടുത്തുന്ന സ്വഭാവങ്ങൾ റിച്ചാർലിസണിൽ ഒരുപാട് ഉണ്ടെങ്കിൽ കൂടി ഉയർന്ന ഫിസിക്കൽ സ്ട്രെംഗ്ത്തും ബോഡീ ലാംഗ്വേജും ഏരിയൽ മികവും ഉള്ള റിച്ചാർലിസണെ പോലെയൊരു സ്ട്രൈകറെ ഹൈ ഫിസിക്കും സ്ട്രെംഗ്ത്തും ഉള്ള  യൂറോപ്യൻ ശൈലികളോട് പോരാടുമ്പോൾ  ബ്രസീൽ ടീമിന് ആവശ്യമാണ്.

പ്രത്യേകിച്ച് ബ്രസീലിന്റെ 2010 ന് മുമ്പുള്ള ഗോൾഡൻ തലമുറകളെ അപേക്ഷിച്ച് ഫിസിക്കലി ഉയർന്ന ബോഡീ ലാംഗ്വേജും സ്ട്രെംഗ്ത്തും തീരെ ഇല്ലാത്ത ഒരു തലമുറയാണ് നെയ്മർ - കൗട്ടീന്യോ നേതൃത്വം കൊടുക്കുന്ന നിലവിലുള്ള ബ്രസീൽ ജനറേഷൻ.


➡️2022.ലോകകപ്പിന് മുമ്പായി ബ്രസീലിന് ലോകകപ്പ് യോഗ്യതാ മൽസരങ്ങളിൽ ഇനിയും 16 എണ്ണം ബാക്കിയുണ്ട് അതുപോലെ 2021ൽ  കോപ്പ അമേരിക്കയും വരുന്നുണ്ട്. പിന്നെ കുറച്ചു സൗഹൃദ മൽസരങ്ങളും കാണും.പരിക്കോ ഫോം ഔട്ടോ വിനയായില്ലെങ്കിൽ വരുന്ന രണ്ട് വർഷത്തിനുള്ളിൽ കുറഞ്ഞത് 25 മൽസരങ്ങൾ എങ്കിലും റിച്ചാർലിസണ് സെലസാവോക്കൊപ്പം കളിക്കാനാവും.അതിനാൽ തന്നെ കളത്തിലെ അലസ മനോഭാവം വെടിഞ്ഞ് യോഗ്യതാ മൽസരങ്ങളിലും വരും കോപ്പയിലും സ്കോറിംഗിൽ കൃത്യതയും സ്ഥിരതയും പൂലർത്തിയാൽ റിച്ചാർലിസൺ ഖത്തർ ലോകകപ്പിലെ പ്രതീക്ഷകളിലൊന്നാണ്.

#Danish Javed Fenomeno

Saturday, October 17, 2020

Iranian Beckenbover Karim Bagheri ; കരീം ബെഗേരി - ദ ഇറാനിയൻ ബെക്കൻബൊവർ

 





By - Danish Javed Fenomeno 



യൂറോപ്പിൽ എങ്ങാനും ജനിച്ചിരുന്നെൽ വൺ ഓഫ് ദ ഗ്രൈറ്റസ്റ്റ് മിഡ്ഫീൽഡ് താരം ആകേണ്ടിയിരുന്ന പ്രതിഭ.സിദാന്റെ ഇറാൻ വേർഷൻ അല്ലെങ്കിൽ ബെക്കൻബൊവറുടെ ഇറാനിയൻ വേർഷൻ എങ്ങനെ വേണമെങ്കിലും കരീം ബെഗേരിയെ വിശേഷിപ്പിക്കാവുന്നതാണ്.
ബെഗേരിയെ വിശേഷിപ്പിക്കാൻ കൂടുതൽ അഭികാമ്യം ഇറാനിയൻ ബെക്കൻബൊവർ എന്നതാണ്.
90s ലെ ഗ്രൈറ്റസ്റ്റ് ഇറാനിയൻ തലമുറയുടെ ആണിക്കല്ല് ആയിരുന്നു ബഗേരി.ഡിഫൻസിലെ സ്റ്റോപ്പർ ബാക്കുകളുടെ തൊട്ടു മുന്നിൽ ഫ്രീ റോളിൽ കളിക്കുന്ന സ്വീപ്പറുടെ റോൾ മുതൽ ആക്രമണത്തിലെ അറ്റാക്കിംഗ് മിഡ്ഫീൽഡ് അല്ലെങ്കിൽ ഫാൾസ് നയൺ റോൾ വരെ അനായാസേനെ വഴങ്ങുന്ന വൈവിധ്യമാർന്ന യൂട്ടിലിറ്റി താരം.

എക്കാലത്തെയും ഇന്റർനാഷണൽ ഗോൾസ്കോറർ അലിദായ് കൊറിയക്കാരെ പോലത്തെ മോന്തയുള്ള പെനാൽറ്റി ബോക്സിലെ അപകടകാരിയ സ്പീഡി സ്ട്രൈകർ ഖൊദാദ് അസീസി, വിംഗിലെ ഇറാനിയൻ കാർലോസ് മെഹ്താവികിയ , മിഡ്ഫീൽഡിലെ ഇറാനിയൻ നെദ്വെദ് അലി കരീമി , ഡിഫൻസീവ് മിഡ്ഫീൽഡിലെ ജാവേദ് നെകാനൂം പിന്നീട് രണ്ടായിരങ്ങളിൽ വന്ന സ്ട്രൈകർ വാഹിദ് ഹാഷ്മിയാൻ അന്നത്ത ഇറാനിയൻ ഫുട്‌ബോൾ തലമുറ ഏഷ്യൻ ഫുട്‌ബോളിന്റെ അസൂറിപ്പടയായിരുന്നു. പ്രതിരോധാത്മക കേളീ ശൈലി കൊണ്ടും പൊടുന്നനെയുള്ള കൗണ്ടർ അറ്റാക്കിംഗ് കൊണ്ടും അസൂറികളെ പോലെ കരുത്തുറ്റ ഉയരുള്ള ശരീരഭാഷയുള്ള താരങ്ങളെ കൊണ്ടും  സമ്പന്നമായ ഇറാന് ദൗർഭാഗ്യവശാൽ മാത്രമാണ് 98 ൽ പ്രീക്വാർട്ടർ നഷ്ട്ടമായത്.
എജ്ജാതി ടീമായിരുന്നു അത്..ഒസ്ട്രേലിയയെ പ്ലേ ഓഫിൽ പൊട്ടിച്ചു യോഗ്യത നേടിയ മാച്ചിലെ താരം ഇരട്ടഗോളടിച്ച ബെഗേരി ആയിരുന്നു.നകാതയുടെ ജപ്പാൻ ഉണ്ടെങ്കിൽ കൂടി ഇറാൻ 98 പോലെ ഇത്രയേറെ ആവേശം കൊള്ളിച്ച മറ്റൊരു ഏഷ്യൻ ടീം ഞാൻ ലോകകപ്പിൽ വേറെ കണ്ടിട്ടില്ല.ദായിയുടെയും അസീസിയുടെയും ഗോളിൽ അമേരിക്കയെ തകർത്ത ഇറാന് യൂഗോസ്ലാവിയയെ തോൽപ്പിക്കും എന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. നിരവധി സുവർണ അവസരങ്ങളാണ് അന്ന് ദായിയും അസീസിയും മെഹ്താവികിയയിലൂടെ ഇറാൻ നഷ്ട്ടപ്പെടുത്തിയത്.
അവസാനം  സിനിസയുടെ ട്രേഡ്മാർക്ക് ഇടംകാലൻ ഫ്രീകിക്ക് ഗോളിൽ കരുത്തരായ സ്ലാവൻമാർ കടന്നകയറുകയായിരുന്നു.എന്നിൽ ഏറെ ആവേശം ജനിപ്പിച മാച്ച് ആയിരുന്നു അന്നത്തെ ഇറാൻ- യൂഗോസ്ലാവിയ മൽസരം.ഇറാന് വാട്ടം പിടിച്ചു കണ്ട മൽസരം.അതുപോലെ തന്നെ ഇറാൻ അമേരികയെ തകർത്തതും ഓർമയിൽ നിന്നും മായുന്നില്ല.നഷ്ടപ്പെട്ട ഓരു ലോകകപ്പ് പ്രീക്വാർട്ടർ ആയിരുന്നു ഇറാനത്.

ബെഗേരി ഏഴ് ഗോളുകൾ മാലിദ്വീപിനെതിരെയും ആറ് ഗോളുകൾ  മലേഷ്യക്കെതിരെയും സ്കോർ ചെയ്തു റെകോർഡു സ്ഥാപിച്ചിട്ടുണ്ട്.ഇന്റർനാഷണൽ ഫുട്‌ബോളിൽ ബെഗേരിയെ പോലെ അൻപതോളം ഗോൾ നേടിയ മറ്റൊരു യൂട്ടിലിറ്റി മിഡ്ഫീൽഡ് താരത്തെ ലോക ഫുട്‌ബോളിൽ നിങ്ങൾക്ക് കാണിച്ചു തരാൻ പ്രയാസമായിരിക്കും.
യൂറോപ്യൻ ഫുട്‌ബോൾ ലീഗുകളിലെ സുവർണ കരിയർ സ്വന്തമാക്കിയ നിരവധി താരങ്ങളാൽ സമ്പന്നമായിരുന്ന ഇറാനിന്റെ മധ്യനിര രണ്ടയിരങ്ങളിൽ ലോകോത്തരമായിരുന്നു്‌ കരീം ബെഗേരി അലി കരീമി ജാവേദ് നെകാനൂം രണ്ടയിരങ്ങളുടെ ആദ്യ പകുതിയിലെ ഇറാനിന്റെ വിജയകരമായ മിഡ്ഫീൽഡ് താരങ്ങൾ. 

അലിറാസ ജഹാൻബാഷ് , കരീം അൻസാരിഫാർദ് , മെഹ്ദി തരീമി , സർദാർ അസ്മൗൻ, അഷ്കൻ ദെയാവ് തുടങ്ങിയ യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന യുവ താരങ്ങൾ നിലവിലെ ഇറാൻ ടീമിൽ ഉണ്ടെങ്കിൽ കൂടി 90s 2000s കാലഘട്ടങ്ങളിലേത് പോലെ ഇതിഹാസങ്ങൾ നിറഞ്ഞ മഹത്തരമായ മറ്റൊരു ഇറാൻ ടീം ജനറേഷൻ ഇനി വരുമെന്ന് തോന്നുന്നില്ല..

#Kareem_Bagheri😍😍❤️

Wednesday, October 14, 2020

നെയ്മർ ഗോൾ റെക്കോർഡിൽ കാനറികൾ കുതിക്കുന്നു ഖത്തറിലേക്ക്

 


ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തുടർച്ചയായ രണ്ടാം തകർപ്പൻ വിജയത്തോടെ നെയ്മറുടെ മികവിൽ പെറുവിനെ അവരുടെ നാട്ടിൽ തകർത്ത് കാനറികൾ ലാറ്റിനമേരിക്കൻ യോഗ്യത മേഖലയിൽ ഒന്നാം സ്ഥാനം ഭദ്രമാക്കി.രണ്ട് മൽസരങ്ങൾ കഴിഞ്ഞപ്പോൾ ബ്രസീൽ ഒൻപത് ഗോളുകളടിക്കുകയും രണ്ട് ഗോളുകൾ വഴങ്ങുകയും ചെയ്തു.നെയ്മറുടെ നേതൃത്വത്തിൽ മുന്നേറ്റനിര അവസരത്തിനൊത്തുയർന്നെങ്കിലും പെറുവിനെതിരെ മുഴുനേരം മാർകിനോസിന്റെ  അഭാവം ഡിഫൻസിനെ ബാധിച്ചു എന്ന് വേണം പറയാൻ.പെറുവിനെതിരെ രണ്ട് ഗോൾ വഴങ്ങേണ്ടി വന്നത് ഡിഫൻസീവ് ദുർബലതയും വെവർട്ടണിന്റെ അലസതയും വ്യക്തമാക്കുന്നു.പരിക്കേറ്റ അലിസൺ തിരിച്ചു വരുന്നതോടെ ഈ പോരായ്മ നികത്താൻ സാധിച്ചേക്കും.മധ്യനിരയിൽ ടിറ്റെ ഏറ്റവും നന്നായി ഉപയോഗിച്ചത് ഭാവി എട്ടാം നമ്പറുകാരനായി  വാഴ്ത്തപ്പെടുന്ന ഡഗ്ലസ് ലൂയിസിനെ തന്നെയാണ്.കാസെമീറോക്കൊപ്പമുള്ള ലൂയിസിന്റെ മിഡ്ഫീൽഡ് കൂട്ട്ക്കെട്ട് ബ്രസീലിന് നല്ല ഡിഫൻസീവ് സ്റ്റബിലിറ്റിയും അതേസമയം മുന്നേറ്റത്തിലേക്ക് ബോൾ ഒഴുക്കും നൽകുന്നുണ്ട്.ആർതറിനെ പോലെ പാസ്സിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നങ്കൂരമിട്ട് കളിക്കാൻ ഒട്ടും താൽപര്യം ഇല്ലാതെ ടീമിന്റെ ഗതിവേഗവും ബ്രസീലിയൻ ട്രെഡീഷണൽ ബ്യൂട്ടിഫുൾ ഫ്ലോ ഗെയിം റിതവും നഷ്ട്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത മികച്ച പാസിംഗ് റേഞ്ചും ഫ്ലക്സിബിലിറ്റിയും വിഷനുമുള്ള ബ്രസീലിയൻ ഫ്ലയർ ഉള്ള സെൻട്രൽ മിഡ്ഫീൽഡറായ ഡഗ്ലസ് ലൂയിസിന്റെ എടുത്തു പറയേണ്ട മികവ് കൃത്യമായ അളന്നുമുറിച്ച ഡയഗണൽ പാസുകളാണ്.മധ്യനിരയിൽ നിന്നും യഥേഷ്ടം ഇടതു വലതു വിംഗുകളിലേക്ക് ലോഡിക്കും ഡാനിലോക്കും എവർട്ടണും ബോളുകളെത്തിക്കുന്നതിൽ നിരന്തരമായ ജാഗ്രതയും സൂക്ഷമതയും പാലിക്കുന്നുണ്ട് ലൂയിസ്.അതുപോലെ ടീമിന്റെ മുന്നേറ്റ നീക്കങ്ങളിൽ ലോഡിയുമായും  നെയ്മറുമായും റിച്ചാർലിസണുമായും നല്ല ഒത്തിണക്കം കാണിക്കുന്ന ഡഗ്ലസ് ലൂയിസ് അതിവേഗം എല്ലാ താരങ്ങളുടെ ശൈലിയുമായി അഡാപ്റ്റ് ചെയ്യുന്നതും കഴിഞ്ഞ രണ്ട് മൽസരങ്ങളിലും കാണാൻ സാധിക്കും.


റിച്ചാർലിസണെ പെറുവിനെതിരെ ആദ്യ ഇലവനിൽ വലതു വിംഗിൽ കളിപ്പിച്ചതും എവർട്ടൺ സോറസിനെ സൂപ്പർ സബ് ആയി ഉപയോഗിച്ചതും ടിറ്റയുടെ നല്ല തീരുമാനമായി തോന്നി.എവർട്ടൺ റിബെയ്റോയെ ഉചിതമായ ഉപയോഗിക്കാൻ ടിറ്റക്ക് കഴിഞ്ഞു എന്നതാണ് പെറുവിനെതിരെയുള്ള മൽസരഫലം തെളിയിക്കുന്നത്.സമനിലയിൽ നിൽക്കുകയായിരുന്ന മൽസരത്തെ ബ്രസീലിന് അനുകൂലമാക്കി മാറ്റിയത് എവർട്ടൺ റിബെയ്റോയുടെ വരവായിരുന്നു.നെയ്മർ അടിച്ച അവസാന രണ്ട് ഗോളുകളുടെയും സൂത്രധാരൻ റിബെയ്റോ ആയിരുന്നു.ഫിർമീന്യോ കൗട്ടീന്യോ സഖ്യം ബൊളീവിയക്കെതിരെ ഇഫക്ടീവ് ആയിരുന്നുവെങ്കിലും പെറുവിനെതിരെ ഇഫക്ടീവ് ആയിരുന്നില്ല.

 


ഹാട്രികോടെ റൊണാൾഡോ പ്രതിഭാസത്തിന്റെ ഗോൾ റെക്കോർഡ് മറികടന്ന നെയ്മർ ഫുട്‌ബോൾ ദൈവം പെലെയുമായുള്ള ഗോൾ വ്യത്യാസം പതിമൂന്ന് ഗോളുകളായി ചുരുക്കി.എന്നാൽ അടുത്ത ലോകകപ്പിന് മുമ്പായി നെയ്മർ പെലെയുടെ റെക്കോർഡ് തകർക്കുമോ എന്നത് ചോദ്യചിഹ്നമായി നിലനിൽക്കുന്നു.

തന്റെ പതിനെട്ടാം വയസ്സിൽ 2010 ൽ ഇന്റർനാഷണൽ ഫുട്‌ബോളിൽ അരങ്ങേറ്റം കുറിച്ച നെയ്മറുടെ കരിയറിലെ ആദ്യ നാല് വർഷങ്ങളിൽ അതായത് 22 ആം വയസ്സ് വരെ ബ്രസീൽ ജെഴ്സിയിൽ നെയ്മർ അടിച്ച ഗോളുകളുടെ എണ്ണം 42 ആണ്..!

ഈ 42 ഗോളുകൾ സ്കോർ ചെയ്തത് വെറും 60 മൽസരങ്ങളിൽ നിന്നു മാത്രമായിരുന്നു എന്നോർക്കണം..! അതായത് ഗോൾസ്കോറിംഗ് ശരാശരി 0.70.

എന്നാൽ 2014 ന് ശേഷമുള്ള ആറ് വർഷങ്ങളിൽ നെയ്മറുടെ ഗോൾസ്കോറിംഗ് ഗ്രാഫ് കുത്തനെ ഇടിഞ്ഞതായി അനുഭവപ്പെടും.പിന്നീട് ഉള്ള ആറ് വർഷങ്ങളിൽ ഇന്നത്തെ ഹാട്രികും കൂടി കൂട്ടിയാൽ 43 മൽസരങ്ങളിൽ നിന്നും 

22 ഗോളുകളാണ് നെയ്മർ നേടിയത്.ഗോൾസ്കോറിംഗ് ശരാശരി 0.51 അതായത് പ്രായം കൂടുമ്പോൾ ഗോൾസ്കോറിംഗ് ശരാശരി കുറയുന്നതായി കാണാം. 2014 ൽ നെയ്മറുടെ ഗോൾ സ്കോറിംഗ് ശരാശരി 0.70 ആണെങ്കിൽ ഇന്ന് 2020ൽ അത് 0.62 ആയി കുറഞ്ഞത് കാണാം.നിലവിലുള്ള ഗോൾസ്കോറിംഗ് ശരാശരി ആണ് നെയ്മർ നിലനിർത്തി പോകുന്നതെങ്കിൽ പെലെയുടെ ഗോൾ റെക്കോർഡ് തകർക്കാൻ നെയ്മർക്ക് മൂന്ന് വർഷമെങ്കിലും വേണ്ടി വരുമെന്ന് സാരം.

അതല്ല ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അസാധാരണ മികവിൽ ഗോളുകടിച്ച് കൂട്ടിയാൽ നെയ്മർക്ക് 2022 ലോകകപ്പിന് മുമ്പേ തന്നെ പെലെയുടെ ഗോൾ റെകോർഡ് തകർക്കാം.


ടിറ്റക്ക് മുമ്പിൽ വലിയ വെല്ലുവിളികളാണുള്ളത്.യൂറോപ്യൻ വമ്പൻമാരോട് ഏറ്റുമുട്ടുമ്പോൾ ഈ മികവ് പുറത്തടുക്കാൻ കഴിയുന്നില്ല എന്ന വിമർശനവും പോരായ്മയുമാണ് മറികടക്കാൻ ശ്രമിക്കേണ്ടത്.ലാറ്റിനമേരിക്കൻ എതിരാളികൾക്കെതിരെ ഗോളടിച്ച് കൂട്ടി നിരന്തരം  തോൽപ്പിച്ചത് കൊണ്ട് ലോകകപ്പ് യോഗ്യതയിൽ ഒന്നാം സ്ഥാനം ലഭിക്കും എന്നതിനപ്പുറം യൂറോപ്യൻ വമ്പൻമാരുമായി നിരന്തരം സൗഹൃദ മൽസരങ്ങൾക്ക് വേദിയൊരുക്കാൻ സിബിഎഫ് തയ്യാറായാലേ ലോകകപ്പ് പോലെയുള്ള ഹൈം കോംപറ്റേറ്റീവായ ടൂർണമെന്റിൽ മിസ്റ്റേക്കുകൾ പറ്റാതെ അജയ്യരായി കുതിക്കാൻ കഴിയുകയുള്ളൂ.

കാരണം കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ ക്വാർട്ടറിൽ ബെൽജിയത്തനെതിരെ മികച്ച കളി കെട്ടഴിച്ചിട്ടും ബ്രസീലിനെ ടൂർണമെന്റിൽ നിന്നും പുറത്താക്കിയത് തുടക്കത്തിലേ ഫെർണാണ്ടീന്യോയുടെ ഒരൊറ്റ മിസ്റ്റേക്ക് ആണെന്നോർക്കണം.അതുകൊണ്ട് തന്നെ യൂറോപ്യൻ വമ്പൻമാർക്കെതിരെ സൗഹൃദ മൽസരങ്ങൾ കളിച്ചു തെളിഞ്ഞാലേ ഖത്തറിൽ സാധ്യത ഉള്ളൂ.


By - #Danish_Javed_Fenomeno


Vai Brazil 💖 🇧🇷🇧🇷💪 

Neymar Jr. ❤️

Sunday, October 11, 2020

സ്പാനിഷ അർമേഡക്ക് വൈവിധ്യം നൽകാൻ അഡാമ









By - Danish Javed Fenomeno


ലോക ഫുട്‌ബോളിൽ ബ്രസീൽ ഇറ്റലി ജർമനി ഇംഗ്ലണ്ട് ഫ്രാൻസ് നെതർലാന്റസ് അർജന്റീന സ്പെയിൻ ബെൽജിയം ഉറുഗ്വെ തുടങ്ങിയ ഫുട്‌ബോൾ ചരിത്രത്തിലെ ടോപ് എലൈറ്റ് ഫുട്‌ബോൾ പവർഹൗസ് ടീമുകളിൽ പരമ്പരാഗതമായി കരുത്തുറ്റ ശരീരഭാഷയും ഉയർന്ന ഫിസിക്കൽ സ്ട്രെംഗ്ത്തും പവറും സ്പീഡും ചവിട്ടിമെതിച് കുതിക്കുന്ന പേസും സമന്വയിപ്പിച്ച ബീസ്റ്റ് ടൈപ്പ് താരങ്ങളെ പ്രൊഡൂസ് ചെയ്യാത്ത ഏക ഫുട്‌ബോൾ ടീമാണ് സ്പെയിൻ. സ്പെയിൻ ടീമിന്റെ കളികൾ തെണ്ണൂറുകളിൽ തൊട്ടെ വീക്ഷിക്കുന്ന ഒരു ഫുട്‌ബോൾ ആരാധകൻ എന്ന നിലയിൽ പറയട്ടെ ഒരു അൾട്ടിമേറ്റ് ബീസ്റ്റ് എന്ന് വിശേഷിപ്പിക്കാൻ പറ്റാവുന്ന ഒരു താരം സ്പാനിഷ് ഫുട്‌ബോൾ ചരിത്രത്തിന് അന്യമാണ്.

ജീവിതത്തിൽ കണ്ടിട്ടുള്ള മൂന്ന് പതിറ്റാണ്ടുകളിലെ സ്പാനിഷ് തലമുറയെടുത്താൽ ,
ഹെൻറികെ, കാനിസാറസ് , റൗൾ, മിഗ്വേൽ നദാൽ ,ഹിയറോ ,ഫെറർ, ഗാർഡിയോള ,ബകേറോ ,സെർജീ, റൂബൻ ബരാഹ ,അന്റോണിയോ പിസി ,സുബിസരേറ്റ, സെലാഡസ് , മോറിയന്റസ്, സൽഗാഡോ ,ഹെൽഗേര, വാലെറോൺ, മെൻഡിയേക, തുടങ്ങിയ 90s തലമുറയിലും ജോക്വിൻ കാസിയാസ് പുയോൾ സാവി അന്റോണിയോ റെയ്സ് സാബി അലോൺസോ ഡേവിഡ് വിയ മാർകോസ് സെന്ന ഇനിയെസ്റ്റ ഫെർണാണ്ടോ ടോറസ് റെയ്ന ഗാർസ്യ തുടങ്ങിയ രണ്ടായിരങ്ങളിലെ സ്പാനിഷ് തലമുറയിലും റാമോസ് ഡേവിഡ് സിൽവ ഫാബ്രിഗാസ് പിക്വെ ആൽബ ആർബിയോള മർച്ചേന നവാസ് കസോർള പെഡ്രോ ആൽബിയോൾ കൊകേ ഡീഗോ കോസ്റ്റ ഇസ്കോ ബുസ്കെറ്റ്സ് തിയാഗോ ഡീഹെയ കർവഹാൾ തുടങ്ങിയ 2010s സ്പാനിഷ് തലമുറയിലും അസാമാന്യ ഫിസിക്കും സ്ട്രെംഗ്ത്തും സ്പീഡും ഡ്രിബ്ളിംഗും ഒരേ സമയം സമന്വയിപ്പിച്ച  ഒരു ബീസ്റ്റ് മോഡൽ താരത്തെ പൊതുവേ കാണാൻ സാധിക്കില്ല.

എന്നാൽ കഴിഞ്ഞ ഒന്ന് രണ്ടു സീസണുകളിലായി പ്രീമിയർ ലീഗിൽ വോൾവ്സിന്റെ സൂപ്പർ താരമായ അഡാമ ട്രെയോറെ ദിയാറ എന്ന മാലിയൻ വംശജനായ സ്പാനിഷ് വിംഗർ ഫുട്‌ബോൾ ലോകത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സ്പാനിഷ് ഫുട്‌ബോളിൽ സമീപകാലത്ത് വന്നവരിൽ ടോറസ് ഡീഗോ കോസ്റ്റ എന്നിവർ മികച്ച പേസും സ്ട്രെംഗ്ത്തും ഡ്രിബ്ളിംഗ് മികവുമുള്ള ടെക്നിക്കലി ഗിഫ്റ്റഡ് താരങ്ങൾ ആണെങ്കിൽ കൂടി ട്രെയൊറയെ പോലെ എതിരാളികളെ ചവിട്ടിമെതിക്കുന്ന അസാധ്യ ഫിസിക്കും കരുത്തുള്ള ബീസ്റ്റ് ടൈപ്പ് ശരീരഭാഷയോ ഉണ്ടെന്ന് പറയാനാകില്ല.വളരെ ശാന്തമായ ഒട്ടും അഗ്രസീവ് അല്ലാത്ത ഫുട്‌ബോൾ ശൈലിയിലൂടെ പരമ്പരാഗതമായി പന്തു തട്ടുന്ന സ്പാനിഷ് ഫുട്‌ബോളിന്റെ സംസ്കാരത്തിനോ സ്വഭാവത്തിനോ യോജിച്ച ഒരു താരമേ അല്ല അഡാമ ട്രെയോറെ എന്നത് നിസംശയം അനുമാനിക്കാവുന്നതാണ്.റൗൾ മോറിയന്റസ് ടോറസ് വീയയെ പോലെയുള്ള മികച്ച പേസും കൃത്യതയും ടെക്നികൽ എബിലിറ്റിയും സ്വായത്തമാക്കിയ ക്ലിനിക്കൽ ഫിനിഷർമാരും റൂബൻ ബരാഹ, ഇനിയെസ്റ്റയെ പോലെ അകാദമികളിൽ നിന്നും രാഗി മിനുക്കി എടുത്ത ക്രിയേറ്റീവ് ഡ്രിബ്ളിംഗ് ടെക്നിക്സുള്ള താരങ്ങളും സാവി സാബി  സിൽവമാരെ പോലെ പാസ്സിംഗ് അകൂറസിയുമുള്ള ടെക്നകലി ഗിഫ്റ്റഡ് മിഡ്ഫീൽഡർമാരും വാഴ്ന്നു പോന്ന സ്പാനിഷ് ഫുട്‌ബോൾ ചരിത്രത്തിന് ഭാവിയിലേക്ക് പുതിയ അഭിരുചിയും അഗ്രസീവ് എനർജിയും നൽകാൻ സാധിക്കുന്നതാണ് അദാമ ട്രെയോറയുടെ സാന്നിദ്ധ്യം.പക്ഷേ ഇഞ്ചുറി സ്വഭാവമുള്ള വിംഗറായ ട്രെയോറെ പരിക്കുകൾക്ക് അടിമപ്പെടാതെ തന്റെ പൊട്ടൻഷ്യലിനൊത്ത് ഉയരുമോ എന്നതും ചോദ്യ ചിഹ്നമായി നിലനിൽക്കുന്നു.

അഡാമയുടെ കേളീ ശൈലിയുടെ ഏറ്റവും വലിയ അഡ്വാന്റേജ് അദ്ദേഹത്തിന്റെ റണ്ണിംഗുകളിലെ പവർഫുൾ ഫിസിക്കും മാസ്മരിക പേസും ബോൾ കൺട്രോളും ഒരുപോലെ ബാലൻസ് ചെയ്തു നിലനിർത്തുന്നതിലാണ്.ബോൾ നഷ്ടപ്പെടുമെന്ന പ്രതീതി ഉണ്ടായാലും അത് തിരിച്ചു പിടിക്കാൻ ശേഷിയുള്ള റണ്ണിംഗ് ബോഡി ബാലൻസും സ്ട്രെംഗ്ത്തും ഉള്ള താരമാണ് ട്രെയോറെ.ഇന്നലെ സ്വിസിനെതിരെ നേഷൻസ് ലീഗ് മൽസരത്തിൽ നാല് സ്വിസ് താരങ്ങളെ അപാരമായ ബോൾ കൺട്രോളോടെ ആക്സലറേഷനോടെ തന്റെ ബോഡീ ബാലൻസിംഗ് ഒട്ടും നഷ്ടപ്പെടുത്താതെ മിഡ്ഫീൽഡിൽ നിന്നുള്ള ട്രെയോറയുടെ മാസ്സീവ് സോളോ റണ്ണുകൾ അഡാമയെ മറ്റു സ്പാനിഷ് താരങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്നു.അതുകൊണ്ട് തന്നെ അഡാമ സ്പാനിഷ് ടീമിന്റെ ഭാവിയിലേക്കുള്ള വാഗ്ദാനമായി യൂറോപ്യൻ മീഡികൾ ചൂണ്ടികാണിക്കുന്നു.കുറിയ പാസുകളോടെ ബോൾ പൊസഷന് പ്രാധാന്യം നൽകി മെല്ലെപ്പോക്ക് ശൈലിയിൽ  കളിക്കുന്ന സ്പെയിൻ ടീമിൽ ട്രെയോറെയെ പോലെ നിരന്തരം ആക്രമിച്ചു കളിക്കാൻ ടെൻഡൻസിയുള്ള, പൊടുന്നനെ മുന്നേറ്റ നിരക്കാർക്ക് ചാൻസ് ക്രിയേറ്റ് ചെയ്യുന്ന ഒരു സ്പീഡി - പേസ്ഫുൾ ഡ്രിബ്ളിംഗ് വിംഗറെ എങ്ങനെ പരിശീലകർ ഉപയോഗിക്കും എന്നതിനനുസരിച്ചിരിക്കും മാലിയൻ വംശജന്റെ ഇന്റനാഷണൽ ഫുട്‌ബോളിലെ ഭാവി.അച്ചടക്കമില്ലായ്മയും പരിക്കും അഡാമയുടെ പ്രതിഭക്ക് എന്നും ഭീഷണിയായേക്കാം എന്നതാണ് താരത്തിന്റെ ഏറ്റവും വലിയ പോരായ്മ.സ്പെയിനിലേക്ക് കൂടിയേറിയ മാലി ദമ്പതികളുടെ രണ്ടാമത്തെ മകനായ അഡാമയുടെ സഹോദരൻ മുഹമ്മദ് ട്രെയോറെ ദിയാറെയും സ്പാനിഷ് ലീഗിൽ ഫുട്‌ബോൾ താരമാണ്.

യൂറോപ്യൻ അന്താരാഷ്ട്ര ഫുട്‌ബോൾ ടീമുകളിലെ ആഫ്രിക്കൻ വംശജർ വംശീയ അധിക്ഷേപങ്ങൾക്ക് അതിക്രൂരമാം വിധം ചരിത്രത്തിൽ ഇരയായിട്ടുണ്ടെങ്കിലും ഫ്രഞ്ച്  ഇംഗ്ലീഷ് ജർമൻ ഇറ്റാലിയൻ ബെൽജിയം ഫുട്‌ബോൾ ടീമുകളിൽ ആഫ്രിക്കൻ വംശജർ  ചെലുത്തിയ സ്വാധീനം നിർണായകമാണ്.ഉദാഹരണത്തിന് രണ്ട് ലോകകപ്പുകൾ നേടികൊടുത്ത് ഫ്രഞ്ച് ഫുട്‌ബോൾ ടീമിന്റെ ചരിത്രം തന്നെ മാറ്റികുറിച്ച് വംശീയ അധിക്ഷേപം നടത്തിയവരെ കൊണ്ട് കൈയ്യടിപ്പിച്ചവരാണ് ആഫ്രിക്കൻ വംശജരായ ഫ്രഞ്ച് താരങ്ങൾ.ജർമൻ കാണികളിൽ നിന്നും ഒരുപാട് തവണ വംശീയ അധിക്ഷേപങ്ങൾക്ക് ഇരയായെങ്കിലും രണ്ടായിരങ്ങളിൽ ജെറാൾഡ് അസമാവോയിലൂടെ തുടങ്ങി ബോട്ടെംഗിലൂടെ റൂഡിഗറിൽ എത്തി നിൽക്കുന്നു ജർമൻ ടീമിലെ ആഫ്രിക്കൻ വംശജരുടെ നിർണായക സ്വാധീനം.ആഫ്രിക്കൻ വംശജരെ ഒരിക്കൽ പോലും അടുപ്പിക്കാതിരുന്ന ഇറ്റലിക്ക് മരിയോ ബലോട്ടെല്ലിക്ക് മുന്നിൽ തലകുനിക്കേണ്ടി വന്നതും ഫുട്‌ബോൾ ലോകം കണ്ടതാണ്.ബെൽജിയം ഫിഫ ലോക ഒന്നാം നമ്പർ പദവി സ്വന്തമാക്കിയതും ആഫ്രിക്കൻ വംശജരായ താരങ്ങളുടെ മികവിലാണ്.ഇപ്പോഴിതാ സ്പെയിൻ ടീമിലും തങ്ങളുടെ ഫുട്‌ബോൾ പാരമ്പര്യം വളർത്തുകയാണ് ആഫ്രിക്കൻ വംശജർ.സ്പാനിഷ് ഫുട്‌ബോളിന്റെ ഭാവിയിൽ സുപ്രധാന പങ്ക് വഹിക്കാൻ കഴിയും എന്ന് ഫുട്‌ബോൾ പണ്ഡിറ്റുകൾ വിലയിരുത്തുന്ന രണ്ട് ആഫ്രിക്കൻ വംശജരാണ് ബാഴ്സലോണയുടെ അൻസു ഫാറ്റിയും വോൾവ്സിന്റെ അദാമ ട്രെയോറെ ദിയാറെയും.

എൺപതുകൾ വരെ ഫുട്‌ബോൾ ലോകത്ത് അടിച്ചമർത്തപ്പെട്ട ഇരുണ്ട ഭൂഖണ്ഡത്തിന്റെ ഫുട്‌ബോൾ പാരമ്പര്യത്തിന്റെ തെണ്ണൂറുകൾക്ക് ശേഷമുള്ള വളർച്ച സ്വപ്ന തുല്ല്യമാണ്.
വളരട്ടെ ആഫ്രിക്കൻ ഫുട്‌ബോൾ ..!
അവർ കുതിക്കട്ടെ യൂറോപ്പിലൂടെ..!


By - Danish Javed Fenomeno

Tuesday, September 15, 2020

ടൂറിനിലെ രാജകുമാരൻ " Il Principino"





 " എന്റെ തലച്ചോർ പറയുന്നതിടത്തേക്ക് എന്റെ ശരീരത്തിന് എത്തിച്ചേരാൻ കഴിയുന്നില്ല.."


ആന്ദ്രേ പിർലോക്ക് ശേഷം  അസൂറിപ്പടക്ക് ലഭിച്ച സ്വതസിദ്ധമായ ശൈലിയിൽ അനായാസമായി കളിക്കുന്ന സെൻട്രൽ മിഡ്ഫീൽഡറായ ക്ലോഡിയോ മർച്ചീസിയോ തന്റെ വിരമിക്കൽ പ്രഖ്യാപന സമയത്ത് പറഞ്ഞ വാചകങ്ങളാണിത്.കരിയറിൽ ഒരു വീഴ്ചയും ഉണ്ടാകാതെ നിരന്തരമായി തന്റെ കൺസ്റ്റിൻസി കീപ് ചെയ്തു ഒരു പതിറ്റാണ്ടോളം കളിച്ച താരം ദൗർഭാഗ്യവശാൽ പരിക്കുകൾ നിരന്തരം വേട്ടയാടിയപ്പോൾ മർച്ചീസിയോ തന്റെ ഫുട്‌ബോൾ കരിയർ മുഴുമിപ്പിക്കാതെ 33ആം വയസ്സിൽ വിട പറയുകയായിരുന്നു.


യോഹാൻ ക്രൈഫ് ഒരിക്കൽ പറഞ്ഞിട്ടുണ്ട് ഫുട്‌ബോൾ കളിക്കാൻ സിംപിൾ ആണ്.എന്നാൽ  സിംപിൾ ഫുട്‌ബോൾ കളിക്കാനാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമെന്ന്.ക്രൈഫിന്റെ ഈ വാചകങ്ങൾ അനർത്ഥമാക്കിയ ഫുട്‌ബോൾ ചരിത്രത്തിലെ ഒരുപിടി താരങ്ങളിൽ ഒരാളായിരുന്നു മർച്ചീസീയോ.പിർലോയെ പോലെ അനായാസമായി തനതായ  ശൈലിയിൽ പന്തു തട്ടിയ പ്രതിഭ.മധ്യനിരയിലെ ഏതൊരു പൊസിഷനും കൈകാര്യം ചെയ്യാൻ വൈദഗ്ധ്യമുള്ള മിഡ്ഫീൽഡർ. ഡിഫൻസിവ് മിഡ്ഫീൽഡ് സെൻട്രൽ മിഡ്ഫീൽഡ് ബോക്സ് ടു ബോക്‌സ് റോൾ തുടങ്ങീ ഏതൊരു പൊസിഷനിലും അനായാസേനെ സ്യൂട്ട് ആയിരുന്ന മർച്ചീസിയോ , അടിസ്ഥാനപരമായി അഡ്വാൻസ് സെൻട്രൽ മിഡ്ഫീൽഡർ ആണ്.ഇറ്റാലിയൻ ഭാഷയിൽ ഇ റോളിനേ മെസല എന്നാണ് വിശേഷിപ്പിക്കുക.

ഡിഫൻസീവ് ഡ്യൂട്ടി വളരെ കുറവും മുന്നേറ്റ നിരയെ ആക്രമണത്തിന് സഹായിക്കുകയും ചെയ്യുകയാണ് ഫുട്‌ബോളിൽ ഒരു  മെസലയുടെ റോൾ. എന്നാലോ ആവശ്യ ഘട്ടങ്ങളിൽ ഡിഫൻസീവ് എബിലിറ്റിയും പുറത്തെടുക്കുകയും ചെയ്യണം.അതായത് സെൻട്രൽ മിഡ്ഫീൽഡർക്കും അറ്റാക്കിംഗ് മിഡ്ഫീൽഡർക്കും ഇടയിലുള്ള റോളിനേ ആണ് മെസല എന്ന് അസൂറികൾ വിളിക്കുന്നത്.


2010 കളിൽ ഒരു കംപ്ലീറ്റ് മെസല ക്ക് ഏറ്റവും മികച്ച  ഉദാഹരണമായിരുന്നു ക്ലൗഡിയോ മർച്ചീസിയോ.

മുമ്പ് രണ്ടായിരങ്ങളിൽ നോക്കുകയാണേൽ സീഡോർഫ് ഇനിയെസ്റ്റ ജെറാർഡ് സീ റോബർട്ടോ etc തുടങ്ങിയവരും നിലവിൽ ലോക ഫുട്‌ബോളിൽ പോഗ്ബ വൈനാൾഡം കെയ്റ്റ പ്യാനിച്ച് റാക്റ്റിച്ച് തുടങ്ങിയവരും മെസല റോളിന് മികച്ച ഉദാഹരണങ്ങളാണ്.4 മാൻ മിഡ്ഫീൽഡും 3 മാൻ മിഡ്ഫീൽഡിലും അനായാസമായി അഡാപ്റ്റ് ചെയ്തു കളിക്കാൻ മെസല ടൈപ്പ് മിഡ്ഫീൽഡർക്ക് സാധിക്കും.2010 പതിറ്റാണ്ടിൽ "മെസല " ടൈപ്പ് മധ്യനിരക്കാർ കൂടുതൽ ഉള്ള ടീമുകൾ കൂടുതൽ മിഡ്ഫീൽഡ് സ്റ്റബിലിറ്റി  കാണിക്കുന്നത് കാണാൻ സാധിക്കും.  ഇനിയെസ്റ്റയും റാക്റ്റിച്ച് ഉള്ള ബാഴ്സ , വൈനാൾഡവും കെയ്റ്റയും ഉള്ള  ലിവർപൂൾ , മർചീസിയോയുടെ യുവൻറസ്..

 

യുവൻറസ് 2010 കളുടെ തുടക്കത്തിൽ 4 മാൻ മിഡ്ഫീൽഡ് ആയിരുന്നു അധികവും പ്രയോഗിച്ചിരുന്നത്.ഫിലിപ്പ് മെലോക്കൊപ്പം അന്ന്  സെൻട്രൽ മിഡ്ഫീൽഡ് ഡ്യൂട്ടി ആയിരുന്നു മർച്ചീസിയോക്ക്.എന്നാൽ പിർലോയുടെയും വിദാലിന്റെയും വരവോടെ 3 മാൻ മിഡ്ഫീൽഡിലേക്ക് സ്വിച്ച് ചെയ്ത യുവൻറസിൽ അഡ്യാൻസ് സെൻട്രൽ മിഡ്ഫീൽഡറുടെ റോളിലായിരുന്നു മർച്ചീസിയോ തുടർന്ന് കരിയറിലുടനീളം കളിച്ചിരുന്നത്.2011 മുതൽ 2015 വരെ കോണ്ടെയുടെ യുവൻറസിന്റെ തുടർച്ചയായ സീരീ എ കിരീട വിജയത്തിന് പിന്നിലെ ചാലകശക്തി ആയി വർത്തിച്ചിരുന്നത് പിർലോ- മർചീസിയോ മിഡ്ഫീൽഡ് കൂട്ടുകെട്ട് ആയിരുന്നു.ഡീപ് ലെയിംഗ് ക്രിയേറ്റീവ് പ്ലേമേക്കർ റോളിൽ പിർലോയും മെസല റോളിൽ മർചീസിയോയുടെയും വെർസെറ്റൈൽ മികവ് ആയിരുന്നു യുവൻറസിന്റെ കംപ്ലീറ്റ് സീരീ എ ഡൊമിനേഷനിൽ പിറകിലെ യഥാർത്ഥ എഞ്ചിനുകൾ.

യുവൻറസിലെ അതേ റോൾ തന്നെ ആയിരുന്നു അസൂറിപ്പടയിലും മർചീസിയുടേത്. പിർലോക്കും ഡാനിയേല ഡിറോസിക്കും മുന്നിലായി കളിച്ച മർചീസിയോ ടീമിനെ ഡിഫൻസീവ് മൈന്റിൽ നിന്നും പെട്ടെന്ന് അറ്റാക്കിംഗ് മൈന്റിലേക്ക് സ്വാപ് ചെയ്യാൻ തക്ക ക്വാളിറ്റി ഉള്ള പ്രതിഭയായിരുന്നു.അക്കാലത്ത് ( 2010 to 2016) ഇറ്റലിയുടെ ഏറ്റവും വലിയ അറ്റാക്കിംഗ് അഡ്വാന്റേജും മർചീസിയോയുടെ നിനച്ചിരിക്കാതെ നേരത്തുള്ള നീക്കങ്ങളായിരുന്നു.ടീമിന്റെ പ്ലെയിംഗ് റിതം അനുസരിച്ച് ഹാഫിനു മുന്നിലായി നിലയുറപ്പിക്കുന്ന മർചീസിയോ എതിർ ടീമിന്റെ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്ന നേരത്ത് കൃത്യമായ അവസരത്തിനൊത്ത് നടത്തുന്ന വിജയകരമായ ടാക്ളിംഗുകൾ ചെയ്തു പമ്പ് ചെയ്യുന്ന പാസുകൾ ടീമിന്റെ മുന്നേറ്റങ്ങളെ കാര്യമായി സ്വാധീനിച്ചിരുന്നു.പെനാൽറ്റി ബോക്സിന് പുറത്ത് നിന്നും കനത്ത ലോംഗ് റേഞ്ചർ ഉതിർക്കാൻ കഴിവുള്ള മർചീസിയോ രണ്ട് ഫൂട്ടും ഒരു പോലെ ഉപയോഗിച്ച താരങ്ങളിലൊരാൾ , തന്റെ ക്ലബിനോടും കളിയോടും പ്രതിബദ്ധതയുള്ള നൂറു ശതമാനം അർപ്പണമനോഭാവമുള്ള സ്വഭാവക്കാരനായിരുന്നു ഈ എട്ടാം നമ്പറുകാരൻ.


എൺപതുകളിൽ യുവെയുടെയും അസൂറികളുടെയും മിഡ്ഫീൽഡിലെ സുപ്രധാന താരമായിരുന്ന , 1982 ലോകകപ്പ് ഫൈനലിൽ ജർമനിക്കെതിരെ ഗോളടിച്ച് കിരീട നേട്ടത്തിൽ നിർണായക പങ്കാളി ആയിരുന്ന , ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മിഡ്ഫീൽഡർമാരിലൊരാളായ മാർകോ ടർഡേലിയെന്ന കരുത്തനായ ഇതിഹാസത്തിന്റെ പിൻഗാമി ആയി വാഴ്ത്തപ്പെട്ട മർചീസിയോ സ്റ്റീവൻ ജെറാർഡിന്റെ കടുത്ത ആരാധകൻ കൂടി ആയിരുന്നു. തന്നിലെ അനായാസമായ ഫുട്‌ബോൾ ശൈലി ക്രിയേറ്റ് ചെയ്തെടുക്കുന്നതിൽ ജെറാർഡിന്റെ കേളീ ശൈലി ഒരുപാട് ഇൻഫ്ലൂവൻസ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ യുവൻറസ് താരത്തിന്റെ സീബ്ര കൂപ്പായത്തോടുള്ള അഗാതമായ പ്രണയം കൊണ്ട് തന്നെ ആധുനിക ഫുട്‌ബോൾ ലോകത്തെ അണ്ടർറേറ്റ് ചെയ്യപ്പെട്ടു പോയ ലോയൽറ്റി ലെജൻഡ് തന്നെ ആയിരുന്നു അദ്ദേഹം.മർചീസിയോ ജോർജിയോ ചെല്ലീനി ആന്ദ്രെ ബർസാഗിലി ലിയോനാർഡോ ബൊനൂച്ചീ  ഇറ്റലിയിലും യുവൻറസിലും ഒരു പതിറ്റാണ്ടിലേറെ ഒരുമിച്ച് കളിച്ച സമകാലികരായ നാൽവർ സംഘത്തിൽ ചെല്ലിനിയും ബൊനൂച്ചിയും മാത്രം ബാക്കി.


ഏഴാം വയസ്സ് മുതൽ 33 വയസ്സ് വരെ യുവൻറസ് ക്ലബിൽ പന്തു തട്ടിയ ക്ലാസിക് എട്ടാം നമ്പർ പ്രതിഭ പക്ഷേ പരിക്കുകൾ വേട്ടയാടിയപ്പോൾ തന്റെ കരിയറിൽ ഒരു തിരിച്ചു വരവിന് ശ്രമിക്കാതെ വിട ചൊല്ലിയ മർച്ചീസിയോ ഇപ്പോഴും അസൂറിയൻ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നക്ഷത്രം തന്നെയാണ്.ടൂറിനിൽ സീബ്രെ ജേഴ്‌സി സ്വപ്നം കണ്ട് വളരുന്ന ഓരോ ബാല്ല്യങ്ങളുടെയും മാതൃക താരമായിരിക്കും ക്ലൗഡിയോ മർച്ചീസിയോ എന്നതിൽ തർക്കമില്ല. ഗട്ടൂസോ പിർലോ ഡിറോസി മർച്ചീസിയോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ലെജണ്ടറി ഇറ്റാലിയൻ മിഡ്ഫീൽഡ് തലമുറ മർചീസിയോയുടെ കഴിഞ്ഞ വർഷത്തെ വിടവാങ്ങലോടെ അവസാനിച്ചിരിക്കുന്നു...


#Il_Principino 💔 😍


By - Danish Javed Fenomeno

Friday, September 11, 2020

ദ എംപറർ - മുഴുവനാക്കാത്ത കഥയിലെ ഫുട്‌ബോൾ കാവ്യം

 



ചിത്രത്തിൽ മിലാൻ ഡെർബിയിൽ "ദ എംപറർ" ഒരു പാറ്റൺ ടാങ്കിന്റെ വിസ്ഫോടനാത്മകമായ പ്രഹരശേഷിയോടെ എതിരാളികളെ തച്ചുതകർത്ത് മുന്നേറുന്നത് കണ്ടില്ലേ...! ഇരകൾ സാക്ഷാൽ പൗളോ മാൾഡീനിയും ജിയാൻലൂക്ക സംബ്രോട്ടയും..!


ഇരുപത്തി ഒന്നാം നൂറ്റാണ്ട് ദർശിച്ച ഏറ്റവും മികച്ച ഫുട്‌ബോൾ ടാലന്റ് , തനതായ ബ്രസീലിയൻ ടെക്നിക്കൽ എബിലിറ്റിയും എരിയൽ സ്കിൽസും ഡ്രിബ്ളിംഗ് റണ്ണുകൾക്കൊപ്പം അപ്പർ ബോഡീ കരുത്തും  കേളീശൈലിയിലേക്ക് ആവാഹിച്ചു ഫിക്ഷണൽ ക്യാരക്ടർ ഇൻക്രേഡിബിൾ ഹൾക്കിനെ അനുസ്മരിപ്പിക്കുന്ന സ്ട്രെക്ചറും ഉയരമുള്ള ശരീരഭാഷ കൊണ്ടും മാരകമായ പ്രഹരശേഷി ഉള്ള ഏത് ആംഗിളിൽ നിന്നും കൃത്യതയാർന്ന ബുള്ളറ്റ് ഷോട്ട് ഗോളുകൾ കൊണ്ടും പവർ ഹൗസായ പവർഫുൾ മാജികൽ ഇടംകാൽ കൊണ്ടും  അൽഭുതം തീർത്തവൻ , 2002 മുതൽ 2006 വരെ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടുകളിലും ബ്രസീലിന്റെ സൗഹൃദ മൽസരങ്ങളിലും ഗോളടിച്ച് കൂട്ടിയ അഡ്രിയാനോ റൊണാൾഡോ പ്രതിഭാസത്തിനൊപ്പം വിസ്മയം തീർത്തപ്പോൾ  അക്കാലത്തെ അന്താരാഷ്ട്ര ഫുട്‌ബോളിലെ ഏറ്റവും മികച്ച എക്സ്പ്ലോസീവ് അറ്റാക്കിംഗ് ട്വിൻസ് ആയിരുന്നു റൊണാൾഡോ-അഡ്രിയാനോ കൂട്ട്ക്കെട്ട്   , ബ്രസീൽ രണ്ടാം നിരയെ പരീക്ഷിച്ച 2004 കോപ്പാ അമേരിക്കയിലും  , 2005 ഫിഫ കോൺഫെഡറേഷൻ കപ്പിലെയും ഇരു ഫൈനലുകളിലും അർജ്ജന്റീനെയെ തച്ചു തകർത്തു തരിപ്പണമാക്കിയവൻ ,

ബ്രസീൽ കിരീടം ചൂടിയ പ്രസ്തുത രണ്ട് ടൂർണമെന്റിലും മികച്ച താരത്തിനുള്ള ഗോൾഡൻ ബോളുകളും ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടുകളും സ്വന്തമാക്കി തന്റെ റോൾ മോഡലായ റൊണാൾഡോ പ്രതിഭാസത്തിന്റെ കരിയർ അനുകരിച്ച് ഇന്റർമിലാനിലൂടെ യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ അവതരിച്ച ഫുട്‌ബോൾ ലോകത്തെ ഏറ്റവും വിനാശകാരിയായ വിസ്ഫോടനാത്മകമായ സ്ട്രൈകറുടെ കരിയർ പിച്ചവെക്കുമ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം നടക്കാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ.

ദ എംപറർ എന്ന പേരിൽ വിഖ്യാതനായ അഡ്രിയാനോയെ കാൽപ്പന്ത് ലോകത്തിന് സമ്മാനിച്ച അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പിതാവിന്റെ വിയോഗമായിരുന്നു ആ ദുരന്തം.


റിയോ തെരുവുകളിലെ ഗുണ്ടാവിളയാട്ടത്തിനിരയാണ് അഡ്രിയാനോയും അഡ്രിയാനോയുടെ ഫാദറും.അഡ്രിയാനോയെ  ഫുട്‌ബോൾ താരമാക്കാൻ തന്റെ ജീവൻ തന്നെ ബലി നൽകുകയായിരുന്നു ആ പിതാവ്.പന്ത്രണ്ട് വയസുകാരൻ അഡ്രിയാനോയെ അക്കാദമിയിലെ ഫുട്‌ബോൾ ക്യാംപിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു ഗുണ്ടകൾ തെരുവിൽ വിളയാടിയത്.തുരുതുരാ വെടിയുതിർത്ത മയക്കുമരുന്ന് സംഘം വച്ച വെടിയിൽ ഒന്ന് അഡ്രിയാനോയുടെ പ്രിയപ്പെട്ട പിതാവിന്റെ കഴുത്തിന്റെ  പിറകിൽ തറച്ചു.ആ വെടിയുണ്ടയുമായാണ് അഡ്രിയാനോയുടെ പിതാവ് ശേഷിച്ച കാലം 2005ൽ മരിക്കും വരെ കിടക്കയിൽ കഴിച്ചു കൂട്ടിയത്.അത് ഓപ്പറേഷൻ ചെയ്തെടുത്താൽ രക്ഷപ്പെടില്ല എന്നുറപ്പുള്ളത് കൊണ്ട് അതെടുത്തിരുന്നില്ല. പിതാവ് പകർന്നു നൽകിയ മനക്കരുത്തും ദൃഢനിശ്ചയവുമാണ് അഡ്രിയാനോ ഫുട്‌ബോൾ ലോകത്തെ ഏറ്റവും വിനാശകാരിയായ വിസ്ഫോടനാത്മകമായ സ്ട്രൈകർ ആയി മാറാൻ കാരണമായി തീർന്നത്.തന്റെ കരിയറിലെ പീക്ക് വർഷങ്ങളിലേക്ക് അഡ്രിയാനോ കുതിച്ചു ഉയർന്ന് കൊണ്ടിരിക്കെ ആയിരുന്നു ആ ദുര്യോഗം നടന്നത്. പിതാവിന്റെ സാന്നിദ്ധ്യം 2005ൽ അഡ്രിയാനോക്ക് നഷ്ട്ടപ്പെട്ടു.


2006 ലോകകപ്പിന് മുമ്പ് ലോകകപ്പിലെ താരം ആരായിരിക്കുമെന്നുള്ള യൂറോപ്യൻ മാധ്യമങ്ങൾ നടത്തിയ സർവേകളിൽ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടും ഒരുമിച്ച് നേടി  2006 ലോകകപ്പിലെ താരമായി മാറും എന്ന് പ്രവചിക്കപ്പെട്ടത് അഡ്രിയാനോ ആയിരുന്നു. ഓർക്കുക അന്ന് ഫുട്‌ബോൾ ലോകത്തെ ഏറ്റവും മികച്ച താരമായിരുന്ന ലോകഫുട്ബോളർ റൊണാൾഡീന്യോയെ പോലും അഡ്രിയാനോ മറികടക്കും എന്നായിരുന്നു ഫുട്‌ബോൾ പണ്ഡിറ്റുകൾ പ്രവചിച്ചിരുന്നത്. 23 ആം വയസ്സിൽ തന്റെ കരിയറിലെ ആദ്യ ലോകകപ്പായ 2006 ലോകകപ്പിൽ അഡ്രിയാനോയുടെ നിരാശജനകമായ പ്രകടനത്തിന് കാരണമായത് തന്റെ പിതാവിന്റെ വിയോഗം ആയിരുന്നു എന്നും അതുമൂലമായി  അഡ്രിയാനോയെന്ന മഹാപ്രതിഭയെ കാർന്നു തിന്നു കൊണ്ടിരുന്ന വിഷാദം എന്ന മഹാ രോഗം ആയിരുന്നു എന്നും ഫൂട്ബോൾ ലോകം അറിഞ്ഞത് തന്നെ ഈയടുത്ത കാലത്താണ്. തന്നെ ലോകോത്തര ഫുട്‌ബോൾ താരമാക്കി വളർത്തിയ പിതാവിന്റെ വേർപാടോടെ  ദ എംപറർ എന്ന് യൂറോപ്യൻ മാധ്യമങ്ങൾ വിളിപേരിട്ട് വിളിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അവതരിക്കപ്പെട്ട ഏറ്റവും മികച്ച ഫുട്‌ബോൾ പ്രതിഭ വിഷാദ രോഗത്തിന് അടിമപ്പെട്ട് ലഹരിയും ആൽക്കഹോളുമായി തിരശീലയിൽ മറയുകയായിരുന്നു.


ഒന്നാലോചിച്ചു നോക്കുക , ഒരു പക്ഷേ അന്നത്തെ മയക്കുമരുന്ന് സംഘത്തിന്റെ ആ വെടി അദ്ദേഹത്തിന്റെ പിതാവിന് കൊണ്ടില്ലായിരുന്നു എങ്കിൽ ഇന്നും ആ പിതാവ് ജീവിച്ചിരുന്നേനെ, അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ അഡ്രിയാനോ വിഷാദത്തിന്റെ ഗർത്തങ്ങളിലേക്ക് പോകില്ലായിരുന്നു.2006 മുതൽ 2014 വരെ അഡ്രിയാനോ ലോക ഫുട്‌ബോൾ അടക്കി ഭരിച്ചേനെ, മൂന്നോ നാലോ ലോകകപ്പ് ബ്രസീലിന് വേണ്ടി കളിച്ചേനെ. 2006ലെ ജർമൻ ലോകകപ്പ്, 2010ലെ ആഫ്രിക്കൻ ലോകകപ്പ് എന്നീ ലോകകപ്പു ട്രോഫികൾ റിയോ ഡി ജനീറയിലെ സിബിഎഫിന്റെ ഷോകേസുകളിൽ അഡ്രിയാനോ ഒറ്റയ്ക്ക് എത്തിച്ചേനെ.ലോകകപ്പിലെ എക്കാലത്തെയും ഉയർന്ന ഗോൾവേട്ടക്കാരൻ ആയേനെ ,  പെലെയുടെ ഇന്റർനാഷണൽ ഗോൾ റെക്കോർഡിന് ഭീഷണി സൃഷ്ടിച്ചേനെ , 2006 - 2014 പിരീഡിലെ എല്ലാ ലോക ഫുട്ബോളർ പട്ടങ്ങളും ബാലോൺ ഡി ഓറുകളും അദ്ദേഹം എളുപ്പത്തിൽ സ്വന്തമാക്കിയേനെ , ഇന്റർമിലാൻ ഒരുപാട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടിയേനെ...


അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിച്ചേനേ എന്ന് പറയുന്നതിൽ അർത്മമില്ലെങ്കിലും ; തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും അഡ്രിയാനോയെ വിഷാദത്തിന്റെ അഗാധമായ ഗർത്തങ്ങളിൽ നിന്നും രക്ഷപ്പെടുത്തി വർഷങ്ങളോളം ലോക ഫുട്‌ബോൾ അടക്കി ഭരിക്കേണ്ടിയിരുന്ന പഴയ അഡ്രിയാനോയാക്കി മാറ്റാൻ തനിക്ക് കഴിയാതെ പോയതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ സങ്കടം എന്ന് അതീവ ദുഖത്തോടെ അഡ്രിയാനോയുടെ അടുത്ത സുഹൃത്തും സഹതാരവും മുൻ അർജന്റീനൻ - ഇന്റമിലാൻ നായകനുമായ ഹാവിയർ സനേട്ടി പറയുമ്പോൾ ഏതൊരു ഫുട്‌ബോൾ ആരാധകനെയും കണ്ണീരനനയിക്കുമെന്ന്  തീർച്ച.


മുഴുവനാക്കാത്ത എല്ലാ കഥകളിലും ഉണ്ടാവും കവിതയായ് മാറിയ ഒരാൾ.

ആ കവിത ആയിരുന്നു " അഡ്രിയാനോ ദ എംപറർ " "പാറ്റൺ ടാങ്ക് " 💖💋


By - #Danish_Javed_Fenomeno


Adriano Imperador #Emperor #Legend #Pattontank 😍💖

Friday, August 28, 2020

തിയാഗോ സിൽവ - ചെൽസിയിലെ പതിനാറാം ബ്രസീലിയൻ

 




2010s പതിറ്റാണ്ട് കണ്ട ഏറ്റവും മികച്ച സ്റ്റോപ്പർ ബാക്കും മുൻ ബ്രസീൽ നായകനും പിഎസ്ജി ക്യാപ്റ്റനുമായ തിയാഗോ സിൽവ ചെൽസിയുമായി കരാർ ഒപ്പിട്ടു.ഇറ്റാലിയൻ - മിലാൻ ഫുട്‌ബോൾ ഇതീഹാസവും എക്കാലത്തെയും മികച്ച ഡിഫന്റർമാരിലൊരാളായ ഫ്രാങ്കോ ബരേസി 2009 ൽ സിൽവ മിലാനിൽ കളിക്കുന്ന കാലത്ത് തന്റെ പ്ലെയിംഗ് ശൈലിയുമായി ഏറെ സാമ്യതകൾ പുലർത്തുന്ന തന്റെ യഥാർത്ഥ പിൻഗാമി എന്നായിരുന്നു സിൽവയെ വിശേഷിപ്പിച്ചിരുന്നത്.വർത്തമാന ഫുട്‌ബോളിലെ ഏറ്റവും മികച്ച ഡിഫന്റർ എന്ന് സിൽവയെ വിശേഷിപ്പിച്ചതും സിൽവയുടെ റോൾ മോഡലായ ലെജണ്ടറി മാൾഡീനി ആയിരുന്നു.സിൽവക്ക് തന്റെ കരിയറിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരം ആയിരുന്നു ഡിഫൻസീവ് ഫുട്‌ബോളിന്റെ സൗന്ദര്യം ലോക ജനതക്ക് കാണിച്ചു കൊടുത്ത രണ്ട് ഗ്രൈറ്റസ്റ്റ് ഡിഫന്റിംഗ് ഇതിഹാസങ്ങളുടെ ഈ വാക്കുകൾ.അതുകൊണ്ട് തന്നെയാണ് പൊതുവെ ഡിഫൻസീവ്ലി വളരെ ദുർബലമായ പതിറ്റാണ്ടായ 2010s പതിറ്റാണ്ടിലേ ഏറ്റവും കരുത്തുറ്റ ടഫ് സ്റ്റോപ്പർ ബാക്കായി സിൽവ അറിയപ്പെടുന്നതും.


2012 ൽ മിലാനിൽ നിന്നും പിഎസ്ജി നായകനായി പാരീസിൽ എത്തിച്ചേർന്ന സിൽവ പാരീസിലെ കരിയർ അരങ്ങേറ്റം മുതൽ അവസാന മൽസരം വരെ നായകനായി എട്ട് വർഷം  ക്യാപ്റ്റൻസ് ആംബാന്റ് അണിഞ്ഞാണ് പിഎസ്ജിയെ 23  കിരീട നേട്ടങ്ങളിലേക്കും ചരിത്രത്തിലാദ്യമായി ക്ലബിന്റെ യുസിഎൽ ഫൈനലിലേക്കും നയിച്ചത്.സിൽവയുടെ നയിക്കാനുള്ള കമ്മാന്റിംഗ് പവറും നായക ശേഷിയും  കണ്ടിട്ടായിരുന്നു പിഎസ്ജി 2012 ൽ തന്നെ അരങ്ങേറ്റം മുതലേ നായകന്റെ ആംബാന്റ് നൽകിയത്‌. ചെൽസിയിലും നായകന്റെ ആംബാന്റ് സിൽവക്ക് ലഭിക്കും എന്നതാണ് അഭ്യൂഹങ്ങൾ.ചെൽസി പരിശീലകൻ ലാംപാർഡ് സിൽവയെ നായകനാക്കും എന്ന് കഴിഞ്ഞ ആഴ്ച തുറന്ന് പറഞ്ഞിരുന്നു.


ചെൽസിയുമായി കരാറിൽ ഏർപ്പെടുന്ന പതിനാറാമത്തെ ബ്രസീൽ താരമാണ് തിയാഗോ സിൽവ.നാല് സീസണോളം സ്റ്റാൻഡ് ഫോർഡ് ബ്രിഡ്ജിലെ നിർണായക താരവും ഫ്രീകിക് സ്പെഷ്യലിസ്റ്റുമായിരുന്ന പഴയ ബ്രസീലിന്റെ ഉയരക്കാരൻ ഡിഫന്റർ അലക്‌സ് , ബ്രസീൽ ടീമിൽ കഫുവിന്റെ നിഴലിൽ ആയിരുന്നു എങ്കിലും ഒരു പതിറ്റാണ്ടിലേറെ യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ വലതു വിംഗബാക്ക് റോളിൽ സൂപ്പർ താരമായി വിലസിയ ജൂലിയാനോ ബെല്ലറ്റി , ഏഴ് വർഷം നീലപ്പടയുടെ ആണിക്കല്ല് ആയിരുന്ന വില്ല്യൻ ,ആറ് സീസണിൽ ചെൽസിയുടെ മിഡ്ഫീൽഡിലെ അഭിവാജ്യ ഘടകമായിരുന്ന 2012 യുസിഎൽ സെമിയിൽ ബാഴ്സക്കെതിരെ സുന്ദരമായ ചിപ്പിലൂടെ വിജയഗോളടിച്ച് ചെൽസിയുടെ ഏക യുസിഎൽ കിരീട നേട്ടത്തിലെ നിർണായക പങ്കാളിയായ റാമിറെസ്, അഞ്ച് വർഷത്തോളം ബൂട്ടുകെട്ടിയ ഓസ്കാർ , എട്ട് സീസണിൽ കളിച്ച ഡേവിഡ് ലൂയിസ് ,ഫിലിപ്പ് ലൂയിസ് , തുടങ്ങിയവരാണ് ചെൽസി ജഴ്സിയിൽ കളിച്ച പ്രമുഖരായ ബ്രസീൽ താരങ്ങൾ.1999ൽ എമേഴ്സൺ തോം ആണ് ആദ്യമായി ചെൽസിയിൽ കളിച്ച ബ്രസീലുകാരൻ.


ചെൽസി ബ്രസീലിയൻസ് 


1.എമേഴ്സൺ തോം(Cb)

2.അൽസിഡെസ് (Cb)

3.അലക്‌സ് (Cb)

4.ജൂലിയാനോ ബെല്ലെറ്റി(Rb)

5.മിനെയ്റോ (DMF)

6.റാമിറെസ് (CMF)

7.ഡേവിഡ് ലൂയിസ്(Cb)

8.ലുകാസ് പിയാസൺ(Lw)

9.ഓസ്കാർ (AMF)

10.വല്ലസ് (Rb)

11.വില്ല്യൻ (RW)

12.ഫിലിപ്പെ ലൂയിസ് (LB)

13.കെന്നഡി (LMF)

14.നാഥൻ (Lw)

15.അലസാന്ദ്രോ പാറ്റോ (CF)

16.തിയാഗോ സിൽവ (CB)


നിലവിലെ ചെൽസി സ്ക്വാഡിലെ മറ്റ് ഡിഫന്റർമാരെല്ലാം തങ്ങളുടെ കരിയറിൽ നേടിയ മൊത്തം(24) കിരീടങ്ങളേക്കാൾ കിരീടങ്ങൾ ഇന്റർനാഷണൽ - ക്ലബ് കരിയറിലുമായി നേടിയ സിൽവയുടെ(30 കിരീടങ്ങൾ)ഒന്നര പതിറ്റാണ്ടിലേറെ ഉള്ള യൂറോപ്യൻ പരിചയസമ്പന്നത തന്നയാണ് കോച്ച് ലാംപാർഡിന് ആവശ്യവും.

റഷ്യൻ കോടീശ്വരൻ അബ്രഹമോവിച്ചിന്റെ പണക്കരുത്തിൽ പുതു സീസണിൽ ഒരുപാട് പുതു താരങ്ങളുടെ സൈനിംഗുകളോടെ ക്ലബ് മൊത്തത്തിൽ ഉടച്ചുവാർക്കുന്ന ഫ്രാങ്ക് ലാംപാർഡിന് കീഴിൽ നായകന്റെ ആം ബാൻഡുമായി കപ്പിനും ചുണ്ടിനുമിടയിൽ സിൽവക്ക് പിഎസ്ജിക്കൊപ്പം നഷ്ടപ്പെട്ട യുസിഎൽ കിരീടം വീണ്ടെടുക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.


By - #Danish_Javed_Fenomeno


#TS3 #Capita   🇧🇷💖😍

Monday, August 24, 2020

സമയം ഏറെയുണ്ട് നെയ്മർക്ക്

 




1998ൽ താൻ ഒറ്റയ്ക്ക് തോളിലേറ്റിയ ടീമിനെ ലോകകപ്പ് ഫൈനലിലെത്തിച്ചിട്ടും ഫുഡ് പോയിസൻ ഏറ്റ് ഹിസ്റ്റീരിയ ബാധിച്ചു വായിൽ നിന്നും നുര പതയും വന്ന് കളിച്ച ലോകകപ്പ് ഫൈനലിൽ തന്റെ കളിയുടെ പത്ത് ശതമാനം പോലും പുറത്ത് എടുക്കാൻ  സാധിക്കാതെ വന്നതിനാൽ  ടീം തോറ്റപ്പോൾ പാരീസിലെ ആ ദുരന്ത രാത്രിയിൽ എന്റെ പ്രിയപ്പെട്ട റൊണോ കരഞ്ഞിട്ടില്ല...

പിന്നീട് മൂന്ന് തവണ കരിയർ എന്റിംഗ് മേജർ ലെഗ്ഗ് ഇഞ്ചുറി പറ്റി മൂന്ന് മേജർ സർജറികൾക്ക് വിധേയമായി മൂന്നര കൊല്ലം നഷ്ടപ്പെട്ടിട്ടും ഇനി കളിക്കാൻ സാധിക്കില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയെടത്ത് നിന്നും നാല് വർഷങ്ങൾക്ക് ശേഷം ടീമിനെ 2002ൽ എക്കാലത്തെയും മികച്ച ഇൻഡിവഡ്യൽ പെർഫോമൻസിലൂടെ ലോകകപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ചു ഫുട്‌ബോൾ ചരിത്രത്തിലെ ഒരേയൊരു പ്രതിഭാസം റൊണാൾഡോ the phenomenon ആയിരുന്നു ഫുട്‌ബോൾ ലോകത്തെ എക്കാലത്തെയും വലിയ ചങ്കുറപ്പിന്റെ മൂർത്തീ ഭാവം.


2006 ലോകകപ്പ് സെലസാവോ പുറത്താവുമ്പോൾ അന്നത്തെ ലോക ഫുട്‌ബോളറും ലോകത്തെ മികച്ച താരവുമായിരുന്ന ഡീന്യോയുടെത് ആയിരിക്കും ആ ലോകകപ്പ് എന്ന് ഉറപ്പിച്ചവരായിരുന്നു ഫുട്‌ബോൾ മീഡിയാസും പണ്ഡിറ്റുകളും ആരാധകരും എല്ലാം. പക്ഷേ അപ്രതീക്ഷിതമായി ക്വാർട്ടറിൽ തോറ്റപ്പോൾ ഡീന്യോ പുഞ്ചിരിച്ചു ആയിരുന്നു ആ അട്ടിമറി ലോകകപ്പ് എക്സിറ്റിനെ നേരിട്ടത്.അന്ന് ഗോൾഡൻ ബൂട്ട് നേടുമെന്ന് ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെട്ട അഡ്രിയാനോയും റൊണാൾഡോയും കഫുവും കകയും കാർലോസുമെല്ലാം സമാനമായ രീതിയിൽ ആയിരുന്നു പ്രതികരിച്ചതും.


കകാ 2010 ലോകകപ്പ് നയിക്കേണ്ട താരം ക്വാർട്ടറിൽ ടീം മുന്നിട്ടു നിന്ന ശേഷം മിഷേൽ ബാസ്റ്റോസിന്റെയും ഫെലിപ്പ് മെലോയുടെയും ജൂലിയോ സീസറുടെയും  പ്രതിരോധ 

പിഴവുകളിൽ ഹോളണ്ട് രണ്ട് ഗോൾ തിരിച്ചടിച്ചു വിജയിച്ചപ്പോൾ കക കരഞ്ഞിട്ടില്ല..


അതാണ് മനക്കരുത്തും ചങ്കുറപ്പും ഉള്ള ബ്രസീൽ  ഇതിഹാസങൾ.. ഇവർ മാത്രമല്ല ബ്രസീൽ ചരിത്രം പരിശോധിച്ചാൽ ഇഷ്ടം പോലെ ചാകരകണക്കിന് കാണാം.


എന്നാൽ 2010 ന് ശേഷം ബ്രസീൽ ടീമിൽ വരുന്നവരെല്ലാം അർജന്റീന താരങ്ങളെ പോലെ തോറ്റ ശേഷം കരയുന്നത് കാണാറുണ്ട്.ലൂയിസ് മാർസെലോ ഹൾക്ക് ഓസ്കാർ ഫെർണാണ്ടീന്യോ തുടങ്ങീ നിരവധി താരങ്ങൾ പെട്ടെന്ന് വികാരങ്ങൾക്ക് അടിമപ്പെടുന്നവരാണ്.ഇത് ബ്രസീൽ ഫുട്‌ബോൾ സംസ്കാരത്തിന് യോജിച്ചതല്ല..പെട്ടെന്ന് വികാരത്തിന് അടിമപ്പെടുന്നവർക്ക് പറഞ്ഞതല്ല ഫുട്‌ബോൾ.പ്രായത്തിനൊത്ത പക്വത ഇല്ലാത്ത നെയ്മർ തന്റെ പക്വത ഉയർത്തേണ്ടതുണ്ട്.തോൽവി ജയം രണ്ടും ഫുട്‌ബോളിന്റെ ഭാഗമാണ്.ഒരു യുസിഎൽ ഫൈനലിൽ തോറ്റെന്ന് കരുതി അടുത്ത യുസിഎൽ സീസൺ പ്രതീക്ഷകൾ നെയ്മറെ സംബന്ധിച്ചോ പിഎസ്ജിയെ സംബന്ധിച്ചോ ഇല്ലാതാവുന്നില്ല.


ബയേൺ × പിഎസ്ജി ഫൈനൽ എന്ന് തീരുമാനിക്കപ്പെട്ടോ അന്നേ ഞാൻ ഉറപ്പിച്ചതായിരുന്നു പിഎസ്ജി തോൽക്കുമെന്നത്. ഹൈ ലൈൻ ഡിഫൻസ് അണിനിരത്തി ബോൾ കൂടുതൽ നേരം കൈവശം വച്ചുള്ള ബവേറിയൻ ആക്രമണ ശൈലിക്ക് മുന്നിൽ മിഡ്ഫീൽഡ് സ്റ്റബിലിറ്റിയോ സപ്ലൈയോ ഇല്ലാത്ത പിഎസ്ജി തോൽക്കും എന്നതുറപ്പായിരുന്നു.ഏതൊരു ടീമിനെയും.പാസ്സിംഗ് ഗെയിം കളിക്കാൻ സമ്മതിക്കാതെ ഉള്ള സീസണിലുടനീളമുള്ള ബയേണിന്റെ ഹൈ പ്രസ്സിംഗ് ഫുട്‌ബോൾ പ്രശംസനീയമാണ്.മിഡ്ഫീൽഡിലോ വിംഗിലോ വച്ച് അവർ എംബാപ്പ നെയ്മർ  നീക്കങ്ങളെ തുടരെ നിർവീര്യമാക്കുന്നുണ്ടായിരുന്നു.ബോക്സിന് പുറത്ത് വച്ച് അധികം സെറ്റ്പീസുകൾ വഴങ്ങാതിരിക്കാനുള്ള ബയേൺ ടൂർണമെന്റിലുടനീളം പയറ്റിയ തന്ത്രമാണിത്.

മധ്യനിരയിലെ ക്രിയാത്മകമായ താരങ്ങളുടെ ദൗർബല്യം പിഎസ്ജിയുടെ എക്കാലത്തെയും വലിയ മണ്ടത്തരം ആണ്.കാരണം കോടികൾ എറിഞ്ഞു നെയ്മറെയും എംബാപ്പയെയും ടീമിൽ എത്തിച്ച അറബി ഉടമകൾക്ക് ഒരു ക്രിയേറ്റീവ് മധ്യനിരക്കാരനെയും കൂടി ടീമിൽ എത്തിച്ചിരുന്നു എങ്കിൽ ടീമാകെ മാറിപ്പോയേനെ.മിഡ്ഫീൽഡിൽ ബോൾ സപ്ലൈ തീരെയില്ലാത്ത ടീമാണ് പിഎസ്ജി.

ഇക്കാര്യത്തിൽ പിഎസ്ജി മാതൃക ആക്കേണ്ടത് ലിവർപൂളിനെ ആണ്.കാരണം 2018 യുസിഎൽ ഫൈനലിൽ ലിവർപൂൾ റിയൽ മാഡ്രിഡിനോട് മൂന്ന് ഗോളുകൾക്ക് തോറ്റതിന് ശേഷം മികച്ച സൈനിംഗുകളോടെ പൂർവ്വാധികം കരുത്തോടെ 2019 യുസിഎൽ കിരീടം സ്വന്തമാക്കുകയായിരുന്നു ലിവർപൂൾ.

2018 യുസിഎൽ തോൽക്കാനുള്ള ലിവർപൂളിന്റെ പ്രധാന കാരണങ്ങളായ  ലോകോത്തര ഗോൾകീപ്പറുടെ അഭാവവും ഡിഫൻസീവ് കെട്ടുറപ്പുള്ള ബോൾ ഒഴുക്കുള്ള മധ്യനിരയുടെ അഭാവവും ആയിരുന്നു. ഈ രണ്ട് മേഖലയിലും കാര്യമായ അഴിച്ചു പണി ആയിരുന്നു 2018 യുസിഎൽ ഫൈനൽ തോറ്റ ശേഷം ക്ലോപ്പ് നടത്തിയിരുന്നത്.റെകോർഡ് സൈനിംഗിലൂടെ അലിസണെയും മധ്യനിര കരുത്തുറ്റതാക്കാൻ ഫാബീന്യോ  ഷാക്കീരീ നബി കെയ്റ്റ എന്നീ സൂപ്പർ മിഡ്ഫീൽഡ് താരങ്ങളെയും ലിവർപൂളിലേക്ക് കൊണ്ടുവന്ന് മിഡ്ഫീൽഡും സെറ്റാക്കിയ ക്ലോപ്പിന്റെ നീക്കം 2019 യുസിഎൽ സീസണിൽ തന്നെ ഫലം കണ്ടു.ഈ നാല് താരങ്ങളും 2019 യുസിഎൽ സീസണിൽ ലിവർപൂൾ കിരീട വിജയത്തിന് പിന്നിലെ നിർണായക ഘടകങ്ങളായിരുന്നു.

പിഎസ്ജിക്ക് നെയ്മർ എംബാപ്പ കൂട്ടുകെട്ടിനെ വച്ചു യുസിഎൽ കിരീടം നേടാൻ ഇഷ്ടം പോലെ സമയവും സാധ്യതകളും  ഇനിയും ഒരുപാട് ഉണ്ട്.പക്ഷേ അതിനു വേണ്ടത്  ക്ലോപിന്റെ മാതൃക പിന്തുടർന്ന് നല്ല ട്രാൻസ്ഫറുകൾ നടത്തി മിഡ്ഫീൽഡ് ക്രിയാത്മകമായിരിക്കണം എന്നതാണ്.


Danish Javed Fenomeno

Monday, August 10, 2020

ഈ 4 കാര്യങ്ങൾ റോണോയുടെ കരിയറിൽ സംഭവിച്ചില്ലായിരുന്നു എങ്കിൽ..?






1.1998 ലോകകപ്പ് ഫൈനലിന്റെ തലേന്ന് ഫുഡ്‌ പോയിസൻ ബാധിച്ച്  മെന്റൽ പ്രഷർ കൂടി ഹിസ്റ്റീരിയ വന്ന് അബോധവസ്ഥയിലേക്ക് പോയി. 

(തിരിച്ചു വരവിൽ അടുത്ത ലോകകപ്പിൽ ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചു വരവോടെ ലോകകപ്പ് അടിച്ചു.ലോക ഫുട്‌ബോളർ കോപ്പ ഗോൾഡൻ ബോൾ ഗോൾഡൻ ബൂട്ട് തുടങ്ങി നേട്ടങ്ങൾ നിരവധി etc...)

2.1999 മുതൽ 2002 വരെ ഇന്റർമിലാനിൽ  റൊണാൾഡോയുടെ കരിയറിൽ ഒന്നിനു പിറകെ ഒന്നായി സംഭവിച്ച മൂന്ന് മേജർ ലെഗ്ഗ് ഇഞ്ചുറികൾ രണ്ടെണ്ണം വലം കാലിനും ഒന്ന് ഇടം കാലിനും , ഒരു സ്പോർട്സ് അത്ലറ്റിനും തിരിച്ചു വരാൻ കഴിയാത്ത വിധം രണ്ട് വർഷത്തിനിടെ മൂന്ന് മേജർ ലെഗ്ഗ് സർജറികൾക്കും വിധേയമായി😱.ഇനി ഒരിക്കലും ഫുട്‌ബോൾ കളിക്കാൻ റോണോക്ക് കഴിയില്ല എന്ന് ഡോകടർമാർ വിധിയെഴുതി.

(തിരിച്ചു വരവിൽ ലോകകപ്പ് അടിച്ചു.ലോകഫുട്ബോളർ , ഗോൾഡൻ ബൂട്ട്നേട്ടങ്ങൾ നിരവധി...Etc...)

3.മൂന്ന് മേജർ സർജറികൾ ചെയ്ത തന്റെ ഇരു കാൽമുട്ടുകളുടെയും കനത്ത വേദന കുറയ്ക്കാൻ  പെയിൻ കില്ലറിന്റെ തുടർച്ചയായ ഉപയോഗം കാരണം 2004 ൽ റോണോക്ക് ഹൈപ്പോ തൈറോയ്ഡിസം ബാധിച്ചു ഓവർവൈറ്റിലേക്ക് പോയ റൊണാൾഡോ.ഏകദേശം 110 കിലോഉള്ള  പൊണ്ണത്തടിയുമായി റിയലിലും ബ്രസീലിലും കളി തുടർന്നു.

(2006 ലോകപ്പിൽ കളിച്ചു ഹൈപ്പോതെയ്റോഡിസം+ 110 കിലോയുമായി .ലോകകപ്പ് ആൾടൈം ഗോൾ സ്കോറർ റെക്കോർഡ്.)

4.2007 ൽ മിലാനിൽ കളിക്കുന്ന സമയത്ത് വലം കാൽമുട്ടിന് നാലാം മേജർ ഇഞ്ചുറി സംഭവിക്കുന്നു. അതോടെ വീണ്ടും മേജർ ലെഗ്ഗ് സർജറിക്ക് വിധേയമായി.ഇനിയൊരു കംബാക്ക് റോണോക്കില്ല എന്ന് ഡോക്ടർ വിധിയെഴുതി.

(വീണ്ടും തിരിച്ചു വന്നു കൊറിന്ത്യൻസിനൊപ്പം രണ്ടു സീസൺ കളിച്ചു.)

മുകളിൽ പ്രസ്താവിച്ച ഈ നാല് കാര്യങ്ങൾ റൊണാൾഡോയുടെ കരിയറിൽ സംഭവിച്ചില്ലായിരുന്നു എങ്കിൽ ; റൊണാൾഡോ ഇന്ന് രണ്ടായിരം ഗോളുകൾ കരിയറിൽ അടിച്ചേനേ(ഞാൻ പറഞ്ഞതല്ല സീകോ പറഞ്ഞതാണ്) പെലെയുടെ 1283 എന്ന റെക്കോർഡ് ഗോൾ മാർക്ക് റൊണാൾഡോ ഈസിയായി മറികടന്നേനെ.പിന്നെ റോണോ നേടിയ രണ്ട് ലോകകപ്പിന് പുറമേ രണ്ട് ലോകകപ്പ് കൂടി അദ്ദേഹം എക്സ്ട്രാ നേടിയേനേ.25 ലധികം ലോകകപ്പ് ഗോളുകളും അദ്ദേഹം സ്കോർ ചെയ്തേനെ. നിരവധി കോപ്പ കോൺഫെഡറേഷൻ കപ്പുകളും നേടിയേനെ.1996 - 2006 വരെയുള്ള എല്ലാ ഫിഫ ലോക ഫുട്‌ബോളർ , ബാലൺഡോർ പട്ടങ്ങളും റൊണാൾഡോ നേടിയേനെ.യുവേഫ ചാമ്പ്യൻസ് ലീഗുകളും നിരവധി തവണ സ്വന്തമാക്കിയേനെ...

ഓർക്കണം , നാല് മേജർ സർജറികൾ ഇരുപതോളം മൈനർ സർജറികൾ തന്റെ ഇരു കാൽമുട്ടിലുമായി സംഭവിച്ചു.
അതും ഒരു ഫുട്‌ബോൾ കളിക്കാരന്റെ ഫോമിന്റെ കരിയർ പീക്ക് സമയമായ (22 വയസ്സ് മുതൽ 26 വയസ്സ് വരെയുള്ള കാലയളവിൽ.കരിയറിലെ ഏറ്റവും മികച്ച മൂന്നര വർഷങ്ങൾ തുടർച്ചയായി നഷ്ടപ്പെടുന്നു അതിനു ശേഷം 30 ആം വയസ്സിൽ വീണ്ടും മേജർ ഇഞ്ചുറി സംഭവിക്കുന്നു.രണ്ട് വർഷം കഴിഞ്ഞു തിരിച്ചു വരുന്നു.സോ മൊത്തം അഞ്ചര വർഷം മേജർ ലെഗ്ഗ് ഇഞ്ചുറീസ്   കാരണം റോണോക്ക്  ഒരു ഫുട്‌ബോൾ താരത്തിന്റെ  സുവർണ കാലത്ത് നഷ്ടപ്പെട്ടു.കരിയറിലെ മറ്റു മൈനർ ഇഞ്ചുറികൾ കൂടി കൂട്ടിയാൽ മൊത്തം ആറ് വർഷം റൊണോക്ക് നഷ്ടപ്പെട്ടു..ഇതിൽ കൂടുതൽ ഇനി എന്താണ് ഒരു അത്ലറ്റിന് വരാനുള്ളത്. എല്ലാ പ്രതിസന്ധികളെയും അദ്ദേഹം ഈസിയായി തരണം ചെയ്തു ചരിത്രത്തിലെ ഒരു അത്ലറ്റിനും സാധിക്കാത്ത വിധമുള്ള ഏറ്റവും മീകവുറ്റ ഓരോ കംബാക്കിലും അദ്ദേഹം ചരിത്രം കുറിച്ചു കൊണ്ടേയിരുന്നു.വളരെ ചെറുപ്രായത്തിൽ തന്നെ കരിയറിൽ സ്വന്തമാക്കാൻ ഉള്ളതെല്ലാം സ്വന്തമാക്കി.പെലെ കഴിഞ്ഞാൽ കാൽപ്പന്ത് ചരിത്രം കണ്ട കണ്ട ഏറ്റവും മികച്ച പ്രതിഭാ , ഇഞ്ചുറികൾ സംഭവിച്ചില്ലായിരുന്നു എങ്കിൽ പെലെയുടെ ഗോൾ റെക്കോർഡും ഹാട്രിക് ലോകകപ്പ് കിരീട റെകോർഡും തിരുത്തി കുറിക്കേണ്ടിയിരുന്നു ഏക പ്രതിഭാസം..

ഒരു ടൈംമെഷീൻ ഉണ്ടായിരുന്നു എങ്കിൽ..! അതിൽ കയറി കാലത്തെ പിറകോട്ട് സഞ്ചരിപ്പിച്ച് റോണോയുടെ പരിക്കുകൾ മായ്ച്ചു കളയാൻ സാധിച്ചിരുന്നുവെങ്കിൽ...! 😢..





Oh God എന്തിനായിരുന്നു ഈ തുടരെയുള്ള കൊടും ചതികൾ റോണോയോട്...😪

We never saw a Original Ronaldo Phenomenon at his Peak...! That's Scary..!😪

Danish Javed Fenomeno

Wednesday, July 15, 2020

When Ronaldo Performed Greatest ever individual brilliance display in European club football history




Author - Danish Javed Fenomeno

The press conference for the 1998 UEFA Cup Final between Inter Milan and the mighty Lazio takes place yesterday.

Mancini and Nesta responded to media reports by saying, "Lazio will win this cup because we dominated the tournament without losing a single match and reached the final, so Lazio deserves the title."

"What do you think, Rono?" The press asked Ronaldo, who was representing Inter next to the two.
His reply was "Tomorrow, I'm going to make these two into figuras di merda" (Tomorrow I will fool both of them)
figuras di merda But in Italian it means to make fools.

When he returned to the room after the press meet, his roommate and Inter teammate, Brazilian midfielder C Elias, asked Ronaldo, "What are you going to do tomorrow?"
 "Look at all that on the field," was Rono's reply.

The next day, Ronaldo showed off his dazzling dribbling skills, incredible Elastico, Step Overs, Fantastic cutouts, choppy moves, and the typical Rono techniques, while the European club defeated Manzini Nesta and other Lazio players. And crown achievement.




Ronaldo angrily approached Ronaldo, who had "nudged Mancini during the match," and Ronaldo said, "Keep calm, I will give you my autograph after the game."

At the press meet, Rono called out to the world that I would fuck both of them (Nesta and Mancini) tomorrow. "Ronaldo is the greatest footballer I have ever seen. I still have nightmares that Ronaldo dominated me and other Lazio teammates in the 98th UEFA Cup Final in Paris." 

When Ronaldo promised he would surely Dominate his opponents ..

By - danish javed phenomeno