Thursday, January 5, 2017

" ദ പെലെ ഓഫ് ഫുട്സാൽ " - കുട്ടി ഫുട്ബോളിലെ ഇതിഹാസത്തിന് വിട -

Danish Fenomeno
23 September 2016



ഫുട്സാൽ ദൈവം , ഫുട്സാലിലെ പെലെ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഫുട്സാൽ ഇതിഹാസം ഫാൽകാവോ ഇന്റർനാഷനൽ ഫുട്സാലിൽ നിന്ന് വിരമിച്ചു.നിലവിൽ കൊളംബിയയിൽ നടക്കുന്ന ഫിഫ ഫുട്സാൽ ലോകകപ്പിന്റെ ക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ നിലവിലെ ചാമ്പ്യൻസ് ആയ കാനറികൾ ഇറാനോട് തോറ്റതോടെയാണ് ഫാൽകാവോ കാൽപ്പന്തു ലോകത്തെ ഞെട്ടിച്ച വിരമിക്കൽ തീരുമാനമെടുത്തത്.
വേൾഡ് സ്പോർട്സ് ചരിത്രത്തിൽ ഏതൊരു ടീം ഗെയിം എടുത്താലും മൂന്ന് തവണ ലോക ചാമ്പ്യനായ ഒരൊറ്റ ഇതിഹാസം മാത്രേയുള്ളൂ..പെലെ...!!!
പെലെയുടെ ഈ അത്യപൂർവ്വ റെക്കോർഡിന് ഒപ്പമെത്താനുള്ള അവസരമാണ് ഫാൽകാവോക്ക് നഷ്ടമായത്.രണ്ട് തവണ ലോക ചാമ്പ്യനായ ഫാൽകാവോ ഇത്തവണ തന്റെ അഞ്ചാം ലോകകപ്പിൽ മൂന്നാം ലോക കിരീടം സ്വപ്നം കണ്ടായിരുന്നു കൊളംബിയയിലേക്ക് വണ്ടി കയറിയത്.തന്റെ ആഗ്രഹത്തെ സാധൂകരിക്കും വിധമായിരുന്നു ഫാൽകാവോയും ബ്രസീലും തുടങ്ങിയത് ഉക്രൈയിനെ അഞ്ച് ഗോളിനും ആസ്ത്രേലിയയെ പതിനൊന്ന് ഗോളുകൾക്കും മൊസാംബികിനെ 15 ഗോളുകൾക്കും തകർത്തായിരുന്നു തുടക്കം.രണ്ട് ഹാട്രിക്കടക്കം ഏഴ് ഗോളുകളോടെ ഫാൽകാവോ തന്നെയായിരുന്നു കാനറികളുടെ വിജയ ശിൽപ്പി.പ്രീ ക്വാർട്ടറിൽ ഇറാനായിരുന്നു എതിരാളികൾ.തുടക്കത്തിൽ തന്നെ ഹാട്രിക്കടിച്ച് ഫാൽകാവോ ടീമിന് മുൻതൂക്കം നൽകിയെങ്കിലും ഇറാനെ പ്രതിരോധിച്ച് നിർത്താനായില്ല ബ്രസീലിയൻ ഗോൾ കീപ്പർക്ക്.4-4 ന് ഡ്രോ ആയ മൽസ്സരം ഷൂട്ടൗട്ടിലേക്ക്. ഫാൽകാവോ പെനാൽറ്റി സ്കോർ ചെയ്തെങ്കിലും സഹതാരത്തിന്റെ കിക്ക് പോസ്റ്റിൽ തട്ടി തെറിച്ചതോടെ ഭാഗ്യം ഇറാനെ തുണയ്ക്കുകയായിരുന്നു.
ടൂർണമെന്റിന് മുമ്പ് വിരമിക്കുന്നതിന്റെ യാതൊരു സൂചനയും മാധ്യമങ്ങൾക്കോ ഫാൻസിനോ നൽകിയിരുന്നില്ല അദ്ദേഹം. കണ്ണീരോടെയായിരുന്നു ഫാൽകാവോയുടെ വിടവാങ്ങൽ.വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമിന്റെ നേട്ടങ്ങൾക്കാണ് താൻ പ്രാധാന്യം കൽപ്പിച്ചിരുന്നതെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
“I remain very happy having finished my career with a hat-trick but unfortunately they are worth nothing,”
“These goals are of no real value; they are just helping me to improve my record. If I was able to change everything I did in this tournament, including the goals, and be able to trade it to become world champion, I would in an instant.”
“I was world champion twice, while I am so honoured to see how the fans view me and what I have done, as this is what is most important to me.”
ഫുട്സാൽ ടീം കോച്ച് സെർജീന്യോ ഫാൽകാവോയെ കുറിച്ച് :-
“Falcao has been huge, not only for the national team, but for the world, His influence is massive but this is the end of his time with the national team, and he’s not going to the final, which is historic, as it is the first time ever we’ve not made it into semifinal"
39 ആം വയസ്സിൽ കൊളംബിയയിൽ നിന്ന് അഭിമാനത്തോടു കൂടി രാജാവായിട്ട് തന്നെയാണ് ഫുട്സാലിലെ പെലെയുടെ മടക്കം.ടൂർണമെന്റിൽ 3 ഹാട്രിക് അടക്കം 10 ഗോളടിച്ച് ടോപ് സ്കോറരിൽ രണ്ടാമതുണ്ട് ഫാൽകാവോ.ഫിഫ ഫുട്സാൽ ലോകകപ്പിലെ എക്കാലത്തെയും ടോപ് ഗോൾ സ്കോററായി ഫാൽകാവോ മാറിയതും ഈ ലോകകപ്പോട് കൂടിയാണ്.5 ലോകകപ്പുകളിൽ നിന്നായി 34 മൽസ്സരങ്ങളിൽ നിന്ന് 48 ഗോളുകൾ നേടിയാണ് അദ്ദേഹം ലോക റെക്കോർഡിട്ടത്.
18 വർഷത്തോളം ബ്രസീലിയൻ ഫുട്സാൽ ടീമിലെ നിറഞ്ഞ സാന്നിധ്യമായിരുന്ന 39 കാരനായ ഫാൽകാവോ 2 തവണ ഫിഫ ഫുട്സാൽ ലോകകപ്പും 3 തവണ സൗത്ത് അമേരിക്കൻ ഫുട്സാൽ ചാമ്പ്യൻഷിപ്പും ബ്രസീലിന് നേടികൊടുത്തിട്ടുണ്ട്.
അഞ്ച് തവണ ഫിഫ ഫുട്സാൽ പ്ലെയർ ഓഫ് ദ ഇയർ അവാർഡും രണ്ട് തവണ ഫിഫ ഫുട്സാൽ ലോകകപ്പ് ഗോൾഡൻ ബോൾ പുരസ്‌കാരവും ഗോൾഡൻ ബൂട്ടും കരസ്ഥമാക്കിയിട്ടുണ്ട്.
കാനറി ജെഴ്സിയിൽ 201 മൽസരങ്ങളിൽ നിന്ന് 339 ഗോളുകൾ അടിച്ചു കൂട്ടി.
കരിയറിൽ സ്ഥിരത പുലർത്തിയിരുന്ന കൃത്യതയാർന്നൊരു ഗോൾ സ്കോറർ ആയിരുന്നെങ്കിലും ഫാൽകാവോ ലോക പ്രസിദ്ധിയാർജ്ജിച്ചത് തനിക്ക് മാത്രം സാധ്യമായ അപാര ഡ്രിബ്ലിംഗ് സ്കിൽസിലൂടെയും ട്രിക്കുകളിലൂടെയുമായിരുന്നു.വളരെ ക്ലോസ് സ്പേസിൽ നിന്നു പോലും മൂന്നും നാലും പേരെ ഒറ്റയടിക്ക് മറികടന്ന് അൽഭുത ട്രിക്കുകളിലൂടെ ഗോളടിക്കുന്ന ഫാൽകാവോ ഫുട്സാൽ ലോകമെമ്പാടും ജനപ്രിയമാക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്.ഇത് വഴി കോടികണക്കിന് ആരാധകരെ സമ്പാദിക്കാൻ കുട്ടി ഫുട്ബോളിലെ ദൈവത്തിന് സാധിച്ചിട്ടുണ്ട്.
ക്ലബ് കരിയർ തുടർന്നും കളിക്കുന്ന ഫാൽകാവോയുടെ മൊത്തം ഫുട്സാൽ കരിയറിൽ 800 ൽപ്പരം മൽസ്സരങ്ങളിൽ നിന്ന് 1271 ഗോളുകൾ അടിച്ചു കൂട്ടിയിട്ടുണ്ട്.ഫുട്സാൽ ചരിത്രത്തിലെ എക്കാലത്തെയും ടോപ് സ്കോറർ കൂടിയാണ്.ബ്രസീലിയൻ ക്ലബുകളിലെയും മാഞ്ചസ്റ്റർ സിറ്റി റയൽ തുടങ്ങിയ ലോകോത്തര ക്ലബുകളുടെയും ക്ഷണത്താൽ അവരുടെ അക്കാദമികളിൽ വളർന്ന് വരുന്ന യുവ ഫുട്‌ബോൾ താരങ്ങൾക്ക് ഡ്രിബ്ലിംഗ് സ്കിൽസും ടെക്നിക്സും സെറ്റ് പീസ് പരിശീലനവും നൽകി പോരുന്നുണ്ട്.ഫുട്‌ബോൾ ഡ്രിബ്ലിംഗ് സ്കിൽസ് ട്രിക്ക്സ് , ടെക്നിക്സ് ,സെറ്റ് പീസ് തുടങ്ങിയവൽ പരിശീലനം നൽകുന്നതിൽ അതിവിദഗ്ധനാണ് ഫാൽകാവോ.
പ്രഥമ ഇന്ത്യൻ പ്രീമിയർ ഫുട്സാൽ ലീഗിന്റെ അംബാസഡറും ചെന്നൈ ടീമിന്റെ മാർക്വീ താരവുമായിരുന്ന ഫാൽകാവോ കഴിഞ്ഞ പ്രീമിയർ ഫുട്സാലിൽ അഞ്ച് ഗോളുകളും നേടിയിരുന്നു.
ഗാരിഞ്ച പെലെ ദിദി റിവലീന്യോ മുതൽ സീകോ റൊമാരിയോ റൊണാൾഡോ കാർലോസ് റിവാൾഡോ കഫു ഡെനിൽസൺ ഡീന്യോ വരെയുള്ള അനവധി ഇതിഹാസങ്ങളുടെയും നെയ്മർ കോട്ടീന്യോ ലുകാസ് തുടങ്ങിയ ബ്രസീലിയൻ ഫുട്‌ബോളിന്റെ പുതുപുത്തൻ ബ്രാൻഡുകളുടെയും കരിയർ പാകപ്പെടുത്തിയെടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച ഫുട്സാൽ എന്ന ബ്രസീലുകാർ ഉണ്ടാക്കിയെടുത്ത അവരുടെ മാത്രം കളിയെ ലോകത്താകമാനം പ്രചരിപ്പിച്ച മാലാഖയായിരുന്നു ഫാൽകാവോ.
ലോക കായിക പൈതൃകത്തിൽ ഫുട്സാലിന്റെ മുഖം ഒന്നേയുള്ളൂ ഫാൽകാവോ..!!!
വരുന്ന പ്രീമിയർ ഫുട്സാലിൽ ഇന്ത്യയിൽ കളിക്കാനുണ്ടാകുമെന്ന് പ്രതീക്ഷയോടെ
Farwell to the God of Futsal😍

1 comment: