#ജൂൺ_29 Glory day of brazilian football
danish fenomeno
അതിസമ്പന്നമായ ബ്രസീലിയൻ ഫുട്‌ബോൾ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും അമൂല്ല്യ നിധിയായ റയോയിലെ നാഷണൽ ഫുട്‌ബോൾ മ്യൂസിയത്തിലേക്ക് ജൂൺ 29ൽ നാല് സുവർണ കപ്പുകളാണ് എത്തിച്ചേർന്നത്.1958 ലോകകപ്പും 2005,2009 കോൺഫെഡെറേഷൻ കപ്പുകളും 1997 കോപ്പാ അമേരിക്കയും ആണ് ജൂൺ 29ൽ ന് കാനറിപ്പക്ഷികൾ കൊത്തിയെടുത്തത്.
പെലെ-ഗാരിഞ്ച-ദിദി-വാവ എന്നീ ഇതിഹാസങ്ങളിലൂടെ സെലസാവോകൾ ചാമ്പ്യൻമാരായ 1958 ലോകകപ്പിൽ ഫ്രാൻസിനെയും ആതിഥേയരായ സ്വീഡെനെയും തകർത്ത് തരിപ്പണമാക്കിയായിരുന്നു ബ്രസീലിന്റെ സുവർണ ജെനറേഷന്റെ മുന്നേറ്റം.ടൂർണമെന്റിലുടനീളം മികച്ച കളി പുറത്തെടുത്ത ഫുട്‌ബോൾ മാസ്ട്രോ എന്നറിയപ്പെടുന്ന അനുഗ്രഹീത പ്ലേമേക്കർ ദിദി ഗോൾഡൻ ബോളും 17 ആം വയസ്സിൽ ഫുട്‌ബോൾ ദൈവമായി അവതരിച്ച് പെലെ സെമിയിലും ഫൈനലിലും യഥാക്രമം ഫ്രാൻസിനെതിരെ ഹാട്രികും സ്വീഡെനെതിരെ ഇരട്ട ഗോളുമടിച്ച് പെലെ ചരിത്രം തന്റെ കാൽ ചുവട്ടിലാക്കി മാറ്റി.സിൽവർ ബോളും സിൽവർ ബൂട്ടും പെലെ സ്വന്തമാക്കി.ലോക ഫുട്‌ബോളിനെ തന്റെ വളഞ്ഞ കാലുകളിലിട്ട് സർക്കസ് കളിപ്പിച്ച ഗാരിഞ്ച എന്ന ഫുട്‌ബോളിന്റെ മാലാഖയുടെ പിറവിക്കും സാക്ഷ്യം വഹിച്ച ടൂർണമെന്റായിരുന്നു ഈ ലോകകപ്പ്.പെലെ-ഗാരിഞ്ച സുവർണ്ണ കാലഘട്ടത്തിന് അവിടെ തുടക്കം കുറിക്കുകയായിരുന്നു.
റോണോ-റൊമാരിയോ-ഡെനിൽസൺ കൂട്ട്കെട്ടിലൂടെ എകപക്ഷീയമായ മേധാവിത്വത്തിലൂടെയായിരുന്നു കാനറികളുടെ 1997 കോപ്പാ അമേരിക്കാ വിജയം.ലോകത്തെ ഏറ്റവും ഉയരം കൂടിയ സ്റ്റേഡിയമായ ബൊളീവിയയിലെ ലാപാസിൽ നടന്ന ഫൈനലിൽ ആതിഥേയരെ തകർത്തുകൊണ്ട് ചാമ്പ്യൻമാരായി.ഫൈനലിൽ 2 സുന്ദര സോളോ ഗോളടിച്ച് റോണോയും മൂന്ന് അസിസ്റ്റുകൾ നൽകി ഡെനിൽസണും മികവ് തെളിയിച്ചു. 20 കാരനായ റോണോ പ്രതിഭാസം ഗോൾഡൻ ബോൾ നേടിയപ്പോൾ സ്വന്തമാക്കി.റോണോ-ഡെനിൽസൺ ദ്വയം മനോഹര കാഴ്ചയായിരുന്നു ടൂർണമെന്റിലുടനീളം.
ഡീന്യോ-കാക-അഡ്രിയാനോ -റോബിന്യോ എന്നീ കൂട്ടുക്കെട്ടിലായിരുന്നു 2005 കോൺഫെഡറേഷൻ കപ്പ് സെലസാവോകൾ കിരീടമുയർത്തിയത്." മാജിക് സ്ക്വയർ " എന്നറിയപ്പെട്ട ഡീന്യോ-കാക-അഡ്രിയാനോ-റോബിന്യോ കൂട്ട്കെട്ടിന്റെ മികവിലൂടെ ജർമനിയെയും അർജന്റീനെയെയും തച്ചു തകർത്തായിരുന്നു കാനറികൾ രണ്ടാം കോൺഫെഡറേഷൻ കപ്പ് നേടിയത്.അഞ്ച് ഗോളുകളടിച്ച് " ദ എംപറർ " എന്ന വിളിപ്പേര് സമ്പാദിച്ച അഡ്രിയാനോ ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും സ്വന്തമാക്കി.റോണോ , കഫു ,കാർലോസ് തുടങ്ങിയ ഇതിഹാസങ്ങൾ വിട്ടുനിന്ന ടൂർണമെന്റിൽ റൊണാൾഡീന്യോ ആയിരുന്നു ടീമിന്റെ ക്യാപ്റ്റൻ.
കാക-റൊബിന്യോ-ഫാബിയാനോ ത്രയങ്ങളുടെ മികവിലായിരുന്നു 2009 കോൺഫെഡറേഷൻ കപ്പ് ബ്രസീൽ വിജയിച്ചത്.ഇറ്റലി മെക്സികോയെയും തകർത്ത് ഫൈനലിലെത്തിയ കാനറികൾ ഫൈനലിൽ അമേരിക്കക്കെതിരെ രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു വൻ തിരിച്ചുവരവ് നടത്തിയത്.കാകയുടെ നേതൃത്വത്തിൽ തിരിച്ച് മൂന്ന് ഗോളുകൾ സ്കോർ ചെയ്ത് കപ്പ് റയോയിലെത്തിച്ചു.കാക ഗോൾഡൻ ബോൾ നേടിയപ്പോൾ ഫാബിയാനോ ഗോൾഡൻ ബൂട്ടും സ്വന്തമാക്കി.
danish fenomeno
അതിസമ്പന്നമായ ബ്രസീലിയൻ ഫുട്‌ബോൾ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും അമൂല്ല്യ നിധിയായ റയോയിലെ നാഷണൽ ഫുട്‌ബോൾ മ്യൂസിയത്തിലേക്ക് ജൂൺ 29ൽ നാല് സുവർണ കപ്പുകളാണ് എത്തിച്ചേർന്നത്.1958 ലോകകപ്പും 2005,2009 കോൺഫെഡെറേഷൻ കപ്പുകളും 1997 കോപ്പാ അമേരിക്കയും ആണ് ജൂൺ 29ൽ ന് കാനറിപ്പക്ഷികൾ കൊത്തിയെടുത്തത്.
പെലെ-ഗാരിഞ്ച-ദിദി-വാവ എന്നീ ഇതിഹാസങ്ങളിലൂടെ സെലസാവോകൾ ചാമ്പ്യൻമാരായ 1958 ലോകകപ്പിൽ ഫ്രാൻസിനെയും ആതിഥേയരായ സ്വീഡെനെയും തകർത്ത് തരിപ്പണമാക്കിയായിരുന്നു ബ്രസീലിന്റെ സുവർണ ജെനറേഷന്റെ മുന്നേറ്റം.ടൂർണമെന്റിലുടനീളം മികച്ച കളി പുറത്തെടുത്ത ഫുട്‌ബോൾ മാസ്ട്രോ എന്നറിയപ്പെടുന്ന അനുഗ്രഹീത പ്ലേമേക്കർ ദിദി ഗോൾഡൻ ബോളും 17 ആം വയസ്സിൽ ഫുട്‌ബോൾ ദൈവമായി അവതരിച്ച് പെലെ സെമിയിലും ഫൈനലിലും യഥാക്രമം ഫ്രാൻസിനെതിരെ ഹാട്രികും സ്വീഡെനെതിരെ ഇരട്ട ഗോളുമടിച്ച് പെലെ ചരിത്രം തന്റെ കാൽ ചുവട്ടിലാക്കി മാറ്റി.സിൽവർ ബോളും സിൽവർ ബൂട്ടും പെലെ സ്വന്തമാക്കി.ലോക ഫുട്‌ബോളിനെ തന്റെ വളഞ്ഞ കാലുകളിലിട്ട് സർക്കസ് കളിപ്പിച്ച ഗാരിഞ്ച എന്ന ഫുട്‌ബോളിന്റെ മാലാഖയുടെ പിറവിക്കും സാക്ഷ്യം വഹിച്ച ടൂർണമെന്റായിരുന്നു ഈ ലോകകപ്പ്.പെലെ-ഗാരിഞ്ച സുവർണ്ണ കാലഘട്ടത്തിന് അവിടെ തുടക്കം കുറിക്കുകയായിരുന്നു.
റോണോ-റൊമാരിയോ-ഡെനിൽസൺ കൂട്ട്കെട്ടിലൂടെ എകപക്ഷീയമായ മേധാവിത്വത്തിലൂടെയായിരുന്നു കാനറികളുടെ 1997 കോപ്പാ അമേരിക്കാ വിജയം.ലോകത്തെ ഏറ്റവും ഉയരം കൂടിയ സ്റ്റേഡിയമായ ബൊളീവിയയിലെ ലാപാസിൽ നടന്ന ഫൈനലിൽ ആതിഥേയരെ തകർത്തുകൊണ്ട് ചാമ്പ്യൻമാരായി.ഫൈനലിൽ 2 സുന്ദര സോളോ ഗോളടിച്ച് റോണോയും മൂന്ന് അസിസ്റ്റുകൾ നൽകി ഡെനിൽസണും മികവ് തെളിയിച്ചു. 20 കാരനായ റോണോ പ്രതിഭാസം ഗോൾഡൻ ബോൾ നേടിയപ്പോൾ സ്വന്തമാക്കി.റോണോ-ഡെനിൽസൺ ദ്വയം മനോഹര കാഴ്ചയായിരുന്നു ടൂർണമെന്റിലുടനീളം.
ഡീന്യോ-കാക-അഡ്രിയാനോ -റോബിന്യോ എന്നീ കൂട്ടുക്കെട്ടിലായിരുന്നു 2005 കോൺഫെഡറേഷൻ കപ്പ് സെലസാവോകൾ കിരീടമുയർത്തിയത്." മാജിക് സ്ക്വയർ " എന്നറിയപ്പെട്ട ഡീന്യോ-കാക-അഡ്രിയാനോ-റോബിന്യോ കൂട്ട്കെട്ടിന്റെ മികവിലൂടെ ജർമനിയെയും അർജന്റീനെയെയും തച്ചു തകർത്തായിരുന്നു കാനറികൾ രണ്ടാം കോൺഫെഡറേഷൻ കപ്പ് നേടിയത്.അഞ്ച് ഗോളുകളടിച്ച് " ദ എംപറർ " എന്ന വിളിപ്പേര് സമ്പാദിച്ച അഡ്രിയാനോ ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും സ്വന്തമാക്കി.റോണോ , കഫു ,കാർലോസ് തുടങ്ങിയ ഇതിഹാസങ്ങൾ വിട്ടുനിന്ന ടൂർണമെന്റിൽ റൊണാൾഡീന്യോ ആയിരുന്നു ടീമിന്റെ ക്യാപ്റ്റൻ.
കാക-റൊബിന്യോ-ഫാബിയാനോ ത്രയങ്ങളുടെ മികവിലായിരുന്നു 2009 കോൺഫെഡറേഷൻ കപ്പ് ബ്രസീൽ വിജയിച്ചത്.ഇറ്റലി മെക്സികോയെയും തകർത്ത് ഫൈനലിലെത്തിയ കാനറികൾ ഫൈനലിൽ അമേരിക്കക്കെതിരെ രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു വൻ തിരിച്ചുവരവ് നടത്തിയത്.കാകയുടെ നേതൃത്വത്തിൽ തിരിച്ച് മൂന്ന് ഗോളുകൾ സ്കോർ ചെയ്ത് കപ്പ് റയോയിലെത്തിച്ചു.കാക ഗോൾഡൻ ബോൾ നേടിയപ്പോൾ ഫാബിയാനോ ഗോൾഡൻ ബൂട്ടും സ്വന്തമാക്കി.
No comments:
Post a Comment