Friday, January 20, 2017

ചാരിറ്റി മാച്ചിലേക്ക് റിയോ ബിഗ് - 3 ക്ലബുകളിൽ നിന്നും മൂന്ന് മരതകങ്ങൾ

ജനുവരി 25 ന് ഷാപെകൊയിൻസി വിമാന ദുരന്തത്തിനുള്ള ഫണ്ട് ശേഖരണാർത്ഥം കൊളംബിയെക്കെതിരെ നടക്കുന്ന ചാരിറ്റി സൗഹൃദ മൽസരത്തിനുള്ള ടീമിൽ ഫാൻസിന് സുപരിചിതരായ ലുവാൻ വിയേര , കായോ തുടങ്ങിയ താരങ്ങൾ തന്നെയായിരിക്കും ശ്രദ്ധാ കേന്ദ്രങ്ങൾ.എന്നാൽ ഭാവിയിൽ ബ്രസീൽ ടീമിലെ സാന്നിധ്യമായേക്കാവുന്ന അധികമാർക്കും പരിചിതമല്ലാത്ത ഒരു പിടി യുവതാരങ്ങളെ കൂടി ടിറ്റെ ടീമിലേക്കെടുത്തിട്ടുണ്ട്.അതിൽ പ്രധാനികളായി ഞാൻ കാണുന്നത് റിയോയുടെ വമ്പൻ ക്ലബുകളായ ഫ്ലമെംഗോ ഫ്ലുമിനെൻസ് വാസ്കോ എന്നീ ക്ലബുകളിലുള്ള മൂന്ന് പേരെയാണ് ..

1) ലുവാൻ ഗാർസ്യ -

ഒളിമ്പിക് സെമിയിൽ പകരക്കാരനായി കളത്തിലിറങ്ങിയ വാസ്കോയുടെ സ്റ്റോപ്പർ ബാക്ക് ലുവാൻ ഗാർസ്യ.മികച്ച ടാക്ലിംഗുകൾക്കും ഹൈബോൾ ക്ലിയറൻസുകളിലും മികവു കാട്ടുന്ന താാരം.പരിചയ സമ്പന്നരായ ജെറോമലും കായൊയും ഉണ്ടെന്നിരിക്കെ സെക്കന്റ് ഹാഫിലായിരിക്കും ലുവാൻ ഇറങ്ങുക.

2) ഗുസ്താവോ സ്കാർപ്പാ -

ഭാവിയിൽ ബ്രസീലിയൻ ഫുട്‌ബോളിലെ ഭാവി വാഗ്ദാനമാണ് സ്കാർപ്പാ.മികച്ച ഡ്രിബ്ലീംഗ് മികവും കരുത്തുറ്റ കൃത്യതയാർന്ന ഷോട്ട് സെലക്ഷനും കൊണ്ട് സ്കാർപ്പയെ ഒരു തികഞ്ഞ അറ്റാക്കിംഗ് പ്ലേമേക്കറായി വിലയിരുത്താം.കഴിഞ്ഞ സീസണിൽ ഫ്ലുമിനിൻസിന്റെ നിർണായക താരമായിരുന്നു സ്കാർപ്പാ.എന്തായാലും 45 മിനിറ്റ് നേരം സ്കാർപ്പക്ക് കളി മികവ് തെളിയിക്കാനുള്ള അവസരം ലഭിക്കും.

3) ജോർജെ -

മാഴ്സലോ ഫിലിപെ ലൂയിസ് അലക്സ് സാൻഡ്രോ തുടങ്ങിയ ഇടതു വിംഗ് ബാക്കുകളുടെ കാല ശേഷം ആര് എന്നതിനുള്ള ഉത്തരങ്ങളാണ് യുവ-കൗമാര താരങ്ങളായ ഡഗ്ലസ് സാന്റോസും സെക്കയും വെൻഡലും ഫാബിയോ സാന്റോസും എന്നാൽ ഇവരെ വെല്ലുന്ന വിധത്തിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഫ്ലമെംഗോയുടെ കരുത്തുറ്റ ഇടതു വിംഗ് ബാക്കാണ് ജോർജെ.ആറരടിയിലധികം ഉയരവും അത്ലറ്റിക് ബോഡിയും 20 കാരനെ അപകടകാരിയാക്കുന്നു.2015 ഫിഫ അണ്ടർ 20 ലോകകപ്പിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കായിരുന്നു ജോർജെ.

കൊളംബിയെക്കിരെ മൂവരും 45 മിനിറ്റുകൾ കളിക്കുമെന്നുറപ്പാണ്.കൂടാതെ യുവതാരങ്ങളായ വില്ല്യം അറോ ഫാബിയോ സാന്റോസിന്റെയും പ്രകടനം കൂടി ശ്രദ്ധിക്കുക.



No comments:

Post a Comment