Monday, April 20, 2020

ഫുട്‌ബോൾ ലോകം വിസ്മരിച്ച ഇടം കാൽ മാന്ത്രികൻ




By- Danish Javed Fenomeno

1998 ലോകകപ്പ് ഫുട്‌ബോൾ നടക്കുന്ന കാലം. ലോക ചാമ്പ്യൻമാരായ റൊണാൾഡോ പ്രതിഭാസത്തിന്റെ ബ്രസീൽ ക്വാർട്ടറിൽ കരുത്തരായ ഡാനിഷ് പടയുമായി ഏറ്റുമുട്ടുകയാണ്.സമ്പന്നമായ കാൽപ്പന്ത് ചരിത്രമുള്ള 
സ്കാൻഡിനേവിയൻ ഫുട്‌ബോൾ പാരമ്പര്യത്തിന്റെ മൂന്ന് ഓഹരികളിലൊന്നിന്റെ അവകാശികളായ ഡെൻമാർക്ക് , ദ ഗ്രൈറ്റ് യോഹാൻ ക്രൈഫിൻേ ബാഴ്സലോണ ഡ്രീം ടീമിലെ റൊമാരിയോ സ്റ്റോയികോവമാർക്കൊപ്പം നിർണായക താരമായിരുന്നു പ്ലേമേക്കറും ഡാനിഷ് ഇതിഹാസ നായകനുമായിരുന്ന മൈകൽ ലാഡ്രപ്പ് , ലാഡ്രപ്പിന്റെ സഹോദരൻ തെണ്ണൂറുകളിലെ സൂപ്പർ താരവുമായിരുന്ന ബ്രയാൻ ലാഡ്രപ്പ് , മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ ഗോൾകീപ്പർ പീറ്റർ ഷ്മൈക്കൽ , വിംഗർമാരായ ജോർജ്ജൻസൺ , എബ്ബെ സാൻഡ് തുടങ്ങിയ ലോകോത്തര താരങ്ങളുടെ കരുത്തിൽ സെലസാവോയെ നേരിടാനിറങ്ങുമ്പോൾ ആത്മവിശ്വാസത്തിന്റെ അത്യുന്നതിയിൽ നിൽക്കുന്ന ദുംഗ നയിക്കുന്ന മഞ്ഞപ്പടയുടെ പ്രതിരോധം തുടക്കത്തിലേ പാളിയിരുന്നു. ജോർജ്ജൻസൺ ബോക്സിലെ ഡിഫൻസീവ് പിഴവ് മുതലെടുത്ത് ടഫറേലിന്റെ വലയിൽ ഗോളടിച്ചപ്പോൾ പ്രതിസന്ധിയിലായ ബ്രസീലിന്റേ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത് റൊണാൾഡോ പ്രതിഭാസമായിരുന്നു.കോച്ച് സഗാലോ റോണോയെ പ്ലേമേക്കർ റോളിൽ കളിപ്പിക്കാൻ തീരുമാനിച്ചതോടെ ഫുട്‌ബോൾ പ്രൊഫസർ എന്നറിയപ്പെട്ടിരുന്ന  ലോകകപ്പ് കിരീടം സ്വന്തമാക്കിയ പ്രഥമ കളിക്കാരനും പ്രരിശീലകനുമായിരുന്ന ലെജണ്ടറി സഗാലോക്ക് തെറ്റിയിരുന്നില്ല.
റൊണോ വച്ചു നീട്ടി നൽകിയ അസിസ്റ്റ് പിടിച്ചെടുത്തു ബെബറ്റോ ഷ്മൈക്കലിനെ കബളിപ്പിച്ച് സമനില പിടിച്ചെങ്കിലും ഡാനിഷ് മിന്നലാക്രമണത്തിൽ വീണ്ടും ബോൾ ക്ലിയർ ചെയ്യുന്നതിൽ കാർലോസിന് പിഴച്ചപ്പോൾ ഫേസ് ടു ഫേസ് സ്വിറ്റേഷനിൽ ബ്രയാൻ ലാഡ്രപ്പ് ബോക്സിൽ നിന്നും ഉതിർത്ത കനത്ത ഷോട്ട് ടഫറേലിന്റെ താളം തെറ്റിച്ച് വലയിൽ കയറിയതോടെ സമ്മർദ്ദത്തിലേക്ക് വീണു പോയ കാനറികളുടെ രക്ഷകനായി ലോകകപ്പിലുടനീളം അവതരിക്കാറുള്ള റൊണാൾഡോയുടെ ഡെൻമാർക്ക് ഡിഫൻസിനെ കീറിമുറിക്കുന്ന മനോഹരമായ ത്രൂബോൾ അസിസ്റ്റ് ആ പത്താം നമ്പറുകാരനെ ലക്ഷ്യമാക്കി ബോക്സിലേക്ക് ഒഴുകി ,

ബോൾ പിടിച്ചെടുത്തു വളരെ പ്രയാസകരമായ ആംഗിളിൽ തന്റെ ഗോൾഡൻ ലെഫ്റ്റ് ഫൂട്ട് കൊണ്ടുള്ള ചിപ്പിൽ   പത്താം നമ്പറുകാരൻ  ചുവന്ന ചെകുത്താൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റേ പറക്കും ഡേൻ എന്ന പേരിൽ വിഖ്യാതനായ ഷ്മൈക്കലിനെ നിസഹയനാക്കി ബോൾ വലയിലെത്തിക്കുന്നു , അതേ താരത്തിന്റെ ഇടംകാൽ പ്രഹരശേഷിയുടെ യഥാർത്ഥ ശക്തി ഷ്മൈക്കൽ തുടർന്നും അനുഭവിച്ചറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ദുംഗയുടെ ലോംഗ് ബോൾ പിടിച്ചെടുത്തു ഇരുപത്തിയഞ്ച് വാരെ അകലെ നിന്നും തൊടുത്ത അതിശക്തമായ നിലംപറ്റെയുള്ള  ഇടംകാലൻ ഗ്രൗണ്ടർ ഷോട്ടിൽ ഷ്മൈക്കൽ എന്ന അതികായകന്റെ കോട്ട വീണ്ടും തകർന്നു തരിപ്പണമായപ്പോൾ ലോക ചാമ്പ്യൻസായ സെലസാവോ  തുടർച്ചയായി രണ്ടാം തവണയും ലോകകപ്പ് സെമിയിൽ കടക്കുകയായിരുന്നു.

മഴ കോരിച്ചൊരി പെയ്യുന്ന ആ രാത്രിയിൽ
പെലെയും റിവലീന്യോയും സീകോയും തുടങ്ങിയ മഹാരഥൻമാർ അണിഞ്ഞ് ഇതിഹാസവൽക്കരിക്കപ്പെട്ട മഞ്ഞപ്പടയുടെ പത്താം നമ്പർ ജെഴ്സിക്ക് മുകളിൽ റിവാൾഡോ എന്ന് കടുംപച്ച നിറത്തിലുള്ള എഴുത്ത് വീട്ടിലെ 21 ഇഞ്ച് ഒണിഡാ ടിവി സ്ക്രീനിൽ നിറഞ്ഞ് മിന്നിയപ്പോൾ  ഞാൻ ആഹ്ളാദത്താൽ തുള്ളിച്ചാടുകയായിരുന്നു. 

1998 ലോകകപ്പിൽ നിന്നും ജീവിതത്തിൽ ആദ്യമായി കണ്ട 1999ലേ യുവേഫ ചാമ്പ്യൻസ് ലീഗ് സീസണിലേക്ക്  വരാം.ബാഴ്സലോണ മാഞ്ചസ്റ്റർ ബയേൺ അടങ്ങിയ മരണ ഗ്രൂപ്പിൽ അവസാന ഗ്രൂപ്പ് സ്റ്റേജ് മൽസരങ്ങൾ നടക്കുന്നു.ജയിക്കുന്നവർ പ്രീ ക്വാർട്ടറിൽ കടക്കുമെന്നിരിക്കെ ബാഴ്സ - മാഞ്ചസ്റ്റർ പോരാട്ടം അക്ഷരാർത്ഥത്തിൽ മരണ പോരാട്ടം ആയി മാറി.ആൻഡി കോൾ ഡയറ്റ് യോർക്ക് എന്നിവർ മുന്നേറ്റത്തിലും ബെക്കാം വലതും വിംഗിലും സ്കോൾസ് ഗിഗ്സ് എന്നിവരടങ്ങിയ മിഡ്ഫീൽഡും സ്റ്റാം നെവില്ലെ സഖ്യം പ്രതിരോധത്തിലും അണിനിരക്കുമ്പോൾ വെൽ ഓർഗനൈസ്ഡ് ടീമായിരുന്ന ഫെർഗൂസന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ്.റിവാൾഡോ ഫിഗോ  എന്നിവരെ മാറ്റി നിർത്തിയാൽ  താരതമ്യേന ശരാശരിക്കാരുടെ സംഘമായിരുന്നു ബാഴ്സലോണ.പ്ലെയിംഗ് ലെവലിലും സിസ്റ്റമാറ്റിക് ടാക്റ്റീസിലും മുന്നിൽ നിൽക്കുന്ന മാഞ്ചസ്റ്ററിനോളം വിജയതൃഷ്ണതയുള്ള ടീമായിരുന്നില്ല അന്നത്തെ ബാഴ്സ.ബ്രസീൽ ഫോർവേഡ് സോണി ആൻഡേഴ്‌സണിലൂടെ മുന്നിൽ കടന്ന ബാഴ്സയെ മാഞ്ചസ്റ്റർ ബെക്കാമിന്റെ നേതൃത്വത്തിൽ തുടർച്ചയായുള്ള ആക്രമണത്തിൽ തകർക്കുകയായിരുന്നു.ബെക്കാമിന്റെ കൃതതയാർന്ന ക്രോസുകളിൽ ഇംഗ്ലീഷ് സൂപ്പർ സ്ട്രൈക്കർമാരായിരുന്ന ആൻഡി കോൾ ഇരട്ട ഗോളും ഡയറ്റ് യോർക്കും ഗോൾ സ്കോർ ചെയ്തപ്പോൾ പിന്നിലായ ബാഴ്സയെ അവിശ്വസനീയമാം വിധം കരകയറ്റുകയായിരുന്നു റിവാൾഡോയുടെ മാന്ത്രികമായിരുന്ന ആ ഇടം കാൽ.മൽസരത്തിലുടനീളം റിവാൾഡോയെന്ന ഒറ്റയാൾ പട്ടാളത്തിന്റെ മൂന്ന് നാലോളം ഉറച്ച ഗോൾശ്രമങ്ങളെ ഒന്നൊന്നായി വിഫലമാക്കിയ യുണൈറ്റഡ് ഗോൾകീപ്പർ പീറ്റർ ഷ്മൈക്കൽ പക്ഷേ ആ സുന്ദരമായ ഫ്രീകിക്കിൽ തോറ്റു പോവുകയായിരുന്നു. റിവാൾഡോയുടെ ലെഫ്റ്റ് ഫൂട്ട് മാജിക് ലോകം കണ്ട നിമിഷം.മുപ്പത് വാരെയകല നിന്നും തൊടുത്ത വിട്ട ഫ്രീകിക്ക്  യുണൈറ്റഡ് നെറ്റ് ചുംബിക്കുമ്പോൾ ഷ്മൈക്കൽ നിസഹനായി നോക്കി നിൽക്കുകയായിരുന്നു.

തീർന്നില്ല ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബൈസിക്കിൾ കിക്ക് സ്പെഷ്യലിസ്റ്റായ റിവാൾഡോയുടെ ചരിത്രത്തിൽ എഴുതപ്പെട്ട ലെഫ്റ്റ് ഫൂട്ട് ഓവർഹെഡ് കിക്ക് ഗോളവിടെ പിറക്കുകയാണ്.സ്പാനിഷ് ഇടതു ബാക്ക് സെർജി യുണൈറ്റഡ് ഡിഫൻസ് തിങ്ങിനിറഞ്ഞ ബോക്സിലേക്ക് ഉയർത്തി നൽകിയ ക്രോസ് റിവാൾഡോയിലേക്ക്.
യാപ് സ്റ്റാമിനെയും നെവില്ലെയെയും കാഴ്ച്ചക്കാരാക്കി ഉയർന്ന് ചാടിയ റിവാൾഡോ ചെസ്റ്റിൽ സ്വീകരിച്ച ബോൾ തന്റെ വരുതിയിൽ വായുവിൽ ബോളിനെ കൺട്രോൾ ചെയ്തു നിർത്തിയ ശേഷം മലക്കം മറിഞ്ഞു തൊടുത്ത ഇടംകാലൻ ബൈസിക്കിൾ കിക്ക് വലയിൽ കയറുമ്പോൾ മാഞ്ചസ്റ്റർ ഡിഫൻസും ഗോൾകീപ്പർ ഷ്മൈക്കലും റിവാൾഡോ വായുവിൽ തന്റെ ഇടം കാൽ കൊണ്ട് രചിച്ച മാസ്റ്റർഫുൾ ബൈസിക്കിൾ പോയട്രി ആസ്വദിച്ചു വായിച്ച് ഊരകളിൽ ഇരു കൈയ്യും വച്ച് നിൽപ്പായിരുന്നു.

എതിരാളികളിൽ നാശം വിതയ്ക്കുന്ന എതിർ ബോക്സിൽ മികച്ച പ്രസിഷനും പ്രൊഡക്റ്റിവിറ്റിയുമുള്ള കോൾ- യോർക്ക് സ്ട്രൈക്കിംഗ് സഖ്യത്തെയും ഔട്ട്പെർഫോം ചെയ്യുകയായിരുന്നു ബാഴ്സലോണയുടെ ഇടം കാലൻ ഒറ്റകൊമ്പൻ.യുണൈറ്റഡ് പോസ്റ്റിൽ നിന്നും മുപ്പത് വാരെ അകലെ നിന്നും ക്രൈഫ് ടേൺ പുറത്തെടുത്ത ശേഷം റിവാൾഡോ തൊടുത്ത അതിഭീകരമായ ആക്കത്തോടെയുള്ള ലോംഗ് റെഞ്ചർ ഷ്മൈക്കൽ ഡൈവ് ചെയ്തു എങ്കിലും ഡാനിഷ് കീപ്പർക്ക് തൊടാൻ പോലും കഴിയാതെ ബോൾ ബാറിൽ പ്രകമ്പനം തീർക്കാതെ വലക്കണ്ണികളിൽ ചുംബിച്ചിരുന്നെങ്കിൽ , യുണൈറ്റഡ് ഡിഫൻസിനെ തന്റെ പവർഫുൾ മാസ്സീവ് റണ്ണിംഗിലൂടെയും ട്രികി ടെക്നിക്ക്സുകളിലൂടെയും വെള്ളം കുടിപ്പിച്ച റിവാൾഡോയുടെ തളികയിൽ എന്ന വണ്ണം ജിയോവാനിക്ക് ഗോളടിക്കാൻ പാകത്തിൽ നൽകിയ ബാക്ക് ഹീൽ പാസ് ബ്രസീൽ സ്ട്രൈക്കർ പുറത്തേക്ക് അടിച്ചു കളഞ്ഞില്ലായിരുന്നെങ്കിൽ ചരിത്രത്തിലെ ഏറ്റവും ബെസ്റ്റ് കംബാക്ക് ത്രില്ലറിന് സാക്ഷിയായേനെ കാംപ് നൂ. ആരാധകർ നെടുവീർപ്പോടെ കണ്ട യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ ഞെട്ടിത്തരിച്ചു പോയ റിവാൾഡോയുടെ ഇൻഡിവിഡ്യൽ പെർഫോമൻസിന് കാരണമായത് മറ്റൊരു താരത്തിനും ചരിത്രത്തിൽ അവകാശപ്പെടാൻ ഇല്ലാത്ത ആ മാന്ത്രിക ഇടം കാൽ ആയിരുന്നു.

2001 , അതൊരു ദുരന്ത സീസണായിരുന്നു ബാഴ്സലോണക്ക് .റിവാൾഡോയുമായി പിണങ്ങി ലുയിസ് വാൻ ഗാൽ ബാഴ്സ വിട്ടതോടെ പകരം ചുമതലയേറ്റ ലോറൻസോ സറായെയും ചാമ്പ്യൻസ് ലീഗിൽ നിന്നും ടീം നേരത്തേ പുറത്തായതോടെ  കറ്റാലൻമാർ പുറത്താക്കി.ഇതോടെ ബാഴ്സലോണ ലാ ലീഗയിലും കടുത്ത പ്രതിസന്ധി അനുഭവിക്കുന്ന സമയം.ലീഗിൽ അഞ്ചാം സ്ഥാനത്തായിരുന്ന ബാഴ്സ തങ്ങളുടെ ലീഗിലെ അവസാന മൽസരത്തിന് ഉള്ള തയ്യാറെടുപ്പിലാണ്.നാലാം സ്ഥാനത്തുള്ള കരുത്തരായ വലൻസിയ ആണ് എതിരാളികൾ. മൽസരം ജയിച്ചാൽ അടുത്ത സീസണിലെ യുസിഎൽ യോഗ്യത റിവാൾഡോക്കും സംഘത്തിനും ഉറപ്പിക്കാം. വലൻസിയക്കാണേൽ ഒരു സമനില മാത്രം മതി.എന്നാൽ റിവാൾഡോയുടെ ബാഴ്സയേക്കാൾ വളരെയധികം സ്റ്റിസ്റ്റമാറ്റികായ ശക്തരായ ടീമായിരുന്നൂ അന്നത്തെ വലൻസിയ. സ്പാനിഷ് മിഡ്ഫീൽഡർ റൂബൻ ബരാഹ സ്ട്രൈക്കർ മിസ്റ്റ ഫെറർ , ഗോളി കാനിസാറസ് ,അർജൻീനൻ കരുത്തരായ റോബർട്ടോ അയാള , കിലി ഗോൺസാലസ് , പാബ്ലോ അയ്മർ തുടങ്ങിയ വൻ താരനിരകളുമായെത്തിയ വലൻസിയൻ കരുത്തിൽ സീസണിൽ അൺ ഓർഗനൈസ്ഡായി കളിക്കുന്ന ബാഴസ തോൽക്കുമെന്ന് ഏവരും പ്രവചിച്ചിരുന്നു.എന്നാൽ റിവാൾഡോ തന്റെ മാജിക്കൽ ലെഫ്റ്റ് ഫൂട്ട് ഹാട്രിക്കോടെ , ലോക ഫുട്‌ബോൾ ചരിത്രം ദർശിച്ച എക്കാലത്തെയും നമ്പർ വൺ പെർഫെക്റ്റ് ഹാട്രിക്കോടെ തന്റെ ഗ്രൈറ്റസ്റ്റ് ഓഫ് ആൾ ടൈം പദവി ആ മൽസരത്തോടെ കാൽപ്പന്തിന്റെ തങ്കലിപികളിൽ എഴുതി ചേർക്കുമ്പോൾ ലോകം മനപ്പൂർവം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു റിവാൾഡോ എന്ന ഭ്രാന്തൻ ജീനിയസ്സിനെ.അങ്ങനെ ഒരു സൂപ്പർനാച്ചുറൽ ഹാട്രിക് ഫുട്‌ബോൾ ലോകം ഇന്നെവരെ അനുഭവിച്ചിട്ടുണ്ടായിരുന്നില്ല.

ഫ്രീകിക്ക് സ്പെഷ്യലിസ്റ്റായ റിവാൾഡോ തന്റെ മിറാക്കിൾ ലെഫ്റ്റ് ഫൂട്ട് കൊണ്ട് മൂപ്പത് യാർഡോളം ദൂരത്ത് നിന്നും ഫ്രീകിക്ക് സ്പോട്ടിൽ നിന്നും തൊടുത്ത ബുള്ളറ്റ് ട്രാജക്റ്ററി ഷോട്ട് വലയിൽ തുളഞ്ഞ് കയറുമ്പോൾ സ്പെയിൻ ഗോൾകീപ്പർ കാനിസാറസിന്റെ ചിന്താശേഷികൾക്ക് അപ്പുറമായിരുന്നു ബ്രസീൽ പ്ലേമേക്കറുടെ സെറ്റ്പീസ് ബ്രില്ല്യൻസ്.സ്പെയിനിൽ റൗളിന്റെ അപ്രമാദിത്വത്തിൽ ഒതുങ്ങി പോയ സ്പാനിഷ് സൂപ്പർ താരമായ റൂബൻ ബരാഹ സമനില പിടിച്ചെങ്കിലും ബാഴ്സ ആരാധകർ റിവാൾഡോയുടെ ഇടം കാൽ മാന്ത്രികത വീണ്ടും പിറക്കുമെന്ന നിശ്ചയദാർഢ്യത്തോടെ പ്രതീക്ഷയോടെ കാംപ് നൂ സ്റ്റേഡിയത്തിൽ ഇരുന്നു.പ്രതീക്ഷകൾ അസ്തമിച്ചിരുന്നില്ല വീണ്ടും റിവാൾഡോയുടെ പ്രിയപ്പെട്ട ലെജണ്ടറി ലെഫ്റ്റ് ഫൂട്ട് ബാഴ്സക്ക് ജീവൻ നൽകി. മുപ്പത് യാർഡോളം ദൂരത്ത് നിന്നും സെലസാവോ മജീഷ്യൻ രണ്ട് വലൻസിയൻ താരങ്ങളെ കബളിപ്പിച്ച് മറികടന്ന് അതിവേഗത്തിൽ തൊടുത്ത തണ്ടർബോൾട്ട് ഇടം കാലൻ ലോംഗ് റേഞ്ചറിൽ കാനിസാറസ് നിസഹായനായി ഡൈവ് ചെയ്തു എങ്കിലും ബോൾ നെറ്റിൽ പ്രകമ്പനം സൃഷ്ടിച്ചിരുന്നു.കാംപ് നൂവിനെ ആവേശം കൊള്ളിച്ച റിവ മാസ്സീവ്നെസ്സിൽ പിറന്ന ഇടിവെട്ട് സ്ട്രൈക്ക് പോലെ മറ്റൊന്ന് ഞാൻ ജീവിതത്തിൽ കാർലോസിലല്ലാതെ വേറെയാരിലും കണ്ടിട്ടുണ്ടായിരുന്നില്ല. വലൻസിയൻ പ്ലേമേക്കർ റൂബൻ ബരാഹ വീണ്ടും ഗോളടിച്ചു ബാഴ്സക്ക് തലവേദന സൃഷ്ടിച്ചതോടെ സമ്മർദ്ദത്തിന്റെ പടുകുഴിയിൽ വീണ കാംപ് നൂവിലെ ഒരു ലക്ഷത്തോളം വരുന്ന കറ്റാലൻമാർ കരഞ്ഞു പ്രാർത്ഥനയോടെ തങ്ങളുടെ ജീവാത്മാവായ റിവാൾഡോയുടെ ഇടം കാലിലേക്ക് മാത്രം നോക്കിയിരിക്കുന്നു.കാരണം അവർക്കു അത്രമേൽ ഉറപ്പുണ്ടായിരുന്നു റിവാൾഡോ എന്ന ബ്രസീലിയൻ ജാലവിദ്യക്കാരന്റെ ഇന്ദ്രജാലങ്ങൾ കാമ്പ് നൂവീൽ തുറക്കപ്പെടുമെന്ന്. മൽസരം ഇഞ്ചുറി ടൈമിലേക്ക് കടക്കുന്നു , അവസാനിക്കാൻ 90 സെക്കന്റുകൾ മാത്രം ബാക്കി , ഡച്ച് മാൻ ഫ്രാങ്ക് ഡിബോയർ റിവാൾഡോയെ ലക്ഷ്യമാക്കി ബോക്സിന് മുമ്പിലേക്ക് ഉയർത്തി നൽകിയ ഒരു ചിപ്പ് ഹൈ ബോൾ തനിക്ക് ചുറ്റും തമ്പടിച്ച വലൻസിയൻ താരങ്ങളെ മറികടന്ന് ഉയർന്ന് ചാടിയ റിവാൾഡോ അതിനിപുണമായി നെഞ്ചിൽ വായിച്ചെടുത്ത് വായുവിൽ ഫുട്‌ബോൾ ചരിത്രത്തിൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത അപാരമായ ഏരിയൽ - ടെക്നിക്കൽ പെർഫെക്ഷനോടെ ഒരു ഒളിമ്പിക് സ്വർണം നേടിയ അക്രോബാറ്റിക് ഡൈവറെ പോലെ മലക്കം മറഞ്ഞു 18 യാർഡോളം ദൂരത്ത് നിന്നും അടിച്ച ബൈസിക്കിൾ കിക്ക് വലൻസിയൻ ഗോൾവലയുടെ ഇടതു കോർണറിൽ മുത്തമിടുമ്പോൾ കാനിസാറസിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.കാൽപ്പന്ത് എന്ന പുരാവൃത്തത്തിലെ ഏറ്റവും മികച്ച ബൈസിക്കിൾ കിക്ക് ഗോളിന്റെയും ഏറ്റവും മികച്ച ഹാട്രികിന്റെയും പിറവി ആയിരുന്നത്.

ആരാധകരും കോച്ചിംഗ് സ്റ്റാഫുകളും വലൻസിയ ബാഴ്സ താരങ്ങളും തലയിൽ കൈവെച്ചു പോയ ആ അൽഭുത നിമിഷത്തിൽ റിവാൾഡോ തന്റെ പതിവ് ഗോൾ സെലിബ്രേഷൻ ശൈലിയിൽ ജെഴ്സി ഊരി ആകാശത്തേക്ക് ചുറ്റി വീശി ഓടിയപ്പോൾ യൂറോപ്യൻ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇൻഡിവിഡ്യൽ പെർഫോമൻസ് പുറത്തെടുത്ത തങ്ങളുടെ രക്ഷകനെ നോക്കി അലറി വിളിച്ച ആരാധകർ സന്തോഷാശ്രുക്കൾ പൊഴിക്കുകയായിരുന്നു.

അസാധാരണമായ ഫാന്റസി സ്കില്ലുകളും മികച്ച സാങ്കേതികത്തികവുള്ള കളിക്കാരനാണ് റിവാൾഡോ.തന്റെ സാങ്കേതിക മികവിലേക്ക് ആക്കവൂം ധീരതയും ധാർഷ്ട്യവും ചടുലതയും ആത്മമവിശ്വാസവും ആവാഹിച്ചു ഇടം കാലിലേക്ക് സമന്വയിപ്പിക്കുമ്പോഴാണ് റിവാൾഡോയുടെ ഡ്രിബ്ളിംഗ് മാസീവ് റണ്ണിംഗികളും ഫ്രികിക്കുകളും ബൈസിക്കിൾ കിക്കുകളും സൂപ്പർ നാച്ചുറൽ പവർ പോലെ അപകടകാരികളവാന്നുന്നത്.കാൽപ്പന്ത് പ്രേമികളെ ശൂന്യതയിൽ നിന്നും ആകാംക്ഷയുടെയും ആനന്ദത്തിന്റെയും മുൾമുനയിൽ നിർത്തിക്കുന്ന ഡ്രാമാറ്റിക്ക് കംബാക്ക് ത്രില്ലറുകളെ സൃഷ്ടിക്കാൻ പ്രത്യേകമായ ദൈവിക കഴിവ് ഉള്ള അൺസ്റ്റോപ്പബിൾ ഫോഴ്‌സായിരുന്ന ഫുട്‌ബോൾ ജീനിയസ് ആയിരുന്നു റിവാൾഡോ.അതിനു ഉദാഹരണങ്ങളായ ചില മൽസരങ്ങളാണ് മുകളിൽ പ്രതിപാദിച്ചിട്ടുള്ളത്. ഇതുകൊണ്ട് തീരുന്നതല്ല റിവാ ലെഗസി.

പെനാൽറ്റി ബോക്സിൽ ആൾക്കൂട്ടത്തിനിടയിൽ നെഞ്ചിൽ ബോൾ സ്വീകരിച്ച ശേഷം തുട കൊണ്ട് ജഗ്ലിംഗ് ചെയ്യ്തു ബോൾ വായുവിൽ വരുതിയിൽ നിർത്തി ലീഡ്സിന്റെ വലയിൽ അടിചു കയറ്റുന്ന മറ്റൊരു താരത്തിനും സ്കോർ ചെയ്യാൻ സാധ്യമാവാത്ത അസാധാരണ ബൈസിക്കിൾ കിക്ക് ഗോൾ പിറന്ന ലീഡ്സ് യുണൈറ്റഡിനെതിരായ മൽസരം , ഡിപ്പോർട്ടോവോയിലും ബാഴ്സയിലും കളിക്കുന്ന കാലത്തെ ചില ലീഗ് മൽസരങ്ങൾ , കോപ്പ അമേരിക്കയിൽ റോണോക്കൊപ്പം ചേർന്ന് അർജന്റീനയെ തകർത്ത മൽസരം , ഉറുഗ്വെയ്ക്കെതിരെ ഡബിൾ അടിച്ച കോപ്പ ഫൈനൽ മൽസരം , അർജൻീനക്ക് എതിരെ ഹാട്രിക് അടിച്ച 1999ലെ ലോകകപ്പ് യോഗ്യത മൽസരം , ഒളിവർ കാൻെ കൈപത്തി തകർത്ത ലോകകപ്പ് ഫൈനലിൽ റൊണോ ഫസ്റ്റ് ഗോളടിക്കാൻ കാരണമായ കരുത്തുറ്റ ഡ്രൈവ് , ലോകകപ്പ് ക്വാർട്ടറിൽ ഡീന്യോയുടെ പാസിൽ ഇംഗ്ലീഷ് ഡിഫൻസിനെ നോക്കുകുത്തിയാക്കി സീമാന്റെ വലയിലേക്ക് തൊടുത്ത ഗ്രൗണ്ടർ ഗോൾ , ചരിത്രത്തിലെ ഏറ്റവും മികച്ച ഫ്രീകിക്ക് വിദഗ്ധരിലൊരാളായ റിവാൾഡോ കരിയറിൽ അടിച്ച നാൽപ്പതിലേറെ വരുന്ന ഫ്രികിക്ക് ഗോളുകൾ ... തുടങ്ങി നിരവധി ഡ്രാമാറ്റിക്ക് ത്രില്ലറുകൾ ക്രിയേറ്റ് ചെയ്തതിനും മാസ്മരിക ഫ്രീകിക്ക് ഗോളുകളുടെയും ബൈസിക്കിൾ കിക്ക് ഗോളുകളെയും സോളോ ഗോളുകളെയും  തണ്ടർബോൾട്ട് ലോംഗ് റേഞ്ചർ ഗോളുകളെല്ലാം സൃഷ്ടിച്ചതിനും ബ്രഹ്മാസ്ത്രമായി റിവാൾഡോയിൽ വർത്തിച്ചത് ഫുട്‌ബോൾ ലോകം വാഴ്ത്തിപാടാതെ വിസ്മരിച്ച് കളഞ്ഞ സോക്കർ ഹിസ്റ്ററി ബുക്കുകളിലെ എക്കാലത്തെയും മികച്ച ആ മാജിക്കൽ - മിറാക്കിൾ ലെഫ്റ്റ് ഫൂട്ട് ആയിരുന്നു.

വളരെ ദരിദ്ര പൂർണമായ കുട്ടിക്കാലവും കൗമാരവും പിന്നിട്ട റിവാൾഡോയുടെ യൂറോപ്യൻ ഫുട്‌ബോളിലേക്കുള്ള വരവ് ഡിപ്പോർട്ടീവോ ലാകൊരുണയിലൂടെ ആയിരുന്നു.ഡിപ്പോർട്ടീവോക്ക് വേണ്ടിയുള്ള അരങ്ങേറ്റ സീസണിൽ 21 ഗോളുടകൾ അടിച്ചു കൂട്ടി തന്റെ കയ്യൊപ്പ് യൂറോപ്യൻ ഫുട്‌ബോൾ ലോകത്ത് ചാർത്തിയ റിവാൾഡോക്ക് കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബാഴ്സ പരിശീലകൻ ആയിരുന്നു സർ ബോബി റോബ്സൺ റൊണോ പ്രതിഭാസം ഇന്റർമിലാനിലേക്ക് റെക്കോർഡ് ട്രാൻസ്ഫറിൽ പോയപ്പോൾ ദുഖിതനായ റോബ്സണ് ആശ്വാസകരമായത് റിവാൾഡോയുടെ ബാഴ്സയിലേക്കുള്ള വരവായിരുന്നു.

കാംപ് നൂവിലെ അഞ്ച് വർഷങ്ങൾ അദ്ദേഹത്തിന്റെ കരിയറിലെ പീക്ക് കാലഘട്ടമായി വിലയിരുത്താം ബ്രസീലിയൻ ജോഗാ ബോണീറ്റോ തുളുമ്പുന്ന സ്കിൽസെറ്റോടെയും അസാമാന്യ ടെക്നിക്കൽ ബ്രില്ല്യൻസോടെയും ബാഴ്സലോണയിലൂടെ ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരുടെ മനം കവരുന്ന ഫുട്‌ബോളിംഗ് ആർക്കിടെക്ച്വറൽ മാസ്റ്ററായി മാറുകയായിരുന്നു റിവാൾഡോ.
അരങ്ങേറ്റ സീസണിൽ 20 ഗോളുമായീ കറ്റാലൻ ക്ലബിനെ വർഷങ്ങൾക്ക് ശേഷം ലാ ലീഗാ കിരീട നേട്ടത്തോടെയും കോപ്പ ഡെൽ റേ കിരീട നേട്ടത്തോടെയും ക്ലബിന്റെ സീസൺ ഡബിൾ കിരീട നേട്ടത്തിലേക്ക് നയിക്കുകയായിരുന്നു.
മാസ്മരിക പ്രകടനം തുടർന്ന റിവാൾഡോ അടുത്ത മില്ലേനിയം സീസണിൽ ലാ ലീഗയിലെ 25 ഗോളോടെയും യുസിഎല്ലിലെ  വ്യക്തിഗത പ്രകടനത്തോടെയും ഫൈനലിലും സെമിയിലും ഇരട്ട ഗോളടിച്ച് അഞ്ച് ഗോൾ നേടി ഗോൾഡൻ ബോൾ നേടി ബ്രസീലിനെ കോപ്പ അമേരിക്ക നേട്ടത്തിലേക്കും നയിച്ച മികവോടെ  1999 വർഷത്തിൽ ലോക ഫുട്‌ബോളർ പട്ടവും ബാലൺ ഡി ഓറും കരസ്ഥമാക്കുകയായിരുന്നു താരം.ബാഴ്സയുടെ വീക്ക് ഡിഫൻസ് പലപ്പോഴായി ഗോളുകൾ വഴങ്ങിയപ്പോൾ ബാഴ്സയിലൊരു  യുസിഎൽ കിരീടം റിവാൾഡോയിൽ നിന്നും അകലുകയായിരുന്നു.

മൗണ്ട് എവറസ്റ്റിന് താഴെ കിടക്കുന്ന മൗണ്ട് ഗോഡ്വിൻ ആസ്റ്റിൻ പോലെ ആയിരുന്നു റിവാൾഡോയുടെ കരിയർ.എവറസ്റ്റായ റൊണാൾഡോക്ക് പിന്നിൽ എന്നും രണ്ടാമനാവാൻ വിധിക്കപ്പെട്ടവൻ.
സെലസാവോ കരിയറിൽ റൊണോ പ്രതിഭാസത്തിന് ലഭിച്ച ജനപ്രീതിയോ താരമൂല്ല്യമോ ലഭിക്കാതെ പോയ താരത്തിന്റെ 1996 ഒളിമ്പികിൽ പറ്റിയ കൈയ്യബദ്ധം ബ്രസീൽ ആരാധകർക്കിടയിലും ദേഷ്യത്തിനിടയാക്കിയിരുന്നു.സെമിയിൽ റിവയുടെ അശ്രദ്ധപൂർണമായ ബാക്ക് പാസ് പിടിച്ചെടുത്തായിരുന്നു നൈജീരിയ ഗോളടിച്ചു വിജയം കണ്ടത്.രണ്ട് സുവർണ അവസരങ്ങളും യുവതാരം നഷ്ടപ്പെടുത്തിയതോടെ ബ്രസീൽ ഫാൻസിന്റെ അതൃപ്‌തിക്ക് സ്ഥിരം പാത്രമായി മാറി റിവ.1998 ലോകകപ്പിൽ ക്വാർട്ടറിൽ ഡെൻമാർക്കിനെതിരെയുള്ള ഇരട്ടഗോളടക്കം ടൂർണമെന്റിൽ മൊത്തം മൂന്ന് ഗോളോടെ മൂന്ന് അസിസ്റ്റോടെ മികച്ച പ്രകടനവും സെമിയിൽ ഹോളണ്ടിനെതിരേ റൊണോയുടെ ഗോളിന് കൊടുത്ത സുന്ദരമായ ഇടംകാലൻ അസിസ്റ്റുമടക്കം സൂപ്പർ പെർഫോമൻസ് കാഴ്ചവെച്ച കാനറികളുടെ പത്താം നമ്പറിന് മഞ്ഞപ്പടയുടെ ആരാധകരേ തൃപ്തിപ്പെടുത്താൻ അതൊന്നും പോരായിരുന്നു.

ബ്രസീലിന്റെ ഹീറോയും ഗോൾഡൻ ബോയ്യും ആയിരുന്ന റൊണോ പ്രതിഭാസം ലോകകപ്പ് ഫൈനലിന് തലേദിവസം ഫുഡ് പോയിസനേറ്റ് അബോധാവസ്ഥയിലേക്ക് പോയി തുടർച്ചയായി ഹിസ്റ്റീരിയ ബാധിച്ചതോടേ റോണോയുടെ അഭാവത്തിൽ ടീമിനെ തോളിലേറ്റണ്ട ബാധ്യത റിവാൾഡോക്കാണെന്ന് വിശ്വസിച്ചിരുന്നു  ഞാനടക്കമുള്ള ബ്രസീൽ ആരാധകർ.എന്നാൽ ടീമിന്റെ കപ്പിത്താന്റെ  അസാന്നിധ്യത്തിൽ നിർണായക പോരാട്ടത്തിൽ ടീമിനെ പ്രചോദിപ്പിക്കാൻ മാത്രം ലീഡർഷിപ്പ് ക്വാളിറ്റി പുറത്തെടുക്കാൻ റിവാൾഡോ നിസഹായനായതോടെ അന്ന് ബ്രസീൽ ഫാൻസിനിടയിൽ റിവാൾഡോ വാഴ്ത്തപ്പെട്ടവൻ ആയിരുന്നില്ല.പക്ഷേ റൊണോ പരിക്കേറ്റു മൂന്നര വർഷത്തോളം ഹോസ്പിറ്റലിൽ കഴിച്ചു കൂട്ടിയ കാലത്ത് തകരാൻ പോയ ബ്രസീലിനെ റിവാൾഡോ തോളിലേറ്റിയിരുന്നത് പലരും മറന്നു പോയൊരു സംഭവ പിരീഡ് ആയിരുന്നു..1999 കോപ്പ അമേരിക്കയിൽ റൊണോ റിവാൾഡോ സഖ്യം പത്ത് ഗോളടിച്ചു കൂട്ടി കാനറികളെ കിരീടം ചൂടിക്കുമ്പോൾ അഞ്ച് ഗോളോടെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം റിവാൾഡോക്ക് ലഭിച്ചത്‌ സ്വന്തം ആരാധകർക്കിടയിൽ അദ്ദേഹത്തിന്റ സ്റ്റാർഡം ഒരു പരിധി വരെ തിരിച്ചു പിടിക്കാൻ ഉപകരിച്ചു.

2002 ലോകകപ്പ് യോഗ്യത മൽസരങ്ങളിൽ റോണോയുടെ അഭാവത്തിൽ ക്വാളിഫികേഷൻ പോയിന്റ ടേബിളിൽ പിന്നിലേക്ക് പോയ ബ്രസിലീനെ  റൊമാരിയോക്കൊപ്പം ചേർന്ന് കൈപിടിച്ച് ഉയർത്തിയത് റിവാൾഡോ ആയിരുന്നു. ഒൻപത് ഗോളുകളാണ് റിവാൾഡോ 2002 ലോകകപ്പ് യോഗ്യതയിൽ അടിച്ചു കൂട്ടിയത്.റോണോ തിരികെ വന്നതോടെ ചരിത്രത്തിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് ട്രെയോയെ സമ്മാനിച്ച 2002 ലോകകപ്പിൽ റോണോ റൊണാൾഡീന്യോമാർക്കൊപ്പം ചേർന്ന് അഞ്ച് ഗോളും മൂന്ന് അസിസ്റ്റുമായി രുന്നു റിവാൾഡോ തന്റെ സ്വന്തം പേരിൽ കുറിച്ചത്.ബ്രസീൽ ഇതിഹാസം ജെർസീന്യോക്ക് ശേഷം ആദ്യ അഞ്ച് ലോകകപ്പ് മൽസരങ്ങളിലും ഗോളടിച്ച ആദ്യ താരമായി മാറിയ റിവാൾഡോ 1970 ലോകകപ്പിലെ ജർസീന്യോ എന്ന ഇതിഹാസത്തെ അക്ഷരാർത്ഥത്തിൽ പുന സൃഷ്ടിക്കുകയായിരുന്നു.വിഖ്യാതമായ വീരോതിഹാസങ്ങളായിരുന്ന 
റൊ - റി  - റൊ ത്രയം ഏഴ് മൽസരങ്ങളിൽ നിന്നും അടിച്ചു കൂട്ടിയത് പതിനഞ്ച് ഗോളായിരുന്നു.ലോകകപ്പ് ചരിത്രത്തിൽ മറ്റൊരു അറ്റാക്കിംഗ് സഖ്യങ്ങൾക്കും സാധ്യമാവാത്ത നേട്ടം.ഇംഗ്ലണ്ടിനെതിരെ ക്വാർട്ടറിൽ ഡീന്യോയുടെ ഒറ്റയ്ക്ക് ഉള്ള ഡ്രിബ്ളിംങ് റണ്ണിംഗിൽ റിവാൾഡോക്ക് കൊടുത്ത ആ മാന്ത്രിക അസിസ്റ്റ് സ്വീകരിച്ചു പ്രയാസകരമായ ആംഗിളിൽ ബോക്സിൽ തിങ്ങിനിറഞ്ഞ ഇംഗ്ലീഷ് ഡിഫന്റമാർക്കിടയിലൂടെ സീമാന്റെ വലതു പോസ്റ്റിന്റെ കോർണറിലേക്ക് കിറു കൃത്യമായി കരുത്തുറ്റ ഗ്രൗണ്ടർ ഗോൾ പായിച്ച  ആ ഇടംകാൽ മാജികിലൂടെ ബ്രസീലിന്റെ ഫൈവ് സ്റ്റാർ ലോക കിരീട നേട്ടത്തിൽ നിർണായക പങ്കാളികളിലൊന്നായപ്പോൾ ബ്രസീൽ ആരാധകരുടെ വാഴ്ത്തപ്പെട്ടവരുടെ ലിസ്റ്റിലെ ഇതിഹാസ നാമങ്ങളിലേക്ക് റിവാൾഡോയും ചേക്കേറി.

റൊണാൾഡോ എന്ന മഹാ പ്രതിഭാസത്തിന്റെ ഷാഡോയിൽ ഒതുങ്ങി പോയ റിവാൾഡോ എന്ന കിറുക്കനായ ജീനിയസ് ഇന്റലിജൻസും വിഷനും ഡ്രിബ്ളിംങ് സ്കിൽസും ടെക്നിക്കൽ എബിലിറ്റിയും ട്രിക്സും  പൊസഷനിംഗും സെറ്റ്പീസ് മാന്ത്രികതയും പവർഫുൾ ഷൂട്ടിങ് പ്രസിഷനും ക്രിയേറ്റീവിറ്റിയും എന്നീ വേണ്ട ഒരു സമ്പൂർണ്ണ ഫുട്‌ബോളർക്ക് വേണ്ട എല്ലാ ഗുണങ്ങളാൽ സമ്പന്നമായ ഒരു കാൽപ്പന്ത് കളിക്കാരാനായിരുന്നിട്ടും സമകാലിക ഇതിഹാസങ്ങളായ റൊണോയുടെയും സിദാന്റെയും റൊമാരിയോയുടെയും റൊണാൾഡീന്യോയുടെയും  കറിസ്മ അദ്ദേഹത്തിന്റെ വലിയ ഹീനതയായിരുന്നു. ഇതിനൊരു മറുവശം എന്തെന്നാൽ ഒരു ഗ്ലോബൽ ഫുട്‌ബോൾ ഐകൺ ആയി മാറാൻ  റിവാൾഡോയുടെ വ്യക്തിത്വം അനുവദിച്ചിരുന്നില്ല. തന്റേതായ വഴിയിലൂടെ മാത്രം സഞ്ചരിച്ചിരുന്ന അധികഭാഷിയല്ലാത്ത ഇൻറോവേർട്ടഡായ ഫുട്‌ബോളിനകത്തായാലും പുറത്തായാലും അധികം സുഹൃത്തുക്കൾ ഉണ്ടാക്കുന്നതിൽ തൽപ്പരനല്ലാത്ത ന്യൂസ് മീഡിയയിൽ മുഖം കാണിക്കാനോ അഭിമുഖങ്ങൾക്ക് തല വെച്ചു കൊടുത്ത് വാചാലനായി സംസാരിക്കാനോ താൽപര്യം തെല്ലുമില്ലാത്ത എന്നാൽ ഫുട്‌ബോളിൽ തന്റെ ഇടംകാൽ കൊണ്ട് സംസാരിച്ചിരുന്ന ഒരു അന്തർമുഖനായ ജീനിയസ് ആയിരുന്നു റിവാൾഡോ.സിദാന് ലഭിച്ചിരുന്ന വൻ മീഡിയ ഹൈപ്പും മീഡിയ പബ്ലിസിറ്റിയും ഒട്ടും  ലഭിക്കാതെ പോയ മോസ്റ്റ് അണ്ടർറേറ്റഡ് താരമായിരുന്നു റിവാൾഡോ.അതുകൊണ്ട് തന്നെ  ജനപ്രീതി വളരെ വളരെ കുറവായിരുന്നു. 

സീകോ മറഡോണ  കാലഘട്ടങ്ങൾക്ക് ശേഷം ലോക ഫുട്‌ബോൾ ദർശിച്ച ഏറ്റവും മികച്ച അറ്റാക്കിംഗ് മിഡ്ഫീൽഡർമാരുടെ ലിസ്റ്റ് എടുത്താൽ സ്വഭാവികമായും റൊണാൾഡീന്യോ സിദാൻ എന്നിവർ മുൻപന്തിയിൽ വരുന്നത് കാണാം.റൊണാൾഡീന്യോ എന്ന മഹാമാന്ത്രികനെ മാറ്റിനിർത്തി സിദാനോട് സമകാലികനായ റിവാൾഡോയെ ചേർത്ത് വായിക്കുമ്പോൾ ഇതൊരു സംശയാസ്പദമായ വാദമാണെന്ന് തോന്നി പോകും.രണ്ട് പേരുടെയും കരിയർ പീക്ക് എടുത്തു പരിശോധിച്ചു കഴിഞ്ഞാൽ ഏൺപതുകളിലെ സീകോ മറഡോണ യുഗത്തിന് ശേഷം വന്ന മോസ്റ്റ് അൺസ്റ്റോപ്പബിൾ അറ്റാക്കിംഗ് മിഡ്ഫീൽഡർ പീക്ക് ഇയേഴ്സിന്റെ അടിസ്ഥാനത്തിൽ റിവാൾഡോ ആണ് എന്ന് നിസംശയം പറയാൻ സാധിക്കും.സിദാൻ ഒരു ക്ലാസി ക്രാഫ്റ്റഡ് ജീനിയസ് മിഡ്ഫീൽഡർ ആയിരുന്നു.ആധുനിക ഫുട്‌ബോളിൽ സമീപകാലങ്ങളിലെ ഉദാഹരണങ്ങളെടുത്താൽ പിർലോ ഇനിയെസ്റ്റമാരെ പോലെ തന്റെ പ്ലെയിംഗ് സ്റ്റൈലിൽ ക്രമാതീതമായി മാറ്റങ്ങൾ വരുത്തി ഡെവലപ്‌മെന്റ് ചെയ്തു കരിയർ ഗ്രാഫ് ഉയർത്തിയ താരമായിരുന്നു സിദാൻ എങ്കിൽ റിവാൾഡോ ഒരു അൾട്ടീമേറ്റ് ഫാന്റസി ജീനിയസ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ആയിരുന്നു.ഒരു താരത്തിന് സമ്പൂർണ്ണ ഫുട്‌ബോളർ ആവാൻ വേണ്ട രണ്ട് ഘടകങ്ങൾ ആണ് വേണ്ടത്.ക്രാഫ്റ്റ്മാൻ ഷിപ്പും കാര്യക്ഷമതയും ഇത് രണ്ടും വേണ്ടുവോളമുള്ള താരങ്ങളാണ് സിദാനും റിവാൾഡോയും.ദിദി ജെർസണും കഴിഞ്ഞാൽ ബോൾ റിട്ടെൻഷനിൽ ഏറ്റവും മികച്ചു നിൽക്കുന്ന അനുഗ്രഹീത വിഷനുള്ള സിദാന് തന്റെ ചുറ്റും മികച്ച താരങ്ങളെ ആവശ്യമുണ്ടായിരുന്നു  അദ്ദേഹത്തിന്റെ പ്ലെയിംഗ് സ്റ്റൈലിലെ ടെക്നിക്സും ബോൾ സ്കിൽസും പുറത്തെടുക്കാൻ.അതും അപകടം കുറഞ്ഞ ഏരിയകളിൽ നിന്നും ആയിരിക്കും.തന്റെ കയ്യിൽ നിന്നും ബോൾ നഷ്ടപ്പെടും എന്ന് കണ്ടാൽ സിദാൻ ഓൺ ദ സ്പ്പോട്ടിൽ ബാക് പാസ് ചെയ്തു  ബോൾ പൊസഷനിംഗ് ചെയ്യാനാണ് ശ്രമിക്കുക.അപകടകരമായ സ്വിറ്റേഷനുകളെ സിദാൻ പാസ് ചെയ്തു ഒഴിവാക്കാറാണ് പതിവ്.എന്നാൽ റിവാൾഡോ അങ്ങനെ ആയിരുന്നില്ല.റിവാൾഡോ ഒരു അറ്റാക്കിംഗ് മിഡ്ഫീൽഡർ ആണെങ്കിൽ കൂടി റിവലീന്യോയെ പോലെ റൊണാൾഡീന്യോയെ പോലെ റോബർട്ടോ ബാജിയോയെ പോലെ ഒരു ഫാന്റസി പ്ലേമേക്കർ ആണ്. ഏത് അപകടകരമായ സ്വിറ്റേഷനിലും തന്റെ ഡ്രിബ്ളിംങ് സ്കിൽസും ടെക്നിക്സും പുറത്തെടുത്ത് മുന്നേറി ഫീൽഡിലെ മറ്റു എതിർ താരങ്ങളുടെ മാർക്കിംഗിൽ ചുറ്റപ്പെട്ട് ഐസൊലേറ്റ് ചെയ്തു നിൽക്കുമ്പോഴൂം  ഒറ്റയ്ക്ക് മറികടക്കാനുള്ള കഴിവ് റിവാൾഡോക്ക് ജൻമസിദ്ധമാണ്.

അതുകൊണ്ട് തന്നെയായിരിക്കണം ഗാർഡിയൻ പത്രത്തിലെ പ്രസിദ്ധ ഫുട്‌ബോൾ പണ്ഡിറ്റ് ആയ റോബ് സ്മിത്ത് ഇങ്ങനെ എഴുതിയത്  " പതിനൊന്ന് സിദാൻമാർ അടങ്ങുന്ന ടീമും , ഒരു റിവാൾഡോയും പത്ത് ഗാരി നെവില്ലെയും അടങ്ങുന്ന ടീമും ഈക്വൽ റിസൽട്ട് ആയിരിക്കും നൽകുക. " മുകളിൽ സൂചിപ്പിച്ച പോലെ തന്റെ പ്ലെയിംഗ് ശൈലി എപ്പോഴും വികസിച്ചു കൊണ്ടിരിക്കണം , അതിനായി നീരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കണം എന്ന ചിന്തയുമായി കരീയറിലുടനീളം കളിച്ച് കരിയർ വികസിപ്പിച്ച ഫുട്‌ബോളറായിരുന്നു സിദാൻ. എന്നാൽ സിദാനേക്കാൾ പ്രതിഭയും ടെക്നിക്കൽ സ്കിൽസും ഏറെയുണ്ടായിട്ടും അലസനായ ബ്ലോക്ക്ബസ്റ്റർ ഫുട്‌ബോളർ ആയിരുന്നു റിവാൾഡോ.തന്റെ പ്രതിഭയുടെ പൊട്ടൻഷ്യലിനൊത്ത അർപ്പണമനോഭാവം തെല്ലും ഇല്ലാതെ കരിയറിനോട് നീതിപുലർത്താത്ത താരമായിരുന്നു റിവാൾഡോ. 

റിവയുടെ അപാരമായ ഫിസിക്കൽ സ്ട്രെംങ്ത്തും മാജിക്കൽ ലെഫ്റ്റ് ഫൂട്ടും ഡ്രിബ്ളിംങ് സ്കിൽസിൽ എതീരാളികളെ വകഞ്ഞു മാറ്റി അസാമാന്യ ഡ്രിബ്ളർ ആക്കി മാറ്റുന്നതിൽ നിർണായകമായ ഘടകങ്ങളായിരുന്നു.മറഡോണയുടെ ആത്മകഥയിൽ അദ്ദേഹം കളിക്കളത്തിലെ  സമ്മർദ്ദ ഘട്ടങ്ങളിൽ ബോൾ ലഭിക്കുന്ന നേരത്ത് തനിക്ക് വരുന്ന വികാരങ്ങളുടെ അവസ്ഥയെ സൂചിപ്പിക്കാൻ  സ്ഥിരമായി ഉപയോഗിച്ച ഒരു വാക്ക് ഉണ്ട് " ബ്രോങ്ക".അതായത് ദേഷ്യം കോപം ഉൻമാദം വിദ്വേഷം സന്തോഷം നീരസം  ആനന്ദം എന്നീ വികാരങ്ങളെയെല്ലാം ഒരുമിച്ച് വരുന്ന അവസ്ഥയെ മറഡോണ "ബ്രോങ്ക സ്റ്റേറ്റ് " എന്നായിരുന്നു വിശേഷിപ്പിച്ചത്. ഈ അവസ്ഥയിൽ ആണത്രേ മറഡോണ തന്റെ മാസ്സീവ് ഡ്രിബ്ളിംങ് റണ്ണുകൾ പുറത്തെടുക്കുക.ഒരു സ്റ്റിൽ ഫുട്‌ബോളറായ സിദാനിൽ ഈ ഒരു ബ്രോങ്ക  അവസ്ഥ കളിക്കളത്തിൽ വളരേ അപൂർവങ്ങളിൽ അപൂർവ്വമായേ സിദാനിൽ പ്രകടമാകാറൂള്ളൂ. അതുകൊണ്ട് തന്നെ മൽസരത്തെ മാറ്റിമറിക്കാൻ തന്റെ വ്യക്തിഗത മികവിനെ മുഴുവനും ആശ്രയിക്കാൻ കഴിയാതെ മറ്റു താരങ്ങളെ ആശ്രയികേണ്ടിയും വരും.എന്നാൽ റിവാൾഡോ മറഡോണയെ പോലെ തന്നെ എപ്പോഴും ഒരു ബ്രോങ്ക സ്റ്റേറ്റിൽ നില നിൽക്കുന്ന ഒരു പ്ലെയർ  ആണ് അതിനാൽ തന്നെ ഗെയിം ചെയ്ഞ്ചിംഗിൽ റിവാൾഡോ അപകടകരമായ സ്വിറ്റേഷൻ മറികടക്കാൻ എപ്പോഴും തന്റെ വ്യക്തിഗത മികവിനെ ആയിരിക്കും കൂടുതൽ ആശ്രയിക്കുക.ലോകകപ്പ് ടൂർണമെന്റിൽ ഫൈനൽ വരെ പ്രത്യേകിച്ച് ഒന്നും ചെയ്യാതെ ഫൈനലിൽ രണ്ട് ഗോളടിച്ച്  കപ്പടിച്ചതിൻെ ക്രെഡിറ്റ് മുഴുവൻ സിദാന് ചാർത്തി നൽകി വമ്പൻ ഹൈപ്പ് നൽകിയ മീഡിയാസ് റിവാൾഡോയുടെ 1998, 2002 ലോകകപ്പ് പെർഫോമൻസും വിസ്മരിച്ചത് ഫുട്‌ബോൾ ലോകം അദ്ദേഹത്തോട് ചെയ്ത വലിയ ചതി ആയിരിക്കാം.

ഒരുപാട് ഇതിഹാസങ്ങൾക്ക് ജൻമം നൽകിയ ഫുട്‌ബോൾ സ്റ്റേറ്റായ പൗളിസ്റ്റ സ്റ്റേറ്റിൽ ജനിച്ച റിവാൾഡോ വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതമായിരുന്നു.ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ജീവിച്ച റിവയുടെ കുടുംബത്തിന് വെള്ളം കുപ്പിയിലാക്കി ബീച്ചിൽ വിറ്റിരുന്ന പിതാവിനെ വളരെ ചെറുപ്പത്തിൽ തന്നെ നഷ്ടമായിരുന്നു.തുടർന്ന് കുഞ്ഞ് റിവാൾഡോ ആയിരുന്നു പിതാവിന്റെ ജോലി ഏറ്റെടുത്തു കുടുംബത്തെ നോക്കിയിരുന്നത്. എന്നാൽ തീയിൽ കുരുത്തവൻ വെയിലത്ത് വാടില്ല എന്ന ചൊല്ലിന് ഏറ്റവും മികച്ച ഉദാഹരമായിരുന്നു റിവാൾഡോയുടെ ജീവിതം.ഫുട്‌ബോൾ ആസ്വാദനത്തിന് ദാരിദ്ര്യമോ പട്ടിണിയോ ഒന്നും റിവക്ക് തടസ്സമായിരുന്നില്ല. വിൽപ്പന നടത്താനായി വെള്ള കുപ്പികൾ നിറച്ച സഞ്ചിയുമായി പത്ത് മൈലുകൾക്ക് അപ്പുറത്തുള്ള കടപ്പുറത്തേക്ക് കുഞ്ഞ് റിവാൾഡോ തുകൽ പന്തും ഡ്രിബ്ൾ ചെയ്തായിരുന്നു യാത്ര ചെയ്തിരുന്നത്.തന്റെ ഫുട്‌ബോൾ കരിയറിലെ എന്ത് പ്രതിസന്ധികളെയും അതിജീവിക്കാൻ റിവാൾഡോയെ പഠിപ്പിച്ചതും ആ യാത്ര ആയിരുന്നു.

പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് കാലെടുത്തു വച്ച ശേഷം പൽമിറാസിലെ തകർത്തു കളിച്ച മൂന്ന് വർഷങ്ങൾ , യൂറോപ്യൻ ഫുട്‌ബോളിന്റേ മായിക ലോകത്തെ അഡാപ്റ്റ ചെയ്തെടുത്ത ഡിപ്പോർട്ടീവോയിലെ മൂന്ന് വർഷങ്ങൾ , പിന്നെ റിവാൾഡോ ലോകത്തെ വിസ്മയിപ്പിച്ച് ഒരു സൂപ്പർ നാച്ചുറൽ ഫോഴ്സ് ആയി മാറിയ ബാഴ്സയിലെ അഞ്ച് വർഷങ്ങൾ , കാൽപ്പന്ത് കളിയുടെ സ്വർഗമായ തന്റെ രാജ്യത്തിന് വേണ്ടി  ഫിഫ ലോകകപ്പ് ഫിഫ കോൺഫെഡറേഷൻ കപ്പ് കോപ്പ അമേരിക്ക തുടങ്ങി നേടാൻ കഴിയാവുന്ന എല്ലാ കിരീടങ്ങളും നേടി ഫുട്‌ബോൾ രാജാക്കൻമാരുടെ  രാജകീയ സിംഹാസനത്തിൽ ഇരുന്ന് വിരാജിച്ച പത്ത് വർഷങ്ങൾ.എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നുണ്ടെങ്കിലും റിവാൾഡോയെ അംഗീകരിക്കുന്നതിൽ ഫിഫ പരാജിതരായിരുന്നു.
അർഹിക്കുന്ന അവാർഡുകൾ പലതും റിവാൾഡോയിൽ നിന്നും വഴുതി മാറി പോയത് ഫിഫയുടെ ഇഷ്ടക്കാർക്ക് വേണ്ടിയുള്ള സ്വാർത്ഥ തൽപ്പര്യങ്ങൾ സംരക്ഷിക്കാനാകാം.1998 ൽ റൊണാൾഡോ ചരിത്രത്തിലെ ഏറ്റവും മികച്ച ഇൻഡിവിഡ്യൽ സീസണിലൊന്ന് പുറത്തെടുത്തിട്ടും ലോക ഫുട്‌ബോളർ അവാർഡ് ഫിഫ കരുതി കൂട്ടി നൽകാതെ പോയതിന് സമാനമായിരുന്നു
2001 സീസണിൽ 37 ഗോളടിച്ച് യൂറോപ്യൻ ഫുട്‌ബോളിൽ ആ വർഷത്ത ഏറ്റവും മികച്ച പ്രകടനം പുറത്തടുത്ത താരമായിട്ടും ലോക ഫുട്‌ബോളർ പട്ടവും ബലൺ ഡി ഓറും റിവാൾഡോക്ക് നിഷേധിച്ചത് അംഗീകരിച്ചു തരാൻ കഴിയില്ല.തന്റെ പീക്ക് കാലഘട്ടത്തിൽ തന്നെ അധികൃതർ തഴിഞ്ഞില്ലായിരുന്നുവെങ്കിൽ മൂന്ന് ലോക ഫുട്‌ബോളർ പട്ടങ്ങൾ എങ്കിലും നേടേണ്ട താരമായിരുന്നു റിവാൾഡോ.അല്ലെങ്കിലും ഓരോ സീസണിലും ഓരോ മാനദണ്ഡങ്ങൾ വച്ചു ഇഷ്ടക്കാർക്ക് നൽകുന്ന അവാർഡുകൾക്ക് എന്തടിസ്ഥാനമാണുള്ളതല്ലേ..

ലുയിസ് വാൻ ഗാലിന്റെ ബാഴ്സയിലേക്കുള്ള രണ്ടാം വരവോടെ ബാഴ്സയിൽ നിന്നും മിലാനിലേക്ക് തന്റെ മുപ്പത്തിയൊന്നാം വയസ്സിൽ കുടിയേറിയ റിവാൾഡോ യുസിഎൽ നേടിയെങ്കിലും കകാ എന്ന പുതിയ ബ്രസീലിയൻ സെൻസേഷനിന്റെ വരവോടെ മിലാനിൽ ഫോം നഷ്ടപ്പെട്ട താരം ഗ്രീക്ക് ദേവൻമാരായ ഒളിംപ്യാക്കോസിലൂടെ  ഉയർത്തെഴുന്നേൽപ്പിന് ശ്രമിച്ചെങ്കിലും ക്ലബുകളും വൻകരകളും മാറി മാറി അവസാനം  ബ്രസീലിൽ തന്നെ തിരിച്ചെത്തി തന്റെ കരിയർ തുടങ്ങിയ ക്ലബായ മോഗി മിറിമിൽ വച്ച് തൻെറ മകനായ റിവാൾഡീന്യോക്കൊപ്പം ക്ലബിൽ കളിച്ചു 43ആം വയസ്സിൽ വിരമിക്കുകയായിരുന്നു.

മറ്റു സമകാലിക താരങ്ങളുടെ നിഴലിൽ ഒതുങ്ങി പോയ റിവാൾഡോയുടെതിന് സമാനമായ അണ്ടർറേറ്റഡ് സ്പോർട്സ് ജീനിയസുകൾ കായിക ലോകത്ത് നിരവധിയാണ്. അവരിൽ ചില ഉദാഹരണങ്ങൾ എടുത്താൽ ബോക്സിംഗിൽ ദ ഗ്രൈറ്റസ്റ്റ് മുഹമദ് അലിക്കും ജോർജ് ഫോമാനും നിഴലിൽ ഒതുങ്ങി പോയ ജോ ഫ്രേസിയറെ പോലെ
ക്രിക്കറ്റിൽ സമകാലികരായ സചിൻ ടെണ്ടുക്കൽറിനും ബ്രയൻ ലാറക്കും നിഴലിൽ ഒതുങ്ങി പോയ രാഹുൽ ദ്രാവിഡിനെ പോലെ , ചെസ്സിൽ കാസ്പറോവിനും വിശ്വനാഥൻ ആനന്ദിനും നിഴലിലായിപ്പോയി വ്ളാദമിർ ക്രാംനിക്കിനെ പോലെ , ടെന്നീസിൽ പീറ്റ് സാംപ്രാസിനും ആന്ദ്രെ അഗാസിക്കും നിഴലിൽ ഒതുങ്ങി പോയ പാട്രിക് റാഫ്റ്ററെ പോലെ , ടെസ്റ്റ് ക്രിക്കറ്റിൽ മുത്തയ്യ മുരളീധരനും ഷെയ്ൻ വോണിനും നിഴലിൽ ഒതുങ്ങി പോയ അനിൽ കുംബ്ലയെ പോലെ ,
മോഡേൺ ഫുട്‌ബോളിൽ റൊണാൾഡോ പ്രതിഭാസത്തിനും സിനദിൻ സിദാനും നിഴലിൽ ഒതുങ്ങി പോവുകയായിരുന്നു റിവാൾഡോ എന്ന മഹാനായ താരം..

Written By - #Danish_Javed_Fenomeno

Belated ഹാപ്പി ബർത്ത് ഡേ വിഷസ് ടു ദ മോസ്റ്റ് വണ്ടർഫുളി ഗിഫറ്റ്ഡ് , ഗോൾഡൻ ലെഫ്റ്റ് ഫൂട്ടഡ് ജീനിയസ് , അക്രോബാറ്റിക് ആന്റ് സൂപ്പർനാച്ചുറൽ ഗ്രൈറ്റസ്റ്റ് ഓഫ് ദ ഗെയിം..❤️

പിറന്നാൾ ആശംസകൾ റിവാൾഡോ 
#GOAT @Rivaldo 💋💋

Thursday, April 2, 2020




സ്ലാവൻ ഫുട്‌ബോൾ സംസ്കാരത്തിന്റെ ബാക്കിപത്രമായി തെണ്ണൂറുകളിൽ വിഭജിക്കപ്പെട്ട ബോസ്നിയൻ ഫുട്‌ബോളിനെ ഉയർത്തി കൊണ്ടുവരുന്നതിൽ മുഖ്യപങ്ക് വഹിച്ച അവരുടെ നായകനും മധ്യനിരക്കാരനുമൊക്കെയായിരുന്നു ഹസൻ സാലിഹമീദിച്ച്.തെണ്ണൂറുകളുടെ അവസാനത്തിൽ ബയേണിൽ കളിക്കുന്ന കാലത്തായിരുന്നു ഇദ്ദേഹത്തിന്റെ പ്ലെയിംഗ് സ്റ്റൈൽ കാണാനും ഇദ്ദേഹത്തെ ഇഷ്ടപ്പെടാനും തുടങ്ങിയത്.കൃത്യമായി പറഞ്ഞാൽ 99ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഷെറിംഗ്ഹാമിന്റെയും  സോൾസ്യോറീന്റെയും ലാസ്റ്റ് മിനിറ് ഗോളിൽ ബയേൺ അവിചാരിതമായി യുണൈറ്റഡിനോട് തോറ്റ കളിയിൽ പകരക്കാരനായി ഇറങ്ങിയിരുന്നു ബോസ്നിയൻ നായകൻ.
ഏത് പൊസിഷനിലും കളിക്കാൻ പ്രാപ്തമായ വെർസറ്റൈൽ മധ്യനിരക്കാരൻ , മികച്ച പാസ്സിംഗ് വിദഗ്ധൻ കൂടിയായിരുന്ന സാലിഹമീദിച്ചിന്റെ ത്രൂ ബോൾ പാസ്സുകൾ  പലപ്പോഴും ഡച്ചിന്റെ വേഗമാർന്ന ഫോർവേഡ് റോയ് മക്കായ് പെറൂവീയൻ ടാർഗറ്റ് സ്ട്രൈകർ പിസാറോ ബ്രസീലിന്റെ എൽബർ എന്നീ സ്ട്രൈക്കിംഗ് ത്രിമൂർത്തികൾക്ക് സ്കോറിംഗ്  അനായാസമാക്കിയിട്ടുണ്ട്.ബലാക്ക് മെഹമത് ഷോൾ സീ റോബർട്ടോ അലി കരീമി ഓവൻ ഹാർഗ്രീവ്സ് എന്നിവർക്ക് ഒപ്പമുള്ള സാലിഹമീദിച്ചിൻെ 2000ങളിലെ ആദ്യ പകുതി ക്കാലത്തെ ബയേൻ മിഡ്ഫീൽഡ് സഖ്യം ലോകോത്തരമായിരുന്നു.

ഒരു വ്യാഴവട്ടകാലം ബയേണിൽ കളിച്ചു ശേഷം യുവൻറസിലും അഞ്ച് വർഷം ബൂട്ടണിഞ്ഞ ബോസ്നിയൻ ബയേൺ ഫുട്‌ബോൾ ഇതിഹാസം സാലിഹമീദിച്ചിന്റെ യഥാർത്ഥ പിൻഗാമിയാണിന്ന് യുവൻറസിന്റെ ലിറ്റിൽ പ്രിൻസ് എന്നറിയപ്പെടുന്ന ബോസ്നിയൻ മിഡ്ഫീൽഡർ മിറാലീം പ്യാനിച്ച്.തന്റെ Nations greatest icon സാലിഹമീദിച്ചിനെയും സിനദിൻ സിദാനെയും റോൾ മോഡലായ കണ്ട് പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് കാലെടുത്തു വച്ച പ്യാനിച്ചിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.സാലിഹമീദിച്ചിനെ പോലെ തന്നെ മധ്യനിരയിൽ ഏതൊരു പൊസിഷനിലും കളിക്കാൻ പൊട്ടൻഷ്യലും വർക്ക് റേറ്റും എനർജിയും ഉള്ള താരം.പിർലോയെ ഓർമ്മപ്പെടുത്തുന്ന സ്ട്രൈക്കിംഗ് ഷോട്ടുകൾ , സിദാനെ ഓർമപ്പെടുത്തുന്ന കണ്ണിമ്മ ചിമ്മും മുമ്പ് എതിർ ഡിഫൻസിനെ കീറിമുറിക്കുന്ന അപാരമായ വിഷനും , ബോൾ സ്കിൽസും , കൃത്യതയാർന്ന ലോംഗ് റേഞ്ച് മികവ് , വേഗമേറിയ നീക്കങ്ങൾ എന്നിവ പ്യാനിച്ചിനെ മറ്റു സമകാലിക മധ്യനിരതാരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നു.മോഡേൺ ഫുട്‌ബോളിൽ പിർലോ  പോയ ശേഷം അന്യമായി കൊണ്ടിരിക്കുന്ന പിർലോ സ്റ്റൈൽ ഡീപ് ലെയിംഗ് പ്ലേമേക്കറുടെ ഒരു യുഗോസ്ലാവൻ പതിപ്പാണ് പ്യാനിച്ച്.
2015 ൽ പ്യാനിച്ച് റോമയിൽ കളിക്കുന്ന കാലത്ത്  ഫ്രീകിക്ക് രാജാവ് ആയ ജുനീന്യോ പ്യാനിച്ചിനെ വിശേഷിപ്പിച്ചത്  ഭാവിയിലെ ഫ്രീകിക്ക് വിദഗ്ധൻ എന്നായിരുന്നു.സിദാൻ സാലിഹമീദിച്ച് പിർലോ തന്റെ മൂന്ന് മാതൃക താരങ്ങളെ പോലേ തന്നെ യുവൻറസ് ജെഴ്സിയിൽ പന്തുമായി കുതിപ്പ് തുടരുന്ന , 
സാലിഹമീദിച്ച് ഏദിൻ സെകോ എന്നിവർ കഴിഞ്ഞാൽ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട  ബോസ്നിയൻ താരമായ മിറലീം പ്യാനിച്ചിന് പിറന്നാൾ ആശംസകൾ നേരുന്നു..

Happy bday #Pjanic ❤️❤️

Wednesday, February 19, 2020

" ഗുഡ്ബൈ സൈന്റ് ഐകർ "





Author - Danish Javed Fenomeno

2002 ലോകകപ്പ് പ്രീ ക്വാർട്ടറിൽ റോബി കീനും ഡാമിയൻ ഡഫും ഷേ ഗിവണും ഫിന്നാനും തുടങ്ങിയ പ്രീമിയർ ലീഗ് സൂപ്പർ താരങ്ങൾ അണിനിരക്കുന്ന അയർലൻഡിനെതിരെ റൗളും ഹിയറോയും ബറാഹയും മെൻഡിയേറ്റയും പുയോളും  മോറിയൻസും ഹെൽഗേരയും ഹെൻറികെയും അടങ്ങിയ ടൂർണമെന്റ് ഹോട്ട് ഫേവറൈറ്റുകളിലൊന്നായ സ്പെയിൻ കളിക്കുന്നു.വലൻസിയൻ മിഡ്ഫീൽഡർ ബറാഹയുടെ ക്രോസിൽ ഹെഡ്ഡർ സ്പെഷ്യലിസ്റ്റ് മോറിയന്റസ് സ്പെയിന് വേണ്ടി ബുള്ളറ്റ് ഹെഡ്ഡിലൂടെ ഗോൾ നേടുന്നു.ശേഷം ഡഫിനെ ബോക്സിൽ തള്ളിയിട്ടതിന് അയർലൻഡിന് പെനാൽറ്റി ലഭിക്കുന്നു.പെനാൽറ്റി എടുത്ത ലീഡ്സ് മിഡ്ഫീൽഡർ ഹേർട്ടിന്റെ കിക്ക് തടുത്തിട്ട് 20 കാരനായ സ്പാനിഷ് ഗോൾകീപ്പർ സ്പെയിന് അഡ്വാന്റേജ് നൽകുന്നു.മൽസരത്തിൽ മേധാവിത്വം പൂലർത്തിയ റോബീ കീനിന്റെ അയർലന്റിന് മുന്നിൽ വിലങ്ങു തടിയായി ആ യുവ ഗോളി നിലയുറപ്പിച്ചപ്പോൾ സ്പെയിൻ വിജയത്തിലേക്ക് നീങ്ങവേ ഹിയറോ ബോക്സിൽ വച്ച് ചെയ്ത ഒരബദ്ധം അയർലൻഡിന് വീണ്ടും പെനാൽറ്റി ലഭിക്കുന്നു.ഇത്തവണ കിക്ക് എടുത്ത റോബീ കീന് പിഴച്ചില്ല.മൽസരം സമനിലയിൽ , എക്സ്ട്രാ ടൈമും കടന്നു ഷൂട്ടൗട്ടിലേക്ക്.ഷൂട്ടൗട്ടിൽ തുടർച്ചയായി സ്പെയിനിൻെ സ്പോട്ട് കിക്കുകൾ യുവാൻഫ്രാനും വാലെറോണും പുറത്തേക്കടിച്ചു കളഞ്ഞപ്പോൾ  അയർലൻഡിന്റെ രണ്ട് സ്പോട്ട് കിക്കുകൾ തടുത്തിട്ട് സ്പെയിനെ ക്വാർട്ടർ ഫൈനലിൽ എത്തിച്ച് ഹീറോ ആവുകയായിരുന്നു  ആ ഇരുപത് കാരൻ ഗോൾകീപ്പർ.അന്ന് സ്പാനിഷ് മാധ്യമങ്ങൾ ആ ഇരുപത് വയസുകാരൻ ഗോൾകീപ്പർക്ക് ഒരു വിളിപേരിട്ടു " ദ സൈന്റ് " . അന്നു മുതൽ ഫുട്‌ബോൾ ആരാധകർ സ്നേഹത്തോടെ  "സൈന്റ് ഐകർ " എന്നു വിളിച്ചു.
    
റൊണാൾഡോ റോബർട്ടോ കാർലോസ് സിദാൻ ഫിഗോ റൗൾ ബെക്കാം എന്നിവരടങ്ങിയ ചരിത്ര പ്രസിദ്ധമായ ഗാലക്റ്റികോസ് ടിമിൻെ ഗോൾ കീപ്പർ ആയി ഐകർ കസിയാസ് കളിച്ചു പോയ അഞ്ച് വർഷങ്ങൾ മില്ലേനിയം ഡെകാഡെയിലെ യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ തൽസമയം കണ്ട ഞാനടക്കമുള്ള ഓരോരുത്തരുടെയും ഗൊൾഡൻ നൊസ്റ്റാൾജിക് ഫീൽ ഇ നിമിഷങ്ങളിലും മറക്കാൻ കഴിയുമോ? 

ടികി ടാകാ സിസ്റ്റത്തിലൂടെ പൊസഷൻ ഡൊമിനേഷൻ ടീമായി ഉയർന്ന് വന്ന സ്പെയിന് വേണ്ടി 2008 യൂറോ കപ്പ് നായകനായി കസിയാസ് ഉയർത്തുമ്പോൾ മാധ്യമ പ്രശംസ മുഴുവനും വിയ്യയും ടോറസും സാവിയും കൊണ്ടുപോയപ്പോൾ ക്വാർട്ടർ ഫൈനലിൽ ഇറ്റലിയുടെ ഉഡിനിസ് ലെജൻഡ് അന്റോണിയോ ഡിനതാലെയുടെയും റോമയുടെ ഇതിഹാസം ഡാനിയേല ഡി റോസിയുടെയും സ്പോട്ട് കിക്കുകൾ കസിയാസ് തടുത്തിട്ട്  സ്പാനിഷ് വസന്തത്തെ സെമിയിലേക്ക് നയിച്ചത് വിസ്മരിക്കാൻ കഴിയുമോ..? 

ആഫ്രിക്കൻ ലോകകപ്പ് ഫൈനലിൽ ഓറഞ്ച് പടക്കെതിരെ ഫാബ്രിഗാസിന്റെ പാസിൽ ആൻഡ്രിയാസ് ഇനിയെസ്റ്റ എക്സ്ട്രാ ടൈമിൽ വിജയ ഗോളടിച്ചു ഫൈനലിലെ താരമായപ്പോൾ  വിനാശകാരിയായ വിംഗർ ആർയെൻ റോബന്റെ രണ്ട് ഒറ്റയാൻ മുന്നേറ്റങ്ങളിൽ രണ്ട് തവണ വൺ ഓൺ സ്വിറ്റേഷനിൽ  റോബനെ നേരിട്ട് , പെനാൽറ്റി വഴങ്ങാതെ റോബന്റെ കാലിൽ നിന്നും ബോൾ റാഞ്ചിയ കസിയാസിന്റെ ധീരമായ സേവുകൾ ആയിരുന്നില്ലേ സ്പെയിന് കന്നി ലോകകപ്പ് നേടിക്കൊടുത്തത് ?

2012 യൂറോയിൽ സ്പെയിനിന് തൂടരെ മൂന്നാം കിരീടം ഉയർത്തിയ ഏക നായകൻ , 2013 ഫിഫ കോൺഫെഡറേഷൻ കപ്പ് ഫൈനലിൽ ബ്രസീലിന് മുന്നിലും 2014 ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിൽ ഹോളണ്ടിനു മുന്നിലും ഗോളുകൾ യഥേഷ്ടം വഴങ്ങി പുറത്തേക്ക് പോയപ്പോൾ സ്പാനിഷ് അർമേഡയുടെ സുവർണ കാലഘട്ടത്തിന്റെ അന്ത്യത്തിന് പ്രായം ബാധിച്ച തന്റെ ചോർന്ന കൈകൾ കൂടി കാരണമായി എന്ന വസ്തുത നിസ്സഹതയോടെ കസിയാസ് മനസ്സിലാക്കിയിരുന്നോ.?

യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ലാ ഡെസിമ ഉയർത്തിയ ചരിത്രത്തിലെ ഒരേയൊരു ക്യാപ്റ്റന് താൻ ഒന്നര പതിറ്റാണ്ടോളം കളിച്ചു വളർന്നു പന്തലിച്ച റിയൽ മാഡ്രിഡ് ക്ലബ് ഒരു ഫെയർവെൽ പോലും നൽകാതെ തന്നെ തട്ടിയകറ്റിയപ്പോൾ തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ തന്റെ സുവർണ കരിയറിന്റെ അവസാനം അപൂർണ്ണമായി പോയി എന്ന തോന്നൽ കസിയസിനെ അലട്ടിയിരുന്നോ..?

ഫ്രാൻസ് ബെക്കൻബവറിനും ദിദിയർ ദെഷാംപ്സിനും ശേഷം ഫിഫ ലോകകപ്പ് , യുറോ കപ്പ് , യുവേഫ ചാമ്പ്യൻസ് ലീഗ് എന്നീ അപൂർവ ട്രിപ്പിൾ കിരീട നേട്ടങ്ങൾ നായകനായി നേടിയ മൂന്നാമത്തെ ലെജണ്ടറി ക്യാപ്റ്റൻ ആയി മാറിയ ഐകർ കസിയാസിന്റെ ശ്രേഷ്ഠമായ ഈ കരിയർ നേട്ടങ്ങൾ മാത്രം മതി റിയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ അദ്ദേഹത്തെ പുന പ്രതിഷ്ഠിക്കാൻ.
എന്നെന്നും സാന്റിയാഗോ ബെർണേബൂവിന്റെ ഹൃദയത്തിൽ തന്നെയാണ് കസിയസിന് മാഡ്രിഡ് ആരാധകർ അനശ്വര സ്ഥാനം നൽകിയിരിക്കുന്നത്.
കാരണം  ഹൃദയവും ശരീരവും അടർത്തി മാറിയിട്ടും മരണ കിടക്കയിൽ നിന്നും ഉയർത്തെഴുന്നേറ്റ് വന്ന സൈന്റ് ആണവൻ.ഐകറിനെ പോലെ
മാഡ്രിഡിനെയും സ്പെയിനെയും ഒരുപോലെ  നെഞ്ചിലേറ്റിയ താരം ചരിത്രത്തിൽ നിങ്ങൾക്ക് കാണിച്ചു തരാൻ കഴിയില്ല.  ആന്ത്രിയാസ് ഇനിയെസ്റ്റ സാവി ഹേർണാണ്ടസ്  റൗൾ ഗോൺസാലസ് ഫെർണാണ്ടോ ഹിയറോ എമിലിയോ ബൂട്രിഗാനോ കാർലോസ് പൂയോൾ സാബി അലോൺസോ സുബ്രിസരേറ്റ ഡേവിഡ് വിയ്യ ടെൽമോ സറ സ്പാനിഷ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ ലിസ്റ്റിൽ ഇവർക്ക്‌ എല്ലാം മുകളിൽ തന്നെയാണ് കസിയസിന്റേ സ്ഥാനം.ലോക ഫുട്‌ബോൾ ചരിത്രത്തിലെ ഫുട്‌ബോൾ ജയന്റ് ടീം ആയിട്ടും ഒരു യൂറോ കപ്പ് നേട്ടത്തിന്റെ മേൻമ മാത്രം പറയാനുണ്ടായിരുന്ന സ്പെയിന് രണ്ട് യൂറോ കപ്പും ഒരു ലോകകപ്പും നേടികൊടുത്തു ചരിത്രങ്ങൾ വാരിക്കോരി നൽകിയ നായകൻ "സൈന്റ് ഐകർ" അല്ലാതെ മറ്റാരാണ് സ്പാനിഷ് ഫുട്‌ബോൾസ് ഗ്രൈറ്റസ്റ്റ് എവർ പദവിയുടെ അവകാശി.

" എന്റെ കുട്ടിക്കാലം മുതലെ ഞാൻ കാണുന്നുണ്ട് ലോതർ മത്തേസു ലോകകപ്പ് ഉയർത്തുന്നത് , ദുംഗ ഉയർത്തുന്നത് , ദെഷാംപ്സ് ഉയർത്തുന്നത് , കഫു ഉയർത്തുന്നത് , കന്നവാരോ ഉയർത്തുന്നത് ,..എന്നാൽ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല ഇവർക്ക് ശേഷം ഞാനായിരിക്കും എന്ന് , ലോകകപ്പ് കിരീട നേട്ടം എന്നെ എല്ലയിപ്പോഴും വികാരീധനാക്കുന്നു കാരണം ഒരു ഫുട്‌ബോളറുടെ കരിയറിൽ അത് സമാനതകളില്ലാത്ത കിരീട നേട്ടമാണ് "

ലോകകപ്പ് നേടിയ ശേഷം ഐകർ ഉദ്ധരിച്ച വാചകങ്ങളാണിത്.

ലോസ് ബ്ലാങ്കോസിന്റെയും സ്പാനിഷ് അർമേഡയുടെയും അനശ്വരനായ ജീനിയസിന് വിട.ഫുട്‌ബോൾ വലക്ക് കീഴിൽ ഇനി സൈന്റ് ഐകർ ഇല്ല.

By - Danish Javed Fenomeno

Gud by GOAT Casillas 

Wednesday, January 22, 2020

ബ്രൂണോ ഗ്വിമാറസ് - ബ്രസീൽ മിഡ്ഫീൽഡ് വാഗ്ദാനം..?




By - Danish Javed Fenomeno


ബ്രസീലിയൻ ലീഗിലെ സെൻട്രൽ മിഡ്ഫീൽഡർമാരിൽ ഏറ്റവുമധികം ഡിഫൻസീവ് മെന്റാലിറ്റിയുള്ള മധ്യനിരക്കാരനാണ് അത്ലറ്റികോ പരനൻസെയുടെ ബ്രൂണോ ഗ്വിമാറസ്.നിലവിൽ നടന്നു കൊണ്ടിരിക്കുന്ന പ്രീ ഒളിമ്പിക് സൗഹൃദ ടൂർണമെന്റിലെ ബ്രസീൽ അണ്ടർ 23 നായകനാണ്.കഴിഞ്ഞ രണ്ടര വർഷമായി അത്ലറ്റികോ പരനൻസിയുടെ അതി നിർണായക ഘടകമാണ് ഈ മിഡ്ഫീൽഡ് പ്ലെയർ.മിഡ്ഫീൽഡിൽ എല്ലായിടത്തും നിറഞ്ഞ സാന്നിദ്ധ്യമായ ബ്രൂണോ ബോൾ ഹോൾഡ് അപ്പ് ചെയ്ത ക്രിയാത്മകമായ നീക്കങ്ങൾ തുടക്കമിടാനും മുന്നേറ്റനിരയുടെ പ്ലെയിംഗ് ടെമ്പോക്കനുസൃതമായി  പിറകിൽ ലിങ്ക് അപ്പ് ചെയ്തു  കളിക്കാനും കഴിവുള്ള താരം.ഡയഗണൽ പാസ്സിംഗ് , ത്രൂ ബോൾ പാസ്സിംഗും നൽകുന്നതിൽ മികവ് കാണിക്കുന്ന ഗ്വിമറാസ് ബോക്സിന് പുറത്ത് നിന്നും ഷൂട്ട് ചെയ്യുന്നതിലും മിടുക്ക് കാണിക്കുന്നു.അതുകൊണ്ട് തന്നെ ട്രാൻസ്ഫർ വിൻഡോയിലെ താരം കൂടിയാണ് ഗ്വിമാറസ്. അത്ലറ്റികോ മാഡ്രിഡ് ആഴ്സനൽ ലിയോൺ എന്നീ ക്ലബുകളാണ് താരത്തെ റാഞ്ചാൻ മുൻപന്തിയിൽ ഉള്ളത്.

എന്നാൽ ടോപ് ക്ലാസ് യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ വിജയകരമായി അഡാപ്റ്റ് ചെയ്യാൻ ഗ്വിമാറസിന് സാധിക്കുമോ.? 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബ്രസീൽ ലീഗ് മികച്ച സെൻട്രൽ മിഡ്ഫീൽഡ് താരങ്ങളെ പ്രൊഡൂസ് ചെയ്യുന്നുണ്ട്.എന്നാൽ യൂറോപ്പിൽ അവർ തുടരെ അതിജീവിക്കാതെ പരാജയപ്പെടുന്നതും നിത്യ സംഭവങ്ങളാണ്.ഉദാഹരണങ്ങൾ നിരവധി താരങ്ങളാണ്. ലുകാസ് സിൽവയെ ഓർമയില്ലേ..! ക്രൂസെയ്റോ ക്ലബിലൂടെ ബ്രസീലിലെ ഏറ്റവും മികച്ച സെൻട്രൽ മിഡ്ഫീൽഡ് താരമായി വളർന്ന സിൽവയെ റിയൽ മാഡ്രിഡ് റാഞ്ചിയപ്പോൾ പലരും പ്രവചിച്ചത്  സാബി അലോൺസോയുടേ പകരക്കാരനായി വളരാൻ തക്ക ക്വാളിറ്റി ഉള്ള വെർസറ്റൈൽ മിഡ്ഫീൽഡറാണെന്നാണ്.
എന്നാൽ നിർഭാഗ്യവശാൽ അസുഖബാധിതനായി യൂറോപ്യൻ  കോംപറ്റേറ്റീവ് ഫുട്‌ബോളിൽ പിടിച്ചു നിൽക്കാനാവാതെ തിരിച്ചു ബ്രസീലിലേക്ക് തന്നെ മടങ്ങി.2016 ഒളിമ്പിക്സ് സ്വർണം നേടിയ ബ്രസീൽ അണ്ടർ 23 ടീമിലെ അഭിവാജ്യ ഘടകമായിരുന്നു തിയാഗോ മായ എന്ന സാന്റോസ് സെൻട്രൽ മിഡ്ഫീൽഡർ.മധ്യനിരയിലെ ഭാവി വാഗ്ദാനം എന്നെല്ലാം ബ്രസീൽ പണ്ഡിറ്റുകൾ വിശേഷിപ്പിച്ച മായ ഫ്രഞ്ച് ലീഗിലേ കുടിയേറി അഡാപ്റ്റ് ചെയ്യാനും അതിജീവിക്കാനും പാടുപെടുന്നു.
ഒളിമ്പിക്സിലെ മറ്റൊരു സൂപ്പർ മിഡ്ഫീൽഡർ ആയിരുന്നു വലാസ്.ഉയരവും തിണ്ണമിടുക്കും കേളീ ശൈലിയിലെ സാമ്യത കൊണ്ടും ബ്രസീലിയൻ പോഗ്ബ എന്ന വിശേഷണത്തിനർഹനായ താരം ഗ്രെമിയോയിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച വലാസ് ഇന്ന് ജർമനിയിലും ഇറ്റലിയിലുമായി ശരാശരി ക്ലബുകളിൽ പ്രതീക്ഷക്കൊത്തുയരാനോ തന്റെ പൊട്ടൻഷ്യൽ ഉയർത്താനോ സാധിക്കാതെ നിൽക്കുന്നു. പ്രതിഭകളായ ബ്രസീൽ മധ്യനിരക്കാർ യൂറോപ്യൻ ക്ലബുകളിൽ സക്സീഡ് ചെയ്യപ്പെടാതെ പോകുന്നതിന്റേ  കാരണങ്ങൾ പല ഘടകങ്ങളാലാണ്.

യൂറോപ്യൻ ഫുട്‌ബോൾ ലീഗുകളുമായി താരതമ്യം ചെയ്യുമ്പോൾ
ബ്രസീലിയൻ ലീഗ് ഫുട്‌ബോളിൽ  90കളിലെയോ 2000ങളിലേയോ അത്ര കോംപറ്റിൻസിയില്ല.അവരുടെ ആഭ്യന്തര ഫുട്‌ബോൾ ശൈലികളിൽ  പലപ്പോഴും ഒരു മിഡ്ഫീൽഡർക്ക് ബോൾ റിസീവ് ചെയ്യുമ്പോൾ പൊസഷൻ സ്റ്റേബിൾ ചെയ്യാൻ സമയം ലഭിക്കുന്നു.എന്നാൽ യൂറോപ്യൻ ടോപ് ലീഗുകളിൽ അങ്ങനെയല്ല , വളരെ കോംപറ്റേറ്റീവ് and കോംപാക്റ്റാണ് മിഡ്ഫീൽഡ്.പാസ് റീസീവിംഗിലോ പ്രൊവൈഡിംഗിലോ പൊസഷൻ സ്റ്റേബിൾ ചെയ്യാൻ അവിടെ സമയം ലഭിച്ചെന്നു വരില്ല. എപ്പോ വേണമെങ്കിലും ഒന്നോ രണ്ടോ താരങ്ങളുടെ ചാലഞ്ച് വന്നേക്കാം.
അതായത് വേഗമേറിയ ടെമ്പോയിൽ ചടുലമായി കളിക്കുന്ന മിഡ്ഫീൽഡ് താരങ്ങൾക്കേ അവിടെ ഹൈ പ്രൊഫൈൽ കരിയർ കീപ്പ് ചെയ്തു പിടിച്ചു നിൽക്കാൻ കഴിയൂ.ടോപ് ലെവൽ യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ ലീഗുകളിൽ ശ്രദ്ധിച്ചാൽ മനസ്സിലാകും മിഡ്ഫീൽഡർമാരാവും മൽസരത്തിൽ ഏറ്റവുമധികം ജാഗ്രത പാലിക്കുക , പാസ്സ് സ്വീകരിക്കുന്നതിന് മുമ്പ് തന്നേ ബോൾ എങ്ങോട്ട് പാസ്സ് ചെയ്യണമെന്ന് കൃത്യമായ ബോധവും വിഷനും ഉണ്ടാക്കിയെടുത്ത ശേഷം അതിനനുസരിച്ച് ഉള്ള ഫൂട്ട്വർക്കും നടത്തുന്നയവർ ബോള് റീസീവ് ചെയ്ത ശേഷം ബോളിന്റെ കൺട്രോൾ തന്റെ സ്ട്രോംഗർ ഫൂട്ടിന്റെ വരുതിയിൽ ആക്കിയിരിക്കും , ശേഷമാണ് അവർ പാസ്സിംഗ് തുടരുക.ഇങ്ങനെ മൈന്റ്സെറ്റിൽ കളിക്കുന്ന മധ്യനിരക്കാരേ യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ സക്സീഡ് ചെയ്യപ്പെട്ടിട്ടുള്ളൂ..

ബ്രസീലിയൻ ലീഗിൽ തിളങ്ങുന്ന മധ്യനിരക്കാർക്ക് തൻെ സ്ട്രോംഗർ ഫുട്ട് കൊണ്ട് തന്നെ അനായാസേനെ കളിക്കാൻ കഴിയുന്നത് അവിടെ ഫീൽഡിൽ ലഭിക്കുന്ന സ്പേസുകളും സമയവും കൊണ്ടാണ്.ഫിസികൽ സ്ട്രെംഗ്തു കൊണ്ടും പാസ്സിംഗ് മികവ് കൊണ്ടും വെർസറ്റൈൽ മിഡ്ഫീൽഡർ ആണ് ബ്രൂണോ ഗ്വിമാറസ്. എന്നാൽ അമിതമായ റൈറ്റ് ഫൂട്ട് ഡിപ്പന്റൻസിയാണ് ബ്രൂണോയുടെ വലിയ ദൗർബല്യം.ഒരു ടൈറ്റ് സ്വിറ്റേഷനിലോ മൾട്ടി ചലഞ്ചിലോ ബോൾ ഹോൾഡ് ചെയ്യാൻ ഇത്തരം മിഡ്ഫീൽഡ് താരങൾക്ക് കഴിയാതെ പോവുകയും ചെയ്യുന്നത് അമിതമായ സ്ട്രോംഗർ ഫൂട്ട് ആശ്രയം കൊണ്ട് ആണ്.

യൂറോപ്പിലേക്കുള്ള ട്രാൻസ്ഫർ യാഥാർത്ഥ്യമായാൽ  ഈ വെല്ലുവിളികളെ ഏതളവിൽ എങ്ങനെ പ്രതികരിക്കും എന്നിടത്തായിരിക്കും യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ ബ്രൂണോ ഗ്വിമാറസ് എന്ന മിഡ്ഫീൽഡറുടെ വിജയവും തോൽവിയും നിശ്ചയിക്കപ്പെടുക.മറ്റൊരു ലുകാസ് സിൽവയെയോ വലാസിനെയോ തിയാഗോ മായയോ അല്ല നമുക്ക് വേണ്ടത് , പകരം യൂറോപ്പിൽ സക്സീഡ് ചെയ്യപ്പെട്ട മറ്റൊരു കാസെമീറെയോ ഫാബീന്യോയെയോ ആർതറിനെയോ ആണ് ബ്രൂണോ ഗ്വിമാറസിലൂടെ ബ്രസീൽ ആരാധകർക്ക് വേണ്ടത്.

By - Danish Javed Fenomeno

Tuesday, January 21, 2020

ദ ബ്രസീൽ വണ്ടർ ഓഫ് ഗണ്ണേഴ്സ്




ബ്രസീലിലെ 4th division ഫുട്‌ബോൾ ലീഗായ ബ്രസീലിയൻ സീരീ ഡി യിലെ ഇറ്റാന എഫ്സിയിൽ നിന്നും ലോകത്തെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ ആഴ്സനൽ ഫുട്‌ബോൾ ക്ലബിലേക്ക് , പല പ്രമുഖ താരങ്ങൾക്കും കളിക്കാൻ കടുപ്പമേറിയ പ്രീമിയർ ലീഗിൽ അനായാസേനെ ഒരു പതിനെട്ട്കാരൻ കൗമാരക്കാരന്റെ ശരീരഭാഷയോ പേടിയോ ഒന്നും പ്രകടമാക്കാതെ വമ്പൻ ഡിഫൻസിനെതിരെ കളിച്ചു ഗോളടിച്ചു കൂട്ടുന്നു.

കരുത്തരായ ചെൽസിക്കെതിരെ ഇന്നലെ നടന്ന ലീഗ് മൽസരത്തിൽ കയറി കളിച്ച ചെൽസി ഡിഫൻസിനെ ഒന്നടങ്കം ഓടി തോൽപ്പിച്ച് ടഫ് ടാക്ളിംഗുകൾക്ക് പേരു കേട്ട കാന്റെയെ അസാധാരണമാം വിധം കബളിപ്പിച്ച് എൺപത് യാർഡോളമുള്ള മാസ്സീവ് റണ്ണിംഗിലൂടെ പിറന്ന സോളോ ഗോൾ മാത്രം മതി 18 കാരന്റെ പ്രതിഭ എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ
..

ഗബ്രിയേൽ മാർട്ടിനല്ലി , 

" ടാലന്റ് ഓഫ് ദ സെഞ്ച്വറി "ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ് മാർട്ടിനെല്ലിയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്.നിലവിലെ ആഴ്സനൽ ടെക്നിക്കൽ ഡയറക്ടർ മുൻ ബ്രസീൽ - ആഴ്സനൽ മിഡ്ഫീൽഡറുമായ എഡു ഗാസ്പറിനാണ് മാർട്ടിനെല്ലിയെന്ന പ്രതിഭയെ കണ്ടെത്തിയതിൽ നൂറിൽ നൂറ് മാർക്കും.വെറും ബ്രസീലിലെ നാലാം ഡിവിഷൻ ലീഗിൽ നിന്നും മാർട്ടിനെല്ലിയെ കണ്ടെത്തിയതിൽ എഡുവിനെ അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് ക്ലോപ് മെസ്സേജും അയച്ചിരുന്നു മുമ്പ്.നാലാം ഡിവിഷനിൽ പോലും ഇത്രയേറെ പ്രതിഭകളായ കൗമാരങ്ങൾ ഉണ്ടെങ്കിൽ ബ്രസീലിന്റെ ടാലന്റ് ഫാക്ടറിയുടെ ആഴം നിങ്ങൾക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണെന്ന് സാരം.

വളരെ ചെറുപ്രായത്തിൽ തന്നെ ഫിസികലി ഹൈ ബോഡീ ലാംഗ്വേജും അപാരമായ എനർജിയും സ്വന്തമായുള്ള താരത്തിന്റെ വേഗതയേറിയ പ്ലെയിംഗ് ശൈലിയുടെ മറ്റൊരു പ്രത്യേകത കൗണ്ടർ അറ്റാക്കിംഗുകളിലെ പാസ്സിംഗിലും ഷൂട്ടിംഗിലുമുള്ള കൃത്യമായ മൈന്റ്സെറ്റാണ്.അമിതമായ ടീം പാസ്സിംഗ് ബിൽഡ് അപ്പ് പ്ലേകളിൽ കോൺസെൻട്രേറ്റ് ചെയ്യാൻ സാധിക്കാത്തതാണ് മാർട്ടിനെല്ലിയുടെ വലിയ പോരായ്മ.ഹോൾഡ് അപ്പ് പ്ലേകൾ ഇഷ്ടമില്ലാതെ വേഗമേറിയ ടെംപോയിൽ ഡയറക്റ്റായി ആക്രമണ ഫുട്‌ബോൾ കളിക്കാൻ ആഗ്രഹിക്കുന്ന താരമാണ്.ഫൈറ്റിംഗ് മെന്റാലിറ്റിയുള്ള ഈ കൗമാരക്കാരൻ ഇടതു വിംഗർ മികച്ചൊരു പോച്ചർ കൂടിയാണ്.

നിലവിലെ യൂറോപ്യൻ ലീഗ് സീസണുകളിലെ ടോപ് ഫൈവ് ലീഗുകൾ (EPL La liga serie A ligue 1 Bundes league) എടുത്താൽ ഏറ്റവുമധികം ഗോളടിച്ച കൗമാര താരമാണ് ആഴ്സനൽ പ്രതിഭ.20 വർഷങ്ങൾക്ക് ശേഷമാണ് ഒരു ടീനേജർ ആഴ്സനൽ ജെഴ്സിയിൽ പത്ത് ഗോളടിക്കുന്നത്.
മാർട്ടിനെല്ലി ഇതുവരെ 21 കളിയിൽ നിന്നും 10 ഗോളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.ആഴ്സനലിൽ ഒരു ലോംഗ് ടേം കരിയറാണ് താൻ ലക്ഷ്യം വെക്കുന്നത് എന്നും മാർട്ടിനെല്ലി ഇതിനകം അഭിപ്രായപ്പെട്ടിട്ടുണ്ട്.ലിവർപൂളിൽ സലാഹ് എങ്ങനെയാണോ വളർന്നത് ടോട്ടൻഹാമിൽ സൺ എങ്ങനെയാണൊ വളർന്നത് ആ രീതിയിൽ തന്നെയാണ് മാർട്ടിനെല്ലി വളരുന്നത്.

By - Danish Javed Fenomeno
റെയ്നിയർ ജീസസ് -ബ്രസീലിയൻ ബല്ലാക്ക്.?




2007 മുതൽ നെയ്മർ എന്ന കൗമാര പ്രതിഭക്ക് പിറകെ നടന്നിരുന്ന റിയൽ മാഡ്രിഡിന് നിരാശ സമ്മാനിച്ചായിരുന്നു 2013ൽ നെയ്മറെ സാന്റോസിൽ നിന്നും ബാഴ്സലോണ റാഞ്ചിയത്.ഇനിയൊരു അബദ്ധം തങ്ങളുടെ ബ്രസീലിയൻ ടാലന്റ് ഫാക്റ്ററി ഹണ്ടിൽ സംഭവിക്കരുതെന്ന ഉത്തമ ബോധ്യം ഉള്ളതിനാലാവണം റിയൽ അധികൃതർ കഴിഞ്ഞ വർഷം 18 കാരായ വിനീസ്യസിനെയും റോഡ്രിഗോയെയും ലോസ് ബ്ലാങ്കോസ് നിരയിൽ എത്തിച്ചത്.എന്നാൽ ഇതുകൊണ്ട് ഒന്നും തീരുന്നില്ല റിയലിന്റെ ബ്രസീലിയൻ പ്രതിഭകളോടുള്ള പ്രണയം.
ഫ്ലെമിഷിന്റെ 17 കാരൻ പ്രതിഭയായ റെയ്നിയർ ജീസസിനെ പൊന്നു വില നൽകി മാഡ്രിഡിലെത്തിച്ചിരിക്കുകയാണ് റിയൽ.

ബേസിക്കിലി സ്പീഡി - ട്രിക്കി വൈഡ് ഫോർവേഡുകളായ വിനീസ്യസിന്റെയും റോഡ്രിഗോയുടെയും പ്ലെയിംഗ് ശൈലിയിൽ നിന്നും ഏറെ വ്യത്യസ്തമാണ് റെയ്നിയറുടെ പ്ലെയിംഗ് ശൈലി. റെയ്നിയർ ഒരു സെൻട്രൽ അറ്റാക്കിംഗ് മിഡ്ഫീൽഡ് പ്ലെയറാണ്.മറ്റ് രണ്ട് പേരെ അപേക്ഷിച്ച് പേസ് അത്ര ഇല്ലെങ്കിലും ഉയരക്കാരനും ഉയർന്ന ഫിസിക്കൽ സ്ട്രെംഗ്തും പ്രസൻസുമുള്ള ക്ലാസി ടച് പ്ലെയറാണ് .ജർമൻ നായകനായിരുന്ന അറ്റാക്കിംഗ് മിഡ്ഫീൽഡർ മൈകൽ ബല്ലാക്കിന്റെ പ്ലെയിംഗ് ശൈലിയോട് ഏറെ സാദൃശ്യത പുലർത്തുന്നുണ്ട് റെയ്നിയർ.അദ്ദേഹം ജർമനിയിലും ബയേണിലും കളിക്കുന്ന കാലത്തെ ഫിസിക്കൽ പ്രസൻസുള്ള നീക്കങ്ങളും റണ്ണിംഗികളും ടച്ചും റെയ്നിയറിലും പ്രകടമാണെന്നാണ് എനിക്ക് അനുഭവപ്പെട്ടത്.എന്നാൽ ബല്ലാക്ക് എന്ന ഇതിഹാസ താരത്തോടുള്ള താരതമ്യം ആണെന്ന് കരുതരുത്.റെയ്നിയറുടെ കേളീ ശൈലി അലങ്കാരികമായി വിശേഷിപ്പിച്ചെന്നേയുള്ളൂ.പഴയ ബ്രസീൽ ടീനേജ് വണ്ടർ ടാലന്റുകളായി ബെർണേബൂവിൽ എത്തിയ റോബീന്യോയെ പോലെയോ ബാപ്റ്റിസ്റ്റയെ പോലെയോ അമിതമായ ഹൈപ്പുകൾക്ക് സ്വയം ബലിയാടാവാതെ മികച്ചൊരു യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ കരിയറും അതു വഴി സമ്പന്നമായ സെലസാവോ കരിയറും റെയ്നിയർ ജീസസിന് ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

Monday, January 13, 2020

ദ റൈസ് ഓഫ് ഗബ്രിയേൽ ബാർബോസ


ഫ്ലെമെംഗോക്ക് ഒപ്പം ഇക്കഴിഞ്ഞ സീസണിൽ തൊട്ടതെല്ലാം പൊന്നാക്കിയ താരമാണ് ഗബ്രിയേൽ ബാർബോസ.കോപ്പ ലിബർട്ടഡോറസ് ഫ്ലെമിഷിന് നേടികൊടുക്കുന്നതിൽ ബ്രൂണോ ഹെൻറികെക്കൊപ്പം അഭിവാജ്യ ഘടകമായ താരം. റിവർപ്ലേറ്റിനെതിരെ ഫൈനലിൽ അവസാന മൂന്ന് മിനിറ്റിനിടെ അടിച്ച രണ്ട് ഗോളുകടക്കം ടൂർണമെന്റിലുടനീളം ഒൻപത് ഗോളോടെ ടോപ് സ്കോററായി നിർണായക പങ്ക് വഹിച്ച ഗാബിഗോൾ ബ്രസീലിയൻ സീരീ എ യിൽ 25 ഗോളുകളും അടിച്ചുകൂട്ടി ലീഗ് ടോപ് സ്കോറർ കൂടിയായിരുന്നു.2019 കലണ്ടർ വർഷത്തിൽ 43 ഗോളുകളാണ് മുൻ സാന്റോസ് താരവും നെയ്മറുടെ കസിൻ ബ്രദറുമായ ഗാബി സ്കോർ ചെയ്തത്.2019 ലെ ബെസ്റ്റ് സൗത്ത് അമേരിക്കൻ ഫുട്‌ബോൾ താരത്തിനുള്ള സൗത്ത് അമേരിക്കൻ ഫുട്‌ബോളർ ഓഫ് ദ ഇയർ പുരസ്‌കാരവും ന്യൂഇയർ ദിവസത്തിൽ ഗബ്രിയേലിനെ തേടിയെത്തിയിരിക്കുകയാണെന്നറിയാമല്ലോ

ഫ്ലെമെംഗോയെ ബ്രസീൽ ചാമ്പ്യൻമാരാക്കിയും  സൗത്ത് അമേരിക്കൻ ചാമ്പ്യൻമാരുമാക്കിയ ബാർബോസ ഇന്ന് സഹതാരമായ ബ്രൂണോ ഹെൻറികെക്കൊപ്പം ബ്രസീലിൽ ഏറ്റവുമധികം ജനപ്രീതിയുള താരവുമാണ്. 
എന്നാൽ ഫുട്‌ബോൾ ലോകം കറങ്ങുന്നത് യൂറോപ്പ് എന്ന അച്ചുതണ്ടിലാണ് , അതുകൊണ്ട് തന്നെ നിർഭാഗ്യകരമെന്ന് പറയട്ടെ ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ ടാലന്റ് ഫാക്റ്ററിയായ ബ്രസീലിന്റെ  ഏറ്റവും വലിയ പോരായ്മയും യുവതാരങ്ങളെ ബ്രസീലിനകത്ത് പിടിച്ചു നിർത്താൻ കഴിയാതെ പോവുന്നതിടത്താണ്.
ഭൂമിയിലെ കാൽപ്പന്തുകളിയുടെ സ്വർഗമായിരുന്നിട്ടു കൂടി ബ്രസീലിന് എന്തുകൊണ്ട് യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ സംസ്കാരം പോലെ പണകൊഴുപ്പുള്ള ഒരു മാർക്കറ്റിംഗ് ഫുട്‌ബോൾ കൾച്ചർ ബ്രസീലിൽ സൃഷ്ടിച്ചെടുത്തുകൂടാ.ഇംഗ്ലീഷ് പ്രീമിയർ ലീഗിനെയോ ലാ ലീഗയെയോ വെല്ലുന്ന അങ്ങനെയൊരു ലീഗ് സിസ്റ്റം ബ്രസീലിന് സ്വന്തമായി ഉണ്ടായിരുന്നു എങ്കിൽ ഈ ടാലന്റഡ് താരങ്ങളൊന്നും പണം മാത്രം ലക്ഷ്യം വെച്ച് യൂറോപ്പിൽ പോയി കരിയറുകൾ തുലക്കില്ലായിരുന്നു.ചുരുക്കി പറഞ്ഞാൽ പോസിറ്റീവ് ഇംപാക്ടിനേക്കാളും മീതെ നെഗറ്റീവ് ഇംപാക്ട് ആണ് ബ്രസീലിൽ യൂറോപ്യൻമാരുടെ ഈ ടാലന്റ് ഹണ്ട് ഉണ്ടാക്കുന്നത്.

ബ്രസീൽ ഫുട്‌ബോൾ ടാലന്റ് ഫാക്ടറി താരങ്ങളുടെ ചരിത്ര വസ്തുതളുടെ അടിസ്ഥാനത്തിൽ അപഗ്രഥനം നടത്തി തരംതിരിച്ചാൽ നാല് ടൈപ്പ് ഓഫ് പ്ലെയേഴ്സ് കാറ്റഗറിയാണ് കാണാൻ സാധിക്കുക.ഒന്ന് , കൗമാരം പോലും പിന്നിടാതെ അസാമാന്യ പ്രതിഭകളെന്ന് വാഴ്ത്തപ്പെടുന്ന 20 പോലും തികയാത്ത താരങ്ങളെ  യൂറോപ്യൻ കൊമ്പൻ സ്രാവുകൾ റാഞ്ചുമ്പോൾ അവരിൽ മുക്കാൽ ശതമാനവും ക്ലബ് കരിയർ തുലച്ചു തിരിച്ചു ബ്രസീലിയൻ ലീഗിലോട്ട് തന്നെ മടങ്ങുന്ന പ്രതിഭകൾ.റോബീന്യോ ഡെനിൽസൺ ഡാൽമീന്യ etc.. തുടങ്ങിയ ബ്രസീലിയൻ ഇതിഹാസ താരമാവേണ്ടവർ ഈ വിഭാഗത്തിന് ഉദാഹരണങ്ങളാണ്.
രണ്ടാമത്തെ വിഭാഗം എന്തെന്നാൽ കൗമാരത്തിൽ തന്നെ യൂറോപ്പിൽ ചേക്കേറി  കരിയർ മുഴുവനും യൂറോപ്യൻ ലീഗുകളിൽ വിജയകരമായി കളിച്ചു സ്വപ്ന തുല്ല്യമായ കരിയറിലെ അവസാനഘട്ടത്തിൽ ബ്രസീലിലേക്ക് മടങ്ങുന്നവർ.റൊണാൾഡോ റൊമാരിയോ റൊണാൾഡീന്യോ കകാ റിവാൾഡോ കാർലോസ് ദിദ etc...തുടങ്ങിയ നിരവധി ഇതിഹാസതാരങ്ങളുടെ കാറ്റഗറിയാണത്.മോഡേൺ ഫുട്‌ബോളിൽ ഫുട്‌ബോൾ രാജാവ് എന്ന ബ്രസീലിന്റെ പദവി നഷ്ടപ്പെടുത്താതെ മുൻഗാമികൾ നയിച്ച വഴിയിൽ ബ്രസീലിനെ ലോകമെമ്പാടും ആരാധകരുണ്ടാക്കിയ ബ്രസീലിയൻ ഫുട്‌ബോൾ ചരിത്രതാളുകളെ ആർക്കും  തകർക്കപ്പെടാൻ സാധിക്കാത്ത വിധം നട്ടെല്ല് സൃഷ്ടിച്ചവർ.ആധുനിക ബ്രസീലിയൻ ഫുട്‌ബോൾ സംസ്കാരത്തിന്റെ സുന്ദരമായ കാൽപ്പന്ത് ശൈലിയുടെ വിപ്ലവകരമായ അനുഭൂതി ലോകത്തിന് പകർന്നു നൽകിയവർ ഇവരാണ്.

ഇനി മൂന്നാമത്തെ ടാലന്റഡ് പ്ലെയേഴ്സ് കാറ്റഗറിയുണ്ട്.അവരാണ് മഞ്ഞപ്പടയുടെ ഫുട്‌ബോൾ സംസ്കാരത്തിന്റെയും ബ്രസീലിയൻ ആഭ്യന്തര ലീഗ് ഫുട്‌ബോളിനും അടിത്തറയിട്ട് ബ്രസീലിനെ ഭൂമിയിലെ തന്നെ കാൽപ്പന്തുകളിയുടെ സ്വർഗമാക്കി മാറ്റി ചരിത്രമുണ്ടാക്കി ഉന്നതിയിലേക്ക് നയിച്ചവർ.കരിയറിലുടനീളം ബ്രസീലിൽ മാത്രം കളിക്കാൻ വിധിക്കപ്പെട്ടവരോ ഓഫറുകൾ ഒരുപാട് ഉണ്ടായിട്ടും ബ്രസീലെന്ന ദേശീയതയിൽ മാത്രം കളിക്കാൻ ആഗ്രഹിച്ചവരോ ആയവർ.പെലെ ഗരിഞ്ച സീസീന്യോ ദിദി റിവലീന്യോ കാർലോസ് ആൽബർട്ടോ സീകോ സോക്രട്ടീസ് etc.. തുടങ്ങിയ അനന്തമായ അനേകം ഇതിഹാസങ്ങൾ ഈ ലിസ്റ്റിൽ പെടും.

നാലാമത്തെ കാറ്റഗറിയാണ് പ്രതിഭകളായിട്ടും യൂറോപ്യൻമാർ തിരിഞ്ഞു പോലും നോക്കാതെ ഉപേക്ഷിച്ചു പോയ ഒരുപാട് താരങ്ങൾ.കരിയറിലുടനീളം സെലസാവോയിൽ നിന്നും അന്യം നിന്നു ആഭ്യന്തര ലീഗിന്റെ ക്ലബ് താരങ്ങളായി മാത്രം നിലകൊണ്ടവർ.റോജരിയോ സെനി മാർസെലീന്യോ കരിയൊക കനോറ്റൈറോ കാരന്റീന്യാ etc...തുടങ്ങിയവർ ഈ കാറ്റഗറിയിൽ പെടുന്നവരാണ്.ഈ 4th കാറ്റഗറിയിൽ പ്പെടുത്താവുന്ന താരങ്ങൾ സമീപകാലത്ത് നിരവധിയാണ് ബ്രസീലിയൻ ലീഗിൽ.ഏറ്റവും വലിയ ഉദാഹരണം 2017 ലെ സൗത്ത് അമേരിക്കൻ പ്ലെയർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ട ലുവാൻ തന്നെ.അതുപോലെ പോളോ ഹെൻറികെ ഗാൺസോ , ബ്രൂണോ ഹെൻറികെ , ലുകാസ് ലിമ etc...

കരിയർ അവസാനിക്കുമ്പോൾ ഗബ്രിയേൽ ബാർബോസ ഇതിൽ ഏത് കാറ്റഗറിയിൽ പെടണം എന്നത്  ബാർബോസ തന്നെ തീരുമാനിക്കേണ്ട കാര്യമാണ്.
നിലവിൽ ഗാബി ആദ്യ കാറ്റഗറിയിലാണ് , കൗമാരത്തിലേ യൂറോപ്പിൽ ഇന്റർമിലാനിലേക്ക് പോയ ശേഷം ലോണിൽ ബെൻഫികയിലും പരാജിതനായി സ്വന്തം രാജ്യത്തേക്ക് തന്നെ തിരിച്ചു വന്ന ഗബ്രിയേൽ കുറ്റക്കാരനല്ല , ഗബ്രിയേലിനെ പോലെയുള്ള നിരവധി പ്രതിഭകളെ കൗമാരം കഴിയും മുമ്പ് യൂറോപ്യൻ വമ്പൻമാർക്ക് വിറ്റു കാശാക്കുന്ന ബ്രസീലിലെ ക്ലബുകളാണ് കുറ്റക്കാർ. യൂറോപ്യൻ ഫുട്‌ബോൾ അഡാപ്റ്റ് ചെയ്യുന്നതിൽ കുറച്ചു സമയമെടുക്കുന്ന പ്ലെയിംഗ് ക്യാരക്ടർ ഉള്ള താരമാണ്‌ ഗബ്രിയേൽ.അത് അദ്ദേഹത്തിന്റെ പ്രായത്തിന്റെ പ്രശ്നമായിരുന്നു.സാന്റസിലെ ഗബ്രിയേലിന്റെ പ്ലെയിംഗ് സ്റ്റൈലിൽ തന്നെ ഞാനന്ന് മനസ്സിലാക്കിയ കാര്യമായിരുന്നു ഇവൻ യൂറോപ്പിൽ ചെറുപ്രായത്തിലേ പോയാൽ ക്ലിക്ക് ആവാൻ സമയമെടുക്കുമെന്ന്.സാന്റോസ് മാധ്യമങ്ങളും ബ്രസീലിയൻ മീഡിയാസും ഇവനെ വാഴ്ത്തീയത് ഗാബിയുടെ പൊട്ടൻഷ്യലിനും മീതെയായിരുന്നു.

യൂറോപ്യൻ ഫുട്‌ബോൾ കരിയറിൽ ബാർബോസ തോറ്റു പോയതിന് പല കാരണങ്ങളുണ്ടായിരുന്നു.ആദ്യത്തേത് അദ്ദേഹത്തിന്റെ അഗ്രസ്സീവ് ക്യാരക്ടർ തന്നെ. പക്വതയില്ലാത്ത പ്രായത്തിലുള്ള യൂറോപ്യൻ ബിഗ് ക്ലബ് മൈഗ്രേഷനോട് പൊരുത്തപ്പെടാൻ ബാർബോസക്ക് കഴിയാതെ പോയതും തന്റെ അഗ്രസ്സീവ് നാച്ചർ പിടിച്ചു നിർത്താനാവാതെ പോയതിനാലായിരുന്നു.രണ്ടാമത്തെ ഫാക്റ്റർ ആണ് ഓവർറേറ്റിംഗ് , ബ്രസീൽ മീഡിയാസ് തന്റെ ടാലന്റിന് മീതെ തനിക്ക് നൽകിയ ഹൈപ്പ് ഇന്റർമിലാനിൽ മികച്ച പ്രകടനം പുറത്തടുക്കുന്നതിൽ ബാർബോസക്ക് വിനയായി."അടുത്ത നെയ്മർ " എന്ന തരത്തിലുള്ള ഹൈപ്പുകളാണ് 17ആം വയസ്സിൽ സാന്റസിൽ കളിക്കുന്ന കാലത്തേ ബാർബോസക്ക് നേരിടേണ്ടി വന്നത് മൂന്നാമത്തെ ഘടകമാണ് ഇന്ററിലെ ഡിഫൻസീവ് പ്ലെയിംഗ് ശൈലിയുമായി പെട്ടെന്ന് ഇണങ്ങാൻ കഴിയുന്ന ഒരു ടാലന്റ് അല്ലായിരുന്നു ബാർബോസ.ആദ്യമേ മനസ്സിലാക്കേണ്ടത് ഗബ്രിയേൽ ബേസിക്കിലി ഒരു ടാർഗറ്റ് സ്ട്രൈകറോ/ലോൺലി സ്ട്രൈക്കറോ അല്ല.ഇന്റർ ഗാബിയെ ഉപയോഗിച്ചതാവട്ടെ ടാർഗറ്റ്/ലോൺലി റോളിലായിരുന്നു.ഇന്റർമിലാനിൽ 4-2-3-1 അല്ലെങ്കിൽ 4-3-3 ശൈലിയുടെ ഒരു ഇരയാണ് ഗബ്രിയേൽ ബാർബോസ.

മുന്നേറ്റനിരയിൽ വിംഗർ , ടാർഗറ്റ് സ്ട്രൈകർ , സെക്കൻഡറി സ്ട്രൈകർ തുടങ്ങിയ ഏത് പൊസിഷനിലും കളിക്കാൻ പ്രാപ്തമായ ശൈലിയാണ് ബാർബോസയുടേത്. അദ്ദേഹത്തിന്റെ പ്ലെയിംഗ് ശൈലിയിൽ വിംഗറുടെ സ്വഭാവഗുണങ്ങളുണ്ട് , സ്ട്രൈക്കർക്ക് തോട്ടു പിറകിലായി സ്പേസുകൾ കണ്ടെത്തി ഡീപ്പിലോട്ട് ഇറങ്ങി കളിക്കുന്ന സെക്കൻഡറി സ്ട്രൈകറുടെ ക്യാരക്ടർ പ്രകടമാണ് , അതേ സമയം ടാർഗറ്റ് സ്ട്രൈക്കറുടെ ഗുണങ്ങളുമുണ്ട്.
ബാർബോസ എപ്പോഴെല്ലാം കരിയറിൽ മികച്ച പ്രകടനം പുറത്തെടുത്തോ അപ്പോഴെല്ലാം 4-4-2 സിസ്റ്റത്തിൽ ആയിരുന്നു ആ ക്ലബുകൾ പ്രയോഗിച്ചിരുന്നത്.സാന്റോസിലായ കാലത്തും ഇപ്പോഴത്തെ ഫ്ലെമംഗോയിലും ജോർജെ ജീസസ് താരത്തിന്റെ ടാലന്റ് കപ്പാസിറ്റി മുഴുവനും കാണിച്ചു തന്നത് 4-4-2സിസ്റ്റത്തിലായിരുന്നു.ഗബ്രിയേലിന്റെ ഈ പ്ലെയിംഗ് ശൈലി പലപ്പോഴും ബ്രൂണോ ഹെൻറികെക്ക് കളിക്കാൻ ഒരുപാട് സ്പേസ് നൽകിയിരുന്നു.ക്ലബ് ലോകകപ്പ് ഫൈനലിൽ വിർജിലിനെ പലപ്പോഴും കബളിപ്പിക്കാനും ഗാബിക്ക് സാധിച്ചിരുന്നു.
ഗാബിയുടെ മറ്റൊരു പോരായ്മ റൈറ്റ് ഫൂട്ടിലെ വീക്ക്നെസ്സാണ്.റണ്ണിംഗിലും ഡ്രിബ്ലിംഗിലും അമിതമായി ലെഫ്റ്റ് ഫൂട്ട് ഡിപ്പൻന്റൻസിയാണ്.ഒളിമ്പിക് ഫുട്‌ബോളിൽ 4-2-4 ഫോർമേഷനിലും ഗ്ഗബ്രിയേൾ മൂന്ന് ഗോളടിച്ച് മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്.

എന്നാൽ യൂറോപ്യൻ ക്ലബുകൾ പലരും ബാർബോസക്ക് പിറകെ കൂടിക്കഴിഞ്ഞു എന്നുള്ള റൂമേഴ്സ് പരക്കുന്നുണ്ട്.ചെൽസി ആഴ്സനൽ വെസ്റ്റ് ഹാം ടോട്ടൻഹാം തുടങ്ങിയവരെ ചുറ്റിപ്പറ്റിയാണ് അഭ്യൂഹങ്ങൾ ഉള്ളത് , നിലവിൽ ഫ്ലെമെംഗോക്കൊപ്പം സൂപ്പർ ഫോമിലുള്ള താരത്തിന് വീണ്ടുമൊരു യൂറോപ്യൻ മൈഗ്രേഷന് ഉള്ള സമയമായോ? 

ആയിട്ടില്ല എന്നതാണ് എന്റെ അഭിപ്രായം , 
ഫ്ലെമെംഗോയുടെ കൂടേ ഒന്നോ രണ്ടോ സീസണുകൾ കൂടി കളിച്ച ശേഷം അത്ലാന്റിക് സമുദ്രം മുറിച്ചു കടക്കുന്നതിനെ പ്പറ്റി ചിന്തിക്കുന്നതാണ് ഉചിതം.നിലവിൽ സൗത്ത് അമേരിക്കൻ ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമാണ് ഗാബി , അത് നിലനിർത്തിക്കൊണ്ട് മികച്ച പ്രകടനം ഫ്ലെമിഷിന്റെ കൂടെ തന്നെ തുടർന്നാൽ ബ്രസീൽ ടീമിലേക്കുള്ള സ്ഥായിയായ പൊസിഷൻ ആണ് ഗാബിയെ കാത്തിരിക്കുന്നത്.2020 ൽ ലോകകപ്പ് യോഗ്യതാ റൗണ്ടുകളും കോപ്പ അമേരിക്കയും നടക്കാനിരിക്കുന്നതിനാൽ
സ്ട്രൈകിംഗ് പൊസിഷനുകളിൽ ഇപ്പോഴും ആളെ തേടികൊണ്ടിരിക്കുന്ന ടിറ്റക്ക് മുന്നിൽ വലിയൊരു ചോദ്യത്തിന് ഉത്തരമാവാനാണ് ഗബ്രിയേൽ പരിശ്രമിക്കേണ്ടത്.ബ്രസീലിൽ ഫ്ലെമെംഗോയിൽ തന്നെ സ്റ്റേ ചെയ്താൽ മഞപ്പടയിൽ ഗബ്രിയേൽ ജീസസിനും ഫിർമീന്യോക്കും കട്ട കോംപെറ്റീറ്റർ ആവാനും ബാർബോസക്ക് സാധിക്കും.

By - Danish Javed Fenomeno

Vai brazil 🇧🇷

Wednesday, January 1, 2020

അലിറാസ ജഹാൻബഷ് - ഒരിടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗിലെ ഇറാൻ സാന്നിദ്ധ്യം..



തങ്ങളുടെ താരങ്ങളിൽ യൂറോപ്യൻ ടോപ് ലീഗ് ക്ലബുകളുടെ അനുഭവസമ്പത്ത് ഏറ്റവുമധികം അനുഭവിച്ച ഏഷ്യൻ ഫുട്‌ബോൾ ടീമാണ് ഇറാൻ.ജർമൻ ബുണ്ടസ് ലീഗായാകും ഏറ്റവുമധികം ഇറാനിയൻ താരങ്ങൾ കളിച്ച വിദേശ ലീഗ്.ബയേണിലും ഹെർത്ത ബെർലിനിലും  കൊളോണിലും ഹാംബർഗിലും ബ്രെമനിലും ഷാൽകെയിലും തുടങ്ങി നിരവധി ജർമൻ ക്ലബുകളിലായി  കളിച്ച അനുഭവസമ്പത്തുള്ള ഇതിഹാസ പദവിയിൽ ഉള്ള ഇറാനിയൻ ഫുട്‌ബോളേഴ്സ് നിരവധിയാണ് അവരുടെ സമ്പന്നമായ കാൽപ്പന്തുകളിയുടെ ചരിത്രത്തിൽ.ഇന്റർനാഷണൽ ഫുട്‌ബോൾ ടോപ് ഗോൾ സ്കോറർ അലി ദേയി , ജപ്പാനീസ് ഇതിഹാസം നകാതക്ക് ശേഷം ഏഷ്യൻ ഫുട്‌ബോൾ കണ്ട എക്കാലത്തെയും മികച്ച സ്കിൽഫുൾ ടാലന്റഡ് പ്ലേമേക്കർ അലി കരീമി , ഏഷ്യൻ ഫുട്‌ബോൾ ചരിത്രത്തിലേ എക്കാലത്തെയും മികച്ച വിംഗ് ബാക്ക് മെഹ്തി മെഹ്ദാവികിയ , കൊളോണിൽ പെഡോൾസ്കിയുടെ പങ്കാളി ആയിരുന്ന സ്ട്രൈകർ ഖൊദാദ് അസീസി , വോൾഫ്ബർഗിൽ ഒരുപാട് കാലം 2000ങളിൽ പന്തുതട്ടിയ സെൻട്രൽ മിഡ്ഫീൽഡർ അസ്ഖൻ ദെജാഗാഹ് , ദേയിയുടെ സമകാലികനായ സ്ട്രൈകറും ഹനോവറിലും ബയേണിലുമായി കാലങ്ങളോളം പന്തു തട്ടിയ വാഹിദ് ഹാഷ്മിയാൻ തുടങി നിരവധി പേർ ബുണ്ടസ് ലീഗയിൽ കളിച്ചു തെളിഞ്ഞിട്ടുണ്ട്. സ്പാനിഷ് ലാ ലീഗയിൽ ആണെങ്കിൽ ഇറാൻ ഇതിഹാസമായ മിഡ്ഫീൽഡ് മാസ്റ്റെറോ ജാവേദ് നെകാനൂം ഒരു പതിറ്റാണ്ടോളം ഒസാസുന താരമായിരുന്നു. അതുപോലെ തന്നെ മിഡ്ഫീൽഡറും നിലവിൽ ഇറാൻ നായകനുമായി മസൂദ് ഷൊജെയ് ലാ ലീഗയിൽ കളിച്ചു വളർന്നതാണ്..ഇറ്റാലിയൻ സീരി എയിലൂടെ വളർന്നവരാണ് 2000ങളിലെ ഇറാനിന്റെ നിർണായക താരങ്ങളായിരുന്ന സെന്റർ ബാക്ക് റഹ്മാൻ റസയും അലി സെമാറയുമെല്ലാം..എന്നാൽ ഇറാൻ ഫുട്‌ബോൾ ചരിത്രത്തിലെ ലെജൻഡറി മിഡ്ഫീൽഡറായ  കരീം ബഗേരിയെ ഒഴിച്ചു നിർത്തിയാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പൊതുവേ ഇറാൻ താരങ്ങൾ ഇല്ല എന്ന് തന്നെ പറയാം.ബോൾട്ടണിൻെ വിംഗറായിരുന്ന തൈമറിൻ ആണ് മറ്റൊരു ഇംഗ്ലീഷ് ലീഗ് ഇറാൻ താരം..

എന്നാൽ ഇന്ന് ഇംഗ്ലീഷ് ലീഗിൽ ഏറെകാലത്തെ ഇടവേളയ്ക്ക് ശേഷം പേർഷ്യൻ ഫുട്‌ബോൾ സാന്നിധ്യം അറിയിക്കുകയാണ് അലിറാസ ജഹാൻബഷ് എന്ന ബ്രൈറ്റൺ റൈറ്റ് വിംഗർ , പുതുവർഷത്തിലെ ആദ്യ ലീഗ് മൽരത്തിൽ കരുത്തരായ ചെൽസിക്കെതിരെ ബ്രൈറ്റണ് സമനില നേടികൊടുത്ത അവസാന മിനിറ്റുകളിൽ അലിറാസയടിച്ച ബൈസികിൾ കിക്ക് ഗോൾ ഒരു പക്ഷേ ഈ സീസണിലെ തന്നെ മികച്ച ഗോളായി വിലയിരുത്തപ്പെട്ടേക്കാം.മൽസരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഹൈ ഫിസിക്കൽ പ്രസൻസുള്ള പേസി വിംഗറായ അലിറാസ  ഇറാൻ പ്ലേമേക്കറും പത്താം നമ്പറുമായ കരീം അൻസാരിഫാർദ് യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന  സ്ട്രൈകർമാരായ മെഹ്തി തെരീമി , സർദാർ അസ്മൗൻ തുടങ്ങിയവരൊടൊപ്പം നിലവിലെ ഇറാനിയൻ ടീമിലേ സുപ്രധാന താരങ്ങളിലൊരാളാണ്.കഴിഞ്ഞ ലോകകപ്പിൽ മൂന്ന് മൽസരങ്ങളും കളിച്ച അലിറാസ ഈ സീസണിൽ പ്രീമിയർ ലീഗിലേക്ക് ചേക്കേറുന്നതിന് മുമ്പ് ഡച്ച് ലീഗിലെ അപകടകാരിയായ വിംഗർ ആയിരുന്നു.AZ അൽകമറിന്റെ നിർണായക താരമായിരുന്ന റാസയുടെ സ്പീഡി റണ്ണുകളും കൃത്യമായ ക്രോസുകളും ഉൾകൊള്ളുന്ന കേളീ ശൈലി പഴയ ഇറാൻ ഹാംബർഗ് ഇതിഹാസം മെഹ്ദി മെഹ്ദാവികിയുടെ പ്ലെയിംഗ് ശൈലിയോട് ഏറെ സാദൃശ്യമുള്ളതായി അനുഭവപ്പെട്ടു..

By - Danish Javed Fenomeno

What a Bicycle Kick Goal ,Take a Bow , Aliraza Jahanbaksh 

Tuesday, November 19, 2019

അണ്ടർ -17 താരങ്ങളിൽ ആരാധകർ വെച്ചു പുലർത്തുന്ന അമിത പ്രതീക്ഷ 
അപകടമോ?



ഫുട്‌ബോൾ ഏതും  ആയിക്കൊള്ളട്ടെ ഒരു ലോക കിരീടം നേടുകയെന്നത് ബ്രസീലിന് എന്നും ആവേശമാണ്.കോപ്പ അമേരിക്ക കിരീട വിജയത്തിന് ശേഷം തുടർച്ചയായി അഞ്ച് മൽസരങ്ങളിൽ സെലസാവോ നിരാശജനകമായ പ്രകടനം പുറത്തടുത്ത ടൈമിലുള്ള അണ്ടർ -17 ലോകകപ്പ് വീജയം ബ്രസീലിയൻ ജനതക്കും  ബ്രസീൽ ആരാധകർക്കും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
മെക്സിക്കോയെ തോൽപ്പിച്ച് നാലാം ലോകകപ്പ് സ്വന്തമാക്കി കൗമാരക്കാർ തിളങ്ങുമ്പോൾ അവരുടെ താരോദയം അമിത പ്രതീക്ഷയോടെ സ്വപ്നം കാണുകയാണ് മഞ്ഞപ്പടയുടെ ആരാധകർ.
ടൂർണമെന്റിലുടനീളം സ്ഥായിയായ ഫോം നിലനിർത്തിയവരായ അറ്റാക്കിംഗ് റൈറ്റ് ബാക്ക് യാൻ കൂട്ടോ , ടൂർണമെന്റ് ബെസ്റ്റ് പ്ലെയർ ആയി മാറിയ പറക്കും വിംഗർ ഗബ്രിയേൽ വെറോൺ.ഫൈനലിൽ ഗോളടിച്ച ടോപ് സ്കോറിംഗ് സ്ട്രൈകർ കായോ ജോർജെ , അറ്റാക്കിംഗ് മിഡ്ഫീൽഡർ പെഡ്രോ സെമിയിലും ഫൈനലിലും വിജയ ഗോളടിച്ച സൂപ്പർ സബ്  ലസാറോ...അങ്ങനെ പോകുന്ന ഒരു താരനിര തന്നെയുണ്ട് അണ്ടർ 17ടീമിൽ.

ഇവരെല്ലാം പ്രതിഭകളാണ് , എന്നാൽ ഇവരുടെയെല്ലം കരിയർ പ്രവചനം നടത്തുന്നതിലോ ഇപ്പോഴത്തെ അവരുടെ പൊട്ടൻഷ്യൽ വെച്ച് കൊണ്ട് മേൽപറഞ്ഞവരെല്ലാം സൂപ്പർ സ്റ്റാർസ് ആകുമെന്നൊരു നിഗമനത്തിൽ എത്തിച്ചേരാനോ ഉള്ള സമയമായിട്ടില്ല.
ഇപ്പോൾ തന്നെ യാൻ കൂട്ടോയെ ഭാവിയിലെ ഡാനി ആൽവസായും ഗബ്രിയേൽ വെറോണിനെ അടുത്ത നെയ്മറായും ആരാധകർ സ്വപ്നം കണ്ടു തുടങ്ങിയിരുക്കുന്നു.
ഒരു ഫുട്‌ബോളർ തന്റെ ലോംഗ് ടേം കരിയറിന് തുടക്കം കുറിക്കുന്ന കാലഘട്ടമാണ് അണ്ടർ 17. ഈ സമയത്ത് തന്നെ ഫൂച്യർ സൂപ്പർ താര ലേബൽ അവർക്ക് ചാർത്തി നൽകിയാൽ സമ്മർദ്ദത്തിന് അടിമപ്പെട്ട് കരിയർ ഡ്രോപ്പ് ഔട്ട് ആവുകയോ ചെയ്യുന്ന പ്രതിഭകൾ അനേകമനേകം ഉണ്ട് ബ്രസീലിന്റെ ചരിത്രത്തിൽ.അണ്ടർ 17 ലോകകപ്പ് സ്റ്റേജുകളിൽ തിളങ്ങിയവർ ഭൂരിപക്ഷം പേരും സീനിയർ ലെവലിൽ എത്തുമ്പോൾ കരിയർ പിന്നോക്കം പോയവരാണ്.ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് 2003 u17 world cup ജേതാക്കളായ ബ്രസീലിന്റെ അണ്ടർ 17ടീം.2003 അണ്ടർ 17 ലോകകപ്പ് കിരീടം നേടിയ ടീമിലെ ഒരു താരം പോലും സെലസാവോ ജെഴ്സിയിൽ  കളിച്ചിട്ടില്ല .അന്നത്ത ടീമിൽ അഞ്ച് ഗോളടിച്ച സ്ട്രൈകർമാരായിരുന്ന അബൂദ , എവാഡ്രോ തുടങ്ങിയവർ പോലും ബ്രസീൽ ടീമിൽ കളിച്ചിട്ടില്ല എന്നോർക്കുമ്പോഴാണ് ബ്രസീലിന്റെ ടാലന്റ് ഫാക്ടറിയുടെ ആഴം മനസ്സിലാവുക.മറ്റൊരു വസ്തുത എന്തെന്നാൽ ഫിഫ അണ്ടർ 17 ലോകകപ്പും ഫിഫ ലോകകപ്പും നേടിയ ഒരേയൊരു കളിക്കാരനേയുള്ളൂ അത് മഹാ മാന്ത്രികൻ സാക്ഷാൽ റൊണാൾഡീന്യോ മാത്രം.
സീനിയർ ലെവലിൽ അറിയപ്പെടുന്ന പ്രതിഭകളേക്കാൾ പതിൻമടങ്ങ് ഇരട്ടി അറിയപ്പെടാതെ പോയ പ്രതിഭകളാണ് ഫുട്‌ബോളിന്റെ സ്വർഗഭൂമിയിൽ ഉള്ളതെന്ന് ചരിത്രം വ്യക്തമാക്കി തരുന്നുണ്ട്.

ബ്രസീൽ അണ്ടർ 17 ടീമിൻെ അത്യുജ്ജലമായ പ്രകടനത്തെയും ഏത് പ്രതിസന്ധി ഘട്ടങ്ങളിലും തിരിച്ചു വരാനുള്ള ത്വരയെയും അഭിനന്ദിച്ചു കൊണ്ട് തന്നെ പറയട്ടേ സെലസാവോയുടെ സ്റ്റോപ്പർ ബാക്കുകളുടെ കേളീ ശൈലിയിൽ നിന്നും വിഭിന്നമാണ് അണ്ടർ 17 ടീമിന്റെത്.കൂടുതൽ സമയവും പെനാൽറ്റി ബോക്സിന് ചുറ്റിപ്പറ്റിയാണ് അണ്ടർ 17സെന്റർബാക്ക്സ് കളിക്കുന്നത്.പക്ഷേ സെമിയിലും ഫൈനലിലും ഗോൾ വഴങ്ങി പിറകിലായതിനാൽ അതിമനോഹരമായ ആക്രമണ ഫുട്‌ബോൾ തന്നെയാണവർ കെട്ടഴിചു വിട്ടത്.
പൊതുവേ ബ്രസീലിനെ പോലെ പരമ്പരാഗതമായി കലക്ടീവ് ഫുട്‌ബോൾ കളിക്കുന്ന ടീമുകൾ ടീമിന്റെ നീക്കങ്ങൾക്ക് അനുസൃതമായി സെന്റർ ബാക്ക്സ് ഹൈ ലൈൻ ഡിഫൻസിലാണ് സ്ഥിതി കൊള്ളാറ്.തിയാഗോ സിൽവ മാർകിനോസ് സഖ്യത്തിന്റെ നീക്കങ്ങൾ പരിശോധിച്ചാൽ തന്നെയത് മനസ്സിലാകും.ടീമീന് കൂടുതൽ 
Collective and combination നൽകാൻ കൂടുതൽ കോംപാക്ട് ആയാണ് പൊസിഷൻ ചെയ്യാറ്.എന്നാൽ ബ്രസീലിയൻ ലീഗുകളിൽ ഫ്ലെമെംഗോ ഗ്രെമിയോ തുടങ്ങിയ ടീമുകൾ ഒഴിച്ചു നിർത്തിയാൽ പല ടീമുകളും ഹൈ ലൈൻ ഡിഫൻസ് കളിക്കാറില്ല.എതിരാളികളുടെ കൗണ്ടറുകളിൽ ഇത് അപകടം ചെയ്യുമെന്ന  റിസ്ക് ഒഴിവാക്കാനാണ് പൊതുവേ ഹൈ ലൈൻ ഡിഫൻസ് കളിക്കാത്തത്.അണ്ടർ 17 ടീമും ഇത് തന്നെയാണ് പലപ്പോഴും ഫോളോ ചെയ്തിരുന്നത്.ഡിഫൻസീവ് മിഡ്ഫീൽഡർ ഡാനിയേൽ ഒലിവേരയുടെ പ്രസൻസും ഡിഫൻസിന് തുണയായി.എന്നാൽ മിഡ്ഫീൽഡിലെ ക്രിയേറ്റീവ് നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് പെഡ്രോയായിരുന്നു.വെറോണിന്റെ പേസും സ്കില്ലും വീംഗിൽ യാൻ കൂട്ടോയുടെ ക്രോസുകളും ഓവർലാപ്പിംഗുകളൊടൊപ്പം കായോ ജോർജെയുടെയും ലസാറോയുടെയും ഫിനിഷിങ് മികവും കൂടിയായതോടെ ബ്രസീലിന് വിജയം ഏത് സമ്മർദ്ദ ഘട്ടത്തിലും പിടിച്ചെടുക്കാൻ കഴിയുമെന്ന് ആരാധകർക്ക് തോന്നിപ്പിക്കും വിധമുള്ള സുന്ദരമായ കേളീ ശൈലിയാണ് മോശം ഫോമിലുള്ള നിലവിലുള്ള ടിറ്റയുടെ സെലസാവോയും പിൻപ്പറ്റേണ്ടത്.

By - Danish Javed Fenomeno

Vai Brazil 🇧🇷

Monday, November 18, 2019

അണ്ടർ 17 ലോകകപ്പിൽ ബ്രസീലിന് നാലാം ലോകകിരീടം ഗബ്രിയേൽ വെറോൺ ടൂർണമെന്റ് ബെസ്റ്റ് പ്ലെയർ



സെമിഫൈനലിൽ ഫ്രാൻസിനെതിരെ രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം കാനറികൾ മൂന്ന് ഗോളടിച്ചു തിരിച്ചു വന്ന മൽസരത്തിന്റെ തനിയാവർത്തനമായിരുന്നു ഫൈനലിൽ മെക്സിക്കോക്കതിരെയും ബ്രസീലിന്റെ കൗമാര പ്രതിഭകൾ കാഴ്ച്ചവെച്ചത്.ഇരു പകുതിയിലും സുവർണ അവസരങ്ങൾ സൃഷ്ടിച്ചു മെക്സിക്കോക്ക് മേൽ വ്യക്തമായ മേധാവിത്വം പുറത്തെടുത്ത ബ്രസീലിന്റെ ഫിനിഷിംഗിലെ കൃത്യതയില്ലായ്മ ആയിരുന്നു ഏക പോരായ്മ. ടൂർണമെന്റ് മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടിയ ഗബ്രിയേൽ വെറോണും സ്ട്രൈകർ  കായോ ജോർജെയും ജാവോ പെഗ്ലോയും റൈറ്റ് ബാക്ക് യാൻ കൂട്ടോയും നെയ്തെടുത്ത അവസരങ്ങൾക്ക് കണക്കില്ലായിരുന്നു.രണ്ടാം പകുതിയിൽ ഒരു ഗോളിന് പിറകിലായ ബ്രസീൽ വെറോണെ വീഴ്ത്തിയതിൽ കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു കായോ ജോർജെ ടൂർണമെന്റിൽ തന്റെ അഞ്ചാമത്തെ ഗോളോടെ സമനില നേടിയപ്പോൾ ഇഞ്ചുറി ടൈമിൽ ആയിരുന്നു വിജയ ഗോൾ പിറന്നത്.സെമിയിൽ ഫ്രാൻസിനെതിരെ അവസാന മിനിറ്റുകളിൽ വിജയ ഗോളടിച്ച ഫ്ലെമെംഗോ സ്ട്രൈകർ ലസാറോ മാർക്കേസ് തന്നെയായിരുന്നു ഫൈനലിലും മഞ്ഞപ്പടയുടെ വിജയഗോൾ നേടിയത്‌.

ബ്രസീലിന് ഒരു പിടി കൗമാര പ്രതിഭകളെ സമ്മാനിച്ച അണ്ടർ 17 ലോകകപ്പ് ആയിരുന്നു ഇത്.അതിൽ ഏറ്റവും പ്രധാനി ടൂർണമെന്റ് താരമായി മാറിയ വിംഗർ ഗബ്രിയേൽ വെറോൺ തന്നെ.മൂന്ന് ഗോളടിച്ച താരത്തിന്റെ സ്പീഡ് ആക്സിലറേഷൻ ഡ്രിബ്ലിംഗ് മികവ് ഭാവിയിലേക്ക് പ്രതീക്ഷ നൽകുന്നു.മറ്റൊരു പ്രതിഭ സെമിയിലും ഫൈനലിലും വിജയ ഗോളടിച്ചു പകരക്കാരൻ സ്ട്രൈകർ ലസാറോ മാർകേസ് ആണ്.അഞ്ച് ഗോളടിച്ചു ടൂർണമെന്റ് ബ്രോൺസ് ബൂട്ട് നേടിയ നമ്പർ 9 മെയിൻ സ്ട്രൈകർ കായോ ജോർജെ ,കൃത്യതയാർന്ന ക്രോസുകൾക്കുടമയായ റൈറ്റ് വിംഗ് ബാക്ക് യാൻ കൂട്ടോ ,പത്താം നമ്പറുകാരനായ  ലെഫ്റ്റ് വിംഗർ ജാവോ പെഗ്ലോ ,സ്റ്റോപ്പർ ബാക്ക് ലുവാൻ പാട്രിക് , മിഡ്ഫീൽഡർ ഡീഗോ റോസ , ലെഫ്റ്റ് ബാക്ക് പാട്രിക് , സെൻട്രൽ മിഡ്ഫീൽഡർ ഡാനിയേൽ ഒലിവേര , പെഡ്രോ etc..തുടങ്ങിയവർ ഭാവിയിലേക്കുള്ള താരോദയങ്ങളാണ്...
കൗമാരക്കാരുടെ ലോകകപ്പിൽ അഞ്ച് ലോകകപ്പുമായി നൈജീരിയ  മാത്രമാണ് 
ബ്രസീലിന് മുന്നിലുള്ളത്.

Vai Brazil
ചെകിന് യൂറോ യോഗ്യതാ , ബൾഗേറിയ ടു പ്ലേഓഫ്



ബാൾക്കൻ മേഖലയിലെ  ഫുട്‌ബോൾ പവർഹൗസുകളായിരുന്ന ബൾഗേറിയയും കിഴക്കൻ യുറോപ്പിലെ പഴയ ചെക്കോസ്ലോവാക്യൻ പാരമ്പര്യം പേറുന്ന ചെക്റിപ്പബ്ലികും തമ്മിലുള്ള ഇപ്പോ കഴിഞ്ഞ  യൂറോ യോഗ്യതാ മൽസരം കണ്ടപ്പോഴാണ്  1990കളിലും 2000ങളിലും നിരവധി ഫുട്‌ബോൾ പ്രതിഭകളാൽ സമ്പന്നമായിരുന്ന ഇരു ടീമുകളുടെയും പ്രതിഭാ ദാരിദ്ര്യം  മനസ്സിലായത്.

1994 ലോകകപ്പ് നാലാം സ്ഥാനക്കാരായി ആരാധക മനസ്സുകളിൽ ഇടം നേടിയ ഹ്രിസ്റ്റോ സ്റ്റോയികോവിന്റെ ബൾഗേറിയ , 1996 യൂറോ കപ്പിന്റെ ഫൈനലിസ്റ്റുകളായ നെദ്വദ് പെബോർസ്കി മാരുടെ ചെക് റിപ്പബ്ലികും സൂപ്പർ താരങ്ങളാൽ ഒരു കാലത്ത് സമ്പന്നമായിരുന്നു.94 ലോകകപ്പ് ടോപ് സ്കോററും ബൾഗേറിയൻ ഇതിഹാസ താരമായ സ്റ്റോയിക്കോവിന് പുറമേ സ്ട്രൈകർമാരായ കോസ്റ്റാഡിനോവ് , സിർകോവ് ,  98 ലോകകപ്പ് നായകൻ ട്രിഫൺ ഇവാനോവ് , ഇവർക്ക് ശേഷം വന്ന മാഞ്ചസ്റ്റർ ഫോർവേഡിയിരുന്ന ദിമിത്രി ബർബറ്റോവ് ,സിറ്റി  വിംഗർ ആയിരുന്ന മാർട്ടിൻ പെട്രോവ് , സ്റ്റിലിയൻ പെട്രോവ് എന്നിങ്ങനെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലും സൂപ്പർ കളിക്കാരുടെ ഒരു നീണ്ട നിര തന്നെ സ്വന്തമായി ഉണ്ടായിരുന്നു ബൾഗേറിയക്ക്.

1995-2005 ചെക്ക് റിപ്പബ്ലിക് ടീമിന്റെ സുവർണ കാലമായിരുന്നു.യൂറോപ്പിൽ വമ്പൻമാർക്കൊപ്പം ആയിരുന്നു ചെക്കിന്റെ സ്ഥാനം. സ്വർണം തലമുടിയിൽ പൊടുന്നനെ നീക്കങ്ങൾ സൃഷ്ടിച്ചിരുന്ന ഇതിഹാസ നായകനായിരുന്ന പാവെൽ നെദ്വദ് എന്ന വിഖ്യാത പ്ലേമേക്കറെ അറിയാത്തവർ ഉണ്ടാകില്ല. നെദ്വദിന് ഒപ്പം ഒരു താരനിര തന്നെയുണ്ടായിരുന്നു അണ്ടർറേറ്റഡ് മിഡ്ഫീൽഡ് ജനറൽ ആയിരുന്ന പെബോർസ്കി , രണ്ട് മീറ്ററിൽ കൂടുതൽ ഉയരമുള്ള സ്ട്രൈകർ യാൻ കോളർ , വിംഗുകളിൽ കുതിച്ചു പായുന്ന യാൻകൂലോവ്സികി , ആഴ്സനലിന്റ താരോദയമായി പിൻകാലത്ത് മാറിയ പ്ലേമേക്കർ റോസ്സികി , ലിവർപൂൾ സൂപ്പർ താരം സ്മൈസർ , യൂറോ 2004 ഗോൾഡൻ ബൂട്ട് വിന്നർ മിലൻ ബാരോസ് , മിഡ്ഫീൽഡർ യാരിസ്ളാവ് പ്ലാസിൽ , ഫോർവേഡിയിരുന്ന മാരെക് ഹെയിൻസ് , ലിവർപൂൾ മിഡ്ഫീൽഡർ ആയിരുന്ന പാട്രിക് ബർജർ , ഡിഫന്റർ ഉയ്ഫലൂസി ,ചെൽസി ഇതിഹാസം പീറ്റർ ചെക് , etc.. 90s - 2000ങളിലും യൂറോപ്യൻ ടോപ് ലീഗുകളിൽ പ്രധാനമായും ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീരീ എ ലാ ലീഗാ എന്നീ ലീഗുകളിൽ കളിക്കുന്ന താര പ്രതിഭകൾ അനേകമുണ്ടായിരുന്ന ചെക് റിപ്പബ്ലികും ഇന്ന് ബൾഗേറിയ പോലെ തന്നെ പ്രതിഭാ ദാരിദ്ര്യം നേരിടുന്നുണ്ടെങ്കിലും ടീമെന്ന നിലയിൽ ഒത്തിണങ്ങിയ ഒരു സംഘമാണ് ഇന്നത്തെ ചെക്. അത് അവരുടെ കേളീശൈലിയിൽ നിന്നും വ്യക്തമാണ്.

നിലവിൽ യൂറോ യോഗ്യതക്കായുള്ള പോരാട്ടത്തിൽ ഗ്രൂപ്പിൽ ഇംഗ്ലണ്ടിന് തൊട്ടു പിറകെയാണ് ചെക്കിന്റെ സ്ഥാനം.രണ്ടാം സ്ഥാനക്കാരായി യൂറോ യോഗ്യത നേടാൻ ചെകിന് കഴിഞ്ഞു. ബൾഗേറിയയുടെ സ്ട്രൈറ്റ് യുറോ പ്രതീക്ഷകൾ അസ്തമിച്ചെങ്കിലും ഇപ്പോൾ കഴിഞ്ഞ  മൽസരത്തിൽ ഡിഫന്റർ ബോയിക്കോവിന്റെ ഗോളിൽ ചെക്കിനെ ഡിഫന്റ് ചെയ്തു തോൽപ്പിച്ച് പ്ലേ ഓഫ് സാധ്യത നിലനിർത്തിയിട്ടുണ്ട്. ബൾഗേറിയ 90s ലെ തങ്ങളുടെ പ്രതാപ  കാലത്തേക്ക് ഈയടുത്ത് ഒന്നും തിരിച്ചു വരുമെന്ന് തോന്നുന്നില്ല.

Friday, November 15, 2019

" അറേബ്യൻ സൂപ്പർക്ലാസികോ" ടിറ്റക്ക് നിർണായകം..




കോപ്പാ കിരീട നേട്ടത്തിന് ശേഷം
നടന്ന കഴിഞ്ഞ നാല് സൗഹൃദ മൽസരങ്ങളും ടിറ്റക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല.കൊളംബിയ സെനഗൽ നൈജീരിയ എന്നിവരുമായി സമനില പിണഞ്ഞപ്പോൾ പെറുവിനോട് അപ്രതീക്ഷിതമായി തോൽക്കുകയും ചെയ്തു.അതിനാൽ തന്നെ ഇന്ന് അർജന്റീനയുമായി നടക്കുന്ന മൽസരം ടിറ്റക്ക് ജീവൻമരണ പോരാട്ടമാണ്. മറ്റു നാഷണൽ ഫുട്‌ബോൾ ടീമുകളുടെ കോച്ച് പോലെയല്ല ബ്രസീലിന്റെ കോച്ച് എന്ന പൊസിഷൻ. ഒരു മാനേജർക്ക് ഏറ്റവുമധികം വെല്ലുവിളി നിറഞ്ഞ ജോലിയാണ് ബ്രസീൽ മാനേജർ ആയി ലോംഗ് ടേം തുടരുകയെന്നത്. തുടർച്ചയായ നിരാശജനകമായ റിസൽറ്റുകൾ , അത് മൂന്നോ നാലോ കളിയിൽ ആണെങ്കിൽ പോലും ബ്രസീലിലെ ജനങ്ങൾ സഹിക്കില്ല.ബ്രസീൽ ടീമിന്റെ പരിശീലകരായവരെല്ലാം തന്നെ ചരിത്രപരമായ സമ്മർദ്ദത്തിലേറിയതും ഇക്കാരണത്താൽ ആയിരുന്നു.അത് തന്നെയാണ് ടിറ്റെയും നേരിടുന്ന പ്രധാന വെല്ലുവിളി.

2016ൽ ടിറ്റെ സ്ഥാനമേറ്റ ശേഷം വെറും ആറ് മാസം കൊണ്ട് ഫുട്‌ബോൾ രാജാക്കൻമാരെ ലോക ഒന്നാം റമ്പർ റാങ്കിലേക്ക് ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തി കൊണ്ടുവന്നപ്പോൾ ബ്രസീലിന്റെ പ്രതിരോധം , മിഡ്ഫീൽഡ് , അറ്റാക്കിംഗും എല്ലാം ഒരു പരിധി വരെ സെറ്റായിരുന്നു.അതിനൊരു കാരണമുണ്ടായിരുന്നു ഫ്ലക്സിബിൾ ആയ സന്തുലമായ ഒത്തിണക്കമുള്ള സ്ട്രെക്ചറുള്ള മിഡ്ഫീൽഡ് ആയിരുന്നു കാനറികളുടേത്.
കാസെമീറോ അഗുസ്റ്റോ പൗളീന്യോ എന്നീ ത്രയം 2016 , 2017 വർഷങ്ങളിൽ നെയ്മറുടെ നേതൃത്വത്തിൽ ബ്രസീൽ നടത്തിയ വിജയഗാഥക്ക് അടിത്തറ പാകിയത് മൂവരുമടങ്ങിയ മിഡ്ഫീൽഡായിരുന്നു.
എന്നാൽ 2018 തുടക്കത്തിൽ അഗുസ്റ്റോക്ക് കണങ്കാലിന് ഇഞ്ചുറി പറ്റി പോയതോടെ ഇവർ തമ്മിലുള്ള കണക്ഷനും ഒത്തൊരുമയും നഷ്ടപ്പെട്ടു.അതിന്റെ പ്രതിഫലനം ആയിരുന്നു ലോകകപ്പിൽ നിരാശജനകമായ തോൽവിയിൽ കലാശിച്ചത്.കാസെമീറോ സസ്പെൻഷൻ പൗളീന്യോ ഫോം ഔട്ട് അഗുസ്റ്റോ പരിക്കിന്റേ പിടിയിലും അകപ്പെട്ടതോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ( 2016,2017വർഷങ്ങളിൽ) സൗത്ത് അമേരിക്കൻ എതിരാളികൾക്കെതിരെ ആണെങ്കിൽൽ പോലും സെലസാവോകൾ ഓരോ മൽസരത്തിലും പുറത്തെടുത്തിരൂന്ന വ്യക്തമായ ഡൊമിനന്റ് ഡിസ്പ്ലേ ലോകകപ്പിൽ പുറത്തെടുക്കാൻ സാധ്യമാവാതെ വന്നതും ഇക്കാരണത്താലായിരുന്നു.ലോകകപ്പിന് ശേഷവും തുടർച്ചയായ വിജയങ്ങളും 2019 കോപ്പ അമേരിക്കയിൽ കിരീട നേട്ടവും ചൂടിയെങ്കിലും ലോകകപ്പ് യോഗ്യതാ മൽസരങ്ങളിലെ മികവോ മേധാവിത്വമോ ഉണ്ടായിരുന്നില്ല. അതായത് ടിറ്റക്ക് കീഴിലെ ഏറ്റവും മികച്ച ബ്രസീൽ സൈഡ് 2016-2017 വർഷങ്ങളിലെ ടീമായിരുന്നുവെന്ന് വേണം അനുമാനിക്കാൻ.

ലോകകപ്പിൽ ടിറ്റെക്ക് തെറ്റുകൾ പറ്റിയത് രണ്ട് കാര്യങ്ങളിൽ ആയിരുന്നു. ഫുൾബാക്കുകളെ എങ്ങനെ ഡിഫൻസീവ് മൈൻന്റഡ് ആയി യൂസ് ചെയ്യണമെന്ന കാര്യം , പിന്നെ മിഡ്ഫീൽഡിലെ ത്രയങ്ങൾക്ക് പകരക്കാരെ ഡെവലപ്പ് ചെയ്തെടുത്തില്ലയെന്നതും.ഈ രണ്ട് കാര്യങ്ങളും പ്രതികൂലമായതോടെ ആയിരുന്നു ബെൽജിയത്തോട് തോറ്റത്.
ഇത് രണ്ടും പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ആണ് ടിറ്റെ ലോകകപ്പിന് ശേഷം ഒരുങ്ങിയത്.വിംഗ് ബാക്കുകളെ ഓരോ വിംഗിലും സെക്കന്ററി വിംഗർ ആയി ഉപയോഗിക്കുന്ന പരമ്പരാഗത ബ്രസീലിയൻ രീതിയിൽ നിന്നും മാറ്റി വിംഗുകളിൽ ഹോൾഡ് ചെയ്തു നീക്കങ്ങൾ സൃഷ്ടിക്കുന്ന
" കൺസ്ട്രക്റ്റർ " അഥവാ " പ്ലേമേക്കർ "മാരായി നിയോഗിച്ചതോടെ ഈ പ്രോബ്ലം പരിഹരിക്കപ്പെട്ടു.അതിൻെ ഫലവും കോപ്പ അമേരിക്കയിൽ ലഭിച്ചു.ടീം നായകൻ ഡാനി ആൽവസ് കോപ്പയിലെ ബെസ്റ്റ് താരത്തിനുള്ള ഗോൾഡൻ ബോൾ നേടി സുവർണ താരമായി മാറിയത് ടിറ്റെയൂടെ ഈ ടാക്റ്റീസിന്റെ അനന്തരഫലം കൊണ്ടായിരുന്നു.മാത്രമല്ല ഫിലിപ്പ് ലൂയിസിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്.

അടുത്ത പ്രോബ്ലം മിഡ്ഫീൽഡ് ആണ്.
അൺ ഓർഗനൈസ്ഡ് ആയിപ്പോയ പഴയ മിഡ്ഫീൽഡ് ത്രയങ്ങളെ കളഞ്ഞെങ്കിലും, പുതിയ മിഡ്ഫീൽഡ് ത്രയത്തെ  രൂപപ്പെടുത്തിയെടുക്കുന്നതിൽ ടിറ്റെ വിജയിച്ചിട്ടില്ല.പലപ്പോഴും കാസെമീറോ എന്ന ഒറ്റകൊമ്പനിൽ ചുരുങ്ങിയ മധ്യനിരയിൽ ലോംഗ് ടേം ടാലന്റഡ് മിഡ്ഫീൽഡ് ജെം ആയ ആർതർ വന്നെങ്കിലും ബാഴ്സ താരത്തിനൊരു സപ്പോർട്ട് നൽകാൻ ഒരു സെൻട്രൽ ക്രിയേറ്റീവ് മിഡ്ഫീൽഡറെ രൂപപ്പെടുത്താൻ ടിറ്റക്ക് കഴിഞ്ഞിട്ടില്ല.ആർതർ ഒരു ഹോൾഡർ കം പാസ്സിംഗ് സപ്ലെയർ ആണ് , ക്രിയേറ്റീവ് അറ്റാക്കിംഗ് പ്ലേയിൽ ആർതർ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. മിഡ്ഫീൽഡിലൂടെ ക്രിയാത്മകമായ നീക്കങ്ങൾ മുന്നേറ്റത്തിലേക്ക് എത്തിക്കാൻ പ്രാപ്തമായ മിഡ്ഫീൽഡർ കാനറികൾക്ക് ഇപ്പോൾ അന്യമാണ്.ഈ ജോലി കൂടി നെയ്മർ ആയിരുന്നു ഇത്രയും നാൾ ടീമിൽ ചെയ്തത്. കൗട്ടീന്യോയുടെ ഫോമില്ലായ്മയും ഒരു കാരണമായി വിലയിരുത്താം. ഫിർമീന്യോ ഡീപ്പിലോട്ട് ഇറങ്ങി കളിക്കുമെന്നിരിക്കെ കൗട്ടീന്യോയുടെ ഫോം ഇന്ന് നിർണായകമാണ്.

നിലവിൽ അർജന്റീനക്കെതിരെ അപാര ഫോമിലുള്ള ഫാബീന്യോയെ മിഡ്ഫീൽഡിൽ കാസെമീറോക്കൊപ്പം അണിനിരത്തിയാൽ കൂടുതൽ ഡിഫൻസീവ് മൈന്റഡ് ആകുമെങ്കിലും ടീം  ഘടന കരുത്തുറ്റതാക്കാൻ ഈ സഖ്യത്തിന് കഴിയും. കൂടുതൽ സുരക്ഷിതമായ ഒരു റിസൽറ്റ് ഉണ്ടാക്കാൻ ഇങ്ങനെയൊരു നീക്കത്താൽ സാധിച്ചേക്കും. കാസെമീറോ - ഫാബീന്യോ സഖ്യത്തെ മിഡ്ഫീൽഡിൽ ഇറക്കിയാൽ ബ്രസീലിന്റെ സ്ട്രെക്ചറിന് ഡിഫൻസീവ്- മിഡ്ഫീൽഡ് സോളിഡിറ്റി നൽകുമെന്ന കാര്യത്തിൽ തർക്കമില്ല.പക്ഷേ അങ്ങനെയൊരു ഫോർമേഷന് ടിറ്റെ തുനിഞ്ഞേക്കില്ല എന്ന് തോന്നുന്നു.നെയ്മറുടെ പൊസിഷനിൽ റിച്ചാർലിസണെ ഇറക്കി കൗട്ടീന്യോയെ മിഡ്ഫീൽഡിൽ തന്നെ ഇറക്കാനാണ് സാധ്യത.ജീസസ് - ഫിർമീന്യോ സഖ്യത്തിൽ തന്നെയാണ് സ്കോറിംഗ് പ്രതീക്ഷകൾ.കോപ്പ സെമി ഫൈനലിൽ നെയ്മറുടെ അസാന്നിധ്യത്തിൽ  അർജന്റീനയെ തകർത്തതിന്റെ ആത്മവിശ്വാസത്തിലിറങ്ങുന്ന ബ്രസീലിന് പരിക്കേറ്റ സൂപ്പർ താരം നെയ്മർ , കോപ്പ അമേരിക്ക ബെസ്റ്റ് പ്ലെയറായ നായകൻ ആൽവസ് കോപ്പ അമേരിക്ക താരോദയം എവർട്ടൺ എന്നീ മെയിൻ താരങ്ങളുടെ അഭാവത്തിലാണ് ഒരുപാട് ചരിത്ര പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച അറേബ്യൻ മണ്ണിൽ പോരാട്ടത്തിനിറങ്ങുന്നത്.പെലെയും റൊണോയും ചിരവൈരികളായ അർജന്റീനക്കെതിരെയാണ് വിഖ്യാതമായ ബ്രസീലിയൻ ജെഴ്സിയിൽ അരങ്ങേറ്റം കുറിച്ചത് , കൗമാര പ്രതിഭ റോഡ്രിഗോ രണ്ടാം പകുതിയിൽ പകരക്കാരനായ് തന്റേ മുൻഗാമികളായ ഫുട്‌ബോൾ ദൈവത്തിന്റെയും പ്രതിഭാസത്തിന്റെയും പാത പിന്തുടർന്ന് അരങ്ങേറ്റം കുറിക്കുമോ എന്നത് ആകാംക്ഷയോടെ റിയാദിലേക്ക്  ഉറ്റുനോക്കുകയാണ് ബ്രസീൽ ആരാധകർ.

By - Danish Javed Fenomeno

Vai Brazil 🇧🇷💋💋

Wednesday, October 23, 2019

The most beloved club of Brazil




ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്ലേമേക്കർ എന്നറിയപ്പെടുന്ന സീകോയെന്ന വെളുത്ത പെലെ , ബൈസിക്കിൾ കിക്ക് ഫുട്‌ബോളിന് പരിചയപ്പെടുത്തി കൊടുത്ത റബ്ബർമാർ എന്ന വിളിപ്പേരിൽ പ്രസിദ്ധനായ 1938 ലോകകപ്പിൽ ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും സ്വന്തമാക്കിയ ലെജണ്ടറി സ്ട്രൈകർ ലിയൊണിഡാസ് , ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്റ്റോപ്പർ ബാക്ക് ഡൊമിൻഗസ് ഡാ ഗ്വിയ , ഫുട്‌ബോൾ ദൈവം പെലെയുടെ റോൾ മോഡലും 1950 ലോകകപ്പ് ഗോൾഡൻ ബോൾ ജേതാവുമായ ഫുട്‌ബോൾ ഇതിഹാസം സീസീന്യോ , ലോക ഫുട്‌ബോളിലെ ഗോൾഡൻ ലെഫ്റ്റ് ഫൂട്ട് എന്നറിയപ്പെടുന്ന അതുല്ല്യനായ പ്ലേമേക്കർ 1970 ലോകകപ്പ് വിന്നർ ജെർസൺ , തെണ്ണൂറുകളിൽ ബ്രസീലിന്റെ കിരീടനേട്ടങ്ങൾക്ക് തുടക്കം കുറിച്ച പ്രതിഭാധനനായ സ്കിൽഫുൾ ഫോർവേഡ് ബെബറ്റോ , മില്ലേനിയം ഗോൾ സ്കോറർ 1994 ലോകകപ്പ് കാനറികൾക്ക് നേടികൊടുത്ത പകരം വെക്കാനില്ലാത്ത ഇതിഹാസം റൊമാരിയോ , ഫ്രീകിക്കുകളുടെ തമ്പുരാൻ മാർസെലീന്യോ കരിയൊക്ക , എക്കാലത്തെയും മികച്ച വലതു വിംഗ് ബാക്കുകളിലൊരാൾ ജോർജീന്യോ , ബാഴ്സക്കും റിയലിനും വേണ്ടി കളിച്ച ഫസ്റ്റ് എവർ ബ്രസീലിയൻ എവാരിസ്റ്റോ , ടെലി സന്റാനയുടെ സ്വപ്ന ടീമിലെ ലെഫ്റ്റ് ബാക്ക് ജൂനിയർ , കാലിൽ മാന്ത്രിക സ്പർശങ്ങൾ വേണ്ടുവോളം ഉണ്ടായിട്ടും തന്റെ പ്രതിഭക്കൊത്ത കാവ്യനീതി അനർത്ഥമാക്കാതെ പോയ  ഡാൽമീന്യാ എൺപതുകളിലേ സന്റാനയുടെ ടീമിലെ വലതു വിംഗ് ബാക്ക് ലിയൻഡ്രോ , ഡൊമിൻഗസ് ഡാ ഗ്വിയാക്ക് ശേഷം ബ്രസീലിന് ലഭിച്ച ഏറ്റവും മികച്ച സ്റ്റോപ്പർ ബാക്ക് അൽഡയർ etc.... 

ലാറ്റിനമേരിക്കയിൽ കറുപ്പും ചുവപ്പും ജെഴസിയണിഞ്ഞ്  ചരിത്രം കുറിച്ച ഇതിഹാസങ്ങളുടെ പേരുകൾ അങ്ങനെ തുടർന്ന് പോകുകയാണ് ,... ബ്രസീസിലിലെ ഏറ്റവും പ്രിയപ്പെട്ട ക്ലബായ , ദ മോസറ്റ് ബിലോവ്ഡ് ക്ലബ് ഓഫ് ബ്രസീൽ എന്നറിയപ്പെടുന്ന ഫുട്‌ബോളിന്റെ സ്വർഗനഗരമായ റിയോ ഡി ജനീറോയുടെ സ്വന്തം ഫ്ലെമെംഗോ...!

ബ്രസീലിന്റെ ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവുമധികം ഇടപടെലുകൾ നടത്തിയ  ക്ലബിൽ ഒരു തവണയെങ്കിലും ബൂട്ടണിയുന്നത് സ്വപ്നം കണ്ടിരുന്ന ബാല്ല്യങ്ങൾ റിയോയുടെ തെരുവീഥികളിൽ എങ്ങും കാണാം.
അങ്ങനെയൊരും സ്വപ്നം സാക്ഷാത്കാരിക്കാതെ പോയ ഒരു ബാല്ല്യമുണ്ടായിരുന്നു , ലോകഫുട്ബോളിൽ ലോകം പലതവണയായി കീഴടക്കിയ ഒരിക്കൽ മാത്രം പ്രപഞ്ചത്തിൽ അവതരിച്ച റൊണാൾഡോ പ്രതിഭാസം. തന്റെ സ്വന്തം ഹോം ക്ലബും  ഇഷ്ടക്ലബുമായിരുന്ന ഫ്ലമെംഗോയിൽ ബൂട്ടു കെട്ടണമെന്ന അതിയായി ആഗ്രഹം നടക്കാതെ പോയത് ഏറെ ദുഖത്തോടെ ദൗർഭാഗ്യകരമെന്നാണ് പിൽക്കാലത്ത് റൊണാൾഡോ വിശേഷിപ്പിക്കുന്നത്.തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടം എന്നായിരുന്നു സ്വന്തം ക്ലബായ ഫ്ലെമെംഗോയുടെ ജെഴസി അണിയാൻ ഭാഗ്യമില്ലതെ പോയ റോണോ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. 
 ചെറുപ്പത്തിൽ സീകോയെ മാതൃകാ താരമാക്കിയതും റൊണോ ഫ്ലെമെംഗോയെ  ഇഷ്ട്ടപെടാൻ ഒരു കാരണം കൂടിയായിരുന്നു. 

അതിനൊരു കാരണവുമുണ്ട് എൺപതുകളിലേ ഫുട്‌ബോൾ രാജാവ് ആയിരുന്ന സീകോ തന്നെയായിരുന്നു ഫ്ലെമിഷിനെ ലോകോത്തര ക്ലബാക്കി മാറ്റിയത്.1981 ൽ ചരിത്രത്തിൽ ആദ്യമായി ഫ്ലെമെംഗോ കോപ്പ ലിബർട്ടഡോറസ് ചാമ്പ്യൻസാവുമ്പോൾ ഫൈനലിലെ ഹാട്രിക് അടക്കം പതിനൊന്ന് ഗോളോടെ ടൂർണമെന്റ് ബെസ്റ്റ് പ്ലെയറും ടൂർണമെന്റ് ടോപ് സ്കോററും സീകോയെന്ന അതികായകനായ ടെലി സന്റാനയുടെ പ്രിയ ശിഷ്യനായിരുന്നു.അതേ വർഷം ലോകത്തെ ഏറ്റവും മികച്ച ക്ലബിനെ തെരഞ്ഞെടുക്കാൻ ഫിഫ നടത്തുന്ന ടൂർണമെന്റ് ആയ ഇന്റർകോണ്ടിനെന്റൽ കപ്പിൽ (ഇന്നത്തെ ഫിഫ ക്ലബ് ലോകകപ്പ്) 
സുവർണ താരങ്ങളുടെ ഒരു സംഘമായിരുന്ന യൂറോപ്യൻ കപ്പ് ജേതാക്കളായ കെന്നി ഡാൽഗ്ലിഷിന്റെ , അന്നത്തെ ലോകത്തെ ഏറ്റവും കരുത്തരായ ടീമായ ലിവർപൂളിനെ എണ്ണം പറഞ്ഞ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കായിരുന്നു സീകോയും സംഘവും  തകർത്തു തരിപ്പണമാക്കിയത്.ആ മൽസരത്തിൽ മൂന്നു ഗോളുകൾക്കും വഴിയൊരുക്കിയ മൂന്നു അസിസ്റ്റുകളോടെയുള്ള സീകോയുടെ സമാനതകളില്ലാത്ത അസാമാന്യ ക്രിയാത്മകമായോടെയുള്ള , ജോഗാ ബോണീറ്റോയുടെ വശ്യ മനോഹരമായ ഫുട്‌ബോൾ പുറത്ത് എടുത്ത പ്രകടനം ലോക ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ഏക്കാലത്തെയും one of the best memorable individual performance ആയി അറിയപ്പെടുന്നു.ഒരു സ്റ്റേഡിയത്തിൽ ഏറ്റവുമധികം ഗോളടിച്ച റെക്കോർഡ് ഉള്ള സീകോ ഫുട്‌ബോളിന്റെ മെക്കയായാ മറകാനയിൽ മാത്രം 333 ഗോളുകളടിച്ചുകൂട്ടിയിട്ടുണ്ട്..!!!
കൂടാതെ നാല് തവണ തുടരെ ബ്രസീലിയൻ ലീഗ് നേട്ടത്തിലേക്കും ഫ്ലമിഷിനെ നയിച്ചു.

ലാറ്റിനമേരിക്കൻ ഫുട്‌ബോളിലെ റൊസ്സൊനേരിയായ ഫ്ലമെംഗോയുടെ ചരിത്രത്തിലെ സുവർണ കാലഘട്ടം സീകോയുടെ കാലഘട്ടമായി രേഖപ്പെടുത്തുമ്പോൾ , സീക്കോക്ക് ശേഷം ഉയർത്തെഴുന്നാൽക്കാതെ പോയ ഫ്ലെമിഷ് പക്ഷി നീണ്ട നാല് ദശകങ്ങൾക്കിപ്പുറം ചിറകടിച്ചു ഉയരുമ്പോൾ വീണ്ടുമൊരു സൗത്ത് അമേരിക്കൻ ഫൈനൽ അവർ സ്വപ്നം കണ്ടു തുടങ്ങിയീരിക്കുന്നു.
അതിനവർക്ക് മറികടക്കേണ്ടത് സൗത്തേൺ ബ്രസീലീലെ അതികായകരായ ഗ്രെമിയോയെന്ന താരതിളക്കമുള്ള ബ്രസീലിയൻ ക്ലബിനെയും.എന്നാൽ പതിവിലും കരുത്തരായാണ് ഫ്ലെമെംഗോയെ നിലവിലെ സീസണിൽ കാണപ്പെടുന്നത്.
ബ്രസീലിയൻ ലീഗിൽ ഒന്നാമതൂള്ള അവർ കോപ്പ ലിബർട്ടഡോറസിൽ നിരവധി തവണ ബ്രസീൽ ജേഴ്‌സി അണിഞ്ഞ താരങ്ങളുടെ ചിറകിലേറിയാണ് കുതിക്കുന്നത്‌.
സ്ട്രൈകർ ഗബ്രിയേൽ ബാർബോസ ഫോം വീണ്ടെടുക്കലിന്റെ അതിജീവനത്തിലാണ് , അഞ്ച് ഗോളോടെ ടോപ് സ്കോറർ ലിസ്റ്റിൽ മുൻപന്തിയിൽ ഉള്ള താരത്തിന്റെ ബൂട്ടുകൾ ചലിച്ചാൽ ഫ്ലെമെംഗോക്ക് ഫൈനൽ അന്യമാവില്ല , ഈയടുത്ത് ബ്രസീലിൽ അരങ്ങേറ്റം കുറിച്ച വിംഗർ ബ്രൂണോ ഹെൻറികെ നാല് ഗോളോടെയും അഞ്ച് അസിസ്റ്റോടെയും ടൂർണമെന്റ് താരമായി മാറാനുള്ള തയ്യാറെടുപ്പിലാണ്.കൂടാതെ നിലവിൽ
മഞ്ഞപ്പടയുടെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കും അത്ലറ്റികോ മാഡ്രിഡ് ഇതിഹാസവുമായ ഫിലിപ്പ് ലൂയിസിന്റെയും അറ്റാക്കിംഗ് മിഡ്ഫീൽഡർ ഡീഗോ റീബാസിന്റേയും ബയേൺ ഇതിഹാസമായ റൈറ്റ് ബാക്ക് റാഫീന്യയുടെയും മുൻ വലൻസിയൻ പെനാൽറ്റി സേവിംഗ് വിദഗ്ധ ഗോളീയായ ഡീഗോ ആൽവസിന്റെയും വർഷങ്ങളോളമുള്ള യൂറോപ്യൻ ഫുട്‌ബോൾ പരിചയസമ്പന്നത്തും , ബ്രസീലിയൻ ജെഴ്സിയണിഞ്ഞ മിഡ്ഫീൽഡർമാരായ എവർട്ടൺ റിബെയ്റോയും വില്ല്യം അരാവോയും സ്റ്റോപ്പർ ബാക്കിൽ റോഡ്രിഗോ കായോയും അണി നിരക്കുമ്പോൾ ഫ്ലമെംഗോയുടെ ആത്മവിശ്വാസം വാനോളമൂയരൂന്നു.
ബ്രസീലിയൻ ഭാവി വാഗ്ദാനമായ ന്യൂ സെൻസേഷൻ റീനിയർ ജീസസൂം ലിങ്കണും ഫ്ലെമിഷിന്റെ പകരക്കാരുടെ ബെഞ്ചിനെയും കരുത്തേകുന്നു.

നാളെ രാവിലെ ഇന്ത്യൻ സമയം ആറ് മണിക്ക് മറകാനയിൽ എവർട്ടൺ മത്തിയാസ് ഹെൻറിക്കെ ലുവാൻ തുടങ്ങിയ യുവതാരങ്ങളുടെ കരുത്തുമായി എത്തുന്ന റെനാറ്റോ ഗൗച്ചോയുടെ ഗ്രെമിയോയുമായി ഫ്ലെമെംഗോ കോപ്പ ലിബർട്ടഡോറസ് രണ്ടാം പാദ സെമിയിൽ ഇറങ്ങുന്നു.

നാല് പതിറ്റാണ്ടുകൾക്ക് ശേഷം ഫ്ലെമിഷ് വസന്തം ലാറ്റിനമേരിക്കൻ ഫുട്‌ബോളിൽ വീണ്ടും അലയടിക്കട്ടെ ,

By -Danish javed Fenomeno
#Forca_Flamengo 😍😍😍

Wednesday, September 4, 2019

കാൽപ്പന്തുകളിയുടെ സ്വർഗഭൂമികയുടെ  കാവൽമാലാഖമാർ 🇧🇷






By - Danish Javed Fenomeno

സോവിയറ്റ് യൂണിയന്റെ ' പറക്കും മനുഷ്യൻ , എന്ന പേരിൽ അറിയപ്പെടുന്ന ലോക ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾകീപ്പർ ലെവ് യാഷിൻ , ലോകകപ്പിൽ ഫുട്‌ബോൾ ദൈവം പെലെയുടെ ക്ലോസ് റെഞ്ചിൽ നിന്നുമുള്ള ഗോളെന്നുറച്ച കരുത്തുറ്റ ഹെഡ്ഡർ അപൂർവ്വങ്ങളിൽ അപൂർവ്വമായ റിഫ്ലക്സ് ഡൈവിലൂടെ തടുത്തിട്ട ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച സേവിനുടമയായ ഇംഗ്ലീഷ് ഇതിഹാസം ഗോർഡൻ ബാങ്ക്സ് , 
അസൂറിപ്പടയുടെ  വലക്കുള്ളിലെ "അനശ്വര പ്രതിമ " എന്നറിയപ്പെടുന്ന 2000 യൂറോയീൽ ഇറ്റലിയുടെ പരിശീലകനും  ദ ഗ്രൈറ്റ് ടെലി സന്റാനയുടെ ജോഗാ ബോണിറ്റോ എന്ന സുന്ദരമായ ആക്രമണ ശൈലിയെ പ്രതിരോധിച്ച് 
ലോകകപ്പ് നേടിയ വിഖ്യാത നായകനുമായിരുന്ന ദിനോ സോഫ് , ദ ഗ്രൈറ്റ് ഡൈൻ ഓഫ് റെഡ് ഡെവിൾസ് എന്ന പേരിൽ ഡാനിഷ് പടയുടെയും മാഞ്ചസ്റ്ററിന്റെയും വൻമതിൽ ആയിരുന്ന  പീറ്റർ ഷ്മൈക്കൽ ,  , മറഡോണയുടെ ഹാന്റ് ഗോൾ ചതിക്ക് വിധേയനായ ഇംഗ്ലീഷ് സ്പൈഡർമാൻ പീറ്റർ ഷിൽട്ടൺ ,  ജർമൻ വല കാത്ത ബവേറിയൻ മതിൽ സെപ് മേയർ , റൊണാൾഡോ പ്രതിഭാസത്തിന്റെ ബൂട്ടുകൾക്ക് മുന്നിൽ മാത്രം തളർന്നു പോയ "ദ ടൈറ്റാൻ "ഒലിവർ കാൻ , ഫുട്‌ബോളിന്റെ ചിരംജീവിയായി ഇന്നും നിലകൊള്ളുന്നു എറ്റേർണൽ ജീനിയസ് ജിയാൻ ലൂയിജി ബുഫൺ ,സ്പാനിഷ് ലെജണ്ടറി ഗോൾ കീപ്പർ റികാർഡോ സമോറ , ശോഷിച്ചു പോയ ചെക്കോസ്ലോവാക്യൻ ഫുട്‌ബോൾ പാരമ്പര്യത്തെ കാത്തുസൂക്ഷിച്ച ചെകോസ്ലോവാക്യൻ ഗോളി പ്ലാനിയാക്ക.

ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരെ എടുത്താൽ മുകളിൽ പ്രതിപാദിച്ചിരവരായിരിക്കും ആദ്യ പത്തിൽ വരിക എന്നത് തീർച്ചയാണ്. ആൾ ടൈം ബെസ്റ്റ് 10 ഗോൾകീപ്പർ ലിസ്റ്റിൽ ഒരു ബ്രസീലിയനും ഉണ്ടാകില്ല എന്നതാണ് വാസ്തവം.ഫുട്‌ബോൾ ഹിസ്റ്ററിയിൽ ബ്രസീലുകാർ ഡൊമിനേറ്റ് ചെയ്യാത്ത ഏക മേഖലയും ഗോൾകീപ്പിംഗ് ആണ്.അറ്റാക്കിംഗ് ഈസ് ദ ബെസ്റ്റ് ഡിഫൻസ് എന്ന ശൈലിയിൽ പരമ്പരാഗതമായി പന്തു തട്ടി പോരുന്ന കാനറികളെ സംബന്ധിച്ച് ഗോൾകീപ്പർ എന്നത് പേരിനൂ മാത്രം ഉള്ള മേഖലയായിരുന്നു.എന്നാൽ ബ്രസീലിയൻ ജനത മാപ്പ് നൽകാത്തതും ഒരു ഗോളിക്കാണെന്ന് മറക്കരുത്‌ , ബ്രസീലിന്റെ നാഷണൽ ഡിസാസ്റ്റർ എന്നറിയപ്പെടുന്ന മറകാനാസോ ദുരന്തത്തിന് കാരണമായി എന്ന് അവർ വിശ്വസിക്കുന്ന ബാർബോസ എന്ന വിഖ്യാത ഗോൾകീപ്പറാണ് ആ ഹതഭാഗ്യൻ. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർ എന്ന ലേബലിലേക്ക് കുതിക്കുകയായിരുന്ന ബാർബോസ 1950 ലോകകപ്പ് ഫൈനലിൽ ഒരു പിഴവിലൂടെ  ദുരന്തനായകനായി തീർന്നത് കാൽപ്പന്തുകളിയുടെ തീരാ ഖേദങ്ങളിലൊന്നാണ്.

ഫുട്‌ബോളിന്റെ സ്വർഗഭൂമികയുടെ വലകണ്ണികൾ സംരക്ഷിച്ച കാവൽമാലാഖമാരിൽ ഏറ്റവും മികച്ചവൻ ആര് എന്ന ചോദ്യത്തിന് ഒരുത്തരമേ ഉള്ളൂ.1958 ലോകകപ്പ് , 1962 ലോകകപ്പ് കിരീടങ്ങൾ ചൂടിയ ടീമിന്റെ ലെജണ്ടറി ഗോൾകീപ്പർ ജിൽമർ സാന്റോസ് മാത്രം.കൊറിന്ത്യൻസിന്റെയും സാന്റോസിന്റെയും ഹീറോ ആയിരുന്ന ജിൽമർ പെലെയുടെ ലോകം കീഴടക്കിയ ക്ലബായ സാന്റോസിന്റെ നിർണായക ഗോൾകീപ്പറായിരുന്നു.നമ്പർ വൺ ഗോളിയായ ലെവ് യാഷിൻ , ഹംഗറിയുടെ മാജിക്കൽ മംഗ്യാറുകളുടെ രക്ഷകനായിരുന്ന ഗ്രോസ്സിസ് , സെപ് മേയർ എന്നി ഗോൾകീപിംഗ് ഇതിഹാസങ്ങൾ വാഴ്ന്ന ജിൽമറിന്റെ ജെനറേഷനിൽ കിരീടങ്ങളുടെ അടിസ്ഥാനത്തിൽ most successful ഗോളിയും ജിൽമർ തന്നെയാണ്.

ഗാരിഞ്ച സഗാലോ നിൽട്ടൺ സാന്റസ് എന്നീ ഇതിഹാസതാരങ്ങൾക്കൊപ്പം ബൊട്ടഫോഗോ ക്ലബിന്റെ ചരിത്രം മാറ്റികുറിച്ച ബൊട്ടഫോഗോയുടെ ഗോൾകീപ്പർ മാംഗാ ജിൽമറിന്റെ സമകാലിക ഗോളിയായത് കൊണ്ട് മാത്രമാണ്  അറിയപ്പെടാതെ പോയത്.ഇന്നത്തെ ബ്രസീൽ ടീമിൽ അലിസണിന് റിസർവ് ഗോളിയായി എഡേഴ്സൺ നിൽക്കുന്നത് പോലെ 1958 , 1962 , 1966 എന്നീ മൂന്ന് ലോകകപ്പുകളിലൂം ജിൽമറിന് പിറകിൽ രണ്ടാം ഗോളിയാകാനായിരുന്നു ബൊട്ടഫോഗോക്കൊപ്പം 200 ലേറെ ക്ലീൻഷീറ്റുകളെന്ന റെക്കോർഡ് സ്വന്തമാക്കിയ മാംഗയുടെ നിയോഗം.എന്നാൽ 1966 ൽ ഒന്നാം ഗോളിയായി വല കാത്തത് മാംഗയായിരുന്നു.ഇരുവരുടെയും മറ്റൊരു സമകാലിക ഗോൾകീപ്പറായിരുന്നു കാർലോസ് കാസ്റ്റിലോ , ബ്രസീലിയൻ ലീഗിൽ അസാധ്യമായ റിഫ്ലക്സ് സേവുകൾക്ക് പേരു കേട്ട കാസ്റ്റിലോ 1950 ലോകകപ്പ് സ്ക്വാഢിൽ ബാർബോസയുടെ റിസർവ്വ് ഗോൾകീപ്പറായിരുന്നു.എന്നാൽ തുടർന്ന് സെലസാവോയിൽ ജിൽമറിന്റെയും മാംഗയുടെയും നിഴലിലായ കാസ്റ്റിലോ 1958 ലോകകപ്പ് കിരീടം നേടിയ ടീമിൽ അംഗമായിരുന്നു.കരിയറിലുടനീളം ഫ്ലുമിനൻസിന് വേണ്ടി വല കാത്ത കാസ്റ്റിലോയുടെ ടീമിന്റെ നിർണായക ഘട്ടങ്ങളിലെ അൽഭുതകരമായ സേവുകൾ കാരണം ഫ്ലുമിനൻസ് ആരാധകർ അദ്ദേഹത്തെ വിളിച്ചിരുന്നത് "സൈന്റ് കാസ്റ്റിലോ " എന്ന പേരിലായിരുന്നു.ഇത് വിളിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്  ബ്രസീലിയൻ ലീഗിൽ ഏറ്റവുമധികം ക്ലീൻഷീറ്റുകൾ സ്വന്തമാക്കിയത് കാസ്റ്റിലോ ആയിരുന്നു.255 ലധികം ക്ലീൻ ഷീറ്റുകളാണ് അദ്ദേഹം ഫ്ലുമിനൻസ് ജെഴ്സിയിൽ മാത്രം സ്വന്തമാക്കിയത്. 

ജിൽമർ , മാംഗാ , കാസ്റ്റിലോ എന്നീ ത്രയങ്ങൾക്ക് ശേഷം ബ്രസീലിയൻ ഫുട്‌ബോൾ ചരിത്രത്തിലെ പ്രഥമ ഗോൾകീപ്പർ നായകൻ എന്നറിയപ്പെടുന്ന എമേഴ്സൺ ലിയാവോ ആണ് എഴുപതുകളിൽ കാനറികളുടെ സപൈഡർമാൻ ആയി ഉയർന്ന് വന്നത്.1970 ലോകകപ്പിലെ പെലെയുടെ ഡ്രീം ടീമിൽ അംഗമായിരുന്നു ലിയാവോ ഒന്നാം ഗോൾകീപ്പർ ഫെലിക്സിന് റിസർവ്വ് ഗോളിയായിരുന്നെങ്കിലും പിന്നീട് തുടരെ മൂന്നു ലോകകപ്പുകളിൽ സെലസാവോയുടെ ഒന്നാം നമ്പർ ഗോളിയായി മാറി ജിൽമറിന്റെ പാത പിന്തുടരുകയായിരുന്നു.ഒത്തുകളി നടത്തി ചതീയിലൂടെ അർജന്റീന ലോകകപ്പ് സ്വന്തമാക്കിയ 1978 ലോകകപ്പിൽ ഒരു കളി പോലും തോൽക്കാതെ ബ്രസീലിനെ നയിച്ചത് എമേഴ്സണാണ്.തെണ്ണൂറുകളുടെ അവസാനങ്ങളിലും 2000ങളുടെ തുടക്കത്തിലും സ്കോളരി യുഗം തുടങ്ങുന്നതിന് മുമ്പ്  ബ്രസീലിന്റെ പരിശീലകൻ കൂടിയായിരുന്നു ലിയാവോ.

തെണ്ണൂറുകളിൽ കാനറികളുടെ ലോകകപ്പ് വിജയം നിർണയിച്ച ടഫറേൽ എന്ന പ്രതിഭാധനനായ ഗോൾകീപ്പറെ മറക്കാത്തവർ വിരളമാകും.യൂറോപ്യൻ ബിഗ് ക്ലബുകളിൽ കളിക്കാനുള്ള ഭാഗ്യം ലഭിച്ചില്ലേങ്കിലും ഫുട്‌ബോൾ രാജാക്കന്മാരുടെ നാലാം ലോകകപ്പ് കിരീടത്തിലേക്കുള്ള പാതയിൽ അസൂറിപ്പടയുടെ പ്രതിരോധ നായകനായ ബരേസിയുടെയും മസ്സാറോയുടെയും കിക്ക് തടുത്തിട്ടാണ് ടഫറേൽ വീരോചിത ഗോളിയായി ബ്രസീലിന്റെ ചരിത്ര പുസ്തകത്തിൽ ഇടം പിടിച്ചത്.പെനാൽറ്റി സേവിംഗ് എക്സ്പേർട്ട് ആയിരുന്ന ടഫറേൽ തുർക്കിഷ് വമ്പൻമാരായ ഗലറ്റ്സറായ്ക്ക് വേണ്ടി യുവേഫ കപ്പ് ഫൈനലിൽ ഷൂട്ടൗട്ടിലും അസാമാന്യ പ്രകടനം കാഴ്ച്ചവെച്ചു കിരീടം നേടികൊടുത്തിരുന്നു.നൂറിലേറെ തവണ സെലസാവോ ജെഴസി അണിഞ്ഞ ഏക ഗോൾകീപ്പർ എന്ന ഖ്യാതി സ്വന്തമായുള്ള ടഫറേൽ 2 കോപ്പ അമേരിക്കയും നേടിയിട്ടുണ്ട്. 1998 ലോകകപ്പ് ഫൈനലിലെ മോശം പ്രകടനമാണ് ടഫറേലിന്റെ കരിയർ ഡിപ്പ്.നിലവിൽ ബ്രസീൽ നാഷണൽ ടീമിന്റെ ഗോൾകീപ്പിംഗ് പരിശീലകൻ കൂടിയാണ് അദ്ദേഹം.

ടഫറേൽ യുഗത്തിന് ശേഷം ഉയർന്ന് വന്ന ത്രയങ്ങളാണ് ദിദാ , മാർകോസ് , റോജരിയോ സെനി.ടഫറേൽ വരെയുള്ള ബ്രസീലിന്റെ ഗോൾകീപ്പർമാരിൽ നിന്നും വ്യത്യസ്തമായി യൂറോപ്യൻ ക്ലബ്ഫുട്‌ബോൾ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത ഗോളിയായിരുന്നു ദിദാ.ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഷോട്ട് സ്റ്റോപ്പറായിരുന്ന ഉയരക്കാരനായ ദിദ
ക്ലോസ് റേഞ്ചിൽ നിന്നും ഉള്ള ഷോട്ടുകൾ കുത്തിയകറ്റുന്നതിൽ പ്രത്യേക പ്രാവീണ്യം ഉണ്ടായിരുന്നു." കിംഗ് ഓഫ് പെനാൽറ്റി" എന്ന നിക്ക്നെയിമിൽ അറിയപ്പെട്ട ദിദയുടെ പെനാൽറ്റി സേവിംഗ് മികവിന്റെ പീക്ക് ലെവൽ ലോകം കണ്ടത് 2003 യുസിഎൽ ഫൈനലിൽ ആയിരുന്നു. അത് ഏറ്റവുമധികം അനുഭവിച്ചത് യുവൻറസും ഇന്റർമിലാനുമായിരുന്നു. മിലാനും യുവൻറസും ഗോൾരഹിത സമനിലയിൽ അവസാനിച്ച 2003 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ യുവൻറസിന്റെ മൂന്ന് പെനാൽറ്റി സ്പോട്ട് കിക്കൂകൾ യാതൊരു കൂസലുമില്ലാതെ തടുത്തിട്ട് മിലാന് ആറാം യുസിഎൽ നേടികൊടുക്കയായിരുന്നു ദിദാ.
സാൻസീറോയിൽ മിലാനുമായുള്ള  ഡെർബിഡെല്ലാമഡോണിയകളിൽ ഇന്റർമിലാന്റെ ഏറ്റവും വലിയ തലവേദന ആയിരുന്നു ദിദാ.അതോടെ കിംഗ് ഓഫ് പെനാൽറ്റീസ് എന്ന വിളിപ്പേരിന് പുറമേ "ബഗീരാ"എന്ന് കൂടി മിലാൻ ഫാൻസ് ദിദയെ വിളിച്ചു.ജംഗിൾബുക്കിലെ കഫാപാത്രമായ കരിമ്പുലി ബഗീരയുടെ മെയ്വഴക്കത്തോട് സാദൃശ്യം ഉണ്ടായിരുന്നു ദിദയുടെ ഗോൾബാറിനു കീഴിലുള്ള അസാമാന്യ പ്രകടധങ്ങൾക്ക്.2005ൽ മിലാന്റെ കണ്ണീർ വീണ ഷൂട്ടൗട്ടിലെക്ക് നീണ്ട ചരിത്ര പ്രസിദ്ധമായ മിറാക്കിൾ ഓഫ് ഇസ്താംബൂൾ ഫൈനലിൽ ലിവർപൂൾ താരം ആർനെ റീസ്സെയുടെ സ്പോട്ട് കിക്ക് തടുത്തിട്ടെങ്കിലും മിലാനേ വിജയതീരത്തേക്ക് എത്തിക്കാനായില്ല.2007 യുസിഎല്ലിൽ മികച്ച പ്രകടനം കാഴ്ച വെച്ച കിരീടം വീണ്ടെടുത്ത താരം
മിലാനിൽ തൊട്ടതെല്ലാം പൊന്നാക്കുകയായിരുന്നു.  രണ്ട് തവണ വീതം ഫിഫ ബെസ്റ്റ് ഗോൾകീപ്പറും യുവേഫ ചാമ്പ്യൻസ് ലീഗ് വിന്നറും ഫിഫ ക്ലബ് ലോക ചാമ്പനുമായി.രണ്ടായിരങ്ങളുടെ ആദ്യ പകുതിയിൽ ബൂഫണിനോളം മികവുറ്റ ഗോളിയായി ലോക ഒന്നാം നമ്പർ ഗോൾകീപ്പറിലേക്ക് കുതിച്ച ദിദ 2008 ന് ശേഷം സംഭവിച്ച മിലാന്റെ തകർച്ചയും പരിക്കുകളും ദിദയെയുടെ കരിയറിനെയും ബാധിക്കുകയായിരുന്നു.ബാർബോസക്ക് ശേഷം സെലസാവോ ജെഴ്സിയിൽ വല കാത്ത ആദ്യ കറുത്ത വംശജനായ ദിദ കാനറികൾക്കൊപ്പം ലോകകപ്പ് , രണ്ട് തവണ കോപ്പ അമേരിക്ക , രണ്ട് തവണ ഫിഫ കോൺഫെഡറേഷൻ കപ്പ് , തുടങ്ങിയ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
കോപ്പ ലിബർട്ടഡോറസ് കൊറിന്ത്യൻസിനൊപ്പം നേടിയ ദിദാ കോപാ ലിബർട്ടഡോറസും ചാമ്പ്യൻസ് ലീഗും നേടുന്ന ആദ്യ ഗോൾകീപ്പർ ആണ്.

2002 ലോകകപ്പ് ഫൈനലിൽ ജർമൻ ഫോർവേഡ് ഒളിവർ നെവില്ലെയുടെ സ്ക്രീമർ മുഴുനീളെ ഡൈവ് ചെയ്തു തട്ടിയകറ്റിയ മാർകോസീനെ വിസ്മരിക്കാതെ ബ്രസീലിന്റെ അഞ്ചാം ലോകകപ്പ് വിജയം പൂർണതയിൽ എത്തില്ല.
പൽമിറാസിന്റെ ഇതിഹാസമായ മാർകോസ് ആഴ്സൻ വെംഗറിന്റെ ആഴ്സനലിൽ നിന്നും വലിയ ഓഫർ ലഭിച്ചിട്ടും യൂറോപ്യൻ ഫുട്‌ബോളിലേക്ക് ചേക്കേറാൻ താൽപ്പരനായിരൂന്നില്ല.താൻ അനുഭവിക്കുന്ന ബ്രസീലിയൻ ഫുട്‌ബോളിന്റെ പാരമ്പര്യവും ആത്മാവും നഷ്ടപ്പെടുത്താൻ താരത്തിന് തെല്ലും ആഗ്രഹം ഇല്ലായിരുന്നു.2002 ലോകകപ്പിലെ അസാമാന്യ പ്രകടനമാണ് മാർകോസിന്റെ കരിയറിലെ വഴിത്തിരിവ് ആയത്.ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾകീപ്പർ ലിസ്റ്റിൽ പാൽമിറാസ് കീപ്പർ ഇടം പിടിച്ചതും 2002 ലോകകപ്പ് പ്രകടനം മൂലമായിരുന്നു.ബ്രസീലിൽ പൽമിറാസിനോടൊപ്പം കരിയർ മുഴുവനും കഴിച്ചുകൂട്ടാൻ തീരുമാനിച്ച മാർകോസ് തീർച്ചയായും യൂറോപ്യൻ ക്ലബ് ഫുട്‌ബോളിനൊരു നഷ്ടം തന്നെയാണ്.ലോകകപ്പിന് പൂറമേ 1999 കോപ്പ അമേരിക്ക 2005 ഫിഫ കോൺഫെഡറേഷൻ കപ്പ് നേടിയ മാർകോസ് പൽമിറാസിൽ കോപ്പ ലിബർട്ടഡോറസ് കിരീടത്തോടൊപ്പം കോപ്പ ലിബർട്ടഡോറസ് ബെസ്റ്റ് പ്ലെയർ ആയും ബെസ്റ്റ് ഗോൾകീപ്പർ ആയും 1999 എഡിഷനിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

"ഗോളടിക്കും ഗോളി" എന്ന് കേൾക്കുമ്പോൾ ഫുട്‌ബോൾ ആരാധകർക്ക് ഒരേയൊരു നാമമേ നാക്കിൽ വരൂ.മാർകോസിനെ പോലെ തന്നെ യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ ലോകത്തിന് ആഘോഷിക്കപ്പെടാനും ആസ്വദിക്കപ്പെടാനും ഭാഗ്യമില്ലാതെ പോയെ ഇതിഹാസ ഗോൾകീപ്പർ സാവോപോളോ ബിംബമായ റോജെരിയോ സെനിയെന്ന മാന്ത്രികൻ തന്നെ..ടെലി സന്റാനയുടെ അരുമ ശിഷ്യനായി സാവോപോളോ ക്ലബിൽ കരിയർ തുടങ്ങിയ സെനി 25 വർഷത്തോളമാണ് സാവൗപോളോയുടെ വല കാത്തത്.ഗോൾകീപ്പിംഗിൽ ഉപരിയായി ഫ്രീകിക്കിൽ വിദഗ്ധൻ ആയിരുന്നു റോജരിയോ ഗിന്നസ്‌ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിനുടമയാണ്.നൂറ് ഗോളടിച്ച ആദ്യ ഗോൾകീപ്പർ ആണദ്ദേഹം.ഏറ്റവുമധികം ഗോളടിച്ച ഗോളിയായി സെനി പ്രൊഫഷണൽ കരിയറിൽ നിന്നും വിരമിക്കുമ്പോൾ 62 ഫ്രീകിക്ക് ഗോളുകളും 48 പെനാൽറ്റി ഗോളുകളും രണ്ട് ഫീൽഡ് ഗോളുമടക്കം 132 ഗോളുകളാണ് അടിച്ചു കൂട്ടിയതെന്നോർക്കണം...! ഒരുപക്ഷേ ഫുട്‌ബോൾ ചരിത്രത്തിൽ തകർക്കപ്പെടാൻ ഒരിക്കലും സാധ്യതതയില്ലാത്ത അനശ്വര റെക്കോർഡ് ആയി ഇത് നിലനിന്നേക്കാം.ബ്രസീൽ ലീഗിൽ ഏറ്റവുമധികം മൽസരങ്ങൾ കളിച്ച റെക്കോർഡ് ഉള്ള സെനി സെലസാവോ ജെഴ്സിയിൽ ദിദയുടെയും മാർകോസിന്റെയും സമകാലികനായത് കൊണ്ട് മാത്രം അവസരങ്ങൾ ലഭിക്കപ്പെടാതെ പോവുകയായിരുന്നു.2002 ലോകകപ്പിൽ മാർകോസിന്റെ പകരക്കാരനായി ചൈനക്കെതിരെ കളിക്കാനിറങ്ങിയ സെനിക്ക് പക്ഷേ സെലസാവോ ജെഴ്സിയിൽ ഗോളടിക്കാൻ സാധിച്ചിട്ടില്ല.ലോകകപ്പിന് പുറമേ 1997 ഫിഫ കോൺഫെഡറേഷൻ കപ്പും സ്വന്തമാക്കിയ അദ്ദേഹം രണ്ട് തവണ കോപ്പ ലിബർട്ടഡോറസും ഫിഫ ക്ലബ് വേൾഡ് കപ്പും ഇന്റർകോണ്ടിനെന്റൽ കപ്പും സാവോ പൗളോക്കൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.ദീർഘകാലം സാവോപൗളോയുടെ നായകനായിരുന്ന റോജെരിയോ 2005 ഫിഫ ക്ലബ് ലോകകപ്പ് ബെസ്റ്റ് പ്ലെയറിനുള്ള ഗോൾഡൻ ബോളും അതേ വർഷത്തെ കോപ്പ ലിബർട്ടഡോറസിൽ ഗോൾഡൻ ബോളും നേടിയിട്ടുണ്ട്.

ജൂലീയോ സീസറെന്ന നാമം ഒരേ സമയം ബ്രസീൽ ആരാധകരെ വിസ്മയിപ്പിക്കുകയും കരയിപ്പിക്കുകയും ചെയതിട്ടുണ്ട്.2004 കോപ്പയിൽ സെലസാവോയുടെ രണ്ടാംനിര യുവ താരനിരയുടെ ഗോളിയായിരുന്ന സീസർ ഫൈനലിൽ അർജന്റീനയുടെ വമ്പൻ താരനിരയുടെ രണ്ട് സ്പോട്ട് കിക്കുകൾ തടുത്തിട്ടാണ് കോപ്പ കിരീടം നേടി ലോക ഫുട്‌ബോളിൽ വരവറിയിച്ചത്.ഏതാണ്ട് ഒരു പതിറ്റാണ്ട് കാലത്തോളം ഇന്റമിലാന്റെ വല കാക്കും ഭൂതമായിരുന്ന സീസർ 2010 യുസിഎല്ലിലും 2007- 11 കാലയളവിൽ സീരീ എയിലും തുടർച്ചയായ സീസൺ ബെസ്റ്റ് പ്രകടനത്തോടെ ബുഫണിന്റെ പ്രതിഭയോളം വളർന്നു പന്തലിച്ചിരുന്നു.പക്ഷേ തന്റെ കരിയറിലെ ലോംഗ്വിറ്റി നിലനിർത്താൻ സീസറിന് കഴിയാതെ പോയതും പരിക്കും താരത്തെ തളർത്തുകയായിരുന്നു.2010 യുസിഎൽ ഇന്റമിലാന് നേടികൊടുത്ത താരം ഫിഫ ബെസ്റ്റ് ഗോൾ കീപ്പറായും യുവേഫ ഗോൾകീപ്പർ ഓഫ് ദ സീസൺ ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.പെനാൽറ്റി സേവിംഗിൽ അഗ്രഗണ്യനായ സീസർ ഇന്റർമിലാനിൽ നിന്നും ഫോം നഷ്ടപ്പെട്ട് തിരിച്ചു വന്നത് പ്രീമിയർ ലീഗിലെ ക്യൂപിആറിനൊപ്പമായിരുന്നു.2013 ഫീഫ കോൺഫെഡറേഷൻ കപ്പിൽ പെനാൽറ്റി സേവ് അടക്കം നടത്തി മികച്ച ഗോൾകീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ നേടിയ സീസറിന്റെ കരിയറിലെ ഏറ്റവും വലിയ ദുരന്തം വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ.
2014 ലോകകപ്പ് സെമിയിൽ ഏഴ് ഗോളുകൾക്ക് ജർമനിയോട് ബ്രസീൽ തോൽക്കുമ്പോൾ നിസ്സഹനായി വലക്ക് മുന്നിൽ നിൽക്കുകയായിരുന്നൂ സീസർ.
2010 ലോകകപ്പ് 2014 ലോകകപ്പ് കളിച്ചെങ്കിലും രണ്ടിലും മിസ്റ്റേക്കുകൾ യഥേഷ്ടം വരുത്തി വെച്ചത് സീസറെന്ന ലോകോത്തര ഗോൾ കീപ്പറെ ലോകം മറക്കാനിടയായി.2010 കളിൽ ബുഫൺ കസിയസ് സീസർ എന്നീ ത്രിമൂർത്തികൾ അലങ്കരിച്ച ഫുട്‌ബോൾ ലോകത്തെ ബെസ്റ്റ് ബിഗ് 3 ഗോൾകീപ്പർ പദവി സീസർ സ്വയം കുളം തോണ്ടിയതോടെ സീസറിന്റെ സ്ഥാനം മാനുവൽ ന്യൂയർ കൈകലാക്കുകയായിരുന്നു.2004 കോപ്പക്ക് പുറമേ 2009 , 2013 ഫിഫകോൺഫെഡറേഷൻ കപ്പും നേടിയിട്ടുണ്ട്.

സീസറിന് ശേഷം ബ്രസീലിയൻ ഫുട്‌ബോളിനും യൂറോപ്യൻ ഫുട്‌ബോൾ ലോകത്തും ഉയർന്ന് കേട്ട പേരാണ് അലിസൺ ബെക്കർ.അതായത് വർത്തമാന ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോൾകീപ്പർ.ഇന്ന് അലിസൺ ഫുട്‌ബോൾ ലോകത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ്.2019 യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന് അത്യപൂർവ സേവൂകളോടെ ആറാം കിരീടം ചാർത്തികൊടുത്ത അലീസൺ പ്രീമിയർ ലീഗിൽ ക്ലീൻഷീറ്റുകളുടെ രാജാവ് ആണ്.
പ്രീമിയർ ലീഗ് ഗോൾഡൻ ഗ്ലൗ , യുസിഎൽ ഗോൾഡർ ഗ്ലൗ , യുവേഫ ബെസ്റ്റ് ഗോൾകീപ്പർ ഓഫ് സീസൺ , എന്നീ പുരസ്‌കാരങ്ങൾ നേടിയ ലിവർപൂൾ സൂപ്പർ മാൻ 2019 കോപ്പ അമേരിക്കയും അസാമാന്യ മികവോടെ ഗോൾഡൻ ഗ്ലൗവടക്കം നേടിയതോടെ ഇരൂപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച പത്ത് ഗോളിമാരിൽ തന്റെ നാമം അരക്കെട്ട് ഉറപ്പിച്ചിരിക്കുകയാണ്.ഈ വരുന്ന ഫിഫ ബെസ്റ്റ് ഗോൾകീപ്പർ അവാർഡ് കൂടി നേടാനിരിക്കുകയാണ് താരം.
അലിസണിന്റെ സമകാലികനായത് കൊണ്ട് മാത്രം അത്ര ശ്രദ്ധിക്കപ്പെടാതെ പോവുന്ന എഡേഴ്സണും ഫിഫ അവാർഡ് ബെസ്റ്റ് 3 നോമിനിയിൽ ഉൾപ്പെട്ടിട്ടുണ്ട്.ക്ലീൻഷീറ്റുകളിൽ അലിസൺ മാത്രമാണ് കഴിഞ്ഞ സീസണിൽ എഡേഴ്സണ് മുന്നിലുള്ളത്.
സെലസാവോ ജെഴ്സിയിൽ കളിച്ച നിരവധി ഗോൾകീപ്പർമാർ ചരിത്രത്തിൽ ഇനിയുമുണ്ട്.അവരുടെ ലിസ്റ്റ് അനന്തമാണ്.1970ലോകകപ്പ് ഗോൾകീപ്പർ ഫെലിക്സ് , 1982 സന്റാനയുടെ ടീമിലെ കീപ്പർ വാൾഡിർ പെരസ് , 1986 ലെ കാർലോസ് ബല്ലോ , ബെറ്റോ , ഡൊണി , ജെഫേഴ്സൺ,റാഫേൽ കബ്രാൾ , ഗബ്രിയേൽ, ഗ്രോഹെ, നെറ്റോ ഡീഗോ ആൽവസ് കാസിയോ , etc...

ഫുട്‌ബോൾ രാജാക്കൻമാരുടെ എക്കാലത്തെയും മികച്ച പത്ത് ഗോൾകീപ്പർമാരുടെ ലിസ്റ്റ് ഉണ്ടാക്കുക എന്നതാണ് പോസ്റ്റ് ഉദ്ദേശ്യം.എന്റെ ലിസ്റ്റ് താഴെ കൊടുക്കുന്നു.

1.ജിൽമർ സാന്റോസ് 
2.ടഫറേൽ 
3.ദിദാ 
4.എമേഴ്സൺ ലിയാവോ
5.മാർകോസ്
6.ബാർബോസ
7.റോജെരിയോ സെനി
8.കാസ്റ്റിലോ
9.അലിസൺ
10.മാംഗാ
11.സീസർ.

അലിസൺ ബെക്കർ തന്റെ കരിയറിലെ പകുതി പോലും പിന്നിട്ടില്ല , അതുകൊണ്ട് തന്നെ ഒരു ലോകകപ്പ് കൂടി നേടാനായാൽ അലിസൺ ബ്രസീലിന്റെ ടോപ് 5 ഗോൾകീപ്പർ ലിസ്റ്റിൽ ഇടംപിടിക്കുമെന്ന് ഉറപ്പിക്കാം.ടഫറേൽ ദിദയേക്കാൾ ഒരു പടി മുകളിൽ നിൽക്കുന്നത് 94 ലോകകപ്പ് പെർഫോമൻസ് കൊണ്ട് മാത്രമാണ്. യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ ദിദയേക്കാൾ മികച്ചൊരു ഗോൾകീപ്പർ ഇതുവരെ ബ്രസീലിന് ലഭിച്ചിട്ടില്ല.ഇരൂപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഏറ്റവും മികച്ച പത്ത് ഗോൾകീപ്പർമാരെ യെടുത്താൽ ദിദാ അലിസൺ സീസർ എന്നിവരുണ്ടാകും.യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ ഏറ്റവും മികച്ച പ്രകടനം പുറത്തടുത്ത ബ്രസീൽ ഗോൾകീപ്പർമാരാണ് മൂവരും.അതേ സമയം ലോകകപ്പിൽ ബ്രസീലിനെ വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തവർ ജിൽമർ ടഫറേൽ മാർകോസ് എന്നിവരാണ്.

By - Danish Javed Fenomeno
ഫിർമീന്യോയുടെ വഴിയെ ജോയലിംന്റണും.
(Record Signing of Newcastle United History)



സമീപകാലത്ത് അണ്ടർറേറ്റഡ് ബ്രസീലിയൻ ടാലന്റുകളെ കണ്ടെത്തി ഉയർത്തി കൊണ്ടുവരുന്നതിൽ  ജർമൻ ക്ലബുകളിലെ കുഞ്ഞൻമാരായ ഹോഫൻഹെയിമിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്.2007 ൽ ആണ് ലൂയിസ് ഗുസാതാവോ എന്ന ഡിഫൻസീവ് മിഡ്ഫീൽഡറെ ഹോഫൻഹെയിം സ്കൗട്ട് ചെയ്യുന്നതും തങ്ങളുടെ ടീമിലെത്തിക്കുന്നതും ശേഷം ഗുസാതാവോ ബ്രസീൽ ടീമിൽ സ്ഥിരാംഗമാവുകയും ചെയ്തു. വോൾഫ്ബർഗിന് മറിച്ച് വിറ്റു ഹോഫൻഹെയിം ലാഭം കൊയ്യുകയുമായിരുന്നു.2011 ൽ ബ്രസീലിൽ very unknown - underrated ടാലന്റ് ആയിരുന്ന റോബർട്ടോ ഫിർമീന്യോയേ ടീമിലെത്തിച്ച ഹോഫൻഹെയിം ബോബിയെ സൂപ്പർ താരമാക്കി മാറ്റുകയായിരുന്നു. ഹോഫൻഹെയിമിൽ അറ്റാക്കിംഗ് മിഡ്ഫീൽഡ് /സെക്കൻഡറി സ്ട്രൈകർ എന്നീ റോളുകളിൽ മികച്ച പ്രകടനം നടത്തിയ ഫിർമീന്യോയെ നല്ല വിലക്ക് ലിവർപൂളിന് വിൽക്കുകയായിരുന്നു ക്ലബ്.പിന്നീട് രാജ്യന്തര ജെഴ്സിയിലും ക്ലബ് ജെഴ്സിയിലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ആൻഫീൽഡിന്റേ പ്രിയപ്പെട്ട ബോബി ഫിർമീന്യോക്ക്.
ഇന്ന് കോപ്പയും ചാമ്പ്യൻസ് ലീഗ് അടക്കം നേടി ബ്രസീലിന്റെയും ലിവർപൂളിന്റെയും അതിനിർണായകമായ സൂപ്പർ താരമാണ് ബോബി.ഫിർമീന്യോ പോയതോടെ പകരക്കാരനായി
2015 ൽ ബ്രസീലിലെ ബാഹിയയിലെ ക്ലബായ റെസിഫെയിൽ നിന്നും ബ്രസീലുകാർക്ക് അത്ര പരിചിതമല്ലാത്ത ജോയലിംന്റൺ എന്ന മുന്നേറ്റനിര താരത്തെ ടീമീലെത്തിച്ച ഹോഫൻഹെയിം നാല് സീസണ് ശേഷം  റെക്കോർഡ് തുകയായ നാൽപ്പത് മില്ല്യൺ യൂറോക്ക് ന്യൂകാസിൽ യുണൈറ്റഡിന് വിറ്റു എന്നതായിരുന്നു കഴിഞ്ഞ ജൂലൈ മാസത്തെ പ്രീമിയർ ലീഗ് ട്രാൻഫസ്ഫർ വിന്റോയിലെ ഒരു സുപ്രധാന വാർത്ത.

ആൾറൗണ്ട് സെന്റർ ഫോർവേഡ് താരമാണ് ജോയലിംന്റൺ.സഹതാരങ്ങളുമായി ലിങ്ക് അപ്പ് പ്ലേക്കും പൊസഷൻ ഹോൾഡ് അപ്പ് ചെയ്തു കളിക്കാനും അറ്റാക്കിംഗ് തേഡിൽ എതിർ ഡിഫൻസീനെ പ്രെസ്സ് ചെയ്തു പെനാറ്റി ബോക്സ് പ്രസൻസോടേ കൃത്യമായി സ്കോറിംഗ് പൊസിഷനിൽ കണക്റ്റ് ചെയ്യനുമുള്ള താരത്തിന്റെ കഴിവ് ബ്രസീലിന്റെ ഭാവിയിലേക്കുള്ള സ്ട്രൈകർ ഓപ്ഷനുകളിൽ മുൻപന്തിയിൽ ഉൾപ്പെടുത്താൻ പറ്റുന്ന പേരാണ് ജോയലിംന്റൺ.ലെവൺഡോവ്സ്കിയെ പോലെയോ ലുകാകുവിനെ പോലെയോ ഒരു ഹൈ ഫിസിക്കലി ഇംമ്പോസിംഗ് സ്ട്രൈകർ അല്ല ന്യൂകാസിൽ താരം.എന്നാൽ തന്റെ ഉയരക്കൂടുതലും ഏരിയൽ പ്രസൻസും ഫ്ലാഷി സ്കിൽസും മൊബിലിറ്റിയും ടെക്നിക്സും ഉപയോഗപ്പെടുത്തിയാൽ പ്രീമിയർ ലീഗ് പോലെ ടഫ് കോംപറ്റേറ്റീവ് ലീഗിൽ ഫൈനൽ തേഡിൽ മാത്രമല്ല പെനാൽറ്റി ബോക്സുകളിലും അപകടകാരിയാകാനും ജോയലിംന്റണ് സാധിച്ചേക്കാം. ഷൂട്ടിങ് കൃത്യതയില്ലയ്മയാണ് ജോയിലിംന്റണിന്റെ ഏറ്റവും പ്രധാനപ്പെട്ട ഡ്രോബാക്.
ഹോഫൻഹെയിമിൽ വളരെ കുറച്ച് ഗോളുകളാണെ താരം സ്കോർ ചെയ്തത്.
ഷൂട്ടിങിൽ കൃത്യത വരുത്തിയില്ലേൽ അധികകാലം പ്രീമിയർ ലീഗിൽ അതിജീവിക്കാൻ കഴിയാതെ വരും.

ന്യൂകാസിൽ യുണൈറ്റഡ് ചരിത്രത്തിലെ ഏറ്റവും വലിയ കരാറിലാണ് ജോയലിംന്റൺ ക്ലബിലെത്തിയത്.ക്ലബ് ഇതിഹാസം അലൻ ഷിയററർ അണിഞ്ഞ ഒൻപതാം നമ്പറിലാണ് താരം ബൂട്ടു കെട്ടുക.അതുകൊണ്ട് തന്നെ ഷിയറർ ന്യൂകാസിലിന്റെ ഒൻപതാം നമ്പറിൽ  ഉണ്ടാക്കി വച്ച് ലെഗസി പിന്തുടരുക എന്ന വളരെ ശ്രമകരമായ ദൗത്യം ജോയിലിംന്റണ് കഴിഞ്ഞിട്ടില്ലേൽ കരിയർ ഡിപ്പ് സംഭവിക്കാനും സാധ്യതയേറെയാണ്. ആരാധകർ തന്റെ പൊട്ടൻഷ്യൽ വളർത്താനുള്ള സമയം ജോയിലിംന്റണ് നൽകിയില്ലേൽ സിറ്റി ഫോർവേഡ് ആയിരുന്ന റോബീന്യോയെ പോലെയോ ജോയെ പോലെയോ മിഡിൽസ്ബറോ സ്ട്രൈകർ ആയിരുന്ന അൽഫോൻസോ ആൽവസിനെ പോലെയോ പ്രീമിയർ ലീഗിൽ തുടക്കം ഗംഭീരമാക്കീ പിന്നീട് കരിയർ ഡിപ്പ് സംഭവിച്ച ബ്രസീലിന്റെ മുന്നേറ്റനിര താരങ്ങളുടെ ലിസ്റ്റിൽ ജോയിലിംന്റണും ഇടം പിടിക്കാനുള്ള സാധ്യതയും ഏറെയാണ്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
മറ്റൊരു ഫാക്ടർ അഡാപ്റ്റേഷൻ സമയമാണ്.ജർമൻ ലീഗ് പോലെ ലെസ്സ് കോംപിറ്റൻസി ഉള്ള ലീഗിൽ നിന്നും highly competitive league ആയ പ്രീമിയർ ലീഗിലേക്ക് മാറുമ്പോൾ adapt ചെയ്യാൻ കുറച്ച് സമയമെടുക്കും.ഇതങ്ങെനെ മറികടക്കും എന്നതിനനുസരിച്ചായിരിക്കും ജോയിലിംന്റന്റെ ഇപിഎൽ ഭാവി.

നൂകാസിൽ പോലെ ഒരു ശരാശരി നിരക്ക് വെല്ലുവിളി ഏറെയാണ്.വമ്പൻമാർ ഒരുപാട് ഉള്ള പ്രീമിയർ ലീഗിൽ സൂപ്പർ താരപദവിയിലേക്ക് ഉയരണമെങ്കിൽ വലിയ മൽസരങ്ങളിൽ തിളങ്ങാൻ കഴിയണം , അത് സാധിച്ചിട്ടില്ലെങ്കിൽ പ്രീമിയർ ലീഗ് പോലെയൊരു ലീഗിൽ പിടിച്ചു നിൽക്കാൻ പാടാണ്.റെസിഫെയിൽ കളിക്കുന്ന സമയത്ത് മറകാനയിൽ വമ്പൻമാരായ  ഫ്ലമെംഗോക്കെതിരെ രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം പകരക്കാരനായി ഇറങ്ങി രണ്ട് ഗോളടിച്ച ജോയിലിംന്റന്റെ പ്രകടനമാണ് താരത്തെ ഹോഫൻഹെയിമം സ്കൗട്ട് ചെയ്യാൻ കാരണമായി തീർന്നത്.അതുപോലെ ഉള്ള പ്രകടനങ്ങളാണ് നൂകാസിൽ ജെഴ്സിയിൽ ജോയലിംന്റണിൽ നിന്നും പുറത്ത് വരേണ്ടത്.

ന്യൂകാസിൽ യുണൈറ്റഡ് സൈൻ ചെയ്യുന്ന ചരിത്രത്തിലെ അഞ്ചാമത്തെ ബ്രസീൽ താരമാണ് ജോയലിംന്റൺ. പ്രീമിയർ ലീഗിലെ ആദ്യ ബ്രസീൽ സൂപ്പർ താരമായി അറിയപ്പെടുന്ന എൺപതുകളിലെ മിറാൻഡീന്യാ ആയിരുന്നു സീബ്ര ജെഴ്സിയിലെ ആദ്യ സെലസാവോ താരം.സ്ട്രൈകർ ആയിരുന്നു മിറാൻഡീന്യ ന്യൂകാസിലിലെ മികച്ച പ്രകടനത്തോടെ ബ്രസീൽ ടീമിലെത്തിയ താരമാണ്.പ്രീമിയർ ലീഗിൽ 57 മൽസരങ്ങളിൽ 23 ഗോളടിച്ച മിറാൻഡീന്യക്ക് ശേഷം ന്യൂകാസിലേക്ക് വന്ന ബ്രസീലിയൻസാണ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ഫുമാക , ഡിഫന്റർ കകാപ്പാ , വിംഗബാക്ക് കെന്നഡിയും.22 കാരനായ ജോയലിംന്റണ് വളർന്ന് വരാൻ സാധ്യമായ അനുകൂലമായ അന്തരീക്ഷമുള്ള ക്ലബാണ് ന്യൂകാസിൽ യുണൈറ്റഡ്. തന്റെ പ്രതിഭയോട് നീതി പൂലർത്തിയാൽ ഭാവിയിൽ സെലസാവോയിലോ അല്ലെങ്കിൽ സെലസാവോ റിസർച്ച് ബെഞ്ചിലെങ്കിലും താരത്തെ കാണാൻ സാധിച്ചേക്കാം.ഫിർമീന്യോ വളർന്ന പാതയിലൂടെ ആണ് ജോയിലിംന്റണിന്റെ കരിയർ ഗ്രോത്തും എന്നത് ശ്രദ്ധേയമാണ്.
നിലവിൽ പ്രീ സീസണിൽ രണ്ട് ഗോളടിച്ച് ജോയലിംന്റൺ പ്രീമിയർ ലീഗിലും ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് ടൈൻ നദീക്കരയിലെ ന്യൂകാസിൽ ആരാധകർ.

By - Danish Javed Fenomeno