Wednesday, April 28, 2021

" ഏയ് റോൺ " ആ വിളി ഇനി ഇല്ല , വിട മറഡോണ

 





"ഏയ് റോൺ " , " ഏയ് ഡീഗോ " അങ്ങനെയാണ്  മറഡോണയും റൊണാൾഡോയും പരസ്പരം വിളിക്കാറ്.രണ്ടു പേരും ഗ്രൈറ്റസ്റ്റ് ഓഫ് ആൾ ടൈം , ടു ഓഫ് ദ മോസ്റ്റ് ഇൻഫ്ലുവെഷ്യൽ ഐഡിൽ ഓഫ് മെനി ഫുട്‌ബോൾ ജെനറേഷൻസ്, രണ്ടു തലമുറകളുടെ രാജാക്കന്മാർ.

കാൽപ്പന്തുകളിയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ ഡിഫൻസീവ് കാലഘട്ടങ്ങളായി വിശേഷിക്കപ്പെടുന്ന രണ്ട് കാലഘട്ടങ്ങൾ ആണ് 80s ഉം 90s ഉം ...80s ഫുട്‌ബോൾ റൂൾ ചെയ്തത് മറഡോണ ആണെങ്കിൽ 90s റൂൾ ചെയ്തത് റൊണാൾഡോയും.ഫുട്‌ബോളിൽ ശത്രു രാജ്യങ്ങൾ ആണെങ്കിലും ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ഡീഗോയും റൊണോയും.ഇരുവരും തമ്മിൽ ജീവിതശൈലിയിൽ സാമ്യതകൾ ഏറെയാണ്.ലാറ്റിനമേരിക്കൻ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും  ഫുട്‌ബോളിലൂടെ യൂറോപ്യൻ പണകൊഴുപ്പിന്റെ  ലോകത്തക്ക് വളരുന്ന ഒരു ഫുട്‌ബോളറുടെ ജീവിതം കളത്തിന് ഉള്ളിൽ റെക്കോർഡുകളും ഗോൾസ്റ്റാറ്റസുകളും ക്രിയേറ്റ് ചെയ്യുക എന്നതിലുപരി കളിയാസ്വാദകരെ ആനന്ദിപ്പിക്കാനും സന്തോഷിപ്പിക്കാനും ആഘോഷിപ്പിക്കാനും കളത്തിനു പുറത്ത് സ്വയം ആനന്ദിക്കാനും ആർമാദിക്കാനും ആഘോഷിക്കാനും ഉള്ളതാണ് എന്ന് തെളിയിച്ചവർ.കരിയറിൽ അച്ചടക്കമോ അർപ്പണബോധമോ ഡിറ്റർമിനേഷനോ കൃത്യനിഷ്ഠതയോ തുടങ്ങി ഒരു പ്രൊഫഷണൽ ഫുട്‌ബോളർക്ക് വേണ്ട ഗുണങ്ങളോ ചിട്ടയായ പരിശീലനമോ ഇല്ലാതെ ഒരു പരിശീലകന്റെയും ടാക്റ്റീസുകളും കണക്കിലെടുക്കാതെ സ്വതസിദ്ധമായ ശൈലി രൂപീകരിച്ചു തന്നിഷ്ട പ്രകാരം സുന്ദരമായ ഇൻഡിവിഡ്യൽ ബ്രില്ല്യൻസ് കളിയിലുടെ പന്തു തട്ടി ലോകത്തെ ആനന്ദിപ്പിച്ച ജീനിയസുകൾ ആണ് ഇരുവരും .ഇങ്ങനെയുള്ള ജനുസ് വളരെ വളരെ കുറവാണ് ഫുട്‌ബോൾ ലോകത്ത്.ഗരിഞ്ച സോക്രട്ടീസ് ജോർജ് ബെസ്റ്റ് മറഡോണ റൊണാൾഡോ റൊമാരിയോ റൊണാൾഡീന്യോ തുടങ്ങിയവരെ ഈ ജനുസിൽ പെടുത്തുമ്പോൾ മറഡോണ ഗരിഞ്ചയുടെ വഴിയെ സോക്രട്ടീസിന്റെ വഴിയേ ബെസ്റ്റിന്റെ വഴിയേ വിടവാങ്ങുകയാണ്.റൊണാൾഡോക്ക് കാൽമുട്ടിനേറ്റ പരിക്കുകൾ പറ്റിയില്ലായിരുന്നുവെങ്കിൽ ഫുട്‌ബോൾ ലോകം തന്റെ പേരോ പെലെയുടെ പേരോ ഒരിക്കലും കേൾക്കില്ലായിരുന്നു എന്ന് തന്റെ പ്രിയപ്പെട്ട " റോൺ " നെ കുറിച്ച് പറഞ്ഞ ഡീഗോയെ ഏയ് ഡീഗോ എന്ന് വിളിക്കാൻ ഇനി റോൺ ന് സാധിക്കില്ല..തന്നെ 50 മീറ്റർ അകലെ വച്ച് കണ്ടാൽ പോലും  " ഏയ് റോൺ " എന്ന് ഉറക്കെ വിളിക്കുന്ന ഡീഗോയുടെ വിളി തീർച്ചയായും റോണോയുടെ കാതുകളിൽ വിതമ്പലായി മുഴങ്ങുന്നുണ്ടാകും...! 


#RIP #diegoarmandomaradona #legend

No comments:

Post a Comment