Tuesday, November 14, 2017

ലാപാസിൽ അര ഡസൻ ഗോൾ വിജയം നഷ്ടപ്പെടുത്തി കാനറികൾ







Match Review of world cup qualifier Bolivia vs Brazil on October 6 ,2017



നാലായിരം മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയമായ അർജന്റീന ആറ് ഗോളുകൾക്ക് നാണം കെട്ട ലാപാസിൽ ടിറ്റെയെന്ന ബുദ്ധിരാക്ഷസന്റെ തന്ത്രങ്ങൾ ഫലവത്തായെങ്കിലും ബൊളിവിയൻ ഗോൾകീപ്പറുടെ അവിസ്മരണീയ രക്ഷപ്പെടുത്തലുകളായിരുന്നു ഫുട്‌ബോൾ രാജാക്കൻമാർക്ക് വിലങ്ങു തടിയായത്.
പതിവു ശൈലിയിൽ തന്നെ ബോൾ പൊസഷനിന് മേധാവിത്വം നൽകി നെയ്മറിലൂടെയും ജീസസിലൂടെയും പ്രതികൂലമായ അന്തരീക്ഷത്തിൽ പോലും വളരെ വേഗമാർന്ന നീക്കങ്ങൾ സൃഷ്ടിച്ചെടുക്കാൻ കാനറികൾക്ക് കഴിഞ്ഞെങ്കിലും സുവർണ്ണാവസരങ്ങൾ മുതലാക്കാനാകാതെ പോയത് ദൗർഭാഗ്യകരമായി.
പതിനൊന്നോളം ഉറച്ച ഗോളവസരങ്ങൾ രക്ഷപ്പെടുത്തിയ ബൊളീവിയൻ കീപ്പർ ലാമ്പെയായിരുന്നു സെലസാവോയുടെ വൻ വിജയം തടഞ്ഞത്.ആറ് ഗോളുകൾക്ക് എങ്കിലും ജയിക്കേണ്ട മൽസരമാണ് ഗോൾ രഹിത സമനിലയിൽ കലാശിച്ചെതെന്നോർക്കുക.ഫിനിഷിങ് മികവിൽ നെയ്മറും ജീസസും കണിശത പ്രകടിപ്പിക്കേണ്ടതുണ്ട്.ആദ്യ പകുതിയിൽ തന്നെ നെയ്മർ ആൽവസ് ജീസസ് സഖ്യങ്ങളുടെ അഞ്ച് ഗോളവസരങ്ങൾ ലാമ്പെ രക്ഷപ്പെടുത്തിയപ്പോൾ രണ്ടാം പകുതിയിലായിരുന്നു ബൊളീവിയൻ ഗോളി തന്റെ വിശ്വരൂപം
പു്‌റത്തെടുത്തത്.ജീസസ് പൗളീ സഖ്യത്തിൽ പിറന്ന ഒരൊറ്റ നീക്കത്തിൽ നെയ്മറിന്റെ ക്ലോസ് റേഞ്ച് ശ്രമം ലാമ്പെ തട്ടിയകറ്റിയത് നാല് തവണയായിരുന്നു.ബോക്സിനു ഉള്ളിൽ ജീസസിന്റെയും പൗളിയുടെയൂം ഗോളെന്നുറച്ച ഷോട്ടുകളും ജീസസിന്റെയും കാസെമീറോയുടെ ഹെഡ്ഡറുകളും അവിശ്വസ്നീയമാം വിധം ലാമ്പെ രക്ഷപ്പെടുത്തിയപ്പോൾ ബ്രസീസിന് നഷ്ടപ്പെട്ടടമായത് അര ഡസൻ ഗോളിനെങ്കിലുമുള്ള ജയമായിരുന്നു.ഒരു പക്ഷേ ആദ്യ പകുതിയിൽ തന്നെ ഗോളടിച്ചിരുന്നേൽ മൽസര ഫല വൻ മാർജിനിൽ കാനറികൾ ജയിച്ചേനെ.
മൽസരഫലം എന്ത് തന്നെയായാലും ടീമിനെ ബാധിക്കില്ലന്നതിനാൽ കൂടുതൽ വൈവിധ്യങ്ങളെ പരീക്ഷിക്കാമായിരുന്നു.
സ്റ്റോപ്പർ ബാക്ക് ജെമേഴ്സൺ ,ഭാവി വാഗ്ദാനമായ വിംഗ് ബാക്ക് ജോർജേ,മധ്യനിരയിലെ പുതു പുത്തൻ താരോദയമായ ഗ്രമിയോയുട ആർതർ
തുടങ്ങിയവരെ ഉപയോഗിക്കാമായിരുന്നു.
അവസാന മൽസരവും ചിലിക്കെതിരെ വിജയിച്ച് യോഗ്യതാ റൗണ്ടിലെ അപരാജിതത്വം തുടരാൻ തന്നെയാകും ടിറ്റെയൂടെ പ്ലാൻ എന്നൊറുപ്പ്.

No comments:

Post a Comment