Tuesday, November 14, 2017

ചിലിക്കെതിരായ തകർപ്പൻ ജയത്തോടെ നാല്പ്പതിലധികം പോയിന്റുകൾ സ്വന്തമാക്കി ചരിത്രം കുറിച്ച് ഫുട്‌ബോൾ രാജാക്കൻമാർ ലോകകപ്പിനൊരുങ്ങുമ്പോൾ ഒരു വർഷത്തെ ഇടവേളയിരിക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



 നിലവിലെ ഫോം നിലനിർത്തുക

ഒരു വർഷം മുമ്പ് ആറാമതായിരുന്ന ബ്രസീലിനെയാണ് ടിറ്റെ പത്ത് ജയവും രണ്ട് സമനിലയുമായി മുപ്പതിലധികം ഗോളുകളടിച്ചു കൂട്ടി യോഗ്യത ടേബിളിൽ ബഹുദൂരം മുന്നിലെത്തിച്ചതും റഷ്യൻ ലോകകപ്പിലേക്ക് ആദ്യം യൊഗ്യത നേടുന്ന ടീമാക്കി മാറ്റിയതും.ഇതോടെ ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാനും സാധിച്ചു. 2014 ലോകകപ്പിൽ ബ്രസീൽ പതറിയത് പഴക്കം ചെന്ന തന്റെ തന്ത്രങ്ങൾ തന്നെ സ്കോളരി തുടർന്നും ഉപയോഗിച്ചപ്പോഴായിരുന്നു.
2013 കോൺഫഡറേഷൻ കപ്പ് ജയത്തൊട സെറ്റായ ഒരു വിന്നിംഗ് ഇലവനെ കണ്ടെത്തിയന്ന് തെറ്റിദ്ധരിച്ച സ്കോളരി അമിതമായ ആത്മവിശ്വാസതോടെ തന്ത്രങ്ങളിൽ മാറ്റങ്ങളോ ഇലവനിൽ പരീക്ഷണങ്ങളോ നടത്താതെ ലോകകപ്പിൽ കളിച്ചപ്പോൾ ടികി-ടാകയെ ആദ്യമായി പൊളിച്ചടുക്കിയ സ്കോളരിയുടെ ശൈലി പഠിച്ചെടുക്കാൻ യൂറോപ്യൻ വമ്പൻമാർക്ക് ഒരു വർഷം ധാരാളമായിരുന്നു.അതിന്റെ പ്രതിഫലനമിയിരുന്നു ലോകകപ്പിൽ കണ്ടത്.നെയ്മറിന്റെ പരിക്കും കൂടിയായതോടെ ശൈലിയെ മൊത്തം ബാധിച്ചു.
ടിറ്റെക്ക് മുന്നിലുള്ള പരീക്ഷണം ഇനിയുള്ള ഒരു വർഷമാണ്.ഈ കാലയളവിൽ ടീമിന്റെ ഒത്തിണക്കവും ആത്മവിശ്വാസവും നിലനിർത്താൻ പര്യാപ്തമായ പ്ലാനുകളും പരീക്ഷണങ്ങളും നടപ്പിലാക്കണം.
അമിതമായ നെയമർ ഡിപ്പന്റൻസ്ൽ ഊന്നിയുള്ള ഫോർമേഷനിൽ നിന്നും ചെറുതായ രീതിയിലുള്ള മാറ്റങ്ങളേ വന്നിട്ടുള്ളൂ.പക്ഷെ മധ്യനിര മുമ്പെങ്ങുമെല്ലാത്ത വിധം സിസ്റ്റമാ്റിക് ആയതാണ് കൂടുതൽ സന്തോഷിപ്പിക്കുന്ന ഘടകം.പൗളീന്യോ-റെനാറ്റോ-കാസെമീറോ കൂട്ട്കെട്ട് മുന്നേറ്റനിരയിലും പ്രതിരൊധനിരയിലും നിർണായക ഇടപെടലുകൾ നടത്തുന്നു.
മധ്യനിരയെ വാർത്തടുത്തതിൽ ടിറ്റെയുടെ പങ്കു വളരെ വലുതാണ്.മധ്യനിരയിൽ ഒരു കണ്ടക്ടറെയാണ് ടിറ്റെയിനി വളർത്തിയെടുക്കേണ്ടത്. പൗളീന്യോ തന്നെയാണതിന് ബെസ്റ്റ്.അല്ലെങ്കിൽ നെയ്മർക്കും ജീസസിനും പിറകിലായി കൗട്ടീന്യോയെ പരീക്ഷിക്കാം.രണ്ട് ലോകോത്തര അറ്റാക്കിംഗ് വിംഗ് ബാക്കുകൾ ഉള്ളതിനാൽ നാലാമതൊരു അറ്റാക്കറെ ഉപയോഗിക്കേണ്ട ആവശ്യം
ഇല്ല. ഡിഫൻസിൽ മിറാണ്ട മാർക്കിനോസ് സഖ്യത്തിൽ വിശ്വസമർപ്പിക്കുക തന്നെയാകും ടിറ്റെ ചെയ്യുക.
 റിസർവ്വ് സ്ക്വാഡ് ശക്തിപ്പെടുത്തുക
ലുവാൻ കോസ്റ്റ ഫിർമീന്യോ ജോസ് സാൻഡ്രോ ഫാബീന്യോ കായോ ജെമേഴ്സൺ തുടങ്ങിയ താരങ്ങളെ റൊട്ടേഷൻ പോളിസിയിൽ ടീമിൽ പരീക്ഷിച്ച് ഒരു ശക്തമായ റിസർവ്വ് സ്ക്വാഡിനെ കണ്ടെത്തുകയെന്ന ശ്രമകരമായ ദൗത്യവും ടിറ്റെക്ക് മുന്നിലുണ്ട്.ആദ്യ ഇലവൻ മാത്രം സെറ്റായതു കൊണ്ട് കാര്യമില്ല 2010 ൽ ദുംഗയും 14 ൽ സകോളരിയും ഫൈനൽ 23 സ്ക്വാഡിനെ തട്ടിക്കൂട്ടി സെലക്റ്റ് ചെയ്തതു പോലെ സെലക്റ്റ് ചെയ്താൽ അപകടം പറ്റുമെന്നിരിക്കെ അവസാന 23 അംഗങ്ങളെ കുറിച്ച് ലോകകപ്പിനെ മുന്നേ തന്നെ ടിറ്റെയുടെ മനസ്സിൽ വ്യക്തമായ ധാരണയുണ്ടാകണം.
 ഡിഫൻസീവ് വിംഗുകളിലെ സ്പേസുകൾ നികത്തുക
ആക്രമണകാരികളും വ്യക്തിഗത പ്രതിഭകളുമായ വിംഗ്ബാക്കുകൾ ബ്രസീലിന്റ പാരമ്പര്യമായ ഫുട്‌ബോൾ സ്രോതസ്സാണ്.നിലവിൽ ഇടത് വിംഗിലും വലതു വിംഗിലും ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച വിംഗ്ബാക്കുകളായ മാർസെലോയൂം ഡാനിയുമാണ് കളിക്കുന്നത്.ടിറ്റെക്ക് കീഴിൽ താരതമ്യേനെ ഭേദപ്പെട്ട പ്രകടനം പുറത്തടുത്തൂവെങ്കിലും പ്രതിരോധത്തിൽ ഇരുവരും ഒഴിച്ചിടുന്ന സ്പേസുകൾ കവർ ചെയ്യുകയെന്നത് ശ്രമകരമാണ്.പലപ്പോഴും കാസെമീറോയും റെനാറ്റോയും ഇരു വിംഗുകളിലേക്ക് ഇറങ്ങിച്ചെന്ന് ഈ പ്രോബ്ലം പരിഹരിച്ചത് യോഗ്യതാ റൗണ്ടിലെ മൽസരങ്ങളിൽ കാണാനാകും.
പക്ഷേ യൂറോപ്യൻ മുൻ നിര ടീമുകൾക്കതിരെ ആൽവെസും മാർസെലോയും ഒഴിച്ചിട്ടു പോയ സ്പേസുകൾ മധ്യനിരക്കാർ വന്ന് കവർ ചെയ്യാൻ ശ്രമിക്കുമ്പോൾ പൊസിഷനിംഗ്
നഷ്ടപ്പെടുകയും പ്രതിരോധനിരയെ എളുപ്പത്തിൽ കീറി മുറിക്കുവാനും എതിരാളികൾക്ക് സാധിച്ചേക്കാം.പ്രത്യേകിച്ചും സ്പീഡ് - പാസ്സിംഗ്- പവർ ഗെയിം കളിക്കുന്ന ജർമനി ഫ്രാൻസ് പോലുള്ള ടിമുകൾക്ക്.ഈ പോരായ്മയാണ് ടിറ്റെയുടെ മറ്റൊരു വെല്ലുവിളി.
 പ്രകോപനങ്ങൾക്ക് അടിമപ്പെടുന്ന നെയ്മർ
എതിരാളാകളുടെ പ്രകോപനങ്ങൾക്ക് സ്ഥിരമായി ഇരയായി കൊണ്ടിരിക്കുന്ന നെയ്മറുടെ ഓവർ അഗ്രസ്സീവ് ക്യാരക്ടറിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ടിറ്റെയും നെയ്മറും തയ്യാറാവണം.അനാവശ്യ പ്രകോപനങ്ങളാൽ മഞ്ഞകാർഡ് വാങ്ങിച്ചു കൂട്ടുന്ന നെയ്മർ ഇത്തരം പ്രവണത ഇനിയും തുടർന്നാൽ ലോകകപ്പ് പോലുള്ള വൻ സമ്മർദ്ദഘട്ടങ്ങളിൽ ടീമിനെ മൊത്തത്തിൽ ബാധിക്കുമെന്നുറപ്പ്.
 സ്ഥിര നായകൻ
സ്ഥിര നായകനെ ഇതുവരെ കണ്ടെത്താൻ ടിറ്റെ ശ്രമിച്ചിട്ടില്ല.ടീം അംഗങ്ങളുടെ ഉത്തരവാദിത്വ ബോധം വർധിപ്പിക്കാനും സമ്മർദ്ദം മുഴുവനും ഒരു താരത്തിൽ തന്നെ കേന്ദ്രീകരിക്കുമെന്നത് തടയുക എന്ന ഉദ്ദേശ്യം കൊണ്ടാകാം ടിറ്റെ നായകന്റെ ആം ബാൻഡ് അണിയാൻ ടീമിലെ മെയിൻ താരങ്ങൾക്കെല്ലാം അവസരമൊരുക്കിയത്.ഇപ്പോൾ തന്നെ പത്തോളം താരങ്ങളെ ടീമിന്റെ നായകൻമാരായി ഉപയോഗിച്ചുവെന്നിരിക്കെ ഒരു സ്ഥിര നായകനെ കണ്ടെത്തെണ്ടത് ടിറ്റെയുടെ ചുമതലയാണ്.നായക സ്ഥാനം എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ നെയ്മറിന് നൽകണം.നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരവും ടീമിലെ പരിചയസമ്പത്തും വെച്ച് അളക്കുമ്പോൾ നെയ്മർ തന്നെയാണ് നായകനാവാൻ അനുയോജ്യൻ.മാത്രവുമല്ല ബ്രസീലിയൻ ഫുട്‌ബോൾ ചരിത്രത്തിൽ പത്താം നമ്പർ താരമോ ടീമിന്റെ മെയിൻ പ്ലയറോ നായകനായി ലോകകപ്പ് നേടിയ ചരിത്രമില്ല. ഒളിമ്പിക് വിജയത്തിന് ശേഷം നായക പദവി എനിക്ക് വേണ്ടന്ന് പറഞ്ഞ് സ്ഥാനം ഒഴിഞ്ഞ നെയ്മറേ തന്നെ വീണ്ടും കാനറികളുടെ നായകനാക്കാനായിരുന്നോ ടിറ്റെ ക്യാപ്റ്റൻ റോളിൽ ഈ റൊട്ടേഷൻ പോളിസി ഉപയോഗിച്ചത്?
2014 ലോകകപ്പ് മുന്നിൽ നിന്നും നയിക്കുന്നതിൽ പരാജിതനായ തിയാഗോ സിൽവയെ വീണ്ടും ടിറ്റെ നായകസ്ഥാനത്തേക്ക് അവരോധിക്കുമോ? ഇല്ല എന്നു തന്നെയാണ് എനിക്ക് തോന്നുന്നത്.
ബ്രസീലിന് ഇന്ന് വേണ്ടത് പിന്നിൽ നിന്നുമൊരു നായകനല്ല.മുന്നിൽ നിന്നും സമ്മർദ്ദ ഘട്ടങ്ങളിൽ ടീമിനെ നയിക്കാനുള്ള ആർജ്ജവവും പ്രതിഭയും പരിചയസമ്പന്നതയും വേണ്ടുവോളമുള്ള ഒരു നായകനെയാണ്.അതിന് ഏറ്റവും യോജിച്ച നാമമാണ് നെയ്മർ.
 യൂറോപ്യൻ ജയന്റുകളുമായുള്ള മൽസരങ്ങൾ
ടിറ്റെയുടെ ബ്രസീൽ ഇപ്പോഴും യൂറോപ്യൻ വമ്പൻമാരെ നേരിട്ടില്ലയെന്നത് ദൗർഭാഗ്യകരമാണ്.റഷ്യൻ ലോകകപ്പ് യോഗ്യതയിൽ ലോക ഫുട്‌ബോളിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ടീമെന്ന ഖ്യാതി ടിറ്റെക്ക് സ്വന്തമാണെങ്കിലും സമീപകാലത്തായി നടന്ന ലോകകപ്പുകളിൽ സ്ഥായിയായ പ്രകടനം കാഴ്ച്ചവെച്ച യൂറോപ്യൻ ജയന്റുകളുമായുള്ള ബ്രസീലിന്റെ പോരാട്ടങ്ങളിലേക്കാണ് ഫുട്‌ബോൾ ലോകം ഉറ്റു നോക്കുന്നത്.ഐബീരിയൻ ഫുട്‌ബോൾ പാരമ്പര്യം പേറുന്ന ഫ്രാൻസ് സ്പെയിൻ ബെൽജിയം ലോക ചാമ്പ്യൻമാരായ ജർമനി ഇറ്റലി ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളുമായി ലോകകപ്പിന് മുമ്പ് തന്നെ സൗഹൃദ മൽസരങ്ങൾ സംഘടിപ്പിച്ചാലേ
ടീമിന്റെ കോംപറ്റൻസി ലെവലിലുള്ള
മാറ്റം വിരോധികൾക്കും വിമർശകർക്കും മുന്നില് തെളിയിക്കാനുള്ള അവസരം ലഭിക്കൂ. അടുത്ത മാസം ഫ്രാൻസിനെതിരെയും ഇംഗ്ലണ്ടിനെതിരെയും സൗഹൃദ മൽസരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായുള്ള അഭ്യൂഹം കേൾക്കുന്നുണ്ട്.മാർച്ചിൽ ജർമനിയുമായും മൽസരമുണ്ടെന്നിരിക്കെ സ്പെയിനുമായും ഇറ്റലിയുമായും ബെൽജിവുമായും ഓരോ കളികളൂം ലോകകപ്പിന് മുമ്പ് നടക്കണമെന്നാഗ്രഹിക്കുന്നു.
പത്ത് മാസത്തോളം വരുന്ന ഇടവേള ബ്രസീലിന് നിർണായകമാണ്.ലോകകപ്പിൽ പ്രയോഗിക്കാൻ പുതു തന്ത്രങ്ങളും അനിവാര്യം.2009, 2013കോൺഫെഡറേഷൻ കപ്പുകൾ വളരെ എളുപ്പത്തിൽ ജയിച്ചിട്ടും 2010 , 2014ലോകകപ്പുകളിൽ ടീം
പരാജിതരായത് പഴകിയ തന്ത്രങ്ങളിൽ മാറ്റം വരുത്താതെയുള്ള ദുംഗയുടെയൂം സ്കോളരിയുടെയും ശൈലിയിലായിരുന്നു.
റഷ്യൻ ലോകകപ്പ് നേടുകയെന്നത് നമ്മളെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. കാരണം 21ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എതിരാളികളുമായി രണ്ട് ലോകകപ്പ് വിജയങ്ങളുടെ വ്യത്യാസമുണ്ടായിരൂന്ന ഫുട്‌ബോൾ രാജാക്കൻമാർക്ക് ഒരൂ ലോകകപ്പിന്റെ അന്തരമേ മറ്റു ടീമുകളുമായുള്ളൂ ...
#Pentacampeões - #Hexacampeões ആയി മാറാനുള്ള സമയം അതിക്രമിച്ചിരിരിക്കുന്നു.

No comments:

Post a Comment