Wednesday, November 15, 2017

വെംബ്ലിയിൽ " സമനില കുരുക്ക് "





പത്ത് വർഷം മുമ്പ് വെംബ്ലി പുതുക്കി പണിത ശേഷം നടന്ന ആദ്യ സൗഹൃദ മൽസരത്തിൽ ഡീന്യോയും കാകയും റോബീന്യോയും അടങ്ങുന്ന ഇതിഹാസങ്ങളടങ്ങിയ ബ്രസീലിനെ ബെക്കാമിന്റെ ഇംഗ്ലണ്ട് സമനിലയിൽ തളച്ച ഓർമ്മകളായിരുന്നു ഞാൻ ഇന്നലെ ചരിത്ര പ്രസിദ്ധമായ വെംബ്ലിയിൽ ഇംഗ്ലണ്ടിനെതിരെ കാനറികൾ കളിക്കാനിറങ്ങുമ്പോൾ അയവിറച്ചത്.
ടെറിയുടെ തുടക്കത്തിലെയുള്ള ഗോളിൽ മുന്നിലെത്തിയ ഇംഗ്ലീഷ് നിരക്കു മേൽ കാകയും ഡീന്യോയും റോബും ആൽവസും സിൽവരും തുടരെ തുടരെ ആക്രമണങ്ങൾ അഴിച്ചു വിട്ടെങ്കിലും സമനില ഗോളിനായി അവസാന മിനിറ്റ് വരെ കാത്തിരിക്കെണ്ടി വന്നു.സിൽവയുടെ ക്രോസിൽ ഡീഗോയെന്ന വണ്ടർ ടാലന്റഡ് യുവ പ്ലേമേക്കർ ഹെഡ്ഡറിലുടെ സമനില ഗോൾ നേടുകയായിരുന്നു.ഇന്നലെ അതേ വെംബ്ലിയിൽ അന്നത്തെ രക്ഷകനായ ഡീഗോ റിബാസ് ടിറ്റെയുടെ ടീമിലുണ്ടായിരുന്നതെന്ന് യാതൃശ്ചികമാകാം.

യൂറോപ്യൻ മാരോടുള്ള ആദ്യ കളിയായത് കൊണ്ടാകാം ടിറ്റെ വളരെ കരുതിയായിരുന്നു തന്ത്രങ്ങൾ മെനഞ്ഞത്.ബോൾ പൊസഷനിംഗിലുള്ള മേധാവിത്വവും പാസ്സിംഗിലുള്ള വർധനയും മധ്യനിരയിലെ മനോഹരമായ തുടരെയുള്ള പാസ്സിംഗും കളികളത്തിൽ മുൻതൂക്കം നൽകിയത് ബ്രസീലിനാണെങ്കിലും ജയിക്കാൻ സുന്ദരമായ തങ്ങളുടെ പരമ്പരാഗതമായ ആക്രമണ ഫുട്‌ബോളിലൂടെ എതിരാളികളുടെ ഏത് കത്രികപൂട്ടിനെയും പൊളിച്ചു ഗോൾ നേടണമെന്ന ബ്രസീലിയൻ അറ്റാക്കിംഗ് തത്വം നടപ്പിലാക്കാനാകാതെ പോയപ്പോൾ മൽസ്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.
പൊസഷനിൽ മേധേവിത്വം പുലർത്താൻ ഇംഗ്ലീഷ് നിര ഒരിക്കലും ശ്രമിച്ചില്ല.കഴിഞ്ഞ 12 ലോകകപ്പ് യോഗ്യത മൽസരങ്ങളിൽ നിന്നായി ടിറ്റെക്ക് കീഴിൽ മാത്രം മുപ്പതിലധികം ഗോളുകടിച്ചു കൂട്ടിയ സെലസാവോ ആക്രമണത്തെ പ്രതിരോധിക്കാൻ മൽസ്സരത്തിലെ മുഴുവൻ സമയവും ജാഗ്രത പാലിച്ചു പ്രതിരോധിച്ച ഇംഗ്ലീഷ് ഡിഫൻസിലൂടെ സൗത് ഗേറ്റിന്റെ ബസ് പാർക്കിംഗ് ഡിഫൻസീവ് തന്ത്രം വിജയിക്കുകയായിരുന്നു.മൂന്ന് സ്റ്റോപ്പർ ബാക്കിനെ നിയോഗിച്ച് ആറോളം പേർ ബാക്ക് ലൈനിൽ അണി നിരന്ന് ഏതു വിധേനെയും ബ്രസീലിയൻ അറ്റാക്ക് ബോക്സിന് മുന്നിൽ വെച്ച് നിർവീര്യമാക്കുകയെന്ന ഇംഗ്ലീഷ് സമീപനം നെയ്മർക്കും കൂട്ടർക്കും തകർക്കാനവാതെ  പോയത് നിരാശാജനകമായി.വരുന്ന ലോകകപ്പിലും ഈയൊരു ഡിഫൻസീവ് സമരതന്ത്രം തന്നെയായിരിക്കും ബ്രസീലിനെതിരെയും നെയ്മർക്കെതിരെയും യൂറോപ്യൻ വമ്പൻമാർ പ്രയോഗിക്കുക എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.നെയ്മറിന് ഒരിക്കൽ പോലും സ്പേസ് നൽകാതെ ഒരു പിഴവും വരുത്താതെ പിടിച്ചു നിൽക്കുകയെന്ന തന്ത്രം അക്ഷരാർത്ഥത്തിൽ കാനറികളുടെ നീക്കങ്ങളെ ബാധിച്ചു.

മൽസ്സരത്തിൽ ബോൾ പൊസഷൻ മേധാവിത്വം കാണിച്ച് പതിയ ആക്രമണത്തിലേക്ക് ഗിയർ മാറ്റുന്ന ടിറ്റയുടെ പതിവ് ശൈലിയുള്ള  ബ്രസീലിനെ ആയിരുന്നില്ല ഇന്നലെ കണ്ടത്.സമയം കഴിയുന്തോറും ബ്രസീലിയൻ തനതു അറ്റാക്കിംഗ് ഫുട്‌ബോൾ ക്രമാതീതമായി ഇംപ്രൂവ്മെന്റ് ചെയാറുണ്ട് പൊതുവേ ,എന്നാൽ ഇന്നലെ വെംബ്ലിയിൽ അങ്ങനെയൊരു പുരോഗതിയും കണ്ടില്ലായിരുന്നു.രണ്ട് തവണ മാത്രമാണ് ഇംഗ്ലീഷ് ഡിഫൻസിനെ ബ്രേക്ക് ചെയ്തു ഗോളിക്ക് തൊട്ടു മുന്നിൽ നിന്നും ഷോട്ട് ഉതിർക്കാൻ ടീമിന് അവസരം ലഭിച്ചത്.മധ്യനിരയിൽ നിന്നുള്ള നെയ്മറിന്റെ ഒറ്റയാൻ മുന്നേറ്റത്തിൽ കൗട്ടീന്യോക്ക് നൽകിയ ത്രൂ പാസ് ഡിഫൻസിനെ മൽസരത്തിലാദ്യമായി കീറി മുറിച്ചെങ്കിലും കൗട്ടീന്യോയുടെ ഷോട്ട്  ഹാർട്ട് പിടിച്ചെടുത്തു.അതുപോലെ തന്നെയുള്ള നെയ്മർ മുന്നേറ്റത്തിൽ പൗളീന്യോയുടെ ഷോട്ട് ഹാർട്ട് കോർണർ വഴങ്ങി രക്ഷപ്പെടുത്തുകയായിരുന്നു.
ഹാർട്ടും ഡിഫൻസും സ്ഥാനം തെറ്റി നിൽക്കെ ഫെർണാണ്ടീന്യോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു മടങ്ങിയതും ഭാഗ്യക്കേടായി.ബോക്സിന് വെളിയിലായി തുടർച്ചയായി സെറ്റ്പീസ് സൃഷ്ടിച്ചെടുക്കുന്നതിൽ അതി വിദഗ്ധനായ നെയ്മറുടെ ഭാഗത്ത് നിന്നും അങ്ങനെയൊരു സമീപനമില്ലാതെ പോയതും ഇംഗ്ലീഷ് ഡിഫൻസ് അതിനുള്ള അവസരം നൽകാതിരുന്നതും ഫ്രീകിക്ക് ഗോൾ വഴങ്ങുന്നതിൽ നിന്നും ഇംഗ്ലണ്ടിനെ രക്ഷിച്ചു.

ബ്രസീൽ ഡിഫൻസിലെ പിഴവുകൾ ചങ്കിടിപ്പേറ്റുന്നതായിരുന്നു.അറ്റാക്കിംഗ് ലഫറ്റ് ബാക്ക് മാർസെലോയും റെനാറ്റോയും ബോൾ നഷ്ടപ്പെടുത്തിയപ്പോൾ മാർകസ് റാഷ്ഫോഡിനെ ഇടതു വിംഗിൽ സ്പേസ് ഒരുക്കിയത് ഇടതു വിംഗിലെ ദുർബലത വ്യക്തമാക്കുന്നു. അനാവശ്യമായി മഞകാർഡ് വാങ്ങിയ ആൽവസും തന്റെ മികവിനൊത്തുയർന്നില്ല.പ്രത്യേകിച്ചും അവസാന മിനിറ്റിലെ മാർസലോ ബോൾ നിരുത്തരവാദിത്വപരമായ സമീപനത്തോടെ കളിച്ച് ബോൾ നഷ്ടപ്പെടുത്തിയപ്പോൾ മൽസരം കൈവിട്ടു പോയെന്ന് വിചാരിച്ചതാണ്.

ഡിഫൻസിൽ മാർക്വിനോസിന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്.ഇംഗ്ലീഷിന്റെ ഒറ്റപ്പെട്ട ആക്രമണങ്ങൾ തടഞ്ഞു നിർത്തിയതിൽ വലിയൊരു പങ്കു തന്നെയുണ്ട് മാർകിനോസിനും മിറാണ്ടക്കും.വാർഡിക്കും റഷ്ഫോർഡിനും ഇരുവരും അവസരം നൽകിയില്ല.മധ്യനിരയിൽ കാസെമീറോയുടെ പ്രകടനം ഒരിക്കൽ കൂടി നിർണായകമായി.
ടാക്ക്ളിംഗുകളിലും ബോൾ പൊസഷൻ നിലനിർത്തുന്നതിലും മികവു കാണിച്ച കാസെമീറോയുടെ റോൾ കാനറികൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകി.യൂറോപ്യൻ വമ്പൻമാർക്കെതിരെ ഇറങ്ങുമ്പോൾ കുറച്ച് കൂടി ഡിഫൻസീവ് യൂണിറ്റ് ശക്തിപ്പെടുത്തിയാൽ കൂടുതൽ സുരക്ഷിതമായിരിക്കും.പാസ്സിംഗ് മധ്യനിരക്കാരനായ റെനാറ്റോയെ മാറ്റി നിലവിൽ ഉള്ള ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ സിറ്റിയിൽ തരക്കേടില്ലാതെ കളിക്കുന്ന ഫെർണാണ്ടീന്യോയെയോ അല്ലെങ്കിൽ ഫാബീന്യോയെയോ കൂടി ടീമിലെടുത്ത് ആദ്യ ഇലവനിൽ കാസെമീറോക്കൊപ്പം കളിപ്പിച്ചാൽ ഡിഫൻസ് ഇപ്പോഴത്തേക്കാൾ ഭേദപ്പെടുമെന്ന് വിചാരിക്കുന്നു.
ഫെർണാണ്ടീന്യോയിൽ പൂർണ്ണമായ വിശ്വാസം എനിക്കില്ല.അനാവശ്യ മിസ്സ് പാസ്സുകൾ വരുത്തുകയും പൊസഷൻ നഷ്ടപ്പെടുത്തുകയും ചെയ്യുന്ന താരവുമാണ് ഫെർണാണ്ടീന്യോ.എന്നാലും കാസെമീറോക്കൊരു സഹായിയായി വർത്തിക്കാൻ കഴിഞ്ഞേക്കും.പക്ഷേ നിലവിലിൽ സന്തുലിതമായ ഈ മധ്യനിര മാറ്റാൻ ടിറ്റെ തയ്യാറാവില്ലെന്നുറപ്പ്.

മധ്യനിരയിലും അറ്റാക്കിനെയും യോജിപ്പിച്ച കണ്ണിയായി പൗളിന്യോ തന്റെ ജോലി കാസെമീറോയൊടൊപ്പം നിർവഹിച്ചു.നെയ്മർ സൃഷ്ടിച്ച അവസരങ്ങൾ മുതലാക്കുന്നതിൽ കൗട്ടീന്യോയും ജീസസും പിറകോട്ടടിച്ചു.നെയ്മറുടെ അതി സുന്ദരമായ അസിസ്റ്റ് ജീസസിന് തളികയിലെന്നവണ്ണം ലഭിച്ചെങ്കിലും അനാവശ്യമായി കയറി നിന്ന് ഓഫ് സൈഡിലായ ജീസസ് സൂന്ദരമായൊരു ഉറച്ച ഗോൾ നഷ്ടപ്പെടുത്തി.

സംഘടിതവും സിസ്റ്റമാറ്റികുമായ ഇംഗ്ലീഷ് ഡിഫൻസിനെ രണ്ടു തവണ ഭേദിക്കാൻ നെയ്മറിന് കഴിഞ്ഞെങ്കിലും തന്റെ പ്രതിഭ മുഴുവനും പുറത്തെടുക്കാൻ താരത്തിന് സാധിച്ചില്ല.ഡ്രിബ്ലിംഗ് മികവോടെ സ്പേസ് കണ്ടെത്തി  മികച്ച ആക്സലറേഷനോടെ തന്റെ മാരകമായ ടെക്നിക്കുകൾ ഉപയോഗിച്ച് നടത്തുന്ന ഡിഫൻസിനെ നെടു നീളെ കീറിമുറിക്കുന്ന മൂന്നേറ്റങ്ങൾ നെയ്മറിൽ നിന്നും അകന്നു നിന്നു.പകരം പൊസഷൻ നിലനിർത്തുന്നതിൽ ശ്രദ്ദ കേന്ദ്രീകരിക്കുകയായിരുന്നു താരം.അധിക സമയവും മധ്യനിരയിലോട്ട് ഇറങ്ങി പാസ്സിംഗുകളിൽ മുഴുകയായിരുന്നു.
മാത്രവുമല്ല നെയ്മർ മധ്യനിരയിൽ നിന്നും കയറ്റി കൊണ്ടു വരുന്ന ബോളുകൾ ബോക്സിന് മുന്നിൽ വച്ച് ഈസിയായ റൂട്ടിലൂടെ പാസ്സുകൾ നൽകാതെ സങ്കീർണമായ ഡിഫൻസിനിടയിലൂടെ പാസ്സുകളും ത്രൂ ബോളുകളും ചിപ്പ് ബോളുകളും നൽകി മുന്നേറ്റങ്ങൾ തുലയ്ക്കുന്നതും കാണാമായിരുന്നു. പ്രത്യേകിച്ചും ഉയരകൂടുതലുള്ള ഏരിയൽ എബിലിറ്റിയിൽ മികവു കാണിക്കുന്ന പ്രീമിയർ ലീഗിൽ പയറ്റി തെളിഞ്ഞ ഡിഫൻസിനു മുന്നിൽ ചിപ്പ് ബോളുകൾ ഫലവത്താകണമെന്നില്ല.നെയ്മർ തന്റെ സ്വത സിദ്ധമായ ഫോം പുറത്തെടുകാത്തത് ടീമിന്റെ മൊത്തത്തിലുള്ള ആക്രമണങ്ങളെയും നീക്കങ്ങളെയും തനതു സാംബാ താളത്തെയും കാര്യമായ രീതിയിൽ തന്നെ ബാധിച്ചു.അതിന്റെ പ്രതിഫലനമായിരുന്നു ഗോൾരഹിത സമനില.

കടുത്ത ഡിഫൻസീവ് സമര തന്ത്രങ്ങൾ തന്നെയായിരിക്കും ലോകകപ്പിലും ടിറ്റെയുടെ ബ്രസീലിന് നേരിടേണ്ടി വരിക.അതിനു മറു തന്ത്രം കളത്തിൽ വിജയകരമായി കണ്ടെത്തി മറികടന്നാലേ റഷ്യൻ ലോകകപ്പ് വിജയം യാഥാർത്ഥമാവൂ.ഇന്നലെ വെംബ്ലിയിൽ ഇംഗ്ലീഷുകാരുടെ മുൻനിര താരങ്ങളില്ലാതെയാണ് അവർ കളത്തിലിറങ്ങിയതെന്നോർക്കുക.എന്നിട്ടും അവരെ ബ്രേക്ക് ചെയ്ത് ഗോൾ സ്കോർ ചെയ്യാൻ നെയ്മർക്കോ ജീസസിനോ കൗട്ടീന്യോക്കോ കഴിയാതെ പോയത് ടിറ്റെ പുനർവിചിന്തനം നടത്തേണ്ട സംഗതിയാണ്. 
മാർച്ചിൽ ജർമനിക്കെതിരെ ബോൾ പൊസഷനിൽ മേധാവിത്വം കാണിച്ചതു കൊണ്ട് മാത്രം മൽസ്സരം ജയിക്കില്ല.റിസൽറ്റുണ്ടാകില്ല. ലാറ്റിനമേരിക്കയിലെ എല്ലാ ടീമുകളേയും പഞ്ഞിക്കിട്ട ബ്രസീൽ ടീമിന് കനത്ത വെല്ലുവിളി ആയിരിക്കും യൂറോപ്യൻ വമ്പൻമാരായ പവർ ഗെയിമിന്റെ വക്താക്കൻമാരുമായ ജർമനീ ഫ്രാൻസ് ഇംഗ്ലണ്ട് തുടങ്ങിയ കൗണ്ടർ അറ്റാക്കിംഗിൽ സ്പീഡി -കോമ്പിനേഷണൽ പാസ്സിംഗ് ഫുട്‌ബോൾ അപ്ലൈ ചെയ്തു കളിക്കുന്ന ടീമുകളിൽ നിന്നും ലോകകപ്പിൽ നേരിടേണ്ടി വരികയെന്നുറപ്പ്.
#Danish_Javed_Fenomeno

No comments:

Post a Comment