Friday, March 24, 2017

മോസ്കോ ആദ്യം ക്ഷണിച്ചു ഫുട്‌ബോൾ രാജാക്കൻമാരെ

🔵 വിമർശകരെ മൗനവ്രതത്തിലാക്കി പൗളീന്യോ


( പോസ്റ്റ് വായിക്കുക , ഷെയർ ചെയ്യുക)

By - Danish Javed Fenomeno
( www.danishfenomeno.blogspot.com)

ഉറുഗ്വായുടെ തലസ്ഥാന നഗരിയായ മോൺട്വീഡിയോയുടെ പരമ്പരാഗത പൈതൃകവും ആദ്യ ലോകകപ്പിന് ആതിഥേയം വഹിച്ച സ്റ്റേഡിയവുമായ സെന്റിനരിയോ സ്റ്റേഡിയത്തിൽ ടിറ്റെയും സംഘവും ചരിത്രം തീർക്കുകയായിരുന്നു.കാനറിപ്പടക്ക്  ലാറ്റിനമേരിക്കയിൽ  എതിരാളികളില്ല എന്ന് തെളിയിച്ച മൽസരം.ഓരോ മൽസരം കഴിയുന്തോറും കരുത്താർജ്ജിച്ചു വരുന്ന ടിറ്റെയുടെ ബ്രസീൽ ഉറുഗ്വായുടെ പ്രെസ്സിംഗ് ഗെയിം സ്റ്റൈലിനെ ബോൾ പൊസിഷൻ കൊണ്ട് തന്നെ മറികടക്കുകയായിരുന്നു.

ഞങ്ങളുടെ ആത്മവിശ്വാസം വാനോളം ഉയർന്നിരിക്കുകയാണെന്നും അതിനൊന്ന് ശമനം വരുത്താൻ ഉറുഗ്വെയെ അവരുടെ നാട്ടിൽ നിന്നും ചെറിയൊരു ശിക്ഷ ആവശ്യമാണെന്നും പറഞ്ഞ ടിറ്റെ ,
തുടക്കത്തിൽ തന്നെ മോൺട്വീഡിയോയിൽ ഒരു ഗോളിന് പിറകിലായാൽ ബ്രസീൽ എങ്ങനെ കളിക്കുമെന്നത് നിങ്ങൾക്ക് കാണാമെന്നതായിരുന്നു ടിറ്റെ ഫാൻസിന് നൽകിയ ഉറപ്പ്. അതനർത്ഥമാക്കുന്നതായിരുന്നു നെയ്മറിന്റെയും പൗളീന്യോയുടെയും മാർകീനോസിന്റെയും മികവിലുള്ള കാനറി പടയോട്ടം.

എതിരാളികളെ തുടക്കത്തിൽ ആക്രമണത്തിന് പ്രേരിപ്പിക്കുകയും പിന്നീട് മൽസരം കൈവശമാക്കുകയും ചെയ്യുന്ന തനതു ടിറ്റെ സ്റ്റൈൽ പോരാട്ടമായിരുന്നു ഉറുഗ്വാക്കെതിരെ കണ്ടത്.മൽസരം തുടങ്ങി തുടക്കത്തിൽ തന്നെ ടിറ്റെ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു.പെനാൽറ്റി ബോക്സിൽ മാർസെലോയുടെ അലിസണ് നൽകിയ ഒരു അനാവശ്യമായ ചെസ്റ്റ് കൊണ്ടുള്ള മൈനസ് പാസ്സ് കിട്ടിയത് കവാനിക്ക് സ്വഭാവികമായും ബോൾ പിടിക്കാൻ ശ്രമിച്ച അലിസണ് പിഴച്ചു.കവാനിയെ ഫൗൾ ചെയ്തതിന് പെനാൽറ്റി.സ്പോട്ട് കിക്കെടുത്ത കവാനിയുടെ കരുത്തുറ്റ ഷോട്ട് കൈപ്പിടിയിലൊതുക്കാൻ അലിസണ് കഴിയുമായിരുന്നില്ല.

ഗോൾ വഴങ്ങിയെങ്കിലും ബോൾ പൊസിഷന് ശ്രമിച്ച കാനറിപ്പടയെ തുടർച്ചയായി "ഹൈ പ്രസ്സിംഗ് " തുടർന്ന് ഉറുഗ്വായ് മധ്യനിര ആക്രമണങ്ങൾ മധ്യനിരയിൽ തന്നെ തളച്ചിട്ടു. മുൻനിരയിലേക്ക് ബോളൊഴുക്ക് കുറവായതിനാൽ നെയ്മർ തന്നെ സ്വന്തം ഹാഫിലേക്ക് ഇറങ്ങി ചെന്ന് ബോളെടുത്ത് ഇടതു വിംഗിലൂടെ ഉറുഗ്വെയ് താരങ്ങളെ കബളിപ്പിച്ച് മുന്നേറി ബോക്സിന് എതിർ വശമായി വലതു ഭാഗത്തുണ്ടായിരുന്ന കൗട്ടീന്യോക്കൊരു ഡയഗണൽ പാസ്സ് , കൗട്ടീന്യോയത് ഫിർമീന്യോയെ ലക്ഷ്യം വെച്ച് ബോക്സിലേക്ക് ഉറുഗ്വെയൻ ഡിഫൻസിനിടയിലൂടെ ക്രോസ് നൽകുന്നു.ഉറുഗ്വെയ് ഗോളി നോക്കി നിൽക്കെ ഒഴിഞ്ഞ പോസ്റ്റിലേക്ക് ഒന്ന് കണക്റ്റ് ചെയ്യേണ്ട ജോലി മാത്രമുണ്ടായിരുന്ന ലിവർപൗൾ താരത്തിന് പിഴച്ചു..ബ്രസീലിയൻ ജോഗാ ബോണിറ്റോയുടെ മാസ്മരികതയും സർഗാത്മകതയും കണ്ട നെയ്മർ-കൗട്ടീന്യോ നീക്കത്തിൽ തീർത്തും ഗോളെന്നുറപ്പിച്ച സുവർണ്ണാവസരം ഫിർമീന്യോ തുലച്ചു..

ലോക ഫുട്‌ബോളിലെ പുതുപുത്തൻ അൽഭുത പ്രതിഭയായ ജീസസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ മാത്രമാണോ ചിന്തിച്ചിട്ടുണ്ടാവുക?
അല്ല ലോകമെമ്പാടുമുള്ള ഓരോ സെലസാവോ ആരാധകരും ആ നിമിഷത്തിൽ ഗബ്രിയേൽ ജീസസെന്ന പത്തൊൻപതുകാരനെ ഓർത്തിട്ടുണ്ടാവും..!!

പക്ഷേ നെയ്മറിന്റെ കാലുകൾ അടങ്ങിയിരുന്നില്ല.തുടർച്ചയായ സോളോ റണ്ണുകൾ നടത്തുന്നതിൽ താരത്തിന് യാതൊരു മടിയുമില്ലായിരുന്നു.നെയ്മറിന്റെ സ്ഥിരതയാർന്ന സവിശേഷതയാണല്ലോ ടീമിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ടീമിനെ തോളിലേറ്റുകയെന്നത്.ഇടതുവിൽഗിൽ നിന്നും മാർസെലോയിൽ നിന്നും ബോൾ സ്വീകരിച്ചു കുതിച്ച നെയ്മർ ബോക്സിന് പുറത്തുണ്ടായിരുന്ന പൗളീന്യോക്ക് നൽകി.തന്റെ സ്വതസിദ്ധമായ ലോംഗ് റേഞ്ച് ശൈലിയിൽ മുൻ കൊറിന്ത്യൻസ് മധ്യനിരക്കാരന്റെ ഷോട്ട് ഉറുഗ്വെയ് ഗോളിയെ നിസ്സഹയനാക്കി വലയിൽ കയറുന്നു..ഗോൾൾൾ...!
വിമർശകരെ സ്തംഭരാക്കിയ നിമിഷമായിരുന്നത്.ടിറ്റെയുടെ സെലക്ഷനിൽ പൗളീന്യോയായിരുന്നു ഏറ്റവുമധികം ആരാധകരാൽ വിമർശനങ്ങൾക്ക് വിധേയമായത്.

തുടർന്ന് പതിഞ്ഞ ശൈലിയിൽ കളിച്ച നെയ്മറെയും സംഘത്തെയും പരുക്കനടവുകളിലൂടെ ഉറുഗ്വെയ് തടഞ്ഞു നിർത്തി.എന്നാൽ മറുഭാഗത്തും വ്യത്യസ്തമായിരുന്നില്ല.മാർസെലോയും ഡാനിയും മിറാൻഡയും പരുക്കനടവുകളിലൂടെയാണ് കവാനിയുടെ രൂപത്തിൽ വന്ന മിക്ക ഭീഷണിയും തടഞ്ഞിട്ടത്.വരും മൽസരങ്ങളിൽ ടിറ്റെക്കൊരു താക്കീതാണിത്.മാത്രവുമല്ല മാർസെലോ എത്ര മിസ്പാസുകളാണ് വരുത്തിയത്.അനാവശ്യമായ മൈനസ് പാസുകളും നൽകി സ്വന്തം ബോക്സിൽ ഭീതപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിച്ചു.ആദ്യ പകുതിയിൽ ബോൾ പൊസിഷനിൽ മേധാവിത്വം ബ്രസീലിനായിരുന്നു.നെയ്മറെ പരുക്കനടവുകളിലൂടെയായിരുന്നു കോട്ട്സും ഗോഡിനും അടങ്ങുന്ന പ്രതിരോധനിര പ്രതിരോധിച്ചത്.

നെയ്മർ നീക്കത്തിൽ പിറന്നൊരു കോർണറിൽ നിന്നും ആൽവെസ് ബോക്സിന് പുറത്തു നിന്നും നെയ്മറെ ലക്ഷ്യം വച് കൊടുത്ത ഹൈബോൾ കാസെമീറോ പിടിച്ചെടുത്ത് ഷോട്ടുതിർത്തെങ്കിലും ഫെർണാണ്ടോ മുസ്ലേരയുടെ അഭാവത്തിൽ ഉറുഗ്വെയുടെ ഗോളിയായ മാർട്ടിൻ സിൽവയുടെ അതിവിദഗധമായ ഇടപെടൽ ഉറുഗ്വെയെ രക്ഷപ്പെടുത്തി.

നീതിശാസ്ത്രപരമായി നോക്കുകയാണെൽ സമീപകാലത്ത് രണ്ടു ടീമുകളുടെയും പ്രതാപകാലത്തേക്ക് തിരിച്ചു കൊണ്ടുവന്ന പരിശീലകരാണ് ഉറുഗ്വെയുടെ ഓസ്കാർ ടബരസും നമ്മുടെ ടിറ്റെയും. ഇരുവരുടെയും തന്ത്രജ്ഞതയിൽ ആദ്യ പകുതിയിൽ നമ്മൾ ഫാൻസിന് സമ്മാനിച്ചത് അവിസ്മരീയമായൊരു യഥാർത്ഥ  "ലാറ്റിനമേരിക്കൻ ക്ലാസികോ " ആയിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി മറഞ്ഞു.ടിറ്റെ തന്റെ വിശ്വരുപം പൂണ്ടു.ഫിർമീന്യോയുടെ ശക്തിയാർജ്ജിച്ചൊരു ഗ്രൗണ്ടർ പിടിച്ചെടുക്കുന്നതിൽ മാർട്ടിൻ സിൽവക്ക് അടിപതറിയപ്പോൾ റീബൗണ്ടിൽ അവസരം കാത്തു നിന്ന പൗളീന്യോ വളരെ ഈസിയായി വലയിലെത്തിച്ചു.ഈ ഗോളോടെ ഇനി വിമർശകരിൽ ഒരാളും പറയില്ല പൗളീന്യോ സെലസാവോയിൽ സ്ഥാനം അർഹിക്കുന്നില്ലെന്ന്.വിമർശകരുടെ വായ വീണ്ടുമടപ്പിച്ച് വിജയ ഗോൾൾ..!

ഗോൾ വഴങ്ങിയതോടെ ഉറുഗെ കവാനിയുടെ നേതൃത്വത്തിൽ ആക്രമണം കനപ്പിച്ചതോടെ ഡാനിയും മാർസെലോ അനാവശ്യമായ പരുക്കൻ ഫൗളുകൾ പുറത്തെടുത്തു.ഇരുവരും തുടർച്ചയ്യായി മഞ്ഞകാർഡുകൾ കണ്ടു.ബ്രസീൽ ബോക്സിലേക്ക് നീക്കങ്ങൾ നടത്തുന്നതിനിടെ മിറാൻഡ ക്ലിയർ ചെയ്ത ബോൾ പിടിച്ചെടുത്തു ഉറുഗെയ് പ്രതിരോധ നിരയെയും ഗോളിയെയു്ം കബളിപ്പിച്ച് ഗോളിയുടെ തലക്ക് മുകളിലൂടെ ബോൾ കോരിയിട്ട നെയ്മർ പ്രതിസന്ധി ഘട്ടങ്ങളിലെ തന്റെ ഫിനിഷിംഗ് പാടവം തുടർച്ചയായി തെളിയിച്ചു കൊണ്ടിരിക്കുന്നു.അത് രാജ്യമായാലും ക്ലബായാലും നെയ്മർ തന്നെ ലോകത്തെ മികച്ച താരം എന്ന് അടിവരയിട്ടു പ്രഖ്യാപിക്കുന്ന പ്രകടനം.
ഇതോടെ മൽസരം കൈവിട്ടു പോയ ഉറുഗെയുടെ തുടർന്നുള്ള ശ്രമങ്ങളെ അലിസണും മാർകിനോസും മിറാൻഡയും ചേർന്ന് തടയുന്നു.എന്നാൽ പൗളീന്യോക്കൊരു ഹാട്രിക് നൽകാനാവാതെ കാനറികൾക്ക് ഗ്രൗണ്ട് വാടാനാവുമായിരുന്നില്ല.നെയ്മറിന്റെ ഒറ്റയാൾ മുന്നേറ്റത്തിൽ നിന്നും ലഭിച്ച കോർണറിനിടെ ബോൾ ലഭിച്ച ആൽവെസ് വലതു വിംഗിൽ നിന്നും തൊടുത്ത ക്രോസ് പോളീന്യോ ചെസ്റ്റ് കൊണ്ട് ചെത്തിയിട്ടു...
അവിടെ പിറന്നു ഹാട്രിക്..!!
പൗളീന്യോ ഹാട്രിക്..!! വിമർശകരെ മൗനവ്രതത്തിലാക്കിയ ഹാട്രിക്..!!

ആഗുസ്റ്റോ മുമ്പ് പറഞ്ഞതു പോലെ ചൈനീസ് ഫുട്‌ബോൾ ലീഗ് തങ്ങളുടെ ബ്രസീൽ ജെഴ്സിയിലുള്ള പ്രകടനത്തെ ബാധിക്കില്ലെന്ന പ്രസ്താവന പൗളീന്യോയുടെയും ആഗുസ്റ്റോയുടെയും കാര്യത്തിൽ പരമമായ സത്യമാണെന്ന് വിമർശകർ മനസ്സിലാക്കുക.

My Rating -

അലിസൺ - തരക്കേടില്ലാത്ത പ്രകടനം പെനാൽറ്റി പിടിച്ചെടുക്കാനായില്ല എന്നതൊഴിച്ചാൽ പിഴവൊന്നും വരുത്തിയില്ല - 7.5

ഡാനി ആൽവെസ് - ആക്രമണങ്ങളിറ നെയ്മറോൾടപ്പം പങ്കാളിയായെങ്കിലും ഡിഫൻസിൽ മോശം ഒരു അസിസ്റ്റ് നൽകി - 5.5

മിറാൻഡ - ആദ്യ പകുതി വെൽ പ്ലെയ്ഡ്, എന്നാൽ രണ്ടാ്‌ പകുതിയിൽ തുടർച്ചയായ ചെറിയ മിസ്റ്റേക്കുകൾ - 6

മാർക്കിനോസ് - ഇന്നത്തെ കളിയിൽ ബെസ്റ്റ് ഡിഫന്റർ. ബോൾ ക്ലിയറൻസിലും മികച്ചു നിന്നു.മാർസേലോയും  ഡാനിയും ജനിപ്പിച്ച ഭീതിയെ പ്രതിരോധിച്ചു - 7

മാർസെലോ - ചോദ്യ ചിഹ്നമാണ് LB പൊസിഷനിൽ ? വളരെ മോശം പ്രകടനം.ആദ്യ ഗോളിന് കാരണക്കാരൻ ,അനാവശ്യമായ മെനസ്-മിസ്സ് പാസുകൾ ഫൗളുകൾ നിരന്തരം വരുത്തി മഞകാർഡ് കണ്ടു - 3.5

കാസെമീറോ - മധ്യനിരയിൽ ഉറുഗയുടെ പ്രെസ്സിംഗ് ഗെയിമിനെ പ്രതിരോധിച്ചു. - 6.5

റെനാറ്റോ - മധ്യനിരയിൽ അവസരത്തിനൊയുർന്നില്ല.പലപ്പോഴും താരത്തിന്റെ സാന്നിദ്ധ്യം പലയിടത്തും ഇല്ലാത്തതായി അനുഭവപ്പെട്ടു - 5

പൗളീന്യോ - മാൻ ഓഫ് ദ മാച്ച് , ഇന്നത്തെ കളി നിർവചിച്ചു - 9.5

നെയ്മർ - നെയ്മർ ഈസ് നെയ്മർ -9

കൗട്ടീന്യോ - നെയ്മറുമൊത്ത് പല നീക്കങ്ങളിലും പങ്കാളി പക്ഷേ പ്രതീക്ഷകൊത്തുയർന്നില്ല - 6

ഫിർമീന്യോ - സുവർണ്ണാവസരം നഷ്ടപ്പെടുത്തി.പക്ഷേ പൗളീന്യോയുടെ ഗോളിന്റെ ശില്പ്പി - 6.5

തുടർച്ചയായ ഏഴാം ജയത്തോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ടിറ്റെ റെക്കോർഡ് നേട്ടം.

ടിറ്റെക്കെന്തിനാ ഗ്രേഡ് നിങ്ങൾക്കറിയുന്നതല്ലേ അദ്ദേഹത്തിന്റെ ഗ്രേഡ് പത്തിൽ പത്താണെന്ന്...

By - #Danish_Javed_Fenomeno

ഒരു ലോക ഫുട്‌ബോൾ മാമാങ്കം നടക്കുമ്പോൾ ആതിഥേയർ ഫുട്‌ബോൾ രാജാക്കൻമാരയെല്ലേ അതിഥിയായി ആദ്യം ക്ഷണിക്കുക.അത്രേ ഇവിടെയും സംഭവിച്ചുള്ളൂ..അല്ലാതെ കാൽ നൂറ്റാണ്ടായി കപ്പില്ലാത്ത ടീമിനെ ആരെങ്കിലും ക്ഷണിക്കോ..😉

ഓലെ ഓലെ ഓലെ ടിറ്റെ ...

No comments:

Post a Comment