Friday, February 17, 2017

കാൽപ്പന്തുകളിയുടെ വിസ്ഫോടന വിസ്മയം അഡ്രിയാനോ



_____________________________________________
By - Danish Javed Fenomeno

വർഷം 2004, ജൂലൈ മാസത്തിലെ മഴക്കാലം.ഫുട്‌ബോൾ ലോകം യൂറോ കപ്പും കോപ്പാ അമേരിക്കയും ഒരേ സമയം നടന്നു കൊണ്ടിരിക്കുന്ന അപൂർവ്വങ്ങളിൽ അപൂർവ്വ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു.ചരിത്രത്തിലാദ്യമായിട്ടായിരുന്നു യൂറോ കപ്പും കോപ്പയും ഒരുമിച്ച് നടന്നിരുന്നത്.പോർച്ചുഗീസ് കപ്പിത്താൻമാരെ അട്ടിമറിച്ച് ഗ്രീക്ക് ദേവൻമാർ കായിക ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ച് യൂറോപ്യൻ ജേതാക്കളാകുന്നു.അത് കഴിഞ്ഞ് രണ്ടാഴ്ച്ച കൂടി കഴിഞ്ഞതോടെ കോപ്പ ഫൈനൽ നടക്കുന്നു.മൽസരിക്കുന്നത് അയാളയും റിക്വൽമിയും സോറിനും വെറോണും കിലി ഗോൺസാലസും ലൂയി ഗോൺസലസും ടെവസും ഹെയിൻസെയും തുടങ്ങിയ താരങ്ങൾ അണി നിരക്കുന്ന അർജന്റീനയുടെ വമ്പൻ ടീം.മറുഭാഗത്ത് ടീമിലെ സീനിയർ ഇലവന് വിശ്രമം അനുവദിച്ച് കൗമാര-യുവ താരങ്ങളെ മാത്രം ഉൾപ്പെടുത്തി രണ്ടാം നിരയുമായെത്തിയ കാനറികിളികൾ.കളി തുടങ്ങി തുടക്കത്തിൽ തന്നെ കിലി ഗോൺസാലസ് നേടിയ പെനാൽറ്റിയിൽ അർജന്റീന മുന്നിൽ.ലൂയിസാവോയുടെ ഹെഡ്ഡർ ഗോളിൽ സമനില പിടിക്കുന്ന കാനറിപ്പട.ഷൂട്ടൗട്ടിലേക്ക് നീങ്ങുവെന്ന് കരുതവെ അർജന്റീനൻ വിംഗർ ഡെൽഗാഡോ അവസാന മിനിറ്റിൽ നേടിയ ഗോളിൽ വീണ്ടും അർജന്റീന മുന്നിൽ.കളി ഇഞ്ചുറി ടൈമിലേക്ക് കടന്നു.അവസാന മിനിറ്റും കഴിയാറയപ്പോൾ മൈതാ മധ്യത്തിൽ നിന്നും എലാനോയുടെ ഒരു ഹൈബോൾ തടിമിടുക്കും ഉയരകൂടുതലുമുള്ള ഒരു പയ്യനെ ലക്ഷ്യമാക്കി അർജന്റീനൻ ബോക്സിലേക്ക് ഊർന്നിറങ്ങി.വാഴ്ത്തപ്പെട്ട വമ്പൻമാരടങ്ങിയ അർജന്റീനൻ ഡിഫൻസിനെ കാഴ്ച്ചക്കാരാക്കി ബോക്നുള്ളിലെ കൂട്ടപൊരിച്ചിനിടയിൽ പൊടുന്നനെ അവൻ ഹൈബോൾ തന്റെ വരുതിയിലാക്കി വെട്ടി തിരിഞ്ഞു കൊണ്ട് അതി ശക്തമായ ബുള്ളറ്റ് ഷോട്ട്..ഗോളി അബാൻഡസീരി കണ്ണിമ ചിമ്മും മുന്നെ ബോൾ വലയിൽ തുളച്ച് കയറി.തന്റെ ജെഴ്സിയൂരി അസാമാന്യമായ കരുത്തുറ്റ ബോഡിയും കാണിച്ച് ജെഴ്സി ചുഴറ്റി ഓടിയടുത്ത് പെരേറയുടെ അടുത്തേക്ക്.താരങ്ങൾ അവനെ പൊതിഞ്ഞു.ഫൈനൽ ഷൂട്ടൗട്ടിലേക്ക്.ഷൂട്ടൗട്ടിൽ ബ്രസീലിയൻ രണ്ടാം നിര അർജന്റീനയുട വമ്പൻ ടീമിനെ അനായാസമായി തന്നെ തകർത്തു.

ഇഞ്ചുറി സമയത്തെ അവസാന മിനിറ്റിലെ അവസാന സെക്കന്റിൽ ഗോളടിച്ച തടിമിടുക്കും ഉയരകൂടുതലുമുള്ള ചുണക്കുട്ടി ആരായിരുന്നല്ലേ?
ഫുട്‌ബോൾ ലോകം "ദ എംപറർ" എന്ന് വിളിപേരിട്ട് വിളിച്ച അഡ്രിയാനോ ലെയ്റ്റെ റിബെയ്റോ എന്ന മാസ്മരിക വിസ്ഫോടനാത്മക സ്ട്രൈക്കറായിരുന്നത്.

തന്റെ കരിയറിനോട് ഒരിക്കലും നീതി കാണിക്കാത്ത പോക്കിരിയായ താന്തോന്നി.ഒരു ഫുട്‌ബോൾ താരമായി വളരുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ  അഡ്രിയാനോക്ക് ഏറ്റവും പ്രിയങ്കരനായ പിതാവ് മരണപ്പെട്ട ദുഖത്തിൽ കടുത്ത വിഷാദ രോഗത്തിനും ആൽക്കഹോളിനും അടിമപ്പെടുകയും ചെയ്ത താരം  പിൽക്കാലത്ത് തിരശ്ശീലകളിൽ മറയുകയാരുന്നു.

കാനറിപ്പടയിൽ 20 ആം വയസ്സിൽ അരങ്ങേറ്റം കുറിച്ച അഡ്രിയാനോ ഫിനോമിനോയുടെ കാല ശേഷം ബ്രസീലിയൻ ഫുട്‌ബോളിന്റെ അമരക്കാരനാകുമെന്ന് പ്രവചിച്ചവരേറയായിരുന്നു.ഏവരുടെയും പ്രവചനം അനർത്ഥമാക്കും വിധമായിരുന്നു എംപററുടെ വളർച്ച.അതിവേഗത്തിൽ ലോക ഫുട്‌ബോളിൽ വളർന്നവൻ 2002-2006 കാലഘട്ടത്തിലെ ബ്രസീലിന്റെ സുവർണ തലമുറയുടെ നേട്ടങ്ങളിൽ നിർണായക കണ്ണിയായി മാറി.2003 കോൺഫെഡ് കപ്പായിരുന്നു സീനിയർ ഇന്റർനാഷണൽ ടൂർണമെന്റ് അരങ്ങേറ്റമെങ്കിലും 2004 കോപ്പയായിരുന്നു അഡ്രിയാനോ യുടെ വിസ്ഫോടനാത്മക ലോകമറിഞ്ഞത്.ഹാട്രിക് അടക്കം ഏട്ട് ഗോളുകൾ സ്വന്തമാക്കി രണ്ടാം നിരക്കാരായ ബ്രസീൽ ടീമിനെ ഏറെക്കുറെ ഒറ്റയ്ക്ക് തോളിലേറ്റി ചിരവൈരികളായ അർജന്റീനയെ ഫൈനലിലും തകർത്തിയിരുന്നു കോപ്പാ അമേരിക്ക നേട്ടം.ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും നേടിയ താരം ലോകകപ്പ് യോഗ്യതാ റൗണ്ടുകളിൽ റൊണാൾഡോ പ്രതിഭാസത്തോടപ്പം ചേർന്ന് വിസ്മയ കൂട്ട്കെട്ട് തന്നെ തീർത്തു.2005 കോൺഫെഡറെഷൻ കപ്പിലും റൊണാൾഡോ വിട്ടു നിന്നപ്പോൾ കോച്ച് പെരേറക്ക് യാതൊരു സമ്മർദ്ദവുമുണ്ടായിരുന്നില്ല.കാരണം അഡ്രിയാനോ എന്ന പാറ്റൺ ടാങ്ക് കാനറിപ്പടയുടെ മുൻപന്തിയിലുണ്ടായിരുന്നു. വൻകരകളുടെ ചാമ്പ്യൻഷിപ്പിലും യുവതാരം എതിരാളികളെ ചവിട്ടിമെതിച്ചു.കരുത്തുറ്റ ഇടം കാലൻ ഷോട്ടുകൾ കൊണ്ട് യുറോ ചാമ്പ്യൻസ് ഗ്രീസിനെയും ജപ്പാനെയും തകർത്ത അഡ്രിയാനോ സെമിയിൽ റോക്കറ്റ് വേഗതയിലുള്ള ഇടം കാലൻ ഫ്രീകിക്കെ് ജർമൻകാർക്ക് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ.
അഡ്രിയാനോ ഫൈനലിൽ വീണ്ടും അർജന്റീന എതിരാളികൾ.അർജന്റീന യുടെ പേടി സ്വപ്നമായ അഡ്രിയാനോയുടെ കാലുകളാൽ തന്നെ അവർ നശിക്കപ്പെട്ടു. തുടർച്ചയായ രണ്ടാം ഇന്റർനാഷണൽ ടൂർണമെന്റിലും ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും കരസ്ഥമാക്കി ലോകകപ്പിൽ വൻ ചലനങ്ങളുണ്ടാക്കുമെന്ന പ്രതീതി സൃഷ്ടിചെങ്കിലും നിരാശയായിരുന്നു ഫലം.

ദുംഗ കോച്ചായി വന്നതോടെ സ്ഥാനഭ്രഷ്ടനായ താരം പിതാവിന്റെ മരണത്തോടെ വിഷാധത്തിന് അടിമപ്പെട്ടു കഴിഞ്ഞിരുന്നു.തന്നിഷ്ടം പ്രകാരം ചിട്ടകളില്ലാതെ ജീവിച്ച അഡ്രിയാനോ പിന്നീട് തന്റെ ക്ലബായ ഇന്റർമിലാനനിലോ സെലസാവോ ടീമിലേക്ക് പരിഗണിക്കപ്പെട്ടപോഴോ ട്രെയിനിംഗ് പോലും വരാതെ ആൽകഹോളിന് അഡിക്റ്റഡായ തള്ളി നീക്കുകയായിരുന്നു.
അതോടെ ക്രമേണ ഫുട്‌ബോളിൽ നിന്നകലുകയായിരുന്നു മഹാ പ്രതിഭ.

പരമ്പരാഗത ബ്രസീൽ ഇതിഹാസങ്ങളെ പോലെ തന്നെ സാങ്കേതിക സർഗാത്മക സ്കില്ലുകൾ കൊണ്ട് സമ്പന്നമായ മാന്ത്രികമായ ചടുല നീക്കങ്ങളും കൗശലങ്ങളും തന്റെ കാലുകളിൽ ഒളിപ്പിച്ചുവെച്ച പ്രതിഭയായിരുന്നു അഡ്രിയാനോ. ലോകഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച ലെഫ്റ്റ് ഫൂട്ടട് കളിക്കാരിലൊരാൾ.കാർലോസിനെ പോലെ തന്നെ അപാര കൃത്യതയോടെയും കണിശതയോടെയും നിമിഷാർധങ്ങൾ കൊണ്ട് അതി ശക്തമായ ഇടം കാലൻ ഷോട്ടുകളും  ഫ്രീ കിക്കുകളും അനായസതയോടെ ലക്ഷ്യത്തിലെത്തിക്കുന്നവൻ.ജോഗാ ബോണിറ്റോയുടെ പൂർണത മുഴുവൻ ആവാഹിച്ചു കൊണ്ട് തന്നെ കരുത്തുറ്റ വേഗം കൈമുതലാക്കിയ മാരക ഡ്രിബ്ലറും ഫ്രീകിക്ക് സ്പെഷ്യലിസ്റ്റ് കൂടിയായിരുന്നു എംപറർ.നിർഭാഗ്യവശാൽ അദ്ദേഹം വളരെ ചെറിയ കാലത്തിനിടയിൽ തന്നെ കത്തജ്വലിച്ചമരുകയായിരുന്നു.ഒരു പക്ഷേ തന്റെ കരിയറിനോട് അദ്ദേഹം പ്രതിബദ്ധതയും നീതിയും പുലർത്തിയിരുന്നേൽ ലോക ഫുട്ബോർ പട്ടങ്ങൾ ഒരുപാടെണ്ണവും 2010 ലോകകപ്പും റിയോയിലെത്തിയേനെ.

ഇന്റർമിലാനിൽ റോണോക്ക് പകരക്കാനായിട്ടായിരുന്നു അഡ്രിയാനോ അരങ്ങേറ്റം കുറിച്ചത്.ഫ്ലെമംഗോയിൽ തുടങ്ങി പാർമയിലൂടെയുൽ ഇന്റർമിലാനിലൂടെയും പുഷ്പിച്ച അതിമനോഹരമായ കരിയർ അതിന്റെ പൂർണതയിലെത്താതെ റോമയിലും കൊറിന്ത്യൻസിലും പരനൻസെയിലും മുഖം കാണിച്ചു ഇപ്പോ അമേരിക്കൻ ടീമായ മിയാമി യുണൈറ്റഡിലെത്തിയിരിക്കുന്നു.

റിയോയിലെ ഫവേലകളിലൂടെ കാലിൽ ബോളു കൊണ്ട് മായാജാലം തീർത്ത്  ആൽകഹോൾ അടിച്ച് നടന്നിട്ടുള്ള പോക്കിരിയായ ആ അതുല്ല്യ അനശ്വര പ്രതിഭ ; വിസ്ഫോടനം എന്ന വാക്കിന്റെ പര്യായ പദം ; റോണോക്കും റൊമാരിയോക്കും ഡീന്യോക്കുമൊപ്പം ഞാനേറെയിഷ്ടപ്പെട്ട ഏറ്റവുമധികം ഞാൻ മനസ്സിൽ താലോലിച്ച , തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ ഒരുപാട് തവണ കാത്തിരുന്ന അഡ്രിയാനോ " ദ എംപറർ " ന് മുപ്പത്തിയഞ്ചാം പിറന്നാൾ ആശംസകൾ നേരുന്നു.

By-Danish Javed Fenomeno

Feliz Aniversario The #Emperor😘😘😘

No comments:

Post a Comment