🌕 ദ ഗാരിഞ്ച ഓഫ് ലെഫ്റ്റ് സൈഡ് 🌕
ഫുട്ബോൾ സ്റ്റേറ്റായ സാവോ പോളോയിൽ സാവോ പോളോ ഫുട്ബോൾ ഫാൻസ് ദൈവത്തെ പോലെ കാണുന്ന ഒരു ഇതിഹാസ കളിക്കാരനുണ്ട്.ഒരു പക്ഷേ ബ്രസീലുകാർക്ക് മാത്രമറിയാവുന്ന എഫ്.സി സാവോ പോളോയുടെ ഇതിഹാസ നക്ഷത്രം.......
സാന്റോസിന് പെലെയെപ്പോലെ ബൊട്ടഫോഗോക്ക് ഗാരിഞ്ചയെപ്പോലെ ഫ്ലമെംങോക്കാർക്ക് സീക്കോയെപ്പോലെ ആണ് അവർ കാനോറ്റൈറോയെ നെഞ്ചിലേറ്റിയത്.
Canhoteiro എന്ന് അർത്ഥമാക്കുന്നത് ലെഫ്റ്റ് ഫൂട്ടഡ് എന്നാണ്....
അദ്ദഹത്തിന്റെ ശരിക്കുള്ള പേരുപോലും അവർക്കറിയില്ലായിരിക്കാം..എന്നാൽ കനോറ്റൈറോയുടെ ഡ്രിബ്ലിംഗ് സ്കിൽസിന്റെ കഥകൾ പാരമ്പര്യമായി സാവോ പോളോയിലെ ഫുട്ബോൾ ഫാൻസ് തലമുറ കൈമാറ്റം ചെയ്തു പോരുന്നു...ഈ അത്യപൂർവ്വ ഡ്രിബ്ലർക്ക് വലതുകാൽ ഉണ്ടോ എന്ന് പോലും പലർക്കും സംശയമായിരുന്നു...കാരണം അദ്ദേഹം ഡ്രിബ്ലിംഗ്നു ഉപയോഗിക്കുക ലെഫ്റ്റ് ഫൂട്ട് ആയിരിക്കും.റൈറ്റ് ഫൂട്ട് വെറും ഒരു തലോടലിനു വേണ്ടി മാത്രമായിരിക്കും...
സീസീന്യോക്കൊപ്പം പെലെയുടെ എക്കാലത്തെയും വലിയ റോൾ മോഡലാണ് ജോസ് റിബമർ ഡി ഒലിവേര എന്ന കനോറ്റൈറോ.അഞ്ചടി ആറിഞ്ച് ഉയരമുള്ള ഈ കുറിയ മനുഷ്യൻ പരമ്പരാഗത ബ്രസീലിയൻ ക്ലാസിക്ക് ലെഫ്റ്റ് വിംങറായിരുന്നു...
415 കളികൾ സാവോ പോളോക്ക് വേണ്ടി കളിച്ച് 103 ഗോളുകൾ നേടി...സാവോ പോളോയുടെ ഹൃദയമായ മൊറുംബി സ്റ്റേഡിയത്തിന്റെ ഉദ്ഘാടന മൽസ്സരത്തിൽ സ്പ്പോർട്ടിംഗ് ലിസ്ബണെതിരെ കളിച്ച ഇദ്ദേഹം സെലസാവോക്ക് വേണ്ടി 16 കളികളിൽ നിന്ന് നേടിയത് ഒരു ഗോൾ...!!!
വളരെ ചുരുങ്ങിയ കാലം മാത്രമേ സെലസാവൊയോടപ്പം കളിക്കാൻ സാധിച്ചുള്ളൂ എന്നത് കനോറ്റൈറോയെ സംബന്ധിച്ചിടത്തോളം ദുഖകരമായ വസ്തുതയാണ്...
അദ്ദേഹത്തിന്റെ ജീവിതരീതികളും ഫ്ലൈറ്റിൽ കയറാനുള്ള ഭയവും കാരണം 1958 ലോകകപ്പിൽ സെലസാവോയിലേക്ക് പരിഗണിച്ചില്ല. പകരം സഗാലോയും പെപെയെയും ലെഫ്റ്റ് വിങർ പൊസ്സിഷനിലേക്കെടുത്തു.പീന്നീട് നടന്ന ലോകകപ്പിലേക്കൊന്നും കനോറ്റൈറോയെ പരിഗണിച്ചില്ലെങ്കിലും 1959 ൽ ഇംഗ്ലണ്ടിനെതിരെ നടന്ന സൗഹൃദ മൽസ്സരത്തിൽ തിരിച്ചുവിളിച്ചു.ഗാരിഞ്ച ഇല്ലാതെയിറങ്ങിയ സെലസാവോ 2-0 സ്കോറിന് ജയിച്ച മൽസരത്തിലെ താരമായിരുന്നു കനോറ്റൈറോ... ജുലീന്യോയും ഹെൻറിയും സ്കോർ ചെയ്തപ്പോൾ ആ ഗോളുകളുടെ ബുദ്ധികേന്ദ്രം കനോറ്റൈറൊയുടെതായിരുന്നു...
എന്നാൽ എല്ലാ ബ്രസീലിയൻ ഇതിഹാസങ്ങളെപ്പോലെത്തന്നെ കാനോറ്റൈറോനെയും വഞ്ചിച്ചത് പരിക്കായിരുന്നു.കൊറിന്ത്യൻസിനെതിരെ ഒരു ലീഗ് മൽസ്സരത്തിനിടെ മേജർ പരിക്ക് പറ്റി.നീണ്ട ഇടവേളയ്ക്ക് ശേഷം ഫുട്ബോളിലേക്ക് മടങ്ങിയെത്തിയെങ്കിലും പഴയ കനോറ്റൈറോയെ സാവോ പോളോ ഫാൻസ് ഒരിക്കലും കണ്ടില്ല..
എതിരാളികളുടെ പ്രതിരോധം കീറിമുറിക്കുന്ന ഫാസ്റ്റസ്റ്റ് സ്റ്റെപ്പ് ഓവറുകളും ട്രിക്കുകളും കൈവശമുണ്ടായിരുന്ന കനോറ്റൈറോ അത്യപൂർവ്വ സ്കില്ലുകളും ഡ്രിബ്ലിംഗ് ടെക്നിക്കുകളും ഫുട്ബോളിൽ എതിരാളികൾക്കെതിരെ പ്രദർശിപ്പിച്ച് ആസ്വാദകരെ ത്രില്ലടിപ്പിക്കുന്നതിൽ ഗാരിഞ്ചയെപ്പോലെത്തന്നെ കളിക്കളത്തിൽ വിജയിച്ച വിംങറായിരുന്നു...
അതുകൊണ്ട് തന്നെയാകാം ബ്രസീലുകാർ ഇദ്ദേഹത്തിന് ആദരവോടെയും സ്നേഹത്തോടെയും ആ പേരിട്ടത്..
🔶"ദ ഗാരിഞ്ച ഓഫ് ലെഫ്റ്റ് സൈഡ്"🔶
By- Danish Javed Fenomeno
#Canhoteiro #Selecaobrasileira
ഫുട്ബോൾ സ്റ്റേറ്റായ സാവോ പോളോയിൽ സാവോ പോളോ ഫുട്ബോൾ ഫാൻസ് ദൈവത്തെ പോലെ കാണുന്ന ഒരു ഇതിഹാസ കളിക്കാരനുണ്ട്.ഒരു പക്ഷേ ബ്രസീലുകാർക്ക് മാത്രമറിയാവുന്ന എഫ്.സി സാവോ പോളോയുടെ ഇതിഹാസ നക്ഷത്രം.......
സാന്റോസിന് പെലെയെപ്പോലെ ബൊട്ടഫോഗോക്ക് ഗാരിഞ്ചയെപ്പോലെ ഫ്ലമെംങോക്കാർക്ക് സീക്കോയെപ്പോലെ ആണ് അവർ കാനോറ്റൈറോയെ നെഞ്ചിലേറ്റിയത്.
Canhoteiro എന്ന് അർത്ഥമാക്കുന്നത് ലെഫ്റ്റ് ഫൂട്ടഡ് എന്നാണ്....
അദ്ദഹത്തിന്റെ ശരിക്കുള്ള പേരുപോലും അവർക്കറിയില്ലായിരിക്കാം..എന്നാൽ കനോറ്റൈറോയുടെ ഡ്രിബ്ലിംഗ് സ്കിൽസിന്റെ കഥകൾ പാരമ്പര്യമായി സാവോ പോളോയിലെ ഫുട്ബോൾ ഫാൻസ് തലമുറ കൈമാറ്റം ചെയ്തു പോരുന്നു...ഈ അത്യപൂർവ്വ ഡ്രിബ്ലർക്ക് വലതുകാൽ ഉണ്ടോ എന്ന് പോലും പലർക്കും സംശയമായിരുന്നു...കാരണം അദ്ദേഹം ഡ്രിബ്ലിംഗ്നു ഉപയോഗിക്കുക ലെഫ്റ്റ് ഫൂട്ട് ആയിരിക്കും.റൈറ്റ് ഫൂട്ട് വെറും ഒരു തലോടലിനു വേണ്ടി മാത്രമായിരിക്കും...
സീസീന്യോക്കൊപ്പം പെലെയുടെ എക്കാലത്തെയും വലിയ റോൾ മോഡലാണ് ജോസ് റിബമർ ഡി ഒലിവേര എന്ന കനോറ്റൈറോ.അഞ്ചടി ആറിഞ്ച് ഉയരമുള്ള ഈ കുറിയ മനുഷ്യൻ പരമ്പരാഗത ബ്രസീലിയൻ ക്ലാസിക്ക് ലെഫ്റ്റ് വിംങറായിരുന്നു...
415 കളികൾ സാവോ പോളോക്ക് വേണ്ടി കളിച്ച് 103 ഗോളുകൾ നേടി...സാവോ പോളോയുടെ ഹൃദയമായ മൊറുംബി സ്റ്റേഡിയത്തിന്റെ ഉദ്ഘാടന മൽസ്സരത്തിൽ സ്പ്പോർട്ടിംഗ് ലിസ്ബണെതിരെ കളിച്ച ഇദ്ദേഹം സെലസാവോക്ക് വേണ്ടി 16 കളികളിൽ നിന്ന് നേടിയത് ഒരു ഗോൾ...!!!
വളരെ ചുരുങ്ങിയ കാലം മാത്രമേ സെലസാവൊയോടപ്പം കളിക്കാൻ സാധിച്ചുള്ളൂ എന്നത് കനോറ്റൈറോയെ സംബന്ധിച്ചിടത്തോളം ദുഖകരമായ വസ്തുതയാണ്...
അദ്ദേഹത്തിന്റെ ജീവിതരീതികളും ഫ്ലൈറ്റിൽ കയറാനുള്ള ഭയവും കാരണം 1958 ലോകകപ്പിൽ സെലസാവോയിലേക്ക് പരിഗണിച്ചില്ല. പകരം സഗാലോയും പെപെയെയും ലെഫ്റ്റ് വിങർ പൊസ്സിഷനിലേക്കെടുത്തു.പീന്നീട് നടന്ന ലോകകപ്പിലേക്കൊന്നും കനോറ്റൈറോയെ പരിഗണിച്ചില്ലെങ്കിലും 1959 ൽ ഇംഗ്ലണ്ടിനെതിരെ നടന്ന സൗഹൃദ മൽസ്സരത്തിൽ തിരിച്ചുവിളിച്ചു.ഗാരിഞ്ച ഇല്ലാതെയിറങ്ങിയ സെലസാവോ 2-0 സ്കോറിന് ജയിച്ച മൽസരത്തിലെ താരമായിരുന്നു കനോറ്റൈറോ... ജുലീന്യോയും ഹെൻറിയും സ്കോർ ചെയ്തപ്പോൾ ആ ഗോളുകളുടെ ബുദ്ധികേന്ദ്രം കനോറ്റൈറൊയുടെതായിരുന്നു...
എന്നാൽ എല്ലാ ബ്രസീലിയൻ ഇതിഹാസങ്ങളെപ്പോലെത്തന്നെ കാനോറ്റൈറോനെയും വഞ്ചിച്ചത് പരിക്കായിരുന്നു.കൊറിന്ത്യൻസിനെതിരെ ഒരു ലീഗ് മൽസ്സരത്തിനിടെ മേജർ പരിക്ക് പറ്റി.നീണ്ട ഇടവേളയ്ക്ക് ശേഷം ഫുട്ബോളിലേക്ക് മടങ്ങിയെത്തിയെങ്കിലും പഴയ കനോറ്റൈറോയെ സാവോ പോളോ ഫാൻസ് ഒരിക്കലും കണ്ടില്ല..
എതിരാളികളുടെ പ്രതിരോധം കീറിമുറിക്കുന്ന ഫാസ്റ്റസ്റ്റ് സ്റ്റെപ്പ് ഓവറുകളും ട്രിക്കുകളും കൈവശമുണ്ടായിരുന്ന കനോറ്റൈറോ അത്യപൂർവ്വ സ്കില്ലുകളും ഡ്രിബ്ലിംഗ് ടെക്നിക്കുകളും ഫുട്ബോളിൽ എതിരാളികൾക്കെതിരെ പ്രദർശിപ്പിച്ച് ആസ്വാദകരെ ത്രില്ലടിപ്പിക്കുന്നതിൽ ഗാരിഞ്ചയെപ്പോലെത്തന്നെ കളിക്കളത്തിൽ വിജയിച്ച വിംങറായിരുന്നു...
അതുകൊണ്ട് തന്നെയാകാം ബ്രസീലുകാർ ഇദ്ദേഹത്തിന് ആദരവോടെയും സ്നേഹത്തോടെയും ആ പേരിട്ടത്..
🔶"ദ ഗാരിഞ്ച ഓഫ് ലെഫ്റ്റ് സൈഡ്"🔶
By- Danish Javed Fenomeno
#Canhoteiro #Selecaobrasileira
No comments:
Post a Comment