Friday, October 23, 2020

മെസൂത് ഓസിൽ - മർദ്ദിതർക്ക് വേണ്ടി ശബ്ദമുയർത്തിയതിന് വേട്ടയാടപ്പെട്ടവൻ

 


ചൈനയിലെ ഒരു മില്ല്യണോളം ഉയ്ഗൂർ മുസ്ലിംങ്ങളെ  ഡിറ്റൻഷൻ സെന്ററിൽ ഇട്ട് ചൈനീസ് ഗവൺമെന്റ് ക്രൂരമായി പീഡിപ്പിക്കുന്ന വാർത്തകൾ കഴിഞ്ഞ ഡിസംബറിൽ പുറത്ത് വന്നപ്പോൾ മെസൂത് ഓസിൽ തന്റെ ട്വിറ്റർ അക്കൗണ്ടിൽ രൂക്ഷമായി ചൈനീസ് ഗവൺമെന്റിനെതിരെ രംഗത്ത് വന്നിരുന്നു.മാത്രമല്ല ചൈനീസ് ഗെയിം പെസ് താൻ ഡിലീറ്റ് ചെയ്യുന്നു എന്നും പ്രഖ്യാപിച്ചിരുന്നു. ചൈനീസ് ഗവൺമെന്റിനെതിരുള്ള ഓസിലിന്റെ വിമർശനം സോഷ്യൽ മീഡിയയിൽ വൈറലായതോടെ  താരത്തെ ആഴ്സനൽ മാനേജ്‌മെന്റ് മനപ്പൂർവ്വം ടീമിൽ നിന്നും അകറ്റുകയായിരുന്നു.ആഴ്സനലിന്റെ മെയിൻ വിപണിയായ ചൈനക്കെതിരെ പ്രതികരിച കാരണത്താൽ ആഴ്സനൽ കഴിഞ്ഞ ആറ് മാസമായി ഓസിലിന കളിപ്പിച്ചിട്ടില്ല. ഓസിൽ മാർച്ചിന് ശേഷം ഒരു സിംഗിൾ മിനിറ്റ് പോലും ആഴ്സനലിനെ വേണ്ടി ബൂട്ടണിഞ്ഞിട്ടില്ല..ഇ സീസണിലെ പ്രീമിയർ ലീഗ് 25 അംഗ സ്ക്വാഡിൽ പോലും കോച്ച് ആർട്ടെറ്റ ജർമൻ താരത്തെ  ഉൾപ്പെടുത്തിയിട്ടില്ല.


 പതിറ്റാണ്ടുകളായി ചൈനീസ് ഉയ്ഗൂർ മുസ്ലിംങ്ങൾ കടുത്ത പീഡനങ്ങൾക്ക് ചൈനയിൽ ഇരയാവുമ്പോൾ ലോകം മൗനവ്രതത്തിലായിരുന്നു. അന്നേരമായിരുന്നു സോഷ്യൽ മീഡിയയിലെ ഓസിലിന്റെ ഒറ്റപ്പെട്ട പ്രതിഷേധം അന്ന് തരംഗമായി മാറിയിരുന്നു.ചൈന ഈസ് ടെററിസ്റ്റ് , ബോയ്കോട്ട് ചൈനീസ് ഗുഡ്സ് , വീആർ വിത് യൂ ഓസിൽ എന്നീ  ഹാഷ്ടാഗുകൾ അന്ന് യൂറോപിലും മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും ഏഷ്യയിലും വൈറലായിരുന്നു അന്ന്. ഓസിൽ രംഗത്ത് വന്നത് രാഷ്ട്രീയ മുതലെടുപ്പിനോ പബ്ലിസിറ്റിക്കോ വേണ്ടിയായിരുന്നു ഇല്ല. മനുഷ്യത്വത്തിന് വേണ്ടി മാത്രമായിരുന്നു.ഉയ്ഗൂർ മുസ്ലിങ്ങൾക്ക് വേണ്ടി  ശബ്ദിച്ചതിനാണ് ഓസിൽ ഇന്ന് ആഴ്സനൽ ടീമിൽ നിന്നും തഴയപ്പെടുന്നത്. അടിച്ചമർത്തപ്പെട്ട ഒരു ജനതക്ക് വേണ്ടി സംസാരിച്ചതിന് 32 കാരനായ ഓസിൽ ക്ലബിൽ നിന്നും  അവഗണനയാണ് നേരിടുന്നത്.


ഇതാദ്യമായല്ല ഓസിൽ കരിയറിൽ അവഗണന നേരിടുന്നത്.രണ്ടു വർഷം മുമ്പ് ഓസിൽ തുർക്കി പ്രസിഡന്റ് എർദോഗാന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത ഒറ്റ കാരണത്താൽ സ്വന്തം രാജ്യത്തെ ജനങ്ങളിൽ നിന്നും ജർമൻ ഫുട്‌ബോൾ ഫെഡറേഷനിൽ നിന്നും കടുത്ത വംശീയ  അവഗണനയാണ് ഓസിലിന് നേരിടേണ്ടി വന്നത്.അതിക്രൂരമായ വംശീയ അധിക്ഷേപങ്ങൾക്ക് പോലും ഓസിൽ കളത്തിലും കളത്തിന് പുറത്തും ഇരയായിരുന്നു.


" കളി ജയിക്കുമ്പോൾ ഞാൻ നിങ്ങൾക്ക് ജർമൻ , കളി തോറ്റാൽ ഞാൻ നിങ്ങൾക്ക് രാജ്യസ്നേഹം ഇല്ലാത്തവനും വലിഞ്ഞു കേറി വന്ന അഭയാർത്ഥിയും " 


വേദനാജനകമായ ഈ വാക്കുകൾ പറഞ്ഞായിരുന്നു ഓസിൽ തന്റെ 30 ആം വയസ്സിൽ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നും വിരമിച്ചത്.


എന്നാൽ തന്നോട് ജർമൻ ഫുട്‌ബോൾ ഫെഡറേഷൻ ചെയ്ത അവഗണനക്ക് ഫെഡറേഷന്റെ കുറ്റം ഏറ്റുപറച്ചിൽ അഥവാ മാപ്പു പറച്ചിലിന്റെ സന്ദേശം ജർമൻ ഫുട്‌ബോൾ ഫെഡറേഷനിൽ നിന്നും മൂന്ന് ആഴ്ചകൾക്ക് മുമ്പ് വന്നിരിക്കുകയാണ് ഓസിലിന് , 


അതിപ്രകാരമാണ്  " വീ ആർ അപ്പോളജൈസിഡ് ഫോർ ദ ട്രീറ്റ്‌മെന്റ് ഓഫ് യു മെസൂത് ഓസിൽ" . 

സത്യം മറച്ചുവെക്കാം വളച്ചൊടിക്കാം പക്ഷേ ഒരു നാൾ അത് ഇരുളിന്റെ മറനീക്കി പുറത്ത് വരും എന്നതിന്റെ തെളിവാണ് ജർമൻ ഫുട്‌ബോൾ ഫെഡറേഷന്റെ ഓസിലിനോടുള്ള Appology.ഉയ്ഗൂർ ജനതക്ക് വേണ്ടി ശബ്ദമുയർത്തിയതിന് ഓസിലിനെ അവഗണിച്ച ആഴ്സനലിനോടും ഇത് തന്നെ പറയാനുള്ളത്..സത്യം മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും..


#WeAreWithYouOzil 💖💖😍

#BoycottChineseGoods 💪

#StandWithUighur💪

#standwithmesutozil 💪💪

No comments:

Post a Comment