Saturday, January 28, 2017

ബുഫൺ - അസൂറിപ്പടയെ വിശ്വകീരീടത്തിലേറ്റിയ തുല്ല്യതകളില്ലാത്ത ജീനിയസ്സ്





Happy bday my favourite EuropeanGoal keeper #Gigi
Saturday, January 28, 2017

രണ്ട് പതിറ്റാണ്ടോളം ഇറ്റാലിയൻ ഫുട്‌ബോളിന്റെ കരുത്തായി നില കൊള്ളുന്ന ഇതിഹാസം.ഓരോ ടീമിലും ഗോൾ കീപ്പർമാർ മാറി മാറി വരുന്നു.പക്ഷേ അസൂറിപ്പടയിലും സീബ്രപ്പടയിലും കാവൽക്കാരന്റെ സ്ഥാനത്തിന്റെ ബഫൺ മാത്രം.
ലെവ് യാഷിനും ദിനോ സോഫിനും ഗോർഡൻ ബാങ്ക്സിനും ഒലിവർ ഖാനും മുകളിലാണോ താഴെയാണോ ഫുട്‌ബോൾ ചരിത്രത്തിൽ ബഫൺന്റേ സ്ഥാനം എന്ന് ചോദിച്ചാൽ ഒരു പക്ഷേ പലർക്കും പല ഉത്തരങ്ങളായിരിക്കാം.പക്ഷേ ഒന്നുറപ്പ് 21 ആം നൂറ്റാണ്ട് കണ്ട എക്കാലത്തെയും മികച്ച ഗോൾകീപ്പർ ആരാണെന്നതിൽ തർക്കമില്ല.
അത് ലൂയിജി ബഫൺ തന്നെ.

98 ലോകകപ്പിലായിരുന്നു ബഫണിനെ ആദ്യമായി കാണുന്നത് റിസർവ് ഗോൾ കീപ്പറായി. മെയിൻ കീപ്പർമാരായ ജിയാൻ ലൂക്കാ പഗ്ലൂക്കക്കും ഫ്രാൻസിസ്കോ ടോൾഡോയുടെയും നിഴലിൽ നിന്ന് അതിവേഗം പുറത്തു ചാടിയ കൗമാരക്കാരനായ ബഫൺ ഒരു നിയോഗം പോലെ തന്നെ ഇറ്റാലിയൻ ഇതിഹാസ ഗോളി ദിനോ സോഫിന് കീഴിൽ തന്നെ ലോക ഫുട്‌ബോളിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ദിനോ സോഫ് ഉണ്ടാക്കിയ നിരവധി റെക്കോർഡുകൾ ആണ് ബഫൺ പിൽക്കാലത്ത് മറികടന്നത്.
നിശ്ചയദാർഢ്യത്തിന്റെയും കരുത്തിന്റെയും പരിചയസമ്പത്തിന്റെയും ആൾരൂപമായി വളരുകയായിരുന്നു ബഫൺ.തന്റെ ഉയരവും സ്ഥാനം തെറ്റാതെ ഉറച്ചു പോസ്റ്റിന് കീഴിൽ നിൽക്കാനുള്ള ധൈര്യവും ഏത് ആംഗിളിൽ നിന്നും വരുന്ന ഷോട്ടുകൾ തടുക്കാനുള്ള അപാര കൃത്യതയും 94 മുതൽ കളി കാണാൻ തുടങ്ങിയിട്ടുള്ള ഞാൻ മറ്റൊരു ഗോൾ കീപ്പറിലും കണ്ടിട്ടില്ല.മാത്രവുമല്ല പെനാൽറ്റി തടുക്കാൻ ശേഷിയുള്ള അപാര റിഫ്ലക്സ് സേവുകളും ബഫണിന്റെ മാത്രം മികവാണ്.ഒരു പക്ഷേ ഒലിവർ കാനിലോ ബർത്തേസിലോ ഈയൊരു മികവ് കാണാൻ സാധിച്ചേക്കാം.പക്ഷേ അവരുടേ മികവിന് ഒരു നിശ്ചിത കാലമുണ്ടായിരുന്നു.
നിർണായക സമയങ്ങളിൽ ഉറച്ച ഗോൾ സേവുകൾ നടത്തുന്നതിൽ പ്രത്യേക കഴിവ് , 2006 ൽ സിധാന്റെ ഒരു മിറ്റർ അകലെ നിന്നുള്ള ക്ലോസ് റേഞ്ച് ബുള്ളറ്റ് ഹെഡ്ഡർ ഒറ്റ കൈ കൊണ്ട് തട്ടിയകറ്റാൻ ഈ കാലഘട്ടത്തിലെ മറ്റേത് ഗോൾ കീപ്പർക്ക് സാധിക്കും ? 2006 ലോകകപ്പിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം കാഴ്ചവെച്ച് ഇറ്റലിക്ക് 24 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് നേടികൊടുക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചതും ബഫൺ തന്നെ.

2006 ൽ ഇറ്റാലിയൻ ലീഗിനെ പ്രതിസന്ധിയിലേക്ക് നയിച്ച ഒത്തുകളി വിവാദത്തെ തുടർന്ന് രണ്ടാം ഡിവിഷനിലേക്ക് തര്‌ താഴ്ത്തപ്പെട്ട യുവൻറസിന് താങ്ങായും നായകനായും രക്ഷകനായും നില കൊണ്ടത് ബഫണായിരുന്നു. അന്ന് ക്യാപ്റ്റൻ ആയിരുന്ന കന്നവാരോ രണ്ടാം ഡിവിഷനിൽ കളിക്കാനാകില്ലെന്ന് പറഞ്ഞ് റിയൽ മാഡ്രിഡിലേക്ക് ചേക്കേറിയപ്പോൾ ബഫൺ പറഞ്ഞത് തനിക്ക് വലുത് എന്റെ ക്ലബും ആരാധകരുമാണെന്നായിരുന്നു.വേണമെങ്കിൽ വൻ ക്ലബുകളിലേക്ക് പൊന്നും വിലക്ക് കൂടിയേറാൻ ചാൻസുണ്ടായിട്ടും ക്ലബ് വിട്ട് പോവാത്തത് താരത്തിന്റെ ലീഡർഷിപ്പ് ക്വാളിറ്റിയും സത്യസന്ധതയും വിശ്വസ്തതയും തെളിയിക്കുന്നു.കന്നാവാരോ മാത്രമായിരുന്നില്ല അന്ന് യുവൻറസ് വിട്ടു പോയീരുന്നത് പാട്രിക് വിയേര ,ഇബ്ര,തുറാം തുടങ്ങി ക്ലബിന്റെ നട്ടെല്ലായ ഒരു പിടി താരങ്ങളെ യുവൻറസിന് നഷ്ടമായി.ഭീകരമായ പ്രതിസന്ധിയെ അഭിമുഖീകരിച്ചു.പക്ഷേ ലൂയിജി ബഫൺ ക്ലബ്ബിലെ മറ്റു സീനിയർ താരങ്ങളായ നെദ്വെദിനെയും ഡെൽപീയറോയെയും കൂട്ട്പിടിച്ചി യുവൻറസിനെ വിജയകരമായി തന്നെ തിരികെ കൊണ്ടുവരികയായിരുന്നു.

2010 ലോകകപ്പിൽ പരിക്ക് കാരണം സൈഡ് ബെഞ്ചിലിരുന്ന് ഇറ്റലിക്ക് വേണ്ടി ആർപ്പു വിളിച്ച ബുഫണിന്റെ നിരാശ ജനകമായ മുഖം ഇന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.
അന്ന് ഒരു കളി പോലും തോൽക്കാതെ ലോക ചാമ്പ്യൻസ് പുറത്താവാനായിരുന്നു വിധി.സ്ലോവാക്യക്കെതിരെ നിർണായകമായ അവസാന ഗ്രൂപ്പ് മൽസരത്തിൽ രണ്ടു ഗോളിന് പിറകിലായി ഇറ്റലി അവസാന ഇരുപത് മിനിറ്റിൽ രണ്ട് ഗോളടിച് രണ്ടാം റൗണ്ടിൽ കടക്കാൻ വേണ്ട ഒരു ഗോളിന് വേണ്ടീ പതിനഞ്ച് മിനിറ്റോളം സ്ലോവാകൻ ബോക്സിൽ പൊരുതി കളിച്ചതിന് കാരണക്കാരനായത് ബഫണിന്റെ സൈഡ് ബെഞ്ചിൽ നിന്നുള്ള ആവേശ പ്രകടനങ്ങളായിരുന്നു.

കന്നാവാരോ നായകസ്ഥാനത്ത് പിൻമാറിയതോടെ അസൂറികളുടെ നായകനാണ് 7 വർഷത്തോളമായി ബഫൺ.2012 യുറോയിലും 2013 കോൺഫെഡ് കപ്പിലും നിർണായക സാന്നിദ്ധ്യമായി വർത്തിക്കാൻ നായകനെന്ന നിലയിൽ ബഫണിന് കഴിഞ്ഞു.2014 2016 ലോകകപ്പ് യൂറോ ടീമുകളെയും നയിച്ച ബഫണിന്റെ അടുത്ത ഊഴം 2018ലോകകപ്പ് ആണ് 39 ലേക്കു പ്രവേശിക്കുന്ന ബഫൺ 2018 ലോകകപ്പ് കഴിഞ്ഞിട്ടേ വിരമിക്കലിനെ കുറിച്ചു ചിന്തിക്കൂവെന്നാണ് അഭിപ്രായപ്പെട്ടത്.

റൊണാൾഡോയുടെ കടുത്ത ആരാധകനായ ബഫൺ റോണോയെ കുറിച്ച് പറഞ്ഞത് "താൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളിയാണ് റോണോ ,അദ്ദേഹം ഫുട്‌ബോളിലെ മാലഖയാണ് .ഞാൻ കണ്ട ഏറ്റവും മികച്ച താരം ,ചരിത്രത്തിലെ ഏറ്റവും  വലിയ ട്രാജഡിയാണ് ഫിനൊമിനോയുടെ പരിക്ക്. അത്കൊണ്ട് മാത്രമാണ് റോണോക്ക് പെലെയെ മറികടക്കാനാകാതെ പോയത്"

ഇന്ന് 39 ആം വയസ്സിലും ഇരുപതുകളിലെ ചുണകുട്ടിയെപോലെ പക്വതയാർന്ന പ്രകടനങ്ങളുമായി മുന്നോട്ട് കുതിക്കുന്ന ബഫണിന് കരിയറിന്റെ തുടക്കത്തിൽ മൽസരിക്കാനുണ്ടായിരുന്നത് പഗ്ലൂക്ക  ഒലിവർ കാൻ, ദിദ , ബർത്തേസ് ,വാൻഡെർ സാർ, കാനിസാറസ്

പിന്നെ ലേമാൻ ,കാസിയാസ് ,പീറ്റർ ചെക് ,ജൂലിയോ സീസർ , സെനി തുടങ്ങിയവരുടെ തലമുറ.

ഇപ്പോൾ നോയറും കുർട്ടോയ്സും നവാസും ഡീ ഗ്വിയയും തുടങ്ങിയ വർത്തമാന തലമുറ.

തന്റെ യഥാർത്ഥ പിൻഗാമിയായി ബുഫൻ തന്നെ വിശേപ്പിച്ച ദിനോ സോഫിന്റെയും ബുഫൺന്റെയും ലെഗസി പിന്തുടരാൻ പ്രാപ്തിയുള്ള 17 കാരനായ ഡൊന്നരുമക്ക് വരെ മൽസരിക്കേണ്ടത് ബഫൺ എന്ന ഗോൾ കീപ്പീംഗിലെ നിത്യഹരിത നായകനോട് തന്നെ😄

By-Danish Javed Fenomeno

ഹാപ്പി ബർത്ത് ഡേ ലൂയിജീ😍


No comments:

Post a Comment